<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>Christiano &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/christiano/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Mon, 15 Jan 2018 18:32:20 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>Christiano &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>റയല്&#x200d; വഞ്ചിച്ചെന്ന് കൃസ്റ്റിയാനോ, കൂടുമാറ്റ സാധ്യത</title>
		<link>https://www.chandrikadaily.com/rial-cheated-says-christiano.html</link>
					<comments>https://www.chandrikadaily.com/rial-cheated-says-christiano.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 15 Jan 2018 18:27:56 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[Christiano]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=65179</guid>

					<description><![CDATA[&#160; മാഡ്രിഡ്:സ്പാനിഷ് പത്രമായ എ.എസിനെ വിശ്വസിക്കാമെങ്കില്&#x200d; സൂപ്പര്&#x200d; താരം കൃസ്റ്റിയാനോ റൊണാള്&#x200d;ഡോ അധിക കാലം റയല്&#x200d; മാഡ്രിഡില്&#x200d; തുടരില്ല. ക്ലബ് പ്രസിഡണ്ട് ഫ്‌ളോറന്റിനോ പെരസ് തനിക്ക് നല്&#x200d;കിയ പ്രതിഫല വര്&#x200d;ധനവ് എന്ന വാഗ്ദാനം ഇത് വരെ പാലിക്കപ്പെട്ടിട്ടില്ലെന്നും തന്നെ റയല്&#x200d; വഞ്ചിക്കുകയാണെന്നും കൃസ്റ്റിയനോ സഹതാരങ്ങളോട് പറഞ്ഞതായാണ് പത്രം റിപ്പോര്&#x200d;ട്ട് ചെയ്തിരിക്കുന്നത്. റയലില്&#x200d; തുടരാന്&#x200d; താല്&#x200d;്പ്പര്യമില്ലെന്നും പഴയ ക്ലബായ മാഞ്ചസ്റ്റര്&#x200d; യുനൈറ്റഡിലേക്ക് മടങ്ങാനാണ് മോഹമെന്നും സൂപ്പര്&#x200d;താരം ചില സഹതാരങ്ങളോട് പറഞ്ഞതായാണ് റിപ്പോര്&#x200d;ട്ട്. കഴിഞ് സീസണില്&#x200d; റയല്&#x200d; മാഡ്രിഡിന് അഞ്ച് [&#8230;]]]></description>
										<content:encoded><![CDATA[<p>&nbsp;</p>
<p>മാഡ്രിഡ്:സ്പാനിഷ് പത്രമായ എ.എസിനെ വിശ്വസിക്കാമെങ്കില്&#x200d; സൂപ്പര്&#x200d; താരം കൃസ്റ്റിയാനോ റൊണാള്&#x200d;ഡോ അധിക കാലം റയല്&#x200d; മാഡ്രിഡില്&#x200d; തുടരില്ല. ക്ലബ് പ്രസിഡണ്ട് ഫ്‌ളോറന്റിനോ പെരസ് തനിക്ക് നല്&#x200d;കിയ പ്രതിഫല വര്&#x200d;ധനവ് എന്ന വാഗ്ദാനം ഇത് വരെ പാലിക്കപ്പെട്ടിട്ടില്ലെന്നും തന്നെ റയല്&#x200d; വഞ്ചിക്കുകയാണെന്നും കൃസ്റ്റിയനോ സഹതാരങ്ങളോട് പറഞ്ഞതായാണ് പത്രം റിപ്പോര്&#x200d;ട്ട് ചെയ്തിരിക്കുന്നത്. റയലില്&#x200d; തുടരാന്&#x200d; താല്&#x200d;്പ്പര്യമില്ലെന്നും പഴയ ക്ലബായ മാഞ്ചസ്റ്റര്&#x200d; യുനൈറ്റഡിലേക്ക് മടങ്ങാനാണ് മോഹമെന്നും സൂപ്പര്&#x200d;താരം ചില സഹതാരങ്ങളോട് പറഞ്ഞതായാണ് റിപ്പോര്&#x200d;ട്ട്.<br />
കഴിഞ് സീസണില്&#x200d; റയല്&#x200d; മാഡ്രിഡിന് അഞ്ച് കിരീടങ്ങളാണ് കൃസ്റ്റിയാനോ സമ്മാനിച്ചത്. യൂറോപ്പിലെ ചാമ്പ്യന്&#x200d; ക്ലബിനെ നിശ്ചയിക്കുന്ന യുവേഫ ചാമ്പ്യന്&#x200d;സ് ലീഗിലുള്&#x200d;പ്പെടെ ജേതാക്കളാക്കി. ലോക ഫുട്‌ബോളിലെ പരമോന്നത പുരസ്‌ക്കാരങ്ങളും അദ്ദേഹത്തെ തേടിയെത്തി. ഈ വേളയിലാണ് പുതിയ കരാറും പ്രതിഫല വര്&#x200d;ധനയും ക്ലബ് പ്രസിഡണ്ട് പെരസ് വാഗ്ദാനം ചെയ്തതെന്നാണ് കൃസ്റ്റിയാനോ പറയുന്നത്. എന്നാല്&#x200d; ആ വാഗ്ദാനം ഇത് വരെ പാലിക്കപ്പെട്ടിട്ടില്ലെന്ന് മാത്രമല്ല അതിന് ശേഷം പെരസിനെ കാണാനും സാധിച്ചിട്ടില്ലെന്നാണ് താരം പറയുന്നത്. ഈ തരത്തില്&#x200d; തുടരാന്&#x200d; താല്&#x200d;പ്പര്യമില്ല. 2003 മുതല്&#x200d; 2009 വരെ കളിച്ച മാഞ്ചസ്റ്റര്&#x200d; യുനൈറ്റഡില്&#x200d; ഇപ്പോഴും തനിക്ക് സ്ഥാനമുണ്ടെന്നും അങ്ങോട്ട് പോവാന്&#x200d; മടിയില്ലെന്നുമാണ് 32 കാരന്&#x200d; പറയുന്നത്. നിലവിലെ സീസണില്&#x200d; മോശം ഫോമിലാണ് കൃസ്റ്റിയാനോ. ലാലീഗയില്&#x200d; റയല്&#x200d; തപ്പിതടയുകയാണ്. അവസാന മല്&#x200d;സരത്തില്&#x200d; സ്വന്തം മൈതാനമായ ബെര്&#x200d;ണബുവില്&#x200d; വില്ലാ റയലിനോടും തോറ്റു. ലാലീഗയില്&#x200d; കേവലം നാല് ഗോളുകളാണ് സീസണിലെ സൂപ്പര്&#x200d; താരത്തിന്റെ സമ്പാദ്യം. എന്നാല്&#x200d; ചാമ്പ്യന്&#x200d;സ് ലീഗില്&#x200d; ഇതിനകം ഒമ്പത് ഗോളുകള്&#x200d; അദ്ദേഹം സ്‌ക്കോര്&#x200d; ചെയ്തിട്ടുണ്ട്. പുതിയ വിവാദത്തില്&#x200d; റയല്&#x200d; മാഡ്രിഡ് പ്രതികരിച്ചിട്ടില്ല.