<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>clifhouse &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/clifhouse/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Thu, 19 Sep 2024 09:28:38 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>clifhouse &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>മാഫിയ സർക്കാറിനെതിരെ യുവജനരോഷം; പ്രതിഷേധ ജ്വാല തീർത്ത് യൂത്ത് ലീഗ് ക്ലിഫ് ഹൗസ് മാർച്ച്</title>
		<link>https://www.chandrikadaily.com/youth-rage-against-mafia-government-youth-league-cliff-house-march-to-put-out-protest-flame.html</link>
					<comments>https://www.chandrikadaily.com/youth-rage-against-mafia-government-youth-league-cliff-house-march-to-put-out-protest-flame.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 19 Sep 2024 09:28:38 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[main stories]]></category>
		<category><![CDATA[News]]></category>
		<category><![CDATA[clifhouse]]></category>
		<category><![CDATA[march]]></category>
		<category><![CDATA[news]]></category>
		<category><![CDATA[youthleague]]></category>
		<category><![CDATA[yuvajanarosham]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=309951</guid>

					<description><![CDATA[സർക്കാറിന്റെ ജനദ്രോഹ നടപടികൾ അക്കമിട്ട് നിരത്തി ചോദ്യം ചെയ്തുകൊണ്ടാണ് യൂത്ത് ലീഗ് പ്രവർത്തകർ ക്ലിഫ് ഹൗസിലേക്ക് മാർച്ച് നടത്തിയത്.]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: കേരളം ഭരിക്കുന്ന മാഫിയ സർക്കാറിന് കനത്ത താക്കീതായി മുസ്ലിം യൂത്ത് ലീഗ് ക്ലിഫ് ഹൗസ് മാർച്ച്. സർക്കാറിന്റെ ജനദ്രോഹ നടപടികൾ അക്കമിട്ട് നിരത്തി ചോദ്യം ചെയ്തുകൊണ്ടാണ് യൂത്ത് ലീഗ് പ്രവർത്തകർ ക്ലിഫ് ഹൗസിലേക്ക് മാർച്ച് നടത്തിയത്. കുത്തഴിഞ്ഞ ആഭ്യന്തര വകുപ്പിന്റെയും കാലിയായ ഖജനാവിന്റെയും അമരക്കാരനായ കേരള മുഖ്യമന്ത്രിക്കും വയനാട് ദുരന്തത്തെ കൊള്ളയടിക്കാനുള്ള അവസരമാക്കി മാറ്റിയ സർക്കാറിനെതിരെ പ്രതിഷേധത്തിൽ മുദ്രാവാക്യങ്ങൾ മുഴങ്ങി. ക്രിമിനലിസത്തിന്റെ കാക്കിയണിഞ്ഞ പോലീസും അറ്റമില്ലാത്ത അഴിമതിയുടെ വക്താക്കളായി മാറിയ മന്ത്രിസഭയും കേരളത്തെ നാണംകെടുത്തുന്ന സാഹചര്യത്തിലാണ് യൂത്ത് ലീഗ് സമരം കടുപ്പിച്ചത്.</p>
