<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>cheif justice &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/cheif-justice/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Tue, 13 May 2025 05:39:52 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>cheif justice &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>സുപ്രിംകോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന ഇന്ന് വിരമിക്കും</title>
		<link>https://www.chandrikadaily.com/1supreme-court-chief-justice-sanjiv-khanna-will-retire-today.html</link>
					<comments>https://www.chandrikadaily.com/1supreme-court-chief-justice-sanjiv-khanna-will-retire-today.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Tue, 13 May 2025 05:37:02 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[cheif justice]]></category>
		<category><![CDATA[retire]]></category>
		<category><![CDATA[Sanjeev Khanna]]></category>
		<category><![CDATA[supreme court]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=341158</guid>

					<description><![CDATA[വഖഫ് നിയമ ഭേദഗതിക്കെതിരായ ഹരജികളിലും ആരാധനാലയ നിയമത്തിലും സഞ്ജീവ് ഖന്ന സ്വീകരിച്ച നടപടികള്‍ രാജ്യത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.]]></description>
										<content:encoded><![CDATA[<p>സുപ്രിംകോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന ഇന്ന് വിരമിക്കും. സഹപ്രവര്&#x200d;ത്തകരും അഭിഭാഷകരും അദ്ദേഹത്തിന് ഇന്ന് യാത്രയയപ്പ് നല്&#x200d;കും. ആറ് മാസം ചീഫ് ജസ്റ്റിസ് പദവി പൂര്&#x200d;ത്തിയാക്കിയ ശേഷമാണ് ജസ്റ്റിസ് സഞ്ജീവ് ഖന്ന വിരമിക്കുന്നത്. വഖഫ് നിയമ ഭേദഗതിക്കെതിരായ ഹരജികളിലും ആരാധനാലയ നിയമത്തിലും സഞ്ജീവ് ഖന്ന സ്വീകരിച്ച നടപടികള്&#x200d; രാജ്യത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.</p>
<p>മുന്&#x200d; ഡല്&#x200d;ഹി ഹൈക്കോടതി ജഡ്ജി യശ്വന്ത് വര്&#x200d;മയുടെ വീട്ടില്&#x200d; നിന്ന് നോട്ടുകെട്ടുകള്&#x200d; കണ്ടെത്തിയതില്&#x200d; പ്രാഥമിക അന്വേഷണ റിപ്പോര്&#x200d;ട്ട് പുറത്തുവിട്ടതും സുപ്രധാന ഇടപെടലായി. മുതിര്&#x200d;ന്ന ജഡ്ജിയായ ജസ്റ്റിസ് ബി.ആര്&#x200d;.ഗവായ് ചീഫ് ജസ്റ്റിസായി ബുധനാഴ്ച ചുമതലയേല്&#x200d;ക്കും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1supreme-court-chief-justice-sanjiv-khanna-will-retire-today.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വഖഫ് ഭേദഗതി നിയമം; ചീഫ് ജസ്റ്റിസിനെ വിമര്‍ശിച്ചുള്ള ബിജെപി എംപിമാര്‍ക്കെതിരെ നടപടി എടുക്കണം; കോണ്‍ഗ്രസ്</title>
