<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>communalism &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/communalism/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Mon, 23 Dec 2024 03:04:20 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>communalism &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>വർഗീയത പറയാൻ നൂറ് നാവ്; അംബേദ്കറെ അധിക്ഷേപിച്ച അമിത് ഷാക്കെതിരെ മിണ്ടാൻ സിപിഎമ്മിന് ഭയം</title>
		<link>https://www.chandrikadaily.com/1a-hundred-tongues-to-speak-of-communalism-cpm-is-afraid-to-speak-against-amit-shah-who-insulted-ambedkar.html</link>
					<comments>https://www.chandrikadaily.com/1a-hundred-tongues-to-speak-of-communalism-cpm-is-afraid-to-speak-against-amit-shah-who-insulted-ambedkar.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 23 Dec 2024 02:27:24 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[Ambedkar]]></category>
		<category><![CDATA[communalism]]></category>
		<category><![CDATA[CPM]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=322915</guid>

					<description><![CDATA[അംബേദ്കറിനെ കുറിച്ചുള്ള അമിത് ഷായുടെ വിവാദ പരാമര്&#x200d;ശത്തില്&#x200d; മൗനം പാലിക്കുകയാണ് മുഖ്യമന്തി പിണറായി വിജയന്&#x200d; അടക്കമുള്ള സിപിഎം നേതാക്കൾ.]]></description>
										<content:encoded><![CDATA[<p>ദിവസം കഴിയും തോറും വർഗീയതയുടെ കെട്ടഴിച്ച് വിടുന്ന കാര്യത്തിൽ മത്സരിക്കുകയാണ് സിപിഎം നേതാക്കൾ. വയനാട് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സിപിഎം പോളിറ്റ് ബ്യുറോ അംഗം എ വിജയരാഘവൻ നടത്തിയ പരാമർശമാണ് ഇതിൽ അവസാനത്തേത്.</p>
<p>എന്നാൽ ഡോ ബി.ആര്&#x200d; അംബേദ്കറിനെ കുറിച്ചുള്ള അമിത് ഷായുടെ വിവാദ പരാമര്&#x200d;ശത്തില്&#x200d; മൗനം പാലിക്കുകയാണ് മുഖ്യമന്തി പിണറായി വിജയന്&#x200d; അടക്കമുള്ള സിപിഎം നേതാക്കൾ. ഒരു പ്രസ്താവന കൊണ്ട് പോലും അമിത് ഷായെ തള്ളിപ്പറയാൻ പിണറായി വിജയൻ തയ്യാറായിട്ടില്ല.</p>
<p>അമിത് ഷാ രാജിവെക്കണമെന്നും മാപ്പ് പറയണമെന്നും കോൺഗ്രസ്‌ ആവർത്തിക്കുമ്പോൾ സിപിഎം എന്ത് നിലപാടാണ് ഈ വിഷയത്തിൽ സ്വീകരിക്കുന്നത് എന്നതാണ് പ്രധാന ചോദ്യം.</p>
<p>മറ്റ് സംസ്ഥാനങ്ങളിലെ മുഖ്യമന്തിമാരും പ്രധാന നേതാക്കന്മാരും ഈ വിഷയത്തില്&#x200d; പ്രതികരിച്ചപ്പോള്&#x200d; പിണറായി അവരില്&#x200d; നിന്നെല്ലാം വ്യത്യസ്തനായി. ഈ വിഷയത്തില്&#x200d; മുഖ്യമന്ത്രി ഇതുവരെ പ്രതികരിക്കാന്&#x200d; തയാറായിട്ടില്ല.</p>
<p>അമിത് ഷായെയും നരേന്ദ്ര മോദിയെയും പിണറായിക്ക് ഭയമാണോയെന്നും അതോ പ്രീതിപ്പെടുത്താനുള്ള ശ്രമമാണോ എന്നും തുടങ്ങിയ ചോദ്യങ്ങളാണ് പ്രതിപക്ഷം ഉയര്&#x200d;ത്തുന്നത്. കോൺഗ്രസിനെ അനാവശ്യമായി ആക്രമിച്ചു കൊണ്ട്, ബിജെപി – സംഘപരിവാർ സംഘടനകൾക്ക് ഊർജം പകരുകയാണ് കേരളത്തിലെ സിപിഎമ്മും നേതാക്കളും എന്ന കാര്യത്തിൽ തർക്കമില്ല</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1a-hundred-tongues-to-speak-of-communalism-cpm-is-afraid-to-speak-against-amit-shah-who-insulted-ambedkar.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സി.പി.എം എന്ന വർഗീയതയുടെ കാളിയൻ</title>
		<link>https://www.chandrikadaily.com/cpm-is-the-scapegoat-of-communalism.html</link>
					<comments>https://www.chandrikadaily.com/cpm-is-the-scapegoat-of-communalism.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Wed, 20 Nov 2024 03:48:39 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[Special Stories]]></category>
		<category><![CDATA[communalism]]></category>
		<category><![CDATA[CPM]]></category>
		<category><![CDATA[scapegoat]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=318226</guid>

					<description><![CDATA[രാഷ്ട്രീയത്തെ ന്യായീകരിക്കാനുള്ള ശ്രമങ്ങള്&#x200d; കുടുതല്&#x200d; അബദ്ധങ്ങളിലേക്ക് നേതാക്കളെ തള്ളിവിടുമ്പോള്&#x200d; ഈ പാര്&#x200d;ട്ടിക്കിതെന്തുപറ്റിയെന്ന് സ്വന്തം അണികള്&#x200d; തന്നെ പരസ്പരം ചോദിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിനാണ് രാഷ്ട്രീയ കേരളം സാക്ഷ്യംവഹിച്ചുകൊണ്ടിരിക്കുന്നത്.]]></description>
