<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>cmpinarayivijayan &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/cmpinarayivijayan/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Tue, 24 Mar 2026 05:01:51 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>cmpinarayivijayan &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>അത് വീട്ടില്‍ പോയി ചോദിക്ക്</title>
		<link>https://www.chandrikadaily.com/go-home-and-ask-for-it.html</link>
					<comments>https://www.chandrikadaily.com/go-home-and-ask-for-it.html#respond</comments>
		
		<dc:creator><![CDATA[Manya]]></dc:creator>
		<pubDate>Tue, 24 Mar 2026 05:01:51 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[cmpinarayivijayan]]></category>
		<category><![CDATA[cpim]]></category>
		<category><![CDATA[goverment]]></category>
		<category><![CDATA[kerala]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=380290</guid>

					<description><![CDATA[ക്ഷുഭിതനായി മുഖ്യമന്ത്രി]]></description>
										<content:encoded><![CDATA[<p>പത്തനംതിട്ട: പ്രസംഗിച്ചു കൊണ്ടിരിക്കെ സദസില്&#x200d; നിന്നും ചോദിച്ച ആളോട് &#8216; അത് വീട്ടില്&#x200d; പോയി ചോദിക്കെന്ന് &#8216; മുഖ്യമന്ത്രി പിണറായി വിജയന്&#x200d;. കോന്നിയില്&#x200d; നടന്ന എല്&#x200d;ഡിഎഫ് കണ്&#x200d;വന്&#x200d;ഷനിലാണ് പിണറായി വിജയന്&#x200d; ക്ഷുഭിതനായത്.</p>
<p>എല്&#x200d;ഡിഎഫ് സ്ഥാനാര്&#x200d;ത്ഥി ജനീഷ് കുമാറിന്റെ തിരഞ്ഞെടുപ്പ് കണ്&#x200d;വന്&#x200d;ഷനില്&#x200d; പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി. ഈ സമയത്താണ് സദസില്&#x200d; നിന്നും മുഖ്യമന്ത്രിയോട് ചോദ്യം ഉയര്&#x200d;ന്നത്. എല്&#x200d;ഡിഎഫ് അനുഭാവിയാണ് ചോദ്യം ഉന്നയിച്ചത്. എന്നാല്&#x200d;, ചോദ്യം കേട്ടയുടന്&#x200d; തന്നെ പിണറായി വിജയന്റെ മുഖഭാവം മാറുകയും ക്ഷുഭിതനായി മറുപടി നല്&#x200d;കുകയുമായിരുന്നു. തന്റെ വീട്ടില്&#x200d; പോയി ചോദിക്ക് എന്നുള്ള മറുപടിയില്&#x200d; സദസ് ഒന്നടങ്കം സ്തംഭിച്ചു പോയി.</p>
<p>ഇതിനു മുന്&#x200d;പും പിണറായി വിജയന്റെ ഭാഗത്തു നിന്നും പല പ്രയോഗങ്ങളും ഉയര്&#x200d;ന്നിരുന്നു. കഴിഞ്ഞ ദിവസം ടെലിവിഷന്&#x200d; ചാനലിന് കൊടുത്ത അഭിമുഖത്തില്&#x200d; സിപിഎം വിട്ട് യുഡിഎഫ് പിന്തുണയോടെ മത്സരിക്കുന്ന ജി. സുധാകരനെതിരെയും മാന്യമല്ലാത്ത ഭാഷാ പ്രയോഗം നടത്തിയിരുന്നു. ചെറ്റത്തരം കാണിക്കുന്നു എന്നാണ് പിണറായി ചോദ്യത്തിന് നല്&#x200d;കിയ മറുപടി. ഇത് വിവാദമായിരിക്കവെയാണ് കോന്നിയില്&#x200d; നടന്ന സമാന സംഭവവും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/go-home-and-ask-for-it.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മുഖ്യമന്ത്രിക്ക് പറയാന്‍ പറ്റാത്ത വര്‍ഗീയത മറ്റുള്ളവരെ കൊണ്ട് പറയിപ്പിക്കുന്നു: വി.ഡി. സതീശന്‍</title>
		<link>https://www.chandrikadaily.com/communalism-that-cannot-be-spoken-by-the-chief-minister-is-spoken-by-others-v-d-satishan.html</link>
					<comments>https://www.chandrikadaily.com/communalism-that-cannot-be-spoken-by-the-chief-minister-is-spoken-by-others-v-d-satishan.html#respond</comments>
		
		<dc:creator><![CDATA[sreenitha]]></dc:creator>
		<pubDate>Fri, 02 Jan 2026 13:08:17 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Chief Minister]]></category>
		<category><![CDATA[cmpinarayivijayan]]></category>
		<category><![CDATA[congrss]]></category>
		<category><![CDATA[cpmkerala]]></category>
		<category><![CDATA[vdsatheesan]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=372276</guid>

					<description><![CDATA[സംഘപരിവാര്‍ പ്രചരിപ്പിക്കുന്ന വിദ്വേഷ രാഷ്ട്രീയമാണ് പിണറായി വിജയന്റെ നേതൃത്വത്തിലുള്ളവര്‍ നടത്തുന്നതെന്ന് സതീശന്‍ ആരോപിച്ചു.]]></description>
										<content:encoded><![CDATA[<p>കൊച്ചി: മുഖ്യമന്ത്രിക്ക് തുറന്നു പറയാന്&#x200d; കഴിയാത്ത വര്&#x200d;ഗീയത മറ്റുള്ളവരെ മുന്നില്&#x200d; നിര്&#x200d;ത്തി പറയിപ്പിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്&#x200d;.കലാപം ഉണ്ടാക്കാന്&#x200d; പോകുന്നുവെന്ന് വെള്ളാപ്പള്ളി  പറയുന്നത് എന്ത് അടിസ്ഥാനത്തിലാണ്? മുഖ്യമന്ത്രിയുടെ വാക്കുകളാണ് അദ്ദേഹത്തിലൂടെ പുറത്ത് വരുന്നത്. അങ്ങനെ എന്തെങ്കിലും ഉണ്ടെങ്കില്&#x200d; മുഖ്യമന്ത്രിക്ക് കീഴിലുള്ള പൊലീസ് നടപടി എടുക്കണ്ടേ? എത്ര ഹീനമായ വര്&#x200d;ഗീയതയാണ് പറയുന്നതെന്നും സതീശൻ പറഞ്ഞു.</p>
