<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>civil service &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/civil-service/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sat, 30 Nov 2024 13:56:29 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>civil service &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>സിവില്&#x200d; സപ്ലൈസ് ഗോഡൗണില്&#x200d; നിന്നും ഭക്ഷ്യധാന്യം കടത്തിയ സംഭവം; ഉദ്യോഗസ്ഥര്&#x200d;ക്കെതിരെ കേസെടുത്തു</title>
		<link>https://www.chandrikadaily.com/incident-of-smuggling-of-food-grains-from-civil-supplies-godown-a-case-was-registered-against-the-employees.html</link>
					<comments>https://www.chandrikadaily.com/incident-of-smuggling-of-food-grains-from-civil-supplies-godown-a-case-was-registered-against-the-employees.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Sat, 30 Nov 2024 13:56:29 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[civil service]]></category>
		<category><![CDATA[pathanamthitta]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=319755</guid>

					<description><![CDATA[36 ലക്ഷം രൂപയുടെ അരിയും ഗോതമ്പും കടത്തിയെന്നായിരുന്നു വകുപ്പുതല വിജിലന്&#x200d;സ് പരിശോധനയില്&#x200d; കണ്ടെത്തിയത്.]]></description>
										<content:encoded><![CDATA[<p>പത്തനംതിട്ട കോന്നി സിവില്&#x200d; സപ്ലൈസ് ഗോഡൗണില്&#x200d; നിന്നു ഭക്ഷ്യധാന്യം കടത്തിയ സംഭവത്തില്&#x200d; രണ്ട് ഉദ്യോഗസ്ഥര്&#x200d;ക്കെതിരെ പൊലീസ് കേസെടുത്തു. 36 ലക്ഷം രൂപയുടെ അരിയും ഗോതമ്പും കടത്തിയെന്നായിരുന്നു വകുപ്പുതല വിജിലന്&#x200d;സ് പരിശോധനയില്&#x200d; കണ്ടെത്തിയത്. ഗോഡൗണ്&#x200d; ചുമതലയുണ്ടായിരുന്ന രണ്ട് ഉദ്യോഗസ്ഥര്&#x200d;ക്കെതിരെ കേസെടുത്തു.</p>
<p>കഴിഞ്ഞ മാസം സിവില്&#x200d; സപ്ലൈസ് വിജിലന്&#x200d;സ് വിഭാഗം നടത്തിയ പരിശോധനയില്&#x200d; ക്രമക്കേട് കണ്ടെത്തിയിരുന്നു. 800 ക്വിന്റല്&#x200d; അരിയും ഗോതമ്പും കടത്തിയെന്ന് എഫ്‌ഐആര്&#x200d; ഇട്ടിരുന്നു. സംഭവത്തില്&#x200d; ഉദ്യോഗസ്ഥര്&#x200d;ക്കു പുറമേ ലോറി ഡ്രൈവറേയും പ്രതി ചേര്&#x200d;ത്തു.</p>
<p>സിവില്&#x200d; സപ്ലൈസ് വകുപ്പിന്റെ ഓഡിറ്റ് റിപ്പോര്&#x200d;ട്ട് കിട്ടിയ ശേഷമായിരിക്കും ഉദ്യോഗസ്ഥരെ പൊലീസ് അറസ്റ്റ് ചെയ്യുക. അടേസമയം ഭക്ഷ്യധാന്യങ്ങള്&#x200d; കടത്തിയ ലോറി ഉള്&#x200d;പ്പെടെ കണ്ടെത്താനുള്ള അന്വേഷണം ഊര്&#x200d;ജിതമാക്കി. .</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/incident-of-smuggling-of-food-grains-from-civil-supplies-godown-a-case-was-registered-against-the-employees.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സിവില്&#x200d; സര്&#x200d;വീസ് ഫലം പ്രഖ്യാപിച്ചു; നാലാം റാങ്ക് മലയാളിക്ക്‌</title>
		<link>https://www.chandrikadaily.com/civil-services-result-declared-4th-rank-for-malayali.html</link>
					<comments>https://www.chandrikadaily.com/civil-services-result-declared-4th-rank-for-malayali.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Tue, 16 Apr 2024 09:34:52 +0000</pubDate>
				<category><![CDATA[EDUCATION]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[civil service]]></category>
		<category><![CDATA[malayali]]></category>
		<category><![CDATA[Rank list]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=295357</guid>

					<description><![CDATA[നിലവില്&#x200d; ഐ.പി.എസ് ട്രെയിനിങ്ങിലാണ്]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: സിവില്&#x200d; സർവീസ് 2023 ഫലം പ്രഖ്യാപിച്ചു. ആദിത്യ ശ്രീവാസ്തവ ഒന്നാം റാങ്കും അനിമേഷൻ പ്രധാൻ രണ്ടാം റാങ്കും ഡൊണൂരു അനന്യ റെഡ്ഡി മൂന്നാം റാങ്കും നേടി.</p>
<p>എറണാകുളം സ്വദേശിയായ പികെ സിദ്ധാർഥ് രാംകുമാറിനാണ് നാലാം റാങ്ക്. സിദ്ധാർഥ് രാംകുമാറിന്റെ നാലാമത്തെ സിവില്&#x200d; സർവീസ് നേട്ടമാണിത്. 2022 ല്&#x200d; 121-ാം റാങ്കാണ് സിദ്ധാർഥ് നേടിയത്. നിലവില്&#x200d; ഐ.പി.എസ് ട്രെയിനിങ്ങിലാണ്.</p>
<p>മലയാളികളായ വിഷ്ണു ശശികുമാർ 31ാം റാങ്കും അർച്ചന പിപി 40ാം റാങ്കും രമ്യ ആർ 45ാം റാങ്കും നേടിയിട്ടുണ്ട്. ഫലം അറിയാൻ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കാം: <strong>https://upsc.gov.in/</strong></p>
<p>1,105 തസ്തികയിലേക്കാണ് ഇക്കൊല്ലം അപേക്ഷ ക്ഷണിച്ചിരുന്നത്. മെയ് 2023നായിരുന്ന പ്രിലിംസ് പരീക്ഷ. സെപ്റ്റംബറില്&#x200d; മെയിൻ പരീക്ഷ നടന്നു. മെയിൻസ് പരീക്ഷയില്&#x200d; വിജയിച്ചവർക്ക് ജനുവരി 2 മുതല്&#x200d; ഏപ്രില്&#x200d; 9 വരെയായിരുന്നു അഭിമുഖം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/civil-services-result-declared-4th-rank-for-malayali.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സിവിൽ സർവീസ് പ്രിലിംസ് പരീക്ഷയിൽ  പെരിന്തൽമണ്ണ ഹൈദരലി ശിഹാബ് തങ്ങൾ സിവിൽ സർവീസ് അക്കാദമിക്ക്‌ അഭിമാന നേട്ടം</title>
		<link>https://www.chandrikadaily.com/perinthalmanna-hyderali-shihab-thangal-civil-service-academy-achieves-proud-in-civil-service-prelims-exam.html</link>
					<comments>https://www.chandrikadaily.com/perinthalmanna-hyderali-shihab-thangal-civil-service-academy-achieves-proud-in-civil-service-prelims-exam.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 12 Jun 2023 06:53:21 +0000</pubDate>
				<category><![CDATA[EDUCATION]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[civil service]]></category>
		<category><![CDATA[mla]]></category>
		<category><![CDATA[Najeeb Kanthapuram]]></category>
		<category><![CDATA[Perinthalmanna]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=258876</guid>

					<description><![CDATA[സിവിൽ സർവീസ് പ്രിലിംസ് പരീക്ഷയിൽ പെരിന്തൽമണ്ണ ഹൈദരലി ശിഹാബ് തങ്ങൾ സിവിൽ സർവീസ് അക്കാദമിക്ക്‌ അഭിമാന നേട്ടം ആദ്യ ബാച്ചിൽ പരീക്ഷ എഴുതിയ 100 പേരിൽ 9 പേർ വിജയിച്ചു. സഹായിച്ചവർക്കും പിന്തുണച്ചവർക്കും നന്ദി.. പ്രിയ നേതാവ്‌ പാണക്കാട്‌ സയ്യിദ്‌ ഹൈദരലി ശിഹാബ്‌ തങ്ങളുടെ ഓർമ്മകൾക്ക്‌ മുമ്പിൽ ഈ വിജയം സമർപ്പിക്കുന്നതായി നജീബ് കാന്തപുരം എം എൽ. എ പറഞ്ഞു.]]></description>
										<content:encoded><![CDATA[<p>സിവിൽ സർവീസ് പ്രിലിംസ് പരീക്ഷയിൽ പെരിന്തൽമണ്ണ ഹൈദരലി ശിഹാബ് തങ്ങൾ സിവിൽ സർവീസ് അക്കാദമിക്ക്‌ അഭിമാന നേട്ടം ആദ്യ ബാച്ചിൽ പരീക്ഷ എഴുതിയ 100 പേരിൽ 9 പേർ വിജയിച്ചു. സഹായിച്ചവർക്കും പിന്തുണച്ചവർക്കും<br />
നന്ദി.. പ്രിയ നേതാവ്‌ പാണക്കാട്‌ സയ്യിദ്‌ ഹൈദരലി ശിഹാബ്‌ തങ്ങളുടെ ഓർമ്മകൾക്ക്‌ മുമ്പിൽ ഈ വിജയം സമർപ്പിക്കുന്നതായി നജീബ് കാന്തപുരം എം എൽ. എ പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/perinthalmanna-hyderali-shihab-thangal-civil-service-academy-achieves-proud-in-civil-service-prelims-exam.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സിവില്&#x200d; സര്&#x200d;വ്വീസ് പരീക്ഷയില്&#x200d; ഒന്നാം റാങ്ക് നേടുന്ന ആദ്യ മലയാളി വനിത ഹരിത വി. കുമാര്&#x200d; ഐ.എ.എസ്</title>
		<link>https://www.chandrikadaily.com/1haritha-v-the-first-malayali-woman-to-secure-first-rank-in-the-civil-service-examination-kumar-ias.html</link>
					<comments>https://www.chandrikadaily.com/1haritha-v-the-first-malayali-woman-to-secure-first-rank-in-the-civil-service-examination-kumar-ias.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 12 Jun 2023 02:34:28 +0000</pubDate>
				<category><![CDATA[Features]]></category>
		<category><![CDATA[Interview]]></category>
		<category><![CDATA[Interviews]]></category>
		<category><![CDATA[Women]]></category>
		<category><![CDATA[civil service]]></category>
		<category><![CDATA[exam first rank]]></category>
		<category><![CDATA[IAS]]></category>
		<category><![CDATA[malayali girld]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=258834</guid>

