<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>Confederation cup &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/confederation-cup/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Mon, 03 Jul 2017 19:03:34 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>Confederation cup &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ചിലിക്ക് നിര്‍ഭാഗ്യം അവസരമാണ് ജര്‍മനി</title>
		<link>https://www.chandrikadaily.com/confederation-cup-3.html</link>
					<comments>https://www.chandrikadaily.com/confederation-cup-3.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 03 Jul 2017 19:02:38 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[Confederation cup]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=34489</guid>

					<description><![CDATA[&#160; മോസ്‌ക്കോ: ചിലി അതിമനോഹരമായി കളിച്ചു. ആക്രമണ ഫുട്‌ബോളിന്റെ ശക്തരായ വക്താക്കളായി വിദാലും സാഞ്ചസും കളം വാണു. പക്ഷേ ലോകത്തിലെ ഏറ്റവും മിടുക്കരായ രണ്ട് മുന്‍നിരക്കാരുണ്ടായിട്ടും ലാറ്റിനമേരിക്കന്‍ ചാമ്പ്യന്മാര്‍ ഗോളടിക്കാന്‍ മറന്നു. 93 മിനുട്ട് പോരാട്ടത്തില്‍ തുറന്ന് കിട്ടിയ ഒരേ ഒരു അവസരമാവട്ടെ ലോക ചാമ്പ്യന്മാരായ ജര്‍മനി ഉപയോഗപ്പെടുത്തി. അവരാണ് പുതിയ ഫിഫ കോണ്‍ഫെഡറേഷന്‍സ് കപ്പ് ജേതാക്കള്‍-അഥവാ വന്‍കരാ ചാമ്പ്യന്മാര്‍&#8230;! ജോക്കിം ലോ എന്ന അത്യാധുനികനായ പരിശീലകന്‍. അദ്ദേഹം റഷ്യയിലേക്ക് വരുന്നതിന് മുമ്പേ ഒരു കാര്യം മാധ്യമങ്ങളോട് [&#8230;]]]></description>
										<content:encoded><![CDATA[<p>&nbsp;</p>
<p>മോസ്‌ക്കോ: ചിലി അതിമനോഹരമായി കളിച്ചു. ആക്രമണ ഫുട്‌ബോളിന്റെ ശക്തരായ വക്താക്കളായി വിദാലും സാഞ്ചസും കളം വാണു. പക്ഷേ ലോകത്തിലെ ഏറ്റവും മിടുക്കരായ രണ്ട് മുന്&#x200d;നിരക്കാരുണ്ടായിട്ടും ലാറ്റിനമേരിക്കന്&#x200d; ചാമ്പ്യന്മാര്&#x200d; ഗോളടിക്കാന്&#x200d; മറന്നു. 93 മിനുട്ട് പോരാട്ടത്തില്&#x200d; തുറന്ന് കിട്ടിയ ഒരേ ഒരു അവസരമാവട്ടെ ലോക ചാമ്പ്യന്മാരായ ജര്&#x200d;മനി ഉപയോഗപ്പെടുത്തി. അവരാണ് പുതിയ ഫിഫ കോണ്&#x200d;ഫെഡറേഷന്&#x200d;സ് കപ്പ് ജേതാക്കള്&#x200d;-അഥവാ വന്&#x200d;കരാ ചാമ്പ്യന്മാര്&#x200d;&#8230;!<br />
ജോക്കിം ലോ എന്ന അത്യാധുനികനായ പരിശീലകന്&#x200d;. അദ്ദേഹം റഷ്യയിലേക്ക് വരുന്നതിന് മുമ്പേ ഒരു കാര്യം മാധ്യമങ്ങളോട് വിളിച്ച് പറഞ്ഞിരുന്നു-ഇത് യുവ പരീക്ഷണ സംഘമാണ്. അടുത്ത വര്&#x200d;ഷം നടക്കുന്ന ലോകകപ്പ് മുന്&#x200d;നിര്&#x200d;ത്തി യുവതാരങ്ങള്&#x200d;ക്ക് അവസരം നല്&#x200d;കുന്ന ടീം. ആ ടീമാണ് കോച്ചിനെ പോലും അല്&#x200d;ഭുതപ്പെടുത്തി ഭാഗ്യത്തിന്റെ സമ്പൂര്&#x200d;ണ്ണ കടാക്ഷത്തില്&#x200d; ഒരു ഗോള്&#x200d; വിജയവുമായി ലോക ഫുട്‌ബോളിലെ അതികായന്മാരായിരിക്കുന്നത്.<br />
ഇതാദ്യമായി കോണ്&#x200d;ഫെഡറേഷന്&#x200d;സ് കപ്പില്&#x200d; മുത്തമിടാന്&#x200d; ജര്&#x200d;മനിയെ സഹായിച്ചത് അധികമാരുമറിയാത്ത ലാര്&#x200d;സ് സ്റ്റിന്&#x200d;ഡല്&#x200d; എന്ന ബൊറൂഷ്യ മോന്&#x200d;ജേഗബാദിന്റെ താരമാണ്. മല്&#x200d;സരത്തിന് 21 മിനുട്ട് പ്രായമായപ്പോള്&#x200d; ചിലി വരുത്തിയ ഒരേ ഒരു വലിയ പിഴവ്-അത് ഉപയോഗപ്പെടുത്തിയായിരുന്നു അവസരവാദത്തിന്റെ ജര്&#x200d;മന്&#x200d; ഗോള്&#x200d;. സ്വന്തം ബോക്‌സില്&#x200d; നിന്നും പന്ത് തട്ടിയ ചിലി ഡിഫന്&#x200d;ഡര്&#x200d; മാര്&#x200d;സിലോ ഡയസ് ഗോള്&#x200d;ക്കീപ്പര്&#x200d;ക്ക് മൈനസ് ചെയ്യാനുളള ശ്രമത്തിനിടെ വരുത്തിയ പിഴവില്&#x200d; പന്ത് പിടിച്ചെടുത്ത സ്റ്റിന്&#x200d;ഡല്&#x200d; ഗോള്&#x200d;ക്കീപ്പറെ എളുപ്പത്തില്&#x200d; നിസ്സഹായനാക്കി.<br />
17 ഗോളവസരങ്ങളാണ് ഇരു പകുതികളിലായി ചിലി നേടിയത്. അവസാന മിനുട്ട് വരെ അവര്&#x200d; ജര്&#x200d;മന്&#x200d; ഗോള്&#x200d;വലയം വിറപ്പിച്ചു. പക്ഷേ മാനുവല്&#x200d; ന്യൂയര്&#x200d; എന്ന സൂപ്പര്&#x200d; ഗോള്&#x200d;ക്കീപ്പറുടെ പിന്&#x200d;മുറക്കാരനായി എത്തിയ മാര്&#x200d;ക്ക് ആന്ദ്രെ സ്‌റ്റെഗന്&#x200d; എന്ന കാവല്&#x200d;ക്കാരന്റെ അത്യുജ്ജ്വല സേവുകളായിരുന്നു ലോക ചാമ്പ്യന്മാര്&#x200d;ക്ക് ഭാഗ്യമായി മാറിയത്.<br />
പത്ത് ദിവസം മുമ്പ് ഗ്രൂപ്പ് ഘട്ടത്തില്&#x200d; ഇതേ ടീമുകള്&#x200d; ഏറ്റുമുട്ടിയപ്പോള്&#x200d; മല്&#x200d;സരം 1-1 ലായിരുന്നു. അന്നും കളത്തില്&#x200d; മിന്നിയത് ചിലിയായിരുന്നു. ആ മാനസിക മുന്&#x200d;ത്തൂക്കത്തില്&#x200d; വിദാലും സാഞ്ചസും മുന്നേറി കളിച്ചു. ആദ്യ പത്ത് മിനുട്ടില്&#x200d; മാത്രം മൂന്ന് ഉഗ്രന്&#x200d; ഷോട്ടുകള്&#x200d;. പക്ഷേ ജര്&#x200d;മന്&#x200d;കാര്&#x200d; ഗോളുമായി ഒന്നാം പകുതിക്ക് ചിരിയോടെ പിരിഞ്ഞു. രണ്ടാം പകുതിയില്&#x200d; ജര്&#x200d;മനി സ്വന്തം വിലാസമായ മധ്യനിര പ്രതിരോധത്തിലേക്ക് പോയി. മുസ്താഫിയുടെ നേതൃത്വത്തിലുള്ള ഡിഫന്&#x200d;സിനെ പക്ഷേ പലവട്ടം വിറച്ചിട്ടും ചിലിക്കൊപ്പം ഗോള്&#x200d; ഭാഗ്യം വന്നില്ല. അതിനിടെ പലവട്ടം കയ്യാങ്കളിയില്&#x200d; റഫറി ഇടപ്പെട്ടു. വീഡിയോ റഫറലുകള്&#x200d; വന്നു. ഏറ്റവുമൊടുവില്&#x200d; ലോംഗ് വിസില്&#x200d; മുഴങ്ങിയപ്പോള്&#x200d; ജര്&#x200d;മനിക്ക് മറ്റൊരു കപ്പ് കൂടി-ഇത് വരെ അവര്&#x200d;ക്ക് നേടാന്&#x200d; കഴിയാത്ത കിരീടം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/confederation-cup-3.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>രണ്ടാം &#8216;ലോകകപ്പും&#8217; ജര്‍മനിക്ക്; കോണ്‍ഫെഡറേഷന്‍സ് കപ്പില്‍ ചിലിക്ക് തോല്‍വി</title>
		<link>https://www.chandrikadaily.com/germany-win-confederations-cup-after-lars-stindl-punishes-error-to-deny-chile.html</link>
					<comments>https://www.chandrikadaily.com/germany-win-confederations-cup-after-lars-stindl-punishes-error-to-deny-chile.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 03 Jul 2017 07:31:22 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[chile]]></category>
