<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>chelsea fc &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/chelsea-fc/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sat, 29 Nov 2025 04:36:38 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>chelsea fc &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>പ്രീമിയര്‍ ലീഗ് പട്ടികയില്‍ ആഴ്സനല്‍ മുന്നില്‍; ചെല്‍സി പിന്നാലെ,  കിരീടപ്പോരാട്ടം ചൂടുപിടിക്കുന്നു</title>
		<link>https://www.chandrikadaily.com/1arsenal-leads-the-premier-league-table-the-title-race-heats-up-after-chelsea.html</link>
					<comments>https://www.chandrikadaily.com/1arsenal-leads-the-premier-league-table-the-title-race-heats-up-after-chelsea.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Sat, 29 Nov 2025 04:34:39 +0000</pubDate>
				<category><![CDATA[Sports]]></category>
		<category><![CDATA[arsenal]]></category>
		<category><![CDATA[chelsea fc]]></category>
		<category><![CDATA[premier league]]></category>
		<category><![CDATA[sportsnews]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=365859</guid>

					<description><![CDATA[മാഞ്ചസ്റ്റര്‍ സിറ്റിയുടെ താളം തെറ്റിയതിനെ തുടര്‍ന്ന് ടേബിളില്‍ മുന്നിലെത്തിയതാണ് ചെല്‍സി എന്ന് എതിരാളികള്‍ പറയുന്നുണ്ടെങ്കിലും, അടുത്തിടെ യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ബാഴ്സലോണയെ തകര്‍ത്ത് വിജയം കൊയ്തത് അവരുടെ ശക്തമായ തിരിച്ചുവരവ് വ്യക്തമാക്കുന്നു.]]></description>
										<content:encoded><![CDATA[<p>ലണ്ടന്&#x200d;: ഇംഗ്ലീഷ് പ്രീമിയര്&#x200d; ലീഗിലെ പോയിന്റ് പട്ടികയിലെ മുന്നിലെ ഇരുസ്ഥാനങ്ങള്&#x200d; ഇപ്പോള്&#x200d; ആഴ്സനലിന്റെയും ചെല്&#x200d;സിയുടെയും കൈവശമാണ്. മാഞ്ചസ്റ്റര്&#x200d; സിറ്റിയുടെ താളം തെറ്റിയതിനെ തുടര്&#x200d;ന്ന് ടേബിളില്&#x200d; മുന്നിലെത്തിയതാണ് ചെല്&#x200d;സി എന്ന് എതിരാളികള്&#x200d; പറയുന്നുണ്ടെങ്കിലും, അടുത്തിടെ യുവേഫ ചാമ്പ്യന്&#x200d;സ് ലീഗില്&#x200d; ബാഴ്സലോണയെ തകര്&#x200d;ത്ത് വിജയം കൊയ്തത് അവരുടെ ശക്തമായ തിരിച്ചുവരവ് വ്യക്തമാക്കുന്നു.</p>
<p>എന്നാല്&#x200d; പോയിന്റ് നിലയില്&#x200d; ചെല്&#x200d;സിയേക്കാള്&#x200d; ഏറെ മുന്നിലാണ് ആഴ്സനല്&#x200d;. ആറു പോയിന്റിന്റെ ലീഡോടെ മുന്നില്&#x200d; നില്&#x200d;ക്കുന്ന ഗണ്ണേഴ്‌സ് സ്റ്റാംഫോര്&#x200d;ഡ് ബ്രിഡ്ജില്&#x200d; ഈ മേല്&#x200d;ക്കോയ്മ നിലനിര്&#x200d;ത്തുമോ എന്നത് വലിയ ചര്&#x200d;ച്ചയാണ്.</p>
