<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>Church &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/church/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Tue, 23 Dec 2025 10:28:38 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>Church &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ചര്‍ച്ചില്‍ കയറി  ബൈബിളിനെയും കന്യാമറിയത്തെയും മുഹമ്മദ് നബിയെയും അധിഷേപിച്ച് ഹിന്ദുത്വവാദി</title>
		<link>https://www.chandrikadaily.com/hindutvaist-entered-church-insulted-the-virgin-mary-and-the-prophet.html</link>
					<comments>https://www.chandrikadaily.com/hindutvaist-entered-church-insulted-the-virgin-mary-and-the-prophet.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Tue, 23 Dec 2025 10:21:50 +0000</pubDate>
				<category><![CDATA[main stories]]></category>
		<category><![CDATA[News]]></category>
		<category><![CDATA[bangalore]]></category>
		<category><![CDATA[Church]]></category>
		<category><![CDATA[Hindutvaist]]></category>
		<category><![CDATA[prophet]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=370281</guid>

					<description><![CDATA[കന്യാമറിയം ഗർഭിണിയായത് എങ്ങനെ എന്ന് ചോദിച്ചായിരുന്നു അധിക്ഷേപം.]]></description>
										<content:encoded><![CDATA[<p>ബംഗളൂരു:  ക്രിസ്ത്യൻ പള്ളിയിൽ കയറി ബൈബിളിനെയും കന്യാമറിയത്തെയും അധിക്ഷേപിച്ച് ഹിന്ദുത്വവാദിയുടെ ആക്രോശം. ബംഗളൂരു സ്വദേശി സത്യനിഷ്ഠ ആര്യയാണ് പ്രാർത്ഥനാഹാളിലേക്ക് അതിക്രമിച്ച് കയറി ജയ്ശ്രീറാം മുഴക്കി പുരോഹിതനെ ഭീഷണിപ്പെടുത്തുന്ന വീഡിയോ സ്വന്തം എക്‌സിൽ പോസ്റ്റ് ചെയ്തത്.</p>
<p>യേശുവിനെയും കന്യാമറിയത്തെയും മുഹമ്മദ് നബിയെയും ഇയാൾ അപകീർത്തിപ്പെടുത്തി സംസാരിക്കുന്നുണ്ട്. കന്യാമറിയം ഗർഭിണിയായത് എങ്ങനെ എന്ന് ചോദിച്ചായിരുന്നു അധിക്ഷേപം. ബൈബിൾ ഇന്ത്യയിൽ വേണ്ടെന്നും ഇവിടെ മനുസ്മൃതി മതിയെന്നും ഇയാൾ പറയുന്നുണ്ട്. ടീം റൈസിംഗ് ഫാൾക്കൺ എന്ന ഗ്രൂപ്പ് രൂപീകരിച്ചാണ് ഇയാളുടെ വിദ്വേഷ പ്രചാരണം. ഡിസംബർ 22നാണ് ഈ വീഡിയോകൾ പോസ്റ്റ് ചെയ്തത്. സംഭവത്തിൽ പോലീസ് നടപടി ആവശ്യപ്പെട്ട് നിരവധി പേർ രംഗത്ത് വന്നിട്ടുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/hindutvaist-entered-church-insulted-the-virgin-mary-and-the-prophet.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;ബജ്‌റംഗ് ദള്‍ ചേട്ടന്മാര്‍ പറഞ്ഞിട്ട് ഞങ്ങളാണ് ചര്‍ച്ച് പൊളിച്ചത്&#8217; റായ്പൂരില്‍ ക്രിസ്ത്യന്‍ പള്ളി പൊളിച്ചതില്‍ 10 മുതല്‍ 20 വയസ്സ് വരെയുള്ളവര്‍</title>
		<link>https://www.chandrikadaily.com/bajrang-dal-brothers-told-us-we-demolished-the-church-christian-church-in-raipur-demolished-by-10-to-20-year-olds.html</link>
					<comments>https://www.chandrikadaily.com/bajrang-dal-brothers-told-us-we-demolished-the-church-christian-church-in-raipur-demolished-by-10-to-20-year-olds.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Wed, 16 Apr 2025 10:36:29 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Church]]></category>
		<category><![CDATA[India]]></category>
		<category><![CDATA[raipur]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=338262</guid>

					<description><![CDATA[. മാര്‍ച്ച് മൂന്നിനാണ് റായ്പൂരില്‍ WRS കോളനിക്കടുത്തുള്ള ചര്‍ച്ചിന് നേരെ വിശ്വ ഹിന്ദു പരിഷത്ത്, ബജ്‌റംഗ് ദള്‍ നേതാക്കളുടെ നേതൃത്വത്തില്‍ ഹിന്ദുത്വ സംഘം ആക്രമണം അഴിച്ചുവിടുന്നത്]]></description>
										<content:encoded><![CDATA[<p>റായ്പൂരില്&#x200d; ക്രിസ്ത്യന്&#x200d; ദേവാലയം ആക്രമിച്ച സംഘത്തില്&#x200d; 10 മുതല്&#x200d; 20 വയസ്സ് വരെയുള്ളവര്&#x200d;. &#8216;ബജ്‌റംഗ് ദള്&#x200d; ചേട്ടന്മാര്&#x200d; പറഞ്ഞിട്ട് ഞങ്ങളാണ് ചര്&#x200d;ച്ച് പൊളിച്ചതെന്ന്&#8217; കുട്ടികള്&#x200d; ദേശീയ മാധ്യമത്തോട് പറഞ്ഞു. മാര്&#x200d;ച്ച് മൂന്നിനാണ് റായ്പൂരില്&#x200d; WRS കോളനിക്കടുത്തുള്ള ചര്&#x200d;ച്ചിന് നേരെ വിശ്വ ഹിന്ദു പരിഷത്ത്, ബജ്‌റംഗ് ദള്&#x200d; നേതാക്കളുടെ നേതൃത്വത്തില്&#x200d; ഹിന്ദുത്വ സംഘം ആക്രമണം അഴിച്ചുവിടുന്നത്.</p>
