<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>complante to amith sha &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/complante-to-amith-sha/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Wed, 15 Nov 2017 08:09:04 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>complante to amith sha &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>&#8216;പപ്പു&#8217; പരാമര്‍ശം: ബി.ജെ.പിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അന്ത്യശാസന</title>
		<link>https://www.chandrikadaily.com/election-commission-against-bjp.html</link>
					<comments>https://www.chandrikadaily.com/election-commission-against-bjp.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Wed, 15 Nov 2017 08:06:31 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[complante to amith sha]]></category>
		<category><![CDATA[rahul gandhi]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=54103</guid>

					<description><![CDATA[ന്യൂഡല്‍ഹി: ബി.ജെ.പിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അന്ത്യശാസന. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയെ ഇകഴ്ത്തി പപ്പു എന്ന് വിളിക്കരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രചാരണ പരസ്യത്തില്‍ നിന്നും പപ്പു എന്ന പ്രയോഗം നീക്കണമെന്ന് ബി.ജെ.പിയോട് കമ്മീഷന്‍ ആവശ്യപ്പെടുകയായിരുന്നു. ഗുജറാത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാഹുല്‍ഗാന്ധിയെ പപ്പുവെന്ന് വിളിക്കുന്ന പരസ്യമായിരുന്നു ദൃശ്യമാധ്യമങ്ങളിലൂടെ പുറത്തുവിടാനായി ബി.ജെ.പി ഒരുക്കിയിരുന്നത്. കമ്മിറ്റിയുടെ അനുമതിക്കായി പരസ്യത്തിന്റെ സ്‌ക്രിപ്റ്റ് സമര്‍പ്പിച്ചപ്പോഴായിരുന്നു കമ്മീഷന്റെ വിമര്‍ശനമുണ്ടായത്. എന്നാല്‍ വാക്കുകള്‍ ആരേയും വ്യക്തിപരമായി ഉദ്ദേശിച്ചുകൊണ്ടല്ലെന്ന് ബി.ജെ.പി ന്യായീകരിച്ചു. പരസ്യത്തിലെ പപ്പു എന്ന [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: ബി.ജെ.പിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അന്ത്യശാസന. കോണ്&#x200d;ഗ്രസ് ഉപാധ്യക്ഷന്&#x200d; രാഹുല്&#x200d;ഗാന്ധിയെ ഇകഴ്ത്തി പപ്പു എന്ന് വിളിക്കരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്&#x200d; അറിയിച്ചു. ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രചാരണ പരസ്യത്തില്&#x200d; നിന്നും പപ്പു എന്ന പ്രയോഗം നീക്കണമെന്ന് ബി.ജെ.പിയോട് കമ്മീഷന്&#x200d; ആവശ്യപ്പെടുകയായിരുന്നു.</p>
