<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>Christmas &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/christmas/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Wed, 31 Dec 2025 02:30:04 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>Christmas &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>മഹാരാഷ്ട്രയില്‍ ക്രിസ്മസ് പ്രാര്‍ഥനക്കിടെ മലയാളി വൈദികനും ഭാര്യയും അറസ്റ്റില്‍</title>
		<link>https://www.chandrikadaily.com/a-malayali-priest-and-his-wife-were-arrested-during-christmas-prayers-in-maharashtra.html</link>
					<comments>https://www.chandrikadaily.com/a-malayali-priest-and-his-wife-were-arrested-during-christmas-prayers-in-maharashtra.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Wed, 31 Dec 2025 02:30:04 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Christmas]]></category>
		<category><![CDATA[maharasthra]]></category>
		<category><![CDATA[police]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=371761</guid>

					<description><![CDATA[നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തിയെന്ന് ആരോപിച്ചാണ് അറസ്റ്റ് എന്നാണ് സൂചന.]]></description>
										<content:encoded><![CDATA[<p>മുംബൈ: മഹാരാഷ്ട്രയില്&#x200d; ക്രിസ്മസ് പ്രാര്&#x200d;ഥനാ യോഗത്തിനിടെ മലയാളി വൈദികനും ഭാര്യയും അറസ്റ്റില്&#x200d;. നാഗ്പൂര്&#x200d; മിഷനിലെ ഫാദര്&#x200d; സുധീര്&#x200d;, ഭാര്യ ജാസ്മിന്&#x200d; എന്നിവരെയാണ് ബേനോഡ പൊലീസ് അറസ്റ്റ് ചെയ്തത്.</p>
<p>ഇവര്&#x200d;ക്കൊപ്പം രണ്ട് പ്രാദേശിക വൈദികരെയും ഭാര്യമാരേയും കസ്റ്റഡിയിലെടുത്തു. നിര്&#x200d;ബന്ധിത മതപരിവര്&#x200d;ത്തനം നടത്തിയെന്ന് ആരോപിച്ചാണ് അറസ്റ്റ് എന്നാണ് സൂചന. യഥാര്&#x200d;ഥ കാരണം വ്യക്തമായിട്ടില്ല.</p>
<p>ക്രിസ്മസ് പ്രാര്&#x200d;ഥനാ യോഗത്തില്&#x200d; പ്രാദേശിക വൈദികരുടെ ക്ഷണപ്രകാരമാണ് ഇവര്&#x200d; പങ്കെടുക്കാന്&#x200d; പോയത്. സിഎസ്‌ഐ ദക്ഷിണ കേരള മഹായിടവകയിലെ വൈദികനായ ഫാദര്&#x200d; സുധീര്&#x200d; തിരുവനന്തപുരം അമരവിള സ്വദേശിയാണ്.</p>
<p>ക്രിസ്മസ് ആഘോഷങ്ങള്&#x200d;ക്ക് നേരെയുള്ള അതിക്രമങ്ങളിലും നിയന്ത്രണങ്ങളിലും വിമര്&#x200d;ശനവുമായി ക്രൈസ്തവ സഭകള്&#x200d; രംഗത്തെത്തിയിരുന്നു. ക്രൈസ്തവ വിശ്വാസികള്&#x200d;ക്കെതിരെയുള്ള ആക്രമണം വര്&#x200d;ധിക്കുന്നതായി തിരുവനന്തപുരം ലത്തീന്&#x200d; അതിരൂപത ആര്&#x200d;ച്ച് ബിഷപ്പ് തോമസ് ജെ നെറ്റോ പറഞ്ഞിരുന്നു.</p>
<p>ആക്രമണങ്ങള്&#x200d; തടയുന്നതില്&#x200d; കേന്ദ്ര സര്&#x200d;ക്കാര്&#x200d; ഇടപെടല്&#x200d; ഉണ്ടാകാത്തത് പ്രതിഷേധാര്&#x200d;ഹമെന്ന് സിഎസ്ഐ സഭ ബിഷപ്പ് മലയില്&#x200d; സാബു കോശി ചെറിയാനും പ്രതികരിച്ചു. ക്രൈസ്തവര്&#x200d;ക്കെതിരായ അതിക്രമങ്ങളുടെ ഞെട്ടിക്കുന്ന വിവരങ്ങളുമായി യുണൈറ്റഡ് ക്രിസ്റ്റ്യന്&#x200d; ഫോറം പ്രധാനമന്ത്രിക്ക് കത്തെഴുതിയിരുന്നു.</p>
<p>ക്രൈസ്തവ സമൂഹത്തിനെതിരായ ആക്രമങ്ങള്&#x200d; ഉടന്&#x200d; നിര്&#x200d;ത്താന്&#x200d; പ്രധാനമന്ത്രി ആഹ്വാനം ചെയ്യണമെന്നും മനുഷ്യാവകാശങ്ങളെക്കുറിച്ചും മതസ്വാതന്ത്ര്യ മാനദണ്ഡങ്ങളെക്കുറിച്ചും പൊലീസിനും നീതിന്യായ വ്യവസ്ഥയ്ക്കും പരിശീലനം നല്&#x200d;കണമെന്നും കത്തില്&#x200d; ആവശ്യപ്പെട്ടിരുന്നു. നാഷണല്&#x200d; കോഡിനേറ്റര്&#x200d; എ.സി മിഖേയലാണ് പ്രധാനമന്ത്രിക്ക് കത്ത് എഴുതിയത്.</p>
<p>&nbsp;</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/a-malayali-priest-and-his-wife-were-arrested-during-christmas-prayers-in-maharashtra.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സ്‌കൂളിൽ അതിക്രമിച്ച് കടന്ന് ക്രിസ്‌മസ്‌ അലങ്കാരങ്ങൾ നശിപ്പിച്ചു; ആസ്സാമിൽ നാല് ബജ്‌രംഗ്ദൾ പ്രവർത്തകർ അറസ്റ്റിൽ</title>
		<link>https://www.chandrikadaily.com/1four-bajrang-dal-activists-arrested-in-assam-for-trespassing-into-school-destroying-christmas-decorations.html</link>
					<comments>https://www.chandrikadaily.com/1four-bajrang-dal-activists-arrested-in-assam-for-trespassing-into-school-destroying-christmas-decorations.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Fri, 26 Dec 2025 13:41:33 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Arrest]]></category>
		<category><![CDATA[bajrangdal]]></category>
		<category><![CDATA[Christmas]]></category>
		<category><![CDATA[school]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=370897</guid>

