<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>CONGREES &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/congrees/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sun, 14 Dec 2025 14:58:29 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>CONGREES &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ യുദ്ധപ്രഖ്യാപനവുമായി കോൺഗ്രസ്; രാംലീല മൈതാനത്ത് ജനസാഗരം</title>
		<link>https://www.chandrikadaily.com/congress-declares-war-against-election-commission-crowd-at-ramlila-maidan.html</link>
					<comments>https://www.chandrikadaily.com/congress-declares-war-against-election-commission-crowd-at-ramlila-maidan.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Sun, 14 Dec 2025 14:58:29 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[CONGREES]]></category>
		<category><![CDATA[election commision]]></category>
		<category><![CDATA[rahulganddi]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=368656</guid>

					<description><![CDATA[തിരഞ്ഞെടുപ്പ് കമ്മീഷനെയും കേന്ദ്രസർക്കാരിനെയും പ്രതിക്കൂട്ടിലാക്കി നടന്ന മഹാറാലിയിൽ, പ്രത്യേക ഇന്റൻസീവ് റിവിഷൻ (SIR) നടപടികളിലൂടെ വോട്ടർമാരെ ഒഴിവാക്കുന്നതിനെതിരെ രൂക്ഷവിമർശനമുയർന്നു.]]></description>
										<content:encoded><![CDATA[<div class="xdj266r x14z9mp xat24cr x1lziwak x1vvkbs x126k92a">
<div dir="auto">ന്യൂഡൽഹി: വോട്ടർ പട്ടികയിൽ കൃത്രിമം കാണിച്ച് ജനാധിപത്യത്തെ അട്ടിമറിക്കുന്നുവെന്നാരോപിച്ച് കോൺഗ്രസ് ഡൽഹി രാംലീല മൈതാനത്ത് സംഘടിപ്പിച്ച &#8216;വോട്ട് ചോർ ഗദ്ദി ഛോഡോ&#8217; റാലിയിൽ വൻ ജനപങ്കാളിത്തം. തിരഞ്ഞെടുപ്പ് കമ്മീഷനെയും കേന്ദ്രസർക്കാരിനെയും പ്രതിക്കൂട്ടിലാക്കി നടന്ന മഹാറാലിയിൽ, പ്രത്യേക ഇന്റൻസീവ് റിവിഷൻ (SIR) നടപടികളിലൂടെ വോട്ടർമാരെ ഒഴിവാക്കുന്നതിനെതിരെ രൂക്ഷവിമർശനമുയർന്നു. ജനാധിപത്യ സംരക്ഷണത്തിനായുള്ള പോരാട്ടത്തിന് ആഹ്വാനം ചെയ്ത റാലിയിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് പ്രവർത്തകർ അണിനിരന്നു.</div>
<div dir="auto"></div>
</div>
<div class="x14z9mp xat24cr x1lziwak x1vvkbs xtlvy1s x126k92a">
<div dir="auto">കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി തുടങ്ങിയ മുതിർന്ന നേതാക്കൾ റാലിയെ അഭിസംബോധന ചെയ്തു. സത്യവും അധികാരവും തമ്മിലുള്ള പോരാട്ടമാണ് നടക്കുന്നതെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. മഹാത്മാഗാന്ധി സത്യത്തെ പരമപ്രധാനമായി കണ്ടപ്പോൾ, ലോകം അധികാരത്തെയാണ് ബഹുമാനിക്കുന്നതെന്ന ആർഎസ്എസ് തലവൻ മോഹൻ ഭഗവതിന്റെ നിലപാട് അവരുടെ പ്രത്യയശാസ്ത്രത്തെയാണ് കാണിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സത്യത്തോടൊപ്പം നിന്ന് മോദി-ആർഎസ്എസ് സർക്കാരിനെ അധികാരത്തിൽ നിന്ന് പുറത്താക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.</div>
