<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>Chargesheet &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/chargesheet/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Mon, 15 Dec 2025 06:07:08 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>Chargesheet &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>അലന്ദ് വോട്ട് കൊള്ള കേസ്; ബിജെപി മുന്‍ എംഎല്‍എയെയും മകനെയും പ്രതികളാക്കി എസ്‌ഐടി കുറ്റപത്രം സമര്‍പ്പിച്ചു</title>
		<link>https://www.chandrikadaily.com/aland-vote-loot-case-sit-filed-charge-sheet-against-the-former-bjp-mla-and-his-son.html</link>
					<comments>https://www.chandrikadaily.com/aland-vote-loot-case-sit-filed-charge-sheet-against-the-former-bjp-mla-and-his-son.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Mon, 15 Dec 2025 06:04:18 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Alandvotelootcase]]></category>
		<category><![CDATA[bjpmla]]></category>
		<category><![CDATA[Chargesheet]]></category>
		<category><![CDATA[SITfiled]]></category>
		<category><![CDATA[son]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=368778</guid>

					<description><![CDATA[22,000-ത്തോളം പേജുള്ള കുറ്റപത്രമാണ് ബംഗളൂരു ഫസ്റ്റ് അഡീഷണല്‍ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്.]]></description>
										<content:encoded><![CDATA[<p>കര്&#x200d;ണാടക: രാഹുല്&#x200d; ഗാന്ധി പുറത്തുകൊണ്ടുവന്ന കര്&#x200d;ണാടകയിലെ &#8216;അലന്ദ് വോട്ട് കൊള്ള&#8217; കേസില്&#x200d; ബിജെപി മുന്&#x200d; എംഎല്&#x200d;എ സുഭാഷ് ഗൂട്ടേദാര്&#x200d;, മകന്&#x200d; ഹര്&#x200d;ഷാനന്ദ് ഗൂട്ടേദാര്&#x200d; എന്നിവരെ പ്രതികളാക്കി പ്രത്യേക അന്വേഷണ സംഘം (SIT) കുറ്റപത്രം സമര്&#x200d;പ്പിച്ചു. 22,000-ത്തോളം പേജുള്ള കുറ്റപത്രമാണ് ബംഗളൂരു ഫസ്റ്റ് അഡീഷണല്&#x200d; ചീഫ് മെട്രോപൊളിറ്റന്&#x200d; മജിസ്ട്രേറ്റ് കോടതിയില്&#x200d; സമര്&#x200d;പ്പിച്ചിരിക്കുന്നത്.</p>
<p>നിലവിലെ എംഎല്&#x200d;എയും മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവുമായ ബി.ആര്&#x200d; പാട്ടീലിന്റെ പരാതിയിലാണ് നടപടി. കേസില്&#x200d; സുഭാഷ് ഗൂട്ടേദാര്&#x200d; ഒന്നാം പ്രതിയും മകന്&#x200d; രണ്ടാം പ്രതിയുമാണ്. 2023-ലെ തെരഞ്ഞെടുപ്പില്&#x200d; വിജയിക്കുന്നതിനായി, തനിക്ക് വോട്ട് ചെയ്യില്ലെന്ന് കരുതുന്ന 5,994 വോട്ടര്&#x200d;മാരെ പട്ടികയില്&#x200d; നിന്ന് നീക്കം ചെയ്യാനാണ് സുഭാഷ് ഗൂട്ടേദാര്&#x200d; ഗൂഢാലോചന നടത്തിയത്.</p>
<p>വോട്ടര്&#x200d; പട്ടികയില്&#x200d; നിന്ന് ഓരോ പേര് നീക്കം ചെയ്യുന്നതിനും 80 രൂപ വീതമാണ് ഡാറ്റാ സെന്റര്&#x200d; നടത്തിപ്പുകാര്&#x200d;ക്ക് പ്രതികള്&#x200d; വാഗ്ദാനം ചെയ്തിരുന്നത്. കുറ്റപത്രത്തില്&#x200d; സമര്&#x200d;പ്പിച്ചിരിക്കുന്ന 22,000 പേജുകളില്&#x200d; 15,000 പേജുകളും സാങ്കേതിക തെളിവുകളാണ്.<br />
തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റില്&#x200d; അനധികൃതമായി ലോഗിന്&#x200d; ചെയ്തതിന്റെ ഐ.പി അഡ്രസ് ലോഗുകളും അനുബന്ധ രേഖകളും ഇതില്&#x200d; ഉള്&#x200d;പ്പെടുന്നു.</p>
<p>സര്&#x200d;ക്കാര്&#x200d; ഉദ്യോഗസ്ഥരുടെ ഒത്താശയോടെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റില്&#x200d; നുഴഞ്ഞുകയറിയായിരുന്നു തട്ടിപ്പ്.  വഞ്ചന, ആള്&#x200d;മാറാട്ടം, ഗൂഢാലോചന തുടങ്ങിയ വകുപ്പുകള്&#x200d; പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ജനാധിപത്യ പ്രക്രിയയെ അട്ടിമറിക്കാന്&#x200d; നടത്തിയ ഈ നീക്കം ദേശീയ രാഷ്ട്രീയത്തില്&#x200d; തന്നെ വലിയ കോളിളക്കം സൃഷ്ടിച്ചിട്ടുണ്ട്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/aland-vote-loot-case-sit-filed-charge-sheet-against-the-former-bjp-mla-and-his-son.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;നിർബന്ധിത മതപരിവർത്തനം നടത്തിയിട്ടില്ല&#8217;; കോതമംഗലത്തെ 23കാരിയുടെ ആത്മഹത്യ ലവ് ജിഹാദല്ലെന്ന് കുറ്റപത്രം</title>
		<link>https://www.chandrikadaily.com/no-forced-conversion-chargesheet-says-23-year-olds-suicide-in-kothamangalam-was-not-love-jihad.html</link>
					<comments>https://www.chandrikadaily.com/no-forced-conversion-chargesheet-says-23-year-olds-suicide-in-kothamangalam-was-not-love-jihad.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Sun, 12 Oct 2025 06:00:35 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Chargesheet]]></category>
		<category><![CDATA[death]]></category>
		<category><![CDATA[police]]></category>
		<category><![CDATA[women]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=357984</guid>

					<description><![CDATA[കേസിൽ ബിജെപി എൻഐഎ അന്വേഷണം ആവശ്യപ്പെട്ടിരുന്നു]]></description>
										<content:encoded><![CDATA[<p>കൊച്ചി: കോതമംഗലത്തെ 23 കാരിയുടെ ആത്മഹത്യ ആൺസുഹൃത്ത് മതപരിവർത്തനത്തിന് നിർബന്ധിച്ചതിനെ തുടർന്നല്ലെന്ന് കുറ്റപത്രം. സുഹൃത്ത് റമീസ് ബന്ധത്തിൽ നിന്ന് പിന്മാറിയതിന്റെ നിരാശയിലാണ് പെൺകുട്ടി ആത്മഹത്യ ചെയ്തത്. റമീസിനെതിരെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചതുൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി. കേസിൽ പെൺകുട്ടിയുടെ കുടുംബവും ബിജെപിയും എൻഐഎ അന്വേഷണം ആവശ്യപ്പെട്ടിരുന്നു.</p>
<p>പെൺകുട്ടിയുടെ ആത്മഹത്യാക്കുറിപ്പിൽ സുഹൃത്ത് റമീസിനെയും മാതാപിതാക്കളെയും കുറിച്ച് പരാമാർശമുണ്ടായിരുന്നു. ആത്മഹത്യയിലേക്ക് നയിച്ചത് റമീസും കുടുംബവും ചേർന്ന് മതപരിവർത്തനത്തിന് നിർബന്ധിച്ചത് കൊണ്ടാണെന്നായിരുന്നു പെണ്&#x200d;കുട്ടിയുടെ കുടുംബത്തിന്റെ പരാതി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/no-forced-conversion-chargesheet-says-23-year-olds-suicide-in-kothamangalam-was-not-love-jihad.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>തിക്കിലും തിരക്കിലും 121 പേരുടെ മരണം: ആൾദൈവം ഭോലെ ബാബയുടെ പേരില്ലാതെ കുറ്റപത്രം</title>
		<link>https://www.chandrikadaily.com/121-killed-in-stampede-chargesheet-without-name-of-godman-bhole-baba.html</link>
