<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>cheated &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/cheated/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Fri, 31 Oct 2025 03:24:58 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>cheated &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>മകളെപ്പോലെ കണ്ട വീട്ടുജോലിക്കാരി 50 ലക്ഷം രൂപയുടെ ആഭരണം മോഷ്ടിച്ച് കബളിപ്പിച്ചു</title>
		<link>https://www.chandrikadaily.com/the-maid-who-looked-like-her-daughter-stole-jewelery-worth-rs-50-lakh-and-cheated-her.html</link>
					<comments>https://www.chandrikadaily.com/the-maid-who-looked-like-her-daughter-stole-jewelery-worth-rs-50-lakh-and-cheated-her.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Fri, 31 Oct 2025 03:24:58 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[bangalore]]></category>
		<category><![CDATA[cheated]]></category>
		<category><![CDATA[Gold Theft Case]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=361204</guid>

					<description><![CDATA[ഭര്‍ത്താവിന്റെ മരണശേഷം തനിച്ചായ ആശാ ജാദവ്, മൈസൂരിലെ ടി. നരസിപുര സ്വദേശിനിയായ മംഗളയെ വീട്ടുജോലിക്കാരിയായി നിയമിക്കുകയായിരുന്നു.]]></description>
										<content:encoded><![CDATA[<p>ബംഗളൂരു ജെ.പി. നഗരത്തില്&#x200d; വിശ്വാസവഞ്ചനയുടെ ഞെട്ടിക്കുന്ന സംഭവം. 60കാരിയായ ആശാ ജാദവിന്റെ വീട്ടില്&#x200d; 15 വര്&#x200d;ഷമായി ജോലി ചെയ്തിരുന്ന വീട്ടുജോലിക്കാരി മംഗള (32)യാണ് 50 ലക്ഷം രൂപയുടെ സ്വര്&#x200d;ണവും വെള്ളിയുമടങ്ങിയ ആഭരണങ്ങള്&#x200d; മോഷ്ടിച്ചത്.</p>
<p>ഭര്&#x200d;ത്താവിന്റെ മരണശേഷം തനിച്ചായ ആശാ ജാദവ്, മൈസൂരിലെ ടി. നരസിപുര സ്വദേശിനിയായ മംഗളയെ വീട്ടുജോലിക്കാരിയായി നിയമിക്കുകയായിരുന്നു. കാലക്രമേണ ഇരുവരും തമ്മില്&#x200d; അടുപ്പം വളര്&#x200d;ന്നു. മംഗളയെ സ്വന്തം മകളെപ്പോലെ കാണുന്ന ആശാ, അവളുടെ വായ്പ തിരിച്ചടച്ച് വീടും തിരിച്ചുപിടിക്കാന്&#x200d; സഹായിച്ചു. വിശ്വാസത്തിന്റെ പ്രതിഫലമായി, ആശാ തന്റെ അഞ്ചുകോടിയിലധികം വിലമതിക്കുന്ന വീടിന്റെ വില്&#x200d;പത്രം മംഗളയുടെ പേരിലാക്കി.</p>