					<description><![CDATA[ഒന്നാം റാങ്കോടെ ജയിച്ചു കയറിയ ആദ്യ മലയാളി വനിതയും ആലപ്പുഴ ജില്ലാ കളക്ടറുമായ ഹരിത കുമാർ ആടിയുലയാത്ത ആത്മവിശ്വാസത്തിന്റെ പര്യായം. വിദ്യാഭ്യാസ രംഗത്തെ മികവിനുള്ള പ്രൈംമിനിസ്റ്റര്&#x200d; എക്‌സലന്&#x200d;സി പുരസ്‌കാരത്തില്&#x200d; രാജ്യത്തെ ആദ്യ ആറില്&#x200d; തൃശൂര്&#x200d;ജില്ലയെ അടയാളപ്പെടുത്തിയ കലക്ടര്&#x200d;. റേഷന്&#x200d; കാര്&#x200d;ഡിനെ ബുക്ക് രൂപത്തില്&#x200d; നിന്ന് ഇ- കാര്&#x200d;ഡിലേക്ക് പരിഷ്‌കരിച്ച സിവില്&#x200d; സപ്ലൈസ് ഡയറക്ടര്&#x200d;. 2013 കേരള കേഡര്&#x200d; സിവില്&#x200d; സര്&#x200d;വ്വന്റ്. കോവിഡ് കാലത്ത് വാര്&#x200d;റൂം നിയന്ത്രിച്ച ഐ.എ.എസുകാരില്&#x200d; ഒരാള്&#x200d;. കണ്ണൂര്&#x200d; അസിസ്റ്റന്റ് കലക്ടര്&#x200d;, തൃശൂര്&#x200d; സബ് കലക്ടര്&#x200d;, കോളജീയേറ്റ് [&#8230;]]]></description>
										<content:encoded><![CDATA[<p>ഒന്നാം റാങ്കോടെ ജയിച്ചു കയറിയ ആദ്യ മലയാളി വനിതയും ആലപ്പുഴ ജില്ലാ കളക്ടറുമായ ഹരിത കുമാർ ആടിയുലയാത്ത ആത്മവിശ്വാസത്തിന്റെ പര്യായം. വിദ്യാഭ്യാസ രംഗത്തെ മികവിനുള്ള പ്രൈംമിനിസ്റ്റര്&#x200d; എക്‌സലന്&#x200d;സി പുരസ്‌കാരത്തില്&#x200d; രാജ്യത്തെ ആദ്യ ആറില്&#x200d; തൃശൂര്&#x200d;ജില്ലയെ അടയാളപ്പെടുത്തിയ കലക്ടര്&#x200d;. റേഷന്&#x200d; കാര്&#x200d;ഡിനെ ബുക്ക് രൂപത്തില്&#x200d; നിന്ന് ഇ- കാര്&#x200d;ഡിലേക്ക് പരിഷ്‌കരിച്ച സിവില്&#x200d; സപ്ലൈസ് ഡയറക്ടര്&#x200d;. 2013 കേരള കേഡര്&#x200d; സിവില്&#x200d; സര്&#x200d;വ്വന്റ്. കോവിഡ് കാലത്ത് വാര്&#x200d;റൂം നിയന്ത്രിച്ച ഐ.എ.എസുകാരില്&#x200d; ഒരാള്&#x200d;. കണ്ണൂര്&#x200d; അസിസ്റ്റന്റ് കലക്ടര്&#x200d;, തൃശൂര്&#x200d; സബ് കലക്ടര്&#x200d;, കോളജീയേറ്റ് എഡ്യുക്കേഷന്&#x200d; ഡയറക്ടര്&#x200d;, അര്&#x200d;ബന്&#x200d; അഫയേഴ്‌സ് ഡയറക്ടര്&#x200d; പദവികള്&#x200d;. നിലവില്&#x200d; ആലപ്പുഴ ജില്ലാ കലക്ടര്&#x200d;.</p>
<p>സ്വപ്‌നം നെയ്യാന്&#x200d; &#8216;ഹരിത&#8217;പാഠം<br />
ഹരിത വി. കുമാര്&#x200d; ഐ.എ.എസ്/ പി. ഇസ്മായില്&#x200d;</p>
<p>സ്വപ്‌ന നേട്ടത്തിലെ പ്രചോദനം?.</p>
<p>ഐ.എ.എസ് എന്ന സ്വപ്‌നം അച്ഛനാണ് ഇളംപ്രായത്തില്&#x200d; തന്നെ എന്റെ മനസ്സില്&#x200d; കരുപിടിപ്പിച്ചത്. ചെറിയ ക്ലാസില്&#x200d; പഠിക്കുമ്പോള്&#x200d; ആരാകാനാണ് ആഗ്രഹമെന്ന അധ്യാപകരുടെ ചോദ്യത്തിന് കലക്ടറാവണമെന്നായിരുന്നു എന്റെ മറുപടി. എന്&#x200d;ജിനീയറിംഗ് പഠനത്തിന് ശേഷമാണു ഐ.എ.എസ് സാധ്യതകളറിഞ്ഞ് സിവില്&#x200d; സര്&#x200d;വ്വീസ് പരിശീലനം തുടങ്ങിയത്. ഐ.ആര്&#x200d;.എസ് കിട്ടിയെങ്കിലും അവധിയെടുത്ത് ഐ.എ.എസ് എന്ന ബാല്യകാല സ്വപ്‌നത്തിനായുള്ള തീവ്രശ്രമം തുടര്&#x200d;ന്നു. അതിന് ഫലമുണ്ടായി. നാലാമത്തെ അവസരത്തില്&#x200d; രാജ്യത്ത് ഒന്നാം റാങ്കോടെ കേരളത്തിലേക്ക് വരാനുള്ള ഭാഗ്യമുണ്ടായി. ഐ.ആര്&#x200d;.എസ് കിട്ടിയിട്ടും വീണ്ടുമൊരിക്കല്&#x200d; കൂടി പരീക്ഷയെഴുതുമ്പോള്&#x200d; എന്റെ കയ്യിലുള്ള സാധ്യതകള്&#x200d; പൂര്&#x200d;ണമായും ഉപയോഗപ്പെടുത്തണം, തിരിഞ്ഞുനോക്കുമ്പോള്&#x200d; ഒരു വട്ടം കൂടി എഴുതിയിരുന്നെങ്കില്&#x200d; എന്ന് പിന്നീട് ഖേദിക്കുന്ന അവസ്ഥ ഉണ്ടാവാന്&#x200d; പാടില്ലെന്ന ഞാന്&#x200d; തീരുമാനമെടുത്തിരുന്നു. അങ്ങനെ അവസാനത്തെ ചാന്&#x200d;സും ഉപയോഗപ്പെടുത്തിയപ്പോഴാണ് ഞാന്&#x200d; ഒന്നാം റാങ്കുകാരിയായത്.</p>
<p>സിവില്&#x200d; സര്&#x200d;വീസിലെ വിവിധ സര്&#x200d;വീസുകള്&#x200d;</p>
<p>യൂനിയന്&#x200d; പബ്ലിക് സര്&#x200d;വ്വീസ് കമ്മീഷന്&#x200d; (യു.പി.എസ്.സി) ഓരോ വര്&#x200d;ഷവും നോട്ടിഫിക്കേഷന്&#x200d; പ്രസിദ്ധീകരിക്കുമ്പോള്&#x200d; എത്ര തസ്തികകളിലേക്ക് എന്ന് വ്യക്തമാക്കാറുണ്ട്. എല്ലാവര്&#x200d;ക്കും സുപരിചിതമായ<br />
ഇന്ത്യന്&#x200d; അഡ്മിനിസ്‌ട്രേറ്റീവ് സര്&#x200d;വീസ് (ഐഎഎസ്), ഇന്ത്യന്&#x200d; പോലീസ് സര്&#x200d;വീസ് (ഐ.പി.എസ്),<br />
ഇന്ത്യന്&#x200d; ഫോറിന്&#x200d; സര്&#x200d;വീസ് (ഐ.എഫ്.എസ്) തുടങ്ങിയ 22 ഓളം വ്യത്യസ്ത സര്&#x200d;വ്വീസുകളിലേക്കാണ് യു.പി.എസ്.സി പരീക്ഷ നടത്തുന്നത്.</p>
<p>സിവില്&#x200d; സര്&#x200d;വീസ് യോഗ്യത</p>
<p>ഏതെങ്കിലും വിഷയത്തിലെ സര്&#x200d;വകലാശാല ബിരുദം വേണം. ഇന്ന വിഷയമെന്നോ നിശ്ചിത മാര്&#x200d;ക്ക് വേണമെന്നോ നിബന്ധനയില്ല. ഡിസ്റ്റന്&#x200d;സ് ഡിഗ്രിയും പരിഗണിക്കും. ഫൈനല്&#x200d; ഇയര്&#x200d; വിദ്യാര്&#x200d;ത്ഥികള്&#x200d;ക്കും അപേക്ഷിക്കാന്&#x200d; അവസരസമുണ്ട്. ബിരുദ സര്&#x200d;ഫിക്കറ്റ് ഇന്റര്&#x200d;വ്യു സമയത്ത് ഹാജറാക്കിയാല്&#x200d; മതിയാവും. അപേക്ഷിക്കാനുള്ള കുറഞ്ഞ പ്രായ പരിധി 21 വയസ്സാണ്. 32 വയസ്സ് കൂടാനും പാടില്ല. പിന്നാക്ക വിഭാഗങ്ങള്&#x200d;ക്ക് 35 വയസ് വരെ ഇളവുണ്ട്. എസ്.സി, എസ്.ടി വിഭാഗങ്ങള്&#x200d;ക്ക് 37 വയസുവരെ പരീക്ഷയെഴുതാം.</p>
<p>പരീക്ഷഘട്ടവും മാര്&#x200d;ക്കും</p>
<p>പ്രിലിമിനറി, മെയിന്&#x200d;, ഇന്റര്&#x200d;വ്യൂ എന്ന മൂന്ന് കടമ്പകളാണ് സിവില്&#x200d; സര്&#x200d;വീസിന് കടക്കേണ്ടത്.</p>
<p>പ്രിലിമിനറി<br />
രണ്ടുപേപ്പറുകളാണ് പ്രിലിമിനറി പരീക്ഷയിലുള്ളത്. ഒന്നാം പേപ്പര്&#x200d;: ഒബ്ജക്ടീവ് ടൈപ്പ്, രണ്ടുമണിക്കൂര്&#x200d;, 100 ചോദ്യം, 200 മാര്&#x200d;ക്ക്. രണ്ടാം പേപ്പര്&#x200d;: ആപ്റ്റിറ്റിയൂഡ് ടെസ്റ്റ്, ഒബ്ജക്ടീവ് ടൈപ്പ്, രണ്ടുമണിക്കൂര്&#x200d;, 80 ചോദ്യം, 200 മാര്&#x200d;ക്ക്. ഇത് ഒരു സ്‌ക്രീനിംഗ് ടെസ്റ്റ് മാത്രമാണ്. ഇത് പാസാകുന്നവര്&#x200d;ക്ക് മെയിന്&#x200d; പരീക്ഷയ്ക്ക് യോഗ്യത നേടാന്&#x200d; മാത്രമേ സാധിക്കൂ. ഓരോ വര്&#x200d;ഷവും അഞ്ചുലക്ഷത്തിനും പത്ത് ലക്ഷത്തിനുമിടയില്&#x200d; വിദ്യാര്&#x200d;ത്ഥികള്&#x200d; പ്രിലിമിനറി പരീക്ഷയെഴുതാറുണ്ട്. ഇതില്&#x200d; പരമാവധി പതിമൂവായിരത്തോളം പേര്&#x200d; മാത്രമാണ് മെയിന്&#x200d;സിലേക്ക് തെരഞ്ഞെടുക്കപ്പെടുക.</p>
<p>മെയിന്&#x200d;സ്<br />
മെയിന്&#x200d;സില്&#x200d; ഒമ്പത് പേപ്പറാണുള്ളത്.<br />
ഇതില്&#x200d; മുന്നുറു മാര്&#x200d;ക്ക് വീതം വരുന്ന ഇന്ത്യന്&#x200d; ലാംഗ്വേജ്. ഇംഗ്ലീഷ് എന്നി രണ്ടു പേപ്പറുകളില്&#x200d; ഇരുപത്തിഅഞ്ചു ശതമാനം മാര്&#x200d;ക്ക് നേടിയാല്&#x200d; മതിയാവും.റാങ്ക് നിര്&#x200d;ണ്ണയത്തില്&#x200d;ല്&#x200d; ഈ പേപ്പര്&#x200d; പരിഗണിക്കുന്നതല്ല. എന്നാല്&#x200d;, ഈ രണ്ടുപേപ്പറുകള്&#x200d; പാസായാലാണ് പിന്നീടുള്ള ഏഴ് പേപ്പറുകള്&#x200d; മൂല്യനിര്&#x200d;ണയം നടത്താറുള്ളത്. ഈ ഏഴ് പേപ്പറുകള്&#x200d;ക്ക് ഓരോന്നിനും 250 മാര്&#x200d;ക്ക് വീതം മൊത്തം 1750 മാര്&#x200d;ക്കാണ്. ഇതില്&#x200d; മുന്നിലെത്തുന്ന, നിലവിലുള്ള ഒഴിവിന്റെ രണ്ട് ഇരട്ടിയോളം പേരെ (ഏകദേശം രണ്ടായിരത്തി അഞ്ഞൂറുപേരെ) ഇന്റര്&#x200d;വ്യൂവിന് (പേഴ്സണാലിറ്റി ടെസ്റ്റ്) തെരഞ്ഞെടുക്കുന്നു.</p>
<p>ഇന്റര്&#x200d;വ്യൂ<br />
പരീക്ഷാര്&#x200d;ത്ഥികളുടെ വ്യക്തിഗത മികവും വിഷയങ്ങളിലെ അപഗ്രഥനവുമാണ് ഇന്റര്&#x200d;വ്യൂവില്&#x200d; പ്രധാനമായും പരിഗണിക്കപ്പെടുന്നത്. ഇന്റര്&#x200d;വ്യൂവിന് 275 മാര്&#x200d;ക്കാണുള്ളത്. മെയിന്&#x200d;സ് പരീക്ഷയിലെ ഏഴ് പേപ്പറിന്റെ 1750 മാര്&#x200d;ക്കും ഇന്റര്&#x200d;വ്യൂവിന്റെ 275 മാര്&#x200d;ക്കും കൂടി 2025 മാര്&#x200d;ക്കാണ് മൊത്തം. മെയിന്&#x200d;സിന്റെയും പേഴ്സണാലിറ്റി ടെസ്റ്റിന്റെയും മാര്&#x200d;ക്ക് ചേര്&#x200d;ത്താണ് ഫൈനല്&#x200d; മാര്&#x200d;ക്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നത്.</p>
<p>വില്ലനാവുന്ന നെഗറ്റീവ് മാര്&#x200d;ക്കുകള്&#x200d;</p>
<p>പ്രിലിമിനറി പരീക്ഷയില്&#x200d; നെഗറ്റീവ് മാര്&#x200d;ക്കുണ്ട്. അറിയാത്ത ചോദ്യങ്ങള്&#x200d;ക്കും ഉത്തരം എഴുതാന്&#x200d; ശ്രമിക്കരുത് എന്നത് കൊണ്ടാണ് നെഗറ്റീവ് മാര്&#x200d;ക്ക് ഏര്&#x200d;പെടുത്തിയത്. ഒരു ചോദ്യത്തിന് രണ്ടു മാര്&#x200d;ക്കാണെങ്കില്&#x200d; ഉത്തരം തെറ്റിയാല്&#x200d; അതിന്റെ മൂന്നിലൊന്ന് മാര്&#x200d;ക്ക് നഷ്ടപ്പെടും. ലളിതമായി പറഞ്ഞാല്&#x200d; മൂന്ന് ഉത്തരം തെറ്റിയാല്&#x200d; ഒരു ശരിയുത്തരത്തിന്റെ മാര്&#x200d;ക്ക് നഷ്ടപെടും. ആയതിനാല്&#x200d; ഉറപ്പുള്ള ചോദ്യങ്ങളുടെ ഉത്തരം എഴുതാനാണ് ശ്രമിക്കേണ്ടത്. എത്ര ശരിയുത്തരം എഴുതാന്&#x200d; കഴിഞ്ഞു എന്ന് വിലയിരുത്തിയതിന് ശേഷം പരീക്ഷഹാളില്&#x200d; വെച്ച് നന്നായി ആലോചിച്ചുവേണം ഫിഫ്റ്റി ഫിഫ്റ്റി സാധ്യതകളുള്ള ചോദ്യങ്ങള്&#x200d;ക്ക് കൂടെ ഉത്തരം കണ്ടെത്തേണ്ടത്. ഒബ്ജക്റ്റീവ് ടൈപ്പ് പരീക്ഷകളുടെ സ്‌കില്&#x200d; മനസ്സിലാക്കാന്&#x200d; മോക് ടെസ്റ്റുകള്&#x200d; അനിവാര്യമാണ്.</p>
<p>പരീക്ഷ കേന്ദ്രങ്ങങ്ങള്&#x200d;</p>
<p>സംസ്ഥാനത്ത് പ്രിലിമിനറി പരീക്ഷയ്ക്ക് തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളില്&#x200d; കേന്ദ്രമുണ്ട്. മെയിന്&#x200d; പരീക്ഷയ്ക്ക് കേരളത്തില്&#x200d; തിരുവനന്തപുരത്തു മാത്രമാണു കേന്ദ്രമുള്ളത്. പ്രിലിമിനറിയും മെയിന്&#x200d;സും അപേക്ഷരുടെ സ്വന്തം സംസ്ഥാനത്തു വെച്ചു നടക്കുമ്പോള്&#x200d; ദേശീയ തലത്തില്&#x200d; ഡല്&#x200d;ഹിയിലെ യു.പി.എസ്.സിയുടെ ഓഫിസില്&#x200d; വെച്ചാണ് ഇന്റര്&#x200d;വ്യൂ (പേഴ്‌സണാലിറ്റി) നടത്താറുള്ളത്. യു.പി.എസ്.സി ബോര്&#x200d;ഡ് അംഗങ്ങള്&#x200d; അടങ്ങുന്ന പല ബോര്&#x200d;ഡുകളില്&#x200d; ഏതെങ്കിലും ഒന്നിലായിരിക്കും ഇന്റര്&#x200d;വ്യൂ നടക്കാറുള്ളത്.</p>
<p>സര്&#x200d;ക്കാര്&#x200d; സഹായങ്ങള്&#x200d;</p>
<p>ഓരോ വര്&#x200d;ഷവും എന്&#x200d;ട്രന്&#x200d;സ് പരീക്ഷ പാസാകുന്ന പ്രിലിംസ്, മെയിന്&#x200d;സ്, ബാച്ചുകാര്&#x200d;ക്ക് സംസ്ഥാന സര്&#x200d;ക്കാരിന്റെ അധീനതയിലുള്ള സിവില്&#x200d; സര്&#x200d;ക്കാര്&#x200d; അക്കാദമിയില്&#x200d; കുറഞ്ഞ ചിലവില്&#x200d; പരിശീലന സൗകര്യമുണ്ട്. കേരളത്തില്&#x200d; നിന്ന് ഇന്റര്&#x200d;വ്യുവിന് അവസരം കിട്ടുന്ന ഏതൊരാള്&#x200d;ക്കും ഡല്&#x200d;ഹിയിലേക്കുള്ള വിമാന ടിക്കറ്റും കേരള ഹൗസിലെ താമസ സൗകര്യവും സൗജന്യമാണ്. പ്രൈവറ്റ് ഇന്&#x200d;സ്റ്റിട്യൂട്ടില്&#x200d; പഠിച്ചു യോഗ്യത നേടിയവര്&#x200d;ക്കും ഈ ആനുകൂല്യം ലഭിക്കും.</p>
<p>ഐഛിക വിഷയം മലയാളമാവാന്&#x200d;?</p>
<p>ഐശ്ചിക വിഷയം തെരഞ്ഞെടുക്കുമ്പോള്&#x200d; ഇഷ്ടമാണ് പ്രധാനം. പരീക്ഷ തയ്യാറെടുപ്പില്&#x200d; ദിവസവും മൂന്ന് മണിക്കൂര്&#x200d; വരെ വായിക്കാനും പഠിക്കാനും കഴിയുന്ന വിഷയത്തിനാണ് മുന്&#x200d;തൂക്കം നല്&#x200d;കേണ്ടത്. എന്നെ സംബന്ധിച്ചിടത്തോളം മലയാളം സ്വാഭാവികമായ ഒരു തെരഞ്ഞെടുപ്പായിരുന്നു. പത്താം തരം വരെ ഒന്നാമത്തെതും പ്ലസ്ടു തലത്തില്&#x200d; രണ്ടാമത്തെ വിഷയവുമായിരുന്നു മലയാളം. കഥയും കവിതയും ഉള്&#x200d;പ്പെടെ വായനയോടുള്ള ഇഷ്ടം കൊണ്ടാണ് മലയാളം തിരഞ്ഞെടുത്തത്. മറ്റ് വിഷയങ്ങള്&#x200d; പഠിക്കുമ്പോഴുള്ള സങ്കീര്&#x200d;ണതകള്&#x200d;ക്കിടയില്&#x200d; മലയാള കഥയും കവിതയും വായിക്കുന്നത് ആശ്വാസമായിരുന്നു. പരീക്ഷ സമ്മര്&#x200d;ദ്ദങ്ങളെ അതിജയിക്കാനും മലയാളം സഹായിച്ചിട്ടുണ്ട്.</p>
<p>മാതൃഭാഷയുടെ അനിവാര്യത</p>
<p>ഒരു കുഞ്ഞു ജനിച്ചു വീഴുമ്പോള്&#x200d; തന്നെ കുട്ടി കേട്ടുശീലിക്കുന്നതാണ് മാതൃ ഭാഷ. ഒരു ജനതയുടെ വികാരവും പൈതൃകവുമായ മാതൃഭാഷയോടുള്ള ഇഷ്ടമാണ് മറ്റു ഭാഷകള്&#x200d; പഠിക്കാനുള്ള താല്പര്യം ജനിപ്പിക്കുന്നത്. മലയാള ഭാഷയുടെ വളര്&#x200d;ച്ചയില്&#x200d; നോവലുകളും കഥകളും കവിതകളും വഹിക്കുന്ന പങ്ക് മഹത്തരമാണ്. ഭാഷയില്&#x200d; വിലപ്പെട്ട സംഭാവനകള്&#x200d; നല്&#x200d;കിയ എഴുത്തുകാരെ അറിയാന്&#x200d; ശ്രമിക്കണം. മാതൃഭാഷയുടെ ശക്തിയിലും സൗന്ദര്യത്തിലും അഭിമാനം കൊള്ളാനും സാധിക്കണം. ഒരു തലമുറയില്&#x200d; നിന്നും മറ്റൊരു തലമുറയിലേക്ക് പകര്&#x200d;ന്നു കൊടുക്കുമ്പോഴാണ് ഭാഷ നിലനില്&#x200d;ക്കുന്നത്. മലയാളം സംസാരിക്കുകയും പഠിക്കുകയും ചെയ്യുന്ന സംസ്‌കാരം പ്രോത്സാഹിക്കപ്പെടണം.</p>
<p>അധ്യാപകരുടെ റോള്&#x200d;?.</p>
<p>കുട്ടികളെ പ്രോച്ചോദിപ്പിക്കുന്നവരായും അവര്&#x200d;ക്ക് നല്ല വഴികളെ കുറിച്ച് പറഞ്ഞു കൊടുക്കുന്നവരായും മാറാന്&#x200d; അദ്ധ്യാപകര്&#x200d; ശ്രമിക്കണം. നിങ്ങള്&#x200d; ഡോക്ടരാവണം, കലക്ടറാവണം, എഞ്ചിനീയറാവണം എന്ന് പറയുന്ന രീതിക്കു പകരം അത്തരം അവസരങ്ങളെ കുറിച്ചുള്ള അവബോധമാണ് അധ്യാപകര്&#x200d; പകരേണ്ടത്. സ്‌കൂളും പാഠപുസ്തകവും ഭക്ഷണവും വസ്ത്രവും തുടങ്ങി നമ്മുടെ നിത്യജീവിതത്തിന്റെ തീര്&#x200d;പ്പു കേന്ദ്രമായ രാഷ്ട്രീയത്തിന്റെ പ്രാധാന്യവും അതിലെ അവസരങ്ങളെകുറിച്ചും വിദ്യാര്&#x200d;ഥികളോട് പറയാന്&#x200d; മറക്കരുത്. വിവിധ സ്‌കോളര്&#x200d;ഷിപ്പ് പരീക്ഷകളെ കുറിച്ച് അദ്ധ്യാപകര്&#x200d;ക്ക് അറിവുണ്ടായിരിക്കണം. ആലപ്പുഴയില്&#x200d; ജില്ലാ കലക്ടറായി ചാര്&#x200d;ജ് എടുത്ത ദിവസം തന്നെ ഡി.ഡി.ഇയോട് വിദ്യാര്&#x200d;ത്ഥികള്&#x200d;ക്കുള്ള സ്‌കോളര്&#x200d;ഷിപ്പുകളെകുറിച്ചാണ് അന്വേഷിച്ചത്. കുട്ടികള്&#x200d;ക്കു കാര്യങ്ങള്&#x200d; മനസിലാവുന്ന പ്രായത്തില്&#x200d; സിവില്&#x200d; സര്&#x200d;വീസിനെ കുറിച്ച് പറഞ്ഞു കൊടുക്കാനും അദ്ധ്യാപകര്&#x200d;ക്ക് കഴിയണം. വ്യക്തിപരായി, തന്റെ ശിഷ്യരില്&#x200d; ആരെങ്കിലും ഒരാള്&#x200d; ഒന്നാം റാങ്കോടെ ഐ.എ.എസ് നേടണമെന്ന പ്രൊഫസര്&#x200d; നാരായണന്&#x200d; സാറുടെ പ്രോത്സാഹനം നിറഞ്ഞ വാക്കുകള്&#x200d; എന്റെ വിജയത്തില്&#x200d; കരുത്തായിട്ടുണ്ട്. സിവില്&#x200d; സര്&#x200d;വീസ് പരീക്ഷയില്&#x200d; കൂടുതല്&#x200d; ചോദ്യങ്ങള്&#x200d; അഞ്ചാം ക്ലാസ് തൊട്ടു പ്ലസ്ടു വരെയുള്ള പാഠഭാഗങ്ങളില്&#x200d; നിന്നാണ്. ഈ പാഠഭാഗങ്ങള്&#x200d; നന്നായി പഠിക്കേണ്ടതിന്റെ പ്രാധാന്യം കുട്ടികളോട് വിശദീകരിക്കണം. ഓരോ ദിവസത്തെയും പത്രങ്ങള്&#x200d; വായിക്കുകയും പത്തു മിനുട്ടെങ്കിലും വാര്&#x200d;ത്തകള്&#x200d; സംബന്ധിച്ചു ചര്&#x200d;ച്ചകള്&#x200d; നടത്തുകയും ചെയ്യുന്ന ക്ലാസ് മുറികളില്&#x200d; നിന്നും ആകാശത്തോളം ഉയരത്തില്&#x200d; എത്തുന്ന മിടുക്കരെ വാര്&#x200d;ത്തെടുക്കാന്&#x200d; സാധിക്കും.</p>
<p>കലകള്&#x200d; പകര്&#x200d;ന്ന ആത്മവിശ്വാസം?.</p>
<p>പാഠ പുസ്തകങ്ങള്&#x200d;ക്കപ്പുറത്തുള്ള ലോകവും ജീവിതവും അറിയാന്&#x200d; ചെറുപ്പത്തിലെ കലാപഠനങ്ങള്&#x200d; ഉപകരിച്ചിട്ടുണ്ട്. ചെറുപ്പത്തില്&#x200d; തന്നെ പാട്ടും കര്&#x200d;ണാടിക് സംഗീതവും ഭരതനാട്യം, മോഹിനിയാട്ടം തുടങ്ങിയ നൃത്തങ്ങളും പഠിക്കാന്&#x200d; ഭാഗ്യം ലഭിച്ചിരുന്നു. വീണയും പഠിക്കാനായി. നൃത്തവും സംഗീതവും ഉള്&#x200d;പെടെയുള്ള കലകളുടെ പഠനം ഏകാഗ്രതയും ആത്മ വിശ്വാസവും വര്&#x200d;ദ്ധിപ്പിക്കുന്നതായി അനുഭവപ്പെട്ടിട്ടുണ്ട്. കുഞ്ഞു പ്രായത്തില്&#x200d; സ്റ്റേജില്&#x200d; കയറി പരിപാടികള്&#x200d; അവതരിപ്പിക്കുന്നവരില്&#x200d; മറ്റുള്ളവരെ അഭിസംബോധന ചെയ്യാന്&#x200d; പേടിയുണ്ടാവില്ല. മുതിര്&#x200d;ന്നതിന് ശേഷം വേദിയില്&#x200d; എത്തുമ്പോള്&#x200d; സഭാകമ്പം അനുഭവപ്പെടും. സ്‌കൂള്&#x200d; കാലത്തെ സ്റ്റേജുകള്&#x200d; പറക്കാനുള്ള ചിറകുകളാണ് നല്&#x200d;കിയത്. കൂട്ടായ്മകള്&#x200d; കൂടിയാണ് കലകള്&#x200d; വിഭാവനം ചെയ്യുന്നത്.</p>
<p>മറക്കാനാവാത്ത യാത്ര</p>
<p>സിവില്&#x200d; സര്&#x200d;വീസ് ഇന്റര്&#x200d;വ്യൂവിനായി ഡല്&#x200d;ഹിയിലേക്ക് നടത്തിയ യാത്ര ജീവിതത്തിലെ മറക്കാനാവാത്ത അനുഭവമാണ്. കേരളത്തിന് പുറത്തേക്കുള്ള ആദ്യത്തെ യാത്ര കൂടിയായിരുന്നു അത്. ആ യാത്രയിലാണ് ആദ്യമായി വിമാനത്തില്&#x200d; കയറുന്നത്. അച്ചനും ഞാനും ഇപ്പോള്&#x200d; നാഗ്പൂരിലെ റവന്യു സര്&#x200d;വീസ് അക്കാദമിയിലെ ഫാക്കല്&#x200d;റ്റി കൂടിയായ കൂട്ടുകാരി ലൈനയും ഒന്നിച്ചുള്ള ആ യാത്ര ഒരിക്കലും മറക്കാനാവില്ല. പരീക്ഷയുടെ ആശങ്കയും രാജ്യ തലസ്ഥാനമായ ഡല്&#x200d;ഹി ആദ്യമായി കാണാനുള്ള കൗതുകവും തമ്മിലുള്ള സംഘര്&#x200d;ഷവുമായിരുന്നു ആ യാത്രയുടെ ത്രില്&#x200d;. ഡല്&#x200d;ഹിയുടെ പ്രധാന ഭാഗങ്ങളിലൂടെ ഓട്ടപ്രദക്ഷിണം നടത്തിയതും ഇന്നലെ കഴിഞ്ഞത് പോലെയുണ്ട്. ട്രെയിനിലുള്ള മൂന്ന് ദിവസത്തെ മടക്ക യാത്ര ജീവിതത്തില്&#x200d; തുടര്&#x200d;യാത്രകളില്&#x200d; ഉപകരിക്കുന്ന ഒട്ടേറെ പാഠങ്ങളാണ് പകര്&#x200d;ന്നത്.</p>
<p>ഇഷ്ട എഴുത്തുകാരും സ്വാധീനിച്ച പുസ്തകങ്ങളും?</p>
<p>പഠന കാലത്തു ഫിക്ഷനുകളോടായിരുന്നു ഇഷ്ടം. തിരുവന്തപുരത്തെ പബ്ലിക് ലൈബ്രറിയില്&#x200d; അംഗത്വം എടുത്തതോടെയാണ് ആഴത്തിലുള്ള വായനയിലേക്ക് കടക്കുന്നത്. സിവില്&#x200d; സര്&#x200d;വീസില്&#x200d; എത്തിയതിനു ശേഷമാണു നോണ്&#x200d; ഫിക്ഷന്&#x200d; വായിച്ചു തുടങ്ങിയത്. ഖലീല്&#x200d; ജിബ്രാനും ജലാലുദ്ദീന്&#x200d; റൂമിയുമാണ് ഇഷ്ട എഴുത്തുകാര്&#x200d;. ജിബ്രാന്റെ പ്രവാചകന്&#x200d; എന്ന പുസ്തകം ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും സ്വാധീനിച്ചു കൊണ്ടിരുന്നു. പത്തു വര്&#x200d;ഷം മുന്&#x200d;പ് ഞാന്&#x200d; മനസിലാക്കിയ അര്&#x200d;ത്ഥമല്ല ഇപ്പോള്&#x200d; അതിലെ ഓരോ വരികള്&#x200d;ക്കും. നമ്മള്&#x200d; വളരുന്നത് പോലെ പുസ്തകങ്ങളും വളരും എന്നതാണ് ജിബ്രാന്&#x200d;, റൂമി, നെരൂദ തുടങ്ങിയവരുടെ മിസ്റ്റിക് കൃതികളുടെ പ്രധാന സവിശേഷതയായി തോന്നിയത്. മലയാളത്തില്&#x200d; എം.ടി യെയും വൈലോപ്പിള്ളിയെയും ഇഷ്ടമാണ്. അരുന്ധതി റോയിയുടെ എഴുത്തിന് മാസ്മരിക ശക്തിയുണ്ട്. കഥയും കവിതയും നോവലും വായിക്കാറുണ്ട്.</p>
<p>(പ്രത്യേക സ്ഥലത്ത് കൊടുക്കണം)<br />
&#8216;ഹരിത ടിപ്‌സ്&#8217;</p>
<p>യു.പി.എസ്.സി വിജ്ഞാപനം വരുന്നതിനും ആറു മാസം മുമ്പ് തയ്യാറെടുപ്പുകള്&#x200d; ആരംഭിക്കണം.<br />
പ്രിലിംസും മെയിന്&#x200d;സും ഒന്നിച്ചു പഠിക്കണം.<br />
മൂന്ന് മാസത്തിനുള്ളില്&#x200d; ഓരോരുത്തര്&#x200d;ക്കും അനുയോജ്യമായ പഠന സമയം തിരിച്ചറിയാന്&#x200d; കഴിയണം.<br />
പഠിക്കാന്&#x200d; താല്പര്യമുള്ള സമയത്ത് പ്രയാസമുള്ള വിഷയങ്ങള്&#x200d; പഠിക്കണം.<br />
പഠനത്തില്&#x200d; മടുപ്പ് വരുമ്പോള്&#x200d; ഇഷ്ട വിഷയത്തിലേക്ക് മാറണം.<br />
ഇന്റര്&#x200d;വ്യൂ മുന്നില്&#x200d; കണ്ട് ഗ്രൂപ്പ് സ്റ്റഡിയും ശീലിക്കണം.</p>
<p>(ജൂണ്&#x200d; ഒന്നിനാണ് പ്രസിദ്ധീകരിക്കുന്നതെങ്കില്&#x200d;)</p>
