chief election commissioner – Chandrika Daily https://www.chandrikadaily.com Sat, 04 Oct 2025 05:28:50 +0000 en-US hourly 1 https://wordpress.org/?v=5.8.12 https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg chief election commissioner – Chandrika Daily https://www.chandrikadaily.com 32 32 നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപനം; മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഇന്ന് ബിഹാര്‍ സന്ദര്‍ശിക്കും https://www.chandrikadaily.com/lassembly-elections-announced-chief-election-commissioner-to-visit-bihar-today.html https://www.chandrikadaily.com/lassembly-elections-announced-chief-election-commissioner-to-visit-bihar-today.html#respond Sat, 04 Oct 2025 05:28:13 +0000 https://www.chandrikadaily.com/?p=356766 ന്യൂഡല്‍ഹി/പട്ന: ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുന്നോടിയായി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ ഇന്ന് ബിഹാര്‍ സന്ദര്‍ശിക്കും. രണ്ടുദിവസത്തെ സന്ദര്‍ശനത്തില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുമായും തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി ഉന്നത ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച നടത്തും.

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറിനൊപ്പം തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ വിവേക് ജോഷിയും എസ്. എസ്. സന്ധുവും ബിഹാറില്‍ തുടരും. സംസ്ഥാനത്തെ പോളിംഗ് ഉദ്യോഗസ്ഥരും മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരുമായും ചര്‍ച്ച നടത്തും.

ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പിനും ഏഴ് സംസ്ഥാനങ്ങളിലെ ഉപതെരഞ്ഞെടുപ്പുകള്‍ക്കുമായി 425 നിരീക്ഷകരെയാണ് കമ്മീഷന്‍ നിയമിച്ചിരിക്കുന്നത്. ഇന്നലെ ഡല്‍ഹിയില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥര്‍ക്ക് മാര്‍ഗ്ഗനിര്‍ദേശങ്ങളും നല്‍കിട്ടുണ്ട്.

243 സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് രണ്ട് ഘട്ടങ്ങളിലായിരിക്കും നടക്കുക എന്നാണ് സൂചന. നവംബര്‍ 22ന് ബിഹാര്‍ നിയമസഭയുടെ കാലാവധി അവസാനിക്കും.

തിരഞ്ഞെടുപ്പ് പ്രഖ്യാപനം അടുത്ത രണ്ട് ദിവസത്തിനുള്ളില്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം സ്ഥാനാര്‍ത്ഥി നിര്‍ണയം സംബന്ധിച്ച് എന്‍ഡിഎയും മഹാസഖ്യവും തിരക്കിട്ട ചര്‍ച്ചകളില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. അഴിമതി ആരോപണങ്ങളും വോട്ടര്‍ സ്വാധീന ശ്രമങ്ങളും തെരഞ്ഞെടുപ്പിനെ ബാധിക്കുമെന്ന് പ്രതിപക്ഷം വിലയിരുത്തുമ്പോള്‍, സ്ത്രീ വോട്ടര്‍മാരെ ലക്ഷ്യമിട്ട പ്രഖ്യാപനങ്ങള്‍ വിജയത്തില്‍ നിര്‍ണായകമാകുമെന്ന് എന്‍ഡിഎ കണക്കുകൂട്ടുന്നു.

]]>
https://www.chandrikadaily.com/lassembly-elections-announced-chief-election-commissioner-to-visit-bihar-today.html/feed 0
”വോട്ടുകൊള്ളയ്ക്ക് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ കൂട്ടുനിന്നു; ഹൈഡ്രജന്‍ ബോംബ് പിന്നീട്” രാഹുല്‍ഗാന്ധി https://www.chandrikadaily.com/1chief-election-commissioner-complicit-in-vote-rigging-hydrogen-bomb-later-rahul-gandhi.html https://www.chandrikadaily.com/1chief-election-commissioner-complicit-in-vote-rigging-hydrogen-bomb-later-rahul-gandhi.html#respond Thu, 18 Sep 2025 06:34:08 +0000 https://www.chandrikadaily.com/?p=354720 ന്യൂഡല്‍ഹി: വ്യാപകമായ വോട്ടുകൊള്ളക്കെതിരെ രൂക്ഷമായ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ”ഹൈഡ്രജന്‍ ബോംബല്ല, അത് വരുന്നതേയുള്ളൂ,” എന്ന് പറഞ്ഞ അദ്ദേഹം, വോട്ടുകൊള്ളയ്ക്ക് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ കൂട്ടുനില്‍ക്കുകയാണെന്നും ആരോപിച്ചു.