<p>എന്നാല്&#x200d; ഒക്ടോബര്&#x200d; 10ന് പൂജയ്ക്കായി ആഭരണങ്ങള്&#x200d; എടുക്കാന്&#x200d; ശ്രമിച്ചപ്പോള്&#x200d; അലമാര ശൂന്യമാണെന്ന് കണ്ട ആശാ ഞെട്ടിപ്പോയി. മാലകള്&#x200d;, വളകള്&#x200d;, കമ്മലുകള്&#x200d;, വെള്ളിആഭരണങ്ങള്&#x200d;, ഒരു ലക്ഷം രൂപ പണമായി തുടങ്ങിയവ നഷ്ടമായിരുന്നു. മംഗള ജോലിക്ക് വരാതിരുന്നതിനെ തുടര്&#x200d;ന്ന് പൊലീസിന് സംശയം തോന്നി.</p>
<p>തുടര്&#x200d;ന്ന് നടത്തിയ അന്വേഷണത്തില്&#x200d; മംഗള കുറ്റം സമ്മതിച്ചു. അലമാരയുടെ ഡ്യൂപ്ലിക്കേറ്റ് താക്കോല്&#x200d; ഉണ്ടാക്കി ആഭരണങ്ങള്&#x200d; മോഷ്ടിച്ച് ഓണ്&#x200d;ലൈന്&#x200d; ബെറ്റിംഗിനായി പണയം വെച്ചതാണെന്ന് അവള്&#x200d; വെളിപ്പെടുത്തി. ജയനഗറും രാമമൂര്&#x200d;ത്തിനഗറിലുമുള്ള കടകളില്&#x200d; ആഭരണങ്ങള്&#x200d; പണയം വെച്ചതായി മംഗള സമ്മതിച്ചു.</p>
<p>പോലീസ് 458 ഗ്രാം സ്വര്&#x200d;ണാഭരണങ്ങളും 3.8 കിലോഗ്രാം വെള്ളിയും (മൂല്യം ഏകദേശം 51.4 ലക്ഷം) വീണ്ടെടുത്തു.</p>
<p>മകളെപ്പോലെ കരുതിയ ജോലിക്കാരി തന്നെ വഞ്ചിച്ചതറിഞ്ഞ ആശാ ജാദവ് വില്&#x200d;പത്രം റദ്ദാക്കി. മംഗളയെ പൊലീസ് അറസ്റ്റ് ചെയ്ത് പരപ്പന അഗ്രഹാര ജയിലിലേക്ക് മാറ്റി.</p>
<p>ഓണ്&#x200d;ലൈന്&#x200d; ചൂതാട്ടം മനുഷ്യരെ നശിപ്പിക്കുന്നു. വിശ്വാസത്തെ വഞ്ചിച്ച് പണം നേടാന്&#x200d; ശ്രമിച്ച മംഗളയുടെ ജീവിതം തന്നെ ഇതിലൂടെ തകര്&#x200d;ന്നു പോലീസ് കമ്മീഷണര്&#x200d; സീമന്ത് കുമാര്&#x200d; സിംഗ് വ്യക്തമാക്കി.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-maid-who-looked-like-her-daughter-stole-jewelery-worth-rs-50-lakh-and-cheated-her.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മദ്യം നിര്&#x200d;മിക്കുന്ന ഫാക്ടറിയില്&#x200d; ജോലി വാഗ്ദാനം ചെയ്ത് വഞ്ചിച്ചു; സി.പി.എം മുന്&#x200d; ബ്രാഞ്ച് സെക്രട്ടറിക്കും ഭാര്യക്കുമെതിരെ കേസ്</title>
		<link>https://www.chandrikadaily.com/he-was-cheated-by-being-offered-a-job-in-a-liquor-factory-case-against-former-branch-secretary-of-cpm-and-his-wife.html</link>
					<comments>https://www.chandrikadaily.com/he-was-cheated-by-being-offered-a-job-in-a-liquor-factory-case-against-former-branch-secretary-of-cpm-and-his-wife.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Fri, 30 Aug 2024 12:21:31 +0000</pubDate>
				<category><![CDATA[crime]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[branch secretary]]></category>
		<category><![CDATA[cheated]]></category>