<p>കുട്ടികളെ പ്രോച്ചോദിപ്പിക്കുന്നവരായും അവര്&#x200d;ക്ക് നല്ല വഴികളെ കുറിച്ച് പറഞ്ഞു കൊടുക്കുന്നവരായും മാറാന്&#x200d; അദ്ധ്യാപകര്&#x200d; ശ്രമിക്കണം. നിങ്ങള്&#x200d; ഡോക്ടരാവണം, കലക്ടറാവണം, എഞ്ചിനീയറാവണം എന്ന് പറയുന്ന രീതിക്കു പകരം അത്തരം അവസരങ്ങളെ കുറിച്ചുള്ള അവബോധമാണ് അധ്യാപകര്&#x200d; പകരേണ്ടത്. സ്‌കൂളും പാഠപുസ്തകവും ഭക്ഷണവും വസ്ത്രവും തുടങ്ങി നമ്മുടെ നിത്യജീവിതത്തിന്റെ തീര്&#x200d;പ്പു കേന്ദ്രമായ രാഷ്ട്രീയത്തിന്റെ പ്രാധാന്യവും അതിലെ അവസരങ്ങളെകുറിച്ചും വിദ്യാര്&#x200d;ഥികളോട് പറയാന്&#x200d; മറക്കരുത്. വിവിധ സ്‌കോളര്&#x200d;ഷിപ്പ് പരീക്ഷകളെ കുറിച്ച് അദ്ധ്യാപകര്&#x200d;ക്ക് അറിവുണ്ടായിരിക്കണം. ഓരോ ദിവസത്തെയും പത്രങ്ങള്&#x200d; വായിക്കുകയും പത്തു മിനുട്ടെങ്കിലും വാര്&#x200d;ത്തകള്&#x200d; സംബന്ധിച്ചു ചര്&#x200d;ച്ചകള്&#x200d; നടത്തുകയും ചെയ്യുന്ന ക്ലാസ് മുറികളില്&#x200d; നിന്നും ആകാശത്തോളം ഹരിത വി. കുമാര്&#x200d; ഐ.എ.എസ്</p>
<p>സിവില്&#x200d; സര്&#x200d;വ്വീസ് പരീക്ഷയില്&#x200d; ഒന്നാം റാങ്ക് നേടുന്ന ആദ്യ മലയാളി വനിത. ആടിയുലയാത്ത ആത്മവിശ്വാസത്തിന്റെ പര്യായം. വിദ്യാഭ്യാസ രംഗത്തെ മികവിനുള്ള പ്രൈംമിനിസ്റ്റര്&#x200d; എക്‌സലന്&#x200d;സി പുരസ്‌കാരത്തില്&#x200d; രാജ്യത്തെ ആദ്യ ആറില്&#x200d; തൃശൂര്&#x200d;ജില്ലയെ അടയാളപ്പെടുത്തിയ കലക്ടര്&#x200d;. റേഷന്&#x200d; കാര്&#x200d;ഡിനെ ബുക്ക് രൂപത്തില്&#x200d; നിന്ന് ഇ- കാര്&#x200d;ഡിലേക്ക് പരിഷ്‌കരിച്ച സിവില്&#x200d; സപ്ലൈസ് ഡയറക്ടര്&#x200d;. 2013 കേരള കേഡര്&#x200d; സിവില്&#x200d; സര്&#x200d;വ്വന്റ്. കോവിഡ് കാലത്ത് വാര്&#x200d;റൂം നിയന്ത്രിച്ച ഐ.എ.എസുകാരില്&#x200d; ഒരാള്&#x200d;. കണ്ണൂര്&#x200d; അസിസ്റ്റന്റ് കലക്ടര്&#x200d;, തൃശൂര്&#x200d; സബ് കലക്ടര്&#x200d;, കോളജീയേറ്റ് എഡ്യുക്കേഷന്&#x200d; ഡയറക്ടര്&#x200d;, അര്&#x200d;ബന്&#x200d; അഫയേഴ്‌സ് ഡയറക്ടര്&#x200d; പദവികള്&#x200d;. നിലവില്&#x200d; ആലപ്പുഴ ജില്ലാ കലക്ടര്&#x200d;.</p>
<p>സ്വപ്‌നം നെയ്യാന്&#x200d; &#8216;ഹരിത&#8217;പാഠം<br />
ഹരിത വി. കുമാര്&#x200d; ഐ.എ.എസ്/ പി. ഇസ്മായില്&#x200d;</p>
<p>സ്വപ്‌ന നേട്ടത്തിലെ പ്രചോദനം?.</p>
<p>ഐ.എ.എസ് എന്ന സ്വപ്‌നം അച്ഛനാണ് ഇളംപ്രായത്തില്&#x200d; തന്നെ എന്റെ മനസ്സില്&#x200d; കരുപിടിപ്പിച്ചത്. ചെറിയ ക്ലാസില്&#x200d; പഠിക്കുമ്പോള്&#x200d; ആരാകാനാണ് ആഗ്രഹമെന്ന അധ്യാപകരുടെ ചോദ്യത്തിന് കലക്ടറാവണമെന്നായിരുന്നു എന്റെ മറുപടി. എന്&#x200d;ജിനീയറിംഗ് പഠനത്തിന് ശേഷമാണു ഐ.എ.എസ് സാധ്യതകളറിഞ്ഞ് സിവില്&#x200d; സര്&#x200d;വ്വീസ് പരിശീലനം തുടങ്ങിയത്. ഐ.ആര്&#x200d;.എസ് കിട്ടിയെങ്കിലും അവധിയെടുത്ത് ഐ.എ.എസ് എന്ന ബാല്യകാല സ്വപ്‌നത്തിനായുള്ള തീവ്രശ്രമം തുടര്&#x200d;ന്നു. അതിന് ഫലമുണ്ടായി. നാലാമത്തെ അവസരത്തില്&#x200d; രാജ്യത്ത് ഒന്നാം റാങ്കോടെ കേരളത്തിലേക്ക് വരാനുള്ള ഭാഗ്യമുണ്ടായി.</p>
<p>സിവില്&#x200d; സര്&#x200d;വീസിലെ വിവിധ സര്&#x200d;വീസുകള്&#x200d;</p>
<p>യൂനിയന്&#x200d; പബ്ലിക് സര്&#x200d;വ്വീസ് കമ്മീഷന്&#x200d; (യു.പി.എസ്.സി) ഓരോ വര്&#x200d;ഷവും നോട്ടിഫിക്കേഷന്&#x200d; പ്രസിദ്ധീകരിക്കുമ്പോള്&#x200d; എത്ര തസ്തികകളിലേക്ക് എന്ന് വ്യക്തമാക്കാറുണ്ട്. എല്ലാവര്&#x200d;ക്കും സുപരിചിതമായ<br />
ഇന്ത്യന്&#x200d; അഡ്മിനിസ്‌ട്രേറ്റീവ് സര്&#x200d;വീസ് (ഐഎഎസ്), ഇന്ത്യന്&#x200d; പോലീസ് സര്&#x200d;വീസ് (ഐ.പി.എസ്),<br />
ഇന്ത്യന്&#x200d; ഫോറിന്&#x200d; സര്&#x200d;വീസ് (ഐ.എഫ്.എസ്) തുടങ്ങിയ 22 ഓളം വ്യത്യസ്ത സര്&#x200d;വ്വീസുകളിലേക്കാണ് യു.പി.എസ്.സി പരീക്ഷ നടത്തുന്നത്.</p>
<p>സിവില്&#x200d; സര്&#x200d;വീസ് യോഗ്യത</p>
<p>ഏതെങ്കിലും വിഷയത്തിലെ സര്&#x200d;വകലാശാല ബിരുദം വേണം. ഇന്ന വിഷയമെന്നോ നിശ്ചിത മാര്&#x200d;ക്ക് വേണമെന്നോ നിബന്ധനയില്ല. ഡിസ്റ്റന്&#x200d;സ് ഡിഗ്രിയും പരിഗണിക്കും. ഫൈനല്&#x200d; ഇയര്&#x200d; വിദ്യാര്&#x200d;ത്ഥികള്&#x200d;ക്കും അപേക്ഷിക്കാന്&#x200d; അവസരസമുണ്ട്. ബിരുദ സര്&#x200d;ഫിക്കറ്റ് ഇന്റര്&#x200d;വ്യു സമയത്ത് ഹാജറാക്കിയാല്&#x200d; മതിയാവും. അപേക്ഷിക്കാനുള്ള കുറഞ്ഞ പ്രായ പരിധി 21 വയസ്സാണ്. 32 വയസ്സ് കൂടാനും പാടില്ല. പിന്നാക്ക വിഭാഗങ്ങള്&#x200d;ക്ക് 35 വയസ് വരെ ഇളവുണ്ട്. എസ്.സി, എസ്.ടി വിഭാഗങ്ങള്&#x200d;ക്ക് 37 വയസുവരെ പരീക്ഷയെഴുതാം.</p>
<p>പരീക്ഷഘട്ടവും മാര്&#x200d;ക്കും</p>
<p>പ്രിലിമിനറി, മെയിന്&#x200d;, ഇന്റര്&#x200d;വ്യൂ എന്ന മൂന്ന് കടമ്പകളാണ് സിവില്&#x200d; സര്&#x200d;വീസിന് കടക്കേണ്ടത്.</p>
<p>പ്രിലിമിനറി<br />
രണ്ടുപേപ്പറുകളാണ്</p>
<p>പ്രിലിമിനറി</p>
<p>രണ്ടു പേപ്പറുകളാണ് പരീക്ഷയിലുള്ളത്. ഒന്നാം<br />
പേപ്പര്&#x200d;: ഒബ്ജക്ടീവ് ടൈപ്പ്, രണ്ടുമണിക്കൂര്&#x200d;, 100 ചോദ്യം, 200 മാര്&#x200d;ക്ക്. രണ്ടാം പേപ്പര്&#x200d;: ആപ്റ്റിറ്റിയൂഡ് ടെസ്റ്റ്, ഒബ്ജക്ടീവ് ടൈപ്പ്, രണ്ടുമണിക്കൂര്&#x200d;, 80 ചോദ്യം, 200 മാര്&#x200d;ക്ക്. ഇത് ഒരു സ്‌ക്രീനിംഗ് ടെസ്റ്റ് മാത്രമാണ്. ഇത് പാസാകുന്നവര്&#x200d;ക്ക് മെയിന്&#x200d; പരീക്ഷയ്ക്ക് യോഗ്യത നേടാന്&#x200d; മാത്രമേ സാധിക്കൂ. ഓരോ വര്&#x200d;ഷവും അഞ്ചുലക്ഷത്തിനും പത്ത് ലക്ഷത്തിനുമിടയില്&#x200d; വിദ്യാര്&#x200d;ത്ഥികള്&#x200d; പ്രിലിമിനറി പരീക്ഷയെഴുതാറുണ്ട്. ഇതില്&#x200d; പരമാവധി പതിമൂവായിരത്തോളം പേര്&#x200d; മാത്രമാണ് മെയിന്&#x200d;സിലേക്ക് തെരഞ്ഞെടുക്കപ്പെടുക.</p>
<p>മെയിന്&#x200d;സ്</p>
<p>മെയിന്&#x200d;സില്&#x200d; ഒമ്പത് പേപ്പറാണുള്ളത്.<br />
ഇതില്&#x200d; മുന്നുറു മാര്&#x200d;ക്ക് വീതം വരുന്ന ഇന്ത്യന്&#x200d; ലാംഗ്വേജ്. ഇംഗ്ലീഷ് എന്നി രണ്ടു പേപ്പറുകളില്&#x200d; ഇരുപത്തിഅഞ്ചു ശതമാനം മാര്&#x200d;ക്ക് നേടിയാല്&#x200d; മതിയാവും.റാങ്ക് നിര്&#x200d;ണ്ണയത്തില്&#x200d;ല്&#x200d; ഈ പേപ്പര്&#x200d; പരിഗണിക്കുന്നതല്ല. എന്നാല്&#x200d;, ഈ രണ്ടുപേപ്പറുകള്&#x200d; പാസായാലാണ് പിന്നീടുള്ള ഏഴ് പേപ്പറുകള്&#x200d; മൂല്യനിര്&#x200d;ണയം നടത്താറുള്ളത്. ഈ ഏഴ് പേപ്പറുകള്&#x200d;ക്ക് ഓരോന്നിനും 250 മാര്&#x200d;ക്ക് വീതം മൊത്തം 1750 മാര്&#x200d;ക്കാണ്. ഇതില്&#x200d; മുന്നിലെത്തുന്ന, നിലവിലുള്ള ഒഴിവിന്റെ രണ്ട് ഇരട്ടിയോളം പേരെ (ഏകദേശം രണ്ടായിരത്തി അഞ്ഞൂറുപേരെ) ഇന്റര്&#x200d;വ്യൂവിന് (പേഴ്സണാലിറ്റി ടെസ്റ്റ്) തെരഞ്ഞെടുക്കുന്നു.</p>
<p>ഇന്റര്&#x200d;വ്യൂ</p>
<p>പരീക്ഷാര്&#x200d;ത്ഥികളുടെ വ്യക്തിഗത മികവും വിഷയങ്ങളിലെ അപഗ്രഥനവുമാണ് ഇന്റര്&#x200d;വ്യൂവില്&#x200d; പ്രധാനമായും പരിഗണിക്കപ്പെടുന്നത്. ഇന്റര്&#x200d;വ്യൂവിന് 275 മാര്&#x200d;ക്കാണുള്ളത്. മെയിന്&#x200d;സ് പരീക്ഷയിലെ ഏഴ് പേപ്പറിന്റെ 1750 മാര്&#x200d;ക്കും ഇന്റര്&#x200d;വ്യൂവിന്റെ 275 മാര്&#x200d;ക്കും കൂടി 2025 മാര്&#x200d;ക്കാണ് മൊത്തം. മെയിന്&#x200d;സിന്റെയും പേഴ്സണാലിറ്റി ടെസ്റ്റിന്റെയും മാര്&#x200d;ക്ക് ചേര്&#x200d;ത്താണ് ഫൈനല്&#x200d; മാര്&#x200d;ക്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നത്.</p>
<p>വില്ലനാവുന്ന നെഗറ്റീവ് മാര്&#x200d;ക്കുകള്&#x200d;</p>
<p>പ്രിലിമിനറി പരീക്ഷയില്&#x200d; നെഗറ്റീവ് മാര്&#x200d;ക്കുണ്ട്. അറിയാത്ത ചോദ്യങ്ങള്&#x200d;ക്കും ഉത്തരം എഴുതാന്&#x200d; ശ്രമിക്കരുത് എന്നത് കൊണ്ടാണ് നെഗറ്റീവ് മാര്&#x200d;ക്ക് ഏര്&#x200d;പെടുത്തിയത്. ഒരു ചോദ്യത്തിന് രണ്ടു മാര്&#x200d;ക്കാണെങ്കില്&#x200d; ഉത്തരം തെറ്റിയാല്&#x200d; അതിന്റെ മൂന്നിലൊന്ന് മാര്&#x200d;ക്ക് നഷ്ടപ്പെടും. ലളിതമായി പറഞ്ഞാല്&#x200d; മൂന്ന് ഉത്തരം തെറ്റിയാല്&#x200d; ഒരു ശരിയുത്തരത്തിന്റെ മാര്&#x200d;ക്ക് നഷ്ടപെടും. ആയതിനാല്&#x200d; ഉറപ്പുള്ള ചോദ്യങ്ങളുടെ ഉത്തരം എഴുതാനാണ് ശ്രമിക്കേണ്ടത്. എത്ര ശരിയുത്തരം എഴുതാന്&#x200d; കഴിഞ്ഞു എന്ന് വിലയിരുത്തിയതിന് ശേഷം പരീക്ഷഹാളില്&#x200d; വെച്ച് നന്നായി ആലോചിച്ചുവേണം ഫിഫ്റ്റി ഫിഫ്റ്റി സാധ്യതകളുള്ള ചോദ്യങ്ങള്&#x200d;ക്ക് കൂടെ ഉത്തരം കണ്ടെത്തേണ്ടത്. ഒബ്ജക്റ്റീവ് ടൈപ്പ് പരീക്ഷകളുടെ സ്‌കില്&#x200d; മനസ്സിലാക്കാന്&#x200d; മോക് ടെസ്റ്റുകള്&#x200d; അനിവാര്യമാണ്.</p>
<p>പരീക്ഷ കേന്ദ്രങ്ങങ്ങള്&#x200d;</p>
<p>സംസ്ഥാനത്ത് പ്രിലിമിനറി പരീക്ഷയ്ക്ക് തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളില്&#x200d; കേന്ദ്രമുണ്ട്. മെയിന്&#x200d; പരീക്ഷയ്ക്ക് കേരളത്തില്&#x200d; തിരുവനന്തപുരത്തു മാത്രമാണു കേന്ദ്രമുള്ളത്. പ്രിലിമിനറിയും മെയിന്&#x200d;സും അപേക്ഷരുടെ സ്വന്തം സംസ്ഥാനത്തു വെച്ചു നടക്കുമ്പോള്&#x200d; ദേശീയ തലത്തില്&#x200d; ഡല്&#x200d;ഹിയിലെ യു.പി.എസ്.സിയുടെ ഓഫിസില്&#x200d; വെച്ചാണ് ഇന്റര്&#x200d;വ്യൂ (പേഴ്‌സണാലിറ്റി) നടത്താറുള്ളത്. യു.പി.എസ്.സി ബോര്&#x200d;ഡ് അംഗങ്ങള്&#x200d; അടങ്ങുന്ന പല ബോര്&#x200d;ഡുകളില്&#x200d; ഏതെങ്കിലും ഒന്നിലായിരിക്കും ഇന്റര്&#x200d;വ്യൂ നടക്കാറുള്ളത്.</p>
<p>സര്&#x200d;ക്കാര്&#x200d; സഹായങ്ങള്&#x200d;</p>
<p>ഓരോ വര്&#x200d;ഷവും എന്&#x200d;ട്രന്&#x200d;സ് പരീക്ഷ പാസാകുന്ന പ്രിലിംസ്, മെയിന്&#x200d;സ്, ബാച്ചുകാര്&#x200d;ക്ക് സംസ്ഥാന സര്&#x200d;ക്കാരിന്റെ അധീനതയിലുള്ള സിവില്&#x200d; സര്&#x200d;ക്കാര്&#x200d; അക്കാദമിയില്&#x200d; കുറഞ്ഞ ചിലവില്&#x200d; പരിശീലന സൗകര്യമുണ്ട്. കേരളത്തില്&#x200d; നിന്ന് ഇന്റര്&#x200d;വ്യുവിന് അവസരം കിട്ടുന്ന ഏതൊരാള്&#x200d;ക്കും ഡല്&#x200d;ഹിയിലേക്കുള്ള വിമാന ടിക്കറ്റും കേരള ഹൗസിലെ താമസ സൗകര്യവും സൗജന്യമാണ്. പ്രൈവറ്റ് ഇന്&#x200d;സ്റ്റിട്യൂട്ടില്&#x200d; പഠിച്ചു യോഗ്യത നേടിയവര്&#x200d;ക്കും ഈ ആനുകൂല്യം ലഭിക്കും.</p>
<p>ഐഛിക വിഷയം മലയാളമാവാന്&#x200d;?</p>
<p>ഐശ്ചിക വിഷയം തെരഞ്ഞെടുക്കുമ്പോള്&#x200d; ഇഷ്ടമാണ് പ്രധാനം. പരീക്ഷ തയ്യാറെടുപ്പില്&#x200d; ദിവസവും മൂന്ന് മണിക്കൂര്&#x200d; വരെ വായിക്കാനും പഠിക്കാനും കഴിയുന്ന വിഷയത്തിനാണ് മുന്&#x200d;തൂക്കം നല്&#x200d;കേണ്ടത്. എന്നെ സംബന്ധിച്ചിടത്തോളം മലയാളം സ്വാഭാവികമായ ഒരു തെരഞ്ഞെടുപ്പായിരുന്നു. പത്താം തരം വരെ ഒന്നാമത്തെതും പ്ലസ്ടു തലത്തില്&#x200d; രണ്ടാമത്തെ വിഷയവുമായിരുന്നു മലയാളം. കഥയും കവിതയും ഉള്&#x200d;പ്പെടെ വായനയോടുള്ള ഇഷ്ടം കൊണ്ടാണ് മലയാളം തിരഞ്ഞെടുത്തത്. മറ്റ് വിഷയങ്ങള്&#x200d; പഠിക്കുമ്പോഴുള്ള സങ്കീര്&#x200d;ണതകള്&#x200d;ക്കിടയില്&#x200d; മലയാള കഥയും കവിതയും വായിക്കുന്നത് ആശ്വാസമായിരുന്നു. പരീക്ഷ സമ്മര്&#x200d;ദ്ദങ്ങളെ അതിജയിക്കാനും മലയാളം സഹായിച്ചിട്ടുണ്ട്.</p>
<p>മാതൃഭാഷയുടെ അനിവാര്യത</p>
<p>ഒരു കുഞ്ഞു ജനിച്ചു വീഴുമ്പോള്&#x200d; തന്നെ കുട്ടി കേട്ടുശീലിക്കുന്നതാണ് മാതൃ ഭാഷ. ഒരു ജനതയുടെ വികാരവും പൈതൃകവുമായ മാതൃഭാഷയോടുള്ള ഇഷ്ടമാണ് മറ്റു ഭാഷകള്&#x200d; പഠിക്കാനുള്ള താല്പര്യം ജനിപ്പിക്കുന്നത്. മലയാള ഭാഷയുടെ വളര്&#x200d;ച്ചയില്&#x200d; നോവലുകളും കഥകളും കവിതകളും വഹിക്കുന്ന പങ്ക് മഹത്തരമാണ്. ഭാഷയില്&#x200d; വിലപ്പെട്ട സംഭാവനകള്&#x200d; നല്&#x200d;കിയ എഴുത്തുകാരെ അറിയാന്&#x200d; ശ്രമിക്കണം. മാതൃഭാഷയുടെ ശക്തിയിലും സൗന്ദര്യത്തിലും അഭിമാനം കൊള്ളാനും സാധിക്കണം. ഒരു തലമുറയില്&#x200d; നിന്നും മറ്റൊരു തലമുറയിലേക്ക് പകര്&#x200d;ന്നു കൊടുക്കുമ്പോഴാണ് ഭാഷ നിലനില്&#x200d;ക്കുന്നത്. മലയാളം സംസാരിക്കുകയും പഠിക്കുകയും ചെയ്യുന്ന സംസ്‌കാരം പ്രോത്സാഹിക്കപ്പെടണം.</p>
<p>അധ്യാപകരുടെ റോള്&#x200d;?.</p>
<p>കുട്ടികളെ പ്രോച്ചോദിപ്പിക്കുന്നവരായും അവര്&#x200d;ക്ക് നല്ല വഴികളെ കുറിച്ച് പറഞ്ഞു കൊടുക്കുന്നവരായും മാറാന്&#x200d; അദ്ധ്യാപകര്&#x200d; ശ്രമിക്കണം. നിങ്ങള്&#x200d; ഡോക്ടരാവണം, കലക്ടറാവണം, എഞ്ചിനീയറാവണം എന്ന് പറയുന്ന രീതിക്കു പകരം അത്തരം അവസരങ്ങളെ കുറിച്ചുള്ള അവബോധമാണ് അധ്യാപകര്&#x200d; പകരേണ്ടത്. സ്‌കൂളും പാഠപുസ്തകവും ഭക്ഷണവും വസ്ത്രവും തുടങ്ങി നമ്മുടെ നിത്യജീവിതത്തിന്റെ തീര്&#x200d;പ്പു കേന്ദ്രമായ രാഷ്ട്രീയത്തിന്റെ പ്രാധാന്യവും അതിലെ അവസരങ്ങളെകുറിച്ചും വിദ്യാര്&#x200d;ഥികളോട് പറയാന്&#x200d; മറക്കരുത്. വിവിധ സ്‌കോളര്&#x200d;ഷിപ്പ് പരീക്ഷകളെ കുറിച്ച് അദ്ധ്യാപകര്&#x200d;ക്ക് അറിവുണ്ടായിരിക്കണം. ആലപ്പുഴയില്&#x200d; ജില്ലാ കലക്ടറായി ചാര്&#x200d;ജ് എടുത്ത ദിവസം തന്നെ ഡി.ഡി.ഇയോട് വിദ്യാര്&#x200d;ത്ഥികള്&#x200d;ക്കുള്ള സ്‌കോളര്&#x200d;ഷിപ്പുകളെകുറിച്ചാണ് അന്വേഷിച്ചത്. കുട്ടികള്&#x200d;ക്കു കാര്യങ്ങള്&#x200d; മനസിലാവുന്ന പ്രായത്തില്&#x200d; സിവില്&#x200d; സര്&#x200d;വീസിനെ കുറിച്ച് പറഞ്ഞു കൊടുക്കാനും അദ്ധ്യാപകര്&#x200d;ക്ക് കഴിയണം. വ്യക്തിപരായി, തന്റെ ശിഷ്യരില്&#x200d; ആരെങ്കിലും ഒരാള്&#x200d; ഒന്നാം റാങ്കോടെ ഐ.എ.എസ് നേടണമെന്ന പ്രൊഫസര്&#x200d; നാരായണന്&#x200d; സാറുടെ പ്രോത്സാഹനം നിറഞ്ഞ വാക്കുകള്&#x200d; എന്റെ വിജയത്തില്&#x200d; കരുത്തായിട്ടുണ്ട്. സിവില്&#x200d; സര്&#x200d;വീസ് പരീക്ഷയില്&#x200d; കൂടുതല്&#x200d; ചോദ്യങ്ങള്&#x200d; അഞ്ചാം ക്ലാസ് തൊട്ടു പ്ലസ്ടു വരെയുള്ള പാഠഭാഗങ്ങളില്&#x200d; നിന്നാണ്. ഈ പാഠഭാഗങ്ങള്&#x200d; നന്നായി പഠിക്കേണ്ടതിന്റെ പ്രാധാന്യം കുട്ടികളോട് വിശദീകരിക്കണം. ഓരോ ദിവസത്തെയും പത്രങ്ങള്&#x200d; വായിക്കുകയും പത്തു മിനുട്ടെങ്കിലും വാര്&#x200d;ത്തകള്&#x200d; സംബന്ധിച്ചു ചര്&#x200d;ച്ചകള്&#x200d; നടത്തുകയും ചെയ്യുന്ന ക്ലാസ് മുറികളില്&#x200d; നിന്നും ആകാശത്തോളം ഉയരത്തില്&#x200d; എത്തുന്ന മിടുക്കരെ വാര്&#x200d;ത്തെടുക്കാന്&#x200d; സാധിക്കും.</p>
<p>കലകള്&#x200d; പകര്&#x200d;ന്ന ആത്മവിശ്വാസം?.</p>
<p>പാഠ പുസ്തകങ്ങള്&#x200d;ക്കപ്പുറത്തുള്ള ലോകവും ജീവിതവും അറിയാന്&#x200d; ചെറുപ്പത്തിലെ കലാപഠനങ്ങള്&#x200d; ഉപകരിച്ചിട്ടുണ്ട്. ചെറുപ്പത്തില്&#x200d; തന്നെ പാട്ടും കര്&#x200d;ണാടിക് സംഗീതവും ഭരതനാട്യം, മോഹിനിയാട്ടം തുടങ്ങിയ നൃത്തങ്ങളും പഠിക്കാന്&#x200d; ഭാഗ്യം ലഭിച്ചിരുന്നു. വീണയും പഠിക്കാനായി. നൃത്തവും സംഗീതവും ഉള്&#x200d;പെടെയുള്ള കലകളുടെ പഠനം ഏകാഗ്രതയും ആത്മ വിശ്വാസവും വര്&#x200d;ദ്ധിപ്പിക്കുന്നതായി അനുഭവപ്പെട്ടിട്ടുണ്ട്. കുഞ്ഞു പ്രായത്തില്&#x200d; സ്റ്റേജില്&#x200d; കയറി പരിപാടികള്&#x200d; അവതരിപ്പിക്കുന്നവരില്&#x200d; മറ്റുള്ളവരെ അഭിസംബോധന ചെയ്യാന്&#x200d; പേടിയുണ്ടാവില്ല. മുതിര്&#x200d;ന്നതിന് ശേഷം വേദിയില്&#x200d; എത്തുമ്പോള്&#x200d; സഭാകമ്പം അനുഭവപ്പെടും. സ്‌കൂള്&#x200d; കാലത്തെ സ്റ്റേജുകള്&#x200d; പറക്കാനുള്ള ചിറകുകളാണ് നല്&#x200d;കിയത്. കൂട്ടായ്മകള്&#x200d; കൂടിയാണ് കലകള്&#x200d; വിഭാവനം ചെയ്യുന്നത്.</p>
<p>മറക്കാനാവാത്ത യാത്ര</p>
<p>സിവില്&#x200d; സര്&#x200d;വീസ് ഇന്റര്&#x200d;വ്യൂവിനായി ഡല്&#x200d;ഹിയിലേക്ക് നടത്തിയ യാത്ര ജീവിതത്തിലെ മറക്കാനാവാത്ത അനുഭവമാണ്. കേരളത്തിന് പുറത്തേക്കുള്ള ആദ്യത്തെ യാത്ര കൂടിയായിരുന്നു അത്. ആ യാത്രയിലാണ് ആദ്യമായി വിമാനത്തില്&#x200d; കയറുന്നത്. അച്ചനും ഞാനും ഇപ്പോള്&#x200d; നാഗ്പൂരിലെ റവന്യു സര്&#x200d;വീസ് അക്കാദമിയിലെ ഫാക്കല്&#x200d;റ്റി കൂടിയായ കൂട്ടുകാരി ലൈനയും ഒന്നിച്ചുള്ള ആ യാത്ര ഒരിക്കലും മറക്കാനാവില്ല. പരീക്ഷയുടെ ആശങ്കയും രാജ്യ തലസ്ഥാനമായ ഡല്&#x200d;ഹി ആദ്യമായി കാണാനുള്ള കൗതുകവും തമ്മിലുള്ള സംഘര്&#x200d;ഷവുമായിരുന്നു ആ യാത്രയുടെ ത്രില്&#x200d;. ഡല്&#x200d;ഹിയുടെ പ്രധാന ഭാഗങ്ങളിലൂടെ ഓട്ടപ്രദക്ഷിണം നടത്തിയതും ഇന്നലെ കഴിഞ്ഞത് പോലെയുണ്ട്. ട്രെയിനിലുള്ള മൂന്ന് ദിവസത്തെ മടക്ക യാത്ര ജീവിതത്തില്&#x200d; തുടര്&#x200d;യാത്രകളില്&#x200d; ഉപകരിക്കുന്ന ഒട്ടേറെ പാഠങ്ങളാണ് പകര്&#x200d;ന്നത്.</p>
<p>ഇഷ്ട എഴുത്തുകാരും സ്വാധീനിച്ച പുസ്തകങ്ങളും?</p>
<p>പഠന കാലത്തു ഫിക്ഷനുകളോടായിരുന്നു ഇഷ്ടം. തിരുവന്തപുരത്തെ പബ്ലിക് ലൈബ്രറിയില്&#x200d; അംഗത്വം എടുത്തതോടെയാണ് ആഴത്തിലുള്ള വായനയിലേക്ക് കടക്കുന്നത്. സിവില്&#x200d; സര്&#x200d;വീസില്&#x200d; എത്തിയതിനു ശേഷമാണു നോണ്&#x200d; ഫിക്ഷന്&#x200d; വായിച്ചു തുടങ്ങിയത്. ഖലീല്&#x200d; ജിബ്രാനും ജലാലുദ്ദീന്&#x200d; റൂമിയുമാണ് ഇഷ്ട എഴുത്തുകാര്&#x200d;. ജിബ്രാന്റെ പ്രവാചകന്&#x200d; എന്ന പുസ്തകം ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും സ്വാധീനിച്ചു കൊണ്ടിരുന്നു. പത്തു വര്&#x200d;ഷം മുന്&#x200d;പ് ഞാന്&#x200d; മനസിലാക്കിയ അര്&#x200d;ത്ഥമല്ല ഇപ്പോള്&#x200d; അതിലെ ഓരോ വരികള്&#x200d;ക്കും. നമ്മള്&#x200d; വളരുന്നത് പോലെ പുസ്തകങ്ങളും വളരും എന്നതാണ് ജിബ്രാന്&#x200d;, റൂമി, നെരൂദ തുടങ്ങിയവരുടെ മിസ്റ്റിക് കൃതികളുടെ പ്രധാന സവിശേഷതയായി തോന്നിയത്. മലയാളത്തില്&#x200d; എം.ടി യെയും വൈലോപ്പിള്ളിയെയും ഇഷ്ടമാണ്. അരുന്ധതി റോയിയുടെ എഴുത്തിന് മാസ്മരിക ശക്തിയുണ്ട്. കഥയും കവിതയും നോവലും വായിക്കാറുണ്ട്.</p>
<p>&#8216;ഹരിത ടിപ്‌സ്&#8217;</p>
<p>യു.പി.എസ്.സി വിജ്ഞാപനം വരുന്നതിനും ആറു മാസം മുമ്പ് തയ്യാറെടുപ്പുകള്&#x200d; ആരംഭിക്കണം.<br />
പ്രിലിംസും മെയിന്&#x200d;സും ഒന്നിച്ചു പഠിക്കണം.<br />
മൂന്ന് മാസത്തിനുള്ളില്&#x200d; ഓരോരുത്തര്&#x200d;ക്കും അനുയോജ്യമായ പഠന സമയം തിരിച്ചറിയാന്&#x200d; കഴിയണം.<br />
പഠിക്കാന്&#x200d; താല്പര്യമുള്ള സമയത്ത് പ്രയാസമുള്ള വിഷയങ്ങള്&#x200d; പഠിക്കണം.<br />
പഠനത്തില്&#x200d; മടുപ്പ് വരുമ്പോള്&#x200d; ഇഷ്ട വിഷയത്തിലേക്ക് മാറണം.<br />
ഇന്റര്&#x200d;വ്യൂ മുന്നില്&#x200d; കണ്ട് ഗ്രൂപ്പ് സ്റ്റഡിയും ശീലിക്കണം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1haritha-v-the-first-malayali-woman-to-secure-first-rank-in-the-civil-service-examination-kumar-ias.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>തോല്പിക്കാൻ ശ്രമിച്ച വിധിയോട് പൊരുതി സിവില്&#x200d; സര്&#x200d;വീസ് കൈപ്പിടിയിലൊതുക്കി ഷഹാന ഷെറിന്&#x200d;</title>
		<link>https://www.chandrikadaily.com/sherin-shahana-civil-service-wayanad.html</link>
					<comments>https://www.chandrikadaily.com/sherin-shahana-civil-service-wayanad.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Wed, 24 May 2023 09:27:13 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[civil service]]></category>
		<category><![CDATA[shahana sherin]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=255677</guid>