										<content:encoded><![CDATA[<p>മുന്&#x200d;കൂട്ടി തയ്യാറാക്കിയ പൊറാട്ടുനാടകങ്ങളെല്ലാം എട്ടു നിലയില്&#x200d; പൊട്ടുകയും ജനങ്ങളുടെ മുന്നില്&#x200d; തീര്&#x200d;ത്തും പരിഹാസ്യരായി മാറുകയും ചെയ്തപ്പോള്&#x200d; കേവല രാഷ്ട്രീയ നേട്ടങ്ങള്&#x200d;ക്കായി സംഘ്പരിവാറിനെ നാണിപ്പിക്കുന്ന വര്&#x200d;ഗീയ ധ്രുവീകരണത്തിന്റെ മാറാപ്പുപേറുന്ന സി.പി.എമ്മിന്റെ നെറികെട്ട സമീപനം കണ്ട് കേരളം മൂക്കത്തുവിരല്&#x200d; മൂക്കത്തുവിരല്&#x200d; വെച്ചുപോവുകയാണ്. ഈ രാഷ്ട്രീയത്തെ ന്യായീകരിക്കാനുള്ള ശ്രമങ്ങള്&#x200d; കുടുതല്&#x200d; അബദ്ധങ്ങളിലേക്ക് നേതാക്കളെ തള്ളിവിടുമ്പോള്&#x200d; ഈ പാര്&#x200d;ട്ടിക്കിതെന്തുപറ്റിയെന്ന് സ്വന്തം അണികള്&#x200d; തന്നെ പരസ്പരം ചോദിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിനാണ് രാഷ്ട്രീയ കേരളം സാക്ഷ്യംവഹിച്ചുകൊണ്ടിരിക്കുന്നത്.</p>
<p>കേരളം ഇന്നേവരെ സാക്ഷ്യം വഹിച്ചിട്ടില്ലാത്തവിധം അഴിമതിയുടെയും സ്വജനപക്ഷപാതത്തിന്റെയും കൂത്തരങ്ങായി സംസ്ഥാനം മാറിയപ്പോള്&#x200d; ഭരണത്തെക്കുറിച്ച് ഒരക്ഷരംപോലും ഉരിയാടാന്&#x200d; കഴിയാത്ത മുഖ്യമന്ത്രിയും സംഘവും ന്യൂനപക്ഷ ഭൂരിപക്ഷ പ്രീണനങ്ങള്&#x200d; തരാതതരംപോലെ ഉപയോഗിച്ച് കൊണ്ടിരിക്കുകയാണ്. എന്നാല്&#x200d; പഞ്ചതന്ത്രം കഥയിലെ കുറുക്കന്റെ ഈ കുശാഗ്രബുദ്ധി തിരിച്ചറിഞ്ഞ ജനാധിപത്യ വിശ്വാസികള്&#x200d; മൂര്&#x200d;ത്താവ് നോക്കി പ്രഹരം നല്&#x200d;കിയിട്ടും അതില്&#x200d;നിന്നൊന്നും ഒരുപാഠവും പഠിക്കാന്&#x200d; ഇക്കൂട്ടര്&#x200d;ക്ക് സാധിച്ചിട്ടില്ല എന്നാണ് പാലക്കാട് ഉപതിരഞ്ഞെടുപ്പ് തെളിയിക്കുന്നത്.</p>
<p>ലോക്‌സഭാ തിരഞ്ഞെടുപ്പില്&#x200d; മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളില്&#x200d; പൗരത്വ വിഷയവും ക്രിസ്ത്യന്&#x200d; പ്രദേശങ്ങളില്&#x200d; മണിപ്പൂരുമെല്ലാം ഉയര്&#x200d;ത്തിപ്പിടിച്ച് പ്രചണ്ഡമായ പ്രചരണങ്ങള്&#x200d; നടത്തിയെങ്കിലും ഈ കുതന്ത്രങ്ങള്&#x200d; തിരിച്ചറിഞ്ഞ ജനങ്ങള്&#x200d; ലക്ഷോപലക്ഷം വോട്ടുകള്&#x200d;ക്കാണ് അവരെ തൂത്തെറിഞ്ഞത്. എന്നിട്ടും പുഴുത്തുനാറിയ ഇതേ തന്ത്രങ്ങള്&#x200d; തന്നെ വീണ്ടുംപയറ്റിക്കൊണ്ടിരിക്കുമ്പോള്&#x200d; ഇടതുമുന്നണി യെന്ന സംവിധാനം എത്തിപ്പെട്ട അപചയം എത്രമേല്&#x200d; ഭീതിതമാണെന്നതാണ് പ്രകടമായിക്കൊണ്ടിരിക്കുന്നത്. പാലക്കാട് ഉപതിരഞ്ഞെടുപ്പില്&#x200d; എത്രമാത്രം പച്ചയായ രീതിയിലാണ് വര്&#x200d;ഗീയതയുടെ വിഷവിത്തുകള്&#x200d; സി.പി.എം വിതറിക്കൊണ്ടിരിക്കുന്നത് എന്നതിന്റെ ഏറ്റവും ഒടുവില ത്തെ ഉദാഹരണമാണ് ഇന്നലെ രണ്ടുപത്രങ്ങള്&#x200d;ക്ക് നല്&#x200d;കിയ പരസ്യങ്ങള്&#x200d;. തിരഞ്ഞെടുപ്പു കമ്മീഷന്റെ അനുമതിപോലും നേടാതെ മുസ്‌ലിം സമുദായത്തിലെ രണ്ടു വിഭാഗങ്ങള്&#x200d; നടത്തുന്ന പത്രങ്ങള്&#x200d;ക്ക് വര്&#x200d;ഗീയ വിഷംചീറ്റുന്ന പരസ്യങ്ങള്&#x200d; നല്&#x200d;കിയതിലൂടെ ന്യൂനപക്ഷവോട്ടുകള്&#x200d; സ്വന്തംപെ ട്ടിയിലാക്കാമെന്ന് കരുതുന്ന പിണറായിയും കൂട്ടരും ഈ സമുദായത്തെക്കുറിച്ച് എന്താണ് ധരിച്ചുവെച്ചിരിക്കുന്നത് എന്നതാണ് ബോധ്യമാകാത്തത്.</p>
<p>സി.പി.എം ആര്&#x200d;.എസ്.എസ് ബാന്ധവം വ്യത്യസ്ത സാഹചര്യങ്ങളിലായി നിരന്തരം പുറത്തുവന്നുകൊണ്ടിരിക്കുകയും ആ ഡീലിങ്ങിന്റെ അ നന്തരഫലമായി മോദി സര്&#x200d;ക്കാറിന്റെ അതേ മാതൃകയില്&#x200d; പതിറ്റാണ്ടുകളുടെ പോരാട്ടത്തിലൂടെ നേടിയെടുത്ത ന്യൂ നപക്ഷങ്ങളുടെ അവകാശങ്ങളുടെ കടക്കല്&#x200d; പിണറായി സര്&#x200d;ക്കാറും നിരന്തരമായി കത്തിവെച്ചു കൊണ്ടിരിക്കുകയുമാണ്. ഈ അന്യായത്തിന്റെയും അനീതിയുടെയും പ്രതിഫലനം കൂടിയാണ് ലോക്‌സഭാ തിരഞ്ഞെടുപ്പില്&#x200d; സംസ്ഥാനത്ത് പ്രകടമായത്. ആ യാഥാര്&#x200d;ത്ഥ്യത്തെ തിരിച്ചറി ഞ്ഞ് തിരുത്തലുകള്&#x200d; വരുത്തുന്നതിന് പകരം വൈകാരിക വിക്ഷോഭങ്ങള്&#x200d;ക്കൊണ്ട് ഒരു സമുദായത്തെ എക്കാലവും വഞ്ചിച്ചുനിര്&#x200d;ത്താമെന്നും ബംഗാളിലെയും ത്രിപുരയിലെയും പോലെ അവരെ വണ്ടിക്കാളകളാക്കി മാറ്റാമെന്നുമാണ് സി.പി.എം സ്വപ്‌നംകാണുന്നതെങ്കില്&#x200d; കേരളത്തിലെ ന്യൂനപക്ഷങ്ങളെക്കുറിച്ച് സി.പി.എമ്മിന് ഇനിയും ഒരു ചുക്കും മനസ്സിലായിട്ടില്ല എന്നുമാത്രമേ കരുതാന്&#x200d; കഴിയൂ.</p>
<p>ഒരു ഭാഗത്ത് ന്യൂനപക്ഷങ്ങളുടെ കണ്ണില്&#x200d;പൊടിയിടാനുള്ള ശ്രമങ്ങള്&#x200d; നടത്തുമ്പോള്&#x200d; മറുഭാഗത്ത് ഭൂരിപക്ഷ വര്&#x200d;ഗീയത ആളിക്കത്തിക്കാനും ഇവര്&#x200d; ഒരുമടിയും കാണിക്കുന്നില്ല. പക്ഷേ അതിനായി രൂപപ്പെടുത്തുന്ന അജണ്ടകളെല്ലാം അമ്പേ പരാജയപ്പെട്ടുപോയി എന്നതാണ് വാസ്തവം. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്&#x200d;ക്കെതിരെ പിണറായി വിജയന്&#x200d; രംഗത്തെത്തിയത് ഈ അജണ്ടയുടെ ഭാഗമായിരുന്നുവെങ്കില്&#x200d; ആ ഹീനശ്രമങ്ങളെ കക്ഷിരാഷ്ട്രീയങ്ങള്&#x200d;ക്കതീതമായി ജനങ്ങള്&#x200d; എതിര്&#x200d;ത്തുതോല്&#x200d;പ്പിക്കുകയായിരുന്നു. വിഭാഗീയതയുടെയും വിദ്വേഷത്തിന്റെയും വഴിയില്&#x200d; നിന്ന് സ്‌നേഹത്തിന്റെയും സഹിഷ്ണുതയുടെയും മാര്&#x200d;ഗത്തിലേക്ക് ഒരാള്&#x200d; കടന്നുവരികയും പുകള്&#x200d;പെറ്റ കൊടപ്പനക്കല്&#x200d; തറവാട്ടിലെത്തി അനുഗ്രഹങ്ങളേറ്റുവാങ്ങുകയും ചെയ്യുമ്പോള്&#x200d; ഇടതുപാളയത്തില്&#x200d; നിന്ന് മുഖ്യ മന്ത്രിയുടെ നേതൃത്വത്തില്&#x200d; കൂട്ടനിലവിളികളുയരുന്നതെന്തിനാണെന്ന ജനാധിപത്യകേരളത്തിന്റെ ചോദ്യത്തിന് മുന്നില്&#x200d; സി.പി.എം ഉത്തരംമുട്ടിനില്&#x200d;ക്കുകയാണ്. വര്&#x200d;ഗീയ തയുടെ കാളിയന്&#x200d;മാരായി മാറിയ സി.പി.എമ്മിന്റെ ധ്രുവി കരണ ശ്രമങ്ങള്&#x200d;ക്ക് ഏതെങ്കിലും റാന്&#x200d;മുളികളുടെ ഒളിഞ്ഞും തെളിഞ്ഞമുള്ള പിന്തുണ ലഭിക്കുന്നുണ്ടാവാം. എന്നാല്&#x200d; ഈ നെറികേടിനെതിരെയുള്ള മതേതര കേരളത്തിന്റെ പ്രതികരണം ഇന്ന് പാലക്കാട് നിയമസഭാ<br />
