<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>conferance &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/conferance/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Thu, 22 Feb 2024 13:46:37 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>conferance &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>എം.എ മുഹമ്മദ് ജമാല്&#x200d; അനുസ്മരണ സമ്മേളനം 24ന് വുഡ്‌ലം പാര്&#x200d;ക് സ്‌കൂളില്&#x200d;</title>
		<link>https://www.chandrikadaily.com/ma-muhammad-jamal-memorial-conference-on-24th-at-woodlam-park-school.html</link>
					<comments>https://www.chandrikadaily.com/ma-muhammad-jamal-memorial-conference-on-24th-at-woodlam-park-school.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 22 Feb 2024 13:46:37 +0000</pubDate>
				<category><![CDATA[FOREIGN]]></category>
		<category><![CDATA[GULF]]></category>
		<category><![CDATA[News]]></category>
		<category><![CDATA[conferance]]></category>
		<category><![CDATA[MA Muhammad Jamal Memorial]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=291152</guid>

					<description><![CDATA[അനുസ്മരണ പരിപാടിയില്&#x200d; സാദിഖലി ശിഹാബ് തങ്ങള്&#x200d;, പി.കെ കുഞ്ഞാലിക്കുട്ടി, കെ.കെ അഹ്മദ് ഹാജി, പി.പി അബ്ദുല്&#x200d; ഖാദര്&#x200d; ഹാജി, ഡോ. റാഷിദ് ഗസ്സാലി, ഡോ. സുബൈര്&#x200d; ഹുദവി ചേകനൂര്&#x200d; പങ്കെടുക്കും.]]></description>
										<content:encoded><![CDATA[<p>ഡബ്‌ള്യു.എം.ഒ ദുബൈ ചാപ്റ്റര്&#x200d; ഒരുക്കുന്ന അനുസ്മരണ പരിപാടിയില്&#x200d; സാദിഖലി ശിഹാബ് തങ്ങള്&#x200d;, പി.കെ കുഞ്ഞാലിക്കുട്ടി, കെ.കെ അഹ്മദ് ഹാജി, പി.പി അബ്ദുല്&#x200d; ഖാദര്&#x200d; ഹാജി, ഡോ. റാഷിദ് ഗസ്സാലി, ഡോ. സുബൈര്&#x200d; ഹുദവി ചേകനൂര്&#x200d; പങ്കെടുക്കും. യുഎഇ ഗവണ്&#x200d;മെന്റിന്റെ ഗോള്&#x200d;ഡന്&#x200d; വിസ ലഭിച്ച 5 പൂര്&#x200d;വ വിദ്യാര്&#x200d;ത്ഥികളെ ചടങ്ങില്&#x200d; ആദരിക്കും.</p>
<p>ദുബൈ: വയനാട് ജില്ലയില്&#x200d; പൊതുവെയും കേരളീയ വിദ്യാഭ്യാസ മണ്ഡലത്തില്&#x200d; വിശേഷിച്ചും അതിമഹത്തായ സംഭാവനകളര്&#x200d;പ്പിച്ച വയനാട് മുസ്‌ലിം ഓര്&#x200d;ഫനേജിനെ (ഡബ്‌ള്യു.എം.ഒ) ദീര്&#x200d;ഘകാലം നയിച്ച ജനറല്&#x200d; സെക്രട്ടറി എം.എ മുഹമ്മദ് ജമാലിന്റെ അനുസ്മരണ സമ്മേളനം ഈ മാസം 24ന് ശനിയാഴ്ച ഖിസൈസ് വുഡ്‌ലം പാര്&#x200d;ക് സ്‌കൂളില്&#x200d; വൈകുന്നേരം 6 മണിക്ക് വിപുലമായി സംഘടിപ്പിക്കും. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്&#x200d;, പി.കെ കുഞ്ഞാലിക്കുട്ടി, ഡബ്‌ള്യു.എം.ഒ പ്രസിഡന്റ് കെ.കെ അഹ്മദ് ഹാജി, ജന.സെക്രട്ടറി പി.പി അബ്ദുല്&#x200d; ഖാദര്&#x200d; ഹാജി, പൂര്&#x200d;വവിദ്യാര്&#x200d;ത്ഥിയും ഇന്റര്&#x200d;നാഷണല്&#x200d; മോട്ടിവേഷണല്&#x200d; ട്രെയിനറുമായ ഡോ. റാഷിദ് ഗസ്സാലി കൂളിവയല്&#x200d;, ഡോ. സുബൈര്&#x200d; ഹുദവി ചേകനൂര്&#x200d; തുടങ്ങിയ പ്രമുഖര്&#x200d; സംബന്ധിക്കുമെന്ന് ഡബ്‌ള്യു.എം.ഒ യുഎഇ പ്രസിഡന്റ് ദിബ്ബ കുഞ്ഞുമുഹമ്മദ് ഹാജി, ദുബൈ ചാപ്റ്റര്&#x200d; പ്രസിഡന്റ് കെ.പി മുഹമ്മദ്, ജന.സെക്രട്ടറി മജീദ് മടക്കിമല, ട്രഷറര്&#x200d; അഡ്വ. മുഹമ്മദലി, യുഎഇ കോ-ഓര്&#x200d;ഡിനേറ്റര്&#x200d; മൊയ്തു മക്കിയാട്, മീഡിയ വിഭാഗം ജന.കണ്&#x200d;വീനര്&#x200d; കെ.പി.എ സലാം തുടങ്ങിയവര്&#x200d; വാര്&#x200d;ത്താ സമ്മേളനത്തില്&#x200d; അറിയിച്ചു.<br />
അനുസ്മരണ പരിപാടിയില്&#x200d; ഡബ്‌ള്യു.എം.ഒയുടെ ഡോക്യുമെന്ററി പ്രദര്&#x200d;ശനവും, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നടത്തിപ്പിന് നിത്യവരുമാനം ലക്ഷ്യമിട്ട് കല്&#x200d;പ്പറ്റയില്&#x200d; സ്ഥാപിക്കുന്ന ഷോപ്പിംഗ് കോംപ്‌ളക്‌സിന്റെ പ്രൊജക്ട് അവതരണവുമുണ്ടാകും. യുഎഇ ഗവണ്&#x200d;മെന്റിന്റെ ഗോള്&#x200d;ഡന്&#x200d; വിസ ലഭിച്ച ഡബ്‌ള്യു.എം.ഒയുടെ അഞ്ചു പൂര്&#x200d;വ വിദ്യാര്&#x200d;ത്ഥികളെ ചടങ്ങില്&#x200d; ആദരിക്കും.</p>
<p>ഒരു പുരുഷായുസ് നീണ്ട കഠിനാധ്വാനത്തിലൂടെയും നിസ്വാര്&#x200d;ത്ഥമായ സമര്&#x200d;പ്പണത്തിലൂടെയും ഡബ്‌ള്യു.എം.ഒക്ക് വിശാലമായ വിദ്യാഭ്യാസ സമുച്ചയങ്ങള്&#x200d; സമ്മാനിച്ച് ഇന്നത്തെ നിലയിലുള്ള രാജ്യാന്തര ഖ്യാതി നേടിക്കൊടുത്ത സാമൂഹിക പരിഷ്‌കര്&#x200d;ത്താവായിരുന്നു എം.എ മുഹമ്മദ് ജമാല്&#x200d;. ഡബ്‌ള്യു.എം.ഒ എന്നത് അദ്ദേഹത്തിന് ജീവവായു പോലെയായിരുന്നു. തലമുറകളെ അറിവിന്റെ വെളിച്ചത്തിലേക്ക് നയിച്ച് അവര്&#x200d;ക്കദ്ദേഹം അഭിമാനകരമായ അസ്തിത്വം നല്&#x200d;കി. പട്ടിണിയും അനാഥത്വവുമായി കഴിഞ്ഞ ബാല്യങ്ങളെ അദ്ദേഹം സ്വന്തം മക്കളായി ഡബ്‌ള്യു.എം.ഒയിലെത്തിച്ച് പഠിപ്പിച്ച് വളര്&#x200d;ത്തിയെടുത്തു.</p>
<p>&#8216;റെസ്‌പെക്റ്റ് ചൈല്&#x200d;ഡ് ആസ് എ പേഴ്‌സണ്&#x200d;&#8217; എന്നത് അദ്ദേഹം സമൂഹത്തിന് പകര്&#x200d;ന്ന ആശയമായിരുന്നു. കുട്ടികള്&#x200d;ക്ക് അദ്ദേഹം &#8216;ജമാലുപ്പ&#8217;യായിരുന്നു.1967ല്&#x200d; സയ്യിദ് അബ്ദുറഹ്മാന്&#x200d; ബാഫഖി തങ്ങളുടെ നേതൃത്വത്തില്&#x200d; കേവലം 6 കുട്ടികളുമായി രൂപം കൊണ്ട വയനാട് മുസ്‌ലിം ഓര്&#x200d;ഫനേജി(ഡബ്‌ള്യു.എം.ഒ)ന്റെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലായി ഇന്ന് 11,498 വിദ്യാര്&#x200d;ത്ഥികള്&#x200d; പഠനം നടത്തുന്നുണ്ട്. വയനാട്ടിലെ ആദ്യ സിബിഎസ്ഇ സ്‌കൂള്&#x200d; മുഹമ്മദ് ജമാല്&#x200d; സ്ഥാപിച്ചതായിരുന്നു. വിദ്യാഭ്യാസ മേഖലയോടൊപ്പം തന്നെ, സാമൂഹിക രംഗത്തും അദ്ദേഹം വിവിധ പദ്ധതികള്&#x200d; നടപ്പാക്കി. അതില്&#x200d; പ്രധാനപ്പെട്ട ഒന്നായിരുന്നു സ്ത്രീധന രഹിത സമൂഹ വിവാഹ സംഗമങ്ങള്&#x200d;. നിര്&#x200d;ധനരായ ആയിരക്കണക്കിന് യുവജനങ്ങളാണ് അങ്ങനെ കുടുംബ ജീവിതത്തില്&#x200d; പ്രവേശിച്ചത്.</p>
<p>ഇന്ന് വയനാട് ജില്ലയുടെ വിദ്യാഭ്യാസ പുരോഗതിയില്&#x200d; പൊതുവെയും മുസ്‌ലിം-ന്യൂനപക്ഷ-പിന്നാക്ക സമൂഹങ്ങളില്&#x200d; വിശേഷിച്ചും നിസ്തുല സംഭാവനകളര്&#x200d;പ്പിച്ച് ഡബ്‌ള്യു.എം.ഒ വിജയ പ്രയാണം തുടരുകയാണ്. എല്ലാ മേഖലകളിലും പിന്നാക്കമായിരുന്ന വയനാടിനെ ഇന്നത്തെ അവസ്ഥയിലേക്ക് എത്തിക്കുന്നതില്&#x200d; ഡബ്‌ള്യു.എം.ഒ സ്ഥാപിച്ച വിദ്യാഭ്യാസ, സാമൂഹിക, ആതുര സേവന സ്ഥാപനങ്ങള്&#x200d; വഹിച്ച പങ്ക് വലുതാണ്.</p>
<p>വിദ്യാഭ്യാസ സ്ഥാപനങ്ങള്&#x200d; തുലോം തുഛമായിരുന്ന വയനാട്ടിലെ വിദ്യാര്&#x200d;ത്ഥികള്&#x200d; പഠനത്തിനായി മറ്റ് ജില്ലകളെയും സംസ്ഥാനങ്ങളെയും ആശ്രയിച്ചിരുന്ന കാലത്താണ് ഡബ്‌ള്യു.എം.ഒ സ്‌കൂളുകളും കോളജുകളും സ്ഥാപിക്കുന്നത്. വയനാട്ടിലെ മുഴുവന്&#x200d; ജനങ്ങള്&#x200d;ക്കും പ്രയോജനപ്പെടുന്ന വിധത്തില്&#x200d; മൂന്ന് താലൂക്കുകളിലെ വിവിധ പ്രദേശങ്ങളിലാണ് സ്ഥാപനങ്ങളുള്ളതെന്നത് ഡബ്‌ള്യു.എം.ഒയുടെ വിശാല കാഴ്ചപ്പാടിന് ഉദാഹരണമാണ്‌.</p>
