<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>china -india &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/china-india/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sat, 05 Sep 2020 12:32:47 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>china -india &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>അരുണാചലില്&#x200d; ചൈനീസ് കടന്നുകയറ്റം; ഗുരുതര ആരോപണവുമായി എംഎല്&#x200d;എ-അന്വേഷണം ആരംഭിച്ച് പൊലീസ്</title>
		<link>https://www.chandrikadaily.com/arunachal-cops-sent-to-probe-reports-of-5-men-kidnapped-by-chinese-army.html</link>
					<comments>https://www.chandrikadaily.com/arunachal-cops-sent-to-probe-reports-of-5-men-kidnapped-by-chinese-army.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 05 Sep 2020 12:26:29 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[china -india]]></category>
		<category><![CDATA[india-china border]]></category>
		<category><![CDATA[ladakh]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=150604</guid>

					<description><![CDATA[ലഡാഖ് അതിര്&#x200d;ത്തി മേഖലയില്&#x200d; ഇന്ത്യ-ചൈന സൈനിക സംഘര്&#x200d;ഷം തുടരുന്നതിനിടെ ഗുരുതര ആരോപണവുമായി അരുണാചല്&#x200d; പ്രദേശ് കോണ്&#x200d;ഗ്രസ് എംഎല്&#x200d;എ നിനോങ് എറിങാണ് രംഗത്തെത്തിയത്. അതിര്&#x200d;ത്തിക്കടുത്ത് മീന്&#x200d; പിടിക്കാന്&#x200d; പോയ അഞ്ച് ഗ്രാമീണരെ ചൈനീസ് സൈന്യം തട്ടിക്കൊണ്ടു പോകുകയായെന്നണ് ആരോപണം.]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: അരുണാചല്&#x200d; പ്രദേശിലെ അതിര്&#x200d;ത്തിയില്&#x200d; നിന്ന് അഞ്ച് ഇന്ത്യക്കാരെ ചൈനീസ് സൈന്യം തട്ടിക്കൊണ്ടുപോയെന്ന് റിപ്പോര്&#x200d;ട്ടുകള്&#x200d;ക്ക് പിന്നാലെ അന്വേഷണം ആരംഭിച്ച് അരുണാചല്&#x200d; പൊലീസ്. ലഡാഖ് അതിര്&#x200d;ത്തി മേഖലയില്&#x200d; ഇന്ത്യ-ചൈന സൈനിക സംഘര്&#x200d;ഷം തുടരുന്നതിനിടെയാണ് ചൈനീസ് അധിനിവേശം വ്യക്തമാക്കുന്ന ഗുരുതര ആരോപണവുമായി അരുണാചല്&#x200d; പ്രദേശ് കോണ്&#x200d;ഗ്രസ് എംഎല്&#x200d;എ നിനോങ് എറിങാണ് രംഗത്തെത്തിയത്. അതിര്&#x200d;ത്തിക്കടുത്ത് മീന്&#x200d; പിടിക്കാന്&#x200d; പോയ അഞ്ച് ഗ്രാമീണരെ ചൈനീസ് സൈന്യം തട്ടിക്കൊണ്ടു പോയെന്നണ് ആരോപണം.</p>
<p>അരുണാചല്&#x200d; പ്രദേശിലെ അപ്പര്&#x200d; സുബാസിരി ജില്ലയിലാണ് സംഭവം. താനു ബകര്&#x200d;, പ്രശാന്ത് റിങ്ലിങ്, ങാരു ദിരി, ദോങ്തു എബിയ, ടോച് സിങ്കം എന്നീ ഗ്രാമീണരെ അപ്പര്&#x200d; സുബാന്&#x200d;സിരി ജില്ലയില്&#x200d; രാജ്യാന്തര അതിര്&#x200d;ത്തിയ്ക്ക് സമീപത്ത് സെറ 7 പ്രദേശത്തു നിന്ന് തട്ടിക്കൊണ്ടു പോയെന്നാണ് എംഎല്&#x200d;എയുടെ വെളിപ്പെടുത്തല്&#x200d;. ഇന്ത്യക്കാരെ ചൈനീസ് സൈന്യം തട്ടിക്കൊണ്ടുപോയെന്ന ഫെയ്സ്ബുക്ക് പോസ്റ്റുകളുടെ സ്‌ക്രീന്&#x200d; ഷോട്ടുകള്&#x200d; സഹിതം ഇദ്ദേഹം ട്വീറ്റ് ചെയ്തിട്ടുണ്ട്. അതേസമയം എപ്പോഴാണ് സംഭവം നടന്നതെന്ന് ഇദ്ദേഹം വ്യക്തമാക്കിയിട്ടില്ല.</p>
<blockquote class="twitter-tweet" data-width="550" data-dnt="true">
<p lang="en" dir="ltr">China&#39;s PLA (People&#39;s Liberation Army) has abducted 5 boys from Nacho, Upper Subansiri in Arunachal Pradesh. This has happened at a time when Rajanath Singh is meeting defence ministers of Russia &amp; China. PLA&#39;s action has sent a very wrong message: Congress MLA Ninong Ering <a href="https://t.co/Qr5SupeLDD">pic.twitter.com/Qr5SupeLDD</a></p>
<p>&mdash; ANI (@ANI) <a href="https://twitter.com/ANI/status/1302102303780999168?ref_src=twsrc%5Etfw">September 5, 2020</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p>
<p>മാസങ്ങള്&#x200d;ക്ക് മുമ്പ് കഴിഞ്ഞ മാര്&#x200d;ച്ച് മാസത്തില്&#x200d; സമാനമായ സംഭവം ഉണ്ടായിട്ടുണ്ടെന്നാണ് കോണ്&#x200d;ഗ്രസ് എംഎല്&#x200d;എ പറയുന്നത്. അന്ന് 21 വയസുള്ള ഒരാളെ ഇത്തരത്തില്&#x200d; തട്ടിക്കൊണ്ടുപോയിരുന്നുവെന്നും അദ്ദേഹം പറയുന്നു.</p>
<p>https://twitter.com/ninong_erring/status/1302028365914714113</p>
<p>അതേസമയം, സംഭവത്തില്&#x200d; അന്വേഷണം ആരംഭിച്ച അരുണാചല്&#x200d; പ്രദേശ് പോലീസ് അപ്പര്&#x200d; സുബാന്&#x200d;സിരി ജില്ലയിലെ ഇന്ത്യ-ചൈന അതിര്&#x200d;ത്തി പ്രദേശത്തേക്ക് പരിശോധനക്കായി പൊലീസിനെ അയച്ചു. സംസ്ഥാനത്തെ അഞ്ച് പേരെ ചൈനീസ് സൈന്യം തട്ടിക്കൊണ്ടുപോയതായ റിപ്പോര്&#x200d;ട്ടുകള്&#x200d; വാര്&#x200d;ത്തയായതോടെയാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. തട്ടികൊണ്ടുപോകല്&#x200d; വാര്&#x200d;ത്ത ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, സത്യം കണ്ടെത്താന്&#x200d; അതിര്&#x200d;ത്തിയിലെ വിദൂര പ്രദേശത്തേക്ക് ടീമിനെ അയച്ചതായി അപ്പര്&#x200d; സുബാന്&#x200d;സിരിയിലെ ജില്ലാ പോലീസ് മേധാവി അറിയിച്ചു. വിദൂര പ്രദേശമായതിനാല്&#x200d; അന്വേഷണ സംഘത്തിന് ഞായറാഴ്ച മാത്രമേ മടങ്ങിയെത്താനാവൂ എന്നും കാല്&#x200d;നടയായാണ് പോലീസ് യാത്രയെന്നും മേധാവി അറിയിച്ചു.</p>
<p>ലഡാക്കിലെ ഏറ്റുമുട്ടല്&#x200d; സംബന്ധിച്ച വിവാദങ്ങളില്&#x200d; ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്&#x200d;ഷം ശക്തമാകുന്നതിനിടെയാണ് പൗരന്മാരെ ചൈന തട്ടികൊണ്ടുപോവുന്നത്. നാലുമാസത്തിലേറെയായി ലഡാക്കില്&#x200d; ഇന്ത്യ- ചൈന സംഘര്&#x200d;ഷം തുടരുകയാണ്. എന്നാല്&#x200d; ഇന്ത്യന്&#x200d; സൈന്യമോ അരുണാചല്&#x200d; പ്രദേശ് സര്&#x200d;ക്കാരോ ഇതുവരെ സംഭവം സ്ഥിരീകരിച്ചിട്ടില്ല.</p>
<p>പ്രമുഖ പ്രാദേശിക പത്രമായ അരുണാചല്&#x200d; ടൈംസാണ് ശനിയാഴ്ച തട്ടികൊണ്ടുപോവല്&#x200d; റിപ്പോര്&#x200d;ട്ട് പ്രസിദ്ധീകരിച്ചത്.നാചോ വനമേഖലയില്&#x200d; താമസിക്കുന്ന ടാഗിന്&#x200d; ഗോത്രവിഭാഗത്തില്&#x200d; പെട്ട അഞ്ച് യുവാക്കളെയാണ് തട്ടിക്കൊണ്ടുപോയതായി പറയുന്നത്. കഴിഞ്ഞദിവസം രാത്രിയാണ് സംഭവം ഉണ്ടായതെന്നാണ് വിവരങ്ങള്&#x200d;.</p>
<p>എന്നാല്&#x200d;, ലഡാഖിനും ധോക്ലാമിനും ശേഷം ചൈനീസ് സൈന്യം അരുണാചല്&#x200d; പ്രദേശിലും കടന്നുകയറുകയാണെന്നാണ് എംഎല്&#x200d;എയുടെ ആരോപണം. ഇന്ത്യ ടുഡേ ചാനലിനു നല്&#x200d;കിയ അഭിമുഖത്തിലായിരുന്നു കോണ്&#x200d;ഗ്രസ് എംഎല്&#x200d;എയുടെ ആരോപണം. &#8216;ചൈനക്കാര്&#x200d; വീണ്ടും അക്രമം ആരംഭിച്ചിരിക്കുന്നു. ലഡാഖിലും ദോക്ലാമിലും നടത്തിയതു പോലെ അരുണാചല്&#x200d; പ്രദേശിലും അവര്&#x200d; കടന്നുകയറുകയാണ്. അവര്&#x200d; യഥാര്&#x200d;ഥ നിയന്ത്രണരേഖ മുറിച്ചു കടന്നെന്ന് തെളിഞ്ഞിട്ടുണ്ട്.&#8217; എംഎല്&#x200d;എ പറഞ്ഞു. ഇത് രണ്ടാം തവണയാണ് സംഭവിക്കുന്നതെന്നത് നിര്&#x200d;ഭാഗ്യകരമാണെന്നും അദ്ദേഹം ചാനലിനോട് പറഞ്ഞു</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/arunachal-cops-sent-to-probe-reports-of-5-men-kidnapped-by-chinese-army.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ചൈനയെ തുരത്തിയ ഇന്ത്യയുടെ ഏറ്റവും നിഗൂഢ സേനാവിഭാഗത്തെക്കുറിച്ച് അറിയാം</title>
		<link>https://www.chandrikadaily.com/special-frontier-force-news.html</link>
					<comments>https://www.chandrikadaily.com/special-frontier-force-news.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Thu, 03 Sep 2020 14:06:16 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[china -india]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=150094</guid>

