confiscation – Chandrika Daily https://www.chandrikadaily.com Tue, 30 Sep 2025 14:03:23 +0000 en-US hourly 1 https://wordpress.org/?v=5.8.12 https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg confiscation – Chandrika Daily https://www.chandrikadaily.com 32 32 ആലപ്പുഴയില്‍ ജപ്തി ഭീഷണിയെ തുടര്‍ന്ന് യുവാവ് ജീവനൊടുക്കി https://www.chandrikadaily.com/1in-alappuzha-a-young-man-committed-suicide-after-being-threatened-with-confiscation.html https://www.chandrikadaily.com/1in-alappuzha-a-young-man-committed-suicide-after-being-threatened-with-confiscation.html#respond Tue, 30 Sep 2025 14:02:26 +0000 https://www.chandrikadaily.com/?p=356289 ആലപ്പുഴയില്‍ ജപ്തി ഭീഷണിയെ തുടര്‍ന്ന് 30കാരന്‍ ജീവനൊടുക്കി. കണിച്ചുകുളങ്ങരയില്‍ അയ്യനാട്ടുവെളി വീട്ടില്‍ വൈശാഖ് മോഹന്‍ ആണ് ആത്മഹത്യ ചെയ്തത്.

2015ല്‍ കണിച്ചുകുളങ്ങര സര്‍വീസ് സഹകരണ ബാങ്കില്‍ നിന്ന് മരിച്ച വൈശാഖിന്റെ അമ്മയുടെ അച്ഛന്‍ ഒന്നര ലക്ഷം രൂപ വായ്പയെടുത്തിരുന്നു. എന്നാല്‍ പിന്നീട് തിരിച്ചടവ് മുടങ്ങി തിരിച്ചടയ്‌ക്കേണ്ട തുക 10 വര്‍ഷം കൊണ്ട് 3.94 ലക്ഷം രൂപയായി. തുടര്‍ന്ന് ബാങ്ക് ജപ്തി നോട്ടീസ് നല്‍കി.

ജപ്തി നടപടികളുമായി ബന്ധപ്പെട്ട് ബാങ്ക് അദാലത്ത് വിളിക്കുകയും ഇന്ന് കുടുംബം പോവുകയും ചെയ്തു. ഒരു മാസം സാവകാശം ചോദിച്ചെങ്കിലും 20 ദിവസമേ നല്‍കാനാവൂ എന്ന് ബാങ്ക് അധികൃതര്‍ അറിയിച്ചു. ഇതേ തുടര്‍ന്ന് മനോവിഷമത്തിലായ വൈശാഖ് വീട്ടിലെത്തി ജീവനൊടുക്കുകയായിരുന്നു. ബാങ്ക് അധികൃതര്‍ക്കെതിരെ ബന്ധുക്കള്‍ മൊഴി നല്‍കിയിട്ടുണ്ട്.

]]>
https://www.chandrikadaily.com/1in-alappuzha-a-young-man-committed-suicide-after-being-threatened-with-confiscation.html/feed 0
ഈ ജപ്തി ആര്‍ക്ക് വേണ്ടി- എഡിറ്റോറിയല്‍ https://www.chandrikadaily.com/for-whom-is-this-confiscation-editorial.html https://www.chandrikadaily.com/for-whom-is-this-confiscation-editorial.html#respond Mon, 23 Jan 2023 10:15:42 +0000 https://www.chandrikadaily.com/?p=234182 പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലിന്റെ പേരിലുള്ള ജപ്തി നടപടികളുടെ മറവില്‍ റവന്യൂ വകുപ്പിന്റെ ഭാഗത്തുനിന്നുണ്ടായിക്കൊണ്ടിരിക്കുന്നത് കൈവിട്ട കളികളാണ്. ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനത്തിനുപിന്നാലെ ഗത്യന്തരമില്ലാതെ നേതാക്കളുടെ സ്വത്ത് ജപ്തി ചെയ്യാനിറങ്ങിയ ഉദ്യോഗസ്ഥര്‍ സ്ഥലകാല ബോധം നഷ്ടപ്പെട്ട രീതിയിലാണ് പെരുമാറിക്കൊണ്ടിരിക്കുന്നത്. മുസ്‌ലിംലീഗ് പ്രവര്‍ത്തകരുടെ മാത്രമല്ല ജനപ്രതിനിധികളുടെ പോലും വീടുകളിലെത്തി ഭീകരാന്തരീക്ഷം സൃഷ്ടിക്കുമ്പോള്‍ അത് അബദ്ധമെന്ന് പറഞ്ഞ തള്ളിക്കളയാവുന്ന ഒന്നല്ല. മറിച്ച് കുളംകലക്കി മീന്‍പിടിക്കാനുള്ള സര്‍ക്കാറിന്റെ ശ്രമമാണെന്ന് ന്യായമായും കരുതാവുന്നതാണ്.