<p>സംഘത്തിലുള്ളവരില്&#x200d; അധികവും 20 വയസ്സ് താഴെയുള്ളവര്&#x200d;. &#8216;ബജ്‌റംഗ് ദള്&#x200d; ചേട്ടന്മാര്&#x200d; പറഞ്ഞിട്ട് ഞങ്ങളാണ് ചര്&#x200d;ച്ച് പൊളിച്ചതെന്ന്&#8217; ഒരു കുട്ടി പറഞ്ഞു. പിന്നാലെ മറ്റൊരു കുട്ടി &#8216;മുതിര്&#x200d;ന്നവര്&#x200d; എന്താണോ പറഞ്ഞത്, അത് ഞാന്&#x200d; അനുസരിച്ചു. മറ്റൊന്നും അറിയില്ല എനിക്ക്&#8217; എന്നായിരുന്നു. &#8216;ഹിന്ദുരാഷ്ട്രമാണ് ഇതെന്നും ഭരണഘടനയോടു ബഹുമാനമില്ലെന്നും&#8217; 20കാരനായ ദീപക് ദേശീയ മാധ്യമത്തോട് പറയുന്നുണ്ട്.</p>
<p>ബജ്റംഗ്ദളിലെ ഒരു നേതാവ് പറഞ്ഞതിനാലാണ് ഞങ്ങള്&#x200d; അത് ചെയ്തത്, പള്ളിയില്&#x200d; പതാക തൂക്കിയത് ഞാനാണ്, അവര്&#x200d;ക്ക് ഇവിടെ ജീവിക്കണമെങ്കില്&#x200d; അവര്&#x200d; ഹിന്ദുമതം സ്വീകരിക്കണം, അല്ലെങ്കില്&#x200d; അവര്&#x200d;ക്ക് പോകാം, മണിപ്പൂരിലെ ക്രിസ്ത്യാനികളോട് ചെയ്തത് ഞങ്ങളും ചെയ്യും എന്നിങ്ങനെ യുവാക്കള്&#x200d; മാധ്യമപ്രവര്&#x200d;ത്തകയോട് പറയുന്നുണ്ട്. കുട്ടികളുടെ കൂട്ടത്തില്&#x200d; മിക്കവാറും സ്‌കൂള്&#x200d; പഠനം അവസാനിപ്പിച്ചവരാണ്. എല്ലാ ഞായറാഴ്ചയും പരിശോധന നടത്തന്&#x200d; ബജ്റംഗ് ദളില്&#x200d; നിന്നുള്ള നേതാക്കള്&#x200d; പ്രദേശത്ത് എത്താറുണ്ടെന്നും കുട്ടികള്&#x200d; വെളിപ്പെടുത്തിയിട്ടുണ്ട്.</p>
<p>ഛത്തീസ്ഗഡില്&#x200d; ക്രിസ്ത്യാനികള്&#x200d;ക്ക് എതിരെയുള്ള ആക്രമണങ്ങള്&#x200d; വന്&#x200d; തോതില്&#x200d; ഉയര്&#x200d;ന്നിട്ടുണ്ടെന്ന് ഇവാഞ്ചലിക്കല്&#x200d; ഫെലോഷിപ്പ് ഓഫ് ഇന്ത്യ റിപ്പോര്&#x200d;ട്ടില്&#x200d; പറയുന്നു. 2023- 601 അക്രമണസംഭവങ്ങള്&#x200d; റിപ്പോര്&#x200d;ട്ട് ചെയ്തപ്പോള്&#x200d; 2024-ല്&#x200d; അത് 840 ആയി ഉയര്&#x200d;ന്നു. 2025 മാര്&#x200d;ച്ച് 3-നാണ്, ബജ്റംഗ് ദളും വിശ്വഹിന്ദു പരിഷത്തും (വിഎച്ച്പി) ഛത്തീസ്ഗഡിലെ റായ്പൂരിലെ ഡബ്ല്യുആര്&#x200d;എസ് കോളനിയിലെത്തി ഏകദേശം രണ്ട് പതിറ്റാണ്ട് മുമ്പ് നിര്&#x200d;മ്മിച്ച ഒരു പള്ളി തകര്&#x200d;ത്തത്. കാവി തുണികള്&#x200d; ധരിച്ച പുരുഷന്മാര്&#x200d; കോളനിയില്&#x200d; സ്ഥിതിചെയ്യുന്ന പള്ളിയുടെ മതിലുകള്&#x200d; തകര്&#x200d;ക്കുന്നതിന്റെ വീഡിയോകള്&#x200d; സാമൂഹ്യമാധ്യമങ്ങളില്&#x200d; വൈറലായിരുന്നു.</p>
<p>പ്രദേശത്ത് ആ സമയം കുറച്ച് പെണ്&#x200d;കുട്ടികള്&#x200d; മാത്രമാണ് സംഭവം നടക്കുമ്പോള്&#x200d; സ്ഥലത്ത് ഉണ്ടായിരുന്നത്. ജയ് ശ്രീ റാം വിളിച്ച് കൊണ്ട് ആളുകള്&#x200d; പള്ളി തകര്&#x200d;ത്തുവെന്ന് ദൃസാക്ഷികള്&#x200d; മാധ്യമങ്ങളോട് പറഞ്ഞിട്ടുണ്ട്. ആള്&#x200d;ക്കൂട്ടം വര്&#x200d;ഗീയ അധിക്ഷേപങ്ങളും നടത്തി. 50 ലധികം ആളുകള്&#x200d; സംഘത്തിലുണ്ടായിരുന്നു. അക്രമികള്&#x200d;ക്കൊപ്പം പൊലീസും ഉണ്ടായിരുന്നുവെന്നുവെന്നും ദൃക്‌സാക്ഷികള്&#x200d; പറയുന്നു.</p>
<p>ഹിന്ദു- ക്രിസ്ത്യന്&#x200d; മതവിഭാഗത്തില്&#x200d; പെട്ടവര്&#x200d; ഇവിടെ താമസിക്കുന്നുണ്ട്. കഴിഞ്ഞ കുറച്ച് വര്&#x200d;ഷങ്ങളായി പണം നല്&#x200d;കി മതപരിവര്&#x200d;ത്തനം നടത്തുന്നുവെന്ന ആരോപണം പ്രദേശത്ത് വ്യാപകമാണ്. ശാരീരിക ആക്രമണങ്ങള്&#x200d;, പ്രാര്&#x200d;ത്ഥനാ യോഗങ്ങള്&#x200d; തടസ്സപ്പെടുത്തല്&#x200d;, പള്ളി നശിപ്പിക്കല്&#x200d;, മതപരിവര്&#x200d;ത്തന വിരുദ്ധ നിയമങ്ങള്&#x200d; പ്രകാരമുള്ള അറസ്റ്റുകള്&#x200d; തുടങ്ങി വ്യാപക അക്രമ സംഭവങ്ങള്&#x200d; ഇത്തരത്തില്&#x200d; റിപ്പോര്&#x200d;ട്ട് ചെയ്യപ്പെടുന്നുണ്ട്. സമീപത്തെ മറ്റ് ചര്&#x200d;ച്ചകളും സമാനഭീഷണികള്&#x200d; അഭിമുഖീകരിക്കുന്നുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/bajrang-dal-brothers-told-us-we-demolished-the-church-christian-church-in-raipur-demolished-by-10-to-20-year-olds.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മണിപ്പൂരില്&#x200d; ഇതുവരെ നശിപ്പിക്കപ്പെട്ടത് 360 പള്ളികള്&#x200d;</title>
		<link>https://www.chandrikadaily.com/360-mosques-have-been-destroyed-in-manipur-so-far.html</link>
