<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>Chendamangalam &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/chendamangalam/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Fri, 28 Feb 2025 07:21:37 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>Chendamangalam &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ചേന്ദമംഗലം കൂട്ടക്കൊലപാതകം; കേസ് ഫാസ്റ്റ് കോടതിയിലേക്ക് മാറ്റണമെന്ന് പൊലീസ്</title>
		<link>https://www.chandrikadaily.com/chendamangalam-massacre-police-want-to-transfer-the-case-to-fast-court.html</link>
					<comments>https://www.chandrikadaily.com/chendamangalam-massacre-police-want-to-transfer-the-case-to-fast-court.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Fri, 28 Feb 2025 07:21:37 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Chendamangalam]]></category>
		<category><![CDATA[death]]></category>
		<category><![CDATA[rithu]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=331849</guid>

					<description><![CDATA[വിചാരണ നടപടികള്&#x200d; വേഗത്തില്&#x200d; പൂര്&#x200d;ത്തിയാക്കുന്നതിനായി പൊലീസ് 30ാം ദിവസം കുറ്റപത്രം സമര്&#x200d;പ്പിച്ചു.]]></description>
										<content:encoded><![CDATA[<p>ചേന്ദമംഗലം കൂട്ടക്കൊലപാതകക്കേസില്&#x200d; വിചാരണ നടപടികള്&#x200d; വേഗത്തില്&#x200d; പൂര്&#x200d;ത്തിയാക്കാന്&#x200d; പൊലീസ്. കേസ് ഫാസ്റ്റ് കോടതിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് കത്ത് നല്&#x200d;കി. അതിനായി സ്‌പെഷ്യല്&#x200d; പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കും. വിചാരണ നടപടികള്&#x200d; വേഗത്തില്&#x200d; പൂര്&#x200d;ത്തിയാക്കുന്നതിനായി പൊലീസ് 30ാം ദിവസം കുറ്റപത്രം സമര്&#x200d;പ്പിച്ചു.</p>
<p>മുനമ്പം ഡി.വൈ.എസ്.പി എസ്. ജയകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിച്ചത്. കേസില്&#x200d; 1000 പേജുകളുള്ള കുറ്റപത്രമാണ് തയ്യാറാക്കി. 112 സാക്ഷികളും 60 തെളിവുകളും അന്വേഷണ സംഘം ഉള്&#x200d;പ്പെടുത്തിയിരുന്നു. സി.സി.ടി.വി ദൃശ്യങ്ങളും കുട്ടികളുടെ മൊഴിയുമാണ് കേസില്&#x200d; നിര്&#x200d;ണായകമായത്.</p>
<p>പ്രതി ഋതുവിന് കടുത്ത വൈരാഗ്യമാണ് ഉണ്ടായിരുന്നതെന്നും കൊലപാതകം നടത്താന്&#x200d; ഉറപ്പിച്ചാണ് എത്തിയതെന്നും പൊലീസ് റിപ്പോര്&#x200d;ട്ടില്&#x200d; പറയുന്നു. മരണമുറപ്പിക്കാന്&#x200d; മൂന്നുപേരുടെയും തലയില്&#x200d; നിരവധി തവണ കമ്പി വടി കൊണ്ടടിച്ചതായും റിപ്പോര്&#x200d;ട്ടിലുണ്ട്.</p>
<p>അതേസമയം കൊലപാതകം നടത്തിയതിനു ശേഷവും പ്രതിക്ക് കുറ്റബോധമില്ലെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു. കൃത്യം നടത്തുമ്പോഴും പ്രതി ലഹരി വസ്തു ഉപയോഗിച്ചിട്ടില്ലെന്ന് റിപ്പോര്&#x200d;ട്ടില്&#x200d; വ്യക്തമാണ്. മാനസിക വൈകല്യമുള്ള ആളല്ലെന്നും റിപ്പോര്&#x200d;ട്ടില്&#x200d; പറയുന്നു.</p>