<p>ഗുജറാത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാഹുല്&#x200d;ഗാന്ധിയെ പപ്പുവെന്ന് വിളിക്കുന്ന പരസ്യമായിരുന്നു ദൃശ്യമാധ്യമങ്ങളിലൂടെ പുറത്തുവിടാനായി ബി.ജെ.പി ഒരുക്കിയിരുന്നത്. കമ്മിറ്റിയുടെ അനുമതിക്കായി പരസ്യത്തിന്റെ സ്‌ക്രിപ്റ്റ് സമര്&#x200d;പ്പിച്ചപ്പോഴായിരുന്നു കമ്മീഷന്റെ വിമര്&#x200d;ശനമുണ്ടായത്. എന്നാല്&#x200d; വാക്കുകള്&#x200d; ആരേയും വ്യക്തിപരമായി ഉദ്ദേശിച്ചുകൊണ്ടല്ലെന്ന് ബി.ജെ.പി ന്യായീകരിച്ചു. പരസ്യത്തിലെ പപ്പു എന്ന വാക്ക് അപകീര്&#x200d;ത്തികരമാണെന്നാണ് അവര്&#x200d; പറയുന്നത്. ആ വാക്ക് മാറ്റി പകരം മറ്റെന്തെങ്കിലും ഉപയോഗിക്കണമെന്നാണ് നിര്&#x200d;ദേശമെന്ന് ബി.ജെ.പിയുടെ മുതിര്&#x200d;ന്ന നേതാവ് പറഞ്ഞു. ആ വാക്ക് മാറ്റി പകരം വാക്ക് ഉപയോഗിച്ചുകൊണ്ടുള്ള സ്‌ക്രിപ്റ്റ് കമ്മിറ്റിക്ക് മുന്നില്&#x200d; സമര്&#x200d;പ്പിക്കും. അതേസമയം, തീരുമാനം പുനപരിശോധിക്കണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും അവര്&#x200d; അതിന് തയ്യാറായില്ലെന്നും ബി.ജെ.പി പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/election-commission-against-bjp.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പ്രതിപക്ഷം പ്രക്ഷോഭത്തിനൊരുങ്ങുന്നു; പ്രതിരോധിക്കാനാകാതെ അമിത് ഷായും ബി.ജെ.പിയും</title>
		<link>https://www.chandrikadaily.com/amithsha-modi-bjp-against-wire-strick.html</link>
					<comments>https://www.chandrikadaily.com/amithsha-modi-bjp-against-wire-strick.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 09 Oct 2017 17:06:52 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[complante to amith sha]]></category>
		<category><![CDATA[wire]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=47055</guid>

					<description><![CDATA[ന്യൂഡല്‍ഹി: മകന്റെ സമ്പാദ്യത്തെക്കുറിച്ച് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെ ബി. ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായും പാര്‍ട്ടിയും പ്രതിരോധത്തില്‍. വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ജെയ് ഷാക്കെതിരെ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രക്ഷോഭത്തിനൊരുങ്ങുകയാണ്. ബി.ജെ.പി അധ്യക്ഷ സ്ഥാനത്തുനിന്ന് അമിത് ഷാ രാജിവെച്ച് അന്വേഷണത്തെ നേരിടണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ രാജിക്ക് നിര്‍ദേശം നല്‍കണമെന്നും ജെയ് ഷായുടെ കമ്പനിക്കെതിരായ ആരോപണം സുപ്രീംകോടതി ജഡ്ജിമാര്‍ ഉള്‍പ്പെട്ട രണ്ടംഗ സമിതി അന്വേഷിക്കണമെന്നും കോണ്‍ഗ്രസ് വക്താവ് ആനന്ദ് ശര്‍മ [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: മകന്റെ സമ്പാദ്യത്തെക്കുറിച്ച് റിപ്പോര്&#x200d;ട്ടുകള്&#x200d; പുറത്തുവന്നതോടെ ബി. ജെ.പി ദേശീയ അധ്യക്ഷന്&#x200d; അമിത് ഷായും പാര്&#x200d;ട്ടിയും പ്രതിരോധത്തില്&#x200d;. വിവാദങ്ങളുടെ പശ്ചാത്തലത്തില്&#x200d; ജെയ് ഷാക്കെതിരെ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് കോണ്&#x200d;ഗ്രസ് ഉള്&#x200d;പ്പെടെയുള്ള പ്രതിപക്ഷ പാര്&#x200d;ട്ടികള്&#x200d; പ്രക്ഷോഭത്തിനൊരുങ്ങുകയാണ്.</p>
