cm – Chandrika Daily https://www.chandrikadaily.com Fri, 27 Jun 2025 02:15:04 +0000 en-US hourly 1 https://wordpress.org/?v=5.8.12 https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg cm – Chandrika Daily https://www.chandrikadaily.com 32 32 വി.എസിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു; കാര്യമായ പുരോഗതിയില്ലെന്ന് ഡോക്ടര്‍മാര്‍ https://www.chandrikadaily.com/vss-health-condition-remains-critical-doctors-say-there-is-no-significant-progress.html https://www.chandrikadaily.com/vss-health-condition-remains-critical-doctors-say-there-is-no-significant-progress.html#respond Fri, 27 Jun 2025 02:15:04 +0000 https://www.chandrikadaily.com/?p=345911 ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. കഴിഞ്ഞ ദിവസം ന്യൂറോ സംബന്ധമായ വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. ആന്തരിക അവയവങ്ങളുടെ പ്രവര്‍ത്തനത്തിലും വ്യതിയാനം വന്നിട്ടുണ്ട്.

പുറത്തേക്കുള്ള യൂറിന്റെ അളവ് കൂട്ടാന്‍ ഡയാലിസിസ് നടത്തിയെങ്കിലും കാര്യമായ പുരോഗതിയില്ല. 72 മണിക്കൂര്‍ നിരീക്ഷണത്തിന് ശേഷം മാത്രമേ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകൂവെന്നാണ് മെഡിക്കല്‍ സംഘത്തിന്റെ വിലയിരുത്തല്‍.

അതേസമയം ഇസിജിയിലും വ്യതിയാനം ഉണ്ടാകുന്നുണ്ട്. ഇന്നലെ ഇസിജി ടെസ്റ്റിന് വി.എസിനെ വിധേയമാക്കിയിരുന്നു. ഇതിന്റെയടക്കമുള്ള പരിശോധനാഫലത്തിന് ശേഷമായിരിക്കും മെഡിക്കല്‍ സംഘം കൃത്യമായ നിഗമനത്തില്‍ എത്തുക.

]]>
https://www.chandrikadaily.com/vss-health-condition-remains-critical-doctors-say-there-is-no-significant-progress.html/feed 0
ഹൃദയാഘാതം; വിഎസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു https://www.chandrikadaily.com/heart-attack-vs-was-admitted-to-the-hospital.html https://www.chandrikadaily.com/heart-attack-vs-was-admitted-to-the-hospital.html#respond Mon, 23 Jun 2025 07:17:45 +0000 https://www.chandrikadaily.com/?p=345512 തിരുവനന്തപുരം: ഹൃദയാഘാതത്തെ തുടര്‍ന്ന് മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാവിലെ ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

വിഎസിന് ഹൃദയാഘാതം ഉണ്ടായതായി ഡോക്ടര്‍മാര്‍ അറിയിച്ചു. വിഎസിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി. 101 വയസായ വി എസ് ഏറെനാളായി വിശ്രമജീവിതം നയിച്ചുവരികയാണ്.

2006-2011 കാലത്ത് കേരളത്തിന്റെ മുഖ്യമന്ത്രിയായിരുന്നു. 1992-1996, 2001-2006, 2011-2016 വര്‍ഷങ്ങളില്‍ പ്രതിപക്ഷനേതാവ് ആയിരുന്നു. മൂന്നു തവണ സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്നിട്ടുണ്ട്.

