<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>chief justice &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/chief-justice/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Wed, 08 Oct 2025 07:39:36 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>chief justice &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ചീഫ് ജസ്റ്റിസിനെതിരെ ആക്രമണം: സര്‍ക്കാറിന്റെ മൗനം അസ്വസ്ഥപ്പെടുത്തുന്നുവെന്ന് സഹോദരി</title>
		<link>https://www.chandrikadaily.com/attack-on-chief-justice-sister-says-governments-silence-is-disturbing.html</link>
					<comments>https://www.chandrikadaily.com/attack-on-chief-justice-sister-says-governments-silence-is-disturbing.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Wed, 08 Oct 2025 07:39:36 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[B.R. Gavai]]></category>
		<category><![CDATA[chief justice]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=357421</guid>

					<description><![CDATA[അക്രമം ഒരു വ്യക്തിക്ക് നേരെയല്ല, പരമോന്നത കോടതിയുടെ പ്രതിനിധിക്കെതിരെയും ഭരണഘടനാ പദവിക്കെതിരെയും ആയിരുന്നു.]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: സുപ്രീംകോടിതിയിലെ ചീഫ് ജസ്റ്റിസ് ബി.ആര്&#x200d;. ഗവായിയെതിരെ നടന്ന അതിക്രമത്തില്&#x200d; സര്&#x200d;ക്കാറിന്റെ പ്രതികരണമില്ലാത്തത് അസ്വസ്ഥമാക്കുന്നതാണെന്ന് ചീഫ് ജസ്റ്റിസിന്റെ സഹോദരി, വിദ്യാഭ്യാസ വിദഗ്ധയും ദാദാസാഹേബ് ഗവായി ചാരിറ്റബിള്&#x200d; ട്രസ്റ്റിന്റെ പ്രസിഡന്റുമായ കീര്&#x200d;ത്തി ആര്&#x200d;. അര്&#x200d;ജുന്&#x200d; അഭിപ്രായപ്പെട്ടു.</p>
<p>തിങ്കളാഴ്ച രാവിലെ ചീഫ് ജസ്റ്റിസ് പരിഗണിക്കുന്ന ഹര്&#x200d;ജിയുടെ ഇടവേളയില്&#x200d; അഭിഭാഷകന്&#x200d; രാകേഷ് കിഷോര്&#x200d; ഷൂ എറിയാന്&#x200d; ശ്രമിച്ചിരുന്നു. &#8221;അക്രമം ഒരു വ്യക്തിക്ക് നേരെയല്ല, പരമോന്നത കോടതിയുടെ പ്രതിനിധിക്കെതിരെയും ഭരണഘടനാ പദവിക്കെതിരെയും ആയിരുന്നു. ഇതിന് സര്&#x200d;ക്കാറില്&#x200d; നിന്ന് പ്രതികരണം ഉണ്ടായിട്ടില്ല. ഇത് ആശങ്കാജനകമാണ്&#8221; &#8211; കീര്&#x200d;ത്തി വ്യക്തമാക്കി.</p>
<p>പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര നിയമമന്ത്രി അര്&#x200d;ജുന്&#x200d; രാം മേഘ്വാളും ആക്രമണം അപലപിച്ചെങ്കിലും മറ്റ് കേന്ദ്രമന്ത്രിമാര്&#x200d; പ്രതികരിച്ചിരുന്നില്ല. പ്രതി രാകേഷ് കിഷോര്&#x200d; നേരത്തെ മാധ്യമങ്ങളോട്, ഭയമോ കുറ്റബോധമോ ഇല്ലെന്നും ദൈവിക പ്രേരണയിലാണ് പ്രവര്&#x200d;ത്തിച്ചതെന്നും പറഞ്ഞിരുന്നു.</p>
<p>ചീഫ് ജസ്റ്റിസിന്റെ പദവിയിലുള്ള അന്തസ്സും നിലപാടും ഉയര്&#x200d;ത്തിപ്പിടിക്കേണ്ടതുണ്ടെന്നും, അദ്ദേഹത്തെ ദലിതനെന്ന നിലയില്&#x200d; ഭേദഗതി ചെയ്യുന്നതും, സനാതന ഹിന്ദു വിശ്വാസം ഉപേക്ഷിച്ച് ബുദ്ധമതം സ്വീകരിച്ചതിന് ശേഷം നിലവിലെ വിശ്വാസം വ്യാഖ്യാനിക്കുന്നതും തെറ്റായ സമീപനമാണെന്നും അഭിപ്രായപ്പെട്ടു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/attack-on-chief-justice-sister-says-governments-silence-is-disturbing.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇന്ത്യയുടെ അടുത്ത ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ബിആര്‍ ഗവായ് മെയ് 14ന് സത്യപ്രതിജ്ഞ ചെയ്യും</title>
		<link>https://www.chandrikadaily.com/justice-br-gavai-will-be-sworn-in-as-the-next-chief-justice-of-india-on-may-14.html</link>
					<comments>https://www.chandrikadaily.com/justice-br-gavai-will-be-sworn-in-as-the-next-chief-justice-of-india-on-may-14.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Wed, 16 Apr 2025 11:49:43 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[br gavai]]></category>
		<category><![CDATA[chief justice]]></category>
