<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>chennai &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/chennai/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Wed, 19 Nov 2025 05:49:17 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>chennai &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>പ്രണയാഭ്യര്‍ത്ഥന നിരസിച്ചതില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ കുത്തിക്കൊലപ്പെടുത്തി; യുവാവ് പിടിയില്‍</title>
		<link>https://www.chandrikadaily.com/plus-two-student-stabbed-to-death-after-rejecting-love-proposal-the-young-man-is-under-arrest.html</link>
					<comments>https://www.chandrikadaily.com/plus-two-student-stabbed-to-death-after-rejecting-love-proposal-the-young-man-is-under-arrest.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Wed, 19 Nov 2025 05:49:17 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[chennai]]></category>
		<category><![CDATA[crimenews]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=364304</guid>

					<description><![CDATA[രാമനാഥപുരം ചേരന്‍കോട്ടയിലെ മാരിയപ്പന്റെ മകള്‍ ശാലിനിയാണ് കൊല്ലപ്പെട്ടത്. സ്‌കൂളിലേക്ക് പോകും വഴിയിലായിരുന്നു ആക്രമണം.]]></description>
										<content:encoded><![CDATA[<p>ചെന്നൈ: തമിഴ്‌നാട്ടിലെ രാമേശ്വരത്ത് പ്രണയാഭ്യര്&#x200d;ത്ഥന നിരസിച്ചതിനെ തുടര്&#x200d;ന്ന് പതിനേഴുകാരിയായ പ്ലസ് ടു വിദ്യാര്&#x200d;ത്ഥിനിയെ കുത്തികൊലപ്പെടുത്തി. രാമനാഥപുരം ചേരന്&#x200d;കോട്ടയിലെ മാരിയപ്പന്റെ മകള്&#x200d; ശാലിനിയാണ് കൊല്ലപ്പെട്ടത്. സ്‌കൂളിലേക്ക് പോകും വഴിയിലായിരുന്നു ആക്രമണം.</p>
<p>നാട്ടുകാരനായ മുനിരാജ് ഏതാനും നാളുകളായി പെണ്&#x200d;കുട്ടിയെ പിന്തുടര്&#x200d;ന്ന് പ്രണയാഭ്യര്&#x200d;ത്ഥന നടത്തി ശല്യപ്പെടുത്തുകയായിരുന്നു. താല്&#x200d;പര്യമില്ലെന്ന് പലവട്ടം പറഞ്ഞിട്ടും യുവാവ് പിന്തിരിഞ്ഞിരുന്നില്ല. കഴിഞ്ഞ ദിവസം പെണ്&#x200d;കുട്ടിയുടെ പിതാവ് മാരിയപ്പന്&#x200d; മുനിരാജിനെ താക്കീത് ചെയ്തിരുന്നു.</p>
<p>പ്രതികാരത്തിലാണ് ഇന്ന് രാവിലെ യുവാവ് വഴിവക്കില്&#x200d; കാത്തുനിന്നത്. സംസാരിക്കാന്&#x200d; ശ്രമിച്ചപ്പോള്&#x200d; പെണ്&#x200d;കുട്ടി നിരസിച്ചതോടെ ഒളിപ്പിച്ചുവച്ചിരുന്ന കത്തി പുറത്തെടുത്ത് കഴുത്തിലും നെഞ്ചിലും കുത്തുകയായിരുന്നു. തുടര്&#x200d;ന്ന് ഓടി രക്ഷപ്പെടാന്&#x200d; ശ്രമിച്ച പ്രതിയെ നാട്ടുകാര്&#x200d; തന്നെയാണ് പിടികൂടി പൊലീസില്&#x200d; ഏല്&#x200d;പ്പിച്ചത്.</p>
<p>ഗുരുതരമായി പരിക്കേറ്റ ശാലിനിയെ രാമേശ്വരം ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്&#x200d; രക്ഷിക്കാനായില്ല. സംഭവസമയത്ത് പ്രതി മദ്യലഹരിയിലായിരുന്നുവെന്ന് നാട്ടുകാര്&#x200d; പറയുന്നു. പൊലീസ് കേസ് രജിസ്റ്റര്&#x200d; ചെയ്ത് അന്വേഷണം ആരംഭിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/plus-two-student-stabbed-to-death-after-rejecting-love-proposal-the-young-man-is-under-arrest.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ചെന്നൈയില്‍ വ്യോമസേനയുടെ പിസി7 ട്രെയിനര്‍ വിമാനം തകര്‍ന്നു</title>
		<link>https://www.chandrikadaily.com/air-force-pc7-trainer-planee-crashes-in-chennai.html</link>
					<comments>https://www.chandrikadaily.com/air-force-pc7-trainer-planee-crashes-in-chennai.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Fri, 14 Nov 2025 12:43:31 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[chennai]]></category>
		<category><![CDATA[trainerflight]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=363607</guid>