ആളുമാറിയെന്നറിഞ്ഞിട്ടും മാപ്പു പറഞ്ഞ് പിന്നോട്ടുപോകുന്നതിന് പകരം നിങ്ങള്‍ കോടതിയെ സമീപിച്ചുകൊള്ളൂയെന്ന് ഒരു കൂസലുമില്ലാതെ ഉദ്യോഗസ്ഥര്‍ പറയുമ്പോള്‍ നടപടി എങ്ങിനെ അബദ്ധമായി കാണാന്‍ കഴിയും. അതുകൊണ്ട് തന്നെ ബോധപൂര്‍വമുള്ള ഈ ശ്രമത്തിലൂടെ പല അജണ്ടകളും നടപ്പാക്കാന്‍ ശ്രമിക്കുകയാണ് സര്‍ക്കാര്‍.

ഹര്‍ത്താല്‍ മറവില്‍ വ്യാപകമായി പൊതുമുതല്‍ നശിപ്പിക്കപ്പെട്ട സംഭവത്തില്‍ നേതാക്കളുടെ സ്വത്ത് കണ്ടുകെട്ടി നഷ്ടം നികത്തണമെന്ന കോടതി നിര്‍ദ്ദേശത്തോട് ഉദാസീന സമീപനമാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചത്. ഒടുവില്‍ കോടതിയുടെ ഭാഗത്തുനിന്നുള്ള നിരന്തര സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് നടപടിയിലേക്ക് നീങ്ങിയത്. അപ്പോഴും പോപ്പുലര്‍ഫ്രണ്ടിനെ നോവിക്കാതിരിക്കാന്‍ പിണറായി സര്‍ക്കാര്‍ പ്രത്യേകം ശ്രദ്ധ പുലര്‍ത്തുന്നതിന്റെ ഭാഗമായാണ് ഈ കാടടച്ചുള്ള വെടിവെപ്പ്.

മുസ്‌ലിം ലീഗ് പ്രവര്‍ത്തകരെ കൂടി ജപ്തിയുടെ ഭാഗമാക്കി അവര്‍ക്ക് ആശ്വാസം നല്‍കാനുള്ള ശ്രമമാണ്. സമുദായത്തിലുള്ള മുസ്‌ലിംലീഗിന്റെ അപ്രമാദിത്യം തകര്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി തീവ്ര ചിന്താഗതിക്കാരെ എക്കാലവും പാലൂട്ടി വളര്‍ത്തിയ സി.പി.എമ്മിന് അവരെ ഒരിക്കലും തള്ളിപ്പറയാനോ മാറ്റി നിര്‍ത്താനോ കഴിയില്ല. അതുകൊണ്ടാണ് കോടതി നിര്‍ദേശമുണ്ടായിട്ടും ഇക്കാര്യത്തിലുള്ള സര്‍ക്കാറിന്റെ അമാന്തം. ഗത്യന്തരമില്ലാതെ നടപടിയിലേക്ക് നീങ്ങേണ്ടി വന്നപ്പോള്‍ അതിനു മറ്റൊരു മാനം നല്‍കി വിഷയത്തിന്റെ ഗൗരവം ചോര്‍ത്തിക്കളയാനും ഇതുവഴി ലക്ഷ്യമിടുന്നു. അതോടൊപ്പം പോപ്പുലര്‍ ഫ്രണ്ടിന്റെ അക്രമത്തില്‍ ലീഗിനും പങ്കുണ്ടെന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമവും ഈ നടപടിക്ക് പിന്നിലൂടെ സര്‍ക്കാര്‍ നടത്തുന്നു.

യഥാര്‍ത്ഥത്തില്‍ പൊതുമുതല്‍ നശിപ്പിച്ചതിന്റെ പേരിലുള്ള ഈ കണ്ടുകെട്ടലില്‍ സര്‍ക്കാര്‍ പങ്കാളികളാക്കേണ്ടത് സ്വന്തം പാര്‍ട്ടിക്കാരെയാണ്. അബദ്ധത്തില്‍ പോലും ഏതെങ്കിലും സി.പി.എം നേതാവിന്റെ വീടിനു മുന്നില്‍ ജപ്തി നോട്ടീസ് പതിപ്പിക്കേണ്ടി വന്നാല്‍ പൊലീസിനെ ഒരിക്കലും ഖേദിക്കേണ്ടി വരില്ല. കാരണം ഇടതു ഭരണകാലത്തുപോലും സി.പി.എം നടത്തിയ സമരാഭാസങ്ങളുടെ മറവില്‍ നശിപ്പിക്കപ്പെട്ട പൊതുമുതലിന് കൈയ്യും കണക്കുമില്ല. അധികാരത്തിന്റെ ഹുങ്കിലും അല്ലാതെയും നടത്തിയിട്ടുള്ള സി.പി.എമ്മുകാര്‍ നടത്തിയ നരനായാട്ടിനു നാലയലത്തുപോലുമെത്തില്ല മറ്റേതൊരു പ്രസ്ഥാനവും വരുത്തിവെച്ച നാശ നഷ്ടങ്ങളുടെ കണക്കുകള്‍. കോടതി നിര്‍ദ്ദേശത്തിന്റെ ഭാഗമായിട്ടാണെങ്കില്‍ പോലും ഇത്തരത്തിലൊരു സ്വത്തുകണ്ടുകെട്ടല്‍ നടത്തുമ്പോള്‍ മുഖ്യമന്ത്രിക്കും കൂട്ടര്‍ക്കും ചെറുതല്ലാത്ത മനസാക്ഷിക്കുത്തനുഭവിക്കുന്നുണ്ടാകുമെന്നുറപ്പാണ്.

ശക്തമായ സമര പോരാട്ടങ്ങളിലേക്കിറങ്ങിയ മുസ്‌ലിം ലീഗിനും പോഷക സംഘടനകള്‍ക്കും ഒരു മുന്നറിയിപ്പു നല്‍കാനും സര്‍ക്കാര്‍ ഈ ജപ്തി നാടകത്തിലൂടെ ആഗ്രഹിക്കുന്നുണ്ടാകും. കഴിഞ്ഞ ദിവസം യൂത്ത് ലീഗ് നടത്തിയ നിയമസഭാ മാര്‍ച്ചില്‍ യുവജനങ്ങളുയര്‍ത്തിയ ഭരണവിരുദ്ധ പോരാട്ട പ്രതിഷേധങ്ങള്‍ക്കു നേരെ അത്രമാത്രം അസഹിഷ്ണുത പ്രകടിപ്പിക്കുന്ന മുഖ്യമന്ത്രിക്കും കൂട്ടര്‍ക്കും അലോസരമുണ്ടാക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ യൂത്ത്‌ലീഗ് പ്രവര്‍ത്തകരോട് മൃഗീയമായാണ് പൊലീസ് പെരുമാറിയത്. അതുകൊണ്ടരിശം തീരാഞ്ഞവരാ പുരയുടെ ചുറ്റും മണ്ടി നടന്നു എന്ന കണക്കെ വീണ്ടും വേട്ടയാടാനുള്ള ശ്രമത്തിലാണവര്‍. ഏതായാലും തൊട്ടതെല്ലാം പിഴക്കുകയും എടുക്കുന്ന തീരുമാനങ്ങളില്‍നിന്നെല്ലാം യൂടേണുകള്‍ പതിവാക്കുകയും ചെയ്ത ഈ സര്‍ക്കാര്‍ വരുത്തിവെക്കുന്ന മറ്റൊരു വിഡ്ഡിത്തമാണ് മുസ്‌ലിംലീഗ് പ്രവര്‍ത്തകരുടെ മേലുള്ള ഈ കുതിരകയറല്‍. ജനാധിപത്യ കേരളം തന്നെ ഈ നീചപ്രവര്‍ത്തിക്ക് സര്‍ക്കാറിനെ കൊണ്ട് മറുപടി പറയിപ്പിക്കുമെന്നുറപ്പാണ്.