<p>ഡബ്‌ള്യു.എം.ഒയുടെ കീഴില്&#x200d; യുജിസിയുടെ &#8216;നാക്&#8217; അക്രഡിറ്റേഷനുള്ള ആര്&#x200d;ട്‌സ് ആന്&#x200d;ഡ് സയന്&#x200d;സ് കോളജ്, വിഎച്ച്എസ് സ്‌കൂള്&#x200d;, ഇംഗ്‌ളീഷ് അക്കാദമി (സിബിഎസ്ഇ), യുപി സ്‌കൂള്&#x200d;, സ്‌പെഷ്യല്&#x200d; സ്‌കൂള്&#x200d; എന്നിവയും; രാജീവ് ഗാന്ധി ക്രഷ്, പ്രീ പ്രൈറി സ്‌കൂള്&#x200d;, പറളിക്കുന്ന് ഡബ്‌ള്യു.ഒ.എല്&#x200d;.പി സ്‌കൂള്&#x200d; എന്നീ സ്ഥാപനങ്ങളും മുട്ടില്&#x200d; പഞ്ചായത്തില്&#x200d; സ്ഥിതി ചെയ്യുന്നു. മീനങ്ങാടിയില്&#x200d; അല്ലാന വഫിയ വിമന്&#x200d;സ് കോളജ് ഒ.ഐ.സിയുടെ കീഴില്&#x200d; മികച്ചൊരു സ്ഥാപനമാണ്. ദാറുല്&#x200d; ഉലൂം അറബിക് കോളജ്, ഇംഗ്‌ളീഷ് സ്‌കൂള്&#x200d;, പൂക്കോയ തങ്ങള്&#x200d; സൗധം എന്നിവ സുല്&#x200d;ത്താന്&#x200d; ബത്തേരിയില്&#x200d; പ്രവര്&#x200d;ത്തിച്ചു വരുന്നു. കല്&#x200d;പ്പറ്റ ജനറല്&#x200d; ആശുപത്രിയില്&#x200d; ചികില്&#x200d;സയിലിരിക്കുന്ന രോഗികള്&#x200d;ക്കും പരിചാരകര്&#x200d;ക്കും ജാതി-മത ഭേദമന്യേ ഭക്ഷണം നല്&#x200d;കി വരുന്ന കല്&#x200d;പ്പറ്റ ബാഫഖി ഹോം, മാനന്തവാടി ജില്ലാ ആശുപത്രിയോടനുബന്ധിച്ച് പ്രവര്&#x200d;ത്തിച്ചു വരുന്ന ബാഫഖി ഹോം മാനന്തവാടി എന്നിവ ഡബ്‌ള്യു.എം.ഒയുടെ സാമൂഹിക സേവന രംഗത്തെ സുപ്രധാന സ്ഥാപനങ്ങളാണ്‌.</p>
<p>സഹോദര സമുദായങ്ങളിലെ കുട്ടികളും തങ്ങളുടെ വിശ്വാസാചാരങ്ങള്&#x200d; പാലിച്ച് പഠിച്ചു വരുന്നുണ്ട്. മണിപ്പൂര്&#x200d;, ഗുജറാത്ത്, തമിഴ്‌നാട്, കര്&#x200d;ണാടക, ഉത്തര്&#x200d; പ്രദേശ്, ബിഹാര്&#x200d; തുടങ്ങിയ സംസ്ഥാനങ്ങളിലെ കുട്ടികളും, നേപ്പാളില്&#x200d; നിന്നുള്ള വിദ്യാര്&#x200d;ത്ഥികളും, റോഹിങ്ക്യന്&#x200d; അഭയാര്&#x200d;ത്ഥി കുട്ടികളും സ്ഥാപനങ്ങളില്&#x200d; പഠിക്കുന്നുണ്ട്.</p>
<p>വയനാട്ടിലെ കുടുംബങ്ങളിലെ ദാരിദ്ര്യം ചൂഷണം ചെയ്ത് വലിയ സ്ത്രീധനം വാങ്ങി നടത്തിയിരുന്ന മൈസൂര്&#x200d; കല്യാണങ്ങളുടെയും, സ്ത്രീധനത്തെ തുടര്&#x200d;ന്നുണ്ടായ നിരവധി അനിഷ്ട സംഭവങ്ങളുടെയും പശ്ചാത്തലത്തിലാണ് ഡബ്‌ള്യു.എം.ഒയുടെ നേതൃത്വത്തില്&#x200d; 2005ല്&#x200d; സ്ത്രീധന രഹിത വിവാഹ സംഗമങ്ങള്&#x200d; ആരംഭിച്ചത്. 16 സംഗമങ്ങളിലൂടെ 1986 യുവതീ യുവാക്കള്&#x200d; കുടുംബ ജീവിതത്തില്&#x200d; പ്രവേശിച്ചു. എല്ലാവരും സന്തോഷത്തോടെ ഇന്ന് കുടുംബ ജീവിതം നയിക്കുന്നു.</p>
<p>ഡബ്‌ള്യു.എം.ഒയുടെ വിവിധ സ്ഥാപനങ്ങിലെ പൂര്&#x200d;വ വിദ്യാര്&#x200d;ത്ഥികള്&#x200d; ഡോക്ടര്&#x200d;മാര്&#x200d;, എഞ്ചിനീയര്&#x200d;മാര്&#x200d;, ശാസ്ത്രജ്ഞര്&#x200d;, അഭിഭാഷകര്&#x200d;, ഗവേഷകര്&#x200d;, പാരാ മെഡിക്കല്&#x200d; സ്റ്റാഫ്, അധ്യാപകര്&#x200d;, സംരംഭകര്&#x200d; എന്നിങ്ങനെ വിവിധ പ്രൊഫഷനലിസ്റ്റുകളായി സ്വദേശത്തും വിദേശങ്ങളിലും സേവനമനുഷ്ഠിക്കുന്നു. നിലവില്&#x200d; 50 വിദ്യാര്&#x200d;ത്ഥികള്&#x200d; കേരളത്തിനകത്തും പുറത്തും വിവിധ സ്ഥാപനങ്ങളില്&#x200d; ഉന്നത പഠനം നടത്തി വരുന്നു.</p>
<p>ഈ നേട്ടങ്ങളെല്ലാം കൈവരിക്കാന്&#x200d; ഡബ്‌ള്യു.എം.ഒയെ മുന്നില്&#x200d; നിന്ന് നയിച്ച, ദീര്&#x200d;ഘ കാലം ജന.സെക്രട്ടറിയായിരുന്ന എം.എ മുഹമ്മദ് ജമാല്&#x200d; സാഹിബ് 2023 ഡിസംബര്&#x200d; 21ന് ഇഹലോകവാസം വെടിഞ്ഞു. അദ്ദേഹത്തിന്റ അനുസ്മരണാര്&#x200d;ത്ഥം നടക്കുന്ന പരിപാടി വന്&#x200d; വിജയമാക്കാന്&#x200d; ഏവരുടെയും സഹകരണം സംഘാടകര്&#x200d; അഭ്യര്&#x200d;ത്ഥിച്ചു. ദുബൈ ഖിസൈസ് സ്‌റ്റേഡിയം, അല്&#x200d;നഹ്ദ മെട്രോ സ്‌റ്റേഷനുകളില്&#x200d; നിന്നും സമ്മേളന നഗരിയിലേക്ക് സൗജന്യ വാഹന സൗകര്യം ഏര്&#x200d;പ്പെടുത്തിയിട്ടുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/ma-muhammad-jamal-memorial-conference-on-24th-at-woodlam-park-school.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കുവൈത്ത്‌ കേരള ഇസ്‌ലാമിക് കൗൺസിൽ യൂണിറ്റി കോൺഫറൻസ് സമാപിച്ചു</title>
		<link>https://www.chandrikadaily.com/kuwait-kerala-islamic-council-unity-conference-concluded.html</link>
					<comments>https://www.chandrikadaily.com/kuwait-kerala-islamic-council-unity-conference-concluded.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 22 May 2023 08:52:06 +0000</pubDate>
				<category><![CDATA[FOREIGN]]></category>
		<category><![CDATA[gulf]]></category>
		<category><![CDATA[GULF]]></category>
		<category><![CDATA[News]]></category>
		<category><![CDATA[World]]></category>
		<category><![CDATA[conferance]]></category>
		<category><![CDATA[islamic center]]></category>
		<category><![CDATA[kuwait]]></category>
		<category><![CDATA[unity]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=255171</guid>

					<description><![CDATA[കുവൈത്ത് സിറ്റി :&#8221;മനുഷ്യ നന്മക്ക് മതം&#8221; എന്ന പ്രമേയത്തിൽ, കുവൈത്ത്‌ കേരള ഇസ്‌ലാമിക് കൗൺസിൽ സിൽവർ ജൂബിലിയുടെ ഭാഗമായി സംഘടിപ്പിച്ച യൂണിറ്റി കോൺഫറൻസ് സമാപിച്ചു. അബ്ബാസിയ്യ ഓക്സ്ഫോർഡ് പാകിസ്ഥാൻ ഇംഗ്ലീഷ് സ്കൂളിൽ വെച്ച് നടന്ന പരിപാടി, ജന പങ്കാളിത്തം കൊണ്ടും കുവൈത്തിലെ മത സാമൂഹിക രാഷ്ട്രീയ സംഘടന പ്രതിധിനിധികളുടെ ഒത്തുചേരൽ കൊണ്ടും ശ്രദ്ധേയമായി. ഇസ്ലാമിക് കൗൺസിൽ ചെയർമാൻ ശംസുദ്ദീൻ ഫൈസി എടയാറ്റൂർ ഉൽഘടനം നിർവഹിച്ചു. യുവ പണ്ഡിതനും പ്രമുഖ പ്രഭാഷകനുമായ ശുഐബുൽ ഹൈതമി വാരാമ്പറ്റ മുഖ്യാതിഥിയായിരുന്നു. മനുഷ്യ [&#8230;]]]></description>
										<content:encoded><![CDATA[<p>കുവൈത്ത് സിറ്റി :&#8221;മനുഷ്യ നന്മക്ക് മതം&#8221; എന്ന പ്രമേയത്തിൽ, കുവൈത്ത്‌ കേരള ഇസ്‌ലാമിക് കൗൺസിൽ സിൽവർ ജൂബിലിയുടെ ഭാഗമായി സംഘടിപ്പിച്ച യൂണിറ്റി കോൺഫറൻസ് സമാപിച്ചു. അബ്ബാസിയ്യ ഓക്സ്ഫോർഡ് പാകിസ്ഥാൻ ഇംഗ്ലീഷ് സ്കൂളിൽ വെച്ച് നടന്ന പരിപാടി, ജന പങ്കാളിത്തം കൊണ്ടും കുവൈത്തിലെ മത സാമൂഹിക രാഷ്ട്രീയ സംഘടന പ്രതിധിനിധികളുടെ ഒത്തുചേരൽ കൊണ്ടും ശ്രദ്ധേയമായി. ഇസ്ലാമിക് കൗൺസിൽ ചെയർമാൻ ശംസുദ്ദീൻ ഫൈസി എടയാറ്റൂർ ഉൽഘടനം നിർവഹിച്ചു.<br />
യുവ പണ്ഡിതനും പ്രമുഖ പ്രഭാഷകനുമായ ശുഐബുൽ ഹൈതമി വാരാമ്പറ്റ മുഖ്യാതിഥിയായിരുന്നു. മനുഷ്യ മനസ്സുകൾക്കിടയിൽ അകലം വർധിച്ചുവരികയും വെറുപ്പും വിദ്വേഷവും വ്യാപകമാവുകായും ചെയ്യുന്ന ഈ കാലത്തു മതങ്ങൾ മുന്നോട്ടുവെക്കുന്ന വിശാലമായ മാനവികതയുടെ സന്ദേശങ്ങൾ കൂടുതൽ ശക്തിപ്പെടേണ്ടതുണ്ടെന്നു അദ്ദേഹം അഭിപ്രായപ്പെട്ടു. കെ ഐ സി പ്രസിഡന്റ് അബ്ദുൽഗഫൂർ ഫൈസി പൊന്മള അദ്ധ്യക്ഷത വഹിച്ചു.<br />
കുവൈത്ത് KMCC സംസ്ഥാന പ്രസിഡൻ്റ് ശറഫുദ്ദീൻ കണ്ണേത്ത്, KKMA കേന്ദ്ര കമ്മിറ്റി പ്രസിഡണ്ട് ഇബ്രാഹിം കുന്നിൽ OICC നാഷണൽ കമ്മിറ്റി സെക്രട്ടറി ജോയ് കരവാളൂർ, സാരഥി കുവൈത്ത് മുൻ പ്രസിഡന്റ് സജീവ് നാരായണൻ, ഫാദർ ഗീവർഗീസ് ജോൺ തുടങ്ങീ കുവൈത്തിലെ മത സാമൂഹിക രാഷ്ട്രീയ രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങൾ ചർച്ചയിൽ പങ്കെടുത്തുകൊണ്ട് സംസാരിച്ചു. സമൂഹത്തിൽ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന സാഹോദര്യവും ഐക്യവും മതസൗഹാര്&#x200d;ദവും തിരിച്ചുപിടിക്കാന്&#x200d; വിയോജിപ്പുകൾ മറന്നു ഒന്നിച്ചു നില്ക്കണമെന്നും ചർച്ചയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.</p>
<p>കുവൈത്ത് കേരള ഇസ്‌ലാമിക് കൗൺസിൽ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടപ്പിലാക്കുന്ന അക്ഷരക്കൂട്ട് പദ്ധതിയുടെ ബ്രോഷർ പ്രകാശനവും പ്രീ പബ്ലിക്കേഷൻ ബുക്കിംഗ് ഉത്ഘാടനവും മംഗോ ഹൈപ്പർ മാർക്കറ്റ് മാനേജിങ് ഡയറക്ടർ എം കെ റഫീഖ് നരിപ്പറ്റക്ക് നൽകികൊണ്ട് ശംസുദ്ദീൻ ഫൈസി എടയാറ്റൂർ നിർവഹിച്ചു.അമീൻ മുസ്‌ലിയാർ ചേകന്നൂർ ഖിറാഅത് അവതരിപ്പിച്ചു . കെ ഐ സി വിദ്യാഭ്യാസ വിങ് സെക്രെട്ടറി ശിഹാബ് മാസ്റ്റർ നീലഗിരി സ്വാഗതവും കേന്ദ്ര സെക്രട്ടറി ഇസ്മായിൽ ഹുദവി നന്ദിയും പറഞ്ഞു.കേന്ദ്ര മേഖല ഭാരവാഹികൾ പരിപാടിക്കു നേതൃത്വം നൽകി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kuwait-kerala-islamic-council-unity-conference-concluded.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മുസ്‌ലിം ലീഗ് പ്ലാറ്റിനം ജൂബിലി സമ്മേളന പ്രമേയങ്ങള്&#x200d;</title>
		<link>https://www.chandrikadaily.com/muslim-league-platinum-jubilee-conferance.html</link>
					<comments>https://www.chandrikadaily.com/muslim-league-platinum-jubilee-conferance.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Mon, 13 Mar 2023 05:19:14 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[2023]]></category>
		<category><![CDATA[conferance]]></category>
		<category><![CDATA[India]]></category>
		<category><![CDATA[muslim league]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=242427</guid>

					<description><![CDATA[1. ബി.ജെ.പി സര്&#x200d;ക്കാറിന്റെ എട്ടു വര്&#x200d;ഷത്തെ ഭരണം രാജ്യത്തെയാകെ മുച്ചൂടും നശിപ്പിച്ചു. എല്ലാ അവശ്യ സാധനങ്ങളുടെയും വിലക്കയറ്റം, ജി.ഡി.പി വളര്&#x200d;ച്ചയിലെ കുറവ്, തൊഴിലില്ലായ്മയുടെ വര്&#x200d;ദ്ധനവ്, പല സാമൂഹ്യക്ഷേമ പദ്ധതികള്&#x200d;ക്കുള്ള ബജറ്റ് വിഹിതത്തില്&#x200d; വന്&#x200d;തോതിലുള്ള കുറവ് എന്നിവയെല്ലാം പിന്നോട്ടുള്ള നടത്തമാണ്. 2. മോദി സര്&#x200d;ക്കാര്&#x200d; ഫെഡറലിസത്തിന്റെ ആത്മാവിനെ തടയുകയാണ്. തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സര്&#x200d;ക്കാരുകളും സ്വേച്ഛാധിപത്യ കേന്ദ്ര സര്&#x200d;ക്കാരും തമ്മില്&#x200d; നിരന്തരമായ അധികാര പോരാട്ടം നടക്കുന്നു. ഇത് സംസ്ഥാനങ്ങളിലെ പൊതുവികസനത്തെ ദോഷകരമായി ബാധിക്കുന്നു. 3. സര്&#x200d;ക്കാറിന്റെ തെറ്റായ നയങ്ങള്&#x200d;ക്കെതിരായ എതിര്&#x200d;പ്പുകളെയും [&#8230;]]]></description>
										<content:encoded><![CDATA[<p>1. ബി.ജെ.പി സര്&#x200d;ക്കാറിന്റെ എട്ടു വര്&#x200d;ഷത്തെ ഭരണം രാജ്യത്തെയാകെ മുച്ചൂടും നശിപ്പിച്ചു. എല്ലാ അവശ്യ സാധനങ്ങളുടെയും വിലക്കയറ്റം, ജി.ഡി.പി വളര്&#x200d;ച്ചയിലെ കുറവ്, തൊഴിലില്ലായ്മയുടെ വര്&#x200d;ദ്ധനവ്, പല സാമൂഹ്യക്ഷേമ പദ്ധതികള്&#x200d;ക്കുള്ള ബജറ്റ് വിഹിതത്തില്&#x200d; വന്&#x200d;തോതിലുള്ള കുറവ് എന്നിവയെല്ലാം പിന്നോട്ടുള്ള നടത്തമാണ്.</p>
<p>2. മോദി സര്&#x200d;ക്കാര്&#x200d; ഫെഡറലിസത്തിന്റെ ആത്മാവിനെ തടയുകയാണ്. തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സര്&#x200d;ക്കാരുകളും സ്വേച്ഛാധിപത്യ കേന്ദ്ര സര്&#x200d;ക്കാരും തമ്മില്&#x200d; നിരന്തരമായ അധികാര പോരാട്ടം നടക്കുന്നു. ഇത് സംസ്ഥാനങ്ങളിലെ പൊതുവികസനത്തെ ദോഷകരമായി ബാധിക്കുന്നു.</p>
<p>3. സര്&#x200d;ക്കാറിന്റെ തെറ്റായ നയങ്ങള്&#x200d;ക്കെതിരായ എതിര്&#x200d;പ്പുകളെയും വിമര്&#x200d;ശനങ്ങളെയും അടിച്ചമര്&#x200d;ത്തുകയും നിയമങ്ങള്&#x200d; ദുരുപയോഗം ചെയ്ത് വേട്ടയാടുകയുമാണ്. ആയിരക്കണക്കിന് യുവാക്കളെയും സാമൂഹിക പ്രവര്&#x200d;ത്തകരെയും മാധ്യമ പ്രവര്&#x200d;ത്തകരെയും പോലും നിസാര കാരണങ്ങളാല്&#x200d; ജയിലില്&#x200d; അടക്കുന്നു. പല കേസുകളിലും വര്&#x200d;ഷങ്ങളായി കുറ്റപത്രം പോലും സമര്&#x200d;പ്പിക്കാറില്ല. സാധാരണ കേസുകളില്&#x200d; ജാമ്യം നേടുക എന്നത് ക്ലേസകരമായി മാറുകയും ഒരു ജില്ലാ മജിസ്ട്രേറ്റിന് എളുപ്പത്തില്&#x200d; അനുവദിക്കാവുന്ന ജാമ്യത്തിനായി പ്രതികള്&#x200d; സുപ്രീം കോടതിയെ വരെ സമീപിക്കേണ്ട അവസ്ഥയാണ്.</p>
<p>4. ഇന്ത്യ അതിന്റെ പരമ്പരാഗതമായ സാംസ്‌കാരിക വൈവിധ്യത്തെയും ജനാധിപത്യ മൂല്യങ്ങളെയും മാനിക്കുന്ന മഹത്തായ രാഷ്ട്രമാണ്.എന്നാല്&#x200d; കേന്ദ്രത്തിലും വിവിധ സംസ്ഥാനങ്ങളിലും ഭാരതീയ ജനതാ പാര്&#x200d;ട്ടിയുടെ നിലവിലെ ഭരണത്തില്&#x200d; ബഹുജനങ്ങള്&#x200d;ക്കിടയിലും പ്രത്യേകിച്ച് ന്യൂനപക്ഷങ്ങളിലും പിന്നാക്ക പാര്&#x200d;ശ്വവല്&#x200d;ക്കരിക്കപ്പെട്ട വിഭാഗങ്ങളിലും വര്&#x200d;ദ്ധിച്ചുവരുന്ന അവിശ്വാസത്തിന് രാജ്യം സാക്ഷ്യം വഹിക്കുന്നു. രാജ്യത്തിന്റെ ഭരണഘടന അനുശാസിക്കുന്ന മൗലികാവകാശങ്ങളും സാംസ്‌കാരിക, മത, ഭാഷാ, വംശീയ സ്വത്വങ്ങളും വലതുപക്ഷ തീവ്രവാദികളുടെ കൈകളില്&#x200d; അപകടത്തിലാണ്. ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്, ഒരു മതം, എന്ന ഭരണഘടനാ വിരുദ്ധമായ പ്രചരണമാണ് നടക്കുന്നത്. വിവേചനം കൂടാതെ നിയമത്തിന്റെ തുല്യാവകാശ സംരക്ഷണത്തെ തുരങ്കം വക്കുകയാണ്. സര്&#x200d;ക്കാര്&#x200d; സംവിധാനങ്ങളില്&#x200d; കടന്നുകയറി ബി.ജെ.പിയുടെ ഹിന്ദുത്വ അജണ്ട നടപ്പിലാക്കുന്നു. ന്യൂനപക്ഷങ്ങളെയും ആക്രമണങ്ങളില്&#x200d; നിന്ന് സംരക്ഷിക്കുന്നതില്&#x200d; ബി.ജെ.പി സര്&#x200d;ക്കാര്&#x200d; പരാജയപ്പെട്ടുവെന്ന് മാത്രമല്ല, മതാന്ധതക്ക് രാഷ്ട്രീയ സംരക്ഷണവും മറയും നല്&#x200d;കുന്നു. ഇതിനെതിരെ ഒറ്റക്കെട്ടായി പോരാടേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്.</p>
<p>5.വലതുപക്ഷ ശക്തികളെ അധികാരക്കസേരയില്&#x200d; നിന്ന് പുറത്താക്കി മൗലികാവകാശങ്ങളുടെ സംരക്ഷണം ഉറപ്പാക്കുകയെന്ന ഒരൊറ്റ അജണ്ടയില്&#x200d; ഐക്യപ്പെടാന്&#x200d; രാജ്യത്തെ എല്ലാ പ്രതിപക്ഷ പാര്&#x200d;ട്ടികളോടും മറ്റ് ജനാധിപത്യ ശക്തികളോടും ഇന്ത്യന്&#x200d; യൂണിയന്&#x200d; മുസ്ലിംലീഗ് ആഹ്വാനം ചെയ്യുന്നു. നമ്മുടെ രാജ്യത്തെ ഓരോ പൗരനും അവരുടെ സാംസ്‌കാരിക, മത, ഭാഷാ വൈജാത്യങ്ങള്&#x200d; മുറുകെ പിട്ിച്ച് ജീവിക്കാനാവണം. മതഭ്രാന്ത്, തീവ്രവാദം എന്നിവയുടെ പിടിയില്&#x200d; നിന്ന് രാജ്യത്തെ ജനങ്ങളെ, പ്രത്യേകിച്ച് യുവാക്കളെ സംരക്ഷിക്കാന്&#x200d; ജാഗ്രത പുലര്&#x200d;ത്തണം. രാജ്യത്തിന്റെ നാനാത്വത്തിലും സാമുദായിക സൗഹാര്&#x200d;ദത്തിലും മതേതര പാരമ്പര്യങ്ങളിലും ജനാധിപത്യ തത്വങ്ങളിലും വിശ്വാസം ജനിപ്പിച്ച് നാനാത്വത്തില്&#x200d; ഏകത്വം ഉയര്&#x200d;ത്തിപ്പിടിക്കുന്ന മാതൃകാ പൗരന്മാരാക്കണം.</p>
