<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>Communal &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/communal/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Wed, 03 May 2023 02:54:01 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>Communal &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>വെട്ടലും തിരുത്തലും : ദ കേരള (fake) സ്‌റ്റോറി -സംഘപരിവാരത്തിന്റെ തനിനിറം വീണ്ടും തെളിഞ്ഞു</title>
		<link>https://www.chandrikadaily.com/sangparivar-kerla.html</link>
					<comments>https://www.chandrikadaily.com/sangparivar-kerla.html#respond</comments>
		
		<dc:creator><![CDATA[Chandrika Web]]></dc:creator>
		<pubDate>Wed, 03 May 2023 02:54:01 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Communal]]></category>
		<category><![CDATA[SANGPARIVAR]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=251280</guid>

					<description><![CDATA[തിരിച്ചറിവ് വൈകാതെയാണെങ്കിലും വരുമെന്നത് തീര്&#x200d;ച്ചയാണ്. എല്ലാ കാലത്തും എല്ലാവരെയും പറ്റിക്കാന്&#x200d; കഴിയില്ലെന്ന പഴമൊഴിയും ഓര്&#x200d;ക്കാം. ഏതായാലും ഈ ശാസ്ത്രീയനവീനയുഗത്തിലും പശുവും ചാണകവും കള്ളങ്ങളുമായി കറങ്ങിനടക്കുന്നവരേ നിങ്ങളുടെ ജീവിതം പാഴ് എന്നല്ലാതെന്ത് പറയാനാണ്!]]></description>
										<content:encoded><![CDATA[<p><strong>കെ.പി ജലീല്&#x200d;</strong></p>
<p>മഹാമണ്ടത്തരം പരസ്യമായി വിളമ്പുക. പിന്നീട് ശാസ്ത്രീയവും ജനകീയവുമായ പ്രതിഷേധങ്ങളുയരുമ്പോള്&#x200d; ഒന്നുകില്&#x200d; മൗനം പാലിക്കുകയോ തിരുത്തുകയോ ചെയ്യുക. ഇതാണ് സംഘപരിവാര്&#x200d; ശൈലി. ഇത് ഇവിടെയും സംഭവിച്ചു. ദ കേരള സ്റ്റോറി എന്ന സിനിമക്കെതിരെ വ്യാപകമായ പ്രതിഷേധം ഉയര്&#x200d;ന്നപ്പോഴാണ് കഥയില്&#x200d;തിരുത്തലുകളുമായി സംഘപരിവാരം രംഗത്തുവന്നത്. നാളെ സിനിമ റിലീസാകാനിരിക്കെ മണ്ടത്തരം പുറത്തറിയുമെന്ന് വ്യക്തമായതോടെയാണ് തിരുത്തല്&#x200d; നടപടി. തിരുത്തുന്നത് മണ്ടത്തരം ആവര്&#x200d;ത്തിക്കുന്നതിനേക്കാള്&#x200d; ഭേദമെന്ന് കരുതി പൊതുജനത്തിന് സമാധാനിക്കുകയേ നിവൃത്തിയുളളൂ.<br />
കഴിഞ്ഞമാസമാണ് ദ കേരള സ്റ്റോറി എന്ന പേരിലുള്ള സിനിമയുടെ ട്രെയിലര്&#x200d; സംഘപരിവാര്&#x200d; കേന്ദ്രങ്ങള്&#x200d; പുറത്തിറക്കിയത്. സിനിമ നിര്&#x200d;മിച്ചതുതന്നെ അത്തരക്കാരായിരുന്നു. സംവിധായകന്&#x200d; സുദീപ്‌തോ സെന്&#x200d; എന്ന ബംഗാളി തനി സംഘപരിവാര രാഷ്ട്രീയക്കാരനും. ഇതില്&#x200d; 32000 കേരളീയരെ മതംമാറ്റി സിറിയയില്&#x200d; ഭീകരപ്രവര്&#x200d;ത്തനത്തിനയച്ചുവെന്നും കേരളം തീവ്രവാദികളുടെ കേന്ദ്രമാണെന്നുമൊക്കെയാണ് സിനിമയിലൂടെ പ്രചരിപ്പിക്കാന്&#x200d; അവര്&#x200d; നോക്കിയത്. സിനിമ ഇറങ്ങിയാല്&#x200d; അതിലൂടെ മതേതരവിശ്വാസികളായ കേരളീയരെയും പുറം ലോകത്തെയും സംഘപരിവാറിന് അനുകൂലമാക്കാമെന്നായിരുന്നു പ്ലാന്&#x200d;. എന്നാല്&#x200d; കേരളത്തിലെ കൊച്ചുകുട്ടിക്ക് പോലുമറിയാവുന്നതാണ് സംസ്ഥാനത്തെ മതസൗഹാര്&#x200d;ദവും തീവ്രവാദത്തോട് മുസ്്‌ലിംകള്&#x200d; സ്വീകരിക്കുന്ന നിലപാടുകളും. ഇതോടെയാണ് സിനിമ തിരിച്ചടിക്കുമെന്ന