clash – Chandrika Daily https://www.chandrikadaily.com Wed, 05 Nov 2025 11:24:48 +0000 en-US hourly 1 https://wordpress.org/?v=5.8.12 https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg clash – Chandrika Daily https://www.chandrikadaily.com 32 32 ബംഗളൂരുവില്‍ മയക്കുമരുന്ന് സംഘവും നാട്ടുകാരും തമ്മില്‍ ഏറ്റുമുട്ടല്‍ https://www.chandrikadaily.com/clash-between-drug-gang-and-locals-in-bengaluru.html https://www.chandrikadaily.com/clash-between-drug-gang-and-locals-in-bengaluru.html#respond Wed, 05 Nov 2025 11:24:48 +0000 https://www.chandrikadaily.com/?p=362092 ബംഗളൂരു: ആചാര്യ കോളജിന് സമീപം മയക്കുമരുന്ന് വിതരണം ചെയ്യുന്ന സംഘവും നാട്ടുകാരും തമ്മില്‍ കടുത്ത സംഘര്‍ഷം. വിദ്യാര്‍ത്ഥികളും മയക്കുമരുന്ന് വില്‍പ്പന നടത്തുന്ന സംഘവും തമ്മിലാണ് ഏറ്റുമുട്ടലുണ്ടായത്. സംഘര്‍ഷത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ട്.

സംഘര്‍ഷം ഇന്നലെ വൈകുന്നേരം ആചാര്യ കോളജിനടുത്ത് നടന്നതാണ്. നാട്ടുകാരുടെ ആരോപണമനുസരിച്ച്, കോളജിലെ വിദ്യാര്‍ത്ഥികള്‍ക്ക് മയക്കുമരുന്ന് വിതരണം ചെയ്യുന്ന സംഘം പ്രദേശത്ത് സ്ഥിരമായി സജീവമാണ്. ഓരോ ദിവസവും വൈകുന്നേരങ്ങളില്‍ ഇവര്‍ എത്തി വിദ്യാര്‍ത്ഥികള്‍ക്ക് മയക്കുമരുന്ന് എത്തിച്ച് നല്‍കാറുണ്ടെന്നും നാട്ടുകാര്‍ പറഞ്ഞു.

ഇതിനെതിരെ നാട്ടുകാര്‍ പലവട്ടം പ്രതിഷേധം നടത്തിയെങ്കിലും, പ്രതികള്‍ ചോദ്യം ചെയ്തവരെ ഭീഷണിപ്പെടുത്തുകയോ അടിച്ചോടിക്കുകയോ ചെയ്യുകയായിരുന്നു. ഇന്നലെ നാട്ടുകാര്‍ സംഘത്തെ നേരിട്ട് ചോദ്യം ചെയ്തപ്പോള്‍ സംഘര്‍ഷം വന്‍തോതില്‍ വ്യാപിച്ചു.

സംഘത്തിലെ തലവന്‍ ആചാര്യ കോളജിലെ വിദ്യാര്‍ത്ഥിയാണെന്ന് നാട്ടുകാര്‍ ആരോപിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. പ്രദേശത്ത് അധിക സുരക്ഷാ സന്നാഹം വിന്യസിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.

]]>
https://www.chandrikadaily.com/clash-between-drug-gang-and-locals-in-bengaluru.html/feed 0
കോഴിക്കോട് വിദ്യാര്‍ത്ഥികളുമായി സംഘര്‍ഷം; ബസ് ജീവനക്കാരുടെ മിന്നല്‍ പണിമുടക്ക് https://www.chandrikadaily.com/clash-with-kozhikode-students-lightning-strike-of-bus-workers.html https://www.chandrikadaily.com/clash-with-kozhikode-students-lightning-strike-of-bus-workers.html#respond Fri, 31 Oct 2025 07:03:38 +0000 https://www.chandrikadaily.com/?p=361246 കോഴിക്കോട്: കോഴിക്കോട് മാങ്കാവ്പന്തീരങ്കാവ് റൂട്ടില്‍ ബസ് ജീവനക്കാര്‍ മിന്നല്‍ പണിമുടക്കില്‍ പ്രവേശിച്ചു. വിദ്യാര്‍ത്ഥികളും ബസ് ജീവനക്കാരും തമ്മില്‍ ഉണ്ടായ കയ്യാങ്കളിയെയാണ് ഇതിന് കാരണം.