<p>കൊല ചെയ്യുന്നതിന് രണ്ട് ദിവസം മുമ്പ് തന്നെ പദ്ധതിയിട്ടിരുന്നുവെന്ന് പ്രതി പറഞ്ഞിരുന്നു.</p>
<p>ജനുവരി 16 ന് വൈകിട്ടാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. പേരപ്പാടം കാട്ടിപ്പറമ്പില്&#x200d; വേണു, ഭാര്യ ഉഷ, മകള്&#x200d; വിനീഷ എന്നിവരെ അയല്&#x200d;വാസിയായ ഋതു വീട്ടില്&#x200d;ക്കയറി ഇരുമ്പുവടികൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ വിനീഷയുടെ ഭര്&#x200d;ത്താവ് ജിതിന്&#x200d; ചികിത്സയില്&#x200d; തുടരുന്നു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/chendamangalam-massacre-police-want-to-transfer-the-case-to-fast-court.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ചേന്ദമംഗലത്തെ കൂട്ടക്കൊല; പ്രതി ഋതുവിന് മാനസിക പ്രശ്‌നങ്ങളൊന്നുമില്ലെന്ന് കുറ്റപത്രം</title>
		<link>https://www.chandrikadaily.com/chendamangalam-massacre-the-charge-sheet-states-that-accused-ritu-has-no-mental-problems.html</link>
					<comments>https://www.chandrikadaily.com/chendamangalam-massacre-the-charge-sheet-states-that-accused-ritu-has-no-mental-problems.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Sat, 15 Feb 2025 06:05:42 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[main stories]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Chendamangalam]]></category>
		<category><![CDATA[death]]></category>
		<category><![CDATA[news]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=330001</guid>

					<description><![CDATA[വിനിഷയുടെ കുടുംബത്തോടുള്ള പകയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് കുറ്റപത്രത്തില്&#x200d; പറയുന്നു.]]></description>
										<content:encoded><![CDATA[<p>ചേന്ദമംഗലത്ത് ഒരു കുടുംബത്തിലെ മൂന്ന് പേരെ അടിച്ചുകൊലപ്പെടുത്തിയ സംഭവത്തില്&#x200d; പ്രതി ഋതു ജയന് മാനസിക പ്രശ്‌നങ്ങള്&#x200d; ഒന്നുമില്ലെന്ന് കുറ്റപത്രം. വിനിഷയുടെ കുടുംബത്തോടുള്ള പകയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് കുറ്റപത്രത്തില്&#x200d; പറയുന്നു.</p>
<p>കൊലപാതകം നടത്തിയതിനു ശേഷം പക തീര്&#x200d;ത്തുവെന്ന് പ്രതി പറഞ്ഞതായി സാക്ഷിമൊഴിയുണ്ട്. അതേസമയം പ്രതി ലഹരിക്ക് അടിമയാണെങ്കിലും കൃത്യം നടത്താന്&#x200d; കാരണം ലഹരിയല്ലെന്നാണ് കണ്ടെത്തല്&#x200d;. നൂറിലധികം സാക്ഷികളും അന്&#x200d;പതോളം അനുബന്ധ തെളിവുകളും ഉള്&#x200d;പ്പെടുത്തിയാണ് കുറ്റപത്രം തയാറാക്കിയത്.</p>
<p>ജനുവരി 15നാണ് എറണാകുളം ചേന്ദമംഗലത്ത് ഒരു കുടുംബത്തിലെ മൂന്ന് പേരെ അയല്&#x200d;വാസിയായ പ്രതി ഋതു ജയന്&#x200d; അടിച്ചു കൊലപ്പെടുത്തിയത്. കാട്ടിപ്പറമ്പില്&#x200d; വേണു, ഭാര്യ ഉഷ, മകള്&#x200d; വിനിഷ എന്നിവരാണ് മരിച്ചത്.</p>
<p>അതേസമയം ഗുരുതരമായി പരിക്കേറ്റ വിനിഷയുടെ ഭര്&#x200d;ത്താവ് ജിതിന്&#x200d; ബോസ് ഗുരുതരാവസ്ഥയില്&#x200d; ചികിത്സയില്&#x200d; തുടരുകയാണ്. കുട്ടികളുടെ കണ്&#x200d;മുന്നില്&#x200d; വെച്ചായിരുന്നു കൊലപാതകം.</p>