തിരിച്ചറിവിലേക്ക് അവരെത്തിയത്. വലിയ പ്രതിഷേധം മുസ്്‌ലിം സംഘടനകളുടെ ഭാഗത്തുനിന്ന് മാത്രമല്ല, കോണ്&#x200d;ഗ്രസ് അടക്കമുള്ള പാര്&#x200d;ട്ടികളില്&#x200d;നിന്നുമുണ്ടായതോടെ നില്&#x200d;ക്കക്കള്ളിയില്ലാതെയായി . തെളിവ് ഹാജരാക്കാന്&#x200d; മുസ്്‌ലിം യൂത്ത് ലീഗ് വെല്ലുവിളിയും ഇനാമുമായി രംഗത്തുവന്നതോടെയാണ് അവര്&#x200d; പത്തിചുരുട്ടിയത്. കേരളമറിയാത്ത, കേരളീയരെ അറിയാത്തവരുടെ നുണക്കഥ കേരളത്തിന്റെ പേരില്&#x200d; ഇറങ്ങുന്നതില്&#x200d; വലിയ പ്രതിഷേധം ഉയര്&#x200d;ന്നപ്പോഴും മലയാളികളായ സംഘപരിവാരം ആര്&#x200d;ത്തട്ടഹസിക്കുകയായിരുന്നു. തങ്ങളുടെ പക്കല്&#x200d; 32000 പേരുടെ തെളിവുണ്ടെന്ന ്പറഞ്ഞവര്&#x200d; കേരളത്തെക്കുറിച്ചല്ല, ലോകത്തെ മൊത്തം മതംമാറ്റത്തെക്കുറിച്ചാണ് പറഞ്ഞതെന്നായി. മുസ്്‌ലിം വിരുദ്ധത മാത്രം കൊണ്ടുനടക്കുന്ന യുക്തിവാദികളുടെ ഒരു വിഭാഗവും സംഘപരിവാറിന് അനുകൂലമായി നിലപാടെടുത്തതും പരിഹാസ്യമായി. ഇതോടെയാണ് സിനിമ പുറത്തിറങ്ങാന്&#x200d; രണ്ടുദിവസം മാത്രമിരിക്കെയുള്ള തിരിച്ചുപോക്ക്. 32000 എന്നത് മൂന്ന് എന്നാക്കി ചുരുക്കിയാണ് യൂട്യൂബ് ട്രെയിലര്&#x200d; തിരുത്തിയിരിക്കുന്നത്.<br />
പശുമൂത്രത്തില്&#x200d; വിഷമാണെന്നും അത് കഴിക്കരുതെന്നും ശാസ്ത്രീയ ഗവേഷകസംഘം പറഞ്ഞപ്പോഴും അത് ശരിയല്ലെന്ന വാദവുമായി രംഗത്തുവന്നവരാണ് സംഘപരിവാരത്തിന്റെ ശാസ്ത്രീയസംഘം. മുസ്്‌ലിംകളും ക്രിസ്ത്യാനികളും കമ്യൂണിസ്റ്റുകളും ഇന്ത്യയുടെ ശത്രുക്കളാണെന്ന് പറഞ്ഞ വിചാരധാര തിരുത്തിയെന്ന് ഇപ്പോള്&#x200d; ചിലര്&#x200d; പറയുന്നു. ക്രിസ്ത്യാനികളെയും അവരുടെ പള്ളികളെയും ആക്രമിച്ചവര്&#x200d; അവരുടെ രക്ഷകരായി ഇപ്പോള്&#x200d; അവതരിക്കുന്നു. കുറക്കന്&#x200d; കോഴികളുടെ സംരക്ഷകനാകുന്ന അവസ്ഥ ! മയില്&#x200d; ബീജം കൊത്തിയാണ് പ്രത്യുല്&#x200d;പാദനം നടത്തുന്നതെന്നും പശുവിന്റെ ഗ്യാസില്&#x200d; ഗുണകരമായ വാതകങ്ങളുണ്ടെന്നും വിമാനം കണ്ടുപിടിച്ചത് പുരാണത്തിലാണെന്നുമെല്ലാം പറഞ്ഞ് അത് പ്രചരിപ്പിക്കാന്&#x200d; നോക്കുമ്പോള്&#x200d; അവയെല്ലാം കണ്ണടച്ച് വിഴുങ്ങാന്&#x200d; ഹിന്ദിബെല്&#x200d;റ്റ് സംസ്ഥാനങ്ങളിലെ അക്ഷരാഭ്യാസമില്ലാത്ത ജനതയെ കിട്ടുമ്പോള്&#x200d; കേരളത്തിലും തെക്കേ ഇന്ത്യയിലും അതിന് വേറെ ആളെ നോക്കണമെന്ന് പറയുന്നിടത്താണ് മോദിസത്തിന്റെ പരാജയം.<br />
ഇവര്&#x200d; തന്നെയാണ് 15 ലക്ഷം രൂപ ഓരോ ഇന്ത്യക്കാരന്റെ അക്കൗണ്ടിലും ഇടുമെന്ന് പറഞ്ഞ് വോട്ടുവാങ്ങി അധികാരത്തിലേറി കോടികള്&#x200d; അദാനിമാരുടെ അക്കൗണ്ടിലിട്ടുകൊടുത്തത്. കള്ളപ്പണം വെളുപ്പിക്കാനായി രാജ്യത്തിന്റെ സമ്പത്ത് കൊള്ളയടിച്ച് മുതലാളിമാരെ വളര്&#x200d;ത്തിയത്. കോവിഡ് കാലത്ത് പതിനായിരക്കണക്കിന് തൊഴിലാളികളെയും പാവപ്പെട്ടവരെയും കുരുതികൊടുത്തത്. തിരിച്ചറിവ് വൈകാതെയാണെങ്കിലും വരുമെന്നത് തീര്&#x200d;ച്ചയാണ്. എല്ലാ കാലത്തും എല്ലാവരെയും പറ്റിക്കാന്&#x200d; കഴിയില്ലെന്ന പഴമൊഴിയും ഓര്&#x200d;ക്കാം. ഏതായാലും ഈ ശാസ്ത്രീയനവീനയുഗത്തിലും പശുവും ചാണകവും കള്ളങ്ങളുമായി കറങ്ങിനടക്കുന്നവരേ നിങ്ങളുടെ ജീവിതം പാഴ് എന്നല്ലാതെന്ത് പറയാനാണ്!</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/sangparivar-kerla.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വര്‍ഗീയതക്ക് ബഹുസ്വരതയാണ് മറുപടി</title>