<p>സംഘപരിവാര്&#x200d; പ്രചരിപ്പിക്കുന്ന വിദ്വേഷ രാഷ്ട്രീയമാണ് പിണറായി വിജയന്റെ നേതൃത്വത്തിലുള്ളവര്&#x200d; നടത്തുന്നതെന്ന് സതീശന്&#x200d; ആരോപിച്ചു. മുഖ്യമന്ത്രിയുടെ അനുഗ്രഹാശിസ്സുകളോടെയാണ് ഇത്തരം പ്രസ്താവനകള്&#x200d; ഉണ്ടാകുന്നതെന്നും, ഇതെല്ലാം പറഞ്ഞതിന് പിന്നാലെ തന്നെ മുഖ്യമന്ത്രി ചിലരെ പൊന്നാട അണിയിച്ചതായും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ കാറില്&#x200d; കയറി നടക്കുന്നവരാണ് വര്&#x200d;ഗീയ പ്രചരണം നടത്തുന്നതെന്നും, തിരഞ്ഞെടുപ്പിന് മുമ്പും ശേഷവും കേരളത്തില്&#x200d; വര്&#x200d;ഗീയത വളര്&#x200d;ത്താന്&#x200d; ശ്രമിക്കുന്നത് മുഖ്യമന്ത്രിയാണെന്നും സതീശന്&#x200d; പറഞ്ഞു.</p>
<p>കേരളത്തില്&#x200d; വിദ്വേഷത്തിന്റെ ക്യാമ്പയിന്&#x200d; നടത്താന്&#x200d; ബി.ജെ.പിയെ പോലെ സി.പി.എമ്മും ശ്രമിക്കുകയാണ്. പാര്&#x200d;ലമെന്റ് തിരഞ്ഞെടുപ്പ് വരെ ന്യൂനപക്ഷ വര്&#x200d;ഗീയത പറഞ്ഞ സി.പി.എം, തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്&#x200d; ഭൂരിപക്ഷ വര്&#x200d;ഗീയത പറഞ്ഞുവെന്നും എന്നാല്&#x200d; എല്ലാം തിരിച്ചടിയായെന്നും സതീശന്&#x200d; പറഞ്ഞു. ഇപ്പോള്&#x200d; ഭൂരിപക്ഷ വോട്ടും ന്യൂനപക്ഷ വോട്ടും ഇല്ലാത്ത അവസ്ഥയിലാണെന്നും, ശബരിമല വിഷയവും ഉള്&#x200d;പ്പെടെ എല്ലാം തിരിച്ചടിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്&#x200d;ത്തു.</p>
<p>ശബരിമല സ്വര്&#x200d;ണക്കൊള്ള കേസില്&#x200d; മുഖ്യമന്ത്രിയുടെ ഓഫിസ് ഇടപെട്ടിട്ടില്ലെന്ന പിണറായി വിജയന്റെ വാദം അസത്യമാണെന്ന് സതീശന്&#x200d; പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫിസ് നിരന്തരം എസ്.ഐ.ടിയുടെ അന്വേഷണം തടസപ്പെടുത്താന്&#x200d; ശ്രമിച്ചുവെന്നും അന്വേഷണ സംഘത്തിന് മേല്&#x200d; സമ്മര്&#x200d;ദ്ദം ചെലുത്തിയെന്നും അദ്ദേഹം ആരോപിച്ചു. ഏറ്റവും ഒടുവില്&#x200d; സി.പി.എം ബന്ധമുള്ള രണ്ട് ഉദ്യോഗസ്ഥരെ എസ്.ഐ.ടിയില്&#x200d; നിയമിച്ചുവെന്നും, അന്വേഷണ രഹസ്യങ്ങള്&#x200d; പാര്&#x200d;ട്ടിക്ക് ചോര്&#x200d;ത്താനുള്ള ശ്രമമാണ് നടക്കുന്നതെന്നും സതീശന്&#x200d; പറഞ്ഞു.</p>
<p>ഹൈക്കോടതി നിയോഗിച്ച എസ്.ഐ.ടിയുടെ അന്വേഷണം ഉണ്ണികൃഷ്ണന്&#x200d; പോറ്റിക്കൊപ്പം ആരൊക്കെ ഫോട്ടോ എടുത്തുവെന്നതല്ല, ശബരിമലയിലെ സ്വര്&#x200d;ണം ആരാണ് കവര്&#x200d;ന്നത്, എവിടെയാണ് വിറ്റത്, ദ്വാരപാലക ശില്&#x200d;പം നല്&#x200d;കിയ കോടീശ്വരന്&#x200d; ആരാണ് തുടങ്ങിയ കാര്യങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. മൂന്ന് സി.പി.എം നേതാക്കള്&#x200d; ഇതിനകം ജയിലിലാണെന്നും, അതിനേക്കാള്&#x200d; വലിയ നേതാക്കള്&#x200d; ജയിലിലേക്ക് പോകാനുള്ള ക്യൂവിലാണെന്നും സതീശന്&#x200d; പറഞ്ഞു.</p>
<p>സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് അട്ടിമറിക്കാനും സി.പി.എം ശ്രമിക്കുന്നുവെന്ന് സതീശന്&#x200d; ആരോപിച്ചു. വടക്കാഞ്ചേരിയിലും മറ്റത്തൂരിലും പണം നല്&#x200d;കി ആളുകളെ സ്വാധീനിക്കാന്&#x200d; ശ്രമിച്ചതായും, ജനാധിപത്യത്തെ കുറിച്ച് വാചാലരാകുന്നവര്&#x200d; ബി.ജെ.പിയെ പോലെ തന്നെ ഇത്തരം പ്രവര്&#x200d;ത്തനങ്ങള്&#x200d; നടത്തുന്നുവെന്നും അദ്ദേഹം വിമര്&#x200d;ശിച്ചു. തൊടുപുഴയില്&#x200d; 16 വയസുള്ള മകന്&#x200d; യു.ഡി.എഫിന് വേണ്ടി പ്രവര്&#x200d;ത്തിച്ചതിന്റെ പേരില്&#x200d; അമ്മയെ ജോലി നിന്ന് പുറത്താക്കിയ സംഭവവും സതീശന്&#x200d; ചൂണ്ടിക്കാട്ടി.</p>
<p>ആര്&#x200d;.എസ്.എസ് നെ പ്രതിരോധിക്കുന്നത് സി.പി.എം ആണെന്ന മുഖ്യമന്ത്രിയുടെ വാദം തമാശയാണെന്നും, ആര്&#x200d;.എസ്.എസ് പിന്തുണയോടെ 1977ല്&#x200d; നിയമസഭയിലെത്തിയ ആളാണ് പിണറായി വിജയനെന്നും സതീശന്&#x200d; പറഞ്ഞു. തൃശൂരില്&#x200d; ബി.ജെ.പിക്ക് അനുകൂലമായി പ്രവര്&#x200d;ത്തിച്ചതായി സി.പി.ഐ തന്നെ ആരോപിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.</p>
<p>സംസ്ഥാനത്തെ പൊലീസ് പൂര്&#x200d;ണമായി അഴിച്ചുവിട്ടിരിക്കുകയാണെന്നും, പൊലീസിന് മേല്&#x200d; യാതൊരു നിയന്ത്രണവുമില്ലെന്നും, കേരളത്തിലെ പൊലീസ് സംവിധാനം തകര്&#x200d;ന്നു കൊണ്ടിരിക്കുകയാണെന്നും വി.ഡി. സതീശന്&#x200d; ആരോപിച്ചു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/communalism-that-cannot-be-spoken-by-the-chief-minister-is-spoken-by-others-v-d-satishan.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മുഖ്യമന്ത്രിക്ക് സമരങ്ങളോട് പുച്ഛം, തീവ്രവലതുപക്ഷവാദി; വി.ഡി സതീശന്‍</title>
		<link>https://www.chandrikadaily.com/chief-minister-disdains-protests-extreme-right-winger-vd-satheesan.html</link>
