Congress Manifesto – Chandrika Daily https://www.chandrikadaily.com Sat, 04 May 2019 10:27:03 +0000 en-US hourly 1 https://wordpress.org/?v=5.8.12 https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg Congress Manifesto – Chandrika Daily https://www.chandrikadaily.com 32 32 എട്ട് സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിന്റെ ജൈത്രയാത്ര; മെയ് 23 ലെ വിധി അത്ഭുതം കാണിക്കുമെന്ന് റിപ്പോര്‍ട്ട് https://www.chandrikadaily.com/elections-2019-bjp-hindi-heartland-lose.html https://www.chandrikadaily.com/elections-2019-bjp-hindi-heartland-lose.html#respond Sat, 04 May 2019 09:25:27 +0000 http://www.chandrikadaily.com/?p=126149 2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ശക്തമായ മുന്നേറ്റം നടത്തുമെന്നും ഹിന്ദി ഹൃദയ ഭൂമിയില്‍ ബിജെപി തകര്‍ന്നടിയുമെന്നും ആഭ്യന്തര റിപ്പോര്‍ട്ട്. വിവിധ സംസ്ഥാനങ്ങളിലായി കോണ്‍ഗ്രസിന് ഇരുന്നൂറില്‍ കൂടുതല്‍ സീറ്റുകള്‍ ലഭിക്കുമെന്നാണ് ഇന്റേണല്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.

2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് ഭരണംനിലനിര്‍ത്താന്‍ ഹൃദയമേഖലയിലെ പ്രകടനം മുഖ്യപങ്ക് വഹിക്കുന്ന ഒന്നാണ്. എന്നാല്‍ തെരഞ്ഞെടുപ്പിന്റെ ഓരോ ഘട്ടങ്ങളും കഴിഞ്ഞുകൊണ്ടിരിക്കെ ഹൃദയ ഭൂമിയില്‍ ബിജെപിയുടെ സ്വീകാര്യത വളരെ മോശമായതായാണ് വസ്തുത.

ഏറ്റവും ജനസാന്ദ്രമായ ഹിന്ദി ഹൃദയഭൂമിയായ ഉത്തര്‍പ്രദേശില്‍ മാത്രം 2019ല്‍ ബി.ജെ.പി.ക്ക് 40 സീറ്റുകള്‍ നഷ്ടമാകും എന്നാണ് ദേശീയ മാധ്യമങ്ങളുടെ ഫലങ്ങള്‍ വ്യക്തമാക്കുന്നത്.

കൂടാതെ ബിജെപി അടക്കിവാണ എട്ട് സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് ജൈത്രയാത്ര നടത്തുമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഒന്നാം യു.പി.എ സര്‍ക്കാരിന് ലഭിച്ചതിനെക്കാള്‍ കൂടുതല്‍ സീറ്റുകള്‍ നേടി അധികാരത്തിലെത്തുമെന്നാണ് ലഭിക്കുന്ന സൂചനകള്‍. കഴിഞ്ഞ ആറ് മാസത്തിനിടയില്‍ കോണ്‍ഗ്രസും പ്രത്യേകിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നടത്തിയ മുന്നേറ്റമാണ് വീണ്ടും അധികാരത്തിന്റെ വഴിയിലേക്ക് കോണ്‍ഗ്രസിനെ നയിക്കുന്നത്. ഉത്തര്‍പ്രദേശില്‍ പ്രിയങ്കാ ഗാന്ധിയുടെ സാന്നിധ്യം യു.പിയില്‍ കോണ്‍ഗ്രസിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പിന് ബിജെപിയുടെ തകര്‍ച്ചക്കും വഴിയൊരുക്കുമെന്നാണ് സൂചനകള്‍.

ഹിന്ദി ഹൃദയ ഭൂമിയില്‍ ബിജെപിക്ക് ലഭിച്ച വോട്ടു വിഹിതത്തില്‍ 2019ലെ തെരഞ്ഞെടുപ്പില്‍ വരാന്‍ സാധ്യതയുള്ള മാറ്റം