<p><strong>സര്&#x200d;ക്കാറിനോട് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടത്</strong></p>
<p>1. മതത്തിന്റെ അടിസ്ഥാനത്തില്&#x200d; ന്യൂനപക്ഷങ്ങളെ ഭീഷണിപ്പെടുത്താന്&#x200d; നിക്ഷിപ്ത താല്&#x200d;പ്പര്യമുള്ള ആളുകള്&#x200d; ദുരുപയോഗം ചെയ്യുന്ന ഇന്ത്യന്&#x200d; ഭരണഘടനയിലെ നിര്&#x200d;ദ്ദേശ തത്വങ്ങളുടെ ഭാഗം മാത്രമായ ആര്&#x200d;ട്ടിക്കിള്&#x200d; 44 റദ്ദാക്കണം. നമ്മുടെ രാഷ്ട്രത്തിന്റെ ഐക്യവും അഖണ്ഡതയും സമുദായങ്ങള്&#x200d;ക്കിടയില്&#x200d; സാഹോദര്യവും കാത്തുസൂക്ഷിക്കാന്&#x200d; ഇതു അനിവാര്യമാണ്. രാജ്യത്തിന്റെ പരമാധികാരത്തിനും അഖണ്ഡതക്കും ഐക്യത്തിനും എതിരായ ഏക സിവില്&#x200d; കോഡിന്റെ അടിസ്ഥാനമായ ആര്&#x200d;ട്ടിക്കിള്&#x200d; 44 റദ്ദാക്കുന്നതിലൂടെ മാത്രമേ ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള്&#x200d; സംരക്ഷിക്കാന്&#x200d; കഴിയൂ. ഭരണഘടനയുടെ 25-ാം അനുച്ഛേദം അനുശാസിക്കുന്ന ന്യൂനപക്ഷ സമുദായങ്ങളുടെ മതപരവും മൗലികവുമായ അവകാശങ്ങള്&#x200d; തടയാന്&#x200d; ശ്രമിക്കുന്ന ആര്&#x200d;ട്ടിക്കിള്&#x200d; 44 റദ്ദാക്കേണ്ടത് അടിയന്തിര ആവശ്യമാണ്.</p>
<p>2. ആര്&#x200d;ക്കിയോളജിക്കല്&#x200d; സര്&#x200d;വ്വേ ഓഫ് ഇന്ത്യയുടെ നിയന്ത്രണത്തിലുള്ള ആരാധനകള്&#x200d;ക്ക് നിരോധനം ഏര്&#x200d;പ്പെടുത്തിയ ക്ഷേത്രങ്ങള്&#x200d;,പള്ളികള്&#x200d;,മസ്ജിദുകള്&#x200d;, ഗുരുദ്വാരകള്&#x200d; തുടങ്ങി എല്ലാ ആരാധനാലയങ്ങളും പതിവ് പ്രാര്&#x200d;ത്ഥനകള്&#x200d;ക്കായി തുറക്കുന്നതിന് അനുയോജ്യമായ ഒരു നിയമം കൊണ്ടുവരണം.</p>
<p>3.സംസ്ഥാന അസംബ്ലികളിലേക്കും പാര്&#x200d;ലമെന്റിലേക്കും നടക്കുന്ന തിരഞ്ഞെടുപ്പുകളില്&#x200d; ആനുപാതിക പ്രാതിനിധ്യ സമ്പ്രദായം കൊണ്ടുവരുന്നതിനുള്ള നിയമനിര്&#x200d;മ്മാണം കൊണ്ടുവണം.</p>
<p>4. എല്ലാ തെരഞ്ഞെടുപ്പുകളിലും യോഗ്യരായ വോട്ടര്&#x200d;മാരാകാന്&#x200d; പ്രവാസി ഇന്ത്യക്കാര്&#x200d;ക്ക് (എന്&#x200d;.ആര്&#x200d;.ഐ)സൗകര്യമൊരുക്കണം. വിലയേറിയ വിദേശനാണ്യം അയച്ചുകൊണ്ട് നമ്മുടെ രാഷ്ട്രത്തിന് സംഭാവന ചെയ്യുന്ന എ.ആര്&#x200d;.ഐകളുടെ ന്യായമായ ആവശ്യമാണിത്. ഇന്ത്യയുടെ പരമോന്നത നീതിപീഠം ഈ വിഷയത്തില്&#x200d; പല തവണ നിര്&#x200d;ദ്ദേശങ്ങള്&#x200d; നല്&#x200d;കിയിട്ടുണ്ട്.</p>
<p>5. എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും ന്യൂനപക്ഷ കമ്മീഷനുകളും ന്യൂനപക്ഷ ധനകാര്യ വികസന കോര്&#x200d;പ്പറേഷനുകളും സ്ഥാപിക്കുന്നത് ഉറപ്പാക്കണം.</p>
<p>6. ഗ്രൂപ്പ് &#8216;സി&#8217;യിലെ ഒഴിവുകളിലേക്ക് ഉദ്യോഗാര്&#x200d;ത്ഥികളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള കമ്മിറ്റികളില്&#x200d;/ബോര്&#x200d;ഡുകളില്&#x200d; പട്ടികജാതി, വര്&#x200d;ഗ വിഭാഗത്തില്&#x200d; പെട്ട ഒരു അംഗവും ന്യൂനപക്ഷ മുസ്ലിം സമുദായത്തില്&#x200d; പെട്ട ഒരു അംഗവും നിര്&#x200d;ബന്ധമാക്കണമെന്ന ജസ്റ്റിസ് സച്ചാര്&#x200d; കമ്മിറ്റിയുടെ ശുപാര്&#x200d;ശ നടപ്പിലാക്കണം. കേന്ദ്ര-സംസ്ഥാന സര്&#x200d;ക്കാര്&#x200d;, പൊതുമേഖലാ സ്ഥാപനങ്ങള്&#x200d;, ധനകാര്യ സ്ഥാപനങ്ങള്&#x200d;, പ്രമുഖ പൊതുമേഖലാ ബാങ്കുകള്&#x200d;, പൊലീസ്, ജുഡീഷ്യറി എന്നിവയില്&#x200d; അര്&#x200d;ഹമായ പ്രാധിനിത്യം ഉറപ്പാക്കണം.</p>
<p>7. മതേതര രാജ്യത്തിന്റെ അടിസ്ഥാന തത്വങ്ങള്&#x200d;ക്ക് വിരുദ്ധമായതും മതപരമായ വിവേചനത്തിലേക്ക് നയിക്കുന്നതുമായ പൗരത്വ ഭേദഗതി നിയമത്തിന്റെയും (സി.എ.എ)ദേശീയ പൗരത്വ രജിസ്റ്ററിന്റെയും (എന്&#x200d;.ആര്&#x200d;.സി) ഭരണഘടനാ വിരുദ്ധ നിയമനിര്&#x200d;മ്മാണം ഉടനടി പിന്&#x200d;വലിക്കണം.</p>
<p>8. ന്യൂനപക്ഷകാര്യ മന്ത്രാലയത്തിന് കീഴില്&#x200d; വരുന്ന ന്യൂനപക്ഷങ്ങള്&#x200d;ക്കുള്ള പ്രീ-മെട്രിക് വിദ്യാഭ്യാസ സ്‌കോളര്&#x200d;ഷിപ്പുകളും മറ്റ് വിദ്യാഭ്യാസ പദ്ധതികളും ഉടനടി പുനരുജ്ജീവിപ്പിക്കണം. ന്യൂനപക്ഷ സമുദായത്തില്&#x200d;പ്പെട്ട ലക്ഷക്കണക്കിന് വിദ്യാര്&#x200d;ത്ഥികള്&#x200d; ഈ സ്‌കോളര്&#x200d;ഷിപ്പില്&#x200d; നിന്ന് പ്രയോജനം നേടിയിട്ടുണ്ട്. കൂടാതെ ന്യൂനപക്ഷങ്ങള്&#x200d;ക്കും പിന്നാക്കക്കാര്&#x200d;ക്കും നല്&#x200d;കുന്ന സ്‌കോളര്&#x200d;ഷിപ്പുകള്&#x200d;ക്കുള്ള ബജറ്റ് വിഹിതം വര്&#x200d;ദ്ധിപ്പിച്ച് എല്ലാ വിഭാഗങ്ങള്&#x200d;ക്കിടയിലും വിവേചനം ഇല്ലെന്ന് ഉറപ്പാക്കാണം.</p>
<p>9. തെറ്റായ വിവരണങ്ങള്&#x200d; നല്&#x200d;കിയും നമ്മുടെ രാജ്യത്തിന്റെ ചരിത്രത്തെ പുസ്തകങ്ങളിലും മറ്റും ചരിത്രം വളച്ചൊടിക്കുന്നത് ഒഴിവാക്കണം. ചരിത്രപരമായി അറിയപ്പെടുന്ന പഴയ നഗരങ്ങളുടെയും ചരിത്രപ്രധാനമായ സ്ഥലങ്ങളുടെയും പേരുമാറ്റുന്നത് അവസാനിപ്പിക്കണം.</p>
<p>10. സംസ്ഥാന ഗവര്&#x200d;ണര്&#x200d;മാരുടെ ഓഫീസുകള്&#x200d; ദുരുപയോഗം ചെയ്ത് പ്രതിപക്ഷ പാര്&#x200d;ട്ടികള്&#x200d; ഭരിക്കുന്ന സംസ്ഥാനങ്ങളില്&#x200d; ആശയക്കുഴപ്പം സൃഷ്ടിക്കുന്നത് അവസാനിപ്പിക്കണം.</p>
<p>11. 1991-ലെ ആരാധനാലയങ്ങളുടെ നിയമത്തെ അട്ടിമറിക്കാനുള്ള എല്ലാ ശ്രമങ്ങളും അവസാനിപ്പിക്കണം. നിയമം അതിന്റെ അക്ഷരത്തിലും ആത്മാവിലും നടപ്പാക്കുന്നത് ഉറപ്പാക്കി അനാവശ്യ ആരധനാ തര്&#x200d;ക്കങ്ങള്&#x200d; ഇല്ലാതാക്കണം.</p>
<p>12. രാജ്യത്തുടനീളം ജാതി അടിസ്ഥാനമാക്കിയുള്ള സെന്&#x200d;സസ് നടത്തണം. ഇത് എല്ലാവരേയും ഉള്&#x200d;ക്കൊള്ളുന്ന വളര്&#x200d;ച്ചയും സൂക്ഷ്മതല ആസൂത്രണവും ഉറപ്പാക്കാന്&#x200d; അനിവാര്യമാണ്. കേന്ദ്രത്തിലെയും സംസ്ഥാനങ്ങളിലെയും സര്&#x200d;ക്കാരുകള്&#x200d; തൊണ്ണൂറ് വര്&#x200d;ഷം പഴക്കമുള്ള ഡാറ്റ പിന്തുടരുന്നതിനാല്&#x200d;, സമൂഹത്തിലെ പിന്നാക്കക്കാര്&#x200d;ക്കും അവശത അനുഭവിക്കുന്നവര്&#x200d;ക്കും വേണ്ടി സമഗ്രമായ വികസന നയങ്ങളും പദ്ധതികളും രൂപപ്പെടുത്തുന്നതില്&#x200d; പാളിച്ചയുണ്ടാവുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/muslim-league-platinum-jubilee-conferance.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അന്താരാഷ്ട്ര പ്രതിരോധ സമ്മേളനവും പ്രദര്&#x200d;ശനവും: അബുദാബിയില്&#x200d; ഒരുക്കങ്ങള്&#x200d; പൂര്&#x200d;ത്തിയായി</title>
		<link>https://www.chandrikadaily.com/international-defense-conference-and-exhibition.html</link>
