<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>company &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/company/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sun, 25 Feb 2024 08:51:55 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>company &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ശമ്പളം നല്&#x200d;കാത്ത ദേഷ്യത്തില്&#x200d; യുവാവ് ജോലി ചെയ്തിരുന്ന സ്ഥാപനം തല്ലിത്തകര്&#x200d;ത്തു</title>
		<link>https://www.chandrikadaily.com/in-anger-over-non-payment-of-salary-the-young-man-attacked-the-company-where-he-worked.html</link>
					<comments>https://www.chandrikadaily.com/in-anger-over-non-payment-of-salary-the-young-man-attacked-the-company-where-he-worked.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sun, 25 Feb 2024 08:51:55 +0000</pubDate>
				<category><![CDATA[crime]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[company]]></category>
		<category><![CDATA[kozhikode]]></category>
		<category><![CDATA[non-payment]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=291384</guid>

					<description><![CDATA[കോഴിക്കോട് ആശോകപുരം കൊട്ടാരം ക്രോസ് റോഡിലുള്ള അഡോണിസ് ബ്യൂട്ടി പാര്&#x200d;ലറിലാണ് അതിക്രമം നടന്നത്.]]></description>
										<content:encoded><![CDATA[<p>ശമ്പളം നല്&#x200d;കാത്ത ദേഷ്യത്തില്&#x200d; യുവാവ് ജോലി ചെയ്തിരുന്ന സ്ഥാപനം തല്ലിത്തകര്&#x200d;ത്തു. കോഴിക്കോട് ആശോകപുരം കൊട്ടാരം ക്രോസ് റോഡിലുള്ള അഡോണിസ് ബ്യൂട്ടി പാര്&#x200d;ലറിലാണ് അതിക്രമം നടന്നത്. ഈ സ്ഥാപനത്തില്&#x200d; ജോലി ചെയ്തിരുന്ന കൊല്ലം അഞ്ചല്&#x200d; സ്വദേശിയായ അനില്&#x200d; ഭവനില്&#x200d; കെ അനില്&#x200d; കുമാറി (26) നെയാണ് നടക്കാവ് പൊലീസ് അറസ്റ്റ് ചെയ്തത്.</p>
<p>കഴിഞ്ഞ 22 നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. അര്&#x200d;ദ്ധ രാത്രിയോടെ ബ്യൂട്ടിപാര്&#x200d;ലറില്&#x200d; എത്തിയ അനില്&#x200d; കുമാര്&#x200d; സ്ഥാപനത്തിന്റെ ഗ്ലാസ് ഡോര്&#x200d; ഉള്&#x200d;പ്പെടെ അടിച്ചു തകര്&#x200d;ക്കുകയും ഇവിടെയുണ്ടായിരുന്ന വിലകൂടിയ രണ്ട് മൊബൈല്&#x200d; ഫോണുകളും ആറായിരം രൂപയും കവരുകയായിരുന്നു. പരാതി ലഭിച്ചതിനെ തുടര്&#x200d;ന്ന് നടക്കാവ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.</p>
<p>ഫിംഗര്&#x200d;പ്രിന്റ് ബ്യൂറോയും സയന്റിഫിക് വിദഗ്ധരും സ്ഥലത്ത് പരിശോധന നടത്തിയിരുന്നു. സി സി ടി വി ദൃശ്യങ്ങളും മൊബൈൽ ഫോണ്&#x200d; കേന്ദ്രീകരിച്ചും നടത്തിയ അന്വേഷണത്തിലാണ് പ്രതിയെക്കുറിച്ചുള്ള സൂചനകള്&#x200d; ലഭിച്ചത്. അനില്&#x200d; കുമാര്&#x200d; രാമനാട്ടുകര ഭാഗത്തുണ്ടെന്ന് മനസ്സിലാക്കിയ പൊലീസ് സംഘം ഇവിടെ ഒരു സ്വകാര്യ ലോഡ്ജില്&#x200d; ഒളിച്ചു കഴിയുകയായിരുന്ന പ്രതിയെ ഇവിടെ വെച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു.</p>
<p>നടക്കാവ് ഇന്&#x200d;സ്‌പെക്ടര്&#x200d; ജിജോയുടെ മേല്&#x200d;നോട്ടത്തില്&#x200d; സബ് ഇന്&#x200d;സ്‌പെക്ടര്&#x200d;മാരായ ബിനു മോഹന്&#x200d;, സി വി രാമചന്ദ്രന്&#x200d;, ജയരാജന്&#x200d;, സീനിയര്&#x200d; സിവില്&#x200d; പൊലീസ് ഓഫീസര്&#x200d; എം വി ശ്രീകാന്ത് എന്നിവരുള്&#x200d;പ്പെട്ട സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോഴിക്കോട് ജുഡീഷ്യല്&#x200d; ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി നാലില്&#x200d; ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/in-anger-over-non-payment-of-salary-the-young-man-attacked-the-company-where-he-worked.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വീണാ വിജയന്റെ എക്‌സാലോജിക് അടച്ചുപൂട്ടിയത് ചട്ടങ്ങള്&#x200d; പാലിക്കാതെ; മുന്&#x200d;പും കമ്പനിക്കെതിരെ നടപടിയുണ്ടായി</title>
		<link>https://www.chandrikadaily.com/veena-vijayans-exalogic-shut-down-for-non-compliance-earlier-also-action-was-taken-against-the-company.html</link>