2014ലെ ലോകസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ലഭിച്ച വോട്ടു വിഹിതത്തിലും ഗണ്യമായ കുറവുണ്ടാവുമെന്നും ‘ദി വയര്‍” റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.
ഉത്തര്‍പ്രദേശ് (80), മധ്യപ്രദേശ് (29), രാജസ്ഥാന്‍ (25), ഛത്തീസ്ഗഡ് (11), ഉത്തരാഖണ്ഡ് (5), ഹിമാചല്‍ പ്രദേശ് (4) എന്നീ ആറ് സംസ്ഥാനങ്ങളിലെ ലോകസഭാ സീറ്റുകളാണ് ബിജെപിക്ക് വലിയ നഷ്ടം വരുത്തുക. 2014 ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഈ 154 സീറ്റുകളില്‍ 142 സീറ്റുകളും ബിജെപി നേടിയിരുന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷങ്ങളിലായി നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഇവിടെ തിരിച്ചടിയാണ് നേരിട്ടത്.
ഈ ആറ് സംസ്ഥാനങ്ങളിലായി 2014ല്‍ ബി.ജെ.പി.ക്ക് കിട്ടിയ സീറ്റുകള്‍ തെരഞ്ഞെടുപ്പില്‍ മൊത്തം നേടിയ 283 സീറ്റിന്റെ പകുതിയാണ്. അതിനാല്‍ തന്നെ ഹിന്ദി ഹൃദയഭൂമിയില്‍ നേരിടുന്ന കനത്ത തിരിച്ചടി മാത്രംതന്നെ ബിജെപിക്ക് ഭരണത്തിലേക്ക് തിരിച്ചുവരാന്‍ സാധിക്കാത്തതാക്കുമെന്നാണ് സൂചനകള്‍.

2014 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി നേടിയ സീറ്റും 2019ലെ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് കിട്ടാന്‍ സാധ്യതയുള്ള സീറ്റ് നിലയും

രാജ്യത്ത് മോദി തരംഗം ഇല്ലെന്നും മോദി വിരുദ്ധ വികാരമാണ് നിലനില്‍ക്കുന്നതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. മെയ് 23ന് കോണ്‍ഗ്രസ് അദ്ഭുതം കാണിക്കുമെന്നും രാഷ്ട്രീയനിരീക്ഷകരും വിലയിരുത്തുന്നു.

അഞ്ചാം ഘട്ട വോട്ടെടുപ്പിലേക്ക് കടക്കുമ്പേള്‍ ഇതുവരെ വോട്ടെടുപ്പ് നടന്ന 374 ലോക്‌സഭാ മണ്ഡലങ്ങളില്‍ നൂറില്‍ താഴെ സീറ്റുകള്‍ മാത്രമേ ബി.ജെ.പിക്ക് നേടാന്‍ കഴിയുകയുള്ളൂ എന്നാണ് ദേശീയ രാഷ്ട്രീയ വിലയിരുത്തലുകള്‍ വരുന്നത്. കൂടാതെ ഗുജറാത്ത് , രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഢ്, കര്‍ണാടക, മഹാരാഷ്ട്ര, കേരളം, ഹിമാചല്‍പ്രദേശ്, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് ഭൂരിപക്ഷത്തില്‍ കരുത്തുകാട്ടുമെന്നും ഇന്റേണല്‍ റിപ്പോര്‍ട്ട് പ്രവചിക്കുന്നു.

2014 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ലഭിച്ചത് 44 സീറ്റ്. എന്നാല്‍ 2019ല്‍ 2009 നെ ഓര്‍മ്മിപ്പിക്കുന്ന കരുത്തോടെയാവും കോണ്‍ഗ്രസ് പാര്‍ട്ടി അധികാരത്തിലെത്തുകയെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.

]]>
https://www.chandrikadaily.com/elections-2019-bjp-hindi-heartland-lose.html/feed 0
യു.പി.എ പ്രകടനപത്രിക അടിസ്ഥാനവര്‍ഗ്ഗത്തിന് വേണ്ടി: ഉമ്മന്‍ചാണ്ടി https://www.chandrikadaily.com/congress-oomen-chandy-in-udf-press-meet.html https://www.chandrikadaily.com/congress-oomen-chandy-in-udf-press-meet.html#respond Mon, 08 Apr 2019 07:29:52 +0000 http://www.chandrikadaily.com/?p=123739 മാനന്തവാടി: അടിസ്ഥാന വര്‍ഗ്ഗത്തിന് വേണ്ടിയുള്ളതാണ് യു.പി. എ.യുടെ പ്രകടനപത്രികയെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടി. ലോകത്തെ ഏറ്റവും മികച്ച സാമ്പത്തിക വിദഗ്ധരുമായി ചര്‍ച്ച ചെയ്താണ് പ്രകടനപത്രിക തയ്യാറാക്കിയത്. കര്‍ഷകര്‍ക്കും സ്ത്രീകള്‍ക്കും മുന്‍ഗണന നല്‍കിയ മിനിമം വരുമാനം എല്ലാവര്‍ക്കും ഉറപ്പു നല്‍കുന്ന ഈ പ്രകടന പത്രിക രാജ്യം ചര്‍ച്ച ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു. മാനന്തവാടിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ഉമ്മന്‍ചാണ്ടി.

