<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>cm pinarayi viajayan &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/cm-pinarayi-viajayan/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Mon, 27 Oct 2025 14:56:39 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>cm pinarayi viajayan &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>&#8216;മുടക്കുന്നവരുടെ കൂടെയല്ല, പദ്ധതി നടപ്പാക്കാനാണ് സര്‍ക്കാര്‍&#8217;; സിപിഐയ്ക്ക് എതിരെ മുഖ്യമന്ത്രി</title>
		<link>https://www.chandrikadaily.com/the-government-is-not-with-those-who-are-obstructing-it-is-to-implement-the-project-cm-against-cpi.html</link>
					<comments>https://www.chandrikadaily.com/the-government-is-not-with-those-who-are-obstructing-it-is-to-implement-the-project-cm-against-cpi.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Mon, 27 Oct 2025 14:53:29 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[cm pinarayi viajayan]]></category>
		<category><![CDATA[cpi]]></category>
		<category><![CDATA[CPM]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=360582</guid>

					<description><![CDATA[ആലപ്പുഴ: പിഎം ശ്രീ പദ്ധതിക്കെതിരെ നിൽക്കുന്ന സിപിഐയെ പരോക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പദ്ധതികൾ നടപ്പാക്കുന്നതിനാണ് സർക്കാർ എന്നും മുടക്കുന്നവരുടെ കൂടെയല്ല എന്നും മുഖ്യമന്ത്രി. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും കൂടി പങ്കെടുക്കുന്ന പുന്നപ്ര വയലാർ വാർഷിക ദിനാചരണ വേളയിൽ നടത്തിയ പ്രസം​ഗത്തിലാണ് അദ്ദേഹത്തിന്റെ വാക്കുകൾ. ധീരരായ ഒട്ടേറെ പേരുടെ വേർപാടുകൾ അനുഭവിച്ചു വന്നവരാണ് നമ്മളെന്നും അവർക്ക് ആദരാഞ്ജലി അർപ്പിക്കുന്നുവെന്നും പറഞ്ഞാണ് മുഖ്യമന്ത്രി സംസാരിച്ചു തുടങ്ങിയത്. പുന്നപ്ര വയലാർ സമര സേനാനിയായിരുന്ന വിഎസ് വേർപിരിഞ്ഞ അവസരമാണിതെന്നും അദ്ദേഹം [&#8230;]]]></description>
										<content:encoded><![CDATA[<p>ആലപ്പുഴ: പിഎം ശ്രീ പദ്ധതിക്കെതിരെ നിൽക്കുന്ന സിപിഐയെ പരോക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പദ്ധതികൾ നടപ്പാക്കുന്നതിനാണ് സർക്കാർ എന്നും മുടക്കുന്നവരുടെ കൂടെയല്ല എന്നും മുഖ്യമന്ത്രി. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും കൂടി പങ്കെടുക്കുന്ന പുന്നപ്ര വയലാർ വാർഷിക ദിനാചരണ വേളയിൽ നടത്തിയ പ്രസം​ഗത്തിലാണ് അദ്ദേഹത്തിന്റെ വാക്കുകൾ.</p>
<p>ധീരരായ ഒട്ടേറെ പേരുടെ വേർപാടുകൾ അനുഭവിച്ചു വന്നവരാണ് നമ്മളെന്നും അവർക്ക് ആദരാഞ്ജലി അർപ്പിക്കുന്നുവെന്നും പറഞ്ഞാണ് മുഖ്യമന്ത്രി സംസാരിച്ചു തുടങ്ങിയത്. പുന്നപ്ര വയലാർ സമര സേനാനിയായിരുന്ന വിഎസ് വേർപിരിഞ്ഞ അവസരമാണിതെന്നും അദ്ദേഹം അനുസ്മരിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-government-is-not-with-those-who-are-obstructing-it-is-to-implement-the-project-cm-against-cpi.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>എസ്ഐആര്‍ നെതിരെ ഒറ്റക്കെട്ടായി കേരളം; നിയമസഭാ പ്രമേയം പാസാക്കി</title>
		<link>https://www.chandrikadaily.com/kerala-unanimously-passes-assembly-resolution-against-sir.html</link>
					<comments>https://www.chandrikadaily.com/kerala-unanimously-passes-assembly-resolution-against-sir.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Mon, 29 Sep 2025 07:52:52 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[cm pinarayi viajayan]]></category>
		<category><![CDATA[thiruvanandapuram]]></category>
		<category><![CDATA[vd saatheeshan]]></category>
		<category><![CDATA[Voter list]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=356047</guid>