		<category><![CDATA[chili german]]></category>
		<category><![CDATA[Confederation cup]]></category>
		<category><![CDATA[Football]]></category>
		<category><![CDATA[germany]]></category>
		<category><![CDATA[world cup]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=34384</guid>

					<description><![CDATA[സെന്റ്പീറ്റേഴ്സ്ബര്‍ഗ്: ലാറ്റിനമേരിക്കന്‍ ചാമ്പ്യന്മാരായ ചിലിയെ തോല്‍പ്പിച്ച് കോണ്‍ഫെഡറേഷന്‍സ് കപ്പ് ഫുട്ബോള്‍ കിരീടവും ചൂടി ജര്‍മനി. 2014 ലോകകപ്പിന് പുറമെ ഭൂഖണ്ഡ ജേതാക്കളുടെ കലാശപ്പോരാട്ടത്തില്‍ ചിലിയെ ഏകപക്ഷീയമായ ഒരു ഗോളിനാണ് ജര്‍മന്‍ യുവനിര തകര്‍ത്തത്. ഇതാദ്യമായാണ് ജര്‍മനി കോണ്‍ഫെഡറേഷന്‍സ് കപ്പ് ജേതാക്കളാവുന്നത്. ഇതോടെ ഫ്രാന്‍സിന് ശേഷം ലോകകപ്പും കോണ്‍ഫെഡറേഷന്‍സ് കപ്പും ഒപ്പം നേടുന്ന ടീമായി ജര്‍മനി. കളിയുടെ 20-ാം മിനിറ്റില്‍ ചിലി താരം മാഴ്‌സലോ ദയസിന്റെ വന്ന പിഴവില്‍ മിഡ്ഫീല്‍ഡര്‍ ലാര്‍സ് സ്റ്റിന്‍ഡിലാണ് ജര്‍മനിയുടെ വിജയഗോള്‍ നേടിയത്. മാഴ്‌സലോയുടെ പിഴവ് [&#8230;]]]></description>
										<content:encoded><![CDATA[<p>സെന്റ്പീറ്റേഴ്സ്ബര്&#x200d;ഗ്: ലാറ്റിനമേരിക്കന്&#x200d; ചാമ്പ്യന്മാരായ ചിലിയെ തോല്&#x200d;പ്പിച്ച് കോണ്&#x200d;ഫെഡറേഷന്&#x200d;സ് കപ്പ് ഫുട്ബോള്&#x200d; കിരീടവും ചൂടി ജര്&#x200d;മനി.<br />
2014 ലോകകപ്പിന് പുറമെ ഭൂഖണ്ഡ ജേതാക്കളുടെ കലാശപ്പോരാട്ടത്തില്&#x200d; ചിലിയെ ഏകപക്ഷീയമായ ഒരു ഗോളിനാണ് ജര്&#x200d;മന്&#x200d; യുവനിര തകര്&#x200d;ത്തത്.</p>
<p>ഇതാദ്യമായാണ് ജര്&#x200d;മനി കോണ്&#x200d;ഫെഡറേഷന്&#x200d;സ് കപ്പ് ജേതാക്കളാവുന്നത്. ഇതോടെ ഫ്രാന്&#x200d;സിന് ശേഷം ലോകകപ്പും കോണ്&#x200d;ഫെഡറേഷന്&#x200d;സ് കപ്പും ഒപ്പം നേടുന്ന ടീമായി ജര്&#x200d;മനി.</p>
<p><img loading="lazy" class="alignnone wp-image-34385 size-full" src="https://www.chandrikadaily.com/wp-content/uploads/2017/07/confed1.jpg" alt="APTOPIX Soccer Confed Cup Chile Germany" width="825" height="500" srcset="https://www.chandrikadaily.com/wp-content/uploads/2017/07/confed1.jpg 825w, https://www.chandrikadaily.com/wp-content/uploads/2017/07/confed1-300x182.jpg 300w, https://www.chandrikadaily.com/wp-content/uploads/2017/07/confed1-768x465.jpg 768w, https://www.chandrikadaily.com/wp-content/uploads/2017/07/confed1-696x422.jpg 696w, https://www.chandrikadaily.com/wp-content/uploads/2017/07/confed1-693x420.jpg 693w" sizes="(max-width: 825px) 100vw, 825px" /></p>
<p><img loading="lazy" class="alignnone wp-image-34393 size-full" src="https://www.chandrikadaily.com/wp-content/uploads/2017/07/i.jpg" alt="i" width="570" height="321" srcset="https://www.chandrikadaily.com/wp-content/uploads/2017/07/i.jpg 570w, https://www.chandrikadaily.com/wp-content/uploads/2017/07/i-300x169.jpg 300w" sizes="(max-width: 570px) 100vw, 570px" /></p>
<p>കളിയുടെ 20-ാം മിനിറ്റില്&#x200d; ചിലി താരം മാഴ്‌സലോ ദയസിന്റെ വന്ന പിഴവില്&#x200d; മിഡ്ഫീല്&#x200d;ഡര്&#x200d; ലാര്&#x200d;സ് സ്റ്റിന്&#x200d;ഡിലാണ് ജര്&#x200d;മനിയുടെ വിജയഗോള്&#x200d; നേടിയത്. മാഴ്‌സലോയുടെ പിഴവ് നിന്നും പന്ത് കിട്ടിയ ടിമോ വെര്&#x200d;ണര്&#x200d;, ചിലി പോസ്റ്റില്&#x200d; തക്കം പാര്&#x200d;ത്തുനിന്ന ജര്&#x200d;മന്&#x200d; ഗോളടിയന്ത്രം സ്റ്റിന്&#x200d;ഡിലിന് അനായാസം എത്തിക്കുകയായിരുന്നു.</p>
<p>ആക്രമിച്ചു കളിക്കുന്നതിനിടെ അപ്രതീക്ഷിതമായാണ് കളിയുടെ ഗതിമാറ്റി ചിലി പോസ്റ്റില്&#x200d; ഗോള്&#x200d; വീണത്. ജര്&#x200d;മന്&#x200d; പോസ്റ്റിലേത്തക്ക് ചിലി നടത്തിയ ഗോളന്നുറച്ച ഒരു നീക്കം പെട്ടന്ന് പ്രത്യാക്രമണത്തിലേക്കും പിന്നീട് ജര്&#x200d;മനിയുടെ വിജയ ഗോളുമായി മാറുകയായിരുന്നു.</p>
<p>ചിലിയുടെ ഡിഫന്&#x200d;സിലെ മിസ്സില്&#x200d; നിന്നും പന്ത് കിട്ടുമ്പോള്&#x200d; മുന്നോട്ട് കയറിവരുന്ന ഗോളി മാത്രമായിരുന്നു വെര്&#x200d;ണര്&#x200d;ക്ക് എതിരാളി. പിന്നീട് ഒപ്പം കയറിയ സഹായി സ്റ്റിഡിലിന് പന്ത് തട്ടിക്കൊടുക്കുകയായി. ഒഴിഞ്ഞ ഗോള്&#x200d;പോസ്റ്റിന് മുന്നില്&#x200d; പന്ത് കിട്ടിയ സ്റ്റിഡലിന് പിന്നെ ഗോളടിക്കുക മാത്രമായി പണി. വിജയഗോളിനൊപ്പം ടൂര്&#x200d;ണമെന്റിലെ തന്റെ ഗോള്&#x200d; സമ്പാദ്യം മൂന്നാക്കി ജര്&#x200d;മന്&#x200d; യുവനിരയിലെ പുതിയ ഗോളടി വീരന്&#x200d;.</p>
<p>കൂടുതല്&#x200d; നേരം പന്തു കൈവശം വച്ചും അക്രമച്ചും കളിയില്&#x200d; ആധിപത്യം പുലര്&#x200d;ത്തിയ ചിലി, പന്ത് ജര്&#x200d;മന്&#x200d; ഗോള്&#x200d;വലയില്&#x200d; എത്തിക്കുന്നതില്&#x200d; പരാജയപ്പെടുകയായിരുന്നു. അവസാന മിനിറ്റുകളില്&#x200d; ജര്&#x200d;മന്&#x200d; ഗോള്&#x200d;കീപ്പര്&#x200d; മാര്&#x200d;ക് ആന്ദ്രെ ടെര്&#x200d;സ്റ്റെഗന്റെ ഉജ്വല സേവുകന്&#x200d; ചിലിക്ക് മുന്നില്&#x200d; വന്&#x200d;മതിലുമായി. ജയത്തോടെ ജര്&#x200d;മനി ഫിഫ റാങ്കിങിലും ഒന്നാം സ്ഥാനത്ത്‌ എത്തി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/germany-win-confederations-cup-after-lars-stindl-punishes-error-to-deny-chile.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കോണ്‍ഫെഡറേഷന്‍ കപ്പ്: പോര്‍ച്ചുഗലിന് മൂന്നാം സ്ഥാനം</title>
		<link>https://www.chandrikadaily.com/portugal-third-in-fifa-confed.html</link>
					<comments>https://www.chandrikadaily.com/portugal-third-in-fifa-confed.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Sun, 02 Jul 2017 15:49:03 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Confederation cup]]></category>
		<category><![CDATA[fifa]]></category>