മതേതര സര്‍ക്കാരിന് വേണ്ടി ദേശീയ തലത്തില്‍ ഒന്നിക്കുമ്പോള്‍ അതില്‍ നിന്ന് ഇടത് പാര്‍ട്ടികള്‍ക്ക് മാറി നില്‍ക്കാനാകില്ല. ദേശീയ തലത്തില്‍ താഴെയിറക്കേണ്ടത് മോദി സര്‍ക്കാരിനെയാണ്. എന്നാല്‍ ചില സംസ്ഥാനങ്ങളില്‍ പ്രാദേശിക എതിര്‍കക്ഷികള്‍ ഉണ്ടാകാം. അതിനാല്‍ കേരളത്തില്‍ സി.പി.എമ്മിനോട് തന്നെയാണ് മത്സരം. വിശാല സഖ്യത്തില്‍ സി.പി. എമ്മും ഉണ്ടാകണമെന്നായിരുന്നു കോണ്‍ഗ്രസിന്റെ ആഗ്രഹം. എന്നാല്‍ മുമ്പ് നടന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ അവര്‍ സ്വീകരിച്ച നിലപാടിനെതുടര്‍ന്ന് ചുഴിയില്‍ കിടന്ന് കറങ്ങുകയാണ് സി.പി. എം.

കോണ്‍ഗ്രസ് എക്കാലത്തും വിശ്വാസികളോടൊപ്പമാണ്. എന്നാല്‍ ശബരിമല വിഷയത്തിന്റെ പേരില്‍ വോട്ടു ചോദിക്കില്ല. കേരളത്തിലെ വോട്ടര്‍മാര്‍ എല്ലാം അറിയുന്നവരാണ്. അവര്‍ക്കറിയാം ശബരിമലയുടെ പേരില്‍ രാഷ്ട്രീയം കളിക്കുന്നവരെ. വോട്ട് ആര്‍ക്ക് ചെയ്യണമെന്ന് വിശ്വാസികള്‍ക്ക് തീരുമാനിക്കാം. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ശബരിമല വിഷയം നിയമപരമായി പരിഹരിക്കും. ജനങ്ങളുമായുള്ള ഐക്യമാണ് ആന്ധ്രയില്‍ കോണ്‍ഗ്രസിന്റേത്. കഴിഞ്ഞ തവണ രണ്ട് ശതമാനം മാത്രമായിരുന്നു കോണ്‍ഗ്രസിന്റെ വോട്ട് വിഹിതം. 2024-ലേക്കുള്ള പ്രാരംഭ നടപടികളാണ് ഇപ്പോള്‍ സ്വീകരിക്കുന്നത്. അമേഠിയും വയനാടും ജയിച്ചാല്‍ ഏത് സീറ്റ് നിലനിര്‍ത്തണമെന്ന് രാഹുല്‍ ഗാന്ധിയായിരിക്കും തീരുമാനമെടുക്കുക. ഒരു കാര്യം പറഞാല്‍ വിട്ടിട്ട് പോകുന്നയാളല്ല രാഹുല്‍. തനിക്കെതിരെ എന്തെല്ലാം പറഞാലും സി.പി. എമ്മിനെതിരെ ഒന്നും പറയില്ലന്ന രാഹുല്‍ ഗാന്ധിയുടെ നിലപാട് സഹിഷ്ണുത കൊണ്ടാണന്നും മുഖ്യശത്രു ബി.ജെ.പി. തന്നെയെന്നും അദ്ദേഹം പറഞ്ഞു.
വയനാട് പാര്‍ലമെന്റ് മണ്ഡലത്തിലെ എ.ഐ. സി.സി. നിരീക്ഷകന്‍ ടി. ആര്‍. തങ്കബാലു, എ.ഐ.സി.സി. അംഗങ്ങളായ കെ.സി. റോസക്കുട്ടി, പി.കെ. ജയലക്ഷ്മി, വയനാട് ഡി.സി.സി. പ്രസിഡണ്ട് ഐ.സി. ബാലകൃഷ്ണന്‍, യു.ഡി. എഫ്. ചെയര്‍മാന്‍ പി.പി. എ. കരീം, കണ്‍വീനര്‍ എന്‍ .ഡി അപ്പച്ചന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