ഡല്‍ഹിയിലെ പുതിയ കോണ്‍ഗ്രസ് ആസ്ഥാനത്ത് നടന്ന വാര്‍ത്താസമ്മേളനത്തിലാണ് രാഹുല്‍ സംസാരിച്ചത്. 101 ശതമാനം തെളിവുകളോടെ വോട്ടുകൊള്ള നടന്നതായി അവര്‍ വ്യക്തമാക്കി. കര്‍ണാടകയിലെ അലന്ദ് മണ്ഡലത്തില്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്തവരെ ആസൂത്രിതമായി പട്ടികയില്‍നിന്ന് ഒഴിവാക്കിയെന്നും, വോട്ട് നഷ്ടപ്പെട്ടവരെ തന്നെ വേദിയിലെത്തിച്ചും അദ്ദേഹം തെളിവുകള്‍ മുന്നോട്ടുവച്ചു.

”കര്‍ണാടകയിലെ കോണ്‍ഗ്രസിന്റെ കോട്ടയായ ബൂത്തുകളിലാണ് വോട്ട് റദ്ദാക്കിയത്. ഇതുമായി ബന്ധപ്പെട്ട് സിഐഡി തെരഞ്ഞെടുപ്പ് കമ്മീഷന് 18 കത്തുകള്‍ നല്‍കിയിട്ടും നടപടിയൊന്നും ഉണ്ടായില്ല. ഗ്യാനേഷ് കുമാര്‍ വോട്ടു കൊള്ളക്കാരെ സംരക്ഷിക്കുന്നു. ഭരണഘടനയെ തകര്‍ക്കുന്ന നടപടികളാണ് നടക്കുന്നത്,” എന്ന് രാഹുല്‍ ആരോപിച്ചു.

മഹാരാഷ്ട്രയിലെ രജൂര മണ്ഡലത്തില്‍ 6,850 വ്യാജ വോട്ടുകളാണ് കൂട്ടിച്ചേര്‍ത്തതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ”അലന്ദില്‍ മണ്ഡലത്തില്‍ ഒഴിവാക്കലും രജൂരില്‍ കൂട്ടിച്ചേര്‍ക്കലുമാണ് നടന്നത്. പല പേരുകളിലും നമ്പറുകളിലുമായി വ്യാജ വോട്ടുകള്‍ ചേര്‍ത്തതായി വ്യക്തമായ തെളിവുകളുണ്ട്,” എന്നും രാഹുല്‍ പറഞ്ഞു.

”കമ്മീഷന്‍ തന്റെ ഉത്തരവാദിത്വം കൃത്യമായി നിറവേറ്റുന്നില്ല. എനിക്ക് പ്രതിബദ്ധത ജനങ്ങളോടാണ്, ഭരണഘടനയെ ഉയര്‍ത്തിയാണ് ഞാന്‍ സംസാരിക്കുന്നത്. ഇതിന് പിന്നില്‍ ആര്‍ക്കൊക്കെ ഉത്തരവാദിത്വമുണ്ടെന്ന് തെളിവുകളോടെ ഉടന്‍ പുറത്തുവിടും. ഉടന്‍ തന്നെ ഹൈഡ്രജന്‍ ബോംബ് പൊട്ടും,” എന്നും രാഹുല്‍ മുന്നറിയിപ്പ് നല്‍കി.

]]>
https://www.chandrikadaily.com/1chief-election-commissioner-complicit-in-vote-rigging-hydrogen-bomb-later-rahul-gandhi.html/feed 0
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായി ചുമതലയേറ്റ് ഗ്യാനേഷ് കുമാര്‍ https://www.chandrikadaily.com/gyanesh-kumar-has-taken-charge-as-the-chief-election-commissioner.html https://www.chandrikadaily.com/gyanesh-kumar-has-taken-charge-as-the-chief-election-commissioner.html#respond Wed, 19 Feb 2025 05:14:51 +0000 https://www.chandrikadaily.com/?p=330573 രാജ്യത്തെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായി ചുമതലയേറ്റ് ഗ്യാനേഷ് കുമാര്‍. തിരഞ്ഞെടുപ്പ് കമ്മീഷന്റെ ആസ്ഥാനത്തെത്തിയായിരുന്നു ഗ്യാനേഷ് ചുമതലയേറ്റത്. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ സ്ഥാനത്ത് നിന്ന് പിന്തിരിഞ്ഞ രാജീവ് കുമാറിന്റെ പകരക്കാരനായാണ് ഗ്യാനേഷ് കുമാര്‍ അധികാരത്തിലെത്തിയത്.