					<comments>https://www.chandrikadaily.com/veena-vijayans-exalogic-shut-down-for-non-compliance-earlier-also-action-was-taken-against-the-company.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sun, 14 Jan 2024 06:05:02 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[company]]></category>
		<category><![CDATA[Exalogic shut down]]></category>
		<category><![CDATA[non-compliance]]></category>
		<category><![CDATA[veena vijayan]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=287897</guid>

					<description><![CDATA[രാഷ്ട്രീയ വിവാദം കത്തിത്തുടങ്ങുമ്പോള്&#x200d; തന്നെയാണ് എക്‌സാലോജിക്കിനെതിരെ ഇതിന് മുന്&#x200d;പും അന്വേഷണങ്ങള്&#x200d; നടന്നിട്ടുണ്ടെന്ന് വ്യക്തമാകുന്നത്.]]></description>
										<content:encoded><![CDATA[<p>മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്&#x200d; വീണാ വിജയന്റെ എക്‌സാലോജിക് കമ്പനിക്കെതിരെ കേന്ദ്ര കോര്&#x200d;പറേറ്റകാര്യ മന്ത്രാലയം മുന്&#x200d;പും നടപടിയെടുത്തതിന്റെ വിവരങ്ങള്&#x200d; പുറത്ത്. ചട്ടങ്ങള്&#x200d; പാലിക്കാതെ കമ്പനി അടച്ചുപൂട്ടിയതിന് പിഴ ചുമത്തിയിട്ടുണ്ട്. 2021 ഫെബ്രുവരിയിലായിരുന്നു ഈ നടപടി. എക്‌സാലോജിക്കിനും വീണാ വിജയനും ഓരോ ലക്ഷം രൂപ വീതമാണ് അന്ന് പിഴ ചുമത്തിയത്.</p>
<p>കഴിഞ്ഞ ദിവസമാണ് വീണയുടെ കമ്പനിക്കെതിരെ കേന്ദ്രം അന്വേഷണം പ്രഖ്യാപിച്ച റിപ്പോര്&#x200d;ട്ടുകള്&#x200d; പുറത്തുവന്നത്. ഇതില്&#x200d; രാഷ്ട്രീയ വിവാദം കത്തിത്തുടങ്ങുമ്പോള്&#x200d; തന്നെയാണ് എക്‌സാലോജിക്കിനെതിരെ ഇതിന് മുന്&#x200d;പും അന്വേഷണങ്ങള്&#x200d; നടന്നിട്ടുണ്ടെന്ന് വ്യക്തമാകുന്നത്. കമ്പനികാര്യ മന്ത്രാലയത്തെ അറിയിക്കാതിരുന്നടക്കമുള്ള ചട്ടങ്ങള്&#x200d; പാലിക്കാതെയാണ് എക്‌സാലോജിക് കമ്പനി അടച്ചുപൂട്ടിയത്. ഇത് കോര്&#x200d;പറേറ്റ് കാര്യ മന്ത്രാലയത്തിന്റെ അന്വേഷണത്തില്&#x200d; തെളിഞ്ഞതോടെയാണ് 2 ലക്ഷം രൂപ പിഴ ചുമത്തിയത്.</p>
<p>2019-2020ല്&#x200d; കമ്പനി 17 ലക്ഷം രൂപയുടെ നഷ്ടത്തിലായിരുന്നെന്നും 2020ല്&#x200d; കമ്പനി അടച്ചുപൂട്ടുന്നത് വരെ 7 ലക്ഷം രൂപ നഷ്ടമുണ്ടായിരുന്നെന്നുമാണ് അന്ന് എക്‌സാലോജിക് വിശദീകരണം നല്&#x200d;കിയിരുന്നത്. എന്നാല്&#x200d; 2 ലക്ഷം രൂപ പിഴത്തുക അടച്ചോ എന്നതില്&#x200d; വ്യക്തതയില്ല.</p>
<p>കൊവിഡ് സമയത്ത് അടച്ചുപൂട്ടുകയായിരുന്നെന്നാണ് എക്‌സാലോജിക് അറിയിക്കുന്നത്. എന്നാല്&#x200d; കൊവിഡ് സമയത്ത് ഐടി കമ്പനികള്&#x200d;ക്ക് വര്&#x200d;ക്കം അറ്റ് ഹോം അടക്കം ഇളവ് സംവിധാനങ്ങള്&#x200d; അനുവദനീയമായിരുന്നു. എന്നിട്ടും കമ്പനി അടച്ചുപൂട്ടുകയും ചട്ടം പാലിക്കുകയും ചെയ്തിരുന്നില്ല.</p>
<p>എക്‌സാലോജിക്കിനെതിരെയുള്ള കേന്ദ്ര അന്വേഷണം അവഗണിക്കാനാണ് സിപിഎം തീരുമാനമെങ്കിലും വിഷയം സജീവ ചര്&#x200d;ച്ചയാക്കാന്&#x200d; പ്രതിപക്ഷ നീക്കം. നേരത്തെയും കേന്ദ്ര ഏജന്&#x200d;സികള്&#x200d; അന്വേഷണം നടത്തിയിട്ടുണ്ടെന്നും പുതിയ നീക്കം രാഷ്ട്രീയ പ്രേരിതമാണെന്നും സിപിഎം സംസ്ഥാന കമ്മിറ്റി വിലയിരുത്തിയിരുന്നു.</p>
<p>എന്നാല്&#x200d; സിപിഎമ്മും ബി.ജെ.പിയും മുന്&#x200d;ധാരണ പ്രകാരം നാടകം കളിക്കുന്നുവെന്നാണ് പ്രതിപക്ഷത്തിന്റെ കുറ്റപ്പെടുത്തല്&#x200d;. കേരളത്തില്&#x200d; സിപിഎമ്മുമായി അന്തര്&#x200d;ധാരയുണ്ടാക്കാനുള്ള ബിജെപി ശ്രമത്തിന്റെ ഭാഗമാണ് എക്‌സാലോജിക്കിനെതിരെയുള്ള കേസെന്ന് കെ മുരളീധരന്&#x200d; ആരോപിച്ചു. കേരളത്തില്&#x200d; സീറ്റ് നേടാന്&#x200d; ബിജെപി എന്ത് കളിയും കളിക്കുമെന്നും മുരളീധരന്&#x200d; പറഞ്ഞു.ലോക്‌സഭ തെരഞ്ഞെടുപ്പ് അടുത്ത പശ്ചാത്തലത്തില്&#x200d; വിഷയം പ്രതിപക്ഷം രാഷ്ട്രീയ ആയുധമാക്കും.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/veena-vijayans-exalogic-shut-down-for-non-compliance-earlier-also-action-was-taken-against-the-company.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മഹാരാഷ്ട്രയിലെ സ്ഫോടകവസ്തു നിര്&#x200d;മാണ കമ്പനിയില്&#x200d; പൊട്ടിത്തെറി; ഒമ്പത് തൊഴിലാളികള്&#x200d; മരിച്ചു, മൂന്നു പേര്&#x200d;ക്ക് പരിക്ക്</title>