					<comments>https://www.chandrikadaily.com/international-defense-conference-and-exhibition.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sat, 18 Feb 2023 14:16:54 +0000</pubDate>
				<category><![CDATA[GULF]]></category>
		<category><![CDATA[News]]></category>
		<category><![CDATA[abudabi]]></category>
		<category><![CDATA[conferance]]></category>
		<category><![CDATA[defence]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=238715</guid>

					<description><![CDATA[അബുദാബി നാഷണല്&#x200d; എക്‌സിബിഷന്&#x200d; സെന്റര്&#x200d; (അഡ്‌നിക്)ല്&#x200d; 165,000 ചതുരശ്രമീറ്ററില്&#x200d; സജ്ജമാക്കിയ വേദികളിലാണ് അന്താരാഷ്ട്ര ആയുധ പ്രദര്&#x200d;ശനം നടക്കുന്നത്.]]></description>
										<content:encoded><![CDATA[<p><strong>റസാഖ് ഒരുമനയൂര്&#x200d;</strong></p>
<p>അബുദാബി: അന്താരാഷ്ട്ര പ്രതിരോധ സമ്മേളനത്തിനും പ്രദര്&#x200d;ശനത്തിനും തിങ്കളാഴ്ച അബുദാബിയില്&#x200d; തുടക്കം കുറിക്കും. യുഎഇ പ്രസിഡണ്ട് ശൈഖ് മുഹമ്മദ് ബിന്&#x200d; സായിദ് അല്&#x200d;നഹ്‌യാന്റെ രക്ഷാകര്&#x200d;തൃത്വത്തില്&#x200d; നാലുദിവസം നീണ്ടുനില്&#x200d;ക്കുന്ന ആഗോള പ്രതിരോധ സംഗമത്തിന് ഒരുക്കങ്ങള്&#x200d; പൂര്&#x200d;ത്തിയായി.</p>
<p><img loading="lazy" class="alignnone size-medium wp-image-238717" src="https://www.chandrikadaily.com/wp-content/uploads/2023/02/1-4-300x225.jpg" alt="" width="300" height="225" srcset="https://www.chandrikadaily.com/wp-content/uploads/2023/02/1-4-300x225.jpg 300w, https://www.chandrikadaily.com/wp-content/uploads/2023/02/1-4-768x576.jpg 768w, https://www.chandrikadaily.com/wp-content/uploads/2023/02/1-4.jpg 800w" sizes="(max-width: 300px) 100vw, 300px" /></p>
<p>വിവിധ രാജ്യങ്ങളിലെ പ്രതിരോധ മന്ത്രിമാര്&#x200d;, ഉന്നത ഉദ്യോഗസ്ഥര്&#x200d;, സാങ്കേതിക വിദഗ്ദര്&#x200d; തുടങ്ങി വ്യത്യസ്ഥ മേഖലകളില്&#x200d;നിന്നുള്ള 1800ല്&#x200d;പരം ഉന്നതരാണ് പങ്കെടുക്കുന്നത്. പ്രതിരോധ ഉല്&#x200d;പ്പന്നങ്ങളുടെ നിര്&#x200d;മ്മാതാക്കളും പ്രദര്&#x200d;ശകരും പ്രതിരോധ രംഗത്തെ നൂറുകണക്കിന് വിദഗ്ദരും ഇതിനകം തന്നെ എത്തിച്ചേര്&#x200d;ന്നിട്ടുണ്ട്. പ്രതിരോധ മന്ത്രിമാര്&#x200d; ഉള്&#x200d;പ്പെടെയുള്ളവര്&#x200d; ഞായറാഴ്ച എത്തിച്ചേരും.</p>
<p>ലോകത്തിലെ 65 രാജ്യങ്ങളില്&#x200d;നിന്നായി ചെറുതും വലുതുമായ 1350ല്&#x200d;പരം ആയുധഅനുബന്ധ സാമഗ്രികളുടെ നിര്&#x200d;മ്മാതാക്കള്&#x200d; തങ്ങളുടെ നൂതന ഉല്&#x200d;പ്പന്നങ്ങള്&#x200d; പ്രദര്&#x200d;ശിപ്പിക്കുന്നുണ്ട്. അബുദാബി നാഷണല്&#x200d; എക്‌സിബിഷന്&#x200d; സെന്റര്&#x200d; (അഡ്‌നിക്)ല്&#x200d; 165,000 ചതുരശ്രമീറ്ററില്&#x200d; സജ്ജമാക്കിയ വേദികളിലാണ് അന്താരാഷ്ട്ര ആയുധ പ്രദര്&#x200d;ശനം നടക്കുന്നത്.</p>
<p>അത്യാധുനിക യുദ്ധ സാമഗ്രികള്&#x200d;, യുദ്ധക്കപ്പലുകള്&#x200d;, യുദ്ധവിമാനങ്ങള്&#x200d; തുടങ്ങി സര്&#x200d;വ്വവും ഇവിടെ പ്രദര്&#x200d;ശിപ്പിക്കുന്നുണ്ട്. ഇതോടനുബന്ധിച്ചു നടക്കുന്ന നാവിക പ്രദര്&#x200d;ശനത്തില്&#x200d; ഇന്ത്യയുള്&#x200d;പ്പെടെയുള്ള രാജ്യങ്ങളില്&#x200d;നിന്നുള്ള യുദ്ധക്കപ്പലുകള്&#x200d; പങ്കെടുക്കുന്നുണ്ട്. ഇന്ത്യയില്&#x200d;നിന്നുള്ള കപ്പല്&#x200d; ഇതിനകം തന്നെ എത്തിച്ചേര്&#x200d;ന്നിട്ടുണ്ട്. ഇത് മുപ്പതാമത് തവണയാണ് അന്താരാഷ്ട്ര് പ്രതിരോധ പ്രദര്&#x200d;ശനത്തിനും സമ്മേളനത്തിനും അബുദാബിയില്&#x200d; വേദിയൊരുങ്ങുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/international-defense-conference-and-exhibition.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>എം.എസ്.എഫ് ക്യാമ്പസ് സമ്മേളനങ്ങള്&#x200d;ക്ക് തുടക്കമായി</title>
		<link>https://www.chandrikadaily.com/msf-campus-conferences-have-started.html</link>
					<comments>https://www.chandrikadaily.com/msf-campus-conferences-have-started.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Wed, 25 Jan 2023 16:36:21 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[campus]]></category>
		<category><![CDATA[conferance]]></category>
		<category><![CDATA[MSF]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=234488</guid>

					<description><![CDATA[കേന്ദ്ര, സംസ്ഥാന സര്&#x200d;ക്കാറുകളുടെ വിദ്യാഭ്യാസ വിരുദ്ധ നയങ്ങള്&#x200d;ക്കെതിരെ സന്ധിയില്ല സമരോത്സുകരാവുക എന്ന പ്രമേയത്തോടെയാണ് സമ്മേളനങ്ങള്&#x200d; നടക്കുക]]></description>
										<content:encoded><![CDATA[<p>എം. എസ്.എഫ് ക്യാമ്പസ് യൂണിറ്റ് സമ്മേളനങ്ങള്&#x200d;ക്ക് കാസര്&#x200d;ക്കോട് തുടക്കമായി. കാഞ്ഞങ്ങാട് നെഹ്‌റു കോളേജിലെ യൂണിറ്റ് സമ്മേളനത്തോടെയാണ് സംസ്ഥാന തല ക്യാമ്പസ് സമ്മേളനങ്ങള്&#x200d;ക്ക് തുടക്കമായത്. ഗുജറാത്ത് വംശഹത്യയില്&#x200d; മോദിയുടെ പങ്ക് വെളിപ്പെടുത്തുന്ന ബി.ബി.സിയുടെ ഡോക്യൂമെന്ററിയും സമ്മേളനത്തിന്റെ ഭാഗമായി ക്യാമ്പസില്&#x200d; പ്രദര്&#x200d;ശനം നടത്തി.</p>
<p>കേന്ദ്ര, സംസ്ഥാന സര്&#x200d;ക്കാറുകളുടെ വിദ്യാഭ്യാസ വിരുദ്ധ നയങ്ങള്&#x200d;ക്കെതിരെ സന്ധിയില്ല സമരോത്സുകരാവുക എന്ന പ്രമേയത്തോടെയാണ് സമ്മേളനങ്ങള്&#x200d; നടക്കുക. വിദ്യാര്&#x200d;ത്ഥികള്&#x200d;ക്ക് ലഭിക്കേണ്ട സ്‌കോളര്&#x200d;ഷിപ്പുകളും മറ്റു ആനുകൂല്യങ്ങളും തടഞ്ഞ് വെക്കുന്ന സര്&#x200d;ക്കാറുകളുടെ സമീപനങ്ങളും ക്യാമ്പസുകളെ ഏകാധിപത്യ വത്കരിക്കുന്ന രാഷ്ട്രീയത്തിനുമെതിരെയുളള സന്ദേശമായിരിക്കും എം. എസ്.എഫ് ക്യാമ്പസ് യൂണിറ്റ് സമ്മേളനങ്ങള്&#x200d;. യുണിറ്റ് സമ്മേളനങ്ങളുടെ ഭാഗമായി കലാപരവും സര്&#x200d;ഗാത്മകവുമായ പരിപാടികള്&#x200d; ക്യാമ്പസുകളില്&#x200d; സംഘടിപ്പിക്കും.</p>
<p>ക്യാമ്പസുകള്&#x200d; വ്യത്യസ്ഥമായ ആശയങ്ങളും അഭിപ്രായങ്ങളും സംവാദിക്കേണ്ട ഇടമാണ്. അവിടെ ഏകാധിപത്യ രാഷ്ട്രീയ വാഹകര്&#x200d;ക്ക് ഇടമില്ല. അത്തരം അസഹിഷ്ണുത നിറഞ്ഞ എസ്.എഫ്.ഐ രാഷ്ട്രീയം അടക്കമുള്ളവ വിദ്യാര്&#x200d;ത്ഥി സമൂഹത്തിന് ചേര്&#x200d;ന്നതല്ല എന്ന് എം.എസ്.എഫ് ജന: സെക്രട്ടറി സി.കെ നജാഫ് പറഞ്ഞു. ജില്ലാ പ്രസിഡന്റ് അനസ് എതിര്&#x200d;ത്തോട്, ജന: സെക്രട്ടറി ഇര്&#x200d;ഷാദ് മോഗ്രാല്&#x200d;, ആബിദ് ആറങ്ങാടി , ജില്ലാ ഭാരവാഹികളായ ത്വാഹ തങ്ങള്&#x200d;, സലാം ബെളിഞ്ചം, സവാദ് അങ്കണ്ടിമുകര്&#x200d; , ജംശീദ്, റംഷീദ് തോയമ്മല്&#x200d;, തന്&#x200d;വീര്&#x200d; മീനാപ്പീസ്, ബഷീര്&#x200d; വള്ളിക്കോത്ത് എന്നിവര്&#x200d; പങ്കെടുത്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/msf-campus-conferences-have-started.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കാലാവസ്ഥാ സമ്മേളനത്തിലെ ആകുലതകള്&#x200d;</title>
