<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>chnadrikaeditorial &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/chnadrikaeditorial/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Mon, 02 Feb 2026 05:00:50 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>chnadrikaeditorial &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>കേരളം നിരാശയുടെ പടുകുഴിയില്‍</title>
		<link>https://www.chandrikadaily.com/kerala-is-disappointed.html</link>
					<comments>https://www.chandrikadaily.com/kerala-is-disappointed.html#respond</comments>
		
		<dc:creator><![CDATA[Akhila]]></dc:creator>
		<pubDate>Mon, 02 Feb 2026 05:00:50 +0000</pubDate>
				<category><![CDATA[editorial]]></category>
		<category><![CDATA[budget]]></category>
		<category><![CDATA[centralgovernment]]></category>
		<category><![CDATA[chnadrikaeditorial]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=376505</guid>

					<description><![CDATA[സംസ്ഥാന ബജറ്റ് പ്രായോഗികത തൊട്ടുതീണ്ടാതെ തിരഞ്ഞെടുപ്പ് മുന്നില്‍കണ്ടുകൊണ്ടുള്ള ട്രിപ്പീസുകളി മാത്രമായി മാറിയപ്പോള്‍ കേന്ദ്രബജറ്റ് കേരളം ഇന്ത്യയിലെ ഒരു സംസ്ഥാനമാണെന്നത് മറന്നുപോയ തരത്തിലുള്ളതായിത്തീര്‍ന്നിരിക്കുന്നു.]]></description>
										<content:encoded><![CDATA[<p>ഒരാഴ്ച്ചക്കിടെ ഏല്&#x200d;ക്കേണ്ടിവന്ന ഇരട്ട പ്രഹരത്തിന്റെ ആഘാതത്തിലാണ് മലയാളികള്&#x200d;. ദിവസങ്ങളുടെ വ്യത്യാസത്തില്&#x200d; അവതരിപ്പിക്കപ്പെട്ട കേന്ദ്ര &#8211; കേരള ബജറ്റുകള്&#x200d; ഒരുപോലെ നിരാശാജനകവും പ്രതീക്ഷകള്&#x200d;ക്ക് ഒരു വകയും നല്&#x200d;കാത്തവയുമാണ്. സംസ്ഥാന ബജറ്റ് പ്രായോഗികത തൊട്ടുതീണ്ടാതെ തിരഞ്ഞെടുപ്പ് മുന്നില്&#x200d;കണ്ടുകൊണ്ടുള്ള ട്രിപ്പീസുകളി മാത്രമായി മാറിയപ്പോള്&#x200d; കേന്ദ്രബജറ്റ് കേരളം ഇന്ത്യയിലെ ഒരു സംസ്ഥാനമാണെന്നത് മറന്നുപോയ തരത്തിലുള്ളതായിത്തീര്&#x200d;ന്നിരിക്കുന്നു. സാമ്പത്തിക പ്രതിസന്ധി മാറ്റാന്&#x200d; 24,000 കോടിയുടെ പാക്കേജ്, സില്&#x200d;വര്&#x200d; ലൈന്&#x200d;, ഉയര്&#x200d;ന്ന ജി.എസ്.ടി വിഹിതം, എയിംസ്, റബറിന് 250 രൂപ താങ്ങുവില തുടങ്ങി പ്രതീക്ഷയുടെ നെറുകയിലിരുന്നുകൊണ്ടാണ് ഇത്തവണത്തെ കേന്ദ്ര ബജറ്റിനെ കേരളം നോക്കിക്കണ്ടിരുന്നത്.</p>