					<comments>https://www.chandrikadaily.com/121-killed-in-stampede-chargesheet-without-name-of-godman-bhole-baba.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 03 Oct 2024 07:15:14 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Chargesheet]]></category>
		<category><![CDATA[fir]]></category>
		<category><![CDATA[godman Bhole Baba]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=311948</guid>

					<description><![CDATA[. 2 ലക്ഷത്തോളം പേര് പങ്കെടുത്ത പരിപാടിയിൽ ആൾദൈവം ഭോലെ ബാബയിൽ നിന്നും അനുഗ്രഹം വാങ്ങാനും കാലിനടിയിലെ മണ്ണ് ശേഖരിക്കാനും ആളുകൾ തിരക്കുകൂട്ടി.]]></description>
										<content:encoded><![CDATA[<p>ഉത്തർപ്രദേശിലെ ഹാഥ്റസിലെ മതചടങ്ങിനിടെ തിക്കിലും തിരക്കിലും 121 പേരുടെ ജീവൻ നഷ്ടപ്പെട്ട സംഭവത്തിൽ 3,200 പേജുള്ള കുറ്റപത്രം സമർപ്പിച്ചു. എന്നാൽ പോലീസ് സമർപ്പിച്ച കുറ്റപത്രത്തിൽ ആൾദൈവം സൂരജ് പാൽ സിങ് എന്ന ഭോലെ ബാബയുടെ പേരില്ല. 2 ലക്ഷത്തോളം പേര് പങ്കെടുത്ത പരിപാടിയിൽ ആൾദൈവം ഭോലെ ബാബയിൽ നിന്നും അനുഗ്രഹം വാങ്ങാനും കാലിനടിയിലെ മണ്ണ് ശേഖരിക്കാനും ആളുകൾ തിരക്കുകൂട്ടി.</p>
<p>ഇതിനിടെയാണ് തിക്കിലും തിരക്കിലും പെട്ട് 121 പേർ മരിക്കാനിടയായ ദുരന്തമുണ്ടായത്. രണ്ട് സ്ത്രീകൾ ഉൾപ്പടെ 11 പേരെ പ്രതിചേർത്താണ് ചൊവ്വാഴ്ച്ച കുറ്റപത്രം സമർപ്പിച്ചതെന്ന് ‘ദി ഹിന്ദുസ്ഥാൻ ടൈംസ്’ റിപ്പോർട്ട് ചെയ്തു. ചടങ്ങിന്റെ പ്രധാന സംഘാടകരെയും പെർമിറ്റ് ഉറപ്പാക്കാൻ ഉത്തരവാദിത്തപ്പെട്ടവരെയും ഉൾപ്പെടെ കുറ്റപത്രത്തിൽ പ്രതിചേർത്തിട്ടുണ്ട്.</p>
<p>സംഭവം നടന്ന ജൂലൈ രണ്ടിന് സമർപ്പിച്ച എസ്.ഐ.ടി റിപ്പോർട്ടിലും ബാബയുടെ പങ്ക് ചോദ്യം ചെയ്തിട്ടില്ല. വിഷയത്തിൽ സംഭവം നടന്ന അന്ന് തന്നെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരുന്നു.</p>
<p>സിക്കന്തറ റാവു ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ആനന്ദ് കുമാർ, സബ് ഡിവിഷനൽ മജിസ്‌ട്രേറ്റ് രവീന്ദ്ര കുമാർ, തഹസിൽദാർ സുശീൽ കുമാർ, സബ് ഇൻസ്‌പെക്ടർമാരായ മൻവീർ സിംഗ്, ബ്രിജേഷ് പാണ്ഡെ എന്നിവരടക്കം ആറ് ഉദ്യോഗസ്ഥരെ അശ്രദ്ധയും ഔദ്യോഗിക കൃത്യ ർവഹണത്തിൽ പാരായജയപ്പെട്ടു എന്നും ചൂണ്ടിക്കാണിച്ചുകൊണ്ട് സസ്‌പെൻഡ് ചെയ്തിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/121-killed-in-stampede-chargesheet-without-name-of-godman-bhole-baba.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>രാമേശ്വരം കഫേ സ്ഫോടന കേസ്: നാലു പേർക്കെതിരെ എൻ.ഐ.എ കുറ്റപത്രം</title>
		<link>https://www.chandrikadaily.com/rameswaram-cafe-blast-case-nia-charge-sheet-against-four-persons.html</link>
					<comments>https://www.chandrikadaily.com/rameswaram-cafe-blast-case-nia-charge-sheet-against-four-persons.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Mon, 09 Sep 2024 12:38:50 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Benglore]]></category>
		<category><![CDATA[Chargesheet]]></category>
		<category><![CDATA[NIA]]></category>
