<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>cmdrf &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/cmdrf/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Mon, 16 Sep 2024 08:32:00 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>cmdrf &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>സാലറി ചലഞ്ചിലൂടെ സര്&#x200d;ക്കാര്&#x200d; സ്വരൂപിച്ച പണം വകമാറ്റിയോ? സാലറി ചലഞ്ച് കണക്ക് പുറത്തുവിടാതെ സി.എം.ഡി.ആര്&#x200d;.ഫ്‌ വെബ്സൈറ്റ്</title>
		<link>https://www.chandrikadaily.com/has-the-government-diverted-the-money-collected-through-the-salary-challenge-cmdrf-website-without-releasing-salary-challenge-figure.html</link>
					<comments>https://www.chandrikadaily.com/has-the-government-diverted-the-money-collected-through-the-salary-challenge-cmdrf-website-without-releasing-salary-challenge-figure.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 16 Sep 2024 08:32:00 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[cmdrf]]></category>
		<category><![CDATA[Government]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=309543</guid>

					<description><![CDATA[ഈ തുക മുഴുവന്&#x200d; സ്വരൂപിച്ചിരിക്കുന്നത് പൊതുജനങ്ങളില്&#x200d; നിന്നുമാണ്.]]></description>
										<content:encoded><![CDATA[<div class="news-content-inner">
<p> വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്&#x200d; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ലഭിച്ച തുക 379 കോടി. സി.എം.ഡി.ആര്&#x200d;.ഫ്‌<br />
വെബ്‌സൈറ്റില്&#x200d; ഇത് കൃത്യമായി കാണിച്ചിട്ടുമുണ്ട്. ഈ തുക മുഴുവന്&#x200d; സ്വരൂപിച്ചിരിക്കുന്നത് പൊതുജനങ്ങളില്&#x200d; നിന്നുമാണ്. ഈ ഘട്ടത്തിലാണ് ചില സംശയങ്ങള്&#x200d; ഉയരുന്നത്.</p>
<p>സാലറി ചലഞ്ചിലൂടെ ലഭിച്ച പണത്തിന്റെ കണക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്&#x200d; രേഖപ്പെടുത്തിയിട്ടില്ല. വയനാട് ഉരുള്&#x200d;പൊട്ടലിന് പിന്നാലെയാണ്, പുനരധിവാസത്തിനായി സര്&#x200d;ക്കാര്&#x200d; സാലറി ചലഞ്ച് പ്രഖ്യാപിച്ചിരുന്നത്. അഞ്ച് ദിവസത്തെ ശമ്പളം സാലറി ചലഞ്ചിലൂടെ സമാഹരിക്കാനാണ് സര്&#x200d;ക്കാര്&#x200d; ലക്ഷ്യമിട്ടത്. 52 ശതമാനത്തോളം പേര്&#x200d; സാലറി ചലഞ്ചില്&#x200d; പങ്കെടുത്തു എന്ന വിവരവും പുറത്ത് വന്നിരുന്നു.</p>
<p>എന്നാല്&#x200d; പ്രസ്തുത സാലറി ചലഞ്ചിലൂടെ സമാാഹരിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയിട്ടില്ല എന്നത് വെബ്സൈറ്റില്&#x200d; നിന്ന് വ്യക്തം. പുനരധിവാസത്തിനായി 379.04 കോടിയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്&#x200d; ഇതുവരെ ലഭിച്ചത്. ഇത് പൊതുജനങ്ങളുടെ സംഭാവനയാണ് എന്നും വെബ്സൈറ്റില്&#x200d; നിന്ന് വ്യക്തം.</p>
<p>സാലഞ്ച് ചലഞ്ചിന്റെ തുക ഉള്&#x200d;പ്പെടുത്തിയിരുന്നുവെങ്കില്&#x200d; അത് വെബ്‌സൈറ്റില്&#x200d; കാണിക്കേണ്ടതാണ്. എന്നാല്&#x200d; സൈറ്റില്&#x200d; അതില്ല. ഇതോടെയാണ് സാലറി ചലഞ്ചില്&#x200d; നിന്ന് ലഭിച്ച പണം എവിടെ എന്ന ചോദ്യം ഉയരുന്നത്. ഈ പണം സര്&#x200d;ക്കാര്&#x200d; വകമാറ്റിയോ എന്നതടക്കമുള്ള ചോദ്യങ്ങള്&#x200d; പല കോണുകളില്&#x200d; നിന്നും ഉയര്&#x200d;ന്നു കഴിഞ്ഞു.</p>