		<link>https://www.chandrikadaily.com/panakkad-munavarali-shihab-thangalarticle.html</link>
					<comments>https://www.chandrikadaily.com/panakkad-munavarali-shihab-thangalarticle.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 29 Jul 2017 19:58:05 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[article]]></category>
		<category><![CDATA[bahuswarada]]></category>
		<category><![CDATA[Communal]]></category>
		<category><![CDATA[panakkad munavarali shihab thangal]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=37875</guid>

					<description><![CDATA[പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് മുസ്‌ലിം യൂത്ത് ലീഗിന്റെ സമര ചരിത്രങ്ങളില്‍ ഏറെ പ്രാധാന്യമര്‍ ഹിക്കുന്നതായിരുന്നു ഭാഷാ സമരം. ഓരോ ജുലൈ 30 കടന്നു പോകുമ്പോഴും അറബിഭാഷക്കുവേണ്ടി ജീവിതം സമര്‍പ്പിച്ച ധീര പോരാളികളായ മജീദ്, റഹ്മാന്‍, കുഞ്ഞിപ്പയുടെ ഓര്‍മ്മകളാണ് മുമ്പിലെത്തുന്നത്. നായനാര്‍ സര്‍ക്കാറിന്റെ അറബി ഭാഷ വിരോധത്തിനു മുമ്പില്‍ പോരാട്ടം നയിച്ചപ്പോള്‍ നെഞ്ചില്‍ വെടിയേറ്റ് വീരമൃത്യുവരിച്ച് ഒരു ഭാഷക്കുവേണ്ടി രക്ത പുഴയാണ് അവര്‍ക്ക് ഒഴുക്കേണ്ടി വന്നത്. രാഷ്ട്രീയ പ്രക്ഷോഭങ്ങളില്‍ കൊല്ലപ്പെട്ടതിന്റെ [&#8230;]]]></description>
										<content:encoded><![CDATA[<p><strong>പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്&#x200d;</strong><br />
<strong>യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ്</strong></p>
<p><strong>മു</strong>സ്‌ലിം യൂത്ത് ലീഗിന്റെ സമര ചരിത്രങ്ങളില്&#x200d; ഏറെ പ്രാധാന്യമര്&#x200d; ഹിക്കുന്നതായിരുന്നു ഭാഷാ സമരം. ഓരോ ജുലൈ 30 കടന്നു പോകുമ്പോഴും അറബിഭാഷക്കുവേണ്ടി ജീവിതം സമര്&#x200d;പ്പിച്ച ധീര പോരാളികളായ മജീദ്, റഹ്മാന്&#x200d;, കുഞ്ഞിപ്പയുടെ ഓര്&#x200d;മ്മകളാണ് മുമ്പിലെത്തുന്നത്. നായനാര്&#x200d; സര്&#x200d;ക്കാറിന്റെ അറബി ഭാഷ വിരോധത്തിനു മുമ്പില്&#x200d; പോരാട്ടം നയിച്ചപ്പോള്&#x200d; നെഞ്ചില്&#x200d; വെടിയേറ്റ് വീരമൃത്യുവരിച്ച് ഒരു ഭാഷക്കുവേണ്ടി രക്ത പുഴയാണ് അവര്&#x200d;ക്ക് ഒഴുക്കേണ്ടി വന്നത്.</p>
<p>രാഷ്ട്രീയ പ്രക്ഷോഭങ്ങളില്&#x200d; കൊല്ലപ്പെട്ടതിന്റെ കണക്കുകള്&#x200d; കേരളത്തെ സംബന്ധിച്ചു പുതുമയില്ലാത്തതാണെങ്കിലും ഓരോ പാര്&#x200d;ട്ടിയും തങ്ങളുടെ രക്തസാക്ഷികളുടെ ചോരയുടെ ചെലവില്&#x200d; വളരുകയും വീണ്ടും രക്തസാക്ഷികളെ പടച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. എന്നാല്&#x200d;, ഒരു പ്രത്യേക ഭാഷക്കുവേണ്ടി നയിച്ച സമരത്തില്&#x200d;വെച്ച് അധികാരികളുടെ വെടിയേറ്റ് കൊല്ലപ്പെട്ട രക്തസാക്ഷികള്&#x200d; മുസ്‌ലിംലീഗിനേയുള്ളൂ. ആ സമരം ഒരു ഭാഷക്കുവേണ്ടിയായിരുന്നു, അത് അറബിഭാഷയായിരുന്നു എന്നതിനാല്&#x200d; അത്രയും ചരിത്രപ്രാധാന്യമുള്ള രാഷ്ട്രീയ മുന്നേറ്റമായിരുന്നു 1980 ലെ ഭാഷാസമരം.</p>
