<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>Communal tension &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/communal-tension/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sat, 05 Apr 2025 17:54:01 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>Communal tension &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ജമ്മുവില്‍ ഹിന്ദുത്വ നേതാവിന്റെ വര്‍ഗീയ പോസ്റ്റിനെ തുടര്‍ന്ന് സംഘര്‍ഷം; ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിര്‍ത്തിവച്ചു</title>
		<link>https://www.chandrikadaily.com/hindutva-leaders-communal-post-sparks-tension-in-jammu-internet-services-are-suspended.html</link>
					<comments>https://www.chandrikadaily.com/hindutva-leaders-communal-post-sparks-tension-in-jammu-internet-services-are-suspended.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Sat, 05 Apr 2025 17:54:01 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Communal tension]]></category>
		<category><![CDATA[India]]></category>
		<category><![CDATA[internet]]></category>
		<category><![CDATA[jammu]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=337107</guid>

					<description><![CDATA[ദോഡ ജില്ലയിലെ ഭാദേര്‍വായിലാണ് ഇന്ന് മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ അധികൃതര്‍ നിര്‍ത്തിവച്ചത്]]></description>
										<content:encoded><![CDATA[<p>ഹിന്ദുത്വ നേതാവിന്റെ വര്&#x200d;ഗീയ പോസ്റ്റിനെ തുടര്&#x200d;ന്നുണ്ടായ സംഘര്&#x200d;ഷം രൂക്ഷമായതിന് പിന്നാലെ ജമ്മുവില്&#x200d; ഇന്റര്&#x200d;നെറ്റ് സേവനങ്ങള്&#x200d; നിര്&#x200d;ത്തിവച്ചു. ദോഡ ജില്ലയിലെ ഭാദേര്&#x200d;വായിലാണ് ഇന്ന് മൊബൈല്&#x200d; ഇന്റര്&#x200d;നെറ്റ് സേവനങ്ങള്&#x200d; അധികൃതര്&#x200d; നിര്&#x200d;ത്തിവച്ചത്. മുസ്ലിംകളെ ആക്ഷേപിക്കുന്നതരത്തില്&#x200d; ശ്രീ സനാതന്&#x200d; ധരം സഭ ഭാദേര്&#x200d;വ എന്ന ഹിന്ദുത്വ സംഘടനയുടെ തലവനായ വരീന്ദര്&#x200d; റസ്ദാനാണ് ഫേസ്ബുക്കില്&#x200d; പോസ്റ്റിട്ടത്.</p>
