<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>Chennai-Mumbai final &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/chennai-mumbai-final/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sun, 09 Jul 2023 05:59:04 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>Chennai-Mumbai final &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>6000 കിലോ ഭാരമുള്ള ഇരുമ്പു പാലം മോഷ്ടിച്ച നാലു പേര്&#x200d; അറസ്റ്റില്&#x200d;</title>
		<link>https://www.chandrikadaily.com/0four-people-were-arrested-for-stealing-an-iron-bridge-weighing-6000-kg.html</link>
					<comments>https://www.chandrikadaily.com/0four-people-were-arrested-for-stealing-an-iron-bridge-weighing-6000-kg.html#respond</comments>
		
		<dc:creator><![CDATA[webdesk11]]></dc:creator>
		<pubDate>Sun, 09 Jul 2023 05:58:09 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Chennai-Mumbai final]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=263707</guid>

					<description><![CDATA[അഴുക്കു ചാലിനു മുകളില്&#x200d; സ്ഥാപിച്ച 6000 കിലോഗ്രാം ഭാരമുള്ള ഇരുമ്പു പാലം മോഷ്ടിച്ചതിന് നാലു പേരെ പൊലീസ് അറസ്റ്റു ചെയ്തു.]]></description>
										<content:encoded><![CDATA[<p>മുംബൈ: അഴുക്കു ചാലിനു മുകളില്&#x200d; സ്ഥാപിച്ച 6000 കിലോഗ്രാം ഭാരമുള്ള ഇരുമ്പു പാലം മോഷ്ടിച്ചതിന് നാലു പേരെ പൊലീസ് അറസ്റ്റു ചെയ്തു. മുംബൈയിലെ മലാഡ് വെസ്റ്റിലാണ് സംഭവം.</p>
<p>പ്രദേശത്ത് കോണ്&#x200d;ക്രീറ്റ് പാലം നിര്&#x200d;മിക്കുന്നതിനാവശ്യമായ സാമഗ്രികള്&#x200d; കൊണ്ടുപോകുന്നതിന് നിര്&#x200d;മിച്ച താല്&#x200d;ക്കാലിക പാലമാണ് നാലംഗ സംഘം മോഷ്ടിച്ചത്. 90 അടി നീളമായിരുന്നു പാലത്തിന്. നിര്&#x200d;മാണശേഷം മറ്റൊരിടത്തേക്ക് മാറ്റി സ്ഥാപിച്ച പാലം കഴിഞ്ഞ മാസം 26നാണ് കാണാനില്ലെന്ന് അധികൃതര്&#x200d; തിരിച്ചറിഞ്ഞത്. തുടര്&#x200d;ന്ന് പാലം നിര്&#x200d;മാണത്തിന് കരാറെടുത്ത കമ്പനി പൊലീസില്&#x200d; പരാതി നല്&#x200d;കി. ജൂണ്&#x200d; ആറിനാണ് അവസാനമായി പാലം കണ്ടതെന്ന് പൊലീസിന്റെ അന്വേഷണത്തില്&#x200d; വ്യക്തമായി. തുടര്&#x200d;ന്ന് പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളെ അടിസ്ഥാനമാക്കി നടത്തിയ പരിശോധനയില്&#x200d; പാലം നിര്&#x200d;മിക്കാന്&#x200d; കരാറെടുത്ത സ്ഥാപനത്തിലെ ജീവനക്കാരനെയും മൂന്നു കൂട്ടാളികളെയും പിടികൂടുകയായിരുന്നു.</p>