					<description><![CDATA[മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രമേയം അവതരിപ്പിക്കുകയും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പിന്തുണക്കുകയും ചെയ്തു]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: കേരള നിയമസഭയില്&#x200d; എസ്‌ഐആര്&#x200d; (വോട്ടര്&#x200d; പട്ടിക തീവ്ര പരിശോധന) പ്രക്രിയയെതിരെ കേരളം ഒറ്റകെട്ട്. മുഖ്യമന്ത്രി പിണറായി വിജയന്&#x200d; പ്രമേയം അവതരിപ്പിക്കുകയും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്&#x200d; പിന്തുണക്കുകയും ചെയ്തു. ലീഗ് എം.എല്&#x200d;.എമാരായ യു. ലത്തീഫ്, എന്&#x200d;. ഷംസുദ്ദീന്&#x200d; എന്നിവര്&#x200d; ഭേദഗതികള്&#x200d; അവതരിപ്പിച്ചു.</p>
<p>പ്രമേയം ചൂണ്ടിക്കാട്ടുന്നത്, വോട്ടര്&#x200d; പട്ടികയില്&#x200d; നിന്ന് ആളുകളെ യുക്തിരഹിതമായി ഒഴിവാക്കിയതും, ദേശീയ തലത്തില്&#x200d; ഇതു ലക്ഷ്യമിടുന്നുണ്ടെന്ന സംശയവും രാജ്യവ്യാപകമായി നിലനില്&#x200d;ക്കുന്നു എന്നതാണ്. ബിഹാര്&#x200d; എസ്.ഐ.ആര്&#x200d; പ്രക്രിയയുടെ ഭരണഘടനാ സാധുത സുപ്രീംകോടതി പരിഗണനയില്&#x200d; ഉള്ളതിനിടയിലാണ്, കേരളത്തില്&#x200d; ഇത് നടപ്പാക്കുന്നത് ജനവിധി അട്ടിമറിക്കാനുള്ള ഭീഷണിയുണ്ടാക്കുമെന്ന ഭയം ഉയരുന്നത്.</p>
<p>2002-ലെ വോട്ടര്&#x200d; പട്ടികയും 2025-ലെ പട്ടികയും തമ്മില്&#x200d; ഒത്തുനോക്കല്&#x200d; ആരംഭിച്ചിട്ടുണ്ട്. പുതിയ എന്റോള്&#x200d;മെന്റുകള്&#x200d;, നീക്കം ചെയ്യലുകള്&#x200d;, എതിര്&#x200d;പ്പുകള്&#x200d; എന്നിവയ്ക്കായി വീടുതോറുമുള്ള പരിശോധന നിര്&#x200d;ബന്ധിത ഘടകം. ബൂത്ത് ലെവല്&#x200d; ഓഫിസര്&#x200d;മാര്&#x200d;ക്ക് (ബി.എല്&#x200d;.ഒ) 2002ലെ ലിസ്റ്റുകളും ഏറ്റവും പുതിയ ലിസ്റ്റുകളും നല്&#x200d;കും. ബിഹാറിന്റെ അനുഭവത്തിന്റെ അടിസ്ഥാനത്തില്&#x200d;, കേരളത്തില്&#x200d; 2002 ലിസ്റ്റിലുള്ള പേരുകള്&#x200d;ക്ക് 80% പേര്&#x200d;ക്ക് രേഖകള്&#x200d; സമര്&#x200d;പ്പിക്കേണ്ടതില്ല.</p>
<p>എസ്.ഐ.ആറില്&#x200d; മൂന്ന് വിഭാഗങ്ങളായി വോട്ടര്&#x200d;മാരെ പരിഗണിക്കും. 1987ന് മുമ്പ് ജനിച്ചവര്&#x200d;, 1987 നും 2004 നും ഇടയില്&#x200d; ജനിച്ചവര്&#x200d;, 2004ന് ശേഷം ജനിച്ചവര്&#x200d; എന്നിങ്ങനെ.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kerala-unanimously-passes-assembly-resolution-against-sir.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>എന്‍എസ്എസിനോട് അനുനയമോ, ആരു പറഞ്ഞു?; എടുത്തത് രാഷ്ട്രീയ തീരുമാനം: വിഡി സതീശന്‍</title>
		<link>https://www.chandrikadaily.com/who-said-we-should-appease-the-nss-it-was-a-political-decision-vd-satheesan.html</link>
					<comments>https://www.chandrikadaily.com/who-said-we-should-appease-the-nss-it-was-a-political-decision-vd-satheesan.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Sat, 27 Sep 2025 08:41:39 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[cm pinarayi viajayan]]></category>
		<category><![CDATA[CPM]]></category>
		<category><![CDATA[udf]]></category>
		<category><![CDATA[vd satheeshan]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=355778</guid>

					<description><![CDATA[കപടഭക്തി കാണിക്കുന്നവരുടെ അയ്യപ്പ സംഗമവുമായി സഹകരിക്കാനില്ലെന്നും ആ തീരുമാനത്തില്‍ മാറ്റമില്ലെന്നും സതീശന്‍ പറഞ്ഞു]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: എന്&#x200d;എസ്എസിനെ അനുനയിപ്പിക്കാന്&#x200d; യുഡിഎഫിന്റെ ഭാഗത്ത് നിന്ന് ഒരുശ്രമവും ഉണ്ടായിട്ടില്ലെന്നും ആ നിലപാടില്&#x200d; പരാതിയില്ലെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്&#x200d;. തങ്ങളുടെത് രാഷ്ട്രീയ നിലപാടാണെന്നും ആ തീരുമാനം മാറ്റാന്&#x200d; ഒരു ശക്തിക്കും കഴിയില്ലെന്നും സതീശന്&#x200d; തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.</p>
<p>കപടഭക്തി കാണിക്കുന്നവരുടെ അയ്യപ്പ സംഗമവുമായി സഹകരിക്കാനില്ലെന്നും ആ തീരുമാനത്തില്&#x200d; മാറ്റമില്ലെന്നും സതീശന്&#x200d; പറഞ്ഞു. യുഡിഎഫ് എടുത്തിരിക്കുന്നത് ഉറച്ച മതേതരത്വ തീരുമാനമാണ്. അത് കേരളത്തിലെ ഭൂരിപക്ഷ വര്&#x200d;ഗീയതയ്ക്കും ന്യൂനപക്ഷ വര്&#x200d;ഗീയതയ്ക്കുമെതിരാണ്. പ്രീണന നയത്തിന് തങ്ങള്&#x200d; ഇല്ല. സിപിഎം പ്രീണനനയവുമായി പോകുകയാണ്. ഇപ്പോള്&#x200d; അവര്&#x200d; ഭൂരിപക്ഷ വര്&#x200d;ഗീയതയെ പ്രോത്സാഹിപ്പിക്കുകയാണ്. നേരത്തെ ന്യൂനപക്ഷ വര്&#x200d;ഗീയതയ്‌ക്കൊപ്പമായിരുന്നു. ഇതിനെ രണ്ടിനെയും പ്രോത്സാഹിപ്പിക്കില്ലെന്നും യുഡിഎഫ് ഉറച്ച മതേതരനിലപാടുമായി മുന്നോട്ടുപോകുമെന്നും സതീശന്&#x200d; പറഞ്ഞു.</p>