<p>&#8217;72 കി ജഗാ 36 ഹൂറൂണ്&#x200d; സേ കാം ചലലേംഗെ (72 കന്യകമാര്&#x200d;ക്ക് പകരം 36 കന്യകമാരുമായി ഞാന്&#x200d; പൊരുത്തപ്പെടും)&#8217; എന്ന തലക്കെട്ടോടുകൂടിയുള്ള റീല്&#x200d;സ് ആണ് റസ്ദാന്&#x200d; പങ്കുവെച്ചത്. പള്ളിക്കുള്ളില്&#x200d; പ്രാര്&#x200d;ത്ഥനയ്ക്കിടെ സുജൂദ് ചെയ്യാന്&#x200d; പാടുപെടുന്ന വൃദ്ധനും ദുര്&#x200d;ബലനുമായ ഒരു മുസ്ലിം പുരുഷനെ റീലില്&#x200d; കാണിക്കുന്നുണ്ട്?.</p>
<p>പോസ്റ്റ് വ്യാപകമായി പ്രചരിച്ചതിനെ തുടര്&#x200d;ന്ന് ഐബി (അഞ്ജുമാന്&#x200d;-ഇ-ഇസ്ലാമിയ ഭാദേര്&#x200d;വ) എന്ന സംഘടനയുടെ നേതൃത്വത്തില്&#x200d; റസ്ദാനെതിരെ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. ഭാദേര്&#x200d;വയിലും പരിസര പ്രദേശങ്ങളിലും ഇന്നലെ വൈകുന്നേരമാണ് പ്രതിഷേധം നടന്നത്. റസ്ദാനെ അറസ്റ്റ് ചെയ്യാന്&#x200d; പ്രതിഷേധക്കാര്&#x200d; ഭരണകൂടത്തോടും പൊലീസിനോടും ആവശ്യപ്പെട്ടു.</p>
<p>ഭാദേര്&#x200d;വയില്&#x200d; വര്&#x200d;ഗീയ സംഘര്&#x200d;ഷങ്ങള്&#x200d; സൃഷ്ടിക്കാനുള്ള ശ്രമങ്ങള്&#x200d; നടക്കുന്നുണ്ടെന്ന് എഐബി പ്രസിഡന്റ് റിയാസ് അഹമ്മദ് പറഞ്ഞു. &#8216;ഞങ്ങളുടെ ഹിന്ദു സഹോദരന്മാര്&#x200d;ക്കെതിരെ ഞങ്ങള്&#x200d;ക്ക് ഒരു വിരോധവുമില്ല. ഞങ്ങള്&#x200d; സാമുദായിക ഐക്യത്തിലാണ് ജീവിക്കുന്നത്. പക്ഷെ ചിലര്&#x200d; അത് ഇല്ലാതാക്കാനാണ് ശ്രമിക്കുന്നത്?&#8217; -റിയാസ് ചൂണ്ടാക്കാട്ടി. റസ്ദാനെതിരെ പൊതുസുരക്ഷാ നിയമപ്രകാരം കേസെടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്&#x200d;ത്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/hindutva-leaders-communal-post-sparks-tension-in-jammu-internet-services-are-suspended.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബിഹാറില്&#x200d; മസ്ജിദിന് മുന്നില്&#x200d; വര്&#x200d;ഗീയ സംഘര്&#x200d;ഷമുണ്ടാക്കാന്&#x200d; ശ്രമിച്ച പത്ത് പേര്&#x200d; കൂടി അറസ്റ്റില്&#x200d;</title>
		<link>https://www.chandrikadaily.com/1ten-more-people-were-arrested-for-trying-to-create-communal-tension-in-front-of-a-mosque-in-bihar.html</link>
					<comments>https://www.chandrikadaily.com/1ten-more-people-were-arrested-for-trying-to-create-communal-tension-in-front-of-a-mosque-in-bihar.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Wed, 19 Feb 2025 12:18:06 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[BIHAR]]></category>
		<category><![CDATA[Communal tension]]></category>
		<category><![CDATA[masjid]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=330634</guid>