]]>
https://www.chandrikadaily.com/congress-oomen-chandy-in-udf-press-meet.html/feed 0
തൊഴിലില്ലായ്മ; ബിരുദക്കാര്‍ക്ക് വന്‍ വാഗ്ദാനവുമായി അരുണാചല്‍ പ്രദേശ് കോണ്‍ഗ്രസ് https://www.chandrikadaily.com/arunachal-congress-promise-5000-per-month-for-graduate-jobless.html https://www.chandrikadaily.com/arunachal-congress-promise-5000-per-month-for-graduate-jobless.html#respond Sun, 07 Apr 2019 13:38:39 +0000 http://www.chandrikadaily.com/?p=123691 രാജ്യത്തെ യുവതീ യുവാക്കള്‍ തൊഴിലില്ലായ്മ മൂലം ബുദ്ധിമുട്ടുമ്പോള്‍ ബിരുദക്കാര്‍ക്ക് വന്‍ വാഗ്ദാനവുമായി കോണ്‍ഗ്രസ് നേതൃത്വം. ബിരുദം നേടിയ തൊഴില്‍ രഹിതര്‍ക്ക് പ്രതിമാസം 5,000 രൂപ വാഗ്ദാനവുമായി അരുണാചല്‍ പ്രദേശ് കോണ്‍ഗ്രസാണ് രംഗത്തെത്തിയിരിക്കുന്നത്. ഇന്ത്യയിലെ പാവപ്പെട്ട കുടുംബത്തിന് പ്രതിവര്‍ഷം 75,000 രൂപ നല്‍കുമെന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പ്രഖ്യാപനത്തിന് പിന്നാലെയാണ് സംസ്ഥാന കോണ്‍ഗ്രസ് കമ്മിറ്റിയുടെ ഓഫര്‍. ഒറ്റത്തവണ പദ്ധതിയിലാണ് ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് തുക അനുവദിക്കുന്നത്. കൂടാതെ ഗ്രാമസഭാ തലത്തില്‍ വരുമാനം ഉയര്‍ത്തുമെന്നും സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ താക്കാം സന്‍ജയ് പറഞ്ഞു.

മോദി ഭരണത്തില്‍ തൊഴില്‍ മേഖല സ്തംഭിച്ച അവസ്ഥയില്‍ തൊഴില്‍ രഹിതരായവര്‍ക്ക് താങ്ങു നല്‍കുന്നതാണ് കോണ്‍ഗ്രസിന്റെ പദ്ധതി. ലോകസഭാ തെരഞ്ഞെടുപ്പില്‍ ലെകാംങ് അസംബ്ലിയില്‍ നിന്നും താക്കാം സന്‍ജയ് മത്സരിക്കുന്നുണ്ട്. അരുണാചല്‍ പ്രദേശില്‍ തൊഴിലില്ലാത്തവരുടെ എണ്ണം വളരെ കൂടുതലാണെന്നാണ് പുതിയ പഠനം.

]]>
https://www.chandrikadaily.com/arunachal-congress-promise-5000-per-month-for-graduate-jobless.html/feed 0
ന്യായ് പദ്ധതി നികുതി ഭാരം കെട്ടിവെച്ചാവില്ലെന്ന് രാഹുല്‍ ഗാന്ധി; വിദ്യാര്‍ത്ഥികളുമായി സംവദിച്ച് വീണ്ടും രാഹുല്‍ https://www.chandrikadaily.com/nyay-will-subsume-some-schemes-wont-hike-taxes-rahul-gandhi.html https://www.chandrikadaily.com/nyay-will-subsume-some-schemes-wont-hike-taxes-rahul-gandhi.html#respond Sat, 06 Apr 2019 09:23:17 +0000 http://www.chandrikadaily.com/?p=123559 ന്യൂഡല്‍ഹി: പാവങ്ങള്‍ക്ക് മിനിമം വരുമാനം ഉറപ്പാക്കുന്ന ന്യായ് പദ്ധതി നടപ്പാക്കാന്‍ രാജ്യത്തെ സാധാരണക്കാര്‍ക്കുമേല്‍ പുതിയ നികുതി ഭാരം കെട്ടിവെക്കില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസ് അധികാരത്തില്‍ എത്തിയാല്‍ പദ്ധതി നടപ്പാക്കും. ഇക്കാര്യത്തില്‍ ഒരു സംശയവും വേണ്ട. സാമ്പത്തിക കുറ്റവാളികളില്‍നിന്നും വന്‍കിട കോര്‍പ്പറേറ്റുകളില്‍നിന്നുമായിരിക്കും പദ്ധതി നടപ്പാക്കുന്നതിനുള്ള ഫണ്ട് കണ്ടെത്തുകയെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. പുനെയിലെ വിവിധ കോളജുകളിലേയും വാഴ്‌സിറ്റികളിലേയും വിദ്യാര്‍ത്ഥികളുമായി സംവദിക്കവെ, സദസ്സില്‍നിന്നുള്ള ചോദ്യത്തിന് മറുപടിയായാണ് രാഹുല്‍ ഇക്കാര്യം വ്യക്തമാക്കിയത്.