<p>പാലമുണ്ടായിരുന്ന ദിശയിലേക്ക് കൂറ്റന്&#x200d; വാഹനം കടന്നുപോകുന്ന ദൃശ്യങ്ങള്&#x200d; ലഭിച്ചതാണ് അന്വേഷണത്തിന് വഴിത്തിരിവായത്. 6000 കിലോഗ്രാം ഭാരമുള്ള ഇരുമ്പ് മോഷ്ടിക്കാന്&#x200d; സഹായിക്കുന്ന ഗ്യാസ് കട്ടിങ് മെഷീനുകളാണ് ഈ വാഹനത്തിലുണ്ടായിരുന്നത്. ഇതില്&#x200d; നിന്ന് പാലത്തിന്റെ അവശിഷ്ടങ്ങള്&#x200d; കണ്ടെടുത്തതായും പൊലീസ് വ്യക്തമാക്കി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/0four-people-were-arrested-for-stealing-an-iron-bridge-weighing-6000-kg.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സെഞ്ച്വറി കൂട്ടുകെട്ട്, റായിഡു കണക്ക് തീര്&#x200d;ത്തു; ഉദ്ഘാടനപ്പോരില്&#x200d; മുംബൈയെ തകര്&#x200d;ത്ത് ചെന്നൈ</title>
		<link>https://www.chandrikadaily.com/100-wins-as-chennaiipl-captain-for-msdhoni-clapping-hands-sign.html</link>
					<comments>https://www.chandrikadaily.com/100-wins-as-chennaiipl-captain-for-msdhoni-clapping-hands-sign.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 19 Sep 2020 18:26:16 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[chennai superkings]]></category>
		<category><![CDATA[Chennai-Mumbai final]]></category>
		<category><![CDATA[IPL 2020]]></category>
		<category><![CDATA[mumbai indians]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=154805</guid>

					<description><![CDATA[അര്&#x200d;ധ സെഞ്ചുറി നേടിയ അമ്പാട്ടി റായുഡു, ഫാഫ് ഡൂപ്ലെസിസ് എന്നിവരുടെ ഇന്നിങ്‌സുകളാണ് ചെന്നൈ വിജയത്തില്&#x200d; നിര്&#x200d;ണായകമായത്.  മൂന്ന് സിക്സും ആറ് ഫോറുമടക്കം റായിഡു 48 പന്തിൽ നിന്ന് 71 റൺസെടുത്തു. 44 പന്തിൽ നിന്ന് 58 റൺസെടുത്ത് ഡുപ്ലെസി പുറത്താവാതെ ടീമിനെ വിജയത്തിലെത്തിച്ചു.]]></description>