					<description><![CDATA[ഇന്ത്യന്&#x200d; സേനാവിഭാഗമാണെങ്കിലും സൈന്യത്തിന്റെ ഭാഗമല്ല എസ്എഫ്എഫ്. കാബിനറ്റ് സെക്രട്ടേറിയറ്റിനു കീഴില്&#x200d; വരുന്ന എസ്എഫ്എഫ് നേരിട്ട് പ്രധാനമന്ത്രിയോടാണ് റിപ്പോര്&#x200d;ട്ട് ചെയ്യുന്നത്.]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: ഓഗസ്റ്റ് 28ന് ലഡാക്കിലെ പാംഗോങ്ങിലേക്ക് കടന്നുകയറാന്&#x200d; ശ്രമിച്ച ചൈനീസ് സൈന്യത്തെ കാത്തിരുന്നത് അപ്രതീക്ഷിത ചെറുത്തു നില്&#x200d;പ്പായിരുന്നു. ശക്തരായ ചൈനീസ് സൈന്യത്തെ ലഡാക്കില്&#x200d; നിന്ന് തുരത്താന്&#x200d; ഇന്ത്യന്&#x200d; സൈന്യത്തിനൊപ്പം പങ്കെടുത്തത് വികാസ് ബറ്റാലിയന്&#x200d; എന്ന് വിളിക്കപ്പെടുന്ന സ്‌പെഷല്&#x200d; ഫ്രോണ്ടിയര്&#x200d; ഫോഴ്‌സ് (എസ്എഫ്എഫ്) എന്ന പ്രത്യേക സേനാ വിഭാഗമാണ്. ഇന്ത്യയുടെ ഏറ്റവും &#8216;നിഗൂഢമായ&#8217; സേനാവിഭാഗമെന്ന വിശേഷണമുള്ള പോരാളികള്&#x200d;.</p>
<p>1962 ലെ ഇന്ത്യ &#8211; ചൈന യുദ്ധത്തെത്തുടര്&#x200d;ന്നാണ് എസ്എഫ്എഫ് രൂപീകൃതമായത്. അന്നത്തെ പ്രധാനമന്ത്രി ജവഹര്&#x200d;ലാല്&#x200d; നെഹ്‌റുവിന്റെ ജന്മദിനത്തിലാണ് എസ്എഫ്എഫ് രൂപീകരിച്ചത്. 1962 നവംബര്&#x200d; 14ന് ചൈനീസ് സേന അതിര്&#x200d;ത്തി കടന്നു മുന്നേറുമ്പോഴാണ് (ഔദ്യോഗികമായി ചൈന വെടിനിര്&#x200d;ത്തല്&#x200d; പ്രഖ്യാപിച്ചത് 1962 നവംബര്&#x200d; 21നാണ്) നെഹ്‌റുവിന്റെ നേതൃത്വത്തില്&#x200d; ഇങ്ങനൊരു സേനാ വിഭാഗത്തെ രൂപപ്പെടുത്തുന്നത്.</p>
<p>1959 ല്&#x200d; ദലൈ ലാമയ്‌ക്കൊപ്പം ഇന്ത്യയിലെത്തിയ ടിബറ്റന്&#x200d; അഭയാര്&#x200d;ഥികളില്&#x200d;പെട്ട ഖാംപ സമുദായക്കാരെ ഉള്&#x200d;പ്പെടുത്തിയായിരുന്നു എസ്എസ്എഫ് രൂപീകരിച്ചത്. യുഎസ്എയുടെ രഹസ്യാന്വേഷണ ഏജന്&#x200d;സിയായ സെന്&#x200d;ട്രല്&#x200d; ഇന്റലിജന്&#x200d;സ് ഏജന്&#x200d;സി (സിഐഎ) ആദ്യകാലത്ത് ഈ സൈനികര്&#x200d;ക്കു പരിശീലനം നല്&#x200d;കിയിരുന്നെങ്കിലും പിന്നീട് യുഎസും ചൈനയുമായി അടുത്തപ്പോള്&#x200d; പിന്മാറിയിരുന്നു. ഇന്ന് ഗൂര്&#x200d;ഖകളും വികാസ് ബറ്റാലിയന്റെ ഭാഗമാണ്.</p>
<p>ഇന്ത്യന്&#x200d; സേനാവിഭാഗമാണെങ്കിലും സൈന്യത്തിന്റെ ഭാഗമല്ല എസ്എഫ്എഫ്. കാബിനറ്റ് സെക്രട്ടേറിയറ്റിനു കീഴില്&#x200d; വരുന്ന എസ്എഫ്എഫ് നേരിട്ട് പ്രധാനമന്ത്രിയോടാണ് റിപ്പോര്&#x200d;ട്ട് ചെയ്യുന്നത്. സൈന്യത്തിന്റെ ഓപ്പറേഷനല്&#x200d; കണ്&#x200d;ട്രോളിനു കീഴിലാണ് ഇവ പ്രവര്&#x200d;ത്തിക്കുന്നത്. സൈന്യത്തിലെ റാങ്കുകള്&#x200d;ക്കു സമാന പദവിയിലുള്ള റാങ്കുകളാണ് ഈ സേനാവിഭാഗത്തിനുമുള്ളത്. ദൗത്യമെന്തായാലും അതു പൂര്&#x200d;ത്തിയാക്കാനുള്ള ശേഷിയും പരിശീലനമികവുമാണ് ഈ സേനയുടെ ഏറ്റവും വലിയ പ്രത്യേകത. അതുകൊണ്ടുതന്നെ യുഎസിന്റെ നേവി സീല്&#x200d;സുമായി ഇവരെ താരതമ്യം ചെയ്യാറുണ്ട്. വനിതാ സൈനികരും എസ്എഫ്എഫിന്റെ ഭാഗമാണ്.</p>
<p>മലമ്പ്രദേശത്തും കൊടുമുടികളിലും യുദ്ധം ചെയ്യാന്&#x200d; പ്രത്യേക പരിശീലനം നേടിയ സേനയാണ് എസ്എഫ്എഫ് എന്ന് ടിബറ്റന്&#x200d; കാര്യങ്ങളില്&#x200d; കേന്ദ്രസര്&#x200d;ക്കാരിന്റെ ഉപദേഷ്ടാവായിരുന്ന അമിതാഭ് മാത്തൂരിനെ ഉദ്ധരിച്ച് ദേശീയമാധ്യമം റിപ്പോര്&#x200d;ട്ട് ചെയ്തിട്ടുണ്ട്. &#8216;എസ്എഫ്എഫിനെ വിന്യസിച്ചെങ്കില്&#x200d;, ഞാനൊരിക്കലും അദ്ഭുതപ്പെടില്ല. ഉയര്&#x200d;ന്ന പ്രതലങ്ങളില്&#x200d; പോരാടാന്&#x200d; അവര്&#x200d;ക്കു പ്രത്യേക പരിശീലനം ലഭിച്ചിട്ടുണ്ട്.&#8217; &#8211; അദ്ദേഹം പറയുന്നു.</p>
<p>1971ലെ ബംഗ്ലദേശ് യുദ്ധം മുതല്&#x200d; ഇക്കഴിഞ്ഞ ദിവസത്തെ ചൈനീസ് അധിനവേശത്തെ ചെറുത്ത് മേല്&#x200d;ക്കൈ നേടുന്നതില്&#x200d;വരെ എസ്എഫ്എഫിനു നിര്&#x200d;ണായക പങ്കുണ്ട്. പഞ്ചാബിലെ സുവര്&#x200d;ണക്ഷേത്രത്തിലെ സൈനിക നടപടിയായ ഓപ്പറേഷന്&#x200d; ബ്ലൂസ്റ്റാറിലും എസ്എഫ്എഫിന്റെ പങ്ക് പ്രാധാന്യമേറിയതായിരുന്നു. രാജ്യത്തിനകത്തും പുറത്തും ഒട്ടനവധി പ്രശ്‌നങ്ങളില്&#x200d; എസ്എഫ്എഫിനെ രംഗത്തിറക്കിയിട്ടുണ്ട്. എന്നാല്&#x200d; വിവരങ്ങളെല്ലാം ക്ലാസിഫൈഡ് ചെയ്തിരിക്കുന്നതിനാല്&#x200d; പുറത്തുവന്നിട്ടില്ല. ഇന്ത്യയുടെ രഹസ്യാന്വേഷണ ഏജന്&#x200d;സിയായ റിസര്&#x200d;ച്ച് ആന്&#x200d;ഡ് അനാലിസിസ് വിങ്ങിന്റെ (റോ) ആശീര്&#x200d;വാദത്തോടെയാണ് എസ്എഫ്എഫ് ബംഗ്ലദേശ് യുദ്ധത്തിനിറങ്ങിയത്. അന്ന് 3000 ലേറെ എസ്എഫ്എഫ് സൈനികര്&#x200d; പങ്കെടുത്തുവെന്നാണ് വിവരം.</p>
<p>അത്രയും നിഗൂഢമായി പ്രവര്&#x200d;ത്തിക്കുന്ന സംഘമായതിനാല്&#x200d; ഒരു വിവരവും പുറത്തുവരാതിരിക്കാന്&#x200d; ഭരണകൂടം ശ്രദ്ധിച്ചിരുന്നു. എന്നാല്&#x200d; 1965ലെ ഒരു സംഭവം വര്&#x200d;ഷങ്ങള്&#x200d;ക്കുശേഷം റിപ്പോര്&#x200d;ട്ട് ചെയ്യപ്പെട്ടതോടെ എസ്എഫ്എഫ് വാര്&#x200d;ത്തകളില്&#x200d; ഇടംപിടിച്ചു. 1965ല്&#x200d; സിഐഎയുമായി ചേര്&#x200d;ന്ന്, ഇപ്പോള്&#x200d; ഉത്തരാഖണ്ഡിലെ ഛമോലി ജില്ലയില്&#x200d;പെട്ട നന്ദാദേവി കുന്നുകളില്&#x200d; ചൈനയുടെ അണ്വായുധ പരീക്ഷണങ്ങള്&#x200d; നിരീക്ഷിക്കാന്&#x200d; ഒരു ആണവോര്&#x200d;ജ ഉപകരണം സ്ഥാപിക്കാന്&#x200d; ശ്രമിച്ചിരുന്നു. എന്നാല്&#x200d; പിന്നീട് ഈ ദൗത്യം ഉപേക്ഷിക്കേണ്ടിവന്നു. ഇക്കാര്യം 1978 ലാണ് ഇന്ത്യന്&#x200d; മാധ്യമങ്ങള്&#x200d; റിപ്പോര്&#x200d;ട്ട് ചെയ്തത്. ഇതേത്തുടര്&#x200d;ന്ന് അന്നത്തെ പ്രധാനമന്ത്രി മൊറാര്&#x200d;ജി ദേശായിക്ക് വിഷയത്തില്&#x200d; മറുപടി പറയേണ്ടി വന്നിരുന്നു.</p>
<p>അതിര്&#x200d;ത്തിയില്&#x200d; മൈന്&#x200d; പൊട്ടി എസ്എഫ്എഫിലെ ടിബറ്റന്&#x200d; സൈനികനു വീരമൃത്യു സംഭവിച്ചതോടെയാണ് ഇപ്പോള്&#x200d; സേന വാര്&#x200d;ത്തകളിലെത്തുന്നത്. ടെന്&#x200d;സിന്&#x200d; ന്യിമ (53) ആണ് മരിച്ചത്. മറ്റൊരു കമാന്&#x200d;ഡോയ്ക്ക് ഗുരുതരമായി പരുക്കേല്&#x200d;ക്കുകയും ചെയ്തു.</p>
<p>https://twitter.com/AdityaRajKaul/status/1301183511152324608?s=20</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/special-frontier-force-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ജമ്മു കശ്മീര്&#x200d; വിഭജനം; എതിര്&#x200d;പ്പുമായി ചൈന</title>
		<link>https://www.chandrikadaily.com/article-370-china-says-opposed-to-ladakh-as-union-territory.html</link>
					<comments>https://www.chandrikadaily.com/article-370-china-says-opposed-to-ladakh-as-union-territory.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 06 Aug 2019 13:55:09 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[amit shah]]></category>
		<category><![CDATA[article 370]]></category>
		<category><![CDATA[china -india]]></category>
		<category><![CDATA[india-china border]]></category>
		<category><![CDATA[jammu kashmir]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=135532</guid>