		<category><![CDATA[Football]]></category>
		<category><![CDATA[Pepe]]></category>
		<category><![CDATA[Portugal]]></category>
		<category><![CDATA[ronaldo]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=34336</guid>

					<description><![CDATA[മോസ്‌കോ: എക്‌സ്ട്രാ ടൈമിലേക്ക് നീണ്ട മത്സരത്തില്‍ മെക്‌സിക്കോയെ ഒന്നിനെതിരെ രണ്ടു ഗോളിന് വീഴ്ത്തി പോര്‍ച്ചുഗല്‍ കോണ്‍ഫെഡറേഷന്‍സ് കപ്പ് മൂന്നാം സ്ഥാനം നേടി. ഗോളൊഴിഞ്ഞ ആദ്യപകുതിക്കു ശേഷം 54-ാമിനുട്ടില്‍ നെറ്റോയുടെ സെല്‍ഫ് ഗോളില്‍ മെക്‌സിക്കോ മുന്നിലെത്തിയെങ്കിലും 90-ാം മിനുട്ടില്‍ വെറ്ററന്‍ താരം പെപെ പോര്‍ച്ചുഗലിനെ ഒപ്പമെത്തിക്കുകയായിരുന്നു. 104-ാം മിനുട്ടില്‍ പെനാല്‍ട്ടി ലക്ഷ്യത്തിലെത്തിച്ച് ആഡ്രിയന്‍ സില്‍വ ജയമുറപ്പാക്കി. ബെര്‍ണാര്‍ഡോ സില്‍വ ബോക്‌സില്‍ ഫൗള്‍ ചെയ്യപ്പെട്ടതിന് 17-ാം മിനുട്ടില്‍ പോര്‍ച്ചുഗലിന് അനുകൂലമായി പെനാല്‍ട്ടി ലഭിച്ചെങ്കിലും ആന്ദ്രെ സില്‍വയുടെ കിക്ക് മെക്‌സിക്കന്‍ കീപ്പര്‍ [&#8230;]]]></description>
										<content:encoded><![CDATA[<p>മോസ്‌കോ: എക്‌സ്ട്രാ ടൈമിലേക്ക് നീണ്ട മത്സരത്തില്&#x200d; മെക്‌സിക്കോയെ ഒന്നിനെതിരെ രണ്ടു ഗോളിന് വീഴ്ത്തി പോര്&#x200d;ച്ചുഗല്&#x200d; കോണ്&#x200d;ഫെഡറേഷന്&#x200d;സ് കപ്പ് മൂന്നാം സ്ഥാനം നേടി. ഗോളൊഴിഞ്ഞ ആദ്യപകുതിക്കു ശേഷം 54-ാമിനുട്ടില്&#x200d; നെറ്റോയുടെ സെല്&#x200d;ഫ് ഗോളില്&#x200d; മെക്‌സിക്കോ മുന്നിലെത്തിയെങ്കിലും 90-ാം മിനുട്ടില്&#x200d; വെറ്ററന്&#x200d; താരം പെപെ പോര്&#x200d;ച്ചുഗലിനെ ഒപ്പമെത്തിക്കുകയായിരുന്നു. 104-ാം മിനുട്ടില്&#x200d; പെനാല്&#x200d;ട്ടി ലക്ഷ്യത്തിലെത്തിച്ച് ആഡ്രിയന്&#x200d; സില്&#x200d;വ ജയമുറപ്പാക്കി.</p>
<p>ബെര്&#x200d;ണാര്&#x200d;ഡോ സില്&#x200d;വ ബോക്‌സില്&#x200d; ഫൗള്&#x200d; ചെയ്യപ്പെട്ടതിന് 17-ാം മിനുട്ടില്&#x200d; പോര്&#x200d;ച്ചുഗലിന് അനുകൂലമായി പെനാല്&#x200d;ട്ടി ലഭിച്ചെങ്കിലും ആന്ദ്രെ സില്&#x200d;വയുടെ കിക്ക് മെക്‌സിക്കന്&#x200d; കീപ്പര്&#x200d; ഒച്ചോവ ഡൈവ് ചെയ്ത് തട്ടിയകറ്റി. 55-ാം മിനുട്ടില്&#x200d; ഹവിയര്&#x200d; ഹെര്&#x200d;ണാണ്ടസിന്റെ ക്രോസില്&#x200d; നിന്നുള്ള കാര്&#x200d;ലോസ് വേലയുടെ ഗോള്&#x200d;ശ്രമം നെറ്റോയുടെ കാലില്&#x200d; തട്ടി വലയിലെത്തി.</p>
<p><script src="//cdn.playwire.com/bolt/js/zeus/embed.js" data-config="//config.playwire.com/16240/videos/v2/5420190/zeus.json" data-width="100%" data-height="100%"  type="text/javascript" charset="utf-8"></script></p>
<p>മെക്‌സിക്കോ ജയമുറപ്പിച്ച ഘട്ടത്തിലായിരുന്നു പെപെയുടെ രക്ഷാപ്രവര്&#x200d;ത്തനം. 90-ാം മിനുട്ടില്&#x200d; വലതു വിങില്&#x200d; നിന്ന് റിക്കാര്&#x200d;ഡോ ക്വാറസ്മ നല്&#x200d;കിയ ക്രോസ് ചാടിയുയര്&#x200d;ന്ന പെപെ വലയിലേക്ക് തട്ടുകയായിരുന്നു. സസ്‌പെന്&#x200d;ഷന്&#x200d; കാരണം സെമിഫൈനല്&#x200d; പെപെ കളിച്ചിരുന്നില്ല.</p>
<p>എക്‌സ്ട്രാ ടൈമിന്റെ 15-ാം മിനുട്ടില്&#x200d; പോര്&#x200d;ച്ചുഗല്&#x200d; വീണ്ടും പെനാല്&#x200d;ട്ടി സമ്പാദിച്ചു. മിഗ്വെല്&#x200d; ലയൂന്&#x200d; ബോക്‌സില്&#x200d; വെച്ച് പന്ത് കൈകൊണ്ട് തൊട്ടതിനാണ് റഫറി സ്‌പോട്ടിലേക്ക് വിരല്&#x200d; ചൂണ്ടിയത്. കിക്കെടുത്ത ആഡ്രിയന്&#x200d; സില്&#x200d;വ ഗോള്&#x200d;കീപ്പറെ തെറ്റായ ദിശയിലേക്ക് ഡൈവ് ചെയ്യിച്ച് വലകുലുക്കി.</p>
<p>ആഴ്ചകള്&#x200d;ക്കു മുമ്പ് പിറന്ന തന്റെ ഇരട്ടക്കുട്ടികളെ കാണുന്നതിനായി അമേരിക്കയിലേക്ക് പോയതിനാല്&#x200d; ക്രിസ്റ്റിയാനോ റൊണാള്&#x200d;ഡോ ലൂസേഴ്‌സ് ഫൈനലില്&#x200d; കളിച്ചിരുന്നില്ല.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/portugal-third-in-fifa-confed.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ജര്‍മന്‍ വീരഗാഥ</title>
		<link>https://www.chandrikadaily.com/germeny.html</link>
					<comments>https://www.chandrikadaily.com/germeny.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 30 Jun 2017 18:55:55 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[Confederation cup]]></category>
		<category><![CDATA[soccer]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=34132</guid>

					<description><![CDATA[&#160; മോസ്‌കോ: വന്‍കര ജേതാക്കള്‍ മാറ്റുരക്കുന്ന ഫിഫ കോണ്‍ഫെഡറേഷന്‍ കപ്പ് കലാശപ്പോരാട്ടത്തില്‍ ലോക ചാമ്പ്യന്‍മാരായ ജര്‍മനി ലാറ്റിനമേരിക്കന്‍ ജേതാക്കളായ ചിലിയെ നേരിടും. രണ്ടാം സെമിയില്‍ കോണ്‍കാഫ് ജേതാക്കളായ മെക്‌സിക്കോയെ ഒന്നിനെതിരെ നാലു ഗോളുകള്‍ക്ക് തകര്‍ത്താണ് ജര്‍മനി ഫൈനല്‍ പ്രവേശം കരസ്ഥമാക്കിയത്. പരിചയ സമ്പത്ത് ഒട്ടുമില്ലാത്ത യുവനിരയെ ടൂര്‍ണമെന്റിന് ഇറക്കുമ്പോള്‍ സെമിഫൈനല്‍ പോലും ലക്ഷ്യമില്ലെന്നു പറഞ്ഞ കോച്ച് ജോക്വിം ലോയെ പോലും ഞെട്ടിച്ചു കൊണ്ടാണ് ജര്‍മ്മന്‍ യുവ നിര കലാശക്കളിക്ക് അര്‍ഹരായത്. ഗ്രൂപ്പ് ചാമ്പ്യന്‍മാരായി സെമിയിലെത്തിയ ജര്‍മ്മനി മെക്‌സിക്കോയ്‌ക്കെതിരായ [&#8230;]]]></description>
										<content:encoded><![CDATA[<p>&nbsp;<br />
മോസ്‌കോ: വന്&#x200d;കര ജേതാക്കള്&#x200d; മാറ്റുരക്കുന്ന ഫിഫ കോണ്&#x200d;ഫെഡറേഷന്&#x200d; കപ്പ് കലാശപ്പോരാട്ടത്തില്&#x200d; ലോക ചാമ്പ്യന്&#x200d;മാരായ ജര്&#x200d;മനി ലാറ്റിനമേരിക്കന്&#x200d; ജേതാക്കളായ ചിലിയെ നേരിടും. രണ്ടാം സെമിയില്&#x200d; കോണ്&#x200d;കാഫ് ജേതാക്കളായ മെക്‌സിക്കോയെ ഒന്നിനെതിരെ നാലു ഗോളുകള്&#x200d;ക്ക് തകര്&#x200d;ത്താണ് ജര്&#x200d;മനി ഫൈനല്&#x200d; പ്രവേശം കരസ്ഥമാക്കിയത്.<br />