<p>ബി.ജെ.പി അധ്യക്ഷ സ്ഥാനത്തുനിന്ന് അമിത് ഷാ രാജിവെച്ച് അന്വേഷണത്തെ നേരിടണമെന്ന് കോണ്&#x200d;ഗ്രസ് ആവശ്യപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ രാജിക്ക് നിര്&#x200d;ദേശം നല്&#x200d;കണമെന്നും ജെയ് ഷായുടെ കമ്പനിക്കെതിരായ ആരോപണം സുപ്രീംകോടതി ജഡ്ജിമാര്&#x200d; ഉള്&#x200d;പ്പെട്ട രണ്ടംഗ സമിതി അന്വേഷിക്കണമെന്നും കോണ്&#x200d;ഗ്രസ് വക്താവ് ആനന്ദ് ശര്&#x200d;മ ആവശ്യപ്പെട്ടു. ആരോപണങ്ങള്&#x200d; അടിസ്ഥാന രഹിതമാണെന്ന ബി. ജെ.പി വാദം ഒളിച്ചോട്ടമാണെന്നും വിഷയത്തില്&#x200d; മോദി പ്രതികരിക്കാത്തതെന്തെന്നും അദ്ദേഹം ചോദിച്ചു. ബി.ജെ.പി അധ്യക്ഷന്മാരായിരുന്ന എല്&#x200d;.കെ അദ്വാനി, ബംഗാരു ലക്ഷ്മണ്&#x200d;, നിതിന്&#x200d; ഗഡ്കരി എന്നിവര്&#x200d; ആരോപണങ്ങള്&#x200d; ഉയര്&#x200d;ന്നതിന് പിന്നാലെ രാജിവച്ചിട്ടുണ്ടെന്നും ശര്&#x200d;മ ചൂണ്ടിക്കാട്ടി. കേന്ദ്രമന്ത്രി പീയുഷ് ഗോയലിനെതിരെയും അദ്ദേഹം ആരോപണം ഉന്നയിച്ചു. സ്വകാര്യ വ്യക്തിയെ ന്യായീകരിക്കാന്&#x200d; കേന്ദ്രമന്ത്രി രംഗത്തെത്തിയെന്നായിരുന്നു വിമര്&#x200d;ശം.</p>
<p>അതേസമയം ജയ് ഷായുടെ ടെംപിള്&#x200d; എന്റര്&#x200d;പ്രൈസസ് എന്ന കമ്പനി ഒറ്റ വര്&#x200d;ഷം കൊണ്ട് 16,000 ഇരട്ടി വരുമാനം ഉണ്ടാക്കിയെന്ന റിപ്പോര്&#x200d;ട്ടില്&#x200d; ഉറച്ചു നില്ക്കുന്നതായി ഓണ്&#x200d;ലൈന്&#x200d; മാധ്യമമായ ദി വയര്&#x200d; വ്യക്തമാക്കി. മോദി പ്രധാനമന്ത്രിയായും അമിത് ഷാ പാര്&#x200d;ട്ടി അധ്യക്ഷനായും തെരഞ്ഞെടുക്കപ്പെട്ട ശേഷമാണ് ഈ വളര്&#x200d;ച്ച എന്നും റിപ്പോര്&#x200d;ട്ടില്&#x200d; വ്യക്തമാക്കിയിരുന്നു. 2013- 2014 സാമ്പത്തിക വര്&#x200d;ഷങ്ങളില്&#x200d; യഥാക്രമം 6,230 രൂപയുടെയും 1,724 രൂപയുടെയും നഷ്ടമാണ് കമ്പനി രേഖപ്പെടുത്തിയിരിക്കുന്നത്. 2013-14 ല്&#x200d; 5,796 രൂപ ഇന്&#x200d;കം ടാക്സ് റിട്ടേണായി കമ്പനിക്ക് ലഭിച്ചു. 2014-15 കാലയളവില്&#x200d; റവന്യൂ വരുമാനം 50,000 രൂപയും ലാഭം 18, 728 രൂപയുമായി. എന്നാല്&#x200d; 201516 കാലയളവില്&#x200d; ടെംപിള്&#x200d; എന്റര്&#x200d;പ്രൈസസിന്റെ റവന്യൂ 80.5 കോടിരൂപയായി ഉയര്&#x200d;ന്നു. അതായത് 16 ലക്ഷം ശതമാനം വളര്&#x200d;ച്ചയാണ് കമ്പനി ഒറ്റ വര്&#x200d;ഷം കൊണ്ട് നേടിയെടുത്തത്.</p>