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/rial-cheated-says-christiano.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇഷ്ടമല്ലടാ നിന്നെ ഇഷ്ടമല്ലടാ&#8230;</title>
		<link>https://www.chandrikadaily.com/messi-christiano.html</link>
					<comments>https://www.chandrikadaily.com/messi-christiano.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 24 Oct 2017 18:13:14 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[Christiano]]></category>
		<category><![CDATA[messi]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=49712</guid>

					<description><![CDATA[&#160; ലണ്ടന്‍: ഫിഫ ലോകത്തിലെ ഏറ്റവും മികച്ച ഫുട്‌ബോളറായി പോര്‍ച്ചുഗലിന്റെ റയല്‍ മാഡ്രിഡ് താരം കൃസ്റ്റിയാനോ റൊണാള്‍ഡോയെ തെരഞ്ഞെടുത്തുവെങ്കിലും ഏറ്റവും മികച്ച താരത്തിനുള്ള തന്റെ വോട്ട് റൊണാള്‍ഡോ നല്‍കിയത് റയലിലെ സഹതാരം ലുക്കാ മോദ്രിച്ചിന്. പോര്‍ച്ചുഗലിന്റെ നായകന്‍ എന്ന നിലയില്‍ കൃസ്റ്റിയാനോക്ക് വോട്ടുണ്ടായിരുന്നു. എല്ലാ രാജ്യങ്ങളിലെയും നായകന്മാരും പരിശീലകരുമാണ് ഫിഫ വോട്ടെടുപ്പില്‍അ പങ്കാളികളായത്. മൂന്ന് പേര്‍ക്കാണ് വോട്ട് നല്‍കാന്‍ അവസരം. ഇതില്‍ പക്ഷേ കൃസ്റ്റിയാനോ മെസിക്കോ നെയ്മറിനോ വോട്ട് ചെയ്തില്ല എന്നതാണ് രസകരം. മോദ്രിച്ച്, സെര്‍ജിയോ റാമോസ്, [&#8230;]]]></description>
										<content:encoded><![CDATA[<p>&nbsp;</p>
<p>ലണ്ടന്&#x200d;: ഫിഫ ലോകത്തിലെ ഏറ്റവും മികച്ച ഫുട്‌ബോളറായി പോര്&#x200d;ച്ചുഗലിന്റെ റയല്&#x200d; മാഡ്രിഡ് താരം കൃസ്റ്റിയാനോ റൊണാള്&#x200d;ഡോയെ തെരഞ്ഞെടുത്തുവെങ്കിലും ഏറ്റവും മികച്ച താരത്തിനുള്ള തന്റെ വോട്ട് റൊണാള്&#x200d;ഡോ നല്&#x200d;കിയത് റയലിലെ സഹതാരം ലുക്കാ മോദ്രിച്ചിന്. പോര്&#x200d;ച്ചുഗലിന്റെ നായകന്&#x200d; എന്ന നിലയില്&#x200d; കൃസ്റ്റിയാനോക്ക് വോട്ടുണ്ടായിരുന്നു. എല്ലാ രാജ്യങ്ങളിലെയും നായകന്മാരും പരിശീലകരുമാണ് ഫിഫ വോട്ടെടുപ്പില്&#x200d;അ പങ്കാളികളായത്. മൂന്ന് പേര്&#x200d;ക്കാണ് വോട്ട് നല്&#x200d;കാന്&#x200d; അവസരം. ഇതില്&#x200d; പക്ഷേ കൃസ്റ്റിയാനോ മെസിക്കോ നെയ്മറിനോ വോട്ട് ചെയ്തില്ല എന്നതാണ് രസകരം. മോദ്രിച്ച്, സെര്&#x200d;ജിയോ റാമോസ്, മാര്&#x200d;സിലോ എന്നിവര്&#x200d;ക്കായിരുന്നു റൊണാള്&#x200d;ഡോ വോട്ട് നല്&#x200d;കിയത്. മെസിയാവട്ടെ മികച്ച താരത്തിനുളള വോട്ട് നല്&#x200d;കിയത് ബാര്&#x200d;സിലോണയിലെ സഹ മുന്&#x200d;നിരക്കാരന്&#x200d; ലൂയിസ് സുവാരസിനായിരുന്നു. ആന്&#x200d;ഡ്രിയാസ് ഇനിയസ്റ്റ, നെയ്മര്&#x200d; എന്നിവര്&#x200d;ക്കും മെസി വോട്ട് നല്&#x200d;കി. ഇംഗ്ലണ്ടിന്റെ കോച്ച് ജെറാത്ത് സൗത്ത്‌ഗേറ്റ് തന്റെ ഒന്നാം നമ്പര്&#x200d; താരമായി റൊണാള്&#x200d;ഡോയെ നിര്&#x200d;ദ്ദേശിച്ചപ്പോള്&#x200d; മെസിക്ക് അദ്ദേഹം വോട്ട് ചെയ്തില്ല. മോദ്രിച്ചിനും ടോണി ക്രൂസിനുമായിരുന്നു അദ്ദേഹത്തിന്റെ മറ്റ് വോട്ടുകള്&#x200d;. അതേ സമയം ബഹമാസ് ടീമിന്റെ നായകന്&#x200d; നകാലെ കോണ്ടെയെയാണ് മികച്ച താരമായി തെരഞ്ഞെടുത്തത്. അദ്ദേഹം കൃസ്റ്റിയാനോക്ക് വോട്ട് ചെയ്തില്ല. മെസിക്ക് ഒരു വോട്ട് നല്&#x200d;കി. പല പരിശീലകരും മെസിക്കും കൃസ്റ്റിയാനോക്കും വോട്ട് ചെയ്തില്ല എന്നതും ശ്രദ്ധേയമായിരുന്നു. സ്വിഡിഷ് താരം സുല്&#x200d;ത്താന്&#x200d; ഇബ്രാഹീമോവിച്ചിന് പലരും വോട്ട് ചെയ്തിട്ടുണ്ട്. കോസ്റ്റാറിക്കന്&#x200d; നായകന്&#x200d; ബ്രയന്&#x200d; റൂയിസ് മികച്ച താരമായി തെരഞ്ഞെടുത്തത് തന്റെ ഗോള്&#x200d;ക്കീപ്പര്&#x200d; കൈലര്&#x200d; നവാസിനെയായിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/messi-christiano.