<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>children &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/children/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Mon, 25 Aug 2025 04:12:59 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>children &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ശിശുക്ഷേമ സമിതിയില്‍ 28 കുട്ടികള്‍ക്ക് പോഷകാഹാരക്കുറവ്; മുഴുവന്‍ സമയ ഡയറ്റീഷ്യന്‍ വേണമെന്ന ആവശ്യം കൈക്കൊള്ളാതെ ആരോഗ്യവകുപ്പ്</title>
		<link>https://www.chandrikadaily.com/28-children-malnourished-in-child-welfare-committee-health-department-not-taking-up-demand-for-full-time-dietician.html</link>
					<comments>https://www.chandrikadaily.com/28-children-malnourished-in-child-welfare-committee-health-department-not-taking-up-demand-for-full-time-dietician.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Mon, 25 Aug 2025 04:12:59 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[children]]></category>
		<category><![CDATA[healthdepartment]]></category>
		<category><![CDATA[shishukshemasamiti]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=351543</guid>

					<description><![CDATA[ നിലവില്‍ തൈക്കാട് ആശുപത്രിയില്‍ നിന്ന് മാസത്തിലൊരിക്കല്‍ ഡയറ്റീഷ്യനെത്തിയാണ് കുട്ടികള്‍ക്കുള്ള ആഹാരക്രമം തീരുമാനിക്കുന്നത്.]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: ശിശുക്ഷേമ സമിതിയില്&#x200d; 28 കുട്ടികള്&#x200d;ക്ക് പോഷകാഹാരക്കുറവ്. മുഴുവന്&#x200d; സമയ ഡയറ്റീഷ്യന്&#x200d; വേണമെന്ന ആവശ്യം അവഗണിച്ച് ആരോഗ്യവകുപ്പ്. </p>
<p>139 കുഞ്ഞുങ്ങളാണ് തൈക്കാട് ശിശുക്ഷേമസമിതിയിലെ കേന്ദ്രത്തിലുള്ളത്. ഇതില്&#x200d; 63 പേരൊഴികെയുള്ളവര്&#x200d;ക്ക് പോഷകഹാരക്കുറവുണ്ട്. നിലവില്&#x200d; തൈക്കാട് ആശുപത്രിയില്&#x200d; നിന്ന് മാസത്തിലൊരിക്കല്&#x200d; ഡയറ്റീഷ്യനെത്തിയാണ് കുട്ടികള്&#x200d;ക്കുള്ള ആഹാരക്രമം തീരുമാനിക്കുന്നത്. മുട്ട, പാല്&#x200d; തുടങ്ങി ഓരോ കുട്ടികള്&#x200d;ക്കും നല്&#x200d;കേണ്ട ആഹാരക്രമം ഈ ഡയറ്റീഷ്യന്റെ നിര്&#x200d;ദേശപ്രകാരമാണ് തീരുമാനിക്കുന്നത്.</p>
<p>കുട്ടികളുടെ ഭാരവും, ഉയരവും കണക്കാക്കിയാണ് പോഷകക്കുറവ് തീരുമാനിക്കുന്നത്. എന്നാല്&#x200d; ഇത് കൊണ്ട് കാര്യമായ പുരോഗതിയില്ലെന്ന് ചൂണ്ടിക്കാട്ടി തൈക്കാട് ആശുപത്രി സൂപ്രണ്ട്, കഴിഞ്ഞ മേയില്&#x200d; ഡിഎംഒക്ക് കത്ത് നല്&#x200d;കിയിരുന്നു. പോഷകാഹാരകുറവുള്ള കുട്ടികളെ വേര്&#x200d;തിരിച്ച് പോഷകമൂല്യമുള്ള ആഹാരം നല്&#x200d;കണമെന്ന നിര്&#x200d;ദേശം ശിശുക്ഷേമസമിതി കൃത്യമായി നടപ്പാക്കിയിട്ടില്ലെന്നും കത്തിലുണ്ട്.</p>
<p>മുഴുവന്&#x200d; സമയ ഡയറ്റീഷ്യനെ ആവശ്യപ്പെട്ട് ശിശുക്ഷേമസമിതിയും ഡിഎംഒക്ക് കത്ത് നല്&#x200d;കിയിരുന്നു. </p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/28-children-malnourished-in-child-welfare-committee-health-department-not-taking-up-demand-for-full-time-dietician.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഏഴു വയസുകാരനെ തട്ടി കൊണ്ടുപോകാന്‍ ശ്രമം രണ്ട് നാടോടികള്‍ പിടിയില്‍</title>
		<link>https://www.chandrikadaily.com/the-seven-year-old-was-beaten.html</link>
					<comments>https://www.chandrikadaily.com/the-seven-year-old-was-beaten.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Thu, 29 May 2025 10:27:06 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[children]]></category>
		<category><![CDATA[kozhikode]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=342916</guid>

					<description><![CDATA[കോഴിക്കോട് ബീച്ചിന് സമീപം ഏഴു വയസുക്കാരിയെ തട്ടിക്കോണ്ട് പോകാന്‍ ശ്രമം. കുട്ടിയെ ചാക്കിലാക്കി കൊണ്ടുപോകാനായിരുന്നു ശ്രമിച്ചത്. ലക്ഷ്മി , ശ്രീനിവാസന്‍ എന്നീ മംഗലാപുരം സ്വദേശികളാണ് കേസില്‍ പോലീസ് പിടിയിലായത്. കൂടെയുണ്ടായിരുന്ന കൂട്ടുക്കാരും നാട്ടുക്കാരും ശബ്ദമുണ്ടാക്കിയാണ് പോലീസിനെ അറിയിച്ച് സംഭവം തടഞ്ഞത് .ഇരുവരുടെയും ദൃശ്യങ്ങള്‍ സമിപത്തെ സിസിടിവില്‍ നിന്ന് കണ്ടെത്തി. പ്രതികളെ കോഴിക്കോട് വെളളയില്‍ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപ്പോയി ചോദ്യം ചെയ്യും.]]></description>