		<category><![CDATA[CPM]]></category>
		<category><![CDATA[pathanamthitta]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=307953</guid>

					<description><![CDATA[സര്&#x200d;ക്കാര്&#x200d; ഉടമസ്ഥതയിലുള്ള തിരുവല്ലയിലെ ട്രാവന്&#x200d;കൂര്&#x200d; ഷുഗേഴ്സ് ആന്&#x200d;ഡ് കെമിക്കല്&#x200d; ഫാക്ടറിയില്&#x200d; ജോലി വാഗ്ദാനം ചെയ്താണ് യുവാക്കളെ വഞ്ചിച്ചത്.]]></description>
										<content:encoded><![CDATA[<p>മദ്യം നിര്&#x200d;മ്മിക്കുന്ന (ജവാന്&#x200d; റം) ഫാക്ടറിയില്&#x200d; ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ സി.പി.എം മുന്&#x200d; ബ്രാഞ്ച് സെക്രട്ടറിക്കും ഭാര്യക്കുമെതിരെ കേസ്. കാവാലം പഞ്ചായത്ത് വടക്കന്&#x200d; വെളിയനാട് മീഡില്&#x200d; ബ്രാഞ്ച് സെക്രട്ടറിയായിരുന്ന വെളിയനാട് നോര്&#x200d;ത്ത് ഷജിത്ത് ഭവനില്&#x200d; ഷജിത്ത് ഷാജിക്കും ഭാര്യ ശാന്തിനിക്കും എതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.</p>
<p>സര്&#x200d;ക്കാര്&#x200d; ഉടമസ്ഥതയിലുള്ള തിരുവല്ലയിലെ ട്രാവന്&#x200d;കൂര്&#x200d; ഷുഗേഴ്സ് ആന്&#x200d;ഡ് കെമിക്കല്&#x200d; ഫാക്ടറിയില്&#x200d; ജോലി വാഗ്ദാനം ചെയ്താണ് യുവാക്കളെ വഞ്ചിച്ചത്. കാവാലം കുന്നുമ്മ സ്വദേശികളായ രണ്ട് പേരില്&#x200d; നിന്നു 4.25 ലക്ഷത്തോളം രൂപ തട്ടിയെടുത്തത്. ഒരാളില്&#x200d; നിന്ന് 2.5 ലക്ഷം രൂപയും മറ്റൊരാളില്&#x200d; നിന്ന് 1.75 ലക്ഷം രൂപയുമാണ് തട്ടിയത്. ബാങ്ക് അക്കൗണ്ട് വഴിയാണ് ഇരുവരും പണം നല്&#x200d;കിയത്. പണം നല്&#x200d;കി മാസങ്ങള്&#x200d; കഴിഞ്ഞിട്ടും ജോലി ലഭിക്കാതെ വന്നതോടെയാണ് പരാതിയുമായി യുവാക്കള്&#x200d; രംഗത്ത് എത്തിയിത്.</p>
<p>ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലയിലെ ഒട്ടനവധി പേര്&#x200d; തട്ടിപ്പിന് ഇരയായിട്ടുണ്ടെന്നാണ് സൂചന. പണം നഷ്ടപ്പെട്ട ചങ്ങനാശേരിയിലെ ഒരു കൂടുംബം കഴിഞ്ഞ ദിവസം ഷജിത്തിന്റെ വീട്ടില്&#x200d; കുത്തിയിരിപ്പ് സമരം നടത്തിയിരുന്നു. ചങ്ങനാശേരി മാടപ്പള്ളി സ്വദേശിയുടെ 3 ലക്ഷം രൂപ നഷ്ടപ്പെട്ടിട്ടുണ്ട്. ഒട്ടുമിക്ക ആളുകളില്&#x200d; പണം നേരിട്ടു കൈപ്പറ്റുകയായിരുന്നു. ചിലര്&#x200d; പണം കൈമാറുന്ന വീഡിയോ അടക്കം എടുത്തു സൂക്ഷിച്ചിട്ടുണ്ട്.</p>