]]>
https://www.chandrikadaily.com/for-whom-is-this-confiscation-editorial.html/feed 0
ഹര്‍ത്താല്‍ അക്രമങ്ങള്‍ക്ക് ജപ്തി നടത്തും മുമ്പ് സര്‍ക്കാര്‍ എടുത്ത മുന്‍കരുതലുകള്‍ ചോദ്യം ചെയ്ത് പികെ ഫിറോസ് https://www.chandrikadaily.com/did-the-government-take-these-precautions-before-resorting-to-confiscation-for-hartal-violence.html https://www.chandrikadaily.com/did-the-government-take-these-precautions-before-resorting-to-confiscation-for-hartal-violence.html#respond Mon, 23 Jan 2023 07:11:22 +0000 https://www.chandrikadaily.com/?p=234144 ഹര്‍ത്താല്‍ അക്രമങ്ങള്‍ക്ക് ജപ്തി നടത്തും മുമ്പ് സര്‍ക്കാര്‍ എടുത്ത മുന്‍കരുതലുകള്‍ ചോദ്യം ചെയ്ത് മുസ്‌ലിം യൂത്ത്‌ലീഗ് സംസ്ഥാന ജന.സെക്രട്ടറി പി.കെ. ഫിറോസ്. പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലുമായി ബന്ധപ്പെട്ടുണ്ടായ നാശനഷ്ടങ്ങള്‍ റവന്യു റിക്കവറിയിലൂടെ ഈടാക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍.

ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നാണ് ഇത്തരത്തില്‍ നടപടി സ്വീകരിക്കുന്നതെങ്കിലും ഇതുമായി ബന്ധപ്പെട്ട് പിണറായി സര്‍ക്കാര്‍ മറുപടി പറയേണ്ട പല കാര്യങ്ങളുമുണ്ടെന്ന് പികെ ഫിറോസ് ചൂണ്ടിക്കാട്ടി. 7 മുന്‍കരുതലുകള്‍ എടുത്തിരുന്നോ എന്നാണ് അദേഹം ആവശ്യപ്പെട്ടത്.

1) സാധാരണ ഗതിയിൽ പൊതുമുതൽ നശിപ്പിക്കുന്ന തരത്തിലുള്ള അക്രമ സംഭവങ്ങളുണ്ടായാൽ PDPP(Prevention of damage to Public Property) Act പ്രകാരം ജാമ്യമില്ലാ വകുപ്പ് ചേർത്ത് കേസെടുക്കും. പോപ്പുലർ ഫ്രണ്ടുകാർക്കെതിരെ അത്തരത്തിൽ കേസെടുത്തിട്ടുണ്ടോ?

