<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>Communal riots &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/communal-riots/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Tue, 08 Oct 2024 12:23:36 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>Communal riots &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>വര്&#x200d;ഗീയ കലാപമുണ്ടായ നൂഹിലെ മൂന്ന് സീറ്റിലും കോണ്&#x200d;ഗ്രസിന് വിജയം</title>
		<link>https://www.chandrikadaily.com/congress-wins-all-three-seats-in-nooh-where-communal-riots-took-place.html</link>
					<comments>https://www.chandrikadaily.com/congress-wins-all-three-seats-in-nooh-where-communal-riots-took-place.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Tue, 08 Oct 2024 12:23:36 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[Communal riots]]></category>
		<category><![CDATA[congress]]></category>
		<category><![CDATA[Nooh]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=312574</guid>

					<description><![CDATA[തെരഞ്ഞെടുപ്പ് കമ്മീഷന്&#x200d; ആദ്യഫലപ്രഖ്യാപനം നടത്തിയ മുസ്‌ലിം ഭൂരിപക്ഷപ്രദേശമായ നൂഹില്&#x200d; കോണ്&#x200d;ഗ്രസ് സിറ്റിങ് എം.എല്&#x200d;.എയായ അഫ്താബ് അഹമ്മദ് 46,963 ഭൂരിപക്ഷത്തിനാണ് വിജയിച്ചത്.]]></description>
										<content:encoded><![CDATA[<p>ഒരു വര്&#x200d;ഷം മുമ്പ് സംഘപരിവാര്&#x200d; വര്&#x200d;ഗീയ സംഘര്&#x200d;ഷത്തിന്റെ വിത്തുകള്&#x200d; പാകിയ ഹരിയാനയിലെ നൂഹ് ജില്ലയിലെ മൂന്ന് മണ്ഡലങ്ങളില്&#x200d; വെന്നിക്കൊടി പാറിച്ച് കോണ്&#x200d;ഗ്രസ്.</p>
<p>തെരഞ്ഞെടുപ്പ് കമ്മീഷന്&#x200d; ആദ്യഫലപ്രഖ്യാപനം നടത്തിയ മുസ്‌ലിം ഭൂരിപക്ഷപ്രദേശമായ നൂഹില്&#x200d; കോണ്&#x200d;ഗ്രസ് സിറ്റിങ് എം.എല്&#x200d;.എയായ അഫ്താബ് അഹമ്മദ് 46,963 ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. നാഷണല്&#x200d; ലോക്ദളിന്റെ താഹിര്&#x200d; ഹുസൈനാണ് രണ്ടാം സ്ഥാനത്ത്. താഹിറിന് 44,870 വോട്ടുകളാണ് ലഭിച്ചത്.</p>