]]>
https://www.chandrikadaily.com/heart-attack-vs-was-admitted-to-the-hospital.html/feed 0
മുഖ്യമന്ത്രിയുടെ പൊലീസ് മെഡലിലെ അക്ഷരത്തെറ്റ്; അന്വേഷണം ആരംഭിച്ചു https://www.chandrikadaily.com/typo-on-chief-ministers-police-medal-investigation-started.html https://www.chandrikadaily.com/typo-on-chief-ministers-police-medal-investigation-started.html#respond Sun, 03 Nov 2024 09:29:02 +0000 https://www.chandrikadaily.com/?p=315966 മുഖ്യമന്ത്രിയുടെ പൊലീസ് മെഡലിലെ അക്ഷരത്തെറ്റുമായി ബന്ധപ്പെട്ട് കുറിച്ച് പൊലീസ് ആസ്ഥാനത്തെ ഡിഐജി സതീഷ് ബിനോ അന്വേഷിക്കും. തിരുവനന്തപുരത്തെ ഭഗവതി ഏജന്‍സിയാണ് പൊലീസ് മെഡലുകള്‍ തയ്യാറാക്കിയത്. നവംബര്‍ ഒന്നിന് വിശിഷ്ട സേവനത്തിന് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് വിതരണം ചെയ്ത മുഖ്യമന്ത്രിയുടെ പൊലീസ് മെഡലുകളിലാണ് അക്ഷരത്തെറ്റുകള്‍ കണ്ടെത്തിയിരുന്നത്.

മുഖ്യമന്ത്രിയുടെ പൊലീസ് മെഡല്‍’ എന്നതിന് പകരം ‘മുഖ്യമന്ത്രയുടെ പോലസ് ‘ എന്നാണ് വിതരണം ചെയ്ത മെഡലില്‍ ആലേഖനം ചെയ്തിരുന്നത്. പകുതിയോളം മെഡലുകളിലും അക്ഷരത്തെറ്റുകള്‍ ഉണ്ടായിരുന്നു.

ഒക്ടോബര്‍ 23നായിരുന്നു മെഡല്‍ തയ്യാറാക്കാന്‍ ഏജന്‍സിക്ക് ഓര്‍ഡര്‍ നല്‍കിയത്. ഒക്ടോബര്‍ 29 നാണ് ഭഗവതി ഏജന്‍സി മെഡലുകള്‍ കൈമാറിയത്.

മെഡലുകള്‍ ലഭിച്ച ലൊലീസി ഉദ്ധ്യോഗസ്ഥര്‍ മേലാധികാരെ അറിയിക്കുകയായിരുന്നു. സംഭവം വാര്‍ത്തയായതോടെ പ്രശ്‌നത്തില്‍ സംസ്ഥാന പൊലീസ് മേധാവി ഇടപെട്ടു. അക്ഷരത്തെറ്റ് സംഭവിച്ച മെഡലുകള്‍ ഉടന്‍ തിരികെ വാങ്ങി പകരം മെഡലുകള്‍ നല്‍കാന്‍ ടെന്‍ഡര്‍ എടുത്ത സ്ഥാപനത്തിന് നിര്‍ദേശം നല്‍കി.

അതേസമയം ഗുരുതരമായ പിഴവ് സംഭവിച്ചിട്ടും അത് കണ്ടെത്താനോ പരിഹരിക്കാനോ മുഖ്യമന്ത്രിയുടെ തന്നെ കീഴിലുള്ള ആഭ്യന്തര വകുപ്പിന് കഴിയാതെ പോയത് എങ്ങനെയെന്നതും പരിശോധിക്കും.

 

 

]]>
https://www.chandrikadaily.com/typo-on-chief-ministers-police-medal-investigation-started.html/feed 0
മുഖ്യമന്ത്രിമാരുടെ മക്കള്‍ സി.പി.എമ്മിനെന്നും തലവേദന https://www.chandrikadaily.com/cms-sons.html https://www.chandrikadaily.com/cms-sons.html#respond Sat, 26 Aug 2023 01:11:40 +0000 https://www.chandrikadaily.com/?p=271535 റഷീദ് കൈപ്പുറം