		<link>https://www.chandrikadaily.com/concerns-at-climate-conference.html</link>
					<comments>https://www.chandrikadaily.com/concerns-at-climate-conference.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Sat, 12 Nov 2022 17:08:15 +0000</pubDate>
				<category><![CDATA[Article]]></category>
		<category><![CDATA[columns]]></category>
		<category><![CDATA[Environment]]></category>
		<category><![CDATA[News]]></category>
		<category><![CDATA[climate change]]></category>
		<category><![CDATA[conferance]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=221565</guid>

					<description><![CDATA[വൈദ്യുതി, വ്യവസായം, വാഹനഗതാഗതം, നിര്&#x200d;മാണ മേഖല, ഭക്ഷ്യോത്പാദന മേഖല എന്നിവയില്&#x200d; സമൂലമായ പരിവര്&#x200d;ത്തനം സൃഷ്ടിച്ച് കൂടുതല്&#x200d; പരിസ്ഥിതി സൗഹൃദ നിലപാട് സ്വീകരിച്ചാല്&#x200d; മാത്രമേ ഭൂമിയെ രക്ഷപ്പെടുത്താന്&#x200d; സാധിക്കുകയുള്ളൂ.]]></description>
										<content:encoded><![CDATA[<p><strong>ടി ഷാഹുല്&#x200d; ഹമീദ്</strong></p>
<p>മനുഷ്യര്&#x200d; നേരിടുന്ന ജീവല്&#x200d; പ്രശ്‌നം ചര്&#x200d;ച്ച ചെയ്യുന്നതിന് ലോക രാജ്യങ്ങളുടെ ഇരുപത്തിയേഴാമത് കാലാവസ്ഥാ ഒത്തുചേരല്&#x200d; ഈജിപ്തിലെ ഷാം എല്&#x200d; ഷെയ്ക്കില്&#x200d; നടക്കുകയാണ്. ഐക്യരാഷ്ട്രസഭ പരിസ്ഥിതി കര്&#x200d;മ പരിപാടിയുടെ പതിമൂന്നാമത് ഉദ്വമന വിടവ് റിപ്പോര്&#x200d;ട്ട് (എമിഷന്&#x200d; ഗ്യാപ്പ് റിപ്പോര്&#x200d;ട്ട് 2022) ലോക രാജ്യങ്ങളുടെ കണ്ണുതുറപ്പിക്കേണ്ടതാണ്. ഈ നൂറ്റാണ്ട് അവസാനിക്കുമ്പോഴേക്കും ഭൂമിയുടെ ചൂട് നിലവിലുള്ളതില്&#x200d; നിന്നും 2.8 ഡിഗ്രി സെല്&#x200d;ഷ്യസ് വര്&#x200d;ദ്ധിക്കുമെന്ന് റിപ്പോര്&#x200d;ട്ട് പ്രവചിക്കുന്നു. നിലവില്&#x200d; ബഹിര്&#x200d;ഗമിക്കുന്ന ഹരിതഗൃഹ വാതകങ്ങളുടെ 45% കുറച്ചാല്&#x200d; മാത്രമേ ലോകം രക്ഷപ്പെടുകയുള്ളൂ. അല്ലെങ്കില്&#x200d; ഭൂമി വിയര്&#x200d;ത്ത് മനുഷ്യരടക്കമുള്ള ജീവജാലങ്ങള്&#x200d; അതിജീവനത്തിനായി നെട്ടോട്ടം ഓടേണ്ടി വരും.</p>
<p>വൈദ്യുതി, വ്യവസായം, വാഹനഗതാഗതം, നിര്&#x200d;മാണ മേഖല, ഭക്ഷ്യോത്പാദന മേഖല എന്നിവയില്&#x200d; സമൂലമായ പരിവര്&#x200d;ത്തനം സൃഷ്ടിച്ച് കൂടുതല്&#x200d; പരിസ്ഥിതി സൗഹൃദ നിലപാട് സ്വീകരിച്ചാല്&#x200d; മാത്രമേ ഭൂമിയെ രക്ഷപ്പെടുത്താന്&#x200d; സാധിക്കുകയുള്ളൂ. ലോകത്തിന്റെ ചൂട് 2010 മുതല്&#x200d; 2019 വരെ ശരാശരി 1.1 ഡിഗ്രി സെല്&#x200d;ഷ്യസ് ആണ് വര്&#x200d;ദ്ധിച്ചതെങ്കില്&#x200d; 2020 ല്&#x200d; 141 വര്&#x200d;ഷത്തിനുശേഷം ചൂട് 1.28 ഡിഗ്രീ സെല്&#x200d;ഷ്യസ് ആയി വര്&#x200d;ദ്ധിച്ചു. ലോകത്തെ അനിയന്ത്രിതമായ താപവര്&#x200d;ദ്ധനവിന് കാരണമായ കാര്&#x200d;ബണ്&#x200d; പുറന്തള്ളലിന്റെ 55% വും വികസിത രാജ്യങ്ങളായ ജി 20 രാജ്യങ്ങളാണ് പുറന്തള്ളുന്നത്. കാര്&#x200d;ബണ്&#x200d; അടക്കമുള്ള ഹരിത ഗൃഹ വാതകങ്ങളുടെ പ്രതിശീര്&#x200d;ഷ ബഹിര്&#x200d;ഗമനത്തില്&#x200d; ഒരു വ്യക്തി ലോകത്താകമാനം 6.3 ടണ്&#x200d; ഹരിതഗൃഹവാതകങ്ങളാണ് വര്&#x200d;ഷത്തില്&#x200d; പുറന്തള്ളുന്നത് എങ്കില്&#x200d;, അമേരിക്കയില്&#x200d; അത് 14 ടണ്ണും റഷ്യയില്&#x200d; 13 ടണ്ണും ചൈനയില്&#x200d; 9.71, ബ്രസീലില്&#x200d; 7.51 ടണ്ണും ആണ് പുറന്തള്ളുന്നത്.</p>
<p>ഈജിപ്തില്&#x200d; എത്തുന്നതിന് മുമ്പ് 2021ല്&#x200d; സ്‌കോട്ട്‌ലാന്&#x200d;ഡിലെ ഗ്ലാസ്‌ക്കോ ഉച്ചകോടിയില്&#x200d; 166 രാജ്യങ്ങള്&#x200d; പുതിയ ചുവടുവെപ്പ് നടത്തി നിലവിലുള്ള കാര്&#x200d;ബണ്&#x200d; ബഹിര്&#x200d;ഗമനത്തില്&#x200d; 4.8 ഗിഗാ ടണ്ണിന്റെ കുറവ് ഉണ്ടാക്കും എന്ന് പ്രഖ്യാപിച്ചിട്ടും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്&#x200d; ഹരിത ഗൃഹ വാതകങ്ങളായ കാര്&#x200d;ബണ്&#x200d;ഡയോക്‌സൈഡ്, മീഥെയിന്&#x200d;, നൈട്രസ് ഓക്‌സൈഡ്, ഹൈഡ്രോഫഌറോ കാര്&#x200d;ബണ്&#x200d;, പെര്&#x200d; ഫഌറോ കെമിക്കല്&#x200d;സ്, കാര്&#x200d;ബണ്&#x200d; മോണോക്‌സൈഡ് എന്നിവയുടെ ബഹിര്&#x200d;ഗമനം അപകടകരമായ രീതിയില്&#x200d; തുടരുകയാണ്.</p>
<p>ഒരു വ്യക്തിയോ സ്ഥാപനമോ, ഒരു വസ്തുവോ, സംഘമോ അന്തരീക്ഷത്തിലേക്ക് പുറന്തള്ളുന്ന കാര്&#x200d;ബണിന്റെ അളവ് കണക്കാക്കി രേഖപ്പെടുത്തുന്നതിനാണ് കാര്&#x200d;ബണ്&#x200d; പാദ മുദ്ര ഉപയോഗിക്കുന്നത്. രാജ്യങ്ങള്&#x200d; ഇത് രേഖപ്പെടുത്തി വെക്കുവാനും ഇങ്ങനെ പുറം തള്ളുന്നതിന് ഒരു വില നിശ്ചയിക്കുകയും ചെയ്താല്&#x200d; കാര്&#x200d;ബണ്&#x200d; ബഹിര്&#x200d;ഗമനം ഒരു പരിധി വരെ പിടിച്ചുനിര്&#x200d;ത്താന്&#x200d; സാധിക്കും. ഈ കാര്യത്തില്&#x200d; ഈജിപ്തില്&#x200d; നിന്നും അനുകൂലമായ ഒരു തീരുമാനം ഉണ്ടാകുമെന്ന് ലോകം പ്രതീക്ഷിക്കുന്നു. വ്യവസായ യുഗം ആരംഭിച്ചതോടുകൂടി ലോകത്തിന്റെ ചൂട് ശരാശരി ഒരു ശതമാനം വര്&#x200d;ധിക്കാന്&#x200d; തുടങ്ങി. ലോകത്ത് ആകമാനം ഹരിത ഗൃഹവാതകങ്ങളുടെ 35% പുറന്തള്ളുന്നത് ഊര്&#x200d;ജ്ജ മേഖലയില്&#x200d; നിന്നാണ.് കൃഷി വന നശീകരണം കാട്ടുതീ എന്നിവയില്&#x200d; നിന്നും 24 ശതമാനവും വ്യവസായത്തില്&#x200d; നിന്നും 24 ശതമാനവും ഗതാഗത മേഖലയില്&#x200d; നിന്ന് 14ശതമാനവും കെട്ടിട നിര്&#x200d;മാണ മേഖലയില്&#x200d; നിന്ന് 6% വും കാര്&#x200d;ബണ്&#x200d; പുറന്തള്ളുന്നു. 30% മാത്രം കാര്&#x200d;ബണ്&#x200d; ഗ്രാമീണ മേഖലയില്&#x200d; നിന്നും അന്തരീക്ഷത്തിലേക്ക് പുറന്തള്ളുമ്പോള്&#x200d; നഗരപ്രദേശങ്ങളില്&#x200d; നിന്നാണ് 70% കാര്&#x200d;ബണും പുറത്തേക്ക് തള്ളുന്നത്.</p>
<p>ലോകത്താകമാനം കാര്&#x200d;ബണ്&#x200d; പുറന്തള്ളുന്നവരില്&#x200d; നിന്നും തള്ളുന്നതിനനുസരിച്ച് വില ഈടാക്കണമെന്ന ആവശ്യം ശക്തമായി ഉയര്&#x200d;ന്നുവരികയാണ്. കൂടാതെ കാര്&#x200d;ബണ്&#x200d; വിസര്&#x200d;ജനം കൂടുതല്&#x200d; നടത്തുന്ന രാജ്യങ്ങള്&#x200d;ക്ക് അനുവദിക്കപ്പെട്ട പരിധിയില്&#x200d; താഴെ മാത്രം കാര്&#x200d;ബണ്&#x200d; വിസര്&#x200d;ജനം നടത്തുന്നതിന് അവകാശം വില കൊടുത്തു വാങ്ങാവുന്ന കാര്&#x200d;ബണ്&#x200d; വിപണി ആരംഭിക്കുകയാണ്. കാര്&#x200d;ബണ്&#x200d; മാര്&#x200d;ക്കറ്റ് പ്രവര്&#x200d;ത്തിക്കുന്നതോടെ വ്യാപാര മേഖലയില്&#x200d; കാര്&#x200d;ബണ്&#x200d; ബഹിര്&#x200d;ഗമനം കുറയുമെന്ന് പ്രതീക്ഷിക്കുന്നു. അന്തരീക്ഷത്തിലുള്ള കാര്&#x200d;ബണിന്റെ അളവ് 1970 ല്&#x200d; 325 പി.പി.എം (പാര്&#x200d;ട്‌സ് പെര്&#x200d; മില്യണ്&#x200d; )ആയിരുന്നുവെങ്കില്&#x200d; ഇന്ന് അത് 430 പി.പി.എം ആയി വര്&#x200d;ദ്ധിച്ചു. ഫോസില്&#x200d; ഇന്ധനങ്ങളില്&#x200d; നിന്ന് കാര്&#x200d;ബണ്&#x200d; ഏറ്റവും കൂടുതല്&#x200d; പുറംതള്ളുന്നത് (31%) ചൈനയിലാണ്. അമേരിക്ക 14%യൂറോപ്യന്&#x200d; യൂണിയനും ഇന്ത്യയും 7% പുറത്തേക്ക് വീടുന്നു. കല്&#x200d;ക്കരി ഇന്ധന ഉല്&#x200d;പാദനത്തില്&#x200d; നിന്നും 190 രാജ്യങ്ങള്&#x200d; പിന്&#x200d; വാങ്ങുമെന്ന് പ്രഖ്യാപിച്ചിട്ടുടെങ്കിലും ഇതില്&#x200d; 46 രാജ്യങ്ങള്&#x200d; കരാറില്&#x200d; ഒപ്പിട്ടില്ല. കരാറില്&#x200d; ഒപ്പിട്ട രാജ്യങ്ങള്&#x200d; ലോകത്തിലെ കല്&#x200d;ക്കരി ഉല്&#x200d;പാദനത്തിന്റെ 15%മാത്രമാണ്. ഏറ്റവും വലിയ കല്&#x200d;ക്കരി ഉപഭോക്താക്കളായ ചൈന, ഇന്ത്യ, അമേരിക്ക, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങള്&#x200d; ഈ കരാറില്&#x200d; ഒപ്പിട്ടിട്ടില്ല. ലോകത്താകെ 92 രാജ്യങ്ങളിലായി 648 ചൈനീസ് കമ്പനികള്&#x200d; കല്&#x200d;ക്കരി ഉപയോഗിച്ച് വൈദ്യുതി ഉത്പാദിപ്പിക്കുന്നുണ്ട്.</p>
