<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>conflict &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/conflict/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sat, 22 Nov 2025 15:44:07 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>conflict &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>തൃശൂരില്‍ കല്യാണ പാര്‍ട്ടിക്കാരും നാട്ടുകാരും തമ്മില്‍ സംഘര്‍ഷം</title>
		<link>https://www.chandrikadaily.com/conflict-between-wedding-party-and-locals-in-thrissur.html</link>
					<comments>https://www.chandrikadaily.com/conflict-between-wedding-party-and-locals-in-thrissur.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Sat, 22 Nov 2025 15:44:07 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[conflict]]></category>
		<category><![CDATA[Thrissur]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=364848</guid>

					<description><![CDATA[വെട്ടിക്കാട്ടിരിയിലെ ഓഡിറ്റോറിയത്തില്‍ നടന്ന വിവാഹ ചടങ്ങിനിടെ വഴിയടച്ചതിനെ ചൊല്ലിയുള്ള വാക്കേറ്റമാണ് സംഘര്‍ഷത്തിന് കാരണമായത്.]]></description>
										<content:encoded><![CDATA[<p>ചെറുതുരുത്തി (തൃശൂര്&#x200d;): കല്യാണ പാര്&#x200d;ട്ടിക്കാരും നാട്ടുകാരും തമ്മിലുള്ള തര്&#x200d;ക്കം ചെറുതുരുത്തിയില്&#x200d; കൂട്ടത്തല്ലിലേക്ക് വഷളായി. വെട്ടിക്കാട്ടിരിയിലെ ഓഡിറ്റോറിയത്തില്&#x200d; നടന്ന വിവാഹ ചടങ്ങിനിടെ വഴിയടച്ചതിനെ ചൊല്ലിയുള്ള വാക്കേറ്റമാണ് സംഘര്&#x200d;ഷത്തിന് കാരണമായത്.</p>
<p>വിവാഹത്തിന് എത്തിയവര്&#x200d; നിരവധി ആഡംബര കാറുകള്&#x200d; ഓഡിറ്റോറിയത്തിന് സമീപം പാര്&#x200d;ക്ക് ചെയ്തതോടെ റോഡ് ഭാഗികമായി തടസ്സപ്പെട്ടു. ഇതിനിടെ പിന്നില്&#x200d; നിന്നെത്തിയ ടിപ്പര്&#x200d; ലോറിയുടെ ഡ്രൈവര്&#x200d; ഹോണ്&#x200d; മുഴക്കിയതിനെ തുടര്&#x200d;ന്ന് കലഹം പൊട്ടിപ്പുറപ്പെട്ടു. വെട്ടിക്കാട്ടിരി ആലിക്കപറമ്പ് സ്വദേശി ബഷീറിനാണ് കല്യാണ പാര്&#x200d;ട്ടിക്കാരില്&#x200d; നിന്ന് മര്&#x200d;ദനമേല്&#x200d;ക്കിയത്.</p>
<p>ഡ്രൈവറെ മര്&#x200d;ദിച്ചതിനെ നാട്ടുകാര്&#x200d; ചോദ്യം ചെയ്തതോടെ സംഘര്&#x200d;ഷം രൂക്ഷമായി. വിവരം ലഭിച്ച ചെറുതുരുത്തി പൊലീസ് ലാത്തി വീശിയാണ് ഇരുവിഭാഗങ്ങളെയും പിരിച്ചുവിട്ടത്. സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് വാഹനങ്ങള്&#x200d; പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/conflict-between-wedding-party-and-locals-in-thrissur.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ലഡാക്ക് സംഘര്‍ഷം: നാല് മരണം, മജിസ്റ്റീരിയല്‍ അന്വേഷണം പ്രഖ്യാപിച്ചു</title>
		<link>https://www.chandrikadaily.com/1ladakh-conflict-four-dead-magisterial-inquiry-announced.html</link>
					<comments>https://www.chandrikadaily.com/1ladakh-conflict-four-dead-magisterial-inquiry-announced.html#respond</comments>
		
		<dc:creator><![CDATA[Lubna Sherin K P]]></dc:creator>
		<pubDate>Thu, 02 Oct 2025 10:38:07 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[conflict]]></category>
		<category><![CDATA[ladakh]]></category>
		<category><![CDATA[magisterial inquiry]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=356518</guid>