		<category><![CDATA[supreme court]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=338277</guid>

					<description><![CDATA[ഇന്ത്യയുടെ ചീഫ് ജസ്റ്റിസ് (സിജെഐ) സഞ്ജീവ് ഖന്ന തന്റെ പിന്‍ഗാമിയായി ജസ്റ്റിസ് ഭൂഷണ്‍ രാംകൃഷ്ണ ഗവായിയെ ഔദ്യോഗികമായി ശുപാര്‍ശ ചെയ്തു]]></description>
										<content:encoded><![CDATA[<p>ഇന്ത്യയുടെ ചീഫ് ജസ്റ്റിസ് (സിജെഐ) സഞ്ജീവ് ഖന്ന തന്റെ പിന്&#x200d;ഗാമിയായി ജസ്റ്റിസ് ഭൂഷണ്&#x200d; രാംകൃഷ്ണ ഗവായിയെ ഔദ്യോഗികമായി ശുപാര്&#x200d;ശ ചെയ്തു, അദ്ദേഹത്തിന്റെ പേര് കേന്ദ്ര നിയമ മന്ത്രാലയത്തിന് അംഗീകാരത്തിനായി അയച്ചു. ജസ്റ്റിസ് ഗവായ് ഇന്ത്യയുടെ 52-ാമത് ചീഫ് ജസ്റ്റിസായി മാറാനുള്ള സാഹചര്യമൊരുക്കുന്നതാണ് ശുപാര്&#x200d;ശ.</p>
<p>മെയ് 14 ന് 52-ാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ഗവായ് സത്യപ്രതിജ്ഞ ചെയ്യും. സിജെഐ ഖന്ന മെയ് 13 ന് വിരമിക്കും. 2025 നവംബറില്&#x200d; വിരമിക്കുന്നതിനാല്&#x200d; ജസ്റ്റിസ് ബിആര്&#x200d; ഗവായ് ആറ് മാസത്തേക്ക് ഇന്ത്യയുടെ ചീഫ് ജസ്റ്റിസായിരിക്കും.</p>
<p>2007ല്&#x200d; രാജ്യത്തെ പരമോന്നത ജുഡീഷ്യല്&#x200d; പദവിയിലേക്ക് ഉയര്&#x200d;ത്തപ്പെട്ട ജസ്റ്റിസ് കെ ജി ബാലകൃഷ്ണന് ശേഷം ചീഫ് ജസ്റ്റിസ് പദവിയിലെത്തുന്ന രണ്ടാമത്തെ ദളിത് വ്യക്തിയാണ് ജസ്റ്റിസ് ബി ആര്&#x200d; ഗവായ്.</p>
<p>ഒരു മുതിര്&#x200d;ന്ന സുപ്രീം കോടതി ജഡ്ജി എന്ന നിലയില്&#x200d;, മോദി സര്&#x200d;ക്കാരിന്റെ 2016 ലെ നോട്ട് നിരോധന തീരുമാനത്തെ ഉയര്&#x200d;ത്തിപ്പിടിച്ച വിധിയും ഇലക്ടറല്&#x200d; ബോണ്ട് പദ്ധതി ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിച്ചതും ഉള്&#x200d;പ്പെടെ നിരവധി സുപ്രധാന വിധികളില്&#x200d; ജസ്റ്റിസ് ഗവായ് ഉള്&#x200d;പ്പെട്ടിട്ടുണ്ട്.</p>
<p>ജസ്റ്റിസ് ഗവായ് 1985-ല്&#x200d; തന്റെ അഭിഭാഷക ജീവിതം ആരംഭിച്ചു. 1987-ല്&#x200d; ബോംബെ ഹൈക്കോടതിയില്&#x200d; സ്വതന്ത്ര പ്രാക്ടീസ് ആരംഭിക്കുന്നതിന് മുമ്പ്, മുന്&#x200d; അഡ്വക്കേറ്റ് ജനറലും ഹൈക്കോടതി ജഡ്ജിയുമായ അന്തരിച്ച രാജാ എസ് ഭോന്&#x200d;സാലെയ്ക്കൊപ്പം അദ്ദേഹം പ്രവര്&#x200d;ത്തിച്ചു.</p>
<p>ജസ്റ്റിസ് ഗവായ് ഭരണഘടനാപരവും ഭരണപരവുമായ നിയമങ്ങളില്&#x200d; ശ്രദ്ധ കേന്ദ്രീകരിച്ചു, നാഗ്പൂര്&#x200d;, അമരാവതി മുനിസിപ്പല്&#x200d; കോര്&#x200d;പ്പറേഷനുകള്&#x200d;, അമരാവതി സര്&#x200d;വകലാശാല, SICOM, DCVL തുടങ്ങിയ സര്&#x200d;ക്കാര്&#x200d; കോര്&#x200d;പ്പറേഷനുകള്&#x200d; ഉള്&#x200d;പ്പെടെ നിരവധി പൗര, വിദ്യാഭ്യാസ സ്ഥാപനങ്ങളെ പ്രതിനിധീകരിച്ചു.</p>
<p>1992ല്&#x200d; ബോംബെ ഹൈക്കോടതിയുടെ നാഗ്പൂര്&#x200d; ബെഞ്ചില്&#x200d; അസിസ്റ്റന്റ് ഗവണ്&#x200d;മെന്റ് പ്ലീഡറായും അഡീഷണല്&#x200d; പബ്ലിക് പ്രോസിക്യൂട്ടറായും നിയമിതനായി. 2003ല്&#x200d; ബോംബെ ഹൈക്കോടതിയില്&#x200d; അഡീഷണല്&#x200d; ജഡ്ജിയായി നിയമിതനായി.</p>
<p>മുംബൈയിലെ ഹൈക്കോടതിയുടെ പ്രിന്&#x200d;സിപ്പല്&#x200d; സീറ്റിലും നാഗ്പൂര്&#x200d;, ഔറംഗബാദ്, പനാജി എന്നിവിടങ്ങളിലെ ബെഞ്ചുകളിലും ജസ്റ്റിസ് ഗവായ് സേവനമനുഷ്ഠിച്ചു. 2019 മെയ് 24 ന് അദ്ദേഹം സുപ്രീം കോടതിയിലേക്ക് ഉയര്&#x200d;ത്തപ്പെട്ടു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/justice-br-gavai-will-be-sworn-in-as-the-next-chief-justice-of-india-on-may-14.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സഞ്ജീവ് ഖന്ന ചീഫ് ജസ്റ്റിസായി ചുമതലയേറ്റു</title>
		<link>https://www.chandrikadaily.com/sanjeev-khanna-took-over-as-chief-justice.html</link>
					<comments>https://www.chandrikadaily.com/sanjeev-khanna-took-over-as-chief-justice.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 11 Nov 2024 06:04:34 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[chief justice]]></category>
		<category><![CDATA[Sanjeev Khanna]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=317058</guid>