										<content:encoded><![CDATA[<p>ഐപിഎൽ 2020ലെ ആദ്യ മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെ 5 വിക്കറ്റിന് തകർത്ത് ചെന്നൈ സൂപ്പർ കിങ്സ്. ഉദ്ഘാടന മത്സരത്തില്&#x200d; തോറ്റ് തുടങ്ങുന്ന പതിവ് മുംബൈ ഇന്ത്യന്&#x200d;സ് തെറ്റിക്കാതിരുന്നപ്പോള്&#x200d; 2019 ഐപിഎൽ ഫൈനലിലെ തോൽവിക്കുള്ള മധുരപ്രതികാരമായി ചെന്നൈയുടെ വിജയം. മധ്യനിര ബാറ്റ്സ്മാൻ അമ്പാട്ടി റായിഡുവിൻെറ ബാറ്റിങ് മികവിലാണ് ചെന്നൈ വിജയം നേടിയത്.  മുംബൈ ഇന്ത്യന്&#x200d;സ് ഉയര്&#x200d;ത്തിയ 163 റണ്&#x200d;സ് വിജയലക്ഷ്യം 19.2 ഓവറില്&#x200d; ചെന്നൈ മറികടന്നു.</p>
<p>അര്&#x200d;ധ സെഞ്ചുറി നേടിയ അമ്പാട്ടി റായുഡു, ഫാഫ് ഡൂപ്ലെസിസ് എന്നിവരുടെ ഇന്നിങ്‌സുകളാണ് ചെന്നൈ വിജയത്തില്&#x200d; നിര്&#x200d;ണായകമായത്.  മൂന്ന് സിക്സും ആറ് ഫോറുമടക്കം റായിഡു 48 പന്തിൽ നിന്ന് 71 റൺസെടുത്തു. റായുഡുവാണ് കളിയിലെ താരവും. 44 പന്തിൽ നിന്ന് 58 റൺസെടുത്ത് ഡുപ്ലെസി പുറത്താവാതെ ടീമിനെ വിജയത്തിലെത്തിച്ചു. നായകൻ എംഎസ് ധോണി ഇറങ്ങിയെങ്കിലും 2 പന്തിൽ നിന്ന് റൺസൊന്നുമെടുക്കാതെ പുറത്താവാതെ നിന്നു. ധോനിയുടെ നായകത്വത്തില്&#x200d; ചെന്നൈയുടെ നൂറാമത്തെ വിജയമാണിത്.</p>
<p>https://twitter.com/IPL/status/1307381656362217473</p>
<p>നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യന്&#x200d;സ് ഒമ്പത് വിക്കറ്റ് നഷ്ടത്തില്&#x200d; 162 റണ്&#x200d;സെടുത്തിരുന്നു. മികച്ച തുടക്കം ലഭിച്ചെങ്കിലും ചെന്നൈയുടെ ഒത്തിണക്കത്തോടെയുള്ള ബോളിങിനും ഫീൽഡിങിനും മുന്നിൽ മുംബൈക്ക് കൂറ്റൻ സ്കോർ പടുത്തുയർത്താനായില്ല. മികച്ച തുടക്കം ലഭിച്ച മുംബൈയെ ചെന്നൈ ക്യാപ്റ്റന്&#x200d; എം.എസ് ധോനി തന്റെ ബൗളിങ് മാറ്റങ്ങളിലൂടെ പിടിച്ചുകെട്ടുകയായിരുന്നു. ലുങ്കി എൻഗിഡി മൂന്ന് വിക്കറ്റും ചാഹറും ജഡേജയും 2 വീതം വിക്കറ്റുകളും വീഴ്ത്തി. 31 പന്തില്&#x200d; നിന്ന് 42 റണ്&#x200d;സെടുത്ത സൗരഭ് തിവാരിയാണ് മുംബൈ നിരയിലെ ടോപ് സ്‌കോറര്&#x200d;. സൂര്യകുമാര്&#x200d; യാദവ് (17), ഹാര്&#x200d;ദിക് പാണ്ഡ്യ (14), ക്രുനാന്&#x200d; പാണ്ഡ്യ (3), പൊള്ളാര്&#x200d;ഡ് (18) എന്നിവരെല്ലാം കാര്യമായ സംഭാവനകളില്ലാതെ മടങ്ങി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/100-wins-as-chennaiipl-captain-for-msdhoni-clapping-hands-sign.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മെഗാ കലാശം  ഇന്ന് ഹൈദരാബാദില്&#x200d; മുംബൈയും ചെന്നൈയും   അഥവാ രോഹിതും ധോണിയും</title>
		<link>https://www.chandrikadaily.com/ipl-mumbai-chennai-final.html</link>
					<comments>https://www.chandrikadaily.com/ipl-mumbai-chennai-final.html#respond</comments>
		