										<content:encoded><![CDATA[<p>കോഴിക്കോട് ബീച്ചിന് സമീപം ഏഴു വയസുക്കാരിയെ തട്ടിക്കോണ്ട് പോകാന്&#x200d; ശ്രമം. കുട്ടിയെ ചാക്കിലാക്കി കൊണ്ടുപോകാനായിരുന്നു ശ്രമിച്ചത്. ലക്ഷ്മി , ശ്രീനിവാസന്&#x200d; എന്നീ മംഗലാപുരം സ്വദേശികളാണ് കേസില്&#x200d; പോലീസ് പിടിയിലായത്.</p>
<p>കൂടെയുണ്ടായിരുന്ന കൂട്ടുക്കാരും നാട്ടുക്കാരും ശബ്ദമുണ്ടാക്കിയാണ് പോലീസിനെ അറിയിച്ച് സംഭവം തടഞ്ഞത് .ഇരുവരുടെയും ദൃശ്യങ്ങള്&#x200d; സമിപത്തെ സിസിടിവില്&#x200d; നിന്ന് കണ്ടെത്തി. പ്രതികളെ കോഴിക്കോട് വെളളയില്&#x200d; പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപ്പോയി ചോദ്യം ചെയ്യും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-seven-year-old-was-beaten.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അമ്മയോട് കൂടുതല്‍ അടുപ്പം കാണിച്ചതിന് എട്ട് വയസുകാരിയെ ക്രൂരമായി മര്‍ദിച്ചു; പിതാവ് കസ്റ്റഡിയില്‍</title>
		<link>https://www.chandrikadaily.com/eight-year-old-girl-brutally-beaten-for-being-closer-to-her-mother-father-in-custody.html</link>
					<comments>https://www.chandrikadaily.com/eight-year-old-girl-brutally-beaten-for-being-closer-to-her-mother-father-in-custody.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Sat, 24 May 2025 06:54:03 +0000</pubDate>
				<category><![CDATA[crime]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[children]]></category>
		<category><![CDATA[kannur]]></category>
		<category><![CDATA[police]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=342258</guid>

					<description><![CDATA[സംഭവത്തില്‍ ബാലാവകാശ കമ്മീഷനും കേസെടുത്തിട്ടുണ്ട്]]></description>
										<content:encoded><![CDATA[<p>കണ്ണൂര്&#x200d;: എട്ടുവയസുകാരിയെ അതിക്രൂരമായി മര്&#x200d;ദിക്കുന്നതായുള്ള ദൃശ്യം സോഷ്യല്&#x200d; മീഡിയയില്&#x200d; ഉള്&#x200d;പ്പെടെ പ്രചരിച്ച സംഭവത്തില്&#x200d; പിതാവ് കസ്റ്റഡിയില്&#x200d;. കണ്ണൂര്&#x200d; ചെറുപുഴ പ്രാപ്പൊയിലില്&#x200d; താമസിക്കുന്ന ജോസ് എന്ന മാമച്ചനെയാണ് പൊലിസ് കസ്റ്റഡിയിലെടുത്തത്. ജോസിനെതിരെ നടപടിയെടുക്കാന്&#x200d; ജില്ലാ പൊലീസ് മേധാവി അനൂജ് പലിവാള്&#x200d; ഐപിഎസ് ചെറുപുഴ പൊലീസിന് നിര്&#x200d;ദേശം നല്&#x200d;കിയതിന് പിന്നാലെയാണ് നടപടി. അടിയന്തരമായി കേസെടുക്കുമെന്ന് കണ്ണൂര്&#x200d; റൂറല്&#x200d; പൊലീസ് കമ്മീഷണര്&#x200d; മാധ്യമങ്ങളോട് പറഞ്ഞു.</p>
<p>സംഭവത്തില്&#x200d; ബാലാവകാശ കമ്മീഷനും കേസെടുത്തിട്ടുണ്ട്. ബാലാവകാശ കമ്മീഷന്&#x200d; ചെയര്&#x200d;പേഴ്സണ്&#x200d; കെ വി മനോജ് പൊലീസില്&#x200d; നിന്നും റിപ്പോര്&#x200d;ട്ട് തേടിയിട്ടുണ്ട്. കുട്ടിയുടെ വീട്ടിലേക്ക് അടിയന്തരമായി എത്താന്&#x200d; ചൈല്&#x200d;ഡ് ലൈന്&#x200d; പ്രവര്&#x200d;ത്തകരോട് ബാലാവകാശ കമ്മീഷന്&#x200d; നിര്&#x200d;ദേശം നല്&#x200d;കി. മകളെ പിതാവ് ക്രൂരമായി മര്&#x200d;ദിക്കുകയും അരിവാളിന് വെട്ടാനോങ്ങുകയും ചെയ്യുന്ന വീഡിയോ ശ്രദ്ധയില്&#x200d;പ്പെട്ടിട്ടും കേസെടുക്കാതിരുന്ന ചെറുപുഴ പൊലീസ് നടപടിക്കെതിരെ വിമര്&#x200d;ശനം ഉയര്&#x200d;ന്നിരുന്നു.</p>
<p>കാസര്&#x200d;കോട് ചിറ്റാരിക്കല്&#x200d; സ്വദേശിയാണ് ജോസ്. കണ്ണൂര്&#x200d; ജില്ലയിലെ മലയോര പ്രദേശമായ ചെറുപുഴയില്&#x200d; വാടക വീടെടുത്ത് താമസിച്ചുവരികയായിരുന്നു. അതേസമയം മാറിത്താമസിക്കുന്ന അമ്മയെ തിരികെ കൊണ്ടുവരാനുള്ള പ്രാങ്ക് വീഡിയോ ആണെന്നാണ് പിതാവിന്റെ വിശദീകരണം. ഇത് വിശ്വസിച്ചായിരുന്നു പൊലീസ് കേസെടുക്കല്&#x200d; നടപടി വൈകിച്ചത്. അകന്നു കഴിയുന്ന ഭാര്യയെ തിരിച്ചുവരാനാണ് കുട്ടികളെ ഉള്&#x200d;പ്പെടുത്തി വീഡിയോ ചെയ്തതെന്നാണ് വിശദീകരണം. എന്നാല്&#x200d; ഇക്കാര്യം പുര്&#x200d;ണമായി വിശ്വസിക്കാന്&#x200d; പൊലീസ് ഉള്&#x200d;പ്പെടെ തയ്യാറായിട്ടില്ല.</p>