മണ്ഡലത്തില്&#x200d; വിനിയോഗിക്കപ്പടുമെന്ന കാര്യത്തില്&#x200d; സംശയമില്ല.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/cpm-is-the-scapegoat-of-communalism.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കേരളം വർഗീയതയ്ക്ക് ഇടമില്ലാത്ത നാട്, യുഡിഎഫ് ഇന്ത്യ മുന്നണിക്ക് മാതൃക: രേവന്ത് റെഡ്ഡി</title>
		<link>https://www.chandrikadaily.com/kerala-is-a-land-where-there-is-no-room-for-communalism-a-role-model-for-udf-india-front-revanth-reddy.html</link>
					<comments>https://www.chandrikadaily.com/kerala-is-a-land-where-there-is-no-room-for-communalism-a-role-model-for-udf-india-front-revanth-reddy.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 27 May 2024 13:15:15 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[communalism]]></category>
		<category><![CDATA[news]]></category>
		<category><![CDATA[revanth reddy]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=298755</guid>

					<description><![CDATA[മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്&#x200d; സാദിഖലി ശിഹാബ് തങ്ങളുടെ സ്‌നേഹസദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു രേവന്ത് റെഡ്ഡി.]]></description>
										<content:encoded><![CDATA[<p>വര്&#x200d;ഗീയതയ്ക്ക് ഇടം നല്&#x200d;കാത്ത നാടാണ് കേരളമെന്ന് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. രാഹുല്&#x200d; ഗാന്ധി പറഞ്ഞത് എന്റെ കുടുംബമാണ് എന്നാണ്. ഇന്ത്യ മുന്നണിക്ക് മാതൃകയാണ് യുഡിഎഫ്. നമ്മുടെ സംസ്‌കാരത്തെയും അടുത്ത തലമുറയെയും സംരക്ഷിക്കാന്&#x200d; വര്&#x200d;ഗീയ ശക്തികള്&#x200d;ക്കെതിരെ പോരാട്ടം തുടരണമെന്നും രേവന്ത് റെഡ്ഡി പറഞ്ഞു.</p>
<p>മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്&#x200d; സാദിഖലി ശിഹാബ് തങ്ങളുടെ സ്‌നേഹസദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു രേവന്ത് റെഡ്ഡി. രാജ്യത്തെ എല്ലാ വിഭാഗവും ഒന്നിച്ച് ജീവിക്കാനാണ് ആഗ്രഹിക്കുന്നത്.</p>
<p>കേരളം ഇക്കാര്യത്തില്&#x200d; മാതൃകയാണ്. കേരളത്തില്&#x200d; വര്&#x200d;ഗീയ ശക്തികള്&#x200d;ക്ക് ഇടം നല്&#x200d;കിയിട്ടില്ല. സ്‌നേഹ സദസിന്റെ സന്ദേശം രാജ്യം മുഴുവന്&#x200d; വേണമെന്നും അതിന് വേണ്ടി ശ്രമിക്കുമെന്നും രേവന്ത് റെഡ്ഡി വ്യക്തമാക്കി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kerala-is-a-land-where-there-is-no-room-for-communalism-a-role-model-for-udf-india-front-revanth-reddy.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വര്&#x200d;ഗീയത വിളമ്പി കേന്ദ്ര സര്&#x200d;ക്കാര്&#x200d; സംവിധാനവും; പ്രധാനമന്ത്രിയുടെ ഉപദേശക സമിതി പുറത്തുവിട്ട ജനസംഖ്യ കണക്കുകള്&#x200d; വിവാദത്തില്&#x200d;</title>
		<link>https://www.chandrikadaily.com/central-government-system-serving-communalism-the-population-figures-released-by-the-prime-ministers-advisory-committee-are-in-controversy.html</link>
					<comments>https://www.chandrikadaily.com/central-government-system-serving-communalism-the-population-figures-released-by-the-prime-ministers-advisory-committee-are-in-controversy.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Fri, 10 May 2024 04:58:41 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[central government]]></category>
		<category><![CDATA[communalism]]></category>
		<category><![CDATA[population figures]]></category>
		<category><![CDATA[released]]></category>
		<category><![CDATA[system]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=297254</guid>

					<description><![CDATA['ഷെയര്&#x200d; ഓഫ് റിലീജിയസ് മൈനോറിറ്റീസ്: എ ക്രോസ് കണ്&#x200d;ട്രി അനാലിസിസ് (1950-2015)'എന്ന തലക്കെട്ടില്&#x200d; പുറത്തിറങ്ങിയ പ്രധാനമന്ത്രിക്കുള്ള സാമ്പത്തിക ഉപദേശക സമിതിയുടെ റിപ്പോര്&#x200d;ട്ടിലാണ് രാജ്യത്തെ മുസ്ലിം ജനസംഖ്യ വര്&#x200d;ധിച്ചതായുള്ള വിവരങ്ങളുള്ളത്. ഇതേ റിപ്പോര്&#x200d;ട്ട് രാജ്യത്തെ ഹിന്ദുക്കളുടെ ജനസംഖ്യ കുത്തനെ ഇടിഞ്ഞുവെന്നും അവകാശപ്പെടുന്നു.]]></description>