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>രാജാവ്</title>
		<link>https://www.chandrikadaily.com/the-king.html</link>
					<comments>https://www.chandrikadaily.com/the-king.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 24 Oct 2017 18:01:44 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[Christiano]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=49699</guid>

					<description><![CDATA[ലണ്ടന്‍: ഫിഫ പുരസ്‌ക്കാരങ്ങളില്‍ റയല്‍ സ്മിതം&#8230; സ്പാനിഷ് സൂപ്പര്‍ ക്ലബായ റയല്‍ മാഡ്രിഡ് ഫിഫയുടെ രണ്ട് വലിയ പുരസ്‌ക്കാരങ്ങള്‍ സ്വന്തമാക്കിയ ഫുട്‌ബോള്‍ രാവില്‍ കാല്‍പ്പന്ത് ലോകം ഒരിക്കല്‍ കൂടി പോര്‍ച്ചുഗല്‍ ഇതിഹാസം കൃസ്റ്റിയാനോ റൊണാള്‍ഡോയെ വാഴ്ത്തി. റയലിന് കഴിഞ്ഞ സീസണില്‍ യുവേഫ ചാമ്പ്യന്‍സ് ലീഗ് കിരീടവും ലാലീഗ കിരീടവും സമ്മാനിച്ച സി ആര്‍-7 ദേശീയ ഫുട്‌ബോളില്‍ പോര്‍ച്ചുഗലിന് നല്‍കിയ നേട്ടങ്ങളും പരിഗണിച്ചാണ് കൂടുതല്‍ വോട്ടുകളോടെ പരമോന്നത പുരസ്‌ക്കാരം ഫിഫ അദ്ദേഹത്തിന് സമ്മാനിച്ചിരിക്കുന്നത്. ഫിഫയില്‍ അംഗങ്ങളായ മുഴുവന്‍ രാജ്യങ്ങളുടെ [&#8230;]]]></description>
										<content:encoded><![CDATA[<p>ലണ്ടന്&#x200d;: ഫിഫ പുരസ്‌ക്കാരങ്ങളില്&#x200d; റയല്&#x200d; സ്മിതം&#8230; സ്പാനിഷ് സൂപ്പര്&#x200d; ക്ലബായ റയല്&#x200d; മാഡ്രിഡ് ഫിഫയുടെ രണ്ട് വലിയ പുരസ്‌ക്കാരങ്ങള്&#x200d; സ്വന്തമാക്കിയ ഫുട്‌ബോള്&#x200d; രാവില്&#x200d; കാല്&#x200d;പ്പന്ത് ലോകം ഒരിക്കല്&#x200d; കൂടി പോര്&#x200d;ച്ചുഗല്&#x200d; ഇതിഹാസം കൃസ്റ്റിയാനോ റൊണാള്&#x200d;ഡോയെ വാഴ്ത്തി. റയലിന് കഴിഞ്ഞ സീസണില്&#x200d; യുവേഫ ചാമ്പ്യന്&#x200d;സ് ലീഗ് കിരീടവും ലാലീഗ കിരീടവും സമ്മാനിച്ച സി ആര്&#x200d;-7 ദേശീയ ഫുട്‌ബോളില്&#x200d; പോര്&#x200d;ച്ചുഗലിന് നല്&#x200d;കിയ നേട്ടങ്ങളും പരിഗണിച്ചാണ് കൂടുതല്&#x200d; വോട്ടുകളോടെ പരമോന്നത പുരസ്‌ക്കാരം ഫിഫ അദ്ദേഹത്തിന് സമ്മാനിച്ചിരിക്കുന്നത്. ഫിഫയില്&#x200d; അംഗങ്ങളായ മുഴുവന്&#x200d; രാജ്യങ്ങളുടെ നായകന്മാരും പരിശീലകരും മാധ്യമ പ്രവര്&#x200d;ത്തകരുമാണ് വോട്ടിംഗില്&#x200d; പങ്കെടുത്തത്. വലിയ നേട്ടങ്ങളിലേക്ക് റയലിനെ നയിച്ച മുന്&#x200d; ഫ്രഞ്ച് ഇതിഹാസം സൈനുദ്ദീന്&#x200d; സിദാനാണ് മികച്ച പരിശീലകന്&#x200d;. മികച്ച വനിതാ താരമായി ഹോളണ്ടിന്റെ ലൈക്കെ എലിസബത്ത് മാര്&#x200d;ട്ടിനസും മികച്ച വനിതാ പരിശീലകയായി ഹോളണ്ടിന്റെ തന്നെ സറീന വൈമാനെയും തെരഞ്ഞെടുത്തു. ഇതാദ്യമായി ഫിഫ പ്രഖ്യാപിച്ച മികച്ച ഗോള്&#x200d;ക്കീപ്പര്&#x200d;ക്കുള്ള പുരസ്‌ക്കാരം ഇറ്റലിയുടെയും യുവന്തസിന്റെയും വല കാത്ത ജിയാന്&#x200d; ലുക്കാ ബഫണാണ്. മികച്ച താരത്തിനുള്ള അവസാന പട്ടികയില്&#x200d; റൊണാള്&#x200d;ഡോക്കൊപ്പം ലിയോ മെസിയും നെയ്മറുമായിരുന്നു. സിദാനൊപ്പം അന്റോണിയോ കോണ്ടെയും മാക്‌സിമിലാനോ അല്&#x200d;ഗേരിയും. ലണ്ടനില്&#x200d; നടന്ന വര്&#x200d;ണാഭമായ ചടങ്ങില്&#x200d; ബ്രസീലിന്റെ മുന്&#x200d; ഇതിഹാസം റൊണാള്&#x200d;ഡോ, അര്&#x200d;ജന്റീനിയന്&#x200d; ഇതിഹാസം ഡിയാഗോ മറഡോണ എന്നിവരാണ് വിജയികളെ പ്രഖ്യാപിച്ചത്.</p>