<p>എന്നാല്&#x200d; ഈ മണ്ഡലത്തില്&#x200d; മൂന്നാമതായാണ് ബി.ജെ.പി സ്ഥാനാര്&#x200d;ത്ഥി ഫിനിഷ് ചെയ്തത്. 15,902 വോട്ടുകള്&#x200d; മാത്രമാണ് ബി.ജെ.പി സ്ഥാനാര്&#x200d;ത്ഥിയായ സഞ്ജയ് സിങ്ങിന് ലഭിച്ചത്. നൂഹില്&#x200d; നിന്ന് അഫ്താബ് അഹമ്മദ് വിജയിച്ചപ്പോള്&#x200d; ഫിറോസ്പൂര്&#x200d; ജിര്&#x200d;ക്കയില്&#x200d; കോണ്&#x200d;ഗ്രസ് സിറ്റിങ് എം.എല്&#x200d;.എ മമ്മന്&#x200d; ഖാന്&#x200d; 95,000ത്തിലധികം വോട്ടുകള്&#x200d;ക്കും പുനഹാനയില്&#x200d; മുഹമ്മദ് ഇല്യാസ് 30,000-ത്തിലധികം വോട്ടുകള്&#x200d;ക്കും വിജയിച്ചു.</p>
<p>കഴിഞ്ഞ വര്&#x200d;ഷം ജൂലൈ-ഓഗസ്റ്റ് മാസങ്ങളില്&#x200d; നൂഹ് വലിയ രീതിയിലുള്ള വര്&#x200d;ഗീയ സംഘര്&#x200d;ഷത്തിനാണ് സാക്ഷ്യം വഹിച്ചത്. ഹരിയാനയിലെ മുസ്‌ലിം ഭൂരിപക്ഷ പ്രദേശമായ നൂഹിലൂടെ വിശ്വ ഹിന്ദു പരിഷത്ത് നടത്തിയ ശോഭയാത്രയെത്തുടര്&#x200d;ന്നാണ് അക്രമസംഭവങ്ങളുണ്ടാവുന്നത്. ശോഭയാത്രയില്&#x200d; നസീര്&#x200d;, ജുനൈദ് എന്നീ ചെറുപ്പക്കാരെ വാഹനത്തില്&#x200d; വെച്ച് ചുട്ടുകൊന്ന കേസിലെ പ്രതിയും ഗോരക്ഷാ ഗുണ്ടയുമായ മോനു മനസേര്&#x200d; പങ്കെടുക്കുമെന്ന വാര്&#x200d;ത്തകള്&#x200d; പ്രചരിച്ചിരുന്നു.</p>
<p>ഇതിനെത്തുടര്&#x200d;ന്ന് യാത്രയ്ക്ക് നേരെ കല്ലേറ് ഉണ്ടാവുകയും, ഇതിന് പിന്നില്&#x200d; മുസ്‌ലിം വിഭാഗക്കാരാണെന്ന തരത്തില്&#x200d; വാര്&#x200d;ത്തകള്&#x200d; പ്രചരിച്ചതോടെ പ്രദേശത്തെ മുസ്‌ലിം വീടുകള്&#x200d;ക്ക് നേരേയും വ്യാപാരസ്ഥാപങ്ങള്&#x200d;ക്ക് നേരെയും ആക്രമണം നടന്നു. ഇത് പിന്നീട് പ്രദേശത്ത് കലാപത്തിന് കാരണമാവുകയായിരുന്നു. വര്&#x200d;ഗീയ സംഘര്&#x200d;ഷം തൊട്ടടുത്ത ഗുരുഗ്രാമിലേക്കും സോഹ്നയിലേക്കും വ്യാപിക്കുകയും ചെയ്തു.</p>
<p>2019ല്&#x200d; വെറും 4000 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് അഫ്താബ് അഹമ്മദ് നൂഹില്&#x200d; വിജയിക്കുന്നത്. എന്നാല്&#x200d; 2014ല്&#x200d; 32,000 വോട്ടുകള്&#x200d;ക്ക് പരാജയപ്പെടുകയും ചെയ്തിരുന്നു. 2009, 2005 വര്&#x200d;ഷങ്ങളിലും ജനവിധി തേടിയിരുന്നെങ്കിലും ഒരു തവണ പരാജയം രുചിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/congress-wins-all-three-seats-in-nooh-where-communal-riots-took-place.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബംഗ്ലാദേശില്&#x200d; ക്ഷേത്രവിഗ്രഹങ്ങള്&#x200d; തകര്&#x200d;ത്ത് വര്&#x200d;ഗീയ കലാപത്തിന് ശ്രമം; ഇന്ത്യക്കാരന്&#x200d; അറസ്റ്റില്&#x200d;</title>