<p>ഇസ്‌ലാമിക ചരിത്രത്തിലെ തിളക്കമേറിയ അധ്യായമായ ബദര്&#x200d; ദിനത്തില്&#x200d; നടന്ന യൂത്ത്‌ലീഗ് ഭാഷാ സമരത്തെ വെടിവെച്ചൊതുക്കാനാണ് അന്നത്തെ സര്&#x200d;ക്കാര്&#x200d; ശ്രമിച്ചത്. സമരത്തിന് മുന്നില്&#x200d; സര്&#x200d;ക്കാറിന് മുട്ടുമടക്കേണ്ടി വന്നു. അറബി, ഉര്&#x200d;ദു, സംസ്‌കൃതം ഭാഷക്കെതിരെ കൊണ്ടുവന്ന കരിനിയമങ്ങള്&#x200d; നോക്കിനില്&#x200d;ക്കാനാവില്ലെന്ന് കണ്ടാണ് അന്ന് യൂത്ത്‌ലീഗ് സമരഗോദയിലേക്കിറങ്ങിയത്. പൊലീസിന്റെ നിറത്തോക്കിനു മുന്നില്&#x200d; ജീവന്&#x200d; വെടിഞ്ഞ അവരുടെ സ്മരണ ഇന്നും ജ്വലിച്ച് നില്&#x200d;ക്കുന്നു. ആ സമരവീര്യമാണ് യൂത്ത്‌ലീഗിന് എക്കാലത്തും ഊര്&#x200d;ജ്ജം പകര്&#x200d;ന്നു നല്&#x200d;കുന്നത്.</p>
<p>രാജ്യം പ്രത്യേക ദിശയിലേക്ക് നീങ്ങി പോകുന്ന സാഹചര്യത്തില്&#x200d; അടിസ്ഥാന പ്രമാണങ്ങള്&#x200d; സംരക്ഷിക്കാന്&#x200d; ഓരോ പൗരനും ജാഗ്രത പുലര്&#x200d;ത്തുന്നുണ്ടോ എന്നത് ചിന്തിക്കണം. ഇത്തരത്തിലുള്ള ശക്തികളില്&#x200d; നിന്ന് രാജ്യത്തെ രക്ഷിക്കാന്&#x200d; പൗരന്മാരുടേയും മാധ്യമങ്ങളുടേയും നിതാന്ത ജാഗ്രത ആവശ്യമാണ്.</p>
<p>യൂത്ത് ലീഗ് ദിനമായ ഇന്ന് (ജൂലൈ 30) പഞ്ചായത്ത് തലത്തില്&#x200d; ഭാഷ സമര അനുസ്മരണ പരിപാടികള്&#x200d; സംഘടിപ്പിക്കും. ഭാഷ സമരത്തെ അനുസ്മരിച്ചു കൊണ്ട് വര്&#x200d;ഗീയതക്ക് ബഹുസ്വരതയാണ് മറുപടി എന്ന വിഷയത്തില്&#x200d; പ്രഭാഷണങ്ങള്&#x200d; നടത്തും. അന്നേ ദിവസം സംസ്ഥാന വ്യാപകമായി ഡ്രൈ ഡേ ആചരിക്കും. ഇതിന്റെ ഭാഗമായി ആശുപത്രികള്&#x200d;, കോളനികള്&#x200d;, കവലകള്&#x200d;, ധര്&#x200d;മ സ്ഥാപനങ്ങള്&#x200d; തുടങ്ങി വിവിധ സ്ഥലങ്ങളില്&#x200d; ശുചീകരണ പ്രവര്&#x200d;ത്തനങ്ങള്&#x200d;ക്ക് യൂത്ത് ലീഗ് നേതൃത്വം കൊടുക്കും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/panakkad-munavarali-shihab-thangalarticle.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>രാമക്ഷേത്രം തടഞ്ഞാല്‍: മുസ്‌ലിംകളെ ഹജ്ജിന് പോകാന്‍ അനുവദിക്കില്ലെന്ന ഭീഷണിയുമായി ഉത്തര്‍പ്രദേശ് എം.എല്‍.എ</title>
		<link>https://www.chandrikadaily.com/bjp-mla-brijbhushan-rajput-give-communally-inciting-statements-links-haj-pilgrimage-ram-temple.html</link>
					<comments>https://www.chandrikadaily.com/bjp-mla-brijbhushan-rajput-give-communally-inciting-statements-links-haj-pilgrimage-ram-temple.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 14 Jul 2017 13:04:23 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[BJP MLA]]></category>
		<category><![CDATA[Brijbhushan Rajput]]></category>
		<category><![CDATA[Communal]]></category>
		<category><![CDATA[up bjp]]></category>
		<category><![CDATA[utterpradesh]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=35759</guid>

					<description><![CDATA[ന്യൂഡല്‍ഹി: അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുന്നത് തടയാന്‍ ശ്രമിച്ചാല്‍ മുസ്‌ലിംകളെ ഹജ്ജിന് പോകാന്‍ അനുവദിക്കില്ലെന്ന ഭീഷണിയുമായി ഉത്തര്‍പ്രദേശിലെ ബിജെപി എം.എല്‍.എ. ബുണ്ഡല്‍ഖണ്ഡിലെ എം.എല്‍.