മുഖ്യമന്ത്രിമാരുടെ മക്കള്‍ സി.പി.എമ്മിന് എന്നും തലവേദനയായിട്ടുണ്ട്. മകള്‍ വീണ വിജയന്‍ വിവാദങ്ങളുടെ തോഴിയായതോടെ മക്കള്‍ വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍തന്നെയാണ് മുന്നില്‍. വീണയുടെ ഇടപെടലുകള്‍ തുടര്‍ ഭരണത്തിലും കരുത്തോടെ മുന്നേറുകയാണെന്നാണ് വര്‍ത്തമാനകാല രാഷ്ട്രീയ സംഭവങ്ങള്‍ വ്യക്തമാക്കുന്നത്. മക്കള്‍ വിവാദം സി.പി.എമ്മിന് പുത്തരിയല്ല. ഇ.കെ നായനാറും വി.എസ് അച്യുതാനന്ദനും മുഖ്യമന്ത്രിയായിരിക്കെ മക്കളാല്‍ വിവാദം സൃഷ്ടിച്ചിട്ടുണ്ട്. നായനാര്‍ പരമശുദ്ധന്‍ ആണെന്നാണ് മാധ്യമങ്ങളുടെ പട്ടം. പൊതുവേ അങ്ങനെതന്നെ ആയിരുന്നു. എന്നാല്‍ നായനാര്‍ മുഖ്യമന്ത്രിയായിരിക്കെ മകന്‍ കൃഷ്ണകുമാറും വിവാദത്തില്‍ കുടുങ്ങിയിട്ടുണ്ട്. കൃഷ്ണകുമാറിന് ബന്ധമുള്ള പരസ്യ കമ്പനിക്ക് സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങളുടെ പരസ്യങ്ങള്‍ വാരിക്കോരി കൊടുത്തു എന്നത് അന്നത്തെ ഞെട്ടിക്കുന്ന വിവാദമായിരുന്നു. അതൊരു വിവാദം മാത്രമല്ല നേരായിരുന്നു എന്നത് ബോധ്യവുമാണ്. മുഖ്യമന്ത്രിയായിരുന്ന ഇ.എം.എസ് നമ്പൂതിരിപ്പാടും കുടുങ്ങിയത് നായനാര്‍ ഭരണകാലത്താണ്. കുടുംബത്തിലെ മൂന്നു പേര്‍ക്ക് ഒരുമിച്ച് ജോലി കൊടുത്തു എന്നത് ഇ.എം.എസിനെയും കുടുക്കിയിരുന്നു. അങ്ങനെ ബന്ധുനിയമനത്തില്‍ ഇ.എം.എസും കുടുങ്ങി. സംഭവം നടന്നത് നായനാര്‍ ഭരണകാലത്താണ് എന്നതാണ് ഇ.എം.എസിന് ആശ്വാസം.
മകന്‍ അരുണ്‍കുമാര്‍ വി.എസ് അച്യുതാനന്ദന് കുറച്ചൊന്നുമല്ല തലവേദന സൃഷ്ടിച്ചത്. കയര്‍ ബോര്‍ഡിലെ 47 ലക്ഷം രൂപയുടെ ക്രമക്കേടുകളുടെ ഉത്തരവാദിത്വം അനില്‍കുമാറിനായിരുന്നു. ഐ.എച്ച്.ആര്‍.ഡിലെ നിയമന കാലത്തുണ്ടായ വിവാദങ്ങളും തെല്ലൊന്നുമല്ല അരുണ്‍കുമാറിനാല്‍ വി.എസ് അച്യുതാനന്ദന് പൊല്ലാപ്പായത്. അനധികൃത സ്വത്ത് സമ്പാദ്യവുമായി ബന്ധപ്പെട്ട് വി.എസിന്റെ മകനെതിരെ കോടതി കേസെടുത്തിരുന്നു. മക്കള്‍ വിവാദത്തില്‍ വി.എസ് അച്ചുതനാനന്ദനെയൊഴികെ എല്ലാവരെയും പാര്‍ട്ടി നേതൃത്വം സംരക്ഷിച്ചിട്ടുണ്ട്. പാര്‍ട്ടി വിഷയംപോലെ കൈകാര്യം ചെയ്തിട്ടുണ്ട്. വി.എസിനെതിരായ ആരോപണങ്ങളില്‍ സംരക്ഷകരായി ആരുമുണ്ടായിരുന്നില്ല. മുഖ്യമന്ത്രിയായിരുന്നപ്പോഴും പ്രതിപക്ഷ നേതാവായിരുന്നുപ്പോഴും ഒറ്റയാള്‍പോരാട്ടം തന്നെയായിരുന്നു. വി.എസിനെ അന്നത്തെ പ്രതിപക്ഷം നിര്‍ത്തിപ്പൊരിച്ചിരുന്നു. എന്ത് കാര്യം സാധിക്കണമെങ്കിലും വി.എസ് അച്യുതാനന്ദന്റെ മകനെ കണ്ട് കാശ് കൊടുത്താല്‍ മതിയെന്ന്‌വരെ പ്രതിപക്ഷം പറഞ്ഞിരുന്നു. എന്നാല്‍ അത്തരം ആരോപണങ്ങളില്‍ വി.എസിന് രക്ഷക്ക് വിഎസ് മാത്രമാണുണ്ടാകാറുണ്ടായിരുന്നത്. നായനാരുടെ കാര്യത്തില്‍ അങ്ങനെയല്ലായിരുന്നു. ഇപ്പോള്‍ പിണറായിയുടെ കാര്യത്തിലും പാര്‍ട്ടി നായനാരെ സംരക്ഷിച്ച അതേ നിലപാടിലാണ്. ബന്ധുനിയമനവും കോഴയും വിവാദപ്പെരുമഴ തീര്‍ക്കുമ്പോള്‍ നിഷ്‌ക്രിയരായി നില്‍ക്കുകയാണ് പ്രവര്‍ത്തകര്‍. ഇപ്പോഴത്തെ വിവാദങ്ങള്‍ സത്യമാണെന്ന ബോധ്യവും പ്രവര്‍ത്തകര്‍ക്കുണ്ട്.