		<link>https://www.chandrikadaily.com/attempted-communal-riots-by-breaking-temple-idols-in-bangladesh-indian-arrested.html</link>
					<comments>https://www.chandrikadaily.com/attempted-communal-riots-by-breaking-temple-idols-in-bangladesh-indian-arrested.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Tue, 17 Sep 2024 16:15:34 +0000</pubDate>
				<category><![CDATA[crime]]></category>
		<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[bangladesh]]></category>
		<category><![CDATA[Communal riots]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=309759</guid>

					<description><![CDATA[ഇന്ത്യയിലെ തീവ്ര ഹിന്ദുത്വ ഏജൻ്റുമാർ ബംഗ്ലാദേശിൽ വർഗീയ കലാപം സൃഷ്ടിക്കാൻ സജീവമായി ശ്രമിക്കുകയാണെന്ന് ബം​ഗ്ലാദേശ് ഡിഫൻസ് റിസർച്ച് ഫോറം എക്സിൽ കുറിച്ചു.]]></description>
										<content:encoded><![CDATA[<p>ബംഗ്ലാദേശില്&#x200d; ക്ഷേത്രങ്ങളില്&#x200d; കയറി വിഗ്രഹങ്ങള്&#x200d; നശിപ്പിച്ച് കലാപത്തിന് ശ്രമിച്ച ഇന്ത്യക്കാരനായ യുവാവ് അറസ്റ്റില്&#x200d;. പശ്ചിമബംഗാളിലെ നാദിയ ജില്ലയിലെ സഞ്ജിത് ബിശ്വാസ് എന്ന 45കാരനെയാണ് ബംഗ്ലാദേശ് പൊലീസ് പിടികൂടിയത്. ഫരീദ്പൂര്&#x200d; ജില്ലയിലെ ഭംഗയിലെ കാളി ക്ഷേത്രം, ഹരി ക്ഷേത്രം എന്നിവിടങ്ങളിലെ വിഗ്രഹങ്ങളാണ് ഇയാള്&#x200d; തകര്&#x200d;ത്തത്.</p>
<p>ഇന്നലെ കാളി ക്ഷേത്രത്തിനടുത്ത് നിന്ന് അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്&#x200d; ഹാജരാക്കിയതായി ബംഗ്ലാദേശ് പൊലീസ് അറിയിച്ചു. ശനിയാഴ്ച രാത്രി ക്ഷേത്രത്തിലെ വിഗ്രഹങ്ങള്&#x200d; തകര്&#x200d;ക്കപ്പെട്ട നിലയില്&#x200d; കണ്ടെത്തിയതോടെ ക്ഷേത്ര കമ്മിറ്റി പരാതി നല്&#x200d;കുകയായിരുന്നു. തുടര്&#x200d;ന്ന്, ഉപജില്ലാ നിര്&#x200d;ബാഹി ഓഫീസര്&#x200d; ബി.എം കുദ്രത് ഇ ഖൂഡ സാഹചര്യങ്ങള്&#x200d; ചര്&#x200d;ച്ച ചെയ്യാന്&#x200d; പ്രാദേശിക ഹിന്ദു സമുദായ നേതാക്കളുടെ യോഗം വിളിച്ചുചേര്&#x200d;ത്തു.</p>
<p>തുടര്&#x200d;ന്നു നടത്തിയ അന്വേഷണത്തില്&#x200d;, സംഭവസ്ഥലത്തിന് സമീപം രണ്ട് പേരെ സിസിടിവി ദൃശ്യങ്ങളില്&#x200d; കണ്ടു. ഒരാള്&#x200d; ക്ഷേത്രത്തിന് മുന്നില്&#x200d; ഉപേക്ഷിച്ച സ്ട്രെച്ചറില്&#x200d; കിടക്കുകയും മറ്റൊരാള്&#x200d; സ്ട്രെച്ചറിന് സമീപം നിലത്ത് കിടക്കുകയുമായിരുന്നു. ഇതിലൊരാള്&#x200d; പ്രദേശവാസിയായ വയോധികനാണെന്ന് നാട്ടുകാര്&#x200d; തിരിച്ചറിഞ്ഞതായും രണ്ടാമന്&#x200d; സഞ്ജിത് ബിശ്വാസ് ആയിരുന്നെന്നും ഫരീദ്പൂര്&#x200d; എസ്പി അബ്ദുല്&#x200d; ജലീല്&#x200d; പറഞ്ഞു. ബംഗാളിയും ഹിന്ദിയും മാറിമാറി സംസാരിച്ച ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.</p>