<p>മാർച്ച്‌ മ്യൂസിയത്തിന് സമീപം മാനവീയം റോഡിൽ നിന്നും ആരംഭിച്ചു. മാർച്ചിൽ ആയിരക്കണക്കിന് പ്രവർത്തകർ പങ്കാളികളായി. ക്ലിഫ് ഹൗസ് മാർച്ച്‌ ദേവസ്വം ബോർഡ്‌ ജംഗ്ഷനിൽ പോലീസ് ബാരിക്കേഡ് വെച്ച് തടഞ്ഞു. പ്രകടനത്തിന് നേരെ പോലീസ് ജല പീരങ്കി പ്രയോഗിച്ചു. മാർച്ച്‌ മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി. കെ ഫിറോസ് ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് സംസ്ഥാന ട്രഷറർ പി. ഇസ്മായിൽ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ്‌ മുജീബ് കാടേരി സ്വാഗതം പറഞ്ഞു. മുസ്‌ലിം യൂത്ത് ലീഗ് ദേശീയ ഓർഗനൈസിങ് സെക്രട്ടറി ടി.പി അഷ്‌റഫലി, മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ഭാരവാഹികളായ അഷ്‌റഫ്‌ എടനീർ, കെ.എ മാഹിൻ, സി.കെ മുഹമ്മദലി, അഡ്വ. നസീർ കാര്യറ, ഗഫൂർ കോൽക്കളത്തിൽ, ടി.പി.എം ജിഷാൻ, ദേശീയ സെക്രട്ടറി പി.പി അൻവർ സാദത്ത്, എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ്‌ പി. കെ നവാസ്, മുസ്‌ലിം ലീഗ് തിരുവനന്തപുരം ജില്ല പ്രസിഡന്റ്‌ ബീമാപ്പള്ളി റഷീദ്, ജനറൽ സെക്രട്ടറി നിസാർ മുഹമ്മദ്‌ സുൽഫി, മുസ്‌ലിം ലീഗ് കൊല്ലം ജില്ല ജനറൽ സെക്രട്ടറി അഡ്വ. സുൽഫിക്കർ സലാം പ്രസംഗിച്ചു.</p>
<p>മാർച്ചിന് നേരെ പോലീസ് നടത്തിയ ജലപീരങ്കി പ്രയോഗത്തിൽ മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി ടിപിഎം ജിഷാൻ കഴക്കൂട്ടം മണ്ഡലം പ്രസിഡൻറ് ശാഹുൽ ഹമീദ്, എം.എസ്.എഫ് തിരുവമ്പാടി മണ്ഡലം പ്രസിഡൻറ് അർഷിദ് നൂറാൻതോട് എന്നിവർക്ക് സാരമായി പരിക്കേറ്റു. മാർച്ചിന് യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ്‌ ജനറൽ സെക്രട്ടറിമാരായ ഹാരിസ് കരമന, ഫൈസ് പൂവ്വച്ചൽ, അസീസ് കളത്തൂര്&#x200d;, സഹീര്&#x200d; ആസിഫ്, പി.സി നസീര്&#x200d;, എം.പി നവാസ്, സി.എച്ച് ഫസല്&#x200d;, ശരീഫ് കൂറ്റുര്&#x200d;, മുസ്തഫ അബ്ദുള്&#x200d; ലത്തീഫ്, പി.എം മുസ്തഫ തങ്ങള്&#x200d;, റിയാസ് നാലകത്ത്, എ.എം സനൗഫല്&#x200d;, നൗഷാദ് തെരുവത്ത്, കെ.പി സുബൈര്&#x200d;, ഇ.എ.എം അമീൻ, അഡ്വ. വി.പി നാസര്&#x200d;, അമീന്&#x200d; ചേനപ്പാടി, മുഹമ്മദ് ഹനീഫ, എ. ജാഫർ ഖാൻ, ഷാഫി കാട്ടില്&#x200d;, ഷിബി കാസിം, റെജി തടിക്കാട്, സാജന്&#x200d; ഹിലാല്&#x200d;, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ.എം.എ റഷീദ്, സി. ജാഫര്&#x200d; സാദിഖ്, ബാവ വിസപ്പടി, ഗുലാം ഹസ്സന്&#x200d; ആലംഗീര്&#x200d;, കുരിക്കള്&#x200d; മുനീര്&#x200d;, എ.എം അലി അസ്ഗര്&#x200d;, എ. സദക്കത്തുള്ള, എ. സിജിത്ത് ഖാന്&#x200d;, റഫീഖ് കൂടത്തായി, കെ.