<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>clashes &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/clashes/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sat, 27 Jul 2024 07:59:14 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>clashes &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ജമ്മു കശ്മീരില്&#x200d; ഏറ്റുമുട്ടല്&#x200d;; ഒരു സൈനികന് വീരമൃത്യു, ഭീകരനെ വധിച്ചു</title>
		<link>https://www.chandrikadaily.com/clashes-in-jammu-and-kashmir-a-soldier-martyred-terrorist-killed.html</link>
					<comments>https://www.chandrikadaily.com/clashes-in-jammu-and-kashmir-a-soldier-martyred-terrorist-killed.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sat, 27 Jul 2024 07:59:14 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[clashes]]></category>
		<category><![CDATA[jammu and kashmir]]></category>
		<category><![CDATA[martyred]]></category>
		<category><![CDATA[soldier]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=303948</guid>

					<description><![CDATA[നിയന്ത്രണ രേഖക്ക് സമീപം മാചൽ സെക്ടറിലായിരുന്നു ആക്രണം.]]></description>
										<content:encoded><![CDATA[<p>ജമ്മുകാശ്മീരില്&#x200d; പാകിസ്താൻ സൈന്യത്തിന്&#x200d;റെ ആക്രമണം. ഏറ്റുമുട്ടലിൽ ഒരു സൈനികന് വീരമൃത്യു. നാല് സൈനികർക്ക് പരുക്കേറ്റു. ഒരു ഭീകരനെ വധിച്ചതായും പാക് ബോർഡർ ആക്ഷൻ ടീമിന്&#x200d;റെ ആക്രമണം പരാജയപ്പെടുത്തിയതായും ഇന്ത്യൻ സേന അറിയിച്ചു. നിയന്ത്രണ രേഖക്ക് സമീപം മാചൽ സെക്ടറിലായിരുന്നു ആക്രണം.</p>
<p>നിയന്ത്രണരേഖയോട് ചേർന്ന മുത്ക പോസ്റ്റിലാണ് ആക്രമണം. പ്രദേശത്ത് പാകിസ്താൻ സൈന്യത്തിന്&#x200d;റെ സഹായത്തോടെ ത്രീവവാദികൾ നുഴഞ്ഞുകയറാൻ ശ്രമിക്കുന്നുണ്ടെന്ന വിവരത്തെ തുടർന്നാണ് സൈന്യം ഓപ്പറേഷൻ നടത്തിയത്. ഇന്ത്യൻ സേനയ്‌ക്കെതിരെ നിയന്ത്രണ രേഖയിൽ പാകിസ്താൻ ബോർഡർ ആക്ഷൻ ടീമാണ് ആദ്യം വെടിയുതിർത്തത്. പ്രദേശത്ത് ഏറ്റുമുട്ടൽ തുടരുകയാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/clashes-in-jammu-and-kashmir-a-soldier-martyred-terrorist-killed.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പശുമാംസം കൊണ്ടുപോ​യെന്ന് ആരോപിച്ച് അജ്മീറിൽ സംഘർഷം; പരിശോധനയിൽ അല്ലെന്ന് തെളിഞ്ഞു</title>
		<link>https://www.chandrikadaily.com/clashes-in-ajmer-over-alleged-theft-of-beef-the-test-showed-that-it-was-not.html</link>
					<comments>https://www.chandrikadaily.com/clashes-in-ajmer-over-alleged-theft-of-beef-the-test-showed-that-it-was-not.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 20 Jun 2024 04:57:39 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[Ajmeer]]></category>
		<category><![CDATA[alleged]]></category>