ഭരണഘടന, തിരഞ്ഞെടുപ്പ് നിയമങ്ങള്‍, ചട്ടങ്ങള്‍, നിര്‍ദ്ദേശങ്ങള്‍ എന്നിവയ്ക്ക് അനുസൃതമായി, കമ്മീഷന്‍ എന്നും വോട്ടര്‍മാര്‍ക്കൊപ്പമുണ്ടെന്ന് ഗ്യാനേഷ് കുമാര്‍ പ്രതികരിച്ചു. അതേസമയം, 18 വയസ്സ് പൂര്‍ത്തിയായ എല്ലാവരും തിരഞ്ഞെടുപ്പ് നടപടിക്രമങ്ങളുടെ ഭാഗമാകണമെന്ന് ഗ്യാനേഷ് കുമാര്‍ പറഞ്ഞു.

]]>
https://www.chandrikadaily.com/gyanesh-kumar-has-taken-charge-as-the-chief-election-commissioner.html/feed 0
രാഹുല്‍ ഗാന്ധിയുടെ എതിര്‍പ്പ് മറികടന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെ നിയമിച്ച് കേന്ദ്രസര്‍ക്കാര്‍ https://www.chandrikadaily.com/overcoming-rahul-gandhis-objection-the-central-government-appointed-the-chief-election-commissioner.html https://www.chandrikadaily.com/overcoming-rahul-gandhis-objection-the-central-government-appointed-the-chief-election-commissioner.html#respond Tue, 18 Feb 2025 03:11:20 +0000 https://www.chandrikadaily.com/?p=330404 ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ എതിര്‍പ്പ് മറികടന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെ നിയമിച്ച് കേന്ദ്രസര്‍ക്കാര്‍. രാജീവ് കുമാര്‍ വിരമിച്ച ഒഴിവില്‍ ഗ്യാനേഷ് കുമാറിനെയാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിച്ചിരിക്കുന്നത്.

നരേന്ദ്രമോദി, അമിത് ഷാ എന്നിവര്‍ അടങ്ങിയ സെലക്ഷന്‍ കമ്മിറ്റിയാണ് ഗ്യാനേഷ് കുമാറിനെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷനായി തിരഞ്ഞെടുത്തത്. സെലക്ഷന്‍ കമ്മിറ്റിയില്‍ അംഗമായ രാഹുല്‍ ഗാന്ധി വിയോജനക്കുറിപ്പ് നല്‍കിയെങ്കിലും ഇത് തള്ളുകയായിരുന്നു. ഡോ. വിവേക് ജോഷിയെ തിരഞ്ഞെടുപ്പ് കമ്മീഷണറായും നിയമിച്ചു.

സെലക്ഷന്‍ കമ്മിറ്റിയില്‍ നിന്ന് ചീഫ് ജസ്റ്റിസിനെ കേന്ദ്രം ഒഴിവാക്കിയത് നേരത്തേ വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഇതിനെതിരായ ഹര്‍ജി സുപ്രീംകോടതിയുടെ പരിഗണനയിലാണ്. ഹര്‍ജി ഫെബ്രുവരി 19ന് പരിഗണിക്കാനിക്കെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെ തീരുമാനിക്കാനുള്ള യോഗം മാറ്റിവെയ്ക്കണമെന്ന് രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത് അംഗീകരിക്കാന്‍ സെലക്ഷന്‍ കമ്മിറ്റി തയ്യാറായില്ല. ഞൊടിയിടയില്‍ ഗ്യാനേഷ് കുമാറിനെ തിരഞ്ഞെടുത്ത് ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു.