<p>&nbsp;</p>
<p>&nbsp;<br />
<strong>മികച്ച താരം-കൃസ്റ്റിയാനോ റൊണാള്&#x200d;ഡോ</strong><br />
<strong>വനിതാ താരം-ലൈകെ മാര്&#x200d;ട്ടിനസ്</strong><br />
<strong>പുരുഷ പരിശീലകന്&#x200d;-സൈനുദ്ദീന്&#x200d; സിദാന്&#x200d;</strong><br />
<strong>വനിതാ കോച്ച്-സറീന വൈമാന്&#x200d;</strong><br />
<strong>ഗോള്&#x200d;ക്കീപ്പര്&#x200d;-ജിയാന്&#x200d; ലുക്കാ ബഫണ്&#x200d;</strong><br />
<strong>പുഷ്‌ക്കാസ് അവാര്&#x200d;ഡ്-ഒലിവര്&#x200d; ജെറാര്&#x200d;ഡ്</strong><br />
<strong>ഫാന്&#x200d; അവാര്&#x200d;ഡ്-സെല്&#x200d;റ്റിക് ഫാന്&#x200d;സ്</strong><br />
<strong>ഫെയര്&#x200d; പ്ലേ-ഫ്രാന്&#x200d;സിസ് കോനെ</strong></p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-king.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>റോണോ ഡബിളില്‍ റയല്‍</title>
		<link>https://www.chandrikadaily.com/christiano.html</link>
					<comments>https://www.chandrikadaily.com/christiano.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Wed, 27 Sep 2017 18:28:32 +0000</pubDate>
				<category><![CDATA[Views]]></category>
		<category><![CDATA[Christiano]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=45603</guid>

					<description><![CDATA[&#160; ചാമ്പ്യന്‍സ് ലീഗ്: മാഞ്ചസ്റ്റര്‍ സിറ്റി, ടോട്ടനം, സെവിയ്യ ജയിച്ചു മൊണാക്കോയെ പോര്‍ട്ടോ വീഴ്ത്തി ലിവര്‍പൂളിന് സമനില ഡോട്മുണ്ട്: യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ കരുത്തരായ ബൊറുഷ്യ ഡോട്മുണ്ടിനെതിരെ റയല്‍ മാഡ്രിഡിന് മികച്ച ജയം. ക്രിസ്റ്റിയാനോ റൊണാള്‍ഡോ ഇരട്ട ഗോളുമായി മിന്നിയ മത്സരത്തില്‍ ഡോട്മുണ്ടിന്റെ ആസ്ഥാനത്ത് ഒന്നിനെതിരെ മൂന്നു ഗോളിനായിരുന്നു നിലവിലെ ചാമ്പ്യന്മാരുടെ ജയം. മാഞ്ചസ്റ്റര്‍ സിറ്റി എതിരില്ലാത്ത രണ്ടു ഗോളിന് ഷാഖ്തര്‍ ഡൊണസ്‌കിനെയും നാപോളി 3-1 ന് ഫെയനൂര്‍ദിനെയും തോല്‍പ്പിച്ചപ്പോള്‍ ലിവര്‍പൂള്‍ സ്പാര്‍ടക് മോസ്‌കോക്കെതിരെ സമനില വഴങ്ങി. [&#8230;]]]></description>
										<content:encoded><![CDATA[<p>&nbsp;</p>
<p><strong>ചാമ്പ്യന്&#x200d;സ് ലീഗ്: മാഞ്ചസ്റ്റര്&#x200d; സിറ്റി, ടോട്ടനം, സെവിയ്യ ജയിച്ചു മൊണാക്കോയെ പോര്&#x200d;ട്ടോ വീഴ്ത്തി ലിവര്&#x200d;പൂളിന് സമനില</strong></p>
<p>ഡോട്മുണ്ട്: യുവേഫ ചാമ്പ്യന്&#x200d;സ് ലീഗില്&#x200d; കരുത്തരായ ബൊറുഷ്യ ഡോട്മുണ്ടിനെതിരെ റയല്&#x200d; മാഡ്രിഡിന് മികച്ച ജയം. ക്രിസ്റ്റിയാനോ റൊണാള്&#x200d;ഡോ ഇരട്ട ഗോളുമായി മിന്നിയ മത്സരത്തില്&#x200d; ഡോട്മുണ്ടിന്റെ ആസ്ഥാനത്ത് ഒന്നിനെതിരെ മൂന്നു ഗോളിനായിരുന്നു നിലവിലെ ചാമ്പ്യന്മാരുടെ ജയം. മാഞ്ചസ്റ്റര്&#x200d; സിറ്റി എതിരില്ലാത്ത രണ്ടു ഗോളിന് ഷാഖ്തര്&#x200d; ഡൊണസ്‌കിനെയും നാപോളി 3-1 ന് ഫെയനൂര്&#x200d;ദിനെയും തോല്&#x200d;പ്പിച്ചപ്പോള്&#x200d; ലിവര്&#x200d;പൂള്&#x200d; സ്പാര്&#x200d;ടക് മോസ്‌കോക്കെതിരെ സമനില വഴങ്ങി. വിസ്സാം ബെന്&#x200d; യെദ്ദര്&#x200d;, ഹാരി കെയ്ന്&#x200d; എന്നിവരുടെ ഹാട്രിക്കുകളില്&#x200d; യഥാക്രമം സെവിയ്യ മരിബോറിനെയും ടോട്ടനം ഹോട്‌സ്പര്&#x200d; അപോലിനെയും 3-0 ന് കീഴടക്കി.<br />