					<comments>https://www.chandrikadaily.com/360-mosques-have-been-destroyed-in-manipur-so-far.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Tue, 19 Nov 2024 04:53:05 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[Church]]></category>
		<category><![CDATA[manipur]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=318078</guid>

					<description><![CDATA[സംസ്ഥാനത്തെ പള്ളികള്&#x200d;ക്കും സ്‌കൂളുകള്&#x200d;ക്കും വീടുകള്&#x200d;ക്കും നേരെയുണ്ടാകുന്ന ആക്രമണങ്ങളെ അപലപിച്ച ഐ.ടി.എല്&#x200d;.എഫ് ജിരിബാമിലെ ക്രമസമാധാനം സംരക്ഷിക്കുന്നതില്&#x200d; സുരക്ഷാ സേനകള്&#x200d; പരാജയപ്പെട്ടെന്നും ആരോപിച്ചു.]]></description>
										<content:encoded><![CDATA[<p>കലാപം ശക്തമാവുന്ന മണിപ്പൂരില്&#x200d; നിന്ന് വീണ്ടും അശാന്തിയുടെ വാര്&#x200d;ത്തകള്&#x200d;. കഴിഞ്ഞ ദിവസം ജിരിബാം ജില്ലയിലുണ്ടായ ആക്രമണത്തില്&#x200d; 5 പള്ളികളും ഒരു സ്‌കൂളും പെട്രോള്&#x200d; പമ്പും 14 വീടുകളും അഗ്നിക്കിരയാക്കിയതായി കുക്കി സംഘടനയായ ഇന്&#x200d;ഡിജിനനസ് ട്രൈബല്&#x200d; ലീഡേഴ്‌സ് ഫോറം (ഐ.ടി.എല്&#x200d;.എഫ്) ആരോപിച്ചു. പള്ളികള്&#x200d;ക്കെതിരായ ആവര്&#x200d;ത്തിച്ചുള്ള ആക്രമണങ്ങളില്&#x200d; ആശങ്ക പ്രകടിപ്പിച്ച ഐ.ടി.എല്&#x200d;.എഫ്, സംസ്ഥാനത്ത് കലാപം ആരംഭിച്ചതിന് ശേഷം 360ലധികം പള്ളികള്&#x200d; നശിപ്പിക്കപ്പെട്ടതായും അവകാശപ്പെട്ടു.</p>
<p>സംസ്ഥാനത്തെ പള്ളികള്&#x200d;ക്കും സ്‌കൂളുകള്&#x200d;ക്കും വീടുകള്&#x200d;ക്കും നേരെയുണ്ടാകുന്ന ആക്രമണങ്ങളെ അപലപിച്ച ഐ.ടി.എല്&#x200d;.എഫ് ജിരിബാമിലെ ക്രമസമാധാനം സംരക്ഷിക്കുന്നതില്&#x200d; സുരക്ഷാ സേനകള്&#x200d; പരാജയപ്പെട്ടെന്നും ആരോപിച്ചു. അതേസമയം കലാപത്തെ നേരിടാന്&#x200d; 50 കമ്പനി കേന്ദ്രസേനയെക്കൂടി ആഭ്യന്തര മന്ത്രാലയം മണിപ്പൂരില്&#x200d; നിയോഗിച്ചതായി റിപ്പോര്&#x200d;ട്ടുകളുണ്ടായിരുന്നു.</p>
<p>മണിപ്പൂരിലെ സാഹചര്യം വിലയിരുത്താന്&#x200d; കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേതൃത്വത്തില്&#x200d; ഇന്നും യോഗം ചേരും. നിലവില്&#x200d; കലാപത്തിന്റെ പശ്ചാത്തലത്തില്&#x200d; ഇംഫാലില്&#x200d; കര്&#x200d;ഫ്യൂവും ഇന്റര്&#x200d;നെറ്റ് നിരോധനവും ഏര്&#x200d;പ്പെടുത്തിയിരുന്നു. സ്ഥിതിഗതികള്&#x200d; വിശകലനം ചെയ്യാന്&#x200d; ആഭ്യന്തര സെക്രട്ടറി ഇംഫാല്&#x200d; സന്ദര്&#x200d;ശിച്ചിട്ടുണ്ടെങ്കിലും കലാപം തുടങ്ങി രണ്ട് വര്&#x200d;ഷം പിന്നിട്ടിട്ടും പ്രധാനമന്ത്രി മണിപ്പൂര്&#x200d; ഒരു തവണ പോലും സന്ദര്&#x200d;ശിക്കാത്തതില്&#x200d; ഭരണകക്ഷികളില്&#x200d; നിന്ന് പോലും വിമര്&#x200d;ശനം ശക്തമാണ്.</p>
<p>കഴിഞ്ഞ ദിവസം മണിപ്പൂര്&#x200d; സംഘര്&#x200d;ഷം നിയന്ത്രിക്കുന്നതില്&#x200d; ഭരണകക്ഷിയായ എന്&#x200d;.ഡി.എ ഗവണ്&#x200d;മെന്റ് പരാജയപ്പെട്ടെന്ന് കാണിച്ച് സഖ്യകക്ഷിയായ നാഷണല്&#x200d; പീപ്പിള്&#x200d;സ് പാര്&#x200d;ട്ടി സര്&#x200d;ക്കാരിനുള്ള പിന്തുണ പിന്&#x200d;വലിച്ചിരുന്നു.</p>
<p>ബി.ജെ.പി ദേശീയ അധ്യക്ഷന്&#x200d; നദ്ദയ്ക്ക് അയച്ച കത്തിലാണ് എന്&#x200d;.പി.പി ദേശീയ അധ്യക്ഷനും മേഘാലയ മുഖ്യമന്ത്രിയുമായ കോണ്&#x200d;റാഡ്. കെ. സാംഗ്മ ഇക്കാര്യം വ്യക്തമാക്കിയത്. മണിപ്പൂരിലെ നിലവിലെ ക്രമസമാധാന നിലയില്&#x200d; പാര്&#x200d;ട്ടി ആശങ്കാകുലരാണെന്നും കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നിരവധി നിരപരാധികളുടെ ജീവനാണ് സംഘര്&#x200d;ഷത്തില്&#x200d; നഷ്ടമായതെന്നും എന്&#x200d;.പി.പി അമിത് ഷായ്ക്ക് അയച്ച കത്തില്&#x200d; പറയുന്നു.</p>
<p>എന്&#x200d;.പി.പി പിന്തുണ പിന്&#x200d;വലിച്ചതിന് പിന്നാലെ ജിരിബാമിലെ ബി.ജെ.പിയുടെ എട്ട് പ്രധാന ജില്ലാ നേതാക്കള്&#x200d; രാജിവെച്ചതും സര്&#x200d;ക്കാറിന് കനത്ത തിരിച്ചടിയായി. ബിരേന്&#x200d; സിങ് സര്&#x200d;ക്കാരിനെതിരെ രാജിക്കത്തില്&#x200d; നേതാക്കള്&#x200d; രൂക്ഷവിമര്&#x200d;ശനമാണ് ഉന്നയിക്കുന്നത്.  ഒന്നരവര്&#x200d;ഷം മുമ്പ് ആരംഭിച്ച സംഘര്&#x200d;ഷത്തില്&#x200d; ഇതുവരെ 230ലധികം പേരാണ് മണിപ്പൂരില്&#x200d; കൊല്ലപ്പെട്ടത്. 11,133 വീടുകള്&#x200d; ഭാഗികമായും 4,569 വീടുകള്&#x200d; പൂര്&#x200d;ണ്ണമായും നശിച്ചു. കലാപവുമായി ബന്ധപ്പെട്ട് 11,892 കേസുകളാണ് വിവിധ പൊലീസ് സ്റ്റേഷനുകളിലായി രജിസ്റ്റര്&#x200d; ചെയ്തിരിക്കുന്നത്. 302 ദുരിതാശ്വാസ ക്യാമ്പുകളാണ് സംസ്ഥാനത്ത് പ്രവര്&#x200d;ത്തിക്കുന്നത്.</p>