<p>ചോദ്യം ചെയ്യലില്&#x200d;, താന്&#x200d; ഇന്ത്യക്കാരനാണെന്ന് സഞ്ജിത് സമ്മതിച്ചു. സംഭവത്തില്&#x200d; അന്വേഷണം പുരോഗമിക്കുകയാണെന്ന് ഭംഗ പൊലീസ് സ്റ്റേഷന്&#x200d; ഓഫീസര്&#x200d; ഇന്&#x200d; ചാര്&#x200d;ജ് മോക്സുദൂര്&#x200d; റഹ്മാന്&#x200d; പറഞ്ഞു. അതേസമയം, സംഭവത്തില്&#x200d;, ആശങ്ക ഉന്നയിച്ച് ബംഗ്ലാദേശി ആക്ടിവിസ്റ്റുകള്&#x200d; രംഗത്തെത്തി. ബംഗ്ലാദേശിലെ സമാധാനവും ഐക്യവും തകര്&#x200d;ക്കാനുള്ള വലിയ ആസൂത്രിത പദ്ധതിയുടെ ഭാഗമാകാം ഇയാളുടെ പ്രവൃത്തിയെന്ന് അവര്&#x200d; ആരോപിച്ചു.</p>
<p>&#8216;ഫരീദ്പൂരിലെ വിഗ്രഹം നശിപ്പിച്ച സംഭവവുമായി ബന്ധപ്പെട്ട് ഒരു ഇന്ത്യന്&#x200d; പൗരനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്ത്യയിലെ നാദിയയില്&#x200d; നിന്നുള്ള സഞ്ജിത് ബിശ്വാസ് എന്നയാളാണ് അറസ്റ്റിലായത്. ഇന്ത്യയിലെ തീവ്ര ഹിന്ദുത്വ ഏജന്റുമാര്&#x200d; ബംഗ്ലാദേശില്&#x200d; വര്&#x200d;ഗീയ കലാപം സൃഷ്ടിക്കാന്&#x200d; സജീവമായി ശ്രമിക്കുന്നു&#8217;- ബം?ഗ്ലാദേശ് ഡിഫന്&#x200d;സ് റിസര്&#x200d;ച്ച് ഫോറം എക്‌സില്&#x200d; കുറിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/attempted-communal-riots-by-breaking-temple-idols-in-bangladesh-indian-arrested.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മലേഗാവ് സ്‌ഫോടനം; ലക്ഷ്യമിട്ടത് സാമുദായിക കലാപം: എന്&#x200d;.ഐ.എ</title>
		<link>https://www.chandrikadaily.com/malegaon-blast-communal-riots-targeted-n-i-a.html</link>
					<comments>https://www.chandrikadaily.com/malegaon-blast-communal-riots-targeted-n-i-a.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sat, 27 Jul 2024 07:36:24 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[Communal riots]]></category>
		<category><![CDATA[malegaon-blast]]></category>
		<category><![CDATA[NIA]]></category>
		<category><![CDATA[targeted]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=303940</guid>