<p>വടക്കന്&#x200d; വെളിയനാട് മിഡില്&#x200d; ബ്രാഞ്ച് ഒരു വര്&#x200d;ഷമായി നിലവില്&#x200d; ഇല്ലെന്നും ഷജിത്തിനെ 3 മാസം മുന്&#x200d;പ് പാര്&#x200d;ട്ടി അംഗത്വത്തില്&#x200d; നിന്നു പുറത്താക്കിയതായും സിപിഎം നേതൃത്വം പറഞ്ഞു. വടക്കന്&#x200d; വെളിയനാട്ടെ മൂന്ന് ബ്രാഞ്ചുകള്&#x200d; ചേര്&#x200d;ത്തു രണ്ട് ബ്രാഞ്ചുകളാക്കിയപ്പോള്&#x200d; വെളിയനാട് മിഡില്&#x200d; ബ്രാഞ്ച് ഒഴിവാക്കുകയായിരുന്നു. സ്ഥഥിരമായി പാര്&#x200d;ട്ടി യോഗങ്ങളില്&#x200d; എത്താതിരുന്ന ഷജിത്തിനെതിരെ പല ആരോപണങ്ങളും കേട്ടിരുന്നു.</p>
<p>ജോലി ചെയ്യുന്നതായി പറയുന്ന വിദേശ മദ്യ നിര്&#x200d;മാണ ശാലയില്&#x200d; ഷജിത്ത് ജോലി ചെയ്തിട്ടില്ലെന്നും തിരിച്ചറിയല്&#x200d; രേഖ അടക്കം വ്യാജമായി നിര്&#x200d;മിച്ചതാണെന്നും പാര്&#x200d;ട്ടി അന്വേഷണത്തില്&#x200d; തെളിഞ്ഞ സാഹചര്യത്തിലുമാണു മൂന്ന് മാസം മുന്&#x200d;പ് പാര്&#x200d;ട്ടി അംഗത്വത്തില്&#x200d; നിന്നു ഷജിത്തിനെ പുറത്താക്കിയതെന്നും സിപിഎം നേതൃത്വം വ്യക്തമാക്കിയ. അതേസമയം ഷിജിത്തിനെ കാണാനില്ലെന്ന് കാട്ടി ഭാര്യ ശാന്തിനി നെടുമുടി പൊലീസില്&#x200d; പരാതി നല്&#x200d;കി. പരാതിയില്&#x200d; കേസ് എടുത്തതായി നെടുമുടി പൊലീസ് പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/he-was-cheated-by-being-offered-a-job-in-a-liquor-factory-case-against-former-branch-secretary-of-cpm-and-his-wife.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>തൊഴിലുറപ്പ് പദ്ധതിയിലൂടെ മോദി സർക്കാർ ജനങ്ങളെ വഞ്ചിച്ചു; മല്ലികാർജുൻ ഖാർഗെ</title>
		<link>https://www.chandrikadaily.com/modi-govt-cheated-people-with-job-guarantee-scheme-mallikarjun-kharge.html</link>
					<comments>https://www.chandrikadaily.com/modi-govt-cheated-people-with-job-guarantee-scheme-mallikarjun-kharge.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Fri, 23 Aug 2024 08:02:55 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[cheated]]></category>
		<category><![CDATA[Mallikarjun Kharge]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=307201</guid>

					<description><![CDATA[പദ്ധതിയുടെ ഇപ്പോഴത്തെ അവസ്ഥ പരിതാപകരമാണെന്നും പദ്ധതിയിലൂടെ മോദി സർക്കാർ ഗ്രാമീണ മേഖലയെ വഞ്ചിക്കുകയായിരുന്നെന്നും ഖാർഗെ വിമർശിച്ചു.]]></description>