					<comments>https://www.chandrikadaily.com/chief-minister-disdains-protests-extreme-right-winger-vd-satheesan.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Thu, 11 Dec 2025 07:06:11 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[cmpinarayivijayan]]></category>
		<category><![CDATA[latestnews]]></category>
		<category><![CDATA[news]]></category>
		<category><![CDATA[OPPOSITIONLEADER]]></category>
		<category><![CDATA[vd satheesan]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=368065</guid>

					<description><![CDATA[ലൈംഗീക അപവാദക്കേസുകളില്‍ പെട്ട എത്ര പേര്‍ സ്വന്തം മന്ത്രിസഭയിലും പാര്‍ട്ടിയിലും ഉണ്ടെന്ന് മുഖ്യമന്ത്രി എണ്ണി നോക്കണം.]]></description>
										<content:encoded><![CDATA[<p>കൊച്ചി: മുഖ്യമന്ത്രി തീവ്രവലതുപക്ഷവാദിയായെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്&#x200d;. 25 കൊല്ലം മുമ്പുള്ള മനോഭാവമാണ് മുഖ്യമന്ത്രിക്ക്. സമരങ്ങളോടുള്ള പുച്ഛമൊക്കെ ഇതിന്റെ ഭാഗമാണെന്നും വി.ഡി സതീശന്&#x200d; വ്യക്തമാക്കി. ലൈംഗീക അപവാദക്കേസുകളില്&#x200d; പെട്ട എത്ര പേര്&#x200d; സ്വന്തം മന്ത്രിസഭയിലും പാര്&#x200d;ട്ടിയിലും ഉണ്ടെന്ന് മുഖ്യമന്ത്രി എണ്ണി നോക്കണം. ഇടതുപക്ഷ എംഎല്&#x200d;എയായിരുന്ന പി.ടി. കുഞ്ഞുമുഹമ്മദിനെതിരെയുള്ള പരാതി മുഖ്യമന്ത്രി 13 ദിവസം പൂഴ്ത്തി വെച്ചു. മുഖ്യമന്ത്രിയുടെത് പി.ടി കുഞ്ഞു മുഹമ്മദിനെ രക്ഷപ്പെടുത്താനുള്ള ശ്രമമാണെന്നും വിഡി സതീശന്&#x200d; പറഞ്ഞു. കൊച്ചിയില്&#x200d; മാധ്യമപ്രവര്&#x200d;ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അയ്യപ്പന്റെ സ്വര്&#x200d;ണ്ണം കവര്&#x200d;ന്നവന്&#x200d; ഇപ്പോഴും പാര്&#x200d;ട്ടിക്കാരനാണ്. പത്മകുമാറിനെതിരെ എന്ത് കൊണ്ട് നടപടിയില്ലെന്നും വി.ഡി സതീശന്&#x200d; ചോദിച്ചു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/chief-minister-disdains-protests-extreme-right-winger-vd-satheesan.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മുഖ്യമന്ത്രി സംഘപരിവാറിന്റെ അടിമയായി മാറിയിരിക്കുന്നു; മാത്യു കുഴല്‍നാടന്‍ എംഎല്‍എ</title>
		<link>https://www.chandrikadaily.com/the-chief-minister-has-become-a-slave-to-the-sangh-parivar-mathew-kuzhalnadan.html</link>
					<comments>https://www.chandrikadaily.com/the-chief-minister-has-become-a-slave-to-the-sangh-parivar-mathew-kuzhalnadan.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Sat, 11 Oct 2025 14:43:20 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[cmpinarayivijayan]]></category>
		<category><![CDATA[latestnews]]></category>
		<category><![CDATA[Mathew Kuzhalnadan MLA]]></category>
		<category><![CDATA[news]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=357940</guid>

					<description><![CDATA[മോദിയുടെ ദയാവായ്പിലാണ് പിണറായി അധികാരത്തില്‍ തുടരുന്നതെന്നും മാത്യു കുഴല്‍നാടന്‍ വിമര്‍ശിച്ചു.]]></description>
										<content:encoded><![CDATA[<p>മുഖ്യമന്ത്രിക്കെതിരെ രുക്ഷവിമര്&#x200d;ശനവുമായി മാത്യു കുഴല്&#x200d;നാടന്&#x200d; എംഎല്&#x200d;എ. സംഘപരിവാറിന്റെ അടിമയായി മാറിയിരിക്കുന്നുവെന്ന് അദ്ദേഹം വിമര്&#x200d;ശിച്ചു. മറ്റെല്ലാ കാര്യങ്ങളിലും പുലിയായ ഇഡി മുഖ്യമന്ത്രിയുടെ കുടുംബത്തിനെതിരായ വിഷയത്തില്&#x200d; പൂച്ചയായി. മകന് ഇഡി സമന്&#x200d;സ് അയച്ച വിഷയം മുഖ്യമന്ത്രി ജനങ്ങളോട് പറയാത്തത് എന്തുകൊണ്ടാണെന്നും മോദിയുടെ ദയാവായ്പിലാണ് പിണറായി അധികാരത്തില്&#x200d; തുടരുന്നതെന്നും മാത്യു കുഴല്&#x200d;നാടന്&#x200d; വിമര്&#x200d;ശിച്ചു.</p>
<p>സംഘപരിവാറിന്റെയും നരേന്ദ്ര മോദിയുടേയും അമിത്ഷായുടേയും ആജ്ഞാനുവര്&#x200d;ത്തിയായി പിണറായി മാറിയിരിക്കുന്നു. ഒരു കമ്യൂണിസ്റ്റ് മുഖ്യമന്ത്രി ഒരിക്കലും ചെയ്യാന്&#x200d; പാടില്ലാത്ത കാര്യങ്ങള്&#x200d; പിണറായിയെക്കൊണ്ട് കേന്ദ്ര സര്&#x200d;ക്കാര്&#x200d; ചെയ്യിക്കുന്നു. ഇത് മകനും മകള്&#x200d;ക്കും നേരെ ഇട്ടിരിക്കുന്ന കുരുക്കിന്റെയും കൊളുത്തിന്റെയും പേരിലാണെന്നും കുഴല്&#x200d;നാടന്&#x200d; ആരോപിച്ചു.</p>