					<description><![CDATA[മുൻ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് നവംബർ 10ന് വിരമിച്ച ഒഴിവിലാണ് സഞ്ജീവ് ഖന്ന അധികാരമേറ്റടുത്തത്. ]]></description>
										<content:encoded><![CDATA[<p>സുപ്രീംകോടതിയുടെ 51-ാം ചീഫ് ജസ്റ്റിസായി സഞ്ജീവ് ഖന്ന സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. മുൻ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് നവംബർ 10ന് വിരമിച്ച ഒഴിവിലാണ് സഞ്ജീവ് ഖന്ന അധികാരമേറ്റടുത്തത്.</p>
<p>രാഷ്‌ട്രപതി ഭവനിലായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ്. 2025 മെയ് 13 വരെയായാണ് സഞ്ജീവ് ഖന്നയുടെ കാലാവധി. ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും, കേന്ദ്രമന്ത്രിമാരും സന്നിഹിതരായിരുന്നു.</p>
<p>2019ൽ ഹൈക്കോടതി ജഡ്ജിയായി നിയമിതനായ ഖന്ന ഡൽഹി മദ്യനയ കേസിൽ അരവിന്ദ് കെജ്‌രിവാളിന് ജാമ്യം നൽകിയതടക്കമുള്ള പല നിർണായ തീരുമാനങ്ങളും കൈക്കൊണ്ട ന്യായാധിപനാണ്. കള്ളപ്പണ നിരോധന നിയമം പകരമുള്ള കേസുകളിൽ അന്വേഷണം വൈകുന്നത് ജാമ്യം നൽകാൻ കാരണമാകുമെന്ന സുപ്രധാന നിരീക്ഷണവും ഖന്ന നടത്തിയിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/sanjeev-khanna-took-over-as-chief-justice.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സുപ്രിം കോടതി മുൻ ചിഫ് ജസ്റ്റിസ് എ .എം.അഹമ്മദി അന്തരിച്ചു</title>
		<link>https://www.chandrikadaily.com/amahmmadi.html</link>
					<comments>https://www.chandrikadaily.com/amahmmadi.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 02 Mar 2023 09:47:38 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[chief justice]]></category>
		<category><![CDATA[death]]></category>
		<category><![CDATA[SUPRE COURT OF INDIA]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=240693</guid>

					<description><![CDATA[സുപ്രിം കോടതി മുൻ ചിഫ് ജസ്റ്റിസ് എ .എം.അഹമ്മദി അന്തരിച്ചു.90 വയസ്സായിരുന്നു.1994 മുതൽ 1997 വരെയായിരുന്നു അദ്ദേഹം രാജ്യത്തിലെ സുപിംകോടതി ചിഫ് ജസ്റ്റിസ് ആയി സേവനം അനുഷ്ടിച്ചിരുന്നത്. ജനറൽ വൈദ്യയുടെ കൊലപാതകം, അയോദ്ധ്യ ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട ന്യൂനപക്ഷ വിധി തുടങ്ങി ശ്രദ്ധേയമായ നിരവധി വിധിന്യായങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. ഐക്യരാഷ്ട്ര സഭയുടെ പ്രതേക പദ്ധതികളിൽ പങ്കാളിയായിട്ടുണ്ട്.അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റി ചാൻസലർ ആയും പ്രവർത്തിച്ചിട്ടുണ്ട്.]]></description>
										<content:encoded><![CDATA[<p>സുപ്രിം കോടതി മുൻ ചിഫ് ജസ്റ്റിസ് എ .എം.അഹമ്മദി അന്തരിച്ചു.90 വയസ്സായിരുന്നു.1994 മുതൽ 1997 വരെയായിരുന്നു അദ്ദേഹം രാജ്യത്തിലെ സുപിംകോടതി ചിഫ് ജസ്റ്റിസ് ആയി സേവനം അനുഷ്ടിച്ചിരുന്നത്.<br />
ജനറൽ വൈദ്യയുടെ കൊലപാതകം, അയോദ്ധ്യ ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട ന്യൂനപക്ഷ വിധി തുടങ്ങി ശ്രദ്ധേയമായ നിരവധി വിധിന്യായങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. ഐക്യരാഷ്ട്ര സഭയുടെ പ്രതേക പദ്ധതികളിൽ പങ്കാളിയായിട്ടുണ്ട്.അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റി ചാൻസലർ ആയും പ്രവർത്തിച്ചിട്ടുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/amahmmadi.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ജസ്റ്റിസ് എസ് മണികുമാറിന് നേരെ ആക്രമണം; അക്രമിക്കെതിരെ വധശ്രമത്തിന് കേസെടുത്തു</title>
		<link>https://www.chandrikadaily.com/attack-on-justice-s-manikumar-a-case-of-attempted-murder-has-been-registered-against-the-assailant.html</link>
					<comments>https://www.chandrikadaily.com/attack-on-justice-s-manikumar-a-case-of-attempted-murder-has-been-registered-against-the-assailant.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Mon, 21 Nov 2022 05:33:58 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[ATTACK]]></category>