										<content:encoded><![CDATA[<p>വര്&#x200d;ഗീയത വിളമ്പാന്&#x200d; കേന്ദ്ര സര്&#x200d;ക്കാര്&#x200d; സംവിധാനങ്ങളെയും കൂട്ടുപിടിച്ച് ബി.ജെ.പി. ഇന്ത്യയില്&#x200d; മുസ്ലിം ജനസംഖ്യയില്&#x200d; വന്&#x200d; കുതിച്ചുചാട്ടമുണ്ടായെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഉപദേശക സമിതി (ഇ.എ.സി.പി.എം) പുറത്തുവിട്ട റിപ്പോര്&#x200d;ട്ടാണ് നിലവില്&#x200d; ചര്&#x200d;ച്ചയാകുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിനിടയില്&#x200d; വിദ്വേഷം വളര്&#x200d;ത്തുക എന്ന ലക്ഷ്യത്തിനായി ബി.ജെ.പി സര്&#x200d;ക്കാര്&#x200d; സംവിധാനങ്ങളെയും ഉപയോഗിക്കുന്നു എന്നതിന്റെ അവസാന ഉദാഹരണമാണ് ഈ റിപ്പോര്&#x200d;ട്ട്.</p>
<p>&#8216;ഷെയര്&#x200d; ഓഫ് റിലീജിയസ് മൈനോറിറ്റീസ്: എ ക്രോസ് കണ്&#x200d;ട്രി അനാലിസിസ് (1950-2015)&#8217;എന്ന തലക്കെട്ടില്&#x200d; പുറത്തിറങ്ങിയ പ്രധാനമന്ത്രിക്കുള്ള സാമ്പത്തിക ഉപദേശക സമിതിയുടെ റിപ്പോര്&#x200d;ട്ടിലാണ് രാജ്യത്തെ മുസ്ലിം ജനസംഖ്യ വര്&#x200d;ധിച്ചതായുള്ള വിവരങ്ങളുള്ളത്. ഇതേ റിപ്പോര്&#x200d;ട്ട് രാജ്യത്തെ ഹിന്ദുക്കളുടെ ജനസംഖ്യ കുത്തനെ ഇടിഞ്ഞുവെന്നും അവകാശപ്പെടുന്നു.</p>
<p>1950 മുതല്&#x200d; 2015 വരെയുള്ള കാലയളവില്&#x200d; രാജ്യത്തെ ഹിന്ദുക്കളുടെ ജനസംഖ്യ 84.68 ശതമാനത്തില്&#x200d; നിന്ന് 7.82 ശതമാനം കുറഞ്ഞ് 78.06 ശതമാനമായെന്നാണ് റിപ്പോര്&#x200d;ട്ടിലുള്ളത്. ഈ കാലയളവില്&#x200d; രാജ്യത്തെ മുസ്ലിം ജനസംഖ്യ 9.84 ശതമാനത്തില്&#x200d; നിന്നും 14.09 ശതമാനമായി വര്&#x200d;ധിച്ചുവെന്നും റിപ്പോര്&#x200d;ട്ട് വാദിക്കുന്നു. ക്രിസ്ത്യാനികളുടെ ജനസംഖ്യയില്&#x200d; 5.38 ഉം സിഖുകാരുടെ ജനസംഖ്യയില്&#x200d; 6.58 ശതമാനവും വര്&#x200d;ധനവ് ഉണ്ടായെന്നും റിപ്പോര്&#x200d;ട്ടില്&#x200d; പറയുന്നു.</p>
<p>റിപ്പോര്&#x200d;ട്ട് വിവാദമായതോടെ ഉപദേശക സമിതിയുടെ കണക്കുകളെ ന്യായീകരിച്ച് ബി.ജെ.പി നേതാക്കള്&#x200d; രംഗത്തെത്തി. യു.പി.എ ഭരണകാലത്ത് ഉണ്ടായ കോണ്&#x200d;ഗ്രസിന്റെ അവഗണനയാണ് ഹിന്ദുക്കളുടെ എണ്ണത്തില്&#x200d; ഇടിവുണ്ടാകാന്&#x200d; കാരണമായതെന്ന് ബി.ജെ.പി ഐ.ടി വിഭാഗം തലവന്&#x200d; അമിത് മാളവ്യ പറഞ്ഞു. കോണ്&#x200d;ഗ്രസ് വീണ്ടും അധികാരത്തിലെത്തിയാല്&#x200d; ഹിന്ദുക്കള്&#x200d;ക്ക് ഒരു രാജ്യം പോലും അവശേഷിക്കാത്ത അവസ്ഥ ഉണ്ടാകുമെന്നും അമിത് മാളവ്യ കൂട്ടിച്ചേര്&#x200d;ത്തു.</p>
<p>അതേസമയം ഉപദേശക സമിതിയുടെ റിപ്പോര്&#x200d;ട്ടിനെ ഇന്ത്യാ സഖ്യം രൂക്ഷമായി വിമര്&#x200d;ശിച്ചു. സമിതിയുടെ റിപ്പോര്&#x200d;ട്ടിനെതിരെ വിമര്&#x200d;ശനവുമായി ആര്&#x200d;.ജെ.ഡി നേതാവ് തേജസ്വി യാദവ് രംഗത്തെത്തി. സെന്&#x200d;സസ് പോലും നടത്താതെ മുസ്ലിം ജനസംഖ്യയില്&#x200d; വര്&#x200d;ധനവുണ്ടായെന്ന് അവകാശപ്പെടുന്ന ഈ കണക്കുകള്&#x200d; എങ്ങനെയാണ് ലഭിച്ചതെന്ന് തേജസ്വി യാദവ് ചോദിച്ചു. നരേന്ദ്ര മോദി നിങ്ങള്&#x200d; ഈ രാജ്യത്തിന്റെ പ്രധാനമന്ത്രിയാണ്. ദയവായി ഈ ഹിന്ദു -മുസ്‌ലിം ബൈനറി മാറ്റിവെച്ച് രാജ്യത്തെ യഥാര്&#x200d;ത്ഥ പ്രശ്‌നങ്ങളെ കുറിച്ച് സംസാരിക്കൂ എന്നും അദ്ദേഹം പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/central-government-system-serving-communalism-the-population-figures-released-by-the-prime-ministers-advisory-committee-are-in-controversy.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബി.ജെ.പിയെപ്പോലെ വര്&#x200d;ഗീയത ആയുധമാക്കി നേപ്പാള്&#x200d; ജനതാ പാര്&#x200d;ട്ടി; ലക്ഷ്യം ഹിന്ദുരാഷ്ട്രം</title>
		<link>https://www.chandrikadaily.com/nepal-janata-party-has-weaponized-communalism-like-bjp-the-goal-is-hindu-rashtra.html</link>
					<comments>https://www.chandrikadaily.com/nepal-janata-party-has-weaponized-communalism-like-bjp-the-goal-is-hindu-rashtra.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Fri, 25 Aug 2023 14:47:37 +0000</pubDate>
				<category><![CDATA[Indepth]]></category>
		<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Politics]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[Special Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[world]]></category>
		<category><![CDATA[communalism]]></category>
		<category><![CDATA[nepal]]></category>
		<category><![CDATA[nepal janatha party]]></category>
		<category><![CDATA[weaponized]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=271499</guid>

					<description><![CDATA[സംഘപരിവാറിനെപ്പോലെ ഒരു ഹിന്ദുരാഷ്ട്രമാണ് തങ്ങളുടേയും ലക്ഷ്യമെന്നാണ് എന്&#x200d;.ജെ.പി പറയുന്നത്]]></description>
