<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>congress vs bjp &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/congress-vs-bjp/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sat, 23 Mar 2019 05:40:34 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>congress vs bjp &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ബി.ജെ.പിയില്&#x200d; മത്സരിക്കുന്നത് അധിക്ഷേപിക്കുന്നതിന് തുല്യം; തുറന്നടിച്ച് പിജെ കുര്യന്&#x200d;</title>
		<link>https://www.chandrikadaily.com/p-j-kurien-dismiss-claims-of-turning-bjp-candidate-in-pathanamthitta.html</link>
					<comments>https://www.chandrikadaily.com/p-j-kurien-dismiss-claims-of-turning-bjp-candidate-in-pathanamthitta.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 23 Mar 2019 05:36:06 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[BJP Candidate]]></category>
		<category><![CDATA[congress vs bjp]]></category>
		<category><![CDATA[PJ Kurian]]></category>
		<category><![CDATA[RSS agenda]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=122026</guid>

					<description><![CDATA[പത്തനംത്തിട്ടയില്&#x200d; ബിജെപി സ്ഥാനാര്&#x200d;ത്ഥിയാവുമെന്ന രീതിയിലുള്ള തനിക്കെതിരെ നടക്കുന്ന പ്രചാരണങ്ങള്&#x200d; നിഷേധിച്ച് പി ജെ കുര്യന്&#x200d;. സ്ഥാനാര്&#x200d;ത്ഥിയാവണമെങ്കില്&#x200d; എനിക്ക് കോണ്&#x200d;ഗ്രസില്&#x200d; സ്ഥാനാര്&#x200d;ത്ഥിയാവാമായിരുന്നു. അത് വേണ്ട എന്ന പറഞ്ഞ ആളാണ്. ബി ജെ പിയില്&#x200d; മല്&#x200d;സരിക്കുമെന്ന് രീതിയിലുള്ള പ്രചാരണങ്ങള്&#x200d; തന്നെ അധിഷേപിക്കുന്നതിന് തുല്യമാണെന്നും പിജെ കുര്യന്&#x200d; വ്യക്തമാക്കി. ബിജെപിയിലെ നേതാക്കളുമായി നല്ല ബന്ധം പുലര്&#x200d;ത്തുന്നു എന്നതിന്റെ അര്&#x200d;ത്ഥം താന്&#x200d; അവരുടെ ആളായി എന്നല്ല. തെറ്റായ പ്രചാരണം മര്യാദകേടാണ്. ഇത് നടത്തുന്നത് ആരാണെന്ന് കണ്ടെത്തണമെന്ന് പി ജെ കുര്യാന്&#x200d; പത്തനംതിട്ടയില്&#x200d; പറഞ്ഞു. [&#8230;]]]></description>
										<content:encoded><![CDATA[
<p>പത്തനംത്തിട്ടയില്&#x200d; ബിജെപി സ്ഥാനാര്&#x200d;ത്ഥിയാവുമെന്ന രീതിയിലുള്ള തനിക്കെതിരെ നടക്കുന്ന പ്രചാരണങ്ങള്&#x200d; നിഷേധിച്ച് പി ജെ കുര്യന്&#x200d;. സ്ഥാനാര്&#x200d;ത്ഥിയാവണമെങ്കില്&#x200d; എനിക്ക് കോണ്&#x200d;ഗ്രസില്&#x200d; സ്ഥാനാര്&#x200d;ത്ഥിയാവാമായിരുന്നു. അത് വേണ്ട എന്ന പറഞ്ഞ ആളാണ്. ബി ജെ പിയില്&#x200d; മല്&#x200d;സരിക്കുമെന്ന് രീതിയിലുള്ള പ്രചാരണങ്ങള്&#x200d; തന്നെ അധിഷേപിക്കുന്നതിന് തുല്യമാണെന്നും പിജെ കുര്യന്&#x200d; വ്യക്തമാക്കി. </p>



<p>ബിജെപിയിലെ നേതാക്കളുമായി നല്ല ബന്ധം പുലര്&#x200d;ത്തുന്നു എന്നതിന്റെ അര്&#x200d;ത്ഥം താന്&#x200d; അവരുടെ ആളായി എന്നല്ല. തെറ്റായ പ്രചാരണം മര്യാദകേടാണ്. ഇത് നടത്തുന്നത് ആരാണെന്ന് കണ്ടെത്തണമെന്ന് പി ജെ കുര്യാന്&#x200d; പത്തനംതിട്ടയില്&#x200d; പറഞ്ഞു.</p>