]]>
https://www.chandrikadaily.com/cms-sons.html/feed 0
എല്ലാവരെയും സംരക്ഷിക്കാന്‍ കഴിയില്ലെന്ന് ഹരിയാന മുഖ്യമന്ത്രി https://www.chandrikadaily.com/aaharyana-violenc.html https://www.chandrikadaily.com/aaharyana-violenc.html#respond Wed, 02 Aug 2023 11:31:00 +0000 https://www.chandrikadaily.com/?p=267814 ഹരിയാനയിലെ ഗുരുഗ്രാമിലും നൂഹിലും നടക്കുന്ന വര്‍ഗീയ സംഘര്‍ഷത്തില്‍ പക്ഷപാതനിലപാടുമായി മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍. ആറുപേരാണ് കൊല്ലപ്പെട്ടത്. ഇതില്‍ രണ്ടുപേര്‍ ഹോം ഗാര്‍ഡുകളാണ്. നിരവധി വാഹനങ്ങളും കടകളും കത്തിച്ചു. 190 പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നഷ്ടം കലാപകാരികളില്‍നിന്ന് ഈടാക്കുമെന്ന് അദ്ദേഹം പറഞ്ഞു.
വി.എച്ച്.പി ഘോഷയാത്രയാണ് അക്രമത്തില്‍ കലാശിച്ചത് . ഗുരുഗ്രാം പള്ളിയിലേക്ക് ആക്രമിക്കുകയും ഇമാമിനെ ഉള്‍പ്പെടെ വധിക്കുകയും ചെയ്തു.
മനേസര്‍ എന്നയാളാണ് പ്രകോപനം സൃഷ്ടിച്ച് പോസ്റ്റിട്ടത്.രാജസ്ഥാനില്‍ രണ്ട് പേരെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയാണ് മോനു മനേശ്വര്‍.
ഗോരക്ഷകനായ റാലിയില്‍ പങ്കെടുത്തതിനെതിരെ ചിലര്‍ പ്രതിഷേധം അറിയിച്ചതാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്. 20 കമ്പനി പൊലീസിനെയും 14 അര്‍ധസൈനികകമ്പനിയെയും വിന്യസിച്ചിട്ടുണ്ട്. ഇന്റര്‍നെറ്റ് വൈകാതെ പുന:സ്ഥാപിക്കും. വിദ്യാഭ്യാസസ്ഥാപനങ്ങള്‍ വൈകാതെ തുറക്കുമെന്നും അദ്ദേഹം അറിയിച്ചു.