ഫുട്‌ബോള്&#x200d; ലോകം ഉറ്റുനോക്കിയ സിഗ്നല്&#x200d; ഇഡ്യുന പാര്&#x200d;ക്കിലെ പോരാട്ടത്തില്&#x200d; 18-ാം മിനുട്ടില്&#x200d; ഗരത് ബെയ്ല്&#x200d; ആണ് റയല്&#x200d; മാഡ്രിഡിനെ ഒപ്പമെത്തിച്ചത്. ബെയ്‌ലും ഡാനി കാര്&#x200d;വഹാളും മികച്ച അവസരങ്ങള്&#x200d; പാഴാക്കുകയും സെര്&#x200d;ജിയോ റാമോസ് ബോക്‌സിനുള്ളില്&#x200d; പന്ത് കൈ കൊണ്ട് തൊട്ടത് റഫറി ശ്രദ്ധിക്കാതെ പോവുകയും ചെയ്തതിനു ശേഷമായിരുന്നു 65000-ലധികം വരുന്ന കാണികളെ സ്തബ്ധരാക്കി ബെയ്‌ലിന്റെ ഗോള്&#x200d;. കാര്&#x200d;വഹാള്&#x200d; ബോക്‌സിലേക്ക് ഉയര്&#x200d;ത്തി നല്&#x200d;കിയ പന്തില്&#x200d; ഓടിക്കയറി കാല്&#x200d;വെച്ച ബെയ്ല്&#x200d; ഗോള്&#x200d;കീപ്പറെ കാഴ്ചക്കാരനാക്കി പന്ത് വലയുടെ വലതുമൂലയിലെത്തിക്കുകയായിരുന്നു. ആദ്യപകുതിയില്&#x200d; ലീഡുയര്&#x200d;ത്താന്&#x200d; റയലിന് അവസരങ്ങള്&#x200d; ലഭിച്ചെങ്കിലും ക്രിസ്റ്റ്യാനോ രണ്ട് അവസരങ്ങളും സെര്&#x200d;ജിയോ റാമോസ് ഫ്രീ ഹെഡ്ഡറും പാഴാക്കി.<br />
രണ്ടാം പകുതി തുടങ്ങിയ ഉടന്&#x200d; ഡോട്മുണ്ട് ഗോളിന് തൊട്ടടുത്തെത്തിയെങ്കിലും ഗോള്&#x200d;ലൈനിനു തൊട്ടുമുന്നില്&#x200d; വെച്ച് ഒബാമിയാങിന് പന്ത് കിട്ടുന്നത് തടയാന്&#x200d; റാഫേല്&#x200d; വരെയ്‌ന് കഴിഞ്ഞു. മിനുട്ടുകള്&#x200d;ക്കുള്ളില്&#x200d; തന്നെ പ്രതിരോധത്തിലെ വീഴ്ച ആതിഥേയര്&#x200d;ക്ക് വീണ്ടും തിരിച്ചടിയേല്&#x200d;പ്പിച്ചു. 49-ാം മിനുട്ടില്&#x200d; ഇടതുവിങിലൂടെ കുതിച്ചുപാഞ്ഞ് ഗരത് ബെയ്ല്&#x200d; നല്&#x200d;കിയ ക്രോസില്&#x200d; സമാന്തരമായി ഓടിക്കയറി വന്ന ക്രിസ്റ്റിയാനോ കാല്&#x200d;വെച്ചപ്പോള്&#x200d; ഡോട്മുണ്ട് കീപ്പര്&#x200d;ക്ക് ഒന്നും ചെയ്യാന്&#x200d; കഴിഞ്ഞില്ല. 54-ാം മിനുട്ടില്&#x200d; ഓബമിയാങ് ആതിഥേയരുടെ തിരിച്ചുവരവിന്റെ പ്രതീക്ഷ നല്&#x200d;കിയ ഒരു ഗോള്&#x200d; മടക്കി. ഗോണ്&#x200d;സാലോ കാസ്‌ട്രോയുടെ ക്രോസില്&#x200d; നിന്നായിരുന്നു ഫ്രഞ്ച് താരത്തിന്റെ ഗോള്&#x200d;. പക്ഷേ, 79-ാം മിനുട്ടില്&#x200d; പ്രതിരോധം ഭേദിച്ച് ലൂക്കാ മോഡ്രിഡ് നല്&#x200d;കിയ പാസില്&#x200d; നിന്ന് കരുത്തുറ്റ ഷോട്ടിലൂടെ പന്ത് വലയിലാക്കി ക്രിസ്റ്റ്യാനോ മത്സരം പൂര്&#x200d;ണമായും റയലിന്റെ വരുതിയിലാക്കി.<br />
ചാമ്പ്യന്&#x200d;സ് ലീഗില്&#x200d; ബൊറുഷ്യ ഡോട്മുണ്ടിനെതിരെ റയലിന്റെ ആദ്യ എവേ വിജയമായിരുന്നു ഇത്. 150-ാം ചാമ്പ്യന്&#x200d;സ് ലീഗ് മത്സരം കളിച്ച ക്രിസ്റ്റ്യാനോ ക്ലബ്ബിനു വേണ്ടി തന്റെ 410, 411 ഗോളുകളാണ് നേടിയത്. ചാമ്പ്യന്&#x200d;സ് ലീഗില്&#x200d; ഡോട്മുണ്ടിനെതിരെ ഏറ്റവും കൂടുതല്&#x200d; (ആറ്) ഗോളടിക്കുന്ന കളിക്കാരനായും ക്രിസ്റ്റ്യാനോ മാറി.<br />
ഇത്തിഹാദ് സ്റ്റേഡിയത്തില്&#x200d; പൊരുതിക്കളിച്ച ഷാഖ്തറിനെതിരെ കെവിന്&#x200d; ഡിബ്രുയ്‌നെ, റഹീം സ്റ്റര്&#x200d;ലിങ് എന്നിവരുടെ ഗോളുകളാണ് മാഞ്ചസ്റ്റര്&#x200d; സിറ്റിക്ക് ജയമൊരുക്കിയത്. ആദ്യപകുതി ഗോള്&#x200d; വഴങ്ങാതെ പിടിച്ചുനിന്ന ഉക്രെയ്ന്&#x200d; ക്ലബ്ബിന് രണ്ടാം പകുതി തുടങ്ങിയ ഉടനെ തിരിച്ചടിയേറ്റു. 48-ാം മിനുട്ടില്&#x200d; ഡേവിഡ് സില്&#x200d;വയുടെ പാസ് സ്വീകരിച്ച് ബോക്‌സിനു പുറത്തുനിന്ന് ഡിബ്രുയ്‌നെ തൊടുത്ത ഷോട്ട് വായുവില്&#x200d; വളഞ്ഞ് ഗോള്&#x200d;കീപ്പര്&#x200d;ക്ക് അവസരം നല്&#x200d;കാതെ വലകുലുക്കുകയായിരുന്നു. ഈ സീസണില്&#x200d; സിറ്റിക്കു വേണ്ടിയുള്ള ഡിബ്രുയ്‌നെയുടെ ആദ്യ ഗോളായിരുന്നു ഇത്. സിറ്റിക്കു വേണ്ടി ഏറ്റവും കൂടുതല്&#x200d; ഗോള്&#x200d; നേടിയ താരം എന്ന റെക്കോര്&#x200d;ഡിനൊപ്പമെത്താനുള്ള സുവര്&#x200d;ണാവസരം 71-ാം മിനുട്ടില്&#x200d; സെര്&#x200d;ജിയോ അഗ്വേറോ പാഴാക്കി. ലിറോയ് സാനെ ബോക്‌സില്&#x200d; ഫൗള്&#x200d; ചെയ്യപ്പെട്ടതിനു ലഭിച്ച പെനാല്&#x200d;ട്ടി അഗ്വേറോ എടുത്തെങ്കിലും വലതുവശത്തേക്ക് ഡൈവ് ചെയ്ത് ഷാഖ്തര്&#x200d; കീപ്പര്&#x200d; ആന്ദ്രി പ്യാതോവ് തട്ടിയകറ്റി. 90-ാം മിനുട്ടിലായിരുന്നു റഹീം സ്റ്റര്&#x200d;ലിങിന്റെ ഗോള്&#x200d;. വലതുവശത്തു നിന്ന് ബെര്&#x200d;ണാര്&#x200d;ഡോ സില്&#x200d;വ ബോക്‌സിന്റെ മധ്യത്തിലേക്ക് നല്&#x200d;കിയ പാസ് മാര്&#x200d;ക്ക് ചെയ്യപ്പെടാതെ നിന്ന ഇംഗ്ലീഷ് താരം അനായാസം വലയിലാക്കുകയായിരുന്നു.<br />