<p>പത്തനംതിട്ടയില്&#x200d; യുഡിഎഫ് വമ്പന്&#x200d; വിജയം കരസ്ഥമാക്കുമെന്നും അത് കൂടുതല്&#x200d; വോട്ടോടെയായിരിക്കുമെന്നും പി ജെ കുര്യന്&#x200d; പറഞ്ഞു. </p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/p-j-kurien-dismiss-claims-of-turning-bjp-candidate-in-pathanamthitta.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഗുജറാത്തില്&#x200d; ബി.ജെ.പിക്ക് കനത്ത തിരിച്ചടി; മുന്&#x200d;മന്ത്രി കോണ്&#x200d;ഗ്രസിലേക്ക്</title>
		<link>https://www.chandrikadaily.com/former-bjp-minister-moves-congress-news.html</link>
					<comments>https://www.chandrikadaily.com/former-bjp-minister-moves-congress-news.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 22 Jan 2019 03:30:05 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Ahammed patel]]></category>
		<category><![CDATA[amith sha]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[congress vs bjp]]></category>
		<category><![CDATA[narendra modi]]></category>
		<category><![CDATA[rahul gandhi]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=117010</guid>

					<description><![CDATA[അഹമ്മദാബാദ്: ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഗുജറാത്തില്&#x200d; ബി.ജെ.പിക്കു കനത്ത തിരിച്ചടി. ബി.ജെ.പിയുടെ രണ്ടു നേതാക്കള്&#x200d; പാര്&#x200d;ട്ടി വിട്ട് കോണ്&#x200d;ഗ്രസ്സില്&#x200d; ചേര്&#x200d;ന്നു. മുന്&#x200d; ബി.ജെ.പി മന്ത്രി ബിമല്&#x200d; ഷാ, മുന്&#x200d; എം.എല്&#x200d;.എയായ അനില്&#x200d; പട്ടേല്&#x200d; എന്നിവരാണ് കോണ്&#x200d;ഗ്രസ്സിനൊപ്പം ചേര്&#x200d;ന്നത്. കോണ്&#x200d;ഗ്രസ് ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ് ഇരുവരും പാര്&#x200d;ട്ടി അംഗത്വം സ്വീകരിച്ചത്. മുതിര്&#x200d;ന്ന കോണ്&#x200d;ഗ്രസ് നേതാവ് അഹമ്മദ് പട്ടേലിന്റെ സാന്നിധ്യത്തിലായിരുന്നു ഇരുവരും കോണ്&#x200d;ഗ്രസ്സിനൊപ്പം ചേര്&#x200d;ന്നത്.]]></description>
										<content:encoded><![CDATA[
<p>അഹമ്മദാബാദ്: ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഗുജറാത്തില്&#x200d; ബി.ജെ.പിക്കു കനത്ത തിരിച്ചടി. ബി.ജെ.പിയുടെ രണ്ടു നേതാക്കള്&#x200d; പാര്&#x200d;ട്ടി വിട്ട് കോണ്&#x200d;ഗ്രസ്സില്&#x200d; ചേര്&#x200d;ന്നു. </p>



<p>മുന്&#x200d; ബി.ജെ.പി മന്ത്രി ബിമല്&#x200d; ഷാ, മുന്&#x200d; എം.എല്&#x200d;.എയായ അനില്&#x200d; പട്ടേല്&#x200d; എന്നിവരാണ് കോണ്&#x200d;ഗ്രസ്സിനൊപ്പം ചേര്&#x200d;ന്നത്. കോണ്&#x200d;ഗ്രസ് ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ് ഇരുവരും പാര്&#x200d;ട്ടി അംഗത്വം സ്വീകരിച്ചത്. മുതിര്&#x200d;ന്ന കോണ്&#x200d;ഗ്രസ് നേതാവ് അഹമ്മദ് പട്ടേലിന്റെ സാന്നിധ്യത്തിലായിരുന്നു ഇരുവരും കോണ്&#x200d;ഗ്രസ്സിനൊപ്പം ചേര്&#x200d;ന്നത്. </p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/former-bjp-minister-moves-congress-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വോട്ടിങ് യന്ത്രത്തില്&#x200d; അട്ടിമറി; പ്രതികരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്&#x200d; രംഗത്ത്</title>
		<link>https://www.chandrikadaily.com/election-commission-about-evm-hacking-news.html</link>
					<comments>https://www.chandrikadaily.com/election-commission-about-evm-hacking-news.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 22 Jan 2019 03:06:25 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[congress vs bjp]]></category>
		<category><![CDATA[EVM SCAM]]></category>
		<category><![CDATA[narendra modi]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=117006</guid>