<p>എന്&#x200d;എസ്എസിനോട് അയയാന്&#x200d; ഞങ്ങള്&#x200d; പറഞ്ഞിട്ടില്ല. അവര്&#x200d; സമുദായ സംഘടനയാണ്. അവര്&#x200d;ക്ക് അവരുടെ നിലപാട് എടുക്കാം. അതിന് പൂര്&#x200d;ണ സ്വാതന്ത്ര്യമുണ്ട്. അതില്&#x200d; ഞങ്ങള്&#x200d; പരാതി പറഞ്ഞിട്ടില്ല ആക്ഷേപം ഉന്നയിച്ചിട്ടില്ല. എസ്എന്&#x200d;ഡിപി നേരത്തെ നവോത്ഥാന സമിതിയുടെ അധ്യക്ഷ പദവിയായിരുന്നു. ഇപ്പോ മാറ്റിയെന്നേയുള്ളൂ. ആകാശം ഇടിഞ്ഞുവീണാലും ശബരിമല വിധിയില്&#x200d; സുപ്രീം കോടതി വിധിക്കൊപ്പമെന്നാണ് പിണറായി വിജയന്&#x200d; പറഞ്ഞത്. എന്നാല്&#x200d; കോണ്&#x200d;ഗ്രസ് ശബരിമല നിലപാടില്&#x200d; ഒരുമാറ്റവും വരുത്തിയിട്ടില്ല.</p>
<p>സിപിഎം തീവ്രവലുതപക്ഷ രാഷ്ട്രീയ പാര്&#x200d;ട്ടിയായി മാറിയിരിക്കുകയാണ്. എല്ലാ ജാതിക്കാരുടെയും മതത്തിന്റെയും പിറകെ നടക്കുകയാണ്. അയ്യപ്പസംഗമം ഏഴ് നിലയില്&#x200d; പൊളിഞ്ഞുപോയെന്നും യോഗി ആദിത്യനാഥും പിണറായി വിജയനും നല്ല കൂട്ടുകാരായി എന്നതാണ് അതിന്റെ പരിണതഫലമെന്നും അതില്&#x200d; പങ്കെടുക്കാതിരുന്നത് ആശ്വാസമായെന്നും വിഡി സതീശന്&#x200d; പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/who-said-we-should-appease-the-nss-it-was-a-political-decision-vd-satheesan.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വിശ്വാസികളെ കബളിപ്പിക്കാനുള്ള സര്‍ക്കാര്‍ ശ്രമം പൊളിഞ്ഞെന്നു വ്യക്തമാക്കുന്നതാണ് സംഗമ വേദിയിലെ ഒഴിഞ്ഞ കസേരകൾ; വി.ഡി. സതീശൻ</title>
		<link>https://www.chandrikadaily.com/governments-attempt-to-deceive-the-faithful-has-failed-v-d-satheesan.html</link>
					<comments>https://www.chandrikadaily.com/governments-attempt-to-deceive-the-faithful-has-failed-v-d-satheesan.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Sun, 21 Sep 2025 09:58:40 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[ayyapa sanghamam]]></category>
		<category><![CDATA[cm pinarayi viajayan]]></category>
		<category><![CDATA[CPM]]></category>
		<category><![CDATA[udf]]></category>
		<category><![CDATA[vd satheeshan]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=355100</guid>

					<description><![CDATA[തിരുവനന്തപുരം: ശബരിമലയിലെ ആചാര ലംഘനത്തിന് നേതൃത്വം നല്‍കിയ പിണറായി വിജയന്റെ കര്‍മ്മികത്വത്തില്‍ രാഷ്ട്രീയ ദുഷ്ടലാക്കോടെ സംഘടിപ്പിച്ച അയ്യപ്പ സംഗമം പ്രഹസനമായി മാറിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. അയ്യപ്പ ഭക്തരെയും വിശ്വാസികളെയും കബളിപ്പിക്കാനുള്ള സര്‍ക്കാര്‍ ശ്രമം പൊളിഞ്ഞെന്നു വ്യക്തമാക്കുന്നതാണ് സംഗമ വേദിയിലെ ഒഴിഞ്ഞ കസേരകളെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. സര്‍ക്കാര്‍ അവകാശപ്പെട്ടതിന്റെ നാലിലൊന്നു പേര്‍ പോലും സംഗമത്തിനെത്തിയില്ല. തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് നടത്തിയ രാഷ്ട്രീയ നാടകം ബോധ്യപ്പെട്ടതു കൊണ്ടാണ് അയ്യപ്പ ഭക്തര്‍ സംഗമത്തോട് മുഖം തിരിച്ചത്. ദേവസ്വം ബോര്‍ഡ് ജീവനക്കാരും മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും സ്റ്റാഫ് അംഗങ്ങളും [&#8230;]]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: ശബരിമലയിലെ ആചാര ലംഘനത്തിന് നേതൃത്വം നല്&#x200d;കിയ പിണറായി വിജയന്റെ കര്&#x200d;മ്മികത്വത്തില്&#x200d; രാഷ്ട്രീയ ദുഷ്ടലാക്കോടെ സംഘടിപ്പിച്ച അയ്യപ്പ സംഗമം പ്രഹസനമായി മാറിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. അയ്യപ്പ ഭക്തരെയും വിശ്വാസികളെയും കബളിപ്പിക്കാനുള്ള സര്&#x200d;ക്കാര്&#x200d; ശ്രമം പൊളിഞ്ഞെന്നു വ്യക്തമാക്കുന്നതാണ് സംഗമ വേദിയിലെ ഒഴിഞ്ഞ കസേരകളെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.</p>