<p>എന്നാല്&#x200d; ഇതൊരു പ്രാങ്ക് വീഡിയോ അല്ലെന്ന് വിലയിരുത്തലിലാണ് പൊലീസ് നടപടി. വീഡിയോ പ്രാങ്കാണെങ്കിലും അല്ലെങ്കിലും കര്&#x200d;ശന നടപടി ഉണ്ടാകുമെന്ന് ഡിവൈഎസ്പി ഉള്&#x200d;പ്പെടെ വ്യക്തമാക്കുന്നു. തല്ലരുതെന്ന് കുഞ്ഞ് ആവര്&#x200d;ത്തിച്ച് ആവശ്യപ്പെടുന്നത് വീഡിയോയില്&#x200d; കേള്&#x200d;ക്കാം. പ്രതിയുടെ വിശദമായി ചോദ്യം ചെയ്തതിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തുമെന്ന് പൊലിസ് അറിയിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/eight-year-old-girl-brutally-beaten-for-being-closer-to-her-mother-father-in-custody.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നാല് കുഞ്ഞുങ്ങളെ പ്രസവിച്ചാല്&#x200d; ബ്രാഹ്മണ ദമ്പതികള്&#x200d;ക്ക് ഒരുലക്ഷം രൂപ പാരിതോഷികം നല്&#x200d;കണം: മധ്യപ്രദേശ് ബ്രാഹ്മണ ബോര്&#x200d;ഡ്</title>
		<link>https://www.chandrikadaily.com/brahmin-couple-to-be-given-rs-1-lakh-reward-for-giving-birth-to-four-children-madhya-pradesh-brahmin-board.html</link>
					<comments>https://www.chandrikadaily.com/brahmin-couple-to-be-given-rs-1-lakh-reward-for-giving-birth-to-four-children-madhya-pradesh-brahmin-board.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Tue, 14 Jan 2025 03:00:46 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Brahmin couple]]></category>
		<category><![CDATA[children]]></category>
		<category><![CDATA[madhaypradesh]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=325577</guid>

					<description><![CDATA[ഞായറാഴ്ച ഇൻഡോറിൽ നടന്ന ഒരു പരിപാടിയെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു രജോറിയ.]]></description>
										<content:encoded><![CDATA[<p>നാല് കുട്ടികൾക്ക് ജന്മം നൽകുന്ന ബ്രാഹ്മണ ദമ്പതികൾക്ക് ഒരു ലക്ഷം രൂപ വീതം പാരിതോഷികം നൽകണമെന്ന് മധ്യപ്രദേശ് സർക്കാർ ബോർഡ് മേധാവി പണ്ഡിറ്റ് വിഷ്ണു രജോറിയ.</p>
<p>ഞായറാഴ്ച ഇൻഡോറിൽ നടന്ന ഒരു പരിപാടിയെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു രജോറിയ. സനാതന ധർമം സംരക്ഷിക്കാൻ ബ്രാഹ്മണ ദമ്പതികൾക്ക് നാല് കുട്ടികളുണ്ടാകേണ്ടത് അനിവാര്യമാണെന്ന് രജോറിയ പറഞ്ഞു.</p>
<p>‘ഒരു വ്യക്തി എന്ന നിലയിൽ, ഈ പാരിതോഷികം നൽകുമെന്ന് ഞാൻ ഈ പ്രഖ്യാപനം നടത്തുന്നു. ബ്രാഹ്മണ ദമ്പതികളുടെ കുട്ടികളെ വളർത്തുന്നതിനുള്ള എല്ലാ ഉത്തരവാദിത്തവും വഹിക്കും,’ സംസ്ഥാന കാബിനറ്റ് മന്ത്രി റാങ്ക് കൂടിയുള്ള രജോറിയ ​​പറഞ്ഞു. പിന്നീട് ഇന്ത്യാ ടുഡേ ടി.വിയോട് സംസാരിച്ച രജോറിയ, ബ്രാഹ്മണ ദമ്പതികൾക്ക് നാല് കുട്ടികൾ ജനിക്കേണ്ടത് നിർബന്ധമാണെന്ന് പറഞ്ഞു.</p>
<p>‘ബ്രാഹ്മണർക്ക് 4 കുട്ടികൾ നിർബന്ധമാണെന്ന് യുവദമ്പതികളോട് ഞാൻ അഭ്യർത്ഥിച്ചു. സനാതന ധർമം സംരക്ഷിക്കേണ്ടത് അത്യാവശ്യമാണ്. പരശുറാം കല്യാൺ ബോർഡ് തലവൻ എന്ന നിലയിലാണ് ഞാൻ ഈ അഭ്യർത്ഥന നടത്തുന്നത് ,’ അദ്ദേഹം പറഞ്ഞു.</p>
<p>ഈ നിർദ്ദേശത്തിന് ബ്രാഹ്മണ സമുദായത്തിൽ നിന്നുള്ള ആളുകൾ പിന്തുണ നൽകിയിട്ടുണ്ടെന്നും ബോർഡ് അതിനുള്ള പ്രവർത്തനങ്ങൾ ആരംഭിക്കുമെന്നും രജോറിയ ​​പറഞ്ഞു.</p>
<p>നാല് കുട്ടികൾ ഉള്ളത് കുടുംബങ്ങൾക്ക് സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടാക്കുമെന്ന് ചോദിച്ചപ്പോൾ, മോദി സർക്കാർ സഹായിക്കുമെന്ന് രജോറിയ ​​വാദിച്ചു, ‘നമ്മുടെ രാജ്യത്തിന് സ്വാതന്ത്ര്യം ലഭിക്കുന്നതിന് മുമ്പ് ഞങ്ങൾക്ക് വസ്ത്രങ്ങൾ ഇല്ലായിരുന്നു. കുഞ്ഞുങ്ങൾക്ക് ഭക്ഷണം നൽകാൻ സൗകര്യങ്ങൾ കുറവായിരുന്നു. എന്നാൽ ദൈവകൃപ, ഞങ്ങൾക്ക് സർക്കാരുകൾ ഉണ്ട്,’ രജോറിയ ​​പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/brahmin-couple-to-be-given-rs-1-lakh-reward-for-giving-birth-to-four-children-madhya-pradesh-brahmin-board.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ക്രൂരത കുരുന്നുകളോടും; അങ്കണവാടിയിലെ പാലും മുട്ടയും നിര്&#x200d;ത്തലാക്കി സര്&#x200d;ക്കാര്&#x200d;</title>
		<link>https://www.chandrikadaily.com/cruelty-to-children-government-stops-milk-and-eggs-in-anganwadi.html</link>
					<comments>https://www.chandrikadaily.com/cruelty-to-children-government-stops-milk-and-eggs-in-anganwadi.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sat, 11 Jan 2025 02:39:48 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[children]]></category>
		<category><![CDATA[Government]]></category>