					<description><![CDATA[ആസാമിൽ നൽബാരിയിലെ സെൻ്റ് മേരീസ് സ്കൂളിലെ ക്രിസ്മസ് അലങ്കാരങ്ങൾ അതിക്രമിച്ച് കടന്ന് നശിപ്പിച്ചതിനാണ് വിഎച്ച്പി ജില്ലനേതാക്കളെ അടക്കം പോലിസ് അറസ്റ്റ് ചെയ്തത്. വിഎച്ച്പി നൽബാരി ജില്ലാ സെക്രട്ടറി ഭാസ്കർ, ജില്ലാ വൈസ് പ്രസിഡൻ്റ് മനാഷ് ജ്യോതി, അസി സെക്രട്ടറി ബിജു ദത്ത, ബജ്റംഗ്ദൾ കൺവീനർ നയൻ താലൂക്ദാർ എന്നിവരാണ് അറസ്റ്റ് ചെയ്യപ്പെട്ടത്. ഇന്ത്യയുടെതല്ലാത്ത ആഘോഷങ്ങൾ സംഘടിപ്പിക്കരുതെന്നായിരുന്നു സംഘപരിവാർ നേതാക്കളുടെ ഭീഷണി.]]></description>
										<content:encoded><![CDATA[<p>ആസാമിൽ നൽബാരിയിലെ സെൻ്റ് മേരീസ് സ്കൂളിലെ ക്രിസ്മസ് അലങ്കാരങ്ങൾ അതിക്രമിച്ച് കടന്ന് നശിപ്പിച്ചതിനാണ് വിഎച്ച്പി ജില്ലനേതാക്കളെ അടക്കം പോലിസ് അറസ്റ്റ് ചെയ്തത്. വിഎച്ച്പി നൽബാരി ജില്ലാ സെക്രട്ടറി ഭാസ്കർ, ജില്ലാ വൈസ് പ്രസിഡൻ്റ് മനാഷ് ജ്യോതി, അസി സെക്രട്ടറി ബിജു ദത്ത, ബജ്റംഗ്ദൾ കൺവീനർ നയൻ താലൂക്ദാർ എന്നിവരാണ് അറസ്റ്റ് ചെയ്യപ്പെട്ടത്. ഇന്ത്യയുടെതല്ലാത്ത ആഘോഷങ്ങൾ സംഘടിപ്പിക്കരുതെന്നായിരുന്നു സംഘപരിവാർ നേതാക്കളുടെ ഭീഷണി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1four-bajrang-dal-activists-arrested-in-assam-for-trespassing-into-school-destroying-christmas-decorations.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പാണക്കാട് തറവാട്ടിൽ ക്രിസ്മസ് കേക്കുമായി ഊരകം ഫാത്തിമ മാതാ പള്ളി പ്രതിനിധികളെത്തി; മതസൗഹാർദ്ദത്തിന്റെ സന്ദേശമായി ക്രിസ്മസ് ആഘോഷം</title>
		<link>https://www.chandrikadaily.com/orakam-fatima-mata-church-representatives-came-with-christmas-cake-at-panakkad-taravat-christmas-celebration-as-a-message-of-religious-harmony.html</link>
					<comments>https://www.chandrikadaily.com/orakam-fatima-mata-church-representatives-came-with-christmas-cake-at-panakkad-taravat-christmas-celebration-as-a-message-of-religious-harmony.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Fri, 26 Dec 2025 06:01:50 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[main stories]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Christmas]]></category>
		<category><![CDATA[fathimamata]]></category>
		<category><![CDATA[news]]></category>
		<category><![CDATA[panakkad]]></category>
		<category><![CDATA[sayyidsadiqalishihabthangal]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=370778</guid>

					<description><![CDATA[മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങൾ, പി.കെ. കുഞ്ഞാലിക്കുട്ടി എന്നിവർ ചേർന്ന് സംഘത്തെ സ്വീകരിച്ചു.]]></description>
										<content:encoded><![CDATA[<p>മലപ്പുറം: ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി ഊരകം ഫാത്തിമ മാതാ പള്ളി പ്രതിനിധികൾ പാണക്കാട് സന്ദർശിച്ചു. മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങൾ, പി.കെ. കുഞ്ഞാലിക്കുട്ടി എന്നിവർ ചേർന്ന് സംഘത്തെ സ്വീകരിച്ചു.</p>
<p>എല്ലാ വർഷവും ക്രിസ്മസ് ആശംസകളുമായി പാണക്കാട് എത്തുന്ന പതിവ് ഇത്തവണയും മതസൗഹാർദ്ദത്തിന്റെ വലിയൊരു സന്ദേശമായി മാറി. ഊരകം ഫാത്തിമ മാതാ ചർച്ച് വികാരി ഫാദർ സെബാസ്റ്റ്യൻ ചെമ്പുകണ്ടത്തിൽ, സെന്റ് അൽഫോൻസാ സ്കൂൾ പ്രതിനിധി ഫാദർ തോമസ് കണ്ണംപള്ളി, പള്ളി ഭാരവാഹി തങ്കച്ചൻ വലിക്കുന്ന, സിസ്റ്റർ ലീലാമ്മ, സിസ്റ്റർ വിജയ എന്നിവരാണ് ക്രിസ്മസ് കേക്കുമായി എത്തിയത്.</p>
<p>പരസ്പര സ്നേഹവും സാഹോദര്യവുമാണ് ആഘോഷങ്ങളുടെ കാതലെന്നും ഇത്തരം ഒത്തുചേരലുകൾ നാടിന്റെ ഐക്യം കാത്തുസൂക്ഷിക്കാൻ അനിവാര്യമാണെന്നും സാദിഖ് അലി ശിഹാബ് തങ്ങളും പി.കെ. കുഞ്ഞാലിക്കുട്ടിയും ആശംസകൾ നേർന്നുകൊണ്ട് പറഞ്ഞു. സ്നേഹവും സന്തോഷവും പങ്കിട്ട സന്ദർശനത്തിന് ശേഷം മധുരം വിതരണം ചെയ്താണ് സംഘം മടങ്ങിയത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/orakam-fatima-mata-church-representatives-came-with-christmas-cake-at-panakkad-taravat-christmas-celebration-as-a-message-of-religious-harmony.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഛത്തീസ്ഗഡില്‍ ഷോപ്പിങ് മാളിലെ ക്രിസ്മസ് അലങ്കാരങ്ങളും രൂപങ്ങളും തകര്‍ത്ത് തീവ്ര ഹിന്ദുത്വ സംഘടന</title>
		<link>https://www.chandrikadaily.com/in-chattisgarh-an-extremist-hindutva-organization-destroyed-christmas-decorations-and-figures-in-a-shopping-mall.html</link>