					<description><![CDATA[ജമ്മു കശ്മീര്&#x200d; സംസ്ഥാനത്തെ രണ്ടായി വിഭജിച്ച കേന്ദ്ര സര്&#x200d;ക്കാര്&#x200d; നടപടിക്കെതിരെ ചൈന രംഗത്ത്. ലഡാക്കിനെ കേന്ദ്ര ഭരണ പ്രദേശമാക്കി മാറ്റിയ നടപടി അംഗീകരിക്കാന്&#x200d; തയ്യാറാവാത്ത ചൈന, ജമ്മു കശ്മീരിന്റെ കാര്യത്തില്&#x200d; ഏകപക്ഷീയ നടപടികള്&#x200d; പാടില്ലെന്നും വ്യക്തമാക്കി. ഇന്ത്യ-പാക് സംഘര്&#x200d;ഷത്തിനിടയാക്കുന്ന നടപടിയാണ് ഇപ്പോള്&#x200d; ഇന്ത്യയുടെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നതെന്ന് ചൈന ആരോപിച്ചു. ഇപ്പോള്&#x200d; നടക്കുന്ന സംഭവവികാസങ്ങള്&#x200d; ശ്രദ്ധയോടെ വീക്ഷിക്കുകയാണെന്നും ഒരു സംഘര്&#x200d;ഷത്തിനിടയാക്കുന്ന നടപടികള്&#x200d; ഇന്ത്യയും പാക്കിസ്ഥാനും എടുക്കരുതെന്നും ചൈനീസ് വിദേശ കാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. എന്നാല്&#x200d; ജമ്മുകശ്മീര്&#x200d; ഇന്ത്യയുടെ ആഭ്യന്തര [&#8230;]]]></description>
										<content:encoded><![CDATA[
<p>ജമ്മു കശ്മീര്&#x200d; സംസ്ഥാനത്തെ രണ്ടായി വിഭജിച്ച കേന്ദ്ര സര്&#x200d;ക്കാര്&#x200d; നടപടിക്കെതിരെ ചൈന രംഗത്ത്. ലഡാക്കിനെ കേന്ദ്ര ഭരണ പ്രദേശമാക്കി മാറ്റിയ നടപടി അംഗീകരിക്കാന്&#x200d; തയ്യാറാവാത്ത ചൈന, ജമ്മു കശ്മീരിന്റെ കാര്യത്തില്&#x200d; ഏകപക്ഷീയ നടപടികള്&#x200d; പാടില്ലെന്നും വ്യക്തമാക്കി.</p>



<p>ഇന്ത്യ-പാക് സംഘര്&#x200d;ഷത്തിനിടയാക്കുന്ന നടപടിയാണ് ഇപ്പോള്&#x200d; ഇന്ത്യയുടെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നതെന്ന് ചൈന ആരോപിച്ചു. </p>



<p>ഇപ്പോള്&#x200d; നടക്കുന്ന സംഭവവികാസങ്ങള്&#x200d; ശ്രദ്ധയോടെ വീക്ഷിക്കുകയാണെന്നും ഒരു സംഘര്&#x200d;ഷത്തിനിടയാക്കുന്ന നടപടികള്&#x200d; ഇന്ത്യയും പാക്കിസ്ഥാനും എടുക്കരുതെന്നും ചൈനീസ് വിദേശ കാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. എന്നാല്&#x200d; ജമ്മുകശ്മീര്&#x200d; ഇന്ത്യയുടെ ആഭ്യന്തര പ്രശ്‌നമാണെന്ന് യുഎഇ നിലപാടെടുത്തു.</p>



<p>നിയന്ത്രണരേഖയ്ക്ക് അപ്പുറത്ത് പാകിസ്ഥാന്&#x200d; നിയന്ത്രിക്കുന്ന ഭാഗമാണ് പാക് അധീന കശ്മീര്&#x200d;. 13,297 ചതുരശ്ര കിലോമീറ്റര്&#x200d; ആണ് പാക് അധീന കശ്മീരിന്റെ വിസ്തൃതി. ലഡാക്കിന്റെ ഭാഗമാണെന്ന് ഇന്ത്യ കരുതുന്ന ഭൂപ്രദേശമാണ് അക്‌സായ് ചിന്&#x200d;. ചൈനയും ഇന്ത്യയും തമ്മില്&#x200d; 1962ല്&#x200d; ഈ പ്രദേശത്തിന്റെ അധികാരത്തിന് വേണ്ടി യുദ്ധം ചെയ്തിരുന്നു. </p>



<p>അതേസമയം രാജ്യസഭ പാസ്സാക്കിയ ബില്&#x200d; ലോക് സഭയിലും ഇന്ന് പാസായി.  &#8220;ഞാന്&#x200d; ജമ്മു കശ്&#x200d;മീര്&#x200d; എന്ന് പറയുമ്പോള്&#x200d; അതില്&#x200d; പാക് അധീന കശ്&#x200d;മീരും ചൈനയുടെ കയ്യിലുള്ള അക്സായ് ചിന്&#x200d; പ്രദേശങ്ങളും ഉള്&#x200d;പ്പെടും. ജമ്മു കശ്&#x200d;മീരിന്&#x200d;റെ പരിധിയില്&#x200d; വരുന്നതാണ് ഇത് രണ്ടും&#8221; അമിത് ഷാ ലോക് സഭയില്&#x200d; പറഞ്ഞു.  </p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/article-370-china-says-opposed-to-ladakh-as-union-territory.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധം ദൃഢമാക്കുന്നതിന് ചൈനയുടെ പിന്തുണയെന്ന് ഷീജിന്&#x200d;പിങ്</title>
		<link>https://www.chandrikadaily.com/ind-pak-relation.html</link>
					<comments>https://www.chandrikadaily.com/ind-pak-relation.html#respond</comments>
		
		<dc:creator><![CDATA[web desk 1]]></dc:creator>
		<pubDate>Fri, 14 Jun 2019 15:47:40 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[china -india]]></category>
		<category><![CDATA[ind pak]]></category>
		<category><![CDATA[Xi Jinping]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=130171</guid>

					<description><![CDATA[ന്യൂഡല്&#x200d;ഹി: ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധം ശക്തമാക്കുന്നതിന് തങ്ങളുടെ പിന്തുണയുണ്ടെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിന്&#x200d;പിങ്. ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ച നടന്നതിനു ശേഷമാണ് ചൈനീസ് പ്രസിഡന്റിന്റെ പരാമര്&#x200d;ശം. ബിഷ്‌കേകില്&#x200d; പാകിസ്ഥാന്&#x200d; പ്രധാനമന്ത്രി ഇമ്രാന്&#x200d; ഖാനുമായുള്ള കൂടിക്കാഴ്ചക്കിടെയാണ് ചൈനീസ് പ്രസിഡന്റ് ഇക്കാര്യം പറഞ്ഞത്. ഇന്നലെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷീജിന്&#x200d;പിങ്ങുമായി കൂടിക്കാഴ്ച നടന്നത്. തീവ്രവാദം അവസാനിപ്പിക്കാതെ പാകിസ്ഥാനുമായി ഒരു തരത്തിലുള്ള ചര്&#x200d;ച്ചക്കുമില്ലെന്ന് കൂടിക്കാഴ്ചയില്&#x200d; മോദി വ്യക്തമാക്കിയിരുന്നു. നേരത്തെ ഇമ്രാന്&#x200d; ഖാനുമായുള്ള കൂടിക്കാഴ്ച നടത്തുന്നതില്&#x200d; [&#8230;]]]></description>
										<content:encoded><![CDATA[
<p></p>



<p>ന്യൂഡല്&#x200d;ഹി: ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധം ശക്തമാക്കുന്നതിന് തങ്ങളുടെ പിന്തുണയുണ്ടെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിന്&#x200d;പിങ്. ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ച നടന്നതിനു ശേഷമാണ് ചൈനീസ് പ്രസിഡന്റിന്റെ പരാമര്&#x200d;ശം. ബിഷ്‌കേകില്&#x200d; പാകിസ്ഥാന്&#x200d; പ്രധാനമന്ത്രി ഇമ്രാന്&#x200d; ഖാനുമായുള്ള കൂടിക്കാഴ്ചക്കിടെയാണ് ചൈനീസ് പ്രസിഡന്റ് ഇക്കാര്യം പറഞ്ഞത്.</p>



<p>ഇന്നലെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷീജിന്&#x200d;പിങ്ങുമായി കൂടിക്കാഴ്ച നടന്നത്. തീവ്രവാദം അവസാനിപ്പിക്കാതെ പാകിസ്ഥാനുമായി ഒരു തരത്തിലുള്ള ചര്&#x200d;ച്ചക്കുമില്ലെന്ന് കൂടിക്കാഴ്ചയില്&#x200d; മോദി വ്യക്തമാക്കിയിരുന്നു. നേരത്തെ ഇമ്രാന്&#x200d; ഖാനുമായുള്ള കൂടിക്കാഴ്ച നടത്തുന്നതില്&#x200d; നിന്ന് നരേന്ദ്ര മോദി പിന്&#x200d;മാറിയതും വലിയ വിവാദമായിരുന്നു. </p>