					<description><![CDATA[പൈലറ്റ് പാരച്യൂട്ട് ഉപയോഗിച്ച് അത്ഭുതകരമായി രക്ഷപ്പെട്ടു]]></description>
										<content:encoded><![CDATA[<p>ചെന്നൈ: ചെന്നൈ താംബരം വ്യോമസേനാ താവളത്തില്&#x200d; നിന്ന് പറന്നുയര്&#x200d;ന്ന വ്യോമസേനയുടെ പിസി7 പിലാറ്റസ് ബേസിക് ട്രെയിനര്&#x200d; വിമാനം തിരുപ്പോരൂരിന് സമീപം തകര്&#x200d;ന്നു വീണു. പൈലറ്റ് പാരച്യൂട്ട് ഉപയോഗിച്ച് സുരക്ഷിതമായി രക്ഷപെട്ടു. പതിവ് പരിശീലന ദൗത്യത്തിനിടെ സംഭവിച്ച അപകടത്തില്&#x200d; ആളപായം റിപ്പോര്&#x200d;ട്ട് ചെയ്തിട്ടില്ല.വിമാനം തകര്&#x200d;ന്നുവീണതിന്റെ കാരണം കണ്ടെത്തുന്നതിനായി വ്യോമസേന കോര്&#x200d;ട്ട് ഓഫ് എന്&#x200d;ക്വയറി അന്വേഷണത്തിന് ഉത്തരവിട്ടതായി പ്രസ്താവനയില്&#x200d; അറിയിച്ചു. അപകടത്തെ തുടര്&#x200d;ന്ന് ഉണ്ടായ നാശനഷ്ടങ്ങളുടെ വ്യാപ്തി സംബന്ധിച്ച് വ്യക്തത ലഭ്യമല്ലെന്നാണ് പ്രാഥമിക വിലയിരുത്തല്&#x200d;.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/air-force-pc7-trainer-planee-crashes-in-chennai.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ചെന്നൈ എണൂര്‍ ബീച്ചില്‍ ദുരന്തം; ശ്രീലങ്കന്‍ അഭയാര്‍ഥിയും 17കാരിയുമടക്കം നാല് പേര്‍ കടലില്‍ മുങ്ങി മരിച്ചു</title>
		<link>https://www.chandrikadaily.com/111tragedy-at-chennais-ennoor-beach-four-people-including-a-sri-lankan-refugee-and-a-17-year-old-girl-drowned-in-the-sea.html</link>
					<comments>https://www.chandrikadaily.com/111tragedy-at-chennais-ennoor-beach-four-people-including-a-sri-lankan-refugee-and-a-17-year-old-girl-drowned-in-the-sea.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Sun, 02 Nov 2025 11:52:13 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[chennai]]></category>
		<category><![CDATA[Ennoor Beach]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=361550</guid>

					<description><![CDATA[വെള്ളിയാഴ്ച വൈകിട്ട് വിശ്രമസമയം ചെലവഴിക്കാനായി ഇവര്‍ എണൂര്‍ ബീച്ചിലെ മേട്ടുകുപ്പം ഭാഗത്തെ ആളൊഴിഞ്ഞ പ്രദേശത്തേക്ക് പോയതാണ് ദുരന്തത്തിന് കാരണമായത്.]]></description>
										<content:encoded><![CDATA[<p>ചെന്നൈ: ചെന്നൈ എണൂര്&#x200d; ബീച്ചില്&#x200d; നടന്ന ദാരുണ സംഭവത്തില്&#x200d; ശ്രീലങ്കന്&#x200d; അഭയാര്&#x200d;ഥിയടക്കം നാല് പേര്&#x200d; കടലില്&#x200d; മുങ്ങിമരിച്ചു. മരിച്ചവര്&#x200d;: ദേവകി സെല്&#x200d;വം (30), ശാലിനി (17), ഗായത്രി (18), ഭവാനി (19).</p>
<p>തിരുവള്ളൂര്&#x200d; ജില്ലയിലെ പേത്തിക്കുപ്പത്തുള്ള ശ്രീലങ്കന്&#x200d; അഭയാര്&#x200d;ഥി ക്യാമ്പിലെ അന്തേവാസിയാണ് ദേവകി സെല്&#x200d;വം. ഇവരില്&#x200d; നാലുപേരും ഗുമ്മിടിപുണ്ടിയിലെ ഒരു സ്വകാര്യ ടെക്‌സ്‌റ്റൈല്&#x200d; ഷോപ്പില്&#x200d; ജോലി ചെയ്തുവരികയായിരുന്നു. കോളേജ് വിദ്യാര്&#x200d;ത്ഥിനികളായ ശാലിനിയും ഗായത്രിയും പാര്&#x200d;ട്ട് ടൈം ജോലിക്കാരും ദേവകിയും ഭവാനിയും ഫുള്&#x200d; ടൈം ജോലിക്കാരുമായിരുന്നു.</p>
<p>വെള്ളിയാഴ്ച വൈകിട്ട് വിശ്രമസമയം ചെലവഴിക്കാനായി ഇവര്&#x200d; എണൂര്&#x200d; ബീച്ചിലെ മേട്ടുകുപ്പം ഭാഗത്തെ ആളൊഴിഞ്ഞ പ്രദേശത്തേക്ക് പോയതാണ് ദുരന്തത്തിന് കാരണമായത്. വെള്ളത്തില്&#x200d; കളിക്കുന്നതിനിടെ ശക്തമായ തിരമാലയില്&#x200d; ശാലിനി ഒഴുകിപ്പോയി. അവളെ രക്ഷിക്കാനായുള്ള ശ്രമത്തിനിടെ ദേവകിയും ഗായത്രിയും ഭവാനിയും കൂടി തിരയില്&#x200d;പെട്ട് കാണാതായി.</p>
<p>ഇന്ന് രാവിലെ മത്സ്യത്തൊഴിലാളികളാണ് നാലുപേരുടെയും മൃതദേഹം കണ്ടെടുത്തത്. പൊലീസ്, തീരസംരക്ഷാസേന എന്നിവരുടെ സഹായത്തോടെ മൃതദേഹങ്ങള്&#x200d; കരയ്‌ക്കെത്തിച്ച് പോസ്റ്റ്‌മോര്&#x200d;ട്ടത്തിനായി സ്റ്റാന്&#x200d;ലി സര്&#x200d;ക്കാര്&#x200d; ആശുപത്രിയിലേക്ക് മാറ്റി.</p>