		<category><![CDATA[milk and eggs]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=325138</guid>

					<description><![CDATA[ആഴ്ചയിൽ രണ്ട് ദിവസം മുട്ട, ഒരു ദിവസം പാൽ, ദിവസം രണ്ട് കറികൾ കൂട്ടി ചോറ് എന്നിവയാണ് അങ്കണവാടികളിൽ കൊടുത്തിരുന്നത്.]]></description>
										<content:encoded><![CDATA[<p>ഫണ്ടില്ലെന്ന കാരണം പറഞ്ഞ് അങ്കണവാടി കുട്ടികൾക്ക് നൽകിവരുന്ന പാലും മുട്ടയും സർക്കാർ നിർത്തലാക്കി. ആഴ്ചയിൽ രണ്ട് ദിവസം മുട്ട, ഒരു ദിവസം പാൽ, ദിവസം രണ്ട് കറികൾ കൂട്ടി ചോറ് എന്നിവയാണ് അങ്കണവാടികളിൽ കൊടുത്തിരുന്നത്.</p>
<p>കഴിഞ്ഞ മാർച്ച് വരെ ഉച്ചഭക്ഷണം നൽകിയതിന്റെ തുക ലഭിച്ചത് വളരെ വൈകിയാണ്. ഓരോ മാസവും അങ്കണവാടി ജീവനക്കാർ സാധനങ്ങൾക്ക് പണം നൽകാനാവാതെ പ്രയാസപ്പെടുകയായിരുന്നു. ഇപ്പോൾ പദ്ധതി പൂർണമായും നിർത്തലാക്കിയത് അംഗണവാടികളുടെ ദൈനംദിന പ്രവർത്തനങ്ങളെ ബാധിച്ചിരിക്കുകയാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/cruelty-to-children-government-stops-milk-and-eggs-in-anganwadi.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സംസ്ഥാനത്ത് കുട്ടികള്&#x200d;ക്കിടയില്&#x200d; മുണ്ടിനീര് വ്യാപകം: വാക്‌സിന്&#x200d; ഉടന്&#x200d; അനുവദിക്കണമെന്ന് കേന്ദ്രത്തോട് കേരളം</title>
		<link>https://www.chandrikadaily.com/mumps-is-rampant-among-children-in-the-state-kerala-tells-the-center-to-allow-the-vaccine-immediately.html</link>
					<comments>https://www.chandrikadaily.com/mumps-is-rampant-among-children-in-the-state-kerala-tells-the-center-to-allow-the-vaccine-immediately.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Sun, 15 Dec 2024 06:45:25 +0000</pubDate>
				<category><![CDATA[Health]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[children]]></category>
		<category><![CDATA[health]]></category>
		<category><![CDATA[mumps]]></category>
		<category><![CDATA[vaccine]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=321871</guid>

					<description><![CDATA[മുണ്ടിനീര് ബാധിച്ചവരുടെ എണ്ണം 70,000 കടന്നു]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: സംസ്ഥാനത്തു കുട്ടികള്&#x200d;ക്കിടയില്&#x200d; മുണ്ടിനീര് വ്യാപകമാകുന്നു. മുണ്ടിനീര് ബാധിച്ചവരുടെ എണ്ണം 70,000 കടന്നു. ഈ സാഹചര്യത്തില്&#x200d; എംഎംആര്&#x200d; വാക്സീന്&#x200d; ഉടന്&#x200d; അനുവദിക്കണമെന്നു കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടു. സംസ്ഥാന ആരോഗ്യ ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരുമായി കേന്ദ്ര ഉദ്യോഗസ്ഥര്&#x200d; നടത്തിയ ചര്&#x200d;ച്ചയിലാണ് ആവശ്യം ഉന്നയിച്ചത്.</p>
<p>മുണ്ടിനീര് വ്യാപകമാകുന്ന സാഹചര്യം ഗൗരവത്തോടെ കാണണമെന്നും മരണം റിപ്പോര്&#x200d;ട്ട് ചെയ്തിട്ടില്ലെങ്കിലും മുണ്ടിനീര് ബാധിതര്&#x200d;ക്കു ഭാവിയില്&#x200d; ഉണ്ടായേക്കാവുന്ന ആരോഗ്യപ്രശ്നങ്ങള്&#x200d; കണക്കിലെടുക്കണമെന്നും കേരളം ആവശ്യപ്പെട്ടു. ഉന്നതതല യോഗത്തില്&#x200d; വിഷയം അവതരിപ്പിക്കാമെന്നായിരുന്നു കേന്ദ്ര ഉദ്യോഗസ്ഥരുടെ പ്രതികരണം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/mumps-is-rampant-among-children-in-the-state-kerala-tells-the-center-to-allow-the-vaccine-immediately.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സംഘർഷം ഒഴിയാതെ മണിപ്പൂർ; ക്യാമ്പിൽ നിന്ന് കാണാതായ സ്ത്രീയുടെയും 2 കുട്ടികളുടെയും മൃതദേഹങ്ങൾ കണ്ടെത്തി</title>
		<link>https://www.chandrikadaily.com/manipur-without-conflict-the-bodies-of-the-missing-woman-and-2-children-were-recovered-from-the-camp.html</link>
					<comments>https://www.chandrikadaily.com/manipur-without-conflict-the-bodies-of-the-missing-woman-and-2-children-were-recovered-from-the-camp.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sat, 16 Nov 2024 07:20:16 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[children]]></category>
		<category><![CDATA[conflict]]></category>
		<category><![CDATA[manipur]]></category>
		<category><![CDATA[woman]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=317697</guid>