					<description><![CDATA[അന്വേഷണം എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.]]></description>
										<content:encoded><![CDATA[<p>ലഡാക്ക്: സംഘര്&#x200d;ഷത്തിനിടെ നാല് പേര്&#x200d; മരിച്ച സംഭവത്തില്&#x200d; ലഡാക്ക് ഭരണകൂടം മജിസ്റ്റീരിയല്&#x200d; അന്വേഷണം പ്രഖ്യാപിച്ചു. അന്വേഷണം എത്രയും പെട്ടെന്ന് പൂര്&#x200d;ത്തിയാക്കി റിപ്പോര്&#x200d;ട്ട് സമര്&#x200d;പ്പിക്കണമെന്ന് നിര്&#x200d;ദേശിച്ചിട്ടുണ്ട്.</p>
<p>സംഭവത്തെ തുടര്&#x200d;ന്ന് ഭരണകൂടത്തിനെതിരെ കടുത്ത വിമര്&#x200d;ശനമാണ് ഉയര്&#x200d;ന്നത്. ആത്മരക്ഷാര്&#x200d;ഥം വെടിയുതിര്&#x200d;ത്തതാണെന്ന പൊലീസ് നിലപാട് പ്രതിപക്ഷ പാര്&#x200d;ട്ടികള്&#x200d; ഉള്&#x200d;പ്പെടെ ചോദ്യം ചെയ്തു. ലഡാക്കിന് സംസ്ഥാന പദവി നല്&#x200d;കണമെന്ന ആവശ്യവുമായി സോനം വാങ്ചുക്കിന്റെ നേതൃത്വത്തിലുള്ള നിരാഹാരം പൊലീസ് അവസാനിപ്പിച്ച ശേഷം പ്രതിഷേധങ്ങള്&#x200d; രൂക്ഷമായിരുന്നു. വാങ്ചുക്കിന് പാക് ബന്ധമുണ്ടെന്നാരോപിച്ച് പൊലീസ്, ഭരണകൂടം മുന്നോട്ടുവന്നതും വിവാദമായി.</p>
<p>അതേസമയം, സംഘര്&#x200d;ഷവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്ത 26 പേരെ വിട്ടയച്ചു. സമാധാനം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് നടപടി. ലേ അപെക്സ് ബോഡി ചര്&#x200d;ച്ചകളില്&#x200d;നിന്ന് പിന്&#x200d;മാറുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പുതിയ നീക്കങ്ങള്&#x200d;.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1ladakh-conflict-four-dead-magisterial-inquiry-announced.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വഖഫ് ഭേദഗതി നിയമം; പശ്ചിമ ബംഗാളില്‍ സംഘര്‍ഷം</title>
		<link>https://www.chandrikadaily.com/waqf-amendment-act-conflict-in-west-bengal.html</link>
					<comments>https://www.chandrikadaily.com/waqf-amendment-act-conflict-in-west-bengal.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Mon, 14 Apr 2025 16:12:09 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[conflict]]></category>
		<category><![CDATA[protest]]></category>
		<category><![CDATA[waqaf bill]]></category>
		<category><![CDATA[west bengal]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=338058</guid>

					<description><![CDATA[പ്രവര്‍ത്തകര്‍ പൊലീസിന്റെ വാന്‍ തകര്‍ത്തു. നിരവധി ബൈക്കുകള്‍ക്ക് തീയിടുകയും ചെയ്തു.]]></description>
										<content:encoded><![CDATA[<p>മുര്&#x200d;ഷിദാബാദിന് പിന്നാലെ പശ്ചിമ ബംഗാളിലെ സൗത്ത് 24 പര്&#x200d;ഗാനയിലും വഖ്ഫ് നിയമ ഭേദഗതിക്കെതിരെ കടുത്ത പ്രതിഷേധം. ഇന്ത്യന്&#x200d; സെക്കുലര്&#x200d; ഫ്രണ്ട് പ്രവര്&#x200d;ത്തകരും പൊലീസും തമ്മില്&#x200d; ഏറ്റുമുട്ടല്&#x200d; ഉണ്ടായി. പ്രവര്&#x200d;ത്തകര്&#x200d; പൊലീസിന്റെ വാന്&#x200d; തകര്&#x200d;ത്തു. നിരവധി ബൈക്കുകള്&#x200d;ക്ക് തീയിടുകയും ചെയ്തു. ഏറ്റുമുട്ടലിന്റെ പശ്ചാത്തലത്തില്&#x200d; മേഖലയില്&#x200d; അര്&#x200d;ദ്ധസൈനിക വിഭാഗത്തെ വിന്യസിച്ചിരിക്കുകയാണ്.</p>
