<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>checking &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/checking/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Wed, 18 Sep 2024 05:00:04 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>checking &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>നിപ മരണം: അതിര്&#x200d;ത്തികളില്&#x200d; കര്&#x200d;ശന പരിശോധനയുമായി തമിഴ്‌നാട്</title>
		<link>https://www.chandrikadaily.com/nipah-death-tamil-nadu-with-strict-border-checks-2.html</link>
					<comments>https://www.chandrikadaily.com/nipah-death-tamil-nadu-with-strict-border-checks-2.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Wed, 18 Sep 2024 05:00:04 +0000</pubDate>
				<category><![CDATA[Health]]></category>
		<category><![CDATA[india]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[checking]]></category>
		<category><![CDATA[kerala tamilnadu border]]></category>
		<category><![CDATA[nipah]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=309775</guid>

					<description><![CDATA[നീലഗിരി, കോയമ്പത്തൂര്&#x200d;, തിരുപ്പൂർ, തേനി, തെങ്കാശി, കന്യാകുമാരി അതിര്&#x200d;ത്തികളില്&#x200d; പരിശോധന നടത്താനാണ് നിര്&#x200d;ദേശം.]]></description>
										<content:encoded><![CDATA[<p>മലപ്പുറം: മലപ്പുറത്ത് യുവാവ് മരിച്ചത് നിപ മൂലമെന്ന് സ്ഥിരീകരിച്ച പശ്ചാത്തലത്തില്&#x200d; അതിര്&#x200d;ത്തികളില്&#x200d; കര്&#x200d;ശന പരിശോധന നടത്താന്&#x200d; തമിഴ്‌നാട് സര്&#x200d;ക്കാര്&#x200d;. 24 മണിക്കൂറും ആരോഗ്യപ്രവര്&#x200d;ത്തകര്&#x200d; അതിര്&#x200d;ത്തികളില്&#x200d; പരിശോധന നടത്തും. നീലഗിരി, കോയമ്പത്തൂര്&#x200d;, തിരുപ്പൂർ, തേനി, തെങ്കാശി, കന്യാകുമാരി അതിര്&#x200d;ത്തികളില്&#x200d; പരിശോധന നടത്താനാണ് നിര്&#x200d;ദേശം.</p>
<p>അതേസമയം നിപ ബാധിച്ച് യുവാവ് മരിച്ച മലപ്പുറത്ത് സമ്പർക്ക പട്ടികയിലുള്ളവരുടെ എണ്ണത്തിൽ വർധന. ഇന്നത്തെ കണക്ക് പ്രകാരം 255 പേരെ പട്ടികയിലുൾപ്പെടുത്തി. രോഗ ബാധയെ തുടർന്ന് മേഖലയിൽ ശക്തമായ നിരീക്ഷണം നടക്കുന്നത് കൊണ്ടാണ് ഈ വർധനവെന്നും ആശങ്കപ്പെടാനില്ലെന്നും ആരോഗ്യമന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. സമ്പർക്ക പട്ടികയിൽ 32 പേർ ഹൈ റിസ്‌ക് കാറ്റഗറിയിലാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/nipah-death-tamil-nadu-with-strict-border-checks-2.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഓണാഘോഷം: ടൂറിസ്റ്റ് ബോട്ടുകളില്&#x200d; പരിശോധന</title>
		<link>https://www.chandrikadaily.com/onam-celebrations-inspection-of-tourist-boats.html</link>
					<comments>https://www.chandrikadaily.com/onam-celebrations-inspection-of-tourist-boats.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Fri, 13 Sep 2024 10:36:44 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[checking]]></category>
		<category><![CDATA[house boats]]></category>
		<category><![CDATA[Onam]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=309306</guid>

