chinta jerom – Chandrika Daily https://www.chandrikadaily.com Thu, 26 Jan 2023 10:31:34 +0000 en-US hourly 1 https://wordpress.org/?v=5.8.12 https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg chinta jerom – Chandrika Daily https://www.chandrikadaily.com 32 32 ചിന്തയുടെ ശമ്പളവും സര്‍ക്കാര്‍ ധൂര്‍ത്തും – എഡിറ്റോറിയല്‍ https://www.chandrikadaily.com/salaries-and-government-waste-with-chinta.html https://www.chandrikadaily.com/salaries-and-government-waste-with-chinta.html#respond Thu, 26 Jan 2023 10:31:34 +0000 https://www.chandrikadaily.com/?p=234583 സംസ്ഥാന യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്താജെറോമിന്റെ ശമ്പള വിവാദം രണ്ടാം പിണറായി സര്‍ക്കാറിന്റെ ധൂര്‍ത്തിന്റെയും സ്വജനപക്ഷ പാതത്തിന്റെയും ഏറ്റവും ഒടുവിലത്തെ ഉദാഹരണമായി മാറിയിരിക്കുകയാണ്. കായിക യുവജനകാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ ഇറക്കിയ ഉത്തരവു പ്രകാരം 6.1.17 മുതല്‍ 26.5.18 വരെയുള്ള മുന്‍കാല പ്രാബല്യത്തോടെ ഒരു ലക്ഷം രൂപയായാണ് ചിന്തയുടെ ശമ്പളം വര്‍ധിപ്പിച്ചിരിക്കുന്നത്. കുടിശ്ശിക കാലയളവില്‍ 50,000 രൂപയാണ് അവര്‍ക്ക് ശമ്പളമായി ലഭിച്ചിരുന്നത്. 26.5.18 മുതലാണ് ഇത് ഒരു ലക്ഷം രൂപയാക്കി വര്‍ധിപ്പിച്ചിരുന്നത്. ഇതോടെ കുടിശ്ശിയിക ഇനത്തില്‍ മാത്രം എട്ടര ലക്ഷം രൂപയാണ് സംസ്ഥാന ഖജനാവില്‍ നിന്ന് അവര്‍ക്ക് എടുത്തുകൊടുക്കുന്നത്.

സാമ്പത്തിക പ്രതിസന്ധിയിലൂടെ സംസ്ഥാനം നട്ടംതിരിയുമ്പോഴുള്ള മുന്‍കാല പ്രാബല്യത്തോടെയുള്ള ഈ ശമ്പള വര്‍ധനവിനോട് ധനവകുപ്പിന് പോലും യോജിക്കാന്‍ കഴിഞ്ഞിരുന്നില്ല. കായിക വകുപ്പിന്റെ ആവശ്യം പലവട്ടം ധനവകുപ്പ് തിരിച്ചയച്ചതാണ്. എന്നാല്‍ കടുത്ത സമ്മര്‍ദ്ദത്തിന് വഴങ്ങി ഈ കടുംവെട്ട് തീരുമാനത്തിന് അവസാനം മന്ത്രി കെ.എന്‍ വേണുഗോപാല്‍ പച്ചക്കൊടി കാണിക്കുകയായിരുന്നു. സ്‌പോര്‍ട്‌സ് യുവജനകാര്യ വകുപ്പിന്റെ ചുമതല സജി ചെറിയാനില്‍ നിന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ് വഹിക്കുമ്പോഴാണ് സര്‍ക്കാര്‍ ഈ തീരുമാനമെടുത്തരിക്കുന്നതെന്നതും വകുപ്പ് സെക്രട്ടറിയുടെ ചുമതലയില്‍ മുഖ്യമന്ത്രിയുടെ അടുപ്പക്കാരന്‍ എസ്. ശിവശങ്കറാണെന്നതും ഇവിടെ ചേര്‍ത്തു വായിക്കേണ്ടതാണ്. സ്വാഭാവികമായും മുഖ്യമന്ത്രിയുടെ നേരിട്ടുള്ള ഇടപെടല്‍ വിഷയത്തിലുണ്ടായിരിക്കുമെന്നതുറപ്പാണ്.