					<description><![CDATA[തോല്&#x200d;പ്പിക്കാന്&#x200d; ശ്രമിച്ച വിധിക്ക് മുന്നില്&#x200d; വിജയിച്ചുകാട്ടി സിവില്&#x200d; സര്&#x200d;വീസ് തിളക്കത്തില്&#x200d; വയനാട്ടുകാരി ഷഹാന ഷെറിന്&#x200d;. ഐഎഎസ് പരീക്ഷയില്&#x200d; മികച്ച വിജയമാണ് ഷഹാന ഷെറിന്&#x200d; കരസ്ഥമാക്കിയത്. 913-ാം റാങ്കാണ് വയനാട് സ്വദേശിയായ ഷഹാന സ്വന്തമാക്കിയത്. ആദ്യം ടെറസില്&#x200d; നിന്ന് കാല്&#x200d;വഴുതി വീണ് വീല്&#x200d;ച്ചെയറിലായി, പിന്നീട് കാര്&#x200d; അപകടത്തിന്റെ രൂപത്തിലുമെല്ലാം വിധി ഷഹാനയുടെ പരീക്ഷിച്ചുകൊണ്ടേയിരുന്നു. എന്നാല്&#x200d; ഒന്നിനുമുന്നിലുമുട്ടുമടത്താതെ ഷഹാന പൊരുതി.ആറ് വര്&#x200d;ഷം മുന്&#x200d;പാണ് ഷഹാനയുടെ ജീവിതം മാറ്റിമറിച്ച സംഭവം നടക്കുന്നത്. ടെറസില്&#x200d; വിരിച്ചിരുന്ന വസ്ത്രം എടുക്കാന്&#x200d; പോകുന്നതിനിടെയാണ് ഷഹാനയ്ക്ക് അപകടം [&#8230;]]]></description>
										<content:encoded><![CDATA[<p>തോല്&#x200d;പ്പിക്കാന്&#x200d; ശ്രമിച്ച വിധിക്ക് മുന്നില്&#x200d; വിജയിച്ചുകാട്ടി സിവില്&#x200d; സര്&#x200d;വീസ് തിളക്കത്തില്&#x200d; വയനാട്ടുകാരി ഷഹാന ഷെറിന്&#x200d;. ഐഎഎസ് പരീക്ഷയില്&#x200d; മികച്ച വിജയമാണ് ഷഹാന ഷെറിന്&#x200d; കരസ്ഥമാക്കിയത്. 913-ാം റാങ്കാണ് വയനാട് സ്വദേശിയായ ഷഹാന സ്വന്തമാക്കിയത്.</p>
<p>ആദ്യം ടെറസില്&#x200d; നിന്ന് കാല്&#x200d;വഴുതി വീണ് വീല്&#x200d;ച്ചെയറിലായി, പിന്നീട് കാര്&#x200d; അപകടത്തിന്റെ രൂപത്തിലുമെല്ലാം വിധി ഷഹാനയുടെ പരീക്ഷിച്ചുകൊണ്ടേയിരുന്നു. എന്നാല്&#x200d; ഒന്നിനുമുന്നിലുമുട്ടുമടത്താതെ ഷഹാന പൊരുതി.ആറ് വര്&#x200d;ഷം മുന്&#x200d;പാണ് ഷഹാനയുടെ ജീവിതം മാറ്റിമറിച്ച സംഭവം നടക്കുന്നത്.</p>
<p>ടെറസില്&#x200d; വിരിച്ചിരുന്ന വസ്ത്രം എടുക്കാന്&#x200d; പോകുന്നതിനിടെയാണ് ഷഹാനയ്ക്ക് അപകടം സംഭവിക്കുന്നത്. മഴ പെയ്ത് തെന്നിക്കിടക്കുകയായിരുന്ന ടെറസില്&#x200d; കാല്&#x200d; വഴുതി ആദ്യം സണ്&#x200d;ഷെയ്ഡിലും അവിടെ നിന്ന് താഴേക്കും പതിക്കുകയായിരുന്നു. നട്ടെല്ലിനും വാരിയെല്ലിനും ഗുരുതരമായി പരുക്കേറ്റിരുന്നു. തുടര്&#x200d;ന്ന് ഷഹാനയുടെ ജീവിതം വീല്&#x200d; ചെയറിലായി.</p>
<p>വീല്&#x200d; ചെയറിലായെങ്കിലും തന്റെ സ്വപ്നങ്ങളെ കൈവിട്ട് കളയാന്&#x200d; ഷഹാന തയാറായിരുന്നില്ല. കിടക്കയില്&#x200d; കിടന്നായിരുന്നു ഷഹാനയുടെ പിന്നീടുള്ള പഠനമെല്ലാം.</p>
<p>2020 ല്&#x200d; നീറ്റ് പരീക്ഷ എഴുതി നേടി ഷഹാന. അതിനിടെ പ്രതിസന്ധികള്&#x200d; ഓരോന്നായി വന്നു. കഴിഞ്ഞ ദിവസം കാര്&#x200d; അപകടത്തിന്റെ രൂപത്തിലുമെത്തി.ഷഹാന സഞ്ചരിച്ച കാര്&#x200d; അപകടത്തില്&#x200d; പെട്ട് പരിക്കേറ്റ് പെരിന്തല്&#x200d;മണ്ണയിലെ ആശുപത്രിയില്&#x200d; ചികിത്സയില്&#x200d; കഴിയവെയാണ് ഐഎഎസ് പരീക്ഷാ ഫലം വരുന്നത്.</p>
<p>കമ്പളക്കാട് കെല്&#x200d;ട്രോണ്&#x200d; വളവിലെ പരേതനായ ടി.കെ ഉസ്മാന്റെയും ആമിനയുടെയും മകളാണ് ഷഹാന. പെരിന്തല്&#x200d;മണ്ണ ഹൈദരലി ശിഹാബ് തങ്ങള്&#x200d; സിവില്&#x200d; സര്&#x200d;വ്വീസ് അക്കാദമിയിലായിരുന്നു ഷഹാനയുടെ പരിശീലനം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/sherin-shahana-civil-service-wayanad.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സിവില്&#x200d; സര്&#x200d;വീസ് ഫലം പ്രഖ്യാപിച്ചു; ഒന്നാമത് ഇഷിത കിഷോറിന്; ആദ്യ നാല് റാങ്കും പെണ്&#x200d;കുട്ടികള്&#x200d;ക്ക്; മലയാളി ഗഹന നവ്യ ജെയിംസിന്‌ ആറാം റാങ്ക്</title>
		<link>https://www.chandrikadaily.com/acivil-services-result-declared-first-to-ishita-kishore-first-four-ranks-are-for-girls.html</link>
					<comments>https://www.chandrikadaily.com/acivil-services-result-declared-first-to-ishita-kishore-first-four-ranks-are-for-girls.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Tue, 23 May 2023 09:33:01 +0000</pubDate>
				<category><![CDATA[Education]]></category>
		<category><![CDATA[EDUCATION]]></category>
		<category><![CDATA[india]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[civil service]]></category>
		<category><![CDATA[exam]]></category>
		<category><![CDATA[result]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=255424</guid>