നരേന്ദ്രമോദി സര്‍ക്കാര്‍ രാജ്യത്തെ 15 അതിസമ്പന്നരുടെ മൂന്നര ലക്ഷം കോടി രൂപക്കുള്ള വായ്പയാണ് എഴുതിത്തള്ളിയത്. പൊതുഖജനാവിനെയാണ് ഇതിനായി കൊള്ളയടിച്ചത്. ഇത്രയും തുക മതി, സ്വപ്‌ന പദ്ധതിയായ ന്യൂനതം ആയ് യോജന (ന്യായ്) നടപ്പാക്കാനെന്നും രാഹുല്‍ പറഞ്ഞു. ഹദാപ്‌സറിലെ മഹാലക്ഷ്മി ലോണ്‍സില്‍ നടന്ന പരിപാടിയില്‍ 4,000ത്തിലധികം വിദ്യാര്‍ത്ഥികളാണ് പങ്കെടുത്തത്. വിദ്യാര്‍ത്ഥികളുടെ ചോദ്യങ്ങള്‍ക്ക് നേരിട്ട് മറുപടി നല്‍കിക്കൊണ്ടാണ് രാഹുല്‍ സദസ്സിന്റെ മനം കവര്‍ന്നത്. റേഡിയോ ജോക്കി മലിഷ്‌കയും നടന്‍ സുഭോദ് ഭാവെയുമായിരുന്നു പരിപാടിയുടെ മോഡറേറ്റര്‍മാര്‍.
വ്യക്തിപരവും രാഷ്ട്രീയവുമായ വിദ്യാര്‍ത്ഥികളുടെ എല്ലാ ചോദ്യങ്ങള്‍ക്കും രാഹുല്‍ മറുപടി നല്‍കി. സംസാരത്തിലുടനീളം പ്രധാനമന്ത്രി നരേന്ദ്രമോദിയേയും ബി.ജെ. പിയേയും ഭരണ കക്ഷിയുടെ കോര്‍പ്പറേറ്റ് പ്രീണന നയങ്ങളേയും രൂക്ഷമായി കടന്നാക്രമിച്ചായിരുന്നു ഓരോ ചോദ്യങ്ങള്‍ക്കുമുള്ള രാഹുലിന്റെ മറുപടി.

വായ്പ എഴുതിത്തള്ളല്‍
ന്യായ് പദ്ധതിക്ക് എങ്ങനെ ഫണ്ട് കണ്ടെത്തുമെന്ന ചോദ്യത്തിന് അനില്‍ അംബാനിയും നീരവ് മോദിയും രാജ്യത്ത് എത്ര പേര്‍ക്ക് തൊഴില്‍ നല്‍കിയെന്ന മറു ചോദ്യവുമായാണ് രാഹുല്‍ മറുപടി പറഞ്ഞു തുടങ്ങിയത്. ഇവിടെയുള്ള വിദ്യാര്‍ത്ഥികളില്‍ എത്ര പേരുടെ വിദ്യാഭ്യാസ വായ്പകള്‍ കേന്ദ്ര സര്‍ക്കാര്‍ എഴുതിത്തള്ളി. നിങ്ങളുടെ പേര് അനില്‍ അംബാനിയും നീരവ് മോദിയുമാണോ, എങ്കില്‍ നിങ്ങളുടെ വായ്പകള്‍ എഴുതിത്തള്ളും. അതല്ല, നിങ്ങള്‍ കര്‍ഷകനോ വിദ്യാര്‍ത്ഥിയോ ആണോ, നിങ്ങളുടെ വായ്പകള്‍ ഒരിക്കലും എഴുതിത്തള്ളില്ല. ഫണ്ടിന്റെ അഭാവമല്ല ഇവിടെ പ്രശ്‌നം. നമ്മുടെ ബാങ്കിങ് സംവിധാനത്തിനു മേല്‍ ആധിപത്യം പുലര്‍ത്തുന്നത് ആരാണോ, അവര്‍ക്കാണ് ആനുകൂല്യങ്ങള്‍ നല്‍കപ്പെടുന്നത്- രാഹുല്‍ പറഞ്ഞു.

പ്രകടന പത്രിക ജനങ്ങളുടെ സ്വപ്‌നം
രാജ്യത്തെ ജനങ്ങളുടെ സ്വപ്‌നങ്ങളും ലക്ഷ്യങ്ങളുമാണ് ലോക്‌സഭാ തെരഞ്ഞെടുപ്പിനായി കോണ്‍ഗ്രസ് പുറത്തിറക്കിയ പ്രകടന പത്രികയെന്ന് രാഹുല്‍. കോണ്‍ഗ്രസിന്റെ സ്വപനമല്ല, രാജ്യത്തെ ജനങ്ങളുടെ സ്വപ്‌നമാണ്. ആ സ്വപ്‌നങ്ങളെ തൊട്ടറിയാന്‍ ഞങ്ങള്‍ വിദ്യാര്‍ത്ഥികളിലേക്ക്, കര്‍ഷകരിലേക്ക്, അഭിഭാഷകരിലേക്ക്, സംരംഭകരിലേക്ക് ഇറങ്ങിച്ചെന്നു. അവരോട് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. ന്യായ് എന്ന ആശയം പോലും വന്നത് കോണ്‍ഗ്രസ് നേതാക്കളില്‍നിന്നല്ല. രാജ്യത്തെ ജനങ്ങളില്‍നിന്നാണ്- രാഹുല്‍ പറഞ്ഞു.