സ്ലോവേനിയന്&#x200d; ക്ലബ്ബ് മരിബോറിനെ അവരുടെ തട്ടകത്തില്&#x200d; നേരിട്ട സെവിയ്യക്കു വേണ്ടി 27, 38, 83 മിനുട്ടുകളിലാണ് ഫ്രഞ്ച് താരം വിസ്സാം ബിന്&#x200d; യെദ്ദര്&#x200d; ഗോളുകള്&#x200d; നേടിയത്. 27-ാം മിനുട്ടില്&#x200d; ജോക്വിം കൊറിയയുടെ പാസില്&#x200d; നിന്ന് അക്കൗണ്ട് തുറന്ന 28-കാരന്&#x200d; ഫ്രാങ്കോ വാസ്‌ക്വെസിന്റെ സഹായത്തിലാണ് രണ്ടാം ഗോള്&#x200d; നേടിയത്. പെനാല്&#x200d;ട്ടി സ്‌പോട്ടില്&#x200d; നിന്ന് താരം ഹാട്രിക് തികച്ചു.<br />
സൈപ്രസ് ക്ലബ്ബ് അപോല്&#x200d; നിക്കോഷ്യയുമായി അവരുടെ ഗ്രൗണ്ടില്&#x200d; ഏറ്റുമുട്ടിയ ടോട്ടനം ഏറെ വിയര്&#x200d;ത്ത ശേഷമാണ് ജയിച്ചത്. ആതിഥേയരുടെ ദൗര്&#x200d;ഭാഗ്യം കൊണ്ടു മാത്രം ഗോള്&#x200d; വഴങ്ങുന്നതില്&#x200d; നിന്ന് രക്ഷപ്പെട്ട ഇംഗ്ലീഷ് ക്ലബ്ബ് 39-ാം മിനുട്ടില്&#x200d; മുന്നിലെത്തി. ടോബി അല്&#x200d;ദര്&#x200d;വെയ്‌റല്&#x200d;ഡിന്റെ ത്രൂപാസ് ഓഫ്‌സൈഡ് കെണി പൊട്ടിച്ച് സ്വീകരിച്ച ഹാരി കെയ്ന്&#x200d; ബോക്‌സില്&#x200d; കയറി ലക്ഷ്യം കാണുകയായിരുന്നു. 62-ാം മിനുട്ടില്&#x200d;, മൂസ സിസോക്കോ പിന്നിലേക്ക് നല്&#x200d;കിയ പാസില്&#x200d; നിന്ന് പന്ത് വലയിലാക്കിയ താരം 67-ാം മിനുട്ടില്&#x200d; ഈ വര്&#x200d;ഷത്തെ ആറാം ഹാട്രിക് തികച്ചു. കീറണ്&#x200d; ട്രിപ്പിയര്&#x200d; വലതുഭാഗത്തു നിന്ന് നല്&#x200d;കിയ ക്രോസില്&#x200d; ഹെഡ്ഡറുതിര്&#x200d;ത്താണ് കെയ്ന്&#x200d; പട്ടിക പൂര്&#x200d;ത്തിയാക്കിയത്.<br />
കാമറൂണ്&#x200d; താരം വിന്&#x200d;സന്റ് അബൂബക്കറിന്റെ ഇരട്ട ഗോളുകളാണ് ഫ്രഞ്ച് ചാമ്പ്യന്മാരായ മൊണാക്കോയുടെ തട്ടകത്തില്&#x200d; എഫ്.സി പോര്&#x200d;ട്ടോക്ക് മൂന്നു ഗോള്&#x200d; ജയമൊരുക്കിയത്. 31-ാം മിനുട്ടില്&#x200d; ബോക്‌സിലെ കൂട്ടപ്പൊരിച്ചിലിനിടെ മൊണാക്കോ കീപ്പര്&#x200d; ഡീഗോ ബെനാഗ്ലിയോ രണ്ട് തവണ പന്ത് തട്ടിയകറ്റിയെങ്കിലും മൂന്നാം ശ്രമത്തില്&#x200d; അബൂബക്കര്&#x200d; പന്ത് വലയിലാക്കുകയായിരുന്നു. 69-ാം മിനുട്ടില്&#x200d; വലതുവശത്തുകൂടി ഓടിക്കയറി മൂസ മറേഗ നല്&#x200d;കിയ ക്രോസ് അനായാസം ലക്ഷ്യത്തിലെത്തിച്ച് 25-കാരന്&#x200d; ലീഡുയര്&#x200d;ത്തിയപ്പോള്&#x200d; 90-ാം മിനുട്ടില്&#x200d; ബോക്‌സിലെ കൂട്ടക്കളിക്കൊടുവില്&#x200d; മിഗ്വേല്&#x200d; ലയൂന്&#x200d; മൂന്നാം ഗോളും നേടി.<br />
റഷ്യന്&#x200d; ക്ലബ്ബ് സ്പാര്&#x200d;ടക്കിനെതിരെ 23-ാം മിനുട്ടില്&#x200d; ഗോള്&#x200d; വഴങ്ങിയ ശേഷം 31-ാം മിനുട്ടില്&#x200d; ഫിലിപ് കുട്ടിന്യോ നേടിയ ഗോളിലാണ് ലിവര്&#x200d;പൂള്&#x200d; സമനില പിടിച്ചത്. ജര്&#x200d;മന്&#x200d; ക്ലബ്ബ് ആര്&#x200d;.ബി ലീപ്‌സിഗിനെതിരെ തുര്&#x200d;ക്കി ക്ലബ്ബ് ബേസിക്തസ് സ്വന്തം തട്ടകത്തില്&#x200d; രണ്ടു ഗോളിന് ജയിച്ചു. റയാന്&#x200d; ബാബേല്&#x200d;, തലിസ്‌ക എന്നിവരാണ് ലക്ഷ്യം കണ്ടത്. ഡച്ച് ക്ലബ്ബ് ഫയനൂര്&#x200d;ദിനെ 3-1ന് തോല്&#x200d;പ്പിച്ച നാപോളിക്കു വേണ്ടി ലോറന്&#x200d;സോ ഇന്&#x200d;സൈനെ, ഡ്രയസ് മെര്&#x200d;ട്ടന്&#x200d;സ്, യോസെ കാലെഹോന്&#x200d; എന്നിവര്&#x200d; ഗോളടിച്ചു. സുഫ്‌യാന്&#x200d; അംറബാത്തിന്റെ വകയായിരുന്നു ഫെയനൂര്&#x200d;ദിന്റെ ആശ്വാസ ഗോള്&#x200d;.<br />