					<description><![CDATA[സിവില്&#x200d; സര്&#x200d;വീസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. ഇഷിത കിഷോറിനാണ് ഒന്നാം റാങ്ക്. ഗരിമ ലോഹ്യ, ഉമ ഹാരതി, സ്മൃതി മിശ്ര എന്നിവരാണ് യഥാക്രമം രണ്ട്, മൂന്ന്, നാല് സ്ഥാനക്കാര്&#x200d;. മലയാളിയായ ഗഹന നവ്യ ജെയിംസ് ആറാം റാങ്ക് സ്വന്തമാക്കി. വി.എം ആര്യ (36ാം റാങ്ക്), അനൂപ് ദാസ് (38ാം റാങ്ക്) ഗൗതം രാജ് (63ാം റാങ്ക്) എന്നിവരാണ് റാങ്ക് പട്ടികയിലെ മറ്റു മലയാളികള്&#x200d;.]]></description>
										<content:encoded><![CDATA[<p>സിവില്&#x200d; സര്&#x200d;വീസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. ഇഷിത കിഷോറിനാണ് ഒന്നാം റാങ്ക്. ഗരിമ ലോഹ്യ, ഉമ ഹാരതി, സ്മൃതി മിശ്ര എന്നിവരാണ് യഥാക്രമം രണ്ട്, മൂന്ന്, നാല് സ്ഥാനക്കാര്&#x200d;. മലയാളിയായ ഗഹന നവ്യ ജെയിംസ് ആറാം റാങ്ക് സ്വന്തമാക്കി. വി.എം ആര്യ (36ാം റാങ്ക്), അനൂപ് ദാസ് (38ാം റാങ്ക്) ഗൗതം രാജ് (63ാം റാങ്ക്) എന്നിവരാണ് റാങ്ക് പട്ടികയിലെ മറ്റു മലയാളികള്&#x200d;.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/acivil-services-result-declared-first-to-ishita-kishore-first-four-ranks-are-for-girls.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സിവില്&#x200d; സര്&#x200d;വ്വീസ് അഭിമുഖം ഓഗസ്റ്റ് രണ്ടിന്</title>
		<link>https://www.chandrikadaily.com/news-kerala-upsc-civil-services-interview-2020.html</link>
					<comments>https://www.chandrikadaily.com/news-kerala-upsc-civil-services-interview-2020.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Thu, 10 Jun 2021 08:37:32 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[civil service]]></category>
		<category><![CDATA[upsci]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=189786</guid>