					<comments>https://www.chandrikadaily.com/in-chattisgarh-an-extremist-hindutva-organization-destroyed-christmas-decorations-and-figures-in-a-shopping-mall.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Thu, 25 Dec 2025 05:18:42 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[chathisgarh]]></category>
		<category><![CDATA[Christmas]]></category>
		<category><![CDATA[RSS]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=370608</guid>

					<description><![CDATA[സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.]]></description>
										<content:encoded><![CDATA[<p>ഛത്തീസ്ഗഡില്&#x200d; ഷോപ്പിങ് മാളിലെ ക്രിസ്മസ് അലങ്കാരങ്ങളും രൂപങ്ങളും തകര്&#x200d;ത്ത് തീവ്ര ഹിന്ദുത്വ സംഘടന. ആയുധങ്ങളുമായി എത്തിയ സര്&#x200d;വ ഹിന്ദു സാമാജ് എന്ന തീവ്ര ഹിന്ദുത്വ സംഘടനയുടെ പ്രവര്&#x200d;ത്തകരാണ് അടിച്ചുതകര്&#x200d;ത്തത്. സംഭവത്തില്&#x200d; പൊലീസ് കേസ് രജിസ്റ്റര്&#x200d; ചെയ്ത് അന്വേഷണം ആരംഭിച്ചു. ഡിസംബര്&#x200d; 24നായിരുന്നു സംഭവം. മതപരിവര്&#x200d;ത്തനം ആരോപിച്ച് സര്&#x200d;വ ഹിന്ദു സമാജ് പ്രഖ്യാപിച്ച &#8216;ഛത്തീസ്ഗഡ് ബന്ദ്&#8217; പുരോഗമിക്കുന്നതിനിടെയാണ് സംഘടനയുടെ പ്രവര്&#x200d;ത്തകര്&#x200d; മാളില്&#x200d; അക്രമം അഴിച്ചുവിട്ടത്. നൂറോളം പേരുള്ള സംഘം മാളിലെ ക്രിസ്മസ് അലങ്കാരങ്ങളും സാന്റയുടെ രൂപവുമെല്ലാം അടിച്ചുതകര്&#x200d;ത്തു.</p>
<p>ക്രൈസ്തവ മിഷനറിമാര്&#x200d; നിര്&#x200d;ബന്ധിത മതപരിവര്&#x200d;ത്തനം നടത്തുന്നു എന്നാരോപിച്ചാണ് ഹിന്ദുത്വ സംഘടന ബന്ദിന് ആഹ്വാനം ചെയ്തത്. ഉത്തരേന്ത്യയില്&#x200d; ക്രിസ്മസ് ആഘോഷങ്ങള്&#x200d;ക്ക് നേരെയും അലങ്കാരങ്ങള്&#x200d;ക്ക് നേരെയും നിരവധി ആക്രമണങ്ങള്&#x200d; റിപ്പോര്&#x200d;ട്ട് ചെയ്യുന്നുണ്ട്. ഒഡീഷയില്&#x200d; സാന്താക്ലോസിന്റെ തൊപ്പിയും മറ്റും വില്&#x200d;ക്കുകയായിരുന്ന വഴിയോരക്കച്ചവടക്കാരെ ഒരു സംഘം ഭീഷണിപ്പെടുത്തിയിരുന്നു. ഇന്ത്യ ഹിന്ദു രാഷ്ട്രമാണെന്നും ഇവിടെ ക്രിസ്ത്യന്&#x200d; വസ്തുക്കള്&#x200d; വില്&#x200d;ക്കാന്&#x200d; അനുവദിക്കില്ലെന്നും പറഞ്ഞായിരുന്നു ഭീഷണി.</p>
<p>ഡല്&#x200d;ഹി ലജ്പത് നഗര്&#x200d; മാര്&#x200d;ക്കറ്റില്&#x200d; സാന്താക്ലോസിന്റെ തൊപ്പിയണിഞ്ഞെത്തിയ സ്ത്രീകളെ ബജറംഗ്ദള്&#x200d; പ്രവര്&#x200d;ത്തകര്&#x200d; ഭീഷണിപ്പെടുത്തി തിരിച്ചയക്കുകയും ചെയ്തിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/in-chattisgarh-an-extremist-hindutva-organization-destroyed-christmas-decorations-and-figures-in-a-shopping-mall.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പലയാനത്തിലേക്ക് നീളുന്ന ക്രിസ്തുമസ്</title>
		<link>https://www.chandrikadaily.com/a-christmas-that-extends-to-flight.html</link>
					<comments>https://www.chandrikadaily.com/a-christmas-that-extends-to-flight.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Thu, 25 Dec 2025 02:28:28 +0000</pubDate>
				<category><![CDATA[entertainment]]></category>
		<category><![CDATA[News]]></category>
		<category><![CDATA[chandrika daily]]></category>
		<category><![CDATA[Christmas]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=370576</guid>

					<description><![CDATA[സുഖസുഷുപ്തിയിലാണ്ട ഭൂമിയിലേക്ക്, ഭൂമിയില്‍ സന്മനസുള്ളവര്‍ക്ക് സമാധാനം പാടി, മാലാഖമാര്‍ വെള്ളിച്ചിറകുകള്‍ വിശി പറന്നിറങ്ങി]]></description>
										<content:encoded><![CDATA[<p><strong>ഷീല ടോമി</strong></p>
<p>രണ്ടായിരം വര്&#x200d;ഷങ്ങള്&#x200d;ക്കു മുമ്പാണ്. മഞ്ഞുപൊഴിയുന്ന രാത്രി. മറിയം ഏറെത്ത ഉര്&#x200d;ന്നിരുന്നു. അതിശൈത്യത്തില്&#x200d; അവളുടെ കാലുകള്&#x200d; വിണ്ടുപൊട്ടിയിരുന്നു. രാജകല്&#x200d;പനയാണ്. എത്രയും വേഗം ജറുസലേമിലെത്തണം. പേരെഴുതിക്കണം. പൗരത്വപ്പട്ടികയില്&#x200d;നിന്ന് പുറത്താവരുതല്ലോ. അവളെ വഹിച്ച് ഏന്തി നടന്ന കഴുതയും തളര്&#x200d;ന്നിരുന്നു. താങ്ങിപ്പിടിച്ചാണ് ജോസഫ് നിറഗര്&#x200d;ഭിണിയെ നഗരകവാടത്തിലേക്ക് ആനയിച്ചത്. ആ നിമിഷം, സത്രത്തില്&#x200d; അവര്&#x200d;ക്ക് ഇടം കിട്ടാത്ത ആ രാത്രി, ബെത്‌ലഹേമിന്റെ ചരിത്രം മാറ്റിയെഴുതപ്പെടാന്&#x200d; പോവുകയാണെന്ന് അവരറിഞ്ഞില്ല.</p>