<p>2016-ലെ പത്താന്&#x200d;കോട്ട് ആക്രമണത്തിനു ശേഷം ഇന്ത്യ പാകിസ്ഥാനുമായി ബന്ധം സ്ഥാപിച്ചിട്ടില്ല. പുല്&#x200d;വാമ ആക്രമണം കൂടിയായതോടെ നില വീണ്ടും വഷളായി. തീവ്രവാദവും ചര്&#x200d;ച്ചയും തമ്മില്&#x200d; ഒരുമിച്ചു മുന്നോട്ടു പോകില്ലെന്നാണ് ഇന്ത്യയുടെ നിലപാട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/ind-pak-relation.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നീരവ് മോദിയുടെ അറസ്റ്റ്; ഹോങ്കോങിന് തീരുമാനമെടുക്കാമെന്ന് ചൈന</title>
		<link>https://www.chandrikadaily.com/hong-kong-can-take-decision-on-nirav-modis-arrest-china.html</link>
					<comments>https://www.chandrikadaily.com/hong-kong-can-take-decision-on-nirav-modis-arrest-china.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 09 Apr 2018 11:23:40 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[china]]></category>
		<category><![CDATA[china -india]]></category>
		<category><![CDATA[Hong Kong]]></category>
		<category><![CDATA[Neerav modi]]></category>
		<category><![CDATA[nirav modi]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=79351</guid>

					<description><![CDATA[ബൈജിങ്: ബാങ്ക് തട്ടിപ്പു കേസ് പ്രതിയും വജ്രവ്യാപാരിയുമായ നീരവ് മോദിയുടെ വിഷയത്തില്&#x200d; ഹോങ്കോങിന് സ്വന്തമായി തീരുമാനിക്കാമെന്ന് ചൈന. പൊതു നിയമങ്ങള്&#x200d;ക്കും ജുഡീഷ്യറി സംബന്ധിച്ച പരസ്പര ധാരണയുടെയും ബലത്തില്&#x200d; നീരവ് മോദിയെ അറസ്റ്റ് ചെയ്യാനുള്ള ഇന്ത്യയുടെ അഭ്യര്&#x200d;ത്ഥന ഹോങ്കോംഗിന് പരിഗണിക്കാമെന്നാണ് ചൈനീസ് വിദേശകാര്യ വക്താവ് ജെങ് ഷുവാങ് തിങ്കളാഴ്ച വ്യക്തമാക്കിയത്. ഇന്ത്യയുടെ അറസ്റ്റ് അഭ്യര്&#x200d;ത്ഥനയെ സംബന്ധിച്ച മാധ്യമങ്ങളുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു ജെങ് ഷുവാങ്. ഒരു രാജ്യമാണെങ്കിലും രണ്ടു സംവിധാനത്തിനു കീഴിലുള്ള രാജ്യമാണ് ഹോങ്കോങ്. അതേസമയം ഇത്തരം വിഷയത്തില്&#x200d; ഹോങ്കോങ്ങിലെ [&#8230;]]]></description>
										<content:encoded><![CDATA[<p>ബൈജിങ്: ബാങ്ക് തട്ടിപ്പു കേസ് പ്രതിയും വജ്രവ്യാപാരിയുമായ നീരവ് മോദിയുടെ വിഷയത്തില്&#x200d; ഹോങ്കോങിന് സ്വന്തമായി തീരുമാനിക്കാമെന്ന് ചൈന.</p>
<p>പൊതു നിയമങ്ങള്&#x200d;ക്കും ജുഡീഷ്യറി സംബന്ധിച്ച പരസ്പര ധാരണയുടെയും ബലത്തില്&#x200d; നീരവ് മോദിയെ അറസ്റ്റ് ചെയ്യാനുള്ള ഇന്ത്യയുടെ അഭ്യര്&#x200d;ത്ഥന ഹോങ്കോംഗിന് പരിഗണിക്കാമെന്നാണ് ചൈനീസ് വിദേശകാര്യ വക്താവ് ജെങ് ഷുവാങ് തിങ്കളാഴ്ച വ്യക്തമാക്കിയത്.</p>
<p>ഇന്ത്യയുടെ അറസ്റ്റ് അഭ്യര്&#x200d;ത്ഥനയെ സംബന്ധിച്ച മാധ്യമങ്ങളുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു ജെങ് ഷുവാങ്.</p>
<p>ഒരു രാജ്യമാണെങ്കിലും രണ്ടു സംവിധാനത്തിനു കീഴിലുള്ള രാജ്യമാണ് ഹോങ്കോങ്. അതേസമയം ഇത്തരം വിഷയത്തില്&#x200d; ഹോങ്കോങ്ങിലെ ഭരണ സംവിധാനമായ സ്‌പെഷല്&#x200d; അഡ്മിനിസ്‌ട്രേറ്റിവ് റീജ്യന (എച്ച്‌കെഎസ്എആര്&#x200d;) മറ്റു രാഷ്ട്രങ്ങളുമായി സഹകരിക്കാമെന്നണ് ചൈനീസ് വക്താവ് വ്യക്തമാക്കിയത്. ചൈനയുടെ നിയന്ത്രണത്തിലുള്ള ഹോങ്കോങ്ങിലെ ഭരണ സംവിധാനമാണു ഹോങ്കോങ് സ്‌പെഷല്&#x200d; അഡ്മിനിസ്‌ട്രേറ്റിവ് റീജ്യന്&#x200d;.</p>
<p>നീരവ് മോദിയെ അറസ്റ്റ് ചെയ്യാന്&#x200d; ഹോങ്കോങ്ങ് സ്‌പെഷ്യല്&#x200d; അഡ്മിനിസ്‌ട്രേറ്റീവ് റീജിയണ്&#x200d;ന്റെ(എച്ച്.കെ.എസ്.എ.ആര്&#x200d;)യും, പീപ്പിള്&#x200d;സ് റിപ്പബ്ലിക് ഓഫ് ചൈനയുടെയും സഹായത്തിന് കേന്ദ്ര സര്&#x200d;ക്കാര്&#x200d; ശ്രമംനടത്തുന്നതായി, കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.കെ.സിങ് കഴിഞ്ഞയാഴ്ച പാര്&#x200d;ലമെന്റില്&#x200d; പറഞ്ഞിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/hong-kong-can-take-decision-on-nirav-modis-arrest-china.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇന്ത്യയും ചൈനയും വലയം ചെയ്യുന്നത് ആര്?</title>
		<link>https://www.chandrikadaily.com/article-about-cm-pinarayi-vijayan-statement-about-supporting-china.html</link>
					<comments>https://www.chandrikadaily.com/article-about-cm-pinarayi-vijayan-statement-about-supporting-china.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 30 Jan 2018 17:50:02 +0000</pubDate>
				<category><![CDATA[Views]]></category>
		<category><![CDATA[china -india]]></category>
		<category><![CDATA[cpm keralam]]></category>
		<category><![CDATA[K Moideen koya]]></category>
		<category><![CDATA[kodiyeri balakrishnan]]></category>
		<category><![CDATA[pinarayi vijayan]]></category>
		<category><![CDATA[sarvadesheeyam]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=67516</guid>