		<dc:creator><![CDATA[web desk 1]]></dc:creator>
		<pubDate>Sun, 12 May 2019 03:50:51 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Chennai-Mumbai final]]></category>
		<category><![CDATA[IPL 2019]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=126985</guid>

					<description><![CDATA[ഹൈദരാബാദ്:ആര് ജയിക്കുമിന്ന്…? തലൈവര്&#x200d; ധോണിയോ അതോ കിടിലന്&#x200d; രോഹിതോ…? ഇന്ത്യന്&#x200d; പ്രീമിയര്&#x200d; ലീഗ് ക്രിക്കറ്റ് ആറാം പതിപ്പിന്റെ കലാശക്കൊട്ടാണിന്ന്. രാജിവ് ഗാന്ധി സ്‌റ്റേഡിയത്തില്&#x200d; രണ്ട് സൂപ്പര്&#x200d; ടീമുകളാണ് അങ്കത്തിന്. ഗ്രൂപ്പ് ഘട്ടത്തില്&#x200d; ആദ്യ രണ്ട് സ്ഥാനങ്ങള്&#x200d; സ്വന്തമാക്കിയവര്&#x200d; തന്നെ നേര്&#x200d;ക്കുനേര്&#x200d;. ഗ്രൂപ്പ് തലത്തില്&#x200d; രണ്ട് തവണയും ഫസ്റ്റ് എലിമിനേറ്ററിലും ഈ രണ്ട് ടീമുകളും മുഖാമുഖം വന്നപ്പോള്&#x200d; മൂന്ന് തവണയും ഏകപക്ഷീയ വിജയങ്ങള്&#x200d; സ്വന്തമാക്കിയത് മുംബൈയാണ്. ചെന്നൈയെ അവരുടെ തട്ടകമായ ചെപ്പോക്കില്&#x200d; തകര്&#x200d;ത്തവരും മുംബൈ തന്നെ. ആ ആത്മവിശ്വാസം [&#8230;]]]></description>
										<content:encoded><![CDATA[
<p></p>



<p>ഹൈദരാബാദ്:ആര് ജയിക്കുമിന്ന്…? തലൈവര്&#x200d; ധോണിയോ അതോ കിടിലന്&#x200d; രോഹിതോ…? ഇന്ത്യന്&#x200d; പ്രീമിയര്&#x200d; ലീഗ് ക്രിക്കറ്റ് ആറാം പതിപ്പിന്റെ കലാശക്കൊട്ടാണിന്ന്. രാജിവ് ഗാന്ധി സ്‌റ്റേഡിയത്തില്&#x200d; രണ്ട് സൂപ്പര്&#x200d; ടീമുകളാണ് അങ്കത്തിന്. ഗ്രൂപ്പ് ഘട്ടത്തില്&#x200d; ആദ്യ രണ്ട് സ്ഥാനങ്ങള്&#x200d; സ്വന്തമാക്കിയവര്&#x200d; തന്നെ നേര്&#x200d;ക്കുനേര്&#x200d;.<br>
ഗ്രൂപ്പ് തലത്തില്&#x200d; രണ്ട് തവണയും ഫസ്റ്റ് എലിമിനേറ്ററിലും ഈ രണ്ട് ടീമുകളും മുഖാമുഖം വന്നപ്പോള്&#x200d; മൂന്ന് തവണയും ഏകപക്ഷീയ വിജയങ്ങള്&#x200d; സ്വന്തമാക്കിയത് മുംബൈയാണ്. ചെന്നൈയെ അവരുടെ തട്ടകമായ ചെപ്പോക്കില്&#x200d; തകര്&#x200d;ത്തവരും മുംബൈ തന്നെ. ആ ആത്മവിശ്വാസം ഇന്ന് രോഹിതിനും സംഘത്തിനുമുണ്ട്.  പക്ഷേ മഹേന്ദ്രസിംഗ് ധോണിയെന്ന നായകനെയും വിക്കറ്റ് കീപ്പറെയും ഹാര്&#x200d;ഡ് ഹിറ്ററെയും മറക്കാനാവില്ല. കളിയുടെ ഗതി ഏത് വഴിക്കും തിരിച്ചുവിടാന്&#x200d; കഴിയുന്ന വ്യക്തിഗത പ്രഭാവമുണ്ട് ധോണിക്ക്. ചെന്നൈ സംഘത്തില്&#x200d; മറ്റാര്&#x200d;ക്കുമില്ല ഈ കഴിവ് എന്നത് പക്ഷേ മുംബൈക്ക് തുണയാണ്.<br>