					<description><![CDATA[ടൂറിസ്റ്റ് ബോട്ടുകളില്&#x200d; ആവശ്യമായ ലൈഫ് സേവിങ് ഉപകരണങ്ങള്&#x200d; ഉണ്ടെന്ന് ഉറപ്പാക്കേണ്ടതും അനുവദനീയമായ ആളുകള്&#x200d; മാത്രമേ കയറുന്നുള്ളൂവെന്നും ഉറപ്പാക്കേണ്ടത് ബോട്ടുടമയുടെയും ബോട്ട് ഡ്രൈവറുടെയും കടമയാണ്]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: ഓണാവധി പ്രമാണിച്ച് ഹൗസ് ബോട്ടുകളടക്കമുള്ള ടൂറിസ്റ്റ് ബോട്ടുകളില്&#x200d; കുട്ടികള്&#x200d; അടക്കമുള്ള വിനോദസഞ്ചാരികള്&#x200d; കൂടുതലായി എത്തുമെന്നതിനാല്&#x200d; കേരളാ മാരീടൈം ബോര്&#x200d;ഡ് പരിശോധനകള്&#x200d; കൂടുതല്&#x200d; ശക്തമാക്കി.</p>
<p>ടൂറിസ്റ്റ് ബോട്ടുകളില്&#x200d; ആവശ്യമായ ലൈഫ് സേവിങ് ഉപകരണങ്ങള്&#x200d; ഉണ്ടെന്ന് ഉറപ്പാക്കേണ്ടതും അനുവദനീയമായ ആളുകള്&#x200d; മാത്രമേ കയറുന്നുള്ളൂവെന്നും ഉറപ്പാക്കേണ്ടത് ബോട്ടുടമയുടെയും ബോട്ട് ഡ്രൈവറുടെയും കടമയാണ്.<br />
നിയമപ്രകാരം യാത്രക്കാര്&#x200d; ലൈഫ് സേവിങ് ജാക്കറ്റ് ധരിക്കേണ്ട യാനങ്ങളില്&#x200d; അതുറപ്പാക്കേണ്ടത് ബോട്ട് ഡ്രൈവറുടെ കടമയാണ്. രജിസ്‌ട്രേഷന്&#x200d;/ സര്&#x200d;വെ ഇല്ലാതെ സര്&#x200d;വീസ് നടത്തിയാല്&#x200d; അവ പിടിച്ചെടുത്ത് നശിപ്പിക്കുന്ന നടപടികള്&#x200d; അടക്കമുള്ള കര്&#x200d;ശന നടപടികള്&#x200d; സ്വീകരിക്കും.</p>
<p>അംഗീകൃത ലൈസന്&#x200d;സ് ഇല്ലാതെ ബോട്ടുകള്&#x200d; ഓടിച്ചാല്&#x200d; ഓടിക്കുന്ന ആള്&#x200d;ക്കും ബോട്ട് ഉടമയ്ക്കും എതിരെ കര്&#x200d;ശന നിയമ നടപടികള്&#x200d; സ്വീകരിക്കും. വിനോദ സഞ്ചാരത്തിനായി വരുന്ന യാത്രക്കാര്&#x200d; യാത്ര ചെയ്യുന്ന യാനം അംഗീകൃതമാണോയെന്ന് യാനത്തില്&#x200d; പ്രദര്&#x200d;ശിപ്പിച്ചിട്ടുള്ള സര്&#x200d;ട്ടിഫിക്കറ്റ് നോക്കി മനസ്സിലാക്കണമെന്ന് മാരീടൈം ബോര്&#x200d;ഡ് നിര്&#x200d;ദേശിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/onam-celebrations-inspection-of-tourist-boats.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പുകപരിശോധനാ സര്&#x200d;ട്ടിഫിക്കറ്റില്ലെങ്കില്&#x200d; 10,000 രൂപ വരെ പിഴ; ചെക്കിങ്ങിന് ഇനി എം.വി.ഡിയും</title>
		<link>https://www.chandrikadaily.com/a-fine-up-to-rs-10000-for-not-having-a-smoke-test-certificate-now-mvd-for-checking.html</link>
					<comments>https://www.chandrikadaily.com/a-fine-up-to-rs-10000-for-not-having-a-smoke-test-certificate-now-mvd-for-checking.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 18 Jul 2024 10:46:19 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[mvd]]></category>
		<category><![CDATA[News]]></category>
		<category><![CDATA[checking]]></category>
		<category><![CDATA[smoke test]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=303105</guid>

					<description><![CDATA[പാര്&#x200d;ക്കിങ്ങില്ലാത്തിടത്ത് വാഹനം നിര്&#x200d;ത്തിയിട്ടാല്&#x200d;പോലും ആ കുറ്റത്തോടൊപ്പം എല്ലാസര്&#x200d;ട്ടിഫിക്കറ്റുകളും പരിശോധിക്കണമെന്നാണ് പുതിയ നിര്&#x200d;ദേശം.]]></description>
										<content:encoded><![CDATA[<p>വാഹനങ്ങളുടെ പുകപരിശോധന കര്&#x200d;ശനമാക്കാന്&#x200d; മോട്ടോര്&#x200d; വാഹനവകുപ്പ്. പുക പരിശോധനാ സര്&#x200d;ട്ടിഫിക്കറ്റ് ഇല്ലെങ്കില്&#x200d; ആദ്യ ഘട്ടത്തില്&#x200d; 2000 രൂപയാണ് പിഴ. രണ്ടാംതവണ 10,000 രൂപയും. പാര്&#x200d;ക്കിങ്ങില്ലാത്തിടത്ത് വാഹനം നിര്&#x200d;ത്തിയിട്ടാല്&#x200d;പോലും ആ കുറ്റത്തോടൊപ്പം എല്ലാസര്&#x200d;ട്ടിഫിക്കറ്റുകളും പരിശോധിക്കണമെന്നാണ് പുതിയ നിര്&#x200d;ദേശം. ഈ നിര്&#x200d;ദേശപ്രകാരം ലൈസന്&#x200d;സ്, ഇന്&#x200d;ഷുറന്&#x200d;സ്, പുകപരിശോധനാ സര്&#x200d;ട്ടിഫിക്കറ്റ്, രൂപമാറ്റം വരുത്തിയത്, കൂളിങ് ഫിലിം ഒട്ടിച്ചത്, നമ്പര്&#x200d; പ്ലേറ്റിലെ രൂപമാറ്റം തുടങ്ങി എല്ലാകാര്യങ്ങളും പരിശോധിക്കണം.</p>