<p>ശനിയാഴ്ച്ച ജിരിബാമില്&#x200d;നിന്ന് തട്ടിക്കൊണ്ടുപോയ ആറ് മെയ്തി വിഭാഗക്കാരുടെ മൃതദേഹം കണ്ടെത്തിയതോടെ സംഘര്&#x200d;ഷം വര്&#x200d;ധിക്കുകയായിരുന്നു. ജിരിബാമില്&#x200d; തിങ്കളാഴ്ചയുണ്ടായ വെടിവെപ്പിലും ആയുധധാരികളായ 10 പേര്&#x200d; കൊല്ലപ്പെടുകയും രണ്ട് സി.ആര്&#x200d;.പി.എഫ് ജവാന്മാര്&#x200d;ക്ക് പരിക്കേല്&#x200d;ക്കുകയും ചെയ്തിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/360-mosques-have-been-destroyed-in-manipur-so-far.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അമേരിക്കയില്&#x200d; പള്ളിക്കുള്ളില്&#x200d; ലഹരിക്കച്ചവടം നടത്തിയ പാസ്റ്റര്&#x200d; അറസ്റ്റില്&#x200d;</title>
		<link>https://www.chandrikadaily.com/a-pastor-who-sold-drugs-inside-the-church-in-america-was-arrested.html</link>
					<comments>https://www.chandrikadaily.com/a-pastor-who-sold-drugs-inside-the-church-in-america-was-arrested.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Tue, 13 Feb 2024 10:56:24 +0000</pubDate>
				<category><![CDATA[crime]]></category>
		<category><![CDATA[FOREIGN]]></category>
		<category><![CDATA[world]]></category>
		<category><![CDATA[World]]></category>
		<category><![CDATA[AMERICA]]></category>
		<category><![CDATA[Church]]></category>
		<category><![CDATA[druggs]]></category>
		<category><![CDATA[pastor]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=290259</guid>

					<description><![CDATA[അമേരിക്കയിലെ മെത്തോഡിസ്റ്റ് പള്ളിയിലാണ് സംഭവം.]]></description>
										<content:encoded><![CDATA[<p>പള്ളിക്കുള്ളിൽ ലഹരി വസ്തു ഉപയോഗിക്കുകയും കച്ചവടം നടത്തുകയും ചെയ്ത പാസ്റ്റർ അറസ്റ്റിൽ. അമേരിക്കയിലെ മെത്തോഡിസ്റ്റ് പള്ളിയിലാണ് സംഭവം. മെത്ത് വിഭാഗത്തിൽപ്പെട്ട ലഹരി വസ്തു കൈവശംവെക്കുകയും കച്ചവടം നടത്തുകയും ചെയ്ത 63-കാരനായ ഹെർബർട്ട് മില്ലർ എന്ന പാസ്റ്ററാണ് അറസ്റ്റിലായത്.</p>
<p>പള്ളിയിലെ ലഹരി മരുന്ന് ഉപയോഗത്തെക്കുറിച്ച് ഇടവക അംഗങ്ങളാണ് പൊലീസിന് രഹസ്യവിവരം നൽകിയത്. &#8216;ബ്രേക്കിങ് ബാഡ്&#8217; എന്ന വെബ് സീരീസിനെ ഓർമിപ്പിക്കുന്ന സംഭവങ്ങളാണ് പള്ളിയിൽ നടന്നതെന്നാണ് പൊലീസ് പറയുന്നത്.</p>
<p>ക്രിസ്റ്റൽ രൂപത്തിലുള്ള മെത്തും ദ്രാവക രൂപത്തിലാക്കിയ മെത്തും ഇത് കുത്തിവെക്കാനുള്ള സിറിഞ്ചും അടക്കമുള്ളവയാണ് പൊലീസ് പിടികൂടിയത്.</p>
<p>കഴിഞ്ഞ ജൂലൈ മാസത്തിലാണ് ഹെർബർട്ട് മില്ലർ ഈ പള്ളിയുടെ ചുമതലയേൽക്കുന്നത്. അറസ്റ്റിന് പിന്നാലെ ഇയാളെ പള്ളിയുടെ ഔദ്യോഗിക പദവിയിൽനിന്നെല്ലാം നീക്കം ചെയ്തിട്ടുണ്ട്. നേരത്തെ ഷെൽട്ടൺ എന്ന സ്ഥലത്തെ മെത്തോഡിസ്റ്റ് പള്ളിയിലെ പാസ്റ്ററായിരുന്നു മില്ലർ.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/a-pastor-who-sold-drugs-inside-the-church-in-america-was-arrested.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബി.ജെ.പിയില്&#x200d; അംഗത്വം എടുത്ത വൈദികനെ സഭാ ചുതലകളില്&#x200d; നിന്ന് പുറത്താക്കി</title>
		<link>https://www.chandrikadaily.com/a-priest-who-joined-the-bjp-was-expelled-from-the-church.html</link>
					<comments>https://www.chandrikadaily.com/a-priest-who-joined-the-bjp-was-expelled-from-the-church.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Fri, 05 Jan 2024 05:18:12 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[Church]]></category>
		<category><![CDATA[expelled]]></category>
		<category><![CDATA[priest]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=287265</guid>

					<description><![CDATA[ഫാ. ഷൈജുവിനെതിരെ ഉയര്&#x200d;ന്നിട്ടുള്ള പരാതികള്&#x200d; അന്വേഷിക്കാന്&#x200d; പ്രത്യേക കമ്മീഷനെയും നിയോഗിച്ചിട്ടുണ്ട്.]]></description>