<p>&#8221;ഈ ഭാഗത്ത് കടലില്&#x200d; ഇറങ്ങുന്നത് അപകടകരമാണെന്ന് ഞങ്ങള്&#x200d; പതിവായി മുന്നറിയിപ്പ് നല്&#x200d;കാറുണ്ട്. എന്നാല്&#x200d; ഇവര്&#x200d; ഒറ്റപ്പെട്ട ഭാഗത്തേക്ക് പോയതിനാല്&#x200d; ആരും ശ്രദ്ധിച്ചില്ല. പാറക്കിടയില്&#x200d; കുടുങ്ങിക്കിടക്കുന്ന നിലയിലായിരുന്നു മൃതദേഹങ്ങള്&#x200d;,&#8221; പെരിയകുപ്പത്തെ മത്സ്യത്തൊഴിലാളിയായ മാരിമുത്തു വ്യക്തമാക്കി.</p>
<p>പോലീസ് സംഭവം സംബന്ധിച്ച് അന്വേഷണം ആരംഭിച്ചു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/111tragedy-at-chennais-ennoor-beach-four-people-including-a-sri-lankan-refugee-and-a-17-year-old-girl-drowned-in-the-sea.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബൈക്ക് ടാക്സി യാത്രക്കിടെ 22 കാരിയെ ലൈംഗികമായി പീഡിപ്പിച്ചു; ഡ്രൈവര്‍ അറസ്റ്റില്‍</title>
		<link>https://www.chandrikadaily.com/a-22-year-old-woman-was-sexually-assaulted-during-a-bike-taxi-ride-the-driver-was-arrested.html</link>
					<comments>https://www.chandrikadaily.com/a-22-year-old-woman-was-sexually-assaulted-during-a-bike-taxi-ride-the-driver-was-arrested.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Wed, 29 Oct 2025 11:20:00 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[chennai]]></category>
		<category><![CDATA[sexually assaulted]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=360947</guid>

					<description><![CDATA[പള്ളിക്കരണമിലാണ് തിങ്കളാഴ്ച രാത്രി സംഭവം നടന്നത്.]]></description>
										<content:encoded><![CDATA[<p>ചെന്നൈ: നഗരത്തില്&#x200d; ബൈക്ക് ടാക്സി യാത്രക്കിടെ യുവതിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്&#x200d; ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. പള്ളിക്കരണമിലാണ് തിങ്കളാഴ്ച രാത്രി സംഭവം നടന്നത്. 22 കാരിയായ യുവതിയാണ് പീഡനത്തിന് ഇരയായത്. അറസ്റ്റിലായ പ്രതിയെ ശിവകുമാര്&#x200d;(27) എന്ന് തിരിച്ചറിഞ്ഞതായി പൊലീസ് അറിയിച്ചു.</p>
<p>ഇയാളെ കോടതിയില്&#x200d; ഹാജരാക്കി റിമാന്&#x200d;ഡ് ചെയ്തു. കൂടാതെ പീഡനത്തിനായി ഉപയോഗിച്ച ബൈക്ക് ടാക്സിയും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. റിപ്പോര്&#x200d;ട്ട്പ്രകാരം തിങ്കളാഴ്ച വൈകിട്ട് യുവതി സുഹൃത്തിനെ കാണാന്&#x200d; പോകുന്നതിനായി ബൈക്ക് ടാക്സി ബുക്ക് ചെയ്തു. രാത്രി വീട്ടിലേക്ക് മടങ്ങുമ്പോള്&#x200d; അതേ ഡ്രൈവറാണ് യാത്രയ്ക്കായി എത്തിയതും.</p>
<p>യാത്രാമധ്യേ വിജനമായ വഴിയിലൂടെ പോകുമ്പോള്&#x200d; ശിവകുമാര്&#x200d; യുവതിയെ കടന്നുപിടിച്ച് ലൈംഗികമായി പീഡിപ്പിച്ചു. സംഭവത്തിനുശേഷം പ്രതി യുവതിയെ വീട്ടിനടുത്ത് ഇറക്കിവിട്ട് രക്ഷപ്പെട്ടു. ഭീതിയിലായ യുവതി ഉടന്&#x200d; ഭര്&#x200d;ത്താവിനെ വിവരം അറിയിക്കുകയും പിന്നാലെ ഇരുവരും ചേര്&#x200d;ന്ന് പള്ളിക്കരണ പൊലീസ് സ്റ്റേഷനില്&#x200d; പരാതി നല്&#x200d;കുകയും ചെയ്തു. പൊലീസ് പ്രതിയെ കുറച്ച് മണിക്കൂറിനുള്ളില്&#x200d; തന്നെ പിടികൂടി.</p>
<p>യുവതിയുടെ മൊഴിയും മെഡിക്കല്&#x200d; പരിശോധനാ ഫലങ്ങളും അടിസ്ഥാനമാക്കി ലൈംഗിക പീഡന വകുപ്പുകള്&#x200d; പ്രകാരം കേസെടുത്തതായി അന്വേഷണ സംഘം അറിയിച്ചു. സംഭവത്തില്&#x200d; കൂടുതല്&#x200d; അന്വേഷണം പുരോഗിമിക്കുകയാണ്. നഗരത്തിലെ ബൈക്ക് ടാക്സി സേവനങ്ങളിലെ സുരക്ഷാ സംവിധാനങ്ങള്&#x200d; ശക്തിപ്പെടുത്തേണ്ടതുണ്ടെന്ന് പൊലീസ് ചൂണ്ടിക്കാട്ടി.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/a-22-year-old-woman-was-sexually-assaulted-during-a-bike-taxi-ride-the-driver-was-arrested.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ചെന്നൈയിൽ വീടിനുള്ളിൽ സൂക്ഷിച്ച നാടൻ ബോംബ് പൊട്ടിത്തെറിച്ച് 4 മരണം</title>
		<link>https://www.chandrikadaily.com/4-killed-in-homemade-bomb-explosion-in-chennai.html</link>