					<description><![CDATA[കാണാതായ ആറുപേരില്&#x200d; ഉള്&#x200d;പ്പെട്ട മൂന്ന് മൃതദേഹങ്ങളാണ് കണ്ടെത്തിയത്.]]></description>
										<content:encoded><![CDATA[<p>ചെറിയൊരു ഇടവേളയ്ക്ക് ശേഷം വീണ്ടും മണിപ്പൂര്&#x200d; അശാന്തമാകുന്നു എന്ന റിപ്പോര്&#x200d;ട്ടുകള്&#x200d;ക്കിടെ ജിരിബാമില്&#x200d; തട്ടിക്കൊണ്ടുപോയ മെയ്‌തെയ് വിഭാഗത്തില്&#x200d;പ്പെട്ടരെന്ന് സംശയിക്കുന്നവരുടെ മൃതദേഹങ്ങള്&#x200d; കണ്ടെത്തി. കാണാതായ ആറുപേരില്&#x200d; ഉള്&#x200d;പ്പെട്ട മൂന്ന് മൃതദേഹങ്ങളാണ് കണ്ടെത്തിയത്.</p>
<p>മൃതദേഹം ഒരു സ്ത്രീയുടേയും രണ്ട് കുട്ടികളുടേതുമാണെന്നാണ് റിപ്പോര്&#x200d;ട്ടുകള്&#x200d;. കണ്ടെത്തിയ മൃതദേഹങ്ങള്&#x200d; ബന്ദികളാക്കപ്പെട്ടവരുടേത് തന്നെയാണോ എന്നതില്&#x200d; ഇതുവരെ സ്ഥിരീകരണമില്ല. ജിരി പുഴയിലാണ് മൃതദേഹങ്ങള്&#x200d; കണ്ടെത്തിയത്. മൃതദേഹങ്ങള്&#x200d; പോസ്റ്റ്‌മോര്&#x200d;ട്ടത്തിനായി അസമിലെ സില്&#x200d;ച്ചറില്&#x200d; എത്തിച്ചു.</p>
<p>നവംബര്&#x200d; ആദ്യവാരത്തിലായിരുന്നു മണിപ്പൂരില്&#x200d; വീണ്ടും അക്രമങ്ങള്&#x200d; റിപ്പോര്&#x200d;ട്ട് ചെയ്യപ്പെട്ടത്. അസം അതിര്&#x200d;ത്തിയോട് ചേര്&#x200d;ന്ന ജിരിബാമിലാണ് അക്രമങ്ങള്&#x200d; കൂടുതലായി റിപ്പോര്&#x200d;ട്ട് ചെയ്തത്. നവംബര്&#x200d; 7 മുതല്&#x200d; 13 മരണങ്ങളും മണിപ്പൂരില്&#x200d; റിപ്പോര്&#x200d;ട്ട് ചെയ്തിട്ടുണ്ട്.</p>
<p>മണിപ്പൂരിലെ അക്രമം വര്&#x200d;ധിച്ചതിന് പിന്നാലെ 2,500-ഓളം അധിക അര്&#x200d;ധസൈനികരെകൂടി സംസ്ഥാനത്തേക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിയോഗിച്ചിട്ടുണ്ട്. കഴിഞ്ഞ 19 മാസമായി സംസ്ഥാനത്ത് ഇപ്പോള്&#x200d; 29,000-ത്തിലധികം പേര്&#x200d; അടങ്ങുന്ന 218 കമ്പനി കേന്ദ്ര സായുധ പൊലീസ് സേനകകളെ വിന്യസിച്ചിട്ടുണ്ട്. സൈന്യവും അസം റൈഫിള്&#x200d;സും സുരക്ഷ ഉറപ്പിക്കാന്&#x200d; രംഗത്തുണ്ട്.</p>
<p>ഇതിനിടെ, തട്ടിക്കൊണ്ടുപോയ മെയ്‌തെയ് വിഭാഗത്തില്&#x200d;പ്പെട്ടരെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് ഇംഫാല്&#x200d; താഴ്‌വരയില്&#x200d; വലിയ പ്രതിഷേധങ്ങള്&#x200d; അരങ്ങേറിയിരുന്നു. ജിരിബാമില്&#x200d; സിആര്&#x200d;പിഎഫുമായുള്ള ഏറ്റുമുട്ടലില്&#x200d; കൊല്ലപ്പെട്ട 10 മാര്&#x200d; ഗോത്രവിഭാഗക്കാര്&#x200d;ക്കു വേണ്ടി കുക്കി ഭൂരിപക്ഷ ജില്ലകളിലും പ്രതിഷേധപ്രകടനങ്ങള്&#x200d; അരങ്ങേറുന്നുണ്ട്.</p>
<p>ഈ പശ്ചാത്തലത്തിലാണ് കൂടുതല്&#x200d; അര്&#x200d;ധ സൈനിക വിഭാഗങ്ങളെ സംസ്ഥാനത്തേക്ക് നിയോഗിച്ചിരിക്കുന്നത്.മുതിര്&#x200d;ന്ന പൊലീസ് ഉദ്യോഗസ്ഥര്&#x200d; ജിരിബാമില്&#x200d; ക്യാംപ് ചെയ്താണ് തട്ടിക്കൊണ്ടുപോയവരെ മോചിപ്പിക്കുന്നതിനായുള്ള ശ്രമങ്ങള്&#x200d; ഏകോപിപ്പിക്കുന്നത്.</p>
<p>അക്രമങ്ങള്&#x200d; വ്യാപിക്കുന്ന സാഹചര്യത്തില്&#x200d; സംഘര്&#x200d;ഷ ബാധിതമായ ജിരിബാം ഉള്&#x200d;പ്പെടെയുള്ള ആറ് പൊലീസ് സ്റ്റേഷന്&#x200d; പരിധികളില്&#x200d; ആര്&#x200d;മ്ഡ് ഫോഴ്‌സ് (സ്‌പെഷ്യല്&#x200d; പവര്&#x200d;) ആക്റ്റ് (അഫ്‌സ) പ്രഖ്യാപിച്ചു. മണിപ്പുരിലെ അസ്ഥിരാവസ്ഥ കണക്കിലെടുത്താണ് സായുധ സേനാ പ്രത്യേകാധികാര നിയമം മണിപ്പൂരില്&#x200d; വീണ്ടും നടപ്പിലാക്കിയതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു.</p>
<p>പടിഞ്ഞാറന്&#x200d; ഇംഫാല്&#x200d; ജില്ലയിലെ സെക്മായ്, ലംസാങ്, കിഴക്കന്&#x200d; ഇംഫാല്&#x200d; ജില്ലയിലെ ലംലായ്, ജിരിബാം ജില്ലയിലെ ജിരിബാം, കാങ്പോക്പിയിലെ ലെയ്മഖോങ്, ബിഷ്ണുപൂരിലെ മൊയ്റാംഗ് എന്നിവയാണ് അഫ്സ്പ വീണ്ടും ഏര്&#x200d;പ്പെടുത്തിയ പോലീസ് സ്റ്റേഷന്&#x200d; മേഖലകള്&#x200d;.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/manipur-without-conflict-the-bodies-of-the-missing-woman-and-2-children-were-recovered-from-the-camp.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇസ്രായേൽ സേന കുഞ്ഞുങ്ങളെ നെഞ്ചിലും തലയിലും വെടിവെച്ചു ​കൊല്ലുന്നതായി ഡോക്ടർ</title>
		<link>https://www.chandrikadaily.com/doctor-says-israeli-forces-kill-children-by-shooting-them-in-the-chest-and-head.html</link>
					<comments>https://www.chandrikadaily.com/doctor-says-israeli-forces-kill-children-by-shooting-them-in-the-chest-and-head.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Tue, 23 Jul 2024 12:04:15 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[children]]></category>