<div dir="auto"></div>
</div>
<div class="x14z9mp xat24cr x1lziwak x1vvkbs xtlvy1s x126k92a">
<div dir="auto">തിരഞ്ഞെടുപ്പ് കമ്മീഷനെതിരെയും റാലിയിൽ ഗുരുതരമായ ആരോപണങ്ങളുയർന്നു. ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാർ, മറ്റ് കമ്മീഷണർമാർ എന്നിവർ ബിജെപിക്ക് വേണ്ടി പ്രവർത്തിക്കുകയാണെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. ഇലക്ഷൻ കമ്മീഷണർമാർക്ക് നിയമപരിരക്ഷ (ഇമ്മ്യൂണിറ്റി) നൽകുന്ന നിയമം ഭേദഗതി ചെയ്ത് ഇവർക്കെതിരെ മുൻകാല പ്രാബല്യത്തോടെ നടപടിയെടുക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. ബാലറ്റ് പേപ്പർ വഴിയുള്ള തിരഞ്ഞെടുപ്പിന് ബിജെപിയെ വെല്ലുവിളിച്ച പ്രിയങ്ക ഗാന്ധി, ബിഹാറിലെ പെരുമാറ്റച്ചട്ട ലംഘനങ്ങൾ കമ്മീഷൻ അവഗണിക്കുകയാണെന്നും കുറ്റപ്പെടുത്തി.</div>
<div dir="auto"></div>
</div>
<div class="x14z9mp xat24cr x1lziwak x1vvkbs xtlvy1s x126k92a">
<div dir="auto">വോട്ട് ചോരിക്കെതിരെ രാജ്യവ്യാപകമായി അഞ്ച് കോടിയിലധികം ഒപ്പുകൾ ശേഖരിച്ചതായി കോൺഗ്രസ് അവകാശപ്പെട്ടു. ഭരണഘടനയുടെ പകർപ്പുകൾ ഉയർത്തിപ്പിടിച്ചും മുദ്രാവാക്യങ്ങൾ മുഴക്കിയും പ്രവർത്തകർ പ്രതിഷേധത്തിന് ആവേശമേകി. അതേസമയം, റാലി നുണപ്രചാരണമാണെന്നും അനധികൃത കുടിയേറ്റക്കാരെ സംരക്ഷിക്കാനുള്ള ശ്രമമാണെന്നും ബിജെപി പ്രതികരിച്ചു. വോട്ടർ പട്ടികയിലെ ക്രമക്കേടുകൾക്കെതിരെയും തിരഞ്ഞെടുപ്പ് പ്രക്രിയയിലെ സുതാര്യതയ്ക്കുമായി കോൺഗ്രസ് നടത്തുന്ന നീക്കങ്ങൾക്ക് റാലി പുതിയ ദിശാബോധം നൽകി.</div>
</div>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/congress-declares-war-against-election-commission-crowd-at-ramlila-maidan.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>തദ്ദേശ തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെയും സി.പി.എം അക്രമം തുടരുന്നു; വി.ഡി. സതീശന്‍</title>
		<link>https://www.chandrikadaily.com/cpm-violence-continues-after-local-election-defeat-v-d-satishan-hff.html</link>
					<comments>https://www.chandrikadaily.com/cpm-violence-continues-after-local-election-defeat-v-d-satishan-hff.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Sun, 14 Dec 2025 13:16:24 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[CONGREES]]></category>
		<category><![CDATA[election2025]]></category>
		<category><![CDATA[udf]]></category>
		<category><![CDATA[vdsateesan]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=368634</guid>