		<link>https://www.chandrikadaily.com/1waqf-amendment-act-action-should-be-taken-against-bjp-mps-who-criticized-the-chief-justice-congress.html</link>
					<comments>https://www.chandrikadaily.com/1waqf-amendment-act-action-should-be-taken-against-bjp-mps-who-criticized-the-chief-justice-congress.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Sun, 20 Apr 2025 07:19:14 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[bjp mp]]></category>
		<category><![CDATA[cheif justice]]></category>
		<category><![CDATA[congress]]></category>
		<category><![CDATA[India]]></category>
		<category><![CDATA[waqaf bill]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=338682</guid>

					<description><![CDATA[ബിജെപി എംപി നിഷികാന്ത് ദുബെക്കെതിരെ ലോക്‌സഭ സ്പീക്കര്‍ നടപടി എടുക്കണമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ ആവശ്യപ്പെട്ടു]]></description>
										<content:encoded><![CDATA[<p>വഖഫ് ഭേദഗതി നിയമത്തിലെ ഹരജികളുമായി ബന്ധപ്പെട്ട് സുപ്രിംകോടതി ചീഫ് ജസ്റ്റിസിനെ വിമര്&#x200d;ശിച്ചുള്ള ബിജെപി എംപിമാരുടെ ആരോപണത്തിനെതിരെ കോണ്&#x200d;ഗ്രസ് രംഗത്ത്. ബിജെപി എംപി നിഷികാന്ത് ദുബെക്കെതിരെ ലോക്‌സഭ സ്പീക്കര്&#x200d; നടപടി എടുക്കണമെന്ന് എഐസിസി ജനറല്&#x200d; സെക്രട്ടറി കെ.സി വേണുഗോപാല്&#x200d; ആവശ്യപ്പെട്ടു.</p>
<p>&#8216; അങ്ങേയറ്റം ഭരണഘടന വിരുദ്ധമായ പ്രസ്താവനയാണ് നിഷികാന്ത് ദുബെയുടെത്. രാജ്യത്തിന്റെ ആരോഗ്യകരമായ അവസ്ഥയ്ക്ക് ഗുരുതര ഭീഷണിയാണിത്. തങ്ങള്&#x200d;ക്ക് അനുകൂലമല്ലാത്ത തീരുമാനങ്ങളുണ്ടാകുമ്പോള്&#x200d; ജുഡീഷ്യറിയെ ഭീഷണിപ്പെടുത്തുന്നു. സുപ്രിംകോടതി സ്വമേധയാ കേസെടുക്കണമെന്നും&#8217;- കെ.സി വേണുഗോപാല്&#x200d; പറഞ്ഞു.</p>
<p>&#8216;ഒരാളെ കൊണ്ട് ഒരു കാര്യം പറയിപ്പിക്കുക. എന്നിട്ട് തള്ളി പറയുകയാണ്. താക്കീത് കൊണ്ട് കാര്യമില്ല. എംപിമാര്&#x200d;ക്കെതിരെ നടപടിയെടുക്കാന്&#x200d; ബിജെപി തയ്യാറാണോ എന്നും&#8217;- കെ.സി വേണുഗോപാല്&#x200d; ചോദിച്ചു.</p>