<p>245 ടണ്&#x200d; കാര്&#x200d;ബണ്&#x200d; ഡൈ ഓക്‌സൈഡ് ആണ് ഇവിടങ്ങളില്&#x200d; നിന്നും ഒരു വര്&#x200d;ഷം പുറത്തേക്ക് വിടുന്നത്. സ്‌പെയിന്&#x200d;, തായ്‌ലന്&#x200d;ഡ് എന്നീ രാജ്യങ്ങളിലെ ഒരു വര്&#x200d;ഷം പുറന്തള്ളുന്ന കാര്&#x200d;ബണിന് തുല്യമാണ് ഇത്. മനുഷ്യനാല്&#x200d; പുറന്തള്ളുന്ന മീഥൈന്&#x200d; വാതക ബഹിര്&#x200d;ഗമനം 30% കുറയ്ക്കുവാന്&#x200d; ലോകത്തിലെ 122 രാജ്യങ്ങള്&#x200d; പ്രതിജ്ഞ എടുത്തപ്പോള്&#x200d; ലോകത്ത് ഏറ്റവും കൂടുതല്&#x200d; മീഥൈന്&#x200d; പുറന്തള്ളുന്ന ആസ്‌ട്രേലിയ, ചൈന, ഇന്ത്യ, ഇറാന്&#x200d;, റഷ്യ എന്നി രാജ്യങ്ങള്&#x200d; പ്രതിജ്ഞ എടുത്തിട്ടില്ല എന്നത് നിരാശാജനകമാണ്. ലോകത്ത് മീഥൈന്&#x200d; വാതകത്തിന്റെബഹിര്&#x200d;ഗമനം ഓരോ വര്&#x200d;ഷവും 162 % ആണ് വര്&#x200d;ധിക്കുന്നത്. കാര്&#x200d;ബണ്&#x200d;ഡൈ ഓക്‌സൈഡിനേക്കാള്&#x200d; അപകടകാരിയാണ് മീഥൈന്&#x200d;.</p>
<p>2070 ല്&#x200d; ഇന്ത്യ കാര്&#x200d;ബണ്&#x200d; ബഹിര്&#x200d; ഗമനം പൂജ്യത്തില്&#x200d; എത്തിക്കും എന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. 2050ല്&#x200d; അമേരിക്കയും 2060ല്&#x200d; ചൈനയും കാര്&#x200d;ബണ്&#x200d; ന്യൂട്രല്&#x200d; ആകും എന്ന പ്രഖ്യാപനം ലോകം വലിയ പ്രതീക്ഷയോടെയാണ് കാണുന്നത്. കൂടാതെ ലോകത്ത് ഏറ്റവും വലിയ എണ്ണ കയറ്റുമതി രാജ്യമായ സഊദി അറേബ്യ 2060 ല്&#x200d; കാര്&#x200d;ബണ്&#x200d; ബഹിര്&#x200d;ഗമനം പൂജ്യത്തില്&#x200d; എത്തിക്കുമെന്ന് പ്രഖ്യാപിച്ചത് ശുഭ പ്രതീക്ഷയാണ് നല്&#x200d;കുന്നത്. ഭൂമിയിലെ കാര്&#x200d;ബണിന്റെ വലിയഭാഗം മണ്ണിലാണ് സംഭരിക്കുന്നത് എന്നതിനാല്&#x200d; ഭൂമിയില്&#x200d; ഉണ്ടാകുന്ന അപകടകരമായ മനുഷ്യനിര്&#x200d;മിതികള്&#x200d; അന്തരീക്ഷത്തിലേക്ക് കാര്&#x200d;ബണ്&#x200d; വികരണത്തിനു കാരണമാകുന്നു. ചത്ത സസ്യങ്ങളുടെയും മൃഗങ്ങളുടെയും അവശിഷ്ടങ്ങളില്&#x200d; നിന്നും ഭൂമിയുടെ പുറംതോടില്&#x200d; സ്വാഭാവികമായ രൂപംകൊള്ളുന്ന ഹൈഡ്രോ കാര്&#x200d;ബണ്&#x200d; അടങ്ങിയ ഒരു വസ്തുവാണ് ഫോസില്&#x200d; ഇന്ധനങ്ങള്&#x200d;. കല്&#x200d;ക്കരി, ക്രൂഡോയില്&#x200d;, പ്രകൃതിവാതകം എന്നിവയാണ് പ്രധാന ഫോസില്&#x200d; ഇന്ധനങ്ങള്&#x200d;. മനുഷ്യപ്രവര്&#x200d;ത്തനത്തിലൂടെ ഉത്പാദിപ്പിക്കപ്പെടുന്ന കാര്&#x200d;ബണ്&#x200d;ഡയോക്‌സൈഡിന്റെ 80% വും കത്തിച്ചു കളയുന്നതിലൂടെയാണ് പുറന്തള്ളുന്നത്. ഹരിത ഗൃഹവാതകങ്ങളില്&#x200d; 65% കാര്&#x200d;ബണ്&#x200d;ഡയോക്‌സൈഡ് ആണെങ്കില്&#x200d; 16% മീഥേയിനും 6% നൈട്രസ് ഓക്‌സൈഡ് 2% ഫഌറോ ഗ്യാസുകളും ആണ് അന്തരീക്ഷത്തിലേക്ക് എത്തുന്നത്.</p>
<p>ഉപഭോഗത്തെ അടിസ്ഥാനമാക്കിയുള്ള കാര്&#x200d;ബണ്&#x200d; കണക്കെടുപ്പാണ് നീതിയുക്തമാക്കുക അല്ലാതെ വികസിത രാജ്യങ്ങള്&#x200d; മുന്നോട്ട് വെക്കുന്ന ദേശത്തിന്റെ അതിര്&#x200d;ത്തി കണക്കായുള്ള കണക്കെടുപ്പ് വലിയ ചര്&#x200d;ച്ചയാണ് ഉച്ച കോടിയില്&#x200d; ഉണ്ടാകുക. കാര്&#x200d;ബണ്&#x200d; കുറക്കുന്നതിന് നൂതന മാര്&#x200d;ഗങ്ങള്&#x200d; സ്വീകരിക്കേണ്ടതായിട്ടുണ്ട്. ഇതില്&#x200d; കാര്&#x200d;ബണ്&#x200d; പിടിച്ചെടുക്കുന്ന ആഋഇഇട (ബയോ എനര്&#x200d;ജി വിത്ത് കാര്&#x200d;ബണ്&#x200d; ക്യാപ്ചര്&#x200d; ആന്&#x200d;ഡ് സ്‌റ്റോറേജ്) എന്ന മാര്&#x200d;ഗം ജൈവ വസ്തുക്കളില്&#x200d; നിന്നും ജൈവോര്&#x200d;ജം വേര്&#x200d;തിരിച്ച് എടുക്കുകയും അതുവഴി അന്തരീക്ഷത്തിലേക്ക് എത്തുന്ന കാര്&#x200d;ബണിനെ നീക്കം ചെയ്യുകയും ചെയ്യുന്ന പ്രക്രിയയാണ്. മറ്റൊരു പ്രക്രിയയാണ് ഉഅഇ (ഡയറകട് എയര്&#x200d; ക്യാപ്ചര്&#x200d; ). അന്തരിക്ഷത്തില്&#x200d; നിന്ന് നേരിട്ട് കാര്&#x200d;ബണ്&#x200d; പിടിച്ചെടുക്കുന്ന രീതി. ഇതില്&#x200d; ഏതെങ്കിലും മാര്&#x200d;ഗം സ്വീകരിച്ച് ക്ലീന്&#x200d; ഊര്&#x200d;ജ്ജം എന്ന ആശയം ലോകത്ത് ശക്തമാകേണ്ടതായിട്ടുണ്ട്.</p>
<p>ഭൂമിയിലെത്തുന്ന ചൂടിന്റെ പ്രതിഫലനത്തെ ഹരിത ഗൃഹവാതങ്ങള്&#x200d; തടയുകയും ഭൂമിയിലെ താപനില വര്&#x200d;ധിക്കുകയും ചെയ്യുന്നു. കഴിഞ്ഞ ദശകത്തില്&#x200d; ഭൗമോപരിതലത്തിനോട് ചേര്&#x200d;ന്നുള്ള വായു പാളികളുടെ ശരാശരി താപം വര്&#x200d;ദ്ധിച്ചു. കാര്&#x200d;ബണ്&#x200d; ന്യൂട്രല്&#x200d; വിവിധ പ്രവര്&#x200d;ത്തനങ്ങള്&#x200d; വഴി പുറന്തള്ളപ്പെടുന്ന കാര്&#x200d;ബണ്&#x200d;ഡയോക്‌സൈഡിന്റെ അളവും സ്വാഭാവിക പ്രകൃതിയിലേക്ക് വനം, മണ്ണ് ,സമുദ്രങ്ങള്&#x200d; തുടങ്ങിയവയില്&#x200d; ആകിരണം ചെയ്യപ്പെടുന്ന കാര്&#x200d;ബണിന്റെ അളവും തുല്യമാക്കുന്നതിനെയാണ് കാര്&#x200d;ബണ്&#x200d; തുലിതാവസ്ഥ അഥവാ കാര്&#x200d;ബണ്&#x200d; ന്യൂട്രല്&#x200d; എന്ന് പറയുന്നത്. വിവിധ പദ്ധതികള്&#x200d; നടപ്പിലാക്കുമ്പോള്&#x200d; കാര്&#x200d;ബണ്&#x200d; കുറക്കുന്ന വികസന രീതി ലോകരാജ്യങ്ങള്&#x200d; സ്വീകരിച്ചാല്&#x200d; ഒരു പരിധിവരെ വലിയ പദ്ധതികള്&#x200d; കൊണ്ടുണ്ടാക്കുന്ന കാര്&#x200d;ബണ്&#x200d; ബഹിര്&#x200d; ഗമനത്തെ തടയാന്&#x200d; സാധിക്കും. പ്രകൃതിയില്&#x200d; ഓരോ നിമിഷവും വ്യത്യസ്ത പ്രവര്&#x200d;ത്തനങ്ങളിലൂടെ ഹരിതഗൃഹ വാതകങ്ങള്&#x200d; അന്തരീക്ഷത്തില്&#x200d; പുറന്തള്ളുന്നു. ആഗോളതാപനത്തിന്റെ അടിസ്ഥാന കാരണമായ കാലാവസ്ഥാ വ്യതിയാനങ്ങളുടെ ഏറ്റവും വലിയ കാരണമായ ഹരിതഗൃഹ വാതകങ്ങള്&#x200d; കുറക്കുന്നതിന് ആവശ്യമായിട്ടുള്ള നിര്&#x200d;മാണാത്മകമായ തീരുമാനങ്ങള്&#x200d; ഈജിപ്തില്&#x200d; നിന്നും വരുമെന്ന് ലോകത്തെ പ്രകൃതിസ്‌നേഹികള്&#x200d; പ്രതീക്ഷിക്കുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/concerns-at-climate-conference.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>എം.എസ്.എഫ് സംസ്ഥാന സമ്മേളന ലോഗോ പ്രകാശനം ചെയ്തു</title>
		<link>https://www.chandrikadaily.com/msf-state-conference-logo-published.html</link>