<p>കേരളത്തില്&#x200d; നിന്ന് രണ്ടു സഹമന്ത്രിമാരുള്ളതും ഒരു ലോക്സഭാ എം.പിയും തിരുവനന്തപുരം കോര്&#x200d;പറേഷനില്&#x200d; ബി.ജെ.പി അധികാരത്തിലെത്തിയതുമെല്ലാമാണ് പതിവിനു വിപരീതമായി രാഷ്ട്രീയ നിരീക്ഷകരും സാമ്പത്തിക വിദഗ്ധരുമെല്ലാം നിര്&#x200d;മലാ സീതാരാമനില്&#x200d; പ്രതീക്ഷവെച്ചുപുലര്&#x200d;ത്താനുള്ള കാരണങ്ങളായി കണ്ടിരുന്നത്. എന്നാല്&#x200d; എല്ലാ പ്രതീക്ഷകളും അസ്ഥാനത്താക്കി കോരന് കഞ്ഞി കുമ്പിളില്&#x200d; തന്നെ എന്നതാണ് നിലവിലെ സ്ഥിതി. സംസ്ഥാനത്തെ ഭരണ പ്രതിപക്ഷാംഗങ്ങളെക്കാള്&#x200d; ഞെട്ടിത്തരിച്ചിരിക്കുന്നത് ബി.ജെ.പിയാണെന്നതാണ് ഏറ്റവും വലിയ വൈരുദ്ധ്യം. ഇടിവെട്ടേറ്റവനെ പാമ്പുകടിച്ച പരിതസ്ഥിതിയിലാണ് നിലവിലെ കേരള ബി.ജെപി. ദിവസങ്ങള്&#x200d;ക്ക് മുമ്പ് തലസ്ഥാനത്തെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിന്വേണ്ടി വലിയ പ്രഖ്യാപനങ്ങള്&#x200d; നടത്തുമെന്ന പ്രചണ്ഡമായ പ്രചരണങ്ങള്&#x200d; നടത്തുകയും എന്നാല്&#x200d; അദ്ദേഹം വികസനത്തെക്കുറിച്ച് ക, മ മിണ്ടാതെ പോവുകയും ചെയ്തതിലൂടെ അക്ഷരാര്&#x200d;ത്ഥത്തില്&#x200d; പരിഹാസ്യരായിപ്പോയ രാജീവ് ശങ്കറിന്റെയും കൂട്ടരുടെയും അവസാനത്തെ അത്താണിയായിരുന്നു കേന്ദ്ര ബജറ്റ്. കേന്ദ്ര ബജറ്റിലും എടുത്തുപറയാന്&#x200d; ഒരു പദ്ധതിപോലുമില്ലാത്ത സാഹചര്യത്തില്&#x200d; തല ഉയര്&#x200d;ത്താന്&#x200d; കഴിയാത്ത നിലയിലേക്കാണ് അവര്&#x200d; എടുത്തെറിയപ്പെട്ടിരിക്കുന്നത്.<br />
സംസ്ഥാന സര്&#x200d;ക്കാര്&#x200d; പ്രഖ്യാപിച്ച അതിവേഗ റെയിലിനുപകരം ഇ. ശ്രീധരന്&#x200d; മുന്നോട്ടുവെച്ച പദ്ധതിയെ പിന്തുണക്കുക മാത്രമല്ല, അത് എന്തു വിലകൊടുത്തും നടപ്പാക്കുമെന്ന പ്രഖ്യാപനം തന്നെ നടത്തിക്കളഞ്ഞിരുന്നു സംസ്ഥാന ബി.ജെ.പി. എന്നാല്&#x200d; അതേക്കുറിച്ച് ഒരുപരാമര്&#x200d;ശംപോലുമുണ്ടായില്ലെന്നത് എത്രമാത്രം ദൈന്യതയാണ് അവര്&#x200d;ക്ക് സമ്മാനിച്ചതെന്നത് ഊഹിക്കാവുന്നതേയുള്ളൂ.</p>
<p>റെയില്&#x200d;വേ പദ്ധതി ഇല്ലെന്ന് മാത്രമല്ല 12 ജലപാത പ്രഖ്യാപിച്ചതിലും കേരളമില്ല. പുതിയ ദേശീയ ആയുര്&#x200d;വേദ ഇന്&#x200d;സ്റ്റിറ്റ്യൂട്ടുകള്&#x200d; പ്രഖ്യാപിച്ചതിലും സംസ്ഥാനത്തെ കുറിച്ച് പരാമര്&#x200d;ശമില്ല. രാജ്യത്ത് ഏഴ് ഹൈസ്പീഡ് അതിവേഗ റെയില്&#x200d; ഇടനാഴികള്&#x200d; പ്രഖ്യാപിച്ചതില്&#x200d; കേരളമില്ല. മുംബൈ &#8211; പൂനെ, പൂനെ- ഹൈദരാബാദ്-ചെന്നൈ, ചെന്നൈ &#8211; ബെംഗളൂരു, ഡല്&#x200d;ഹി- വാരണാസി, വാരണാസി- സിലിഗുരി എന്നിവയാണ് പുതിയ ഇടനാഴികളായി പ്രഖ്യാപിച്ചിരിക്കുന്നത്.2026-27 സാമ്പത്തിക വര്&#x200d;ഷത്തേക്ക് മൊത്തം 2.93ലക്ഷം കോടി രൂപയുടെ വിഹിതമാണ് റെയില്&#x200d;വേയ്ക്ക് മാത്രമായി ധനമന്ത്രി നിര്&#x200d;മല സീതാരാമന്&#x200d; പ്രഖ്യാപിച്ചത്. റെയില്&#x200d;വേയുടെ ചരിത്രത്തിലെ ഏറ്റവും ഉയര്&#x200d;ന്ന തുകയാണിതെന്നതും ഇവിടെ ചേര്&#x200d;ത്തുവായിക്കേണ്ടതാണ്.</p>
<p>എയിംസിന്റെ കാര്യത്തില്&#x200d; കേന്ദ്രം പറഞ്ഞ എല്ലാ നിബന്ധനകളും കേരളം അനുസരിച്ചിട്ടും സംസ്ഥാനത്തിന് ഒന്നും ലഭിച്ചില്ല. കോഴിക്കോട് കിനാലൂരില്&#x200d; വ്യവസായ വകുപ്പിന്റെ ഭൂമി വിട്ടുനല്&#x200d;കുകയും എല്ലാ നടപടികളും പൂര്&#x200d;ത്തിയാക്കുകയും ചെയ്തിട്ടും ബജറ്റില്&#x200d; കേരളത്തിന്റെ പേരില്ല. ധാതു ഖനനത്തിന് റെയര്&#x200d; എര്&#x200d;ത്ത് കോറിഡോര്&#x200d; പദ്ധതിയില്&#x200d; കേരളത്തെയും ഉള്&#x200d;പ്പെടുത്തിയിട്ടുണ്ടെങ്കിലും സംസ്ഥാനം പൊതുമേഖലയില്&#x200d; പ്രഖ്യാപിച്ച അതേ പദ്ധതിയാണ് കേന്ദ്രം സ്വകാര്യമേഖലക്ക് തീറെഴുതിക്കൊടുക്കാന്&#x200d; ശ്രമിക്കുന്നത്. സംസ്ഥാനം നിയമസഭാ തിരഞ്ഞെടുപ്പിന്റെ പടിവാതില്&#x200d;ക്കലെത്തിനില്&#x200d;ക്കുമ്പോഴുള്ള ഈ അവഗണന കേരളത്തില്&#x200d; ബി.ജെ.പി കേന്ദ്ര നേതൃത്വത്തിന് ഒരു പ്രതീക്ഷയുമില്ലെന്ന രാഷ്ട്രീയമാനം കൂടി ഈ ബജറ്റ് സമ്മാനിക്കുന്നുണ്ട്. ഉന്നത വിദ്യാഭ്യാസത്തിന് അടിത്തറ പാകുന്ന സ്‌കൂള്&#x200d; വിദ്യാഭ്യാസ മേഖലയെ കേന്ദ്രം മറന്നുപോയിരിക്കുന്നു. രാജ്യത്തെ ലക്ഷക്കണക്കിന് വരുന്ന സര്&#x200d;ക്കാര്&#x200d; സ്‌കൂളുകളുടെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുന്നതിനോ ഡിജിറ്റല്&#x200d; വിഭജനം ഇല്ലാതാക്കുന്നതിനോ വ്യക്തമായ പദ്ധതികളില്ല. നിലവിലുള്ള &#8216;സമഗ്ര ശിക്ഷാ&#8217; തുടങ്ങിയ പദ്ധതികള്&#x200d;ക്ക് നാമമാത്രമായ വര്&#x200d;ദ്ധനവ് മാത്രമാണ് ലഭിച്ചിരിക്കുന്നത്. അതാകട്ടെ കേരളത്തിന് നല്&#x200d;കുന്നുമില്ല. ചുരുക്കത്തില്&#x200d; കശുവണ്ടി നാളികേര സംരക്ഷണം, കടലാമ സംരക്ഷണം എന്നിവ പോലുള്ള എല്ലാ സംസ്ഥാനങ്ങള്&#x200d;ക്കും ബാധകമായ പൊതുവായ പ്രഖ്യാപനങ്ങളില്&#x200d; ആശ്വാസം കൊള്ളാനാണ് സംസ്ഥാനത്തിന്റെ വിധി.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kerala-is-disappointed.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