<p>സുഖസുഷുപ്തിയിലാണ്ട ഭൂമിയിലേക്ക്, ഭൂമിയില്&#x200d; സന്മനസുള്ളവര്&#x200d;ക്ക് സമാധാനം പാടി, മാലാഖമാര്&#x200d; വെള്ളിച്ചിറകുകള്&#x200d; വിശി പറന്നിറങ്ങി. പകല്&#x200d; മുഴുവന്&#x200d; ആട്ടിന്&#x200d;പറ്റങ്ങളെ മേച്ചുനടന്ന് നഗരത്തിന്റെ വെളിമ്പ്രദേശങ്ങളില്&#x200d; തീക്കുണ്ഡത്തിനു ചുറ്റും വീണുറങ്ങിയവര്&#x200d; ഒരു അഭൗമ സംഗീതം കേട്ട് പിടഞ്ഞുണര്&#x200d;ന്നു. ആ രാത്രിക്ക് വല്ലാത്തൊരു ആകര്&#x200d;ഷണീയതയുണ്ടെന്ന് അവര്&#x200d;ക്ക് തോന്നി. അലഞ്ഞുതിരിയാന്&#x200d; വിധിക്കപ്പെട്ടവരുടെ, അടിമകളുടെ, ഭാഗധേയം മാറ്റിയെഴുതിയ വിസ്മയ താരകം പ്രകാശവര്&#x200d;ഷങ്ങള്&#x200d;ക്കകലെ പുഞ്ചിരിച്ചുനില്&#x200d;ക്കുന്നു! രോമക്കുപ്പയങ്ങള്&#x200d; വാരിച്ചുറ്റി അവര്&#x200d; തിടുക്കത്തില്&#x200d; നക്ഷത്രത്തിന്റെ ദിശനോക്കി നടന്നു. കാലിത്തൊഴുത്ത് അവരെ കാത്തുകിടന്നു.</p>
<p>തോല്&#x200d;ക്കുടങ്ങളില്&#x200d; ഇത്തിരി ആട്ടിന്&#x200d; പാലും അവര്&#x200d; കരുതിയിരുന്നു. പുല്&#x200d;ക്കിടക്കയില്&#x200d; കിടന്ന് ഉണ്ണി ഉറക്കത്തില്&#x200d; പുഞ്ചിരിച്ചു. &#8216;നിങ്ങളെ തേടിയാണ് ഞാന്&#x200d; വന്നിരിക്കുന്നത്&#8217; എന്നൊരു നിശബ്ദ സന്ദേശം ഇ ടയന്മാരുടെ ഹൃദയഭിത്തികളില്&#x200d; പ്രതിധ്വനിച്ചു. നൂറ്റാണ്ടുകളായി പേറിനടന്ന അടി മത്തത്തിന്റെ നുകങ്ങള്&#x200d; അഴിഞ്ഞു വിഴുന്ന കിലുക്കം അവര്&#x200d; കേട്ടു.</p>
<p>സമാധാനം തേടിയുള്ള മനുഷ്യന്&#x200d; യാത്ര ഇന്നും തുടരുകയാണ്. എങ്ങാണ് നാഥന്&#x200d; വാഗ്ദാനം ചെയ്ത സമാധാനം. ഏത് മേഘപാളികള്&#x200d;ക്കുള്ളിലാണ് അത് ഒളിച്ചിരിക്കുന്നത്?. നന്മനക്ഷത്രങ്ങള്&#x200d; കണ്ണടക്കുകയാണ്. നാഥന്&#x200d; പിറന്ന മണ്ണില്&#x200d; കുഞ്ഞുങ്ങള്&#x200d; ഭക്ഷണമില്ലാതെ, ദാഹജലമില്ലാതെ, മരുന്നുകളില്ലാതെ, മൃതിപൂകുന്നു. ആയിരങ്ങള്&#x200d;, പതിനായിരങ്ങള്&#x200d; അഭിനവ ഹെറോദേസിന്റെ മിസൈലുകള്&#x200d;ക്കും വെടിയുണ്ടാകള്&#x200d;ക്കും ഇരയായി രക്തം ചൊരിഞ്ഞും കത്തിക്കരിഞ്ഞും മരിക്കുന്നു. കെട്ടിടാവശിഷ്ടങ്ങള്&#x200d;ക്കിടയില്&#x200d; കിടക്കുന്ന കുഞ്ഞുങ്ങള്&#x200d;ക്ക് എന്ത് ക്രിസ്തുമസ് പിഞ്ചുകുഞ്ഞുങ്ങളുടെ രക്തം വീണ് ഭൂമി കുതിരുകയാണ്. ലോകം മഹാന്ധകാരത്തില്&#x200d; മുങ്ങുകയാണ്. ലോകമെങ്ങും പലായനങ്ങള്&#x200d; തുടര്&#x200d;ക്കഥയാവുന്നു. മരുഭൂമിയും കടലുകളും അതിരുകളും താണ്ടി ഓടുകയാണ് ജനം. കാലിത്തൊഴുത്തില്&#x200d; പിറന്നവന്&#x200d;, അഭയാര്&#x200d;ഥിക്കുഞ്ഞായി ഈജിപ്തിലേക്ക് പലായനം ചെയ്തവന്&#x200d;, പാപികള്&#x200d;ക്കും ഭാരം ചുമക്കുന്നവര്&#x200d;ക്കുമിടയില്&#x200d; ജീവിച്ചവന്&#x200d;, അധികാരങ്ങളെ ചോദ്യം ചെയ്തവന്&#x200d;, അവന്റെ പിറവി നല്&#x200d;കുന്ന ലളിതസന്ദേശം, ത്തില്&#x200d; കെട്ടിപ്പൊ ധാര്&#x200d;ഷ്ട്യക്കിയ മഹാസൗധങ്ങളില്&#x200d; അവന് ഇട മുണ്ടാവില്ല എന്ന ഓര്&#x200d;മപ്പെടുത്തലാണ്.</p>
<p>സ്വര്&#x200d;ണത്തില്&#x200d; പൊതിഞ്ഞ കാഴ്ച്ചദ്രവ്യങ്ങളില്&#x200d; പ്രസാദിക്കാന്&#x200d; അവനാവുമോ! ആദ്യജാതനെ മാറോടുചേര്&#x200d;ത്ത് ജോസ ഫും മറിയവും ഈജിപ്തിലേക്ക് ഓടി ത്തീര്&#x200d;ത്ത ദൂരങ്ങള്&#x200d; ഇന്നും ഓടിക്കൊണ്ടി രിക്കുകയാണ് അഗതികള്&#x200d; സ്വന്തമെന്ന് പറയാന്&#x200d; ഒരു ദേശമില്ലാത്ത, മണ്ണില്ലാത്ത, അമ്മമാര്&#x200d; നിറവയറുമായ് യാത്ര തുടരുന്നു. വേലികള്&#x200d;ക്കപ്പുറം തോക്കേന്തി നില്&#x200d;ക്കുന്ന പട്ടാളം പിറക്കും മുന്നേ കുഞ്ഞുകണ്ണുകളിലെ ചിരി കെടുത്തിക്കളയുന്നു. ദിവ്യ ശിശുവിന്റെ പിറവിക്കായ് ലോകം പുല്&#x200d;ക്കൂടൊരുക്കി കാത്തിരിക്കുമ്പോള്&#x200d; &#8216;ആയിരം ശിശുരോദനങ്ങള്&#x200d;&#8217; ഉയരുന്നത് കേള്&#x200d;ക്കാന്&#x200d; കാതുകള്&#x200d; തുറക്കുന്നില്ലെങ്കില്&#x200d; ഈ നക്ഷത്രത്തിളക്കങ്ങളൊക്കെയും വ്യര്&#x200d;ത്ഥമല്ലേ! അസഹിഷ്ണുതയുടെ ഇരിപ്പിടമായ് മാറുന്ന മനസുകള്&#x200d;. പുകയുന്ന അഗ്‌നിപര്&#x200d;വതങ്ങള്&#x200d; പേറുന്ന വന്&#x200d;കരകളുമായ് ഭ്രമണം തുടരുന്ന ഭൂമി സ്വര്&#x200d;ണമിനാ രങ്ങള്&#x200d; വിളങ്ങുന്ന പള്ളിമേടകളില്&#x200d; വെളിപ്പെടാത്ത രഹസ്യം വലിയവരില്&#x200d; നിന്നും മറച്ചുവെച്ച് ശിശു ഹൃദയമുള്ളവര്&#x200d;ക്ക് മാത്രം വെളിപ്പെടുത്തിയവനാണ് അവന്&#x200d;. കുലങ്ങളും വര്&#x200d;ണങ്ങളും ജാതികളും വംശങ്ങളും അപ്രസക്തമാവുന്ന സമത്വസുന്ദര സോഷ്യലിസത്തിന്റെ പിറവിയായിരുന്നു കാലിത്തൊഴുത്തില്&#x200d; സംഭവിച്ചത്.</p>
<p>പുല്&#x200d;മെത്തയില്&#x200d; കിടന്ന് ഉണ്ണിയേശു മറിയത്തെ നോക്കി. ആ നോട്ടത്തിന്റെ കാന്തിക കിരണങ്ങള്&#x200d; അപമാനിതരാവുന്ന ഓരോ അമ്മയേയും തേടി ഇന്നും യുഗങ്ങള്&#x200d; താണ്ടി വരുന്നു. &#8216;ഭൂമിയില്&#x200d; ഏറ്റവും അനുഗ്രഹിക്കപ്പെട്ടവള്&#x200d;&#8217; എന്ന് മാലാഖമാര്&#x200d; വാഴ്ത്തിയവള്&#x200d; അപമാനം പേറി ഇടറിനടന്നു. മുപ്പത്തിമൂന്ന് വര്&#x200d;ഷങ്ങള്&#x200d;ക്ക് ശേഷം അവളുടെ ഹൃദയത്തിലേക്ക് കടക്കാനിരുന്ന വാള്&#x200d; രാജമന്ദിരങ്ങളില്&#x200d; അന്നേ തുടച്ചുമിനുക്കി വെച്ചത് അവളറി ഞ്ഞില്ല. പാപികളുടെയും ചുങ്കക്കാരുടെയും വേശ്യകളുടെയും കൂട്ടുകാരന് അവള്&#x200d; ജന്മം നല്&#x200d;കിയത് തെറ്റ്. വഴിതെറ്റിപ്പോയവരെ തേടി അവന്&#x200d; നടന്നത് മഹാപരാധം. &#8216;നിയമങ്ങള്&#x200d; മനുഷ്യര്&#x200d;ക്ക് വേണ്ടിയാണ്. മനുഷ്യന്&#x200d; നിയമത്തിനു വേണ്ടിയല്ല.&#8217; എന്ന് പറയാന്&#x200d; ഒരു ഗുരുവും അന്നോളം പിറന്നിട്ടില്ലായിരുന്നു. ഓരോ ക്രിസ്തുമസും കുരിശിലേക്കുള്ള യാത്രയുടെ തുടക്കമാണ്.</p>