					<description><![CDATA[പയ്യന്നൂര്‍ രാമന്തളി കള്‍ച്ചറല്‍ സെന്ററിന് സമീപത്തെ ഗാന്ധി പ്രതിമ അക്രമികള്‍ അടിച്ചു തകര്‍ത്തു. പ്രതിമയുടെ മൂക്കും കണ്ണടയും നശിപ്പിച്ചതായും അദ്ദേഹം പറഞ്ഞു]]></description>
										<content:encoded><![CDATA[<p>തദ്ദേശ തിരഞ്ഞെടുപ്പില്&#x200d; ജനം കനത്ത തിരിച്ചടി നല്&#x200d;കിയിട്ടും മുഖ്യമന്ത്രി പിണറായി വിജയന്റെയും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെയും നാട്ടില്&#x200d; സി.പി.എം അക്രമം തുടരുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്&#x200d; ആരോപിച്ചു. പയ്യന്നൂര്&#x200d; രാമന്തളി കള്&#x200d;ച്ചറല്&#x200d; സെന്ററിന് സമീപത്തെ ഗാന്ധി പ്രതിമ അക്രമികള്&#x200d; അടിച്ചു തകര്&#x200d;ത്തു. പ്രതിമയുടെ മൂക്കും കണ്ണടയും നശിപ്പിച്ചതായും അദ്ദേഹം പറഞ്ഞു. പയ്യന്നൂര്&#x200d; നഗരസഭ 44-ാം വാര്&#x200d;ഡിലെ യു.ഡി.എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസും തകര്&#x200d;ത്തിട്ടുണ്ട്.</p>
<p>നഗരസഭ ഒമ്പതാം വാര്&#x200d;ഡിലെ യു.ഡി.എഫ് സ്ഥാനാര്&#x200d;ത്ഥി പി.കെ. സുരേഷിന്റെ വീടിന് നേരെ ബോംബെറിഞ്ഞതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്&#x200d; പുറത്തുവന്നിട്ടുണ്ടെന്നും, തെളിവുകളുണ്ടായിട്ടും കുറ്റവാളികള്&#x200d;ക്കെതിരെ എന്ത് നടപടി സ്വീകരിച്ചുവെന്ന് വ്യക്തമാക്കേണ്ട ഉത്തരവാദിത്തം പൊലീസിനുണ്ടെന്നും സതീശന്&#x200d; വ്യക്തമാക്കി.</p>
<p>പാനൂര്&#x200d; നഗരസഭയിലെ ദയനീയ പരാജയത്തിന് ശേഷവും യു.ഡി.എഫ് പ്രവര്&#x200d;ത്തകര്&#x200d;ക്ക് നേരെ ആക്രമണം നടന്നു. കണ്ണൂരിലെ സി.പി.എം ബോംബും വടിവാളുകളുമായി പ്രകടനം നടത്തുന്ന തീവ്രവാദ സംഘടനയായി അധഃപതിച്ചുവെന്നും സതീശന്&#x200d; പറഞ്ഞു. കണ്ണൂര്&#x200d; ഉളിക്കല്&#x200d; മണിപ്പാറ, വടകര ഏറാമല, തുരുത്തിമുക്ക് എന്നിവിടങ്ങളില്&#x200d; കോണ്&#x200d;ഗ്രസ് ഓഫിസുകള്&#x200d; ആക്രമിക്കപ്പെട്ടതായും, ഇന്ദിരാഗാന്ധി പ്രതിമ ബോംബെറിഞ്ഞ് തകര്&#x200d;ത്തതായും അദ്ദേഹം പറഞ്ഞു. കാസര്&#x200d;കോട് ബേഡകത്ത് കോണ്&#x200d;ഗ്രസ് പ്രവര്&#x200d;ത്തകരെയും ആക്രമണം തടയാനെത്തിയ പൊലീസുകാരെയും ആക്രമിച്ചെന്നും, ബത്തേരിയില്&#x200d; യു.ഡി.എഫ് ആഹ്ലാദ പ്രകടനത്തിന് നേരെ കമ്പിവടികള്&#x200d; ഉപയോഗിച്ച് ആക്രമണം നടത്തി വാഹനങ്ങള്&#x200d; തകര്&#x200d;ത്തതായും സതീശന്&#x200d; ആരോപിച്ചു.</p>
<p>സ്വന്തം അണികളെന്നു നടിക്കുന്ന ക്രിമിനല്&#x200d; സംഘത്തെ നിയന്ത്രിക്കേണ്ട ഉത്തരവാദിത്തം ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിക്കുണ്ടെന്ന് പിണറായി വിജയന്&#x200d; മറക്കരുതെന്നും, കേരളത്തിന്റെ സമാധാന അന്തരീക്ഷം തകര്&#x200d;ക്കുന്നവര്&#x200d;ക്കെതിരെ നടപടി സ്വീകരിക്കാന്&#x200d; സംസ്ഥാന പൊലീസ് മേധാവി തയാറാകണമെന്നും സതീശന്&#x200d; ആവശ്യപ്പെട്ടു. ക്രിമിനല്&#x200d; സംഘത്തെ നിയന്ത്രിക്കാന്&#x200d; ഇനിയെങ്കിലും സര്&#x200d;ക്കാര്&#x200d; തയ്യാറായില്ലെങ്കില്&#x200d; ഗുരുതര പ്രത്യാഘാതങ്ങള്&#x200d; നേരിടേണ്ടി വരുമെന്ന് സര്&#x200d;ക്കാരിനെയും ആഭ്യന്തര വകുപ്പിനെയും അദ്ദേഹം മുന്നറിയിപ്പ് നല്&#x200d;കി.