<p>അതേസമയം, കഴിഞ്ഞ ആഴ്ച ആഴ്സനല്&#x200d; കാഴ്ചവെച്ച പ്രകടനങ്ങള്&#x200d; ശ്രദ്ധേയമാണ്. 23-ന് ടോട്ടന്&#x200d;ഹാമിനെ 41 നും, തുടര്&#x200d;ന്ന് വെറും നാല് ദിവസംക്കുള്ളില്&#x200d; 27-ന് ബയേണ്&#x200d; മ്യൂണിക്കിനെ 31 നും പരാജയപ്പെടുത്തിയതോടെ അവര്&#x200d; മികച്ച ഫോമിലാണ്.</p>
<p>പ്രീമിയര്&#x200d; ലീഗ് കിരീടപ്പോരാട്ടം നിര്&#x200d;ണായക ഘട്ടത്തിലെത്തുമ്പോള്&#x200d; ആഴ്സനലും ചെല്&#x200d;സിയും തമ്മിലുള്ള അടുത്ത മത്സരം ലീഗ് ഭാവി നിര്&#x200d;ണ്ണയിക്കാന്&#x200d; സാധ്യതയുള്ളതായാണ് കായികലോകത്തിന്റെ വിലയിരുത്തല്&#x200d;.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1arsenal-leads-the-premier-league-table-the-title-race-heats-up-after-chelsea.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വോള്‍വ്‌സിനെ തകര്‍ത്തു ചെല്‍സി; ഗര്‍നാചോയുടെ മികവില്‍ മൂന്ന് ഗോളുകളുടെ വിജയം</title>
		<link>https://www.chandrikadaily.com/chelsea-beat-wolves-a-three-goal-win-thanks-to-garnacho.html</link>
					<comments>https://www.chandrikadaily.com/chelsea-beat-wolves-a-three-goal-win-thanks-to-garnacho.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Sun, 09 Nov 2025 02:55:42 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[chelsea fc]]></category>
		<category><![CDATA[garnacho]]></category>
		<category><![CDATA[sportsnews]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=362663</guid>

					<description><![CDATA[സ്റ്റാംഫോര്‍ഡ് ബ്രിഡ്ജില്‍ നടന്ന മത്സരത്തില്‍ വോള്‍വ്‌സിനെതിരെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് നീലപ്പട ജയിച്ചു.]]></description>
										<content:encoded><![CDATA[<p>ലണ്ടന്&#x200d;: ഇംഗ്ലീഷ് പ്രീമിയര്&#x200d; ലീഗില്&#x200d; ചെല്&#x200d;സിക്ക് തകര്&#x200d;പ്പന്&#x200d; വിജയം. സ്റ്റാംഫോര്&#x200d;ഡ് ബ്രിഡ്ജില്&#x200d; നടന്ന മത്സരത്തില്&#x200d; വോള്&#x200d;വ്‌സിനെതിരെ എതിരില്ലാത്ത മൂന്ന് ഗോളുകള്&#x200d;ക്ക് നീലപ്പട ജയിച്ചു.</p>
<p>മാലോ ഗസ്റ്റോ, ജാവോ പെഡ്രോ, പെഡ്രോ നെറ്റോ എന്നിവരാണ് ചെല്&#x200d;സിക്കായി ഗോളുകള്&#x200d; നേടിയത്. അതേസമയം, സൂപ്പര്&#x200d;താരം അലെജാന്&#x200d;ഡ്രോ ഗര്&#x200d;നാചോ രണ്ട് അസിസ്റ്റുകളുമായി മികവ് തെളിയിച്ചു.</p>