<p>എല്ലാ വിഷയത്തിലും വലിയ വായില്&#x200d; സംസാരിക്കുന്ന മന്ത്രിമാരൊക്കെ മാളത്തിലാണ്. മുഖ്യമന്ത്രിയുടെ കുടുംബത്തിന്റെ അഴിമതിയെ ന്യായീകരിച്ച് സിപിഎം എന്ന പാര്&#x200d;ട്ടി ഇല്ലാതാവുന്ന അവസ്ഥയാണ് കേരളത്തില്&#x200d; കാണുന്നത്. സിപിഎം അസ്തമിക്കുന്ന നാളുകള്&#x200d; അടത്തുവരികയാണെന്നും അദ്ദേഹം പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-chief-minister-has-become-a-slave-to-the-sangh-parivar-mathew-kuzhalnadan.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8221;മുഖ്യമന്ത്രി അറിയാതെയാണ് കാര്യങ്ങള്&#x200d; നടന്നതെങ്കില്&#x200d; പിആര്&#x200d;ഒ ഏജന്&#x200d;സിക്കെതിരെ കേസെടുക്കാന്&#x200d; ധൈര്യമുണ്ടോ&#8221;- പ്രതിപക്ഷനേതാവ് വിഡി സതീശന്&#x200d;</title>
		<link>https://www.chandrikadaily.com/if-things-happened-without-the-knowledge-of-the-chief-minister-do-you-have-the-courage-to-file-a-case-against-the-pro-agency-leader-of-the-opposition-vd-satheesan.html</link>
					<comments>https://www.chandrikadaily.com/if-things-happened-without-the-knowledge-of-the-chief-minister-do-you-have-the-courage-to-file-a-case-against-the-pro-agency-leader-of-the-opposition-vd-satheesan.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Wed, 02 Oct 2024 07:58:53 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[main stories]]></category>
		<category><![CDATA[News]]></category>
		<category><![CDATA[cmpinarayivijayan]]></category>
		<category><![CDATA[news]]></category>
		<category><![CDATA[vd satheeshan]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=311812</guid>

					<description><![CDATA[മുഖ്യമന്ത്രി അറിഞ്ഞുകൊണ്ടാണ് അഭിമുഖം നല്&#x200d;കിയതെന്നും ബുദ്ധിപൂര്&#x200d;വമാണ് മുഖ്യമന്ത്രി ഏജന്&#x200d;സിയെക്കൊണ്ട് ഈ പരാമര്&#x200d;ശം നല്&#x200d;കിയതെന്നും വിഡി സതീശന്&#x200d; പറഞ്ഞു.]]></description>
										<content:encoded><![CDATA[<p>പിആര്&#x200d; ഏജന്&#x200d;സി വാഗ്ദാനം ചെയ്തിട്ടാണ് അഭിമുഖത്തിന് പത്രം തയ്യാറായതെന്നും ഏജന്&#x200d;സി എഴുതിക്കൊടുത്ത ഭാഗമാണിതെന്നും ഏജന്&#x200d;സിക്ക് ആരുമായാണ് ബന്ധം എന്ന് അന്വേഷിക്കണമെന്നും പ്രതിപക്ഷനേതാവ് വിഡി സതീശന്&#x200d;. ഏജന്&#x200d;സി ഏത് പാര്&#x200d;ട്ടിക്കു വേണ്ടിയാണ് പ്രവര്&#x200d;ത്തിക്കുന്നതെന്ന് അന്വേഷിച്ചാല്&#x200d; മനസിലാകുമെന്നും സതീശന്&#x200d; പറഞ്ഞു. മുഖ്യമന്ത്രി അറിഞ്ഞുകൊണ്ടാണ് അഭിമുഖം നല്&#x200d;കിയതെന്നും ബുദ്ധിപൂര്&#x200d;വമാണ് മുഖ്യമന്ത്രി ഏജന്&#x200d;സിയെക്കൊണ്ട് ഈ പരാമര്&#x200d;ശം നല്&#x200d;കിയതെന്നും വിഡി സതീശന്&#x200d; പറഞ്ഞു.</p>
<p>ഹിന്ദുവിന്റെ വിശദീകരണം മുഴുവന്&#x200d; കൊടുക്കാത്തത് ദേശാഭിമാനി പത്രമാണെന്നും ദേശീയ തലത്തില്&#x200d; സംഘപരിവാര്&#x200d; പ്രചരിപ്പിക്കുന്ന കാര്യങ്ങളാണ് മുഖ്യമന്ത്രി ഇപ്പോള്&#x200d; അഭിമുഖത്തിനുവേണ്ടി പറഞ്ഞതെന്നും വീണിടത്ത് കിടന്ന് മുഖ്യമന്ത്രി ഉരുളുകയാണെന്നും സതീശന്&#x200d; പറഞ്ഞു.</p>
<p>പിആര്&#x200d;ഒ ഏജന്&#x200d;സി കെയ്സണിന് രാഷ്ട്രീയ ബന്ധങ്ങളുണ്ടെന്നും ഇവര്&#x200d;ക്കെതിരെ കേസെടുക്കാന്&#x200d; മുഖ്യമന്ത്രി തയ്യാറാണോ എന്നും മുഖ്യമന്ത്രി അറിയാതെയാണ് ഇത് നടന്നതെങ്കില്&#x200d; കേസെടുക്കണമെന്നും അതിന് ധൈര്യമുണ്ടോയെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. മുഖ്യമന്ത്രിക്കൊപ്പം ഇന്റര്&#x200d;വ്യൂ നടക്കുമ്പോള്&#x200d; രണ്ടുപേര്&#x200d; ഉണ്ടായിരുന്നെന്നും അവര്&#x200d; ആരാണെന്ന് അദ്ദേഹം തന്നെ വ്യക്തമാക്കണമെന്നും സതീശന്&#x200d; പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/if-things-happened-without-the-knowledge-of-the-chief-minister-do-you-have-the-courage-to-file-a-case-against-the-pro-agency-leader-of-the-opposition-vd-satheesan.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മുഖ്യമന്ത്രി മാപ്പ് പറയണം: യുഡിഎഫ്; സംസ്ഥാന ഭരണം ആര്&#x200d;എസ്എസ് നിയന്ത്രണത്തില്&#x200d;</title>
		<link>https://www.chandrikadaily.com/cm-should-apologise-udf-state-administration-under-rss-control.html</link>
					<comments>https://www.chandrikadaily.com/cm-should-apologise-udf-state-administration-under-rss-control.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Tue, 01 Oct 2024 13:30:03 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[main stories]]></category>
		<category><![CDATA[News]]></category>
		<category><![CDATA[apology]]></category>
		<category><![CDATA[cmpinarayivijayan]]></category>
		<category><![CDATA[news]]></category>
		<category><![CDATA[RSS]]></category>