		<category><![CDATA[chief justice]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=222603</guid>

					<description><![CDATA[വീട്ടിലേക്ക് മടങ്ങുകായായിരുന്ന ചീഫ് ജസ്റ്റിസിന്റെ കാര്&#x200d; തടഞ്ഞ് നിര്&#x200d;ത്തി ആക്രമിക്കുകയായിരുന്നു]]></description>
										<content:encoded><![CDATA[<p>ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ് മണികുമാറിന് നേരെ ആക്രമണം. ഇന്നലെ രാത്രി കൊച്ചി ഗോശ്രീ പാലത്തില്&#x200d; വെച്ചാണ് ആക്രമണമുണ്ടായത്. ഇടുക്കി ഉടുമ്പന്&#x200d; ചോല സ്വദേശി ടിജോയാണ് ആക്രമിച്ചത്. ഇയാളെ പോലീസ് അറസ്റ്റ് ചെയ്യുകയും വധശ്രമത്തിന് കേസെടുക്കുകയും ചെയ്തു.</p>
<p>വിമാനത്താവളത്തില്&#x200d; നിന്ന് വീട്ടിലേക്ക് മടങ്ങുകായായിരുന്ന ചീഫ് ജസ്റ്റിസിന്റെ കാര്&#x200d; തടഞ്ഞ് നിര്&#x200d;ത്തി ആക്രമിക്കുകയായിരുന്നു. ഇത് തമിഴ്‌നാടല്ല എന്നു പറഞ്ഞായിരുന്നു അതിക്രമം. ചീഫ് ജസ്റ്റിസിനെ അസഭ്യം പറഞ്ഞതായും അദ്ദേഹത്തിന്റെ ഗണ്&#x200d;മാന്&#x200d; നല്&#x200d;കിയ പരാതിയില്&#x200d; പറയുന്നു. കണ്ടെയ്‌നര്&#x200d; ലോറി െ്രെഡവറാണ് ടിജോ. ടിജോയെ ചോദ്യം ചെയ്ത് വരികയാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/attack-on-justice-s-manikumar-a-case-of-attempted-murder-has-been-registered-against-the-assailant.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കെട്ടിക്കിടക്കുന്നത് 3000 ഹരജികള്&#x200d;; ശൈത്യകാല ഇടവേളയ്ക്ക് മുമ്പായി തീര്&#x200d;ക്കണമെന്ന് ചീഫ് ജസ്റ്റിസ്</title>
		<link>https://www.chandrikadaily.com/3000-petitions-pending-chief-justice-to-settle-before-winter-break.html</link>
					<comments>https://www.chandrikadaily.com/3000-petitions-pending-chief-justice-to-settle-before-winter-break.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Fri, 18 Nov 2022 09:01:58 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[chief justice]]></category>
		<category><![CDATA[suprem]]></category>
		<category><![CDATA[supreme court]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=222198</guid>

					<description><![CDATA[കെട്ടിക്കിടക്കുന്നത്‌ 3000 ട്രാന്&#x200d;സ്ഫര്&#x200d; ഹരജികള്&#x200d;]]></description>
										<content:encoded><![CDATA[<p>ഡല്&#x200d;ഹി: സുപ്രീംകോടതിയുടെ എല്ലാ ബെഞ്ചുകളും ദിവസവും 10 ട്രാന്&#x200d;സ്ഫര്&#x200d; ഹരജികളും 10 ജാമ്യാപേക്ഷകളും പരിഗണിക്കണമെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢിന്റെ നിര്&#x200d;ദേശം. ഫുള്&#x200d; കോര്&#x200d;ട്ട് മീറ്റിങ്ങില്&#x200d; ഇതുസംബന്ധിച്ച തീരുമാനം എടുത്തതായും ഡിസംബര്&#x200d; 17 ന് ശൈത്യകാല ഇടവേളയ്ക്ക് മുമ്പായി എല്ലാ ട്രാന്&#x200d;സ്ഫര്&#x200d; ഹരജികളും തീര്&#x200d;പ്പാക്കണമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. കേസുകള്&#x200d; കെട്ടിക്കിടക്കുന്നത് ഒഴിവാക്കുന്നതിന് വേണ്ടിയാണ് പുതിയ നടപടി.</p>
<p>നിവവില്&#x200d; 13 ബെഞ്ചുകളാണ് പ്രവര്&#x200d;ത്തിക്കുന്നത്. 3000 ട്രാന്&#x200d;സ്ഫര്&#x200d; ഹരജികള്&#x200d; കെട്ടിക്കിടക്കുന്നുമുണ്ട്. നിര്&#x200d;ദേശ പ്രകാരം ഹരജി പരിഗണിക്കുകയാണെങ്കില്&#x200d; നിശ്ചിത ദിവസത്തിന് മുമ്പ് ഹരജികള്&#x200d; തീര്&#x200d;പ്പാനാകുമെന്ന് അദ്ദേഹം വ്യക്തമാക്കി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/3000-petitions-pending-chief-justice-to-settle-before-winter-break.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ജസ്റ്റിസ് ചന്ദ്രചൂഡിന്റെ ചീഫ് ജസ്റ്റിസ്സ് നിയമനത്തിനെതിരായ പൊതുതാല്&#x200d;പര്യ ഹര്&#x200d;ജി ഹൈക്കോടതി തള്ളി</title>
		<link>https://www.chandrikadaily.com/newsupdateappointmentchiefjusticeappoinment.html</link>