		<category><![CDATA[rameshwaram cafe blast]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=308922</guid>

					<description><![CDATA[ബംഗളൂരുവിലെ പ്രത്യേക എൻ.ഐ.എ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്]]></description>
										<content:encoded><![CDATA[<p>ന്യൂഡൽഹി: ബംഗളൂരു രാമേശ്വരം കഫേ സ്‌ഫോടനക്കേസിലെ നാലു പ്രതികൾക്കെതിരെ ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) തിങ്കളാഴ്ച കുറ്റപത്രം സമർപ്പിച്ചു. ബംഗളൂരുവിലെ പ്രത്യേക എൻ.ഐ.എ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. നാലു പേർക്കെതിരെ എൻ.ഐ.എ കുറ്റപത്രം.</p>
<p>ബംഗളൂരുവിലെ പ്രത്യേക എൻ.ഐ.എ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. ഐ.ടി.പി.എൽ ബംഗളൂരുവിലെ ബ്രൂക്ക്ഫീൽഡിലെ രാമേശ്വരം കഫേയിൽ ഈ വർഷം മാർച്ച് ഒന്നിന് നടന്ന സ്ഫോടനത്തിൽ ഒമ്പത് പേർക്ക് പരിക്കേൽക്കുകയും ഹോട്ടലിന് സാരമായ കേടുപാടുകൾ സംഭവിക്കുകയും ചെയ്തിരുന്നു. കേസിൽ അന്വേഷണം ആരംഭിച്ച എൻ.ഐ.എ വിവിധ സംസ്ഥാന പോലീസ് സേനകളുമായും മറ്റ് ഏജൻസികളുമായും ഏകോപിപ്പിച്ച് അന്വേഷണങ്ങൾ നടത്തുകയായിരുന്നു.</p>
<p>കേസിൽ അന്വേഷണം തുടരുകയാണെന്ന് എൻഐഎ വ്യക്തമാക്കുന്നു. ഈ വർഷം മാർച്ച് ഒന്നിനായിരുന്നു വൈറ്റ്ഫീൽഡ് ഏരിയയിൽ സ്ഥിതി ചെയ്യുന്ന രാമേശ്വം കഫേയിൽ സ്ഫോടനം നടന്നത്. സംഭവത്തിൽ 10 പേർക്ക് പരുക്കേറ്റിരുന്നു. മാർച്ച് മൂന്നിനാണ് കർണാടക പൊലീസിൽ നിന്നും എൻഐഎ ഈ കേസിന്റെ അന്വേഷണം ഏറ്റെടുക്കുന്നത്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/rameswaram-cafe-blast-case-nia-charge-sheet-against-four-persons.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പോക്സോ കേസ്: യെദിയൂരപ്പയ്‌ക്കെതിരെ കുറ്റപത്രം സമര്&#x200d;പ്പിച്ചു</title>
		<link>https://www.chandrikadaily.com/pocso-case-chargesheet-filed-against-yeddyurappa.html</link>
					<comments>https://www.chandrikadaily.com/pocso-case-chargesheet-filed-against-yeddyurappa.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 27 Jun 2024 15:17:11 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[Chargesheet]]></category>
		<category><![CDATA[filed]]></category>
		<category><![CDATA[pocso case]]></category>
		<category><![CDATA[yeddyurappa]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=301199</guid>

					<description><![CDATA[സംസ്ഥാനത്തെ പോക്‌സോ കേസുകൾ കൈകാര്യം ചെയ്യുന്ന പ്രത്യേക കോടതിയിലാണ് സിഐഡി കുറ്റപത്രം സമർപ്പിച്ചത്.]]></description>
										<content:encoded><![CDATA[<div class="arr--story-page-card-wrapper">
<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">
<div class="arrow-component arr--text-element text-m_textElement__e3QEt text-m_dark__1TC18 " data-test-id="text">
<p>പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ബി എസ് യെദിയൂരപ്പയ്‌ക്കെതിരെ കർണാടക ക്രൈം ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെൻ്റ് (സിഐഡി) കുറ്റപത്രം സമർപ്പിച്ചു. സംസ്ഥാനത്തെ പോക്‌സോ കേസുകൾ കൈകാര്യം ചെയ്യുന്ന പ്രത്യേക കോടതിയിലാണ് സിഐഡി കുറ്റപത്രം സമർപ്പിച്ചത്.</p>