					<description><![CDATA[സാര്&#x200d;വദേശീയം/ കെ. മൊയ്തീന്&#x200d;കോയ &#160; ലോക രാഷ്ട്രീയത്തില്&#x200d; ചൈന സജീവസാന്നിധ്യം അറിയിക്കാറില്ലെങ്കിലും ഏഷ്യന്&#x200d; ആധിപത്യത്തിന് ആവനാഴിയിലെ അവസാന അടവും പ്രയോഗിക്കുന്നു. അതിലിടക്ക് ഇന്ത്യ ഉള്&#x200d;പ്പെടെ രാജ്യങ്ങളെ അണിനിരത്തി ചൈനയെ വരിഞ്ഞുമുറുക്കകയാണ് അമേരിക്കന്&#x200d; സാമ്രാജ്യത്വം എന്ന സി.പി.എമ്മിന്റെ &#8216;കണ്ടെത്തല്&#x200d;&#8217; വിചിത്രമായ വിരോധാഭാസമാണ്. വസ്തുതാപരമായി വിലയിരുത്തുമ്പോള്&#x200d; നേര്&#x200d;വിപരീത ദിശയിലാണ് കാര്യങ്ങള്&#x200d; സംഭവിക്കുന്നതെന്ന് ചൈനീസ് നീക്കം വ്യക്തമായ സൂചന നല്&#x200d;കുന്നു. സി.പി.എമ്മിന്റെ ആക്ഷേപം ഉന്നയിച്ച പോളിറ്റ്ബ്യൂറോ അംഗങ്ങളായ കോടിയേരി ബാലകൃഷ്ണനും പിണറായി വിജയനും &#8216;ഈ വിവരം&#8217; ഇന്ത്യന്&#x200d; ഇന്റലിജന്&#x200d;സില്&#x200d; നിന്ന് ലഭിക്കാന്&#x200d; [&#8230;]]]></description>
										<content:encoded><![CDATA[<p><strong>സാര്&#x200d;വദേശീയം/ കെ. മൊയ്തീന്&#x200d;കോയ</strong></p>
<p>&nbsp;</p>
<p>ലോക രാഷ്ട്രീയത്തില്&#x200d; ചൈന സജീവസാന്നിധ്യം അറിയിക്കാറില്ലെങ്കിലും ഏഷ്യന്&#x200d; ആധിപത്യത്തിന് ആവനാഴിയിലെ അവസാന അടവും പ്രയോഗിക്കുന്നു. അതിലിടക്ക് ഇന്ത്യ ഉള്&#x200d;പ്പെടെ രാജ്യങ്ങളെ അണിനിരത്തി ചൈനയെ വരിഞ്ഞുമുറുക്കകയാണ് അമേരിക്കന്&#x200d; സാമ്രാജ്യത്വം എന്ന സി.പി.എമ്മിന്റെ &#8216;കണ്ടെത്തല്&#x200d;&#8217; വിചിത്രമായ വിരോധാഭാസമാണ്. വസ്തുതാപരമായി വിലയിരുത്തുമ്പോള്&#x200d; നേര്&#x200d;വിപരീത ദിശയിലാണ് കാര്യങ്ങള്&#x200d; സംഭവിക്കുന്നതെന്ന് ചൈനീസ് നീക്കം വ്യക്തമായ സൂചന നല്&#x200d;കുന്നു. സി.പി.എമ്മിന്റെ ആക്ഷേപം ഉന്നയിച്ച പോളിറ്റ്ബ്യൂറോ അംഗങ്ങളായ കോടിയേരി ബാലകൃഷ്ണനും പിണറായി വിജയനും &#8216;ഈ വിവരം&#8217; ഇന്ത്യന്&#x200d; ഇന്റലിജന്&#x200d;സില്&#x200d; നിന്ന് ലഭിക്കാന്&#x200d; ഇടയില്ല. ചൈനീസ് സഖാക്കള്&#x200d; നല്&#x200d;കിയതാവണം ഇത്തരമൊരു &#8216;കണ്ടെത്തലി&#8217;ന് പ്രചോദനം!! കേരളത്തിലെ കലുഷിത രാഷ്ട്രീയ പ്രതിസന്ധിയില്&#x200d; നിന്നും സി.പി.എമ്മിനെ രക്ഷപ്പെടുത്താനുള്ള തന്ത്രമായും പാര്&#x200d;ട്ടി കോണ്&#x200d;ഗ്രസ് നടക്കുന്ന സന്ദര്&#x200d;ഭമായതിനാല്&#x200d;, &#8216;സാര്&#x200d;വദേശീയ കമ്മ്യൂണിസ&#8217;ത്തെക്കുറിച്ചുള്ള പാര്&#x200d;ട്ടി അണികളുടെ സന്ദേഹങ്ങള്&#x200d; ദൂരീകരിക്കുവാനുള്ള &#8216;പൊടിക്കൈ&#8217; പ്രയോഗമായും സംശയിക്കുന്നതില്&#x200d; തെറ്റ് കാണില്ല. സമീപഭാവിയില്&#x200d; മറനീക്കി കാര്യം പുറത്തുവരും. ഏഷ്യന്&#x200d; വന്&#x200d;കരയില്&#x200d; ചൈനയെ വളഞ്ഞ് വരിഞ്ഞുമുറുക്കുകയാണോ? അതല്ല ചൈന ഇന്ത്യക്ക് ചുറ്റും വലവിരിക്കുകയാണോ? സി.പി.എം നേതൃത്വം ഇനിയെങ്കിലും വസ്തുതകള്&#x200d; തിരിച്ചറിയണം.</p>
<p>ഇന്ത്യ, ജപ്പാന്&#x200d;, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളെ ചൈനക്കെതിരെ അമേരിക്ക അണിനിരത്തുന്നുവെന്നാണ് കോടിയേരിയുടെ കണ്ടെത്തല്&#x200d;! മുഖ്യമന്ത്രി പിണറായി വിജയന്&#x200d; ഇതിന് പിന്തുണ നല്&#x200d;കി കൊണ്ട് തന്നെ, &#8216;കേരളത്തിലെ തദ്ദേശ സ്ഥാപനങ്ങള്&#x200d; ചൈനീസ് വികസന മാതൃക പിന്&#x200d;തുടരണ&#8217;മെന്നും ആഹ്വാനം ചെയ്യുന്നുണ്ട്. ഇന്ത്യക്ക് എതിരെ അയല്&#x200d;പക്ക രാജ്യങ്ങളെ അണിനിരത്താന്&#x200d; ചൈന നടത്തുന്ന നീക്കം, പക്ഷേ, രണ്ട് സഖാക്കളും വിസ്മരിക്കുന്നു. അന്താരാഷ്ട്ര മര്യാദകള്&#x200d; പോലും ചൈന ഇക്കാര്യത്തില്&#x200d; ഗൗനിക്കാറില്ലെന്ന് സഖാക്കള്&#x200d; മനസ്സിലാക്കണം. 1954-ല്&#x200d; തിബത്ത് കീഴടക്കിയ ശേഷം ചൈന ഇന്ത്യക്കെതിരെ ഒളിഞ്ഞും തെളിഞ്ഞും അമ്പെയ്യുന്നു. ബുദ്ധമത വിശ്വാസികളുടെ ആത്മീയ നേതാവ് ദലൈലാമ തിബത്തില്&#x200d; നിന്ന് രക്ഷപ്പെട്ട് അഭയം തേടി ഇന്ത്യയിലെത്തി. പണ്ഡിറ്റ്ജി ഭരണകൂടം ലാമക്ക് അഭയം നല്&#x200d;കിയത് ചൈനക്ക് ഇഷ്ടമായില്ലത്രെ. തിബത്ത് കേന്ദ്രീകരിച്ച് ഇന്ത്യാവിരുദ്ധ നീക്കം തുടങ്ങി. മറ്റൊരു അയല്&#x200d;രാജ്യമായ പഴയ ബര്&#x200d;മ്മ (മ്യാന്&#x200d;മര്&#x200d;)യില്&#x200d; കിരാതവാഴ്ച നടത്തി സൈനിക ഭരണകൂടത്തെ സഹായിച്ച് കൊണ്ട്, ഇന്ത്യാവിരുദ്ധ നീക്കങ്ങള്&#x200d;ക്ക് മ്യാന്&#x200d;മറും വേദിയാക്കി. റോഹിന്&#x200d;ഗ്യകളെ കൊന്നൊടുക്കുന്ന മ്യാന്&#x200d;മര്&#x200d; സൈനികര്&#x200d; ഉപയോഗിക്കുന്ന ആയുധം ചൈനയില്&#x200d; നിന്നാണ്. ഇന്ത്യയുമായി അടുത്ത സൗഹൃദബന്ധമുള്ള ശ്രീലങ്കയെ വരുതിയില്&#x200d; നിര്&#x200d;ത്താനും ചൈന ശ്രമിക്കുന്നു. മാറിവന്ന ഭരണകൂടത്തെ സ്വാധീനിച്ച് ശ്രീലങ്കന്&#x200d; സൈനികര്&#x200d;ക്ക് കമാന്&#x200d;ഡോ പരിശീലനം നല്&#x200d;കാന്&#x200d; ചൈനീസ് സൈനികര്&#x200d; ക്യാമ്പ് ചെയ്യുന്നുണ്ട്. നമ്മുടെ മുന്&#x200d; പ്രധാനമന്ത്രി രാജീവ്ഗാന്ധിയുടെ വധം ശ്രീലങ്കന്&#x200d; ആഭ്യന്തര കലാപത്തിന്റെ ഭാഗമായിരുന്നുവല്ലോ. ശ്രീലങ്കയെ പരമാവധി സഹായിക്കാന്&#x200d; ഇന്ത്യ സന്നദ്ധമായിരുന്നു.</p>
<p>ഇതൊക്കെ അറിയാമായിരുന്നിട്ടും ലങ്കയില്&#x200d; സ്വാധീനം ഉറപ്പിക്കാന്&#x200d; ശ്രമിക്കുന്നത് ഇന്ത്യാവിരുദ്ധ പ്രചാരണത്തിന്റെ കേന്ദ്രമാക്കുക തന്നെ ലക്ഷ്യം. ഭരണ സ്ഥിരതയില്ലാതെ രാഷ്ട്രീയ പ്രതിസന്ധിയില്&#x200d; കഴിയുന്ന മാലിദ്വീപ് രാഷ്ട്രത്തെയും സ്വാധീനിക്കുകയാണ് ചൈന. ഖയ്യും അധികാരം ഒഴിഞ്ഞ ശേഷമുണ്ടായ അസ്ഥിരത ചൂഷണം ചെയ്ത് അവിടത്തെ ഇന്ത്യന്&#x200d; അനുകൂല ഭരണസംവിധാനത്തെ തകര്&#x200d;ത്തു. യാമിന്&#x200d; അബ്ദുല്ല ഭരണകൂടത്തെ സ്വാധീനിച്ച് മാലിദ്വീപില്&#x200d; ഹാര്&#x200d;ബര്&#x200d; നിര്&#x200d;മ്മിക്കുകയാണ് ചൈന. ഇന്ത്യ നല്&#x200d;കിവന്ന പിന്തുണ വിസ്മരിക്കുന്ന സ്ഥിതി വരെ ബംഗ്ലാദേശില്&#x200d; സൃഷ്ടിക്കാന്&#x200d; അവര്&#x200d;ക്ക് കഴിഞ്ഞു. പാക്കിസ്താന് സര്&#x200d;വരംഗത്തും പിന്തുണ നല്&#x200d;കുന്നു. ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാനും ഭീകര പ്രവര്&#x200d;ത്തനം നടത്തുവാനും പാക് ഭീകരര്&#x200d;ക്ക് ഒത്താശ ചെയ്യുകയാണ് ചൈന. പാക് ഭീകരര്&#x200d;ക്കും അവര്&#x200d;ക്ക് സഹായം നല്&#x200d;കുന്ന സൈനികര്&#x200d;ക്കും ശക്തിയും പ്രചോദനവും നല്&#x200d;കുന്നത് ചൈന തന്നെ! സ്വാതന്ത്ര്യാനന്തരം ഇന്ത്യാവിരുദ്ധ നിലപാടായിരുന്നു പാക്കിസ്താന് സ്വീകരിച്ചിരുന്നത്. പില്&#x200d;ക്കാലത്ത് പാക്ക് സമീപനത്തിന് വീര്യം പകര്&#x200d;ന്നതില്&#x200d; ചൈനയുടെ പിന്തുണ അനിഷേധ്യം. കഴിഞ്ഞ മാസം തീവ്രവാദി നേതാവ് മസൂദ് അഷ്ഹറിന് എതിരായ നീക്കം യു.എന്നില്&#x200d; ചൈന തടഞ്ഞു. പാക്കിസ്താനിലേക്കുള്ള റോഡ് നിര്&#x200d;മ്മാണം, സാമ്പത്തിക ഇടനാഴി തുടങ്ങിയവയൊക്കെ സമീപകാലത്തുണ്ടായി. രാഷ്ട്രാന്തരീയ വേദികളില്&#x200d; ഇന്ത്യക്കെതിരായ സര്&#x200d;വ നീക്കങ്ങള്&#x200d;ക്കും പാക്കിസ്താനും ചൈനയും ഒന്നിച്ച് നീങ്ങുന്നുണ്ട്. യു.എന്&#x200d;. സുരക്ഷാസമിതിയില്&#x200d; ഇന്ത്യക്ക് അംഗത്വം ലഭിക്കുന്നതിന് എതിരായ ചൈനീസ് നീക്കം പരസ്യമാണ്.</p>
<p>ഇന്ത്യയിലെ അരുണാചല്&#x200d; സംസ്ഥാനം അവകാശപ്പെട്ട് നില്&#x200d;ക്കുന്ന ചൈന. നമ്മുടെ രാഷ്ട്രപതി കഴിഞ്ഞമാസം അരുണാചല്&#x200d; സന്ദര്&#x200d;ശിച്ചതില്&#x200d; അവര്&#x200d; പ്രതിഷേധിച്ചു! സിക്കിം അതിര്&#x200d;ത്തിയില്&#x200d; ദോക്‌ലാം അതിര്&#x200d;ത്തി കടന്നുള്ള ചൈനയുടെ നീക്കം (2017 ഡിസ.19ന്) രാജ്യത്താകെ പ്രതിഷേധം അലയടിച്ചപ്പോള്&#x200d; സി.പി.എം. എന്തിന് മൗനം ദീക്ഷിച്ചു. ഈ സംഘര്&#x200d;ഷം 73 ദിവസം നീണ്ടു. ഇവിടെ വന്&#x200d; സൈനിക വിന്യാസം നടത്തി പ്രകോപനം സൃഷ്ടിച്ചു. പന്ത്രണ്ട് അടി വീതിയില്&#x200d; 600 മീറ്റര്&#x200d; നീളത്തില്&#x200d; റോഡ് നിര്&#x200d;മ്മിക്കുകയാണുണ്ടായത്. ഇന്ത്യന്&#x200d; സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവലും ചൈനീസ് സ്റ്റേറ്റ് കൗണ്&#x200d;സിലര്&#x200d; യാംഗ് ജിയെയും തമ്മില്&#x200d; ചര്&#x200d;ച്ച നടത്തിയാണ് പരിഹാരം കണ്ടത്.<br />
ഏറ്റവും അവസാനം ഇന്ത്യയുമായി അടുത്ത സൗഹൃദം പുലര്&#x200d;ത്തി വന്ന നേപ്പാളില്&#x200d; വന്&#x200d; സ്വാധീനം ഉറപ്പിച്ചിരിക്കുകയാണ് ചൈന. ഇന്ത്യയുമായി നേപ്പാളി ബന്ധം ഊട്ടിയുറപ്പിച്ച നേപ്പാളി കോണ്&#x200d;ഗ്രസ് സ്വാധീനം തകര്&#x200d;ക്കാനും കമ്മ്യൂണിസ്റ്റ് പാര്&#x200d;ട്ടികള്&#x200d;ക്ക് തനിച്ച് അധികാരത്തിലെത്താനും ചൈന സഹായിച്ചു. ഇതിന് വ്യാപകമായി ഇന്ത്യാവിരുദ്ധ പ്രചാരണം നടത്തുന്നതില്&#x200d; ചൈന വിജയിച്ചു. ബ്രിക്‌സ് (ബ്രസീല്&#x200d;, റഷ്യ, ചൈന, ഇന്ത്യ, സൗത്ത് ആഫ്രിക്ക) കൂട്ടായ്മയിലൂടെ ചൈനയുമായി സൗഹൃദം സാധാരണ നിലയിലെത്തിക്കാന്&#x200d; ഇന്ത്യ ശ്രമം നടത്തിയിരുന്നു. ചൈനീസ് ഉല്&#x200d;പ്പന്നങ്ങള്&#x200d;ക്ക് ഇന്ത്യന്&#x200d; വിപണി തുറന്നുകൊടുത്തു. അവയൊന്നും പരിഗണിക്കാതെ കരാറുകള്&#x200d; കാറ്റില്&#x200d; പറത്തുകയാണ് ചൈനയുടെ സ്ഥിരം പല്ലവി. 1954ല്&#x200d; ഒപ്പുവെച്ച് &#8216;പഞ്ചശീല&#8217; തത്വങ്ങളുടെ അടിസ്ഥാനത്തില്&#x200d; &#8216;ഇന്ത്യ, ചൈന ഭായ് ഭായ്&#8217; മുദ്രാവാക്യം അന്തരീക്ഷത്തില്&#x200d; മുഴങ്ങുമ്പോഴാണ് 1962ല്&#x200d; ചൈന ഇന്ത്യയെ അക്രമിച്ചത്. &#8216;മാഗ് മോഹന്&#x200d; രേഖ&#8217; തുടങ്ങിയ അതിര്&#x200d;ത്തിയെല്ലാം പൊളിച്ചെഴുതണമെന്നായിരുന്നു ചൈനയുടെ ആവശ്യം. 38,000 ചതുരശ്ര കിലോമീറ്റര്&#x200d; ഇന്ത്യന്&#x200d; ഭൂമി അവര്&#x200d; കയ്യടക്കി. ഈ അക്രമിരാഷ്ട്രത്തെ കമ്മ്യൂണിസ്റ്റ് പാര്&#x200d;ട്ടിയിലെ &#8216;ചൈനീസ് ഭക്തര്&#x200d;&#8217; അന്നും അനുകൂലിച്ചതാണല്ലോ. &#8221;ഇന്ത്യ ഇന്ത്യയുടേതെന്നും അവര്&#x200d; (ചൈന) അവരുടേതെന്നും പറയുന്ന മാഗ് മോഹന്&#x200d; രേഖ&#8221; എന്ന ഇ.എം.എസിന്റെ പ്രസ്താവന ഇന്ത്യാ ചരിത്രത്തിലെ അപമാന അധ്യായമാണ്. ഇ.എം.എസിന്റെ &#8216;യഥാര്&#x200d;ത്ഥ&#8217; അനുയായി ആകാനുള്ള കോടിയേരിയുടെ നീക്കം അപഹാസ്യമാണ്.</p>
<p>ചൈനക്ക് വേണ്ടി എക്കാലത്തും തന്ത്രങ്ങള്&#x200d; നീക്കിയ ചരിത്രം സി.പി.എമ്മിനുണ്ട്. ഏറ്റവും അവസാനം യു.പി.എ സര്&#x200d;ക്കാറിനെ 123 ആണവ കരാറി&#8217;ന്റെ പേരില്&#x200d; താഴെ ഇറക്കാന്&#x200d; ശ്രമിച്ചത് അമേരിക്കന്&#x200d; സാമ്രാജ്യത്വ വിരുദ്ധതയല്ല, മറിച്ച് കരാര്&#x200d; വഴി ഇന്ത്യക്കുണ്ടായേക്കാവുന്ന പുരോഗതി തടയുക എന്ന ചൈനീസ് തന്ത്രമായിരുന്നു ലോക സാമ്പത്തികരംഗം കയ്യടക്കാനുള്ള ഓട്ടത്തില്&#x200d; ചൈനക്ക് തൊട്ടടുത്ത് ഇന്ത്യയുണ്ട്. ഇന്ത്യയില്&#x200d; അഭ്യന്തര സംഘര്&#x200d;ഷം സൃഷ്ടിച്ച് വഴി മുടക്കാനാണ് പാക് നീക്കങ്ങളെ പ്രോത്സാഹിപ്പിക്കുന്നതും അതിര്&#x200d;ത്തി കടന്നുള്ള ചൈനീസ് നീക്കങ്ങളും. അവയൊന്നും വിലപ്പോകില്ല. 1962ല്&#x200d; ഏകപക്ഷീയമായ യുദ്ധം ആവര്&#x200d;ത്തിക്കാമെന്നത് ചൈനീസ് വ്യാമോഹം മാത്രം! സൈനികരംഗത്ത് ഇന്ത്യ വന്&#x200d;ശക്തി. ആണവ കാര്യത്തിലും ചൈനക്ക് പിറകിലുമല്ല. രാജ്യപുരോഗതിയില്&#x200d; ഭാഗമാകാതെ, കമ്മ്യൂണിസ്റ്റ് ഭരണമായി പോയെന്നതിനാല്&#x200d; ചൈനയെ പിന്തുണക്കുന്ന സി.പി.എം സമീപനം അപകടകരം. &#8216;സാര്&#x200d;വദേശീയ സോഷ്യലിസ്റ്റ് സമൂഹം&#8217; എന്ന സങ്കല്&#x200d;പം തകര്&#x200d;ന്നടിഞ്ഞു. അവശേഷിക്കുന്നത് ചൈന, വിയറ്റ്‌നാം, ക്യൂബ, ഉത്തരകൊറിയ എന്നിവ മാത്രം. ഇവിടങ്ങളിലാകട്ടെ ഏകാധിപത്യ വാഴ്ച! ജനാധിപത്യാഭിപ്രായം ടിയാെനന്&#x200d;മെന്റ് സ്‌ക്വയറിലെ പോലെ അടിച്ചമര്&#x200d;ത്തും. മാവോയിസത്തിനും സ്റ്റാലിനിസത്തിനും സ്ഥാനമില്ല. ജനങ്ങളെ കൊന്നൊടുക്കിയ വാഴ്ചയെക്കുറിച്ച് സ്മരിക്കാന്&#x200d; പോലും ലോക സമൂഹം തയാറില്ല.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/article-about-cm-pinarayi-vijayan-statement-about-supporting-china.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മന്ത്രി കടകംപള്ളിയുടെ ചൈനാ സന്ദര്‍ശനം തടഞ്ഞ സംഭവം; വിവരാവകാശ റിപ്പോര്‍ട്ട് പുറത്ത്</title>
		<link>https://www.chandrikadaily.com/kerala-ministers-visit-china-was-denied-it-was-not-national-interest-says-mea.html</link>
					<comments>https://www.chandrikadaily.com/kerala-ministers-visit-china-was-denied-it-was-not-national-interest-says-mea.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 20 Oct 2017 15:03:21 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[china]]></category>
		<category><![CDATA[china -india]]></category>
		<category><![CDATA[kadakam palli surendran]]></category>
		<category><![CDATA[kadakampalli surenran]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=48857</guid>