					<description><![CDATA[സംഘപരിവാര്&#x200d; വിദ്യാര്&#x200d;ത്ഥി സംഘടനയായ എ.ബി.വി.പിയും ഹിന്ദു സ്വാഭിമാന്&#x200d; എന്ന സംഘടനയും ചേര്&#x200d;ന്നാണ് പൊലീസിന്റെ അനുമതിയില്ലാതെ പ്രകടനം നടത്തിയത്.]]></description>
										<content:encoded><![CDATA[<p>ബിഹാറിലെ ജാമുയ് ജില്ലയിലെ ജാഝ പ്രദേശത്ത് മുസ്‌ലിം പള്ളിക്ക് മുന്നില്&#x200d; പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച് സംഘര്&#x200d;ഷമുണ്ടാക്കിയ ഹിന്ദുത്വ പ്രവര്&#x200d;ത്തക ഖുശ്ബു പാണ്ഡെ അടക്കം 10 പേരെക്കൂടി അറസ്റ്റ് ചെയ്ത് പൊലീസ്. അറസ്റ്റിലായ ഖുശ്ബു പാണ്ഡെ &#8216;ഹിന്ദു ഷേര്&#x200d;ണി&#8217; എന്നറിയപ്പെടുന്ന തീവ്ര ഹിന്ദുത്വ പ്രവര്&#x200d;ത്തകയാണ്.</p>
<p>പള്ളിക്ക് മുന്നില്&#x200d; പ്രകോപനപരമായ മുദ്രാവാക്യം വിളിക്കുകയും ഹനുമാന്&#x200d; ഭജന നടത്തുകയും ചെയ്ത് സംഘര്&#x200d;ഷമുണ്ടാക്കിയവരാണ് പിടിയിലായിരിക്കുന്നത്. ഇവരെയെല്ലാം റിമാന്&#x200d;ഡ് ചെയ്തു. ഇനിയും 50ഓളം പേരെ പിടികൂടാനുണ്ട്.</p>
<p>സംഘര്&#x200d;ഷത്തില്&#x200d; മൂന്നുപേര്&#x200d;ക്ക് പരിക്കേറ്റിരുന്നു. അക്രമികളെ പിടികൂടിയ പശ്ചാത്തലത്തില്&#x200d; പ്രദേശത്തെ ഇന്റര്&#x200d;നെറ്റ് നിരോധനം പിന്&#x200d;വലിക്കുമെന്ന് ജാമുയ് മജിസ്‌ട്രേറ്റ് അഭിലാഷ ശര്&#x200d;മ പറഞ്ഞു. പള്ളിയ്ക്ക് സമീപത്തെ സംഘര്&#x200d;ഷം തടയുന്നതില്&#x200d; വീഴ്ച വരുത്തിയ ഒരു പൊലീസുകാരനെ സസ്‌പെന്&#x200d;ഡ് ചെയ്തിട്ടുമുണ്ട്.</p>
<p>സ്ഥിതിഗതികള്&#x200d; കൂടുതല്&#x200d; വഷളാകാതിരിക്കാന്&#x200d; ഫെബ്രുവരി 17 തിങ്കളാഴ്ച ജില്ലാ പൊലീസ് പ്രദേശത്ത് മാര്&#x200d;ച്ച് നടത്തി. തിരിച്ചറിയാത്ത 60 ഓളം വ്യക്തികള്&#x200d;ക്കെതിരെ കേസെടുത്തിട്ടുമുണ്ടെന്ന് ഉദ്യോഗസ്ഥര്&#x200d; പറഞ്ഞു. സംഘര്&#x200d;ഷത്തിനിടെ ഇരുവിഭാഗത്തിലെയും അംഗങ്ങള്&#x200d; പരസ്പരം കല്ലെറിഞ്ഞതായും മൂന്ന് പേര്&#x200d;ക്ക് പരിക്കേറ്റതായും പൊലീസ് കൂട്ടിച്ചേര്&#x200d;ത്തു. ഇപ്പോള്&#x200d; സ്ഥിതി പൂര്&#x200d;ണമായും നിയന്ത്രണത്തിലാണെന്ന് പൊലീസ് പറഞ്ഞു.</p>
<p>ബന്ധപ്പെട്ട അധികാരികളുടെ അനുമതിയില്ലാതെ ഘോഷയാത്ര നടത്തിയെന്ന കുറ്റത്തിനാണ് ആളുകളെ അറസ്റ്റ് ചെയ്തതെന്ന് ജാഝ പൊലീസ് സ്‌റ്റേഷനിലെ സ്‌റ്റേഷന്&#x200d; ഹൗസ് ഓഫീസര്&#x200d; സഞ്ജയ് കുമാര്&#x200d; പറഞ്ഞു.</p>