<p>വയനാട് ദുരന്തബാധിത മേഖലകളിലെ പുനര്&#x200d;നിര്&#x200d;മാണത്തിനായി ജീവനക്കാര്&#x200d;ക്കിടയില്&#x200d; പ്രഖ്യാപിച്ച സാലറി ചലഞ്ചിന് പ്രതീക്ഷിച്ച പിന്തുണയുണ്ടായില്ലെന്ന് സര്&#x200d;ക്കാര്&#x200d; തന്നെ വിലയിരുത്തുന്നുണ്ട്. ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് ദിവസത്തെ ശമ്പളം നല്&#x200d;കാന്&#x200d; സമ്മതം മൂളിയവര്&#x200d; 52 ശതമാനം പേര്&#x200d; മാത്രമാണ്. ഈ മാസം അഞ്ചുവരെ സമ്മതപത്രം നല്&#x200d;കാനുള്ള അവസരമുണ്ടായിരുന്നു.</p>
<p>ആകെ 5,32,207 ജീവനക്കാരാണുള്ളത്. മുഴുവന്&#x200d; പേരും പങ്കാളികളായാല്&#x200d; 500 അഞ്ഞൂറു കോടി ഖജനാവിലേക്കെത്തുമെന്നായിരുന്നു കണക്ക്. എന്നാല്&#x200d; അതുണ്ടായില്ല എന്നതാണ് യാഥാര്&#x200d;ത്ഥ്യം.അഞ്ച് ദിവസത്തെ ശമ്പളം എന്ന ഉപാധിയാണ് സര്&#x200d;ക്കാര്&#x200d; ജീവനക്കാരുടെ നിസ്സഹകരണത്തിന് കാരണമായതെന്നാണ് വിലയിരുത്തുന്നത്.</p>
</div>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/has-the-government-diverted-the-money-collected-through-the-salary-challenge-cmdrf-website-without-releasing-salary-challenge-figure.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വയനാട് ദുരന്തത്തിൽ ബിജെപി രാഷ്ട്രീയം കലർത്തുന്നു; ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകണമെന്നും സതീശൻ</title>
		<link>https://www.chandrikadaily.com/bjp-mixes-politics-in-wayanad-disaster-satheesan-also-said-that-the-money-should-be-given-to-the-relief-fund.html</link>
					<comments>https://www.chandrikadaily.com/bjp-mixes-politics-in-wayanad-disaster-satheesan-also-said-that-the-money-should-be-given-to-the-relief-fund.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Sat, 03 Aug 2024 06:29:37 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[cmdrf]]></category>
		<category><![CDATA[congress]]></category>
		<category><![CDATA[landslide]]></category>
		<category><![CDATA[vd satheeshan]]></category>
		<category><![CDATA[wayanad]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=304579</guid>

					<description><![CDATA[സിഎംഡിആർഎഫിനെതിരെ കോൺഗ്രസ് നെഗറ്റിവ് ക്യാമ്പയിൻ നടത്തുന്നില്ലെന്നും വി ഡസതീശൻ വ്യക്തമാക്കി]]></description>
										<content:encoded><![CDATA[<p>വയനാട് ദുരന്തത്തിൽ ബി ജെ പി രാഷ്ട്രീയം കലർത്തുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഇപ്പോൾ അതിനുള്ള സമയമല്ല. ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്തത് എന്തുകൊണ്ടാണെന്ന് അറിയില്ല. എംപിമാർ ഉൾപ്പെടെ രാജ്യസഭയിലും ലോക്‌സഭയിലും ദേശീയദുരന്തമായി പ്രഖ്യാപിക്കുന്നതിന് സമ്മർദ്ദം ചെലുത്തുണ്ട്. സംസ്ഥാന സർക്കാരിനെ വിമർശിക്കേണ്ട സമയം ഇതല്ലെന്നും അദ്ദേഹം പ്രതികരിച്ചു.</p>