<p>വാഹനത്തിന്റെ ഫോട്ടോ സഹിതമാണ് കുറ്റപത്രം തയ്യാറാക്കേണ്ടതെന്നും മോട്ടോര്&#x200d;വാഹനവകുപ്പ് ഉദ്യോഗസ്ഥര്&#x200d;ക്ക് നിര്&#x200d;ദേശം നല്&#x200d;കി. പോലീസ് സേനയെപ്പോലെ മോട്ടോര്&#x200d;വാഹനവകുപ്പ് ജീവനക്കാരും ഇനിമുതല്&#x200d; വാഹനപരിശോധനയ്ക്കായി നിരത്തുകളിലുണ്ടാകും. പുക പരിേശാധനയ്ക്ക് ഊന്നല്&#x200d; നല്&#x200d;കിയാകും പ്രവര്&#x200d;ത്തനം. നിരത്തുകളിലുള്ള ഏറെവാഹനങ്ങള്&#x200d; പുകപരിശോധനാ സര്&#x200d;ട്ടിഫിക്കറ്റില്ലാത്തവയാണെന്ന് കണ്ടെത്തി. ഇവയെ പിടികൂടി പിഴചുമത്തി സര്&#x200d;ക്കാരിലേക്ക് മുതല്&#x200d;ക്കൂട്ടുകയും ലക്ഷ്യമാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/a-fine-up-to-rs-10000-for-not-having-a-smoke-test-certificate-now-mvd-for-checking.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബാറുകളിൽ നിന്ന് മദ്യപിച്ചു പുറത്തിറങ്ങുന്നവരെ വാഹന പരിശോധനയിൽ പിടികൂടരുതെന്ന വിവാദ ഉത്തരവ് പിൻവലിച്ച് മലപ്പുറം എസ്പി</title>
		<link>https://www.chandrikadaily.com/malappuram-sp-withdraws-the-controversial-order-not-to-arrest-those-who-come-out-of-bars-drunk-during-vehicle-inspection.html</link>
					<comments>https://www.chandrikadaily.com/malappuram-sp-withdraws-the-controversial-order-not-to-arrest-those-who-come-out-of-bars-drunk-during-vehicle-inspection.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Sat, 20 Jan 2024 08:43:06 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[bar]]></category>
		<category><![CDATA[checking]]></category>
		<category><![CDATA[police]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=288509</guid>

					<description><![CDATA[ബാറുകളുടെ ഉള്ളിൽ നിന്ന് പിടികൂടരുത് എന്ന നിർദേശത്തിൽ പിഴവ് പറ്റിയതാണ് എന്നാണ് എസ്പിയുടെ വിശദീകരണം]]></description>
										<content:encoded><![CDATA[<p>മലപ്പുറം: വാഹന പരിശോധന സംബന്ധിച്ചുള്ള വിവാദ ഉത്തരവ് പിൻവലിച്ചു മലപ്പുറം എസ്പി. ബാറുകളിൽ നിന്ന് മദ്യപിച്ചു പുറത്തിറങ്ങുന്നവരെ വാഹന പരിശോധനയിൽ പിടികൂടരുതെന്നായിരുന്നു ഉത്തരവ്. ബാറുകളുടെ ഉള്ളിൽ നിന്ന് പിടികൂടരുത് എന്ന നിർദേശത്തിൽ പിഴവ് പറ്റിയതാണ് എന്നാണ് എസ്പിയുടെ വിശദീകരണം.</p>
<p>ജില്ലാ പൊലീസ് മേധാവി എസ്എച്ച്ഒ മാർക്ക് നൽകിയ ഉത്തരവാണ് വിവാദമായത്. വാഹന പരിശോധന നടത്തുമ്പോൾ അംഗീകൃത ബാറുകളുടെ ഉള്ളിൽ നിന്നോ അവയുടെ അധികാര പരിധിയിൽ നിന്നോ മദ്യപിച്ചിറങ്ങുന്ന വ്യക്തികളെ പിടികൂടരുത് എന്നായിരുന്നു നിർദേശം.</p>
<p>ഇന്നലെ രാവിലെ ഇറങ്ങിയ ഉത്തരവ് വിവാദമായതോടെ വൈകുന്നേരം പിൻവലിച്ചു. മദ്യപിച്ചു വാഹനമോടിക്കൽ ഗുരുതര കുറ്റകൃത്യമായി നിലനിൽക്കെയാണ് എസ്പിയുടെ ഉത്തരവ് എന്നതാണ് ശ്രദ്ധേയം. ഉത്തരവ് തയ്യാറാക്കിയതിൽ ഉദ്യോഗസ്ഥർക്ക് പിഴവ് പറ്റിയതാണെന്നാണ് എസ്പിയുടെ വിശദീകരണം. ബാറുകളുടെ ഉള്ളിൽ കയറി ആളുകളെ പിടികൂടരുതെന്ന നിർദേശത്തിലാണ് പിഴവ് പറ്റിയത്. ഇത്തരം പരാതികൾ ലഭിച്ച സാഹചര്യത്തിലാണ് ഉത്തരവ് ഇറക്കിയതെന്നും എസ്പി പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/malappuram-sp-withdraws-the-controversial-order-not-to-arrest-those-who-come-out-of-bars-drunk-during-vehicle-inspection.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പുതുവത്സര ആഘോഷം; പരിശോധന കർശനമാക്കാൻ ആർടിഒ</title>