എയായ ബ്രിജ്ഭൂഷണ്‍ രാജ്പുതാണ് ഹജ്ജ് തീര്‍ത്ഥാടകര്‍ക്കെതിരെ ഫേസ്ബുക്ക് ലൈവിലൂടെ ഭീഷണി ഉയര്‍ത്തിയത്. ജൂലൈ 12ന് പോസ്റ്റ് ചെയ്ത ജയ്ശ്രീറാം എന്ന് പറഞ്ഞ് തുടങ്ങിയ വീഡിയോയില്‍ കടുത്ത വര്‍ഗീയ പരാമര്‍ശങ്ങളാണ് എംഎല്‍എ നടത്തിയത്. തങ്ങള്‍ നൂറു കോടി വരുന്ന ഹിന്ദുക്കള്‍ അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കും. ഏതെങ്കിലും മുസ്‌ലിംകള്‍ അത് അത് തടയാന്‍ ശ്രമിക്കുകയാണെങ്കില്‍ അവരെ ഹജ്ജിന് പോകാന്‍ [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: അയോധ്യയില്&#x200d; രാമക്ഷേത്രം നിര്&#x200d;മിക്കുന്നത് തടയാന്&#x200d; ശ്രമിച്ചാല്&#x200d; മുസ്‌ലിംകളെ ഹജ്ജിന് പോകാന്&#x200d; അനുവദിക്കില്ലെന്ന ഭീഷണിയുമായി ഉത്തര്&#x200d;പ്രദേശിലെ ബിജെപി എം.എല്&#x200d;.എ. ബുണ്ഡല്&#x200d;ഖണ്ഡിലെ എം.എല്&#x200d;.എയായ ബ്രിജ്ഭൂഷണ്&#x200d; രാജ്പുതാണ് ഹജ്ജ് തീര്&#x200d;ത്ഥാടകര്&#x200d;ക്കെതിരെ ഫേസ്ബുക്ക് ലൈവിലൂടെ ഭീഷണി ഉയര്&#x200d;ത്തിയത്.</p>
<p><iframe loading="lazy" style="border: none; overflow: hidden;" src="https://www.facebook.com/plugins/video.php?href=https%3A%2F%2Fwww.facebook.com%2FGuddubhaiyabjp%2Fvideos%2F1920981128114323%2F&amp;show_text=0&amp;width=225" width="225" height="400" frameborder="0" scrolling="no" allowfullscreen="allowfullscreen"></iframe><br />
ജൂലൈ 12ന് പോസ്റ്റ് ചെയ്ത ജയ്ശ്രീറാം എന്ന് പറഞ്ഞ് തുടങ്ങിയ വീഡിയോയില്&#x200d; കടുത്ത വര്&#x200d;ഗീയ പരാമര്&#x200d;ശങ്ങളാണ് എംഎല്&#x200d;എ നടത്തിയത്. തങ്ങള്&#x200d; നൂറു കോടി വരുന്ന ഹിന്ദുക്കള്&#x200d; അയോധ്യയില്&#x200d; രാമക്ഷേത്രം നിര്&#x200d;മിക്കും. ഏതെങ്കിലും മുസ്‌ലിംകള്&#x200d; അത് അത് തടയാന്&#x200d; ശ്രമിക്കുകയാണെങ്കില്&#x200d; അവരെ ഹജ്ജിന് പോകാന്&#x200d; അനുവദിക്കില്ല- എംഎല്&#x200d;എ പറഞ്ഞു.</p>
<p>ഇന്ത്യ ഹിന്ദുരാഷ്ട്രമാണെന്നും അത് മുസ്‌ലിംങ്ങളുടെത് അല്ലെന്നും പറഞ്ഞ ബി.ജെ.പി എം.എല്&#x200d;.എ ഹജ്ജ് സബ്‌സിഡി നിര്&#x200d;ത്തലാക്കാന്&#x200d; കേന്ദ്ര സര്&#x200d;ക്കാറിനോട് ആവശ്യപ്പെടുകയും ചെയ്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/bjp-mla-brijbhushan-rajput-give-communally-inciting-statements-links-haj-pilgrimage-ram-temple.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വര്‍ഗീയ ഭ്രാന്തന്മാരെ ചങ്ങലക്കിടണം</title>
		<link>https://www.chandrikadaily.com/the-communal-mad-persons-should-be-tend-in-chain.html</link>
					<comments>https://www.chandrikadaily.com/the-communal-mad-persons-should-be-tend-in-chain.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 08 Jun 2017 19:43:11 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[Communal]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=31735</guid>

					<description><![CDATA[രൗദ്രഭാവം പൂണ്ടുനില്‍ക്കുന്ന സംഘ്പരിവാര്‍ രാഷ്ട്രീയം രാജ്യത്തിന്റെ ജനാധിപത്യ വ്യവസ്ഥിതിക്കു മേല്‍ സംഹാരതാണ്ഡവം തുടരുകയാണ്. സനാതന സങ്കല്‍പങ്ങളുടെ സകല സീമകളും ലംഘിച്ച് സങ്കുചിത രാഷ്ട്രം സ്ഥാപിക്കാനുള്ള വര്‍ഗീയ ഭ്രാന്തിനെ ചങ്ങലക്കിടേണ്ട സമയമാണിത്. ജനാധിപത്യ ശ്രീകോവിലിന്റെ പരിസരത്ത് അഴിഞ്ഞാട്ടത്തിനു അങ്കിയണിഞ്ഞെത്താന്‍ സംഘ്പരിവാര്‍ പ്രഭൃതികള്‍ക്ക് പ്രചോദനമേകുന്ന ഭരണകൂട പ്രവണതകള്‍ക്കെതിരെ മതേതര പ്രസ്ഥാനങ്ങളുടെ കൂട്ടായ പ്രതിഷേധം ശക്തമാവേണ്ടതുണ്ട്. പ്രത്യയശാസ്ത്ര പൊള്ളത്തരങ്ങള്‍ തുറന്നുകാട്ടുന്നവരെ കയ്യേറ്റം ചെയ്യാന്‍ മാത്രം വര്‍ഗീയ ശക്തികള്‍ വളര്‍ന്നുകൂടാ. തെരുവുകളെ അക്രമസാക്തമാക്കി അധികാരത്തെ അരക്കിട്ടുറപ്പിച്ച അഡോള്‍ഫ് ഹിറ്റ്‌ലറുടെ &#8216;സ്‌റ്റോം ട്രൂപ്പേഴ്‌സി&#8217;നെ പോലെ [&#8230;]]]></description>