ലോകകപ്പാണ് വരുന്നത്. ലോകകപ്പിന് മുമ്പ് ഇന്ത്യന്&#x200d; താരങ്ങള്&#x200d;ക്ക് കരുത്ത് പ്രകടിപ്പിക്കാനുള്ള അവസരം കൂടിയാണ് ഈ അങ്കം. രാത്രി 7-30 നാണ് പോരാട്ടം ആരംഭിക്കുന്നത്. രാജിവ് ഗാന്ധി സ്‌റ്റേഡിയത്തിലെ ട്രാക്ക് നല്ല ബാറ്റിംഗിന് പേരു കേട്ടതാണ്. വിലയ സ്‌ക്കോര്&#x200d; നേടാന്&#x200d; എളുപ്പം കഴിയുന്ന ചെറിയ വേദി. രണ്ട് ഭാഗത്തും കൂറ്റനടിക്കാരായ ബാറ്റ്‌സ്മാന്മാര്&#x200d; ധാരാളമുള്ളതിനല്&#x200d; പ്രവചനം പോലും അസാധ്യമാണ്.മുംബൈയുടെ ബാറ്റിംഗ് കരുത്ത്് നായകന്&#x200d; രോഹിത് തന്നെ. വലിയ ഇന്നിംഗ്‌സിലേക്ക് രോഹിത് പോയാല്&#x200d; ചെന്നൈ തകരുമെന്നുറപ്പ്. പക്ഷേ സമീപകാലത്തായി വലിയ ഇന്നിംഗ്‌സ് കളിക്കാന്&#x200d; മുംബൈക്കാരനായിട്ടില്ല. ക്വിന്റണ്&#x200d; ഡികോക്ക് എന്ന ദക്ഷിണാഫ്രിക്കക്കാരനാണ് മറ്റൊരു ഓപ്പണര്&#x200d;.  അടിയുറച്ച് കളിക്കുന്നയാളാണ് ഡികോക്ക്. പക്ഷേ പലപ്പോഴും നല്ല തുടക്കം ലഭിക്കാറില്ല. സൂര്യ കുമാര്&#x200d; യാദവ്, ഇഷാന്&#x200d; കിഷന്&#x200d; എന്നിവരാണ് മൂന്നും നാലും സ്ഥാനങ്ങളില്&#x200d; വരാറുള്ളത്. ആദ്യ എലിമിനേറ്ററില്&#x200d; തകര്&#x200d;പ്പന്&#x200d; ബാറ്റിംഗ് പ്രകടനം നടത്തിയിരുന്നു യാദവ്. ഇഷാന് പക്ഷേ സീസണില്&#x200d; വലിയ ഇന്നിംഗ്‌സുകളില്ല. ഇവര്&#x200d;ക്ക് ശേഷം വരുന്ന മൂന്ന് പേര്&#x200d; കിടിലന്&#x200d; ഓള്&#x200d;റൗണ്ടര്&#x200d;മാരാണ്. പാണ്ഡ്യ സഹോദരങ്ങളായ ക്രുനാലും ഹാര്&#x200d;ദ്ദിക്കും. പിന്നെ വിന്&#x200d;ഡീസില്&#x200d; നിന്നുള്ള ഡാഷിംഗ് ബാറ്റ്‌സ്മാന്&#x200d; കരണ്&#x200d; പൊലാര്&#x200d;ഡും.<br>
ഇതേ പോലെ ശക്തമാണ് ചെന്നൈ ബാറ്റിംഗും. ഇന്നിംഗ്‌സിന് തുടക്കമിടുന്നത് അനുഭവസമ്പന്നരായ ഫാസ് ഡുപ്ലസിയും ഷെയിന്&#x200d; വാട്ട്‌സണുമാണ്. രണ്ട് പേരും വലിയ ഷോട്ടുകളുടെ വക്താക്കളാണ്. കഴിഞ്ഞ ദിവസം ഡല്&#x200d;ഹിക്കെതിരെ രണ്ടാം എലിമിനേറ്ററില്&#x200d; രണ്ട് പേരും അര്&#x200d;ധശതകം നേടിയിരുന്നു. ഏത് സമയത്തും പൊട്ടിത്തെറിക്കാനും ഏത് സമയത്തും പ്രതിരോധത്തില്&#x200d; കളിക്കാനും കഴിവുണ്ട് ദക്ഷിണാഫ്രിക്കന്&#x200d; നായകനായ ഡൂപ്ലസിക്ക്. വാട്ട്‌സണ്&#x200d; ചെന്നൈയുടെ ഏറ്റവും സീനിയര്&#x200d; ബാറ്റ്‌സ്മാനാണ്. ബിഗ് ബാഷ് ക്രിക്കറ്റില്&#x200d; നിന്നും വിരമിച്ച വാട്ട്‌സണ് ഇന്ത്യയില്&#x200d; ശക്തമായ ഫാന്&#x200d;സുണ്ട്. മൂന്നാം നമ്പറില്&#x200d; സുരേഷ് റൈനയും നാലാം നമ്പറില്&#x200d; അമ്പാട്് റാഡിയുവുമാണ് വരുക. രണ്ട്് പേരും ആഭ്യന്തര രംഗത്തെ വ്യക്തമായി അറിയുന്നവരാണ്. മഹേന്ദ്രസിംഗ് ധോണി അടുത്ത നമ്പറിലും പിറകെ രവീന്ദു ജഡേജയും വരുമ്പോള്&#x200d; ബാറ്റിംഗിന് വ്യക്തമായ ആഴമാവും.