		<link>https://www.chandrikadaily.com/1new-year-celebration-rto-to-tighten-inspection.html</link>
					<comments>https://www.chandrikadaily.com/1new-year-celebration-rto-to-tighten-inspection.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sat, 30 Dec 2023 09:31:54 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[local]]></category>
		<category><![CDATA[mvd]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[checking]]></category>
		<category><![CDATA[malappuram]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=286913</guid>

					<description><![CDATA[ഡിസംബർ 30നും 31നും ജില്ലയിലെ ദേശീയ,സംസ്ഥാന,ഗ്രാമീണ പാതകളിലും പ്രധാന നഗരങ്ങളിലും മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗവും വിവിധ ആർടി ഓഫിസുകളിലെ ഉദ്യോഗസ്ഥരും ചേർന്ന് രാത്രികാല പരിശോധന ശക്തമാക്കും.]]></description>
										<content:encoded><![CDATA[<p>പുതുവത്സരം ആഘോഷിക്കാൻ വണ്ടിയുമെടുത്തിറങ്ങുന്നവർ ഗതാഗത നിയമങ്ങൾ പാലിക്കാൻ ശ്രദ്ധിക്കുക. അല്ലെങ്കിൽ മോട്ടോർ വാഹന വകുപ്പിന്റെ പിടിവീഴും. പുതുവത്സര രാത്രിയിലടക്കം പരിശോധന കർശനമാക്കാൻ ആർടിഒ സി.വി.എം.ഷരീഫ് ജില്ലയിലെ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.</p>
<p>ഡിസംബർ 30നും 31നും ജില്ലയിലെ ദേശീയ,സംസ്ഥാന,ഗ്രാമീണ പാതകളിലും പ്രധാന നഗരങ്ങളിലും മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗവും വിവിധ ആർടി ഓഫിസുകളിലെ ഉദ്യോഗസ്ഥരും ചേർന്ന് രാത്രികാല പരിശോധന ശക്തമാക്കും.</p>
<p>മദ്യപിച്ചോ മൊബൈൽ ഫോൺ ഉപയോഗിച്ചോ വണ്ടിയോടിക്കൽ, അമിതവേഗം, രണ്ടിലധികമാളുകളെ കയറ്റിയുള്ള ഇരുചക്രവാഹന യാത്ര, സിഗ്നൽ ലംഘനം എന്നിവയ്ക്ക് പിഴ ചുമത്തുന്നതിനു പുറമേ ലൈസൻസും റദ്ദാക്കും. രൂപമാറ്റം നടത്തിയ വാഹനങ്ങൾ, അമിത ശബ്ദം പുറപ്പെടുവിക്കുന്ന രീതിയിലുള്ള സൈലൻസർ ഘടിപ്പിച്ച വാഹനങ്ങൾ എന്നിവയുടെ റജിസ്ട്രേഷൻ റദ്ദാക്കും. മറ്റുള്ളവരുടെ ഡ്രൈവിങ്ങിനെ ബാധിക്കുന്ന രീതിയിൽ വർണ ലൈറ്റുകൾ ഉപയോഗിക്കുന്നവർക്കെതിരെയും ഗതാഗത തടസ്സമുണ്ടാക്കുന്നവർക്കെതിരെയും കർശന നടപടിയുണ്ടാകും.</p>
<p><strong> ‘അപകടരഹിത  മലപ്പുറം’ ലക്ഷ്യം:</strong></p>
<p>പുതുവർഷത്തിൽ ‘അപകടരഹിത മലപ്പുറം’ യാഥാർഥ്യമാക്കാൻ എല്ലാവരും പ്രതിജ്ഞയെടുക്കണം. റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട നിയമാനുശാസനകൾ ജീവിതത്തിന്റെ ഭാഗമാക്കിയാലേ അതു നേടാനാകൂ. മക്കളും മറ്റുള്ളവരും അപകടത്തിൽപെടാതിരിക്കാൻ കുട്ടികൾക്ക് വാഹനം കൊടുക്കാതിരിക്കാൻ രക്ഷിതാക്കൾ ജാഗ്രത പുലർത്തണം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1new-year-celebration-rto-to-tighten-inspection.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>എ.ഐ ക്യാമറയ്ക്ക് പിന്നാലെ പൊലീസിന്റെ ക്യാമറയും; എന്നിട്ടും ചെയ്യാത്ത കുറ്റത്തിന് പിഴ, വന്&#x200d; പിഴവുകള്&#x200d;</title>
		<link>https://www.chandrikadaily.com/11ai-camera-followed-by-police-camera-yet-fined-for-a-crime-not-committed-a-gross-irregularity.html</link>