					<comments>https://www.chandrikadaily.com/4-killed-in-homemade-bomb-explosion-in-chennai.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Sun, 19 Oct 2025 15:30:16 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[chennai]]></category>
		<category><![CDATA[death]]></category>
		<category><![CDATA[Explosion]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=359264</guid>

					<description><![CDATA[ചെന്നൈയിൽ വീടിനുള്ളിൽ നാടൻബോംബ് പൊട്ടി നാല് മരണം. ആവഡിയിൽ ആണ് സംഭവം. ഇന്ന് വൈകീട്ട് നാല് മണിയ്ക്കാണ് സംഭവം. അപകടത്തിൽ വീട് തകർന്നു. മരിച്ചവരിൽ രണ്ടുപേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ദീപാവലി പ്രമാണിച്ച് ഇവിടെ അനധകൃതമായി പടക്കവില്പന നടത്തിയതായാണ് സൂചന. നാട്ടുകാരെത്തിയാണ് വീടിനകത്തുണ്ടായിരുന്നവരെ അവശിഷ്ടങ്ങൾക്കിടയിൽ പുറത്തെടുത്തത്. ദീപാവലി പ്രമാണിച്ച് അനധികൃത നിർമാണം വില്പന ഈ പ്രദേശം കേന്ദ്രീകരിച്ച് നടക്കുന്നുണ്ട്. ഇതിൽ പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു. സംഭവത്തിൽ മറ്റ് രണ്ടുപേർക്ക് കൂടി ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ഇവർ ചികിത്സയിൽ കഴിയുകയാണ്.]]></description>
										<content:encoded><![CDATA[<p>ചെന്നൈയിൽ വീടിനുള്ളിൽ നാടൻബോംബ് പൊട്ടി നാല് മരണം. ആവഡിയിൽ ആണ് സംഭവം. ഇന്ന് വൈകീട്ട് നാല് മണിയ്ക്കാണ് സംഭവം. അപകടത്തിൽ വീട് തകർന്നു. മരിച്ചവരിൽ രണ്ടുപേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ദീപാവലി പ്രമാണിച്ച് ഇവിടെ അനധകൃതമായി പടക്കവില്പന നടത്തിയതായാണ് സൂചന.</p>
<p>നാട്ടുകാരെത്തിയാണ് വീടിനകത്തുണ്ടായിരുന്നവരെ അവശിഷ്ടങ്ങൾക്കിടയിൽ പുറത്തെടുത്തത്. ദീപാവലി പ്രമാണിച്ച് അനധികൃത നിർമാണം വില്പന ഈ പ്രദേശം കേന്ദ്രീകരിച്ച് നടക്കുന്നുണ്ട്. ഇതിൽ പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു. സംഭവത്തിൽ മറ്റ് രണ്ടുപേർക്ക് കൂടി ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ഇവർ ചികിത്സയിൽ കഴിയുകയാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/4-killed-in-homemade-bomb-explosion-in-chennai.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ചെന്നൈയിലെത്തിച്ചത് ചെമ്പുപാളികളാണെന്ന് പറയാന്‍ ആവശ്യപ്പെട്ടത് ഉണ്ണികൃഷ്ണന്‍ പോറ്റി; കൈയൊഴിഞ്ഞ് സ്മാര്‍ട്ട് ക്രിയേഷന്‍സ്</title>
		<link>https://www.chandrikadaily.com/unnikrishnan-poti-asked-to-say-that-it-was-the-copper-plates-that-were-brought-to-chennai-hands-down-smart-creations.html</link>
					<comments>https://www.chandrikadaily.com/unnikrishnan-poti-asked-to-say-that-it-was-the-copper-plates-that-were-brought-to-chennai-hands-down-smart-creations.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Sun, 12 Oct 2025 16:48:07 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[chennai]]></category>
		<category><![CDATA[shabarimala]]></category>
		<category><![CDATA[smartcreations]]></category>
		<category><![CDATA[unnikrishnanpotti]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=358074</guid>

					<description><![CDATA[ ചെന്നൈയിലെത്തിച്ചത് ചെമ്പുപാളികളാണെന്ന് പറയാന്‍ ആവശ്യപ്പെട്ടത് ഉണ്ണികൃഷ്ണന്‍ പോറ്റിയാണെന്ന് സ്മാര്‍ട്ട് ക്രിയേഷന്‍സ് വിശദീകരണം നല്‍കി. ]]></description>
										<content:encoded><![CDATA[<p>ഉണ്ണികൃഷ്ണന്&#x200d; പോറ്റിയെ കൈയൊഴിഞ്ഞ് സ്മാര്&#x200d;ട്ട് ക്രിയേഷന്&#x200d;സ്. ചെന്നൈയിലെത്തിച്ചത് ചെമ്പുപാളികളാണെന്ന് പറയാന്&#x200d; ആവശ്യപ്പെട്ടത് ഉണ്ണികൃഷ്ണന്&#x200d; പോറ്റിയാണെന്ന് സ്മാര്&#x200d;ട്ട് ക്രിയേഷന്&#x200d;സ് വിശദീകരണം നല്&#x200d;കി. </p>