					<comments>https://www.chandrikadaily.com/newsupdateappointmentchiefjusticeappoinment.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Fri, 11 Nov 2022 10:42:33 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[chief justice]]></category>
		<category><![CDATA[court]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=221386</guid>

					<description><![CDATA[1 ലക്ഷം രൂപയുടെ പിഴയോടുകൂടിയാണ്‌  ഹര്&#x200d;ജി തള്ളിയത്.]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി:ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡിന്റെ നിയമനം ചോദ്യം ചെയ്ത പൊതുതാല്&#x200d;പ്പര്യ ഹര്&#x200d;ജി  തള്ളിക്കളഞ്ഞു.<br />
ഡല്&#x200d;ഹി ഹൈക്കോടതി വെള്ളിയാഴ്ച 1 ലക്ഷം രൂപയുടെ പിഴയോടുകൂടിയാണ്‌  ഹര്&#x200d;ജി തള്ളിയത്.  ജസ്റ്റിസ് ചന്ദ്രചൂഡിന്റെ നിയമനം ചോദ്യം ചെയ്ത് സഞ്ജീവ് കുമാര്&#x200d; തിവാരി എന്നയാളാണ് കോടതിയില്&#x200d; ഹര്&#x200d;ജി സമര്&#x200d;പ്പിച്ചത്.</p>
<p>ദേശ വിരുദ്ധ ശക്തികളുമായി ചന്ദ്രചൂഡിനു ബന്ധമില്ലെന്ന് ഉറപ്പാക്കണം,രഹസ്യാന്വേഷണ ഏജന്&#x200d;സികളെ കൊണ്ട് ശക്തമായ അന്വേഷണം നടത്തണം,നിയമനം സ്റ്റേ ചെയ്യണം എന്നിവയായിരുന്നു ഹര്&#x200d;ജിയിലെ ആവശ്യങ്ങള്&#x200d;.ചീഫ് ജസ്റ്റിസ് സതീഷ് ചന്ദ്ര വര്&#x200d;മയാണ് ഹര്&#x200d;ജി പരിഗണിച്ചത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/newsupdateappointmentchiefjusticeappoinment.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ചീഫി ജസ്റ്റിസിന്റെ സ്ഥാനാരോഹണ ചടങ്ങില്&#x200d; പ്രധാനമന്ത്രി പങ്കെടുക്കാത്തത് അപലപനീയം: സുബ്രഹ്മണ്യന്&#x200d; സ്വാമി</title>
		<link>https://www.chandrikadaily.com/sfgthe-prime-ministers-absence-from-the-inauguration-ceremony-of-the-chief-justice-is-reprehensible221136.html</link>
					<comments>https://www.chandrikadaily.com/sfgthe-prime-ministers-absence-from-the-inauguration-ceremony-of-the-chief-justice-is-reprehensible221136.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Wed, 09 Nov 2022 11:57:48 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[chief justice]]></category>
		<category><![CDATA[precident]]></category>
		<category><![CDATA[supreeme court]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=221136</guid>

					<description><![CDATA[ചടങ്ങില്&#x200d; പങ്കെടുക്കാത്തത് തിരഞ്ഞെടുപ്പ് പ്രചരണം കാരണം]]></description>
										<content:encoded><![CDATA[<p>ഡല്&#x200d;ഹി: ചീഫ് ജസ്റ്റിസ്സായി സ്ഥാനമേല്&#x200d;ക്കുന്ന ജസ്റ്റിസ് ഡി. വൈ. ചന്ദ്രചൂഡിന്റെ സ്ഥാനാരോഹണ ചടങ്ങില്&#x200d; പ്രധാനമന്ത്രി നരേന്ദ്ര മോദി വിട്ടു നിന്നതിനെ പരസ്യമായി വിമര്&#x200d;ശിച്ച് ബി ജെ പി നേതാവും മുന്&#x200d; എം പി യുമായ സുബ്രഹ്മണ്യന്&#x200d; സ്വാമി.പ്രധാനമന്ത്രിയുടെ ഈ പ്രവര്&#x200d;ത്തി ഇന്ത്യന്&#x200d; ഭരണഘടനയോടും ഭാരതീയ സംസ്‌കാരത്തോടുമുള്ള അവഹേളനമാണെന്നും അദ്ദേഹം ട്വിറ്ററില്&#x200d; കുറിച്ചിട്ടു.</p>
<p>ഹിമാചല്&#x200d; പ്രാദേശില്&#x200d; തിരഞ്ഞെടുപ്പ് പ്രചരണത്തിലാണ് പ്രധാന മന്ത്രി നരേന്ദ്ര മോദി. ആ കാരണത്താല്&#x200d; ആണ് സത്യപ്രതിജ്ഞ ചടങ്ങില്&#x200d; പങ്കെടുക്കാന്&#x200d; സാധിക്കാത്തത് എന്നതാണ് പ്രധാന മന്ത്രിയുടെ വിശദീകരണം. ട്വിറ്ററിലൂടെ ചീഫി ജസ്റ്റിസായി ചുമതലയേറ്റ ചന്ദചൂഡിനെ അഭിനന്ദിച്ചു.</p>
<p>ഇന്ത്യന്&#x200d; ഭരണഘടനയ്ക്കും ഭാരതീയ സംസ്‌കാരത്തിനും എതിരെയുള്ള അവഹേളനമായിട്ടാണ് ഇതിനെ കാണുന്നതെന്നും വിശദീകരണം നല്&#x200d;കുകയോ മാപ്പ് പറയുകയോ ചെയ്തില്ലെങ്കില്&#x200d; മോദിയുടെ നടപടി അപലപനീയമാണെന്നും സുബ്രഹ്മണ്യന്&#x200d; സ്വാമി പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/sfgthe-prime-ministers-absence-from-the-inauguration-ceremony-of-the-chief-justice-is-reprehensible221136.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇരയെ വിവാഹം കഴിക്കാന്&#x200d; ബലാത്സംഗക്കേസ് പ്രതിയോട് നിര്&#x200d;ദേശിച്ചിട്ടില്ല-ചീഫ് ജസ്റ്റിസ്</title>