					<description><![CDATA[ന്യൂഡല്&#x200d;ഹി: ഇ.വി.എം വോട്ടിങ് യന്ത്രങ്ങളുമായി ബന്ധപ്പെട്ട ആരോപണങ്ങളില്&#x200d; പ്രതികരിച്ച് തെരഞ്ഞെടുപ്പ് കമ്മിഷന്&#x200d; രംഗത്ത്. വോട്ടിംഗ് യന്ത്രങ്ങള്&#x200d; സുരക്ഷിതമാണെന്നും യാതൊരു തരത്തിലുമുള്ള തിരിമറി നടത്താന്&#x200d; സാധിക്കില്ലെന്നും തെരഞ്ഞെടുപ്പ് കമ്മിഷന്&#x200d; വ്യക്തമാക്കി. അതേസമയം, ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്&#x200d; പറഞ്ഞു. അമേരിക്കന്&#x200d; ഹാക്കറായ സയിദ് ഷുജയാണ് 2014-ലെ തെരഞ്ഞെടുപ്പില്&#x200d; ഇന്ത്യയില്&#x200d; വോട്ടിങ് മെഷീനില്&#x200d; അട്ടിമറി നടന്നുവെന്ന് വെളിപ്പെടുത്തിയത്. വോട്ടിങ്് യന്ത്രത്തില്&#x200d; വയര്&#x200d;ലെസ് ആശയ വിനിമയത്തിലൂടെ ഒരു വിവരവും എത്തിക്കാനാവില്ലെന്ന് സങ്കേതിക വിദഗ്ദ്ധന്&#x200d; ഡോ.രജത് മൂന പറഞ്ഞു. ബി.ജെ.പി വന്&#x200d;ജയം [&#8230;]]]></description>
										<content:encoded><![CDATA[
<p>ന്യൂഡല്&#x200d;ഹി: ഇ.വി.എം വോട്ടിങ് യന്ത്രങ്ങളുമായി ബന്ധപ്പെട്ട ആരോപണങ്ങളില്&#x200d; പ്രതികരിച്ച് തെരഞ്ഞെടുപ്പ് കമ്മിഷന്&#x200d; രംഗത്ത്. വോട്ടിംഗ് യന്ത്രങ്ങള്&#x200d; സുരക്ഷിതമാണെന്നും യാതൊരു തരത്തിലുമുള്ള തിരിമറി നടത്താന്&#x200d; സാധിക്കില്ലെന്നും തെരഞ്ഞെടുപ്പ് കമ്മിഷന്&#x200d; വ്യക്തമാക്കി. അതേസമയം, ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്&#x200d; പറഞ്ഞു. അമേരിക്കന്&#x200d; ഹാക്കറായ സയിദ് ഷുജയാണ് 2014-ലെ തെരഞ്ഞെടുപ്പില്&#x200d; ഇന്ത്യയില്&#x200d; വോട്ടിങ് മെഷീനില്&#x200d; അട്ടിമറി നടന്നുവെന്ന് വെളിപ്പെടുത്തിയത്. </p>



<p>വോട്ടിങ്് യന്ത്രത്തില്&#x200d; വയര്&#x200d;ലെസ് ആശയ വിനിമയത്തിലൂടെ ഒരു വിവരവും എത്തിക്കാനാവില്ലെന്ന് സങ്കേതിക വിദഗ്ദ്ധന്&#x200d; ഡോ.രജത് മൂന പറഞ്ഞു. ബി.ജെ.പി വന്&#x200d;ജയം നേടിയ ലോക്‌സഭാ തെരഞ്ഞെടുപ്പുകള്&#x200d;ക്ക് പുറമെ ഉത്തര്&#x200d;പ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പുകളിലും അട്ടിമറി നടന്നതായും അമേരിക്കന്&#x200d; ഹാക്കര്&#x200d; ലണ്ടനില്&#x200d; നടത്തിയ ഹാക്കത്തണില്&#x200d; വെളിപ്പെടുത്തി.</p>