		<category><![CDATA[beef]]></category>
		<category><![CDATA[bike]]></category>
		<category><![CDATA[clashes]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=300542</guid>

					<description><![CDATA[ബൈക്കില്&#x200d; പച്ചക്കറി മാര്&#x200d;ക്കറ്റിലേക്ക് വരികയായിരുന്നയാളുടെ കൈവശം പശുമാംസമുണ്ടെന്ന് ആരോപിച്ചായിരുന്നു ഒരുസംഘമാളുകള്&#x200d; സംഘര്&#x200d;ഷമുണ്ടാക്കിയത്.]]></description>
										<content:encoded><![CDATA[<p>മോട്ടര്&#x200d;സൈക്കിളില്&#x200d; നിന്ന് പശുമാംസത്തിന്റെ അവശിഷ്ടങ്ങള്&#x200d; വീണുവെന്ന് ആരോപിച്ച് അജ്മീറില്&#x200d; സംഘര്&#x200d;ഷം. കിഷന്&#x200d;ഗാര്&#x200d;ഹ് ടൗണിലാണ് സംഭവം. ബൈക്കില്&#x200d; പച്ചക്കറി മാര്&#x200d;ക്കറ്റിലേക്ക് വരികയായിരുന്നയാളുടെ കൈവശം പശുമാംസമുണ്ടെന്ന് ആരോപിച്ചായിരുന്നു ഒരുസംഘമാളുകള്&#x200d; സംഘര്&#x200d;ഷമുണ്ടാക്കിയത്. ആള്&#x200d;ക്കൂട്ടം പ്രദേശത്തെ കടകള്&#x200d; അടപ്പിച്ചുവെന്ന് പൊലീസ് പറഞ്ഞു.</p>
<p>പ്രതിഷേധക്കാരെ പിരിച്ചുവിടാന്&#x200d; പൊലീസിന് ബലം പ്രയോഗിക്കേണ്ടി വന്നുവെന്ന് ഡെപ്യൂട്ടി സൂപ്രണ്ട് മഹിപാല്&#x200d; ചൗധരി പറഞ്ഞു. തുടര്&#x200d;ന്ന് മാംസം പരിശോധനക്കായി വെറ്റിനറി ആശുപത്രിയിലേക്ക് അയച്ചു. പരിശോധനയില്&#x200d; ഇത് പശുമാംസമല്ലെന്ന് വ്യക്തമായതായി പൊലീസ് അറിയിച്ചു.</p>
<p>ബൈക്കില്&#x200d; വന്നയാളേയും ഇയാള്&#x200d;ക്ക് മാംസം വിറ്റയാളേയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്ത് വരികയാണ്. സംഘര്&#x200d;ഷത്തിനിടെ പൊലീസ് വാഹനത്തിന് കേടുപാടുകള്&#x200d; ഉണ്ടായെന്നും ഉദ്യോഗസ്ഥര്&#x200d; അറിയിച്ചു.</p>
<p>ജീപ്പ് കേടുവരുത്തിയ സംഭവത്തില്&#x200d; 15 പേര്&#x200d;ക്കെതിരെ കേസെടുത്തിട്ടുണ്ട്. സര്&#x200d;ക്കാര്&#x200d; ജീവനക്കാരന്റെ ഔദ്യോഗിക കൃത്യനിര്&#x200d;വഹണം തടഞ്ഞതിനും ഇവര്&#x200d;ക്കെതിരെ കേസുണ്ട്. ഇതില്&#x200d; 3 പേര്&#x200d; നിലവില്&#x200d; പൊലീസിന്റെ കസ്റ്റഡിയില്&#x200d; ഉണ്ടെന്നാണ് വിവരം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/clashes-in-ajmer-over-alleged-theft-of-beef-the-test-showed-that-it-was-not.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>രാമനവമി ഘോഷയാത്രക്കിടെ ബംഗാളിൽ സംഘർഷം; 23 പേർക്ക് പരിക്ക്</title>
		<link>https://www.chandrikadaily.com/clashes-in-bengal-during-ram-navami-procession-23-people-were-injured.html</link>
					<comments>https://www.chandrikadaily.com/clashes-in-bengal-during-ram-navami-procession-23-people-were-injured.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Fri, 19 Apr 2024 09:47:56 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[bengal]]></category>
		<category><![CDATA[clashes]]></category>
		<category><![CDATA[crime]]></category>