<p>ആദ്യ പകുതി ഗോള്&#x200d;രഹിതമായാണ് പിരിഞ്ഞത്. രണ്ടാം പകുതിയുടെ തുടക്കത്തില്&#x200d; തന്നെ ചെല്&#x200d;സി മുന്നിലെത്തി 51ാം മിനിറ്റില്&#x200d; ഗര്&#x200d;നാചോയുടെ അസിസ്റ്റില്&#x200d; മാലോ ഗസ്റ്റോ ഗോള്&#x200d; നേടി. 64-ാം മിനിറ്റില്&#x200d; ജാവോ പെഡ്രോ ലീഡ് ഇരട്ടിച്ചു.</p>
<p>തുടര്&#x200d;ന്ന് 73-ാം മിനിറ്റില്&#x200d; പെഡ്രോ നെറ്റോ ഗര്&#x200d;നാചോയുടെ മറ്റൊരു അസിസ്റ്റ് മുതലാക്കി സ്‌കോര്&#x200d; 30 ആയി ഉയര്&#x200d;ത്തി. തുടക്കം മുതല്&#x200d; നിയന്ത്രണം കൈവശം വെച്ച ചെല്&#x200d;സി, ഈ വിജയത്തോടെ ലീഗിലെ നിലപാടില്&#x200d; കൂടുതല്&#x200d; ശക്തി നേടി.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/chelsea-beat-wolves-a-three-goal-win-thanks-to-garnacho.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഫ്ലൂമിനെൻസിനെ വീഴ്ത്തി ചെൽസി ക്ലബ് ലോകകപ്പ് ഫൈനലിൽ</title>
		<link>https://www.chandrikadaily.com/chelsea-beat-fluminense-in-club-world-cup-final.html</link>
					<comments>https://www.chandrikadaily.com/chelsea-beat-fluminense-in-club-world-cup-final.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Wed, 09 Jul 2025 06:28:06 +0000</pubDate>
				<category><![CDATA[Football]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[world]]></category>
		<category><![CDATA[chelsea fc]]></category>
		<category><![CDATA[CLUB WORLDCUP]]></category>
		<category><![CDATA[Final]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=347099</guid>

					<description><![CDATA[ഇന്ന് രാത്രി നടക്കുന്ന രണ്ടാം സെമിയിൽ സ്പാനിഷ് ക്ലബ് റയൽ മാഡ്രിഡും ഫ്രഞ്ച് ക്ലബ് പി എസ് ജിയും തമ്മിൽ ഏറ്റുമുട്ടും]]></description>
										<content:encoded><![CDATA[<p>ഫിഫ ക്ലബ് ലോകകപ്പ് ഫുട്ബോൾ ടൂർണമെന്റിൽ ഇം​ഗ്ലീഷ് ക്ലബ് ചെൽസി ഫൈനലിൽ. ബ്രസീൽ ഫുട്ബോൾ ക്ലബ് ഫ്ലൂമിനെൻസിനെ എതിരില്ലാത്ത രണ്ട് ​ഗോളുകൾക്ക് തകർത്താണ് ചെൽസിയുടെ വിജയം. ബ്രസീലിയൻ താരം ജാവൊ പെ&#x200d;ഡ്രോ ചെൽസിക്കായി ഇരട്ട ​ഗോൾ നേടി. ഇന്ന് രാത്രി നടക്കുന്ന രണ്ടാം സെമിയിൽ സ്പാനിഷ് ക്ലബ് റയൽ മാഡ്രിഡും ഫ്രഞ്ച് ക്ലബ് പി എസ് ജിയും തമ്മിൽ ഏറ്റുമുട്ടും. ഇതിലെ വിജയികൾ ഫൈനലിൽ ചെൽസിയെ നേരിടും.</p>
<p>മത്സരത്തിന്റെ 18-ാം മിനിറ്റിൽ പെഡ്രോ ചെൽസിക്ക് ലീഡ് സമ്മാനിച്ചു. ബോക്സിന് പുറത്തായി ലഭിച്ച പാസ് സ്വീകരിച്ച പെഡ്രോ പന്തുമായി മുന്നേറി. പിന്നാലെ ഒരു തകർപ്പൻ വലംകാൽ ഷോട്ടിലൂടെ താരം പന്ത് വലയിലാക്കി. രണ്ടാം പകുതിയില്&#x200d; 56-ാം മിനിറ്റിൽ പെഡ്രോ വീണ്ടും ലക്ഷ്യം കണ്ടു. സഹതാരം പെഡ്രോ നെറ്റോയുടെ ഷോട്ട് ഫ്ലൂമിനൻസ് പ്രതിരോധ താരത്തിന്റെ കാലുകളിൽ നിന്ന് തിരികെ ജാവൊ പെ&#x200d;ഡ്രോയിലേക്കെത്തി. വീണ്ടുമൊരു കിടിലൻ ഷോട്ടിലൂടെ പെഡ്രോ പന്ത് വലയിലാക്കി.</p>