					<description><![CDATA[തിരുവനന്തപുരം: മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ചൈനാ സന്ദര്‍ശനം തടഞ്ഞ സംഭവത്തില്‍ വിവരാവകാശ റിപ്പോര്‍ട്ട് പുറത്ത്. മന്ത്രിക്ക് യാത്രക്കുള്ള അനുമതി നിഷേധിച്ചതിനുകാരണം തേടി ആര്‍.ടി.ഐ ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് അഡ്വ.ഡി.ബി. ബിനു വിവരാവകാശ നിയമപ്രകാരം അപേക്ഷ നല്‍കിയതിനെ തുടര്‍ന്നാണ് വിശദീകരണം കിട്ടിയത്. ്മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ചൈനാ സന്ദര്‍ശനം ദേശീയ താല്‍പര്യത്തിന് വിരുദ്ധമാകുമെന്നതിനാലെന്ന് അനുമതി തടഞ്ഞതെന്നാണ് വിവരാവകാശ റിപ്പോര്‍ട്ടിലുള്ളത്. ഐക്യരാഷ്ട്ര സംഘടനയുടെ കീഴിലുള്ള ലോക ടൂറിസം ഓര്‍ഗനൈസേഷന്‍ യോഗത്തില്‍ പങ്കെടുക്കാനായിരുന്നു ടൂറിസം മന്ത്രി കൂടിയായ കടകംപള്ളി സുരേന്ദ്രന്‍ കേന്ദ്ര [&#8230;]]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ചൈനാ സന്ദര്&#x200d;ശനം തടഞ്ഞ സംഭവത്തില്&#x200d; വിവരാവകാശ റിപ്പോര്&#x200d;ട്ട് പുറത്ത്.</p>
<p>മന്ത്രിക്ക് യാത്രക്കുള്ള അനുമതി നിഷേധിച്ചതിനുകാരണം തേടി ആര്&#x200d;.ടി.ഐ ഫെഡറേഷന്&#x200d; സംസ്ഥാന പ്രസിഡന്റ് അഡ്വ.ഡി.ബി. ബിനു വിവരാവകാശ നിയമപ്രകാരം അപേക്ഷ നല്&#x200d;കിയതിനെ തുടര്&#x200d;ന്നാണ് വിശദീകരണം കിട്ടിയത്.<br />
്മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ചൈനാ സന്ദര്&#x200d;ശനം ദേശീയ താല്&#x200d;പര്യത്തിന് വിരുദ്ധമാകുമെന്നതിനാലെന്ന് അനുമതി തടഞ്ഞതെന്നാണ് വിവരാവകാശ റിപ്പോര്&#x200d;ട്ടിലുള്ളത്.</p>
<p>ഐക്യരാഷ്ട്ര സംഘടനയുടെ കീഴിലുള്ള ലോക ടൂറിസം ഓര്&#x200d;ഗനൈസേഷന്&#x200d; യോഗത്തില്&#x200d; പങ്കെടുക്കാനായിരുന്നു ടൂറിസം മന്ത്രി കൂടിയായ കടകംപള്ളി സുരേന്ദ്രന്&#x200d; കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തോട് അനുമതി ചോദിച്ചത്. വിദേശ സന്ദര്&#x200d;ശനത്തിന് അനുമതി നല്&#x200d;കുന്നതും നിഷേധിക്കുന്നതും വിദേശകാര്യ മന്ത്രാലയമാണ്.<br />
അനുമതി ചോദിക്കുന്ന വ്യക്തി പങ്കെടുക്കേണ്ട പരിപാടിയുമായി ബന്ധപ്പെട്ട രാഷ്ട്രീയ വശങ്ങള്&#x200d; വിശദമായി പരിശോധിച്ച ശേഷം വിദേശകാര്യ മന്ത്രാലയം തയാറാക്കുന്ന റിപ്പോര്&#x200d;ട്ടിന്റെ അടിസ്ഥാനത്തിലാവും ഇതില്&#x200d; തീരുമാനമുണ്ടാവുക. എന്നാല്&#x200d; ഈ റിപ്പോര്&#x200d;ട്ടില്&#x200d; മന്ത്രിയുടെ സന്ദര്&#x200d;ശനം രാജ്യതാല്&#x200d;പര്യത്തിന് വിരുദ്ധമെന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഈ റിപ്പോര്&#x200d;ട്ടാണ് വിവരാവകാശ നിയമപ്രകാരം ഇപ്പോള്&#x200d; പുറത്തായിരിക്കുന്നത്.</p>
<p>അതേസമയം മന്ത്രി പങ്കെടുക്കേണ്ട പരിപാടിക്ക് നിലവാരമില്ലാത്തതിനാല്&#x200d; അനുമതി നിഷേധിച്ചെന്നായിരുന്നു നേരത്തെ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.കെ. സിംഗിന്റെ വിശദീകരണം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kerala-ministers-visit-china-was-denied-it-was-not-national-interest-says-mea.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പാക് അതിര്‍ത്തിയില്‍ അഞ്ചോ ആറോ തീവ്രവാദികളെ സൈന്യം നിത്യവും വധിക്കുന്നതായി രാജ്നാഥ് സിങ്</title>
		<link>https://www.chandrikadaily.com/indian-soldiers-kill-five-six-terrorists-every-day-along-pakistan-border-says-rajnath-singh.html</link>
					<comments>https://www.chandrikadaily.com/indian-soldiers-kill-five-six-terrorists-every-day-along-pakistan-border-says-rajnath-singh.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 09 Oct 2017 07:55:24 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Border]]></category>
		<category><![CDATA[china -india]]></category>
		<category><![CDATA[ind pak]]></category>
		<category><![CDATA[india-china border]]></category>
		<category><![CDATA[India-Pakistan]]></category>
		<category><![CDATA[indian soldiers]]></category>
		<category><![CDATA[rajnath singh]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=46966</guid>