		<link>https://www.chandrikadaily.com/blast-at-explosives-manufacturing-company-in-maharashtra-nine-workers-died-and-three-were-injured.html</link>
					<comments>https://www.chandrikadaily.com/blast-at-explosives-manufacturing-company-in-maharashtra-nine-workers-died-and-three-were-injured.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sun, 17 Dec 2023 10:21:10 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[company]]></category>
		<category><![CDATA[explosives]]></category>
		<category><![CDATA[fish workers]]></category>
		<category><![CDATA[maharashtra]]></category>
		<category><![CDATA[manufacturing]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=285886</guid>

					<description><![CDATA[സ്ഫോടനം നടക്കുമ്പോള്&#x200d; കമ്പനിയില്&#x200d; 12 തൊഴിലാളികളാണ് ഉണ്ടായിരുന്നത്.]]></description>
										<content:encoded><![CDATA[<p>മഹാരാഷ്ട്രയിലെ സ്ഫോകടവസ്തു നിര്&#x200d;മാണ കമ്പനിയിലുണ്ടായ പൊട്ടിത്തെറിയില്&#x200d; ഒമ്പത് തൊഴിലാളികള്&#x200d; മരിച്ചു. 3 പേര്&#x200d;ക്ക് പരിക്കേറ്റു. നാഗ്പുരില്&#x200d;നിന്ന് 60 കിലോമീറ്റര്&#x200d; അകലെയുള്ള ബസര്&#x200d;ഗാവ് ഗ്രാമത്തിലെ സോളാര്&#x200d; എക്സ്പ്ലോസീവ്‌സ് ഫാക്ടറിയിലാണ് സ്‌ഫോടനം നടന്നതെന്ന് പൊലീസ്‌ വ്യക്തമാക്കി.</p>
<p>ഞായറാഴ്ച രാവിലെയായിരുന്നു സംഭവം. സ്ഫോടനം നടക്കുമ്പോള്&#x200d; കമ്പനിയില്&#x200d; 12 തൊഴിലാളികളാണ് ഉണ്ടായിരുന്നത്. എന്താണ് സ്ഫോടനത്തിന് ഇടയാക്കിയതെന്ന കാര്യം വ്യക്തമായിട്ടില്ല.</p>
<p>പ്രതിരോധന സേനയ്ക്കുവേണ്ടി സ്ഫോടകവസ്തുക്കളും ഡ്രോണുകളും നിര്&#x200d;മിക്കുന്ന കമ്പനിയാണിത്. അപകടത്തില്&#x200d; മരിച്ചവരുടെ കുടുംബാംഗങ്ങള്&#x200d;ക്ക് സര്&#x200d;ക്കാര്&#x200d; 5 ലക്ഷം രൂപ വീതം നല്&#x200d;കും.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/blast-at-explosives-manufacturing-company-in-maharashtra-nine-workers-died-and-three-were-injured.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മരട് ഫ്ലാറ്റ് പൊളിക്കൽ, ഫ്ലാറ്റ് ഉടമക്ക് നിർമ്മാണ കമ്പനി നഷ്ടപരിഹാരം നൽകണം</title>
		<link>https://www.chandrikadaily.com/maradu-flat-demolition-construction-company-to-pay-compensation-to-flat-owner.html</link>
					<comments>https://www.chandrikadaily.com/maradu-flat-demolition-construction-company-to-pay-compensation-to-flat-owner.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Wed, 01 Nov 2023 06:37:09 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[company]]></category>
		<category><![CDATA[compensation]]></category>
		<category><![CDATA[demolition]]></category>
		<category><![CDATA[flat owner]]></category>
		<category><![CDATA[maradu flat]]></category>
		<category><![CDATA[pay]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=281492</guid>

					<description><![CDATA[സുപ്രീംകോടതി നിയോഗിച്ച ജസ്റ്റിസ് കെ.ബാലകൃഷ്ണൻ നായർ കമ്മിറ്റി നിശ്ചയിച്ച 44 ലക്ഷം രൂപ കൂടാതെ, നിർമ്മാണ കമ്പനിയുടെ അധാർമിക വ്യാപാര രീതി മൂലം ഉപഭോക്താവ് എന്ന നിലയിൽ വഞ്ചിക്കപ്പെട്ടതിനും മാനസിക സാമ്പത്തിക നഷ്ടം ഉണ്ടായതിനും 23 ലക്ഷത്തി പന്ത്രണ്ടായിരം രൂപ കൂടി നൽകണമെന്നാണ് എറണാകുളം ജില്ലാ ഉപഭോതൃ തർക്ക പരിഹാര കമ്മീഷൻ ഉത്തരവ് നൽകിയത്.]]></description>
										<content:encoded><![CDATA[<p>കൊച്ചി: സുപ്രീംകോടതി ഉത്തരവിനെ തുടർന്ന് പൊളിച്ചുമാറ്റപ്പെട്ട മരടിലെ H2O ഫ്ലാറ്റിന്റെ നിർമ്മാണ കമ്പനി, പാർപ്പിടം നഷ്ടപ്പെട്ട ഉപഭോക്താവിന് നഷ്ടപരിഹാരം നൽകണമെന്ന് എറണാകുളം ജില്ലാഉപഭോക്തൃ തർക്ക പരിഹാര കോടതി.</p>