					<description><![CDATA[ന്യൂഡല്&#x200d;ഹി: 2020-ലെ സിവില്&#x200d; സര്&#x200d;വീസ് അഭിമുഖം ഓഗസ്റ്റ് രണ്ട് മുതല്&#x200d; പുനരാരംഭിക്കും.കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്&#x200d; ഏപ്രില്&#x200d; മാസത്തില്&#x200d; അഭിമുഖ പരീക്ഷകള്&#x200d; മാറ്റിവച്ചിരുന്നു. സ്ഥിതിഗതികള്&#x200d; വിലയിരുത്തിയാണ് തീരുമാനിച്ചതെന്ന് യു.പി.എസ്.സി വ്യത്തങ്ങള്&#x200d; പറഞ്ഞു. 2046 പേരാണ് അഭിമുഖത്തില്&#x200d; പങ്കെടുക്കുക. ഉദ്യോഗാര്&#x200d;ഥികള്&#x200d;ക്കായുള്ള കോള്&#x200d; ലൈറ്റര്&#x200d; ഉടന്&#x200d; വെബ്‌സൈറ്റില്&#x200d; പ്രസിദ്ധികരിക്കും. &#160; &#160;]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: 2020-ലെ സിവില്&#x200d; സര്&#x200d;വീസ് അഭിമുഖം ഓഗസ്റ്റ് രണ്ട് മുതല്&#x200d; പുനരാരംഭിക്കും.കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്&#x200d; ഏപ്രില്&#x200d; മാസത്തില്&#x200d; അഭിമുഖ പരീക്ഷകള്&#x200d; മാറ്റിവച്ചിരുന്നു. സ്ഥിതിഗതികള്&#x200d; വിലയിരുത്തിയാണ് തീരുമാനിച്ചതെന്ന് യു.പി.എസ്.സി വ്യത്തങ്ങള്&#x200d; പറഞ്ഞു. 2046 പേരാണ് അഭിമുഖത്തില്&#x200d; പങ്കെടുക്കുക. ഉദ്യോഗാര്&#x200d;ഥികള്&#x200d;ക്കായുള്ള കോള്&#x200d; ലൈറ്റര്&#x200d; ഉടന്&#x200d; വെബ്‌സൈറ്റില്&#x200d; പ്രസിദ്ധികരിക്കും.</p>
<p>&nbsp;</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/news-kerala-upsc-civil-services-interview-2020.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇത്തവണ സിവില്&#x200d; സര്&#x200d;വീസ് നേടിയവരില്&#x200d; 61 ശതമാനവും ആര്&#x200d;എസ്എസ്അനുകൂല സ്ഥാപനത്തില്&#x200d; പരിശീലിച്ചവര്&#x200d;</title>
		<link>https://www.chandrikadaily.com/civil-service-news.html</link>
					<comments>https://www.chandrikadaily.com/civil-service-news.html#respond</comments>
		