<p>ചെന്നൈയിലെ സ്മാര്&#x200d;ട്ട് ക്രിയേഷന്&#x200d;സില്&#x200d; കൊണ്ടുവന്നത് ചെമ്പ് പാളികളാണെന്ന് പറയാന്&#x200d; പോറ്റി നിര്&#x200d;ദേശിച്ചിരുന്നു. മറ്റ് പ്രശ്നങ്ങള്&#x200d; ഉണ്ടാവില്ലെന്നും ഉറപ്പ് നല്&#x200d;കി. ദേവസ്വം വിജിലന്&#x200d;സ് മൊഴി രേഖപ്പെടുത്താന്&#x200d; സിഇഒ പങ്കജ് ഭണ്ഡാരിയെ വിളിപ്പിച്ചപ്പോഴാണ് ഗൗരവം മനസിലാക്കിയതെന്നും പോറ്റിയുടെ തട്ടിപ്പില്&#x200d; സ്ഥാപനത്തിന് പങ്കില്ലെന്നും മാനേജ്മെന്റ് പറയുന്നു. നേരത്തെ സ്വര്&#x200d;ണം പാകിയതില്&#x200d; വീണ്ടും സ്വര്&#x200d;ണം പൂശില്ലന്ന് പറഞ്ഞത് സത്യമാണെന്നും പോറ്റി നിര്&#x200d;ബന്ധിച്ചപ്പോള്&#x200d; റൂള്&#x200d; മാറ്റിയതാണെന്നും മാനേജ്മെന്റ് പറഞ്ഞു.</p>
<p>ഇതിനിടെ ഹൈക്കോടതി നിയോഗിച്ച ജസ്റ്റിസ് കെടി ശങ്കരന്&#x200d; ദ്വാരപാലക ശില്&#x200d;പങ്ങളുടെ പരിശോധനയ്ക്കായി സന്നിധാനത്തെത്തി. സ്മാര്&#x200d;ട്ട് ക്രിയേഷന്&#x200d;സ് സിഇഒക്ക് വേണ്ടി അഭിഭാഷകനാണ് ഹാജരായത്. </p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/unnikrishnan-poti-asked-to-say-that-it-was-the-copper-plates-that-were-brought-to-chennai-hands-down-smart-creations.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കരൂര്‍ ദുരന്തം; വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച യുട്യൂബര്‍ അറസ്റ്റില്‍</title>
		<link>https://www.chandrikadaily.com/karur-disaster-youtuber-arrested-for-spreading-fake-news.html</link>
					<comments>https://www.chandrikadaily.com/karur-disaster-youtuber-arrested-for-spreading-fake-news.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Tue, 30 Sep 2025 05:41:42 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Arrest]]></category>
		<category><![CDATA[chennai]]></category>
		<category><![CDATA[Karur Disaster]]></category>
		<category><![CDATA[YouTube vlogger]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=356202</guid>

					<description><![CDATA[ദുരന്തവുമായി ബന്ധപ്പെട്ട തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചുവെന്നാണ് പൊലീസ് ആരോപണം]]></description>
										<content:encoded><![CDATA[<p>ചെന്നൈ: കരൂര്&#x200d; ദുരന്തവുമായി ബന്ധപ്പെട്ട് വ്യാജവാര്&#x200d;ത്ത പ്രചരിപ്പിച്ചതിന് തമിഴ് യുട്യൂബര്&#x200d; ഫെലിക്‌സ് ജെറാള്&#x200d;ഡ് അറസ്റ്റില്&#x200d;. ചെന്നൈ സെന്&#x200d;ട്രല്&#x200d; ക്രൈംബ്രാഞ്ച് ആണ് ഇയാളെ പിടികൂടിയത്.</p>
<p>റെഡ്പിക്‌സ് എന്ന യൂട്യൂബ് ചാനല്&#x200d; നടത്തുന്ന ജെറാള്&#x200d;ഡ്, ദുരന്തവുമായി ബന്ധപ്പെട്ട തെറ്റായ വിവരങ്ങള്&#x200d; പ്രചരിപ്പിച്ചുവെന്നാണ് പൊലീസ് ആരോപണം. ഇതേ സമയം, ദുരന്തത്തെ തുടര്&#x200d;ന്ന് സോഷ്യല്&#x200d; മീഡിയയില്&#x200d; പ്രകോപനപരമായ ഉള്ളടക്കം പോസ്റ്റ് ചെയ്തതിന് തിങ്കളാഴ്ച 25 പേരെതിരെയും കേസെടുത്തിരുന്നു. പൊതുസമാധാനം തകര്&#x200d;ക്കുകയും സംഘര്&#x200d;ഷം രൂക്ഷമാക്കുകയും ചെയ്യുന്ന തരത്തിലുള്ള പോസ്റ്റുകളാണ് അധികാരികളുടെ നടപടിക്ക് കാരണമായത്.</p>
<p>അതിനിടെ, കരൂര്&#x200d; ദുരന്തത്തിന് പിന്നാലെ ടിവികെ നേതാവ് ആത്മഹത്യ ചെയ്തു. വിരാപ്പേട്ട് വില്ലേജ് സെക്രട്ടറി അയ്യപ്പനെയാണ് മരിച്ച നിലയില്&#x200d; കണ്ടെത്തിയത്. ദുരന്തത്തിന് സെന്തില്&#x200d; ബാലാജിയാണ് കാരണം എന്നാണ് ആത്മഹത്യാക്കുറിപ്പില്&#x200d; പറയുന്നത്.</p>
<p>ദുരന്തവുമായി ബന്ധപ്പെട്ട് തമിഴ്നാട് പൊലീസിന്റെ ആദ്യ അറസ്റ്റ് കരൂരില്&#x200d; നടന്നു. ടിവികെ വെസ്റ്റ് ജില്ലാ സെക്രട്ടറി മതിയഴകനെയാണ് പൊലീസ് പിടികൂടിയത്. അതേസമയം, &#8216;വിജയിനെ ഉടന്&#x200d; അറസ്റ്റ് ചെയ്യണം&#8217; എന്ന ആവശ്യവുമായി സ്ഥാപിച്ച പോസ്റ്ററുകള്&#x200d; വിജയ് അനുകൂലികള്&#x200d; വ്യാപകമായി നശിപ്പിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/karur-disaster-youtuber-arrested-for-spreading-fake-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പെരിയാര്‍ ഫോര്‍ ഫലസ്തീന്‍; ഫലസ്തീനിനോടുള്ള ഐക്യദാര്‍ഢ്യവുമായി ചെന്നൈയില്‍ ബഹുജന റാലി</title>