പരിചയ സമ്പത്ത് ഒട്ടുമില്ലാത്ത യുവനിരയെ ടൂര്&#x200d;ണമെന്റിന് ഇറക്കുമ്പോള്&#x200d; സെമിഫൈനല്&#x200d; പോലും ലക്ഷ്യമില്ലെന്നു പറഞ്ഞ കോച്ച് ജോക്വിം ലോയെ പോലും ഞെട്ടിച്ചു കൊണ്ടാണ് ജര്&#x200d;മ്മന്&#x200d; യുവ നിര കലാശക്കളിക്ക് അര്&#x200d;ഹരായത്. ഗ്രൂപ്പ് ചാമ്പ്യന്&#x200d;മാരായി സെമിയിലെത്തിയ ജര്&#x200d;മ്മനി മെക്‌സിക്കോയ്‌ക്കെതിരായ മത്സരത്തില്&#x200d; സമഗ്രാധിപത്യം പുലര്&#x200d;ത്തി കളി ആരംഭിച്ച് പത്തു മിനിറ്റിനുള്ളില്&#x200d; തന്നെ മെക്‌സിക്കന്&#x200d;വലയില്&#x200d; രണ്ട് ഗോളുകള്&#x200d; നിക്ഷേപിച്ച ജര്&#x200d;മ്മനി മത്സരം തങ്ങളുടെ വരുതിയിലൊതുക്കി.<br />
മുന്&#x200d;നിര താരങ്ങളുടെ അഭാവത്തില്&#x200d; 22കാരന്&#x200d; ഗോറ്റ്‌സ്‌കയാണ് ജര്&#x200d;മ്മനിയുടെ തുരുപ്പു ചീട്ടായി മാറിയത്. ആറ്, എട്ട് മിനിറ്റുകളിലായിരുന്നു ഗോറ്റ്‌സ്‌കയുടെ ഗോളുകള്&#x200d;. ഗോള്&#x200d; നേട്ടത്തിനു ശേഷം പ്രതിരോധത്തിലേക്കു വലിഞ്ഞ ജര്&#x200d;മ്മനിക്കെതിരെ മെക്‌സിക്കോ ചില മികച്ച നീക്കങ്ങള്&#x200d; നടത്തിയെങ്കിലും ജര്&#x200d;മ്മന്&#x200d; ഗോള്&#x200d; വല കുലുക്കാനായില്ല. മെക്‌സിക്കന്&#x200d; താരം ഹെര്&#x200d;ണാണ്ടസിന് മികച്ച അവസരം ലഭിച്ചെങ്കിലും ഗോള്&#x200d; മാത്രം ലക്ഷ്യത്തില്&#x200d; നിന്നും അകന്നു. രണ്ടാം പകുതിയുടെ തുടക്കത്തില്&#x200d; മികച്ച നീക്കങ്ങളിലൂടെ ജര്&#x200d;മ്മന്&#x200d; ഗോള്&#x200d;മുഖത്ത് മെക്‌സിക്കന്&#x200d; താരങ്ങള്&#x200d; ഭീഷണി മുഴക്കിയെങ്കിലും ഗോള്&#x200d; നേടാനായില്ല. രണ്ടാം പകുതിയുടെ 59-ാം മിനിറ്റില്&#x200d; വെര്&#x200d;നര്&#x200d; ജര്&#x200d;മ്മനിയുടെ ലീഡ് മൂന്നാക്കി ഉയര്&#x200d;ത്തി. മത്സരത്തിന്റെ അവസാന മിനിറ്റുകളില്&#x200d; മെക്‌സിക്കോ ഫാബിയനിലൂടെ മെക്‌സിക്കോ ആശ്വാസ ഗോള്&#x200d; നേടിയെങ്കിലും അവസാന മിനിറ്റില്&#x200d; പകരക്കാരനായി ഇറങ്ങിയ അമീന്&#x200d; യൂനുസ് ജര്&#x200d;മ്മനിയുടെ നാലാം ഗോളും നേടി. ഞായറാഴ്ച നടക്കുന്ന ഫൈനലില്&#x200d; ജര്&#x200d;മ്മനി ചിലിയെ നേരിടും. ഇരു ടീമുകളും നേരത്തെ ഗ്രൂപ്പ് ഘട്ടത്തില്&#x200d; ഏറ്റുമുട്ടിയിരുന്നെങ്കിലും സമനിലയായിരുന്നു ഫലം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/germeny.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കോണ്‍ഫെഡറേഷന്‍ കപ്പ്: ജര്‍മനി &#8211; ചിലി ഫൈനല്‍</title>
		<link>https://www.chandrikadaily.com/germany-thrashes-mexico-to-enter-final-of-confed.html</link>
					<comments>https://www.chandrikadaily.com/germany-thrashes-mexico-to-enter-final-of-confed.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Fri, 30 Jun 2017 01:47:55 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Confederation cup]]></category>
		<category><![CDATA[fifa]]></category>
		<category><![CDATA[germany]]></category>
		<category><![CDATA[Mexico]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=34011</guid>

					<description><![CDATA[സോചി: പരിചയ സമ്പന്നരും സൂപ്പര്‍ താരങ്ങളുമില്ലാതെയെത്തിയ ജര്‍മനി ഫിഫ കോണ്‍ഫെഡറേഷന്‍ കപ്പ് ഫൈനലില്‍. കരുത്തരായ മെക്സിക്കോയെ ഒന്നിനെതിരെ നാലു ഗോളിന് തകര്‍ത്താണ് ലോക ചാമ്പ്യന്മാര്‍ കലാശപ്പോരിന് ടിക്കറ്റെടുത്തത്. ജര്‍മനിക്കു വേണ്ടി ലിയോണ്‍ ഗോരറ്റ്സ്‌ക രണ്ടുതവണയും ടിമോ വെര്‍നര്‍, അമീന്‍ യൂനുസ് എന്നിവര്‍ ഓരോന്നു വീതവും ഗോളടിച്ചപ്പോള്‍ മെക്‌സിക്കോയുടെ മറുപടി മാര്‍ക്കോ ഫാബിയന്റെ ലോങ് റേഞ്ചറിലൊതുങ്ങി. ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ ജര്‍മനി ചിലിയെ നേരിടും. ആറാം മിനുട്ടില്‍ സ്വന്തം ഹാഫില്‍ നിന്നു തുടങ്ങിയ ആക്രമണത്തിനൊടുവിലാണ് ജര്‍മനി മുന്നിലെത്തിയത്. വലതു [&#8230;]]]></description>
										<content:encoded><![CDATA[<p>സോചി: പരിചയ സമ്പന്നരും സൂപ്പര്&#x200d; താരങ്ങളുമില്ലാതെയെത്തിയ ജര്&#x200d;മനി ഫിഫ കോണ്&#x200d;ഫെഡറേഷന്&#x200d; കപ്പ് ഫൈനലില്&#x200d;. കരുത്തരായ മെക്സിക്കോയെ ഒന്നിനെതിരെ നാലു ഗോളിന് തകര്&#x200d;ത്താണ് ലോക ചാമ്പ്യന്മാര്&#x200d; കലാശപ്പോരിന് ടിക്കറ്റെടുത്തത്. ജര്&#x200d;മനിക്കു വേണ്ടി ലിയോണ്&#x200d; ഗോരറ്റ്സ്‌ക രണ്ടുതവണയും ടിമോ വെര്&#x200d;നര്&#x200d;, അമീന്&#x200d; യൂനുസ് എന്നിവര്&#x200d; ഓരോന്നു വീതവും ഗോളടിച്ചപ്പോള്&#x200d; മെക്‌സിക്കോയുടെ മറുപടി മാര്&#x200d;ക്കോ ഫാബിയന്റെ ലോങ് റേഞ്ചറിലൊതുങ്ങി. ഞായറാഴ്ച നടക്കുന്ന ഫൈനലില്&#x200d; ജര്&#x200d;മനി ചിലിയെ നേരിടും.</p>
<p><script src="//cdn.playwire.com/bolt/js/zeus/embed.js" data-config="//config.playwire.com/16240/videos/v2/5419729/zeus.json" data-width="100%" data-height="100%" type="text/javascript" charset="utf-8"></script></p>
<p>ആറാം മിനുട്ടില്&#x200d; സ്വന്തം ഹാഫില്&#x200d; നിന്നു തുടങ്ങിയ ആക്രമണത്തിനൊടുവിലാണ് ജര്&#x200d;മനി മുന്നിലെത്തിയത്. വലതു വിംഗില്&#x200d; നിന്ന് ഹെന്&#x200d; റിക്‌സ് നല്&#x200d;കിയ പാസ് നിന്ന് ബോക്സിനു പുറത്തുനിന്ന് ഫസ്റ്റ് ടൈം ഫിനിഷിലൂടെ ഗോരറ്റ്സ്‌ക വലയിലെത്തിച്ചു. രണ്ട് മിനുട്ടുകൂടി പിന്നിടും മുമ്പ് ജര്&#x200d;മന്&#x200d; ഗോരറ്റ്‌സ്‌ക തന്നെ ലീഡുയര്&#x200d;ത്തി. ടിമോ വെര്&#x200d;നറുടെ ത്രൂപാസ് ബോക്സില്&#x200d; സ്വീകരിച്ച ഗോരറ്റ്സ്‌ക മുന്നോട്ടുകയറിയ ഗോള്&#x200d;കീപ്പര്&#x200d; ഒച്ചോവക്ക് അവസരം നല്&#x200d;കാതെ പന്ത് വലയിലെത്തിക്കുകയായിരുന്നു.</p>
<p>രണ്ട് ഗോള്&#x200d; ലീഡോടെ ആദ്യപകുതിക്ക് പിരിഞ്ഞ ജര്&#x200d;മനി 59-ാം മിനുട്ടില്&#x200d; മൂന്നാമത്തെ ഗോളും നേടി. പ്രതിരോധം കീറിമുറിച്ച പാസുകള്&#x200d;ക്കൊടുവില്&#x200d; ഗോള്&#x200d;കീപ്പറെ കബളിപ്പിച്ച് ഹെക്ടര്&#x200d; നല്&#x200d;കിയ പന്ത് വെര്&#x200d;നല്&#x200d; വലയിലേക്കു തട്ടി. 89ാം മിനുട്ടില്&#x200d; ഫ്രീകിക്കിനെ തുടര്&#x200d;ന്നുള്ള ലോങ് റേഞ്ചറിലൂടെ ഫാബിയന്&#x200d; ഒരു ഗോള്&#x200d; മടക്കിയെങ്കിലും ഇഞ്ചുറി ടൈമില്&#x200d; എംറെ കാന്റെ പാസില്&#x200d; നിന്ന് അമീന്&#x200d; യൂനുസ് പട്ടിക പൂര്&#x200d;ത്തിയാക്കി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/germany-thrashes-mexico-to-enter-final-of-confed.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പറങ്കികളെ തടഞ്ഞ് ബ്രാവോ</title>