മുന്‍ കേരള കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥനായ ഗ്യാനേഷ് കുമാര്‍ നരേന്ദ്രമോദിയുടെയും അമിത്ഷായുടെയും വിശ്വസ്തന്‍ കൂടിയാണ്. ജമ്മു കശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുകയും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കുകയും ചെയ്ത ബില്‍ തയ്യാറാക്കുന്നതില്‍ ഗ്യാനേഷ് കുമാര്‍ സുപ്രധാന പങ്കുവഹിച്ചിട്ടുണ്ട്. അന്ന് അദ്ദേഹം ആഭ്യന്തരമന്ത്രാലയത്തില്‍ ജോയിന്റ് സെക്രട്ടറിയായിരുന്നു.

അതിന് ശേഷം അദ്ദേഹം ആഭ്യന്തരമന്ത്രാലയത്തില്‍ അഡീഷണല്‍ സെക്രട്ടറിയായി നിയമിതനാകുകയും അയോധ്യ രാമക്ഷേത്രവുമായി ബന്ധപ്പെട്ട സുപ്രീംകോടതി രേഖകളും കൈകാര്യം ചെയ്തിരുന്നു.

]]>
https://www.chandrikadaily.com/overcoming-rahul-gandhis-objection-the-central-government-appointed-the-chief-election-commissioner.html/feed 0
മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണര്‍ ആരാകും? രാഹുല്‍ ഗാന്ധി യോഗം ബഹിഷ്‌ക്കരിച്ചേക്കും https://www.chandrikadaily.com/who-will-be-the-chief-election-commissioner-rahul-gandhi-may-boycott-the-meeting.html https://www.chandrikadaily.com/who-will-be-the-chief-election-commissioner-rahul-gandhi-may-boycott-the-meeting.html#respond Mon, 17 Feb 2025 11:04:21 +0000 https://www.chandrikadaily.com/?p=330350 നിലവിലെ മുഖ്യ തെരഞ്ഞടുപ്പു കമ്മിഷണര്‍ രാജീവ് കുമാര്‍ വിരമിക്കാനിരിക്കെ പുതിയ കമ്മീഷണറെ (സിഇസി) തീരുമാനിക്കാനുള്ള തെരഞ്ഞടുപ്പു കമ്മിറ്റി ഇന്ന് ന്യൂഡല്‍ഹിയില്‍ യോഗം ചേരും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയിലുള്ള സെലക്ഷന്‍ കമ്മിറ്റിയില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരാണ് അംഗങ്ങള്‍. നിലവിലെ ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ (സിഇസി) രാജീവ് കുമാര്‍ ഫെബ്രുവരി 18നാണ് വിരമിക്കുക. പുതിയ ആളെ കണ്ടെത്താന്‍ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലാണ് കമ്മിറ്റി ചേരുക. പുതിയ കമ്മീഷണറെ (സിഇസി) നിയമിക്കുന്നത് സംബന്ധിച്ച നിയമം പാര്‍ലമെന്റ് പാസാക്കിയതിന് ശേഷം നടപ്പാക്കുന്ന ആദ്യ നിയമനമാണിത്.

സെര്‍ച്ച് കമ്മിറ്റി ഷോര്‍ട്ട്ലിസ്റ്റ് ചെയ്ത സ്ഥാനാര്‍ത്ഥികളില്‍ നിന്നാണ് ഒരു പേര് ശുപാര്‍ശ ചെയ്യുക. തുടര്‍ന്ന് രാഷ്ട്രപതി നിയമനം നടത്തും. മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണറെ കൂടാതെ പുതിയ കമ്മിഷണര്‍മാരയേും ഇന്നു നിയമിച്ചേക്കും. അങ്ങനെയെങ്കില്‍ സമ്പൂര്‍ണ്ണമായ ഒരു അഴിച്ചു പണിയാവും നടത്തുക. തെരഞ്ഞെടുപ്പു കമ്മിഷണര്‍മാരുടെ നിയമത്തിലെ ഭേദഗതിയെ പ്രതിപക്ഷം എതിര്‍ക്കുകയാണ്. ഈ നിയമത്തിന്റെ സാധുത ചോദ്യം ചെയ്യുന്ന കേസ് സുപ്രീം കോടതി ഫെബ്രുവരി 19 നാണ് പരിഗണിക്കുക. അതിനാല്‍ ഈ കമ്മിറ്റി യോഗത്തില്‍ പ്രതിപക്ഷ നേതാവ് പങ്കെടുക്കുമോ എന്നത് ഉറപ്പില്ല.