		<link>https://www.chandrikadaily.com/chief-justice-bobde-news-clarification.html</link>
					<comments>https://www.chandrikadaily.com/chief-justice-bobde-news-clarification.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Mon, 08 Mar 2021 07:48:59 +0000</pubDate>
				<category><![CDATA[main stories]]></category>
		<category><![CDATA[chief justice]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=181714</guid>

					<description><![CDATA[പോക്‌സോ കേസിലെ പ്രതിയോട് ഇരയെ വിവാഹം കഴിക്കാമോ എന്ന ചീഫ് ജസ്റ്റിസിന്റെ പരാമര്&#x200d;ശത്തതിനെതിരെ വ്യാപക വിമര്&#x200d;ശനം ഉയര്&#x200d;ന്നിരുന്നു.]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: പീഡനക്കേസ് പ്രതിയോട് ഇരയായ പെണ്&#x200d;കുട്ടിയെ വിവാഹം കഴിക്കാമോയെന്ന് ചോദിച്ചിട്ടില്ലെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ. തന്റെ വാക്കുകള്&#x200d; മാധ്യമങ്ങള്&#x200d; തെറ്റായി റിപ്പോര്&#x200d;ട്ട് ചെയ്യുകയായിരുന്നു. സ്ത്രീത്വത്തിന് വളരെ ഉയര്&#x200d;ന്ന ബഹുമാനമാണ് കോടതി നല്&#x200d;കുന്നതെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.</p>
<p>മഹാരാഷ്ട്രയില്&#x200d; നിന്നുള്ള ബലാത്സംഗ കേസിലെ പ്രതിയുടെ ജാമ്യാപേക്ഷ പരിഗണിക്കവെ ചീഫ് ജസ്റ്റിസ് നടത്തിയ പരാമര്&#x200d;ശമാണ് വിവാദമായത്. ഇരയെ വിവാഹം കഴിക്കാമോ എന്ന് ചീഫ് ജസ്റ്റിസ് എസ്. എ ബോബ്‌ഡെ ആരാഞ്ഞതാണ് വിവാദമായത്. എന്നാല്&#x200d; വിവാഹം കഴിക്കണമെന്ന് താന്&#x200d; നിര്&#x200d;ദേശിച്ചിട്ടില്ലെന്നും വിവാഹം കഴിക്കാന്&#x200d; പോകുകയാണോ എന്ന് പ്രതിയുടെ അഭിഭാഷകനോട് ആരായുക മാത്രമാണ് ചെയ്തതെന്നും ചീഫ് ജസ്റ്റിസ് ഇന്ന് വിശദീകരിച്ചു.</p>
<p>ചീഫ് ജസ്റ്റിസിന്റെ പരാമര്&#x200d;ശത്തിന്റെ ഒരു ഭാഗം അടര്&#x200d;ത്തിയെടുത്ത് മാധ്യമങ്ങള്&#x200d; തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നുവെന്ന് സോളിസിറ്റര്&#x200d; ജനറല്&#x200d; തുഷാര്&#x200d; മേത്ത അഭിപ്രായപ്പെട്ടു. സന്ദര്&#x200d;ഭത്തില്&#x200d; നിന്ന് അടര്&#x200d;ത്തി എടുത്ത് നല്&#x200d;കുന്ന തെറ്റായ വ്യാഖ്യാനങ്ങള്&#x200d; കാരണം അര്&#x200d;ത്ഥം തന്നെ മാറിപ്പോകുമെന്നും അദ്ദേഹം കൂട്ടിച്ചേര്&#x200d;ത്തു. ഈ അഭിപ്രായത്തോട് ചീഫ് ജസ്റ്റിസ് യോജിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/chief-justice-bobde-news-clarification.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വര്&#x200d;ഷങ്ങളായി അദ്ദേഹം നടത്തുന്ന നിയമ പോരാട്ടങ്ങള്&#x200d;ക്ക് ഞങ്ങള്&#x200d; സാക്ഷികളാണ്; പ്രശാന്ത് ഭൂഷണ് പിന്തുണയുമായി എസ്.എ ബോബ്ഡെയ്ക്ക് നിയമവിദ്യാര്&#x200d;ത്ഥികളുടെ കത്ത്</title>
		<link>https://www.chandrikadaily.com/122-law-students-urge-supreme-court-to-reconsider-prashant-bhushan-judgement.html</link>
					<comments>https://www.chandrikadaily.com/122-law-students-urge-supreme-court-to-reconsider-prashant-bhushan-judgement.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 30 Aug 2020 15:10:19 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[chief justice]]></category>
		<category><![CDATA[Prashanth Bhushan]]></category>
		<category><![CDATA[s a bobde]]></category>
		<category><![CDATA[Sharad Bobde]]></category>
		<category><![CDATA[supreme court]]></category>
		<category><![CDATA[supreme court issue]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=149098</guid>

					<description><![CDATA[അത്തരത്തില്&#x200d; ഒരു വ്യക്തിയില്&#x200d; നിന്നും