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/cpm-violence-continues-after-local-election-defeat-v-d-satishan-hff.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബിഹാറില്‍ വോട്ട് കൊള്ളക്ക് ബിജെപി പദ്ധതിയിടുന്നുവെന്ന് കോണ്‍ഗ്രസ്</title>
		<link>https://www.chandrikadaily.com/congress-says-bjp-is-planning-to-steal-votes-in-bihar.html</link>
					<comments>https://www.chandrikadaily.com/congress-says-bjp-is-planning-to-steal-votes-in-bihar.html#respond</comments>
		
		<dc:creator><![CDATA[Lubna Sherin K P]]></dc:creator>
		<pubDate>Mon, 29 Sep 2025 10:48:44 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[amit sha]]></category>
		<category><![CDATA[BIHAR]]></category>
		<category><![CDATA[CONGREES]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=356102</guid>

					<description><![CDATA[സംസ്ഥാനത്തെ 243 സീറ്റുകളില്‍ 160 സീറ്റുകള്‍ എന്‍ഡിഎ നേടുമെന്ന അമിത് ഷായുടെ പ്രഖ്യാപനമാണ് ഇതിന് തെളിവെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു.]]></description>
										<content:encoded><![CDATA[<p>പട്ന: ബിഹാറില്&#x200d; വോട്ട് കൊള്ളക്ക് ബിജെപി പദ്ധതിയിടുകയാണെന്ന് കോണ്&#x200d;ഗ്രസ്. സംസ്ഥാനത്തെ 243 സീറ്റുകളില്&#x200d; 160 സീറ്റുകള്&#x200d; എന്&#x200d;ഡിഎ നേടുമെന്ന അമിത് ഷായുടെ പ്രഖ്യാപനമാണ് ഇതിന് തെളിവെന്ന് പാര്&#x200d;ട്ടി ജനറല്&#x200d; സെക്രട്ടറി ജയറാം രമേശ് പറഞ്ഞു.</p>
<p>ജയറാം രമേശ് എക്സില്&#x200d; കുറിപ്പില്&#x200d; &#8216;വിദ്യാഭ്യാസ മേഖലയില്&#x200d; വിസി എന്നതിന്റെ അര്&#x200d;ത്ഥം വൈസ് ചാന്&#x200d;സലര്&#x200d; എന്നാണ്. സ്റ്റാര്&#x200d;ട്ടപ്പ് ലോകത്ത്, വെഞ്ച്വര്&#x200d; ക്യാപിറ്റലിനെയാണ് വിസി എന്ന് വിശേഷിപ്പിക്കുന്നത്. ഇനി സൈന്യത്തിലാണെങ്കില്&#x200d; വിസി എന്നാല്&#x200d; വീര്&#x200d; ചക്ര എന്നാണ്. രാഷ്ട്രീയത്തിലിപ്പോള്&#x200d; പുതിയ വിസി ഉയര്&#x200d;ന്നുവന്നിരിക്കുന്നു- വോട്ട് ചോരി( വോട്ട് മോഷണം).</p>
<p>വോട്ട് മോഷണത്തിന്റെ ലക്ഷ്യം ബിഹാറില്&#x200d; ഇതിനകം നിശ്ചയിച്ചിരിക്കുന്നു. അമിത് ഷാ ആത്മവിശ്വാസത്തോടെ 160 സീറ്റുകള്&#x200d; പ്രഖ്യാപിച്ചുകഴിഞ്ഞു. വിസി (വോട്ട് മോഷണം), വിആര്&#x200d; (വോട്ട് സൗജന്യങ്ങള്&#x200d;) വഴിയാണ് ഈ ഫലം നേടാനാകുമെന്ന് അദ്ദേഹത്തിന് ഉറപ്പാണ്. പക്ഷേ ബിഹാറിലെ ജനങ്ങള്&#x200d; ഇത്തരം ഗൂഢാലോചനകള്&#x200d;ക്ക് വഴങ്ങില്ല. മഹാസഖ്യം വിജയിക്കുകയും, അതിന്റെ പ്രകമ്പനം ഡല്&#x200d;ഹി വരെ എത്തുകയും ചെയ്യും.&#8221;</p>