<p>ക്ലബ് ലോകകപ്പിൽ ആദ്യ മത്സരത്തിൽ ലോസ് എയ്ഞ്ചൽസിനെ വീഴ്ത്തിയാണ് ചെൽസി യാത്ര തുടങ്ങിയത്. എന്നാൽ രണ്ടാം മത്സരത്തിൽ ബ്രസീലിയൻ ക്ലബ് ഫ്ലമെൻ​ഗോയോട് പരാജയപ്പെട്ടു. എങ്കിലും അവസാന മത്സരത്തിൽ ഇ എസ് ടുനീസിനെ വീഴ്ത്തി ചെൽസി ക്വാർട്ടറിലേക്ക് മുന്നേറി. പ്രീക്വാർട്ടറിൽ ബെൻഫീക്കയെ വീഴ്ത്തിയ മുൻചാംപ്യന്മാർ ക്വാർട്ടറിൽ പാമിറാസിനെയും തോൽപ്പിച്ച് സെമിയിലേക്ക് മുന്നേറുകയായിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/chelsea-beat-fluminense-in-club-world-cup-final.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ക്ലബ് ലോകകപ്പിൽ ചെൽസി- ഫ്ലുമിനൻസ് പോരാട്ടം</title>
		<link>https://www.chandrikadaily.com/1chelsea-vs-fluminense-clash-in-club-world-cup.html</link>
					<comments>https://www.chandrikadaily.com/1chelsea-vs-fluminense-clash-in-club-world-cup.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Tue, 08 Jul 2025 15:02:20 +0000</pubDate>
				<category><![CDATA[Football]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[World]]></category>
		<category><![CDATA[chelsea fc]]></category>
		<category><![CDATA[CLUB WORLDCUP]]></category>
		<category><![CDATA[Fluminense]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=347067</guid>

					<description><![CDATA[ബുധനാഴ്ച്ച ഇന്ത്യൻ സമയം പുലർച്ചെ 12 :30 നാണ് ന്യൂജേഴ്‌സിയിലെ മെറ്റ് ലൈഫ് സ്റ്റേഡിയത്തിൽ ആദ്യ സെമി അരങ്ങേറുക]]></description>
										<content:encoded><![CDATA[<p>2025 ഫിഫ ക്ലബ് ലോകകപ്പിൽ ഇംഗ്ലീഷ് വമ്പന്മാരായ ചെൽസിയും ബ്രസീലിയൻ ക്ലബ്ബായ ഫ്ലുമിനൻസും സെമി പോരാട്ടത്തിനിറങ്ങാൻ ഇനി മണിക്കൂറുകൾ മാത്രം. യൂറോപ്പിന് പുറത്തുനിന്നും ടൂർണമെന്റിൽ അവശേഷിക്കുന്ന ഒരേയൊരു ടീം ആണ് റിയോ ഡി ജനീറോയിൽ നിന്നുള്ള ഫ്ലുമിനൻസ്.</p>
<p>ടൂർണമെന്റിൽ ഉടനീളം ബ്രസീലിയൻ ക്ലബ്ബുകൾ മികച്ച കളി കാഴ്ച്ച വെച്ചെങ്കിലും തിയാഗോ സിൽവയുടെ മുൻ ക്ലബ് കൂടിയായ ചെൽസിക്ക് തന്നെയാണ് ഫൈനൽ പ്രവേശനത്തിന് സാധ്യത കൽപിക്കപ്പെടുന്നത്.</p>
<p>ബുധനാഴ്ച്ച ഇന്ത്യൻ സമയം പുലർച്ചെ 12 :30 നാണ് ന്യൂജേഴ്‌സിയിലെ മെറ്റ് ലൈഫ് സ്റ്റേഡിയത്തിൽ ആദ്യ സെമി അരങ്ങേറുക.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1chelsea-vs-fluminense-clash-in-club-world-cup.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കാനറികൾക്ക് മുന്നിൽ അടിതെറ്റി ചെല്‍സി; പിന്നില്‍ നിന്ന ശേഷം 3-1 തോല്‍പ്പിച്ചു വിട്ടു</title>