]]>
https://www.chandrikadaily.com/aaharyana-violenc.html/feed 0
സ്വര്‍ണക്കടത്തിന് ശേഷം പായയിലെ പണക്കടത്ത് : സര്‍ക്കാരും സി.പി.എമ്മും വെട്ടിലായി https://www.chandrikadaily.com/cm-cpim-bribe.html https://www.chandrikadaily.com/cm-cpim-bribe.html#respond Tue, 27 Jun 2023 06:37:10 +0000 https://www.chandrikadaily.com/?p=261668 മീഡിയന്‍

ദേശാഭിമാനി മുന്‍ സഹപത്രാധിപരും സി.പി.എമ്മിന്റെ നേതാക്കളിലൊരാളുമായ ജി. ശക്തിധരന്റെ മുഖ്യമന്ത്രിക്കെതിരായ വെളിപ്പെടുത്തല്‍ സംസ്ഥാനരാഷ്ട്രീയത്തില്‍ പുതിയ കോളിളക്കം സൃഷ്ടിക്കുന്നു. പ്രതിപക്ഷ നേതാക്കള്‍ക്കെതിരെ കേസെടുത്ത് കോടികളുടെ അഴിമതികള്‍ ഒതുക്കാന്‍ ശ്രമിക്കുമ്പോഴാണ് പുതിയ ആരോപണം സി.പി.എമ്മിനെയും ഇടതുമുന്നണിയെയും സര്‍ക്കാരിനെയും പിടിച്ചുലച്ചിരിക്കുന്നത്.

നിരവധി സൈബര്‍ സഖാക്കള്‍ നിത്യേന തന്റെ സമൂഹമാധ്യമ പേജില്‍ വന്ന് തെറിയഭിഷേകം നടത്തുന്നതിനെതിരെ എന്ന രീതിയിലാണ് ശക്തിധരന്‍ ഇന്നലെ മുഖ്യമന്ത്രിയെ സൂചിപ്പിച്ചുകൊണ്ട് കോടികളുടെ പണക്കടത്ത് ആരോപണം ഉന്നയിച്ചിരിക്കുന്നത്. എറണാകുളത്തെ ഒരു മന്ത്രിയെയും ഇതില്‍ പങ്കാളിയായി ശക്തിധരന്‍ സൂചിപ്പിച്ചിട്ടുണ്ട്. രണ്ടുകോടി രൂപ എറണാകുളത്തുനിന്ന് കൈതോലപ്പായയില്‍ തിരുവനന്തപുരത്തേക്ക് സി.പി.എം നേതാവ് കൊണ്ടുപോയെന്നും ഇത് അമേരിക്കയിലെ ടൈം സ്‌ക്വയറില്‍ വരെ എത്തിയ നേതാവിനുള്ളതാണെന്നും സൂചിപ്പിച്ചുകൊണ്ടാണ് ഇന്നലെ ശക്തിധരന്‍ തന്റെഫെയ്‌സ് ബുക് പേജില്‍ ആരോപണം തുറന്നുവിട്ടത്. ഇതില്‍ പാര്‍ട്ടിയില്‍നിന്ന ്പുറത്തുപോയ സി.പി.എമ്മിലെ ഒരു എം.എല്‍.എയെയും കുറ്റപ്പെടുത്തുന്നു. മന്ത്രി തോഴിയുമൊത്ത് ഹോട്ടലില്‍ കഴിഞ്ഞതിനെയും സൂചിപ്പിക്കുന്ന കുറിപ്പില്‍ കേന്ദ്ര ഇന്റലിജന്‍സ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരുന്നതായും പറയുന്നുണ്ട്.