<p>സത്യം കുരിശില്&#x200d; പിടയുമ്പോള്&#x200d; രക്ഷകന്റെ പിറവിക്കായ് ലോകം വീണ്ടും കാത്തിരിപ്പ് തുടരും. ആ പ്രതീക്ഷയാണല്ലോ ജീവിതമെന്ന മഹാകാവ്യം. മതങ്ങളുടെയോ ഭാഷയുടെയോ പ്രത്യയശാസ്ത്രങ്ങളുടെയോ വേലികള്&#x200d;ക്കപ്പുറത്തേക്ക് പീഡിതര്&#x200d;ക്ക് മോചനവും അടിച്ചമര്&#x200d;ത്തപ്പെട്ടവര്&#x200d;ക്ക് സ്വാതന്ത്ര്യവും പ്രഘോഷിച്ചുകൊണ്ട് ക്രിസ്തുമസ് പൂത്തിരികള്&#x200d; നാടെങ്ങും കത്തി പ്പടരട്ടെ. പാടാം &#8216;ഭൂമിയില്&#x200d; സന്മനസുള്ളവര്&#x200d;ക്ക് സമാധാനം.&#8217; കേള്&#x200d;ക്കാന്&#x200d; ചെവിയുള്ളവന്&#x200d; കേള്&#x200d;ക്കട്ടെ.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/a-christmas-that-extends-to-flight.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ക്രിസ്മസ് ദിനത്തിൽ ലോക്ഭവൻ ജീവനക്കാർക്ക് അവധിയില്ല; വാജ്‌പേയി ജന്മദിന പരിപാടിയിൽ നിർബന്ധിത പങ്കാളിത്തം</title>
		<link>https://www.chandrikadaily.com/no-holiday-for-lok-bhavan-staff-on-christmas-day-compulsory-participation-in-vajpayee-birthday-event.html</link>
					<comments>https://www.chandrikadaily.com/no-holiday-for-lok-bhavan-staff-on-christmas-day-compulsory-participation-in-vajpayee-birthday-event.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Wed, 24 Dec 2025 17:13:45 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[2019 Loksabha]]></category>
		<category><![CDATA[Christmas]]></category>
		<category><![CDATA[Loksabha]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=370564</guid>

					<description><![CDATA[മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെ ജന്മദിനാഘോഷ പരിപാടിയിൽ പങ്കെടുക്കുന്നതിനായാണ് നടപടി.]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: ക്രിസ്മസ് ദിനത്തിൽ ലോക്ഭവൻ ജീവനക്കാർക്ക് അവധിയില്ലെന്ന് കൺട്രോളർ ഉത്തരവിട്ടു. വ്യാഴാഴ്ച ജീവനക്കാർ ഹാജരാകണമെന്ന് നിർദേശമുണ്ട്. മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെ ജന്മദിനാഘോഷ പരിപാടിയിൽ പങ്കെടുക്കുന്നതിനായാണ് നടപടി.</p>
<p>വാജ്‌പേയിയുടെ ജന്മദിനം ‘ഗുഡ് ഗവേണൻസ് ഡേ’യായി ആചരിക്കുന്നതിന്റെ ഭാഗമായി രാവിലെ 10ന് പരിപാടി സംഘടിപ്പിക്കും. പരിപാടിയിൽ എല്ലാവരും നിർബന്ധമായും പങ്കെടുക്കണമെന്ന് ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് ജീവനക്കാർക്ക് ക്രിസ്മസ് അവധി അനുവദിക്കാത്തത്.</p>
<p>മുന്&#x200d;പ് ഉത്തർപ്രദേശിലും ക്രിസ്മസ് അവധി റദ്ദാക്കി സ്കൂളുകൾ പ്രവർത്തിപ്പിക്കാൻ യോഗി ആദിത്യനാഥ് സർക്കാർ നിർദേശം നൽകിയിരുന്നു. അടൽ ബിഹാരി വാജ്‌പേയിയുടെ ജന്മദിനാഘോഷത്തിന്റെ ഭാഗമായാണ് അവിടെയും അവധി റദ്ദാക്കിയത്.</p>
<p>അതേസമയം, ലോക്ഭവന് പ്രത്യേക അവധി ദിവസങ്ങളില്ലെന്ന വിശദീകരണമാണ് അധികൃതർ നൽകുന്നത്. ഞായറാഴ്ചകളിൽ പോലും വിവിധ പരിപാടികൾ നടക്കുന്ന സ്ഥലമാണെന്നും ജീവനക്കാർ അതിന്റെ പരിസരത്തുതന്നെയാണ് താമസിക്കുന്നതെന്നും ലോക്ഭവൻ അധികൃതർ വ്യക്തമാക്കി. വ്യാഴാഴ്ച മുൻ പ്രധാനമന്ത്രിയെ ആദരിക്കുന്ന പരിപാടി നടക്കുന്നതിനാലാണ് ജീവനക്കാർ ഹാജരാകണമെന്ന് ആവശ്യപ്പെട്ടതെന്നും അധികൃതർ അറിയിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/no-holiday-for-lok-bhavan-staff-on-christmas-day-compulsory-participation-in-vajpayee-birthday-event.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ക്രിസ്മസ് രാവില്‍ അമ്മത്തൊട്ടിലില്‍ ഒരാണ്‍കുഞ്ഞ്; കമ്പിളി ചുറ്റി സുരക്ഷിതനാക്കി &#8216;ലിയോ&#8217;</title>
		<link>https://www.chandrikadaily.com/a-baby-boy-his-mothers-cradle-on-christmas-eve-wrapped-in-wool-and-secured-leo.html</link>
					<comments>https://www.chandrikadaily.com/a-baby-boy-his-mothers-cradle-on-christmas-eve-wrapped-in-wool-and-secured-leo.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Wed, 24 Dec 2025 09:09:32 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[Baby]]></category>
		<category><![CDATA[Christmas]]></category>
		<category><![CDATA[cradle]]></category>