പി.വി.എസ്. ആശുപത്രിക്ക് സമീപം വിദ്യാര്‍ത്ഥികളെ ബസില്‍ കയറ്റുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കം പിന്നീട് സംഘര്‍ഷത്തിലേക്ക് വളര്‍ന്നു. സംഭവത്തില്‍ രണ്ട് ബസ് ജീവനക്കാര്‍ക്ക് പരിക്കേറ്റതോടെ അവര്‍ കോഴിക്കോട് ബീച്ച് ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയിട്ടുണ്ട്.

സംഭവത്തെ തുടര്‍ന്ന് റൂട്ടിലെ ബസ് സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. പോലീസും സ്ഥലത്ത് എത്തി സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കാനുള്ള നടപടികള്‍ സ്വീകരിച്ചു.

 

]]>
https://www.chandrikadaily.com/clash-with-kozhikode-students-lightning-strike-of-bus-workers.html/feed 0
കൂത്താട്ടുകുളം നഗരസഭയിലെ സംഘർഷം: സിപിഎം നേതാക്കളുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും https://www.chandrikadaily.com/1clash-in-koothattukulam-municipality-court-to-consider-anticipatory-bail-plea-of-%e2%80%8b%e2%80%8bcpm-leaders-today.html https://www.chandrikadaily.com/1clash-in-koothattukulam-municipality-court-to-consider-anticipatory-bail-plea-of-%e2%80%8b%e2%80%8bcpm-leaders-today.html#respond Thu, 30 Jan 2025 03:58:43 +0000 https://www.chandrikadaily.com/?p=328025 കൂത്താട്ടുകുളം നഗരസഭയിലെ സംഘർഷവുമായി ബന്ധപ്പെട്ട് സിപിഎം നേതാക്കൾ നൽകിയ മുൻകൂർ ജാമ്യാപേക്ഷ കോടതി ഇന്നു പരിഗണിക്കും. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുക.

കൗൺസിലർ കല രാജുവിനെ തട്ടിക്കൊണ്ടുപോയ കേസിലാണ് സിപിഎം കൂത്താട്ടുകുളം ഏരിയ സെക്രട്ടറി പി.ബി രതീഷ് അടക്കമുള്ളവർ മുൻകൂർ ജാമ്യാപേക്ഷ നൽകിയിട്ടുള്ളത്. യുഡിഎഫിന്റെ സമ്മർദ്ദത്തിലാണ് കല രാജു വ്യാജ പരാതി നൽകിയിരിക്കുന്നതെന്നാണ് മുൻകൂർ ജാമ്യാപേക്ഷയിൽ പറയുന്നത്.

നഗരസഭ പ്രതിപക്ഷ നേതാവ് പ്രിൻസ് പോൾ ജോൺ, കൗൺസിലർ ബോബൻ വർഗീസ്, എടക്കാട്ടുവയൽ പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ ജയകുമാർ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് പി.സി ജോസ്, കൂത്താട്ടുകുളം മണ്ഡലം പ്രസിഡന്റ് റെജി ജോൺ എന്നിവർക്കാണ് ജാമ്യം ലഭിച്ചത്.