<p>അതേസമയം, ബിഹാര്&#x200d; നിയമസഭാ തെരഞ്ഞെടുപ്പ് തീയതികള്&#x200d; ഒക്ടോബര്&#x200d; 6-7ന് പ്രഖ്യാപിക്കാനിടയുണ്ട്. ഒക്ടോബര്&#x200d; 4, 5 തീയതികളില്&#x200d; മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്&#x200d; ഗ്യാനേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ബിഹാര്&#x200d; സന്ദര്&#x200d;ശിക്കും. തുടര്&#x200d;ന്ന് പ്രഖ്യാപനം ഉണ്ടാകും.</p>
<p>2020-ല്&#x200d; മൂന്ന് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടന്നത്. ഇക്കുറി രണ്ടുഘട്ടങ്ങളിലായിരിക്കും എന്നാണ് സൂചന. നവംബര്&#x200d; 22-ന് നിലവിലെ നിയമസഭയുടെ കാലാവധി പൂര്&#x200d;ത്തിയാകും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/congress-says-bjp-is-planning-to-steal-votes-in-bihar.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കോൺഗ്രസ് പ്രവർത്തകരെ വെട്ടിപരിക്കേൽപ്പിച്ച കേസ്; നാല് പേർ അറസ്റ്റിൽ</title>
		<link>https://www.chandrikadaily.com/the-case-of-slashing-of-congress-workers-four-people-were-arrested.html</link>
					<comments>https://www.chandrikadaily.com/the-case-of-slashing-of-congress-workers-four-people-were-arrested.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Tue, 26 Dec 2023 10:14:21 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[Arrest]]></category>
		<category><![CDATA[ATTACK]]></category>
		<category><![CDATA[CONGREES]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=286704</guid>

					<description><![CDATA[ഇന്നലെ വൈകിട്ട് പൊലീസിന്റെ പിടിയിലായ യുവാക്കൾ ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ചിരുന്നു]]></description>
										<content:encoded><![CDATA[<p>പാലക്കാട് കണ്ണന്നൂരിൽ കോൺഗ്രസ് പ്രവർത്തകരെ വെട്ടിപരിക്കേൽപ്പിച്ച കേസിൽ നാല് യുവാക്കളെ അറസ്റ്റ് ചെയ്തു. മാത്തൂർ സ്വദേശികളായ ദിനേശ്, ഗണേഷ്, സുനിൽ കൊടുന്തിരപ്പുള്ളി സ്വദേശി സിജിൽ എന്നിവരേയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ വൈകിട്ട് പൊലീസിന്റെ പിടിയിലായ യുവാക്കൾ ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ചിരുന്നു. ഇതിനെ തുടർന്നാണ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.</p>
<p>സാമ്പത്തിക ഇടപാടിലെ പ്രശ്നങ്ങൾ ചോദ്യം ചെയ്തതിന് കോൺഗ്രസ് പ്രവർത്തകർ മർദിച്ചെന്നും, ഇതിന്റെ പ്രതികാരമായാണ് ആക്രമണം നടത്തിയതെന്നും അറസ്റ്റിലായവർ മൊഴി നൽകി. ആക്രമണത്തിനായി യുവാക്കൾ എത്തിയ കാറും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസം രാവിലെയാണ് കണ്ണനൂർ ജംഗ്ഷനിൽ വെച്ച് കോൺഗ്രസ് പ്രവർത്തകരായ വിനീഷ് , റെനിൽ, അമൽ, സുജിത്ത് എന്നിവർക്ക് നേരെ ആക്രമണമുണ്ടായത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-case-of-slashing-of-congress-workers-four-people-were-arrested.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ലീഗിനെയും കോണ്&#x200d;ഗ്രസിനെയും തെറ്റിക്കാനുള്ള ശ്രമം സി.പി.എമ്മിന് ബൂമറാങായി: വിഡി സതീശന്&#x200d;</title>