ഏതായാലും സംസ്ഥാന രാഷ്ട്രീയത്തില്‍ സ്വര്‍ണക്കടത്തിന് ശേഷം വലിയ കോളിളക്കം സൃഷ്ടിക്കുന്ന ആരോപണമാണ് പുറത്തുവന്നിരിക്കുന്നത്. കേരളസര്‍ക്കാര്‍ ഇതേക്കുറിച്ച് അന്വേഷിക്കില്ലെന്ന ്ഉറപ്പായിരിക്കെ കേന്ദ്രസര്‍ക്കാര്‍ ഏതുസമയത്തും എത്താമെന്നതാണ ്സ്ഥിതി.
കെ.ഫോണിലെയും റോഡ് ക്യാമറയിലെയും കോടികളുടെ അഴിമതികളാണ് അടുത്തിടെ പ്രതിപക്ഷം പുറത്തുകൊണ്ടുവന്നതെങ്കില്‍ രണ്ടുകോടിയുടെ പായപ്പണക്കടത്ത് പുറത്തിട്ടിരിക്കുന്നത് സി.പി.എമ്മിന്റെ സഹയാത്രികന്‍ തന്നെയാണെന്നതാണ് ഞെട്ടിക്കുന്നത്. പാര്‍ട്ടിയിലെ വി.എസ് ഗ്രൂപ്പിന്റെ ആളായാണ് ശക്തിധരന്‍ അറിയപ്പെടുന്നത്. ആ ഗ്രൂപ്പിലെ പലരും മന്ത്രിമാരും മറ്റുമായി മറുകണ്ടം ചാടിയപ്പോള്‍ ദേശാഭിമാനി വിട്ട് സ്വസ്ഥ ജീവിതം നയിക്കുകയാണിപ്പോള്‍ ശക്തിധരന്‍.

മൊത്തം 2.35 കോടി രൂപ കടത്തിയതായ ആരോപണം ഇ.ഡിയുടെയും മറ്റും അന്വേഷണത്തിന് വിധേയമാകുമെന്നുറപ്പാണ്. അടുത്തിടെ കേന്ദ്രസര്‍ക്കാരുമായി കാര്യമായ ഏറ്റുമുട്ടലുകളൊന്നുമില്ലാതിരുന്ന സി.പി.എം സര്‍ക്കാര്‍ ഈ ആരോപണത്തിലൂടെ കൂടുതല്‍ പ്രതിരോധത്തിലായിരിക്കുകയാണ്. ഉന്നതനായ ഒരാള്‍ എന്നതിനര്‍ത്ഥം മുഖ്യമന്ത്രിയാണെന്ന ്‌വ്യക്തമാകുന്ന സൂചനകളാണ് ഫെയ്‌സ്ബുക് പേജിലെ കുറിപ്പിലുളളത്. ഇക്കാര്യത്തില്‍ ഇതുവരെ മുഖ്യമന്ത്രിയോ മന്ത്രിമാരോ സി.പി.എം നേതാക്കളോ പ്രതികരിച്ചിട്ടില്ല. പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍, ബെന്നി ബഹനാന്‍ എം.പി തുടങ്ങിയവര്‍ ആരോപണത്തെക്കുറിച്ച് മുഖ്യമന്ത്രി മാറിനിന്ന് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ്. സി.പി.എമ്മിനും ഇടതുമുന്നണിക്കകത്തും പ്രശ്‌നം പിറുപിറുക്കലും കടന്ന് രോഷം നീറിപ്പുകയുന്ന അവസ്ഥയിലാണ്. ആരാണ് ആദ്യവെടി പൊട്ടിക്കുക എന്ന ്മാത്രമേ അറിയാനുള്ളൂ.
കഴിഞ്ഞസര്‍ക്കാരിലെ മുഴുവന്‍ മന്ത്രിമാരെയും പുറത്താക്കിയ മുഖ്യമന്ത്രി പിണറായി വിജയന്‍ താരതമ്യേന ചെറുപ്പക്കാരെയാണ് പകരം മന്ത്രിമാരാക്കിയത്. ഇത് തനിക്കെതിരായ നീക്കങ്ങള്‍ തടയാനായിരുന്നു. പ്രതിഷേധിച്ച ശംസീറിനെ പോലും സ്പീക്കര്‍ പദവി നല്‍കി ഒതുക്കിയതോടെ സര്‍വം അടങ്ങിയെന്ന ്കരുതിയെങ്കിലും ഇ.പി ജയരാജനെയും പി.ജയരാജനെയും പോലുള്ളവര്‍ പിണറായിക്കെതിരെ കടുത്ത പ്രതിഷേധത്തിലാണ്. ജയരാജന്മാരെ പാര്‍ട്ടിയില്‍ നടപടിയും ശാസനയും വഴി ഒതുക്കിയ പിണറായിയെ തേടി ഇനിയെന്നാണ് കേന്ദ്ര ഏജന്‍സികള്‍ വരികയെന്ന ്കാത്തിരിക്കുകയാണ് ജനം.