</div>
</div>
<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">ഫെബ്രുവരിയിൽ യെദിയൂരപ്പയുടെ വസതിയിൽ വച്ച് 17 വയസ്സുള്ള തൻ്റെ മകളെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് ഒരു സ്ത്രീ ആരോപിച്ചതിനെ തുടർന്നാണ് ഇയാൾക്കെതിരെ എഫ്ഐആർ ഫയൽ ചെയ്തത്. 54-കാരിയായ പരാതിക്കാരി ശ്വാസകോശ അർബുദം ബാധിച്ച് മരിച്ചിരുന്നു.</div>
<div></div>
<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">തുടര്&#x200d;ന്ന് യെദിയൂരപ്പയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് അവരുടെ മകൻ കോടതിയെ സമീപിച്ചു. കേസ് രജിസ്റ്റർ ചെയ്ത് മൂന്ന് മാസമായിട്ടും അന്വേഷണത്തിൽ പുരോഗതി ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം കോടതിയെ അറിയിച്ചിരുന്നു. എന്നാല്&#x200d; തനിക്കെതിരായ എല്ലാ ആരോപണങ്ങളും യെദിയൂരപ്പ നിഷേധിച്ചിരുന്നു.</div>
<div></div>
</div>
<div class="arr--story-page-card-wrapper">
<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">തനിക്കെതിരായ ആരോപണങ്ങൾ തള്ളിക്കളഞ്ഞ യെദിയൂരപ്പ കോടതിയെ സമീപിച്ചിരുന്നു. തുടര്&#x200d;ന്ന് യെദിയൂരപ്പയെ അറസ്റ്റ് ചെയ്യുന്നതില്&#x200d; നിന്ന് സിഐഡിയെ കോടതി വിലക്കിയിരുന്നു. &#8216;ഞാൻ ആരോടും പരാതി പറയുന്നില്ല. കാലം എല്ലാം തീരുമാനിക്കും. സത്യം എന്താണെന്ന് ജനങ്ങൾക്കറിയാം. തട്ടിപ്പ് നടത്തുന്നവരെ ജനങ്ങൾ പാഠം പഠിപ്പിക്കും&#8217;, എന്നായിരുന്നു യെദിയൂരപ്പയുടെ പ്രതികരണം.</div>
</div>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/pocso-case-chargesheet-filed-against-yeddyurappa.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വയറ്റിൽ കത്രിക കുടുങ്ങിയ സംഭവം; 300 പേജുള്ള കുറ്റപത്രം സമർപ്പിച്ചു</title>
		<link>https://www.chandrikadaily.com/scissors-got-stuck-in-the-stomach-a-300-page-charge-sheet-was-filed-harshina-says-that-justice-has-not-been-done.html</link>
					<comments>https://www.chandrikadaily.com/scissors-got-stuck-in-the-stomach-a-300-page-charge-sheet-was-filed-harshina-says-that-justice-has-not-been-done.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Thu, 28 Dec 2023 09:23:28 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Chargesheet]]></category>
		<category><![CDATA[harshina]]></category>
		<category><![CDATA[MEDICAL NEGLIGENCE]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=286791</guid>

					<description><![CDATA[കുന്ദമംഗലം ജുഡീഷ്യല്&#x200d; ഫസ്റ്റ് ക്ലാസ് മജി്‌ട്രേറ്റ് കോടതിയില്&#x200d; ആണ് കുറ്റപത്രം സമര്&#x200d;പ്പിച്ചത്. രണ്ട് ഡോക്ടര്&#x200d;മാരും രണ്ട് നഴ്‌സുമാരും പ്രതികള്&#x200d; ആയാണ് കുറ്റപത്രം]]></description>
										<content:encoded><![CDATA[<p>പ്രസവശസ്ത്രക്രിയക്കിടെ ഹര്&#x200d;ഷിനയുടെ വയറ്റില്&#x200d; കത്രിക കുടുങ്ങിയതില്&#x200d; പൊലീസ് കുറ്റപത്രം സമര്&#x200d;പ്പിച്ചു. കുന്ദമംഗലം ജുഡീഷ്യല്&#x200d; ഫസ്റ്റ് ക്ലാസ് മജി്‌ട്രേറ്റ് കോടതിയില്&#x200d; ആണ് കുറ്റപത്രം സമര്&#x200d;പ്പിച്ചത്. രണ്ട് ഡോക്ടര്&#x200d;മാരും രണ്ട് നഴ്‌സുമാരും പ്രതികള്&#x200d; ആയാണ് കുറ്റപത്രം. 40 രേഖകളും, 60 സാക്ഷിമൊഴികളുമുള്&#x200d;പ്പെടെ 750 പേജുള്ള കുറ്റപത്രമാണ് സമര്&#x200d;പ്പിച്ചത്.</p>
<p>40 രേഖകളും 60 സാക്ഷികളും കുറ്റപത്രത്തില്&#x200d; ഉണ്ട്. മഞ്ചേരി ഗവ. മെഡിക്കല്&#x200d; കോളജ് ഗൈനക്കോളജി വിഭാഗം അസി. പ്രഫസര്&#x200d; തളിപ്പറമ്പ് സൗപര്&#x200d;ണികയില്&#x200d; ഡോ. സി.കെ.രമേശന്&#x200d; (42), സ്വകാര്യ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് മലപ്പുറം ചങ്കുവട്ടി മംഗലത്ത് ഡോ. എം.ഷഹന (32), മെഡിക്കല്&#x200d; കോളജിലെ സ്റ്റാഫ് നഴ്‌സുമാരായ പെരുമണ്ണ പാലത്തുംകുഴി എം.രഹന (33), ദേവഗിരി കളപ്പുരയില്&#x200d; കെ.ജി.മഞ്ജു (43) എന്നിവരാണ് പ്രതികള്&#x200d;.</p>
<p>ഹര്&#x200d;ഷിനയുടെ വയറ്റില്&#x200d; കത്രിക കുടുങ്ങിയത് മെഡിക്കല്&#x200d; കോളജില്&#x200d; നിന്നാണെന്ന് തെളിഞ്ഞതായി എസിപി കെ.സുദര്&#x200d;ശന്&#x200d; പറഞ്ഞു. ഇത് തെളിയിക്കുന്ന രേഖകളും ശാസ്ത്രീയ തെളിവുകളും ലഭിച്ചുവെന്നും എസിപി കൂട്ടിച്ചേര്&#x200d;ത്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/scissors-got-stuck-in-the-stomach-a-300-page-charge-sheet-was-filed-harshina-says-that-justice-has-not-been-done.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കരുവന്നൂര്&#x200d;: കുറ്റപത്രം സമര്&#x200d;പ്പിച്ചു, നടന്നത് 90 കോടിയുടെ തട്ടിപ്പ്</title>
		<link>https://www.chandrikadaily.com/karuvannur-chargesheet-filed-fraud-of-90-crores-took-place.html</link>
					<comments>https://www.chandrikadaily.com/karuvannur-chargesheet-filed-fraud-of-90-crores-took-place.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Wed, 01 Nov 2023 12:56:50 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Chargesheet]]></category>
		<category><![CDATA[karuvannur bank scam]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=281548</guid>

					<description><![CDATA[55 പ്രതികളുള്ള കുറ്റപത്രത്തില്&#x200d; ബിജോയ് ആണ് ഒന്നാംപ്രതി]]></description>
										<content:encoded><![CDATA[<p>കരുവന്നൂര്&#x200d; കള്ളപ്പണ ഇടപാട് കേസില്&#x200d; ഇ.ഡിയുടെ ആദ്യ കുറ്റപത്രം സമര്&#x200d;പ്പിച്ചു. 6 വലിയ പെട്ടികളിലാക്കിയാണ് 12,000ത്തോളം പേജുകള്&#x200d; ഉള്ള കുറ്റപത്രമാണ് സമര്&#x200d;പ്പിച്ചത്. 55 പ്രതികളുള്ള കുറ്റപത്രത്തില്&#x200d; ബിജോയ് ആണ് ഒന്നാംപ്രതി.</p>
<p>വടക്കാഞ്ചേരി നഗരസഭാ സ്റ്റാന്റിങ് കമ്മിറ്റി ചെയര്&#x200d;മാന്&#x200d; പി ആര്&#x200d; അരവിന്ദാക്ഷന്&#x200d; പതിനഞ്ചാം പ്രതിയും പി സതീഷ് കുമാര്&#x200d; പതിനാലാം പ്രതിയുമാണ്. കരുവന്നൂര്&#x200d; കള്ളപ്പണകേസില്&#x200d; കമ്മീഷന്&#x200d; ഏജന്റായിരുന്നു ബിജോയി. ബാങ്കിന്റെ ഏജന്റായി പ്രവര്&#x200d;ത്തിച്ച ബിജോയ് കോടികള്&#x200d; തട്ടിയെടുത്തുവെന്നായിരുന്നു നേരത്തെ വിജിലന്&#x200d;സിന്റെയും കണ്ടെത്തല്&#x200d;.</p>