<p>സുപ്രീംകോടതി നിയോഗിച്ച ജസ്റ്റിസ് കെ.ബാലകൃഷ്ണൻ നായർ കമ്മിറ്റി നിശ്ചയിച്ച 44 ലക്ഷം രൂപ കൂടാതെ, നിർമ്മാണ കമ്പനിയുടെ അധാർമിക വ്യാപാര രീതി മൂലം ഉപഭോക്താവ് എന്ന നിലയിൽ വഞ്ചിക്കപ്പെട്ടതിനും മാനസിക സാമ്പത്തിക നഷ്ടം ഉണ്ടായതിനും 23 ലക്ഷത്തി പന്ത്രണ്ടായിരം രൂപ കൂടി നൽകണമെന്നാണ് എറണാകുളം ജില്ലാ ഉപഭോതൃ തർക്ക പരിഹാര കമ്മീഷൻ ഉത്തരവ് നൽകിയത്.</p>
<p>കമ്മീഷൻ പ്രസിഡൻറ് ഡി.ബി ബിനു മെമ്പർമാരായ വൈക്കം രാമചന്ദ്രൻ, ടി എൻ ശ്രീവിദ്യ എന്നിവരുടെ ബെഞ്ചാണ് ഉത്തരവിട്ടത്.</p>
<p>ഇന്ത്യൻ നേവിയിൽ നിന്നും വിരമിച്ച ക്യാപ്റ്റൻ കെ കെ നായരും ഭാര്യ ഗീതാ നായരും കൊച്ചിയിലെ ഹോളി ഫെയ്ത് ബിൽഡേഴ്സ് ആൻഡ് ഡെവലപ്പേഴ്സി നെതിരെ സമർപ്പിച്ച ഹർജിയിലാണ് ഉത്തരവ്.</p>
<p>കോടതി ഉത്തരവിനെ തുടർന്ന് ഫ്ലാറ്റ് പൊളിച്ച് നീക്കിയതിനാൽ പരാതിക്കാരന് പാർപ്പിടവും നിക്ഷേപിച്ച തുകയും നഷ്ടപ്പെടുകയുണ്ടായി. കെട്ടിട നിർമ്മാണത്തിന് ആവശ്യമായ അനുമതികളെല്ലാം ലഭിച്ചിട്ടുണ്ട് എന്ന് ബോധ്യപ്പെടുത്തിയാണ് നിർമ്മാണ കമ്പനി പരാതികാരന് ഫ്ലാറ്റ് വിൽപ്പന നടത്തിയത്.</p>
<p>എന്നാൽ, ബിൽഡർ ഫ്ലാറ്റ് സമുച്ചയം നിർമ്മിച്ചത് കോസ്റ്റൽ റഗുലേഷൻ സോൺ (CRZ) നോട്ടിഫിക്കേഷൻ ലംഘിച്ചാണെന്ന് , മരട് ഫ്ലാറ്റ് സംബന്ധിച്ച് സുപ്രീംകോടതി ഉത്തരവിൽ വ്യക്തമാക്കിട്ടുണ്ട്.</p>
<p>ഈ സാഹചര്യത്തിൽ ബിൽഡറുടെ പ്രവർത്തികൾ വഞ്ചനാപരവും സേവനത്തിലെ പോരായ്മയും ആണെന്ന് കോടതി വിലയിരുത്തി.</p>
<p>&#8220;ഫ്ലാറ്റ് നിർമ്മാതാക്കളുടെ ഇത്തരം നിലപാടുകൾ മൂലം നിരവധി ആളുകളാണ് സാമ്പത്തിക മാനസിക ബുദ്ധിമുട്ടുകളുമായി കഷ്ടത അനുഭവിക്കുന്നത്. ഫ്ലാറ്റിന് നിയമപ്രകാരം ലഭിക്കേണ്ട എല്ലാ അനുമതികളും ഉണ്ടെന്ന് ചില നിർമാതാക്കൾ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നു. സാധാരണക്കാരുടെ വീടിടെന്ന സ്വപ്നം തകർത്ത് അധാർമിക വ്യാപാരരീതി അനുവർത്തിക്കുന്ന കെട്ടിട നിർമ്മാതാക്കളുടെ നിയമവിരുദ്ധ പ്രവർത്തനങ്ങളെ കാഴ്ചക്കാരായി നോക്കി നിൽക്കാനാകില്ലെന്ന് &#8221; കോടതി വ്യക്തമാക്കി.ഹർജിക്കാർക്ക് വേണ്ടി അഡ്വക്കേറ്റ് ടി ജെ ലക്ഷ്മണ അയ്യർ ഹാജരായി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/maradu-flat-demolition-construction-company-to-pay-compensation-to-flat-owner.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വന്&#x200d; തട്ടിപ്പ്; 25 ലക്ഷത്തിന് കമ്പനി നല്&#x200d;കാമെന്ന് അറിയിച്ച ഉത്പന്നങ്ങള്&#x200d; കരുവന്നൂര്&#x200d; ബാങ്ക് വാങ്ങിയത് 2.34 കോടിക്ക്</title>
		<link>https://www.chandrikadaily.com/massive-fraud-karuvannur-bank-bought-the-products-for-2-34-crores-which-the-company-said-it-would-pay-for-25-lakhs.html</link>
					<comments>https://www.chandrikadaily.com/massive-fraud-karuvannur-bank-bought-the-products-for-2-34-crores-which-the-company-said-it-would-pay-for-25-lakhs.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Wed, 11 Oct 2023 05:13:05 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[company]]></category>
		<category><![CDATA[karuvannur bank fraud]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=278760</guid>

					<description><![CDATA[കേവലം 25 ലക്ഷത്തിന് നല്&#x200d;കാമെന്ന് കമ്പനി അറിയിച്ച വസ്തുക്കളാണ് ഉദ്യോഗസ്ഥരും ഭരണസമിതിയിലെ ചിലരും ചേര്&#x200d;ന്ന് 2.34 കോടിയ്ക്ക് വാങ്ങിയത്. ഇടപാടില്&#x200d; ഒന്നരക്കോടി കമ്മിഷനായി കൈക്കലാക്കിയെന്നാണ് ആരോപണം.]]></description>
										<content:encoded><![CDATA[<p>തൃശ്ശൂര്&#x200d; ആസ്ഥാനമാക്കി പ്രവര്&#x200d;ത്തിച്ചിരുന്ന ചാക്കോള ഫെയര്&#x200d;നെസ് ഓയില്&#x200d; കമ്പനി അടച്ചപ്പോള്&#x200d; ബാക്കിവന്ന ഉത്പന്നങ്ങള്&#x200d; കരുവന്നൂര്&#x200d; ബാങ്ക് വാങ്ങിയത് കോടികളുടെ തട്ടിപ്പിലൂടെ. സൗന്ദര്യവര്&#x200d;ധകവസ്തുക്കള്&#x200d; നിര്&#x200d;മിച്ചിരുന്ന കമ്പനി 2012-ലാണ് അടച്ചുപൂട്ടിയത് . അപ്പോള്&#x200d; അവിടെയുണ്ടായിരുന്ന സ്റ്റോക്ക് കരുവന്നൂര്&#x200d; ബാങ്ക് 2.34 കോടിയ്ക്ക് വാങ്ങിയെന്ന് രേഖയുണ്ടാക്കി.</p>