<p>2014-ല്&#x200d; ബി.ജെ.പി വിജയിച്ച പൊതുതിരഞ്ഞെടുപ്പില്&#x200d; കൃത്രിമം നടന്നിട്ടുണ്ടെന്നും അന്ന് കോണ്&#x200d;ഗ്രസിന് 201 നഷ്ടമായെന്നും വെളിപ്പെടുത്തലില്&#x200d; പറയുന്നു. നരേന്ദ്ര മോദി മന്ത്രിസഭയിലെ മന്ത്രിയായിരുന്ന ഗോപിനാഥ് മുണ്ടെ കൊല്ലപ്പെട്ടത് ഹാക്കിങിനെ കുറിച്ച് വിവരം ലഭിച്ചതിനെ തുടര്&#x200d;ന്നായിരുന്നു. അദ്ദേഹത്തിന്റെ മരണത്തില്&#x200d; കേസ് രജിസ്റ്റര്&#x200d; ചെയ്ത എന്&#x200d;.ഐ.എ ഉദ്യോഗസ്ഥനായ തന്&#x200d;സില്&#x200d; മുഹമ്മദിനെയും കൊലപ്പെടുത്തിയെന്നും ഹാക്കര്&#x200d; പറയുന്നു.</p>



<p>2015-ലെ ഡല്&#x200d;ഹി തെരഞ്ഞെടുപ്പില്&#x200d; ഹാക്കിങ് പാതിവഴി ഉപേക്ഷിച്ചു. ഇതിനെ തുടര്&#x200d;ന്നാണ് അവിടെ ആം ആദ്മി പാര്&#x200d;ട്ടി വിജയിച്ചത്. വോട്ടിംഗ് മെഷിന്&#x200d; ഹാക്ക് ചെയ്യാനാകുമോ എന്ന് എസ്.പി, ബി.എസ്.പി, കോണ്&#x200d;ഗ്രസ് എന്നീ പാര്&#x200d;ട്ടികള്&#x200d; അന്വേഷിച്ചു. ഇക്കാര്യം പുറം ലോകത്തെത്തിക്കാന്&#x200d; ആം ആദ്മി പാര്&#x200d;ട്ടി ശ്രമിച്ചു. ഇക്കാര്യങ്ങള്&#x200d; തെളിവുകളോടെ ഇന്ത്യയിലെ പ്രധാനപ്പെട്ട മാധ്യമപ്രവര്&#x200d;ത്തകരെ അറിയിച്ചിരുന്നെന്നും സയിദ് ഷുജ പറയുന്നു</p>



<p>അടുത്തിടെ നടന്ന തിരഞ്ഞെടുപ്പില്&#x200d; ഹാക്കിങ് തടഞ്ഞതിനെ തുടര്&#x200d;ന്നാണ് മദ്ധ്യപ്രദേശ്, രാജസ്ഥാന്&#x200d;, ചത്തീസ്ഗഡ് എന്നിവിടങ്ങളില്&#x200d; ബി.ജെ.പി പരാജയപ്പെട്ടത്. വോട്ടിങ് മെഷിന്&#x200d; ഹാക്ക് ചെയ്യുന്നതിനായി റിലയന്&#x200d;സ് കമ്മ്യൂണിക്കേഷനാണ് ബി.ജെ.പിയെ സഹായിച്ചത്. അന്തരിച്ച പ്രമുഖ മാദ്ധ്യമപ്രവര്&#x200d;ത്തക ഗൗരി ലങ്കേഷിന് ഇക്കാര്യം അറിയാമായിരുന്നു. അവര്&#x200d; ഇതുമായി ബന്ധപ്പെട്ട് റിപ്പോര്&#x200d;ട്ട് ചെയ്യാനിരിക്കെയാണ് കൊല്ലപ്പെട്ടതെന്നും സയിദ് ഷുജ വെളിപ്പെടുത്തുന്നു. </p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/election-commission-about-evm-hacking-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കര്&#x200d;ണാടക: ബി.ജെ.പി തന്ത്രങ്ങള്&#x200d; പൊളിഞ്ഞു; യെദിയൂരപ്പ മടങ്ങി</title>
		<link>https://www.chandrikadaily.com/karnataka-bjp-lost-their-dreams.html</link>
					<comments>https://www.chandrikadaily.com/karnataka-bjp-lost-their-dreams.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Thu, 17 Jan 2019 08:26:22 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[congress vs bjp]]></category>
		<category><![CDATA[KARNADAKA]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=116543</guid>