<p>സുപ്രിംകോടതി പരിധി വിടുകയാണെന്നും കോടതി നിയമങ്ങളുണ്ടാക്കാന്&#x200d; തുടങ്ങുകയാണെങ്കില്&#x200d; പാര്&#x200d;ലമെന്റ് മന്ദിരം അടച്ചിടാമെന്നുമാണ് ജാര്&#x200d;ഖണ്ഡില്&#x200d; നിന്നുള്ള ലോക്‌സഭാംഗമായ ദുബേ പറഞ്ഞത്. ദുബെയുടെ അഭിപ്രായത്തെ പിന്താങ്ങുന്ന പ്രസ്താവനയാണ് ഉത്തര്&#x200d;പ്രദേശ് മുന്&#x200d; ഉപമുഖ്യമന്ത്രി കൂടിയായ ദിനേശ് ശര്&#x200d;മ്മ നടത്തിയത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1waqf-amendment-act-action-should-be-taken-against-bjp-mps-who-criticized-the-chief-justice-congress.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സാധാരണ ജനങ്ങള്&#x200d;ക്കായി നിലകൊള്ളുമെന്ന് ഉറപ്പു നല്&#x200d;കി ചീഫ് ജസ്റ്റിസ്</title>
		<link>https://www.chandrikadaily.com/the-chief-justice-assured-to-stand-for-the-common-people.html</link>
					<comments>https://www.chandrikadaily.com/the-chief-justice-assured-to-stand-for-the-common-people.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Wed, 09 Nov 2022 10:01:04 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[cheif justice]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=221118</guid>

					<description><![CDATA[ഇന്ന് രാവിലെയാണ് ഇന്ത്യയുടെ 50ാം ചീഫ് ജസ്റ്റിസായി ധനഞ്ജയ യശ്വന്ത് ചന്ദ്രചൂഡ് ചുമതലയേറ്റത്.]]></description>
										<content:encoded><![CDATA[<p>സാധരണ ജനങ്ങള്&#x200d;ക്കായി നിലകൊള്ളുന്നതിന് താന്&#x200d; മുന്&#x200d;ഗണന നല്&#x200d;കുമെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്.എന്റെ വാക്കുകള്ളല്ല പ്രവര്&#x200d;ത്തികളാണ് സംസാരിക്കുകയെന്ന് അദ്ദേഹം പറഞ്ഞു.</p>
<p>സാധാരണ ജനങ്ങളെ സേവിക്കും. വരുംദിനങ്ങളില്&#x200d; നിങ്ങള്&#x200d;ക്കത് കാണാം. ഇതൊരു മഹാഭാഗ്യവും വലിയ ഉത്തരവാദിത്തവുമാണ്. ജനങ്ങള്&#x200d;ക്ക് നിയമവ്യവസ്ഥയിലെ വിശ്വാസം നിലനില്&#x200d;ക്കുന്നുവെന്ന് ഞാന്&#x200d; ഉറപ്പു വരുത്തും- അദ്ദേഹം പറഞ്ഞു.</p>
<p>ഇന്ന് രാവിലെയാണ് ഇന്ത്യയുടെ 50ാം ചീഫ് ജസ്റ്റിസായി ധനഞ്ജയ യശ്വന്ത് ചന്ദ്രചൂഡ് ചുമതലയേറ്റത്.<br />