		<category><![CDATA[leo]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=370439</guid>

					<description><![CDATA[തിരുപ്പിറവിയുടെ ആഘോഷമായ ക്രിസ്മസ് രാവില്‍ 'ലിയോ' എന്ന പുതിയ അതിഥി]]></description>
										<content:encoded><![CDATA[<p>ഡിസംബര്&#x200d; മാസത്തിലെ തണുത്ത രാവിലൊന്നില്&#x200d; അമ്മത്തൊട്ടിലില്&#x200d; ഒരാണ്&#x200d;കുഞ്ഞ്. തണുപ്പേല്&#x200d;ക്കാതിരിക്കാനായി കമ്പിളി ചുറ്റി സുരക്ഷിതനാക്കിയ നിലയിലായിരുന്നു കുഞ്ഞ് ഉണ്ടായിരുന്നത്. തിരുപ്പിറവിയുടെ ആഘോഷമായ ക്രിസ്മസ് രാവില്&#x200d; ലഭിച്ച ഈ പുതിയ അതിഥിക്ക് &#8216;ലിയോ&#8217; എന്ന് പേരിട്ടതായി സംസ്ഥാന ശിശുക്ഷേമ സമിതി ജനറല്&#x200d; സെക്രട്ടറി അഡ്വ. ജി. എല്&#x200d;. അരുണ്&#x200d; ഗോപി വാര്&#x200d;ത്താക്കുറിപ്പിലൂടെ അറിയിച്ചു.</p>
<p>3.245 കിലോഗ്രാം ഭാരമുള്ള കുഞ്ഞിനെ അമ്മത്തൊട്ടിലില്&#x200d; നിന്ന് കണ്ടെത്തിയതിനെ തുടര്&#x200d;ന്ന് ദത്തെടുക്കല്&#x200d; കേന്ദ്രത്തിലെ ജീവനക്കാര്&#x200d; കുട്ടിയെ ശിശുപരിചരണ കേന്ദ്രത്തിലെത്തിച്ചു. അവിടെ പ്രാഥമിക പരിശോധനകള്&#x200d; നടത്തിയ ശേഷം തൈക്കാട് സര്&#x200d;ക്കാര്&#x200d; കുട്ടികളുടെയും സ്ത്രീകളുടെയും ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഡോക്ടര്&#x200d;മാരുടെ വിശദമായ പരിശോധനയില്&#x200d; കുഞ്ഞ് പൂര്&#x200d;ണ്ണ ആരോഗ്യവാനാണെന്ന് സ്ഥിരീകരിച്ചു.</p>
<p>കുട്ടിയുടെ ദത്തെടുക്കല്&#x200d; നടപടികള്&#x200d; ആരംഭിക്കേണ്ടതിനാല്&#x200d; കുഞ്ഞിന് അവകാശികളായ ആരെങ്കിലും ഉണ്ടെങ്കില്&#x200d; സംസ്ഥാന ശിശുക്ഷേമ സമിതിയുമായി അടിയന്തിരമായി ബന്ധപ്പെടണമെന്ന് ജനറല്&#x200d; സെക്രട്ടറി അറിയിച്ചു. അതേസമയം, ഒക്ടോബര്&#x200d;, നവംബര്&#x200d;, ഡിസംബര്&#x200d; മാസങ്ങളിലായി തിരുവനന്തപുരത്ത് ആകെ 10 കുട്ടികളെയാണ് ലഭിച്ചതെന്ന് സമിതി വ്യക്തമാക്കി. ഇതില്&#x200d; ആറ് ആണ്&#x200d;കുട്ടികളും നാല് പെണ്&#x200d;കുട്ടികളും ഉള്&#x200d;പ്പെടുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/a-baby-boy-his-mothers-cradle-on-christmas-eve-wrapped-in-wool-and-secured-leo.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;ഇത് ഹിന്ദു രാഷ്ട്രം&#8217;; സാന്താ തൊപ്പി വില്‍പ്പന തടഞ്ഞ് ഒഡിഷയില്‍ ഭീഷണി</title>
		<link>https://www.chandrikadaily.com/this-is-hindu-rashtra-threats-in-odisha-to-block-the-sale-of-santa-hats.html</link>
					<comments>https://www.chandrikadaily.com/this-is-hindu-rashtra-threats-in-odisha-to-block-the-sale-of-santa-hats.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Tue, 23 Dec 2025 10:17:45 +0000</pubDate>
				<category><![CDATA[main stories]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Christmas]]></category>
		<category><![CDATA[odissa]]></category>
		<category><![CDATA[threats]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=370278</guid>

					<description><![CDATA[ഈ സംഭവത്തില്‍ മതത്തിന്റെ പേരില്‍ തൊഴിലിനും ഉപജീവനത്തിനുമേല്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ശ്രമിച്ചതാണ് എന്ന വിമര്‍ശനമാണ് ഉയരുന്നത്.]]></description>
										<content:encoded><![CDATA[<p>ഭുവനേശ്വര്&#x200d;: ക്രിസ്മസ് ആഘോഷത്തിന് മുന്നോടിയായി ഒഡിഷയില്&#x200d; സാന്താ തൊപ്പികള്&#x200d; വില്&#x200d;പ്പന നടത്തിയ വഴിയോര കച്ചവടക്കാര്&#x200d;ക്കെതിരെ ഒരു സംഘം ആളുകള്&#x200d; ഭീഷണി മുഴക്കിയ സംഭവം വലിയ വിവാദത്തിന് വഴിവെക്കുന്നു. &#8216; ഇത് ഹിന്ദു രാഷ്ട്രമാണ്. ഇവിടെ ക്രിസ്ത്യന്&#x200d; വസ്തുക്കള്&#x200d; അനുവദിക്കില്ല &#8216; എന്നായിരുന്നു സംഘത്തിന്റെ ഭീഷണി. സംഭവത്തിന്റെ ദൃശ്യങ്ങള്&#x200d; സോഷ്യല്&#x200d; മീഡിയയില്&#x200d; പ്രചരിച്ചതോടെയാണ് വ്യാപക പ്രതിഷേധം ഉയര്&#x200d;ന്നത്.<br />
ഭഗവാന്&#x200d; ജഗന്നാഥന്റെ നാട്ടില്&#x200d; സാന്താ തൊപ്പികള്&#x200d; വില്&#x200d;ക്കാന്&#x200d; അനുവദിക്കില്ല എന്ന് വ്യക്തമാക്കിയ സംഘം, കച്ചവടക്കാരെ പൊതുവഴിയില്&#x200d; തടഞ്ഞ് ചോദ്യം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. സാമ്പത്തിക ബുദ്ധിമുട്ടുകള്&#x200d; മൂലമാണ് തങ്ങള്&#x200d; സാന്താ തൊപ്പികള്&#x200d; വില്&#x200d;ക്കുന്നതെന്ന് കച്ചവടക്കാര്&#x200d; വ്യക്തമാക്കിയെങ്കിലും, അതോടെ ഭീഷണി കൂടുതല്&#x200d; ശക്തമാവുകയായിരുന്നു.</p>