ശമ്പള വര്‍ധനവിലും അത് മുന്‍കാല പ്രാബല്യത്തോടെ തന്നെ അനുവദിക്കുന്നതിലും പല തരത്തിലുള്ള ഒളിച്ചുകളികളും നടന്നിട്ടുണ്ട്. അതിന്റെ തെളിവാണ് ഇക്കാര്യത്തില്‍ ചിന്താ ജെറോം മാധ്യമങ്ങള്‍ക്ക് മുന്നില്‍ പറഞ്ഞ പച്ചക്കള്ളം. ശമ്പള വര്‍ധന ആവശ്യപ്പെട്ട് താന്‍ ധനവകുപ്പിന് കത്തെഴുതിയിട്ടില്ലെന്നും അങ്ങനെയൊരു കത്ത് ആരുടെയെങ്കിലും കൈവശമുണ്ടെങ്കില്‍ അതു പുറത്തുവിടണമെന്നുമായിരുന്നു അവരുടെ വെല്ലുവിളി. ഇത്രയും വലിയ തുക കുടിശ്ശികയായി ലഭിച്ചാല്‍ അത് മുഴുവന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുമെന്നും അവര്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ കുടിശ്ശിക ഉള്‍പ്പെടെയുള്ള ശമ്പള വര്‍ധന ചിന്താജെറോമിന്റെ അഭ്യര്‍ത്ഥന പ്രകാരമാണെന്ന് സര്‍ക്കാര്‍ ഉത്തരവില്‍ തന്നെ വ്യക്തമാക്കിയിരിക്കുകയാണ്.

ചരിത്രത്തിലിന്നേവരെയില്ലാത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ സംസ്ഥാനം കടന്നുപോകുമ്പോഴാണ് കപട നാടകങ്ങളിലൂടെ സി.പി.എം നേതാക്കന്‍മാര്‍ ഖജനാവ് കാലിയാക്കിക്കൊണ്ടിരിക്കുന്നത്. ഇത്തരത്തിലുള്ള എല്ലാ അന്തര്‍നാടകങ്ങള്‍ക്കും കുടപിടിക്കുകയും അവസാനം വിവാദമാകുമ്പോള്‍ ഞാനൊന്നുമറിഞ്ഞില്ലേ രാമ നാരായണ എന്ന മട്ടില്‍ തെളിഞ്ഞവെള്ളത്തിലിരിക്കുന്ന മുഖ്യമന്ത്രിയുടെ കാപട്യവും ഇവിടെ തുറന്നു കാട്ടപ്പെടുകയാണ്.

ശമ്പളവും പെന്‍ഷനും മാത്രമല്ല ക്ഷേമ പെന്‍ഷനുകളുടെ വിതരണവും താളംതെറ്റിയ ഒരു നാട്ടിലാണ് ഇത്തരത്തിലുള്ള ധൂര്‍ത്തെന്നതാണ് ഏറ്റവും സങ്കടകരം. രണ്ടാം പിണറായി സര്‍ക്കാര്‍ സംസ്ഥാനത്തെ എങ്ങോട്ടാണ് കൊണ്ടുപോകുന്നതെന്ന് ഓരോ ദിവസം പിന്നിടുംതോറും നാട്ടിലെ ജനങ്ങള്‍ ചോദിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തിച്ചേര്‍ന്നിരിക്കുന്നു. സര്‍ക്കാറിനു കീഴിലുള്ള വിവിധ കമ്മീഷനുകളുടെ പ്രവര്‍ത്തനം പാര്‍ട്ടിയുടെ പോഷക സംഘടനകളെപോലും വെല്ലുന്ന തരത്തിലാണെന്ന് ഓരോ വിഷയത്തിലും ഇവര്‍ നടത്തിയ ഇടപെടലുകള്‍ പലതവണ തെളിയിച്ചതാണ്. യുവജന ,ബാലാവകാശ , വനിതാ കമ്മീഷന്‍ എന്നൊന്നുമുള്ള വ്യത്യാസം ഇക്കാര്യത്തിലില്ല. നിര്‍ണായക ഘട്ടങ്ങളില്‍ ഇതിന്റെയൊക്കെ അധ്യക്ഷന്‍മാര്‍ അര്‍ത്ഥഗര്‍ഭമായ മൗനത്തിലാണുണ്ടാവാറുള്ളത്. ഇങ്ങനെയുള്ള സ്ഥാപനങ്ങള്‍ ഇത്രത്തോളം രാഷ്ട്രീയവല്‍ക്കരിക്കപ്പെട്ട ഒരു കാലം ഇതിനുമുമ്പ് കേരളത്തിലുണ്ടായിട്ടില്ല.