<p>ഭംഗര്&#x200d; എംഎല്&#x200d;എയുമായ നൗഷാദ് സിദ്ദിഖിന്റെ നേത്യത്വത്തില്&#x200d; വഖഫ് ഭേദഗതി നിയമ വിരുദ്ധ റാലിയില്&#x200d; പങ്കെടുക്കാന്&#x200d; സെന്&#x200d;ട്രല്&#x200d; കൊല്&#x200d;ക്കത്തയിലെ രാംലീല മൈതാനത്തേക്ക് പോയ ഐഎസ്എഫ് അനുയായികളെ ബസന്തി ഹൈവേയിലെ ഭോജേര്&#x200d;ഹട്ടിന് സമീപം പൊലീസ് തടഞ്ഞതോടെയാണ് പ്രതിഷേധം ആരംഭിച്ചത്. പൊലീസ് ബാരിക്കേഡുകള്&#x200d; തകര്&#x200d;ക്കാന്&#x200d; പ്രവര്&#x200d;ത്തകര്&#x200d; ശ്രമിച്ചതോടെ സംഘര്&#x200d;ഷം രൂക്ഷമായി, ഇത് ഇരുവിഭാഗവും തമ്മിലുള്ള ഏറ്റുമുട്ടലിലേക്ക് നയിക്കുകയായിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/waqf-amendment-act-conflict-in-west-bengal.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സംഘർഷം ഒഴിയാതെ മണിപ്പൂർ; ക്യാമ്പിൽ നിന്ന് കാണാതായ സ്ത്രീയുടെയും 2 കുട്ടികളുടെയും മൃതദേഹങ്ങൾ കണ്ടെത്തി</title>
		<link>https://www.chandrikadaily.com/manipur-without-conflict-the-bodies-of-the-missing-woman-and-2-children-were-recovered-from-the-camp.html</link>
					<comments>https://www.chandrikadaily.com/manipur-without-conflict-the-bodies-of-the-missing-woman-and-2-children-were-recovered-from-the-camp.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sat, 16 Nov 2024 07:20:16 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[children]]></category>
		<category><![CDATA[conflict]]></category>
		<category><![CDATA[manipur]]></category>
		<category><![CDATA[woman]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=317697</guid>

					<description><![CDATA[കാണാതായ ആറുപേരില്&#x200d; ഉള്&#x200d;പ്പെട്ട മൂന്ന് മൃതദേഹങ്ങളാണ് കണ്ടെത്തിയത്.]]></description>
										<content:encoded><![CDATA[<p>ചെറിയൊരു ഇടവേളയ്ക്ക് ശേഷം വീണ്ടും മണിപ്പൂര്&#x200d; അശാന്തമാകുന്നു എന്ന റിപ്പോര്&#x200d;ട്ടുകള്&#x200d;ക്കിടെ ജിരിബാമില്&#x200d; തട്ടിക്കൊണ്ടുപോയ മെയ്‌തെയ് വിഭാഗത്തില്&#x200d;പ്പെട്ടരെന്ന് സംശയിക്കുന്നവരുടെ മൃതദേഹങ്ങള്&#x200d; കണ്ടെത്തി. കാണാതായ ആറുപേരില്&#x200d; ഉള്&#x200d;പ്പെട്ട മൂന്ന് മൃതദേഹങ്ങളാണ് കണ്ടെത്തിയത്.</p>
<p>മൃതദേഹം ഒരു സ്ത്രീയുടേയും രണ്ട് കുട്ടികളുടേതുമാണെന്നാണ് റിപ്പോര്&#x200d;ട്ടുകള്&#x200d;. കണ്ടെത്തിയ മൃതദേഹങ്ങള്&#x200d; ബന്ദികളാക്കപ്പെട്ടവരുടേത് തന്നെയാണോ എന്നതില്&#x200d; ഇതുവരെ സ്ഥിരീകരണമില്ല. ജിരി പുഴയിലാണ് മൃതദേഹങ്ങള്&#x200d; കണ്ടെത്തിയത്. മൃതദേഹങ്ങള്&#x200d; പോസ്റ്റ്‌മോര്&#x200d;ട്ടത്തിനായി അസമിലെ സില്&#x200d;ച്ചറില്&#x200d; എത്തിച്ചു.</p>
<p>നവംബര്&#x200d; ആദ്യവാരത്തിലായിരുന്നു മണിപ്പൂരില്&#x200d; വീണ്ടും അക്രമങ്ങള്&#x200d; റിപ്പോര്&#x200d;ട്ട് ചെയ്യപ്പെട്ടത്. അസം അതിര്&#x200d;ത്തിയോട് ചേര്&#x200d;ന്ന ജിരിബാമിലാണ് അക്രമങ്ങള്&#x200d; കൂടുതലായി റിപ്പോര്&#x200d;ട്ട് ചെയ്തത്. നവംബര്&#x200d; 7 മുതല്&#x200d; 13 മരണങ്ങളും മണിപ്പൂരില്&#x200d; റിപ്പോര്&#x200d;ട്ട് ചെയ്തിട്ടുണ്ട്.</p>
<p>മണിപ്പൂരിലെ അക്രമം വര്&#x200d;ധിച്ചതിന് പിന്നാലെ 2,500-ഓളം അധിക അര്&#x200d;ധസൈനികരെകൂടി സംസ്ഥാനത്തേക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിയോഗിച്ചിട്ടുണ്ട്. കഴിഞ്ഞ 19 മാസമായി സംസ്ഥാനത്ത് ഇപ്പോള്&#x200d; 29,000-ത്തിലധികം പേര്&#x200d; അടങ്ങുന്ന 218 കമ്പനി കേന്ദ്ര സായുധ പൊലീസ് സേനകകളെ വിന്യസിച്ചിട്ടുണ്ട്. സൈന്യവും അസം റൈഫിള്&#x200d;സും സുരക്ഷ ഉറപ്പിക്കാന്&#x200d; രംഗത്തുണ്ട്.</p>
<p>ഇതിനിടെ, തട്ടിക്കൊണ്ടുപോയ മെയ്‌തെയ് വിഭാഗത്തില്&#x200d;പ്പെട്ടരെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് ഇംഫാല്&#x200d; താഴ്‌വരയില്&#x200d; വലിയ പ്രതിഷേധങ്ങള്&#x200d; അരങ്ങേറിയിരുന്നു. ജിരിബാമില്&#x200d; സിആര്&#x200d;പിഎഫുമായുള്ള ഏറ്റുമുട്ടലില്&#x200d; കൊല്ലപ്പെട്ട 10 മാര്&#x200d; ഗോത്രവിഭാഗക്കാര്&#x200d;ക്കു വേണ്ടി കുക്കി ഭൂരിപക്ഷ ജില്ലകളിലും പ്രതിഷേധപ്രകടനങ്ങള്&#x200d; അരങ്ങേറുന്നുണ്ട്.</p>