]]>
https://www.chandrikadaily.com/1clash-in-koothattukulam-municipality-court-to-consider-anticipatory-bail-plea-of-%e2%80%8b%e2%80%8bcpm-leaders-today.html/feed 0
ആക്രമിച്ചത് ഡി.വൈ.എഫ്.ഐ നേതാക്കൾ, ഓഫീസ് ആക്രമിക്കരുതെന്ന ധാരണ സി.പി.എം ലംഘിച്ചു: സി.പി.ഐ https://www.chandrikadaily.com/dyfi-leaders-attacked-cpm-violated-agreement-not-to-attack-office-cpi.html https://www.chandrikadaily.com/dyfi-leaders-attacked-cpm-violated-agreement-not-to-attack-office-cpi.html#respond Thu, 29 Aug 2024 05:47:30 +0000 https://www.chandrikadaily.com/?p=307800 മുഖത്തലയില്‍ സി.പി.ഐ. ഓഫീസ് ആക്രമിച്ച സംഭവത്തില്‍ സി.പി.എമ്മിനെതിരേ രൂക്ഷവിമര്‍ശനവുമായി ഘടകകക്ഷിയായ സി.പി.ഐ. തര്‍ക്കങ്ങളും അഭിപ്രായവ്യത്യാസങ്ങളുമുണ്ടായാല്‍ പാര്‍ട്ടി ഓഫീസുകള്‍ ആക്രമിക്കരുതെന്ന പരസ്പരധാരണ മറികടന്നാണ് പാര്‍ട്ടി ഓഫീസ് ആക്രമിച്ചതെന്നും ഇത് ഒരുകാരണവശാലും അംഗീകരിക്കാനാകില്ലെന്നുമാണ് സി.പി.ഐയുടെ നിലപാട്.

ഡി.വൈ.എഫ്.ഐ. ബ്ലോക്ക് പ്രസിഡന്റ് ഉള്‍പ്പെടെ എത്തിയാണ് പാര്‍ട്ടി ഓഫീസ് ആക്രമിച്ചതെന്ന് സി.പി.ഐ പ്രവര്‍ത്തകര്‍ പറയുന്നു. ലൈബ്രറി ഉള്‍പ്പെടെ നശിപ്പിച്ചു. പ്രതികളെ ഉടന്‍ പിടികൂടിയില്ലെങ്കില്‍ ശക്തമായ നടപടികളുമായി മുന്നോട്ടുപോകും. കടയ്ക്കലില്‍ ഉള്‍പ്പെടെ ഇരുപാര്‍ട്ടികളിലെയും പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായപ്പോള്‍ പാര്‍ട്ടി ഓഫീസുകള്‍ ആക്രമിക്കരുതെന്ന് ധാരണയുണ്ടാക്കിയിരുന്നതാണ്. അത് ലംഘിക്കപ്പെട്ടു. കൃത്യമായ ആസൂത്രണത്തോടെ നടന്നതാണ് ആക്രമണം. എ.ഐ.എസ്.എഫിന്റെ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തുന്ന ഒരു പ്രവര്‍ത്തനത്തോടും സന്ധിചെയ്യില്ലെന്നാണ് സി.പി.ഐ നിലപാട്.

കൊട്ടിയം എന്‍.എസ്.എസ് കോളേജില്‍ ചൊവ്വാഴ്ച എസ്.എഫ്.ഐ-എ.ഐ.എസ്.എഫ് പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷമാണ് പാര്‍ട്ടി ഓഫീസ് ആക്രമണത്തില്‍ കലാശിച്ചത്. ഇരുസംഘടനകളും കോളേജില്‍, വയനാട്ടിലെ വിദ്യാര്‍ഥികള്‍ക്കായി പഠനോപകരണങ്ങള്‍ സമാഹരിക്കുന്ന പരിപാടി നടത്തിയിരുന്നു. കൂടുതല്‍ സാധനങ്ങള്‍ എ.ഐ.എസ്.എഫ് പ്രവര്‍ത്തകര്‍ ശേഖരിച്ചതിനെത്തുടര്‍ന്ന് മാഗസില്‍ എഡിറ്ററെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ പൂട്ടിയിടുകയും ചെയ്തു. എഡിറ്ററെ പുറത്തിറക്കാന്‍ നടത്തിയ ശ്രമമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. തങ്ങളുടെ പ്രവര്‍ത്തകരെ സംഘംചേര്‍ന്ന് ആക്രമിക്കുകയായിരുന്നെന്നാണ് എസ്.എഫ്.ഐ പറയപ്പെടുന്നത്.