										<content:encoded><![CDATA[<p>ബി.ജെ.പിയില്&#x200d; ചേര്&#x200d;ന്ന ഓര്&#x200d;ത്തഡോക്സ് സഭ നിലക്കല്&#x200d; ഭദ്രാസനം സെക്രട്ടറി ഫാ. ഷൈജു കുര്യനെ സഭയുടെ എല്ലാ ചുമതലകളില്&#x200d; നിന്നും പുറത്താക്കി. ഫാ. ഷൈജുവിനെതിരെ ഉയര്&#x200d;ന്നിട്ടുള്ള പരാതികള്&#x200d; അന്വേഷിക്കാന്&#x200d; പ്രത്യേക കമ്മീഷനെയും നിയോഗിച്ചിട്ടുണ്ട്.</p>
<p>ഇന്നലെ രാത്രിയില്&#x200d; ചേര്&#x200d;ന്ന നിലക്കല്&#x200d; ഭദ്രാസനത്തിന്റെ കൗണ്&#x200d;സില്&#x200d; യോഗത്തിലാണ് ഫാ. ഷൈജുവിനെതിരെ നടപടിയെടുക്കാന്&#x200d; തീരുമാനമായത്. സഭാനേതൃത്വത്തിന്റെ നിര്&#x200d;ദേശാനുസരണമാണ് നടപടി. പള്ളിവികാരി, സണ്&#x200d;ഡേസ്‌കൂള്&#x200d;, ഭദ്രാസനം സെക്രട്ടറി എന്നീ ചുമതലകളില്&#x200d; നിന്നാണ് ഫാ. ഷൈജുവിനെ മാറ്റിയിരിക്കുന്നത്.</p>
<p>സഭ അദ്ധ്യക്ഷന്റെ നിര്&#x200d;ദേശാനുസരണം ഫാ. ഷൈജുവിനെതിരെ ഉയര്&#x200d;ന്നിട്ടുള്ള പരാതികള്&#x200d; അന്വേഷിക്കാന്&#x200d; ഒരു പ്രത്യേക അന്വേഷണ കമ്മീഷനെ നിയോഗിക്കുകയും 2 മാസത്തിനകം റിപ്പോര്&#x200d;ട്ട് സമര്&#x200d;പ്പിക്കാന്&#x200d; നിര്&#x200d;ദേശിക്കുകയും ചെയ്തിട്ടുണ്ട്. അന്വേഷണം പൂര്&#x200d;ത്തിയാക്കി റിപ്പോര്&#x200d;ട്ട് വരുന്നത് വരെ ഫാ. ഷൈജു കുര്യനെ സഭയുമായി ബന്ധപ്പെട്ട എല്ലാ ചുമതലകളില്&#x200d; നിന്നും നീക്കിയതായുള്ള സഭയുടെ അറിയിപ്പാണ് ഇപ്പോള്&#x200d; പുറത്ത് വന്നിരിക്കുന്നത്.</p>
<p>നിലക്കല്&#x200d; ഭദ്രാസനത്തിന്റെ സെക്രട്ടറി സ്ഥാനത്തിരുന്ന് കൊണ്ട് ബി.ജെ.പിയില്&#x200d; ചേര്&#x200d;ന്ന ഫാ. ഷൈജുവിനെതിരെ വിശ്വാസികളുടെ ഭാഗത്ത് നിന്നും വലിയ വിമര്&#x200d;ശനം ഉയര്&#x200d;ന്നിരുന്നു. പിന്നാലെ ഫാ. ഷൈജുവിനെതിരെ സഭ അദ്ധ്യക്ഷന് വിവിധ പരാതികളും ലഭിച്ചിരുന്നു. ഈ പരാതികളുടെ കൂടി അടിസ്ഥാനത്തിലാണ് ഇപ്പോള്&#x200d; സഭ അദ്ദേഹത്തിനെതിരെ നടപടിയെടുത്തിട്ടുള്ളത്.</p>
<p>എന്നാല്&#x200d; തന്റെ നിര്&#x200d;ദേശാനുസരണം അവധി അനുവദിക്കുക മാത്രമാണ് ഇപ്പോഴുണ്ടായിരിക്കുന്നത് എന്നാണ് ഫാ. ഷൈജുവിന്റെ വിശദീകരണം. തനിക്കെതിരായ ആരോപണങ്ങള്&#x200d; അന്വേഷിക്കാന്&#x200d; കമ്മീഷനെ നിയോഗിച്ചത് അറിഞ്ഞിരുന്നു എന്നും ഈ സാഹചര്യത്തില്&#x200d; താന്&#x200d; ഭദ്രാസനത്തിന്റെ സെക്രട്ടറി സ്ഥാനത്തിരിക്കുന്നത് ശരിയല്ല എന്നതിനാലാണ് തത്കാലത്തേക്ക് മാറി നില്&#x200d;ക്കാന്&#x200d; അനുവദിക്കണമെന്ന് അപേക്ഷിച്ചതെന്നും ഫാ.ഷൈജു പറഞ്ഞു.</p>
<p>ഡിസംബര്&#x200d; 31നാണ് ഓര്&#x200d;ത്തഡോക്സ് സഭ നിലക്കല്&#x200d; ഭദ്രാസനം സെക്രട്ടറി ഫാ. ഷൈജു കുര്യന്&#x200d; കേന്ദ്ര മന്ത്രി വി മുരളീധരനില്&#x200d; നിന്നും ബി.ജെ.പി അംഗത്വം സ്വീകരിച്ചത്. പിന്നാലെ അദ്ദേഹത്തിനെതിരെ സഭ വിശ്വാസികളുടെ ഭാഗത്ത് നിന്നും പ്രതിഷേധവും സ്ത്രീപീഡനമുള്&#x200d;പ്പടെയുള്ള പരാതികളും ഉയര്&#x200d;ന്നിരുന്നു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/a-priest-who-joined-the-bjp-was-expelled-from-the-church.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പള്ളിമുറ്റത്തെ തിണ്ണയിലിരുന്നതിന് കോതമംഗലത്ത് ദലിത് യുവാവിന് ആള്&#x200d;ക്കൂട്ടമര്&#x200d;ദനം</title>
		<link>https://www.chandrikadaily.com/a-dalit-youth-was-lynched-in-kothamangalam-for-sitting-in-church-courtyard.html</link>
					<comments>https://www.chandrikadaily.com/a-dalit-youth-was-lynched-in-kothamangalam-for-sitting-in-church-courtyard.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 16 Oct 2023 03:30:12 +0000</pubDate>
				<category><![CDATA[crime]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[police]]></category>
		<category><![CDATA[ATTACK]]></category>
		<category><![CDATA[Church]]></category>
		<category><![CDATA[dalit]]></category>
		<category><![CDATA[kothamangalam]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=279450</guid>

					<description><![CDATA[എല്&#x200d;ദോ മാര്&#x200d; ബസേലിയോസ് ചെറിയ പള്ളിപ്പെരുന്നാളിനിടെയാണ് കോതമംഗലം ബിനോയിയെ പള്ളിമുറ്റത്തിട്ട് മര്&#x200d;ദിച്ചത്.]]></description>