<p>ദുരിതാശ്വാസ നിധി കൂടുതൽ സുതാര്യമാക്കണം. കണക്കുകൾ സംബന്ധിച്ച് മുഖ്യമന്ത്രി വ്യക്തത വരുത്തിയാൽ പ്രശ്‌നം മാറുമെന്ന് അദ്ദേഹം പറഞ്ഞു. കോൺഗ്രസ് 100 വീടുകൾ നിർമിച്ച് നൽകും. സർക്കാർ ഭൂമി നൽകിയാൽ അതിൽ വീട് വെക്കും. എല്ലാവരും മുഖ്യമന്ത്രിയുടെ ദുരിതാശ്വസ നിതിയിലേക്ക് പണം നൽകണം. സിഎംഡിആർഎഫിനെതിരെ കോൺഗ്രസ് നെഗറ്റിവ് ക്യാമ്പയിൻ നടത്തുന്നില്ലെന്നും വി ഡസതീശൻ വ്യക്തമാക്കി.</p>
<p>വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ അകപ്പെട്ടവരെ സഹായിക്കാനായി ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകണമെന്ന് കഴിഞ്ഞദിവസം മുഖ്യമന്ത്രി പിണറായി വിജയൻ അഭ്യർഥിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സാമൂഹിക മാധ്യമങ്ങളിൽ ഇതിനെതിരെ വലിയ രീതിയിൽ പ്രചാരണം നടന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരെ പ്രചാരണം നടത്തിയതിന് സംസ്ഥാനത്ത് ഇതുവരെ 39 കേസുകളാണ് രജിസ്റ്റർ ചെയ്തത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/bjp-mixes-politics-in-wayanad-disaster-satheesan-also-said-that-the-money-should-be-given-to-the-relief-fund.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബന്ധുനിയമനം, കോവിഡ് കിറ്റ് അഴിമതി, ധൂര്&#x200d;ത്ത്&#8230; ഇതാ ദുരിതാശ്വാസനിധി വെട്ടിപ്പും..ഉറപ്പാണ് വെട്ടിപ്പ്&#8230;. !</title>
		<link>https://www.chandrikadaily.com/2cpim-corruption-3.html</link>
					<comments>https://www.chandrikadaily.com/2cpim-corruption-3.html#respond</comments>
		
		<dc:creator><![CDATA[Chandrika Web]]></dc:creator>
		<pubDate>Sat, 25 Feb 2023 02:37:05 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[cmdrf]]></category>
		<category><![CDATA[cpim]]></category>
		<category><![CDATA[pinarayi]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=239801</guid>

					<description><![CDATA[യഥാര്&#x200d;ത്ഥ മുതലാളിത്തപാര്&#x200d;ട്ടിയാണ് ഇന്ത്യന്&#x200d; കമ്യൂണിസ്റ്റ് മാര്&#x200d;ക്‌സിസ്റ്റ് പാര്&#x200d;ട്ടിയെന്ന് ഉത്തരോത്തരം തെളിയിക്കുകയാണിപ്പോള്&#x200d; കേരളത്തിലെ പിണറായികമ്യൂണിസം.]]></description>
										<content:encoded><![CDATA[<p><img loading="lazy" class="alignnone size-full wp-image-239802" src="https://www.chandrikadaily.com/wp-content/uploads/2023/02/JA-2.jpg" alt="" width="144" height="182" /></p>
<p><strong>കെ.പി ജലീല്&#x200d;</strong></p>
<p>പിണറായി സര്&#x200d;ക്കാരിന്റെ തുടര്&#x200d;ഭരണത്തില്&#x200d; സര്&#x200d;വത്ര അഴിമതിയും ധൂര്&#x200d;ത്തും ഇപ്പോഴിതാ സര്&#x200d;ക്കാര്&#x200d; ഖജനാവിലെ പണം പാര്&#x200d;ട്ടിക്കാര്&#x200d;ക്കും വേണ്ടപ്പെട്ടവര്&#x200d;ക്കും വേണ്ടി വെട്ടിപ്പും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പാവപ്പെട്ടവരുടെ ഹുണ്ടിക പൊട്ടിച്ചതടക്കം എത്തിയ കോടികളാണ് പാര്&#x200d;ട്ടിയുടെയും അനുഭാവികളുടെയും പേരില്&#x200d; സമ്പന്നര്&#x200d; കവര്&#x200d;ന്നെടുത്തതായി വിജിലന്&#x200d;സ് കണ്ടെത്തിയിരിക്കുന്നത്. പ്രളയകാലത്ത് ജനങ്ങള്&#x200d; കൈമെയ് മറന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസഫണ്ടിലേക്ക് എത്തിച്ച പണമുള്&#x200d;പ്പെടെയാണ് ആരോരുമറിയാതെ വ്യാജ ബില്ലുകള്&#x200d; ചേര്&#x200d;ത്തുകെട്ടി തട്ടിച്ചെടുത്തിരിക്കുന്നത്. സുമാര്&#x200d; 10 കോടിയോളം രൂപയുടെ വെട്ടിപ്പാണ് ഇതിലൂടെ കൈമേല്&#x200d; മറിഞ്ഞിരിക്കുന്നതെന്നാണ ്‌വിവരം. വിജിലന്&#x200d;സിന് ലഭിച്ച രഹസ്യസന്ദേശങ്ങളുടെ അടിസ്ഥാനത്തില്&#x200d; നടത്തിയ അന്വേഷണത്തില്&#x200d; ഇതുവരെ കിട്ടിയ വിവരങ്ങളും രേഖകളും വെച്ച് നോക്കിയാല്&#x200d; മഞ്ഞുമലയുടെ അരികില്&#x200d; മാത്രമേ പൊലീസിന് തൊടാനായിട്ടുള്ളൂ. വിവരങ്ങള്&#x200d; പുറത്തുവന്നതോടെ മുഖ്യമന്ത്രിതന്നെയാണ ്‌വെട്ടിലായിരിക്കുന്നത്. അദ്ദേഹമറിയാതെ എങ്ങനെയാണ് ഇത്രയും തുക അദ്ദേഹത്തിന്റെ പേരിലുള്ള പ്രത്യേക അക്കൗണ്ടില്&#x200d;നിന്ന് മറിഞ്ഞതെന്നാണ് ചോദ്യം.</p>
<p>ഒറ്റദിവസം മാത്രം ഒരു ഡോക്ടര്&#x200d; പത്തോളം സര്ട്ടിഫിക്കറ്റുകളാണ് ഇല്ലാത്ത രോഗം കാട്ടി ഫണ്ട് വെട്ടിക്കാനായി കുറിച്ചുകൊടുത്തിരിക്കുന്നത്. വന്&#x200d; റാക്കറ്റ് തന്നെ ഇതിനുപിന്നില്&#x200d; പ്രവര്&#x200d;ത്തിക്കുന്നുണ്ടെന്നാണ് അനുമാനം. അതിനിടെ കൂടുതല്&#x200d; വിവരങ്ങള്&#x200d; പുറത്തുവരുന്നത് തടയാനും ശ്രമം അണിയറയില്&#x200d; നടക്കുന്നതായാണ ്‌വിവരം. ഇത് പാര്&#x200d;ട്ടിയെയും സര്&#x200d;ക്കാരിനെയും കൂടുതല്&#x200d; പ്രതിക്കൂട്ടിലാക്കുമെന്ന ഭയമാണ ്‌സി.പി.എം നേതാക്കള്&#x200d; പങ്കുവെക്കുന്നത്. മാരകരോഗങ്ങള്&#x200d;ക്കായാണ് പ്രധാനമായും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്&#x200d;നിന്ന് പണം അനുവദിക്കുന്നതെങ്കിലും വീട് പുതുക്കിപ്പണിയാന്&#x200d; പോലും പണം അനുവദിച്ചുവെന്ന് വിജിലന്&#x200d;സ് കണ്ടെത്തയിരിക്കയാണ്. യാതൊരു കേടും വരാത്ത വീടിനാണ് ഒരേ നമ്പറില്&#x200d; കാശ് തട്ടിയെടുത്തിരിക്കുന്നത്. പ്രളയഫണ്ടില്&#x200d;നിന്നും സമാനമായി ജില്ലാ ഭരണകൂടങ്ങളില്&#x200d;നിന്ന് സി.പി.എം നേതാക്കള്&#x200d; പണം തട്ടിയതായി മുമ്പ് കണ്ടെത്തിയിരുന്നതാണ്. ഇതിലും വലുതാണ് പാര്&#x200d;ട്ടിക്കാരിടപെട്ട് ഇതിലൂടെ കവര്&#x200d;ന്നിരിക്കുന്നത്.</p>
<p>രണ്ടാംതുടര്&#x200d;ഭരണം വരുത്തിവെച്ച കെടുതികള്&#x200d; മറയ്ക്കാന്&#x200d; സി.പി.എം കിണഞ്ഞ് പരിശ്രമിക്കുമ്പോഴാണ് വീണ്ടും വീണ്ടും മലവെള്ളം കണക്കെ ആരോപണങ്ങള്&#x200d; സര്&#x200d;ക്കാരിനെ തിരിഞ്ഞുകുത്തുന്നത്. പാര്&#x200d;ട്ടിക്കാര്&#x200d;ക്കും ബന്ധുക്കാര്&#x200d;ക്കും വേണ്ടി പി.എസ്.സി നിയമനം പോലും അട്ടിമറിച്ചവര്&#x200d; പാര്&#x200d;ട്ടിയുടെ പട്ടികയനുസരിച്ച് നടത്തിയ സര്ക്കാര്&#x200d;-അര്&#x200d;ധസര്&#x200d;ക്കാര്&#x200d; നിയമനങ്ങള്&#x200d; വലിയ വിവാദം സൃഷ്ടിച്ചിരുന്നു. കോവിഡ് കിറ്റ് വാങ്ങിയ വകയില്&#x200d; മുന്&#x200d;മന്ത്രിയും മുഖ്യമന്ത്രിയും പ്രതിക്കൂട്ടിലായി നില്&#x200d;ക്കുന്ന അഴിമതിക്കു പുറമെയാണ് ദുരിതാശ്വാസനിധിയിലെ കോടികളുടെ വെട്ടിപ്പ്. രണ്ടുദിവസം മുമ്പ് പാര്&#x200d;ട്ടിക്കുള്ളില്&#x200d; ചര്&#x200d;ച്ച ചെയ്യാനായി വിതരണം ചെയ്ത സര്&#x200d;ക്കുലറില്&#x200d; രണ്ടാം പിണറായി ഭരണം സി.പി.എമ്മിലെ ജീര്&#x200d;ണത വര്&#x200d;ധിപ്പിച്ചതായി പറയുന്നുണ്ട്. ഇന്നലെ സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും ഇക്കാര്യം സമ്മതിക്കുകയുണ്ടായി. ഇതിനിടെയാണ് 3000 കോടിരൂപയുടെ അധികനികുതിയും വെള്ളം, വൈദ്യുതി ബില്ലുകളിലെ വര്&#x200d;ധനയും വരാന്&#x200d;പോകുന്നത്. ശമ്പളം പോലും കൊടുത്തുതീര്&#x200d;ക്കാന്&#x200d; കഴിയാതെ രണ്ടുലക്ഷം കോടിയുടെ കെ.