സി.പി.ഐ.ക്കുപോലും പ്രവര്‍ത്തിക്കാനാകാത്ത സ്ഥിതി-എന്‍.കെ.പ്രേമചന്ദ്രന്‍ എം.പി

കൊല്ലം: ഭരണത്തിലെ രണ്ടാംകക്ഷിയായ സി.പി.ഐ.ക്കുപോലും സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ കഴിയാത്തവണ്ണം ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ നടത്തുന്ന അക്രമം അപലപനീയമാണെന്ന് എന്‍.കെ.പ്രേമചന്ദ്രന്‍ എം.പി. പറഞ്ഞു. മുഖത്തലയിലെ സി.പി.ഐ ഓഫീസ് സന്ദര്‍ശിച്ചശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

സ്ത്രീസുരക്ഷയില്‍ പരാജയപ്പെടുകയും വേട്ടക്കാരെ സംരക്ഷിക്കുന്നതിനുള്ള ശ്രമങ്ങളെ ജനം തിരിച്ചറിയുകയും ചെയ്തതിലൂടെ പാര്‍ട്ടിയും ഭരണവും പ്രതിസ്ഥാനത്താണ്. കുറ്റാരോപിതര്‍ക്ക് സംരക്ഷണകവചം തീര്‍ക്കുന്നതില്‍ സി.പി.ഐ സ്വീകരിച്ച അയഞ്ഞ സമീപനം പാര്‍ട്ടി ഓഫീസിനുനേരേ നടത്തിയ ആക്രമണത്തിന് കാരണമായി സംശയിക്കേണ്ടിയിരിക്കുന്നെന്നും അദ്ദേഹം പറഞ്ഞു. പി.സി.വിഷ്ണുനാഥ് എം.എല്‍.എ., കുരീപ്പള്ളി സലിം, ജി.വേണുഗോപാല്‍, സജി ഡി.ആനന്ദ്, എ.എല്‍.നിസാമുദീന്‍, ജി.രാധാകൃഷ്ണപിള്ള, ഷൈലജ, അനില്‍കുമാര്‍, വിക്രമന്‍ പിള്ള എന്നിവര്‍ സംബദ്ധിച്ചു.

]]>
https://www.chandrikadaily.com/dyfi-leaders-attacked-cpm-violated-agreement-not-to-attack-office-cpi.html/feed 0
സെക്രട്ടേറിയറ്റ് കാന്‍റിനിലെ ഇടതുജീവനക്കാരുടെ തമ്മിലടി; എട്ടു പേർക്കെതിരെ കേസെടുത്ത് പൊലീസ് https://www.chandrikadaily.com/clash-among-left-workers-in-secretariat-canteen-police-registered-a-case-against-eight-people.html https://www.chandrikadaily.com/clash-among-left-workers-in-secretariat-canteen-police-registered-a-case-against-eight-people.html#respond Wed, 14 Aug 2024 05:42:49 +0000 https://www.chandrikadaily.com/?p=306178 സെക്രട്ടേറിയറ്റ് കാന്റിനിലെ ഇടതുജീവനക്കാരുടെ തമ്മിലടിയില്‍ 8 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ട്രഷറി ജീവനക്കാര്‍ക്കും കാന്റീന്‍ ജീവനക്കാര്‍ക്കുമെതിരെയാണ് കേസെടുത്തത്. തമ്മിലടിയുടെ ദൃശ്യം പകര്‍ത്താന്‍ ശ്രമിച്ചതിന് മാധ്യമ പ്രവര്‍ത്തകരെയും ഇവര്‍ ആക്രമിച്ചിരുന്നു.