										<content:encoded><![CDATA[<p>കോതമംഗലത്ത് ദലിത് യുവാവിന് ആള്&#x200d;ക്കൂട്ട മര്&#x200d;ദനം. കോതമംഗലം സ്വദേശിയായ ബിനോയ്ക്കാണ് ക്രൂര മര്&#x200d;ദനമേറ്റത്. പള്ളിമുറ്റത്തെ തിണ്ണയിലിരുന്നതിന് സുരക്ഷാ ജീവനക്കാര്&#x200d; വിവസ്ത്രനാക്കി മര്&#x200d;ദിക്കുകയായിരുന്നു. മര്&#x200d;ദനത്തില്&#x200d; തലയ്ക്കും മുഖത്തും പരിക്കേറ്റ ബിനോയ് നിലവില്&#x200d; ചികിത്സയിലാണ്.</p>
<p>എല്&#x200d;ദോ മാര്&#x200d; ബസേലിയോസ് ചെറിയ പള്ളിപ്പെരുന്നാളിനിടെയാണ് കോതമംഗലം ബിനോയിയെ പള്ളിമുറ്റത്തിട്ട് മര്&#x200d;ദിച്ചത്. മാനസിക വെല്ലുവിളി നേരിടുന്നയാളാണ് ബിനോയ്. പെരുന്നാള്&#x200d; അഘോഷങ്ങള്&#x200d;ക്കായാണ് പള്ളിയിലെത്തിയത്. ഇതിനിടെ ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെട്ടതിനെ തുടര്&#x200d;ന്ന് പള്ളിമുറ്റത്തെ തിണ്ണയില്&#x200d; ഇരുന്നു. ഇതിനിടെ തിണ്ണയില്&#x200d; നിന്ന് എഴുന്നേറ്റ് പോകാന്&#x200d; പറയുകയും തൊട്ടു പിന്നാലെ സുരക്ഷ ജീവനക്കാര്&#x200d; ബിനോയിയെ മര്&#x200d;ദ്ദിക്കുകയുമായിരുന്നു.</p>
<p>കാല്&#x200d; കെട്ടിയിട്ടാണ് ബിനോയിയെ ആള്&#x200d;ക്കൂട്ടം മര്&#x200d;ദിച്ചത്. തലയ്ക്കുള്&#x200d;പ്പടെ ചവിട്ടുന്നതായി സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളില്&#x200d; കാണാം. പള്ളിമുറ്റത്തെ തിണ്ണിയിലിരുന്നതിന് തന്നെയാണ് ബിനോയിയെ സുരക്ഷാ ജീവനക്കാര്&#x200d; മര്&#x200d;ദിച്ചതെന്ന് അധികൃതര്&#x200d; സ്ഥിരീകരിച്ചിട്ടുണ്ട്.</p>
<p>സംഭവത്തില്&#x200d; ബിനോയിയുടെ മാതാവിന്റെ പരാതിയില്&#x200d; സുരക്ഷ ജീവനക്കാര്&#x200d;ക്കെതിരെ പൊലീസ് കേസ് എടുത്തിട്ടുണ്ട്. നാട്ടുകാര്&#x200d; ഇടപെട്ട് ബിനോയിയെ ആശുപത്രിയിലെത്തിച്ചെങ്കിലും സുരക്ഷാ ജീവനക്കാരെ ഭയന്ന് ഇദ്ദേഹം വീട്ടിലേക്ക് പോയി.</p>
<p>ബിനോയിയുടെ അവസ്ഥ കണ്ട മാതാവ് അമ്മിണി ഉടന്&#x200d; തന്നെ ആശുപത്രിയിലെത്തിക്കുകയും പരാതി നല്&#x200d;കുകയുമായിരുന്നു. ആറോളം പേര്&#x200d; ചേര്&#x200d;ന്നാണ് ബിനോയിയെ മര്&#x200d;ദിച്ചതെന്നാണ് വിവരം</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/a-dalit-youth-was-lynched-in-kothamangalam-for-sitting-in-church-courtyard.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പള്ളിയില്&#x200d; പ്രാര്&#x200d;ത്ഥിക്കാനെത്തിയ എട്ടാം ക്ലാസ് വിദ്യാര്&#x200d;ഥിയെ പീഡിപ്പിക്കാന്&#x200d; ശ്രമിച്ച കപ്യാര്&#x200d; അറസ്റ്റില്&#x200d;</title>
		<link>https://www.chandrikadaily.com/kapyar-who-tried-to-torture-an-8th-class-student-who-came-to-pray-in-the-church-was-arrested.html</link>
					<comments>https://www.chandrikadaily.com/kapyar-who-tried-to-torture-an-8th-class-student-who-came-to-pray-in-the-church-was-arrested.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sun, 08 Oct 2023 13:29:05 +0000</pubDate>
				<category><![CDATA[crime]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[police]]></category>
		<category><![CDATA[Church]]></category>
		<category><![CDATA[pray]]></category>
		<category><![CDATA[STUDENT]]></category>
		<category><![CDATA[torture]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=278384</guid>

					<description><![CDATA[ക്ലാസില്&#x200d; പോകും മുമ്പ് പ്രാര്&#x200d;ത്ഥിക്കാന്&#x200d; കയറിയപ്പോഴാണ് കപ്യാര്&#x200d; പെണ്&#x200d;കുട്ടിയെ പീഡിപ്പിക്കാന്&#x200d; ശ്രമിച്ചത്.]]></description>
										<content:encoded><![CDATA[<p>ആറന്മുളയില്&#x200d; പള്ളിയില്&#x200d; പ്രാര്&#x200d;ത്ഥിക്കാനെത്തിയ എട്ടാം ക്ലാസ് വിദ്യാര്&#x200d;ഥിനിയെ പീഡിപ്പിക്കാന്&#x200d; ശ്രമിച്ച കപ്യാര്&#x200d; അറസ്റ്റിലായി. വര്&#x200d;ഗീസ് തോമസ് എന്ന 63 കാരനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ക്ലാസില്&#x200d; പോകും മുമ്പ് പ്രാര്&#x200d;ത്ഥിക്കാന്&#x200d; കയറിയപ്പോഴാണ് കപ്യാര്&#x200d; പെണ്&#x200d;കുട്ടിയെ പീഡിപ്പിക്കാന്&#x200d; ശ്രമിച്ചത്. പെണ്&#x200d;കുട്ടി പഠിക്കുന്ന സ്‌കൂളിനോട് ചേര്&#x200d;ന്നുള്ള പള്ളിയിലാണ് സംഭവം നടന്നത്. പള്ളിയും സ്‌കൂളും ഒരേ കോമ്പൗണ്ടിലായിരുന്നു.</p>