		<link>https://www.chandrikadaily.com/cpms-attempt-to-mislead-league-and-congress-has-boomeranged-vd-satheesan.html</link>
					<comments>https://www.chandrikadaily.com/cpms-attempt-to-mislead-league-and-congress-has-boomeranged-vd-satheesan.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Tue, 13 Dec 2022 12:17:31 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[CONGREES]]></category>
		<category><![CDATA[vd satheesan]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=226507</guid>

					<description><![CDATA[കോണ്&#x200d;ഗ്രസിനെയും ലീഗിനെയും തമ്മിലടിപ്പിക്കാമെന്ന ലക്ഷ്യത്തോടെയാണ് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്&#x200d; ലീഗിനെ കുറിച്ച് മുഖ്യമന്ത്രിക്കുണ്ടായിരുന്ന അഭിപ്രായം തിരുത്തിപ്പറഞ്ഞത്.]]></description>
										<content:encoded><![CDATA[<p>ലീഗിനെയും കോണ്&#x200d;ഗ്രസിനെയും തെറ്റിക്കാനുള്ള ശ്രമം സി.പി.എമ്മിന് തിരിച്ചടിയായി എന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്&#x200d;. കോണ്&#x200d;ഗ്രസിനെയും ലീഗിനെയും തമ്മിലടിപ്പിക്കാമെന്ന ലക്ഷ്യത്തോടെയാണ് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്&#x200d; ലീഗിനെ കുറിച്ച് മുഖ്യമന്ത്രിക്കുണ്ടായിരുന്ന അഭിപ്രായം തിരുത്തിപ്പറഞ്ഞത്. അവാസനം അത് സി.പി.എമ്മിന് തന്നെ ബൂമറാങായി. ഇപ്പോള്&#x200d; പടയൊരുക്കം ഇടത് പാളയത്തിലാണെന്ന് കാനം രാജേന്ദ്രന്റെ പ്രസ്താവനയില്&#x200d; നിന്നും വ്യക്തമായിരിക്കുകയാണ്. അത് പരിഹരിക്കാന്&#x200d; ഉഭയകക്ഷി ചര്&#x200d;ച്ചകള്&#x200d; നടത്തേണ്ട അവസ്ഥയിലാണ് സി.പി.എം</p>
<p>സര്&#x200d;ക്കാരിന് ഇഷ്ടമുള്ളവരെ ചാന്&#x200d;സലറാക്കുമ്പോള്&#x200d; സര്&#x200d;വകലാശാലകളില്&#x200d; മാര്&#x200d;ക്‌സിസ്റ്റുവത്ക്കരണം നടക്കുമെന്ന ഭയമുള്ളതുകൊണ്ടാണ് യു.ഡി.എഫ് ബദല്&#x200d; നിര്&#x200d;ദ്ദേശം മുന്നോട്ടുവച്ചത്. നിയമസര്&#x200d;വകലാശാല ഒഴിച്ചുള്ള മറ്റെല്ലാ സര്&#x200d;വകലാശാലകള്&#x200d;ക്കും ഓരോ ചാന്&#x200d;സലറെ നിയമിക്കുന്നത് സംസ്ഥാനത്തിന് അധിക സാമ്പത്തിക ബാധ്യതയുണ്ടാക്കും. അതുകൊണ്ടാണ് 14 സര്&#x200d;വകലാശലകള്&#x200d;ക്കും ഒരു ചാന്&#x200d;സലര്&#x200d; മതിയെന്ന് പ്രതിപക്ഷം നിര്&#x200d;ദ്ദേശിച്ചത്. ഇഷ്ടക്കാരെ നിയമിച്ച് സര്&#x200d;വകലാശാലകളെ സര്&#x200d;ക്കാര്&#x200d; ഡിപ്പാര്&#x200d;ട്ട്‌മെന്റുകളാക്കാനാണ് സര്&#x200d;ക്കാര്&#x200d; ശ്രമിക്കുന്നത്. പ്രതിപക്ഷ നേതാവ് പറഞ്ഞു.</p>