<p>സര്&#x200d;ക്കാര്&#x200d; അവകാശപ്പെട്ടതിന്റെ നാലിലൊന്നു പേര്&#x200d; പോലും സംഗമത്തിനെത്തിയില്ല. തിരഞ്ഞെടുപ്പ് മുന്നില്&#x200d;ക്കണ്ട് നടത്തിയ രാഷ്ട്രീയ നാടകം ബോധ്യപ്പെട്ടതു കൊണ്ടാണ് അയ്യപ്പ ഭക്തര്&#x200d; സംഗമത്തോട് മുഖം തിരിച്ചത്. ദേവസ്വം ബോര്&#x200d;ഡ് ജീവനക്കാരും മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും സ്റ്റാഫ് അംഗങ്ങളും ഉദ്യോസ്ഥരുമാണ് സദസിലുണ്ടായിരുന്നതില്&#x200d; ഭൂരിഭാഗവും. ഒഴിഞ്ഞ കസേരകളുടെ ദൃശ്യങ്ങള്&#x200d; മാധ്യമങ്ങളിലൂടെ ലോകം മുഴുവന്&#x200d; കണ്ടത്. എന്നിട്ടാണ് അത് എ.ഐ നിര്&#x200d;മ്മിതമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി ന്യായീകരിച്ചത്. ജനങ്ങളുടെ പൊതുബോധ്യത്തെ ചോദ്യം ചെയ്യാന്&#x200d; ശ്രമിക്കുന്ന എം.വി ഗോവിന്ദന്&#x200d; സ്വയം അപഹാസ്യനാകരുത്. സംഗമം ആഗോള വിജയമെന്നും ലോകപ്രശസ്തമായ വിജയമെന്നു പറഞ്ഞതിലൂടെ എം.വി ഗോവിന്ദന്&#x200d; പിണറായി വിജയനെ പരിഹസിച്ചതാണോയെന്നും സംശയിക്കേണ്ടിയിരിക്കുന്നുവെന്നും വി.ഡി. സതീശൻ പറഞ്ഞു.</p>
<p>മാനവികതയുടെയും മതേതരത്വത്തിന്റെയും പൂങ്കാവനമായ ശബരിമലയിലേക്ക് യോഗി ആദിത്യനാഥിനെ പോലെ വര്&#x200d;ഗീയത പ്രചരിപ്പിക്കുന്ന ഒരാളെ ക്ഷണിച്ചത് കേരളത്തിന്റെ മതേതര മനസിനെ അവഹേളിക്കുന്നത് തുല്യമാണ്. യോഗി ആദിത്യനാഥിന്റെ ആശംസാ കത്തിലെ ഉള്ളടക്കം അഭിമാനത്തോടെ ദേവസ്വം മന്ത്രി വായിച്ചതിലൂടെ എന്ത് സന്ദേശമാണ് സര്&#x200d;ക്കാര്&#x200d; നല്&#x200d;കുന്നത്? ഭക്തി പരിവേഷമായി അണിയുന്നവര്&#x200d;ക്ക് പ്രത്യേക അജന്&#x200d;ഡയെന്ന് മുഖ്യമന്ത്രി പറഞ്ഞത് ശരിയാണ്. പക്ഷേ തെരഞ്ഞെടുപ്പ് അടുത്തപ്പോള്&#x200d; ഭക്തി പരിവേഷമായി അണിഞ്ഞത് നിങ്ങളാണ്. നിങ്ങള്&#x200d;ക്ക് തന്നെയാണ് പ്രത്യേക അജന്&#x200d;ഡയുള്ളതും. അയ്യപ്പ സംഗമത്തില്&#x200d; തത്വമസിയെയും ഭഗവദ്ഗീതയെയും കുറിച്ച് പറഞ്ഞ പിണറായി വിജയന്&#x200d; നേരത്തെ ആചാരാനുഷ്ഠാനങ്ങളെയും വിശ്വാസത്തെയും അവഹേളിച്ചത് വിശ്വാസ സമൂഹം മറക്കില്ല. ശബരിമലയിലെ വിശ്വാസങ്ങളെ തകര്&#x200d;ക്കാനും ഭക്തരെ അപമാനിക്കാനും ശ്രമിച്ച പിണറായി വിജയനും എല്&#x200d;.ഡി.എഫ് സര്&#x200d;ക്കാരും അതേ ശബരിമലയെയും അയ്യപ്പനെയും രാഷ്ട്രീയ പ്രചരണത്തിന് വേണ്ടി ദുരുപയോഗം ചെയ്തതിനുള്ള തിരിച്ചടി കേരളത്തിലെ ജനങ്ങള്&#x200d; നൽകുമെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/governments-attempt-to-deceive-the-faithful-has-failed-v-d-satheesan.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;മോദിയെക്കാൾ വർഗീയത തുപ്പുന്ന യോഗി ആദിത്യനാഥിനെ അയ്യപ്പ സംഗമത്തിൽ കൊണ്ടുവരാൻ സർക്കാർ ശ്രമിച്ചത് എന്തിന്&#8217;: പി വി അൻവർ</title>
		<link>https://www.chandrikadaily.com/why-did-the-government-try-to-bring-yogi-adityanath-who-is-more-communal-than-modi-to-the-ayyappa-sangamam-pv-anwar.html</link>
					<comments>https://www.chandrikadaily.com/why-did-the-government-try-to-bring-yogi-adityanath-who-is-more-communal-than-modi-to-the-ayyappa-sangamam-pv-anwar.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Sun, 21 Sep 2025 06:02:12 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[ayyappa sangamam]]></category>
		<category><![CDATA[cm pinarayi viajayan]]></category>
		<category><![CDATA[CPM]]></category>
		<category><![CDATA[pv anwar]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=355084</guid>

					<description><![CDATA[ശബരിമല വിഷയത്തിൽ മുഖ്യമന്ത്രിയുടെയും സിപിഐഎമ്മിന്റെയും നിലപാട് മൂന്ന് വർഷം മുമ്പ് നമ്മൾ കണ്ടതാണ്]]></description>
										<content:encoded><![CDATA[<p>പമ്പയിൽ നടന്ന ആഗോള അയ്യപ്പ സംഗമത്തിനെതിരെ വിമർശനവുമായി പി വി അൻവർ. പ്രധാനമന്ത്രി നരേന്ദ്രമോദിയെക്കാൾ വർഗീയത തുപ്പുന്ന ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗിയെ കൊണ്ടുവരാൻ എന്തിനാണ് സർക്കാർ ശ്രമിച്ചത്. താൻ ഒരു വർഗീയവാദി ആണെന്ന് നെറ്റി പട്ടം കെട്ടിയ ആളെ മുഖ്യമന്ത്രി കാറിൽ കയറ്റിയാണ് അവിടേക്ക് എത്തിച്ചത്. അയ്യപ്പ സംഗമം പൊറാട്ട നാടകം ആണെന്നും ഹൈന്ദവ സമൂഹം ഇത് തിരിച്ചറിയണമെന്നും പി വി അൻവർ കുറ്റപ്പെടുത്തി.</p>
<p>അയ്യപ്പസംഗമം വെറുമൊരു നാടകമായിരുന്നു. പൊലീസ് വിഷയങ്ങൾ മൂടി വെക്കാനാണ് ഇപ്പോഴത്തെ ഈ ശ്രമം.വർഗീയമായി വിഭജിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. ന്യൂനപക്ഷത്തെ പൂർണമായും അകറ്റി നിർത്തുകയാണ് ചെയ്തതതെന്നും വർഗീയത കൊണ്ട് ഭരണം നിലനിർത്താൻ സർക്കാർ ശ്രമിക്കുകയാണെന്നും പി വി അൻവർ പറഞ്ഞു.</p>