നിലവിലെ നിയമമനുസരിച്ച്, ഇന്ത്യന്‍ ഗവണ്‍മെന്റിന്റെ സെക്രട്ടറി പദവിക്ക് തുല്യമായ പദവി വഹിക്കുന്നവരോ വഹിച്ചവരോ ആയ വ്യക്തികളില്‍ നിന്നാണ് സിഇസിയെയും മറ്റ് ഇസികളെയും നിയമിക്കുക. തിരഞ്ഞെടുപ്പ് നടത്തിപ്പിലും നടത്തിപ്പിലും അറിവും പരിചയം സല്‍പ്പേരുമുള്ള വ്യക്തികളായിരിക്കും ഇവര്‍ . പുതിയ സി ഇസി സ്ഥാനത്തേയ്ക്ക് കൂടുതല്‍ സാദ്ധ്യത കല്‍പ്പിക്കുന്നത് ഗ്യാനേഷ് കുമാറിനാണ്. 2029 ജനുവരി 26 വരെയാണ് അദ്ദേഹത്തിന്റെ കാലാവധി. സുഖ്ബീര്‍ സിംഗ് സന്ധുവാണ് ഈ സ്ഥാനത്തേയ്ക്കു സാദ്ധ്യത കല്‍പ്പിക്കപ്പെടുന്ന മറ്റൊരാള്‍,.

2023 ലെ നിയമം പാസാക്കുന്നതുവരെ, സിഇസിയെയും മറ്റ് ഇസികളെയും നിയമിക്കുന്നതിന് ഇന്ത്യയ്ക്ക് ഒരു സംവിധാനമോ എഴുതപ്പെട്ട നടപടിക്രമമോ ഉണ്ടായിരുന്നില്ല. ആര്‍ട്ടിക്കിള്‍ 324 പാര്‍ലമെന്റിന്റെ നിയമത്തെ അടിസ്ഥാനമാക്കി രാഷ്ട്രപതിയുടെ വിവേചനാധികാരത്തിലാണ് ആ നിയമനങ്ങള്‍ നടന്നത് . അതിനാല്‍, എക്സിക്യൂട്ടീവ് ബോഡിയുടെ, അതായത് പ്രധാനമന്ത്രിയുടെയും മന്ത്രിസഭയുടെയും ഉപദേശപ്രകാരം രാഷ്ട്രപതി ഉദ്യോഗസ്ഥരെ നിയമിക്കുകയായിരുന്നു പതിവ്. എന്നാല്‍ ആ രീയിയി്ല്‍ പരാതി ഉര്‍ന്നതിനെതുടര്‍ന്ന് സുപ്രീം കോടതി ഇടപെട്ടു. 2023 മാര്‍ച്ചില്‍, ജസ്റ്റിസ് കെ എം ജോസഫിന്റെ നേതൃത്വത്തിലുള്ള സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച്, സിഇസിയുടെയും ഇസിമാരുടെയും നിയമനങ്ങള്‍ പരിശോധിക്കുമ്പോള്‍, അവ സ്വതന്ത്രമായിരിക്കണമെന്ന് അഭിപ്രായപ്പെട്ടു.

]]>
https://www.chandrikadaily.com/who-will-be-the-chief-election-commissioner-rahul-gandhi-may-boycott-the-meeting.html/feed 0
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍ സഞ്ചരിച്ച ഹെലികോപ്റ്റര്‍ അടിയന്തരമായി നിലത്തിറക്കി https://www.chandrikadaily.com/the-helicopter-carrying-chief-election-commissioner-rajeev-kumar-landed-immediately.html https://www.chandrikadaily.com/the-helicopter-carrying-chief-election-commissioner-rajeev-kumar-landed-immediately.html#respond Wed, 16 Oct 2024 11:37:26 +0000 https://www.chandrikadaily.com/?p=313639 മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാറും ഉത്തരാഖണ്ഡിലെ അഡീഷണല്‍ ചീഫ് ഇലക്ഷന്‍ ഓഫീസര്‍ വിജയ് കുമാര്‍ ജോഗ്ദന്ദും സഞ്ചരിച്ച ഹെലികോപ്റ്റര്‍ അടിയന്തരമായി നിലത്തിറക്കി. ഉച്ചയ്ക്ക് ഒരു മണിയോടെ ഉത്തരാഖണ്ഡിലെ പിത്തോഗഡിന് സമീപമാണ് ഹെലികോപ്റ്റര്‍ അടിയന്തരമായി നിലത്തിറക്കിയത്.