<p>ഈ പശ്ചാത്തലത്തിലാണ് കൂടുതല്&#x200d; അര്&#x200d;ധ സൈനിക വിഭാഗങ്ങളെ സംസ്ഥാനത്തേക്ക് നിയോഗിച്ചിരിക്കുന്നത്.മുതിര്&#x200d;ന്ന പൊലീസ് ഉദ്യോഗസ്ഥര്&#x200d; ജിരിബാമില്&#x200d; ക്യാംപ് ചെയ്താണ് തട്ടിക്കൊണ്ടുപോയവരെ മോചിപ്പിക്കുന്നതിനായുള്ള ശ്രമങ്ങള്&#x200d; ഏകോപിപ്പിക്കുന്നത്.</p>
<p>അക്രമങ്ങള്&#x200d; വ്യാപിക്കുന്ന സാഹചര്യത്തില്&#x200d; സംഘര്&#x200d;ഷ ബാധിതമായ ജിരിബാം ഉള്&#x200d;പ്പെടെയുള്ള ആറ് പൊലീസ് സ്റ്റേഷന്&#x200d; പരിധികളില്&#x200d; ആര്&#x200d;മ്ഡ് ഫോഴ്‌സ് (സ്‌പെഷ്യല്&#x200d; പവര്&#x200d;) ആക്റ്റ് (അഫ്‌സ) പ്രഖ്യാപിച്ചു. മണിപ്പുരിലെ അസ്ഥിരാവസ്ഥ കണക്കിലെടുത്താണ് സായുധ സേനാ പ്രത്യേകാധികാര നിയമം മണിപ്പൂരില്&#x200d; വീണ്ടും നടപ്പിലാക്കിയതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു.</p>
<p>പടിഞ്ഞാറന്&#x200d; ഇംഫാല്&#x200d; ജില്ലയിലെ സെക്മായ്, ലംസാങ്, കിഴക്കന്&#x200d; ഇംഫാല്&#x200d; ജില്ലയിലെ ലംലായ്, ജിരിബാം ജില്ലയിലെ ജിരിബാം, കാങ്പോക്പിയിലെ ലെയ്മഖോങ്, ബിഷ്ണുപൂരിലെ മൊയ്റാംഗ് എന്നിവയാണ് അഫ്സ്പ വീണ്ടും ഏര്&#x200d;പ്പെടുത്തിയ പോലീസ് സ്റ്റേഷന്&#x200d; മേഖലകള്&#x200d;.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/manipur-without-conflict-the-bodies-of-the-missing-woman-and-2-children-were-recovered-from-the-camp.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മണിപ്പൂരില്&#x200d; കര്&#x200d;ഷകര്&#x200d;ക്ക് നേരെ വെടിവെപ്പ്</title>
		<link>https://www.chandrikadaily.com/firing-on-farmers-in-manipur.html</link>
					<comments>https://www.chandrikadaily.com/firing-on-farmers-in-manipur.html#respond</comments>
		
		<dc:creator><![CDATA[Lubna Sherin K P]]></dc:creator>
		<pubDate>Thu, 14 Nov 2024 10:43:41 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[conflict]]></category>
		<category><![CDATA[farmers]]></category>
		<category><![CDATA[manipur]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=317521</guid>

					<description><![CDATA[ബിഷ്ണുപുര്&#x200d; ജില്ലയില്&#x200d; കര്&#x200d;ഷകര്&#x200d;ക്ക് നേരെയാണ് അക്രമണം ഉണ്ടായത്.]]></description>
										<content:encoded><![CDATA[<p>മണിപ്പൂരില്&#x200d; വീണ്ടും കര്&#x200d;ഷകര്&#x200d;ക്ക് നേരെ വെടിവെപ്പ്. ബിഷ്ണുപുര്&#x200d; ജില്ലയില്&#x200d; കര്&#x200d;ഷകര്&#x200d;ക്ക് നേരെയാണ് അക്രമണം ഉണ്ടായത്. ഇരുപതോളം കര്&#x200d;ഷകരെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റി. മേഖലയില്&#x200d; സുരക്ഷാസേനയും അക്രമികളും തമ്മിലുണ്ടായ ഏറ്റുമുട്ടല്&#x200d; 15 മിനിറ്റോളം നീണ്ടു. ആക്രമികള്&#x200d; കൊലപ്പെടുത്തിയ 31 കാരി ക്രൂരബലാത്സംഗത്തിനിരയായി എന്ന് തെളിയിക്കുന്നതാണ് പോസ്റ്റ്‌മോര്&#x200d;ട്ടം റിപ്പോര്&#x200d;ട്ട്.</p>
<p>ശരീരത്തിന്റെ 99% പൊള്ളലേറ്റിട്ടുണ്ട്. അവയവങ്ങള്&#x200d; മുറിച്ചു മാറ്റിയതായും റിപ്പോര്&#x200d;ട്ടില്&#x200d; കണ്ടെത്തി. തലയോട്ടി തകര്&#x200d;ത്ത നിലയിലാണ്. കഴിഞ്ഞ ഏഴ് ദിവസത്തിനിടെ മണിപ്പൂരില്&#x200d; 14 പേരാണ് കൊല്ലപ്പെട്ടത്.</p>