<p>കേവലം 25 ലക്ഷത്തിന് നല്&#x200d;കാമെന്ന് കമ്പനി അറിയിച്ച വസ്തുക്കളാണ് ഉദ്യോഗസ്ഥരും ഭരണസമിതിയിലെ ചിലരും ചേര്&#x200d;ന്ന് 2.34 കോടിയ്ക്ക് വാങ്ങിയത്. ഇടപാടില്&#x200d; ഒന്നരക്കോടി കമ്മിഷനായി കൈക്കലാക്കിയെന്നാണ് ആരോപണം.</p>
<p>ഇവയില്&#x200d; 2 കൊല്ലം കൊണ്ട് ന്യായവിലസ്റ്റോറിലൂടെയും സൂപ്പര്&#x200d;മാര്&#x200d;ക്കറ്റിലൂടെയും വിറ്റത് വെറും 13,400 രൂപയുടെ വസ്തുക്കള്&#x200d; മാത്രം. കാലാവധി കഴിഞ്ഞ് ഉപയോഗശൂന്യമായ ഉത്പന്നങ്ങള്&#x200d; രാത്രി കരുവന്നൂര്&#x200d;പ്പുഴയിലൊഴുക്കി. ബാങ്കിന്റെ പുതിയ കെട്ടിടത്തിനായി മണ്ണെടുക്കുകയാണെന്ന വ്യാജേന കുഴിയെടുത്ത് കുറേ അവിടെ മൂടുകയും ചെയ്തു.</p>
<p>2,000 മുതല്&#x200d;തന്നെ കമ്പനിയുടെ ഉത്പന്നങ്ങള്&#x200d; കരുവന്നൂര്&#x200d;ബാങ്ക് വാങ്ങി ന്യായവില സ്റ്റോറിലൂടെയും സൂപ്പര്&#x200d;മാര്&#x200d;ക്കറ്റിലൂടെയും വില്&#x200d;ക്കുന്നുണ്ടായിരുന്നു. ഇതില്&#x200d; വ്യാപക ക്രമക്കേട് നടക്കുന്നുണ്ടെന്ന് 2003-ല്&#x200d; സഹകരണവകുപ്പ് കണ്ടെത്തിയിരുന്നു.</p>
<p>2003-04 സാമ്പത്തികവര്&#x200d;ഷം മാത്രം ചാക്കോളയുടെ 2,33,401 രൂപയുടെ ഉത്പന്നങ്ങള്&#x200d; കാലാവധിയെത്തി വിറ്റഴിക്കാനാകാത്തതാണെന്ന് കണ്ടെത്തിയിരുന്നു. തുടര്&#x200d;ന്ന് കമ്പനിയുടെ ഉത്പന്നങ്ങള്&#x200d; വാങ്ങുന്നതില്&#x200d;നിന്ന് കരുവന്നൂര്&#x200d; ബാങ്കിനെ സഹകരണ രജിസ്ട്രാര്&#x200d; വിലക്കി. എന്നാല്&#x200d;, 2010 വരെ അനുമതിയില്ലാതെ ഉത്പന്നങ്ങള്&#x200d; വാങ്ങുന്നത് തുടര്&#x200d;ന്നു.</p>
<p>2010-11 വര്&#x200d;ഷത്തില്&#x200d; കമ്പനിയുമായുള്ള ഇടപാടില്&#x200d; ബാങ്കിനുണ്ടായ നഷ്ടം 24,87,403 രൂപയാണ്. അനുമതിയില്ലാതെ ഉത്പന്നങ്ങള്&#x200d; വാങ്ങുന്നതിന് ആ വര്&#x200d;ഷം 91.43 ലക്ഷം അഡ്വാന്&#x200d;സും കൊടുത്തു. കമ്പനിയുടെ ഉത്പന്നങ്ങള്&#x200d; വാങ്ങരുതെന്ന സഹകരണ േജായിന്റ് രജിസ്ട്രാറുടെ 2010 ജൂണ്&#x200d; എട്ടിലെ ഉത്തരവ് അവഗണിച്ചാണ് 2012-ല്&#x200d; സ്റ്റോക്ക് മുഴുവന്&#x200d; അന്യായവിലയ്ക്ക് വാങ്ങിയത്.</p>
<p>ഈ ഉത്പന്നങ്ങള്&#x200d; വാങ്ങുമ്പോള്&#x200d; കമ്പനിയുടെ 39.30 ലക്ഷത്തിന്റെ വസ്തുക്കള്&#x200d; പഴകിയും കാലഹരണപ്പെട്ടും വിറ്റഴിക്കാനാകാതെ ബാക്കിയുണ്ടായിരുന്നു. വിറ്റഴിച്ച 4.86 ലക്ഷത്തിന്റെ ഇനങ്ങള്&#x200d; ഗുണമേന്മയില്ലെന്ന കാരണത്താല്&#x200d; തിരിച്ചയച്ചത് ബാങ്കിലെത്തിയിട്ടുമുണ്ടായിരുന്നു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/massive-fraud-karuvannur-bank-bought-the-products-for-2-34-crores-which-the-company-said-it-would-pay-for-25-lakhs.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വീണ്ടും ഹെലികോപ്റ്റര്&#x200d; വാടകയ്ക്ക്; ഇത്തവണ പുതിയ കമ്പനി</title>
		<link>https://www.chandrikadaily.com/again-helicopter-hire.html</link>
					<comments>https://www.chandrikadaily.com/again-helicopter-hire.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Wed, 01 Mar 2023 15:04:59 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[company]]></category>
		<category><![CDATA[helicopter]]></category>
		<category><![CDATA[rent]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=240532</guid>

					<description><![CDATA[പുതിയ കമ്പനിയുമായി കരാറിലേര്&#x200d;പ്പെടാനാണ് മന്ത്രിസഭാ തീരുമാനം]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം സംസ്ഥാന സര്&#x200d;ക്കാര്&#x200d; വീണ്ടും ഹെലികോപ്റ്റര്&#x200d; വാടകയ്ക്ക് എടുക്കാന്&#x200d; തീരുമാനം. സംസ്ഥാനത്തിന്റെ വിവിധ ആവശ്യങ്ങള്&#x200d;ക്കെന്ന പേരിലാണ് വാടകയ്‌ക്കെടുക്കുന്നത്.</p>
<p>നേരത്തേ എടുത്തിരുന്ന ഹെലികോപ്റ്ററിന്റെ വാടക കാലാവധി അവസാനിച്ചതിനെത്തുടര്&#x200d;ന്നു പുതിയ കമ്പനിയുമായി കരാറിലേര്&#x200d;പ്പെടാനാണ് മന്ത്രിസഭാ തീരുമാനം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/again-helicopter-hire.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നിലംപൊത്തി അധാനി: ലോക ധനികരുടെ പട്ടികയിൽ 30 നും പുറത്ത്</title>