മോദിയോട് വെറുപ്പില്ല
പ്രധാനമന്ത്രി നരേന്ദ്രമോദിയോട് തനിക്ക് വെറുപ്പൊന്നുമില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍. അദ്ദേഹത്തിന്റെ നിലപാടുകളോട് വിയോജിപ്പുണ്ട്. എന്നാല്‍ വ്യക്തിപരമായ വെറുപ്പല്ല. എന്നാല്‍ തന്നോട് അദ്ദേഹത്തിന് അങ്ങനെയാണെന്ന് കരുതുന്നില്ലെന്നും രാഹുല്‍ പറഞ്ഞു.

നോട്ടു നിരോധനം നശീകരണ ആശയം
രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ തകര്‍ക്കുന്ന നശീകരണ സ്വഭാവമുള്ള ആശയമായിരുന്നു നോട്ടു നിരോധനമെന്ന് മറ്റൊരു വിദ്യാര്‍ത്ഥിയുടെ ചോദ്യത്തിന് മറുപടിയായി രാഹുല്‍ ഗാന്ധി പറഞ്ഞു. ഏത് സാമ്പത്തിക വിദഗ്ധനോടും ഇതേക്കുറിച്ച് ചോദിക്കാം. ഭീകരമായ പ്രത്യാഘാതമാണ് അത് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥക്കുമേല്‍ ഏല്‍പ്പിച്ചത്. ആയിരങ്ങള്‍ക്ക് തൊഴില്‍ നഷ്ടമായി. രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച (ജി.ഡി.പി) രണ്ടു ശതമാനം കുറഞ്ഞു. അതിജയിക്കാനാവാത്ത മുറിവാണ് അത് രാജ്യത്തിന് സമ്മാനിച്ചത്. ആ മുറിവുമായി ജീവിക്കുകയല്ലാതെ മറ്റൊരു മാര്‍ഗവും നമുക്ക് മുന്നിലില്ല.

ആരോഗ്യം, വിദ്യാഭ്യാസം
കേന്ദ്രസര്‍ക്കാറിനു കീഴില്‍ 22 ലക്ഷം പോസ്റ്റുകളാണ് ജീവനക്കാരെ നിയമിക്കാതെ ഒഴിച്ചിട്ടിരിക്കുന്നത്. കാര്യക്ഷമമായ പൊതുമേഖലാ സ്ഥാപനങ്ങളിലൂടെ മാത്രമേ രാജ്യത്തിന്റെ വിദ്യാഭ്യാസ, ആരോഗ്യ രംഗത്തെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനാവൂ. ആരോഗ്യ, വിദ്യാഭ്യാസ മേഖലകളില്‍ ഗുണനിലവാരമുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ കൊണ്ടുവരുന്നതില്‍ എന്‍.ഡി.എ സര്‍ക്കാര്‍ പരാജയപ്പെട്ടു. സ്വകാര്യ വല്‍ക്കരണത്തിലൂടെ ഈ മേഖലയിലെ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കപ്പെടുമെന്നായിരുന്നു സര്‍ക്കാര്‍ കണക്കുകൂട്ടല്‍. യു.പി.എ അധികാരത്തില്‍ എത്തിയാല്‍ വിദ്യാഭ്യാസ മേഖലക്ക് നീക്കിവെക്കുന്ന തുക ജി.ഡി.പിയുടെ ആറ് ശതമാനമായി ഉയര്‍ത്തും.

ഒരു ദിവസം നഷ്ടമാകുന്നത് 27,000 തൊഴില്‍
രാജ്യത്ത് ഓരോ 24 മണിക്കൂറിലും നഷ്ടമായിക്കൊണ്ടിരിക്കുന്നത് 27,000 തൊഴില്‍ അവസരങ്ങളാണ്. അയല്‍ രാജ്യമായ ചൈന പ്രതിദിനം 50,000 തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുമ്പോഴാണ് മോദി ഭരണത്തിലെ ഈ ദുരവസ്ഥ. കഴിവും ശേഷിയുമുള്ള വ്യക്തികള്‍ക്ക് അവ ഉപയോഗിക്കാനുള്ള അവസരങ്ങള്‍ നിഷേധിക്കുന്നു. സാമ്പത്തികമായും രാഷ്ട്രീയമായുമുള്ള പിന്തുണയുണ്ടെങ്കില്‍ മാത്രമേ അത്തരം ശേഷികള്‍ ഉപയോഗപ്പെടുത്താനാവൂ.