]]>
https://www.chandrikadaily.com/cm-cpim-bribe.html/feed 0
എനിക്ക് വേണ്ടി ജനങ്ങളെ തടഞ്ഞിട്ട് ബുദ്ധിമുട്ടിക്കേണ്ട; മാസ് തീരുമാനവുമായി കയ്യടി നേടി സിദ്ധരാമയ്യ https://www.chandrikadaily.com/do-not-trouble-the-people-by-stopping-them-for-me-siddaramaiah-won-applause-with-the-mass-decision.html https://www.chandrikadaily.com/do-not-trouble-the-people-by-stopping-them-for-me-siddaramaiah-won-applause-with-the-mass-decision.html#respond Sun, 21 May 2023 15:57:11 +0000 https://www.chandrikadaily.com/?p=255059 കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ ജനപ്രിയ നടപടികളുമായി സിദ്ധരാമയ്യ. തന്റെ വാഹനം കടന്ന് പോകുമ്പോള്‍ മറ്റു വാഹനങ്ങള്‍ തടഞ്ഞ് ഗതാഗതം സുഗമമാക്കേണ്ടെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ നിര്‍ദേശം നല്‍കി കഴിഞ്ഞു.

സീറോ ട്രാഫിക് പ്രോട്ടോക്കോള്‍ മാറ്റാന്‍ കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കിയെന്നും അദ്ദേഹം അറിയിച്ചു. മറ്റ് വാഹനങ്ങള്‍ തടയുന്നത് മൂലം ജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ട് നേരിട്ട് കണ്ടതിനാലാണ് നിര്‍ദേശമെന്നും സിദ്ധരാമയ്യ വ്യക്തമാക്കി.

]]>
https://www.chandrikadaily.com/do-not-trouble-the-people-by-stopping-them-for-me-siddaramaiah-won-applause-with-the-mass-decision.html/feed 0
കര്‍ണാടക: കോണ്‍ഗ്രസ് എം.എല്‍.എമാരുടെ യോഗം ആരംഭിച്ചു. 3 നിരീക്ഷകര്‍ https://www.chandrikadaily.com/karnataka-cong-cm.html https://www.chandrikadaily.com/karnataka-cong-cm.html#respond Sun, 14 May 2023 12:30:16 +0000 https://www.chandrikadaily.com/?p=253812 കോണ്‍ഗ്രസ് വന്‍ഭൂരിപക്ഷത്തോടെ അധികാരം തിരിച്ചുപിടിച്ച കര്‍ണാടകയില്‍ മുഖ്യമന്ത്രി ആരെന്നറിയാന്‍ ഇനി നിമിഷങ്ങള്‍ മാത്രം. മുന്‍മുഖ്യമന്ത്രി സിദ്ധരാമയ്യയും പി.സി.സി അധ്യക്ഷന്‍ ഡി.കെ ശിവകുമാറുമാണ് തല്‍സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെടുമെന്ന് കരുതപ്പെടുന്നത്. 60കാരനാണ് മെയ് 15ന് ജന്മദിനം ആഘോഷിക്കാനിരിക്കുന്ന ശിവകുമാര്‍. കോണ്‍ഗ്രസിന്റെ ട്രബിള്‍ ഷൂട്ടറായാണ് അദ്ദേഹം അറിയപ്പെടുന്നത്. 75 കാരനായ സിദ്ധരാമയ്യ ഇനി മല്‍സരരംഗത്തില്ലെന്ന ്പ്രഖ്യാപിച്ചിട്ടുണ്ട്. ഇരുവരും തമ്മില്‍ അഭിപ്രായഭിന്നത ഉണ്ടെന്ന വാര്‍ത്തകള്‍ ശിവകുമാര്‍ നിഷേധിച്ചു.താനിതുവരെയും അദ്ദേഹത്തിന് നല്ല സഹകരണമാണ ്‌നല്‍കിയത്. പലതവണ ത്യാഗം ചെയ്‌തെന്നും ശിവകുമാര്‍ പറഞ്ഞു. 136 എം.എല്‍.എമാരുംയോഗത്തിനെത്തിയിട്ടുണ്ട്. 5 സ്ത്രീകളും 9 മുസ്്‌ലിം കളും കോണ്‍ഗ്രസ് ടിക്കറ്റില്‍ വിജയിച്ചിട്ടുണ്ട്. ഇവരെ ആരെയൊക്കെ മന്ത്രിമാരാക്കുമെന്നത് അറിയാനിരിക്കുന്നതേയുള്ളൂ. ഷിന്‍ഡെ, ജിതേന്ദ്രസിംഗ്, ദീപക് ബര്‍ബാറിയ എന്നിവരാണ് യോഗത്തിലെ നിരീക്ഷകര്‍.