എല്ലാവരും സുരക്ഷിതരാണെന്ന് ഉത്തരാഖണ്ഡ് സര്‍ക്കാര്‍ വ്യക്തമാക്കി. മുന്‍സിയാരിയിലേക്ക് പോകുന്നതിനിടെയാണ് ഹെലികോപ്റ്ററിന് അടിയന്തരമായി ലാന്‍ഡിങ് ചെയ്യേണ്ടി വന്നത്. ഹെലികോപ്റ്ററിന് തകരാറുണ്ടായിരുന്നോ എന്നതടക്കമുള്ള കാര്യങ്ങള്‍ പരിശോധിച്ചുവരികയാണ്.

 

 

]]>
https://www.chandrikadaily.com/the-helicopter-carrying-chief-election-commissioner-rajeev-kumar-landed-immediately.html/feed 0
കര്‍ഷകരെ ഭീഷണിപ്പെടുത്തി ബി.ജെ.പി സ്ഥാനാര്‍ത്ഥി; നോട്ടീസ് അയച്ച് തെരഞ്ഞടുപ്പ് കമ്മീഷന്‍ https://www.chandrikadaily.com/bjp-candidate-threatens-farmers-election-commission-by-sending-notice.html https://www.chandrikadaily.com/bjp-candidate-threatens-farmers-election-commission-by-sending-notice.html#respond Tue, 21 May 2024 05:20:34 +0000 https://www.chandrikadaily.com/?p=298221 പഞ്ചാബില്‍ കര്‍ഷകരെ ഭീഷണിപ്പെടുത്തിയ ബി.ജെ.പി സ്ഥാനാര്‍ത്ഥിക്ക് നോട്ടിസ് അയച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഫരീദ്കോട്ട് സ്ഥാനാര്‍ത്ഥിയായ ഹന്‍സ് രാജ് ഹന്‍സാണ് കര്‍ഷകരെ ഭീഷണിപ്പെടുത്തിയത്. പിന്നാലെ ഫരീദ്കോട്ട് റിട്ടേര്‍ണിങ് ഓഫീസറും ഡെപ്യൂട്ടി കമ്മീഷണറുമായ വിനീത് കുമാര്‍ നോട്ടീസ് അയക്കുകയായിരുന്നു.

സംയുക്ത കിസാന്‍ മോര്‍ച്ചയുടെ (എസ്.കെ.എം) പരാതിയിലാണ് നടപടി. എസ്.കെ.എമ്മിന്റെ പരാതിയില്‍ 24 മണിക്കൂറിനകം തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി എടുത്തതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. പത്മശ്രീ അവാര്‍ഡ് ജേതാവായ ഹന്‍സ് ഒരു തെരഞ്ഞെടുപ്പ് പ്രചരണ റാലിയില്‍ നടത്തിയ പ്രസംഗത്തിനിടെ കര്‍ഷകരെ ഭീഷണിപ്പെടുത്തിയെന്നാണ് എസ്.കെ.എമ്മിന്റെ പരാതി.

പ്രസംഗത്തിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നതായും പരാതിയില്‍ പറയുന്നു. വീഡിയോയില്‍ തന്നെ എതിര്‍ക്കുന്നവരെ ജൂണ്‍ ഒന്നിന് ശേഷം കൈകാര്യം ചെയ്യുമെന്ന് ഹന്‍സ് പറയുന്നതായി കാണാമെന്നും എസ്.കെ.എം ചൂണ്ടിക്കാട്ടി. സംയുക്ത കിസാന്‍ മോര്‍ച്ചയ്ക്ക് പുറമെ ഹന്‍സിനെതിരെ ആം ആദ്മി പാര്‍ട്ടിയും തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിട്ടുണ്ട്.

ഹന്‍സ് തെരഞ്ഞെടുപ്പിന്റെ പെരുമാറ്റ ചട്ടം മാത്രമല്ല, ഇന്ത്യന്‍ ശിക്ഷാനിയമവും ലംഘിച്ചുവെന്ന് ആം ആദ്മി പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.ശിരോമണി അകാലിദള്‍ പാര്‍ട്ടി നേതാവ് ബിക്രം സിങ് മജിതി ഹന്‍സിന്റെ സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടു.