<p>ജിതിനെയും വിനിഷയെയും ലക്ഷ്യം വെച്ചാണ് പ്രതി വീട്ടിലെത്തിയതെന്നും എന്നാല്&#x200d; ജിതിന്&#x200d; മരിക്കാത്തതില്&#x200d; പ്രയാസമുണ്ടെന്നും പ്രതി തെളിവെടുപ്പ് സമയത്ത് പറഞ്ഞിരുന്നു. അഞ്ച് കേസുകളില്&#x200d; പ്രതിയാണ് ഇയാള്&#x200d;.</p>
<p>&nbsp;</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/chendamangalam-massacre-the-charge-sheet-states-that-accused-ritu-has-no-mental-problems.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ചേന്ദമംഗലം കൂട്ടക്കൊല: ജിതിന്&#x200d; മരിക്കാത്തതില്&#x200d; നിരാശ, കുറ്റബോധമില്ലെന്ന് ആവര്&#x200d;ത്തിച്ച് പ്രതി</title>
		<link>https://www.chandrikadaily.com/chendamangalam-massacre-disappointed-that-jitin-did-not-die-accused-repeatedly-pleads-not-guilty.html</link>
					<comments>https://www.chandrikadaily.com/chendamangalam-massacre-disappointed-that-jitin-did-not-die-accused-repeatedly-pleads-not-guilty.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Thu, 23 Jan 2025 03:52:13 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Chendamangalam]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=326963</guid>

					<description><![CDATA[പ്രതിയെ കുറ്റകൃത്യം നടന്ന വീട്ടില്&#x200d; തെളിവെടുപ്പിന് എത്തിച്ചു.]]></description>
										<content:encoded><![CDATA[<p>എറണാകുളം ചേന്ദമംഗലം കൂട്ടക്കൊലക്കേസില്&#x200d; ജിതിന്&#x200d; മരിക്കാത്തതില്&#x200d; നിരാശയുണ്ടെന്നും കൊലപാതകത്തില്&#x200d; കുറ്റബോധമില്ലെന്നും ആവര്&#x200d;ത്തിച്ച് പ്രതി ഋതു ജയന്&#x200d;. പ്രതിയെ കുറ്റകൃത്യം നടന്ന വീട്ടില്&#x200d; തെളിവെടുപ്പിന് എത്തിച്ചു. നാട്ടുകാരുടെ പ്രതിഷേധം ഉണ്ടാകുമെന്ന് കണ്ട് തെളിവെടുപ്പ് വേഗത്തില്&#x200d; പൂര്&#x200d;ത്തിയാക്കുകയായിരുന്നു.</p>
<p>അതേസമയം, കൊലപാതകത്തില്&#x200d; പശ്ചാത്താപമില്ലെന്നും പ്രതി ഋതു ജയന്&#x200d; പറയുന്നു. ഗുരുതരാവസ്ഥയില്&#x200d; കഴിയുന്ന ജിതിന്&#x200d; മരിക്കാത്തതില്&#x200d; നിരാശയുണ്ടെന്നും പ്രതി പറയുന്നു. തെളിവെടുപ്പ് സമയത്ത് യാതൊരു ഭാവവ്യത്യാസവുമില്ലാതെയാണ് പ്രതി ഇടപഴകിയത്.</p>
<p>ജിതിനെ ലക്ഷ്യമിട്ടാണ് കൂട്ട കൊലപാതകം നടത്തിയതെന്നാണ് മൊഴി. കുടുംബത്തെ മുഴുവന്&#x200d; കൊല്ലുകയായിരുന്നു ലക്ഷ്യമെന്നും പ്രതി മൊഴി നല്&#x200d;കിയിട്ടുണ്ട്. അതേസമയം കൂട്ടക്കൊലപാതകത്തില്&#x200d; കുറ്റബോധമില്ലെന്ന് നേരത്തെയും പ്രതി വ്യക്തമാക്കിയിരുന്നു. അവസരം കിട്ടിയപ്പോള്&#x200d; കൊലപാതകം ചെയ്തുവെന്നും പ്രതി കസ്റ്റഡിയില്&#x200d; മൊഴി നല്&#x200d;കി.</p>
<p>രണ്ട് ദിവസം മുമ്പ് ആക്രമണം നടത്താന്&#x200d; പദ്ധതിയിട്ടിരുന്നതായി ഋതു ജയന്&#x200d; പറഞ്ഞു. ബൈക്കില്&#x200d; ഉപയോഗിക്കുന്ന ഇരുമ്പ് കമ്പി കൊണ്ട് പ്രതി തലയ്ക്കടിക്കുകയും കൈയ്യില്&#x200d; കരുതിയിരുന്ന കത്തി കൊണ്ടു കുത്തിയും കൊലപ്പെടുത്തുകയായിരുന്നു. കഴിഞ്ഞ വ്യാഴാഴ്ച വൈകീട്ട് 6 മണിയോടെയാണ് പേരേപ്പാടം കാട്ടിപ്പറമ്പില്&#x200d; കൂട്ടക്കൊല നടന്നത്.</p>