		<category><![CDATA[udf]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=311670</guid>

					<description><![CDATA[മുഖ്യമന്ത്രി ആർഎസ്എസ് സ്വഭാവത്തിലുള്ള ഇസ്ലാമോഫോബിക് അഭിമുഖങ്ങൾ പത്രങ്ങളിൽ നൽകുകയാണ്. ഒരു ജില്ലയെയും ഒരു മതത്തെയും ആക്രമിക്കാനുള്ള സംഘപരിവാർ അജൻഡയാണ് മുഖ്യമന്ത്രിയുടേത്.]]></description>
										<content:encoded><![CDATA[<p>മലപ്പുറം വിരുദ്ധ പരാമർശത്തിൽ മുഖ്യമന്ത്രി കേരളത്തിലെ ജനങ്ങളോട് മാപ്പ് പറയണമെന്ന് യു.ഡി.വൈ.എഫ് നേതാക്കളായ രാഹുൽ മാങ്കൂട്ടത്തിൽ, പി.കെ ഫിറോസ് എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഒരു ഭരണപക്ഷ എംഎൽഎ തന്നെ സംസ്ഥാന സർക്കാരിന്റെ അധോലോക പ്രവർത്തനങ്ങൾക്കെതിരായി പൊതുയോഗങ്ങൾ നടത്തുന്ന പശ്ചാത്തലമാണ് സംസ്ഥാനത്തുള്ളത്. സംസ്ഥാന ഭരണം പരിപൂർണ്ണമായി ആർ.എസ്.എസ് നിയന്ത്രണത്തിലാണ്. ആർ.എസ്.എസ്സിന്റെ ഏറ്റവും കൂടുതൽ ശാഖകൾ ഉള്ളത് സി.പി.എമ്മിലാണ്. ഏറ്റവും കൂടുതൽ ആർഎസ്എസ് പ്രത്യയശാസ്ത്രം പേറുന്ന ആളുകളെ നമുക്ക് സി.പി.എം നേതൃത്വത്തിനകത്ത് കാണാമെന്നും രാഹുൽ മാങ്കൂട്ടത്തിൽ ആരോപിച്ചു.</p>
<p>മുഖ്യമന്ത്രി ആർഎസ്എസ് സ്വഭാവത്തിലുള്ള ഇസ്ലാമോഫോബിക് അഭിമുഖങ്ങൾ പത്രങ്ങളിൽ നൽകുകയാണ്. ഒരു ജില്ലയെയും ഒരു മതത്തെയും ആക്രമിക്കാനുള്ള സംഘപരിവാർ അജൻഡയാണ് മുഖ്യമന്ത്രിയുടേത്. ഐ പി എസ് റാങ്കുള്ള കൊടി സുനിയാണ് എഡിജിപി അജിത് കുമാർ. ഒക്ടോബർ എട്ടിന് യുഡിഎഫ് നിയമസഭ മാർച്ച് നടത്തും. സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായ ശിവശങ്കറും സ്വപ്നയും മലപ്പുറം ജില്ലക്കാരാണോയെന്നും നേതാക്കൾ ചോദിച്ചു.</p>
<p>ഡൽഹി ആസ്ഥാനമായ പി.ആർ ഏജൻസിയാണോ മുഖ്യമന്ത്രിയുടെ നാവെന്നും ഒരു മുഖ്യമന്ത്രിയുടെ പ്രസ്താവനകൾ തീരുമാനിക്കുന്നത് ഒരു പി ആർ ഏജൻസിയാണോയെന്ന് രാഹുൽ മാങ്കൂട്ടത്തിൽ ചോദിച്ചു. മുമ്പ് വിഎസ് പറഞ്ഞത് നമുക്കറിയാമല്ലോ. ഇത് ആ പാർട്ടിയുടെ നിലപാടാണ്. അൻവറിനോടുള്ള വിരോധം മുഖ്യമന്ത്രി ഒരു ജില്ലയോടും ജനങ്ങളോടും ഉള്ള വിരോധമാക്കരുതെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.</p>
<p>ആർ എസ് എസ് കാർ പ്രതികളാകുന്ന കേസുകളിലെ പൊലീസ് വീഴ്ച യാദൃച്ഛികമല്ലെന്നും മലപ്പുറം ജില്ലക്കെതിരെ മുഖ്യമന്ത്രി നടത്തിയ പ്രസ്താവന പോലും മുഖ്യമന്ത്രിയുടെ ആർ.എസ്.എസിന്റെ അനുകൂലമായ നിലപാടിന്റെ വ്യക്തമായ തെളിവാണെന്നും പികെ ഫിറോസ് ആരോപിച്ചു. മുഖ്യമന്ത്രി പ്രസ്താവന പിൻവലിച്ച് മലപ്പുറം ജില്ലയിലെ ജനങ്ങളോടും കേരളത്തിലെ ജനങ്ങളോടും മാപ്പ് പറയണമെന്നും പികെ ഫിറോസ് പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/cm-should-apologise-udf-state-administration-under-rss-control.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;മുഖ്യമന്ത്രിയുടെ പ്രസ്താവനക്കെതിരെ പ്രതിഷേധിക്കുക പ്രതികരിക്കുക&#8217;: ഡോ. പുത്തൂര്&#x200d; റഹ്‌മാന്&#x200d;</title>
		<link>https://www.chandrikadaily.com/protest-and-react-against-the-chief-ministers-statement-dr-puthur-rahman.html</link>
					<comments>https://www.chandrikadaily.com/protest-and-react-against-the-chief-ministers-statement-dr-puthur-rahman.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Tue, 01 Oct 2024 09:51:16 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[cmpinarayivijayan]]></category>
		<category><![CDATA[CPM]]></category>
		<category><![CDATA[dr. puthoor rahman]]></category>
		<category><![CDATA[malappuram]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=311637</guid>

					<description><![CDATA[മുഖ്യമന്ത്രി പിണറായി വിജയന്&#x200d; കഴിഞ്ഞ ദിവസം മലപ്പുറം ജില്ലയ്ക്ക് എതിരെ നടത്തിയ വിവാദ പരാമര്&#x200d;ശത്തിനെതിരെ പ്രതികരിച്ച് ഡോ. പുത്തൂര്&#x200d; റഹ്‌മാന്&#x200d;. കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയന്&#x200d; ഇന്നലെ ഹിന്ദു പത്രത്തിനു നല്&#x200d;കിയ അഭിമുഖത്തില്&#x200d; പറഞ്ഞ കാര്യങ്ങള്&#x200d; അത്യന്തം അപകടകരവും അപലപനീയവുമാണെന്ന് അദ്ദേഹം ഫെയ്‌സ്ബുക്കില്&#x200d; കുറിച്ചു. രാജ്യദ്രോഹവും മതതീവ്രവാദവും നടത്തുന്ന സംഘങ്ങളാണ് മലപ്പുറം ജില്ല കേന്ദ്രമാക്കി സ്വര്&#x200d;ണ്ണക്കടത്തും ഹവാലയും നടത്തുന്നത് എന്ന് കേരളത്തിന്റെ മുഖ്യമന്ത്രി പറയുമ്പോള്&#x200d; അത് ആരുടെയൊക്കെ കുപ്രചരണങ്ങള്&#x200d;ക്കുള്ള കുട പിടിക്കലാണെന്ന് പ്രത്യേകം പറയേണ്ടതില്ലെന്നും മുഖ്യമന്ത്രി ഡല്&#x200d;ഹിയില്&#x200d; [&#8230;]]]></description>
										<content:encoded><![CDATA[<p>മുഖ്യമന്ത്രി പിണറായി വിജയന്&#x200d; കഴിഞ്ഞ ദിവസം മലപ്പുറം ജില്ലയ്ക്ക് എതിരെ നടത്തിയ വിവാദ പരാമര്&#x200d;ശത്തിനെതിരെ പ്രതികരിച്ച് ഡോ. പുത്തൂര്&#x200d; റഹ്‌മാന്&#x200d;. കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയന്&#x200d; ഇന്നലെ ഹിന്ദു പത്രത്തിനു നല്&#x200d;കിയ അഭിമുഖത്തില്&#x200d; പറഞ്ഞ കാര്യങ്ങള്&#x200d; അത്യന്തം അപകടകരവും അപലപനീയവുമാണെന്ന് അദ്ദേഹം ഫെയ്‌സ്ബുക്കില്&#x200d; കുറിച്ചു.</p>
<p>രാജ്യദ്രോഹവും മതതീവ്രവാദവും നടത്തുന്ന സംഘങ്ങളാണ് മലപ്പുറം ജില്ല കേന്ദ്രമാക്കി സ്വര്&#x200d;ണ്ണക്കടത്തും ഹവാലയും നടത്തുന്നത് എന്ന് കേരളത്തിന്റെ മുഖ്യമന്ത്രി പറയുമ്പോള്&#x200d; അത് ആരുടെയൊക്കെ കുപ്രചരണങ്ങള്&#x200d;ക്കുള്ള കുട പിടിക്കലാണെന്ന് പ്രത്യേകം പറയേണ്ടതില്ലെന്നും മുഖ്യമന്ത്രി ഡല്&#x200d;ഹിയില്&#x200d; പോകുന്നതിന്റെ തലേന്ന് തുടങ്ങിയ കാര്യമല്ല കേരളത്തിലെ വിമാനത്താവളങ്ങള്&#x200d; വഴിയുള്ള സ്വര്&#x200d;ണ്ണക്കടത്തും ഹവാല ഇടപാടുകളെന്നും അദ്ദേഹം പറഞ്ഞു.</p>
<p>നികുതി വെട്ടിക്കാനും തെറ്റായ വഴിയില്&#x200d; പണം സമ്പാദിക്കാനും ഒരു പറ്റം ചെയ്യുന്ന ഈ സാമ്പത്തിക കുറ്റകൃത്യം എത്രയോ കാലമായി തുടരുന്ന ഒന്നാണ്. രാജ്യത്തെ ഒരുപാട് വിമാനത്താവളങ്ങള്&#x200d; വഴി സ്വര്&#x200d;ണ്ണം കടത്തുന്നതും പിടിക്കപ്പെടുന്നതും വാര്&#x200d;ത്തയാവാറുണ്ട്. മലപ്പുറത്ത് അത് രാജ്യദ്രോഹ ശക്തികള്&#x200d; നടത്തുന്ന ഇടപാടാണെങ്കില്&#x200d; മുഖ്യമന്ത്രി ഭരിക്കുന്ന ആഭ്യന്തര വകുപ്പ് ആ നിലക്ക് അന്വേഷണം നടത്തിയിരിക്കേണ്ടതല്ലേ.. അങ്ങനെ വല്ല ആരോപണമോ അന്വേഷണമോ ഒന്നാം പിണറായി ഭരണത്തിലോ ശേഷമോ നടന്നിട്ടുണ്ടോ..? ഇല്ലെങ്കില്&#x200d; ആരുടെ പരാജയമാണത്.. മുഖ്യമന്ത്രി ഡല്&#x200d;ഹിയില്&#x200d; എത്തിയ ശേഷം ഉണ്ടായ വെളിപാടാണൊ ഇതെന്നും അദ്ദേഹം ചോദിച്ചു.</p>
<p><strong>ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്&#x200d;ണരൂപം:</strong></p>
<p>മുഖ്യമന്ത്രിയുടെ പ്രസ്താവനക്കെതിരെ പ്രതിഷേധിക്കുക പ്രതികരിക്കുക.<br />
കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയന്&#x200d; ഇന്നലെ ഹിന്ദു പത്രത്തിനു നല്&#x200d;കിയ അഭിമുഖത്തില്&#x200d; പറഞ്ഞ കാര്യങ്ങള്&#x200d; അത്യന്തം അപകടകരവും അപലപനീയവുമാണ്. രാജ്യദ്രോഹവും മതതീവ്രവാദവും നടത്തുന്ന സംഘങ്ങളാണ് മലപ്പുറം ജില്ല കേന്ദ്രമാക്കി സ്വര്&#x200d;ണ്ണക്കടത്തും ഹവാലയും നടത്തുന്നത് എന്ന് കേരളത്തിന്റെ മുഖ്യമന്ത്രി പറയുമ്പോള്&#x200d; അത് ആരുടെയൊക്കെ കുപ്രചരണങ്ങള്&#x200d;ക്കുള്ള കുട പിടിക്കലാണെന്ന് പ്രത്യേകം പറയേണ്ടതില്ല.<br />
മുഖ്യമന്ത്രി ഡല്&#x200d;ഹിയില്&#x200d; പോകുന്നതിന്റെ തലേന്ന് തുടങ്ങിയ കാര്യമല്ല കേരളത്തിലെ വിമാനത്താവളങ്ങള്&#x200d; വഴിയുള്ള സ്വര്&#x200d;ണ്ണക്കടത്തും ഹവാലയും. നികുതി വെട്ടിക്കാനും തെറ്റായ വഴിയില്&#x200d; പണം സമ്പാദിക്കാനും ഒരു പറ്റം ചെയ്യുന്ന ഈ സാമ്പത്തിക കുറ്റകൃത്യം എത്രയോ കാലമായി തുടരുന്ന ഒന്നാണ്. രാജ്യത്തെ ഒരുപാട് വിമാനത്താവളങ്ങള്&#x200d; വഴി സ്വര്&#x200d;ണ്ണം കടത്തുന്നതും പിടിക്കപ്പെടുന്നതും വാര്&#x200d;ത്തയാവാറുണ്ട്. മലപ്പുറത്ത് അത് രാജ്യദ്രോഹ ശക്തികള്&#x200d; നടത്തുന്ന ഇടപാടാണെങ്കില്&#x200d; മുഖ്യമന്ത്രി ഭരിക്കുന്ന ആഭ്യന്തര വകുപ്പ് ആ നിലക്ക് അന്വേഷണം നടത്തിയിരിക്കേണ്ടതല്ലേ.. അങ്ങനെ വല്ല ആരോപണമോ അന്വേഷണമോ ഒന്നാം പിണറായി ഭരണത്തിലോ ശേഷമോ നടന്നിട്ടുണ്ടോ..? ഇല്ലെങ്കില്&#x200d; ആരുടെ പരാജയമാണത്.. മുഖ്യമന്ത്രി ഡല്&#x200d;ഹിയില്&#x200d; എത്തിയ ശേഷം ഉണ്ടായ വെളിപാടാണൊ ഇത്.<br />
ഒരു വെളിവുമില്ലാതെ മുഖ്യമന്ത്രി സംസ്ഥാനത്തെ ഒരു ജില്ലയെയും ഒരു സമുദായത്തെയും അതിക്ഷേപിക്കുന്നത് ആര്&#x200d;ക്കു വേണ്ടിയായിരിക്കും? ഒരു ഭാഗത്ത് മുഖ്യമന്ത്രി ബി.ജെ.പിക്കു വേണ്ടിയാണ് ഭരണം നടത്തുന്നതെന്ന കൂടെയുള്ള ആളായ അന്&#x200d;വര്&#x200d; എം.എല്&#x200d;.എ വെളിപ്പെടുത്തുന്നു. ആര്&#x200d;.എസ്.എസിനു മരുന്നിട്ട് കൊടുക്കരുതെന്ന് പറഞ്ഞു കേരള ജനതയെ ഉപദേശിച്ച മുഖ്യമന്ത്രി തന്നെ മലപ്പുറം ജില്ലക്കെതിരായ പരാമര്&#x200d;ശം നടത്തി ഒരു ജനതയെ ഒന്നാകെ അപമാനിക്കുന്നു. കേരളത്തിന്റെ മുഖ്യമന്ത്രി നടത്തിയ ഈ പ്രസ്താവനയെ ഓരോ മലയാളിയും മലപ്പുറത്തുകാരനും അപലപിക്കേണ്ടതുണ്ട്. ഭരണകൂടത്തിന്റെയും പൊലീസിന്റെയും സാമ്പത്തിക കുറ്റകൃത്യങ്ങള്&#x200d; തടയുന്നതിലുള്ള പിടിപ്പുകേടിന് ഒരു ജില്ലയെയും ജനതയെയും വില്ലന്മാരാക്കിയിട്ട് കാര്യമില്ല. പിണറായി വിജയന്&#x200d; എന്ന പരാജയപ്പെട്ട ഭരണകര്&#x200d;ത്താവ് കേരളത്തില്&#x200d; കമ്യൂണിസ്റ്റ് രാഷ്ട്രീയത്തിന്റെ അന്ത്യം കുറിക്കാനുള്ള ക്വട്ടേഷന്&#x200d; എടുത്താണ് മുന്നോട്ടുപോകുന്നത് എന്നതില്&#x200d; ഇനിയാര്&#x200d;ക്കും സംശയം വേണ്ട. ഈ ദൗത്യത്തിനിടെ പിണറായി വിജയന്&#x200d; നടത്തുന്ന ഇജ്ജാതി പ്രസ്താവനകള്&#x200d;ക്കെതിരെ ജനങ്ങളുടെ പ്രതിഷേധം ഉയരേണ്ടതുണ്ട്.<br />