		<link>https://www.chandrikadaily.com/out-of-the-30th-in-the-list-of-the-worlds-richest-people.html</link>
					<comments>https://www.chandrikadaily.com/out-of-the-30th-in-the-list-of-the-worlds-richest-people.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sat, 25 Feb 2023 12:17:46 +0000</pubDate>
				<category><![CDATA[business]]></category>
		<category><![CDATA[Money]]></category>
		<category><![CDATA[News]]></category>
		<category><![CDATA[adani]]></category>
		<category><![CDATA[company]]></category>
		<category><![CDATA[report]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=239896</guid>

					<description><![CDATA[നിലവിൽ 33-ാം സ്ഥാനത്താണ് എത്തിനിൽക്കുന്നത്.]]></description>
										<content:encoded><![CDATA[<p>അദാനിയുടെ ഓഹരികൾ കൂപ്പുകുത്തിക്കൊണ്ടിരിക്കുമ്പോൾ ലോകത്തെ ഏറ്റവും വലിയ സമ്പന്നരുടെ 30 അംഗ പട്ടികയിൽ നിന്നും പുറത്തായി. ജനുവരി 24ന് ഗവേഷണ റിപ്പോർട്ട് പ്രസിദ്ധീകരിച്ചതിന്റെ പിന്നാലെ അടിക്കടി ഗൗതം അദാനി സമ്പന്നരുടെ പട്ടികയിൽ നിന്ന് താഴേക്ക് നീങ്ങുകയാണ്. അമേരിക്കൻ ഗവേഷണ സ്ഥാപനമായ ഹിൻഡൻബർഗാണ് റിപ്പോർട്ട് പുറത്ത് വിട്ടത്. നഷ്ടമായത് 2022ൽ സമ്പാദിച്ചതിന്റെ ഇരട്ടിയാണെന്നാണ് വിലയിരുത്തൽ.</p>
<p>ശതകോടീശ്വരന്മാരുടെ പട്ടികയിൽ നിന്ന് ആദ്യ മുപ്പത് പേരുടെ ലിസ്റ്റിൽ നിന്ന് പുറത്തായ അദാനി നിലവിൽ 33-ാം സ്ഥാനത്താണ് എത്തിനിൽക്കുന്നത്. ഗൗതം അദാനിക്ക് ഈ വർഷം ആദ്യം മുതൽ ഇതുവരെ 81 ബില്യൺ ഡോളറിന്റെ സ്വത്താണ് നഷ്ടപ്പെട്ടിരിക്കുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/out-of-the-30th-in-the-list-of-the-worlds-richest-people.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബെംഗളൂരുവില്&#x200d; സോഫ്റ്റ് വെയര്&#x200d; കമ്പനിയില്&#x200d; തീപിടിത്തം</title>
		<link>https://www.chandrikadaily.com/a-fire-broke-out-in-a-software-company-in-bengaluru.html</link>
					<comments>https://www.chandrikadaily.com/a-fire-broke-out-in-a-software-company-in-bengaluru.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Tue, 07 Feb 2023 14:27:47 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[bengaluru]]></category>
		<category><![CDATA[company]]></category>
		<category><![CDATA[fire breakout]]></category>
		<category><![CDATA[software]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=236542</guid>

					<description><![CDATA[കെട്ടിടത്തിന്റെ അഞ്ചാം നിലയിലാണ് തീപിടിത്തമുണ്ടായത്.]]></description>
										<content:encoded><![CDATA[<p>ബെംഗളൂരുവില്&#x200d; സോഫ്റ്റ് വെയര്&#x200d; കമ്പനിയില്&#x200d; തീപിടിത്തമുണ്ടായി. യെലഹങ്കയില്&#x200d; എയര്&#x200d;ഡ്രോമിന് എതിര്&#x200d;വശത്തുള്ള സോഫ്റ്റ് വെയര്&#x200d; കമ്പനിയിലാണ് വന്&#x200d; തീപിടിത്തമുണ്ടായത്. കെട്ടിടത്തിന്റെ അഞ്ചാം നിലയിലാണ് തീപിടിത്തമുണ്ടായത്.</p>
<p>തീ നിയന്ത്രണവിധേയമാക്കാന്&#x200d; നാല് ഫയര്&#x200d; എഞ്ചിനുകള്&#x200d; സംഭവസ്ഥലത്ത് എത്തി. സംഭവത്തില്&#x200d; ആളപായമൊന്നും റിപ്പോര്&#x200d;ട്ട് ചെയ്തിട്ടില്ല. തീപിടിത്തത്തിന്റെ കാരണം എന്താണെന്നത് ഇതുവരെ കണ്ടെത്താനായിട്ടില്ല.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/a-fire-broke-out-in-a-software-company-in-bengaluru.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഒൻപത് ചൈനീസ് കമ്പനികളെ കരിമ്പട്ടികയിലാക്കി ട്രംപ്</title>
		<link>https://www.chandrikadaily.com/chinees-company-blacklist-usa.html</link>
					<comments>https://www.chandrikadaily.com/chinees-company-blacklist-usa.html#respond</comments>
		
		<dc:creator><![CDATA[zamil]]></dc:creator>
		<pubDate>Fri, 15 Jan 2021 15:58:03 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[blacklist]]></category>