<p>സംഘര്&#x200d;ഷം കണക്കിലെടുത്ത് രണ്ടായിരത്തോളം അധിക കേന്ദ്രസേനയെ മണിപ്പൂരിലേക്ക് അയച്ചിട്ടുണ്ട്. തുടര്&#x200d;ച്ചയായി ഉണ്ടാകുന്ന ആക്രമണങ്ങളില്&#x200d; യൂറോപ്പ്യന്&#x200d; മണിപ്പൂരി അസോസിയേഷന്&#x200d; അപലപിച്ചു.</p>
<p>&nbsp;</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/firing-on-farmers-in-manipur.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മണിപ്പൂരിൽ സംഘർഷം; 4 പേർ കൊല്ലപ്പെട്ടു</title>
		<link>https://www.chandrikadaily.com/conflict-in-manipur-four-people-were-killed.html</link>
					<comments>https://www.chandrikadaily.com/conflict-in-manipur-four-people-were-killed.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sun, 11 Aug 2024 10:56:59 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[conflict]]></category>
		<category><![CDATA[died]]></category>
		<category><![CDATA[manipur]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=305942</guid>

					<description><![CDATA[സുരക്ഷാസേന തിരച്ചിൽ നടത്തിയെങ്കിലും ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല]]></description>
										<content:encoded><![CDATA[<p>മണിപ്പൂരിലെ തെങ്‌നൗപാലിൽ നടന്ന ഏറ്റുമുട്ടലിൽ 4 പേർ കൊല്ലപ്പെട്ടു. യുണൈറ്റഡ് കുക്കി ലിബറേഷൻ ഫ്രണ്ട് (യു.കെ.എൽ.എഫ്) പ്രവർത്തക​നും അതെ സമുദായത്തിലെ മൂന്ന് ഗ്രാമീണ സന്നദ്ധ പ്രവർത്തകരുമാണ് കൊല്ലപ്പെട്ടതെന്നാണ് റിപ്പോർട്ട്.</p>
<p>കൊലപാതകങ്ങൾക്ക് പിന്ന​ാലെ ഗ്രാമസന്നദ്ധപ്രവർത്തകർ യു.കെ.എൽ.എഫ് നേതാവിന്റെ വസതിക്ക് തീയിട്ടു.സുരക്ഷാസേന തിരച്ചിൽ നടത്തിയെങ്കിലും ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. സ്ഥിതിഗതികൾ നിയന്ത്രണത്തിലാണെന്നും പൊലീസ് പറഞ്ഞു.</p>
<p>അതേസമയം, മണിപ്പുർ കാംങ്‌പോക്പി ജില്ലയില്&#x200d; മുൻ എംഎൽഎയുടെ വീടിനു നേരെയുണ്ടായ ബോംബ് ആക്രമണത്തില്&#x200d; ഭാര്യ കൊല്ലപ്പെട്ടു. മുൻ എംഎൽഎ യാംതോംഗ് ഹാക്കിപ്പിന്റെ ഭാര്യ 59 കാരി ചാരുബാലയാണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച വൈകീട്ട് 3 മണിയോടെയായിരുന്നു സംഭവം. വീട്ടിലുണ്ടായിരുന്ന മാലിന്യകൂമ്പാരത്തിനടുത്ത് നിന്നാണ് സ്‌ഫോടനം ഉണ്ടായതെന്നും മറ്റാർക്കും അപായമുണ്ടായിട്ടില്ലെന്നും പൊലീസ് പറഞ്ഞു. കുടുംബപ്രശ്‌നമാണ് ആക്രമണത്തിന് കാരണമെന്നാണ് കരുതുന്നത്.</p>
<p>യാംതോംഗ് ഹാക്കിപ്പ് അടുത്തിടെ ബന്ധുവിൽ നിന്ന് സ്ഥലം വാങ്ങിയിരുന്നു. ഇതേ തുടർന്ന് ചില കേസുകളും വഴക്കും നിലനിൽക്കുന്നുണ്ട്. ഇതായിരിക്കാം ആക്രമണത്തിന് പിന്നിലെന്നാണ് കരുതുന്നതെന്ന് പൊലീസ് പറഞ്ഞു. അതേസമയം, സംഭവത്തിൽ ഇതുവരെ ആരുടേയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.</p>
<p>സൈക്കുൽ നിയമസഭാ മണ്ഡലത്തിൽ നിന്നും 2012,2017 വർഷങ്ങളില്&#x200d; കോൺഗ്രസ് ടിക്കറ്റിൽ വിജയിച്ച യാംതോംഗ് 2022 ലെ നിയമസഭാ തെരഞ്ഞെടുപ്പിലാണ് ബിജെപിയിലേക്ക് ചേക്കേറിയത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/conflict-in-manipur-four-people-were-killed.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>തിരിച്ചടിക്കുള്ള പ്രധാന കാരണം; 400 സീറ്റ് മുദ്രാവാക്യത്തെ ചൊല്ലി എന്&#x200d;ഡിഎയില്&#x200d; കലഹം</title>
		<link>https://www.chandrikadaily.com/the-main-reason-for-the-setback-conflict-in-nda-over-400-seat-slogan.html</link>