ഹന്‍സിനെതിരെ വ്യാപകമായ പ്രതിഷേധമാണ് ഞായറാഴ്ച പഞ്ചാബില്‍ ഉണ്ടായതെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. പഞ്ചാബിലെ മണി സിങ് വാല എന്ന ഗ്രാമത്തില്‍ നടന്ന ഹന്‍സിന്റെ പ്രചരണ പരിപാടി കര്‍ഷകര്‍ തടസപ്പെടുത്തുകയും ചെയ്തു.

]]>
https://www.chandrikadaily.com/bjp-candidate-threatens-farmers-election-commission-by-sending-notice.html/feed 0
അരുണ്‍ ഗോയലിനെ തെരഞ്ഞെടുപ്പ് കമീഷണറാക്കാന്‍ തിരക്ക് കൂട്ടിയതെന്തിനാണെന്ന് കേന്ദ്രസര്‍ക്കാരിനോട് സുപ്രീംകോടതി https://www.chandrikadaily.com/0india-sc-questions-lightning-speed-of-election-commissioner-arun-goels-appointment.html https://www.chandrikadaily.com/0india-sc-questions-lightning-speed-of-election-commissioner-arun-goels-appointment.html#respond Thu, 24 Nov 2022 07:38:21 +0000 https://www.chandrikadaily.com/?p=223263 അരുണ്‍ ഗോയലിനെ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ആയി തിരക്കിട്ട് നിയമിച്ച കേന്ദ്രസര്‍ക്കാരിന്റെ നടപടിയെ ചോദ്യം ചെയ്ത് സുപ്രീംകോടതി. ധൃതി പിടിച്ചാണ് കേന്ദ്രസര്‍ക്കാര്‍ ഗോയിലിന്റെ ഫയല്‍ ക്ലിയര്‍ ചെയ്തതെന്ന് കോടതി വിമര്‍ശിച്ചു.

ഇദ്ദേഹത്തിന് അടിയന്തരമായി തിരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിച്ചതിന്റെ പ്രാധാന്യം എന്തെന്ന് സുപ്രീംകോടതി ചോദിച്ചു. പട്ടികയില്‍ ഉണ്ടായിരുന്ന അവസാന നാല് പേരിലേക്ക് എങ്ങനെ എത്തി എന്നും ജസ്റ്റിസ് കെ എം ജോസഫ് ചോദിച്ചു.

വിരമിച്ച പഞ്ചാബ് കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥനായ ഇദ്ദേഹത്തെ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ആയി നിയമിച്ചതുമായി ബന്ധപ്പെട്ട എല്ലാ ഫയലുകളും ഹാജരാക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു. ഇദ്ദേഹത്തിന്റെ നിയമനം നടപടി പരിഷ്‌കരിക്കണമെന്ന് ആവശ്യപ്പെട്ട ഹാര്‍ജി ഭരണഘടന പരിഗണിക്കുന്നതിനിടയാണ് കോടതിയുടെ നിര്‍ദ്ദേശം വന്നത്.

]]>
https://www.chandrikadaily.com/0india-sc-questions-lightning-speed-of-election-commissioner-arun-goels-appointment.html/feed 0
പൊലീസ് പോസ്റ്റല്‍ വോട്ട് വിവാദം : അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു https://www.chandrikadaily.com/police-postal-vote-issue-investigation-duty-shift-to-crime-branch.html https://www.chandrikadaily.com/police-postal-vote-issue-investigation-duty-shift-to-crime-branch.html#respond Thu, 09 May 2019 09:59:18 +0000 http://www.chandrikadaily.com/?p=126720
പൊലീസ് പോസ്റ്റല്‍ വോട്ട് വിവാദത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന്. സംസ്ഥാന പൊലീസ്മേധാവി ലോകനാഥ് ബെഹ്‌റയാണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ ക്രൈംബ്രാഞ്ച് മേധാവിക്ക് നിര്‍ദ്ദേശം നല്‍കിയത്. പൊലീസ് പോസ്റ്റല്‍ വോട്ടില്‍ ക്രമക്കേട് നടന്നതായി മുന്‍പ് തെളിഞ്ഞിരുന്നു. പൊലീസ് അസോസിയേഷന്‍ ഇടതുപക്ഷത്തിന് വേണ്ടി വോട്ട് മറിച്ചു എന്നതായിരുന്നു വിവാദം. കേസ് രജിസ്റ്റര്‍ ചെയ്ത് എഫ് ഐ ആര്‍ ലഭ്യമാക്കിയതിനുശേഷം സംഭവത്തില്‍ ഉള്‍പ്പെട്ട പൊലീസുകാര്‍ക്കെതിരെ നടപടി സ്വീകരിക്കും. ഇന്റലിജന്‍സ് വിഭാഗം നല്‍കിയ റിപ്പോര്‍ട്ട് ലോക്‌നാഥ് ബെഹ്‌റ ചീഫ് ഇലക്ടറല്‍ ഓഫീസര്‍ക്ക് മുന്‍പ് സമര്‍പ്പിച്ചിരുന്നു. റിപ്പോര്‍ട്ട് അദ്ദേഹം അംഗീകരിച്ചിരുന്നു.