		<category><![CDATA[chinees]]></category>
		<category><![CDATA[company]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=176569</guid>

					<description><![CDATA[പ്രസിഡന്റ് പദവിയിൽ നിന്ന് സ്ഥാനമൊഴിയാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കേയാണ് ചൈനക്കെതിരായ നിലപാടുമായി ട്രംപ് ഭരണകൂടം രംഗത്തു വന്നതെന്നത് ശ്രദ്ധേയമാണ്.]]></description>
										<content:encoded><![CDATA[<p>വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ ചൈനീസ് വിരോധം അവസാന സമയത്തും കാണിച്ച് പുതിയ നീക്കം. ഒൻപത് കമ്പനികളിൽ കൂടി നിക്ഷേപം നടത്തുന്നതിനും നിരോധനം ഏർപ്പെടുത്തിയാണ് ചൈനക്ക് മേൽ വീണ്ടും ട്രംപ് ഭരണകൂടം പ്രഹരമേൽപിച്ചത്. പ്രസിഡന്റ് പദവിയിൽ നിന്ന് സ്ഥാനമൊഴിയാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കേയാണ് ചൈനക്കെതിരായ നിലപാടുമായി ട്രംപ് ഭരണകൂടം രംഗത്തു വന്നതെന്നത് ശ്രദ്ധേയമാണ്. ഇതോടൊപ്പം ദക്ഷിണ ചൈനാക്കടലിലെ ചൈനയുടെ നീക്കങ്ങളുടെ പേരിൽ ഉദ്യോഗസ്ഥർക്കുമേലും ഉപരോധമേർപ്പെടുത്തി. നിയുക്ത പ്രസിഡന്റ് ജോ ബൈഡൻ അധികാരമേൽക്കാൻ ദിവസങ്ങൾ ശേഷിക്കേയാണ് യുഎസിന്റെ നീക്കം.</p>
<p>കൊമാക്, ഷവോമി തുടങ്ങിയ പ്രധാന കമ്പനികൾ ഉൾപ്പടെ ഒമ്പതു കമ്പനികളെയാണ് പെന്റഗണിന്റെ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ചൈനീസ് സൈന്യവുമായി ബന്ധമുണ്ടെന്നാരോപിച്ചാണ് നടപടി. ഈ കമ്പനികളിൽ നിക്ഷേപം നടത്തുന്നത് യുഎസ് നിരോധിക്കുകയും ചെയ്യും. പുതിയ യുഎസ് നിക്ഷേപ നിരോധനത്തിന് വിധേയമാക്കും, ഇത് 2021 നവംബർ 11 നകം കരിമ്പട്ടികയിൽ പെടുത്തിയ കമ്പനികളിൽ നിക്ഷേപം നടത്തുന്നത് നിരോധിക്കും.</p>
<p>കൊമാക്, ഷവോമി എന്നീ കമ്പനികൾക്ക് പുറമേ അഡ്വാൻസ്ഡ് ഫാബ്രിക്കേഷൻ എക്യുപ്‌മെന്റ് ഇൻകോർപറേഷൻസ് ലുവോകുങ് ടെക്‌നോളജി കോർപ്, ബീജിങ് ഷോങ്കുവാൻകുങ് ഡെവലപ്പ്‌മെന്റ് ഇൻവെസ്റ്റ്‌മെന്റ് സെന്റർ, ഗോവിൻ സെമികണ്ടക്ടർ കോർപ്, ഗ്രാൻഡ് ചൈന എയർ കോ ലിമിറ്റഡ്, ഗ്ലോബൽ ടോൺ കമ്യൂണിക്കേഷൻ ടെക്‌നോളജി കോ.ലിമിറ്റഡ്, ചൈന നാഷണൽ ഏവിയേഷൻ ഹോൾഡിങ് ടോ ലിമിറ്റഡ് എന്നിവരെയും പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. യുഎസ് നടപടിയോട് ചൈനീസ് കമ്പനികളുടെ പ്രതിനിധികൾ പ്രതികരിച്ചിട്ടില്ല.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/chinees-company-blacklist-usa.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ആധാര്&#x200d;: സ്വകാര്യ സ്ഥാപനങ്ങളിലെ  വിവരങ്ങള്&#x200d; മായ്ക്കല്&#x200d; വെല്ലുവിളി</title>
		<link>https://www.chandrikadaily.com/government-may-bring-legal-backing-for-private-companies-to-use-aadhaar.html</link>
					<comments>https://www.chandrikadaily.com/government-may-bring-legal-backing-for-private-companies-to-use-aadhaar.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 27 Sep 2018 08:44:09 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Aadhaar card]]></category>
		<category><![CDATA[AADHAR]]></category>
		<category><![CDATA[company]]></category>
		<category><![CDATA[private]]></category>
		<category><![CDATA[supreme court]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=104855</guid>

					<description><![CDATA[ന്യൂഡല്&#x200d;ഹി: മൊബൈല്&#x200d; ഫോ ണ്&#x200d;, ബാങ്കിങ് സേവനങ്ങള്&#x200d; തുടങ്ങി സ്വകാര്യ സ്ഥാപനങ്ങള്&#x200d;ക്ക് ആധാര്&#x200d; വിവരങ്ങള്&#x200d; കൈമാറ്റം ചെയ്യേണ്ടതില്ലെന്ന സുപ്രീം കോടതി വിധി പൗരന്&#x200d;മാര്&#x200d;ക്ക് നല്&#x200d;കുന്നത് ആശ്വാസവും ആശങ്കയും. സ്വകാര്യ കമ്പനികള്&#x200d;ക്ക് ഇതിനോടകം കൈമാറിയ ആധാര്&#x200d; വിവരങ്ങള്&#x200d; സംബന്ധിച്ചാണ് ഇനി ആശങ്കകള്&#x200d; ബാക്കിയാവുന്നത്. സ്വകാര്യ കമ്പനികള്&#x200d;ക്കും, വ്യക്തികള്&#x200d;ക്കും ആധാര്&#x200d; വിവരങ്ങള്&#x200d; കൈമാറ്റം ചെയ്യുന്നതിനുള്ള ആധാര്&#x200d; നിയമത്തിലെ 57-ാം വകുപ്പ് സുപ്രീം കോടതി റദ്ദാക്കിയതോടെ ടെലികോം, ഇ കൊമേഴ്‌സ് കമ്പനികള്&#x200d;, സ്വകാര്യ ബാങ്കുകള്&#x200d; തുടങ്ങിയ സ്ഥാപനങ്ങള്&#x200d;ക്ക് വ്യക്തികളുടെ ബയോമെട്രിക് വിവരങ്ങള്&#x200d; [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: മൊബൈല്&#x200d; ഫോ ണ്&#x200d;, ബാങ്കിങ് സേവനങ്ങള്&#x200d; തുടങ്ങി സ്വകാര്യ സ്ഥാപനങ്ങള്&#x200d;ക്ക് ആധാര്&#x200d; വിവരങ്ങള്&#x200d; കൈമാറ്റം ചെയ്യേണ്ടതില്ലെന്ന സുപ്രീം കോടതി വിധി പൗരന്&#x200d;മാര്&#x200d;ക്ക് നല്&#x200d;കുന്നത് ആശ്വാസവും ആശങ്കയും.</p>