		<dc:creator><![CDATA[web desk 1]]></dc:creator>
		<pubDate>Fri, 18 Sep 2020 17:26:49 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[civil service]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=154527</guid>

					<description><![CDATA[14% ജനസംഖ്യയുള്ള മുസ്‌ലിംകളില്&#x200d; അഞ്ച് ശതമാനം പേര്&#x200d;ക്ക് മാത്രമാണ് പ്രവേശം നേടാനായത്]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: ഇത്തവണ സിവില്&#x200d; സര്&#x200d;വീസ് നേടിയവരിലധികവും ആര്&#x200d;എസ്എസ് പിന്തുണയില്&#x200d; പ്രവര്&#x200d;ത്തിക്കുന്ന സങ്കല്പ് ഫൗണ്ടേഷനില്&#x200d; പരിശീലനം നേടിയവര്&#x200d;. സിവില്&#x200d; സര്&#x200d;വീസില്&#x200d; അറുപത് ശതമാനത്തിലധികം പേരാണ് സങ്കല്പ് ഫൗണ്ടേഷനില്&#x200d; നിന്നുള്ളവരാണ്. 14% ജനസംഖ്യയുള്ള മുസ്‌ലിംകളില്&#x200d; അഞ്ച് ശതമാനം പേര്&#x200d;ക്ക് മാത്രമാണ് പ്രവേശം നേടാനായത്. സംഘ്പരിവാര്&#x200d; അനുകൂല മാധ്യമങ്ങള്&#x200d; രാജ്യത്ത് യുപിഎസ്‌സി ജിഹാദ് നടക്കുന്നുവെന്ന പ്രചാരണം കൊഴുപ്പിക്കുമ്പോഴാണ് ഞെട്ടിപ്പിക്കുന്ന ഈ കണക്ക് പുറത്തുവരുന്നത്.</p>
<p>രാജ്യത്ത് യു.പി.എസ്.സി ജിഹാദ് നടക്കുന്നുവെന്ന് പ്രചരിപ്പിച്ച സംഘ്പരിവാര്&#x200d; അനുകൂല മാധ്യമം സുദര്&#x200d;ശന ടിവിക്കെതിരായ പരാതി സുപ്രീംകോടതി കയറിയിരിക്കുകയാണ്. അതിനിടെയാണ് ഇത്തവണ മാത്രം സിവില്&#x200d; സര്&#x200d;വീസ് പ്രവേശനത്തിന്റെ ഞെട്ടിക്കുന്ന കണക്ക് പുറത്തുവരുന്നത്. പ്രവേശനം നേടിയവരില്&#x200d; മുസ്‌ലിം പ്രാതിനിധ്യം വളരെ കുറവാണ്. അതേസമയം മഹാഭൂരിപക്ഷവും സംഘ്പരിവാര്&#x200d; അനുകൂല സ്ഥാപനത്തില്&#x200d; പരിശീലനം നേടിയവരും. 14.2% ജനസംഖ്യയുള്ള രാജ്യത്തെ പ്രധാന ന്യൂനപക്ഷമായ മുസ്‌ലിംകള്&#x200d;ക്ക് ഇത്തവണ പ്രതിനിധ്യം 5% മാത്രം. പ്രവേശനം നേടിയ 828 പേരില്&#x200d; 42 പേര്&#x200d; മാത്രം. എന്നാല്&#x200d; ഇതില്&#x200d; 476 പേരും ആര്&#x200d;.എസ്.എസ് പിന്തുണയോടെ പ്രവര്&#x200d;ത്തിക്കുന്ന സങ്കല്പ് ഫൗണ്ടേഷനില്&#x200d; പരിശീലനം നേടിയവര്&#x200d;, അതായത് 61% പേര്&#x200d;. ഫൗണ്ടേഷന്&#x200d; തന്നെയാണ് ഇക്കാര്യം അവകാശപ്പെട്ടത്. കഴിഞ്ഞ വര്&#x200d;ഷങ്ങളിലെ കണക്കും ഇത് തന്നെ. 2018ല്&#x200d; 57%വും 2017ല്&#x200d; 62%വും 2016ല്&#x200d; 60% പേരും ഇവിടെ നിന്ന് പ്രവേശനം നേടി.</p>
<p>ഇത്തവണ സിവില്&#x200d; സര്&#x200d;വീസ് നേടിയ സ്ഥാപനത്തിലെ വിദ്യാര്&#x200d;ഥികളെ ആദരിക്കാനായി നാളെയാണ് ഫൗണ്ടേഷന്&#x200d; ആദരിക്കല്&#x200d; ചടങ്ങ് വെച്ചിരിക്കുന്നത്. കേന്ദ്ര പെട്രോളിയം മന്ത്രി ധര്&#x200d;മേന്ദ്ര പ്രധാന്&#x200d;, നാഗലാന്&#x200d;ഡ് ഗവര്&#x200d;ണര്&#x200d; എന്&#x200d; രവി എന്നിവരാണ് മുഖ്യാതിഥികള്&#x200d;, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ മുതല്&#x200d; വിദ്യാഭ്യാസ മന്ത്രി പൊക്രിയാല്&#x200d; വരെ ഫൗണ്ടേഷനിലെ സന്ദര്&#x200d;ശകരാണ്. ഈ വസ്തുത മറച്ചുവെച്ചാണ് ജാമിഅ മില്ലിയ സര്&#x200d;വകലാശാലയുടെയും സകാത്ത് ഫൗണ്ടേഷന്റെയും സിവില്&#x200d; സര്&#x200d;വീസ് പരിശീലന കേന്ദ്രങ്ങള്&#x200d; വഴി മുസ്‌ലിംകള്&#x200d; നുഴഞ്ഞുകയറുന്നുവെന്ന വര്&#x200d;ഗീയ പ്രചാരണം സംഘ്പരിവാര്&#x200d; മീഡിയകള്&#x200d; അഴിച്ചുവിടുന്നത്.</p>
<p>&nbsp;</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/civil-service-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>എം.എസ്.എഫ്  ശിഹാബ് തങ്ങള്&#x200d; സിവില്&#x200d; സര്&#x200d;വീസ് പ്രവേശന പരീക്ഷ   വിവിധ  കേന്ദ്രങ്ങളില്&#x200d; ആയി നിരവധി വിദ്യാര്&#x200d;ഥികള്&#x200d; പരീക്ഷ എഴുതി    ഫലം സെപ്തംബര് 18ന്</title>
		<link>https://www.chandrikadaily.com/shihab-thangal-civil-service-entrance-exam.html</link>
					<comments>https://www.chandrikadaily.com/shihab-thangal-civil-service-entrance-exam.html#respond</comments>
		