ഗ്രൂപ്പ് ഘട്ടത്തില്&#x200d; രണ്ട് മത്സരങ്ങള്&#x200d; പിന്നിട്ടപ്പോള്&#x200d; ഇ.യില്&#x200d; നാല് പോയിന്റുമായി സെവിയ്യ ഒന്നാം സ്ഥാനത്താണ്. രണ്ട് പോയിന്റുള്ള ലിവര്&#x200d;പോളും സ്പാര്&#x200d;ടകുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്&#x200d;. എഫില്&#x200d; ആറ് പോയിന്റുമായി മാഞ്ചസ്റ്റര്&#x200d; സിറ്റി ലീഡ് ചെയ്യുമ്പോള്&#x200d; ഷാഖ്തര്&#x200d;, നാപോളി ടീമുകള്&#x200d;ക്ക് മൂന്ന് പോയിന്റ് വീതമുണ്ട്. ഗ്രൂപ്പ് ജിയില്&#x200d; രണ്ടും ജയിച്ച ബേസിക്തസ് ഒന്നാമതും ഒരു ജയത്തോടെ എഫ്.സി പോര്&#x200d;ട്ടോ രണ്ടാം സ്ഥാനത്തുമാണ്. എച്ച് ഗ്രൂപ്പില്&#x200d; കളിച്ച രണ്ടും ജയിച്ച് റയല്&#x200d; മാഡ്രിഡും ടോട്ടനം ഹോട്‌സ്പറും യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങളില്&#x200d; നില്&#x200d;ക്കുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/christiano.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നികുതി കേസിലും മെസി-കൃസ്റ്റിയാനോ വടംവലി</title>
		<link>https://www.chandrikadaily.com/christian-messi.html</link>
					<comments>https://www.chandrikadaily.com/christian-messi.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 23 Jun 2017 18:17:03 +0000</pubDate>
				<category><![CDATA[Views]]></category>
		<category><![CDATA[Christiano]]></category>
		<category><![CDATA[Meesi]]></category>
		<category><![CDATA[Tax]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=33449</guid>

					<description><![CDATA[&#160; മാഡ്രിഡ്: സൂപ്പര്‍ താരങ്ങള്‍ ആരോപണ വിധേയരായ നികുതി കേസിലും ബാര്‍സിലോണ-റയല്‍ മാഡ്രിഡ് തര്‍ക്കം. ലിയോ മെസിയും കൃസ്റ്റിയാനോ റൊണാള്‍ഡോയും പ്രതിസ്ഥാനത്തുള്ള കേസ് പെട്ടെന്ന് ഒത്തുതീര്‍പ്പാക്കാനുള്ള ശ്രമമാണ് ക്ലബുകളുടെ ആരോപണ പ്രത്യാരോപണങ്ങള്‍ക്ക് കാരണമായിരിക്കുന്നത്. ഒരു വര്‍ഷം പഴക്കമുള്ള മെസിയുടെ കേസ് ഇപ്പോള്‍ ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിക്കുന്നത് കൃസ്റ്റിയാനോ റൊണാള്‍ഡോ നികുതി കേസില്‍ പിടിക്കപ്പെട്ടത് കൊണ്ടാണെന്നാണ് ബാര്‍സ വാദം. എന്നാല്‍ റയല്‍ ഇത് നിഷേധിക്കുന്നു. മെസിയുടെ കേസ് നേരത്തെ തന്നെ ഒത്തുതീര്‍ക്കാന്‍ അവസരമുണ്ടായിട്ടും ഇപ്പോള്‍ സമാനമായ കേസില്‍ റയല്‍ മാഡ്രിഡ് [&#8230;]]]></description>
										<content:encoded><![CDATA[<p>&nbsp;</p>
<p>മാഡ്രിഡ്: സൂപ്പര്&#x200d; താരങ്ങള്&#x200d; ആരോപണ വിധേയരായ നികുതി കേസിലും ബാര്&#x200d;സിലോണ-റയല്&#x200d; മാഡ്രിഡ് തര്&#x200d;ക്കം. ലിയോ മെസിയും കൃസ്റ്റിയാനോ റൊണാള്&#x200d;ഡോയും പ്രതിസ്ഥാനത്തുള്ള കേസ് പെട്ടെന്ന് ഒത്തുതീര്&#x200d;പ്പാക്കാനുള്ള ശ്രമമാണ് ക്ലബുകളുടെ ആരോപണ പ്രത്യാരോപണങ്ങള്&#x200d;ക്ക് കാരണമായിരിക്കുന്നത്. ഒരു വര്&#x200d;ഷം പഴക്കമുള്ള മെസിയുടെ കേസ് ഇപ്പോള്&#x200d; ഒത്തുതീര്&#x200d;പ്പാക്കാന്&#x200d; ശ്രമിക്കുന്നത് കൃസ്റ്റിയാനോ റൊണാള്&#x200d;ഡോ നികുതി കേസില്&#x200d; പിടിക്കപ്പെട്ടത് കൊണ്ടാണെന്നാണ് ബാര്&#x200d;സ വാദം. എന്നാല്&#x200d; റയല്&#x200d; ഇത് നിഷേധിക്കുന്നു.<br />
മെസിയുടെ കേസ് നേരത്തെ തന്നെ ഒത്തുതീര്&#x200d;ക്കാന്&#x200d; അവസരമുണ്ടായിട്ടും ഇപ്പോള്&#x200d; സമാനമായ കേസില്&#x200d; റയല്&#x200d; മാഡ്രിഡ് താരം ആരോപണ വിധേയനായ സമയത്ത് തന്നെ കേസില്&#x200d; വിധി പറഞ്ഞതിനെ ബാര്&#x200d;സിലോണ മാനേജ്‌മെന്റ് വിമര്&#x200d;ശിച്ചു. മെസിയുമായ ബന്ധപ്പെട്ട കേസ് പരിഹരിക്കാന്&#x200d; ദീര്&#x200d;ഘനാളായി തങ്ങള്&#x200d; ആവശ്യപ്പെടുകയാണെന്നും എന്നാല്&#x200d; വളരെ പെട്ടെന്ന് ഇപ്പോള്&#x200d; പരിഹാരം നിര്&#x200d;ദ്ദേശിച്ചതിന് പിറകില്&#x200d; മറ്റൊരു താരത്തിന്റെ സമാനമായ കേസുണ്ടായത് കൊണ്ടാണെന്ന് ബാര്&#x200d;സ വക്താവ് പറഞ്ഞു. കൃസ്റ്റിയാനോ റൊണാള്&#x200d;ഡോയെ കോടതി കയറ്റാന്&#x200d; താല്&#x200d;പ്പര്യമില്ലാത്തത് കൊണ്ടാണ് പെട്ടെന്ന് പുതിയ നീക്കങ്ങള്&#x200d;. റൊണാള്&#x200d;ഡോ കോടതി മുറിയില്&#x200d; നില്&#x200d;ക്കുന്നത് കാണാന്&#x200d; ചിലര്&#x200d; ഇഷ്ടപ്പെടുന്നില്ലെന്നും ബാര്&#x200d;സ കുറ്റപ്പെടുത്തുന്നു. മെസിയും പിതാവും ഉള്&#x200d;പ്പെടുന്ന നികുതി വെട്ടിപ്പ് കേസ് ഒരു വര്&#x200d;ഷം മുമ്പുളളതാണ്. വളരെ വൈകിയാണ് കോടതി മെസിയെ വിചാരണ ചെയ്തത്. നല്ല നടപ്പും പിഴയുമായിരുന്നു ശിക്ഷ. എന്നാല്&#x200d; രണ്ടാഴ്ച്ച മുമ്പാണ് ഇതേ പിഴവിന് റയല്&#x200d; മാഡ്രിഡിന്റെ സൂപ്പര്&#x200d; സ്‌ട്രൈക്കര്&#x200d; റൊണാള്&#x200d;ഡോയെ മാഡ്രിഡ് ഭരണകൂടം പ്രതിയാക്കിയത്. എന്നാല്&#x200d; റൊണാള്&#x200d;ഡോ സംഭവം വിവാദമാക്കുകയും താന്&#x200d; ഇനി മാഡ്രിഡില്&#x200d; കളിക്കാന്&#x200d; വരില്ലെന്നും ഭീഷണി മുഴക്കിയിരുന്നു. ഈ നീക്കമാണ് മെസിയുടെ കാര്യത്തിലും പെട്ടെന്ന് ധാരണയാവാന്&#x200d; കാരണമെന്നാണ് ബാര്&#x200d;സ വിശ്വസിക്കുന്നത്. നികുതി വെട്ടിപ്പ് കേസില്&#x200d; 21 മാസത്തെ ജയില്&#x200d; ശിക്ഷ ഒഴിവാക്കിക്കിട്ടാന്&#x200d; 558000 ഡോളര്&#x200d; പിഴയടക്കാമെന്ന് ബാഴ്‌സലോണയുടെ അര്&#x200d;ജന്റീനിയന്&#x200d; സൂപ്പര്&#x200d; താരം ലയണല്&#x200d; മെസ്സി. മെസ്സി മുന്നോട്ടു വെച്ച ഉപാധി അംഗീകരിച്ച് അദ്ദേഹത്തിനെതിരായ ശിക്ഷാ വിധി റദ്ദാക്കണമോ എന്ന കാര്യത്തില്&#x200d; ജഡ്ജി തീരുമാനമെടുക്കുമെന്ന് സ്പാനിഷ് സ്റ്റേറ്റ് പ്രൊസിക്യൂട്ടര്&#x200d; ഇസബല്&#x200d; ലോപസ് റിയേറ പറഞ്ഞു. അഭിഭാഷകന്&#x200d; മുഖേനയാണ് മെസ്സി ഇത്തരമൊരു ഓഫര്&#x200d; മുന്നോട്ടു വെച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്&#x200d;ത്തു. മെസ്സിയുടെ ഓഫറിനെ എതിര്&#x200d;ക്കില്ലെന്ന് ജഡ്ജിയുടെ ഓഫീസിനെ അറിയിച്ചിട്ടുണ്ടെന്നും അവര്&#x200d; പറഞ്ഞു. മെസ്സിയുടെ പിതാവും സമാനമായ ഓഫര്&#x200d; മുന്നോട്ടു വെച്ചിട്ടുണ്ടെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്&#x200d; അറിയിച്ചു. 402,000 ഡോളറാണ് മെസ്സിയുടെ പിതാവ് ജയില്&#x200d; ശിക്ഷ ഒഴിവാക്കാനായി പിഴയൊടുക്കാമെന്ന് സമ്മതിച്ചിട്ടുള്ളത്. 15 മാസമാണ് നികുതി വെട്ടിപ്പ് കേസില്&#x200d; മെസിയുടെ പിതാവിന് സ്പാനിഷ് കോടതി ജയില്&#x200d; ശിക്ഷ വിധിച്ചിട്ടുള്ളത്. സ്പാനിഷ് നിയമമനുസരിച്ച് ആദ്യമായി കുറ്റം ചെയ്യുന്ന പ്രതികള്&#x200d;ക്ക് 24 മാസത്തില്&#x200d; കുറഞ്ഞ തടവ് ശിക്ഷയാണെങ്കില്&#x200d; അത് ജഡ്ജിക്ക് നേരിട്ട് സസ്‌പെന്റ് ചെയ്യാനാവും. സ്പാനിഷ് നികുതി ഓഫീസിന്റെ പ്രതിനിധിയായ അറ്റോര്&#x200d;ണിയും നിര്&#x200d;ദേശം പരിശോധിക്കും. കഴിഞ്ഞ വര്&#x200d;ഷമാണ് ബാഴ്‌സലോണ കോടതി 2007 മുതല്&#x200d; 2009 വരെ കാലയളവില്&#x200d; മെസ്സിയും പിതാവും മൂന്ന് അക്കൗണ്ടുകളിലായി 4.6 മില്യന്&#x200d; ഡോളറിന്റെ നികുതി വെട്ടിപ്പ് നടത്തിയതായി കണ്ടെത്തിയത്. മെസ്സിക്ക് രണ്ട് മില്യന്&#x200d; യൂറോയും പിതാവിന് 1.5 മില്യന്&#x200d; യൂറോയും കോടതി പിഴ വിധിച്ചിരുന്നു. ഇരുവര്&#x200d;ക്കും 21 മാസത്തെ തടവും വിധിച്ചിരുന്നെങ്കിലും പിന്നീട് മെസിയുടെ പിതാവിന്റെ തടവ് ശിക്ഷ 15 മാസമായി കുറക്കുകയായിരുന്നു. റയല്&#x200d; മാഡ്രിഡ് മുന്&#x200d;നിര താരം ക്രിസ്റ്റ്യാനോ റൊണാള്&#x200d;ഡോയും മുന്&#x200d; കോച്ച് ജോസ് മൊറീഞ്ഞോയും നികുതി വെട്ടിപ്പ് നടത്തിയതായി രണ്ടാഴ്ച മുമ്പ് സ്പാനിഷ് നികുതി വകുപ്പ് കണ്ടെത്തിയിരുന്നു. ഇരുവരും സംഭവം നിഷേധിച്ചിരുന്നെങ്കിലും ആരോപണത്തെ തുടര്&#x200d;ന്ന് റൊണാള്&#x200d;ഡോ സ്പാനിഷ് ക്ലബ്ബ് വിടുമെന്ന വാര്&#x200d;ത്തകള്&#x200d; പുറത്തു വരുന്നുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/christian-messi.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