										<content:encoded><![CDATA[<p>ഇന്ത്യയുടെ അയല്&#x200d;രാജ്യമായ നേപ്പാളിലും വര്&#x200d;ഗീയത ആയുധമാക്കി ഒരു രാഷ്ട്രീയപ്പാര്&#x200d;ട്ടി. നേപ്പാള്&#x200d; ജനതാ പാര്&#x200d;ട്ടി എന്ന് പേരിട്ടിരിക്കുന്ന സംഘടന ബി.ജെ.പിയെ അനുകരിച്ചാണ് നേപ്പാളില്&#x200d; പ്രവര്&#x200d;ത്തിക്കുന്നത്. സംഘപരിവാറിനെപ്പോലെ ഒരു ഹിന്ദുരാഷ്ട്രമാണ് തങ്ങളുടേയും ലക്ഷ്യമെന്നാണ് എന്&#x200d;.ജെ.പി പറയുന്നത്. ഈ മാസം ആദ്യം എന്&#x200d;.ജെ.പിയുടെ 46 കാരനായ സീനിയര്&#x200d; വൈസ് പ്രസിഡന്റ് ഖേം നാഥ് ആചാര്യ ഡല്&#x200d;ഹി സന്ദര്&#x200d;ശിച്ചിരുന്നു. ദേശീയ തലസ്ഥാനത്ത് അദ്ദേഹം ബി.ജെ.പി നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തി.</p>
<p>ജെ.പി. നദ്ദ, ബി.എല്&#x200d;. സന്തോഷ്, കേന്ദ്രമന്ത്രി അര്&#x200d;ജുന്&#x200d; റാം മേഘ്‌വാള്&#x200d;, ലഡാക്ക് എം.പി ജംയാങ് സെറിംഗ് നംഗ്യാല്&#x200d;, ബാബ രാംദേവിന്റെ അസോസിയേറ്റ് ബാല്&#x200d; കൃഷ്ണയെയും തുടങ്ങിയവരുമായെല്ലാം ഖേം നാഥ് കൂടിക്കാഴ്ച നടത്തി. &#8216;ദി പ്രിന്റു&#8217;മായി നടത്തിയ അഭിമുഖത്തിലാണ് തങ്ങളുടെ ആശയങ്ങളെക്കുറിച്ചും ബി.ജെ.പി ബാന്ധവത്തെക്കുറിച്ചും ഖേം നാഥ് മനസുതുറന്നത്.</p>
<p>&#8216;ജനസംഖ്യയുടെ 80 ശതമാനത്തിലേറെയും ഹിന്ദുമതം അനുഷ്ഠിക്കുന്നവരുള്ള നാടാണ്? ദേവഭൂമിയായ നേപ്പാളില്&#x200d;. അവിടത്തെ ഹിന്ദുക്കള്&#x200d; ഇപ്പോഴും തങ്ങളുടെ ഹിന്ദു സ്വത്വത്തെ ഭയപ്പെടുന്നു. അതിന് കാരണം രാജ്യത്തെ മതേതരര്&#x200d; എന്ന് വിളിക്കപ്പെടുന്നവരാണ്. മതപരിവര്&#x200d;ത്തനം ഇന്ന് വലിയ ഭീഷണിയാണ്. കുറച്ചു കാലമായി ഞങ്ങള്&#x200d; ഇതിനെതിരേ ശബ്ദം ഉയര്&#x200d;ത്തുന്നു. ഇപ്പോള്&#x200d; നേപ്പാളിനെ ഒരു ഹിന്ദു രാഷ്ട്രമാക്കി മാറ്റാനുള്ള സമയം വന്നതായി ഞങ്ങള്&#x200d;ക്ക് തോന്നുന്നു&#8217;ഖേം നാഥ് പറഞ്ഞു. 2004 ലിലാണ് എന്&#x200d;.ജെ.പി രൂപീകരിച്ചത്. അന്നുമുതല്&#x200d; നിരവധി തിരഞ്ഞെടുപ്പുകളില്&#x200d; അവര്&#x200d; പ്രവര്&#x200d;ത്തിച്ചുവരികയാണ്. 2022ലാണ് എന്&#x200d;.ജെ.പിക്ക് തങ്ങളുടെ ആദ്യ വിജയം കരസ്ഥമാക്കാന്&#x200d; കഴിഞ്ഞത്.</p>
<p>നേപ്പാളി രാഷ്ട്രീയത്തില്&#x200d; ഇന്ത്യയിലെ ഹിന്ദുത്വ ഗ്രൂപ്പുകളുടെ ഇടപെടല്&#x200d; സജീവമാണെന്ന യു.എസ് സ്‌റ്റേറ്റ് ഡിപ്പാര്&#x200d;ട്ട്‌മെന്റ് റിപ്പോര്&#x200d;ട്ട് നേരത്തേ പുറത്തുവന്നിരുന്നു. നേപ്പാളിലെ രാഷ്ട്രീയക്കാര്&#x200d;ക്ക് മതേതരത്വത്തിനെ പ്രചരണം നടത്താനും വര്&#x200d;ഗീയത പ്രചരിപ്പിക്കാനും ഇന്ത്യന്&#x200d; ഹിന്ദുത്വ പാര്&#x200d;ട്ടികള്&#x200d; ഫണ്ട് നല്&#x200d;കുന്നതായും യു.എസ് സ്‌റ്റേറ്റ് ഡിപ്പാര്&#x200d;ട്ട്‌മെന്റ് റിപ്പോര്&#x200d;ട്ട് പറഞ്ഞിരുന്നു.</p>
<p>&#8216;ഒറ്റനോട്ടത്തില്&#x200d; എന്&#x200d;.ജെ.പിയും ബി.ജെ.പിയെപ്പോലെയാണ്. ദീന്&#x200d;ദയാല്&#x200d; ഉപാധ്യായയുടെ ഇന്റഗ്രല്&#x200d; ഹ്യൂമാനിറ്റി തന്നെയാണ് ഞങ്ങളുടേയും ആശയം. ഞങ്ങളുടെ തിരഞ്ഞെടുപ്പ് ചിഹ്നങ്ങള്&#x200d; ഏറെക്കുറെ ഒന്നുതന്നെയാണ്. പ്രത്യയശാസ്ത്രപരമായ മുന്നണിയിലും ഹിന്ദു രാഷ്ട്ര തത്വത്തിലും എന്&#x200d;ജെപിയും ബിജെപിയും ഒന്നുതന്നെയാണ്. ബിജെപിയെപ്പോലെ ദീന്&#x200d;ദയാല്&#x200d; ഉപാധ്യായ മുന്നോട്ടുവച്ച സമഗ്ര മാനവികതയില്&#x200d; ഞങ്ങള്&#x200d; വിശ്വസിക്കുന്നു&#8217;ഖേം നാഥ് ആചാര്യ പറയുന്നു.</p>
<p>നേപ്പാളിലെ രാഷ്ട്രീയം സാവധാനം മാറിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. &#8216;നേപ്പാളിനെ ഒരു ഹിന്ദു രാഷ്ട്രമായി അംഗീകരിക്കാതെ &#8216;മതേതരവാദികളും കമ്മ്യൂണിസ്റ്റുകളും&#8217; എന്ന് വിളിക്കപ്പെടുന്നവര്&#x200d;ക്ക് പോലും അവരുടെ രാഷ്ട്രീയ പ്രവര്&#x200d;ത്തനം ഇപ്പോള്&#x200d; സാധ്യമല്ല. 2022ല്&#x200d;, അന്നത്തെ ടൂറിസം, സാംസ്‌കാരിക മന്ത്രിയും കമ്മ്യൂണിസ്റ്റ് പാര്&#x200d;ട്ടി ഓഫ് നേപ്പാളിന്റെ (യൂണിഫൈഡ് സോഷ്യലിസ്റ്റ്) നേതാവുമായ പ്രേം അലെ, നേപ്പാളിനെ ഒരു ഹിന്ദു രാഷ്ട്രമാക്കാനുള്ള ആവശ്യം പരിഗണിക്കുമെന്ന് പറഞ്ഞിരുന്നു. കാഠ്മണ്ഡുവില്&#x200d; വേള്&#x200d;ഡ് ഹിന്ദു ഫെഡറേഷന്റെ ദ്വിദിന എക്‌സിക്യൂട്ടീവ് കൗണ്&#x200d;സില്&#x200d; യോഗത്തിന്റെ ഉദ്ഘാടന വേളയില്&#x200d; സംസാരിക്കവെ, അത്തരമൊരു ആവശ്യം ഉയര്&#x200d;ന്നാല്&#x200d; താന്&#x200d; ക്രിയാത്മകമായ പങ്ക് വഹിക്കുമെന്ന് അലെ പറഞ്ഞിട്ടുണ്ട്?&#8217;ആചാര്യ പറഞ്ഞു.</p>
<p>ആചാര്യയുടെ അഭിപ്രായത്തില്&#x200d;, 2027 ലെ പൊതുതെരഞ്ഞെടുപ്പില്&#x200d; എന്&#x200d;.ജെ.പിക്കാണ് കൂടുതല്&#x200d; വിജയ സാധ്യത. പാര്&#x200d;ട്ടിക്ക് 40,000 അംഗങ്ങളുണ്ടെന്നും 2027 ലെ തിരഞ്ഞെടുപ്പില്&#x200d; നേപ്പാള്&#x200d; പാര്&#x200d;ലമെന്റിലെ 275 സീറ്റുകളില്&#x200d; 100 എണ്ണത്തിലും മത്സരിക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറയുന്നു.</p>