										<content:encoded><![CDATA[<p>മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി കേന്ദ്രസർക്കാർ കൈകാര്യം ചെയ്ത രീതിയെ വിമർശിച്ച് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. പദ്ധതിയുടെ ഇപ്പോഴത്തെ അവസ്ഥ പരിതാപകരമാണെന്നും പദ്ധതിയിലൂടെ മോദി സർക്കാർ ഗ്രാമീണ മേഖലയെ വഞ്ചിക്കുകയായിരുന്നെന്നും ഖാർഗെ വിമർശിച്ചു. തന്റെ എക്സ് പോസ്റ്റിലൂടെയാണ് അദ്ദേഹം വിമർശനം അറിയിച്ചത്.</p>
<p>2005ൽ, ഇതേ ദിവസമാണ്, അന്നത്തെ കോൺഗ്രസ് നേതൃത്വത്തിലുള്ള സർക്കാർ, ഗ്രാമീണ ഇന്ത്യയിലെ കോടിക്കണക്കിന് ജനങ്ങൾക്ക് തൊഴിൽ ചെയ്യാനുള്ള അവകാശം ഉറപ്പാക്കാൻ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം (എം.ജി.എൻ.ആർ.ഇ.ജി.എ) നടപ്പാക്കിയതെന്ന് ഖാർഗെ അനുസ്മരിച്ചു.</p>
<p>2005-ൽ യുണൈറ്റഡ് പ്രോഗ്രസീവ് അലയൻസ് (യു.പി.എ) ഭരണത്തിന് കീഴിൽ ഗ്രാമപ്രദേശങ്ങളിലെ ജനങ്ങൾക്ക് ജോലി ഉറപ്പാക്കാൻ കൊണ്ടുവന്ന പദ്ധതിയാണ് എം.ജി.എൻ.ആർ.ഇ.ജി.എ. പ്രായപൂർത്തിയായ, പ്രത്യേക തൊഴിൽ വൈദഗ്ധ്യമില്ലാത്ത ജോലി ചെയ്യാൻ തയ്യാറുള്ളവർക്ക് ജോലി ഉറപ്പാക്കുകയാണ് പദ്ധതിയിലൂടെ ചെയ്യുന്നത്. എല്ലാ വീട്ടിലെയും ഒരു അംഗത്തിനെങ്കിലും സാമ്പത്തിക വർഷത്തിൽ 100 ദിവസം വേതനം ലഭിക്കുന്ന തൊഴിൽ, പദ്ധതി ഉറപ്പ് നൽകുന്നു.</p>
<p>നിലവിൽ 13.3 കോടി സജീവ തൊഴിലാളികൾ തൊഴിലുറപ്പ് പദ്ധതിയെ ആശ്രയിക്കുന്നുണ്ടെന്ന് മല്ലികാർജുൻ ഖാർഗെ പറഞ്ഞു. സാങ്കേതികവിദ്യയും ആധാറും ഉപയോഗിക്കുന്നതിൻ്റെ മറവിൽ മോദി സർക്കാർ 7 കോടിയിലധികം തൊഴിലാളികളുടെ ജോബ് കാർഡുകൾ ഇല്ലാതാക്കിയെന്നും ഈ കുടുംബങ്ങളെ തൊഴിലുറപ്പ് പദ്ധതിയിൽ നിന്ന് വെട്ടിമാറ്റിയെന്നും ഖാർഗെ വിമർശിച്ചു.</p>
<p>‘ തൊഴിലുറപ്പ് പദ്ധതിക്കുള്ള ഈ വർഷത്തെ ബജറ്റ് വിഹിതം മൊത്തം ബജറ്റ് വിഹിതത്തിൻ്റെ 1.78 ശതമാനം മാത്രമാണ്. ഇത് സ്‌കീമിൻ്റെ ഫണ്ടിങ്ങിലെ 10 വർഷത്തെ ഏറ്റവും താഴ്ന്ന നിരക്കാണ്. 2014 മുതൽ, ഉത്തർപ്രദേശിലെ പ്രതിദിന വേതന നിരക്ക് പ്രതിവർഷം 4 ശതമാനം മാത്രമാണ് വർദ്ധിച്ചത്. ഇന്ന് ഒരു തൊഴിലാളിക്ക് പ്രതിദിനം ശരാശരി 213 രൂപ മാത്രമാണ് ലഭിക്കുന്നത്. ദേശീയ മിനിമം വേതനമായി പ്രതിദിനം 400 രൂപ നൽകാൻ കോൺഗ്രസ് പ്രതിജ്ഞാബദ്ധരാണ്,’ ഖാർഗെ പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/modi-govt-cheated-people-with-job-guarantee-scheme-mallikarjun-kharge.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സഊദി പൗരനെ കബളിപ്പിച്ച് 27 കോടിയിലേറെ രൂപയുമായി മലയാളി മുങ്ങിയതായി പരാതി</title>
		<link>https://www.chandrikadaily.com/complaint-that-a-malayalee-cheated-a-saudi-citizen-and-got-away-with-more-than-27-crore-rupees.html</link>