രണ്ട് ട്രഷറി ജീവനക്കാര്‍ക്കും ആറ് കാന്റീന്‍ ജീവനക്കാര്‍ക്കുമെതിരെയാണ് കേസ്. സംഘം ചേര്‍ന്ന് മര്‍ദനം, അസഭ്യം പറയല്‍, തടഞ്ഞുവെയ്ക്കല്‍ എന്നിവയാണ് കുറ്റങ്ങള്‍. കാന്റീനിലെ ജഗ് എടുത്ത് മേശപ്പുറത്ത് ശക്തിയായി ഇടിച്ചതാണ് പ്രശ്‌നങ്ങളുടെ തുടക്കമെന്ന് പൊലീസ് അറിയിച്ചു. എന്നാല്‍ ഇരു വിഭാഗവും പരാതി പിന്‍വലിച്ച് പ്രശ്‌നം ഒത്തു തീര്‍ക്കുന്നതിനുള്ള അണിയറ നീക്കങ്ങളും ശക്തമായിട്ടുണ്ട്.

 

]]>
https://www.chandrikadaily.com/clash-among-left-workers-in-secretariat-canteen-police-registered-a-case-against-eight-people.html/feed 0
കൊയിലാണ്ടി ഗുരുദേവ കോളേജിലെ സംഘർഷം; 4 എസ്എഫ്ഐ പ്രവർത്തകർക്ക് സസ്പെൻഷൻ https://www.chandrikadaily.com/clash-at-koyaladi-gurudeva-college-suspension-of-4-sfi-workers.html https://www.chandrikadaily.com/clash-at-koyaladi-gurudeva-college-suspension-of-4-sfi-workers.html#respond Wed, 03 Jul 2024 06:54:35 +0000 https://www.chandrikadaily.com/?p=301680 കൊയിലാണ്ടി ഗുരുദേവ കോളേജിലുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് 4 എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്ക് സസ്പെൻഷൻ. രണ്ടാം വര്‍ഷ ബിബിഎ വിദ്യാര്‍ത്ഥി തേജു സുനില്‍, മൂന്നാം വര്‍ഷ ബിബിഎ വിദ്യാര്‍ത്ഥി തേജു ലക്ഷ്മി, രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ത്ഥി അമല്‍രാജ്, മൂന്നാം വര്‍ഷ സൈക്കോളജി വിദ്യാര്‍ത്ഥി അഭിഷേക് സന്തോഷ് എന്നിവരെയാണ് പ്രിന്‍സിപ്പല്‍ സസ്പെന്‍ഡ് ചെയ്തത്. സംഘര്‍ഷം ഉണ്ടായ ദിവസം എസ്.എഫ്.ഐയുടെ ഹെല്‍പ്പ് ഡെസ്‌കിന്റെ ഭാഗമായി പ്രവര്‍ത്തിച്ച വിദ്യാര്‍ത്ഥികള്‍ക്കാണ് സസ്‌പെന്‍ഷന്‍.

സംഭവത്തില്‍ എസ്.എഫ്.ഐ നേതാവിന്റെ പരാതിയില്‍ പ്രിന്‍സിപ്പലിനും സ്റ്റാഫ് സെക്രട്ടറിക്കുമെതിരെ കേസെടുത്ത പൊലീസ് പ്രിന്‍സിപ്പലിനെ ആക്രമിച്ച ഇരുപതോളം എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എസ്എഫ്‌ഐ നേതാവ് അഭിനവിനെ മര്‍ദ്ദിച്ചെന്ന പരാതിയിലാണ് പ്രിന്‍സിപ്പലിനെതിരെ കൊയിലാണ്ടി പൊലീസ് കേസെടുത്തത്.

എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ തന്റെ കൈ പിടിച്ചു തിരിക്കുകയും മര്‍ദിക്കുകയും ചെയ്‌തെന്നാണ് പ്രിന്‍സിപ്പല്‍ സുനില്‍ കുമാര്‍ ആരോപിക്കുന്നത്. അതേസമയം, കൊയിലാണ്ടി ഗുരുദേവാ കോളേജ് പ്രിന്‍സിപ്പലിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് സമരം സംഘടിപ്പിക്കുമെന്ന് എസ്എഫ്‌ഐ രംഗത്തെത്തി.

]]>
https://www.chandrikadaily.com/clash-at-koyaladi-gurudeva-college-suspension-of-4-sfi-workers.html/feed 0
ഡൽഹിയിൽ യൂത്ത് കോൺഗ്രസ് മാർച്ചിൽ സംഘർഷം; രാഹുൽ മാങ്കൂട്ടത്തിലിന് ലാത്തിച്ചാർജിൽ പരിക്ക് https://www.chandrikadaily.com/clashes-at-youth-congress-march-in-delhi-rahul-mangoothil-injured-in-lathi-charge.html https://www.chandrikadaily.com/clashes-at-youth-congress-march-in-delhi-rahul-mangoothil-injured-in-lathi-charge.html#respond Thu, 27 Jun 2024 13:51:08 +0000 https://www.chandrikadaily.com/?p=301177

നീറ്റ് പരീക്ഷ ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ജന്തർ മന്തറിൽ യൂത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധത്തിനിടെ പോലീസ് പ്രകോപനം. യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന് മർദ്ദനമേറ്റു. വിവിധ സംസ്ഥാനങ്ങളിൽ നിന്ന് ആയിരക്കണക്കിന് പ്രവർത്തകരാണ് പ്രതിഷേധത്തിന്‍റെ ഭാഗമായത്.

പ്രതിഷേധത്തിനിടെയുണ്ടായ ലാത്തിച്ചാർജിലാണ് രാഹുല്‍ മാങ്കൂട്ടത്തിലിന് പരുക്കേറ്റത്. പാർലമെന്‍റ് മാർച്ച് എന്ന നിലയ്ക്കായിരുന്നു യൂത്ത് കോൺഗ്രസ് നേതൃത്വം പ്രതിഷേധം നടത്തിയത്. വിവിധ സംസ്ഥാനങ്ങളിൽ നിന്നെത്തിയ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷന്മാർ പ്രസംഗിച്ചു. തുടർന്ന് ബാരിക്കേഡുകൾ അടക്കം മറികടന്ന് നേതാക്കളും പ്രവർത്തകരും മുന്നോട്ടുനീങ്ങി. ഇതിനുപിന്നാലെയാണ് പോലീസ് ലാത്തിച്ചാർജ് നടത്തിയത്.

നീറ്റ് ചോദ്യപേപ്പർ ക്രമക്കേട്, അഗ്നിവീർ പദ്ധതി അവസാനിപ്പിക്കണം തുടങ്ങിയ ആവശ്യമുന്നയിച്ചായിരുന്നു യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം. യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ബി.വി. ശ്രീനിവാസ് പ്രതിഷേധത്തിന് നേതൃത്വം നല്‍കി. രാഹുല്‍ മാങ്കൂട്ടത്തില്‍ ഉള്‍പ്പെടെ നിരവധി പേർക്ക് പോലീസിന്‍റെ ലാത്തിച്ചാർജിൽ പരുക്കേറ്റു.

]]>
https://www.chandrikadaily.com/clashes-at-youth-congress-march-in-delhi-rahul-mangoothil-injured-in-lathi-charge.html/feed 0
തെരഞ്ഞെടുപ്പ് യോഗത്തില്‍ ബിജെപി -ജെഡി(എസ്) നേതാക്കളുടെ വാക്കേറ്റം https://www.chandrikadaily.com/bjp-jds-leaders-clash-in-election-meeting.html https://www.chandrikadaily.com/bjp-jds-leaders-clash-in-election-meeting.html#respond Tue, 26 Mar 2024 07:23:58 +0000 https://www.chandrikadaily.com/?p=293710 കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ് യോഗത്തില്‍ ബിജെപി – ജനതാദള്‍ (എസ്) നേതാക്കളുടെ വാക്കേറ്റം. ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചരണ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ഇരുപാര്‍ട്ടികളും സംയുക്തമായി കര്‍ണാടകയിലെ തുമകുരുവില്‍ സംഘടിപ്പിച്ച യോഗത്തിലാണ് വാക്കേറ്റമുണ്ടായത്.