ബുധനാഴ്ച രാവിലെ രാഷ്ട്രപതി ഭവനില്&#x200d; നടന്ന ചടങ്ങില്&#x200d; രാഷ്ട്രപതി ദ്രൗപദി മുര്&#x200d;മു സത്യവാചകം ചൊല്ലികൊടുത്തു.യു.യു ലളിതിന്റെ പിന്&#x200d;ഗാമിയായി വന്ന ഇദ്ദേഹം ചീഫ് ജസ്റ്റിസ് കസേരയില്&#x200d; രണ്ടുവര്&#x200d;ഷമുണ്ടാകും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-chief-justice-assured-to-stand-for-the-common-people.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ചീഫ് ജസ്റ്റിസായി ഡി.വൈ. ചന്ദ്രചൂഡ് ചുമതലയേറ്റു</title>
		<link>https://www.chandrikadaily.com/india-dy-chandrachud-to-be-chief-justice-today.html</link>
					<comments>https://www.chandrikadaily.com/india-dy-chandrachud-to-be-chief-justice-today.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Wed, 09 Nov 2022 05:20:51 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[cheif justice]]></category>
		<category><![CDATA[dy chandrachood]]></category>
		<category><![CDATA[supreeme court]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=221063</guid>

					<description><![CDATA[യു.യു ലളിതിന്റെ പിന്&#x200d;ഗാമിയായി വന്ന ഇദ്ദേഹം ചീഫ് ജസ്റ്റിസ് കസേരയില്&#x200d; രണ്ടുവര്&#x200d;ഷമുണ്ടാകും.]]></description>
										<content:encoded><![CDATA[<p>ഇന്ത്യയുടെ 50ാം ചീഫ് ജസ്റ്റിസായി ധനഞ്ജയ യശ്വന്ത് ചന്ദ്രചൂഡ് ചുമതലയേറ്റു.ബുധനാഴ്ച രാവിലെ രാഷ്ട്രപതി ഭവനില്&#x200d; നടന്ന ചടങ്ങില്&#x200d; രാഷ്ട്രപതി ദ്രൗപദി മുര്&#x200d;മു സത്യവാചകം ചൊല്ലികൊടുത്തു.യു.യു ലളിതിന്റെ പിന്&#x200d;ഗാമിയായി വന്ന ഇദ്ദേഹം ചീഫ് ജസ്റ്റിസ് കസേരയില്&#x200d; രണ്ടുവര്&#x200d;ഷമുണ്ടാകും.</p>
<p>ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് ചീഫ് ജസ്റ്റിസാകുന്നതോടെ, നീതിന്യായ സംവിധാനത്തിന്റെ നടത്തിപ്പില്&#x200d; വലിയ പ്രതീക്ഷകളാണുള്ളത്. ജഡ്ജിയായിരിക്കെ അദ്ദേഹം പുറപ്പെടുവിച്ച വിധികളാണ് ഈ പ്രതീക്ഷയ്ക്ക് അടിസ്ഥാനം. ഭരണഘടനാ ബെഞ്ചിന്റെ സുപ്രധാന വിധികളിലെല്ലാം അദ്ദേഹത്തിന്റെ കയ്യൊപ്പുണ്ടായിരുന്നു.</p>
<p>മാനുഷിക മൂല്യങ്ങളെ മുന്&#x200d;നിര്&#x200d;ത്തിയാണ് അദ്ദേഹം പലപ്പോഴും വിധി പ്രസ്താവിച്ചത്. അതില്&#x200d; പലതും കോളിളക്കം സൃഷ്ടിച്ചതുമാണ്. ശബരിമലയില്&#x200d; എല്ലാ പ്രായത്തിലുള്ള സ്ത്രീകള്&#x200d;ക്കും കയറാമെന്ന വിധി ജസ്റ്റിസ് ചന്ദ്രചൂഡ് അടങ്ങിയ ബെഞ്ചാണ് പുറപ്പെടുവിച്ചത്. ആര്&#x200d;ത്തവമുള്ള സ്ത്രീകള്&#x200d; അമ്പലത്തില്&#x200d; പ്രവേശിക്കാന്&#x200d; പാടില്ല എന്ന ആചാരത്തെ കീഴ്മേല്&#x200d; മറിക്കുന്നതായിരുന്നു ആ വിധി. ഇതിനെതിരെ നല്&#x200d;കിയ റിവ്യൂ ഹര്&#x200d;ജി കോടതിയുടെ പരിഗണനയിലാണ്.</p>