					<comments>https://www.chandrikadaily.com/the-main-reason-for-the-setback-conflict-in-nda-over-400-seat-slogan.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 13 Jun 2024 04:57:55 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[conflict]]></category>
		<category><![CDATA[main reason]]></category>
		<category><![CDATA[nda]]></category>
		<category><![CDATA[setback]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=300037</guid>

					<description><![CDATA[തിരിച്ചടിക്കുള്ള പ്രധാന കാരണമായി 400 സീറ്റ് എന്ന മുദ്രാവാക്യം ഇടയാക്കി എന്നാണ് ശിവസേനയും ജെഡിയുവും അടക്കമുള്ള പാര്&#x200d;ട്ടികള്&#x200d; ആരോപിക്കുന്നത് .]]></description>
										<content:encoded><![CDATA[<p>ലോക്‌സഭാ തെരഞ്ഞെടുപ്പിലെ 400 സീറ്റ് മുദ്രാവാക്യത്തെ ചൊല്ലി എന്&#x200d;ഡിഎയില്&#x200d; കലഹം. തിരിച്ചടിക്കുള്ള പ്രധാന കാരണമായി 400 സീറ്റ് എന്ന മുദ്രാവാക്യം ഇടയാക്കി എന്നാണ് ശിവസേനയും ജെഡിയുവും അടക്കമുള്ള പാര്&#x200d;ട്ടികള്&#x200d; ആരോപിക്കുന്നത് .</p>
<p>ഈ 400 പ്രചരിപ്പിച്ചതോടെയാണ് മുന്നൂറ് സീറ്റ് പോലും ലഭിക്കാതെ പോയെതെന്നു ഘടക കക്ഷികള്&#x200d; ഓരോരുത്തരായി പറഞ്ഞു തുടങ്ങി. എല്ലാ പ്രശ്നത്തിനും കാരണമായി ഏക്‌നാഥ് ഷിന്&#x200d;ഡെ ചൂണ്ടിക്കാട്ടുന്നത് 400 സീറ്റെന്ന മുദ്രാവാക്യത്തെയാണ്. 400 സീറ്റ് ലഭിച്ചാല്&#x200d; ഭരണ ഘടന തിരുത്തി എഴുതുമെന്ന് പോലും ചില ബി.ജെ.പി നേതാക്കള്&#x200d; പ്രഖ്യാപിച്ചു.</p>
<p>ഭരണഘടന ഉറപ്പ് നല്&#x200d;കുന്ന സംവരണം ഇല്ലാതാക്കാനുള്ള നീക്കമാണെന്നു പ്രതിപക്ഷം വ്യാഖ്യാനിച്ചു. ഇതോടെ ദലിത്, പിന്നോക്ക വോട്ടുകള്&#x200d; ഇന്ത്യ മുന്നണിയിലേക്ക് ഒഴുകി പോയെന്നു ശിവസേന കുറ്റപ്പെടുത്തി. ഏറ്റവും കൂടുതല്&#x200d; തിരിച്ചടി നേരിടേണ്ടി വന്നത് മഹാരാഷ്ട്രയിലും യുപിയിലുമായിരുന്നു. ഏക്‌നാഥ് ഷിന്&#x200d;ഡെയുടെ നിലപാട് ശരിവച്ചു ജെ.ഡി.യുവും രംഗത്തെത്തി.</p>
<p>മോദി പ്രഭാവത്തില്&#x200d; ജയിച്ചു കയറാം എന്നായിരുന്നു ബി.ജെ.പി നേതാക്കളുടെ വിശ്വാസമെന്ന് ആര്&#x200d;.എസ്.എസ് മുഖപത്രമായ ഓര്&#x200d;ഗനൈസര്&#x200d; ലേഖനത്തിലൂടെ കുറ്റപ്പെടുത്തുന്നു . അമിത ആത്മവിശ്വാസം തിരിച്ചടിക്ക് കാരണമായെന്നും ആര്&#x200d;.എസ്.എസ് വിലയിരുത്തുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-main-reason-for-the-setback-conflict-in-nda-over-400-seat-slogan.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മ​ണി​പ്പൂ​രി​ൽ സം​ഘ​ർ​ഷം രൂ​ക്ഷം; എ​ഴു​പ​തോ​ളം വീ​ടു​ക​ൾ​ക്ക് തീ​വെ​ച്ചു</title>
		<link>https://www.chandrikadaily.com/conflict-rages-in-manipur-about-70-houses-were-set-on-fire.html</link>
					<comments>https://www.chandrikadaily.com/conflict-rages-in-manipur-about-70-houses-were-set-on-fire.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sun, 09 Jun 2024 04:47:47 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[conflict]]></category>
		<category><![CDATA[manipur]]></category>
		<category><![CDATA[news]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=299664</guid>

					<description><![CDATA[അതേസമയം കലാപം നടന്ന ജിരിബാം ജില്ലയിലെ പൊലീസ് സൂപ്രണ്ടിനെ സസ്‌പെന്&#x200d;ഡ് ചെയ്തു.]]></description>