<p>ശബരിമല വിഷയത്തിൽ മുഖ്യമന്ത്രിയുടെയും സിപിഐഎമ്മിന്റെയും നിലപാട് മൂന്ന് വർഷം മുമ്പ് നമ്മൾ കണ്ടതാണ്. സ്ത്രീ സാന്നിദ്ധ്യം ശബരിമലയിൽ ഉറപ്പിക്കാൻ വലിയ ശ്രമം ആണ് അന്ന് നടത്തിയത്. അങ്ങിനെ അയ്യപ്പനുമായി ഒരു ആത്മാർഥതയും ഇല്ലാത്തയാളുകളുടെ സംഗമം ആണ് ഇന്നലെ നടന്നത് പി വി അൻവർ വ്യക്തമാക്കി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/why-did-the-government-try-to-bring-yogi-adityanath-who-is-more-communal-than-modi-to-the-ayyappa-sangamam-pv-anwar.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പൊട്ടിപ്പൊളിഞ്ഞ റൂമുകള്‍; അടര്‍ന്ന് വീണ് കോണ്‍ക്രീറ്റ് പാളികള്‍; കോട്ടയം മെഡിക്കല്‍ കോളജിലെ മെന്‍സ് ഹോസ്റ്റലും അപകടാവസ്ഥയില്‍</title>
		<link>https://www.chandrikadaily.com/cracked-rooms-flaking-concrete-layers-the-mens-hostel-of-kottayam-medical-college-is-also-in-danger.html</link>
					<comments>https://www.chandrikadaily.com/cracked-rooms-flaking-concrete-layers-the-mens-hostel-of-kottayam-medical-college-is-also-in-danger.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Sat, 05 Jul 2025 07:36:31 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[chandi ummen]]></category>
		<category><![CDATA[cm pinarayi viajayan]]></category>
		<category><![CDATA[CPM]]></category>
		<category><![CDATA[kottayam]]></category>
		<category><![CDATA[mens hostal]]></category>
		<category><![CDATA[udf]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=346736</guid>

					<description><![CDATA[കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജിലെ മെൻസ് ഹോസ്റ്റൽ കെട്ടിടം അപകടാവസ്ഥയിൽ. ചാണ്ടി ഉമ്മന്‍ എംഎല്‍എ കെട്ടിടം സന്ദർശിച്ചു. കെട്ടിടത്തിന് 68 വര്‍ഷം പഴക്കമുണ്ടെന്നും അടിയന്തരമായി ഫിറ്റ്‌നസ് പരിശോധിച്ച് സർക്കാർ വേണ്ട നടപടി സ്വീകരിക്കണമെന്നും ചാണ്ടി ഉമ്മൻ ആവശ്യപ്പെട്ടു. സാധാരണക്കാരുടെ മക്കള്‍ പഠിക്കുന്ന ഹോസ്റ്റല്‍ ഇങ്ങനെ മതിയോ എന്ന് സര്‍ക്കാര്‍ മറുപടി പറയണമെന്നും നടപടിയെടുത്തില്ലെങ്കിൽ അത് സാധാരണക്കാരോട് ചെയ്യുന്ന ക്രൂരതയായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. &#8216;സാധാരണക്കാരന്‍ ചികിത്സ തേടുന്ന മെഡിക്കല്‍ കോളേജിന്റെ അവസ്ഥ നാം കണ്ടു. 12-ാം വാര്‍ഡിലെ ശുചിമുറി [&#8230;]]]></description>
										<content:encoded><![CDATA[<p>കോട്ടയം: കോട്ടയം മെഡിക്കല്&#x200d; കോളേജിലെ മെൻസ് ഹോസ്റ്റൽ കെട്ടിടം അപകടാവസ്ഥയിൽ. ചാണ്ടി ഉമ്മന്&#x200d; എംഎല്&#x200d;എ കെട്ടിടം സന്ദർശിച്ചു. കെട്ടിടത്തിന് 68 വര്&#x200d;ഷം പഴക്കമുണ്ടെന്നും അടിയന്തരമായി ഫിറ്റ്‌നസ് പരിശോധിച്ച് സർക്കാർ വേണ്ട നടപടി സ്വീകരിക്കണമെന്നും ചാണ്ടി ഉമ്മൻ ആവശ്യപ്പെട്ടു. സാധാരണക്കാരുടെ മക്കള്&#x200d; പഠിക്കുന്ന ഹോസ്റ്റല്&#x200d; ഇങ്ങനെ മതിയോ എന്ന് സര്&#x200d;ക്കാര്&#x200d; മറുപടി പറയണമെന്നും നടപടിയെടുത്തില്ലെങ്കിൽ അത് സാധാരണക്കാരോട് ചെയ്യുന്ന ക്രൂരതയായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.</p>
<p>&#8216;സാധാരണക്കാരന്&#x200d; ചികിത്സ തേടുന്ന മെഡിക്കല്&#x200d; കോളേജിന്റെ അവസ്ഥ നാം കണ്ടു. 12-ാം വാര്&#x200d;ഡിലെ ശുചിമുറി ഇടിഞ്ഞു വീഴാറായിരിക്കുന്നു. 18-ാം വാര്&#x200d;ഡിലും അതേ സാഹചര്യം. വിദ്യാര്&#x200d;ത്ഥികള്&#x200d; താമസിക്കുന്ന സ്ഥലം മുഴുവന്&#x200d; തകര്&#x200d;ന്ന നിലയിലാണ്. ഇവരെ സര്&#x200d;ക്കാര്&#x200d; സംരക്ഷിച്ചില്ലെങ്കില്&#x200d; ആര് സംരക്ഷിക്കും. ഇവരെ സംരക്ഷിക്കാതെ മുന്നോട്ടുപോകാനാവില്ല. പുതിയ കെട്ടിടം ആവശ്യമാണ്. ആ കെട്ടിടം വരുന്നതുവരെ ഇവരെ പുറത്തുവിടാന്&#x200d; അനുവദിക്കില്ല. അവരെ സര്&#x200d;ക്കാര്&#x200d; ചെലവില്&#x200d; തന്നെ താമസിപ്പിക്കണം. കാടുപിടിച്ചുകിടക്കുകയാണ് പല സ്ഥലങ്ങളും. പാമ്പുവരെ കയറുന്ന സ്ഥിതിയാണ്. ഹോസ്‌റ്റെലന്ന് പറയാന്&#x200d; സാധിക്കില്ല. അത്രയും മോശമായ സാഹചര്യമാണ്. കെട്ടിടത്തിന് 68 വര്&#x200d;ഷം പഴക്കമുണ്ട്. അടിയന്തരമായി ഫിറ്റ്‌നസ് പരിശോധിക്കണം. സാധാരണക്കാരുടെ മക്കള്&#x200d; പഠിക്കുന്ന ഹോസ്റ്റല്&#x200d; ഇങ്ങനെ മതിയോ എന്ന് സര്&#x200d;ക്കാര്&#x200d; മറുപടി പറയണം. തീരുമാനമെടുക്കണം. അല്ലെങ്കില്&#x200d; സാധാരണക്കാരോട് ചെയ്യുന്ന ക്രൂരതയായിരിക്കും.&#8217;-ചാണ്ടി ഉമ്മന്&#x200d; എംഎല്&#x200d;എ പറഞ്ഞു.</p>