					<description><![CDATA[ബംഗളൂരു: ഇന്ത്യന്‍ സൈനികര്‍ പാക് അതിര്‍ത്തിയില്‍ അഞ്ചോ ആറോ തീവ്രവാദികളെ നിത്യവും വധിക്കുന്നതായി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്. ബെംഗളൂരു പാലസ് ഗ്രൗണ്ടില്‍ ഞായറാഴ്ച സംസാരിക്കുകയായിരുന്നു അദ്ദേഹം ഇന്ത്യയിലേക്ക് കടക്കാനായി ഗൂഡ ലക്ഷ്യങ്ങളോടെ എത്തുന്ന അഞ്ചോ ആറോ തീവ്രവാദികളെയാണ് സൈനികര്‍ ദിവസവും അതിര്‍ത്തിയില്‍ വധിക്കുന്നത്. അതേസമയം, പാകിസ്താന്‍ മേഖലകളിലേക്ക് പ്രകോപനപരമായി വെടിയുതിര്‍ക്കരുതെന്ന് സൈനികര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും രാജ്‌നാഥ് സിങ് പറഞ്ഞു. &#8216;ഇപ്പോള്‍ ഇന്ത്യ ദുര്‍ബലമായ ഒരു രാജ്യമല്ല. ചൈനയുമായുള്ള അതിര്‍ത്തി വിഷയം ഇന്ത്യ കൈകാര്യം ചെയ്ത രീതി [&#8230;]]]></description>
										<content:encoded><![CDATA[<p>ബംഗളൂരു: ഇന്ത്യന്&#x200d; സൈനികര്&#x200d; പാക് അതിര്&#x200d;ത്തിയില്&#x200d; അഞ്ചോ ആറോ തീവ്രവാദികളെ നിത്യവും വധിക്കുന്നതായി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്. ബെംഗളൂരു പാലസ് ഗ്രൗണ്ടില്&#x200d; ഞായറാഴ്ച സംസാരിക്കുകയായിരുന്നു അദ്ദേഹം</p>
<p>ഇന്ത്യയിലേക്ക് കടക്കാനായി ഗൂഡ ലക്ഷ്യങ്ങളോടെ എത്തുന്ന അഞ്ചോ ആറോ തീവ്രവാദികളെയാണ് സൈനികര്&#x200d; ദിവസവും അതിര്&#x200d;ത്തിയില്&#x200d; വധിക്കുന്നത്. അതേസമയം, പാകിസ്താന്&#x200d; മേഖലകളിലേക്ക് പ്രകോപനപരമായി വെടിയുതിര്&#x200d;ക്കരുതെന്ന് സൈനികര്&#x200d;ക്ക് നിര്&#x200d;ദ്ദേശം നല്&#x200d;കിയിട്ടുണ്ടെന്നും രാജ്‌നാഥ് സിങ് പറഞ്ഞു.</p>
<p>&#8216;ഇപ്പോള്&#x200d; ഇന്ത്യ ദുര്&#x200d;ബലമായ ഒരു രാജ്യമല്ല. ചൈനയുമായുള്ള അതിര്&#x200d;ത്തി വിഷയം ഇന്ത്യ കൈകാര്യം ചെയ്ത രീതി അത് തെളിയിക്കുന്നതാണ്. ഇരു രാജ്യങ്ങളും തമ്മില്&#x200d; പരസ്പരാക്രമണം വരെ ഉണ്ടായേക്കുമെന്ന സമയത്താണ് ലോക രാജ്യങ്ങളെ ഞെട്ടിച്ച് ചൈനയുമായുള്ള ഡാക്ലാം വിഷയം ഇന്ത്യ പക്വതയോടെ കൈകാര്യം ചെയ്ത്്. വളരെ ശക്തമായ രാജ്യമായതു കൊണ്ടാണ് ഇന്ത്യക്ക് ഇതിന് സാധിച്ചതെന്നും, രാജ്നാഥ് സിങ് അഭിപ്രായപ്പെട്ടു.<br />
എന്നാല്&#x200d; പാകിസ്താന്റെ ഭാഗത്ത് നിന്നും ഏതെങ്കിലും തരത്തിലുള്ള പ്രകോപനം ഉണ്ടായാല്&#x200d; എണ്ണമില്ലാത്ത ബുള്ളറ്റുകള്&#x200d; കൊണ്ട് ഉചിതമായ മറുപടി നല്&#x200d;കാന്&#x200d; സൈനികര്&#x200d;ക്ക് നിര്&#x200d;ദ്ദേശിച്ചിട്ടുണ്ടെന്നും രാജ്നാഥ് സിങ് പറഞ്ഞു.</p>
<blockquote class="twitter-tweet" data-lang="en">
<p dir="ltr" lang="en">Modiji, once you&#8217;re done thumping your chest, could you please explain this?<a href="https://t.co/oSuC7bZ82x">https://t.co/oSuC7bZ82x</a></p>
<p>— Office of RG (@OfficeOfRG) <a href="https://twitter.com/OfficeOfRG/status/916191932954460160?ref_src=twsrc%5Etfw">October 6, 2017</a></p></blockquote>
<p><script async src="//platform.twitter.com/widgets.js" charset="utf-8"></script><br />
അതേസമയം ചൈന വിഷയത്തില്&#x200d; കേന്ദ്ര സര്&#x200d;ക്കാര്&#x200d; പരാജയമാണെന്നും, നെഞ്ച് വീര്&#x200d;പ്പിച്ചു കഴിഞ്ഞാല്&#x200d; ഡോക്‌ലാം വിഷയത്തില്&#x200d; മോദി വീശദീകരണം നല്&#x200d;കണമെന്നും കോണ്&#x200d;ഗ്രസ് ഉപാധ്യാക്ഷന്&#x200d; രാഹുല്&#x200d; ഗാന്ധി കുറ്റപ്പെടുത്തിയിരുന്നു. അതിര്&#x200d;ത്തി പ്രശ്‌നം നിലനില്&#x200d;ക്കുന്ന ഡോക്‌ലാമില്&#x200d; ചൈനീസ് സൈന്യം നിലയുറപ്പിച്ചതാണ് കേന്ദ്രസര്&#x200d;ക്കാറിനെ പ്രതിരോധത്തിലാക്കിയത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/indian-soldiers-kill-five-six-terrorists-every-day-along-pakistan-border-says-rajnath-singh.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഡോക്‌ലാമില്‍ എന്താണ് സംഭവിക്കുന്നതെന്ന്, മോദിയോട് രാഹുല്‍</title>
		<link>https://www.chandrikadaily.com/rahul-gandhi-wants-modi-to-explain-in-doklam.html</link>
					<comments>https://www.chandrikadaily.com/rahul-gandhi-wants-modi-to-explain-in-doklam.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 07 Oct 2017 11:46:10 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[#naredramodi]]></category>
		<category><![CDATA[china -india]]></category>
		<category><![CDATA[modi]]></category>
		<category><![CDATA[modi-rahul]]></category>
		<category><![CDATA[Rahul]]></category>
		<category><![CDATA[rahul ghandhi]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=46685</guid>