ബൗളിംഗ് കാര്യത്തില്&#x200d; സ്പിന്നര്&#x200d;മാരുടെ കരുത്തുള്ളവരാണ് ചെന്നൈക്കാര്&#x200d;. മൂന്ന് ലോകോത്തര സ്പിന്നര്&#x200d;മാര്&#x200d;-ഹര്&#x200d;ഭജന്&#x200d;സിംഗ്, രവീന്ദു ജഡേജ, ഇംറാന്&#x200d; താഹിര്&#x200d; എന്നിവരുടെ ശക്തി എല്ലാ മല്&#x200d;സരങ്ങളിലും പ്രകടമാണ്. പക്ഷേ പേസ് ഡിപ്പാര്&#x200d;ട്ട്‌മെന്റില്&#x200d; ആ കരുത്തില്ല. ദിപക് ചാഹര്&#x200d; എന്ന ശരാശരിക്കാരനാണ് പലപ്പോഴും പുതിയ പന്ത് എടുക്കാറുള്ളത്. ഡ്വിന്&#x200d; ബ്രാവോ എന്ന മീഡിയം പേസറെയും ഡെത്ത് ഓവറുകളില്&#x200d; ധോണി ഉപയോഗപ്പെടുത്താറുണ്ട്.ഫീല്&#x200d;ഡിംഗ് രണ്ട് ടീമിനും പലപ്പോഴും പ്രശ്‌നമാണ്. നിര്&#x200d;ണായക വേളകളില്&#x200d; ക്യാച്ചുകള്&#x200d; മിസ് ചെയ്യുന്നതില്&#x200d; രണ്ട് ഭാഗത്തെയും താരങ്ങള്&#x200d; മോശക്കാരല്ല. ഇത്തവണ ഐ.പി.എല്ലില്&#x200d; കണ്ട നിരാശാജനകമായ കാഴ്ച്ചയും ഫീല്&#x200d;ഡിംഗ് ദൗര്&#x200d;ബല്യങ്ങളാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/ipl-mumbai-chennai-final.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഐ.പി.എല്&#x200d;; ചെന്നൈ-മുംബൈ കലാശം</title>
		<link>https://www.chandrikadaily.com/isl-mumbai-chennai-final.html</link>
					<comments>https://www.chandrikadaily.com/isl-mumbai-chennai-final.html#respond</comments>
		
		<dc:creator><![CDATA[web desk 1]]></dc:creator>
		<pubDate>Sat, 11 May 2019 04:38:27 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Chennai-Mumbai final]]></category>
		<category><![CDATA[IPL 2019]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=126879</guid>

					<description><![CDATA[വിശാഖപ്പട്ടണം: പ്രതീക്ഷിക്കപ്പെട്ടത് പോലെ തന്നെ… ഇന്ത്യന്&#x200d; പ്രീമിയര്&#x200d; ലീഗ് ക്രിക്കറ്റിന്റെ ആറാം പതിപ്പിലെ കിരീട പോരാട്ടം മഹേന്ദ്രസിംഗ് ധോണിയും രോഹിത് ശര്&#x200d;മ്മയും തമ്മില്&#x200d;. അഥവാ ചെന്നൈ സൂപ്പര്&#x200d; കിംഗ്‌സും മുംബൈ ഇന്ത്യന്&#x200d;സും