<p>&#8216; നിങ്ങള്&#x200d; ദരിദ്രനാണെങ്കില്&#x200d; ഭഗവാന്&#x200d; ജഗന്നാഥനുമായി ബന്ധപ്പെട്ട വസ്തുക്കള്&#x200d; വില്&#x200d;ക്കൂ. ക്രിസ്ത്യന്&#x200d; മതവുമായി ബന്ധപ്പെട്ട ഒന്നും ഇവിടെ അനുവദനീയമല്ല &#8216; എന്ന് സംഘത്തിലെ ഒരാള്&#x200d; പറയുന്നത് ദൃശ്യങ്ങളില്&#x200d; വ്യക്തമാണ്. ഇതോടൊപ്പം, &#8216; നിങ്ങള്&#x200d; ഹിന്ദുവായിട്ട് എങ്ങനെ ഇത്തരം വസ്തുക്കള്&#x200d; വില്&#x200d;ക്കാന്&#x200d; കഴിയും? ഇത് അനുവദിക്കില്ല &#8216; എന്നും അവര്&#x200d; ഭീഷണി മുഴക്കിയതായി വീഡിയോയില്&#x200d; കാണാം.<br />
ഡിസംബര്&#x200d; മാസമാകുമ്പോള്&#x200d; ക്രിസ്മസ് തൊപ്പികള്&#x200d;, അലങ്കാര ലൈറ്റുകള്&#x200d;, ക്രിസ്മസ് ട്രീകള്&#x200d; എന്നിവ ഇന്ത്യയിലെ മിക്ക നഗരങ്ങളിലും വില്&#x200d;പ്പനയ്‌ക്കെത്തുന്നത് സാധാരണ കാഴ്ചയാണ്. വിവിധ മതവിഭാഗങ്ങളിലുള്ള ആളുകള്&#x200d; ഉപജീവനത്തിനായി ഇത്തരം ഉത്സവ വസ്തുക്കള്&#x200d; വില്&#x200d;ക്കുന്നത് രാജ്യത്തിന്റെ മതസൗഹാര്&#x200d;ദ്ദത്തിന്റെ ഭാഗമായാണ് പൊതുവെ കാണപ്പെടുന്നത്.</p>
<p>എന്നാല്&#x200d;, ഈ സംഭവത്തില്&#x200d; മതത്തിന്റെ പേരില്&#x200d; തൊഴിലിനും ഉപജീവനത്തിനുമേല്&#x200d; നിയന്ത്രണം ഏര്&#x200d;പ്പെടുത്താന്&#x200d; ശ്രമിച്ചതാണ് എന്ന വിമര്&#x200d;ശനമാണ് ഉയരുന്നത്. സാമൂഹിക മാധ്യമങ്ങളില്&#x200d; നിരവധി പേര്&#x200d; സംഭവത്തെ ശക്തമായി അപലപിക്കുകയും, ഭരണഘടന ഉറപ്പുനല്&#x200d;കുന്ന മതസ്വാതന്ത്ര്യവും തൊഴില്&#x200d;സ്വാതന്ത്ര്യവും ചൂണ്ടിക്കാട്ടുകയും ചെയ്തു.</p>
<p>സംഭവത്തില്&#x200d; ഇതുവരെ ഔദ്യോഗിക നടപടികള്&#x200d; ഉണ്ടായതായി റിപ്പോര്&#x200d;ട്ടുകളില്ല. എന്നാല്&#x200d;, ദൃശ്യങ്ങള്&#x200d; വ്യാപകമായി പ്രചരിച്ചതോടെ മതസൗഹാര്&#x200d;ദ്ദവും സാമൂഹിക സഹവര്&#x200d;ത്തിത്വവും സംബന്ധിച്ച വലിയ ചര്&#x200d;ച്ചകള്&#x200d;ക്കാണ് സംഭവം വഴിവെച്ചിരിക്കുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/this-is-hindu-rashtra-threats-in-odisha-to-block-the-sale-of-santa-hats.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വിമാനനിരക്ക് വർധന കാരണം ഇന്ത്യയിലേക്കുള്ള യാത്രകൾ ഒഴിവാക്കി യുഎഇയിലെ പ്രവാസികൾ</title>
		<link>https://www.chandrikadaily.com/expats-in-the-uae-avoid-trips-to-india-due-to-rising-airfares.html</link>
					<comments>https://www.chandrikadaily.com/expats-in-the-uae-avoid-trips-to-india-due-to-rising-airfares.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Mon, 22 Dec 2025 13:42:32 +0000</pubDate>
				<category><![CDATA[GULF]]></category>
		<category><![CDATA[india]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Christmas]]></category>
		<category><![CDATA[flight]]></category>
		<category><![CDATA[money]]></category>
		<category><![CDATA[UAE]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=370131</guid>

					<description><![CDATA[ക്രിസ്തുമസ് കാരണം കൊച്ചി, കൊൽക്കത്ത, മുംബൈ തുടങ്ങിയ ഇന്ത്യൻ നഗരങ്ങളിലേക്കുള്ള വിമാനനിരക്ക് ഈ സീസണിൽ വളരെ കൂടുതലാണ്]]></description>
										<content:encoded><![CDATA[<p>ദുബൈ: ക്രിസ്മസ് കാലത്ത് ഇന്ത്യയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് കുത്തനെ ഉയർന്ന സാഹചര്യത്തിൽ, യാത്രകൾക്കായി ചെലവ് കുറഞ്ഞ മറ്റു വിദേശ രാജ്യങ്ങൾ തിരഞ്ഞെടുത്ത് യുഎഇയിലെ പ്രവാസികൾ. ക്രിസ്തുമസ് കാരണം കൊച്ചി, കൊൽക്കത്ത, മുംബൈ തുടങ്ങിയ ഇന്ത്യൻ നഗരങ്ങളിലേക്കുള്ള വിമാനനിരക്ക് ഈ സീസണിൽ വളരെ കൂടുതലാണ്. ദുബൈയിൽ താമസിക്കുന്ന കൊൽക്കത്ത സ്വദേശിയായ പോൾ ജെ പറയുന്നത് തന്റെ നാലംഗ കുടുംബത്തിന് നാട്ടിലേക്ക് പോകാൻ ടിക്കറ്റ് നിരക്ക് മാത്രം ഏകദേശം 13,600 ദിർഹവും ആകെ ചെലവ് 17,000 ദിർഹവും വരുമെന്നാണ്. എന്നാൽ കൈറോയിലേക്ക് യാത്ര പോകുന്നതിലൂടെ ടിക്കറ്റിന് ഒരാൾക്ക് 1,200 ദിർഹം വീതവും ആകെ 8,400 ദിർഹം മാത്രമേ ചെലവ് വരുന്നുള്ളൂവെന്നും പോൾ പറഞ്ഞു.</p>
<p>ബെംഗളൂരുവിലേക്കുള്ള ടിക്കറ്റ് നിരക്കിനൊപ്പം നാട്ടിലെ മറ്റ് ചെലവുകളും കൂടി കണക്കിലെടുക്കുമ്പോൾ ഇസ്താംബുൾ അല്ലെങ്കിൽ മാലിദ്വീപ് പോലുള്ള ഡെസ്റ്റിനേഷനുകൾ കൂടുതൽ ലാഭകരമാണെന്നാണ് ഐടി പ്രൊഫഷണലായ നവീൻകുമാർ അഭിപ്രായപ്പെടുന്നത്. യുഎഇയിൽ നിന്ന് കൈറോയിലേക്കും ഇസ്താംബുളിലേക്കും 1,200 ദിർഹവും മാലിദ്വീപിലേക്ക് 1,300 ദിർഹവുമാണ് നിലവിൽ വിമാന ടിക്കറ്റ് നിരക്കുള്ളത്. ബജറ്റ് നിയന്ത്രിക്കുന്നതിനായി പല കുടുംബങ്ങളും ഇപ്പോൾ നാട്ടിലേക്ക് പോകുന്നതിനേക്കാൾ മുൻഗണന നൽകുന്നത് ഇത്തരം വിനോദയാത്രകൾക്കാണെന്ന് ട്രാവൽ കൺസൾട്ടന്റായ പവൻ പൂജാരി പറഞ്ഞു. വിസ നടപടികൾ ലളിതമായതും ടിക്കറ്റ് നിരക്ക് കുറവായതുമായ തുർക്കി, ഈജിപ്ത്, കോക്കസസ് മേഖലയിലുള്ള രാജ്യങ്ങൾ എന്നിവ പ്രവാസികൾക്കിടയിൽ ജനപ്രിയ ബദലുകളായി മാറിക്കൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/expats-in-the-uae-avoid-trips-to-india-due-to-rising-airfares.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സ്‌കൂളുകളില്‍ ക്രിസ്മസ് ആഘോഷങ്ങള്‍ തടയാനുള്ള സംഘപരിവാര്‍ നീക്കം അനുവദിക്കില്ല; വിദ്യാഭ്യാസ മന്ത്രി</title>