<p>ഞായറാഴ്ച വൈകുന്നേരം 4.30 ഓടെ ജാഝ പൊലീസ് സ്‌റ്റേഷന്&#x200d; പരിധിയിലാണ് സംഭവം നടന്നതെന്ന് ജാമുയി പൊലീസ് പറഞ്ഞു. 30 പേരടങ്ങുന്ന സംഘം ഒരു ക്ഷേത്രത്തില്&#x200d; നിന്ന് ഘോഷയാത്രയില്&#x200d; മടങ്ങുകയായിരുന്നു. ഈ ഘോഷയാത്ര അനുമതിയില്ലാതെയായിരുന്നു നടത്തിയത്.</p>
<p>സംഘപരിവാര്&#x200d; വിദ്യാര്&#x200d;ത്ഥി സംഘടനയായ എ.ബി.വി.പിയും ഹിന്ദു സ്വാഭിമാന്&#x200d; എന്ന സംഘടനയും ചേര്&#x200d;ന്നാണ് പൊലീസിന്റെ അനുമതിയില്ലാതെ പ്രകടനം നടത്തിയത്. പ്രദേശത്തെ ഒരു ക്ഷേത്രത്തില്&#x200d; ഹനുമാന്&#x200d; ഭജന നടത്തിയ ശേഷമാണ് ഹിന്ദുത്വവാദികള്&#x200d; അനുമതിയില്ലാതെ പ്രകടനം നടത്തിയത്.</p>
<p>പിന്നാലെ സമീപത്തുള്ള മുസ്‌ലിം പള്ളിക്ക് മുന്നില്&#x200d; അവര്&#x200d; പ്രകോപനപരമായ മുദ്രാവാക്യങ്ങള്&#x200d; മുഴക്കി. തുടര്&#x200d;ന്ന് നടന്ന സംഘര്&#x200d;ഷത്തില്&#x200d; നിരവധി പേര്&#x200d;ക്ക് പരിക്കേറ്റു. ഖുശ്ബു പാണ്ഡെക്ക് പുറമെ ബി.ജെ.പി നേതാവും ജാമുയ് മുന്&#x200d;സിപ്പില്&#x200d; കൗണ്&#x200d;സില്&#x200d; വൈസ്പ്രസിഡന്റുമായ നിതീഷ് കുമാര്&#x200d; സാഹു അടക്കമുള്ളവര്&#x200d;ക്കും പരിക്കേറ്റിട്ടുണ്ട്.</p>
<p>പള്ളിക്ക് സമീപം കാര്&#x200d; പാര്&#x200d;ക്ക് ചെയ്ത് അതിന് അകത്തിരുന്ന് പ്രകോപനപരമായ രീതിയില്&#x200d; സംസാരിക്കുന്ന ഖുശ്ബു പാണ്ഡെയുടെ വീഡിയോയും പുറത്തുവന്നു. മുസ്‌ലിങ്ങള്&#x200d;ക്കെതിരെയുള്ള വര്&#x200d;ഗീയ വിദ്വേഷ പ്രസംഗങ്ങള്&#x200d; നടത്തിയതിന് ഖുശ്ബു പാണ്ഡെക്കെതിരെ നിരവധി കേസുകളുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1ten-more-people-were-arrested-for-trying-to-create-communal-tension-in-front-of-a-mosque-in-bihar.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബഹ്‌റൈച്ചിലെ വര്&#x200d;ഗീയ സംഘര്&#x200d;ഷം മൂര്&#x200d;ച്ച കൂട്ടാനുള്ള ശ്രമമവുമായി ബി.ജെ.പി എം.എല്&#x200d;.എ; ലക്ഷ്യമിടുന്നത് മുസ്‌ലിം മാധ്യമപ്രവര്&#x200d;ത്തകരെ</title>
		<link>https://www.chandrikadaily.com/bjp-mla-trying-to-intensify-communal-tension-in-bahraich-muslim-journalists-are-targeted.html</link>
					<comments>https://www.chandrikadaily.com/bjp-mla-trying-to-intensify-communal-tension-in-bahraich-muslim-journalists-are-targeted.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Tue, 15 Oct 2024 03:29:08 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[Bahraich]]></category>