					<comments>https://www.chandrikadaily.com/complaint-that-a-malayalee-cheated-a-saudi-citizen-and-got-away-with-more-than-27-crore-rupees.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sun, 17 Dec 2023 11:08:21 +0000</pubDate>
				<category><![CDATA[crime]]></category>
		<category><![CDATA[FOREIGN]]></category>
		<category><![CDATA[gulf]]></category>
		<category><![CDATA[GULF]]></category>
		<category><![CDATA[News]]></category>
		<category><![CDATA[cheated]]></category>
		<category><![CDATA[malayali]]></category>
		<category><![CDATA[saudi arabia]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=285898</guid>

					<description><![CDATA[കേസില്&#x200d; സഊദി പൗരന് അനുകൂലമായി കോടതി വിധിയുണ്ടെങ്കിലും പ്രതി രാജ്യത്ത് ഇല്ലാത്തതിനാല്&#x200d; നടപടി സ്വീകരിക്കാന്&#x200d; സാധിച്ചിട്ടില്ല.]]></description>
										<content:encoded><![CDATA[<p>സഊദി പൗരനെ പറ്റിച്ച് മലയാളി 27 കോടിയിലേറെ രൂപയുമായി മുങ്ങിയതായി പരാതി. മലപ്പുറം സ്വദേശി ശമീലിനെതിരെ ഇബ്രാഹിം ഒഥൈബി എന്ന സഊദി പൗരനാണ് ആരോപണം ഉന്നയിച്ചത്. കേസില്&#x200d; സഊദി പൗരന് അനുകൂലമായി കോടതി വിധിയുണ്ടെങ്കിലും പ്രതി രാജ്യത്ത് ഇല്ലാത്തതിനാല്&#x200d; നടപടി സ്വീകരിക്കാന്&#x200d; സാധിച്ചിട്ടില്ല.</p>
<p>കാലിക്കറ്റ് യൂണിവേഴ്‌സിറ്റിക്കടുത്ത് പള്ളിക്കല്&#x200d; ബസാര്&#x200d; സ്വദേശി പുതിയകത്ത് ഷമീലിനെതിരെയാണ് സഊദി പൗരന്റെ പരാതി. തന്നില്&#x200d; നിന്നു വാങ്ങിയ 1,25,43,400 സഊദി റിയാല്&#x200d;, അഥവാ ഇരുപത്തിയെഴേ മുക്കാല്&#x200d; കോടിയോളം രൂപ തിരിച്ചു തരാതെ ശമീല്&#x200d; സഊദിയില്&#x200d; നിന്ന് മുങ്ങിയതായി ഇബ്രാഹിം മുഹമ്മദ് അല്&#x200d; ഒത്തയ്ബി ജിദ്ദയില്&#x200d; പറഞ്ഞു.</p>
<p>സഊദിയില്&#x200d; ശമീല്&#x200d; നടത്തി വന്നിരുന്ന ബിസിനസില്&#x200d; പങ്കാളിത്തം നല്&#x200d;കാമെന്ന വ്യവസ്ഥയിലായിരുന്നു പണം വാങ്ങിയത്. കേസില്&#x200d; ഇബ്രാഹിമിന് അനുകൂലമായി സഊദി കോടതിയുടെ വിധിയുണ്ടായിട്ടും ശമീല്&#x200d; സൗദി വിട്ടതിനാല്&#x200d; ഇതുവരെ പണം തിരിച്ചു കിട്ടിയിട്ടില്ല.</p>
<p>ഇതുമായി ബന്ധപ്പെട്ട് സഊദി കിരീടാവകാശി മുഹമ്മദ് ബിന്&#x200d; സല്&#x200d;മാന്&#x200d; രാജകുമാരന്റെ ഓഫീസിലും, വിദേശ കാര്യ മന്ത്രാലയത്തിലും, ഇന്ത്യന്&#x200d; കോണ്&#x200d;സുലേറ്റിലുമെല്ലാം പരാതി നല്&#x200d;കിയിട്ടുണ്ട് എന്ന് ഇബ്രാഹിം പറഞ്ഞു.</p>