		<link>https://www.chandrikadaily.com/sangh-parivars-move-to-ban-christmas-celebrations-in-schools-will-not-be-allowed-education-minister.html</link>
					<comments>https://www.chandrikadaily.com/sangh-parivars-move-to-ban-christmas-celebrations-in-schools-will-not-be-allowed-education-minister.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Sun, 21 Dec 2025 07:07:25 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Christmas]]></category>
		<category><![CDATA[education minister]]></category>
		<category><![CDATA[school vaccation]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=369902</guid>

					<description><![CDATA[തിരുവനന്തപുരം: ചില സ്‌കൂളുകളില്‍ ക്രിസ്മസ് ആഘോഷങ്ങള്‍ തടയാനുള്ള സംഘപരിവാര്‍ നീക്കം അനുവദിക്കില്ലെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. ഇക്കാര്യ സര്‍ക്കാര്‍ വളരെ ഗൗരവത്തോടെയാണ് കാണുന്നത്. രേഖാമൂലം അല്ലാതെയും രക്ഷാകര്‍ത്താക്കള്‍ പരാതി അറിയിച്ചു. കേരളം പോലൊരു സംസ്ഥാനത്ത് ഇത്തരമൊരു കാര്യം കേട്ടുകേള്‍വിയില്ലാത്തതാണ്. മതത്തിന്റെയും വിശ്വാസത്തിന്റെയും പേരില്‍ മനുഷ്യനെ വിഭജിക്കുന്ന ഉത്തരേന്ത്യന്‍ മോഡലുകള്‍ കേരളത്തിലെ വിദ്യാലയങ്ങളില്‍ നടപ്പാക്കാന്‍ ആരെയും അനുവദിക്കില്ലെന്ന് വി ശിവന്‍കുട്ടി പറഞ്ഞു. ജാതിമത ചിന്തകള്‍ക്കപ്പുറം കുട്ടികള്‍ ഒന്നിച്ചിരുന്ന് പഠിക്കുകയും ഒന്നിച്ച് വളരുകയും ചെയ്യുന്നതാണ് നമ്മുടെ വിദ്യാലയങ്ങള്‍. അവിടെ വേര്‍തിരിവിന്റെ [&#8230;]]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: ചില സ്‌കൂളുകളില്&#x200d; ക്രിസ്മസ് ആഘോഷങ്ങള്&#x200d; തടയാനുള്ള സംഘപരിവാര്&#x200d; നീക്കം അനുവദിക്കില്ലെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്&#x200d;കുട്ടി. ഇക്കാര്യ സര്&#x200d;ക്കാര്&#x200d; വളരെ ഗൗരവത്തോടെയാണ് കാണുന്നത്. രേഖാമൂലം അല്ലാതെയും രക്ഷാകര്&#x200d;ത്താക്കള്&#x200d; പരാതി അറിയിച്ചു. കേരളം പോലൊരു സംസ്ഥാനത്ത് ഇത്തരമൊരു കാര്യം കേട്ടുകേള്&#x200d;വിയില്ലാത്തതാണ്. മതത്തിന്റെയും വിശ്വാസത്തിന്റെയും പേരില്&#x200d; മനുഷ്യനെ വിഭജിക്കുന്ന ഉത്തരേന്ത്യന്&#x200d; മോഡലുകള്&#x200d; കേരളത്തിലെ വിദ്യാലയങ്ങളില്&#x200d; നടപ്പാക്കാന്&#x200d; ആരെയും അനുവദിക്കില്ലെന്ന് വി ശിവന്&#x200d;കുട്ടി പറഞ്ഞു.</p>
<p>ജാതിമത ചിന്തകള്&#x200d;ക്കപ്പുറം കുട്ടികള്&#x200d; ഒന്നിച്ചിരുന്ന് പഠിക്കുകയും ഒന്നിച്ച് വളരുകയും ചെയ്യുന്നതാണ് നമ്മുടെ വിദ്യാലയങ്ങള്&#x200d;. അവിടെ വേര്&#x200d;തിരിവിന്റെ വിത്തുകള്&#x200d; പാകുന്നത് അംഗീകരിക്കാനാകില്ല. ഓണവും ക്രിസ്മസും പെരുന്നാളുമെല്ലാം കേരളത്തിലെ വിദ്യാലയങ്ങളില്&#x200d; ഒരുപോലെ ആഘോഷിക്കണമെന്നതാണ് സര്&#x200d;ക്കാര്&#x200d; നിലപാട്. പരസ്പരം സ്‌നേഹിക്കാനും ബഹുമാനിക്കാനും പഠിക്കുന്നത് ഇത്തരം ഒത്തുചേരലുകളില്&#x200d; നിന്നാണ്. ക്രിസ്മസ് ആഘോഷത്തിന് കുട്ടികള്&#x200d; നിന്ന് പണം പിരിച്ച ശേഷം പരിപാടി വേണ്ടെന്ന് വയ്ക്കുന്നത് കുട്ടികളോടുള്ള ക്രൂരമായ നടപടിയാണ്. ഇന്ത്യന്&#x200d; ഭരണഘടന വിഭാവനം ചെയ്യുന്ന മതനിരപേക്ഷത ഉയര്&#x200d;ത്തിപ്പിടിക്കാന്&#x200d; എല്ലാവിദ്യാലയങ്ങള്&#x200d;ക്കും ബാധ്യതയുണ്ട്.</p>
<p>&#8216;എയ്ഡഡ് സ്‌കൂളായാലും അണ്&#x200d; എയ്ഡഡ് സ്‌കൂളായാലും പ്രവര്&#x200d;ത്തിക്കുന്നത് ഈരാജ്യത്തെ നിയമത്തിനനുസരിച്ചും വിദ്യാഭ്യാസ ചട്ടങ്ങള്&#x200d;ക്കും അനസുരിച്ചാണ്. സങ്കുചിത രാഷ്ട്രീയ വര്&#x200d;ഗീയ താത്പര്യങ്ങള്&#x200d; സംരക്ഷിക്കാനുള്ള ഇടമായി വിദ്യാലയത്തെ മാറ്റിയാല്&#x200d; കര്&#x200d;ശനനടപടിയെടുക്കും. എതെങ്കിലും ഒരുമതത്തിന്റെ ആഘോഷത്തിന് വിലക്ക് ഏര്&#x200d;പ്പെടുത്തുന്നത് വിവേചനമാണ്. ഇത്തരം വിവേചനം വച്ചുപുലര്&#x200d;പ്പിക്കില്ല. ഇക്കാര്യത്തില്&#x200d; അടിയന്തരമായ പരിശോധന നടത്തി റിപ്പോര്&#x200d;ട്ട് സമര്&#x200d;പ്പിക്കാന്&#x200d; ബന്ധപ്പെട്ടവരോട് നിര്&#x200d;ദേശം നല്&#x200d;കും. കുട്ടികളെ കുട്ടികളെയായി കാണുക. അവരെ വര്&#x200d;ഗീയതയുടെ കളളികളില്&#x200d; ഒതുക്കാതിരിക്കുക&#8217; &#8211; വി ശിവന്&#x200d;കുട്ടി പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/sangh-parivars-move-to-ban-christmas-celebrations-in-schools-will-not-be-allowed-education-minister.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