ഭരണഘടനാ സ്ഥാപനങ്ങളെ രാഷ്ട്രീയ വല്‍ക്കരിക്കുന്നതിന്റെ പേരില്‍ കേന്ദ്രത്തിനെതിരെ വലിയ വായില്‍ സംസാരിക്കുന്ന സി.പി.എമ്മും ഇടതുപക്ഷവും മോദി സര്‍ക്കാറിനെ വെല്ലുന്ന തരത്തിലാണ് സംസ്ഥാനത്ത് കാര്യങ്ങള്‍ മുന്നോട്ട് നീക്കുന്നത്. ഈ വിധേയത്വത്തിനുള്ള സമ്മാനം എന്ന കണക്കെ ഇത്തരം കമ്മീഷനുകളുടെ തലപ്പത്തുള്ളവര്‍ക്കെല്ലാം ശമ്പളവും ആനുകൂല്യവുമൊക്കെ വാരിക്കോരി നല്‍കുകയുമാണ്. ഭരണത്തുടര്‍ച്ച എന്തും ചെയ്യാനുള്ള ലൈസന്‍സാക്കിമാറ്റിയ ഈ ഭരണകൂടത്തിന്റെ ആത്മവിശ്വാസം വൈകാരിക പ്രകടനങ്ങളിലൂടെ ജനങ്ങളെ മയക്കിക്കിടത്താം എന്നതാണ്. ഭരണകൂടത്തിന്റെ പിടിപ്പുകേടുകൊണ്ട് ദുരിത പര്‍വങ്ങള്‍ പേറേണ്ടിവരുന്ന നാട്ടിലെ ജനങ്ങള്‍ ഈ കുതന്ത്രങ്ങളെല്ലാം തിരിച്ചറിഞ്ഞുകഴിഞ്ഞു എന്ന് ബോധ്യപ്പെടാന്‍ സര്‍ക്കാറിന് അധിക കാലം കാത്തിരിക്കേണ്ടി വരില്ല.

]]>
https://www.chandrikadaily.com/salaries-and-government-waste-with-chinta.html/feed 0
അന്ന് സെല്‍ഫി സ്വാര്‍ത്ഥതയുടെ രാഷ്ട്രീയമെന്ന് ചിന്ത; ഇന്ന് മുഖചിത്രം സെല്‍ഫിയാക്കി ‘ചങ്കിലെ ചൈന’ https://www.chandrikadaily.com/trolls-against-chankile-china-book-chintha-jerom-news.html https://www.chandrikadaily.com/trolls-against-chankile-china-book-chintha-jerom-news.html#respond Tue, 25 Sep 2018 10:42:17 +0000 http://www.chandrikadaily.com/?p=104685 സെല്‍ഫിയെടുക്കുന്നത് സ്വാര്‍ത്ഥതയുടെ രാഷ്ട്രീയമാണെന്നായിരുന്നു മുമ്പ് സെല്‍ഫിയെക്കുറിച്ച് യുവജനക്ഷേമ ബോര്‍ഡ് അധ്യക്ഷ ചിന്ത ജെറോം പറഞ്ഞിരുന്നത്. മാസങ്ങള്‍ക്കു മുമ്പ് സെല്‍ഫിയെക്കുറിച്ച് നടത്തിയ പരാമര്‍ശത്തെ തുടര്‍ന്ന് ചിന്തയുടെ തന്നെ സെല്‍ഫികള്‍ സാമൂഹ്യമാധ്യമങ്ങളിലുള്‍പ്പെടെ മിന്നിമറഞ്ഞിരുന്നു. ഇപ്പോഴിതാ പുതിയ പുസ്തകത്തിന്റെ മുഖചിത്രവും സെല്‍ഫിയാക്കിയിരിക്കുകയാണ് ചിന്ത. ചിന്തയുടെ രണ്ടാമത്തെ പുസ്തകമാണ് ‘ചങ്കിലെ ചൈന’. ചിന്ത പബ്ലിക്കേഷന്‍സാണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസമാണ് പുതിയ പുസ്തകത്തെക്കുറിച്ച് ചിന്ത ജെറോം ഫേസ്ബുക്കിലൂടെ വിവരം അറിയിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയിലെ ചികിത്സക്കു ശേഷം മടങ്ങിയെത്തിയ സന്തോഷവും അതിനോടൊപ്പം തന്നെ തന്റെ പുതിയ പുസ്തകത്തിന്റെ പ്രകാശനം നിര്‍വ്വഹിച്ചതുമായിരുന്നു ഫേസ്ബുക്ക് കുറിപ്പ്. എന്നാല്‍ ഇതിനെ സ്വീകരിച്ചും വിമര്‍ശിച്ചും നിരവധിപേര്‍ രംഗത്തുവന്നിരുന്നു. കന്യാസ്ത്രീകളുടെ സമരമുള്‍പ്പെടെ സമകാലിക സ്ത്രീവിഷയങ്ങളില്‍ പോലും ചിന്ത ജെറോം പ്രതികരിച്ചിരുന്നില്ലെന്നായിരുന്നു വിമര്‍ശനം. എന്നാല്‍ അതുകൂടാതെ മറ്റൊരു വിമര്‍ശനം കൂടി എത്തിയിരിക്കുകയാണിപ്പോള്‍. ചങ്കിലെ ചൈനയുടെ മുഖചിത്രം തന്നെ സെല്‍ഫിയാണെന്നാണ് സാമൂഹ്യമാധ്യമങ്ങളിലുള്‍പ്പെടെ ഉയര്‍ന്നുവരുന്ന ആക്ഷേപം.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