										<content:encoded><![CDATA[<p>രൗദ്രഭാവം പൂണ്ടുനില്&#x200d;ക്കുന്ന സംഘ്പരിവാര്&#x200d; രാഷ്ട്രീയം രാജ്യത്തിന്റെ ജനാധിപത്യ വ്യവസ്ഥിതിക്കു മേല്&#x200d; സംഹാരതാണ്ഡവം തുടരുകയാണ്. സനാതന സങ്കല്&#x200d;പങ്ങളുടെ സകല സീമകളും ലംഘിച്ച് സങ്കുചിത രാഷ്ട്രം സ്ഥാപിക്കാനുള്ള വര്&#x200d;ഗീയ ഭ്രാന്തിനെ ചങ്ങലക്കിടേണ്ട സമയമാണിത്. ജനാധിപത്യ ശ്രീകോവിലിന്റെ പരിസരത്ത് അഴിഞ്ഞാട്ടത്തിനു അങ്കിയണിഞ്ഞെത്താന്&#x200d; സംഘ്പരിവാര്&#x200d; പ്രഭൃതികള്&#x200d;ക്ക് പ്രചോദനമേകുന്ന ഭരണകൂട പ്രവണതകള്&#x200d;ക്കെതിരെ മതേതര പ്രസ്ഥാനങ്ങളുടെ കൂട്ടായ പ്രതിഷേധം ശക്തമാവേണ്ടതുണ്ട്. പ്രത്യയശാസ്ത്ര പൊള്ളത്തരങ്ങള്&#x200d; തുറന്നുകാട്ടുന്നവരെ കയ്യേറ്റം ചെയ്യാന്&#x200d; മാത്രം വര്&#x200d;ഗീയ ശക്തികള്&#x200d; വളര്&#x200d;ന്നുകൂടാ. തെരുവുകളെ അക്രമസാക്തമാക്കി അധികാരത്തെ അരക്കിട്ടുറപ്പിച്ച അഡോള്&#x200d;ഫ് ഹിറ്റ്‌ലറുടെ &#8216;സ്‌റ്റോം ട്രൂപ്പേഴ്‌സി&#8217;നെ പോലെ &#8216;സേന&#8217;കളെ കൊണ്ട് മതേതരത്വ പൈതൃകത്തെ കുഴിച്ചമൂടാമെന്ന വ്യാമോഹമാണോ പ്രധാനമന്ത്രിക്കെന്ന് സ്വാഭാവികമായും സംശയിക്കേണ്ടിയിരിക്കുന്നു. പ്രതിപക്ഷ പാര്&#x200d;ട്ടിയുടെ പ്രധാന നേതാവിനെ പാര്&#x200d;ട്ടി ആസ്ഥാനത്തുവച്ചു കയ്യേറ്റം ചെയ്തതില്&#x200d; ലജ്ജിച്ചു തലകുനിക്കേണ്ടി വന്ന രാജ്യത്ത് ഭരണാധികാരി മൗനിയായി നില്&#x200d;ക്കുന്നത് ഭൂഷണമല്ല. ചെറിയ ഇലയനക്കങ്ങള്&#x200d;ളില്&#x200d; പോലും വലിയ വര്&#x200d;ത്തമാനങ്ങള്&#x200d; പറയുന്ന പ്രധാനമന്ത്രി ഇത്തരം അപരാധങ്ങള്&#x200d;ക്കെതിരെ ആര്&#x200d;ജവത്തോടെ പ്രതികരിക്കാത്ത നിലപാട് തുടരുന്നത് ആശങ്ക വര്&#x200d;ധിപ്പിക്കുകയാണ്. ഫാസിസ്റ്റു ദുര്&#x200d;ഭൂതങ്ങള്&#x200d;ക്ക് രാപ്പാര്&#x200d;ക്കാനുള്ള ഇടമായി ജനാധിപത്യ സംവിധാനങ്ങളെ പരുവപ്പെടുത്തുന്ന ആപത്കരമായ അവസ്ഥക്കെതിരെയാണ് പൊതുബോധം ഊര്&#x200d;ജസ്വലതയോടെ ഉണര്&#x200d;ന്നു ചിന്തിക്കേണ്ടത്.<br />
മതത്തിന്റെ പേരില്&#x200d; ഇത്തരം &#8216;സേന&#8217;കള്&#x200d; അഴിച്ചുവിടുന്ന അക്രമങ്ങളെ യാദൃച്ഛികമായി കാണാനാവില്ല. മൗലികാവകാശങ്ങള്&#x200d;ക്കു വേണ്ടിയുള്ള പോരാട്ടമായി കണക്കാക്കാനുമാവില്ല. മറിച്ച്, രാജ്യത്തിന്റെ അഖണ്ഡത തകര്&#x200d;ക്കുന്നതിനുള്ള ആസൂത്രിതമായ അക്രമങ്ങളായി വേണം മനസിലാക്കാന്&#x200d;. തങ്ങളുടെ തത്വസംഹിതകളെ തള്ളിപ്പറയുന്നവരുടെ തലയറുക്കുമെന്നു തുറന്നുപറയാന്&#x200d; മാത്രം ധൈര്യമുള്ളിടത്താണ് സംഘ്പരിവാര്&#x200d; അക്രമാസക്തമാകുന്നത്. നരേന്ദ്ര ധഭോത്കറും ഗോവിന്ദ് പന്&#x200d;സാരെയും എം.എം കല്&#x200d;ബുര്&#x200d;ഗിയും മുഹമ്മദ് അഖ്‌ലാഖുമെല്ലാം ഇതിന്റെ സമീപകാല സാക്ഷ്യങ്ങളാണ്. മുഹമ്മദ് അഖ്‌ലാഖിനെ തല്ലിക്കൊന്ന ശേഷം, ഗോവധം നടത്തുന്നവര്&#x200d;ക്ക് വധശിക്ഷ വിധിക്കുന്ന നിയം കൊണ്ടുവരണമെന്നാവശ്യപ്പെട്ട് റോഡ് ഉപരോധത്തില്&#x200d; വിഷം ചീറ്റിയ സേനാ നേതാക്കളെ ആരും മറന്നുകാണില്ല. സംഘ്പരിവാന്റെ അപ്രഖ്യാപിത ഗുണ്ടാ വിഭാഗമായ ഹിന്ദുസേനയെ കൊണ്ട് ബി.