തമ്മില്&#x200d;. ഇന്ദിരാഗാന്ധി സ്‌റ്റേഡിയത്തില്&#x200d; ഇന്നലെ നടന്ന രണ്ടാം എലിമിനേറ്ററില്&#x200d; ആദ്യം ബാറ്റ് ചെയ്ത ഡല്&#x200d;ഹി ക്യാപിറ്റല്&#x200d;സ് കരസ്ഥമാക്കിയ 147 റണ്&#x200d;സ് എന്ന ലക്ഷ്യം ഫാസ് ഡുപ്ലസിയെന്ന (50) ദക്ഷിണാഫ്രിക്കന്&#x200d; ഓപ്പണറുടെ മെയ് വഴക്കത്തിലും ഷെയിന്&#x200d; വാട്ട്‌സണ്&#x200d; (50) എന്ന ഓസ്‌ട്രേലിയക്കാരന്റെ വേഗതയിലും ചെന്നൈ മറികടന്നു. [&#8230;]]]></description>
										<content:encoded><![CDATA[
<p><br></p>



<p>വിശാഖപ്പട്ടണം: പ്രതീക്ഷിക്കപ്പെട്ടത് പോലെ തന്നെ… ഇന്ത്യന്&#x200d; പ്രീമിയര്&#x200d; ലീഗ് ക്രിക്കറ്റിന്റെ ആറാം പതിപ്പിലെ കിരീട പോരാട്ടം മഹേന്ദ്രസിംഗ് ധോണിയും രോഹിത് ശര്&#x200d;മ്മയും തമ്മില്&#x200d;. അഥവാ  ചെന്നൈ സൂപ്പര്&#x200d; കിംഗ്‌സും മുംബൈ ഇന്ത്യന്&#x200d;സും തമ്മില്&#x200d;. ഇന്ദിരാഗാന്ധി സ്‌റ്റേഡിയത്തില്&#x200d; ഇന്നലെ നടന്ന രണ്ടാം എലിമിനേറ്ററില്&#x200d; ആദ്യം ബാറ്റ് ചെയ്ത ഡല്&#x200d;ഹി ക്യാപിറ്റല്&#x200d;സ് കരസ്ഥമാക്കിയ 147 റണ്&#x200d;സ് എന്ന ലക്ഷ്യം ഫാസ് ഡുപ്ലസിയെന്ന (50) ദക്ഷിണാഫ്രിക്കന്&#x200d; ഓപ്പണറുടെ മെയ് വഴക്കത്തിലും ഷെയിന്&#x200d; വാട്ട്‌സണ്&#x200d; (50) എന്ന ഓസ്‌ട്രേലിയക്കാരന്റെ വേഗതയിലും  ചെന്നൈ മറികടന്നു. ഞായറാഴ്ച്ച ഹൈദരാബാദിലെ രാജിവ് ഗാന്ധി സ്‌റ്റേഡിത്തിലാണ് കലാശപ്പോരാട്ടം. മുംബൈയോട് ഇതിനകം മൂന്ന് മല്&#x200d;സരങ്ങളില്&#x200d; തോറ്റവരാണ് ചെന്നൈ. ഫസ്റ്റ് എലിമിനേറ്ററില്&#x200d; തകര്&#x200d;ന്നതിനെ തുടര്&#x200d;ന്നാണ് ഇന്നലെ അവര്&#x200d; ഡല്&#x200d;ഹിയുമായി കളിക്കേണ്ടി വന്നത്.<br>
ഡല്&#x200d;ഹി ഇന്നിംഗ്‌സില്&#x200d; ആരും പൊരുതിയില്ല. ആദ്യം ബാറ്റ് ചെയ്തപ്പോള്&#x200d; റിഷാഭ് പന്ത് മാത്രമാണ്  ചെറിയ വെല്ലുവിളി ഉയര്&#x200d;ത്തിയത്. 25 പന്തില്&#x200d; 38 റണ്&#x200d;സാണ് അദ്ദേഹം നേടിയത്. പതിവ് പോലെ കൂറ്റനടികള്&#x200d;ക്ക്് മുതിരാന്&#x200d; കഴിയുന്ന സാഹചര്യമായിരുന്നില്ല. ഓപ്പണര്&#x200d; പ്രിഥ്‌വി ഷാ അഞ്ചില്&#x200d; മടങ്ങിയത് മുതല്&#x200d; ആരംഭിച്ച കൊഴിച്ചില്&#x200d; അതിവേഗതയിലായിരുന്നു. ധവാന്&#x200d; (18), കോളിന്&#x200d; മണ്&#x200d;റോ (27), നായകന്&#x200d; ശ്രേയാസ് അയ്യര്&#x200d; (13), അക്‌സര്&#x200d; പട്ടേല്&#x200d; (3) റുഥര്&#x200d; ഫോര്&#x200d;ഡ് (10) കീമോ പോള്&#x200d; (3) എന്നിവരെല്ലാം