രണ്ട് സന്തോഷങ്ങളാണ് പങ്കുവയ്ക്കാനുള്ളത്. ചികിത്സ കഴിഞ്ഞു കേരളത്തിന്റെ പ്രിയപ്പെട്ട മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്‍ മടങ്ങിയെത്തി എന്നതാണ് ആദ്യത്തേത്. പ്രളയത്തില്‍ നിന്നും ഉയര്‍ത്തെഴുന്നേല്‍ക്കുന്ന ജനതയ്ക്ക് അദ്ദേഹത്തിന്റെ മടങ്ങിവരവ് നല്‍കുന്ന ഊര്‍ജം ചെറുതല്ല. രണ്ടാമത്തെ സന്തോഷം തികച്ചും വ്യെക്തിപരമായ ഒന്നാണ്. ബഹു. മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്‍ സാക്ഷരത മിഷന്‍ ഡയറക്ടര്‍ ഡോ. പി. എസ്. ശ്രീകല ടീച്ചര്‍ക്ക് നല്‍കി പ്രകാശനം ചെയ്ത എന്റെ രണ്ടാമത്തെ പുസ്തകം ‘ചങ്കിലെ ചൈന’ പുറത്തിറങ്ങി എന്നതാണ് അത്. ചൈനയിലേക്ക് നടത്തിയ യാത്രയുടെ ഓര്‍മ്മ പുസ്തകമാണ് ചിന്ത പബ്ലിഷേഴ്‌സ് പ്രസിദ്ധീകരിച്ച ‘ചങ്കിലെ ചൈന’.പ്രളയകാലത്തു കേരളത്തിന് കരുത്തായ യുവതയ്ക് ഈ പുസ്തകം സമര്‍പ്പിക്കുന്നു. തുറന്ന വായനയ്ക്കും വിമര്ശനങ്ങള്‍ക്കുമായി ‘ചങ്കിലെ ചൈന ‘ചിന്തയുടെ പുസ്തക ശാലകളിലും കേരളത്തിലെ മറ്റ് പ്രമുഖ പുസ്തകശാലകളിലും ലഭ്യമാണ്..