		<link>https://www.chandrikadaily.com/periyar-for-palestine-mass-rally-in-chennai-in-solidarity-with-palestine.html</link>
					<comments>https://www.chandrikadaily.com/periyar-for-palestine-mass-rally-in-chennai-in-solidarity-with-palestine.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Sat, 20 Sep 2025 09:33:33 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[chennai]]></category>
		<category><![CDATA[free palastine]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=355025</guid>

					<description><![CDATA['മനുഷ്യത്വത്തിനു വേണ്ടി സംസാരിക്കുന്നവരുടെ ഒത്തുചേരലാണിത്. ഇത്തരമൊരു യോഗത്തിന്റെ ആവശ്യകത എന്താണെന്ന് ചിലര്‍ ചോദിക്കുന്നു, അനീതിക്കെതിരെ സംസാരിക്കുന്നത് രാഷ്ട്രീയമാണെങ്കില്‍ ഇത് രാഷ്ട്രീയമാണ്, ]]></description>
										<content:encoded><![CDATA[<p>ചെന്നൈ: ഫലസ്തീനിലെ ഇസ്രാഈല്&#x200d; ആക്രമണങ്ങളെതിരെ പെരിയാര്&#x200d; ഫോളോവേഴ്സ് ഫെഡറേഷന്&#x200d; സെപ്റ്റംബര്&#x200d; 19 വെള്ളിയാഴ്ച ചെന്നൈയില്&#x200d; റാലിയും പൊതുയോഗവും സംഘടിപ്പിച്ചു. തമിഴ്നാട്ടിലെ വിവിധ രാഷ്ട്രീയ പാര്&#x200d;ട്ടികള്&#x200d;, സാമൂഹിക-മത സംഘടനകള്&#x200d; റാലിയില്&#x200d; പങ്കെടുത്തു. ആയിരക്കണക്കിന് ജനങ്ങള്&#x200d; പങ്കെടുത്ത പരിപാടിയില്&#x200d; തന്ത്രജ്ഞര്&#x200d;, നേതാക്കള്&#x200d;, മനുഷ്യാവകാശ പ്രവര്&#x200d;ത്തകര്&#x200d;, നടന്മാര്&#x200d;, സംവിധായകര്&#x200d; ഉള്&#x200d;പ്പെടെ നിരവധി പ്രമുഖര്&#x200d; പങ്കെടുത്തു.</p>
<p>റാലി ഉദ്ഘാടനം ചെയ്ത് സംസാരിച്ച വിസികെ എംപി തോല്&#x200d; തിരുമാവളവന്&#x200d;, പെരിയാറിന്റെ രാഷ്ട്രീയമനോഭാവം അനീതിക്കെതിരെ ജനങ്ങളെ ഒരുമിപ്പിക്കുന്നതാണെന്ന് പറഞ്ഞു. നടന്&#x200d; സത്യരാജ് മനുഷ്യാവകാശ സംരക്ഷണത്തിനും വിമോചനത്തിനും വേണ്ടി കലാകാരന്മാര്&#x200d; പ്രതികരിക്കേണ്ട ബാധ്യതയെ ഊന്നിപ്പറഞ്ഞു. </p>
<p>പെരിയാര്&#x200d;, അംബേദ്കര്&#x200d;, മാര്&#x200d;ക്‌സ് എന്നിവരുടെ രാഷ്ട്രീയ അടിത്തറയില്&#x200d; സ്ഥാപിതമായ പെരിയാര്&#x200d; ഫോളോവേഴ്സ് ഫെഡറേഷന്റെ കീഴിലാണ് ഫലസ്തീന്&#x200d; അനുകൂല റാലി സംഘടിപ്പിച്ചതെന്ന് സംഘാടകരില്&#x200d; ഒരാളായ തിരുമുരുകാന്&#x200d; ഗാന്ധി മാധ്യമങ്ങളോട് പറഞ്ഞു. അടിച്ചമര്&#x200d;ത്തപ്പെട്ട ജനതക്ക് വേണ്ടി സംസാരിക്കുന്ന ഈ കൂട്ടായ്മ 2018 മുതല്&#x200d; വ്യത്യസ്ത അവകാശ പോരാട്ടങ്ങള്&#x200d; നടത്തി വരുകയാണെന്നും അദേഹം പറഞ്ഞു.</p>
<p>&#8216;മനുഷ്യത്വത്തിനു വേണ്ടി സംസാരിക്കുന്നവരുടെ ഒത്തുചേരലാണിത്. ഇത്തരമൊരു യോഗത്തിന്റെ ആവശ്യകത എന്താണെന്ന് ചിലര്&#x200d; ചോദിക്കുന്നു, അനീതിക്കെതിരെ സംസാരിക്കുന്നത് രാഷ്ട്രീയമാണെങ്കില്&#x200d; ഇത് രാഷ്ട്രീയമാണ്, ഞങ്ങള്&#x200d; അതിന് വേണ്ടി സംസാരിച്ചുകൊണ്ടേയിരിക്കും.&#8217; ചടങ്ങില്&#x200d; സംസാരിച്ച നടന്&#x200d; പ്രകാശ് രാജ് പറഞ്ഞു. തുടര്&#x200d;ന്ന് അദ്ദേഹം ഫലസ്തീന്&#x200d; കവികളായ മഹ്‌മൂദ് ദര്&#x200d;വിശിന്റെയും മര്&#x200d;വാന്&#x200d; മഖൂലിന്റെയും കവിതകള്&#x200d; ചൊല്ലി:</p>
<p>&#8216;യുദ്ധങ്ങള്&#x200d; അവസാനിക്കും നേതാക്കള്&#x200d; കൈകൊടുത്ത് പിരിയും. എന്നാല്&#x200d; എവിടെയോ ഒരു വൃദ്ധയായ അമ്മ തന്റെ മകന് വേണ്ടി കാത്തിരിക്കും, ഒരു ഭാര്യ ഭര്&#x200d;ത്താവിനെ കാത്തിരിക്കും, കുട്ടികള്&#x200d; അവരുടെ പിതാവിനെ കാത്തിരിക്കും. അതാണ് സത്യം. ആരാണ് ഈ ഭൂമി ഉപേക്ഷിച്ചതെന്ന് നമുക്കറിയില്ലായിരിക്കാം, പക്ഷേ ആരാണ് അതിന് വില നല്&#x200d;കിയതെന്ന് നമുക്കറിയാം.&#8217; (മഹ്‌മൂദ് ദര്&#x200d;വിശ്)</p>
<p>&#8216;എന്റെ കവിതകള്&#x200d; രാഷ്ട്രീയത്തില്&#x200d; നിന്ന് മുക്തമാകണമെങ്കില്&#x200d;,</p>