<p>പലരെയും അകമഴിഞ്ഞു സഹായിച്ചിരുന്ന സഊദി പൗരന്, ഇപ്പോള്&#x200d; മറ്റുള്ള മലയാളികളിലുള്ള വിശ്വാസം കൂടി നഷ്ടപ്പെട്ടതായി ഇബ്രാഹിം ഒഥൈബിയുടെ മലയാളി സുഹൃത്തുക്കള്&#x200d; പറഞ്ഞു. സഊദിയിലെ ഓറക്‌സ് ഫിനാന്&#x200d;ഷ്യല്&#x200d; കമ്പനിയില്&#x200d; നിന്നു ശമീല്&#x200d; എടുത്ത വായ്പയ്ക്കു ഇബ്രാഹിം ഒഥൈബി തന്റെ സ്വത്ത് ജാമ്യം നല്കിയിരുന്നു.</p>
<p>വായ്പ്പ തിരിച്ചടക്കാത്ത സാഹചര്യത്തില്&#x200d; ഇബ്രാഹീമിന്റെ സ്വത്ത് ബാങ്ക് കണ്ടുകെട്ടി. ഈ ഇനത്തില്&#x200d; 53 ലക്ഷത്തോളം റിയാലും, ബിസിനസ് പങ്കാളിത്തത്തിന്റെ പേര് പറഞ്ഞ് വാങ്ങിയ 72 ലക്ഷം റിയാലുമാണ് ശമീല്&#x200d; നാല്&#x200d;കാനുള്ളത്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/complaint-that-a-malayalee-cheated-a-saudi-citizen-and-got-away-with-more-than-27-crore-rupees.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കരുവന്നൂര്&#x200d; ബാങ്ക് തട്ടിപ്പ്; 35ലക്ഷം വായ്പയെടുപ്പിച്ച് ചതിച്ചു, സതീഷ് കുമാറിനെതിരെ പരാതിയുമായി വീട്ടമ്മ</title>
		<link>https://www.chandrikadaily.com/karuvannur-bank-fraud-35-lakh-loan-cheated-housewife-complains-against-satish-kumar.html</link>
					<comments>https://www.chandrikadaily.com/karuvannur-bank-fraud-35-lakh-loan-cheated-housewife-complains-against-satish-kumar.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 02 Oct 2023 05:26:45 +0000</pubDate>
				<category><![CDATA[crime]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[Women]]></category>
		<category><![CDATA[cheated]]></category>
		<category><![CDATA[karuvannur bank fraud]]></category>
		<category><![CDATA[Satish Kumar]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=277282</guid>

					<description><![CDATA[18 ലക്ഷം വായ്പയുണ്ടായിരുന്ന ഭൂമി, 35 ലക്ഷത്തിന് സതീഷ് മറിച്ചുവെച്ച് പറ്റിച്ചെന്നാണ് പരാതി.]]></description>
										<content:encoded><![CDATA[<div class="details-story-wrapper">
<div class="content details-content-story">
<div class="story">
<p>കരുവന്നൂര്&#x200d; ബാങ്ക് തട്ടിപ്പിലെ മുഖ്യപ്രതി സതീഷ് കുമാറിന്റെ പണം തട്ടിപ്പിൽ കൂടുതല്&#x200d; വെളിപ്പെടുത്തലുമായി വീട്ടമ്മ രംഗത്ത്. വെളപ്പായ സ്വദേശിനി സിന്ധുവാണ് വായ്പയെടുപ്പിച്ച് ചതിച്ചുവെന്ന് ആരോപിച്ച് രംഗത്തെത്തിയത്.</p>