]]>
https://www.chandrikadaily.com/police-postal-vote-issue-investigation-duty-shift-to-crime-branch.html/feed 0
സര്‍ക്കാര്‍ പരസ്യങ്ങള്‍ നീക്കം ചെയ്യാന്‍ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ ഉത്തരവ് https://www.chandrikadaily.com/election-commission-against-governments-advertisement-in-ksrtc-bus.html https://www.chandrikadaily.com/election-commission-against-governments-advertisement-in-ksrtc-bus.html#respond Thu, 14 Mar 2019 14:25:46 +0000 http://www.chandrikadaily.com/?p=121184 സര്‍ക്കാര്‍ പരസ്യങ്ങള്‍ നീക്കാന്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ ഉത്തരവ്. തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം അനുസരിച്ചാണ് നടപടി. ബസുകളിലും വെബ്‌സൈറ്റുകളിലിലുമുള്ള പരസ്യങ്ങള്‍ നീക്കം ചെയ്യാനാണ് ഉത്തരവിട്ടിരിക്കുന്നത്.

കെ.എസ്.ആര്‍.ടി.സി ബസുകളിലെ സര്‍ക്കാര്‍ പരസ്യങ്ങള്‍ 24 മണിക്കൂറിനകം നീക്കം ചെയ്യാനും ഉത്തരവിട്ടു. ഇതുസംബന്ധിച്ച നിര്‍ദ്ദേശം ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ക്കും സെക്രട്ടറിക്കും നല്‍കി.

പെരുമാറ്റച്ചട്ടം നിലവില്‍ വന്നതിനാല്‍ മുഖ്യമന്ത്രിയുടെ ചിത്രം പതിച്ച സര്‍ക്കാര്‍ പരസ്യങ്ങള്‍ കെ.എസ്.ആര്‍.ടി.സി ബസുകളില്‍ നിന്നും നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി ലഭിച്ചിരുന്നു. യുവജനപക്ഷം സംസ്ഥാന ജനറല്‍ സെക്രട്ടറി ഷോണ്‍ ജോര്‍ജാണ് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നത്.

സര്‍ക്കാര്‍ പരസ്യമെന്ന നിലയില്‍ കെ.എസ്.ആര്‍.ടി.സി ബസുകളില്‍ മുഖ്യമന്ത്രിയുടെ ഫോട്ടോ പതിച്ച പരസ്യങ്ങള്‍ തെരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്ന് ഷോണ്‍ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.

പൊതുനിരത്തുകളില്‍ ഫ്ളക്സ് ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതും വികസനപ്രവര്‍ത്തനങ്ങളും പ്രഖ്യാപനങ്ങളും ഉയര്‍ത്തിക്കാട്ടുന്നത് പെരുമാറ്റച്ചട്ട ലംഘനമാണെന്നും ഷോണ്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണയ്ക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. സംസ്ഥാന സര്‍ക്കാര്‍ ആയിരം ദിനം പൂര്‍ത്തിയാക്കിയതിന്റെ ഭാഗമായാണ് മുഖ്യമന്ത്രിയുടെ ചിത്രം ഉള്‍പ്പെടുത്തിയുള്ള പരസ്യം ബസുകളില്‍ സ്ഥാപിച്ചത്.

]]>
https://www.chandrikadaily.com/election-commission-against-governments-advertisement-in-ksrtc-bus.html/feed 0