റെയില്&#x200d; പദ്ധതിക്കുവേണ്ടി വാശിപിടിച്ച സി.പി.എം ഇപ്പോള്&#x200d; കാള്&#x200d;മാര്&#x200d;ക്‌സിനെ പോലും തള്ളിപ്പറയുന്നതാണ് കാണുന്നത്. വിജിലന്&#x200d;സ് ഡയറക്ടറായി ഒന്നാം പിണറായികാലത്ത് കൊണ്ടുവന്ന ഉദ്യോഗസ്ഥന്&#x200d; പിണറായിക്കെതിരെ തിരിഞ്ഞതും അദ്ദേഹത്തെ പീഡിപ്പിച്ചതും നോക്കുമ്പോള്&#x200d; ആരുടെ കൂടെയാണ് സി.പി.എം എന്ന് സുതാര്യമാം വ്യക്തം. യഥാര്&#x200d;ത്ഥ മുതലാളിത്തപാര്&#x200d;ട്ടിയാണ് ഇന്ത്യന്&#x200d; കമ്യൂണിസ്റ്റ് മാര്&#x200d;ക്‌സിസ്റ്റ് പാര്&#x200d;ട്ടിയെന്ന് ഉത്തരോത്തരം തെളിയിക്കുകയാണിപ്പോള്&#x200d; കേരളത്തിലെ പിണറായികമ്യൂണിസം. മാധ്യമങ്ങളുടെ വായമൂടി അവരെ പൊലീസ് സ്റ്റേഷനില്&#x200d; കയറ്റുന്നതും പ്രതിപക്ഷനേതാക്കളെയും യുവജന നേതാക്കളെയും അടിച്ചൊതുക്കി ജയിലിലിടുന്നതും എന്തിനെന്ന് ഇനിയും വ്യക്തമാക്കേണ്ടതില്ല.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/2cpim-corruption-3.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വേലി മാത്രമല്ല കാവല്&#x200d;ക്കാരും വിള തിന്നുന്ന ഈ സംവിധാനത്തിന്റെ വിശ്വാസ്യതക്കും സത്യസന്ധതക്കുമാണിപ്പോള്&#x200d; ഗുരുതരമായ വിള്ളല്&#x200d; വീണിരിക്കുന്നത്.</title>
		<link>https://www.chandrikadaily.com/aacmdrf-fraud.html</link>
					<comments>https://www.chandrikadaily.com/aacmdrf-fraud.html#respond</comments>
		
		<dc:creator><![CDATA[Chandrika Web]]></dc:creator>
		<pubDate>Sat, 25 Feb 2023 01:13:34 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[cmdrf]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=239790</guid>

					<description><![CDATA[ഓണ്&#x200d;ലൈന്&#x200d; മോഡുകളില്&#x200d; ലഭിക്കുന്ന അപേക്ഷകള്&#x200d; അപേക്ഷകന്&#x200d; നല്&#x200d;കിയ വിശദാംശങ്ങള്&#x200d; സാധൂകരിക്കുന്നതിനായി ബന്ധപ്പെട്ട വില്ലേജ് ഓഫീസിലേക്ക് ഓട്ടോമാറ്റിക്കായിത്തന്നെ കൈമാറും. ഗ്രാമതലത്തില്&#x200d; മൂല്യനിര്&#x200d;ണയത്തിന്‌ശേഷം എല്ലാ അപേക്ഷകളും താലൂക്ക് ഓഫീസ്, കലക്ടറേറ്റ്, ആവശ്യമെങ്കില്&#x200d; സംഖ്യയുടെ അളവ് അനുസരിച്ച് ഇലക്ട്രോണിക് പ്രക്രിയയിലൂടെ റവന്യൂ സ്‌പെഷ്യല്&#x200d; സെക്രട്ടറി, റവന്യൂ മന്ത്രി, മുഖ്യമന്ത്രി, മന്ത്രിസഭ എന്നിവക്ക് അയയ്ക്കും]]></description>
										<content:encoded><![CDATA[<p><strong>ഹബീബ് റഹ്മാന്&#x200d; കരുവന്&#x200d;പൊയില്&#x200d;</strong></p>
<p>പ്രകൃതിദുരന്തങ്ങളാല്&#x200d; ദുരിതമനുഭവിക്കുന്ന അര്&#x200d;ഹരായ കുടുംബങ്ങള്&#x200d;, വ്യക്തികള്&#x200d;, അപകടങ്ങള്&#x200d; മൂലം ജീവന്&#x200d; നഷ്ടപ്പെട്ടവരുടെ അടുത്ത ബന്ധുക്കള്&#x200d;, ഗുരുതരമായ രോഗങ്ങളുള്ളവര്&#x200d; തുടങ്ങി അതി പ്രധാനവും അടിയന്തിരവുമായ ആവശ്യക്കാര്&#x200d;ക്ക് ആശ്വാസം നല്&#x200d;കുന്നതിനുള്ള അടിയന്തര സഹായ പദ്ധതിയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട് . സി.എം.ഡി.