		<link>https://www.chandrikadaily.com/chelsea-lost-in-front-of-the-canaries-after-falling-behind-they-lost-3-1.html</link>
					<comments>https://www.chandrikadaily.com/chelsea-lost-in-front-of-the-canaries-after-falling-behind-they-lost-3-1.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Sat, 21 Jun 2025 06:24:01 +0000</pubDate>
				<category><![CDATA[Football]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[chelsea fc]]></category>
		<category><![CDATA[club football]]></category>
		<category><![CDATA[flamengo]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=345316</guid>

					<description><![CDATA[ക്ലബ്ബ് ലോക കപ്പില്‍ ബ്രസീല്‍ ടീമായ ഫ്‌ളമെംഗോയോട് കടുത്ത തോല്‍വി വഴങ്ങി ഇംഗ്ലീഷ് പ്രീമിയര്‍ ക്ലബ് ആയ ചെല്‍സി. ഗ്രൂപ്പ് ഡി യില്‍ ഇന്നലെ രാത്രി നടന്ന മത്സരത്തില്‍ ബ്രസീലില്‍ ഒന്നാംകിട ക്ലബ്ബുകളിലൊന്നായ ഫ്‌ളമെംഗോ തകര്‍ത്തുവിട്ടത്. മത്സരത്തില്‍ ചെല്‍സി താരം നിക്കോളാസ് ജാക്സണ്‍ കളത്തിലെത്തി നാല് മിനിറ്റിനകം ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായത് അവരുടെ തോല്‍വിക്ക് ആക്കം കൂട്ടി. ഒരു ഗോളിന് പിന്നിട്ടുനിന്ന ശേഷമായിരുന്നു ഫ്ളമെംഗോയുടെ തിരിച്ചുവരവ്. ആദ്യ വിസില്‍ മുഴങ്ങി 13-ാം മിനിട്ടില്‍ തന്നെ ചെല്‍സി [&#8230;]]]></description>
										<content:encoded><![CDATA[<p>ക്ലബ്ബ് ലോക കപ്പില്&#x200d; ബ്രസീല്&#x200d; ടീമായ ഫ്‌ളമെംഗോയോട് കടുത്ത തോല്&#x200d;വി വഴങ്ങി ഇംഗ്ലീഷ് പ്രീമിയര്&#x200d; ക്ലബ് ആയ ചെല്&#x200d;സി. ഗ്രൂപ്പ് ഡി യില്&#x200d; ഇന്നലെ രാത്രി നടന്ന മത്സരത്തില്&#x200d; ബ്രസീലില്&#x200d; ഒന്നാംകിട ക്ലബ്ബുകളിലൊന്നായ ഫ്‌ളമെംഗോ തകര്&#x200d;ത്തുവിട്ടത്. മത്സരത്തില്&#x200d; ചെല്&#x200d;സി താരം നിക്കോളാസ് ജാക്സണ്&#x200d; കളത്തിലെത്തി നാല് മിനിറ്റിനകം ചുവപ്പ് കാര്&#x200d;ഡ് കണ്ട് പുറത്തായത് അവരുടെ തോല്&#x200d;വിക്ക് ആക്കം കൂട്ടി. ഒരു ഗോളിന് പിന്നിട്ടുനിന്ന ശേഷമായിരുന്നു ഫ്ളമെംഗോയുടെ തിരിച്ചുവരവ്. ആദ്യ വിസില്&#x200d; മുഴങ്ങി 13-ാം മിനിട്ടില്&#x200d; തന്നെ ചെല്&#x200d;സി സ്‌കോര്&#x200d; ചെയ്തു. ഏഴാം നമ്പര്&#x200d; താരം പെഡ്രോ നേറ്റോയുടെ വകയായിരുന്നു ഗോള്&#x200d;.</p>