<p>&#8216;ഞങ്ങള്&#x200d; ഇപ്പോള്&#x200d; പാര്&#x200d;ട്ടിയെ പുനരുജ്ജീവിപ്പിക്കുകയാണ്. പ്രാദേശിക പഞ്ചായത്ത് തിരഞ്ഞെടുപ്പില്&#x200d; 17 സീറ്റുകള്&#x200d; നേടാന്&#x200d; കഴിഞ്ഞു, ഇത് ഞങ്ങള്&#x200d;ക്ക് ഒരു തുടക്കമാണ്. ഞങ്ങള്&#x200d; ഉയര്&#x200d;ത്തിക്കാട്ടുന്ന ഹിന്ദു സമൂഹവുമായി ബന്ധപ്പെട്ട നിരവധി വിഷയങ്ങള്&#x200d; വോട്ടര്&#x200d;മാരില്&#x200d; പ്രതിധ്വനിക്കുന്നതിനാല്&#x200d; 2027ലെ തിരഞ്ഞെടുപ്പില്&#x200d; ഞങ്ങള്&#x200d;ക്ക് വലിയ സാധ്യതയുണ്ട്?&#8217;ആചാര്യ പറഞ്ഞു.</p>
<p><strong>നേപ്പാള്&#x200d; ഹിന്ദുരാഷ്ട്രമാക്കണം</strong></p>
<p>നേപ്പാളില്&#x200d; ഹിന്ദു ദേശീയതയുടെ വ്യാപകമായി ശ്രദ്ധനേടുന്ന സമയത്താണ് ആചാര്യയുടെ ഇന്ത്യ സന്ദര്&#x200d;ശനം. ഈ വര്&#x200d;ഷം ഫെബ്രുവരിയില്&#x200d;, നേപ്പാള്&#x200d; മുന്&#x200d; രാജാവ് ഗ്യാനേന്ദ്ര ഷാ, രാജ്യത്തെ &#8216;ഹിന്ദു രാഷ്ട്രം&#8217; ആക്കാനുള്ള പ്രചാരണത്തില്&#x200d; അണി ചേര്&#x200d;ന്നതായി റിപ്പോര്&#x200d;ട്ടുണ്ട്. എന്നാല്&#x200d; ഇന്ത്യയില്&#x200d; ബി.ജെ.പി നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയില്&#x200d; ചര്&#x200d;ച്ച ചെയ്ത കാര്യങ്ങളുടെ വിശദാംശങ്ങള്&#x200d; പങ്കുവെക്കാന്&#x200d; ആചാര്യ വിസമ്മതിച്ചു.</p>
<p>&#8216;ഇതൊരു രാഷ്ട്രീയ സന്ദര്&#x200d;ശനമായിരുന്നു. അതേക്കുറിച്ച്? പുറത്തുപറയുന്നത്? ബുദ്ധിയല്ല. ഞങ്ങള്&#x200d; ബി.ജെ.പി അധ്യക്ഷന്&#x200d; ജെ.പി. നദ്ദയെപ്പോലുള്ള നിരവധി നേതാക്കളെ കണ്ടു.ഹരിയാനയില്&#x200d; നിന്നുള്ള ബി.ജെ.പി നേതാക്കളെയും കണ്ടു. നേതാക്കളെ കണ്ടത് അവര്&#x200d;ക്ക്? സംഘപരിവാര്&#x200d; പശ്ചാത്തലമുള്ളതുകൊണ്ടാണ്. ഞാനും ഒരു സംഘ നേതാവാണ്. ബി.ജെ.പിക്കും സംഘ പശ്ചാത്തലമുണ്ട്. അതുകൊണ്ടാണ് നേതാക്കളെ കാണാനും ഞങ്ങളുടെ അഭിപ്രായങ്ങള്&#x200d; കൈമാറാനും ശ്രമിച്ചത്&#8217; ആചാര്യ പറഞ്ഞു.</p>
<p>നേപ്പാളിലെ എല്ലായിടത്തും താമര വിരിയുമെന്നും അദ്ദേഹം പറഞ്ഞു. &#8216;മതപരമായ വീക്ഷണകോണില്&#x200d;, ഇത് ലക്ഷ്മിയുമായും ബുദ്ധനുമായും ബന്ധപ്പെട്ടിരിക്കുന്നു. അതിനാലാണ് ഞങ്ങള്&#x200d; താമര ചിഹ്നം സ്വീകരിക്കുകയും അത് ഞങ്ങളുടെ തിരഞ്ഞെടുപ്പ് ചിഹ്നമായി മാറുകയും ചെയ്തത്&#8217; അദ്ദേഹം പറഞ്ഞു. &#8216;വേദങ്ങളുടെ ഉത്ഭവം നേപ്പാളിലാണ്. ദീന്&#x200d;ദയാല്&#x200d; ജി ഈ തത്ത്വചിന്തയ്ക്ക് ഒരു ലിഖിത രൂപം നല്&#x200d;കി. കുറച്ച് കാലമായി ബി.ജെ.പി ഈ പ്രത്യയശാസ്ത്രമാണ് പിന്തുടരുന്നത്. അല്&#x200d;പ്പം വൈകിയാണെങ്കിലും ഞങ്ങളും അതേ പ്രത്യയശാസ്ത്രം പിന്തുടരുകയാണ്&#8217;ആചാര്യ പറഞ്ഞു.</p>
<p>നേപ്പാളിനെ ഹിന്ദുരാഷ്ട്രമാക്കുകയാണ് പാര്&#x200d;ട്ടിയുടെ ലക്ഷ്യം. അതുകൊണ്ടാണ് ബി.ജെ.പിയുമായുള്ള ബന്ധം ശക്തിപ്പെടുത്താന്&#x200d; ശ്രമിക്കുന്നത്. ഞങ്ങള്&#x200d; ലോകമെമ്പാടുമുള്ള ഹിന്ദു സമാജം നേതാക്കളെ കാണാന്&#x200d; ശ്രമിക്കുകയാണ്. ഇന്ത്യയും നേപ്പാളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനും ഞങ്ങള്&#x200d; ശ്രമിക്കുന്നു&#8217;ഖേം നാഥ് ആചാര്യ പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/nepal-janata-party-has-weaponized-communalism-like-bjp-the-goal-is-hindu-rashtra.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>തെലങ്കാനയിലെ മുസ്‌ലിം സംവരണം എടുത്ത് കളയുമെന്ന് അമിത് ഷാ; മുസ്‌ലിം വിരുദ്ധ പ്രസംഗമല്ലാതെ മറ്റൊരു ലക്ഷ്യവും ബി.ജെ.പിക്ക് ഇല്ലെന്ന് ഉവൈസി</title>
		<link>https://www.chandrikadaily.com/amit-shah-will-remove-muslim-reservation-in-telangana-uwaisi-said-that-bjp-has-no-other-purpose-than-anti-muslim-speech.html</link>
					<comments>https://www.chandrikadaily.com/amit-shah-will-remove-muslim-reservation-in-telangana-uwaisi-said-that-bjp-has-no-other-purpose-than-anti-muslim-speech.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 24 Apr 2023 04:45:11 +0000</pubDate>
				<category><![CDATA[Indepth]]></category>
		<category><![CDATA[india]]></category>
		<category><![CDATA[main stories]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[amit sha]]></category>
		<category><![CDATA[communalism]]></category>
		<category><![CDATA[muslim reservation]]></category>
		<category><![CDATA[telangana]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=249671</guid>

					<description><![CDATA[അവര്&#x200d;ക്ക് വാഗ്ദാനം ചെയ്യാന്&#x200d; കഴിയുന്നത് വ്യാജ ഏറ്റുമുട്ടലുകളും, കര്&#x200d;ഫ്യൂവും ബുല്&#x200d;ഡോസറുകളും ക്രിമിനലുകളുടെ ജയില്&#x200d;മോചനവുമൊക്കെയാണ്.]]></description>