<p>കപ്യാര്&#x200d; പീഡിപ്പിക്കാന്&#x200d; ശ്രമിച്ച കാര്യം പെണ്&#x200d;കുട്ടി പുറത്തുപറഞ്ഞെങ്കിലും ഒളിച്ചുവെക്കാന്&#x200d; സമ്മര്&#x200d;ദ്ദം ഉണ്ടായെന്നാണ് വിവരം. സ്‌കൂള്&#x200d; അധികൃതരാണ് ഇതിനായി ഇടപെട്ടത്. എന്നാല്&#x200d; വിവരം സ്‌പെഷ്യല്&#x200d; ബ്രാഞ്ചിന്റെ ശ്രദ്ധയില്&#x200d; പെട്ടതോടെയാണ് ശക്തമായ നടപടിയുണ്ടായത്.</p>
<p>പെണ്&#x200d;കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കപ്യാരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആദ്യ ഘട്ടത്തില്&#x200d; പോക്‌സോ കേസ് പൊലീസിനെ അറിയിക്കാതെ ഒളിച്ചുവെക്കാന്&#x200d; ശ്രമിച്ച സ്‌കൂള്&#x200d; അധികൃതര്&#x200d;ക്കെതിരെയും കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kapyar-who-tried-to-torture-an-8th-class-student-who-came-to-pray-in-the-church-was-arrested.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പള്ളി പണിതതില്&#x200d; ക്രമക്കേടെന്ന് ആരോപണം; ചേരി തിരിഞ്ഞ് തര്&#x200d;ക്കം, വാക്കേറ്റം ഓടുവില്&#x200d; കയ്യാങ്കളി</title>
		<link>https://www.chandrikadaily.com/allegation-of-irregularities-in-the-construction-of-the-church-slums-turned-into-arguments-fights-and-hand-to-hand-combat.html</link>
					<comments>https://www.chandrikadaily.com/allegation-of-irregularities-in-the-construction-of-the-church-slums-turned-into-arguments-fights-and-hand-to-hand-combat.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 24 Jul 2023 11:21:52 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[local]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[police]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[ALAPPUZHA]]></category>
		<category><![CDATA[Church]]></category>
		<category><![CDATA[construction]]></category>
		<category><![CDATA[fight]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=266156</guid>

					<description><![CDATA[ആലപ്പുഴ: ചെങ്ങന്നൂര്&#x200d; തോനയ്ക്കാട് സെന്റ് ജോര്&#x200d;ജ് ഓര്&#x200d;ത്തഡോക്‌സ് പള്ളിയില്&#x200d; സംഘര്&#x200d;ഷം. പള്ളി പുതുക്കി പണിതതില്&#x200d; ക്രമേക്കേട് എന്നാരോപിച്ചാണ് 2 വിഭാഗക്കാര്&#x200d; തമ്മില്&#x200d;തല്ലിയത്. സംഘര്&#x200d;ഷം രൂക്ഷമായതോടെ ചെങ്ങന്നൂര്&#x200d; പൊലീസ് ഇടപെട്ടു. ഇന്നലെ വൈകിട്ടാണ് ചെങ്ങന്നൂര്&#x200d; തോനക്കാട് സെന്റ് ജോര്&#x200d;ജ്ജ് ഓര്&#x200d;ത്തഡോക്‌സ് പള്ളിയില്&#x200d; സംഘര്&#x200d;ഷം ഉണ്ടായത്. പള്ളി അടുത്തിടെ പുതുക്കി പണിതിരുന്നു. ഇതിന്റെ നിര്&#x200d;മ്മാണവുമായി ബന്ധപ്പെട്ട് കുറെനാളുകളായി തര്&#x200d;ക്കം നിലവിലുണ്ട്. നിലവിലുള്ള ഭരണ സമിതി ക്രമക്കേട് കാട്ടിയെന്ന ആരോപണം മറുവിഭാഗം ഉന്നയിച്ച് വരികയായിരുന്നു. ഇതിനിടെയാണ് ഇന്നലെ വൈകിട്ട് പള്ളിയില്&#x200d; പൊതുയോ?ഗം [&#8230;]]]></description>
										<content:encoded><![CDATA[<p>ആലപ്പുഴ: ചെങ്ങന്നൂര്&#x200d; തോനയ്ക്കാട് സെന്റ് ജോര്&#x200d;ജ് ഓര്&#x200d;ത്തഡോക്‌സ് പള്ളിയില്&#x200d; സംഘര്&#x200d;ഷം. പള്ളി പുതുക്കി പണിതതില്&#x200d; ക്രമേക്കേട് എന്നാരോപിച്ചാണ് 2 വിഭാഗക്കാര്&#x200d; തമ്മില്&#x200d;തല്ലിയത്. സംഘര്&#x200d;ഷം രൂക്ഷമായതോടെ ചെങ്ങന്നൂര്&#x200d; പൊലീസ് ഇടപെട്ടു. ഇന്നലെ വൈകിട്ടാണ് ചെങ്ങന്നൂര്&#x200d; തോനക്കാട് സെന്റ് ജോര്&#x200d;ജ്ജ് ഓര്&#x200d;ത്തഡോക്‌സ് പള്ളിയില്&#x200d; സംഘര്&#x200d;ഷം ഉണ്ടായത്. പള്ളി അടുത്തിടെ പുതുക്കി പണിതിരുന്നു. ഇതിന്റെ നിര്&#x200d;മ്മാണവുമായി ബന്ധപ്പെട്ട് കുറെനാളുകളായി തര്&#x200d;ക്കം നിലവിലുണ്ട്. നിലവിലുള്ള ഭരണ സമിതി ക്രമക്കേട് കാട്ടിയെന്ന ആരോപണം മറുവിഭാഗം ഉന്നയിച്ച് വരികയായിരുന്നു.</p>