]]>
https://www.chandrikadaily.com/trolls-against-chankile-china-book-chintha-jerom-news.html/feed 0
അഭിമന്യുവിന്റെ വീട് സന്ദര്‍ശിച്ച ഫോട്ടോ ഫേസ്ബുക്കില്‍ പങ്കുവെച്ച് ചിന്ത ജെറോം; രൂക്ഷമായി പ്രതികരിച്ച് സൈബര്‍ സഖാക്കള്‍ https://www.chandrikadaily.com/cyber-attacks-chinta-jerome-after-she-share-photo-of-late-abhimanue.html https://www.chandrikadaily.com/cyber-attacks-chinta-jerome-after-she-share-photo-of-late-abhimanue.html#respond Thu, 05 Jul 2018 14:03:09 +0000 http://www.chandrikadaily.com/?p=93242 കൊച്ചി: എറണാകുളം മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ നേതാവ് അഭിമന്യുവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ കക്ഷി രാഷ്ട്രീയ ഭേദമന്യേ വിദ്യാര്‍ത്ഥി സംഘടനകളടക്കം കൊലപാതകത്തെ അപലപിക്കുമ്പോള്‍ സി.പി.എമ്മിന് തലവേദനയായി സംസ്ഥാന യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്ത ജെറോം. അഭിമന്യുവിന്റെ വീട് സന്ദര്‍ശിച്ചതിന്റെ ഫോട്ടോകള്‍ ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്തതിന് പിന്നാലെയാണ് ചിന്ത ജെറോമിനെതിരെ സൈബര്‍ സഖാക്കളടക്കം രംഗത്ത് വന്നിരിക്കുന്നത്.

വട്ടവടയിലെ അഭിമന്യുവിന്റെ വീട് സന്ദര്‍ശിച്ച് അമ്മയടക്കമുള്ളവരെ ആശ്വസിപ്പിക്കുന്നതിന്റെയും അഭിമന്യുവിന്റെ കുഴിമാടത്തിനരികെ നില്‍ക്കുന്നതിന്റെയും ചിത്രങ്ങളാണ് ചിന്ത ഫേസ്ബുക്കില്‍ പങ്കുവെച്ചത്. കുന്നോളം സ്വപ്നങ്ങളുമായി മകന്റെ കൈപിടിച്ച് മഹാരാജാസിന്റെ മുറ്റത്തേക്ക് നടന്നുവന്ന അച്ഛന്‍, കൃത്യം ഒരു വര്‍ഷത്തിന് ശേഷം വീട്ടിലേക്ക് മടങ്ങിയത് മകന്റെ ചേതനയറ്റ ശരീരവുമായാണ് എന്ന് തുടങ്ങുന്ന കുറിപ്പുമായാണ് ചിത്രങ്ങള്‍ പങ്കുവെച്ചത്. എന്നാല്‍ നേരത്തെ അഭിമന്യുവിന്റെ കൊലപാതകത്തിന് തൊട്ട് പിന്നാലെ ചിന്ത ജെറോം ഫേസ്ബുക്കിലിട്ട പോസ്റ്റില്‍ വിറളിപ്പൂണ്ട സൈബര്‍ സഖാക്കള്‍ ചിന്ത ജെറോമിനെതിരെ വീണ്ടും രംഗത്തെത്തുകയായിരുന്നു.

സെല്‍ഫി നന്നായിട്ടുണ്ട്. യുവജന കമ്മീഷന്റെ ചെയര്‍മാന്‍ എന്ന നിലയില്‍ ഇട്ട പോസ്റ്റും നന്നായിട്ടുണ്ട്. പക്ഷെ നിങ്ങള്‍ മറന്നു പോയി നടന്നു വന്ന കാല്‍ പാദങ്ങള്‍ എങ്ങിനെ ഉള്ളതായിരുന്നെന്ന്. ഇതുപോലെ ഒരുപാട് അഭിമന്യുമാര്‍ മുഷ്ടി ചുരുട്ടി ഇങ്കുലാബ് വിളിച്ചതിന്റെയും രക്തം ചിന്തിയതിന്റെയും പരിണിത ഫലമാണ്. ഇന്ന് ചിന്തയുടെ അര്‍ദ്ധ ജുഡീഷ്യറി കസേര. അത് വിസ്മരിച്ചു പോകുന്നു നിങ്ങള്‍. അധികാരത്തിന്റെ മുള്‍മുനയില്‍ നില്‍ക്കുന്ന നിങ്ങള്‍ക്ക് ഇപ്പോള്‍ രക്തസാക്ഷിയെന്നു പറയാന്‍ പോലും അറുപ്പാണല്ലേയെന്നും ഇത് സെല്‍ഫ് മാര്‍ക്കറ്റിംഗ് തന്ത്രം മാത്രമാണ് എന്നും ഇത്തരം പൈങ്കിളി സാഹിത്യം നിര്‍ത്തൂ തുടങ്ങി കമന്റുകളാണ് ചിന്തയുടെ പോസ്റ്റിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഓസിന് നക്കാന്‍ ഒരു ലക്ഷത്തോളം സാലറി കിട്ടുന്നില്ലേ? അതും വാങ്ങി ഇരുന്നാ പോരെ? മരിച്ച വീട്ടില്‍ പോയി പോട്ടം പിടിച്ചു ഇട്ടേക്കുന്നു ഉളുപ്പില്ലാത്ത സ്ത്രീയെന്നും ചിലര്‍ എഴുതി.