										<content:encoded><![CDATA[<p>ഭരണത്തിലെത്തിയാല്&#x200d; തെലങ്കാനയിലെ മുസ്‌ലിം സംവരണം എടുത്തു കളയുമെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രസ്ഥാവനക്കെതിരെ ആള്&#x200d; ഇന്ത്യ മജ്‌ലിസ് ഇ -ഇത്തിഹാദുല്&#x200d; മുസ്‌ലിമിന്&#x200d; (എ.ഐ.എം.ഐ.എം) അധ്യക്ഷന്&#x200d; അസറുദ്ദീന്&#x200d; ഉവൈസി. സംസ്ഥാനത്തിന്റെ കാര്യത്തില്&#x200d; മുസ്‌ലിം വിരുദ്ധ പ്രസംഗമല്ലാതെ മറ്റൊന്നും ബി.ജെ.പിയുടെ ഭാഗത്ത് നിന്നുണ്ടാകില്ലെന്ന് ഉവൈസി പറഞ്ഞു.</p>
<p>അവര്&#x200d;ക്ക് വാഗ്ദാനം ചെയ്യാന്&#x200d; കഴിയുന്നത് വ്യാജ ഏറ്റുമുട്ടലുകളും, കര്&#x200d;ഫ്യൂവും ബുല്&#x200d;ഡോസറുകളും ക്രിമിനലുകളുടെ ജയില്&#x200d;മോചനവുമൊക്കെയാണ്. തെലങ്കാനയിലെ ജനങ്ങളോട് നിങ്ങള്&#x200d;ക്ക് ഇത്ര വെറുപ്പെന്തിനാണ്? ഉവൈസി ചോദിച്ചു.</p>
<p>നേരത്തെ ഞങ്ങള്&#x200d;ക്ക് എ.ഐ.എം.ഐമ്മിനെ ഭയമില്ലെന്നും ചന്ദ്രശേഖരറാവു സര്&#x200d;ക്കാര്&#x200d; ഉവൈസിയുടെ അജണ്ടക്കനുസരിച്ചാണ് പ്രവര്&#x200d;ത്തിക്കുന്നതെന്നും അമിത് ഷാ ആരോപിച്ചിരുന്നു.</p>
<p>തെലങ്കാനയില്&#x200d; ബി.ജെ.പി ഭരണത്തിലെത്തിയാല്&#x200d; ഭരണഘടനാ വിരുദ്ധമായ ഈ സംവരണം ഞങ്ങള്&#x200d; അവസാനിപ്പിക്കുകയും എസ്.സി എസ്.ടി ഒ.ബി.സി അവകാശങ്ങള്&#x200d; സംരക്ഷിക്കുകയും, വിദ്യാഭ്യാസ സ്ഥാപനങ്ങളില്&#x200d; ഭരണഘടനാ വിരുദ്ധമായി മുസ്‌ലിങ്ങള്&#x200d;ക്ക് സംവരണം നല്&#x200d;കുകയാണെന്നും അമിത് ഷാ പറഞ്ഞു.</p>
<p>ഒരു വശത്ത് പ്രധാനമന്ത്രി മോദി സാമൂഹ്യമായും സാമ്പത്തികമായും പിന്നോക്കം നില്&#x200d;ക്കുന്ന മുസ്‌ലിങ്ങളെക്കുറിച്ച് സംസാരിക്കുമ്പോള്&#x200d; മറുവശത്ത് അമിത് ഷാ അവരുടെ സംവരണം അവസാനിപ്പിക്കുമെന്ന് പറയുകയാണെന്നും ഈ നിലപാടുകളിലെ ഗൂഢലക്ഷ്യങ്ങള്&#x200d; മനസ്സിലാക്കണമെന്നും ഉവൈസി തിരിച്ചടിച്ചു.</p>
<p>വര്&#x200d;ധിച്ച് വരുന്ന പണപ്പെരുപ്പത്തെയും തൊഴിലില്ലായ്മയെയും പറ്റി അമിത് ഷാ വല്ലപ്പോഴുമെങ്കിലും സംസാരിക്കണമെന്നും രാജ്യത്ത് ഏറ്റവുമുയര്&#x200d;ന്ന പ്രതിശീര്&#x200d;ഷ വരുമാനവുള്ള സംസ്ഥാനമാണ് തെലങ്കാനയെന്നും ഉവൈസി പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/amit-shah-will-remove-muslim-reservation-in-telangana-uwaisi-said-that-bjp-has-no-other-purpose-than-anti-muslim-speech.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഹിജാബിട്ട പെണ്&#x200d;കുട്ടികളെ തീവ്രവാദികളെന്ന് വിളിച്ച യശ്പാല്&#x200d; സുവര്&#x200d;ണക്ക് സീറ്റ് നല്&#x200d;കി ബി.ജെ.പി</title>
		<link>https://www.chandrikadaily.com/communalism-to-bjp-leader.html</link>
					<comments>https://www.chandrikadaily.com/communalism-to-bjp-leader.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sat, 15 Apr 2023 11:43:54 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[communalism]]></category>
		<category><![CDATA[karnataka election]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=248089</guid>

					<description><![CDATA[ഹിജാബ് ധരിച്ച വിദ്യാര്&#x200d;ഥികളെ തീവ്രവാദികളെന്നും രാജ്യദ്രോഹികളെന്നും വിളിച്ച യശ്പാല്&#x200d; സുവര്&#x200d;ണക്ക് ബി.ജെ.പിയുടെ പ്രത്യുപകാരം. കര്&#x200d;ണാടക നിയമസഭാ തെരഞ്ഞെടുപ്പില്&#x200d; ഉഡുപ്പി സീറ്റ് നല്&#x200d;കിയാണ് യശ്പാലിനോടുള്ള സ്‌നേഹം ബി.ജെ.പി പ്രകടിപ്പിച്ചത്. ഹിജാബ് വിലക്കിനെതിരെ ഉഡുപ്പിയിലാണ് വലിയ പ്രതിഷേധങ്ങള്&#x200d; നടന്നത്. ഹിജാബ് വിലക്കുമായി ബന്ധപ്പെട്ട വിവാദങ്ങള്&#x200d;ക്ക് തുടക്കമിട്ട സിറ്റിങ് എം.എല്&#x200d;.എ രഘുപതി ഭട്ടിനെ ഒഴിവാക്കിയാണ് യശ്പാലിന് ബി.ജെ.പി അവസരം നല്&#x200d;കിയത്. പാര്&#x200d;ട്ടി നടപടിക്കെതിരെ വലിയ വിമര്&#x200d;ശനങ്ങളാണ് രഘുപതി ഭട്ട് ഉന്നയിച്ചത്.]]></description>
										<content:encoded><![CDATA[<p>ഹിജാബ് ധരിച്ച വിദ്യാര്&#x200d;ഥികളെ തീവ്രവാദികളെന്നും രാജ്യദ്രോഹികളെന്നും വിളിച്ച യശ്പാല്&#x200d; സുവര്&#x200d;ണക്ക് ബി.ജെ.പിയുടെ പ്രത്യുപകാരം. കര്&#x200d;ണാടക നിയമസഭാ തെരഞ്ഞെടുപ്പില്&#x200d; ഉഡുപ്പി സീറ്റ് നല്&#x200d;കിയാണ് യശ്പാലിനോടുള്ള സ്‌നേഹം ബി.ജെ.പി പ്രകടിപ്പിച്ചത്.</p>
<p>ഹിജാബ് വിലക്കിനെതിരെ ഉഡുപ്പിയിലാണ് വലിയ പ്രതിഷേധങ്ങള്&#x200d; നടന്നത്. ഹിജാബ് വിലക്കുമായി ബന്ധപ്പെട്ട വിവാദങ്ങള്&#x200d;ക്ക് തുടക്കമിട്ട സിറ്റിങ് എം.എല്&#x200d;.എ രഘുപതി ഭട്ടിനെ ഒഴിവാക്കിയാണ് യശ്പാലിന് ബി.ജെ.പി അവസരം നല്&#x200d;കിയത്. പാര്&#x200d;ട്ടി നടപടിക്കെതിരെ വലിയ വിമര്&#x200d;ശനങ്ങളാണ് രഘുപതി ഭട്ട് ഉന്നയിച്ചത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/communalism-to-bjp-leader.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പശുവിനെ കശാപ്പു ചെയ്ത കുറ്റം മുസ്‌ലിം യുവാക്കളില്&#x200d; ചുമത്താന്&#x200d; ശ്രമിച്ചു; 4 അഖില ഭാരത ഹിന്ദുമഹാസഭ പ്രവര്&#x200d;ത്തകര്&#x200d; അറസ്റ്റില്&#x200d;</title>