<p>18 ലക്ഷം വായ്പയുണ്ടായിരുന്ന ഭൂമി, 35 ലക്ഷത്തിന് സതീഷ് മറിച്ചുവെച്ച് പറ്റിച്ചെന്നാണ് പരാതി. വായ്പയെടുത്ത് കൈയില്&#x200d; കിട്ടിയ 11 ലക്ഷം സതീഷ് ബലമായി പിടിച്ചുവാങ്ങിയെന്നും രേഖകള്&#x200d; തട്ടിയെടുത്തെന്നും സിന്ധു പറഞ്ഞു.</p>
<p>ജില്ല സഹകരണ ബാങ്കിന്റെ മുണ്ടൂർ ശാഖയിൽനിന്നും 18 ലക്ഷം വായ്പയെടുത്തിരുന്നു. അസുഖത്തെ തുടര്&#x200d;ന്ന് തിരിച്ചടവ് മുടങ്ങി. ഭര്&#x200d;ത്താവിന്&#x200d;റെ സുഹൃത്ത് വഴിയാണ് സതീഷിന്റെ അടുത്ത് ചെന്നുപെട്ടത്. വായ്പ ഏറ്റെടുക്കാമെന്ന് പറഞ്ഞു. ടേക്ക് ഓവര്&#x200d; ചെയ്യുമ്പോള്&#x200d; ബ്ലാക്ക് ചെക്കിലൊക്കെ ഇയാള്&#x200d; ഒപ്പിട്ടുവാങ്ങിച്ചെന്ന് സിന്ധു പറയുന്നു. 19 ലക്ഷം മുടക്കി ആധാരം എടുത്ത സതീഷ് അത് ജില്ല സഹകരണ ബാങ്കിന്&#x200d;റെ പെരിങ്ങണ്ടൂര്&#x200d; ശാഖയില്&#x200d; 35 ലക്ഷത്തിന് മറിച്ചുവെച്ചു.</p>
<p>പതിനൊന്ന്‌  ലക്ഷം ബാങ്ക് സിന്ധുവിന്&#x200d;റെ പേരില്&#x200d; നല്&#x200d;കി. ബാങ്കില്&#x200d;നിന്നും പുറത്തിറങ്ങും മുമ്പ് സതീഷ്കുമാർ ഇത് ബലമായി പിടിച്ചുപറിച്ചെന്ന് സിന്ധു പറയുന്നു. സ്വത്ത് വിറ്റ് ആധാരം തിരികെയെടുക്കാന്&#x200d; ശ്രമിച്ചപ്പോള്&#x200d; അത് മറന്നേക്കെന്ന് സതീഷ്കുമാർ ഭീഷണിപ്പെടുത്തിയെന്നും സിന്ധു വെളിപ്പെടുത്തി. ഇപ്പോള്&#x200d; 70 ലക്ഷം രൂപ കുടിശ്ശികയായി അടക്കാനുണ്ട്. ബുധനാഴ്ച വീട്ടില്&#x200d;നിന്ന് ഇറക്കിവിടുമെന്നാണ് പറയുന്നത്.</p>
<p>സതീഷ് കുമാർ ചതിക്കുകയായിരുന്നെന്ന് പിന്നീടാണ് മനസ്സിലായതെന്ന് സിന്ധു പറഞ്ഞു. കരുവന്നൂർ ബാങ്ക് തട്ടിപ്പിലെ കള്ളപ്പണ ഇടപാട് കേസിലെ ഒന്നാം പ്രതിയായ സതീഷ് കുമാർ 500 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ചുവെന്നാണ് ഇ.ഡിയുടെ<br />
കണ്ടെത്തൽ.</p>
<p>നേരത്തേ, കരുവന്നൂർ സഹകരണ ബാങ്കിന് പുറമേ അയ്യന്തോൾ സഹകരണബാങ്ക് അടക്കമുള്ള മറ്റ് ബാങ്കുകൾ വഴിയും സതീഷ് കുമാർ കള്ളപ്പണം വെളുപ്പിച്ചതായി ഇ.ഡി കണ്ടെത്തിയിരുന്നു. ഇവിടെ പരിശോധന നടത്തി ഇടപാട് രേഖകൾ പിടിച്ചെടുക്കുകയും ചെയ്തിരുന്നു.</p>
</div>
</div>
</div>
<div class="white-box1"></div>
<div class="story-bottom-tags"></div>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/karuvannur-bank-fraud-35-lakh-loan-cheated-housewife-complains-against-satish-kumar.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