<p>ആധാര്&#x200d; ഭരണഘടനാനുസൃതമാണോ എന്ന ഹര്&#x200d;ജിയില്&#x200d; ചന്ദ്രചൂഡ് പുറപ്പെടുവിച്ച ഭിന്ന സ്വരം ഏറെ ചര്&#x200d;ച്ച ചെയ്യപ്പെട്ടതാണ്. ആധാര്&#x200d; നിയമപ്രകാരമാണെന്ന് വിധിയെഴുതിയ ഭരണഘടനാ ബഞ്ചിലെ നാല് പേരോടും വിയോജിച്ചായിരുന്നു അന്ന് വിയോജനക്കുറിപ്പെഴുതിയത്. സാങ്കേതിക കാര്യങ്ങളിലുണ്ടാകുന്ന മാറ്റത്തിന് അനുസരിച്ച് ഭരണഘടന നല്&#x200d;കുന്ന സംരക്ഷണങ്ങള്&#x200d; ഇല്ലാതാകുന്നില്ലെന്ന് അദ്ദേഹം വിയോജനക്കുറിപ്പില്&#x200d; രേഖപ്പെടുത്തി. ധനബില്ലായി ആധാര്&#x200d; ബില്&#x200d; അവതരിപ്പിക്കാന്&#x200d; അനുവദിച്ച ലോക്സഭാ സ്പീക്കറുടെ തീരുമാനം നീതിന്യായ പരിശോധനയ്ക്ക് വിധേയമാക്കാവുന്നതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വ്യക്തി സ്വാതന്ത്ര്യത്തെ സംബന്ധിച്ച് ജസ്റ്റിസ് നടത്തിയ മറ്റൈാരു സുപ്രധാന പ്രസ്താവനയായിരുന്നു ഹാദിയ കേസിലേത്. ഹാദിയ -ഷെഫിന്&#x200d; ജഹാന്&#x200d; വിവാഹം റദ്ദാക്കിയ കേരള ഹൈക്കോടതി വിധിക്കെതിരെ അന്നത്തെ ചീഫ് ജസ്റ്റിസായ ദീപക് മിശ്ര, ജസ്റ്റിസ്.എ.എം ഖാന്&#x200d;വില്&#x200d;ക്കര്&#x200d;, ജസ്റ്റിസ് ചന്ദ്രചൂഡ്് എന്നിവരടങ്ങിയ ബെഞ്ച് ഏകകണ്ഠമായാണ് വിധി പുറപ്പെടുവിപ്പിച്ചത്.</p>
<p>ഹാദിയ ഇസ്്ലാം മതം സ്വീകരിച്ചത് ബലപ്രയോഗത്തിലൂടെയാണെന്ന് നിരീക്ഷിച്ച് കേരള ഹൈക്കോടതി വിവാഹം റദ്ദാക്കുകയും ഹാദിയയെ മാതാപിതാക്കളുടെ കൂടെ വിടാന്&#x200d; ഉത്തരവിടുകയും ചെയ്തിരുന്നു. എന്നാല്&#x200d; സ്വയം തിരഞ്ഞെടുക്കാന്&#x200d; കഴിവുള്ള പ്രായപൂര്&#x200d;ത്തിയായ സ്ത്രീയാണ് ഹാദിയ എന്നായിരുന്നു സുപ്രീംകോടതി നിരീക്ഷണം. സ്വന്തമായി തീരുമാനങ്ങളെടുക്കാനുള്ള സ്വാതന്ത്ര്യം അവര്&#x200d;ക്കുണ്ടെന്നും വിവാഹം ഒരോ വ്യക്തിയുടെ തിരഞ്ഞെടുപ്പാണെന്നുമായിരുന്നു സുപ്രീം കോടതി നിരീക്ഷിച്ചത്.</p>
<p>ഭീമാ കൊറേഗാവ് കേസില്&#x200d; ഉള്&#x200d;പ്പെട്ട അഞ്ച് മനുഷ്യാവകാശ പ്രവര്&#x200d;ത്തകരെ ഉടന്&#x200d; മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് നല്&#x200d;കിയ ഹര്&#x200d;ജി സുപ്രീം കോടതി തള്ളുകയും നാലാഴ്ച കൂടി വീട്ടുതടങ്കലില്&#x200d; തുടരുമെന്ന് സുപ്രീം കോടതി വിധിക്കുകയും