		<category><![CDATA[gaza]]></category>
		<category><![CDATA[Isreal]]></category>
		<category><![CDATA[news]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=303585</guid>

					<description><![CDATA[ഒരു അന്താരാഷ്ട്ര ചാനലിന് നല്&#x200d;കിയ അഭിമുഖത്തിലാണ് തുറന്ന് പറച്ചില്&#x200d; നടത്തിയത്]]></description>
										<content:encoded><![CDATA[<p>ഗസ്സയില്&#x200d; ഇസ്രാഈലിന്റെ കുഞ്ഞുങ്ങളോടുള്ള ക്രൂരതയെക്കുറിച്ച് തുറന്ന് പറഞ്ഞ് അമേരിക്കന്&#x200d; വംശജനായ ജൂത ഡോക്ടര്&#x200d;. ഈ വര്&#x200d;ഷം ഏപ്രില്&#x200d; മേയ് മാസങ്ങളില്&#x200d; ഗസ്സയില്&#x200d; സന്നദ്ധസേവനം നടത്തിയ ഓര്&#x200d;ത്തോപീഡിക് സര്&#x200d;ജനും ഇന്റര്&#x200d;നാഷണല്&#x200d; കോളജ് ഓഫ് സര്&#x200d;ജന്&#x200d;സ് വൈസ് പ്രസിഡന്റുമായ മാര്&#x200d;ക്ക് പേള്&#x200d;മുട്ടറാണ് ഞെട്ടിക്കുന്ന ക്രൂരതയെ കുറിച്ച് വെളിപ്പെടുത്തിയത്.</p>
<p>ഇസ്രാഈല്&#x200d; അധിനിവേശ സ്‌നൈപ്പര്&#x200d;മാര്&#x200d; ഗസ്സയില്&#x200d; കുട്ടികളെ നെഞ്ചിലും തലയിലും മനപൂര്&#x200d;വം വെടിയുതിര്&#x200d;ത്ത് കൊല്ലുന്നതായി അദ്ദേഹം പറഞ്ഞു. ഒരു അന്താരാഷ്ട്ര ചാനലിന് നല്&#x200d;കിയ അഭിമുഖത്തിലാണ് തുറന്ന് പറച്ചില്&#x200d; നടത്തിയത്. &#8216;നെഞ്ചിലും തലയിലും വെടിയേറ്റ നിലയില്&#x200d; എന്റെയടുത്ത് രണ്ട് കുഞ്ഞുങ്ങളെ കൊണ്ടുവന്നു. അവരുടെ ഫോട്ടോകള്&#x200d; ഞാന്&#x200d; സൂക്ഷിച്ചുവെച്ചിട്ടുണ്ട്. വെടിയേറ്റ കുഞ്ഞിന്റെ നെഞ്ചില്&#x200d; എനിക്ക് സ്‌റ്റെതസ്‌കോപ്പ് കൃത്യമായി വെക്കാന്&#x200d; കഴിഞ്ഞില്ല. അതേ കുട്ടിയുടെ തലക്കും വെടിയേറ്റിരുന്നു. &#8216;ലോകത്തിലെ ഏറ്റവും മികച്ച സ്‌നൈപ്പര്&#x200d;&#8217; ഒരിക്കലും അബദ്ധത്തില്&#x200d; ഒരു കൊച്ചുകുട്ടിയെ രണ്ടുതവണ വെടിവെക്കില്ല. അവ കൊല്ലാനുദ്ദേശിച്ചുള്ള ഷോട്ടുകളാണ്&#8217; ഡോ. മാര്&#x200d;ക്ക് പേള്&#x200d;മുട്ടര്&#x200d; പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/doctor-says-israeli-forces-kill-children-by-shooting-them-in-the-chest-and-head.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കൊവിഡിൽ അനാഥരായ കുട്ടികളോട് കേന്ദ്രത്തിൻ്റെ ക്രൂരത: പ്രധാനമന്ത്രി കെയർ പദ്ധതിയിലേക്ക് കിട്ടിയ 51% അപേക്ഷകളും തള്ളി</title>
		<link>https://www.chandrikadaily.com/centers-brutality-towards-children-orphaned-by-covid-51-applications-received-for-pradhan-mantri-care-scheme-rejected.html</link>
					<comments>https://www.chandrikadaily.com/centers-brutality-towards-children-orphaned-by-covid-51-applications-received-for-pradhan-mantri-care-scheme-rejected.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Tue, 16 Jul 2024 10:08:06 +0000</pubDate>
				<category><![CDATA[Health]]></category>
		<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[children]]></category>
		<category><![CDATA[covid]]></category>
		<category><![CDATA[orphaned]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=302863</guid>

					<description><![CDATA[കൊവിഡ് കാലത്ത് മാതാപിതാക്കളെ നഷ്ടപ്പെട്ട് അനാഥരായ കുട്ടികള്&#x200d;ക്ക് വേണ്ടി തുടങ്ങിയതാണ് ഈ പദ്ധതി.]]></description>
										<content:encoded><![CDATA[<p>രാജ്യത്തെ കുട്ടികള്&#x200d;ക്കായുള്ള പിഎം കെയര്&#x200d; പദ്ധതിയിലേക്ക് ലഭിച്ച 51% അപേക്ഷകളും തള്ളിയതായി റിപ്പോര്&#x200d;ട്ട്. കൊവിഡ് കാലത്ത് മാതാപിതാക്കളെ നഷ്ടപ്പെട്ട് അനാഥരായ കുട്ടികള്&#x200d;ക്ക് വേണ്ടി തുടങ്ങിയതാണ് ഈ പദ്ധതി. കൊവിഡ് മൂര്&#x200d;ധന്യത്തില്&#x200d; നില്&#x200d;ക്കെയാണ് രാജ്യത്ത് 2021 മെയ് 29 ന് കേന്ദ്രസര്&#x200d;ക്കാര്&#x200d; പദ്ധതിക്ക് രൂപം നല്&#x200d;കിയത്.</p>
<p>നിയമാനുസൃതമുള്ള രക്ഷിതാവിനെയോ വളര്&#x200d;ത്തുന്ന രക്ഷിതാക്കളെയോ യഥാര്&#x200d;ത്ഥ മാതാപിതാക്കളെയോ 2020 മാര്&#x200d;ച്ച് 11 നും 2023 മെയ് അഞ്ചിനും ഇടയില്&#x200d; നഷ്ടമായവര്&#x200d;ക്ക് വേണ്ടിയുള്ളതായിരുന്നു പരാതി. രാജ്യത്തെ 33 സംസ്ഥാനങ്ങളിലെ 613 ജില്ലകളില്&#x200d; നിന്നായി 9331 അപേക്ഷകളാണ് കേന്ദ്രത്തിന് ലഭിച്ചത്. എന്നാല്&#x200d; 32 സംസ്ഥാനങ്ങളിലെ 558 ജില്ലകളില്&#x200d; നിന്നുള്ള 4532 അപേക്ഷകള്&#x200d; മാത്രമാണ് കേന്ദ്രം അംഗീകരിച്ചത്.</p>