<p>രണ്ടാം പകുതിയിലാണ് ഫ്ലമിങോ മൂന്ന് ഗോളുകള്&#x200d; അടിച്ചത്. 62ാം മിനിട്ടില്&#x200d; ബ്രൂണോ ഹെൻറിക്കും മൂന്ന് മിനിട്ട് പിന്നിട്ടപ്പോഴേക്കും ഡാനിലോയും 83ാം മിനിട്ടില്&#x200d; വാലസി യാനും ഫ്ലമിങോക്ക് വേണ്ടി ചെല്&#x200d;സിയുടെ വല ചലിപ്പിച്ചു. ഗ്രൂപ്പ് ഡിയില്&#x200d; ആറ് പോയിന്റോടെ ഫ്ലമിങോയാണ് മുന്നില്&#x200d;. രണ്ടാം സ്ഥാനത്തുള്ള ചെല്&#x200d;സിക്ക് മൂന്ന് പോയിന്റാണുള്ളത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/chelsea-lost-in-front-of-the-canaries-after-falling-behind-they-lost-3-1.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പ്രീമിയര്&#x200d; ലീഗില്&#x200d; സമനിലയില്&#x200d; കുടുങ്ങി വമ്പന്മാര്&#x200d;</title>
		<link>https://www.chandrikadaily.com/liverpool-chelsea-and-manchester-city-all-had-to-settle-for-a-draw.html</link>
					<comments>https://www.chandrikadaily.com/liverpool-chelsea-and-manchester-city-all-had-to-settle-for-a-draw.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Wed, 15 Jan 2025 03:44:55 +0000</pubDate>
				<category><![CDATA[Sports]]></category>
		<category><![CDATA[chelsea fc]]></category>
		<category><![CDATA[Football]]></category>
		<category><![CDATA[liverpool]]></category>
		<category><![CDATA[MANCHESTER CITY]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=325691</guid>

					<description><![CDATA[ലിവര്&#x200d;പൂള്&#x200d;, ചെല്&#x200d;സി, മാഞ്ചസ്റ്റര്&#x200d; സിറ്റി തുടങ്ങിയ കരുത്തര്&#x200d;ക്കെല്ലാം സമനിലകൊണ്ട് ഒതങ്ങേണ്ടിവന്നു]]></description>
										<content:encoded><![CDATA[<p>ലണ്ടന്&#x200d;: പ്രീമിയര്&#x200d; ലീഗില്&#x200d; ലിവര്&#x200d;പൂള്&#x200d;, ചെല്&#x200d;സി, മാഞ്ചസ്റ്റര്&#x200d; സിറ്റി തുടങ്ങിയ കരുത്തര്&#x200d;ക്കെല്ലാം സമനിലകൊണ്ട് ഒതങ്ങേണ്ടിവന്നു. നോട്ടിങ്ഹാമിന്റെ സിറ്റി ഗ്രൗണ്ടില്&#x200d; നടന്ന മത്സരത്തില്&#x200d; ഒന്നാം സ്ഥാനക്കാരായ ലിവര്&#x200d;പൂളിനെ 1-1ന് പൂട്ടി നോട്ടിങ്ഹാം ഫോറസ്റ്റ് പോയിന്റ് പട്ടികയില്&#x200d; ആഴ്‌സനലിനെ പിന്തള്ളി രണ്ടാം സ്ഥാനത്തെത്തി. എട്ടാം മിനിറ്റില്&#x200d; ക്രിസ് വുഡാണ് നോട്ടിങ്ഹാമിനായി വലചലിപ്പിച്ചത്. രണ്ടാം പകുതിയില്&#x200d; 66ാം മിനിറ്റില്&#x200d; ഡീഗോ ജോട്ടയുടെ ഗോളിലൂടെയാണ് ലിവര്&#x200d;പൂള്&#x200d; മറുപടി ഗോള്&#x200d; നേടിയത്.</p>