]]>
https://www.chandrikadaily.com/karnataka-cong-cm.html/feed 0
ത്രിപുരയിൽ സംഘപരിവാർ അക്രമം മുഖ്യമന്ത്രി പ്രതിഷധം രേഖപ്പെടുത്തി https://www.chandrikadaily.com/tripuraattackonmps.html https://www.chandrikadaily.com/tripuraattackonmps.html#respond Sat, 11 Mar 2023 01:46:46 +0000 https://www.chandrikadaily.com/?p=242150 ത്രിപുരയിൽ സംഘപരിവാർ അക്രമബാധിത മേഖലകളിൽ സന്ദർശനം നടത്തുന്ന പ്രതിപക്ഷ എംപിമാരുടെ വസ്തുതാ അന്വേഷണ സംഘത്തിന് നേരെയുണ്ടായ ആക്രമണത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ .

നിയമസഭാ തെരഞ്ഞെടുപ്പിനുശേഷം അതിരൂക്ഷമായ ആക്രമണങ്ങളാണ് പ്രതിപക്ഷ കക്ഷികൾക്കുനേരെ ത്രിപുരയിൽ അരങ്ങേറുന്നത്. പൊലീസ് നിഷ്ക്രിയത്വം മൂലം ക്രമസമാധാനം പാടേ തകർന്ന അവസ്ഥയാണ്. ത്രിപുരയിലെ സംഘപരിവാർ തേർവാഴ്ചയിൽ പ്രതിഷേധിക്കാനും സംസ്‌ഥാനത്തെ നിയമവാഴ്ച പുനസ്‌ഥാപിക്കാനും രാജ്യത്തെ ജനാധിപത്യ സമൂഹം ഒറ്റക്കെട്ടായി മുന്നോട്ടുവരണമെന്നും പിണറായി വിജയൻ ആവശ്യപ്പെട്ടു.

]]>
https://www.chandrikadaily.com/tripuraattackonmps.html/feed 0
സി.എം.രവീന്ദ്രനെ ഇ.ഡി വീണ്ടും ചോദ്യം ചെയ്‌തേക്കും https://www.chandrikadaily.com/edcmraveendrancm.html https://www.chandrikadaily.com/edcmraveendrancm.html#respond Wed, 08 Mar 2023 06:14:25 +0000 https://www.chandrikadaily.com/?p=241706 ലൈഫ് മിഷന്‍ കേസില്‍ മുഖ്യമന്ത്രിയുടെ അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രനെ ഇ.ഡി വീണ്ടും ചോദ്യം ചെയ്‌തേക്കും.ഇന്നലെ പത്തുമണിക്കൂറോളം ചോദ്യം ചെയ്തതിനു ശേഷം രാത്രി എട്ടു മണിയോടെയാണ് വിട്ടയച്ചത്. എന്നാൽ ഉത്തരങ്ങളിൽ വ്യക്തത വരുത്തുന്നതിനായി ഇ.ഡി രവീന്ദ്രനെ വീണ്ടും വിളിക്കുമെന്നാണ് വിവരം.പ്രളയബാധിതർക്കു വേണ്ടിയുള്ള വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ പദ്ധതിക്കു ലഭിച്ച 19 കോടി രൂപയുടെ വിദേശസഹായത്തിൽ 4.50 കോടി രൂപ കോഴയായും കമ്മിഷനായും തട്ടിയെടുത്തെന്നാണ് കേസ്.

 

]]>
https://www.chandrikadaily.com/edcmraveendrancm.html/feed 0