		<link>https://www.chandrikadaily.com/bravo.html</link>
					<comments>https://www.chandrikadaily.com/bravo.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 29 Jun 2017 18:27:38 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[Confederation cup]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=33999</guid>

					<description><![CDATA[കസാന്‍: ആവേശം അവസാന നിമിഷം വരെ തിരതല്ലിയ കോണ്‍ഫെഡറേഷന്‍ കപ്പ് ഫുട്‌ബോളിന്റെ ആദ്യ സെമി ഫൈനലില്‍ പറങ്കിപ്പടയെ കീഴടക്കി ലാറ്റിനമേരിക്കന്‍ ചാമ്പ്യന്‍മാരായ ചിലി ഫൈനലില്‍ പ്രവേശിച്ചു. പെനാല്‍റ്റി ഷൂട്ടൗട്ടിലേക്കു നീണ്ട മത്സരത്തില്‍ ഗോള്‍കീപ്പര്‍ ക്ലൗഡിയോ ബ്രാവോയുടെ മികവാണ് ചിലിയെ രക്ഷപ്പെടുത്തിയത്. തുല്യ ശക്തികളുടെ പോരാട്ടത്തില്‍ ഷൂട്ടൗട്ടില്‍ 3-0നാണ് ചിലിയുടെ വിജയം. അര്‍തുറോ വിതാല്‍, അരാങ്കീസ്, അലക്‌സിസ് സാഞ്ചസ് എന്നിവര്‍ ചിലിക്കു വേണ്ടി വല ചലിപ്പിച്ചപ്പോള്‍ പോര്‍ച്ചുഗലിനായി കിക്കെടുത്ത റിക്കാര്‍ഡോ ക്വറെയ്‌മോ, സാന്റോസ് മൗടീഞ്ഞോ, നാനി എന്നിവര്‍ക്ക് ലക്ഷ്യം [&#8230;]]]></description>
										<content:encoded><![CDATA[<p>കസാന്&#x200d;: ആവേശം അവസാന നിമിഷം വരെ തിരതല്ലിയ കോണ്&#x200d;ഫെഡറേഷന്&#x200d; കപ്പ് ഫുട്‌ബോളിന്റെ ആദ്യ സെമി ഫൈനലില്&#x200d; പറങ്കിപ്പടയെ കീഴടക്കി ലാറ്റിനമേരിക്കന്&#x200d; ചാമ്പ്യന്&#x200d;മാരായ ചിലി ഫൈനലില്&#x200d; പ്രവേശിച്ചു.<br />
പെനാല്&#x200d;റ്റി ഷൂട്ടൗട്ടിലേക്കു നീണ്ട മത്സരത്തില്&#x200d; ഗോള്&#x200d;കീപ്പര്&#x200d; ക്ലൗഡിയോ ബ്രാവോയുടെ മികവാണ് ചിലിയെ രക്ഷപ്പെടുത്തിയത്. തുല്യ ശക്തികളുടെ പോരാട്ടത്തില്&#x200d; ഷൂട്ടൗട്ടില്&#x200d; 3-0നാണ് ചിലിയുടെ വിജയം. അര്&#x200d;തുറോ വിതാല്&#x200d;, അരാങ്കീസ്, അലക്‌സിസ് സാഞ്ചസ് എന്നിവര്&#x200d; ചിലിക്കു വേണ്ടി വല ചലിപ്പിച്ചപ്പോള്&#x200d; പോര്&#x200d;ച്ചുഗലിനായി കിക്കെടുത്ത റിക്കാര്&#x200d;ഡോ ക്വറെയ്‌മോ, സാന്റോസ് മൗടീഞ്ഞോ, നാനി എന്നിവര്&#x200d;ക്ക് ലക്ഷ്യം കാണാനായില്ല. മൂവരുടേയും കിക്ക് ബ്രാവോ തടുത്തിട്ടു.<br />
മത്സരത്തിന്റെ ആദ്യ പകുതിയില്&#x200d; ഇരു ടീമുകള്&#x200d;ക്കും നിരവധി ഓപണ്&#x200d; ചാന്&#x200d;സുകള്&#x200d; ലഭിച്ചെങ്കിലും ലക്ഷ്യം കാണുന്നതില്&#x200d; ഇരു ടീമുകളും അമ്പേ പരാജയപ്പെടുകയായിരുന്നു. ആറാം മിനിറ്റില്&#x200d; അലക്‌സിസ് സാഞ്ചസിന്റെ പാസില്&#x200d; നിന്നും വര്&#x200d;ഗാസിന് ലഭിച്ച സുവര്&#x200d;ണാവസരം പോര്&#x200d;ച്ചുഗീസ് ഗോള്&#x200d;കീപ്പര്&#x200d; പാട്രിയോ രക്ഷപ്പെടുത്തി. തൊട്ടടുത്ത മിനിറ്റില്&#x200d; പോര്&#x200d;ച്ചുഗീസ് നായകന്&#x200d; ക്രിസ്റ്റ്യാനോ റൊണാള്&#x200d;ഡോ നല്&#x200d;കിയ ക്രോസ് ലക്ഷ്യത്തിലെത്തിക്കാന്&#x200d; ആന്ദ്രേ സില്&#x200d;വയ്ക്ക് സാധിച്ചില്ല. രണ്ടാം പകുതിയില്&#x200d; ചിലിയുടെ മുന്നേറ്റങ്ങള്&#x200d;ക്കാണ് കസാന്&#x200d; കൂടുതല്&#x200d; സാക്ഷ്യം വഹിച്ചത്. സാഞ്ചസും വിദാലും വര്&#x200d;ഗാസും അവസരങ്ങള്&#x200d; തുലക്കുന്നതില്&#x200d; മത്സരിച്ചപ്പോള്&#x200d; ചിലി പലപ്പോഴും ലക്ഷ്യത്തിന് അടുത്തുവരെ എത്തി പോര്&#x200d;ച്ചുഗീസ് ഗോളിക്കു മുന്നില്&#x200d; കീഴടങ്ങുന്ന കാഴ്ചയായിരുന്നു കണ്ടത്.<br />
നിശ്ചിത 90 മിനിറ്റിലും ആരും ഗോളുകള്&#x200d; കണ്ടെത്താതിരുന്നതോടെ മത്സരം അധിക സമയത്തേക്കു നീണ്ടു. എക്‌സ്ട്രാ ടൈമിലും ചിലിയുടേതായിരുന്നു കൂടുതല്&#x200d; അപകടകരമായ നീക്കങ്ങള്&#x200d; സാഞ്ചസിന്റെ ഹെഡര്&#x200d; പോസ്റ്റിനെ തൊട്ടുരുമ്മി പുറത്തേക്കു പോയപ്പോള്&#x200d; അധിക സമയം അവസാനിക്കാന്&#x200d; മിനിറ്റുകള്&#x200d; ബാക്കി നില്&#x200d;ക്കെ വിദാലിന്റെ ഷോട്ട് പോസ്റ്റിലടിച്ച് മടങ്ങി. പന്ത് ലഭിച്ച റോഡ്രിഗസ് പോസ്റ്റിലേക്ക് തിരിച്ചു വിട്ടെങ്കിലും ഷോട്ട് ബാറിലടിച്ച് മടങ്ങി. തുടര്&#x200d;ന്ന് മത്സരം പെനാല്&#x200d;റ്റി ഷൂട്ടൗട്ടിലേക്കു വഴിമാറുകയായിരുന്നു.<br />
ചിലിയുടെ ആദ്യ കോണ്&#x200d;ഫെഡറേഷന്&#x200d; കപ്പ് ഫൈനലാണിത്. ജര്&#x200d;മ്മനി-മെക്‌സിക്കോ മത്സര വിജയിയെയാണ് ചിലി ഫൈനലില്&#x200d; നേരിടുക.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/bravo.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പറങ്കികള്‍ക്ക് ജയിക്കണം</title>
		<link>https://www.chandrikadaily.com/confederation-cup-2.html</link>
					<comments>https://www.chandrikadaily.com/confederation-cup-2.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 20 Jun 2017 21:32:57 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[Confederation cup]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=33040</guid>

					<description><![CDATA[&#160; മോസ്‌കോ: കോണ്‍ഫെഡറേഷന്‍ കപ്പില്‍ ഇന്ന് നിര്‍ണായക മത്സരങ്ങള്‍. ഗ്രൂപ്പ് എയില്‍ ആതിഥേയരായ റഷ്യ യൂറോ ചാമ്പ്യന്മാരായ പോര്‍ച്ചുഗലിനെയും മെക്‌സിക്കോ ന്യൂസിലാന്റിനെയും നേരിടും. ആദ്യ മത്സരം ജയിച്ച റഷ്യക്ക് ഇന്ന് പോര്‍ച്ചുഗലിനെ വീഴ്ത്താന്‍ കഴിഞ്ഞാല്‍ സെമി ഫൈനല്‍ ടിക്കറ്റുറപ്പിക്കാം. അതേസമയം, അവസാന നാലിലെത്തണമെങ്കില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സംഘത്തിന് വിയര്‍ക്കേണ്ടി വരും. ന്യൂസിലാന്റിനെ വീഴ്ത്താന്‍ കഴിഞ്ഞാല്‍ മെക്‌സിക്കോയ്ക്കും സെമി സാധ്യത വര്‍ധിപ്പിക്കാം. ആദ്യ മത്സരത്തില്‍ മെക്‌സിക്കോയില്‍ നിന്ന് കടുത്ത മത്സരം ഏറ്റുവാങ്ങിയ പോര്‍ച്ചുഗല്‍ മോസ്‌കോയില്‍ ഇന്നിറങ്ങുക വിജയം തേടിത്തന്നെയാവും. [&#8230;]]]></description>
										<content:encoded><![CDATA[<p>&nbsp;<br />