		<category><![CDATA[BJP MLA]]></category>
		<category><![CDATA[Communal tension]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=313443</guid>

					<description><![CDATA[ബഹ്‌റൈച്ചിൽ നിന്ന് വാർത്തകൾ പുറത്ത് വിടുന്ന മുസ്‌ലിം മാധ്യമപ്രവർത്തകർ വ്യാജ വാർത്തകൾ പുറത്ത് വിടുന്നെന്ന് ആരോപിച്ച് 13 പേരടങ്ങുന്ന ഒരു ലിസ്റ്റ് ത്രിപാഠി സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെക്കുകയായിരുന്നു.]]></description>
										<content:encoded><![CDATA[<p>ദുർഗാ വിഗ്രഹ നിമജ്ജന ഘോഷയാത്രയ്ക്കിടെ ബഹ്‌റൈച്ചിൽ ഉണ്ടായ വർഗീയ സംഘർഷം വ്യാപിപ്പിക്കാനുള്ള ശ്രമവുമായി ബി.ജെ.പി എം.എൽ.എ ശലഭ് മണി ത്രിപാഠി. ബഹ്‌റൈച്ചിൽ നിന്ന് വാർത്തകൾ പുറത്ത് വിടുന്ന മുസ്‌ലിം മാധ്യമപ്രവർത്തകർ വ്യാജ വാർത്തകൾ പുറത്ത് വിടുന്നെന്ന് ആരോപിച്ച് 13 പേരടങ്ങുന്ന ഒരു ലിസ്റ്റ് ത്രിപാഠി സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെക്കുകയായിരുന്നു.</p>
<p>ഒക്ടോബർ 13ന് വൈകുന്നേരം ബഹ്‌റൈച്ചിലെ മഹാസി തഹ്‌സിലിലെ മഹാരാജ്ഗഞ്ച് പ്രദേശത്ത് വർഗീയ കലാപത്തിൽ ഗോപാൽ മിശ്ര എന്ന ഹിന്ദു യുവാവ് വെടിയേറ്റ് കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.</p>
<p>ഈ സംഭവവികാസങ്ങൾക്കിടയിൽ, മുഖ്യമന്ത്രി യോഗി ആദിത്യനാഥിൻ്റെ മുൻ മാധ്യമ ഉപദേഷ്ടാവും ഡിയോറിയയിൽ നിന്നുള്ള ബി.ജെ.പി എം.എൽ.എയുമായ ശലഭ് മണി ത്രിപാഠി എക്‌സിൽ പോസ്റ്റ് വർഗീയപരമായ പോസ്റ്റ് ഇടുകയായിരുന്നു.</p>
<p>‘ബഹ്‌റൈച്ചിൽ നിന്ന് വാർത്തകൾ അയയ്‌ക്കുന്ന മാധ്യമപ്രവർത്തകരുടെ പേരുകൾ വായിച്ചാൽ, അത് എത്ര പക്ഷപാതപരവും സത്യവുമാണെന്ന് നിങ്ങൾക്ക് മനസ്സിലാകും. ഒരു കൂട്ടം യൂട്യൂബർമാരും അതിൽ ഏർപ്പെട്ടിരിക്കുന്നു. മുഴുവൻ മുസ്‌ലിം റിപ്പോർട്ടർമാരും കലാപകാരികളെ രക്ഷിക്കുന്നതിലും നുണകൾ പ്രചരിപ്പിക്കുന്നതിലും ഏർപ്പെട്ടിരിക്കുകയാണ്,’ ത്രിപാഠി പറഞ്ഞു.</p>
<p>ബി.ജെ.പിയിൽ ചേരുന്നതിന് മുമ്പ് ഒരു ടെലിവിഷൻ ജേർണലിസ്റ്റായിരുന്ന ത്രിപാഠി തൻ്റെ പോസ്റ്റിനൊപ്പം, 13 പത്രപ്രവർത്തകരുടെ പേരുകളും അവർ ബന്ധപ്പെട്ടിരിക്കുന്ന മീഡിയയും ഉൾപ്പെടുന്ന ഒരു ലിസ്റ്റ് പുറത്ത് വിട്ടു. എൻ.ഡി.ടി.വി, പി.ടി.ഐ, ഇന്ത്യ ടിവി, എ.എൻ.ഐ, ന്യൂസ് 24, ഭാസ്കർ ടിവി, ഭാരത് സമാചാർ എന്നിവയുമായി ബന്ധപ്പെട്ട മാധ്യമപ്രവർത്തകർ പട്ടികയിൽ ഉൾപ്പെടുന്നു.</p>