ചെയ്തിരുന്നു. അന്നത്തെ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. എന്നാല്&#x200d; ബെഞ്ചിലെ അംഗമായിരുന്ന ജസ്റ്റിസ് ചന്ദ്രചൂഡ് ഇതിനെതിരെ ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തി. സ്വകാര്യത മൗലികാവകാശമാണെന്നും ഇന്ത്യന്&#x200d; ഭരണഘടനയുടെ 21ാം അനുച്ഛേദ പ്രകാരം അത് സംരക്ഷിക്കപ്പെട്ടിട്ടുണ്ടെന്നും ഏകകണ്ഠമായി അംഗീകരിച്ച ന്യായാധിപനാണ് ചന്ദ്രചൂഡ്. അന്തസോടെയുള്ള ജീവിതം നയിക്കണമെങ്കില്&#x200d; ഒരു വ്യക്തിക്ക് അര്&#x200d;ഹിച്ച സ്വാതന്ത്ര്യം നല്&#x200d;കണമെന്നായിരുന്നു അദ്ദേഹത്തിന്റെ നിരീക്ഷണം. ജീവിക്കാനുള്ള അവകാശം പോലെ അന്തസോടെയുള്ള മരണവും മൗലികാവകാശമാണെന്ന നിലപാടാണ് ചന്ദ്രചൂഡ് സ്വീകരിച്ചത്. തല്&#x200d;ഫലമായി ദയാവധം അനുവദിക്കാന്&#x200d; സുപ്രീം കോടതി തീരുമാനിച്ചു. വിവാഹിതയായ സ്ത്രീക്ക് സ്വന്തം ലൈംഗിക തിരഞ്ഞെടുപ്പുകള്&#x200d; നടത്താനുള്ള അവകാശമുണ്ടെന്ന നിരീക്ഷണവും അ ദ്ദേഹം മുന്നോട്ട് വെച്ചിരുന്നു. ഭാര്യ ഭര്&#x200d;ത്താവിന്റ സ്വത്തല്ല. ഭര്&#x200d;ത്താവ് ഭാര്യയുടെ ലൈംഗിക തിരഞ്ഞെടുപ്പിന്റെ ഉടമയുമല്ല തുടങ്ങി വ്യക്തികളുടെ അവകാശങ്ങള്&#x200d; ഉയര്&#x200d;ത്തിപ്പിടിച്ചുള്ള നിരീക്ഷണങ്ങളും അദ്ദേഹം നടത്തി.</p>
<p>സ്വവര്&#x200d;ഗരതി ക്രിമിനല്&#x200d; കുറ്റമല്ലാതാക്കിയ വിധിയും ഇന്ത്യന്&#x200d; ചരിത്രത്തിലെ നിര്&#x200d;ണായകമായ ഒരു ഏടാണ്. സ്വന്തം പിതാവിന്റെ വിധികള്&#x200d; തിരുത്തിയ ജസ്റ്റിസ് കൂടിയാണ് ഡിവൈ ചന്ദ്രചൂഡ്. ഭര്&#x200d;ത്താവിന്റെ സമ്മതമില്ലാതെ ഭാര്യ മറ്റൊരു ബന്ധത്തില്&#x200d; ഏര്&#x200d;പ്പെടുന്നത് കുറ്റകരമാണെന്ന് 1985 ല്&#x200d; വിധിച്ചത് പിതാവ് വൈ.വി ചന്ദ്രചൂഡാണ്. എന്നാല്&#x200d; വിവാഹിതയായ സ്ത്രീക്ക് സ്വന്തം ലൈംഗിക തിരഞ്ഞെടുപ്പ് നടത്താനുള്ള അവകാശമുണ്ടെന്ന് വിധിച്ചതിലൂടെ ആ നിയമം തിരുത്തപ്പെട്ടു. സ്വകാര്യത മൗലികാവകാശമാണെന്ന് വിധിച്ചപ്പോള്&#x200d; അടിയന്തരാവസ്ഥക്കാലത്ത് അടിസ്ഥാന അവകാശങ്ങളെല്ലാം റദ്ദാക്കിയ പിതാവിന്റെ വിധി അദ്ദേഹം മാറ്റിയെഴുതുകയായിരുന്നു. പ്രായ പൂര്&#x200d;ത്തിയാവരുടെ പരസ്പര സമ്മതത്തോടെയുള്ള ലൈഗിംക ബന്ധവും നിയമവിധേയമാക്കി 377-ാം വകുപ്പ് റദ്ദാക്കിയ സുപ്രധാന വിധിയിലും ചന്ദ്രചൂഡിന്റെ കൈയ്യൊപ്പുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/india-dy-chandrachud-to-be-chief-justice-today.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