<p>രജിസ്റ്റര്&#x200d; ഓഫ് കമ്പനീസില്&#x200d; നിന്ന് ലഭിച്ച റിപ്പോര്&#x200d;ട്ടുകളുടെ അടിസ്ഥാനത്തിലാണ് വാര്&#x200d;ത്ത നല്&#x200d;കിയിരിക്കുന്നത്. റിലയന്&#x200d;സ് ഇന്&#x200d;ഡസ്ട്രീസിലെ ഒരു ഉന്നതനും രാജ്യസഭാ എംപിയുമായ പരിമള്&#x200d; നത്വാനിയുടെ യുടെ ബന്ധുവായ രാജേഷ് കന്ദ്വാലയുടെ ഉടമസ്ഥതയിലുള്ള സാമ്പത്തിക സ്ഥാപനത്തില്&#x200d; നിന്നും ടെംപിള്&#x200d; എന്റര്&#x200d;്രൈപസസിന് 15.78 കോടി രൂപയുടെ വായ്പ ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കമ്പനിയുടെ റവന്യുവില്&#x200d; വന്&#x200d;വര്&#x200d;ധനവ് രേഖപ്പെടുത്തിയിരിക്കുന്നത്.</p>
<p>എന്നാല്&#x200d; പൊടുന്നനെ 2016 ഒക്ടോബറില്&#x200d; കമ്പനിയുടെ പ്രവര്&#x200d;ത്തനം നിര്&#x200d;ത്തുന്നതായി പ്രഖ്യാപിച്ചു. 2016 ലെയും മുന്&#x200d;വര്&#x200d;ഷങ്ങളിലെയും നഷ്ടത്തോടെ കമ്പനിയുടെ അറ്റാദായത്തില്&#x200d; തകര്&#x200d;ച്ചയുണ്ടാതാണ് ഇതിന് കാരണമെന്നാണ് കമ്പനി ഡയറക്ടര്&#x200d;മാരുടെ റിപ്പോര്&#x200d;ട്ടില്&#x200d; പറയുന്നത്. 2004 ലാണ് ജയ് ഷാ, ജിതേന്ദ്ര ഷാ എന്നിവര്&#x200d; ഡയറക്ടര്&#x200d;മാരായി ടെംപിള്&#x200d; എന്റര്&#x200d;പ്രൈസസ് എന്ന കമ്പനി രജിസ്റ്റര്&#x200d; ചെയ്തത്. അമിത് ഷായുടെ ഭാര്യ സോണാല്&#x200d; ഷായ്ക്ക് കമ്പനിയില്&#x200d; ഷെയര്&#x200d; ഉണ്ട്.</p>
<p>2014 ല്&#x200d; കമ്പനിക്ക് സ്ഥിരാസ്തികളോ സ്റ്റോക്കുകളോ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. അവിടുന്നാണ് രണ്ട് വര്&#x200d;ഷത്തിനുള്ളില്&#x200d; അഭൂതപൂര്&#x200d;വ്വമായ വളര്&#x200d;ച്ച കൈവരിച്ചത്. കമ്പനിയുടെ ആസ്തി വെറും രണ്ട് ലക്ഷമായിരിക്കെയാണ് ഈ കുതിച്ചുചാട്ടം ഉണ്ടായത്. കരുതല്&#x200d; ധനവും അധികവരുമാനവും 80.2 ലക്ഷമായി ഉയര്&#x200d;ന്നു, മുന്&#x200d;വര്&#x200d;ഷം ഇത് 19 ലക്ഷം മാത്രമായിരുന്നു. ഉത്പന്ന വില്&#x200d;പ്പനയിലൂടെയാണ് റവന്യൂവരുമാനം 80 കോടിയായി ഉയര്&#x200d;ന്നതെന്നാണ് കമ്പനി വിശദീകരിക്കുന്നത്. 51 കോടി രൂപയുടെ വിദേശവരുമാനം ഉള്&#x200d;പ്പെടെയാണിത്. തൊട്ടുമുന്&#x200d;പത്തെ വര്&#x200d;ഷം വിദേശവരുമാനം പൂജ്യം ആയിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/amithsha-modi-bjp-against-wire-strick.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വിമാനത്താവളത്തില്‍ നിയമ വിരുദ്ധമായി യോഗം; അമിത്ഷാക്കെതിരെ പരാതി: കേസെടുക്കണമെന്ന് കോണ്‍ഗ്രസ്</title>
		<link>https://www.chandrikadaily.com/air-port-goa-amith-jbvqanc.html</link>
					<comments>https://www.chandrikadaily.com/air-port-goa-amith-jbvqanc.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 02 Jul 2017 13:10:14 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[amith sha low against]]></category>
		<category><![CDATA[complante to amith sha]]></category>
		<category><![CDATA[congrss]]></category>
		<category><![CDATA[goa airport]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=34312</guid>