<p>ഞാന്&#x200d; പക്ഷികളുടെ ശബ്ദം കേള്&#x200d;ക്കണം.</p>
<p>പക്ഷേ, പക്ഷികളുടെ ശബ്ദം കേള്&#x200d;ക്കണമെങ്കില്&#x200d;,</p>
<p>ആദ്യം യുദ്ധവിമാനങ്ങളുടെ ഇരമ്പല്&#x200d; നിശബ്ദമാക്കണം.&#8217;</p>
<p>(മര്&#x200d;വാന്&#x200d; മഖൂല്&#x200d;)</p>
<p>ഫലസ്തീനിലെ അനീതികളും കൊലപാതകങ്ങളും വിശദീകരിച്ചുകൊണ്ട് സംവിധായകന്&#x200d; വെട്രിമാരന്&#x200d;, സ്‌കൂളുകളും ആശുപത്രികളും ആക്രമിക്കപ്പെടുകയാണെന്നും, ഒലിവ് മരങ്ങള്&#x200d; നശിപ്പിക്കപ്പെടുകയാണെന്നും, കുട്ടികള്&#x200d; പോഷകാഹാരക്കുറവില്&#x200d; മരിക്കുകയാണെന്നും ചൂണ്ടിക്കാട്ടി. റാലി, ഫെഡറേഷന്റെ അടിസ്ഥാനത്തില്&#x200d; മനുഷ്യാവകാശങ്ങള്&#x200d;ക്ക് വേണ്ടി ജനം ഒരുമിക്കാന്&#x200d; പ്രേരണയായി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/periyar-for-palestine-mass-rally-in-chennai-in-solidarity-with-palestine.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ചെന്നൈയില്‍ കാര്‍ഗോ വിമാനത്തിന്റെ എഞ്ചിന് തീപിടിച്ചു; തീ അണച്ച് അഗ്നിശമന സേന</title>
		<link>https://www.chandrikadaily.com/engine-of-cargo-plane-catches-fire-in-chennai-firefighters-put-out-the-fire.html</link>
					<comments>https://www.chandrikadaily.com/engine-of-cargo-plane-catches-fire-in-chennai-firefighters-put-out-the-fire.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Tue, 12 Aug 2025 09:10:36 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[cargoplane]]></category>
		<category><![CDATA[chennai]]></category>
		<category><![CDATA[fire]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=350187</guid>

					<description><![CDATA[.  വിമാനത്താവളത്തിലെ അഗ്‌നിശമന സേനയുടെ സമയോചിതമായ ഇടപെടലില്‍ തീ നിയന്ത്രണ വിധേയമായി. ]]></description>
										<content:encoded><![CDATA[<p>ചെന്നൈയില്&#x200d; ലാന്&#x200d;ഡിംഗിനിടെ ചരക്ക് വിമാനത്തിന് തീപിടിച്ചു.  വിമാനത്താവളത്തിലെ അഗ്‌നിശമന സേനയുടെ സമയോചിതമായ ഇടപെടലില്&#x200d; തീ നിയന്ത്രണ വിധേയമായി. ആളപായമൊന്നും ഉണ്ടായിട്ടില്ല. ക്വാലാലംപൂരില്&#x200d; നിന്ന് വന്നിരുന്ന വിമാനത്തിന്റെ നാലാം എഞ്ചിനില്&#x200d; സാങ്കേതിക തകരാറാണ് അപകടത്തിന് കാരണം എന്ന് അധികൃതര്&#x200d; അറിയിച്ചു. </p>
<p>പൈലറ്റിന്റെ ആത്മവിശ്വാസത്താല്&#x200d; എമര്&#x200d;ജന്&#x200d;സി ലാന്&#x200d;ഡിംഗ് ഒഴിവാക്കാനായി.  ജീവനക്കാര്&#x200d;ക്ക് പരിക്കുകളൊന്നും സംഭവിച്ചിട്ടില്ലെന്ന് സ്ഥിരീകരിച്ചു.  സംഭവത്തെ തുടര്&#x200d;ന്ന് എയര്&#x200d;പോര്&#x200d;ട്ട് സുരക്ഷാ വിഭാഗം അന്വേഷണം ആരംഭിച്ചതായി ദേശീയ മാധ്യമങ്ങള്&#x200d; റിപ്പോര്&#x200d;ട്ട് ചെയ്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/engine-of-cargo-plane-catches-fire-in-chennai-firefighters-put-out-the-fire.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അണ്ണാ യൂണിവേഴ്സിറ്റിയിലെ ലൈംഗികാതിക്രമക്കേസ്; പ്രതി ജ്ഞാനശേഖരന്‍ കുറ്റക്കാരനെന്ന് ചെന്നൈ കോടതി</title>
		<link>https://www.chandrikadaily.com/anna-university-ssexuual-aassault-case-chennai-court-found-accused-gnanasekaran-guilty.html</link>
					<comments>https://www.chandrikadaily.com/anna-university-ssexuual-aassault-case-chennai-court-found-accused-gnanasekaran-guilty.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Wed, 28 May 2025 06:57:20 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Anna University]]></category>
		<category><![CDATA[chennai]]></category>
		<category><![CDATA[june 2]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=342736</guid>

					<description><![CDATA[ശിക്ഷ ജൂണ്‍ രണ്ടിന് പ്രഖ്യാപിക്കും.