		<dc:creator><![CDATA[web desk 1]]></dc:creator>
		<pubDate>Sun, 08 Sep 2019 14:13:28 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[civil service]]></category>
		<category><![CDATA[entrance exam]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=138536</guid>

					<description><![CDATA[കോഴിക്കോട് : ഹബീബ് സ്റ്റുഡന്റ്‌സ് സെന്റര്&#x200d; കേന്ദ്രമായി എം.എസ്.എഫ് സംസ്ഥാന കമ്മിറ്റി നടപ്പിലാക്കാന്&#x200d; ഉദ്ദേശിക്കുന്ന ബഹുമുഖ വിദ്യാഭ്യാസ പദ്ധതികളുടെ ഭാഗമായി വിവിധ സര്&#x200d;ക്കാര്&#x200d; കമ്മീഷന്&#x200d; റിപ്പോര്&#x200d;ട്ടുകളുടെ അടിസ്ഥാനത്തില്&#x200d; വിദ്യാഭ്യാസപരമായി പിന്നോക്കം നില്&#x200d;ക്കുന്ന ദലിത്-മുസ്‌ലിം വിഭാഗങ്ങളുടെ സാമൂഹിക ഉന്നമനം ലക്ഷ്യമാക്കി സ്‌കോളര്&#x200d;ഷിപ്പോടു കൂടി നടക്കുന്ന ശിഹാബ് തങ്ങള്&#x200d; സിവില്&#x200d; സര്&#x200d;വീസ് പ്രവേശന പരീക്ഷ കേരളത്തിലുടനീളം 24 കേന്ദ്രങ്ങളില്&#x200d; നടത്തി. കൃത്യമായ ആസൂത്രണത്തോടെ യു.പി.എസ്.സി മാതൃകയില്&#x200d; ആണ് പരീക്ഷ ക്രമീകരിക്കപ്പെട്ടത്.സോവറിന്&#x200d; ഐ.എ.എസ് ഇന്&#x200d;സ്റ്റിറ്റിയൂട്ടിന്റെ അക്കാദമിക് സപ്പോര്&#x200d;ട്ടോടു കൂടിയാണ് ശിഹാബ് തങ്ങള്&#x200d; [&#8230;]]]></description>
										<content:encoded><![CDATA[
<p></p>



<p>കോഴിക്കോട് :  ഹബീബ് സ്റ്റുഡന്റ്‌സ് സെന്റര്&#x200d; കേന്ദ്രമായി എം.എസ്.എഫ് സംസ്ഥാന കമ്മിറ്റി  നടപ്പിലാക്കാന്&#x200d; ഉദ്ദേശിക്കുന്ന ബഹുമുഖ വിദ്യാഭ്യാസ പദ്ധതികളുടെ ഭാഗമായി വിവിധ സര്&#x200d;ക്കാര്&#x200d; കമ്മീഷന്&#x200d; റിപ്പോര്&#x200d;ട്ടുകളുടെ അടിസ്ഥാനത്തില്&#x200d; വിദ്യാഭ്യാസപരമായി പിന്നോക്കം നില്&#x200d;ക്കുന്ന ദലിത്-മുസ്‌ലിം വിഭാഗങ്ങളുടെ സാമൂഹിക ഉന്നമനം ലക്ഷ്യമാക്കി സ്‌കോളര്&#x200d;ഷിപ്പോടു കൂടി നടക്കുന്ന ശിഹാബ് തങ്ങള്&#x200d; സിവില്&#x200d; സര്&#x200d;വീസ് പ്രവേശന പരീക്ഷ കേരളത്തിലുടനീളം 24 കേന്ദ്രങ്ങളില്&#x200d; നടത്തി. </p>



<p>കൃത്യമായ ആസൂത്രണത്തോടെ യു.പി.എസ്.സി മാതൃകയില്&#x200d; ആണ് പരീക്ഷ ക്രമീകരിക്കപ്പെട്ടത്.സോവറിന്&#x200d; ഐ.എ.എസ് ഇന്&#x200d;സ്റ്റിറ്റിയൂട്ടിന്റെ അക്കാദമിക് സപ്പോര്&#x200d;ട്ടോടു കൂടിയാണ് ശിഹാബ് തങ്ങള്&#x200d; സിവില്&#x200d; സര്&#x200d;വീസ് പരിശീലന പദ്ധതി നടപ്പിലാക്കുന്നത്. സംസ്ഥാന കോഓര്&#x200d;ഡിനേറ്റര്&#x200d; എ.പി അബ്ദുസ്സമദിന്റെ നേതൃത്വത്തില്&#x200d; ജില്ലാ കോഓര്&#x200d;ഡിനേറ്റര്&#x200d;മാര്&#x200d;, സെന്റര്&#x200d; കോഓര്&#x200d;ഡിനേറ്റര്&#x200d;മാര്&#x200d; എന്നിവരടങ്ങുന്ന ടീം ആണ് പരീക്ഷ നടത്തിപ്പിന്റെ ചുമതല നിര്&#x200d;വഹിച്ചത്. ഫലം സെപ്തംബര് 18 നും ഉത്തര സൂചിക നാളെയും <br> www.msfkerala.org  എന്ന വെബ്‌സൈറ്റില്&#x200d; ലഭ്യമാവുമെന്നും എം.എസ്.എഫ് സംസ്ഥാന<br> പ്രസിഡന്റ മിസ്ഹബ് കീഴരിയൂര്&#x200d;, ജന.സെക്രട്ടറി <br> എം.പി നവാസ് എന്നിവര്&#x200d; അറിയിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/shihab-thangal-civil-service-entrance-exam.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സിവില്&#x200d; സര്&#x200d;വീസ് റാങ്ക് നേടിയ സജാദ് മുഹമ്മദ് മുനവറലി തങ്ങളെ സന്ദര്&#x200d;ശിച്ചു</title>
		<link>https://www.chandrikadaily.com/munavarali-thangal.html</link>
					<comments>https://www.chandrikadaily.com/munavarali-thangal.html#respond</comments>
		
		<dc:creator><![CDATA[web desk 1]]></dc:creator>
		<pubDate>Tue, 09 Apr 2019 07:03:00 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[civil service]]></category>
		<category><![CDATA[keralam]]></category>
		<category><![CDATA[panakkad sayyid munawer ali shihab thangal]]></category>
		<category><![CDATA[sajad muhammed]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=123862</guid>

					<description><![CDATA[മലപ്പുറം: സിവില്&#x200d; സര്&#x200d;വീസ് പരീക്ഷയില്&#x200d; ഉന്നത റാങ്ക് നേടിയ കരുവാരകുണ്ട് സ്വദേശി സജാദ് മുഹമ്മദ് അനുഗൃഹം തേടി പാണക്കാട്ടെ കൊടപ്പനക്കല്&#x200d; തറവാട്ടിലെത്തി. മുസ്ലിം യൂത്ത്‌ലീഗ് പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളെയാണ് സജാദ് സന്ദര്&#x200d;ശിച്ചത്. അഭിമാന നേട്ടത്തിലെത്തിയ സജാദിനെ തങ്ങള്&#x200d; പൊന്നാട അണിയിച്ചു സ്വീകരിച്ചു. മലബാര്&#x200d; മേഖലകളില്&#x200d; നിന്ന് കൂടുതല്&#x200d; പേര്&#x200d; ഐ.എ.എസ് പ്രവേശനം തേടുന്നുവെന്നത് ചാരിതാര്&#x200d;ഥ്യമാണെന്ന് തങ്ങള്&#x200d; പറഞ്ഞു. സജാദ് മുഹമ്മദിനെ പോലെയുള്ളവര്&#x200d; തങ്ങള്&#x200d; കണ്ട സ്വപ്നത്തിന് പിറകെ നിശ്ചയദാര്&#x200d;ഢ്യത്തോടെ സഞ്ചരിച്ച് ചരിത്രം കുറിക്കുമ്പോള്&#x200d; [&#8230;]]]></description>
										<content:encoded><![CDATA[
<p><br> മലപ്പുറം: സിവില്&#x200d; സര്&#x200d;വീസ് പരീക്ഷയില്&#x200d; ഉന്നത റാങ്ക് നേടിയ കരുവാരകുണ്ട് സ്വദേശി സജാദ് മുഹമ്മദ് അനുഗൃഹം തേടി പാണക്കാട്ടെ കൊടപ്പനക്കല്&#x200d; തറവാട്ടിലെത്തി. മുസ്ലിം യൂത്ത്‌ലീഗ് പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളെയാണ് സജാദ് സന്ദര്&#x200d;ശിച്ചത്. അഭിമാന നേട്ടത്തിലെത്തിയ സജാദിനെ തങ്ങള്&#x200d; പൊന്നാട അണിയിച്ചു സ്വീകരിച്ചു. </p>



<p>മലബാര്&#x200d; മേഖലകളില്&#x200d; നിന്ന് കൂടുതല്&#x200d; പേര്&#x200d; ഐ.എ.എസ് പ്രവേശനം തേടുന്നുവെന്നത് ചാരിതാര്&#x200d;ഥ്യമാണെന്ന് തങ്ങള്&#x200d; പറഞ്ഞു. സജാദ് മുഹമ്മദിനെ പോലെയുള്ളവര്&#x200d; തങ്ങള്&#x200d; കണ്ട സ്വപ്നത്തിന് പിറകെ നിശ്ചയദാര്&#x200d;ഢ്യത്തോടെ സഞ്ചരിച്ച് ചരിത്രം കുറിക്കുമ്പോള്&#x200d; അത് സമൂഹത്തിനും സമുദായത്തിനും നല്&#x200d;കുന്ന ആത്മവിശ്വാസം ചെറുതല്ലെന്നും തങ്ങള്&#x200d; പറഞ്ഞു. സജാദിന്റെ നേട്ടത്തില്&#x200d; അഭിമാനവും അഭിനന്ദനങ്ങളും അറിയിച്ച് തങ്ങള്&#x200d; ഫെയ്‌സ്ബുക്കില്&#x200d; രേഖപ്പെടുത്തി. </p>



<p>കരുവാരകുണ്ട് പുല്&#x200d;വെട്ട സ്വദേശിയായ സജാദ് മുഹമ്മദ് 390ാം റാങ്കോടെയാണ് ഈ നേട്ടം സ്വന്തമാക്കിയത്. കരുവാരകുണ്ട് ജി.എച്ച്.എസ്.എസ് റിട്ട. അധ്യാപകന്&#x200d; അബ്ദുറഹ്മാന്&#x200d; സുല്ലമിയുടെയും സി.ഖദീജയുടെയും മകനാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/munavarali-thangal.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