<p>മറ്റൊരു മത്സരത്തില്&#x200d; ബേണ്&#x200d;മൗത്ത് 2-2ന് ചെല്&#x200d;സിയും സമനിലയിലെത്തി. ചെല്&#x200d;സിയാണ് 13ാം മിനിറ്റില്&#x200d; കോള്&#x200d; പാല്&#x200d;മറിന്റെ ഗോളിലൂടെ ആദ്യ ലീഡെടുക്കുന്നത്. 50ാം മിനിറ്റില്&#x200d; ജസ്റ്റിന്&#x200d; ക്ലുവര്&#x200d;ട്ട് പെനാല്&#x200d;റ്റിയിലൂടെ ഗോള്&#x200d; തിരിച്ചടിച്ചു. (1-1). 68ാം മിനിറ്റില്&#x200d; ചെല്&#x200d;സിയെ ഞെട്ടിച്ച് ആന്റണീ സെമന്&#x200d;യോ ബേണ്&#x200d;മൗത്തിനായി വലകുലുക്കി. ഒടുവില്&#x200d; ്‌റീസ് ജെയിംസ് ചെല്&#x200d;സിയെ തോല്&#x200d;വിയില്&#x200d; നിന്ന് രക്ഷിക്കുകയായിരുന്നു.</p>
<p>മാഞ്ചസ്റ്റര്&#x200d; സിറ്റി- ബ്രെന്&#x200d;ഡ് ഫോര്&#x200d;ഡ് മത്സരം 2-2ന് അവസാനിച്ചു. 66, 78 മിനിറ്റുകളില്&#x200d; ഫില്&#x200d; ഫോഡന്&#x200d; നേടിയ ഇരട്ടഗോളിന്റെ ബലത്തില്&#x200d; 82 മിനിറ്റോളം മുന്നിട്ട് നിന്ന ശേഷമാണ് സിറ്റി ജയം കൈവിടുന്നത്. 82 ാം മിനിറ്റില്&#x200d; യോനെ വിസ്സയും ഇഞ്ചുറി ടൈമില്&#x200d; ക്രിസ്റ്റ്യന്&#x200d; നോര്&#x200d;ഗാര്&#x200d;ഡും ഗോള്&#x200d; നേടിയ ഗോളിലൂടെയാണ് ബ്രെന്&#x200d;ഡ്‌ഫോര്&#x200d;ഡ് സിറ്റിയെ കുരുക്കിയത്.</p>
<p>പ്രീമിയര്&#x200d; ലീഗില്&#x200d; 20 മത്സരങ്ങള്&#x200d; പൂര്&#x200d;ത്തിയാക്കിയ ലിവര്&#x200d;പൂള്&#x200d; 47 പോയിന്റുമായി ഒന്നാം സ്ഥാനത്താണ്. 21 മത്സരങ്ങളില്&#x200d; നിന്ന് 41 പോയിന്റുമായി നോട്ടിങ്ഹാം രണ്ടാം സ്ഥാനത്ത് തുടരുന്നു. 20 മത്സരങ്ങളില്&#x200d; നിന്ന് 40 പോയിന്റുമായി ആഴ്‌സനല്&#x200d; മൂന്നാമതും 37 പോയിന്റുായി ചെല്&#x200d;സി നാലാമതുമാണ്. 35 പോയിന്റുമായി സിറ്റി ആറാമതാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/liverpool-chelsea-and-manchester-city-all-had-to-settle-for-a-draw.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ആവേശ പോരില്&#x200d; ഗണ്ണേഴ്‌സ്; യുണൈറ്റഡിനെ രണ്ട് ഗോളിന് തകര്&#x200d;ത്തു</title>
		<link>https://www.chandrikadaily.com/gunners-in-exciting-battle-united-were-crushed-by-two-goals.html</link>
					<comments>https://www.chandrikadaily.com/gunners-in-exciting-battle-united-were-crushed-by-two-goals.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Thu, 05 Dec 2024 05:24:00 +0000</pubDate>
				<category><![CDATA[Sports]]></category>
		<category><![CDATA[arsenal fc]]></category>
		<category><![CDATA[chelsea fc]]></category>
		<category><![CDATA[english premier league]]></category>
		<category><![CDATA[liverpool]]></category>
		<category><![CDATA[MANCHESTER CITY]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=320495</guid>