മോസ്‌കോ: കോണ്&#x200d;ഫെഡറേഷന്&#x200d; കപ്പില്&#x200d; ഇന്ന് നിര്&#x200d;ണായക മത്സരങ്ങള്&#x200d;. ഗ്രൂപ്പ് എയില്&#x200d; ആതിഥേയരായ റഷ്യ യൂറോ ചാമ്പ്യന്മാരായ പോര്&#x200d;ച്ചുഗലിനെയും മെക്‌സിക്കോ ന്യൂസിലാന്റിനെയും നേരിടും. ആദ്യ മത്സരം ജയിച്ച റഷ്യക്ക് ഇന്ന് പോര്&#x200d;ച്ചുഗലിനെ വീഴ്ത്താന്&#x200d; കഴിഞ്ഞാല്&#x200d; സെമി ഫൈനല്&#x200d; ടിക്കറ്റുറപ്പിക്കാം. അതേസമയം, അവസാന നാലിലെത്തണമെങ്കില്&#x200d; ക്രിസ്റ്റ്യാനോ റൊണാള്&#x200d;ഡോയുടെ സംഘത്തിന് വിയര്&#x200d;ക്കേണ്ടി വരും. ന്യൂസിലാന്റിനെ വീഴ്ത്താന്&#x200d; കഴിഞ്ഞാല്&#x200d; മെക്‌സിക്കോയ്ക്കും സെമി സാധ്യത വര്&#x200d;ധിപ്പിക്കാം.<br />
ആദ്യ മത്സരത്തില്&#x200d; മെക്‌സിക്കോയില്&#x200d; നിന്ന് കടുത്ത മത്സരം ഏറ്റുവാങ്ങിയ പോര്&#x200d;ച്ചുഗല്&#x200d; മോസ്‌കോയില്&#x200d; ഇന്നിറങ്ങുക വിജയം തേടിത്തന്നെയാവും. ക്രിസ്റ്റിയാനോ, നാനി, പെപ്പെ, ജോ മൗട്ടിന്യോ, ആന്ദ്രെ ഗോമസ് തുടങ്ങിയ പ്രമുഖരെല്ലാമുണ്ടായിട്ടും 2-2 സമനില വഴങ്ങേണ്ടി വന്നത് ഫെര്&#x200d;ണാണ്ടോ ടോറസിന്റെ ടീമിന് ക്ഷീണമാണ്. കടലാസിലെ കരുത്തില്&#x200d; ടൂര്&#x200d;ണമെന്റിലെ ഏറ്റവും മികച്ച ടീമാണ് പോര്&#x200d;ച്ചുഗല്&#x200d;. അതേസമയം, ന്യൂസിലാന്റിന്റെ പ്രതിരോധം തകര്&#x200d;ത്ത് എതിരില്ലാത്ത രണ്ടു ഗോളിന് ജയിച്ച റഷ്യയുടെ കരുത്ത് യുവനിരയാണ്. സ്വന്തം നാട്ടുകാരായ കാണികളുടെ പിന്&#x200d;ബലത്തിനൊപ്പം ഫ്യോദോര്&#x200d; സ്ലോളോവ്, ഡെനിസ് ഗ്ലുഷകോവ്, അലക്‌സാണ്ടര്&#x200d; സമദോവ് തുടങ്ങിയവരുടെ മികവ് റഷ്യക്ക് കരുത്താവും. പോര്&#x200d;ച്ചുഗലിന്റെ കരുത്ത് ആക്രമണവും പ്രതിരോധവുമാണെങ്കില്&#x200d; മധ്യനിരയും ആക്രമണവുമാണ് റഷ്യക്ക് അനുകൂല ഘടകങ്ങള്&#x200d;. അതേസമയം, ക്രിസ്റ്റിയാനോ നയിക്കുന്ന പോര്&#x200d;ച്ചുഗീസ് ആക്രമണത്തെ അകറ്റി നിര്&#x200d;ത്തണമെങ്കില്&#x200d; റഷ്യന്&#x200d; ഡിഫന്&#x200d;സിന് പെടാപ്പാട് പെടേണ്ടിവരും.പോര്&#x200d;ച്ചുഗലിനെ വിറപ്പിച്ച മെക്‌സിക്കോയ്ക്ക് കാര്യമായ വെല്ലുവിളി ഉയര്&#x200d;ത്താന്&#x200d; ന്യൂസിലാന്റിന് കഴിയാനിടയില്ല. പങ്കെടുക്കാനല്ല, ജയിക്കാന്&#x200d; തന്നെയാണ് ഇറങ്ങുന്നതെന്ന് ന്യൂസിലാന്റ് കോച്ച് ആന്തണി ഹഡ്‌സണ്&#x200d; പറയുന്നുണ്ടെങ്കിലും അത് കളത്തില്&#x200d; പ്രാവര്&#x200d;ത്തികമാക്കുക എളുപ്പമല്ലെന്ന് കിവികള്&#x200d;ക്കറിയാം. ഹവിയര്&#x200d; ഹെര്&#x200d;ണാണ്ടസ്, കാര്&#x200d;ലോസ് വേല, ജ്യോവന്നി ദോസ് സാന്റോസ്, തുടങ്ങിയവരടക്കമുള്ള ആക്രമണം തടയണമെങ്കില്&#x200d; റഷ്യക്കെതിരെ നിര്&#x200d;മിച്ചതിനേക്കാള്&#x200d; ഭദ്രമായ പ്രതിരോധക്കോട്ട തീര്&#x200d;ക്കേണ്ടി വരും കിവികള്&#x200d;ക്ക്. വെറ്ററന്&#x200d; താരം റാഫേല്&#x200d; മാര്&#x200d;ക്വേസിനെ മെക്‌സിക്കോ കോച്ച് ഓസോറിയോ ഇന്ന് തുടക്കം മുതല്&#x200d; കളിപ്പിച്ചേക്കും.<br />
ഇന്ന് തോറ്റാല്&#x200d; കിവികളുടെ സാധ്യത പൂര്&#x200d;ണമായി അസ്തമിക്കും. ഒരു ജയം റഷ്യക്ക് സെമി ടിക്കറ്റ് ഉറപ്പിക്കുകയും ചെയ്യും. എന്നാല്&#x200d;, ആദ്യ മത്സരത്തിലെ സമനിലയില്&#x200d; നിന്ന് പാഠം പഠിച്ച മെക്‌സിക്കോയും പോര്&#x200d;ച്ചുഗലും ജയങ്ങളോടെ സെമി സാധ്യത ശക്തമാക്കുകയാവും ലക്ഷ്യമിടുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/confederation-cup-2.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കോണ്‍ഫെഡറേഷന്‍ കപ്പ്: ഓസ്‌ട്രേലിയയെ വീഴ്ത്തി ജര്‍മനിയുടെ പരീക്ഷണ സംഘം</title>
		<link>https://www.chandrikadaily.com/germany-beats-ausralia-in-confed.html</link>
					<comments>https://www.chandrikadaily.com/germany-beats-ausralia-in-confed.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Tue, 20 Jun 2017 05:28:25 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[Ausralia]]></category>
		<category><![CDATA[Confederation cup]]></category>
		<category><![CDATA[fifa]]></category>
		<category><![CDATA[Football]]></category>
		<category><![CDATA[germany]]></category>
		<category><![CDATA[video]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=32883</guid>

					<description><![CDATA[സോചി: ഫിഫ കോണ്‍ഫെഡറേഷന്‍ കപ്പില്‍ യുവതാരങ്ങളുമായി പരീക്ഷണ ടീമിനെ ഇറക്കിയ ജര്‍മനിക്ക് ജയം. രണ്ടിനെതിരെ മൂന്നു ഗോളിന് ഓസ്‌ട്രേലിയയെയാണ് ജോക്കിം ലോയുടെ സംഘം വീഴ്ത്തിയത്. ലാര്‍സ് സ്റ്റിന്‍ഡില്‍, ജുലിയന്‍ ഡ്രാക്സ്ലര്‍, ലിയോണ്‍ ഗോരെറ്റ്‌സ്‌ക എന്നിവര്‍ ജര്‍മനിയുടെ ഗോളുകള്‍ നേടിയപ്പോള്‍ ടോം റോജിക്, ടോമി ജൂറിച്ച് എന്നിവരിലൂടെയായിരുന്നു ഓസ്‌ട്രേലിയയുടെ മറുപടി. പ്രധാന താരങ്ങളൊന്നുമില്ലാതെയാണ് ഇറങ്ങിയതെങ്കിലും കളിയുടെ തുടക്കം മുതല്‍ ആധിപത്യം ജര്‍മനിക്കായിരുന്നു. അഞ്ചാം മിനുട്ടില്‍ തന്നെ അവര്‍ മുന്നിലെത്തുകയും ചെയ്തു. വലതുവിംഗില്‍ നിന്നുള്ള ബ്രാന്‍ഡ്റ്റിന്റെ ക്രോസില്‍ നിന്ന് സ്റ്റിന്‍ഡില്‍ [&#8230;]]]></description>
										<content:encoded><![CDATA[<p>സോചി: ഫിഫ കോണ്&#x200d;ഫെഡറേഷന്&#x200d; കപ്പില്&#x200d; യുവതാരങ്ങളുമായി പരീക്ഷണ ടീമിനെ ഇറക്കിയ ജര്&#x200d;മനിക്ക് ജയം. രണ്ടിനെതിരെ മൂന്നു ഗോളിന് ഓസ്‌ട്രേലിയയെയാണ് ജോക്കിം ലോയുടെ സംഘം വീഴ്ത്തിയത്. ലാര്&#x200d;സ് സ്റ്റിന്&#x200d;ഡില്&#x200d;, ജുലിയന്&#x200d; ഡ്രാക്സ്ലര്&#x200d;, ലിയോണ്&#x200d; ഗോരെറ്റ്‌സ്‌ക എന്നിവര്&#x200d; ജര്&#x200d;മനിയുടെ ഗോളുകള്&#x200d; നേടിയപ്പോള്&#x200d; ടോം റോജിക്, ടോമി ജൂറിച്ച് എന്നിവരിലൂടെയായിരുന്നു ഓസ്‌ട്രേലിയയുടെ മറുപടി.</p>
<p><script src="//cdn.playwire.com/bolt/js/zeus/embed.js" data-config="//config.playwire.com/16240/videos/v2/5417113/zeus.json" data-width="100%" data-height="100%"  type="text/javascript" charset="utf-8"></script></p>
<p>പ്രധാന താരങ്ങളൊന്നുമില്ലാതെയാണ് ഇറങ്ങിയതെങ്കിലും കളിയുടെ തുടക്കം മുതല്&#x200d; ആധിപത്യം ജര്&#x200d;മനിക്കായിരുന്നു. അഞ്ചാം മിനുട്ടില്&#x200d; തന്നെ അവര്&#x200d; മുന്നിലെത്തുകയും ചെയ്തു. വലതുവിംഗില്&#x200d; നിന്നുള്ള ബ്രാന്&#x200d;ഡ്റ്റിന്റെ ക്രോസില്&#x200d; നിന്ന് സ്റ്റിന്&#x200d;ഡില്&#x200d; അനായാസം ലക്ഷ്യം കാണുകയായിരുന്നു. 41-ാം മിനുട്ടില്&#x200d; ബോക്‌സിന്റെ വരയില്&#x200d; നിന്നുള്ള ഹാഫ് വോളിയിലൂടെ റോജിക് മഞ്ഞപ്പടയെ ഒപ്പമെത്തിച്ചു. പക്ഷേ, മൂന്ന് മിനുട്ടിനകം ലോക ചാമ്പ്യന്മാര്&#x200d; വീണ്ടും മുന്നിലെത്തി. ഗോരറ്റ്‌സ്‌കയെ ഫൗള്&#x200d; ചെയ്തതിന് ഓസ്‌ട്രേലിയ പെനാല്&#x200d;ട്ടി വഴങ്ങിയപ്പോള്&#x200d; ഡ്രാക്സ്ലര്&#x200d; നിഷ്പ്രയാസം ലക്ഷ്യം കണ്ടു.</p>