എം ഖലീല്&#x200d; നേതൃത്വം നൽകി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/youth-rage-against-mafia-government-youth-league-cliff-house-march-to-put-out-protest-flame.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അന്നത്തെ നീന്തല്&#x200d;ക്കുളവും ഇന്നത്തെ ലിഫ്റ്റും</title>
		<link>https://www.chandrikadaily.com/cliffhouse-lift-kadumvett.html</link>
					<comments>https://www.chandrikadaily.com/cliffhouse-lift-kadumvett.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Wed, 07 Dec 2022 12:12:49 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[clifhouse]]></category>
		<category><![CDATA[lift]]></category>
		<category><![CDATA[Trivandrum]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=225680</guid>

					<description><![CDATA[രാജഭരണകാലത്ത് ദിവാന്&#x200d; പേഷ്‌കാരുടെ (ചീഫ് സെക്രട്ടറി) ഔദ്യോഗികവസതിയായി പണിതതാണ് ക്ലിഫ്ഹൗസ്. തിരുവിതാംകൂര്&#x200d; ദേവസ്വം ഓഫീസ് നന്തന്&#x200d;കോട്ട് സ്ഥാപിതമായതോടെ അതിനടുത്ത് പേഷ്‌കാരുടെ ഔദ്യോഗിക വസതിയും പണിയാന്&#x200d; തീരുമാനിക്കുകയായിരുന്നു.]]></description>
										<content:encoded><![CDATA[<p><strong>കടുംവെട്ട്&#8211; സുഗുണന്&#x200d;</strong></p>
<p>ക്ലിഫ്ഹൗസ് അങ്ങനെ വാര്&#x200d;ത്തകളില്&#x200d; മായാതെ നിലനില്&#x200d;ക്കുകയാണ്. ഏറ്റവുമൊടുവില്&#x200d; സെക്യൂരിറ്റിക്കാരന്റെ തോക്കില്&#x200d;നിന്ന് വെടിപൊട്ടിയതാണ് വാര്&#x200d;ത്ത. തോക്കിനകത്ത് വെടിയുണ്ടയുണ്ടായിരുന്നുവെന്ന് അറിയാതെ തോക്ക് തുടക്കുന്നതിനിടയില്&#x200d; അബദ്ധത്തില്&#x200d; പൊട്ടിയതാണെന്നാണ് വിശദീകരണം. അങ്ങനെ തന്നെയാകട്ടെയെന്ന് ആഗ്രഹിക്കുകയും ചെയ്യാം. വെടിയുണ്ട അബദ്ധത്തില്&#x200d; സൂക്ഷിക്കുകയെന്ന വലിയ പാതകമേ ആകുന്നില്ല. പ്രത്യേകിച്ചും ക്ലിഫ്ഹൗസിലെ ഇപ്പോഴത്തെ താമസക്കാരന്&#x200d; മുന്&#x200d;പൊരിക്കല്&#x200d; യാത്രക്കെത്തിയപ്പോള്&#x200d; കൈവശമുണ്ടായിരുന്ന ലാപ്‌ടോപ്പ് ബാഗില്&#x200d; വെടിയുണ്ട കണ്ടെടുത്ത ചരിത്രവുമുണ്ട്. ലാപ്‌ടോപ്പ് ബാഗില്&#x200d; വെടിയുണ്ട സൂക്ഷിച്ചതും അബദ്ധത്തിലാണെന്നാണ് അന്ന് പറഞ്ഞുകേട്ടത്. അതിനാല്&#x200d; വെടിയുണ്ടയും അബദ്ധവും തമ്മിലുള്ള ബന്ധം ചക്കരയും ഈച്ചയും പോലെയാണെന്ന് വിശ്വസിച്ചേ പറ്റൂ.<br />