		<link>https://www.chandrikadaily.com/create-communalism.html</link>
					<comments>https://www.chandrikadaily.com/create-communalism.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 13 Apr 2023 09:30:12 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[4muslimyoung people]]></category>
		<category><![CDATA[communalism]]></category>
		<category><![CDATA[create]]></category>
		<category><![CDATA[fake case]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=247784</guid>

					<description><![CDATA[രാമനവമിയുടെ തലേദിവസം പശുവിനെ കശാപ്പ് ചെയ്ത,് കുറ്റം നാല് മുസ്‌ലിം യുവാക്കളെ കള്ളക്കേസില്&#x200d; കുടുക്കാന്&#x200d; ശ്രമിച്ചുവെന്നാരോപിച്ച് അഖില ഭാരത് ഹിന്ദുമഹാസഭയുടെ നാല് പ്രവര്&#x200d;ത്തകരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്]]></description>
										<content:encoded><![CDATA[<p>ആഗ്രയില്&#x200d; പശുവിനെ കശാപ്പ് ചെയ്ത കേസുമായി ബന്ധപ്പെട്ട് അഖില ഭാരത് ഹിന്ദുമഹാസഭയുടെ ദേശീയ വക്താവിനെയും അദ്ദേഹത്തിന്റെ മൂന്ന് സഹായികളെയും യു.പി പൊലീസ് അറസ്റ്റ് ചെയ്തു. രാമനവമിയുടെ തലേദിവസം പശുവിനെ കശാപ്പ് ചെയ്ത,് കുറ്റം നാല് മുസ്‌ലിം യുവാക്കളെ കള്ളക്കേസില്&#x200d; കുടുക്കാന്&#x200d; ശ്രമിച്ചുവെന്നാരോപിച്ച് അഖില ഭാരത് ഹിന്ദുമഹാസഭയുടെ നാല് പ്രവര്&#x200d;ത്തകരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.</p>
<p>നാല് മുസ്‌ലിം യുവാക്കളാണ് പശുവിനെ കൊലപ്പെടുത്തിയതെന്ന് ജിതേന്ദ്ര പൊലീസിനെ അറിയിച്ചു. തുടര്&#x200d;ന്ന് 4പേരെ പൊലീസ് പുലര്&#x200d;ച്ചെ വീട്ടില്&#x200d; നിന്ന് കസ്റ്റഡിയിലെടുത്തു.</p>
<p>എന്നാല്&#x200d; വിശദമായ അന്വേഷണത്തില്&#x200d; മുസ്‌ലിം യുവാക്കള്&#x200d; സംഭവസമയം സ്ഥലത്തുണ്ടായിരുന്നില്ലെന്ന് പൊലീസിന് മനസിലായി. മുസ്‌ലിം യുവാക്കളോടുള്ള വൈരാഗ്യം തീര്&#x200d;ക്കാനാണ് പ്രതികള്&#x200d; ഗൂഢാലോചന നടത്തിയതെന്നും പൊലീസ് പറഞ്ഞു.</p>
<p>അഖില ഭാരത ഹിന്ദുമഹാസഭ വക്താവ് സഞ്ജയ് ജാട്ട്, ജിതേന്ദ്ര കുശ്‌വാഹ, ബ്രജേഷ് ബധോറിയ, സൗരവ് ശര്&#x200d;മ്മ എന്നിവരാണ് അറസ്റ്റിലായത്. ഇവര്&#x200d;ക്കെതിരെ ഐപിസി 429, 120ബി, ഉത്തര്&#x200d;പ്രദേശ് ഗോവധ നിയമത്തിലെ വകുപ്പുകള്&#x200d; എന്നിവ പ്രകാരം കേസെടുത്തു. ഇവര്&#x200d;ക്കെതിരെ ക്രിമിനല്&#x200d; കുറ്റം നിലവില്&#x200d; ഉണ്ടെന്നും എസിപി രാകേഷ് കുമാര്&#x200d; സിങ് പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/create-communalism.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മക്ക വരെയെത്തണം അഖണ്ഡ ഭാരത സ്വപ്നം; വീണ്ടും വിദ്വേഷ പ്രസംഗവുമായി യതി നരസിംഹാനന്ദ്</title>
		<link>https://www.chandrikadaily.com/controversialspeech.html</link>
					<comments>https://www.chandrikadaily.com/controversialspeech.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sat, 08 Apr 2023 16:29:01 +0000</pubDate>
				<category><![CDATA[Indepth]]></category>
		<category><![CDATA[india]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[communalism]]></category>
		<category><![CDATA[controversial speech]]></category>
		<category><![CDATA[statement]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=246953</guid>

					<description><![CDATA[സംസം വെള്ളം യഥാര്&#x200d;ത്ഥത്തില്&#x200d; വിശുദ്ധ ഗംഗാ ജലമാണെന്നും യതി അവകാശപ്പെട്ടു]]></description>
										<content:encoded><![CDATA[<p>വിവാദങ്ങളുടെ സ്ഥിരം തോഴനായ യതി നരസിംഹാനന്ദ് വീണ്ടും വിദ്വേഷ പ്രസംഗവുമായി രംഗത്ത്. അഖണ്ഡ ഹിന്ദു രാഷ്ട്രം വീര്&#x200d; സവര്&#x200d;ക്കറും ഛത്രപതി ശിവാജി മഹാരാജും സ്വപ്‌നം കണ്ടതാണ്, ആ സ്വപ്‌നം അഫ്ഗാനിസ്ഥാനില്&#x200d; വരെയായി ചുരുക്കരുത്. നാം കഠിനമായി അധ്വാനിച്ച് കഅ്ബ വരെയും എത്തിക്കണമെന്ന് യതി പറഞ്ഞു. അവിടെ ഒഴുകുന്ന സംസം വെള്ളം യഥാര്&#x200d;ത്ഥത്തില്&#x200d; വിശുദ്ധ ഗംഗാ ജലമാണെന്നും യതി അവകാശപ്പെട്ടു.</p>
<p>മക്ക കീഴടക്കാന്&#x200d; ഹിന്ദുക്കള്&#x200d; പരാജയപ്പെട്ടാല്&#x200d;, ലോകത്ത് വെറൊരു ശക്തിയും ഇസ്‌ലാമിനെ ദുര്&#x200d;ബലപ്പെടുത്താനുണ്ടാകില്ല എന്ന് 58 കാരനായ യതി വിദ്വേഷ പ്രസംഗത്തില്&#x200d; ചൂണ്ടിക്കാട്ടി. യുപിയിലെ ദസന ദേവി ക്ഷേത്ര തലവനായ യതി ന്യായ് മഞ്ച് ട്രസ്റ്റ് സംഘടിപ്പിച്ച പരിപാടിയിലാണ് വിവാദ പ്രസംഗം നടത്തിയത്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/controversialspeech.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