ആര്&#x200d; ഫണ്ടിലേക്ക് വ്യക്തികള്&#x200d;ക്കും കുടുംബങ്ങള്&#x200d;ക്കും സ്ഥാപനങ്ങള്&#x200d;ക്കും സംഘടനകള്&#x200d;ക്കുമെല്ലാം പണമായും ചെക്കായും ഇലക്‌ട്രോണിക് പെയ്‌മെന്റായുമൊക്കെ സംഭാവന നല്&#x200d;കാം. സംഭാവനത്തുക മുഴുവന്&#x200d; നികുതിയിളവിന് അര്&#x200d;ഹമാണ്. അഥവാ അടിയന്തിര സാമ്പത്തിക സഹായം ആവശ്യമാണെന്ന് ജില്ലാ കലക്ടര്&#x200d;ക്ക് ബോധ്യപ്പെടുന്ന, ഒരു സുപ്രഭാതത്തില്&#x200d; ജീവിത സൗകര്യങ്ങള്&#x200d; നഷ്ടപ്പെട്ട, ദുരന്തങ്ങള്&#x200d; വേട്ടയാടി വിറങ്ങലിച്ചുപോയ, ഗുരുതര രോഗങ്ങളാല്&#x200d; മരണം തുറിച്ചുനോക്കുന്ന, അതുമല്ലെങ്കില്&#x200d; പെട്ടെന്നുള്ള ദുരന്തങ്ങളില്&#x200d; അത്താണി നഷ്ടപ്പെട്ട ബന്ധുക്കള്&#x200d;ക്കുള്ള ഏറ്റവും അര്&#x200d;ഹമായ സമയത്തെ ജീവന്റെ വിലയുള്ള സഹായം. പിഞ്ചു വിദ്യാര്&#x200d;ത്ഥികള്&#x200d; കുടുക്ക പൊട്ടിച്ചും സാധുവായ വീട്ടമ്മ പോറ്റാടിനെ സംഭാവന ചെയ്തും അനാഥനായ വിദ്യാര്&#x200d;ത്ഥി സൈക്കിള്&#x200d; വാങ്ങാന്&#x200d; സ്വരുക്കൂട്ടിവെച്ച പണം നല്&#x200d;കിയുമൊക്കെ പുഷ്ടിപ്പെടുത്തിയ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയും തട്ടിപ്പിന്റെയും വെട്ടിപ്പിന്റെയും കേന്ദ്രമാണെന്ന് വന്നാല്&#x200d; പിന്നെ എന്തു പറയാനാ.</p>
<p>തിരുവനന്തപുരം അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്തില്&#x200d; ഒരു ഏജന്റിന്റെ ഫോണ്&#x200d; നമ്പര്&#x200d; ഉപയോഗിച്ച് അപേക്ഷിച്ച 16 അപേക്ഷകളില്&#x200d; ഫണ്ട് അനുവദിച്ചതായും എറണാകുളത്ത് സമ്പന്നനായ വിദേശ മലയാളിക്ക് ചികിത്സാസഹായമായി മൂന്നു ലക്ഷം രൂപയും മറ്റൊരു വിദേശ മലയാളിക്ക് 45,000 രൂപയും അനുവദിച്ചതായും കണ്ടെത്തി. കരള്&#x200d; സംബന്ധമായ രോഗത്തിന് ചികിത്സ നടത്തിയ രോഗിക്ക് ഹൃദയ സംബന്ധമായ രോഗമാണെന്ന സര്&#x200d;ട്ടിഫിക്കറ്റ് അടിസ്ഥാനത്തില്&#x200d; ഫണ്ട് അനുവദിച്ചതും കൊല്ലത്ത് പരിശോധിച്ച 20 അപേക്ഷകളിലെ മെഡിക്കല്&#x200d; സര്&#x200d;ട്ടിഫിക്കറ്റില്&#x200d; 13 എണ്ണം എല്ലു രോഗ വിദഗ്ധന്&#x200d; നല്&#x200d;കിയതാണെന്നും പുനലൂര്&#x200d; താലൂക്കില്&#x200d; ഒരു ഡോക്ടര്&#x200d; 1500 സര്&#x200d;ട്ടിഫിക്കറ്റുകള്&#x200d; നല്&#x200d;കിയതായും കരുനാഗപ്പള്ളിയില്&#x200d; പരിശോധിച്ച 14 അപേക്ഷകളിലെ മെഡിക്കല്&#x200d; സര്&#x200d;ട്ടിഫിക്കറ്റുകളില്&#x200d; 11 എണ്ണവും ഒരു ഡോക്ടര്&#x200d; നല്&#x200d;കിയതാണെന്നും ഒരേ വീട്ടിലെ എല്ലാവര്&#x200d;ക്കും രണ്ട് ഘട്ടങ്ങളിലായി നാല് സര്&#x200d;ട്ടിഫിക്കറ്റുകള്&#x200d; ഈ ഡോക്ടര്&#x200d; വിതരണം ചെയ്തതായും കണ്ടെത്തി. നിലമ്പൂരില്&#x200d; മെഡിക്കല്&#x200d; സര്&#x200d;ട്ടിഫിക്കറ്റില്&#x200d; ചികിത്സക്കായി ചെലവായ തുക രേഖപ്പെടുത്താത്ത അപേക്ഷകളിലും ഫണ്ട് അനുവദിച്ചു. സ്‌പെഷ്യലിസ്റ്റ് അല്ലാത്ത ഡോക്ടര്&#x200d;മാര്&#x200d; ഗുരുതരരോഗങ്ങള്&#x200d;ക്ക് മെഡിക്കല്&#x200d; സര്&#x200d;ട്ടിഫിക്കറ്റ് നല്&#x200d;കിയതായും വ്യക്തമായി. മുണ്ടക്കയം സ്വദേശിക്ക് 2017ല്&#x200d; ഹൃദയസംബന്ധമായ അസുഖത്തിന് കോട്ടയം കലക്ടറേറ്റ് 5000 രൂപയും 2019ല്&#x200d; ഇതേ അസുഖത്തിന് ഇടുക്കി കലക്ടറേറ്റ് മുഖേന പതിനായിരം രൂപയും 2020ല്&#x200d; വീണ്ടും അര്&#x200d;ബുദത്തിന് കോട്ടയം കലക്ടറേറ്റ് മുഖേന പതിനായിരം രൂപയും അനുവദിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ഇതിനായി മെഡിക്കല്&#x200d; സര്&#x200d;ട്ടിഫിക്കറ്റ് നല്&#x200d;കിയത് കാഞ്ഞിരപ്പള്ളി സര്&#x200d;ക്കാര്&#x200d; ആശുപത്രിയിലെ എല്ല് രോഗവിദഗ്ധന്&#x200d; ആണെന്നും സാമ്പത്തിക സഹായത്തിന് അപേക്ഷിച്ച ജോര്&#x200d;ജ് എന്നയാളുടെ പേരിലെ അപേക്ഷയിലെ ഫോണ്&#x200d; നമ്പറില്&#x200d; വിളിച്ചപ്പോള്&#x200d; അയാള്&#x200d; അല്ല അപേക്ഷിച്ചത് എന്നും കണ്ടെത്തി. ഇടുക്കി പാലക്കാട് കാസര്&#x200d;കോട് ജില്ലകളിലും സമാനമായ ക്രമക്കേടുകള്&#x200d; കണ്ടെത്തിയതായാണ് റിപ്പോര്&#x200d;ട്ട്. ഏജന്റുമാരും ഉദ്യോഗസ്ഥരും ഡോക്ടര്&#x200d;മാരും ചേര്&#x200d;ന്ന് നടത്തുന്നത് വന്&#x200d; തട്ടിപ്പാണെന്നും ദുരിതാശ്വാസ നിധിയുമായി ബന്ധപ്പെട്ട സെക്ഷന്&#x200d; കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥരിലുള്ള വ്യക്തിപരമായ സ്വാധീനം ഉപയോഗിച്ചാണ് ഏജന്റുമാര്&#x200d; തട്ടിപ്പ് നടത്തുന്നതെന്നും ഓപറേഷന്&#x200d; സി.എം.ഡി.ആര്&#x200d;.എഫ് എന്ന പേരില്&#x200d; വിജിലന്&#x200d;സ് നടത്തിയ സംസ്ഥാന വ്യാപക പരിശോധനയിലാണ് പുറത്തായിരിക്കുന്നത്.</p>
<p>ഏറ്റവും സത്യസന്ധമെന്നും വിശ്വസ്തമെന്നും വിചാരിച്ച് സാധാരണക്കാര്&#x200d; പല സമയത്തായി നിക്ഷേപിച്ച ഫണ്ടിന്റെ അവസ്ഥ ഇതാണെങ്കില്&#x200d; എന്ത് ചെയ്യും? പ്രളയത്തില്&#x200d; എല്ലാം നഷ്ടപ്പെട്ടവര്&#x200d;ക്ക്, കൊറോണയില്&#x200d; ജീവിതം ഗതിമുട്ടിപ്പോയവര്&#x200d;ക്ക്, ഉരുള്&#x200d;പൊട്ടല്&#x200d; ജീവിതം നക്കിത്തുടച്ചവര്&#x200d;ക്ക്, ഭീതിതമായ രോഗത്തിന്റെ പിടിയിലകപ്പെട്ടവര്&#x200d;ക്കൊക്കെ നല്&#x200d;കിയ നാണയത്തുട്ടുകളൊക്കെയും ഇങ്ങിനെ കണ്ണില്&#x200d; ചോരയില്ലാത്ത, മൃഗീയത സ്വഭാവമാക്കിയ ഉദ്യോഗസ്ഥരും രാഷ്ട്രീയ കൂട്ടാളികളുംകൂടി കട്ടുമുടിക്കുന്നത് കാണുമ്പോള്&#x200d; സ്തബ്ധരായി നോക്കിനില്&#x200d;ക്കാനേ പൊതുജനത്തിന് കഴിയുന്നുള്ളൂ.<br />
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി എന്നാണ് പേരെങ്കിലും മുതിര്&#x200d;ന്ന ഐ.എ.എസ് ഉദ്യോഗസ്ഥനായ സര്&#x200d;ക്കാര്&#x200d; അഡീഷണല്&#x200d; ചീഫ് സെക്രട്ടറി (ഫിനാന്&#x200d;സ്) ആണ് ഫണ്ട് പ്രവര്&#x200d;ത്തിപ്പിക്കുന്നത്. വിവിധ ബാങ്കുകളുടെ പൂള്&#x200d; അക്കൗണ്ടുകളില്&#x200d; എത്തുന്ന സി.എം.ഡി.ആര്&#x200d;.എഫിലേക്കുള്ള സംഭാവനകള്&#x200d;കൊണ്ട് ഉണ്ടാവുന്ന ഫണ്ട്, ബാങ്ക് കൈമാറ്റം വഴി ധനകാര്യ സെക്രട്ടറിയുടെ കൈയ്ക്കും മുദ്രയ്ക്കും കീഴില്&#x200d; മാത്രമേ പിന്&#x200d;വലിക്കാന്&#x200d; കഴിയൂ. റവന്യൂ സെക്രട്ടറി പുറപ്പെടുവിച്ച സര്&#x200d;ക്കാര്&#x200d; ഉത്തരവ് പ്രകാരം മാത്രമേ ഇത് സാധ്യമാകൂ. സി.എം.ഡി.ആര്&#x200d; ഫണ്ടില്&#x200d;നിന്നും ഓരോ ശ്രേണിയ്ക്കും ഉദ്യോഗസ്ഥര്&#x200d;ക്കും ചെലവഴിക്കാവുന്ന തുകയുടെ അളവ് സര്&#x200d;ക്കാര്&#x200d; ഉത്തരവുകള്&#x200d; പ്രകാരം നിശ്ചയിച്ചിട്ടുണ്ട്. ജില്ലാ കലക്ടര്&#x200d;, റവന്യൂ സ്‌പെഷ്യല്&#x200d; സെക്രട്ടറി, റവന്യൂ സെക്രട്ടറി, റവന്യൂ മന്ത്രി, മുഖ്യമന്ത്രി എന്നിവര്&#x200d;ക്ക് അനുവദിക്കാവുന്ന തുക സര്&#x200d;ക്കാര്&#x200d; ഉത്തരവുകള്&#x200d; പ്രകാരം നിയന്ത്രിച്ചിരിക്കുന്നു. അതിനും മുകളില്&#x200d; ചെലവഴിക്കണമെങ്കില്&#x200d; അത് മന്ത്രിസഭക്കേ സാധ്യമാവുകയുള്ളൂ. മാത്രമല്ല, വരുന്നതും പോകുന്നതുമായ ഓരോ രൂപയ്ക്കും കണക്ക് സൂക്ഷിക്കേണ്ടതായ സി.എം.ഡി.ആര്&#x200d;.എഫ്, കണ്&#x200d;ട്രോളര്&#x200d; ആന്റ് ഓഡിറ്റ് ജനറലിന്റെ (സി.എ. ജി) ഓഡിറ്റിന് വിധേയവുമാണ്. സംഭാവന നല്&#x200d;കുന്ന പണമെല്ലാം ബാങ്ക് ഇടപാടായി ധനകാര്യ സെക്രട്ടറിയുടെ പേരിലുള്ള അക്കൗണ്ടിലാണ് എത്തുന്നത് (ധനകാര്യ സെക്രട്ടറി എന്നത് വ്യക്തിയല്ല ഒരു പോസ്റ്റ് ആണ്). ദുരിതാശ്വാസ നിധി ഫണ്ടുകളുടെ ബജറ്റിംഗും ചെലവും സംസ്ഥാന നിയമസഭയുടെ പരിശോധനയ്ക്ക് വിധേയവുമാണ്.</p>