<p>ഇതിനിടെയാണ് ഇന്നലെ വൈകിട്ട് പള്ളിയില്&#x200d; പൊതുയോ?ഗം ചേര്&#x200d;ന്നത്. ഈ യോഗത്തില്&#x200d;വെച്ച് നിര്&#x200d;മ്മാണവുമായി ബന്ധപ്പെട്ട് വരവ് ചെലവ് കണക്കുകള്&#x200d; അവതരിപ്പിച്ചു. ഈ കണക്കിനെ ഒരു വിഭാഗം എതിര്&#x200d;ത്തു. ഇതിനെ തുടര്&#x200d;ന്ന് തര്&#x200d;ക്കവും വാക്കേറ്റവും കയ്യാങ്കളിയും ഉണ്ടായത്. അരമണിക്കൂറോളം സംഘര്&#x200d;ഷം നീണ്ടുനിന്നു. പള്ളി ഹാളില്&#x200d; നിന്ന് പുറത്തേക്കും സംഘര്&#x200d;ഷം നീണ്ടു. പള്ളിയിലുണ്ടായിരുന്നവര്&#x200d; തന്നെയാണ് പൊലീസിനെ വിളിച്ചു വരുത്തിയത്. പൊലീസ് ഇടപെട്ടാണ് രം?ഗം ശാന്തമാക്കിയത്. ഇതുമായി ബന്ധപ്പെട്ട് പൊലീസില്&#x200d; പരാതി നല്&#x200d;കിയിട്ടുണ്ട്. പ്രശ്‌നപരിഹാരത്തിനായി ഇരു വിഭാഗത്തെയും വിളിപ്പിച്ചിട്ടുണ്ടെന്ന് ചെങ്ങന്നൂര്&#x200d; പൊലീസ് വ്യക്തമാക്കി.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/allegation-of-irregularities-in-the-construction-of-the-church-slums-turned-into-arguments-fights-and-hand-to-hand-combat.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇംഗ്ലണ്ടില്&#x200d; ക്രിസ്ത്യന്&#x200d;പള്ളികള്&#x200d; വില്&#x200d;ക്കുന്നുവെന്ന് എം.വി ഗോവിന്ദന്&#x200d;</title>
		<link>https://www.chandrikadaily.com/mvgovindan.html</link>
					<comments>https://www.chandrikadaily.com/mvgovindan.html#respond</comments>
		
		<dc:creator><![CDATA[Chandrika Web]]></dc:creator>
		<pubDate>Thu, 06 Jul 2023 04:05:40 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Church]]></category>
		<category><![CDATA[cpim]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=263134</guid>

					<description><![CDATA[തളിപ്പറമ്പില്&#x200d; സി.പി.എംപൊതുയോഗത്തിലാണ് ഗോവിന്ദന്റെ പരാമര്&#x200d;ശം. ആറരക്കോടിയാണ് ഒരു ക്രിസ്ത്യന്&#x200d; പള്ളിയുടെ വില. കന്യാസ്ത്രീകള്&#x200d; ജോലിക്കാണ് വെച്ചിരിക്കുന്നത്. അച്ചന്മാര്&#x200d; ശമ്പളവര്&#x200d;ധനക്ക് സമരം ചെയ്യുകയാണെന്നും സി.പി.എം സംസ്ഥാനസെക്രട്ടറി തുറന്നടിച്ചു.]]></description>
										<content:encoded><![CDATA[<p>തളിപ്പറമ്പില്&#x200d; സി.പി.എംപൊതുയോഗത്തിലാണ് ഗോവിന്ദന്റെ പരാമര്&#x200d;ശം. ആറരക്കോടിയാണ് ഒരു ക്രിസ്ത്യന്&#x200d; പള്ളിയുടെ വില. കന്യാസ്ത്രീകള്&#x200d; ജോലിക്കാണ് വെച്ചിരിക്കുന്നത്. അച്ചന്മാര്&#x200d; ശമ്പളവര്&#x200d;ധനക്ക് സമരം ചെയ്യുകയാണെന്നും സി.പി.എം സംസ്ഥാനസെക്രട്ടറി തുറന്നടിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/mvgovindan.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ജർമ്മനിയിലെ  ചർച്ചിൽ നടന്ന  വെടിവയ്പിൽ  6 പേർ കൊല്ലപ്പെട്ടു</title>
		<link>https://www.chandrikadaily.com/jermanchurchshooting.html</link>
					<comments>https://www.chandrikadaily.com/jermanchurchshooting.html#respond</comments>
		
		<dc:creator><![CDATA[webdesk15]]></dc:creator>
		<pubDate>Fri, 10 Mar 2023 02:52:26 +0000</pubDate>
				<category><![CDATA[FOREIGN]]></category>
		<category><![CDATA[News]]></category>
		<category><![CDATA[World]]></category>
		<category><![CDATA[Church]]></category>
		<category><![CDATA[jermany]]></category>
		<category><![CDATA[Shooting]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=242004</guid>

					<description><![CDATA[സംഭവത്തിൽ പോർട്ട് സിറ്റി മേയർ പീറ്റർ ഷ്‌ചെൻഷർ വെടിവയ്പിൽ ഞെട്ടൽ രേഖപ്പെടുത്തി]]></description>
										<content:encoded><![CDATA[<p>വ്യാഴാഴ്ച  ഹാംബർഗിലെ യഹോവയുടെ സാക്ഷികളുടെ കേന്ദ്രത്തിലുണ്ടായ വെടിവയ്പ്പിൽ നിരവധി പേർ കൊല്ലപ്പെട്ടതായി ജർമ്മൻ പോലീസ് അറിയിച്ചു. നിരവധി പേർക്ക് ഗുരുതരമായി പരിക്കേറ്റു.തോക്കുധാരിയും മരിച്ചവരിൽ ഉൾപ്പെടുന്നു.പോലീസ് കൃത്യമായ മരണസംഖ്യ നൽകിയിട്ടില്ല, എന്നാൽ ആറ് പേരെങ്കിലും കൊല്ലപ്പെട്ടതായി ജർമ്മൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.സംഭവത്തിൽ പോർട്ട് സിറ്റി മേയർ പീറ്റർ ഷ്‌ചെൻഷർ വെടിവയ്പിൽ ഞെട്ടൽ രേഖപ്പെടുത്തി.</p>
<p>ഹാംബർഗിലെ 3,800 പേർ ഉൾപ്പെടെ ജർമ്മനിയിലെ ഏകദേശം 175,000 ആളുകൾ യഹോവയുടെ സാക്ഷികളാണ്, 19-ാം നൂറ്റാണ്ടിന്റെ അവസാനത്തിൽ സ്ഥാപിതമായ ഈ യുഎസ് ക്രിസ്ത്യൻ പ്രസ്ഥാനം അഹിംസ പ്രസംഗിക്കുകയും വീടുതോറുമുള്ള സുവിശേഷീകരണത്തിന് പേരുകേട്ടതുമാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/jermanchurchshooting.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