ജെ.പി ഏറെ രാഷ്ട്രീയ മുതലെടുപ്പ് നടത്തിയിട്ടുണ്ട്. വിഷയങ്ങള്&#x200d; വിവാദമാകുമ്പോള്&#x200d; സേനയുടെ തലയില്&#x200d;കെട്ടി ഒഴിഞ്ഞുമാറുന്ന പതിവ് കഴിഞ്ഞ ദിവസത്തെ സംഭവത്തിലും ബി.ജെ.പി ആവര്&#x200d;ത്തിക്കുന്നുവെന്നു മാത്രം. കടുത്ത മുസ്്‌ലിം വിരോധവും തീവ്രഹിന്ദു നിലപാടുകളുമായി വിധ്വംസക പ്രവര്&#x200d;ത്തനങ്ങള്&#x200d; പ്രയോഗവത്കരിക്കുന്ന കര്&#x200d;മസേനയാണിത്. സൈന്യാധിപനോ സര്&#x200d;വായുധങ്ങളോ ഇല്ലാത്ത സൈന്യംപോലെയാണ് ഇവരെന്ന് ആരും കരുതുന്നില്ല. രാജ്യത്തിന്റെ മുക്കുമൂലകളില്&#x200d; നടക്കുന്ന നീക്കങ്ങള്&#x200d; കൃത്യമായി നിരീക്ഷിച്ച് നേതൃത്വത്തെ അറിയിക്കാനുള്ള സംവിധാനങ്ങള്&#x200d; ഇവര്&#x200d;ക്കുണ്ട്. പാകിസ്താന്&#x200d; വിഷയത്തിലെ നിലപാടും ബീഫ് നിരോധത്തിനെതിരെയുള്ള പ്രതിരോധവും ബി.ജെ.പി പ്രവര്&#x200d;ത്തകര്&#x200d;ക്കെതിരെയുള്ള അക്രമവുമാണ് സി.പി.എം സെക്രട്ടറിക്കു നേരെയുള്ള കയ്യേറ്റത്തിന്റെ കാരണമായി ഹിന്ദുസേന അവകാശപ്പെടുന്നത്. കാലേക്കൂട്ടി ആസൂത്രണം ചെയ്ത പദ്ധതി നടപ്പാക്കുന്നതിന്റെ സംഘടനാ വൈഭവമാണ് കനത്ത പൊലീസ് സംരക്ഷണത്തിലും ഹിന്ദുസേന നടപ്പാക്കിയത്. ബി.ജെ.പി സര്&#x200d;ക്കാര്&#x200d; ഭരണത്തിലേറിയതിനു ഇതിനു മുമ്പും രാജ്യതലസ്ഥാനത്ത് ഹിന്ദുസേന ഉഗ്രരൂപം പൂണ്ട് അഴിഞ്ഞാടിയിട്ടുണ്ട്. ഡല്&#x200d;ഹിയിലെ കേരള ഹൗസില്&#x200d; പശുവിറച്ചി വിളമ്പുന്നുവെന്ന് പൊലീസില്&#x200d; പരാതി നല്&#x200d;കി വര്&#x200d;ഗീയ പ്രശ്‌നങ്ങള്&#x200d;ക്ക് വിത്തുപാകാന്&#x200d; ശ്രമം നടത്തിയതും ഇക്കൂട്ടരായിരുന്നു. പൊലീസ് അന്വേഷണത്തില്&#x200d; പരാതി വ്യാജമാണെന്ന് കണ്ടെത്തുകയായിരുന്നു. ബീഫ് പാര്&#x200d;ട്ടി നടത്തിനു അക്രമിക്കപ്പെട്ട കശ്മീര്&#x200d; നിയമസഭയിലെ സ്വതന്ത്ര എം.എല്&#x200d;.എ അബ്ദുല്&#x200d; റഷീദിനു നേരെ ഡല്&#x200d;ഹിയില്&#x200d; വച്ചു കരി ഓയില്&#x200d; ഒഴിച്ചതും ഹിന്ദുസേനാ പ്രവര്&#x200d;ത്തകരായിരുന്നു. പശുക്കളെ കടത്തി എന്നാരോപിച്ച് കശ്മീരില്&#x200d; ട്രക്ക് ഡ്രൈവറെ കൊലപ്പെടുത്തിയതില്&#x200d; പ്രതിഷേധിച്ചിതാണ് അബ്ദുല്&#x200d; റഷീദിനെതിരെ അന്ന് കരി ഓയില്&#x200d; പ്രയോഗമുണ്ടായത്. അമേരിക്കന്&#x200d; പ്രസിഡന്റ് ഡൊണാള്&#x200d;ഡ് ട്രംപിന്റെ പിറന്നാള്&#x200d; ദിനത്തില്&#x200d; ജന്തര്&#x200d;മന്ദറില്&#x200d; വിപുലമായ ആഘോഷ പരിപാടികള്&#x200d; സംഘടിപ്പിച്ച ഹിന്ദുസേനാ പ്രവര്&#x200d;ത്തകരുടെ വികാരം കടുത്ത ന്യൂനപക്ഷ വിരുദ്ധതയായിരുന്നു.</p>
<p>രാജ്യത്തിന്റെ സ്വാസ്ഥ്യം കെടുത്തും വിധത്തില്&#x200d; വര്&#x200d;ഗീയ ധ്രുവീകരണമുണ്ടാക്കി നേട്ടം കൊയ്യാനുള്ള നീക്കങ്ങളായി ഇത്തരം സംഭവങ്ങളെ കാണണം. തനിക്കാക്കി വെടക്കാക്കാനുള്ള സംഘ്പരിവാര്&#x200d; അജണ്ട വ്യാപിപ്പിക്കാന്&#x200d; രാജ്യത്തിന്റെ അധികാരകേന്ദ്രം അനസ്യൂതം തന്ത്രങ്ങള്&#x200d; മെനയുന്നത് ഇനിയും കാണാതിരുന്നുകൂടാ. മെല്ലെ മെല്ലെ രാജ്യത്തിന്റെ മതേതര മണ്ണ് ഇളക്കിമറിച്ച് വിഷവിത്തുകള്&#x200d; മുളപ്പിക്കുകയാണ് വര്&#x200d;ഗീയ ശക്തികളുടെ ലക്ഷ്യം. ഇന്നു അപരന്റെ സ്വീകരണ മുറിയിലെത്തി കലഹിക്കുന്ന ഫാസിസം നാളെ അവനവന്റെ കിടിപ്പുമുറിയില്&#x200d; കഠാരയുയര്&#x200d;ത്തുന്ന കാലം വിദൂരമല്ല. ഇതു തിരിച്ചറിഞ്ഞ ജനാധിപത്യ ഇന്ത്യയുടെ ഭാവി സംരക്ഷിക്കാന്&#x200d; മതേതര ശക്തികള്&#x200d; ഒന്നിച്ചു നില്&#x200d;ക്കുകയാണ് കരണീയം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-communal-mad-persons-should-be-tend-in-chain.