2) കേസെടുത്തിരുന്നുവെങ്കിൽ പ്രതികളെ അറസ്റ്റ് ചെയ്യേണ്ടി വരും. അറസ്റ്റ് ചെയ്തിരുന്നുവെങ്കിൽ ജാമ്യം ലഭിക്കാൻ കോടതിയിൽ നഷ്ടപരിഹാരം കെട്ടി വെക്കണം. എന്നാൽ ഹർത്താലുമായി ബന്ധപ്പെട്ട് അഞ്ച് കോടിയിലധികം നാശനഷ്ടമുണ്ടായിട്ടും നഷ്ട പരിഹാരം കെട്ടി വെക്കുന്ന സാഹചര്യത്തിൽ നിന്ന് പോപ്പുലർ ഫ്രണ്ടുകാർ നാളിതു വരെ എങ്ങിനെ ഒഴിവായി?

3) ബഹുമാനപ്പെട്ട ഹൈക്കോടതി 18.01.2023ന് ഇറക്കിയ ഉത്തരവ് ഇപ്രകാരമാണ്. Attachment of properties shall be initiated against the additional 12th and 13th respondents as also the properties of the office bearers of Popular Front of India since they are admittedly in default of the directions issued by the Hon’ble High Court. പോപ്പുലർ ഫ്രണ്ട് ഭാരവാഹികളുടെ സ്വത്ത് കണ്ട് കെട്ടാനാണ് ഹൈക്കോടതി ഉത്തരവിട്ടത് എന്നിരിക്കെ പോപ്പുലർ ഫ്രണ്ടുമായി ഒരു ബന്ധവുമില്ലാത്ത ആളുകളുടെ സ്വത്ത് ജപ്തി ചെയ്യാൻ എന്താണ് കാരണം?

4) നോട്ടീസ് പോലും നൽകാതെ ജപ്തി ചെയ്യാൻ കോടതി ഉത്തരവുണ്ട് എന്നാണ് സർക്കാറിന്റെ വാദമെങ്കിൽ അത് Revenue Recovery Act സെക്ഷൻ 34 പ്രകാരം ജപ്തി ചെയ്യപ്പെടുന്ന വ്യക്തിക്ക് നോട്ടീസ് നൽകേണ്ടതില്ല എന്നാണ് കോടതി പറഞ്ഞത്. ജപ്തി ചെയ്യേണ്ട സ്വത്തുക്കൾ ആരുടേതൊക്കെയാണ് എന്ന് തീരുമാനിക്കാൻ അവർക്ക് നോട്ടീസ് നൽകിയോ investigation നടത്തിയോ പോപ്പുലർ ഫ്രണ്ട് ഭാരവാഹികൾ ആരൊക്കെയാണ് എന്ന് പരിശോധിക്കുന്നതിന് ഒരു തടസ്സവുമില്ല. അത് ചെയ്യാതെ നിരപരാധികളുടെ സ്വത്ത് ജപ്തി ചെയ്തത് ലളിതമായി പറഞ്ഞാൽ തെമ്മാടിത്തമല്ലേ?

5) ജപ്തി ചെയ്യപ്പെട്ടവർക്ക് കോടതിയെ സമീപിക്കാമെന്നാണ് വാദമെങ്കിൽ നിരപരാധിയായ ഒരാളുടെ വീട്ടിൽ ഒരു സുപ്രഭാതത്തിൽ ജപ്തി നോട്ടീസ് പതിച്ചിട്ട് അയാളിനി പോപ്പുലർ ഫ്രണ്ടുകാരനല്ലെന്ന് തെളിയിക്കാൻ കോടതി കയറി ഇറങ്ങണമെന്ന് പറയുന്നത് തോന്നിവാസമല്ലേ?

6) ഇനി അവർ നിരപരാധിയാണെന്ന് തെളിയിച്ചാൽ തന്നെ അവർക്കിപ്പോഴുണ്ടായ മാനസിക വിഷമം, സമൂഹത്തിൽ അവർക്കുണ്ടായ അവമതിപ്പ്, കുട്ടികളുടെ ദുഃഖം, തീവ്രവാദിയെന്ന് ആക്ഷേപിച്ച് CPM നടത്തിയ പ്രകടനം…ഇതിനൊക്കെ ആര് നഷ്ടപരിഹാരം നൽകും?