					<description><![CDATA[ബെംഗളൂരു: കര്&#x200d;ണാടകയില്&#x200d; കോണ്&#x200d;ഗ്രസ്-ജെ.ഡി.യു ഗവണ്&#x200d;മെന്റിനെ താഴെയിറക്കാനുള്ള ബി.ജെ.പിയുടെ തന്ത്രങ്ങള്&#x200d; കോണ്&#x200d;ഗ്രസ് നേതൃത്വം പൊളിച്ചു. ഹരിയാനയില്&#x200d; റിസോര്&#x200d;ട്ടില്&#x200d; താമസിപ്പിച്ചിരുന്ന എം.എല്&#x200d;.എമാരുമായി യെദിയൂരപ്പ സംസ്ഥാനത്തേക്ക് മടങ്ങി. ബാക്കിയുള്ള എം.എല്&#x200d;.എമാരും ഇന്നും നാളെയുമായി തിരിച്ചെത്തുമെന്ന് ബി.ജെ.പി കേന്ദ്രങ്ങള്&#x200d; വ്യക്തമാക്കി. കോണ്&#x200d;ഗ്രസില്&#x200d; നിന്ന് എം.എല്&#x200d;.എമാരെ റാഞ്ചി സര്&#x200d;ക്കാറിനെ മറിച്ചിടാനായിരുന്നു ബി.ജെ.പിയുടെ ലക്ഷ്യം. എന്നാല്&#x200d; ബി.ജെ.പി തന്ത്രങ്ങള്&#x200d;ക്ക് ഡി.കെ ശിവകുമാറിന്റെ നേതൃത്വത്തില്&#x200d; കോണ്&#x200d;ഗ്രസ് മറുതന്ത്രം മെനഞ്ഞതോടെ ബി.ജെ.പിയുടെ ലക്ഷ്യം പൊളിഞ്ഞു. മൂന്ന് കോണ്&#x200d;ഗ്രസ് എം.എല്&#x200d;.എമാരെയാണ് ബി.ജെ.പി ലക്ഷ്യം വെച്ചിരുന്നത്. എന്നാല്&#x200d; കോണ്&#x200d;ഗ്രസ് നേതൃത്വം ഇടപെട്ടതോടെ [&#8230;]]]></description>
										<content:encoded><![CDATA[<p>ബെംഗളൂരു: കര്&#x200d;ണാടകയില്&#x200d; കോണ്&#x200d;ഗ്രസ്-ജെ.ഡി.യു ഗവണ്&#x200d;മെന്റിനെ താഴെയിറക്കാനുള്ള ബി.ജെ.പിയുടെ തന്ത്രങ്ങള്&#x200d; കോണ്&#x200d;ഗ്രസ് നേതൃത്വം പൊളിച്ചു. ഹരിയാനയില്&#x200d; റിസോര്&#x200d;ട്ടില്&#x200d; താമസിപ്പിച്ചിരുന്ന എം.എല്&#x200d;.എമാരുമായി യെദിയൂരപ്പ സംസ്ഥാനത്തേക്ക് മടങ്ങി. ബാക്കിയുള്ള എം.എല്&#x200d;.എമാരും ഇന്നും നാളെയുമായി തിരിച്ചെത്തുമെന്ന് ബി.ജെ.പി കേന്ദ്രങ്ങള്&#x200d; വ്യക്തമാക്കി.</p>
<p>കോണ്&#x200d;ഗ്രസില്&#x200d; നിന്ന് എം.എല്&#x200d;.എമാരെ റാഞ്ചി സര്&#x200d;ക്കാറിനെ മറിച്ചിടാനായിരുന്നു ബി.ജെ.പിയുടെ ലക്ഷ്യം. എന്നാല്&#x200d; ബി.ജെ.പി തന്ത്രങ്ങള്&#x200d;ക്ക് ഡി.കെ ശിവകുമാറിന്റെ നേതൃത്വത്തില്&#x200d; കോണ്&#x200d;ഗ്രസ് മറുതന്ത്രം മെനഞ്ഞതോടെ ബി.ജെ.പിയുടെ ലക്ഷ്യം പൊളിഞ്ഞു. മൂന്ന് കോണ്&#x200d;ഗ്രസ് എം.എല്&#x200d;.എമാരെയാണ് ബി.ജെ.പി ലക്ഷ്യം വെച്ചിരുന്നത്. എന്നാല്&#x200d; കോണ്&#x200d;ഗ്രസ് നേതൃത്വം ഇടപെട്ടതോടെ ഇവര്&#x200d; കഴിഞ്ഞ ദിവസം തിരിച്ചെത്തുകയായിരുന്നു.</p>
<p>എ.ഐ.സി.സി നിരീക്ഷകന്&#x200d; കെ.വി വേണുഗോപാല്&#x200d;, ഡി.കെ ശിവകുമാര്&#x200d;, ഉപമുഖ്യമന്ത്രി ജി പരമേശ്വര എന്നിവരുടെ നേതൃത്വത്തിലാണ് കോണ്&#x200d;ഗ്രസ് ബി.ജെ.പിയെ മുട്ടുകുത്തിച്ചത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/karnataka-bjp-lost-their-dreams.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മോദിയെ രാഹുല്&#x200d; ആലിംഗനം ചെയ്യുന്ന ചിത്രം പോസ്റ്ററാക്കി കോണ്&#x200d;ഗ്രസ്</title>
		<link>https://www.chandrikadaily.com/mumbai-congress-poster-rahul-gandhi-hugs-pm-modi.html</link>
					<comments>https://www.chandrikadaily.com/mumbai-congress-poster-rahul-gandhi-hugs-pm-modi.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 22 Jul 2018 17:26:21 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[congress vs bjp]]></category>
		<category><![CDATA[modi hug]]></category>
		<category><![CDATA[modi-rahul]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=95630</guid>