<p>കെട്ടിടം തകര്&#x200d;ച്ചയുടെ വക്കിലാണെന്ന് പലതവണ പരാതി നല്&#x200d;കിയിട്ടും അധികൃതർ ചെറിയ അറ്റകുറ്റപ്പണികള്&#x200d; മാത്രം നടത്തി പോവുകയായിരുന്നെന്നാണ് വിദ്യാര്&#x200d;ത്ഥികളുടെ ആരോപണം. ഹോസ്റ്റല്&#x200d; മാറ്റണമെന്ന വിദ്യാര്&#x200d;ത്ഥികളുടെ ആവശ്യം അംഗീകരിച്ചില്ലെന്നും ആരോപണമുണ്ട്. 250-ലധികം വിദ്യാര്&#x200d;ത്ഥികളാണ് ഹോസ്റ്റലിലുളളത്. ഈര്&#x200d;പ്പമിറങ്ങിയ ഭിത്തികളും പൊട്ടിപൊളിഞ്ഞ സീലിങ്ങുകളും ഉള്&#x200d;പ്പെടെ അപകടാവസ്ഥയിലാണ് ഹോസ്റ്റല്&#x200d; കെട്ടിടമുളളത്. ബാത്ത്‌റൂമുകള്&#x200d;ക്ക് സമീപമുളള സ്വിച്ച് ബോര്&#x200d;ഡുകളില്&#x200d; നിന്ന് ഷോക്കേല്&#x200d;ക്കുന്ന സംഭവമുണ്ടായെന്നും വിദ്യാര്&#x200d;ത്ഥികള്&#x200d; ആരോപിക്കുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/cracked-rooms-flaking-concrete-layers-the-mens-hostel-of-kottayam-medical-college-is-also-in-danger.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മാര്‍ഗദീപം സ്‌കോളര്‍ഷിപ്പില്‍ വിവേചനം; മുസ്‌ലിം അപേക്ഷകരില്‍ 1.56 ലക്ഷം പുറത്ത്‌</title>
		<link>https://www.chandrikadaily.com/discrimination-in-margadeepam-scholarship-1-56-lakh-out-of-muslim-applicants.html</link>
					<comments>https://www.chandrikadaily.com/discrimination-in-margadeepam-scholarship-1-56-lakh-out-of-muslim-applicants.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Sat, 21 Jun 2025 09:16:03 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[cm pinarayi viajayan]]></category>
		<category><![CDATA[CPM]]></category>
		<category><![CDATA[news]]></category>
		<category><![CDATA[scholorship]]></category>
		<category><![CDATA[Students]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=345324</guid>

					<description><![CDATA[ക്രിസ്ത്യൻ വിഭാഗത്തിലെ അപേക്ഷകരിൽ 62 ശതമാനവും മറ്റു ന്യൂനപക്ഷ വിഭാഗങ്ങളിലെ മുഴുവൻ അപേക്ഷകരും സ്‌കോളർഷിപ്പിന് അർഹരായി]]></description>
										<content:encoded><![CDATA[<p>ന്യൂനപക്ഷ വിദ്യാർഥികൾക്കുള്ള മാർഗദീപം സ്‌കോളർഷിപ്പ് അനുവദിച്ചതിൽ മുസ്‌ലിം വിഭാഗത്തിന് കടുത്ത വിവേചനം. മുസ്‌ലിം അപേക്ഷകരിലെ 24 ശതമാനത്തെ മാത്രമാണ് സ്‌കോളർഷിപ്പിന് പരിഗണിച്ചത്. ക്രിസ്ത്യൻ വിഭാഗത്തിലെ അപേക്ഷകരിൽ 62 ശതമാനവും മറ്റു ന്യൂനപക്ഷ വിഭാഗങ്ങളിലെ മുഴുവൻ അപേക്ഷകരും സ്‌കോളർഷിപ്പിന് അർഹരായി.</p>
<p>സർക്കാർ, എയ്ഡഡ് സ്‌കൂളിൽ ഒന്നു മുതൽ എട്ട് വരെ പഠിക്കുന്ന മുസ്‌ലിം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ അടക്കമുള്ള ന്യൂനപക്ഷ മത വിഭാഗങ്ങളിലെ വിദ്യാർഥികൾക്കാണ് മാർഗദീപം സ്‌കോളർഷിപ്പ് അനുവദിക്കുന്നത്. മുസ്‌ലിം വിഭാഗത്തിലെ 2,31,864 വിദ്യാർഥികളും ക്രിസ്ത്യൻ വിഭാഗത്തിൽ നിന്ന് 55,264 പേരും ബുദ്ധ മതത്തിൽപ്പെട്ട 4 പേരും ജൈന വിഭാഗത്തിലെ 5 വിദ്യാർഥികളുമായി 2,87,137 അപേക്ഷകളാണ് ലഭിച്ചത്. ഇതിൽ മുസ്‌ലിം വിഭാഗത്തിൽ 75,073 വിദ്യാർഥികൾക്ക് മാത്രമാണ് സ്‌കോളർഷിപ്പ് അനുവദിച്ചത്. ശേഷിക്കുന്ന 1,56,791 പേരും പുറത്തായി. ക്രിസ്ത്യൻ വിഭാഗത്തിലെ 46,585 വിദ്യാർഥികൾക്കും ബുദ്ധ, ജൈന വിഭാഗങ്ങളിൽ നിന്ന് ലഭിച്ച ഒമ്പത് അപേക്ഷകർക്കും സ്‌കോളർഷിപ്പ് ലഭിച്ചു. കഴിഞ്ഞ സാമ്പത്തികവർഷം അവസാനം ഫെബ്രുവരിയിലാണ് വ്യാപക പ്രതിഷേധത്തെ തുടർന്ന് സർക്കാർ മാർഗദീപം സ്‌കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/discrimination-in-margadeepam-scholarship-1-56-lakh-out-of-muslim-applicants.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;ചതി എന്ന പ്രയോഗം ഉപയോഗിക്കാൻ പറ്റുന്നയാൾ മുഖ്യമന്ത്രിയാണ്&#8217;: കെ.സി വേണുഗോപാൽ</title>
		<link>https://www.chandrikadaily.com/the-only-person-who-can-use-the-term-cheat-is-the-chief-minister-kc-venugopal.html</link>
					<comments>https://www.chandrikadaily.com/the-only-person-who-can-use-the-term-cheat-is-the-chief-minister-kc-venugopal.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Mon, 02 Jun 2025 14:37:10 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[cm pinarayi viajayan]]></category>