					<comments>https://www.chandrikadaily.com/11ai-camera-followed-by-police-camera-yet-fined-for-a-crime-not-committed-a-gross-irregularity.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Tue, 10 Oct 2023 06:56:29 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[police]]></category>
		<category><![CDATA[ai camera]]></category>
		<category><![CDATA[camera]]></category>
		<category><![CDATA[checking]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=278625</guid>

					<description><![CDATA[മൂഴിയാര്&#x200d; പൊലീസ്, ആങ്ങമൂഴിയിലെ ഇരുചക്രവാഹന ഉടമയായ യുവാവിന് 250 രൂപ പിഴയടയ്ക്കാന്&#x200d; നോട്ടീസ് നല്&#x200d;കിയിരുന്നു. വാഹനത്തിന് പുകപരിശോധനാ സര്&#x200d;ട്ടിഫിക്കറ്റില്ലെന്നാണ് പൊലീസ് പറഞ്ഞത്. എന്നാല്&#x200d;, ഈ വാഹനത്തിന് നവംബര്&#x200d; 7 വരെ കാലാവധിയുള്ള പുക പരിശോധനാ സര്&#x200d;ട്ടിഫിക്കറ്റാണുള്ളത്.]]></description>
										<content:encoded><![CDATA[<p>പൊലീസ് നേരിട്ട്, വാഹനങ്ങളുടെ ഫോട്ടോ എടുത്ത് പിഴ ഈടാക്കാനായി നല്&#x200d;കുന്ന നോട്ടീസുകളിലും ഗുരുതര പിഴവുകള്&#x200d;. എ.ഐ. ക്യാമറകളില്&#x200d;നിന്ന് വാഹന ഉടമകള്&#x200d;ക്ക്, പിഴയീടാക്കുന്നതിന് തെറ്റായി നോട്ടീസുകള്&#x200d; ലഭിക്കുന്നത് വിവാദമാകുന്നതിന് പിന്നാലെയാണിത്. ശരിയായ രേഖകളുള്ള വാഹന ഉടമകള്&#x200d;ക്കുപോലും, രേഖകളുടെ കാലാവധി കഴിഞ്ഞെന്നും, തെറ്റായദിശയില്&#x200d; പാര്&#x200d;ക്ക് ചെയ്‌തെന്നും മറ്റുമുള്ള കാരണങ്ങള്&#x200d; ചൂണ്ടിക്കാട്ടി പിഴയീടാക്കാന്&#x200d; പൊലീസ് നോട്ടീസ് അയയ്ക്കുന്നത്.</p>
<p>സാധാരണക്കാരില്&#x200d;നിന്ന് പണം പിഴിയാന്&#x200d; പുതിയ മാര്&#x200d;ഗമാകുകയാണ് പൊലീസ് നടപടി. മൂഴിയാര്&#x200d; പൊലീസ്, ആങ്ങമൂഴിയിലെ ഇരുചക്രവാഹന ഉടമയായ യുവാവിന് 250 രൂപ പിഴയടയ്ക്കാന്&#x200d; നോട്ടീസ് നല്&#x200d;കിയിരുന്നു. വാഹനത്തിന് പുകപരിശോധനാ സര്&#x200d;ട്ടിഫിക്കറ്റില്ലെന്നാണ് പൊലീസ് പറഞ്ഞത്. എന്നാല്&#x200d;, ഈ വാഹനത്തിന് നവംബര്&#x200d; 7 വരെ കാലാവധിയുള്ള പുക പരിശോധനാ സര്&#x200d;ട്ടിഫിക്കറ്റാണുള്ളത്.</p>
<p>ഒരാഴ്ച മുമ്പാണ് സീതത്തോട്ടിലുള്ള മറ്റൊരു യുവാവിന് ഹെല്&#x200d;മെറ്റില്ലാതെ ഇരുചക്രവാഹനം ഓടിച്ചതിന് 500 രൂപ പിഴയടയ്ക്കാന്&#x200d; പൊലീസിന്റെ നോട്ടീസ് ലഭിച്ചത്. എന്നാല്&#x200d; ഇദ്ദേഹത്തിന് ഇരുചക്രവാഹനം ഇല്ലായിരുന്നു.</p>
<p>ക്യാമറയില്ലാത്ത സ്ഥലങ്ങളിലാണ് പ്രധാനമായും വാഹനങ്ങളുടെ ഫോട്ടോ പൊലീസ് പകര്&#x200d;ത്തുന്നത്. മുമ്പുണ്ടായിരുന്നതുപോലെ വാഹനം നിര്&#x200d;ത്തിയുള്ള പരിശോധന കുറവാണ്. ഫോട്ടോ എടുത്തിട്ട്, പിഴയടയ്ക്കാന്&#x200d; നോട്ടീസ് അയയ്ക്കുന്നതാണ് പൊലീസിന്റെ ഇപ്പോഴത്തെ രീതി. പിഴ അടയ്ക്കാനുള്ള നോട്ടീസ് എത്തുമ്പോഴാണ് പല വാഹന ഉടമകളും വിവരം അറിയുന്നത്. എസ്.ഐ സീറ്റ് ബെല്&#x200d;റ്റ് ഇടാത്തത് ചോദ്യം ചെയ്ത യുവാവിന് നേരെ ഭീഷണിയുമായി എസ്.ഐ രംഗത്ത് വന്നിരുന്നു.</p>
<p>&nbsp;</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/11ai-camera-followed-by-police-camera-yet-fined-for-a-crime-not-committed-a-gross-irregularity.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ലഹരി ഉപയോഗിച്ച് പൊതുനിരത്തില്&#x200d; കറങ്ങുന്നവരെ പൂട്ടാന്&#x200d; ഉമിനീര്&#x200d; പരിശോധനാ യന്ത്രവുമായി പൊലീസ്</title>
		<link>https://www.chandrikadaily.com/police-with-saliva-testing-machine-to-lock-up-people-who-roam-around-on-public-roads-with-intoxicants.html</link>