		<category><![CDATA[ram navami]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=295600</guid>

					<description><![CDATA[സംഘർഷത്തിന് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്ന് കോൺഗ്രസ്]]></description>
										<content:encoded><![CDATA[<p>പശ്ചിമ ബംഗാളിൽ രാമനവമി ഘോഷയാത്രക്കിടെ സംഘർഷം. ബംഗാളിലെ മുർഷിദാബാദ് ജില്ലയിലെ ബൽദങ്ക, ഈസ്റ്റ് മിഡ്നാപൂരിലെ ഇഗ്ര എന്നിവിടങ്ങളിലാണ് സംഘർഷം റിപ്പോർട്ട് ചെയ്തത്. സംഘർഷത്തിൽ പൊലീസ് ഉദ്യോഗസ്ഥരടക്കം 23 പേർക്ക് പരിക്കേറ്റു.</p>
<p>മുർഷിദാബാദിലെ ശക്തിപൂരിലുണ്ടായ സ്ഫോടനത്തിൽ ഒരു സ്ത്രീക്ക് പരിക്കേറ്റു. രെജിനഗറിലും ഘോഷയാത്രക്ക് നേരെ കല്ലേറുണ്ടായി. പുർബ മേദിനിപുർ ജില്ലയിൽ ഘോഷയാത്രക്കിടെ കല്ലേറിൽ നാലു പേർക്ക് പരിക്കേറ്റു. സംഭവത്തിൽ നാലു പേരെ കസ്റ്റഡിയിലെടുത്തു. സംഘർഷത്തെ തുടർന്ന് ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പൊലീസ് ലാത്തിച്ചാർജ് നടത്തിയതായും റിപ്പോർട്ടുണ്ട്.</p>
<p>അതേസമയം, രാംനവമി ആഘോഷത്തോട് അനുബന്ധിച്ച് സംഘർഷത്തിൽ ബി.ജെ.പിക്കെതിരെ രൂക്ഷ വിമർശനവുമായി തൃണമൂൽ കോൺഗ്രസ് നേതാവും ബംഗാൾ മുഖ്യമന്ത്രിയുമായ മമത ആരോപിച്ചു. രാംനവമിക്ക് തലേന്ന് മുർഷിദാബാദ് ഡി.ഐ.ജിയെ സ്ഥലംമാറ്റി. ഇത് അക്രമം നടത്താൻ ബി.ജെ.പിക്കാർക്ക് സൗകര്യമൊരുക്കാനായിരുന്നുവെന്നും മമത കുറ്റപ്പെടുത്തി.</p>
<p>സംഘർഷത്തിന് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്ന് ആരോപിച്ച ബംഗാൾ കോൺഗ്രസ് അധ്യക്ഷൻ അധീർ രഞ്ജൻ ചൗധരി, മനഃപൂർവം സംഘർഷം സൃഷ്ടിക്കുന്നതിൽ ബി.ജെ.പിയെയും ടി.എം.സിയെയും കുറ്റപ്പെടുത്തി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/clashes-in-bengal-during-ram-navami-procession-23-people-were-injured.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ദില്ലി ചലോ മാര്&#x200d;ച്ച്; പഞ്ചാബ്-ഹരിയാന അതിര്&#x200d;ത്തിയില്&#x200d; വെച്ച് തടഞ്ഞു, സംഘര്&#x200d;ഷം</title>
		<link>https://www.chandrikadaily.com/delhi-chalo-march-clashes-at-punjab-haryana-border.html</link>
					<comments>https://www.chandrikadaily.com/delhi-chalo-march-clashes-at-punjab-haryana-border.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Tue, 13 Feb 2024 07:40:36 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[police]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[clashes]]></category>
		<category><![CDATA[Delhi Chalo March]]></category>
		<category><![CDATA[news]]></category>
		<category><![CDATA[punjab haryana border]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=290230</guid>

					<description><![CDATA[പൊലീസ് കര്&#x200d;ഷകര്&#x200d;ക്കു നേരെ കണ്ണീര്&#x200d; വാതകം പ്രയോഗിച്ചു .]]></description>