		<category><![CDATA[CPM]]></category>
		<category><![CDATA[kc venugopal]]></category>
		<category><![CDATA[news]]></category>
		<category><![CDATA[nilambur election]]></category>
		<category><![CDATA[udf]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=343368</guid>

					<description><![CDATA[തിരുവനന്തപുരം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് എൽഡിഎഫ്- യുഡിഎഫ് പോരാട്ടമാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. ഇതിനെ വഴി തിരിച്ചു വിടാൻ ആരും ശ്രമിക്കേണ്ടെന്നും കെ.സി വേണുഗോപാൽ പറഞ്ഞു. &#8216;ചതി എന്ന പ്രയോഗം ഉപയോഗിക്കാൻ പറ്റുന്നയാൾ മുഖ്യമന്ത്രിയാണ്. മലപ്പുറം ജില്ലക്കെതിരെ ചതിപ്രയോഗം നടത്തി കള്ളക്കടത്തിൻ്റെ കണക്ക് പറഞ്ഞ് മലപ്പുറം ജില്ലയെ സംശയമുനയിൽ നിർത്തിയതും അദേഹമാണ്. മലപ്പുറം ജില്ലയെ ഒറ്റതിരിഞ്ഞ് ആക്രമിച്ചു&#8217;. പാണക്കാട് തങ്ങളെയും മുഖ്യമന്ത്രി വെറുതെ വിട്ടില്ലെന്നും കെ.സി വേണുഗോപാൽ പറഞ്ഞു. നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് യു ഡി എഫ് [&#8230;]]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് എൽഡിഎഫ്- യുഡിഎഫ് പോരാട്ടമാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. ഇതിനെ വഴി തിരിച്ചു വിടാൻ ആരും ശ്രമിക്കേണ്ടെന്നും കെ.സി വേണുഗോപാൽ പറഞ്ഞു.</p>
<p>&#8216;ചതി എന്ന പ്രയോഗം ഉപയോഗിക്കാൻ പറ്റുന്നയാൾ മുഖ്യമന്ത്രിയാണ്. മലപ്പുറം ജില്ലക്കെതിരെ ചതിപ്രയോഗം നടത്തി കള്ളക്കടത്തിൻ്റെ കണക്ക് പറഞ്ഞ് മലപ്പുറം ജില്ലയെ സംശയമുനയിൽ നിർത്തിയതും അദേഹമാണ്. മലപ്പുറം ജില്ലയെ ഒറ്റതിരിഞ്ഞ് ആക്രമിച്ചു&#8217;. പാണക്കാട് തങ്ങളെയും മുഖ്യമന്ത്രി വെറുതെ വിട്ടില്ലെന്നും കെ.സി വേണുഗോപാൽ പറഞ്ഞു. നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് യു ഡി എഫ് കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു അദേഹം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-only-person-who-can-use-the-term-cheat-is-the-chief-minister-kc-venugopal.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;ദേശീയപാത നിര്‍മ്മാണത്തില്‍ പൊതുമരാമത്ത് വകുപ്പിന് പങ്കില്ല&#8217;: പിണറായി വിജയന്‍</title>
		<link>https://www.chandrikadaily.com/public-works-department-has-no-role-in-national-highway-construction-pinarayi-vijayan.html</link>
					<comments>https://www.chandrikadaily.com/public-works-department-has-no-role-in-national-highway-construction-pinarayi-vijayan.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Thu, 22 May 2025 15:35:17 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[cm pinarayi viajayan]]></category>
		<category><![CDATA[CPM]]></category>
		<category><![CDATA[nationa highwayas]]></category>
		<category><![CDATA[road]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=342115</guid>

					<description><![CDATA[ദേശീയ പാത നിര്‍മിക്കുന്നതുമായി ബന്ധപ്പെട്ട എല്ലാകാര്യങ്ങളും ചെയ്യുന്നത് ദേശീയ പാത അതോറിറ്റിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഭൂമി ഏറ്റെടുത്ത് കൊടുക്കുന്നതാണ് സര്‍ക്കാര്‍ ചെയ്യുന്നത്. ദേശീയ പാത നിര്‍മിക്കുന്നതില്‍ ദേശീയ പാത അതോറിറ്റിയ്ക്ക് പ്രത്യേകമായ സജീകരണങ്ങളുണ്ട്. അതില്‍ ഒരു തരത്തിലുള്ള പങ്കാളിത്തവും പൊതുമരാമത്ത് വകുപ്പിനോ സംസ്ഥാന സര്‍ക്കാരിനോ ഇല്ലെന്നാണ് മുഖ്യമന്ത്രി ഇപ്പോള്‍ പറയുന്നത്. &#160;]]></description>
										<content:encoded><![CDATA[<p>ദേശീയ പാത നിര്&#x200d;മിക്കുന്നതുമായി ബന്ധപ്പെട്ട എല്ലാകാര്യങ്ങളും ചെയ്യുന്നത് ദേശീയ പാത അതോറിറ്റിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്&#x200d;. ഭൂമി ഏറ്റെടുത്ത് കൊടുക്കുന്നതാണ് സര്&#x200d;ക്കാര്&#x200d; ചെയ്യുന്നത്. ദേശീയ പാത നിര്&#x200d;മിക്കുന്നതില്&#x200d; ദേശീയ പാത അതോറിറ്റിയ്ക്ക് പ്രത്യേകമായ സജീകരണങ്ങളുണ്ട്. അതില്&#x200d; ഒരു തരത്തിലുള്ള പങ്കാളിത്തവും പൊതുമരാമത്ത് വകുപ്പിനോ സംസ്ഥാന സര്&#x200d;ക്കാരിനോ ഇല്ലെന്നാണ് മുഖ്യമന്ത്രി ഇപ്പോള്&#x200d; പറയുന്നത്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/public-works-department-has-no-role-in-national-highway-construction-pinarayi-vijayan.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നിങ്ങള്&#x200d; കൊന്നോളൂ ഞാന്&#x200d; കൂടെയുണ്ട് എന്ന സന്ദേശമാണ് പിണറായി എസ്എഫ്‌ഐക്ക് നല്&#x200d;കുന്നത്; കെ. സുധാകരന്&#x200d;</title>