<p>ഇതുവരെ 4781 അപേക്ഷകള്&#x200d; കേന്ദ്രം തള്ളി. 18 അപേക്ഷകള്&#x200d; ഇപ്പോഴും കേന്ദ്രസര്&#x200d;ക്കാരിന്റെ പരിഗണനയിലാണ്. കേന്ദ്ര വനിതാ ശിശു ക്ഷേമ മന്ത്രാലയമാണ് ഇതിന്റെ കണക്കുകള്&#x200d; പുറത്തുവിട്ടത്. എന്നാല്&#x200d; അപേക്ഷകള്&#x200d; നിരാകരിക്കാന്&#x200d; വ്യക്തമായ കാരണങ്ങളൊന്നും കേന്ദ്രസര്&#x200d;ക്കാര്&#x200d; വ്യക്തമാക്കിയിട്ടുമില്ല.</p>
<p>രാജസ്ഥാന്&#x200d;, മഹാരാഷ്ട്ര, ഉത്തര്&#x200d;പ്രദേശ് എന്നിവിടങ്ങളില്&#x200d; നിന്നാണ് കൂടുതല്&#x200d; അപേക്ഷകള്&#x200d; എത്തിയത്. യഥാക്രമം 1553, 1511 , 1007 അപേക്ഷകളാണ് ഇവിടെ നിന്ന് ലഭിച്ചത്. എന്നാല്&#x200d; മഹാരാഷ്ട്രയിലെ 855 അപേക്ഷകളും രാജസ്ഥാനിലെ 210 അപേക്ഷകളും ഉത്തര്&#x200d;പ്രദേശിലെ 467 അപേക്ഷകളുമാണ് കേന്ദ്രം അംഗീകരിച്ചത്.</p>
<p>അനാഥരാക്കപ്പെട്ട കുട്ടികള്&#x200d;ക്ക് തുടര്&#x200d; സംരക്ഷണവും പരിചരണവും ഉറപ്പാക്കുന്നതാണ് ഈ നയം. വിദ്യാഭ്യാസം, ആരോഗ്യ ഇഷുറന്&#x200d;സ്, സാമ്പത്തിക സഹായം തുടങ്ങിയവ 23 വയസ് വരെ ഈ പദ്ധതി വഴി അനാഥരാക്കപ്പെട്ട കുട്ടികള്&#x200d;ക്ക് കേന്ദ്രം നല്&#x200d;കും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/centers-brutality-towards-children-orphaned-by-covid-51-applications-received-for-pradhan-mantri-care-scheme-rejected.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മദ്‌റസയിലേക്ക് കുട്ടികളെ കൊണ്ടുവന്നതിന് മനുഷ്യക്കടത്ത് ആരോപിച്ച് അറസ്റ്റ്; ഒടുവില്&#x200d; 5 പേരും കുറ്റവിമുക്തര്&#x200d;</title>
		<link>https://www.chandrikadaily.com/children-arrested-on-human-trafficking-charges-for-bringing-to-madrassa-finally-5-people-were-acquitted.html</link>
					<comments>https://www.chandrikadaily.com/children-arrested-on-human-trafficking-charges-for-bringing-to-madrassa-finally-5-people-were-acquitted.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Wed, 29 May 2024 09:09:47 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[arrested]]></category>
		<category><![CDATA[children]]></category>
		<category><![CDATA[human-trafficking]]></category>
		<category><![CDATA[madrassa]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=298909</guid>

					<description><![CDATA[മഹാരാഷ്ട്രയിലെ മന്&#x200d;മാഡിലെയും ഭുസാവലിലെയും ഗവണ്&#x200d;മെന്റ് റെയില്&#x200d;വേ പൊലീസാണ് 2 ക്രിമിനല്&#x200d; കേസുകള്&#x200d; അവസാനിപ്പിച്ചത്.]]></description>
										<content:encoded><![CDATA[<p>ബാലവേലക്ക് കുട്ടികളെ കൊണ്ടുവന്നു എന്നാരോപിച്ച് അറസ്റ്റ് ചെയ്ത 5 മദ്‌റസ അധ്യാപകര്&#x200d;ക്കെതിരൊയ ക്രിമിനല്&#x200d; കേസുകള്&#x200d; അവസാനിപ്പിച്ച് റെയില്&#x200d;വേ പൊലീസ്. മഹാരാഷ്ട്രയിലെ മന്&#x200d;മാഡിലെയും ഭുസാവലിലെയും ഗവണ്&#x200d;മെന്റ് റെയില്&#x200d;വേ പൊലീസാണ് 2 ക്രിമിനല്&#x200d; കേസുകള്&#x200d; അവസാനിപ്പിച്ചത്. മഹാരാഷ്ട്ര സാംഗ്ലി സ്വദേശി മുഹമ്മദ് അഞ്ജൂര്&#x200d; ആലം മുഹമ്മദ് സയ്യിദ് അലി (34), ബിഹാറിലെ അരാരിയ സ്വദേശികളായ സദ്ദാം ഹുസൈന്&#x200d; സിദ്ദീഖി (23), നുഅ്മാന്&#x200d; ആലം സിദ്ദീഖി (28), ഇസാജ് സിയാബുള്&#x200d; സിദ്ദീഖി (40), മുഹമ്മദ് ഷാനവാസ് ഹാറൂണ്&#x200d; (22) എന്നിവരെയാണ് അറസ്റ്റ് ചെയ്തിരുന്നത്.</p>
<p>ബിഹാറില്&#x200d; നിന്ന് മഹാരാഷ്ട്രയിലേക്ക് 59 കുട്ടികളെ ബാലവേലക്കായി കടത്തിയെന്ന് ആരോപിച്ചായിരുന്നു അറസ്റ്റ്. ഇവരെ നാലാഴ്ച ജയിലിലടക്കുകയും ചെയ്തു. അതേസമയം, തെറ്റിദ്ധാരണ കാരണമാണ് എഫ്.ഐ.ആറുകള്&#x200d; രജിസ്റ്റര്&#x200d; ചെയ്തതന്നെ് വ്യക്തമായതയും കേസുകള്&#x200d; മാര്&#x200d;ച്ചില്&#x200d; അവസാനിപ്പിച്ചതായും റെയില്&#x200d;വേ പൊലീസ് അധികൃതര്&#x200d; അറിയിച്ചു.</p>
<p>2023 മെയ് 30നാണ് കേസിനാസ്പദമായ സംഭവം. ബിഹാറിലെ അരാരിയ ജില്ലയില്&#x200d; നിന്നുള്ള എട്ടിനും 17നും ഇടയിലുള്ള പ്രായമുള്ള 59 കുട്ടികളാണ് മദ്‌റസ പഠനത്തിനായി പൂണെയിലേക്കും സാംഗ്ലിയിലേക്കും ട്രെയിനില്&#x200d; വന്നത്. ഇവരെ റെയില്&#x200d;വേ പ്രൊട്ടക്ഷന്&#x200d; സേനയും ഒരു എന്&#x200d;.ജി.ഒയും ചേര്&#x200d;ന്ന് ഭുസാവല്&#x200d;, മന്&#x200d;മാഡ് സ്റ്റേഷനുകളില്&#x200d; നിന്ന് പിടികൂടുകയായിരുന്നു.</p>