<p>അതേസമയം ജിതിന്&#x200d; അതീവ ഗുരുതരാവസ്ഥയില്&#x200d; സ്വകാര്യ ആശുപത്രിയില്&#x200d; ചികിത്സയിലാണ്. പ്രതി വിനീഷയെയും ഉഷയെയും വേണുവിനെയും തലക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നു.</p>
<p>&nbsp;</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/chendamangalam-massacre-disappointed-that-jitin-did-not-die-accused-repeatedly-pleads-not-guilty.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ചേന്ദമംഗലത്തെ കൂട്ടക്കൊല; പ്രദേശത്തുള്ളവർക്ക് സുരക്ഷിതത്വം ഇല്ലാത്ത അവസ്ഥ, കുട്ടികളുടെ ഭാവി സുരക്ഷിതമാക്കും: പ്രതിപക്ഷ നേതാവ്</title>
		<link>https://www.chandrikadaily.com/1chendamangalam-massacre-insecurity-for-residents-future-of-children-will-be-secured-leader-of-opposition.html</link>
					<comments>https://www.chandrikadaily.com/1chendamangalam-massacre-insecurity-for-residents-future-of-children-will-be-secured-leader-of-opposition.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Fri, 17 Jan 2025 14:31:47 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[Chendamangalam]]></category>
		<category><![CDATA[Opposition Leader]]></category>
		<category><![CDATA[vd satheeshan]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=326109</guid>

					<description><![CDATA[പ്രദേശത്തുള്ളവർക്ക് സുരക്ഷിതത്വം ഇല്ലാത്ത അവസ്ഥയാണ്. കൊലപാതകം നടത്തിയ ഋതു ജയൻ ക്രിമിനൽ പശ്ചാത്തലമുള്ളയാളാണെന്നും മാനസിക നില തെറ്റിയ ആളല്ലെന്നും വി ഡി സതീശൻ മാധ്യമങ്ങളോട് പറഞ്ഞു. ]]></description>
										<content:encoded><![CDATA[<p>ചേന്ദമംഗലത്ത് ഒരു കുടുംബത്തിലെ മൂന്ന് പേരെ വെട്ടിക്കൊലപ്പെടുത്തിയ സംഭവം ചിന്തിക്കാൻ പോലും കഴിയാത്തതാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ക്രൂരമായ കൊലപാതകമാണ് നടന്നിരിക്കുന്നത് കുടുംബം മുൻപും പരാതി നൽകിയതാണ്.</p>
<p>പ്രദേശത്തുള്ളവർക്ക് സുരക്ഷിതത്വം ഇല്ലാത്ത അവസ്ഥയാണ്. കൊലപാതകം നടത്തിയ ഋതു ജയൻ ക്രിമിനൽ പശ്ചാത്തലമുള്ളയാളാണെന്നും മാനസിക നില തെറ്റിയ ആളല്ലെന്നും വി ഡി സതീശൻ മാധ്യമങ്ങളോട് പറഞ്ഞു.</p>
<p>കൊലപാതകത്തിൻ്റെ കാരണം പൊലീസ് അന്വേഷിക്കട്ടെ, അന്വേഷണത്തെ തടസപ്പെടുത്തുന്ന ഒന്നും ഇപ്പോൾ പറയുന്നില്ല. ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ ജിതിൻ്റെ ചികിത്സക്ക് വേണ്ട സഹായങ്ങൾ ഉറപ്പാക്കും.</p>
<p>ഇതുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ സർക്കാരുമായും സംസാരിക്കും. കുട്ടികളുടെ ഭാവി കാര്യങ്ങൾ സുരക്ഷിതമാക്കുമെന്നും വി ഡി സതീശൻ കൂട്ടിച്ചേർത്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1chendamangalam-massacre-insecurity-for-residents-future-of-children-will-be-secured-leader-of-opposition.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