33 ശതമനം സ്ത്രീ സംവരണം
യു.പി.എ അധികാരത്തില്‍ എത്തിയാല്‍ ലോക്‌സഭ, രാജ്യസഭ, വിവിധ സംസ്ഥാന നിയമസഭകള്‍ എന്നിവിടങ്ങളില്‍ 33 ശതമാനം സ്ത്രീസവരണം നടപ്പാക്കുമെന്ന് രാഹുല്‍ പറഞ്ഞു. ഇതിനു പുറമെ കേന്ദ്ര സര്‍ക്കാര്‍ ജോലികളിലും വനിതകള്‍ക്ക് 33 ശതമാനം സംവരണം കൊണ്ടുവരും.

നീതി ആയോഗ് പിരിച്ചുവിടും
മോദി സര്‍ക്കാര്‍ കൊണ്ടുവന്ന നീതി ആയോഗ് യു.പി.എ അധികാരത്തില്‍ എത്തിയാല്‍ പിരിച്ചുവിടുമെന്ന് രാഹുല്‍ വ്യക്തമാക്കി. പകരം ആസൂത്രണ കമ്മീഷന്‍ പുനഃസ്ഥാപിക്കും. രണ്ടും തമ്മില്‍ വലിയ അന്തരമുണ്ട്. ദേശീയ, അന്തര്‍ദേശീയ തലത്തില്‍ തന്ത്രപരമായി രാജ്യത്തിന്റെ ആവശ്യങ്ങളെ കണ്ടറിഞ്ഞ് പദ്ധതികള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കാന്‍ ശേഷിയുള്ള സ്ഥാപനമാണ് ആസൂത്രണ കമ്മീഷന്‍. എന്നാല്‍ നീതി ആയോഗ് ദേശീയ തലത്തില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്ന സ്ഥാപനമാണ്.

വിദ്യാഭ്യാസ മേഖലയിലെ പ്രശ്‌നങ്ങള്‍
വിദ്യാഭ്യാസ മേഖലയിലെ പ്രശ്‌നങ്ങളും ബോധന രീതികളും സംബന്ധിച്ച് സംവാദങ്ങള്‍ ഉയര്‍ന്നുവരണമെന്ന് രാഹുല്‍ പറഞ്ഞു. അത്തരം വിമര്‍ശനങ്ങളെ ക്രിയാത്മകമായി ഉള്‍കൊള്ളാന്‍ തനിക്കു കഴിയും. എന്നാല്‍ നമ്മുടെ പ്രധാനമന്ത്രിക്ക് അങ്ങനെയല്ല. ഇത്തരം വിമര്‍ശനങ്ങളെ അദ്ദേഹം സ്വാഗതം ചെയ്യില്ല. താന്‍ മാത്രമാണ് എല്ലാം അറിയുന്നവനെന്നും മറ്റുള്ളവരെല്ലാം ഒന്നും അറിയാത്തവരാണെന്നുമാണ് അദ്ദേഹത്തിന്റെ ധാരണ.

ബാലാകോട്ട്: ക്രഡിറ്റ് വ്യോമസേനക്ക്
ബാലാകോട്ടിലെ ജെയ്‌ഷെ മുഹമ്മദ് ഭീകര ക്യാമ്പുകള്‍ക്കു നേരെ നടന്ന മിന്നലാക്രമണത്തിന്റെ പൂര്‍ണ ക്രഡിറ്റ് ഇന്ത്യന്‍ വ്യോമസേനക്കാണെന്ന് രാഹുല്‍ ഗാന്ധി. ആര്‍ക്കാണ് ബാലാകോട്ട് നടപടിയുടെ ക്രഡിറ്റെന്ന വിദ്യാര്‍ത്ഥികളുടെ ചോദ്യത്തിനായിരുന്നു രാഹുലിന്റെ പ്രതികരണം. സൈനിക നടപടിയെ രാഷ്ട്രീയ വല്‍ക്കരിക്കുന്നതിനോട് തനിക്ക് യോജിപ്പില്ല. താനത് ചെയ്യുകയുമില്ല. മോദി അങ്ങനെ ചെയ്യുന്നത് അദ്ദേഹത്തിന്റെ ചോയിസ് ആണ്. അത് ജനത്തിനറിയാം.