										<content:encoded><![CDATA[<p>കര്&#x200d;ഷകരുടെ ദില്ലി ചലോ മാര്&#x200d;ച്ച് പഞ്ചാബ്- ഹരിയാന അതിര്&#x200d;ത്തിയില്&#x200d; പൊലീസ് തടഞ്ഞത് സംഘര്&#x200d;ഷത്തിനിടയാക്കി. ശംഭുവില്&#x200d; പൊലീസ് കര്&#x200d;ഷകര്&#x200d;ക്കു നേരെ കണ്ണീര്&#x200d; വാതകം പ്രയോഗിച്ചു. മാര്&#x200d;ച്ച് മുന്നോട്ട് പോകാന്&#x200d; അനുവദിക്കില്ലെന്ന നിലപാടാണ് പൊലീസ് സ്വീകരിച്ചിരിക്കുന്നത്.</p>
<p>ആദ്യഘട്ടത്തില്&#x200d; കര്&#x200d;ഷകരോട് ഇതുമായി ബന്ധപ്പെട്ട് സംസാരിച്ചിരുന്നുവെങ്കിലും മുന്നോട്ട് പോകാനുള്ള നിലപാട് ശക്തമാക്കിയതിനു പിന്നാലെയാണ് ശംഭുവില്&#x200d; പ്രതിഷേധക്കാരെ തടയാന്&#x200d; പൊലീസ് എത്തിയത്. പിന്നീട് അത് സംഘര്&#x200d;ഷത്തിന് വഴിവെക്കുകയായിരുന്നു. അതിനുപിന്നാലെ പൊലീസ് കണ്ണീര്&#x200d; വാതക പ്രയോഗം നടത്തുകയായിരുന്നു.</p>
<p>നിലവില്&#x200d; അവിടുത്തെ സാഹചര്യം മോശമാണ്. രാവിലെ പഞ്ചാബില്&#x200d; നിന്നാണ് കര്&#x200d;ഷകരുടെ മാര്&#x200d;ച്ച് ആരംഭിച്ചത്. ട്രാക്ക്ടറില്&#x200d; ആറുമാസത്തേക്ക് വേണ്ട ഭക്ഷ്യ വസ്തുക്കളും വസ്ത്രങ്ങളും ഉള്&#x200d;പ്പടെയാണ് കര്&#x200d;ഷകര്&#x200d; മാര്&#x200d;ച്ചിന് എത്തിയത്. മാര്&#x200d;ച്ച് എവിടെവെച്ച് തടയുന്നോ അവിടെ കുത്തിയിരുന്ന് ടെന്റടിച്ച് പ്രതിഷേധിക്കുമെന്നാണ് കര്&#x200d;ഷകര്&#x200d; സ്വീകരിച്ചിരിക്കുന്ന നിലപാട്. ദില്ലിയിലേക്കാണ് മാര്&#x200d;ച്ച് സംഘടിപ്പിച്ചിരിക്കുന്നത്.</p>
<p>ഡല്&#x200d;ഹി-ഹരിയാന അതിര്&#x200d;ത്തിയായ സിങ്കുവില്&#x200d; വലിയ സന്നാഹങ്ങളാണ് മാര്&#x200d;ച്ചിനെ പ്രതിരോധിക്കാനായി ഒരുക്കിയിരിക്കുന്നത്. സോണിപത്തിലേക്ക് പോകുന്ന ദേശീയ പാതയുടെ ഒരു വശം പൂര്&#x200d;ണ്ണമായും അടച്ചിരിക്കുകയാണ്. സിങ്കു അതിര്&#x200d;ത്തിയിലേക്ക് കര്&#x200d;ഷകര്&#x200d;ക്ക് ഇതുവരെ എത്താന്&#x200d; സാധിച്ചിട്ടില്ല. ഡല്&#x200d;ഹി അതിര്&#x200d;ത്തിയായ ഗാസിപൂര്&#x200d;, തിക്രി എന്നിവിടങ്ങളില്&#x200d; നിന്നുള്ള കര്&#x200d;ഷകര്&#x200d;ക്ക് ഈ ഘട്ടത്തില്&#x200d; എത്താന്&#x200d; സാധിച്ചിട്ടില്ല. അതിന് മുന്നേ കര്&#x200d;ഷകരെ തടയുകയാണ്. കോണ്&#x200d;ക്രീറ്റ് പാളികള്&#x200d; റോഡിലേക്ക് വലിച്ചിട്ട് അതിനിടയില്&#x200d; കമ്പിവലിച്ചിട്ട് കോണ്&#x200d;ക്രീറ്റ് ചെയ്ത് ഉറപ്പിച്ച് ബീമുകള്&#x200d; നിരത്തിയിട്ടുണ്ട്. ആര്&#x200d;എഎഫ്എസ് സംഘങ്ങളും അണിനിരന്നിട്ടുണ്ട്. വലിയ സംഘത്തെയാണ് മാര്&#x200d;ച്ചിനെ നേരിടാന്&#x200d; പൊലീസ് ഒരുക്കിയിരിക്കുന്നത്.</p>
<p>അമ്പാല ഭാഗത്താണ് നിലവില്&#x200d; സമരമുള്ളത്. ദില്ലിയിലേക്ക് എത്തുക എന്നത് കര്&#x200d;ഷകരെ സംബന്ധിച്ച് വലിയ വെല്ലുവിളിയാണ്. ബാരിക്കേഡുകളും കോണ്&#x200d;ഗ്രീറ്റ് പാളികളും കൂടാതെ കണ്ടെയ്നറുകളില്&#x200d; മണ്ണുനിറച്ച് റോഡുകളില്&#x200d; നിരത്തിയിട്ടുണ്ട്. ഇതെല്ലാം മറികെടന്ന് വരുന്നത് കര്&#x200d;ഷകരെ സംബന്ധിച്ച് വലിയ പ്രതിസന്ധിയാണ്. അതിര്&#x200d;ത്തികളില്&#x200d; നിന്ന് ദില്ലിയിലേക്ക് റോഡിന്റെ ഒരു വശത്തൂടെ മാത്രമാണ് വാഹനങ്ങള്&#x200d; കടത്തിവിടുന്നത്. ഇതുമൂലം ഗതാഗത കുരുക്ക് നേരിടുന്നുണ്ട്.</p>