<p>90 കോടിയുടെ കള്ളപ്പണ ഇടപാട് നടന്നെന്നാണ് കുറ്റപത്രത്തില്&#x200d; പറയുന്നത്. ബിജോയുടെ നേതൃത്വത്തില്&#x200d; വലിയ തട്ടിപ്പ് നടന്നുവെന്നാണ് ഇ.ഡിയുടെ കണ്ടെത്തല്&#x200d;.</p>
<p>&nbsp;</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/karuvannur-chargesheet-filed-fraud-of-90-crores-took-place.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കരുവന്നൂര്&#x200d; ബാങ്ക് തട്ടിപ്പ് കേസ്: ആദ്യഘട്ട കുറ്റപത്രം ഇന്ന് സമര്&#x200d;പ്പിക്കും</title>
		<link>https://www.chandrikadaily.com/karuvannur-bank-fraud-case-first-phase-chargesheet-to-be-submitted-today.html</link>
					<comments>https://www.chandrikadaily.com/karuvannur-bank-fraud-case-first-phase-chargesheet-to-be-submitted-today.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Wed, 01 Nov 2023 04:50:00 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[Chargesheet]]></category>
		<category><![CDATA[First phase]]></category>
		<category><![CDATA[karuvannur bank fraud]]></category>
		<category><![CDATA[submitted]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=281470</guid>

					<description><![CDATA[സതീഷ് കുമാറും പിപി കിരണും അറസ്റ്റിലായി 60 ദിവസത്തിനകമാണ് കുറ്റപത്രം സമര്&#x200d;പ്പിക്കുന്നത്.]]></description>
										<content:encoded><![CDATA[<p>കരുവന്നൂര്&#x200d; കള്ളപ്പണ ഇടപാടു കേസില്&#x200d; ഇഡി ഇന്ന് ആദ്യഘട്ട കുറ്റപത്രം സമര്&#x200d;പ്പിക്കും. കൊച്ചിയിലെ പ്രത്യേക കോടതിയിലാണ് കുറ്റപത്രം സമര്&#x200d;പ്പിക്കുക. ആദ്യഘട്ട കുറ്റപത്രത്തില്&#x200d; 50 ലേറെ പ്രതികളാണുള്ളത്.</p>
<p>പി സതീഷ് കുമാറാണ് കേസിലെ മുഖ്യപ്രതി. സതീഷ് കുമാറും പിപി കിരണും അറസ്റ്റിലായി 60 ദിവസത്തിനകമാണ് കുറ്റപത്രം സമര്&#x200d;പ്പിക്കുന്നത്. 12,000 ലേറെ പേജുകളാണ് കുറ്റപത്രത്തില്&#x200d; ഉണ്ടാകുകയെന്നാണ് റിപ്പോര്&#x200d;ട്ട്.</p>
<p>സതീഷ് കുമാര്&#x200d;, പിപി കിരണ്&#x200d;, സിപിഎം കൗണ്&#x200d;സിലര്&#x200d; അരവിന്ദാക്ഷന്&#x200d;, ബാങ്ക് മുന്&#x200d; ജീവനക്കാരന്&#x200d; ജില്&#x200d;സ് എന്നീ 4 പേരാണ് കേസുമായി ബന്ധപ്പെട്ട് നിലവില്&#x200d; അറസ്റ്റിലായിട്ടുള്ളത്</p>
<p>കരുവവന്നൂര്&#x200d; ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് കോടികളുടെ കള്ളപ്പണ ഇടപാടുകള്&#x200d; നടന്നിട്ടുണ്ടെന്നാണ് ഇഡിയുടെ കണ്ടെത്തല്&#x200d;. ഇതില്&#x200d; കൂടുതല്&#x200d; അന്വേഷണം നടന്നു വരികയാണെന്നും, കൂടുതല്&#x200d; അറസ്റ്റ് വരും ദിവസങ്ങളില്&#x200d; ഉണ്ടാകുമെന്നും ഇഡി ഉദ്യോഗസ്ഥര്&#x200d; സൂചിപ്പിക്കുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/karuvannur-bank-fraud-case-first-phase-chargesheet-to-be-submitted-today.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഹര്&#x200d;ഷിന കേസില്&#x200d; പ്രതിപ്പട്ടിക സമര്&#x200d;പ്പിച്ചു; ഡോക്ടര്&#x200d;മാരടക്കം നാല് പേര്&#x200d; പ്രതികള്&#x200d;</title>
		<link>https://www.chandrikadaily.com/chargesheet-filed-in-harshina-case-four-people-including-doctors-are-accused.html</link>