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഉച്ചഭാഷിണി ഉപയോഗം നിര്‍ത്തിയില്ലെങ്കില്‍ നമസ്‌കാരം തടസ്സപ്പെടുത്തുമെന്ന് യു.പി യില്‍ പോസ്റ്ററുകള്‍</title>
		<link>https://www.chandrikadaily.com/banning-loudspeaker-usage.html</link>
					<comments>https://www.chandrikadaily.com/banning-loudspeaker-usage.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 27 Mar 2017 14:24:08 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Communal]]></category>
		<category><![CDATA[up]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=24278</guid>

					<description><![CDATA[&#160; കടുത്ത വര്‍ഗ്ഗീയ വിദ്വോഷം പരക്കുന്ന യു.പി യില്‍ വീണ്ടും മുസ്ലിം വിരോധം പ്രകടിപ്പിക്കുന്ന പോസ്റ്ററുകള്‍. സംസ്ഥാനത്തെ മുസ്ലിംകളോട് നാടുവിട്ടുപോകാനുള്ള പോസ്റ്ററുകള്‍ക്ക് പിന്നാലെയാണ് നിസ്‌കാരത്തില്‍ ഉച്ചഭാഷിണി ഉപയോഗിച്ചാല്‍ ഇനി മുതല്‍ പ്രാര്‍ത്ഥന അനുവദിക്കില്ലെന്ന തരത്തിലുള്ള പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. ബറേല്‍വിയിലെ ഒരു പള്ളിയിലാണ് കഴിഞ്ഞ ദിവസം ഇത്തരത്തിലുള്ള പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. പ്രഭാത നമസ്‌കാരത്തിനെത്തിയ പുരോഹിതനാണ് പോസ്റ്ററുകള്‍ ആദ്യം കണ്ടത്. എല്ലാ ഹിന്ദുക്കള്‍ക്കും വേണ്ടി എന്ന് പോസ്റ്ററിന്റെ അവസാനത്തില്‍ എഴുതിയിട്ടുണ്ട്. ഇത് ഞങ്ങളുടെ സര്‍ക്കാറാണ്. മുസ്ലികള്‍ പെരുമാറാന്‍ പഠിക്കണം. നമസ്‌കാരത്തില്‍ [&#8230;]]]></description>
										<content:encoded><![CDATA[<p>&nbsp;</p>
<p>കടുത്ത വര്&#x200d;ഗ്ഗീയ വിദ്വോഷം പരക്കുന്ന യു.പി യില്&#x200d; വീണ്ടും മുസ്ലിം വിരോധം പ്രകടിപ്പിക്കുന്ന പോസ്റ്ററുകള്&#x200d;. സംസ്ഥാനത്തെ മുസ്ലിംകളോട് നാടുവിട്ടുപോകാനുള്ള പോസ്റ്ററുകള്&#x200d;ക്ക് പിന്നാലെയാണ് നിസ്‌കാരത്തില്&#x200d; ഉച്ചഭാഷിണി ഉപയോഗിച്ചാല്&#x200d; ഇനി മുതല്&#x200d; പ്രാര്&#x200d;ത്ഥന അനുവദിക്കില്ലെന്ന തരത്തിലുള്ള പോസ്റ്ററുകള്&#x200d; പ്രത്യക്ഷപ്പെട്ടത്.</p>
<p>ബറേല്&#x200d;വിയിലെ ഒരു പള്ളിയിലാണ് കഴിഞ്ഞ ദിവസം ഇത്തരത്തിലുള്ള പോസ്റ്ററുകള്&#x200d; പ്രത്യക്ഷപ്പെട്ടത്. പ്രഭാത നമസ്‌കാരത്തിനെത്തിയ പുരോഹിതനാണ് പോസ്റ്ററുകള്&#x200d; ആദ്യം കണ്ടത്. എല്ലാ ഹിന്ദുക്കള്&#x200d;ക്കും വേണ്ടി എന്ന് പോസ്റ്ററിന്റെ അവസാനത്തില്&#x200d; എഴുതിയിട്ടുണ്ട്.<br />
ഇത് ഞങ്ങളുടെ സര്&#x200d;ക്കാറാണ്. മുസ്ലികള്&#x200d; പെരുമാറാന്&#x200d; പഠിക്കണം. നമസ്‌കാരത്തില്&#x200d; ഉച്ചഭാഷിണി ഉപയോഗിക്കുന്നത് നിര്&#x200d;ത്തിയില്ലെങ്കില്&#x200d; പള്ളികളില്&#x200d; ഇനി പ്രാര്&#x200d;ത്ഥന പോലും അനുവദിക്കില്ലെന്ന ഭീഷണിയും പോസ്റ്ററിലുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/banning-loudspeaker-usage.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