		<link>https://www.chandrikadaily.com/pinarayi-gives-the-message-to-sfi-that-if-you-kill-me-i-am-with-you-k-sudhakaran.html</link>
					<comments>https://www.chandrikadaily.com/pinarayi-gives-the-message-to-sfi-that-if-you-kill-me-i-am-with-you-k-sudhakaran.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Thu, 20 Feb 2025 12:34:22 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[cm pinarayi viajayan]]></category>
		<category><![CDATA[k sudhakaran mp]]></category>
		<category><![CDATA[kpcc]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=330822</guid>

					<description><![CDATA[എസ്എഫ്‌ഐ നരഭോജി പ്രസ്ഥാനമായി മാറിയത് പിണറായി വിജയന്റെ തണലിലാണ്]]></description>
										<content:encoded><![CDATA[<p>മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാട് എസ്എഫ്‌ഐ നടത്തുന്ന എല്ലാ അക്രമങ്ങള്&#x200d;ക്കും സംരക്ഷണം നല്കുന്നതാണെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്&#x200d; എം.പി. നിങ്ങള്&#x200d; കൊന്നോളൂ ഞാന്&#x200d; കൂടെയുണ്ട് എന്ന സന്ദേശമാണ് പിണറായി വിജയന്&#x200d; എസ്എഫ് ഐ സംസ്ഥാന സമ്മേളനത്തില്&#x200d; നല്കിയത്. കേരളത്തില്&#x200d; എസ്.എഫ്.ഐ ഒരാളെയും അപായപ്പെടുത്തിയിട്ടില്ല, അക്രമത്തിലേക്ക് എസ്.എഫ്.ഐ തിരിയാതിരുന്നത് അഭിനന്ദനാര്&#x200d;ഹമാണെന്നായിരുന്നു സമ്മേളനത്തില്&#x200d; പിണറായി പറഞ്ഞത്.</p>
<p>മാനിഷാദാ എന്നായിരുന്നു മുഖ്യമന്ത്രി ആ സമ്മേളനത്തില്&#x200d; പറയേണ്ടിയിരുന്നത്. അതു പറയാനുള്ള ഉത്തരവാദിത്വംഅദ്ദേഹത്തിനുണ്ടായിരുന്നു. എസ്എഫ്‌ഐ നരഭോജി പ്രസ്ഥാനമായി മാറിയത് പിണറായി വിജയന്റെ തണലിലാണ്. ഇരുപതോളം വരുന്ന എസ്എഫ്‌ഐ ഗുണ്ടകളുടെ അതിക്രൂരമായ മര്&#x200d;ദനത്തെ തുടര്&#x200d;ന്ന് പൂക്കോട് വെറ്ററിനറി സര്&#x200d;വകലാശാലയിലെ വിദ്യാര്&#x200d;ഥി സിദ്ധാര്&#x200d;ഥന്&#x200d; മരിച്ചിരുന്നു. അതിലെ പ്രതികള്&#x200d;ക്ക് എല്ലാവിധ സംരക്ഷണവും സര്&#x200d;ക്കാര്&#x200d; നല്കുകയും ചെയതിട്ട് ഒരു വര്&#x200d;ഷമായതേയുള്ളു. പിന്നീടും എത്രയെത്ര കാമ്പസുകളെയാണ് എസ്.എഫ്.ഐ ചോരയില്&#x200d; മുക്കിയത്.</p>
<p>ഉന്നതവിദ്യാഭ്യാസ കൗണ്&#x200d;സില്&#x200d; വൈസ് ചെയര്&#x200d;മാനെ തല്ലിവീഴ്ത്തിയിട്ട് അതിനെ ഇപ്പോഴും ന്യായീകരിക്കാന്&#x200d; എസ്.എഫ്.ഐ ധൈര്യം കാട്ടുന്നതും പിണറായി വിജയന്റെ തണലിലാണ്. അതിലെ പ്രതിയെ കൂടുതല്&#x200d; പാര്&#x200d;ട്ടി പദവികളും ജോലിയും നല്കിയാണ് ആദരിച്ചത്. നിങ്ങള്&#x200d; തല്ലിക്കോ ഞാന്&#x200d; കൂടെയുണ്ട് എന്ന സന്ദേശമല്ലേ അതു നല്&#x200d;കിയത്.</p>
<p>മോന്തായം വളഞ്ഞാല്&#x200d; 64 ഉം വളയും എന്ന ചൊല്ലുണ്ട്. കൊലപാതകക്കേസിലെ പ്രതിയായാണ് പിണറായി വിജയന്റെ പൊതുജീവിതം ആരംഭിക്കുന്നതു തന്നെ. കണ്ണൂരില്&#x200d; നടന്ന അനേകം കൊലപാതകങ്ങളുടെ ഉത്തരവാദിത്വത്തില്&#x200d;നിന്ന് പിണറായി വിജയന് ഒഴിഞ്ഞുമാറാനാകില്ല. ടിപി ചന്ദ്രശേഖരന്&#x200d; കൊല്ലപ്പെട്ടപ്പോള്&#x200d; പിണറായി വിശേഷിപ്പിച്ചത് കുലംകുത്തിയെന്നാണ്. ടിപി കേസിലെ പ്രതികള്&#x200d;ക്ക് സര്&#x200d;ക്കാര്&#x200d; ആയിരം ദിവസത്തെ പരോളാണ് നല്കിയത്. ഷുഹൈബിനെയും ശരത്‌ലാലിനെയും കൃപേഷിനെയും സിപിഎമ്മുകാര്&#x200d; കൊന്നപ്പോഴും പിണറായി സംരക്ഷണം നല്കി. സംസ്ഥാന സര്&#x200d;ക്കാര്&#x200d; ഖജനാവില്&#x200d;നിന്ന് കോടികള്&#x200d; മുടക്കിയാണ് കേസ് നടത്തിയത്.</p>
<p>പുതിയ തലമുറയെ അക്രമത്തില്&#x200d;നിന്നു മോചിപ്പിക്കാനും സംസ്ഥാനത്തെ കാമ്പസുകളെ ജനാധിപത്യപരമാക്കാനുമുള്ള ഉത്തരവാദിത്വം മുഖ്യന്ത്രിക്കുണ്ടെന്ന് ഒരിക്കല്&#x200d;ക്കൂടി ഓര്&#x200d;മിപ്പിക്കുകയാണെന്ന് സുധാകരന്&#x200d; പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/pinarayi-gives-the-message-to-sfi-that-if-you-kill-me-i-am-with-you-k-sudhakaran.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