<p>ഹിന്ദു സമുദായത്തിൽ നിന്നുള്ളവർ ഉൾപ്പെടെ നിരവധി മാധ്യമപ്രവർത്തകർ ജില്ലയിൽ നിന്നുള്ള സംഭവങ്ങൾ റിപ്പോർട്ട് ചെയ്യുമ്പോൾ, ത്രിപാഠി തൻ്റെ പോസ്റ്റിൽ മുസ്‌ലിം സമുദായത്തിൽ നിന്നുള്ള മാധ്യമപ്രവർത്തകരുടെ പേര് മാത്രമാണ് നൽകിയത്.</p>
<p>സംഭവത്തെക്കുറിച്ചുള്ള വിശദവിവരങ്ങൾ ലഭ്യമായിട്ടില്ല. നിലവിൽ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ, പ്രാദേശിക മുസ്‌ലിങ്ങൾ അവരുടെ വസതിക്ക് പുറത്ത് നടന്ന ഘോഷയാത്രയിൽ ഉച്ചത്തിലുള്ള സംഗീതം വെച്ചതിനെ എതിർത്തതോടെയാണ് വർഗീയ കലാപം ആരംഭിച്ചത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/bjp-mla-trying-to-intensify-communal-tension-in-bahraich-muslim-journalists-are-targeted.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഉത്തരാഖണ്ഡില്&#x200d; മിശ്രവിവാഹത്തെ തുടര്&#x200d;ന്ന് വര്&#x200d;ഗീയ സംഘര്&#x200d;ഷം; ബജ്‌റംഗ്ദള്&#x200d; പ്രവര്&#x200d;ത്തകരടക്കം 100 പേര്&#x200d;ക്കെതിരെ കേസ്</title>
		<link>https://www.chandrikadaily.com/communal-tension-in-uttarakhand-following-intermarriage-case-against-100-people-including-bajrang-dal-workers.html</link>
					<comments>https://www.chandrikadaily.com/communal-tension-in-uttarakhand-following-intermarriage-case-against-100-people-including-bajrang-dal-workers.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sat, 28 Sep 2024 17:07:39 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[bajrang dal]]></category>
		<category><![CDATA[Communal tension]]></category>
		<category><![CDATA[uttarakhand]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=311344</guid>

					<description><![CDATA[ഉത്തരാഖണ്ഡിലെ ഡെറാഡൂണ്&#x200d; റെയില്&#x200d;വേ സ്റ്റേഷനില്&#x200d; മിശ്രവിവാഹിതരായ ദമ്പതികളെ കണ്ടെത്തിയതിനെ തുടര്&#x200d;ന്നാണ് സംഘര്&#x200d;ഷം ഉണ്ടായത്.]]></description>
										<content:encoded><![CDATA[<p>ഉത്തരാഖണ്ഡില്&#x200d; മിശ്രവിവാഹിതരായ ദമ്പതികളെ ചൊല്ലി നടന്ന വര്&#x200d;ഗീയ സംഘര്&#x200d;ഷത്തില്&#x200d; 100ലധികം പേര്&#x200d;ക്കെതിരെ കേസ്. ബജ്‌റംഗ്ദള്&#x200d; പ്രവര്&#x200d;ത്തകര്&#x200d; ഉള്&#x200d;പ്പെടെയുള്ളവര്&#x200d;ക്കെതിരെയാണ് കേസെടുത്തത്. ഉത്തരാഖണ്ഡിലെ ഡെറാഡൂണ്&#x200d; റെയില്&#x200d;വേ സ്റ്റേഷനില്&#x200d; മിശ്രവിവാഹിതരായ ദമ്പതികളെ കണ്ടെത്തിയതിനെ തുടര്&#x200d;ന്നാണ് സംഘര്&#x200d;ഷം ഉണ്ടായത്.</p>