<p>48-ാം മിനുട്ടില്&#x200d; ജോഷ്വ കിമ്മിഷിന്റെ മനോഹര പാസ് ലക്ഷ്യത്തിലെത്തിച്ച് ഗോരറ്റ്‌സ്‌ക ജര്&#x200d;മനിയുടെ ലീഡുയര്&#x200d;ത്തി. പൊരുതിക്കളിച്ച ഓസ്‌ട്രേലിയ 56-ാം മിനുട്ടില്&#x200d; ഒരു ഗോള്&#x200d; കൂടി മടക്കി. ജര്&#x200d;മന്&#x200d; കീപ്പര്&#x200d; ലെനോയുടെ കയ്യില്&#x200d; തട്ടി മടങ്ങിയ പന്ത് ടോമി ജൂറിച്ച് വലയിലേക്ക് തട്ടുകയായിരുന്നു. ഗോളിലേക്കുള്ള വഴിയില്&#x200d; പന്ത് ഓസീ താരം ജൂറിച്ചിന്റെ കയ്യില്&#x200d; തട്ടിയെങ്കിലും വീഡിയോ അസിസ്റ്റന്റ് റഫറിയുടെ തീരുമാനത്തോടെ ഗോള്&#x200d; അനുവദിക്കുകയായിരുന്നു. 74-ാം മിനുട്ടില്&#x200d; വാഗ്നര്&#x200d; ജര്&#x200d;മനിയുടെ ലീഡുയര്&#x200d;ത്തിയെന്ന് തോന്നിച്ചെങ്കിലും പന്ത് പോസ്റ്റില്&#x200d; തട്ടി മടങ്ങി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/germany-beats-ausralia-in-confed.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഫിഫയുടെ പുതിയ പരിഷ്‌കാരം പണി തുടങ്ങി; ചിലിക്ക് നഷ്ടമായത് ഉറച്ച ഗോള്‍, വിവാദം പുകയുന്നു</title>
		<link>https://www.chandrikadaily.com/var-controversy-in-chile-cameroon-confed-match.html</link>
					<comments>https://www.chandrikadaily.com/var-controversy-in-chile-cameroon-confed-match.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Mon, 19 Jun 2017 08:48:17 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Confederation cup]]></category>
		<category><![CDATA[fifa]]></category>
		<category><![CDATA[Football]]></category>
		<category><![CDATA[VAR]]></category>
		<category><![CDATA[video]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=32743</guid>

					<description><![CDATA[റഫറിയുടെ തീരുമാനങ്ങള്‍ കുറ്റമറ്റതാക്കാന്‍ ഉദ്ദേശിച്ച് ഫിഫ നടപ്പിലാക്കിയ വീഡിയോ അസിസ്റ്റന്റ് റഫറി (വി.എ.ആര്‍) സംവിധാനത്തിന്റെ ആദ്യത്തെ പ്രമുഖ ഇരയായത് കോപ അമേരിക്ക ചാമ്പ്യന്മാരായ ചിലി. കോണ്‍ഫെഡറേഷന്‍ കപ്പില്‍ കാമറൂണിനെതിരായ മത്സരത്തിലാണ് ഗോളെന്നുറച്ച അവസരം ചിലിക്ക് നഷ്ടമായത്. ആദ്യപകുതിയുടെ ഇഞ്ചുറി ടൈമില്‍ എഡ്വാഡോ വാര്‍ഗസ് പന്ത് വലയിലാക്കിയെങ്കിലും വി.എ.ആര്‍ നിര്‍ദേശത്തെ തുടര്‍ന്ന് റഫറി ഗോള്‍ നിഷേധിച്ചു. അതേസമയം, ലൈന്‍സ്മാന്റെ ഓഫ്‌സൈഡ് തീരുമാനത്തെ തുടര്‍ന്ന് 91-ാം മിനുട്ടില്‍ നിഷേധിക്കപ്പെട്ട ഗോള്‍ വി.എ.ആര്‍ ചിലിക്ക് അനുകൂലമായി വിധിക്കുകയും ചെയ്തു. വി.എ.ആര്‍ സംവിധാനത്തിന്റെ [&#8230;]]]></description>
										<content:encoded><![CDATA[<p>റഫറിയുടെ തീരുമാനങ്ങള്‍ കുറ്റമറ്റതാക്കാന്‍ ഉദ്ദേശിച്ച് ഫിഫ നടപ്പിലാക്കിയ വീഡിയോ അസിസ്റ്റന്റ് റഫറി (വി.എ.ആര്‍) സംവിധാനത്തിന്റെ ആദ്യത്തെ പ്രമുഖ ഇരയായത് കോപ അമേരിക്ക ചാമ്പ്യന്മാരായ ചിലി. കോണ്‍ഫെഡറേഷന്‍ കപ്പില്‍ കാമറൂണിനെതിരായ മത്സരത്തിലാണ് ഗോളെന്നുറച്ച അവസരം ചിലിക്ക് നഷ്ടമായത്. ആദ്യപകുതിയുടെ ഇഞ്ചുറി ടൈമില്‍ എഡ്വാഡോ വാര്‍ഗസ് പന്ത് വലയിലാക്കിയെങ്കിലും വി.എ.ആര്‍ നിര്‍ദേശത്തെ തുടര്‍ന്ന് റഫറി ഗോള്‍ നിഷേധിച്ചു.</p>
<p>അതേസമയം, ലൈന്‍സ്മാന്റെ ഓഫ്‌സൈഡ് തീരുമാനത്തെ തുടര്‍ന്ന് 91-ാം മിനുട്ടില്‍ നിഷേധിക്കപ്പെട്ട ഗോള്‍ വി.എ.ആര്‍ ചിലിക്ക് അനുകൂലമായി വിധിക്കുകയും ചെയ്തു. വി.എ.ആര്‍ സംവിധാനത്തിന്റെ പിഴവായാണ് ഫുട്‌ബോള്‍ ലോകം ഈ സംഭവങ്ങളെ വിലയിരുത്തുന്നത്. 81-ാം മിനുട്ടില്‍ അര്‍തുറോ വിദാലും 91-ാം മിനുട്ടില്‍ എഡ്വാഡോ വാര്‍ഗസും നേടിയ ഗോളുകളില്‍ ചിലി എതിരില്ലാത്ത രണ്ട് ഗോളിന് കാമറൂണിനെ തോല്‍പ്പിച്ചു.</p>
<p><script src="//cdn.playwire.com/bolt/js/zeus/embed.js" data-config="//config.playwire.com/16240/videos/v2/5416933/zeus.json" data-width="100%" data-height="100%" type="text/javascript" charset="utf-8"></script></p>
<p>ആദ്യപകുതിയുടെ ഇഞ്ചുറി ടൈമില്‍ അര്‍തുറോ വിദാലിന്റെ പാസ് സ്വീകരിച്ച് മുന്നേറി ഗോള്‍കീപ്പറുടെ തലയ്ക്കു മുകളിലൂടെ ചിപ്പ് ചെയ്താണ് എഡ്വാഡോ വാര്‍ഗസ് പന്ത് വലയിലാക്കിയത്. റഫറി ലോങ് വിസില്‍ ഊതിയതിനെ തുടര്‍ന്ന് ചിലി കളിക്കാരും ആരാധകരും സാമാന്യം നന്നായി തന്നെ ആഘോഷിക്കുകയും ചെയ്തു. എന്നാല്‍ വി.എ.ആറിന്റെ നിര്‍ദേശം തനിക്കു ലഭിച്ചുവെന്നു വ്യക്തമാക്കിയ റഫറി ഗോള്‍ നിഷേധിക്കുകയായിരുന്നു.</p>
<p>81-ാം മിനുട്ടില്‍ അലക്‌സി സാഞ്ചസിന്റെ ക്രോസില്‍ നിന്ന് ഹെഡ്ഡറുതിര്‍ത്താണ് അര്‍തുറോ വിദാല്‍ ലാറ്റിനമേരിക്കന്‍ ടീമിനെ മുന്നിലെത്തിച്ചത്. 91-ാം മിനുട്ടില്‍ വി.എ.ആറിന്റെ വിശ്വാസ്യത ചോദ്യം ചെയ്യുന്ന ഗോളിലൂടെ വാര്‍ഗസ് പട്ടിക പൂര്‍ത്തിയാക്കുകയും ചെയ്തു. സ്വന്തം ഹാഫില്‍ നിന്നുള്ള ഫോര്‍വേഡ് പാസ് സ്വീകരിച്ച് മുന്നേറിയ സാഞ്ചസ് ബോക്‌സില്‍ ഗോളിയെയും വെട്ടിച്ച് ഗോള്‍ ലക്ഷ്യം വെച്ചെങ്കിലും ഗോള്‍ലൈനില്‍ വെച്ച് പന്ത് ക്ലിയര്‍ ചെയ്യപ്പെട്ടു. എന്നാല്‍ റീബൗണ്ടില്‍ നിന്ന് പന്ത് സ്വന്തമാക്കിയ വാര്‍ഗസ് അനായാസം വലയിലാക്കി.</p>
<p>വാര്‍ഗസ് ഓഫ്‌സൈഡിലാണെന്ന് അസിസ്റ്റന്റ് റഫറി കൊടിയുയര്‍ത്തിയെങ്കിലും വി.എ.ആറില്‍ ഗോള്‍ നിലനില്‍ക്കുകയായിരുന്നു. യഥാര്‍ത്ഥത്തില്‍ സ്വന്തം ഹാഫില്‍ നിന്നുള്ള പാസ് സ്വീകരിക്കുമ്പോള്‍ സാഞ്ചസിന്റെ ശരീരഭാഗം ഓഫ്‌സൈഡ് പൊസിഷനിലായിരുന്നു എന്ന് റീപ്ലേകളില്‍ വ്യക്തമായിരുന്നു. എന്നാല്‍ ബോക്‌സില്‍ വാര്‍ഗസ് ഓഫ്‌സൈഡ് ആയിരുന്നോ എന്നതു മാത്രമാണ് വി.എ.ആര്‍ പരിശോധിച്ചത് എന്നായിരുന്നു ഇതേപ്പറ്റി ഫിഫ മാച്ച് കമ്മീഷണറും നിയമവിദഗ്ധനുമായ ജോ. ജോ മാച്ച്‌നിക്കിന്റെ വിശദീകരണം.</p>
<blockquote class="twitter-tweet" data-lang="en">