										<content:encoded><![CDATA[<p>മണിപ്പൂരില്&#x200d; വീണ്ടും സംഘര്&#x200d;ഷം. ജിരിബാം മേഖലയില്&#x200d; എഴുപതോളം വീടുകള്&#x200d;ക്ക് തീയിട്ടു. 250 പേരെ ക്യാമ്പുകളിലേക്ക് മാറ്റി. രണ്ട് പൊലീസ് ഔട്ട്പോസ്റ്റുകളും ഒരു ഫോറസ്റ്റ് ഓഫീസിനും അക്രമികള്&#x200d; തീയിട്ടിട്ടുണ്ട്. അതേസമയം കലാപം നടന്ന ജിരിബാം ജില്ലയിലെ പൊലീസ് സൂപ്രണ്ടിനെ സസ്‌പെന്&#x200d;ഡ് ചെയ്തു. സംഘര്&#x200d;ഷം രൂക്ഷമായതോടെ, സുരക്ഷാ ഉദ്യോഗസ്ഥരെ സഹായിക്കുന്നതിനായി 70ലധികം വരുന്ന സംസ്ഥാന പൊലീസ് കമാന്&#x200d;ഡോകളുടെ ഒരു സംഘത്തെ മേഖലയിലേക്ക് അയച്ചിട്ടുണ്ട്.</p>
<p>അതിനിടെ, ജിരിബാമിലെ പ്രദേശങ്ങളില്&#x200d; നിന്ന് സ്ത്രീകളും കുട്ടികളും അടങ്ങുന്ന 239ഓളം മെയ്‌തെയ് വിഭാഗം ആളുകളെ, വെള്ളിയാഴ്ച ഒഴിപ്പിച്ചു. ഇവരെ ജില്ലയിലെ തന്നെ ഒരു മള്&#x200d;ട്ടി സ്പോര്&#x200d;ട്സ് കോംപ്ലക്സില്&#x200d; പുതുതായി സജ്ജീകരിച്ച ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിയിട്ടുണ്ട്. ലാംതായ് ഖുനൂ, ദിബോംഗ് ഖുനൂ, നുങ്കാല്&#x200d;, ബെഗ്ര ഗ്രാമങ്ങളിലെ 70ലധികം വീടുകള്&#x200d;ക്കാണ് അക്രമികള്&#x200d; തീവെച്ചത്. ഇവരെയെല്ലാം ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിയിട്ടുണ്ട്.</p>
<p>അതേസമയം ജിരിബാം ജില്ലയിലെ ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് മണിപ്പൂരിലെ ഇന്നര്&#x200d; ലോക്സഭാ സീറ്റില്&#x200d; നിന്ന് പുതുതായി തെരഞ്ഞെടുക്കപ്പെട്ട കോണ്&#x200d;ഗ്രസ് എം.പി അംഗോംച ബിമോള്&#x200d; അക്കോയിജം രംഗത്ത് എത്തി.</p>
<p>ഗ്രാമവാസികളില്&#x200d; ഒരാള്&#x200d; കൊല്ലപ്പെട്ടതിനെ തുടര്&#x200d;ന്നാണ് ജിരിബാം മേഖലയില്&#x200d; കലാപം പൊട്ടിപുറപ്പെട്ടത്. രാവിലെ തന്റെ കൃഷിയിടത്തിലേക്ക് പോയ 59 കാരനായ ശരത്കുമാര്&#x200d; സിങിനെ കാണാതാവുകയും പിന്നീട് മരിച്ച നിലയില്&#x200d; കണ്ടെത്തുകയുമായിരുന്നു. തല വെട്ടിമാറ്റിയ നിലയിലാണ് ഇയാളെ കാണപ്പെട്ടതെന്ന റിപ്പോര്&#x200d;ട്ടുകളും ഉണ്ട്.</p>
<p>മെയ്തെയ്, മുസ്‌ലിംകള്&#x200d;, നാഗാസ്, കൂക്കി, മണിപ്പൂരുകാരല്ലാത്തവര്&#x200d; എന്നിവര്&#x200d; ഉള്&#x200d;പ്പെടെ വിവധ വിഭഗത്തില്&#x200d;പ്പെവര്&#x200d; താമസിക്കുന്ന മേഖലയാണ് ജിരിബാം. കഴിഞ്ഞ വര്&#x200d;ഷം മെയ് മുതല്&#x200d; മണിപ്പൂരിനെ അശാന്തമാക്കിയ വംശീയ കലാപം ജിരിബാം മേഖലയെ ബാധിച്ചിട്ടില്ലായിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/conflict-rages-in-manipur-about-70-houses-were-set-on-fire.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മണിപ്പൂരിൽ വീണ്ടും സംഘർഷം; കോളജ് കോമ്പൗണ്ടിലുണ്ടായ സ്‌ഫോടനത്തിൽ ഒരാൾ കൊല്ലപ്പെട്ടു</title>
		<link>https://www.chandrikadaily.com/conflict-again-in-manipur-one-person-was-killed-in-the-explosion-in-the-college-compound.html</link>
					<comments>https://www.chandrikadaily.com/conflict-again-in-manipur-one-person-was-killed-in-the-explosion-in-the-college-compound.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sat, 24 Feb 2024 05:14:00 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[conflict]]></category>
		<category><![CDATA[manipur]]></category>
		<category><![CDATA[news]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=291230</guid>

					<description><![CDATA[താങ്‌മൈബാൻഡിലെ ഡി.എം കോളജ് കോമ്പൗണ്ടിലാണ് സ്ഫോടനമുണ്ടായത്.]]></description>
										<content:encoded><![CDATA[<p>മണിപ്പൂരിൽ വീണ്ടും സംഘർഷം. ഇംഫാൽ വെസ്റ്റ് ജില്ലയിലുണ്ടായ ഐഇഡി സ്‌ഫോടനത്തിൽ ഒരാൾ കൊല്ലപ്പെട്ടു. താങ്‌മൈബാൻഡിലെ ഡി.എം കോളജ് കോമ്പൗണ്ടിലാണ് സ്ഫോടനമുണ്ടായത്. സംഭവത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു.</p>