<p>ഉത്തര്&#x200d;പ്രദേശിലെ ബദൗണ്&#x200d; ജില്ലയിലെ പതിനാറുകാരിയായ മുസ്‌ലിം പെണ്&#x200d;കുട്ടിയും ഹിന്ദു യുവാവും റെയില്&#x200d;വേ സ്റ്റേഷനില്&#x200d; വെച്ച് മറ്റൊരു യുവാവുമായി തര്&#x200d;ക്കിക്കുന്നത് യാത്രക്കാരുടെ ശ്രദ്ധയില്&#x200d; പെട്ടതോടെയാണ് സംഘര്&#x200d;ഷം തുടങ്ങിയതാണെന്നാണ് മാധ്യമങ്ങള്&#x200d; റിപ്പോര്&#x200d;ട്ട് ചെയ്തത്.</p>
<p>റെയില്&#x200d;വേ പ്രൊട്ടക്ഷന്&#x200d; ഫോഴ്‌സ് പ്രശ്‌നത്തില്&#x200d; ഇടപെടുകയും ദമ്പതികളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയുമായിരുന്നു. ഇതിനുപിന്നാലെ ആര്&#x200d;.പി.എഫ് ഉദ്യോഗസ്ഥര്&#x200d; പെണ്&#x200d;കുട്ടിയുടെ വീട്ടില്&#x200d; കാര്യങ്ങള്&#x200d; അറിയിക്കുകയായിരുന്നു. എന്നാല്&#x200d; പെണ്&#x200d;കുട്ടിയെ കാണാതായെന്നായിരുന്നു വീട്ടുകാരുടെ പ്രതികരണം.</p>
<p>വീട്ടുകാരെ അറിയിക്കാതെ പെണ്&#x200d;കുട്ടി ഇറങ്ങി പോയെന്നും പെണ്&#x200d;കുട്ടിയെ കാണാനില്ലെന്നും പറഞ്ഞ് പൊലീസില്&#x200d; പരാതിപ്പെട്ടിരുന്നുവെന്നുമാണ് വീട്ടുകാര്&#x200d; പറഞ്ഞത്. മിശ്രവിവാഹിതരായ ദമ്പതികളില്&#x200d; മുസ്‌ലിം പെണ്&#x200d;കുട്ടിക്ക് പ്രായപൂര്&#x200d;ത്തിയായില്ലെന്നും കുട്ടിയെ തിരിച്ച് വീട്ടിലേക്ക് കൊണ്ടുവരണമെന്നും വീട്ടുകാര്&#x200d; ആവശ്യപ്പെട്ടിരുന്നു.</p>
<p>ഇതിനുപിന്നാലെ പെണ്&#x200d;കുട്ടിയെ തിരികെ കൊണ്ടുപോവാന്&#x200d; ഇരു സമുദായങ്ങളിലെ അംഗങ്ങളും ഒത്തുകൂടുകയായിരുന്നു. പിന്നാലെ സംഘര്&#x200d;ഷമുണ്ടാവുകയും പെണ്&#x200d;കുട്ടിയുടെ പ്രായത്തെ തുടര്&#x200d;ന്നുള്ള വാഗ്‌വാദങ്ങള്&#x200d; നടക്കുകയുമായിരുന്നു. സംഘര്&#x200d;ഷം പെട്ടന്ന് അക്രമത്തിലേക്ക് മാറുകയും കല്ലേറ്, തീയിടല്&#x200d; തുടങ്ങിയ കാര്യങ്ങള്&#x200d;ക്ക് വഴിവെച്ചുവെന്നും പൊലീസ് അറിയിച്ചു. നിലവില്&#x200d; സ്ഥിതി നിയന്ത്രണവിധേയമാണെന്നും പൊലീസ് അറിയിച്ചു.</p>
<p>സംഘര്&#x200d;ഷം മറ്റ് അനിഷ്ടസംഭവങ്ങളിലേക്ക് നീങ്ങാതിരിക്കാന്&#x200d; സ്ഥലത്ത് കൂടുതല്&#x200d; സേനയെ നിയോഗിച്ചതായും സി.സി.ടി.വി ദൃശ്യങ്ങള്&#x200d; അവലോകനം ചെയ്തതായും പൊലീസ് അറിയിച്ചതായാണ് മാധ്യമങ്ങള്&#x200d; റിപ്പോര്&#x200d;ട്ട് ചെയ്യുന്നത്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/communal-tension-in-uttarakhand-following-intermarriage-case-against-100-people-including-bajrang-dal-workers.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