					<description><![CDATA[ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ കടുത്ത പരിഹാസവുമായി കോണ്‍ഗ്രസ് ഉപാധ്യാക്ഷന്‍ രാഹുല്‍ ഗാന്ധി. ഇന്ത്യ-ചൈന അതിര്‍ത്തി വിഷയത്തില്‍ മോദി കാണിക്കുന്ന അഴകൊഴമ്പന്‍ നിലപാടില്‍ കേന്ദ്ര സര്‍ക്കാറിനെ പരിഹസിച്ചാണ് രാഹുല്‍ രംഗത്തെത്തിയത്. ഡോക്ലാം വിഷയത്തെ കുറിച്ച് വിശദീകരിക്കണമെന്ന് ആവശ്യപ്പെട്ട് ട്വിറ്ററിലൂയാണ് രാഹുല്‍ രംഗത്തെത്തിയത്. Modiji, once you&#8217;re done thumping your chest, could you please explain this?https://t.co/oSuC7bZ82x — Office of RG (@OfficeOfRG) October 6, 2017 മോദിജീ, പൊങ്ങച്ചം പറയുന്നത് കഴിഞ്ഞാല്‍ ഡോക്‌ലാം വിഷയത്തില്‍ [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ കടുത്ത പരിഹാസവുമായി കോണ്&#x200d;ഗ്രസ് ഉപാധ്യാക്ഷന്&#x200d; രാഹുല്&#x200d; ഗാന്ധി.<br />
ഇന്ത്യ-ചൈന അതിര്&#x200d;ത്തി വിഷയത്തില്&#x200d; മോദി കാണിക്കുന്ന അഴകൊഴമ്പന്&#x200d; നിലപാടില്&#x200d; കേന്ദ്ര സര്&#x200d;ക്കാറിനെ പരിഹസിച്ചാണ് രാഹുല്&#x200d; രംഗത്തെത്തിയത്.<br />
ഡോക്ലാം വിഷയത്തെ കുറിച്ച് വിശദീകരിക്കണമെന്ന് ആവശ്യപ്പെട്ട് ട്വിറ്ററിലൂയാണ് രാഹുല്&#x200d; രംഗത്തെത്തിയത്.</p>
<blockquote class="twitter-tweet" data-lang="en">
<p dir="ltr" lang="en">Modiji, once you&#8217;re done thumping your chest, could you please explain this?<a href="https://t.co/oSuC7bZ82x">https://t.co/oSuC7bZ82x</a></p>
<p>— Office of RG (@OfficeOfRG) <a href="https://twitter.com/OfficeOfRG/status/916191932954460160?ref_src=twsrc%5Etfw">October 6, 2017</a></p></blockquote>
<p><script async src="//platform.twitter.com/widgets.js" charset="utf-8"></script></p>
<p>മോദിജീ, പൊങ്ങച്ചം പറയുന്നത് കഴിഞ്ഞാല്&#x200d; ഡോക്‌ലാം വിഷയത്തില്&#x200d; വിശദീകരണം കേള്&#x200d;ക്കാന്&#x200d; താല്&#x200d;പര്യം, എന്നായിരുന്നു രാഹുലിന്റെ ട്വീറ്റ്.</p>
<p>ഡോക്ലാമിലെ ചൈനയുടെ റോഡ് നിര്&#x200d;മ്മാണത്തെ സംബന്ധിച്ച് പത്രവാര്&#x200d;ത്ത ട്വീറ്റില്&#x200d; അറ്റാച്ച് ചെയ്തായിരുന്നു, രാഹുലിന്റെ പരിഹാസം കലര്&#x200d;ന്ന ചോദ്യം.</p>
<p>ഡോക്‌ലാമില്&#x200d; ചൈന പുതിയ റോഡ് നിര്&#x200d;മ്മാണം തുടങ്ങിയെന്ന സ്ഥിരീകരിച്ച വാര്&#x200d;ത്ത പുറത്തു വന്നതിനു പിന്നാലെയായിരുന്നു മോദിക്കെതിരെയുള്ള രാഹുല്&#x200d; ഗാന്ധിയുടെ കടുത്ത നീക്കം.</p>
<p>രാഹുല്&#x200d; ഗാന്ധിക്ക് പിന്നാലെ കോണ്&#x200d;ഗ്രസ് വക്താവ് കപില്&#x200d; സിബലും മോദി സര്&#x200d;ക്കാറിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. ഡോക്ലാമില്&#x200d; എന്താണ് സംഭവിക്കുന്നതെന്ന് സര്&#x200d;ക്കാര്&#x200d; വ്യക്തമാക്കണമെന്നും വിഷയത്തെ ഏത് തരത്തിലാണ് സര്&#x200d;ക്കാര്&#x200d; നേരിടുന്നതും കപില്&#x200d; സിബല്&#x200d; ആരാഞ്ഞു. ചൈനീസ് പ്രസിഡന്റ് ഷീ ജിന്&#x200d; പിങിനെ വീണ്ടും സബര്&#x200d;മതിയിലേക്ക് ക്ഷണിക്കാന്&#x200d; മോദി ആലോചിക്കുന്നുണ്ടോ എന്നും സിബല്&#x200d; പരിഹസിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/rahul-gandhi-wants-modi-to-explain-in-doklam.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ലഡാക്കില്‍ ഇന്ത്യ-ചൈന ഏറ്റുമുട്ടല്‍; ദൃശ്യങ്ങള്‍ പുറത്ത്</title>
		<link>https://www.chandrikadaily.com/video-shows-clashes-of-indian-chinese-soldiers-at-ladakh.html</link>
					<comments>https://www.chandrikadaily.com/video-shows-clashes-of-indian-chinese-soldiers-at-ladakh.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 20 Aug 2017 15:52:13 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[china -india]]></category>
		<category><![CDATA[india-china border]]></category>
		<category><![CDATA[indian soldiers]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=41078</guid>

					<description><![CDATA[ന്യൂഡല്‍ഹി: ലഡാക്കില്‍ ഇന്ത്യയുടെയും ചൈനയുടെയും സൈനികര്‍ തമ്മില്‍ നടന്ന സംഘട്ടനത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത്. ഈമാസം 15ന് ലഡാക്കിലെ പാങ്കോങ് തടാകത്തിനരികില്‍ നടന്ന സംഘര്‍ഷത്തിന്റെ ദൃശ്യങ്ങളാണ് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ദൃശ്യങ്ങള്‍ വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ദോക്‌ലാമില്‍ അതിര്‍ത്തി ലംഘനത്തിന്റെ പേരില്‍ ഇരു രാജ്യങ്ങള്‍ക്കിടയിലും സംഘര്‍ഷാവസ്ഥ തുടരുന്നതിനിടെയായിരുന്നു ലഡാക്കിലെ ഏറ്റുമുട്ടല്‍. സ്വാതന്ത്ര്യദിനത്തില്‍ ജമ്മു കശ്മീരിലെ ലഡാക്കില്‍ ചൈനീസ് സൈന്യം ഇന്ത്യന്‍ സൈന്യവുമായി ഏറ്റുമുട്ടിയത് വന്‍ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. ഈ റിപ്പോര്‍ട്ടുകള്‍ ശരിവെച്ചാണ് ഇരു [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: ലഡാക്കില്&#x200d; ഇന്ത്യയുടെയും ചൈനയുടെയും സൈനികര്&#x200d; തമ്മില്&#x200d; നടന്ന സംഘട്ടനത്തിന്റെ ദൃശ്യങ്ങള്&#x200d; പുറത്ത്. ഈമാസം 15ന് ലഡാക്കിലെ പാങ്കോങ് തടാകത്തിനരികില്&#x200d; നടന്ന സംഘര്&#x200d;ഷത്തിന്റെ ദൃശ്യങ്ങളാണ് സാമൂഹ്യ മാധ്യമങ്ങളില്&#x200d; പ്രചരിക്കുന്നത്. ദൃശ്യങ്ങള്&#x200d; വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചതായി ദേശീയ മാധ്യമങ്ങള്&#x200d; റിപ്പോര്&#x200d;ട്ട് ചെയ്തു. ദോക്‌ലാമില്&#x200d; അതിര്&#x200d;ത്തി ലംഘനത്തിന്റെ പേരില്&#x200d; ഇരു രാജ്യങ്ങള്&#x200d;ക്കിടയിലും സംഘര്&#x200d;ഷാവസ്ഥ തുടരുന്നതിനിടെയായിരുന്നു ലഡാക്കിലെ ഏറ്റുമുട്ടല്&#x200d;.</p>
<div style="position: relative; height: 0; padding-bottom: 56.25%;"><iframe loading="lazy" style="position: absolute; width: 100%; height: 100%; left: 0;" src="https://www.youtube.com/embed/oaMaNpI9MTk?ecver=2" width="640" height="360" frameborder="0" allowfullscreen="allowfullscreen"></iframe></div>
<p>സ്വാതന്ത്ര്യദിനത്തില്&#x200d; ജമ്മു കശ്മീരിലെ ലഡാക്കില്&#x200d; ചൈനീസ് സൈന്യം ഇന്ത്യന്&#x200d; സൈന്യവുമായി ഏറ്റുമുട്ടിയത് വന്&#x200d; വാര്&#x200d;ത്താപ്രാധാന്യം നേടിയിരുന്നു. ഈ റിപ്പോര്&#x200d;ട്ടുകള്&#x200d; ശരിവെച്ചാണ് ഇരു സൈന്യവും പരസ്പരം സംഘട്ടനത്തില്&#x200d; ഏര്&#x200d;പ്പെടുന്നതിന്റെ ദൃശ്യങ്ങള്&#x200d; സാമൂഹ്യ മാധ്യമങ്ങളില്&#x200d; പ്രചരിക്കുന്നത്. ലഡാക്കിലെ പോങ്കോങ് തടാകത്തിനരികിലാണ് സംഭവം. രണ്ട് ഡസനോളം വരുന്ന ഇന്ത്യ-ടിബറ്റന്&#x200d; അതിര്&#x200d;ത്തി പൊലീസും മൂന്ന് ഡസനോളം വരുന്ന അതിര്&#x200d;ത്തി സേനയുമാണ് ചൈനീസ് സൈന്യവുമായി ഏറ്റുമുട്ടിയത്. സൈനികര്&#x200d; പരസ്പരം ചവിട്ടുന്നതും കല്ലെറിയുന്നതും ദൃശ്യങ്ങളില്&#x200d; നിന്ന് വ്യക്തമാണ്. പോങ്കോങ് തടാകത്തിനരികിലൂടെ അതിര്&#x200d;ത്തിക്കകത്തേക്ക് പ്രവേശിക്കാന്&#x200d; ചൈനീസ് സൈന്യം ശ്രമിച്ചതാണ് സംഘര്&#x200d;ഷത്തിന് കാരണം. തടയാനുള്ള ഇന്ത്യയുടെ ശ്രമം ഏറ്റുമുട്ടലില്&#x200d; കലാശിക്കുകയായിരുന്നു. രണ്ട് മണിക്കൂര്&#x200d; നീണ്ട് നിന്ന സംഘര്&#x200d;ഷാവസ്ഥക്ക് ശേഷം പ്രദേശത്തിന്മേലുള്ള അവകാശവാദമുന്നയിച്ചുള്ള ബാനറുകള്&#x200d; ഇരു വിഭാഗവും ഉയര്&#x200d;ത്തി. തുടര്&#x200d;ന്ന് ബ്രിഗേഡിയര്&#x200d; തലത്തിലുള്ള ഉദ്യോഗസ്ഥര്&#x200d; തമ്മില്&#x200d; ചര്&#x200d;ച്ച നടത്തിയാണ് പ്രദേശത്ത് നിന്ന് ഇരു സൈന്യവും പിന്മാറിയത്. വര്&#x200d;ഷങ്ങള്&#x200d;ക്ക് ശേഷമാണ് ലഡാക്കില്&#x200d; ഇത്തരത്തിലുള്ള സംഘര്&#x200d;ഷം നടക്കുന്നത്. സിക്കിമിലെ ദോക്‌ലാമില്&#x200d; ചൈന അതിര്&#x200d;ത്തി ലംഘിച്ച് റോഡ് നിര്&#x200d;മിക്കുന്നത് ഇന്ത്യന്&#x200d; സൈന്യം തടഞ്ഞിരുന്നു. തുടര്&#x200d;ന്ന് മേഖലയില്&#x200d; ഇരു സൈന്യവും ഒരു മാസമായി മുഖാമുഖം നിലയുറപ്പിച്ചിരിക്കുകയാണ്. സംഘര്&#x200d;ഷം മറ്റ് അതിര്&#x200d;ത്തികളിലേക്കും പടരുന്നത് മേഖലയിലെ സമാധാനന്തരീക്ഷത്തിന് വലിയ തിരിച്ചടിയുണ്ടാക്കുമെന്നാണ് വിലയിരുത്തല്&#x200d;.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/video-shows-clashes-of-indian-chinese-soldiers-at-ladakh.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