<p>&nbsp;</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/delhi-chalo-march-clashes-at-punjab-haryana-border.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മണിപ്പൂരിൽ വീണ്ടും സംഘർഷം: വെടിവെപ്പിൽ 13 പേർ കൊല്ലപ്പെട്ടു</title>
		<link>https://www.chandrikadaily.com/clashes-again-in-manipur-13-killed-in-firing.html</link>
					<comments>https://www.chandrikadaily.com/clashes-again-in-manipur-13-killed-in-firing.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 04 Dec 2023 13:11:10 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[police]]></category>
		<category><![CDATA[13 killed]]></category>
		<category><![CDATA[clashes]]></category>
		<category><![CDATA[manipur]]></category>
		<category><![CDATA[news]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=284891</guid>

					<description><![CDATA[സൈബോളിന് സമീപമുള്ള ലെയ്തു ഗ്രാമത്തില്&#x200d; ഉച്ചയോടെയാണ് സംഘര്&#x200d;ഷം ഉണ്ടായതെന്നാണ് റിപ്പോര്&#x200d;ട്ട്.]]></description>
										<content:encoded><![CDATA[<p>ഇന്റര്&#x200d;നെറ്റ് നിരോധനം പിന്&#x200d;വലിച്ചതിന് പിന്നാലെ മണിപ്പൂരില്&#x200d; വീണ്ടും സംഘര്&#x200d;ഷം. തെങ്നൗപാല്&#x200d; ജില്ലയില്&#x200d; 2 സംഘങ്ങള്&#x200d; തമ്മിലുണ്ടായ വെടിവെപ്പില്&#x200d; 13 പേര്&#x200d; കൊല്ലപ്പെട്ടു. സൈബോളിന് സമീപമുള്ള ലെയ്തു ഗ്രാമത്തില്&#x200d; ഉച്ചയോടെയാണ് സംഘര്&#x200d;ഷം ഉണ്ടായതെന്നാണ് റിപ്പോര്&#x200d;ട്ട്.</p>
<p>ഉച്ചയോടെയാണ് സംഘര്&#x200d;ഷത്തെക്കുറിച്ച് വിവരം ലഭിച്ചത്. പ്രദേശത്ത് നിന്ന് ഏകദേശം 10 കിലോമീറ്റര്&#x200d; അകലെയായിരുന്നു സുരക്ഷാ സേനയുടെ സാന്നിധ്യമുള്ളത്. സൈന്യം ഗ്രാമത്തിലെത്തി തെരച്ചില്&#x200d; ആരംഭിച്ചു. പരിശോധനയില്&#x200d; ലെയ്തു ഗ്രാമത്തില്&#x200d; നിന്ന് 13 മൃതദേഹങ്ങള്&#x200d; കണ്ടെത്തി. മൃതദേഹത്തിന് സമീപം ആയുധങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും സുരക്ഷാസേന അറിയിച്ചു.</p>
<p>മരിച്ചവര്&#x200d; ലെയ്തു മേഖലയില്&#x200d; നിന്നുള്ളവരല്ല. മറ്റൊരിടത്ത് നിന്ന് വന്നവരാകാമെന്നും ഉദ്യോഗസ്ഥര്&#x200d; പറഞ്ഞു. മരിച്ചവരുടെ പേരുവിവരം പൊലീസോ സുരക്ഷാ സേനയോ സ്ഥിരീകരിച്ചിട്ടില്ല. മണിപ്പൂര്&#x200d; പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മണിപ്പൂരിലെ അക്രമ ബാധിത പ്രദേശങ്ങളില്&#x200d; കഴിഞ്ഞ ഏഴ് മാസമായി ഇന്റര്&#x200d;നെറ്റ് നിരോധനം ഏര്&#x200d;പ്പെടുത്തിയിരുന്നു. ഞായറാഴ്ചയാന്&#x200d; സര്&#x200d;ക്കാര്&#x200d; ഈ നിരോധനം പിന്&#x200d;വലിച്ചത്. ഇതിന് തൊട്ടുപിന്നാലെയാണ് ഈ പുതിയ അക്രമസംഭവം.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/clashes-again-in-manipur-13-killed-in-firing.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