					<description><![CDATA[ലിവര്&#x200d;പൂളിനെ സമനിലയില്&#x200d; തളച്ച് ന്യൂകാസില്&#x200d; യുണൈറ്റഡ്]]></description>
										<content:encoded><![CDATA[<p>ഇംഗ്ലീഷ് പ്രീമിയര്&#x200d; ലീഗില്&#x200d; മാഞ്ചസ്റ്റര്&#x200d; യുണൈറ്റഡിനെ തകര്&#x200d;ത്ത് വിജയക്കുതിപ്പില്&#x200d; ആഴ്‌സണല്&#x200d;. എമിറേറ്റ്‌സ് സ്റ്റേഡിയത്തില്&#x200d; അരങ്ങേറിയ ആവേശപ്പോരില്&#x200d; എതിരില്ലാത്ത രണ്ട് ഗോളിനാണ് ഗണ്ണേഴ്‌സ് വിജയം സ്വന്തമാക്കി. ജൂറിന്&#x200d; ടിംബറും വില്യം സാലിബയുമാണ് പീരങ്കിപ്പടക്കായി കച്ചമുറുക്കിയത്.</p>
<p>കളിയിലെ ആദ്യ പകുതി ഗോള്&#x200d;രഹിതമായിരുന്നു. രണ്ടാം പകുതിയിലാണ് കളിയിലെ രണ്ട് ഗോളുകളും പിറന്നത്. 54-ാം മിനിറ്റില്&#x200d; ലഭിച്ച കോര്&#x200d;ണറില്&#x200d; മത്സരത്തില്&#x200d; ഗണ്ണേഴ്‌സിനെ ടിംബര്&#x200d; മുന്നിലെത്തിച്ചു. 73-ാം മിനിറ്റില്&#x200d; ലഭിച്ച കോര്&#x200d;ണര്&#x200d; കിക്ക് സാലിബയുടെ ദേഹത്ത് തട്ടി വലയിലേക്ക് കുതിച്ചു.</p>
<p>അതേ സമയം ടേബിള്&#x200d; ടോപ്പേഴ്സായ ലിവര്&#x200d;പൂളിനെ സമനിലയില്&#x200d; തളച്ച് ന്യൂകാസില്&#x200d; യുണൈറ്റഡ് . കളിയില്&#x200d; ഇരുടീമുകളും മൂന്ന് ഗോള്&#x200d; വീതമടിച്ച് പിരിയുകയായിരുന്നു. ലിവര്&#x200d;പൂളിനായി മുഹമ്മദ് സലാഹ് ഇരട്ട ഗോള്&#x200d; കണ്ടെത്തിയ മത്സരത്തില്&#x200d; കര്&#x200d;ട്ടിസ് ജോണ്&#x200d;സും ഗോള്&#x200d; നേടി. അലക്‌സാണ്ടര്&#x200d; ഇസാഖ്, ഫാബിയാന്&#x200d; ഷാര്&#x200d;, ആന്റണി ജോര്&#x200d;ഡന്&#x200d; എന്നിവരാണ് ന്യൂകാസില്&#x200d; സ്‌കോറര്&#x200d;മാര്&#x200d;. 90-ാം മിനിറ്റില്&#x200d; ഫാബിയാന്&#x200d; ഷാര്&#x200d; നേടിയ ഗോളാണ് ലിവര്&#x200d;പൂളിന്റെ കയ്യില്&#x200d; നിന്ന് വിജയം തട്ടിയകറ്റിയത്.</p>
<p>മറ്റു മത്സരങ്ങളില്&#x200d; ചെല്&#x200d;സി സതാംപ്ടണെ ഒന്നിനെതിരെ അഞ്ച് ഗോളുകള്&#x200d;ക്ക് തകര്&#x200d;ത്തപ്പോള്&#x200d; നോട്ടിങ്ഹാം ഫോറസ്റ്റിനെ മാഞ്ചസ്റ്റര്&#x200d; സിറ്റി എതിരില്ലാത്ത മൂന്ന് ഗോളിന് വീഴ്ത്തി. അകല്&#x200d; ഡിസാസി, ക്രിസ്റ്റഫര്&#x200d; എന്&#x200d;കുന്&#x200d;കു, നോനി മദുവേക കോള്&#x200d; പാമര്&#x200d;, ജേഡന്&#x200d; സാഞ്ചോ എന്നിവരാണ് നീലപ്പടക്കായി കച്ചമുറുക്കിയത്. ബെര്&#x200d;ണാഡോ സില്&#x200d;വ, കെവിന്&#x200d; ഡിബ്രൂയിനെ, ജെറമി ഡോക്കു എന്നിവരാണ് സിറ്റിയുടെ സ്‌കോറര്&#x200d;മാര്&#x200d;.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/gunners-in-exciting-battle-united-were-crushed-by-two-goals.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