					<comments>https://www.chandrikadaily.com/police-with-saliva-testing-machine-to-lock-up-people-who-roam-around-on-public-roads-with-intoxicants.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Mon, 09 Oct 2023 13:36:22 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[checking]]></category>
		<category><![CDATA[police]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=278534</guid>

					<description><![CDATA[ണ്ട് ദിവസം മുമ്പ് ലഹരി ഉപയോഗിച്ചാല്&#x200d; പോലും മെഷീന്&#x200d; ഉപയോഗിച്ച് തിരിച്ചറിയാം]]></description>
										<content:encoded><![CDATA[<p>ലഹരി ഉപയോഗിച്ച് പൊതുനിരത്തില്&#x200d; കറങ്ങുന്നവരെ പൂട്ടാന്&#x200d; ഉമിനീര്&#x200d; പരിശോധനാ യന്ത്രവുമായി പൊലീസ്. പരീക്ഷണാടിസ്ഥാനത്തില്&#x200d; തലസ്ഥാനത്തിറക്കിയ യന്ത്രം വഴി പലരും കുടുങ്ങി. ലഹരി ഉയോഗിക്കുന്നവരെ പിടികൂടാനുള്ള പരിശോധനക്കിടെ ഒരു വാഹന മോഷ്ടാവും പൊലീസിന്റെ പിടിയിലായി.</p>
<p>മദ്യപിച്ച് വാഹനമോടിച്ചാല്&#x200d; പിടികൂടാന്&#x200d; ബ്രീത്ത് അനലൈസറുണ്ട്. എന്നാല്&#x200d; ലഹരി ഉപോഗിച്ചെന്ന് തിരിച്ചറിയാന്&#x200d; പ്രയാസമാണ്. പൊലീസിന് മുന്നിലൂടെ ലഹരി ഉപയോഗിച്ചൊരാള്&#x200d; കടന്നുപോയാല്&#x200d; പോലും കണ്ടെത്താന്&#x200d; പരിമിതിയുണ്ടായിരുന്നു. സംശയത്തിന്റെ അടിസഥാനത്തില്&#x200d; ഒരാളെ കൊണ്ട് പോയി വൈദ്യപരിശോധന നടത്തി ഫലം ലഭിക്കണം.</p>
<p>ഇതിനുള്ള പരിഹാരമെന്നോണമാണ് ഉമിനീര്&#x200d; പരിശോധനയില്&#x200d; ലഹരി ഉപയോഗം കണ്ടെത്താനുള്ള മെഷീന്&#x200d;. സംശയമുള്ള ഒരാളുടെ ഉമിനീരെടുത്ത് മെഷീനില്&#x200d; വെയ്ക്കും. അഞ്ച് മിനിറ്റ് കണ്ട് ഫലം അറിയാം. രണ്ട് ദിവസം മുമ്പ് ലഹരി ഉപയോഗിച്ചാല്&#x200d; പോലും മെഷീന്&#x200d; ഉപയോഗിച്ച് തിരിച്ചറിയാം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/police-with-saliva-testing-machine-to-lock-up-people-who-roam-around-on-public-roads-with-intoxicants.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നിപ വൈറസ്: അതിർത്തിയിൽ പരിശോധന ശക്തമാക്കി കർണാടക</title>
		<link>https://www.chandrikadaily.com/nipah-virus-karnataka-tightens-border-checks.html</link>
					<comments>https://www.chandrikadaily.com/nipah-virus-karnataka-tightens-border-checks.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Fri, 15 Sep 2023 08:28:09 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[police]]></category>
		<category><![CDATA[boarder]]></category>
		<category><![CDATA[checking]]></category>
		<category><![CDATA[Karnataka]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=274648</guid>

					<description><![CDATA[ജില്ലകളിലേക്ക് പ്രവേശിക്കുന്ന ചരക്ക് വാഹനങ്ങൾ പരിശോധിക്കാനും പഴവർഗങ്ങൾ പരിശോധിക്കാനും കർണാടക ആരോഗ്യവകുപ്പ് പൊലീസിനോട് ആവശ്യപ്പെട്ടതായാണ് റിപ്പോർട്ട്.]]></description>
										<content:encoded><![CDATA[<p>കൽപ്പറ്റ: കോഴിക്കോട്ടെ നിപ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ തമിഴ്നാടിന് പിന്നാലെ കർണാടകയും അതിർത്തിയിൽ പരിശോധന ശക്തമാക്കി. കേരള &#8211; കർണാടക അതിർത്തി ചെക്ക് പോസ്റ്റുകളിൽ സർവൈലൻസ് യൂണിറ്റുകൾ സ്ഥാപിക്കാൻ കർണാടക സർക്കാർ നിർദ്ദേശം നൽകി. ജില്ലകളിലേക്ക് പ്രവേശിക്കുന്ന ചരക്ക് വാഹനങ്ങൾ പരിശോധിക്കാനും പഴവർഗങ്ങൾ പരിശോധിക്കാനും കർണാടക ആരോഗ്യവകുപ്പ് പൊലീസിനോട് ആവശ്യപ്പെട്ടതായാണ് റിപ്പോർട്ട്. ഇതോടെ അതിർത്തി കടന്ന് കേരളത്തിലെത്തുന്ന വാഹനങ്ങളുടെ എണ്ണം കുറഞ്ഞു. വയനാട്ടിലേക്കെത്തുന്ന വിനോദ സഞ്ചാരികളുടെ എണ്ണത്തിലും വൻ ഇടിവാണ് സംഭവിച്ചത്.</p>