]]></description>
										<content:encoded><![CDATA[<p>2024 ഡിസംബറില്&#x200d; അണ്ണാ യൂണിവേഴ്‌സിറ്റി കാമ്പസിനുള്ളില്&#x200d; വിദ്യാര്&#x200d;ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്&#x200d; ജ്ഞാനശേഖരന്&#x200d; കുറ്റക്കാരനാണെന്ന് ചെന്നൈയിലെ കീഴ്‌ക്കോടതി കണ്ടെത്തി. കുറ്റകൃത്യം നടന്ന് അഞ്ച് മാസത്തിന് ശേഷം വരുന്ന വിധി, സംസ്ഥാന വ്യാപകമായി രോഷം സൃഷ്ടിച്ച ഒരു ഉയര്&#x200d;ന്ന കേസിന്റെ സമാപനത്തെ അടയാളപ്പെടുത്തുന്നു. ചെന്നൈ മഹിളാ കോടതി ജഡ്ജി രാജലക്ഷ്മി മെയ് 28 ബുധനാഴ്ച വിധി പുറപ്പെടുവിച്ചു. ശിക്ഷ ജൂണ്&#x200d; രണ്ടിന് പ്രഖ്യാപിക്കും.</p>
<p>2024 ഡിസംബര്&#x200d; 23-ന് രാത്രി അണ്ണാ യൂണിവേഴ്സിറ്റിയിലെ വിദ്യാര്&#x200d;ത്ഥിനി സുഹൃത്തിനാപ്പം കാമ്പസില്&#x200d; സമയം ചെലവഴിക്കുന്നതിനിടെ ജ്ഞാനശേഖരന്&#x200d; ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. ഇയാള്&#x200d; വിദ്യാര്&#x200d;ത്ഥിയെ 40 മിനിറ്റോളം അനധികൃതമായി കസ്റ്റഡിയില്&#x200d; വച്ചു, വിദ്യാര്&#x200d;ത്ഥിനിയെയും സുഹൃത്തിനെയും ചിത്രീകരിക്കുകയും ദൃശ്യങ്ങള്&#x200d; തുടര്&#x200d;ന്ന് ബ്ലാക്ക് മെയില്&#x200d; ചെയ്യാന്&#x200d; ഉപയോഗിക്കുകയും ചെയ്തുവെന്ന് പോലീസ് പറഞ്ഞു.</p>
<p>വിദ്യാര്&#x200d;ത്ഥിനിയും ലൈംഗിക പീഡനം തടയല്&#x200d; (PoSH) കമ്മിറ്റിയിലെ ഒരു യൂണിവേഴ്‌സിറ്റി പ്രൊഫസറും അതേ ദിവസം തന്നെ പോലീസില്&#x200d; പരാതി നല്&#x200d;കി. ഡിസംബര്&#x200d; 25നാണ് ജ്ഞാനശേഖരനെ ഗ്രേറ്റര്&#x200d; ചെന്നൈ പോലീസ് അറസ്റ്റ് ചെയ്തത്.</p>
<p>ഇന്ത്യന്&#x200d; ശിക്ഷാ നിയമത്തിലെ (ഐപിസി) വിവിധ വകുപ്പുകള്&#x200d; പ്രകാരം പ്രതിക്കെതിരെ ഇതിനകം ഏഴ് കേസുകള്&#x200d; നിലവിലുണ്ട്. ഈ സാഹചര്യത്തില്&#x200d;, ബലാത്സംഗത്തിന് 63 (എ), 64 (1) വകുപ്പുകളും ലൈംഗിക പീഡനത്തിന് 75 (1) (ii), (iii) എന്നിവയുള്&#x200d;പ്പെടെയുള്ള പുതിയ ഭാരതീയ ന്യായ സംഹിത (ബിഎന്&#x200d;എസ്) വകുപ്പുകള്&#x200d; പ്രകാരം കുറ്റം ചുമത്തി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/anna-university-ssexuual-aassault-case-chennai-court-found-accused-gnanasekaran-guilty.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