<p>വെള്ളിയാഴ്ച രാത്രി 9.20 ഓടെയാണ് സംഭവം. ഡിഎം കോളജ് കാമ്പസിനുള്ളിലെ എഎംഎസ്‌യു ഓഫീസിലാണ് സ്‌ഫോടനം നടന്നതെന്നാണ് റിപ്പോർട്ട്. ഒയിനം കെനെജി എന്ന 24 കാരനാണ് കൊല്ലപ്പെട്ടത്. പരിക്കേറ്റ ഒയിനം കെനെജിയെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.</p>
<p>ഗുരുതരമായി പരിക്കേറ്റ മറ്റ് രണ്ട് പേർ രാജ് മെഡിസിറ്റിയിൽ ചികിത്സയിലാണ്. സ്ഫോടനത്തിൻ്റെ ഉത്തരവാദിത്തം ഇതുവരെ ഒരു സംഘടനയും ഏറ്റെടുത്തിട്ടില്ല. മണിപ്പൂർ പൊലീസും അർദ്ധസൈനിക വിഭാഗങ്ങളും പ്രദേശം വളയുകയും തെരച്ചിൽ ആരംഭിക്കുകയും ചെയ്തു. സ്‌ഫോടന കാരണവും പിന്നിൽ പ്രവർത്തിച്ചവരേയും കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/conflict-again-in-manipur-one-person-was-killed-in-the-explosion-in-the-college-compound.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സംഘർഷം അയയാതെ മണിപ്പൂർ; 4 പേരെ വെടിവെച്ച് കൊലപ്പെടുത്തി</title>
		<link>https://www.chandrikadaily.com/manipur-without-conflict-4-people-were-shot-dead.html</link>
					<comments>https://www.chandrikadaily.com/manipur-without-conflict-4-people-were-shot-dead.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Fri, 19 Jan 2024 04:57:54 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[police]]></category>
		<category><![CDATA[conflict]]></category>
		<category><![CDATA[manipur]]></category>
		<category><![CDATA[news]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=288372</guid>

					<description><![CDATA[തൗബാല്&#x200d; ജില്ലയില്&#x200d; ആള്&#x200d;ക്കൂട്ടം പൊലീസ് ആസ്ഥാനം ആക്രമിക്കുന്നത് തടയാന്&#x200d; ശ്രമിക്കുന്നതിനിടെയാണ് ബിഎസ്എഫ് ഉദ്യോഗസ്ഥര്&#x200d;ക്ക് പരിക്കേറ്റത്.]]></description>
										<content:encoded><![CDATA[<p>കഴിഞ്ഞ എട്ടു മാസമായി തുടരുന്ന സംഘര്&#x200d;ഷങ്ങള്&#x200d; അവസാനിപ്പിക്കാന്&#x200d; സുരക്ഷാ ഉദ്യോഗസ്ഥരും ഭരണകര്&#x200d;ത്താക്കളും പരിശ്രമിക്കുന്നതിനിടെയാണ് ഇപ്പോള്&#x200d; സാഹചര്യം കൂടുതല്&#x200d; കലുഷിതമായിരിക്കുന്നത്. തൗബാല്&#x200d; ജില്ലയില്&#x200d; ആള്&#x200d;ക്കൂട്ടം പൊലീസ് ആസ്ഥാനം ആക്രമിക്കുന്നത് തടയാന്&#x200d; ശ്രമിക്കുന്നതിനിടെയാണ് ബിഎസ്എഫ് ഉദ്യോഗസ്ഥര്&#x200d;ക്ക് പരിക്കേറ്റത്.</p>
<p>ഇന്നലെ മെയ്‌തെയ് വിഭാഗത്തില്&#x200d;പ്പെട്ട നാലു പേര്&#x200d; ആയുധധാരികളായ അക്രമികളാല്&#x200d; കൊല്ലപ്പെട്ടു എന്ന് മുതിര്&#x200d;ന്ന ഉദ്യോഗസ്ഥര്&#x200d; സ്ഥിരീകരിക്കുന്നു. ആക്രമണത്തിനിരയായ 4 പേരും കര്&#x200d;ഷകരാണ്. ഇവര്&#x200d; കൃഷിയിടത്തില്&#x200d; കൃഷിയിറക്കുന്നതിനിടെയാണ് ആക്രമണമെന്നാണ് റിപ്പോര്&#x200d;ട്ട്. ഇവരുടെ മരണത്തെ തുടര്&#x200d;ന്ന് ഇംഫാല്&#x200d; താഴ്‌വരയുടെ പലയിടത്തും പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടു.</p>
<p>കഴിഞ്ഞ കുറച്ച് നാളുകളായി സമാനതകളില്ലാത്ത വംശഹത്യക്കാണ് മണിപ്പൂര്&#x200d; സാക്ഷിയാകുന്നത്. സംഘര്&#x200d;ഷങ്ങളില്&#x200d; 200ഓളം പേര്&#x200d; ഇതുവരെ കൊല്ലപ്പെട്ടുവെന്നാണ് ഔദ്യോഗിക കണക്കുകള്&#x200d;. നിരവധി പേര്&#x200d;ക്ക് പരിക്കേല്&#x200d;ക്കുകയും ചെയ്തുവെന്നാണ് റിപ്പോര്&#x200d;ട്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/manipur-without-conflict-4-people-were-shot-dead.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