സഖ്യത്തിന്റെ ഭാഗമായ മത്സരാര്‍ഥി വി. സോമണ്ണയുടെ തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ചചെയ്യുന്ന യോഗമായിരുന്നു ഇത്. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തന്റെ തോല്‍വിക്ക് കാരണം ബിജെപി നേതാവ് കൊണ്ടജ്ജി വിശ്വനാഥാണെന്ന് ജെഡി(എസ്) എംഎല്‍എ എംടി കൃഷ്ണപ്പ പറഞ്ഞതോടെയാണ് തര്‍ക്കം ആരംഭിച്ചത്. വിശ്വനാഥ് സംസാരിക്കാന്‍ തുനിഞ്ഞപ്പോള്‍ വി. സോമണ്ണ അദ്ദേഹത്തെ തടഞ്ഞു. ഭൂരിപക്ഷം വരുന്ന ജെഡി(എസ്) നേതാക്കള്‍ കൃഷ്ണ്ണപ്പയുടെ പക്ഷം പിടിച്ചതോടെ സംഗതി വഷളായി. ഇതോടെയാണ് യോഗം വാക്കേറ്റത്തില്‍ എത്തിയത്.

ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്കൊപ്പം സഖ്യം ചേരുന്ന ജെഡി(എസ്) കര്‍ണാടകയില്‍ ഹസ്സന്‍, മണ്ഡ്യ, കോലാര്‍ എന്നീ മൂന്ന് സീറ്റുകളിലാണ് മത്സരിക്കുന്നത്. ജെ.ഡി(എസ്) സ്ഥാപകനും മുന്‍ പ്രധാനമന്ത്രിയുമായ എച്ച്.ഡി ദേവഗൗഡയുടെ ചെറുമകന്‍ പ്രജ്വല്‍ രേവണ്ണയാണ് ഹസ്സനിലെ സ്ഥാനാര്‍ഥി. പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് എച്ച്.ഡി കുമാരസ്വാമി മാണ്ഡ്യയില്‍ നിന്നും മത്സരിച്ചേക്കും.

28 ലോക്സഭാ മണ്ഡലങ്ങളാണ് കര്‍ണാടകയിലുള്ളത്. കോണ്‍ഗ്രസ് 24 സീറ്റുകകളില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്. ഏപ്രില്‍ 26 മെയ് 7 ദിവസങ്ങളിലായാണ് തെരഞ്ഞെടുപ്പ്.

]]>
https://www.chandrikadaily.com/bjp-jds-leaders-clash-in-election-meeting.html/feed 0
ലോ കോളജ് വിദ്യാർഥിനിയെ മർദിച്ച കേസ്: ഡിവൈഎഫ്ഐ നേതാവ് ജയ്സൺ ജോസഫ് കീഴടങ്ങി https://www.chandrikadaily.com/the-clash-at-mount-zion-law-college-cpm-area-committee-member-surrenders-to-police.html https://www.chandrikadaily.com/the-clash-at-mount-zion-law-college-cpm-area-committee-member-surrenders-to-police.html#respond Mon, 11 Mar 2024 05:41:49 +0000 https://www.chandrikadaily.com/?p=292574 കടമ്മനിട്ട ലോ കോളജിലെ വിദ്യാർഥിനിയെ മർദിച്ച കേസിൽ ഡി.വൈ.എഫ്.ഐ നേതാവ് ജയ്സൺ ജോസഫ് പൊലീസിൽ കീഴടങ്ങി. കേസിൽ ഒന്നാം പ്രതി കൂടിയായ ജയ്സൺ ജോസഫിന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളിയിരുന്നു. അറസ്റ്റു ചെയ്യാത്തതിൽ വിമർശനമുയരുന്നതിനിടെയാണ് കീഴടങ്ങിയത്. സിപിഎം പെരുനാട് ഏരിയ കമ്മിറ്റിയംഗമാണ് ജയ്‌സൺ.

ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണു ജയ്സൺ സുപ്രീം കോടതിയെ സമീപിച്ചത്. ഡിസംബർ 20നാണ് നിയമ വിദ്യാർഥിനിക്ക് മർദനമേറ്റത്. വിദ്യാർഥിനിയുടെ പരാതിയിൽ കേസെടുക്കാൻ പൊലീസ് തയാറാകാതിരുന്നതും നേരത്തെ വിവാദമായിരുന്നു. 13നു മുൻപു പൊലീസിൽ കീഴടങ്ങാൻ ജയ്സനോട് ഹൈക്കോടതി നിർദേശിച്ചിരുന്നു. യൂത്ത് കോൺഗ്രസ് സമരത്തെ തുടർന്ന് കഴിഞ്ഞ മാസം കോളജിൽനിന്നു പുറത്താക്കി.

]]>
https://www.chandrikadaily.com/the-clash-at-mount-zion-law-college-cpm-area-committee-member-surrenders-to-police.html/feed 0
പാര്‍ക്കിങിനെ ചൊല്ലി തര്‍ക്കം; കൊണ്ടോട്ടിയില്‍ പൊലീസുകാരനും യുവാവും തമ്മില്‍ കയ്യാങ്കളി https://www.chandrikadaily.com/argument-over-parking-clash-between-policeman-and-youth-in-kondoti.html https://www.chandrikadaily.com/argument-over-parking-clash-between-policeman-and-youth-in-kondoti.html#respond Fri, 09 Feb 2024 06:52:36 +0000 https://www.chandrikadaily.com/?p=289976

കൊണ്ടോട്ടിയില്‍ പൊലീസുകാരനും യുവാവും തമ്മില്‍ കയ്യാങ്കാളി. വാഹനം പാര്‍ക്ക് ചെയ്യുന്നതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കയ്യാങ്കളിയില്‍ കലാശിച്ചത്. കൊണ്ടോട്ടി പുളിക്കല്‍ സ്വദേശി നൗഫല്‍, കൊണ്ടോട്ടി സ്റ്റേഷനിലെ സിപിഒ സദാഖത്തുള്ള എന്നിവര്‍ തമ്മിലാണ് മല്‍പ്പിടുത്തം ഉണ്ടായത്. സംഭവത്തെ തുടര്‍ന്ന് യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

സംഭവത്തിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. പൊലീസിനെതിരെ ഗുരുതര ആരോപണവുമായി യുവാവിന്റെ സഹോദരി മുഹ്‌സിന രംഗത്തെത്തി. സഹോദരനെ വാഹനത്തില്‍ നിന്നും പോലീസുകാരന്‍ വലിച്ചിറക്കി ആക്രമിക്കുകയാണ് ചെയ്തതെന്ന് മുഹ്‌സിന റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞു.

അക്രമത്തെ തുടര്‍ന്ന് സഹോദരന്‍ കുഴഞ്ഞുവീണു. സഹോദരനെ ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴി പൊലീസുകാരനായ സദാഖത്തുള്ള തന്നെയും മര്‍ദ്ദിച്ചെന്നും മുഹ്‌സിന ആരോപിച്ചു. പൊലീസുകാരനെതിരെ യുവതി മലപ്പുറം എസ്പിക്കു പരാതി നല്‍കിയിട്ടുണ്ട്.

]]>
https://www.chandrikadaily.com/argument-over-parking-clash-between-policeman-and-youth-in-kondoti.html/feed 0