നീതിയോടുള്ള സ്നേഹത്തിന്റെ പേരില്&#x200d; ഉയര്&#x200d;ന്നുവരുന്ന വിമര്&#x200d;ശനത്തിന് നീതിപീഠം കോടതിയലക്ഷ്യം ചുമത്തരുതെന്നാണ് കത്തില്&#x200d; ആവശ്യപ്പെടുന്നത്. പൊതുജനവിശ്വാസം പുനഃസ്ഥാപിച്ചുകൊണ്ട് ജുഡീഷ്യറി വിമര്&#x200d;ശനത്തിന് മറുപടി നല്&#x200d;കേണ്ടതുണ്ടണ്ടെന്നും കത്തില്&#x200d; പറയുന്നു.]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: കോടതി അലക്ഷ്യ കേസില്&#x200d; നാളെ ശിക്ഷാ വിധിക്കാനിരിക്കെ മുതിര്&#x200d;ന്ന അഭിഭാഷകന്&#x200d; പ്രശാന്ത് ഭൂഷണ് പിന്തുണയുമായി രാജ്യത്തെ വിവിധ ഭാഗങ്ങളില്&#x200d; നിന്നുള്ള നിയമ വിദ്യാര്&#x200d;ത്ഥികള്&#x200d;. പ്രശാന്ത് ഭൂഷണെതിരെ പുറപ്പെടുവിപ്പിച്ച വിധി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് 122 ഓളം നിയമ വിദ്യാര്&#x200d;ത്ഥികളാണ് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെയ്ക്കും മറ്റ് ജഡ്ജ്മാര്&#x200d;ക്കും തുറന്ന കത്തെഴുതിയിരിക്കുന്നത്.</p>
<p>സുതാര്യതയ്ക്കുവേണ്ടിയും പരിസ്ഥിതി സംരക്ഷണത്തിനുവേണ്ടിയും മനുഷ്യാവകാശത്തിനുവേണ്ടിയും അഴിമതിക്കെതിരെയും കോടതികളില്&#x200d; വര്&#x200d;ഷങ്ങളായി പോരാട്ടത്തിന് സാക്ഷ്യം വഹിച്ചിട്ടുള്ള ആളാണ് പ്രശാന്ത് ഭൂഷണെന്ന് കത്തില്&#x200d; നിയമ വിദ്യാര്&#x200d;ത്ഥികള്&#x200d; ചൂണ്ടിക്കാട്ടുന്നു. അത്തരത്തില്&#x200d; ഒരു വ്യക്തിയില്&#x200d; നിന്നും<br />
നീതിയോടുള്ള സ്നേഹത്തിന്റെ പേരില്&#x200d; ഉയര്&#x200d;ന്നുവരുന്ന വിമര്&#x200d;ശനത്തിന് നീതിപീഠം കോടതിയലക്ഷ്യം ചുമത്തരുതെന്നാണ് കത്തില്&#x200d; ആവശ്യപ്പെടുന്നത്. പൊതുജനവിശ്വാസം പുനഃസ്ഥാപിച്ചുകൊണ്ട് ജുഡീഷ്യറി വിമര്&#x200d;ശനത്തിന് മറുപടി നല്&#x200d;കേണ്ടതുണ്ടണ്ടെന്നും കത്തില്&#x200d; പറയുന്നു. നമ്മുടെ സാഹോദര്യത്തിനും രാഷ്ട്രനിര്&#x200d;മ്മാണത്തിനുമായുള്ള അദ്ദേഹത്തിന്റെ സംഭാവന വിലമതിക്കുന്നതാണെന്നും അതേല്ലാം നിയമപരമായും സാഹോദര്യപരമായുമാണെന്ന് തുറന്ന കത്തില്&#x200d; വ്യക്തമാക്കുന്നുണ്ട്.</p>
<blockquote class="twitter-tweet" data-width="550" data-dnt="true">
<p lang="en" dir="ltr">122 students from across India writes an open letter to CJI SA Bobde &amp; Justice Arun Mishra urging <a href="https://twitter.com/hashtag/SupremeCourt?src=hash&amp;ref_src=twsrc%5Etfw">#SupremeCourt</a> to reconsider the judgment on Suo Motu contempt case against Advocate Prashant Bhushan. Letter says it is to awaken the judiciary&#39;s conscience<a href="https://twitter.com/pbhushan1?ref_src=twsrc%5Etfw">@pbhushan1</a><a href="https://twitter.com/hashtag/SupremeCourt?src=hash&amp;ref_src=twsrc%5Etfw">#SupremeCourt</a> <a href="https://t.co/CpZ82OsTcS">pic.twitter.com/CpZ82OsTcS</a></p>
<p>&mdash; Bar &amp; Bench (@barandbench) <a href="https://twitter.com/barandbench/status/1299964428134182912?ref_src=twsrc%5Etfw">August 30, 2020</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p>
<p>ട്വീറ്റുകളിലൂടെ സുപ്രീം കോടതിയേയും ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെയും വിമര്&#x200d;ശിച്ചെന്നാരോപിച്ചായിരുന്നു പ്രശാന്ത് ഭൂഷണെതിരെ കോടതി സ്വമേധയ കോടതിയലക്ഷ്യത്തിന് കേസെടുത്തത്. പ്രശാന്ത് ഭൂഷന്റെ ട്വീറ്റുകള്&#x200d; നീതി നിര്&#x200d;വഹണ സംവിധാനത്തിന് അപമാനമുണ്ടാക്കുന്നതും ജനമധ്യത്തില്&#x200d; സുപ്രീം കോടതിയുടേയും ചീഫ് ജസ്റ്റിസിന്റെ ഓഫീസിന്റേയും അന്തസും അധികാരവും ഇടിച്ചുതാഴ്ത്തുന്നതും ആണെന്നും വിലയിരുത്തിയായിരുന്നു കോടതിയുടെ നടപടി. ജസ്റ്റിസ് അരുണ്&#x200d; മിശ്ര അദ്ധ്യക്ഷനായ കോടതിയാണ് വിധി പറഞ്ഞതും ശിക്ഷ വിധിക്കുന്നതും.</p>