വെടിയുണ്ടക്കഥയ്ക്ക് മുന്&#x200d;പ് ക്ലിഫ് ഹൗസില്&#x200d; ലിഫ്റ്റ് സ്ഥാപിക്കുന്നുവെന്നതാണ് വാര്&#x200d;ത്തയില്&#x200d; ഇടം പിടിച്ചത്. രണ്ട് നില മാത്രമുള്ളതാണ് ക്ല്ഫ് ഹൗസ്. തിരുവനന്തപുരം നന്തന്&#x200d;കോട്ട് മന്ത്രിമന്ദിരങ്ങള്&#x200d;ക്കിടയില്&#x200d; &#8216;രാജാവിനെ പോലെ&#8217; തല ഉയര്&#x200d;ത്തിനില്&#x200d;ക്കുന്ന കെട്ടിടമാണ് അത്. കോണ്&#x200d;ക്രീറ്റില്&#x200d; പണിതതും അല്ലാത്തതുമായ ഒട്ടേറെ മന്ദിരങ്ങള്&#x200d; വേറെയുണ്ടെങ്കിലും മാമ്പഴക്കൂട്ടത്തില്&#x200d; മല്&#x200d;ഗോവയും അച്ചാറിന്&#x200d; കൂട്ടത്തില്&#x200d; മാങ്ങാ അച്ചാറുമെന്നതൊക്കെപ്പോലെ മന്ത്രിമന്ദിരങ്ങളില്&#x200d; കേമം ക്ലിഫ് ഹൗസ് എന്ന് നാക്കുളുക്കാതെ തന്നെ പറയാനാകും.<br />
രണ്ട് നില മാത്രമുള്ള കെട്ടിടം എന്നതിലുപരി ഒന്നാംനിലയിലേക്കുള്ള കോണിപ്പടിയും വിശാലമാണ്. മികച്ചതടിയില്&#x200d; പണിത ഒന്നാംതരം<br />
കോണിപ്പടി. ക്ലിഫ്ഹൗസില്&#x200d; കാലം കഴിച്ച ആദ്യമുഖ്യമന്ത്രിയൊന്നുമല്ല ഇപ്പോഴത്തേത്. വാസസ്ഥലമായി ക്ലിഫ്ഹൗസ് ലഭിച്ച മുഖ്യമന്ത്രിയും<br />
മന്ത്രിമാരുമൊക്കെ വേറെയുമുണ്ട്. മുഖ്യമന്ത്രി കെ. കരുണാകരനും ഇ.കെ. നായനാരും വി.എസ്. അച്യുതാനന്ദനും, മന്ത്രിമാരായിരിക്കെ സി.എച്ച്.<br />
മുഹമ്മദ്‌കോയയും പി.എം. അബൂബക്കറുമൊക്കെ ക്ലിഫ്ഹൗസ്‌വാസികളായി കഴിഞ്ഞവരാണ്. ഒന്നാംനിലയിലേക്ക് കോണിപ്പടിയിലൂടെ ചുവടുവെക്കാന്&#x200d; കഴിയാത്തവിധം ആരോഗ്യപ്രശ്‌നമാണ് ലിഫ്റ്റ് സ്ഥാപിക്കാന്&#x200d; കാരണമായി പറയപ്പെടുന്നത്. ലിഫ്റ്റ് എന്നത് ഇക്കാലത്ത് ആഢംബര വസ്തുവല്ല. എന്നാല്&#x200d; പത്തും പതിനഞ്ചും നിലകളുള്ള കെട്ടിടത്തിലുള്ള അനിവാര്യത ഒരു നിലമാത്രമുള്ള കെട്ടിടത്തില്&#x200d; ലിഫ്റ്റ് സ്ഥാപിക്കുന്നതിന് ഇല്ല എന്നുതന്നെ പറയേണ്ടിവരും.<br />
അതും നൂറ്റാണ്ടിലേറെ പഴക്കമുള്ള പാരമ്പര്യശീലമുള്ള കെട്ടിടത്തില്&#x200d;. എന്നാല്&#x200d; അവിടെ താമസിക്കുന്നയാളുടെ ആരോഗ്യം കണക്കിലെടുത്താണ് ലിഫ്റ്റ് എന്നാകുമ്പോള്&#x200d; ന്യായീകരണത്തിന് യുക്തിയുണ്ട്. &#8216;ഗൃഹനാഥന്റെ&#8217;ആരോഗ്യം നിലനിര്&#x200d;ത്താന്&#x200d; ഗൃഹത്തിലെ പരിഷ്‌കാരങ്ങള്&#x200d;<br />