<p>കേരളത്തിൽ നിപ സ്ഥിരീകരിച്ചതോടെ അതിർത്തി ചെക്പോസ്റ്റുകളിൽ തമിഴ്നാട് പരിശോധന കർശനമാക്കിയിരുന്നു. കേരളത്തിൽ നിന്നെത്തുന്ന യാത്രക്കാരുടെ ശരീരോഷ്മാവ് സംസ്ഥാന അതിർത്തി ചെക്ക് പോസ്റ്റിൽ ഹെൽത്ത് ഇൻസ്പെക്ടർ അടക്കമുള്ള ആരോഗ്യവകുപ്പ് സംഘം പരിശോധിക്കുന്നുണ്ട്. വരും ദിവസങ്ങളിൽ ചെക്ക് പോസ്റ്റുകളിൽ ഹെൽത്ത് ഇൻസ്പെക്ടർമാർ അടക്കമുള്ളവരുടെ സംഘം 24 മണിക്കൂറും പരിശോധന നടത്തും.</p>
<p>അതിർത്തി ചെക്ക് പോസ്റ്റിൽ ജോലി ചെയ്യുന്ന ജീവനക്കാർക്ക് തമിഴ്നാട് സർക്കാർ മാസ്ക്, സാനിറ്റൈസേഷൻ എന്നിവ നിർബന്ധമാക്കി. തമിഴ്നാട് ആരോഗ്യമന്ത്രി സുബ്രഹ്മണിയുടെ ഗൂഡല്ലൂർ സന്ദർശനത്തിനു ശേഷമാണ് അതിർത്തികളിൽ ആരോഗ്യവകുപ്പ് പരിശോധന ആരംഭിച്ചത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/nipah-virus-karnataka-tightens-border-checks.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ചെക്ക് പോസ്റ്റുകളില്&#x200d; ഭക്ഷ്യ ഉത്പന്നങ്ങളുടെ കര്&#x200d;ശന പരിശോധന തുടങ്ങി; മത്സ്യങ്ങളുടെ ഉള്&#x200d;പ്പെടെ സാമ്പിളുകള്&#x200d; ശേഖരിച്ചു</title>
		<link>https://www.chandrikadaily.com/1strict-inspection-of-food-products-started-at-check-posts-samples-were-collected-including-fish.html</link>
					<comments>https://www.chandrikadaily.com/1strict-inspection-of-food-products-started-at-check-posts-samples-were-collected-including-fish.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Sat, 26 Aug 2023 12:20:08 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[checking]]></category>
		<category><![CDATA[food products]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=271660</guid>

					<description><![CDATA[അതിര്&#x200d;ത്തി കടന്ന് കൊണ്ടുവന്ന മത്സ്യ ഇനങ്ങളുടെ 17 സാമ്പിളുകളും പച്ചക്കറികളുടെ എട്ട് സാമ്പിളുകളും സസ്യ എണ്ണയുടെ ഒരു സര്&#x200d;വൈലന്&#x200d;സ് സാമ്പിളും ശേഖരിച്ചിട്ടുണ്ട്]]></description>
										<content:encoded><![CDATA[<p>കഴിഞ്ഞ 24 മണിക്കൂറിനുള്ളില്&#x200d; സംസ്ഥാനത്തെ ചെക്ക് പോസ്റ്റുകളില്&#x200d; ഭക്ഷ്യ സുരക്ഷാ വകുപ്പ് ആകെ 155 പരിശോധനകള്&#x200d; നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്&#x200d;ജ് അറിയിച്ചു. പാല്&#x200d;, പാലുല്&#x200d;പന്നങ്ങളുടെ 130 സര്&#x200d;വൈലന്&#x200d;സ് സാമ്പിളുകള്&#x200d; ചെക്ക് പോസ്റ്റുകളില്&#x200d; നിന്ന് ശേഖരിച്ച് പരിശോധനയ്ക്കായി അയച്ചു.</p>
<p>അതിര്&#x200d;ത്തി കടന്ന് കൊണ്ടുവന്ന മത്സ്യ ഇനങ്ങളുടെ 17 സാമ്പിളുകളും പച്ചക്കറികളുടെ എട്ട് സാമ്പിളുകളും സസ്യ എണ്ണയുടെ ഒരു സര്&#x200d;വൈലന്&#x200d;സ് സാമ്പിളും ശേഖരിച്ചിട്ടുണ്ട്.<br />
പാലിന്റെ ഏഴ് സ്റ്റാറ്റിയൂട്ടറി സാമ്പിളും ശേഖരിച്ചു. വരും ദിവസങ്ങളിലും പരിശോധനകള്&#x200d; തുടരുമെന്നും മന്ത്രി വ്യക്തമാക്കി.</p>
<p>&nbsp;</p>
<p>&nbsp;</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1strict-inspection-of-food-products-started-at-check-posts-samples-were-collected-including-fish.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മെഡിക്കല്&#x200d; കോളേജ് ക്യാമ്പസുകളില്&#x200d; ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ മിന്നല്&#x200d; പരിശോധന; 22 സ്ഥാപനങ്ങള്&#x200d;ക്ക് നോട്ടീസ്, ഏഴിടത്ത് പിഴ</title>