					<comments>https://www.chandrikadaily.com/chargesheet-filed-in-harshina-case-four-people-including-doctors-are-accused.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Fri, 01 Sep 2023 07:07:41 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Women]]></category>
		<category><![CDATA[Chargesheet]]></category>
		<category><![CDATA[Doctors]]></category>
		<category><![CDATA[filed]]></category>
		<category><![CDATA[harshina case]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=272437</guid>

					<description><![CDATA[മെഡിക്കല്&#x200d; നെഗ്ലിജെന്&#x200d;സ് ആക്ട് പ്രകാരം രജിസ്റ്റര്&#x200d; ചെയ്ത കേസില്&#x200d; രണ്ടു വര്&#x200d;ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങളാണ് പ്രതികള്&#x200d;ക്കെതിരെ ചുമത്തിയിരിക്കുന്നത്.]]></description>
										<content:encoded><![CDATA[<p>മാതൃശിശു സംരക്ഷണ കേന്ദ്രത്തില്&#x200d;നടന്ന പ്രസവ ശസ്ത്രക്രിയക്കിടെ കോഴിക്കോട് സ്വദേശി ഹര്&#x200d;ഷിനയുടെ വയറ്റില്&#x200d; ശസ്ത്രക്രിയ ഉപകരണം കുടുങ്ങിയ സംഭവത്തില്&#x200d; പ്രതിപ്പട്ടിക കുന്ദമംഗലം കോടതിയില്&#x200d; സമര്&#x200d;പ്പിച്ചു. കോഴിക്കോട് മെഡിക്കല്&#x200d; കോളേജിലെ രണ്ട് ഡോക്ടര്&#x200d;മാരെയും രണ്ട് നഴ്‌സുമാരെയും പ്രതിസ്ഥാനത്താക്കിയാണ് പട്ടിക സമര്&#x200d;പ്പിച്ചത്. ഡോ. സി.കെ. രമേശന്&#x200d;, ഡോ.ഷഹന എന്നിവരാണ് പ്രതിപ്പട്ടികയില്&#x200d; ഉള്ളത്. സ്റ്റാഫ് നഴ്‌സ് മഞ്ജു കെ.ജി, നഴ്‌സിങ് ഓഫിസര്&#x200d; ഗ്രേഡ് വണ്&#x200d; ആയ എം. രഹനയും പ്രതിപ്പട്ടികയിലുണ്ട്.</p>
<p>മെഡിക്കല്&#x200d; നെഗ്ലിജെന്&#x200d;സ് ആക്ട് പ്രകാരം രജിസ്റ്റര്&#x200d; ചെയ്ത കേസില്&#x200d; രണ്ടു വര്&#x200d;ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങളാണ് പ്രതികള്&#x200d;ക്കെതിരെ ചുമത്തിയിരിക്കുന്നത്.ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഇവരെ പ്രതിചേര്&#x200d;ത്തത്. നേരേത്ത പ്രതിചേര്&#x200d;ത്തിരുന്ന മെഡിക്കല്&#x200d; കോളജ് ഐ.എം.സി.എച്ച് മുന്&#x200d; സൂപ്രണ്ട് യൂനിറ്റ് മേധാവിമാരായിരുന്ന രണ്ട് ഡോക്ടര്&#x200d;മാരെ സംഭവത്തില്&#x200d; പങ്കില്ലെന്ന് കണ്ട് പ്രതിപ്പട്ടികയില്&#x200d; നിന്ന് ഒഴിവാക്കിയിരുന്നു.</p>
<p>സംഭവത്തില്&#x200d; ഡോക്ടര്&#x200d;മാരുള്&#x200d;പ്പെടെയുള്ളവരെ വിചാരണ ചെയ്യാനുള്ള അനുമതിക്കായി അന്വേഷണ സംഘം ഉടന്&#x200d; സര്&#x200d;ക്കാരിന് അപേക്ഷ നല്&#x200d;കും. ഇതിനു ശേഷം അറസ്റ്റ് ഉള്&#x200d;പ്പെടെയുള്ള നടപടികളിലേക്ക് കടക്കാനാണ് തീരുമാനം.</p>
<p>ഹര്&#x200d;ഷിനയുടെ പ്രസവ ശസ്ത്രക്രിയ നടത്തിയത് ഡോ.സി.കെ. രമേശന്&#x200d; ആയിരുന്നു. അദ്ദേഹമിപ്പോള്&#x200d; മഞ്ചേരി മെഡിക്കല്&#x200d; കോളജിലാണ് ജോലി ചെയ്യുന്നത്. ഡോ. ഷഹല കോട്ടയത്ത് ഒരു സ്വകാര്യ ആശുപത്രിയില്&#x200d; ജോലി ചെയ്യുകയാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/chargesheet-filed-in-harshina-case-four-people-including-doctors-are-accused.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