7) അക്രമസംഭവങ്ങളുടെ പേരിൽ നിരപരാധികളായ മുസ്ലിംകളുടെ വീട്ടിലേക്ക് ബുൾഡോസറുമായി വരുന്ന ഉത്തർപ്രദേശ്, മധ്യപ്രദേശ് സർക്കാറിൽ നിന്നും പിണറായി സർക്കാറിന് എന്ത് വ്യത്യാസമാണുള്ളത്?

‘ഫിറോസ് ആരാഞ്ഞു.

]]>
https://www.chandrikadaily.com/did-the-government-take-these-precautions-before-resorting-to-confiscation-for-hartal-violence.html/feed 0
ഹര്‍ത്താലിന് അഞ്ച് മാസം മുമ്പ് കൊല്ലപ്പെട്ട സുബൈറിന്റെ കുടുംബത്തിനും ജപ്തി നോട്ടീസ്: ലിസ്റ്റ് തയ്യാറാക്കിയവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് മുസ്‌ലിം ലീഗ് https://www.chandrikadaily.com/muslim-league-seeks-action-against-those-who-prepared-confiscation-notices.html https://www.chandrikadaily.com/muslim-league-seeks-action-against-those-who-prepared-confiscation-notices.html#respond Sun, 22 Jan 2023 17:25:08 +0000 https://www.chandrikadaily.com/?p=234093 പാലക്കാട്: പോപുലര്‍ ഫ്രണ്ട് ഹര്‍ത്താലിന് അഞ്ച് മാസം മുമ്പ് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയ പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ സുബൈറിന്റെ കുടുംബത്തിനും ജപ്തി നോട്ടീസ്. പാലക്കാട് എലപ്പുള്ളിയിലെ സുബൈറിന്റെ കുടുംബത്തിനാണ് ജപ്തി നോട്ടീസ് ലഭിച്ചത്. പിഴയടച്ചില്ലെങ്കില്‍ സുബൈറിന്റെ മുഴുവന്‍ സ്വത്തുക്കളും ജപ്തി ചെയ്യുമെന്ന് നോട്ടീസും നല്‍കി.

2022 ഏപ്രില്‍ 15നാണ് സുബൈര്‍ കൊല്ലപ്പെട്ടത്. ആര്‍.എസ്.എസ് പ്രവര്‍ത്തകരാണ് കേസില്‍ പ്രതിപ്പട്ടികയിലുള്ളത്. പോപുലര്‍ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ നാശനഷ്ടമുണ്ടാക്കിയതിനാണ് ജപ്തി നടപടികള്‍ പുരോഗമിക്കുന്നത്.

ഹൈകോടതിയുടെ നിര്‍ദേശപ്രകാരമാണ് ജപ്തി നടപടികള്‍. എന്നാല്‍ സംഭവത്തില്‍ പോപുലര്‍ ഫ്രണ്ടുമായി ബന്ധമില്ലാത്തവര്‍ക്കും ജപ്തി നോട്ടീസ് ലഭിച്ചിരുന്നു. മുസ്‌ലിം ലീഗിന്റെ പഞ്ചായത്ത് മെമ്പര്‍ക്കും ജപ്തി നോട്ടീസ് ലഭിച്ചിട്ടുണ്ട്. നിരപരാധികളെ കുടുക്കുന്ന തരത്തില്‍ ലിസ്റ്റ് തയ്യാറാക്കിയവര്‍ക്കെതിരെ നടപടി വേണമെന്ന് മുസ്‌ലിം ലീഗ് ആവശ്യപ്പെട്ടിരുന്നു.

]]>
https://www.chandrikadaily.com/muslim-league-seeks-action-against-those-who-prepared-confiscation-notices.html/feed 0