					<description><![CDATA[പനാജി: ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ അമിത് ഷാക്കെതിരെ ദാബോളിം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിയമ വിരുദ്ധമായി സമ്മേളനം നടത്തിയതിന് പരാതി. ഗോവ അഭിഭാഷകനും സാമൂഹിക പ്രവര്‍ത്തകനുമായ ഐറസ് റോഡ്രിഗസാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. ഇന്ത്യന്‍ നേവിയുടെ നിയന്ത്രണത്തിലുള്ള വിമാനത്താവളത്തില്‍ അനധികൃതമായി പാര്‍ട്ടി സമ്മേളനം നടത്തുകയും അമിത് ഷാ യോഗത്തെ അഭിസംബോധന ചെയ്തതും നിയമവിരുദ്ധമാണെന്ന് റോഡ്രിഗസ് സിവില്‍ ഏവിയേഷന്‍ സെക്രട്ടറി, ഗോവ ചീഫ് സെക്രട്ടറി, പോലീസ് ഡി.ജി.പി. എന്നിവര്‍ക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. യാത്രക്കാര്‍ വിമാനത്താവളത്തില്‍ എത്താനും അവിടെ നിന്ന് തിരിച്ചു [&#8230;]]]></description>
										<content:encoded><![CDATA[<p>പനാജി: ബി.ജെ.പി. ദേശീയ അധ്യക്ഷന്&#x200d; അമിത് ഷാക്കെതിരെ ദാബോളിം അന്താരാഷ്ട്ര വിമാനത്താവളത്തില്&#x200d; നിയമ വിരുദ്ധമായി സമ്മേളനം നടത്തിയതിന് പരാതി. ഗോവ അഭിഭാഷകനും സാമൂഹിക പ്രവര്&#x200d;ത്തകനുമായ ഐറസ് റോഡ്രിഗസാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.</p>
<p>ഇന്ത്യന്&#x200d; നേവിയുടെ നിയന്ത്രണത്തിലുള്ള വിമാനത്താവളത്തില്&#x200d; അനധികൃതമായി പാര്&#x200d;ട്ടി സമ്മേളനം നടത്തുകയും അമിത് ഷാ യോഗത്തെ അഭിസംബോധന ചെയ്തതും നിയമവിരുദ്ധമാണെന്ന് റോഡ്രിഗസ് സിവില്&#x200d; ഏവിയേഷന്&#x200d; സെക്രട്ടറി, ഗോവ ചീഫ് സെക്രട്ടറി, പോലീസ് ഡി.ജി.പി. എന്നിവര്&#x200d;ക്ക് നല്&#x200d;കിയ പരാതിയില്&#x200d; പറയുന്നു.</p>
<p>യാത്രക്കാര്&#x200d; വിമാനത്താവളത്തില്&#x200d; എത്താനും അവിടെ നിന്ന് തിരിച്ചു പോകാനും കഴിയാതെ ബുദ്ധിമുട്ടി. അവിടെയുള്ള പ്രധാന നിര്&#x200d;മാണങ്ങളില്&#x200d; പലതിനും കേടുപാടുകള്&#x200d; സംഭവിച്ചതായും പരാതിയിലുണ്ട്.</p>
<p>രണ്ടായിരത്തിലധികം ആളുകളാണ് യോഗത്തില്&#x200d; പങ്കെടുത്തത്. ഇത് ഐ.പി.സി 141 ന്റെ (നിയമവിരുദ്ധമായ സംഘംചേരല്&#x200d;) ലംഘനമാണെന്നും പരാതിയിലുണ്ട്. യാത്രക്കാര്&#x200d;ക്ക് അസൗകര്യമുണ്ടാക്കിയതിനെതിരെയും പരാതിയില്&#x200d; പരാമര്&#x200d;ശമുണ്ട്.</p>
<p>അതേസമയം അമിത് ഷാക്കെതിരെയും ഗോവ മുഖ്യമന്ത്രി മനോഹര്&#x200d; പരീക്കര്&#x200d;ക്കെതിരെയും കേസെടുക്കണമെന്ന് കോണ്&#x200d;ഗ്രസ് എം.പിയായ ശാന്താറാം നായിക് സിവില്&#x200d; ഏവിയേഷന്&#x200d; മന്ത്രാലയത്തോട് ആവശ്യപ്പെട്ടു.</p>
<p>എന്നാല്&#x200d; ആരോപണങ്ങള്&#x200d; അടിസ്ഥാന രഹിതമാണെന്നും അനുമതി ലഭിച്ച ശേഷമാണ് പാര്&#x200d;ട്ടി അധ്യക്ഷന് സ്വീകരണം നല്&#x200d;കിയതെന്നും ബി.ജെ.പി വക്താവ് പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/air-port-goa-amith-jbvqanc.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