എന്റെ ശക്തമായ പ്രതിഷേധം ഞാനിവിടെ രേഖപ്പെടുത്തുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/protest-and-react-against-the-chief-ministers-statement-dr-puthur-rahman.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സംസാരിച്ചത് കുറച്ച് കൂടിപ്പോയി; മട്ടന്നൂരിലെ നവകേരള സദസ്സ് വലിയ പരിപാടിയായി തോന്നിയില്ല; ശൈലജയെ വിമര്&#x200d;ശിച്ച് മുഖ്യമന്ത്രി</title>
		<link>https://www.chandrikadaily.com/1vijayanthere-was-little-talking-the-new-kerala-audience-at-mattannur-did-not-seem-like-a-big-event-chief-minister-criticizes-shailaja.html</link>
					<comments>https://www.chandrikadaily.com/1vijayanthere-was-little-talking-the-new-kerala-audience-at-mattannur-did-not-seem-like-a-big-event-chief-minister-criticizes-shailaja.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Wed, 22 Nov 2023 14:14:36 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[cmpinarayivijayan]]></category>
		<category><![CDATA[criticizes]]></category>
		<category><![CDATA[KK Shailaja]]></category>
		<category><![CDATA[news]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=283830</guid>

					<description><![CDATA[പരിപാടി അത്ര വലിയ പരിപാടിയായി തോന്നുന്നില്ലെന്നും മുഖ്യമന്ത്രി പ്രസംഗത്തിനിടെ പറയുകയുണ്ടായി]]></description>
										<content:encoded><![CDATA[<p>കണ്ണൂര്&#x200d; മട്ടന്നൂരില്&#x200d; നടന്ന നവകേരള സദസ്സില്&#x200d; കൂടുതല്&#x200d; സംസാരിച്ച കെ.കെ.ശൈലജയ്ക്ക് മുഖ്യമന്ത്രിയുടെ വിമര്&#x200d;ശനം. സ്ഥലം എം.എല്&#x200d;.എയായ കെ.കെ ശൈലജയായിരുന്നു മട്ടന്നൂരിലെ പരിപാടിയിലെ അധ്യക്ഷ. ശൈലജ കൂടുതല്&#x200d; സമയം സംസാരിച്ചത് കൊണ്ട് മന്ത്രിമാര്&#x200d;ക്കും തനിക്കും സംസാരം ചുരുക്കേണ്ടി വന്നതായി മുഖ്യമന്ത്രി പിണറായി വിജയന്&#x200d; പറഞ്ഞു.</p>
<p>നവകേരള യാത്രയില്&#x200d; ഞങ്ങള്&#x200d; 21 പേരുണ്ടെങ്കിലും മൂന്ന് പേര്&#x200d; സംസാരിക്കാനുള്ള ക്രമമാണ് വരുത്തിയിട്ടുള്ളത്. ആ ക്രമീകരണത്തിന്റെ കുറവ് ഇവിടെ വന്നു. നിങ്ങളെ നിരന്തരം കണ്ടുകൊണ്ടിരിക്കുന്ന അധ്യക്ഷയ്ക്ക് നിങ്ങളെ കണ്ടപ്പോള്&#x200d; കൂടുതല്&#x200d; കാര്യങ്ങള്&#x200d; സംസാരിക്കണമെന്ന് തോന്നി, സമയം കുറച്ച് കൂടുതലായി പോയി എന്നാണ് തോന്നുന്നത്. ഇനിയുള്ള സമയം കുറച്ച് ചുരുക്കമാണ്. എല്ലായിടത്തും എത്തിപ്പെടേണ്ടതുണ്ട്&#8217; മുഖ്യമന്ത്രി പറഞ്ഞു.</p>
<p>മട്ടന്നൂരിലെ പരിപാടി അത്ര വലിയ പരിപാടിയായി തോന്നുന്നില്ലെന്നും മുഖ്യമന്ത്രി പ്രസംഗത്തിനിടെ പറയുകയുണ്ടായി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1vijayanthere-was-little-talking-the-new-kerala-audience-at-mattannur-did-not-seem-like-a-big-event-chief-minister-criticizes-shailaja.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നവകേരള സദസ്: &#8216;ആളെ കൂട്ടുന്നതിന് ഓരോ വിദ്യാലയത്തില്&#x200d; നിന്നും 200 വിദ്യാര്&#x200d;ത്ഥികളെ അയക്കണമെന്ന വിചിത്രനിര്&#x200d;ദേശം പിന്&#x200d;വലിക്കണം&#8217;: കെ.പി.എ മജീദ് </title>
		<link>https://www.chandrikadaily.com/nawakerala-sadas-the-strange-proposal-to-send-200-students-from-each-school-to-recruit-should-be-withdrawn-kpa-majeed.html</link>
					<comments>https://www.chandrikadaily.com/nawakerala-sadas-the-strange-proposal-to-send-200-students-from-each-school-to-recruit-should-be-withdrawn-kpa-majeed.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Wed, 22 Nov 2023 09:33:41 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[cmpinarayivijayan]]></category>
		<category><![CDATA[kpa majeed]]></category>
		<category><![CDATA[navakerala sadas]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=283775</guid>

					<description><![CDATA[വിദ്യാര്&#x200d;ത്ഥികളുടെ പഠന സമയം മറ്റു ആവശ്യങ്ങള്&#x200d;ക്ക് ഉപയോഗപ്പെടുത്തരുതെന്ന കര്&#x200d;ശനനിര്&#x200d;ദ്ദേശം നിലനില്&#x200d;ക്കെയാണ് ചട്ടലംഘന നിര്&#x200d;ദേശം പുറപ്പെടുവിച്ചിട്ടുള്ളതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി]]></description>