					<comments>https://www.chandrikadaily.com/msf-state-conference-logo-published.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 21 Sep 2019 12:12:13 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[conferance]]></category>
		<category><![CDATA[MSF]]></category>
		<category><![CDATA[msf kerala]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=139740</guid>

					<description><![CDATA[മലപ്പുറം: എം.എസ്.എഫ് സംസ്ഥാന സമ്മേളനമായ &#8216;വിദ്യാര്&#x200d;ത്ഥി വസന്തം&#8217; ലോഗോ പ്രകാശനം മുസ്‌ലിം ലീഗ് ദേശീയ ജനറല്&#x200d; സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി എം.പി. നിര്&#x200d;വഹിച്ചു. &#8216;ഗതകാലങ്ങളുടെ പുനര്&#x200d;വായന പോരാട്ടമാണ്&#8217; എന്ന പ്രമേയത്തില്&#x200d; നവംബര്&#x200d; 15, 16, 17 തീയതികളില്&#x200d; കോഴിക്കോട് വെച്ചാണ് സമ്മേളനം. പ്രകാശന ചടങ്ങില്&#x200d; എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് മിസ്ഹബ് കീഴരിയൂര്&#x200d;, സംസ്ഥാന ജനറല്&#x200d; സെക്രട്ടറി എം.പി നവാസ്, ട്രഷറര്&#x200d; യൂസഫ് വല്ലാഞ്ചിറ, ഭാരവാഹികളായ ശരീഫ് വടക്കയില്&#x200d;, ഫൈസല്&#x200d; ചെറുകുന്നോന്&#x200d;, ഹാഷിം ബംബ്രാണി, നിഷാദ് കെ സലിം, കെ.കെ [&#8230;]]]></description>
										<content:encoded><![CDATA[
<p>മലപ്പുറം: എം.എസ്.എഫ് സംസ്ഥാന സമ്മേളനമായ &#8216;വിദ്യാര്&#x200d;ത്ഥി വസന്തം&#8217; ലോഗോ പ്രകാശനം മുസ്‌ലിം ലീഗ് ദേശീയ ജനറല്&#x200d; സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി എം.പി. നിര്&#x200d;വഹിച്ചു. &#8216;ഗതകാലങ്ങളുടെ പുനര്&#x200d;വായന പോരാട്ടമാണ്&#8217; എന്ന പ്രമേയത്തില്&#x200d; നവംബര്&#x200d; 15, 16, 17 തീയതികളില്&#x200d; കോഴിക്കോട് വെച്ചാണ് സമ്മേളനം.</p>



<figure class="wp-block-image"><img loading="lazy" width="819" height="1024" src="https://www.chandrikadaily.com/wp-content/uploads/2019/09/bb52a644-2fec-4c2f-87d2-7a5992052020.jpg" alt="" class="wp-image-139744"/></figure>



<p>പ്രകാശന ചടങ്ങില്&#x200d; എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് മിസ്ഹബ് കീഴരിയൂര്&#x200d;, സംസ്ഥാന ജനറല്&#x200d; സെക്രട്ടറി എം.പി നവാസ്, ട്രഷറര്&#x200d; യൂസഫ് വല്ലാഞ്ചിറ, ഭാരവാഹികളായ ശരീഫ് വടക്കയില്&#x200d;, ഫൈസല്&#x200d; ചെറുകുന്നോന്&#x200d;, ഹാഷിം ബംബ്രാണി, നിഷാദ് കെ സലിം, കെ.കെ എ അസീസ്, എ.പി അബ്ദു സമദ്, റിയാസ് പുല്&#x200d;പ്പറ്റ, കബീര്&#x200d; മുതുപറമ്പ്, അസ്‌ലം കെ എച്ച് എന്നിവര്&#x200d; സംബന്ധിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/msf-state-conference-logo-published.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നിയമസഭാ സാമാജികരുടെ ദ്വിദിന ദേശീയ സമ്മേളനത്തിന് തുടക്കം</title>
		<link>https://www.chandrikadaily.com/mla-conference-news.html</link>
					<comments>https://www.chandrikadaily.com/mla-conference-news.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Sat, 10 Mar 2018 14:32:34 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[conferance]]></category>
		<category><![CDATA[mla]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=74083</guid>

					<description><![CDATA[ന്യൂഡല്&#x200d;ഹി: നിയമസഭാ സമാജികരുടെ ദ്വിദിന ദേശീയ സമ്മേളനത്തിനു ദില്ലിയില്&#x200d; തുടക്കം. എല്ലാ സംസ്ഥാനങ്ങളില്&#x200d; നിന്നുമായി 200ല്&#x200d; അധികം സാമാജികരാണ് സമ്മേളനത്തില്&#x200d; പങ്കെടുക്കുന്നത്. &#8216;എല്ലാവരും വികസനത്തിന്&#8217; എന്ന പ്രമേയമുയര്&#x200d;ത്തിയാണ് സമ്മേളനം സംഘടിപ്പിച്ചിട്ടുള്ളത്. രാജ്യത്താദ്യമായാണ് നിയമസഭാ സാമാജികര്&#x200d;ക്കായി ദേശീയതലത്തില്&#x200d; സമ്മേളനം സംഘടിപ്പിക്കുന്നത്. സമ്മേളനം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. പാര്&#x200d;ലമെന്റിന്റെ സെന്റര്&#x200d; ഹാളിലായിരുന്നു ഉദ്ഘാടന സെഷന്&#x200d; നടന്നത്. പണ്ഡിറ്റ് നെഹ്‌റുവും സര്&#x200d;ദാര്&#x200d; പട്ടേലും അംബേദ്കറുമൊക്കെ ഇരുന്നിട്ടുള്ള ഹാളില്&#x200d; ഇരിക്കുമ്പോള്&#x200d; തന്നെ തങ്ങള്&#x200d;ക്ക് വലിയ ഉത്തരാവിദിത്വ ബോധം അനുഭവപ്പെടാറുണ്ടന്ന് മോദി [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: നിയമസഭാ സമാജികരുടെ ദ്വിദിന ദേശീയ സമ്മേളനത്തിനു ദില്ലിയില്&#x200d; തുടക്കം. എല്ലാ സംസ്ഥാനങ്ങളില്&#x200d; നിന്നുമായി 200ല്&#x200d; അധികം സാമാജികരാണ് സമ്മേളനത്തില്&#x200d; പങ്കെടുക്കുന്നത്. &#8216;എല്ലാവരും വികസനത്തിന്&#8217; എന്ന പ്രമേയമുയര്&#x200d;ത്തിയാണ് സമ്മേളനം സംഘടിപ്പിച്ചിട്ടുള്ളത്. രാജ്യത്താദ്യമായാണ് നിയമസഭാ സാമാജികര്&#x200d;ക്കായി ദേശീയതലത്തില്&#x200d; സമ്മേളനം സംഘടിപ്പിക്കുന്നത്. സമ്മേളനം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. പാര്&#x200d;ലമെന്റിന്റെ സെന്റര്&#x200d; ഹാളിലായിരുന്നു ഉദ്ഘാടന സെഷന്&#x200d; നടന്നത്. പണ്ഡിറ്റ് നെഹ്‌റുവും സര്&#x200d;ദാര്&#x200d; പട്ടേലും അംബേദ്കറുമൊക്കെ ഇരുന്നിട്ടുള്ള ഹാളില്&#x200d; ഇരിക്കുമ്പോള്&#x200d; തന്നെ തങ്ങള്&#x200d;ക്ക് വലിയ ഉത്തരാവിദിത്വ ബോധം അനുഭവപ്പെടാറുണ്ടന്ന് മോദി അഭിപ്രായപ്പെട്ടു. പാര്&#x200d;ലമെന്റ് സ്പീക്കര്&#x200d; സുമിത്രാ മഹാജന്&#x200d; അധ്യക്ഷയായിരുന്നു.</p>
<p>നീതീആയോഗ് സി.ഇ.ഒ അമിതാഭ് കാന്ദ് പ്രമേയ വിശദികരണം നടത്തി. വിവിധ സംസ്ഥാനങ്ങളിലെ വികസന പ്രവര്&#x200d;ത്തനങ്ങളെ പറ്റിയുള്ള അനുഭവങ്ങള്&#x200d; പങ്ക് വെക്കാനും നിയമാസഭാ സമാജികര്&#x200d;ക്ക് വിവിധ വിഷയങ്ങളില്&#x200d; പരിശീലനം നല്&#x200d;കാനുമാണ് സമ്മേളനം ലക്ഷ്യം വെക്കുന്നത്. ദക്ഷിണ, ഉത്തര, പശ്ചിമ, കിഴക്കന്&#x200d; മേഖലകളായി സംസ്ഥാനങ്ങളെ വേര്&#x200d;തിരിച്ച് ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹ്യക്ഷേമ പദ്ധതികള്&#x200d;, വൈദഗ്ധ്യ വികസനം തുടങ്ങിയ വിഷയങ്ങളില്&#x200d; ചര്&#x200d;ച്ചകള്&#x200d; നടന്നു. കേരളത്തില്&#x200d; നിന്ന് സ്പീക്കര്&#x200d; പി ശ്രീരാമകൃഷ്ണന്റെ നേതൃത്വത്തില്&#x200d; അഞ്ച് എം.എല്&#x200d;.എമാര്&#x200d; സമ്മേളനത്തില്&#x200d; പങ്കെടുക്കുന്നുണ്ട്. എന്&#x200d;. ഷംസുദ്ദീന്&#x200d; (മണ്ണാര്&#x200d;ക്കാട്) വീണ ജോര്&#x200d;ജ് (ആറന്&#x200d;മുള) കെ.എസ് ശബരീനാഥ് (അരുവിക്കര) സി.കെ ആശ (വൈക്കം) എന്നിവരാണ് കേരളത്തെ പ്രതിനിധീകരിച്ച് സമ്മേളനത്തില്&#x200d; പങ്കെടുക്കുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/mla-conference-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