<p>ഡല്&#x200d;ഹിയിലെ ജുവനൈല്&#x200d; ജസ്റ്റിസ് ബോര്&#x200d;ഡും റെയില്&#x200d;വേയുമായി ബന്ധമുള്ള മുതിര്&#x200d;ന്ന ഉദ്യോഗസ്ഥനും നല്&#x200d;കിയ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. ഇവരെ ബാലവേലക്ക് വേണ്ടി കടത്തുകയാണെന്നായിരുന്നു പരാതി. തുടര്&#x200d;ന്ന് കുട്ടികളെ 12 ദിവസം നാസിക്കിലെയും ഭൂസാവലിലെയും ഷെല്&#x200d;ട്ടര്&#x200d; ഹോമുകളില്&#x200d; പാര്&#x200d;പ്പിച്ചു. പിന്നീട് ഇവരെ മാതാപിതാക്കളുടെ കൂടെ ബിഹാറിലേക്ക് പോകാന്&#x200d; നാസിക് ജില്ലാ ഭരണകൂടം അനുവദിച്ചു.</p>
<p>കുട്ടികളുടെ കൂടെ 5 മദ്‌റസ അധ്യാപകരാണ് ഉണ്ടായിരുന്നത്. മതിയായ രേഖകള്&#x200d; ഇവര്&#x200d;ക്ക് ഹാജരാക്കാന്&#x200d; സാധിക്കാത്തതിനാല്&#x200d; വിവിധ വകുപ്പുകള്&#x200d; പ്രകാരം എഫ്.ഐ.ആര്&#x200d; രജിസ്റ്റര്&#x200d; ചെയ്യുകയായിരുന്നുവെന്നാണ് ആര്&#x200d;.പി.എഫ് ഉദ്യോഗസ്ഥര്&#x200d; പറഞ്ഞിരുന്നത്.</p>
<p>അന്വേഷണത്തിന്റെ ഭാഗാമയി റെയില്&#x200d;വേ പൊലീസ് ബിഹാറിലെ അരാരിയ സന്ദര്&#x200d;ശിക്കുകയും പ്രതികളുടെയും കുട്ടികളുടെയും യോഗ്യതാപത്രങ്ങള്&#x200d; പരിശോധിക്കുകയും ചെയ്തു. കുട്ടികളെ കൊണ്ടുപോകാനിരുന്ന മദ്രസയിലും പരിശോധന നടത്തി. അന്വേഷണത്തില്&#x200d; പരാതി വ്യാജമാണെന്ന് പൊലീസിന് മനസ്സിലായി. കൃത്യമായ പരിശോധന നടത്തിയെന്നും മനുഷ്യക്കടത്ത് നടന്നിട്ടില്ലെന്ന് ഉറപ്പായതായും റെയില്&#x200d;വേ പൊലീസ് കോടതിയില്&#x200d; സമര്&#x200d;പ്പിച്ച ക്ലോഷര്&#x200d; റിപ്പോര്&#x200d;ട്ടില്&#x200d; വ്യക്തമാക്കി.</p>
<p>അതേസമയം, അഞ്ച് മദ്രസാ അധ്യാപകരെയും ക്രിമിനല്&#x200d; കുറ്റങ്ങളില്&#x200d; നിന്ന് ഒഴിവാക്കിയെങ്കിലും പൊലീസ് നടപടികള്&#x200d; വ്യക്തിപരമായി ഇവര്&#x200d;ക്ക് വലിയ നഷ്ടമാണ് വരുത്തിയത്. &#8216;കേസുകള്&#x200d; തെറ്റാണെന്ന് ആളുകള്&#x200d;ക്ക് അറിയാമായിരുന്നിട്ടും എഫ്.ഐ.ആറുകളും അറസ്റ്റുകളും ആ ധാരണകളെ മാറ്റി. ഇത് ഞങ്ങളെ സാമൂഹികവും മാനസികവുമായ ദുരിതത്തിലേക്ക് നയിച്ചു&#8217; -കേസില്&#x200d; പ്രതിയായിരുന്ന മുഹമ്മദ് ഷാനവാസ് ഹാറൂണ്&#x200d; പറഞ്ഞു. സംഭവത്തെത്തുടര്&#x200d;ന്ന് എന്റെ കുടുംബം ഭയപ്പാടിലും ആശങ്കയിലുമാണ്. ജോലിക്കായി സൗദി അറേബ്യയിലേക്ക് പോകാനുള്ള എന്റെ തീരുമാനം ഉപക്ഷേിക്കാന്&#x200d; അവര്&#x200d; ആവശ്യപ്പെട്ടതായും ഹാറൂണ്&#x200d; പറഞ്ഞു.</p>
<p>തങ്ങളുടെ കൈവശം എല്ലാ കുട്ടികളുടെയും ആധാര്&#x200d; കാര്&#x200d;ഡുകള്&#x200d; ഉണ്ടായിരുന്നുവെന്ന് സദ്ദാം ഹുസൈന്&#x200d; സിദ്ദീഖി വ്യക്തമാക്കി. വീഡിയോ കോള്&#x200d; വഴി കുട്ടികളുടെ മാതാപിതാക്കളുമായി സംസാരിക്കാമെന്ന് പൊലീസിനോട് പറഞ്ഞതാണ്. പക്ഷേ, അവര്&#x200d; പ്രാദേശിക സര്&#x200d;പഞ്ചില്&#x200d; നിന്നോ മാതാപിതാക്കളില്&#x200d; നിന്നോ ഉള്ള സമ്മതപത്രം ആവശ്യപ്പെട്ടു. അത് ഞങ്ങളുടെ കൈവശം ഇല്ലായിരുന്നു. സംഭവശേഷം എന്റെ മാതാപിതാക്കള്&#x200d; വളരെ ഭയപ്പാടിലായിരുന്നു. അവര്&#x200d;ക്ക് ദിവസങ്ങളോളം ഭക്ഷണം കഴിക്കാന്&#x200d; സാധിച്ചില്ലെന്നും സദ്ദാം ഹുസൈന്&#x200d; സിദ്ദീഖി കൂട്ടിച്ചേര്&#x200d;ത്തു.</p>
<p>തെറ്റായ എഫ്.ഐ.ആറുകള്&#x200d; റദ്ദാക്കണമെന്നാവശ്യപ്പെട്ട് തങ്ങള്&#x200d; ബോംബെ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു?വെന്ന് അധ്യാപകരുടെ അഭിഭാഷകന്&#x200d; നിയാസ് അഹമ്മദ് ലോധി പറഞ്ഞു. കാര്യമായ തെളിവുകളൊന്നും ലഭിച്ചില്ലെന്നും കേസ് അവസാനിപ്പിക്കുകയാണെന്നുമാണ് പൊലീസ് കോടതിയെ അറിയിച്ചത്. പൊലീസിന്റെ തെറ്റായ നടപടി മൂലമുണ്ടായ നഷ്ടത്തിന് അഞ്ച് അധ്യാപകരും സര്&#x200d;ക്കാരില്&#x200d; നിന്ന് നഷ്ടപരിഹാരം ആവശ്യപ്പെടണം. കൂടുതല്&#x200d; ജാഗ്രത പാലിക്കാന്&#x200d; പൊലീസിനെ മികച്ചരീതിയില്&#x200d; പരിശീലിപ്പിക്കണം. ഇത്തരം കള്ളക്കേസുകള്&#x200d; പൊലീസിന്റെയും ജുഡീഷ്യറിയുടെയും സമയം പാഴാക്കുക മാത്രമല്ല, വിശ്വാസ്യതയെ ബാധിക്കുകയും ചെയ്യുന്നുവെന്നും അഹമ്മദ് ലോധി പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/children-arrested-on-human-trafficking-charges-for-bringing-to-madrassa-finally-5-people-were-acquitted.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