വേഗത്തില്&#x200d; പുറത്തായി. അവസാന ഓവറില്&#x200d; വന്ന ഇഷാന്ത്  ശര്&#x200d;മ മൂന്ന് പന്തുകള്&#x200d; മാത്രമാണ് നേരിട്ടത്. ഒരു സിക്‌സറും ഒരു ബൗണ്ടറിയുമായി ഇഷാന്ത് പത്ത് റണ്&#x200d;സ് നേടിയതോടെയാണ് സ്‌ക്കോര്&#x200d; 140 കടന്നത്. ചെന്നൈ ബൗളര്&#x200d;മാരില്&#x200d;  എല്ലാവരും മികവ് കാട്ടി. ദീപക് ചാഹര്&#x200d;, ഹര്&#x200d;ഭജന്&#x200d;സിംഗ്, രവീന്ദു ജഡേജ, ഡ്വിന്&#x200d; ബ്രാവോ എന്നിവര്&#x200d; രണ്ട് വീതം വിക്കറ്റുകള്&#x200d; നേടി.പതുക്കെ തുടങ്ങിയ ചെന്നൈ ഓപ്പണര്&#x200d;മാരായ ഡുപ്ലസിയും ഷെയിന്&#x200d; വാട്ട്‌സണും പിന്നെ കത്തികയറുകയായിരുന്നു. സുന്ദരമായ ഏഴ് ബൗണ്ടറികളിലുടെ ഡുപ്ലസിയാണ് ആദ്യം 50 ല്&#x200d; എത്തിയത്. ട്രെന്&#x200d;ഡ് ബോള്&#x200d;ട്ടിന്റെ പന്തില്&#x200d; അദ്ദേഹം ഉടന്&#x200d; പുറത്താവുകയും ചെയ്തു. 32 പന്തുകള്&#x200d; നേരിട്ട വാട്ട്‌സണ്&#x200d;  നാല് തവണ പന്തിനെ ഗ്യാലറിയിലെത്തിച്ചു. മൂന്ന് ബൗണ്ടറികളും. 50 ല്&#x200d; അദ്ദേഹവും പുറത്തായി. വാട്ട്‌സണ്&#x200d; പുറത്താവുമ്പോള്&#x200d; സ്‌ക്കോര്&#x200d; 109 റണ്&#x200d;സായിരുന്നു. പിറകെയെത്തിയ സുരേഷ് റൈനയും അമ്പാട്ട് റായിഡുവും  വലിയ സാഹസത്തിന് മുതിര്&#x200d;ന്നില്ല. അക്‌സര്&#x200d; പട്ടേലിനെ ക്രിസ് വിട്ട് ബൗണ്ടറി കടത്തിയ റായിഡു ഗ്യാലറയുടെ കൈയ്യടി നേടിയപ്പോള്&#x200d; പിറകെ സുരേഷ്  റൈന പുറത്തായി. പട്ടേലിന്റെ പന്തില്&#x200d; ക്ലീന്&#x200d; ബൗള്&#x200d;ഡ്.<br>
പകരം വന്നത് തലൈവര്&#x200d; മഹേന്ദ്രസിംഗ് ധോണി. ധോണിയെ കണ്ടതും ഗ്യാലറി ആവേശത്തിലായി.  വലിയ സാഹസത്തിന്റെ ആവശ്യമുണ്ടായിരുന്നില്ല ആ സമയത്ത്. ഡല്&#x200d;ഹി ക്യാപ്റ്റന്&#x200d;  ശ്രേയാസ് അയ്യര്&#x200d; ധോണിയെ കണ്ടതും  തന്റെ  മികച്ച ബൗളര്&#x200d;  ബോള്&#x200d;ട്ടിനെ ആക്രമണത്തിന് വിളിച്ചു. രണ്ടാം പന്ത് തന്നെ ലെഗ് സൈഡിലുടെ ധോണി ബൗണ്ടറി കടത്തി. റിക്കി പോണ്ടിംഗ്, സൗരവ് ഗാംഗുലി, മുഹമ്മദ് കൈഫ്, പ്രവീണ്&#x200d; ആംറെ തുടങ്ങിയവരെല്ലാമായിരുന്നു ഡല്&#x200d;ഹിയുടെ സപ്പോര്&#x200d;ട്ടിംഗ് സംഘത്തില്&#x200d;.  പക്ഷേ സ്റ്റീഫന്&#x200d; ഫ്‌ളെമിംഗിന്റെ നിര്&#x200d;ദ്ദേശങ്ങളില്&#x200d; ഒരിക്കല്&#x200d; കൂടി ചെന്നൈ കരുത്തരായി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/isl-mumbai-chennai-final.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