<p>യു.ഡി.എഫിലെ എല്ലാ കക്ഷികളും ചേര്&#x200d;ന്ന് കൂടിയാലോചന നടത്തിയാണ് ചാന്&#x200d;സലര്&#x200d; നിയമനം സംബന്ധിച്ച ബദല്&#x200d; നിര്&#x200d;ദ്ദേശം പ്രതിപക്ഷം മുന്നോട്ടുവച്ചത്. കോണ്&#x200d;ഗ്രസ് രാഷ്ട്രീയകാര്യ സമതിയിലുണ്ടായ നിര്&#x200d;ദ്ദേശം യു.ഡി.എഫ് നേതാക്കള്&#x200d;ക്ക് മുന്നില്&#x200d; അവതരിപ്പിച്ച് ഘടകകക്ഷികളുടെ കൂടി അഭിപ്രായങ്ങള്&#x200d; പരിഗണിച്ചാണ് നിയമസഭയില്&#x200d; അവതരിപ്പിച്ചത്. യു.ഡി.എഫ് നിയമസഭയില്&#x200d; ഒറ്റ അഭിപ്രായമാണ് പറഞ്ഞത്. അത് ഇനിയും അങ്ങനെ തന്നെയായിരിക്കും.</p>
<p>ഗവര്&#x200d;ണറെ ചാന്&#x200d;സലര്&#x200d; സ്ഥാനത്ത് നിന്ന് മാറ്റുന്നതിനെയല്ല, അതിന് പകരമായി സര്&#x200d;ക്കാര്&#x200d; അവതരിപ്പിച്ച സംവിധാനത്തെയാണ് പ്രതിപക്ഷം എതിര്&#x200d;ത്തത്. സംഘിവത്ക്കരണം പോലെ മാര്&#x200d;ക്‌സിസ്റ്റുവത്ക്കണം കേരളത്തില്&#x200d; അനുവദിക്കില്ല.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/cpms-attempt-to-mislead-league-and-congress-has-boomeranged-vd-satheesan.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>രാഹുല്&#x200d;ഗാന്ധിക്ക് അധികാരമോഹമില്ല, അതാണ് പരാജയകാരണം: കെ.വേണു</title>
		<link>https://www.chandrikadaily.com/con-rahulgandhi-kvenu.html</link>
					<comments>https://www.chandrikadaily.com/con-rahulgandhi-kvenu.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Thu, 08 Dec 2022 05:02:33 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[CONGREES]]></category>
		<category><![CDATA[KVENU]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=225779</guid>

					<description><![CDATA[ഭാരത് ജോഡോയാത്ര നല്ലതുതന്നെ. അതേസമയം തന്നെ പ്രാക്ടിക്കലായി തെരഞ്ഞെടുപ്പിനെ കാണണം. വിജയത്തിന് ഒരുപാട്ഘടകങ്ങള്&#x200d; ആവശ്യമാണ്.]]></description>
										<content:encoded><![CDATA[<p><strong>കെ.പി ജലീല്&#x200d;</strong></p>
<p>കോണ്&#x200d;ഗ്രസ് പ്രസിഡന്റ് രാഹുല്&#x200d;ഗാന്ധി നല്ല മനുഷ്യനാണെന്നും എന്നാല്&#x200d; അധികാരമോഹമില്ലെന്നും പ്രമുഖസൈദ്ധാന്തികന്&#x200d; കെ.വേണു. രാഹുല്&#x200d;ഗാന്ധി നല്ല മനുഷ്യനാണ്. എന്നാല്&#x200d; നല്ല നേതാവല്ല. അദ്ദേഹം തികഞ്ഞ രാഷ്ട്രീയപ്രവര്&#x200d;ത്തകനാകണമെങ്കില്&#x200d; അധികാരമോഹംകൂടി ആവശ്യമാണ്. ഭാരത് ജോഡോ യാത്ര നടത്തിയതുകൊണ്ട് മാത്രം ഭരണം പിടിക്കാന്&#x200d; കഴിയില്ല. ഗാന്ധിജിയും നെഹ്രുവും തമ്മിലുള്ള വ്യത്യാസം അതാണ്. അധികാരം പിടിക്കാനുള്ള വാഞ്ഛയാണ് പ്രധാനം. രാഹുലിന് അതില്ല. വേണു ചന്ദ്രിക ഓണ്&#x200d;ലൈനിനോട് വ്യക്തമാക്കി.</p>
<p>? ഗുജറാത്ത് തെരഞ്ഞെടുപ്പ് ഫലം ബി.ജെ.പിക്കാണ് വീണ്ടും അനുകൂലമാകുന്നത്.</p>