”സൗഹൃദങ്ങള്‍ പൂക്കുന്ന കലാലയ പരിസരങ്ങളില്‍ ഒരു വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തകന്റെ ജീവരക്തം വീഴുന്നത് ഏറെ വേദനാജനകമാണ്. ആയുധങ്ങളുടേതല്ല ആശയങ്ങളുടെ പോരാട്ടമാണ് കലാലയങ്ങളില്‍ ഉണ്ടാകേണ്ടത്. പൊതുവില്‍ കേരളത്തിലെ ക്യാമ്പസുകളില്‍ സമാധാനാന്തരീക്ഷമാണ് നിലനില്‍ക്കുന്നത്. ഇത്തരം ഒറ്റപ്പെട്ട സംഭവങ്ങള്‍ ചെറുക്കപ്പെടേണ്ടതാണ്. പ്രിയപ്പെട്ട സഹോദരാ…. ഹൃദയം നീറുന്നു…”-ഇതായിരുന്നു അഭിമന്യുവിന്റെ കൊലപാതകത്തിന് തൊട്ട് പിന്നാലെ ചിന്ത ജെറോം ഫേസ്ബുക്കിലിട്ട പോസ്റ്റ്.

അഭിമന്യുവിന്റെ കൊലപാതകതിനു പിന്നില്‍ ആരെന്ന് പറയാത്തതും ഒറ്റപ്പെട്ട സംഭവമെന്ന് പറഞ്ഞതുമാണ് ചിന്തയ്‌ക്കെതിരെ തുനിയാന്‍ കാരണമായത്. ഏതായാലും സമൂഹമാധ്യമങ്ങളില്‍ സൈബര്‍ സഖാക്കള്‍ സംസ്ഥാന യുവജന കമ്മീഷന്‍ അധ്യക്ഷനെതിരെ തിരിയുന്നത് സി.പി.എമ്മിന് തലവേദനയായിരിക്കുകയാണിപ്പോള്‍.

 

]]>
https://www.chandrikadaily.com/cyber-attacks-chinta-jerome-after-she-share-photo-of-late-abhimanue.html/feed 0
ഇടത് സര്‍ക്കാരിന്റെ കാലത്ത് പോലീസുകാര്‍ ദുല്‍ഖര്‍ സല്‍മാന്റെ പോലെ സുമുഖരായെന്ന് ചിന്ത ജെറോം https://www.chandrikadaily.com/chinta-jerom-about-kerala-police.html https://www.chandrikadaily.com/chinta-jerom-about-kerala-police.html#respond Sat, 20 May 2017 09:26:39 +0000 http://www.chandrikadaily.com/?p=29455 കോട്ടയം: പോലീസുകാരെ നടന്‍ ദുല്‍ഖര്‍ സല്‍മാനോട് ഉപമിച്ച്് സംസ്ഥാന യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്താ ജെറോം. ഇടത് സര്‍ക്കാരിന്റെ കാലത്ത് പോലീസുകാര്‍ നടന്‍ ദുല്‍ഖര്‍ സല്‍മാനെപ്പോലെ സുമുഖരായെന്ന് ചിന്ത ജെറോം പറഞ്ഞു. കോട്ടയത്ത് നടന്ന കേരള പോലീസ് അസോസിയേഷന്റെ ജില്ലാ സമ്മേളനത്തോട് അനുബന്ധിച്ചുള്ള കുടുംബസംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ചിന്ത. മുന്‍ മുഖ്യമന്ത്രി നായനാരുടെ കാലത്താണ് പൊലീസ് വേഷം പരിഷ്‌കരിക്കുന്ന നടപടി ആരംഭിച്ചതെന്നും ഇത് പൊലീസ് സേനയില്‍ വലിയ മാറ്റം ഉണ്ടാക്കിയെന്നും ചിന്ത പറഞ്ഞു.

]]>
https://www.chandrikadaily.com/chinta-jerom-about-kerala-police.html/feed 0