60 നല്ല വിരമിക്കല്‍ പ്രായം
രാഷ്ട്രീയക്കാര്‍ക്ക് വിരമിക്കല്‍ പ്രായം വേണമെന്ന് ചിന്തിക്കുന്നുണ്ടോ എന്ന ചോദ്യത്തിന്, 60 നല്ല വിരമിക്കല്‍ പ്രായമാണെന്നായിരുന്നു രാഹുലിന്റെ കമന്‍ഡ്.

]]>
https://www.chandrikadaily.com/nyay-will-subsume-some-schemes-wont-hike-taxes-rahul-gandhi.html/feed 0
ക്ഷേമവും അഭിവൃദ്ധിയും ഉറപ്പു നല്‍കി കോണ്‍ഗ്രസ് മാനിഫെസ്റ്റോ പുറത്തിറക്കി https://www.chandrikadaily.com/as-congress-manifesto-release-rahul-gandhis-dig-at-pm-modi-with-5-big-ideas.html https://www.chandrikadaily.com/as-congress-manifesto-release-rahul-gandhis-dig-at-pm-modi-with-5-big-ideas.html#respond Tue, 02 Apr 2019 09:05:40 +0000 http://www.chandrikadaily.com/?p=123100 കര്‍ഷകക്ഷേമവും സമൃദ്ധിയും സാമൂഹികക്ഷേമവും മുദ്രാവാക്യമാക്കി കോണ്‍ഗ്രസ് മാനിഫെസ്റ്റോ പുറത്തിറങ്ങി. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയാണ് ന്യൂഡല്‍ഹിയില്‍ 2019 ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പ്രകടപത്രിക പുറത്തിറക്കിയത്. ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിനും കാര്‍ഷിക മേഖലയുടെ ഉന്നമനത്തിനും വിദ്യാഭ്യാസ മേഖലയ്ക്കും പ്രഥമ പരിഗണന നല്‍കിയാണ് പ്രകടപത്രിക.

കര്‍ഷകര്‍ക്കായി പ്രത്യേക ബഡ്ജറ്റ് പ്രഖ്യാപനവും കാര്‍ഷിക കടംവീട്ടാത്തത് ക്രിമിനല്‍ കുറ്റത്തില്‍ നിന്നും സിവില്‍ കുറ്റമാക്കി ചുരുക്കിയുമായി കോണ്‍ഗ്രസിന്റെ കാര്‍ഷിക നയം. കാര്‍ഷിക കടങ്ങള്‍ എഴുതിതള്ളും, കര്‍ഷകകടബാധ്യത മൂലം ഒരു കര്‍ഷകനും ജയിലില്‍ കിടക്കേണ്ടിവരില്ലെന്ന് രാഹുല്‍ ഗാന്ധി യോഗത്തില്‍ പ്രഖ്യാപിച്ചു.

വിദ്യാഭ്യാസത്തിനായി രാജ്യത്തിന്റെ ആറ് ശതമാനം ജിഡിപി മാറ്റിവെച്ചും 12ാം ക്ലാസുവരെ നിര്‍ബന്ധിത സൗജന്യ വിദ്യാഭ്യാസവും പ്രഖ്യാപിച്ചു. പൊതുമേഖലയില്‍ മാത്രം 34ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും, 22ലക്ഷം സര്‍ക്കാര്‍ ഒഴിവുകള്‍ നികത്തും, പാവപ്പെട്ടവരുടെ അക്കൗണ്ടില് 72000 രൂപ ഒരോവര്‍ഷവും നിക്ഷേപിക്കുന്ന ന്യായ് പദ്ധതി, തൊഴിലുറപ്പ് പദ്ധതിയിലെ തൊഴില്‍ ദിനങ്ങള്‍ 150 ആക്കി വര്‍ദ്ധിപ്പിക്കല്‍ തുടങ്ങിയവയാണ് പ്രധാന പ്രഖ്യാപനങ്ങള്‍. ദാരിദ്ര നിര്‍മാര്‍ജനം, കാര്‍ഷിക മേഖല, സ്ത്രീ സുരക്ഷ, തൊഴില്‍ 5 പ്രധാനപ്പെട്ട വിഷയങ്ങള്‍ക്ക് പ്രധാന്യം നല്‍കിയാണ് പ്രകടനപത്രിക പുറത്തിറക്കിയത്. സോണിയാ ഗാന്ധി, ഡോ. മന്‍മോഹന്‍സിങ് തുടങ്ങിയവരുടെ സാന്നിദ്യത്തിലായിരുന്നു പ്രകടനപത്രിക പുറത്തിറക്കിയത്.

]]>
https://www.chandrikadaily.com/as-congress-manifesto-release-rahul-gandhis-dig-at-pm-modi-with-5-big-ideas.html/feed 0