<p>സ്വകാര്യ കമ്പനികള്&#x200d;ക്ക് ഇതിനോടകം കൈമാറിയ ആധാര്&#x200d; വിവരങ്ങള്&#x200d; സംബന്ധിച്ചാണ് ഇനി ആശങ്കകള്&#x200d; ബാക്കിയാവുന്നത്. സ്വകാര്യ കമ്പനികള്&#x200d;ക്കും, വ്യക്തികള്&#x200d;ക്കും ആധാര്&#x200d; വിവരങ്ങള്&#x200d; കൈമാറ്റം ചെയ്യുന്നതിനുള്ള ആധാര്&#x200d; നിയമത്തിലെ 57-ാം വകുപ്പ് സുപ്രീം കോടതി റദ്ദാക്കിയതോടെ ടെലികോം, ഇ കൊമേഴ്‌സ് കമ്പനികള്&#x200d;, സ്വകാര്യ ബാങ്കുകള്&#x200d; തുടങ്ങിയ സ്ഥാപനങ്ങള്&#x200d;ക്ക് വ്യക്തികളുടെ ബയോമെട്രിക് വിവരങ്ങള്&#x200d; ചോദിക്കാനാവില്ല.</p>
<p>ആധാര്&#x200d; വിധി വലിയ ആശ്വാസകരമാണ്, എന്നാല്&#x200d; സ്വകാര്യ കമ്പനികള്&#x200d;ക്ക് ഇതിനോടകം കൈമാറ്റം ചെയ്തിട്ടുള്ള ആധാര്&#x200d; വിവരങ്ങള്&#x200d; വില്&#x200d;ക്കുകയോ, ദുരുപയോഗം ചെയ്യുകയോ ചെയ്തിട്ടില്ലെന്ന് ഉറപ്പിക്കുന്നത് ഏറെ ദുഷ്‌കരമായ പ്രവര്&#x200d;ത്തിയായിരിക്കുമെന്ന് ദേശീയ സൈബര്&#x200d; നിയമ വിദഗ്ധനായ പവന്&#x200d; ദഗല്&#x200d; പറയുന്നു. സ്വകാര്യ കമ്പനികള്&#x200d; ശേഖരിച്ച ആധാര്&#x200d; വിവരങ്ങള്&#x200d; ഇനി മായ്ച്ചു കളയേണ്ടതുണ്ട്. എന്നാല്&#x200d; ഈ വിവരങ്ങള്&#x200d; തങ്ങളുടെ ആവശ്യത്തിനു വേണ്ടി കമ്പനികള്&#x200d; പകര്&#x200d;പ്പെടുത്ത് സൂക്ഷിക്കുകയോ, സാമ്പത്തിക നേട്ടത്തിനായി ആധാര്&#x200d; ഉപഭോക്താവിനെ നിരീക്ഷിക്കുയോ ചെയ്യുന്നില്ലെന്ന് ഉറപ്പാക്കേണ്ടതുണ്ട്.</p>
<p>സ്വകാര്യ കമ്പനികളുടെ കൈവശമുള്ള വിവരങ്ങള്&#x200d; ഏത് ഏജന്&#x200d;സി ഓഡിറ്റ് ചെയ്യുമെന്നതാണ് ഇനി പ്രധാനമെന്നും സുപ്രീം കോടതി അഭിഭാഷകന്&#x200d; കൂടിയായ ദഗല്&#x200d; പറയുന്നു. തങ്ങളുടെ സംവിധാനത്തോടൊപ്പം ആധാര്&#x200d; വിവരങ്ങള്&#x200d; ചേര്&#x200d;ക്കുന്നതിനായി സ്വകാര്യ കമ്പനികള്&#x200d; വലിയ രീതിയിലുള്ള പണം ചെലവഴിച്ചിട്ടുണ്ട്. ഇത് മുഴുവന്&#x200d; ഇപ്പോള്&#x200d; വൃഥാവിലായിരിക്കുകയാണ്. ഇനി രാജ്യത്തിന് പുതിയ ആധാര്&#x200d; സംവിധാനമാണ് ആവശ്യമെന്നും അദ്ദേഹം പറഞ്ഞു. ആധാര്&#x200d; വിവരങ്ങള്&#x200d; ദുരുപയോഗം ചെയ്തതുമായി ബന്ധപ്പെട്ട് യു. െഎ. ഡി. എ. ഐ 50 ഓളം പരാതികള്&#x200d; സ്വകാര്യ കമ്പനികള്&#x200d;ക്കെതിരെ രജിസ്റ്റര്&#x200d; ചെയ്തിട്ടുണ്ട്.</p>
<p>ആധാര്&#x200d; വിവരങ്ങള്&#x200d; രാജ്യത്തിന്റെ അതിര്&#x200d;ത്തിക്കും നിയമങ്ങള്&#x200d;ക്കും പുറത്തായുള്ള ഡാറ്റാ സെന്ററുകളില്&#x200d; പോലും ശേഖരിച്ചു വെച്ചിട്ടുണ്ട്. ആധാര്&#x200d; ഉള്&#x200d;പ്പെടെയുള്ള വിവരങ്ങള്&#x200d; നേരിടുന്ന വെല്ലുവിളികള്&#x200d; ഉള്&#x200d;പ്പെടുത്തിക്കൊണ്ട് പുതിയ സൈബര്&#x200d; നിയമം രൂപീകരിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്&#x200d;ത്തു. സ്വകാര്യ വ്യക്തികള്&#x200d;ക്ക് ആധാര്&#x200d; വിവരങ്ങള്&#x200d; സ്വീകരിക്കാനാവില്ലെന്ന സുപ്രീം കോടതി വിധി ഇരട്ട തലയുള്ള വാളാണെന്ന് നിയമ കമ്പനിയായ കെയ്താന്&#x200d; ആന്റ് കോ യുടെ പാര്&#x200d;ട്ണറായ സുപ്രതിം ചക്രബര്&#x200d;ത്തി അഭിപ്രായപ്പെട്ടു.</p>
<p>സാമൂഹിക കാഴ്ചപ്പാടിലും വ്യക്തിപരമായ കാഴ്ചപ്പാടിലും നിങ്ങളുടെ വിവരങ്ങള്&#x200d; സ്വകാര്യ പാര്&#x200d;ട്ടി ഉപയോഗിക്കുന്നത് സംരക്ഷിക്കുന്നതിനായി വേണ്ട മുന്&#x200d;കരുതല്&#x200d; എടുക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. വ്യക്തികളുടെ സ്വകാര്യത സംരക്ഷിക്കുന്നതിനായി ആവശ്യമായ നിയമ ചട്ടക്കൂട് ഉണ്ടാക്കേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/government-may-bring-legal-backing-for-private-companies-to-use-aadhaar.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