അംഗീകരിച്ചേതീരൂ. ലിഫ്റ്റിനെ ന്യായീകരിക്കുന്നവര്&#x200d; പതിറ്റാണ്ടുകള്&#x200d;ക്ക് മുന്&#x200d;പ് അതേ ക്ലിഫ് ഹൗസില്&#x200d; അന്നത്തെ &#8216;ഗൃഹനാഥന്റെ&#8217; ആരോഗ്യം പരിഗണിച്ച് പണിത നീന്തല്&#x200d;ക്കുളത്തെക്കുറിച്ചും ഓര്&#x200d;ക്കണമെന്ന് മാത്രം. കാറപകടത്തില്&#x200d; പരിക്കേറ്റ് ആരോഗ്യപ്രശ്‌നങ്ങളാല്&#x200d; വലഞ്ഞ കെ.കരുണാകരന് ഡോക്ടര്&#x200d;മാര്&#x200d; വിധിച്ച നീന്തല്&#x200d; ചികില്&#x200d;സ സൗകര്യമൊരുക്കാനാണ് അന്ന് ക്ലിഫ് ഹൗസ് വളപ്പില്&#x200d; നീന്തല്&#x200d;ക്കുളം സ്ഥാപിച്ചത്. അന്ന് നീന്തല്&#x200d;ക്കുളത്തിനെതിരെ പ്രസ്താവനകളില്&#x200d; നീന്തിത്തുടിച്ചവരാണിപ്പോള്&#x200d; മുഖ്യന്റെ ആരോഗ്യം പരിഗണിച്ച് ലിഫ്റ്റ് പണിയുന്നത്. കരുണാകരന്&#x200d; പണിത നീന്തല്&#x200d;ക്കുളത്തില്&#x200d; താന്&#x200d; പട്ടിയെ കുളുപ്പിക്കുമെന്ന് പറഞ്ഞിട്ടുണ്ട് ഇ.കെ.നായനാര്&#x200d;. ഇന്നിപ്പോള്&#x200d; പ്രസ്തുത നീന്തല്&#x200d;ക്കുളവും അറ്റകുറ്റപ്പണികള്&#x200d;ക്ക് വിധേയമാക്കിയിരിക്കയാണ്. ക്ലിഫ് ഹൗസ് വളപ്പില്&#x200d; ഗോശാലയും വരുന്നുണ്ട്. നീന്തല്&#x200d;ക്കുളത്തില്&#x200d; നീന്തിക്കുളിച്ച് ഗോശാലയില്&#x200d; വളര്&#x200d;ത്തുന്ന പശുക്കളുടെ പാലും കുടിച്ച് ലിഫ്റ്റ് വഴി ആയാസലേശമെന്യെ ഒന്നാംനിലയിലേക്ക് പോകാനുള്ള പാങ്ങ് ഏത് മുഖ്യനും ഒന്ന് ആശിച്ചുപോകും.ഇപ്പോഴല്ലെങ്കില്&#x200d; പിന്നെ എപ്പോള്&#x200d; എന്ന് ചിന്തിക്കുന്നത് മാര്&#x200d;ക്‌സിയന്&#x200d; ദര്&#x200d;ശനത്തിന് എതിരുമാകുന്നില്ലെന്ന് ഗോവിന്ദന്&#x200d; മാഷ് സാക്ഷ്യപ്പെടുത്തുകയാണെങ്കില്&#x200d; അണികളും ഹാപ്പി.</p>
<p>ക്ലിഫ് ഹൗസ്</p>
<p>രാജഭരണകാലത്ത് ദിവാന്&#x200d; പേഷ്‌കാരുടെ (ചീഫ് സെക്രട്ടറി) ഔദ്യോഗികവസതിയായി പണിതതാണ് ക്ലിഫ്ഹൗസ്. തിരുവിതാംകൂര്&#x200d; ദേവസ്വം ഓഫീസ് നന്തന്&#x200d;കോട്ട് സ്ഥാപിതമായതോടെ അതിനടുത്ത് പേഷ്‌കാരുടെ ഔദ്യോഗിക വസതിയും പണിയാന്&#x200d; തീരുമാനിക്കുകയായിരുന്നു.<br />
സ്വാതന്ത്ര്യാനന്തരം കെട്ടിടം പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്തു. 1956ല്&#x200d; ആണ് ക്ലിഫ് ഹൗസ് ഉള്&#x200d;പ്പെടെ കെട്ടിടങ്ങള്&#x200d; മന്ത്രിമന്ദിരങ്ങളായി നിര്&#x200d;ണയിച്ചത്. ക്ലിഫ് ഹൗസില്&#x200d; മുഖ്യമന്ത്രിതന്നെ താമസിക്കണം എന്നില്ല.മന്ത്രിസഭയിലെ ഏത് അംഗത്തിനും ക്ലിഫ് ഹൗസ് അനുവദിക്കാവുന്നതേയുള്ള. കരൂണാകരന് ശേഷം ക്ലിഫ് ഹൗസില്&#x200d; താമസിക്കാന്&#x200d; എത്തുന്നത് മുഖ്യമന്ത്രിമാര്&#x200d; മാത്രം. ഏഴ് കിടപ്പുമുറികള്&#x200d;<br />
സഹിതം 15000 ചതുരശ്ര അടി വിസ്തൃതിയുള്ള ക്ലിഫ് ഹൗസില്&#x200d; നാല് വിശാലമായ വരാന്തകളുണ്ട്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/cliffhouse-lift-kadumvett.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