										<content:encoded><![CDATA[<p>നവകേരള സദസ്സിന് ആളെ കൂട്ടുന്നതിന് ഓരോ വിദ്യാലയത്തില്&#x200d; നിന്നും 200 വിദ്യാര്&#x200d;ത്ഥികളെ അയക്കണമെന്ന തിരുരങ്ങാടി ഡി, ഇ, ഒ യുടെ നിര്&#x200d;ദേശം പിന്&#x200d;വലിക്കണമെന്നും വിചിത്രമായ ഉത്തരവ് പുറപ്പെടുവിച്ചതിന് നടപടി സ്വീകരിക്കണമെന്നും കെ.പി എ മജീദ് എംഎല്&#x200d;എ ആവശ്യപ്പെട്ടു.</p>
<p>വിദ്യാര്&#x200d;ത്ഥികളുടെ പഠന സമയം മറ്റു ആവശ്യങ്ങള്&#x200d;ക്ക് ഉപയോഗപ്പെടുത്തരുതെന്ന കര്&#x200d;ശനനിര്&#x200d;ദ്ദേശം നിലനില്&#x200d;ക്കെയാണ് ചട്ടലംഘന നിര്&#x200d;ദേശം പുറപ്പെടുവിച്ചിട്ടുള്ളതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത് അംഗീകരിക്കാനാവില്ല. പൊതുജനങ്ങളില്&#x200d; നിന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും പരാതികള്&#x200d; സ്വീകരിക്കാത്ത നവ സദസ്സില്&#x200d; ആള് കുറയുമെന്ന ആശങ്കയിലാണ് പ്രധാന അധ്യാപകര്&#x200d;ക്ക് ടാര്&#x200d;ജറ്റ് നല്&#x200d;കി കുട്ടികളെ പങ്കെടുപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.</p>
<p>പല മേഖലയിലും ഇത് പോലെ ടാര്&#x200d;ജറ്റ് നല്&#x200d;കിയാണ് നവകേരള സദസ്സിന് ആളെ കൂട്ടുന്നത്. ജനങ്ങളുടെ പ്രശ്‌നം പരിഹരിക്കുന്നതിനപ്പുറം സദസില്&#x200d; കുട്ടികളെ പോലും നിറച്ച് നടത്തുന്ന ഈ ആഘോഷം വെറും ആഭാസകരമാണെന്ന്് കെപിഎ മജീദ് കുറ്റപ്പെടുത്തി.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/nawakerala-sadas-the-strange-proposal-to-send-200-students-from-each-school-to-recruit-should-be-withdrawn-kpa-majeed.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;മാസപ്പടി എന്ന് പേരിട്ടുള്ള പ്രചാരണം പ്രത്യേക മനോനില&#8217;; ആരോപണത്തിന് ആദ്യമായി മറുപടി പറഞ്ഞ് മുഖ്യമന്ത്രി</title>
		<link>https://www.chandrikadaily.com/monthly-named-campaign-special-mood-the-chief-minister-responded-to-the-allegation-for-the-first-time.html</link>
					<comments>https://www.chandrikadaily.com/monthly-named-campaign-special-mood-the-chief-minister-responded-to-the-allegation-for-the-first-time.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Mon, 11 Sep 2023 12:19:22 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[cmpinarayivijayan]]></category>
		<category><![CDATA[veena vijayan]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=274015</guid>

					<description><![CDATA[ഒരു സംരംഭക നടത്തുന്ന കമ്പനി മറ്റൊരു കമ്പനിയുമായി കരാറില്&#x200d; ഏര്&#x200d;പ്പെട്ട്, നികുതി അടച്ച്, നികുതി റിട്ടേണില്&#x200d; വെളിപ്പെടുത്തി പ്രതിഫലം കൈപ്പറ്റുന്നത് മാസപ്പടിയാണ് എന്നു പറയുന്നത് ഒരു പ്രത്യേക മനോനിലയുടെ പ്രതിഫലനമാണെന്നാണ് വിഷയത്തില്&#x200d; മുഖ്യന്ത്രിയുടെ മറുപടി]]></description>
										<content:encoded><![CDATA[<p>മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്&#x200d; വീണയുമായി ബന്ധപ്പെട്ട മാസപ്പടി ആരോപണങ്ങള്&#x200d;ക്ക് ആദ്യമായി മറുപടി പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്&#x200d;. നിയമസഭയില്&#x200d; നിന്നാണ് മുഖ്യമന്ത്രി വിവാദത്തിനെതിരെ മറുപടി നല്&#x200d;കിയത്. ഒരു സംരംഭക നടത്തുന്ന കമ്പനി മറ്റൊരു കമ്പനിയുമായി കരാറില്&#x200d; ഏര്&#x200d;പ്പെട്ട്, നികുതി അടച്ച്, നികുതി റിട്ടേണില്&#x200d; വെളിപ്പെടുത്തി പ്രതിഫലം കൈപ്പറ്റുന്നത് മാസപ്പടിയാണ് എന്നു പറയുന്നത് ഒരു പ്രത്യേക മനോനിലയുടെ പ്രതിഫലനമാണെന്നാണ് വിഷയത്തില്&#x200d; മുഖ്യന്ത്രിയുടെ മറുപടി.</p>
<p>വിഷയത്തില്&#x200d; എന്തിനാണ് ബന്ധുത്വം പറയുന്നതെന്നും ഇത് രണ്ട് കമ്പനികള്&#x200d; തമ്മിലുള്ള കാര്യം മാത്രമാണെന്നും മുഖ്യമന്ത്രി വിശദീകരിക്കുന്നു. കേന്ദ്രത്തിലെ ഭരണകക്ഷി പ്രതിപക്ഷ രാഷ്ട്രീയ നേതാക്കളെ കേസുകളില്&#x200d;പ്പെടുത്തി വേട്ടയാടുന്നുവെന്ന നിങ്ങളുടെയും മറ്റു പ്രതിപക്ഷങ്ങളുടെയും ആരോപണത്തെ ഞങ്ങള്&#x200d; ശക്തമായി പിന്തുണച്ചിട്ടുണ്ട്.</p>
<p>രാഹുല്&#x200d;ഗാന്ധിയെ അയോഗ്യനാക്കിയ കോടതി ഉത്തരവിനെ ജുഡീഷ്യല്&#x200d; ഓര്&#x200d;ഡറിന്റെ പാവനത്വം നല്&#x200d;കി ന്യായീകരിക്കാനല്ല, മറിച്ച് അദ്ദേഹത്തിനെതിരെ നടക്കുന്ന രാഷ്ട്രീയ നീക്കങ്ങളെ തുറന്നുകാട്ടാനാണ് ഞങ്ങള്&#x200d; പരിശ്രമിച്ചത്. ദേശീയതലത്തില്&#x200d; അന്വേഷണ ഏജന്&#x200d;സികളെ ഭരണകക്ഷികളായ ബി ജെ പി സഖ്യകക്ഷികളാക്കുന്നു എന്ന് നിങ്ങള്&#x200d; ആക്ഷേപിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/monthly-named-campaign-special-mood-the-chief-minister-responded-to-the-allegation-for-the-first-time.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