<p>ശിക്ഷാ വിധിയില്&#x200d; വാദം കേട്ട കോടതി ഭൂഷണോട് പല തവണ മാപ്പു പറയാന്&#x200d; ആവശ്യപ്പെട്ടിരുന്നു. ആഗസ്റ്റ് ഇരുപതിന് സുപ്രീംകോടതിയില്&#x200d; നടന്ന വാദത്തില്&#x200d; പാരമര്&#x200d;ശം പിന്&#x200d;വലിച്ച് മാപ്പ് പറയാന്&#x200d; ഭൂഷണോട് കോടതി ആവശ്യപ്പെടുകയും എന്നാല്&#x200d; താന്&#x200d; കോടതിയില്&#x200d; നിന്ന് ദയ ആഗ്രഹിക്കുന്നില്ലെന്ന് പ്രശാന്ത് ഭൂഷണ്&#x200d; മറുപടി നല്&#x200d;കുകയും ചെയ്തു. എന്നാല്&#x200d; തീരുമാനം പുനരാലോചിക്കാന്&#x200d; പ്രശാന്ത് ഭൂഷണ് സുപ്രീംകോടതി സമയം നല്&#x200d;കി.</p>
<p>&#8216;മാപ്പ് എന്ന വാക്ക് ഉപയോഗിക്കുന്നതില്&#x200d; എന്താണ് തെറ്റ്? മാപ്പ് ചോദിക്കുന്നതില്&#x200d; എന്താണ് പ്രശ്നം? കുറ്റക്കാരനാണ് എന്നതിന്റെ പ്രതിഫലനമാണോ അത്. മാപ്പ് ഒരു മാന്ത്രികവാക്കാണ്. ഒരുപാട് കാര്യങ്ങള്&#x200d; ഭേദമാക്കുന്ന വാക്ക്. ഞാന്&#x200d; ഇത് പൊതുവായി പറയുകയാണ്. പ്രശാന്തിനെ കുറിച്ചു മാത്രമല്ല. നിങ്ങള്&#x200d; മാപ്പു പറഞ്ഞാല്&#x200d; മഹാത്മാഗാന്ധിയുടെ വിഭാഗത്തിലേക്ക് ഉയരും. ഗാന്ധിജി അതു ചെയ്തിട്ടുണ്ട്. നിങ്ങള്&#x200d; ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ട് എങ്കില്&#x200d; നിങ്ങള്&#x200d; അത് ശമിപ്പിക്കണം. അതു കൊണ്ട് ആരും ചെറുതായിപ്പോകില്ല&#8217; വിധി പ്രസ്താവം മാറ്റി വയ്ക്കവെ ജസ്റ്റിസ് മിശ്ര പറഞ്ഞിരുന്നു.</p>
<p>എന്നാല്&#x200d; താന്&#x200d; നടത്തിയ പ്രസ്താവന പിന്&#x200d;വലിച്ചുകൊണ്ട് ആത്മാര്&#x200d;ത്ഥമല്ലാത്ത ക്ഷമ ചോദിക്കുന്നത് തന്റെ മനസാക്ഷിയെ അവഹേളിക്കുന്നതിന് തുല്യമാണെന്ന് പ്രശാന്ത് ഭൂഷണ്&#x200d; മൂന്നംഗ ബെഞ്ചിനെ അറിയിച്ചു.</p>
<p>ശക്തമായ വിമര്&#x200d;ശനങ്ങള്&#x200d; അഭിമുഖീകരിക്കാന്&#x200d; സുപ്രിം കോടതി തയ്യാറായില്ലെങ്കില്&#x200d; ആ സ്ഥാപനം തകര്&#x200d;ന്നു പോകുമെന്ന് ഭൂഷണ് വേണ്ടി ഹാജരായ മുതിര്&#x200d;ന്ന അഭിഭാഷകന്&#x200d; രാജീവ് ധവാന്&#x200d; പറഞ്ഞിരുന്നു. സുപ്രിംകോടതിക്ക് ഭൂഷണോട് വിയോജിക്കാം. തങ്ങളുടെ കേസുകളില്&#x200d; പരസ്യപ്രസ്താവം നടത്തുന്നതില്&#x200d; കോടതിക്ക് മാര്&#x200d;ഗനിര്&#x200d;ദ്ദേശങ്ങള്&#x200d; കൊണ്ടുവരാം. ഭാവിയില്&#x200d; ആവര്&#x200d;ത്തിക്കരുത് എന്ന് ഭൂഷണോട് പറയാം. കോടതി ഭൂഷണെ ശിക്ഷിക്കുന്നു എങ്കില്&#x200d; ഒരുവിഭാഗം പറയുന്നത് അദ്ദേഹത്തെ രക്തസാക്ഷിയാക്കി എന്നായിരിക്കും. മറ്റൊരു വിഭാഗം തീരുമാനം ശരിയായി എന്നും പറയും. കോടതിയലക്ഷ്യ നടപടികളില്&#x200d; ആരെയും മാപ്പു പറയാന്&#x200d; നിര്&#x200d;ബന്ധിക്കരുതെന്നും ധവാന്&#x200d; ആവശ്യപ്പെട്ടിരുന്നു.</p>
<p>ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെ ബി.ജെ.പി നേതാവിന്റ 50 ലക്ഷം വിലയുള്ള ബൈക്ക് ഓടിക്കുന്നുവെന്നും മാസ്‌കും ഹെല്&#x200d;മെറ്റും ധരിച്ചിട്ടില്ലെന്നുമായിരുന്നു ജൂണ്&#x200d; 29 ന് പ്രശാന്ത് ഭൂഷന്&#x200d; ട്വീറ്റ് ചെയ്തത്. ഇതിന് പുറമെ സുപ്രീം കോടതിയെ വിമര്&#x200d;ശിച്ച് ജൂണ്&#x200d; 27 നും അദ്ദേഹം മറ്റൊരു ട്വീറ്റിട്ടിരുന്നു. ഔദ്യോഗിക അടിയന്തരാവസ്ഥ ഇല്ലാത്തപ്പോള്&#x200d; തന്നെ കഴിഞ്ഞ ആറ് വര്&#x200d;ഷം രാജ്യത്ത് എങ്ങനെ ജനാധിപത്യം നശിപ്പിക്കപ്പെട്ടെന്ന് ഭാവിയില്&#x200d; പരിശോധിക്കുന്ന ചരിത്രകാരന്&#x200d;മാര്&#x200d;, ഈ നശീകരണത്തില്&#x200d; സുപ്രീം കോടതിയുടെ പങ്കും അതില്&#x200d; തന്നെ നാല് മുന്&#x200d; ചീഫ് ജസ്റ്റിസുമാരുടെ പങ്കും പ്രത്യേകമായി അടയാളപ്പെടുത്തുമെന്നുമായിരുന്നു ട്വീറ്റ്.</p>
<p>പ്രശാന്ത് ഭൂഷണെ കുറ്റക്കാരനാക്കിയ കോടതിയുടെ നടപടിക്കെതിരെ വിവിധ ഭാഗങ്ങളില്&#x200d; നിന്ന് വിമര്&#x200d;ശനങ്ങള്&#x200d; ഉയര്&#x200d;ന്നുവന്നിരുന്നു. സി.പി.ഐ.എം ജനറല്&#x200d; സെക്രട്ടറി സീതാറാം യെച്ചൂരി, ചരിത്രകാരന്&#x200d; രാമചന്ദ്ര ഗുഹ, ജസ്റ്റിസ് കുര്യന്&#x200d; ജോസഫ്, അഡീഷണല്&#x200d; സോളിസിറ്റര്&#x200d; ജനറല്&#x200d; ഇന്ദിരാ ജയ്സിംഗ് തുടങ്ങി നിരവധി പേര്&#x200d; പ്രശാന്ത് ഭൂഷണ് പിന്തുണയുമായി രംഗത്തെത്തിയിരുന്നു.</p>
<p>&nbsp;</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/122-law-students-urge-supreme-court-to-reconsider-prashant-bhushan-judgement.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