<p>ദുരിതാശ്വാസനിധിയില്&#x200d;നിന്നും സഹായം ലഭിക്കാന്&#x200d; നിര്&#x200d;ദ്ദിഷ്ട ഫോര്&#x200d;മാറ്റിലുള്ള സാമ്പത്തിക സഹായത്തിനുള്ള അപേക്ഷ വില്ലേജ് ഓഫീസുകള്&#x200d;, അക്ഷയ സെന്ററുകള്&#x200d;, എം.പിമാരുടെയും എം.എല്&#x200d;.എമാരുടെയും ഓഫീസുകള്&#x200d; മുഖേന ലഭ്യമാണ്. നേരിട്ട് ഓണ്&#x200d;ലൈനായും അപേക്ഷ സമര്&#x200d;പ്പിക്കാം. ഇവ ലഭിക്കണമെങ്കില്&#x200d; അപകട മരണങ്ങളില്&#x200d; എഫ്. ഐ.ആറും മരണസര്&#x200d;ട്ടിഫിക്കറ്റും ഹാജരാക്കണം. മെഡിക്കല്&#x200d; ചികിത്സയ്ക്കായി യോഗ്യതയുള്ള മെഡിക്കല്&#x200d; ഓഫീസറുടെ മെഡിക്കല്&#x200d; സര്&#x200d;ട്ടിഫിക്കറ്റ് നല്&#x200d;കണം. ദുരന്തങ്ങള്&#x200d; മൂലം ദുരന്തമുണ്ടായാല്&#x200d;, ബാധിച്ച ആളുകളുടെ വിവരങ്ങള്&#x200d; വില്ലേജ് ഓഫീസര്&#x200d; റിപ്പോര്&#x200d;ട്ട് ചെയ്യുകയും തഹസില്&#x200d;ദാര്&#x200d; വഴി കലക്ടര്&#x200d;ക്ക് കൈമാറുകയും ചെയ്യണം. റവന്യൂ വകുപ്പാണ് അപേക്ഷകള്&#x200d; പ്രോസസ്സ് ചെയ്യുന്നത്. എല്ലാ പ്രോസസ്സിംഗും സി.എം.ഡി.ആര്&#x200d;.എഫ് പോര്&#x200d;ട്ടലില്&#x200d; ഇലക്ട്രോണിക് രീതിയിലാണ് ചെയ്യുന്നത്. ഓണ്&#x200d;ലൈന്&#x200d; മോഡുകളില്&#x200d; ലഭിക്കുന്ന അപേക്ഷകള്&#x200d; അപേക്ഷകന്&#x200d; നല്&#x200d;കിയ വിശദാംശങ്ങള്&#x200d; സാധൂകരിക്കുന്നതിനായി ബന്ധപ്പെട്ട വില്ലേജ് ഓഫീസിലേക്ക് ഓട്ടോമാറ്റിക്കായിത്തന്നെ കൈമാറും. ഗ്രാമതലത്തില്&#x200d; മൂല്യനിര്&#x200d;ണയത്തിന്‌ശേഷം എല്ലാ അപേക്ഷകളും താലൂക്ക് ഓഫീസ്, കലക്ടറേറ്റ്, ആവശ്യമെങ്കില്&#x200d; സംഖ്യയുടെ അളവ് അനുസരിച്ച് ഇലക്ട്രോണിക് പ്രക്രിയയിലൂടെ റവന്യൂ സ്‌പെഷ്യല്&#x200d; സെക്രട്ടറി, റവന്യൂ മന്ത്രി, മുഖ്യമന്ത്രി, മന്ത്രിസഭ എന്നിവക്ക് അയയ്ക്കും.</p>
<p>പണം അയക്കാനും ലഭിക്കാനും ഇത്രക്ക് നിയമങ്ങളും നിബന്ധനകളുമുള്ള ഒരു വകുപ്പില്&#x200d; നിന്നാണിപ്പോള്&#x200d; അതും ഏതാനും വര്&#x200d;ഷത്തെ മാത്രം പരിശോധനകളില്&#x200d;നിന്ന് ലഭ്യമായ കണക്കുകളനുസരിച്ചുള്ള ഭീമമായ തിരിമറികളും അഴിമതികളും പുറത്തുവന്നിരിക്കുന്നത്. മുമ്പത്തെ കണക്കുകള്&#x200d;കൂടി പരിശോധിച്ചാല്&#x200d; എന്തായിരിക്കും സ്ഥിതി. ദുരിതാശ്വാസനിധിയില്&#x200d;നിന്നും അനര്&#x200d;ഹര്&#x200d; സഹായം നേടിയെടുക്കുന്നതായ ചില പരാതികള്&#x200d; ശ്രദ്ധയില്&#x200d;പ്പെട്ടതായി മുഖ്യമന്ത്രി തന്നെ ഇപ്പോള്&#x200d; കുറ്റസമ്മതം നടത്തിയിരിക്കുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്&#x200d; നിന്നുള്ള സഹായം അര്&#x200d;ഹരായവര്&#x200d;ക്ക് ഉറപ്പുവരുത്താനും അനര്&#x200d;ഹര്&#x200d; കൈപ്പറ്റുന്നത് തടയാനും ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി തന്നെ വാര്&#x200d;ത്താ സമ്മേളനത്തില്&#x200d; വ്യക്തമാക്കുകയുമുണ്ടായി. വേലി മാത്രമല്ല കാവല്&#x200d;ക്കാരും വിള തിന്നുന്ന ഈ സംവിധാനത്തിന്റെ വിശ്വാസ്യതക്കും സത്യസന്ധതക്കുമാണിപ്പോള്&#x200d; ഗുരുതരമായ വിള്ളല്&#x200d; വീണിരിക്കുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/aacmdrf-fraud.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