		<link>https://www.chandrikadaily.com/blitz-inspection-by-food-safety-department-on-medical-college-campuses-notices-to-22-firms-fines-to-seven.html</link>
					<comments>https://www.chandrikadaily.com/blitz-inspection-by-food-safety-department-on-medical-college-campuses-notices-to-22-firms-fines-to-seven.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 14 Aug 2023 14:22:18 +0000</pubDate>
				<category><![CDATA[Food]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[campus]]></category>
		<category><![CDATA[checking]]></category>
		<category><![CDATA[food safety department]]></category>
		<category><![CDATA[medical college]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=269824</guid>

					<description><![CDATA[സംസ്ഥാനത്തെ സര്&#x200d;ക്കാര്&#x200d;, സ്വകാര്യ മെഡിക്കല്&#x200d; കോളേജുകളിലെ 102 ഭക്ഷണ ശാലകളില്&#x200d; ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ മിന്നല്&#x200d; പരിശോധന. കാന്റീനുകളിലും മെസുകളിലും സുരക്ഷിതമല്ലാത്ത ഭക്ഷണം നല്&#x200d;കുന്നുവെന്ന പരാതിയെ തുടര്&#x200d;ന്നാണ് നടപടി. കൊല്ലം ജില്ലയില്&#x200d; പ്രവര്&#x200d;ത്തിക്കുന്ന സ്വകാര്യ മെഡിക്കല്&#x200d; കോളേജിലെ വിദ്യാര്&#x200d;ഥികള്&#x200d;ക്കുള്ള മെസ് വൃത്തിഹീനമായി കണ്ടെത്തി. മെസിന്റെ പ്രവര്&#x200d;ത്തനം നിര്&#x200d;ത്തി വയ്ക്കാന്&#x200d; നിര്&#x200d;ദ്ദേശം നല്&#x200d;കി. സംസ്ഥാനത്താകെ 22 സ്ഥാപനങ്ങള്&#x200d;ക്ക് നോട്ടീസ് നല്&#x200d;കി. ഏഴ് സ്ഥാപനങ്ങളില്&#x200d; നിന്നു പിഴ ഈടാക്കാനും നോട്ടീസ് നല്&#x200d;കിയിട്ടുണ്ട്. സംസ്ഥാനത്തെ മെഡിക്കല്&#x200d; കോളേജ് ക്യാമ്പസുകളില്&#x200d; പ്രവര്&#x200d;ത്തിക്കുന്ന ചില [&#8230;]]]></description>
										<content:encoded><![CDATA[<p>സംസ്ഥാനത്തെ സര്&#x200d;ക്കാര്&#x200d;, സ്വകാര്യ മെഡിക്കല്&#x200d; കോളേജുകളിലെ 102 ഭക്ഷണ ശാലകളില്&#x200d; ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ മിന്നല്&#x200d; പരിശോധന. കാന്റീനുകളിലും മെസുകളിലും സുരക്ഷിതമല്ലാത്ത ഭക്ഷണം നല്&#x200d;കുന്നുവെന്ന പരാതിയെ തുടര്&#x200d;ന്നാണ് നടപടി.</p>
<p>കൊല്ലം ജില്ലയില്&#x200d; പ്രവര്&#x200d;ത്തിക്കുന്ന സ്വകാര്യ മെഡിക്കല്&#x200d; കോളേജിലെ വിദ്യാര്&#x200d;ഥികള്&#x200d;ക്കുള്ള മെസ് വൃത്തിഹീനമായി കണ്ടെത്തി. മെസിന്റെ പ്രവര്&#x200d;ത്തനം നിര്&#x200d;ത്തി വയ്ക്കാന്&#x200d; നിര്&#x200d;ദ്ദേശം നല്&#x200d;കി.</p>
<p>സംസ്ഥാനത്താകെ 22 സ്ഥാപനങ്ങള്&#x200d;ക്ക് നോട്ടീസ് നല്&#x200d;കി. ഏഴ് സ്ഥാപനങ്ങളില്&#x200d; നിന്നു പിഴ ഈടാക്കാനും നോട്ടീസ് നല്&#x200d;കിയിട്ടുണ്ട്.</p>
<p>സംസ്ഥാനത്തെ മെഡിക്കല്&#x200d; കോളേജ് ക്യാമ്പസുകളില്&#x200d; പ്രവര്&#x200d;ത്തിക്കുന്ന ചില കാന്റീനുകളിലും മെസുകളിലും ഭക്ഷ്യ സുരക്ഷാ മാനദണ്ഡം പാലിക്കുന്നതില്&#x200d; വീഴ്ച വരുത്തിയതായി കണ്ടെത്തി. കൂടുതല്&#x200d; പരിശോധനകള്&#x200d;ക്കായി ഭക്ഷണത്തിന്റെ സാമ്പിളുകള്&#x200d; ശേഖരിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/blitz-inspection-by-food-safety-department-on-medical-college-campuses-notices-to-22-firms-fines-to-seven.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