<p dir="ltr" lang="en">Goodness gracious, VAR isn&#8217;t taking away the controversy from refereeing, it&#8217;s making it even worse. <a href="https://twitter.com/hashtag/Chile?src=hash">#Chile</a> <a href="https://twitter.com/hashtag/Cameroon?src=hash">#Cameroon</a></p>
<p>— Josh H. (@fleetingmusing) <a href="https://twitter.com/fleetingmusing/status/876512404892520450">June 18, 2017</a></p></blockquote>
<p><script async src="//platform.twitter.com/widgets.js" charset="utf-8"></script></p>
<blockquote class="twitter-tweet" data-lang="en">
<p dir="ltr" lang="en">Lots of inked-up players on the pitch for <a href="https://twitter.com/hashtag/Chile?src=hash">#Chile</a>. <a href="https://twitter.com/hashtag/Vargas?src=hash">#Vargas</a> looked onside to me. <a href="https://twitter.com/hashtag/VAR?src=hash">#VAR</a> takes the goal off the board and it&#8217;s 0-0 HT. <a href="https://twitter.com/hashtag/CHIvCMR?src=hash">#CHIvCMR</a></p>
<p>— Coach Wilcox (@DavidWilcox7) <a href="https://twitter.com/DavidWilcox7/status/876512318024187905">June 18, 2017</a></p></blockquote>
<p><script async src="//platform.twitter.com/widgets.js" charset="utf-8"></script></p>
<blockquote class="twitter-tweet" data-lang="en">
<p dir="ltr" lang="en">VAR is simply the best way to go. The best thing to have ever happened to football. <a href="https://twitter.com/hashtag/VAR?src=hash">#VAR</a> <a href="https://twitter.com/hashtag/ConfedCup2017?src=hash">#ConfedCup2017</a></p>
<p>— <img src="https://s.w.org/images/core/emoji/13.1.0/72x72/1f1f9.png" alt="🇹" class="wp-smiley" style="height: 1em; max-height: 1em;" /> <img src="https://s.w.org/images/core/emoji/13.1.0/72x72/1f1f7-1f1ea.png" alt="🇷🇪" class="wp-smiley" style="height: 1em; max-height: 1em;" /><img src="https://s.w.org/images/core/emoji/13.1.0/72x72/1f1fe.png" alt="🇾" class="wp-smiley" style="height: 1em; max-height: 1em;" />™ (@IamTreyD) <a href="https://twitter.com/IamTreyD/status/876722719051722752">June 19, 2017</a></p></blockquote>
<p><script async src="//platform.twitter.com/widgets.js" charset="utf-8"></script></p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/var-controversy-in-chile-cameroon-confed-match.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കീവികളെ വീഴ്ത്തി റഷ്യക്ക് തകര്‍പ്പന്‍ തുടക്കം</title>
		<link>https://www.chandrikadaily.com/confederation-cup.html</link>
					<comments>https://www.chandrikadaily.com/confederation-cup.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 17 Jun 2017 18:59:11 +0000</pubDate>
				<category><![CDATA[Views]]></category>
		<category><![CDATA[Confederation cup]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=32600</guid>

					<description><![CDATA[&#160; സെന്റ് പീറ്റേഴ്‌സ് ബര്‍ഗ്ഗ്: പ്രസിഡണ്ട് വഌഡിമിര്‍ പുട്ടീന്‍ സാക്ഷി, ഫുട്‌ബോള്‍ ലോകം സാക്ഷി-റഷ്യക്കാര്‍ കരുത്ത് തെളിയിക്കാന്‍ ആദ്യ മല്‍സരത്തില്‍ രണ്ട് ഗോളടിച്ചു. അത് വഴി ഫിഫ കോണ്‍ഫെഡറേഷന്‍സ് കപ്പിലെ ആദ്യ വിജയവും സ്വന്തമാക്കി. മിഖായേല്‍ ബോക്‌സാലിന്റെ സെല്‍ഫ് ഗോളില്‍ ഒന്നാം പകുതിയില്‍ ലീഡ്. രണ്ടാം പകുതിയില്‍ ഫിദോര്‍ സിമലോവിന്റെ ഗോളുമായപ്പോള്‍ കാര്യങ്ങള്‍ ആതിഥേയര്‍ വിചാരിച്ചത് പോലെയായി. രണ്ടാം ഗോള്‍ സ്വന്തമാക്കിയ സിമലോവ് കളിയിലെ കേമനായി. ഇന്ന് രണ്ട് മല്‍സരങ്ങള്‍. ആദ്യ മല്‍സരത്തില്‍ യൂറോപ്യന്‍ ചാമ്പ്യന്മാരായ കൃസ്റ്റിയാനോയുടെ [&#8230;]]]></description>
										<content:encoded><![CDATA[<p>&nbsp;<br />
സെന്റ് പീറ്റേഴ്‌സ് ബര്&#x200d;ഗ്ഗ്: പ്രസിഡണ്ട് വഌഡിമിര്&#x200d; പുട്ടീന്&#x200d; സാക്ഷി, ഫുട്‌ബോള്&#x200d; ലോകം സാക്ഷി-റഷ്യക്കാര്&#x200d; കരുത്ത് തെളിയിക്കാന്&#x200d; ആദ്യ മല്&#x200d;സരത്തില്&#x200d; രണ്ട് ഗോളടിച്ചു. അത് വഴി ഫിഫ കോണ്&#x200d;ഫെഡറേഷന്&#x200d;സ് കപ്പിലെ ആദ്യ വിജയവും സ്വന്തമാക്കി. മിഖായേല്&#x200d; ബോക്‌സാലിന്റെ സെല്&#x200d;ഫ് ഗോളില്&#x200d; ഒന്നാം പകുതിയില്&#x200d; ലീഡ്. രണ്ടാം പകുതിയില്&#x200d; ഫിദോര്&#x200d; സിമലോവിന്റെ ഗോളുമായപ്പോള്&#x200d; കാര്യങ്ങള്&#x200d; ആതിഥേയര്&#x200d; വിചാരിച്ചത് പോലെയായി. രണ്ടാം ഗോള്&#x200d; സ്വന്തമാക്കിയ സിമലോവ് കളിയിലെ കേമനായി. ഇന്ന് രണ്ട് മല്&#x200d;സരങ്ങള്&#x200d;. ആദ്യ മല്&#x200d;സരത്തില്&#x200d; യൂറോപ്യന്&#x200d; ചാമ്പ്യന്മാരായ കൃസ്റ്റിയാനോയുടെ പോര്&#x200d;ച്ചുഗല്&#x200d; കോണ്&#x200d;കാകാഫ് ജേതാക്കളായ മെക്‌സിക്കോയെ എതിരിടുമ്പോള്&#x200d; രണ്ടാം മല്&#x200d;സരത്തില്&#x200d; ആഫ്രിക്കന്&#x200d; കരുത്തായ കാമറൂണ്&#x200d; ലാറ്റിനമേരിക്കന്&#x200d; ജേതാക്കളായ അലക്‌സി സാഞ്ചസിന്റെ ചിലിയെ എതിരിടും.ഉദ്ഘാടന മല്&#x200d;സരത്തില്&#x200d; എളുപ്പം കീഴടങ്ങിയില്ല ഓഷ്യാന ജേതാക്കളായ ന്യൂസിലാന്&#x200d;ഡുകാര്&#x200d;. ലോക ഫുട്‌ബോളില്&#x200d; വലിയ വിലാസമില്ലാതിരുന്നിട്ടും അവര്&#x200d; വമ്പന്മാരെ കൂറെ സമയം കെട്ടിയിട്ടു. ഒന്നാം പകുതിയുടെ മുപ്പതാം മിനുട്ടില്&#x200d; ഡെന്നിസ് ഗ്ലൂഷ്‌കോവിന്റെ സ്വപ്‌ന സുന്ദരമായ മുന്നേറ്റത്തിനൊടുവില്&#x200d; സെല്&#x200d;ഫ് ഗോള്&#x200d; പിറക്കുകയായിരുന്നു. ബോക്‌സാലിന്റെ കാലില്&#x200d; തട്ടി പന്ത് വലയില്&#x200d; കയറി. രണ്ടാം പകുതിയില്&#x200d; അലക്‌സാണ്ടര്&#x200d; സിമദോവിന്റെ നീക്കമാണ് ഗോളില്&#x200d; കലാശിച്ചത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/confederation-cup.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