<p>= അതിന് കാരണം കോണ്&#x200d;ഗ്രസ് തന്നെയാണ്. പാര്&#x200d;ട്ടിയുടെ നേതാക്കള്&#x200d; വളരെകുറച്ചുതവണയേ അവിടെ ചെന്നുളളൂ.രാഹുല്&#x200d;ഗാന്ധി പോലും ഒരുതവണയാണ് പ്രചാരണത്തിന് ചെന്നത്. മറിച്ച് മോദി പോയത് 32തവണയാണ്. ഇത് ഗുജറാത്തികളില്&#x200d; കോണ്&#x200d;ഗ്രസിനെക്കുറിച്ചുള്ള പ്രതീക്ഷ നഷ്ടപ്പെടുത്തിയിരിക്കണം. മോദി പ്രയോഗിച്ചതാകട്ടെ ഗുജറാത്തിവാദമായിരുന്നു. വികസനം മാത്രമായിരുന്നു അവരുടെ ഉദ്ദേശ്യം. അതിലൂടെ അവര്&#x200d; മനുഷ്യരുടെ മനസ്സ് പിടിച്ചു.വര്&#x200d;ഗീയതക്ക് ഒരു പരിധിയുണ്ട്. അത് മാത്രം പറഞ്ഞാല്&#x200d; പോരെന്ന് അവര്&#x200d; മനസ്സിലാക്കി. ഗുജറാത്തികളുടേതാണ് ബി.ജെ.പി എന്ന് വരുത്താന്&#x200d; മോദിയും ഷായും പരമാവധി പരിശ്രമിച്ചു.</p>
<p><img loading="lazy" class="alignnone size-medium wp-image-225781" src="https://www.chandrikadaily.com/wp-content/uploads/2022/12/Untitled-2-copy-17-300x201.jpg" alt="" width="300" height="201" srcset="https://www.chandrikadaily.com/wp-content/uploads/2022/12/Untitled-2-copy-17-300x201.jpg 300w, https://www.chandrikadaily.com/wp-content/uploads/2022/12/Untitled-2-copy-17-1024x685.jpg 1024w, https://www.chandrikadaily.com/wp-content/uploads/2022/12/Untitled-2-copy-17-768x514.jpg 768w, https://www.chandrikadaily.com/wp-content/uploads/2022/12/Untitled-2-copy-17.jpg 1040w" sizes="(max-width: 300px) 100vw, 300px" /><br />
? എങ്ങനെയാണ് ഈ അവസ്ഥയില്&#x200d; 2024നെ കാണുന്നത്.</p>
<p>= പ്രചാരണം ജനങ്ങളിലേക്കെത്തിക്കുക തന്നെയാണ ്പ്രധാനം.</p>
<p>ഭാരത് ജോഡോയാത്ര നല്ലതുതന്നെ. അതേസമയം തന്നെ പ്രാക്ടിക്കലായി തെരഞ്ഞെടുപ്പിനെ കാണണം. വിജയത്തിന് ഒരുപാട്ഘടകങ്ങള്&#x200d; ആവശ്യമാണ്. മോര്&#x200d;ബി പാലം തകര്&#x200d;ന്ന് ആളുകള്&#x200d; മരിച്ചിട്ടും ബി.ജെ.പിയിലേക്ക് ആളുകള്&#x200d; പോയതിന് കാരണം അവരിലാണ് അവരുടെ പ്രതീക്ഷ എന്നതുകൊണ്ടാണ്. അത് നല്&#x200d;കാന്&#x200d; പാര്&#x200d;ട്ടികള്&#x200d;ക്ക് കഴിയണം.</p>
<p>? വരുന്ന തെരഞ്ഞെടുപ്പുകളില്&#x200d; കോണ്&#x200d;ഗ്രസിന് പ്രതീക്ഷ വെക്കാമോ.<br />
= അതാണ ്ഞാന്&#x200d; പറഞ്ഞത്, വേണമെങ്കില്&#x200d; എല്ലാ കഴിയും. ശശിതരൂര്&#x200d; നടത്തുന്നതുപോലെ പ്രായോഗികരാഷ്ട്രീയംകളിക്കണം. രാഹുലിന് അതറിയില്ല. അവിടെയാണ് അദ്ദേഹത്തിന്റെ പരാജയം. രാഹുലിന് പ്രധാനമന്ത്രിയാകാനുള്ള യോഗ്യതയില്ലെന്ന ്അദ്ദേഹം തെളിയിച്ചു.</p>
<p>? മതേതരത്വം എന്നതാണ് കോണ്&#x200d;ഗ്രസിന്റെ പ്രധാന അജണ്ട.</p>
<p>= അതില്&#x200d; വെള്ളംചേര്&#x200d;ക്കാന്&#x200d; പാടില്ല. അത് അബദ്ധമാകും. ആം ആദ്മിക്ക് ഗുജറാത്തില്&#x200d; പറ്റിയത്അതാണ്. കോണ്&#x200d;ഗ്രസ് അതിന്റെ നയവുമായിതന്നെ മുന്നോട്ടുപോകണം. പക്ഷേ പ്രായോഗികരാഷ്ട്രീയവും കൂടി അതിന്റെ നേതാക്കള്&#x200d;ക്ക് വേണം. അതിനായിരിക്കണം ഇനിയത്തെ ഊന്നല്&#x200d;.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/con-rahulgandhi-kvenu.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