					<description><![CDATA[ആക്രമണത്തിനായി കശ്മീരിൽനിന്ന് ആർ.ഡി.എക്‌സ് എത്തിക്കുകയും അത് നാസികിലെ വീട്ടിൽ സൂക്ഷിക്കുകയും ചെയ്തത് കേണൽ ശ്രീകാന്ത് പുരോഹിത് ആണ്. സുധാകർ ചതുർവേദിയാണ് ബോംബ് നിർമിച്ചത്.]]></description>
										<content:encoded><![CDATA[<p>സാമുദായിക കലാപമുണ്ടാക്കാനും അതുവഴി രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷ തകർക്കാനുമാണ് 2008ലെ മലേഗാവ് സ്‌ഫോടനത്തിലൂടെ പ്രതികൾ ലക്ഷ്യമിട്ടതെന്ന് എൻ.ഐ.എ. റമദാനിലാണ് സ്‌ഫോടനം നടന്നത്. അതുകഴിഞ്ഞ് നവരാത്രി ആഘോഷങ്ങളും വരാനിരിക്കുകയായിരുന്നു.</p>
<p>ജനങ്ങളെ ഭീതിപ്പെടുത്തുന്നതും പ്രതികളുടെ ലക്ഷ്യമായിരുന്നുവെന്നും എൻ.ഐ.എ കോടതിയിൽ പറഞ്ഞു. മുംബൈയിലെ എൻ.ഐ.എ പ്രത്യേക കോടതിയിൽ കേസിന്റെ അന്തിമ വാദം തുടങ്ങിയപ്പോഴായിരുന്നു എൻ.ഐ.എ ഇക്കാര്യം അറിയിച്ചത്.</p>
<p>ആക്രമണത്തിനായി കശ്മീരിൽനിന്ന് ആർ.ഡി.എക്‌സ് എത്തിക്കുകയും അത് നാസികിലെ വീട്ടിൽ സൂക്ഷിക്കുകയും ചെയ്തത് കേണൽ ശ്രീകാന്ത് പുരോഹിത് ആണ്. സുധാകർ ചതുർവേദിയാണ് ബോംബ് നിർമിച്ചത്. മലേഗാവിൽ ഇത് സ്ഥാപിക്കാനായി പ്രഗ്യാസിങ് തന്റെ ബൈക്ക് നൽകിയെന്നും എൻ.ഐ.ഐ കോടതിയെ അറിയിച്ചു.</p>
<p>ബി.ജെ.പി മുൻ എം.പി പ്രഗ്യാ സിങ് ഠാക്കൂർ, സൈന്യത്തിൽ ലെഫ്റ്റനന്റ് കേണലായിരുന്ന ശ്രീകാന്ത് പുരോഹിത് എന്നിവരടക്കം എട്ട് പ്രതികളാണ് കേസിൽ ഉൾപ്പെട്ടിട്ടുള്ളത്. വിരമിച്ച മേജർ രമേശ് ഉപാധ്യായ്, അജയ് രഹിർകർ, സുധാകർ ദ്വിവേദി, സുധാകർ ചതുർവേദി, സമൂർ കുൽക്കർണി, രാമചന്ദ്ര കൽസാഗ്രെ എന്നിവരാണ് മറ്റു പ്രതികൾ. ഇതിർ സമീർ കുൽക്കർണിക്കെതിരായ നടപടികൾ സുപ്രിംകോടതി തടഞ്ഞിരുന്നു.</p>
<p>മഹാരാഷ്ട്രയിലെ നാസിക് ജില്ലയിൽ മുസ്‌ലിം ഭൂരിപക്ഷ പ്രദേശമായ മലേഗാവിൽ 2008 സെപ്റ്റംബർ 29ന് രാത്രി 9.35ന് ഉണ്ടായ സ്‌ഫോടനത്തിൽ ആറു പേർ കൊല്ലപ്പെട്ടിരുന്നു. 100ൽ കൂടുതൽ ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തു. റമദാനിലെ അവസാന രാത്രി ആളുകൾ പെരുന്നാൾ തിരക്കിൽ മുഴുകിയപ്പോഴായിരുന്നു സ്‌ഫോടനം നടന്നത്. കേസിലെ പ്രതികളെല്ലാം ഹിന്ദുത്വ സംഘടനകളുമായി ബന്ധമുള്ളവരാണ്. സ്‌ഫോടകവസ്തു നിയമം, ആയുധനിയമം എന്നിവയിലെ വിവിധ വകുപ്പുകളും യു.എ.പി.എയുമാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/malegaon-blast-communal-riots-targeted-n-i-a.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