					<description><![CDATA[മുംബൈ: ലോക്‌സഭയില്&#x200d; മോദിക്കെതിരായ തീപ്പൊരി പ്രസംഗത്തിനു ശേഷം രാഹുല്&#x200d; ഗാന്ധി അപ്രതീക്ഷിതമായി മോദിയെ സ്‌നേഹാലിംഗനം ചെയ്ത ചിത്രം പോസ്റ്ററാക്കി കോണ്&#x200d;ഗ്രസ്. ലോക്‌സഭയില്&#x200d; നടന്ന അവിശ്വാസ പ്രമേയ ചര്&#x200d;ച്ചയ്ക്ക് അവസാനമാണ് രാഹുല്&#x200d; മോദിയെ ആലിംഗനം ചെയ്തത്. നിങ്ങള്&#x200d; എന്നെ പപ്പുവെന്നും മറ്റും വിളിച്ച് അധിക്ഷേപിക്കുമായിരിക്കുമെന്നും എന്നാല്&#x200d; എനിക്ക് വെറുപ്പില്ലെന്നും പറഞ്ഞാണ് രാഹുല്&#x200d; മോദിയെ ആലിംഗനം ചെയ്തത്. ആ അപ്രതീക്ഷിത സ്‌നേഹാലിംഗനത്തെ പോസ്റ്ററാക്കി നേട്ടം കൊയ്യുകയാണ് ഇപ്പോള്&#x200d; കോണ്&#x200d;ഗ്രസ്. നമ്മള്&#x200d; സ്‌നേഹിച്ചാണു ജയിക്കുന്നത്, വെറുപ്പു കൊണ്ടല്ല&#8217; എന്ന വാക്യത്തോടെയാണു പോസ്റ്റര്&#x200d; [&#8230;]]]></description>
										<content:encoded><![CDATA[<p>മുംബൈ: ലോക്‌സഭയില്&#x200d; മോദിക്കെതിരായ തീപ്പൊരി പ്രസംഗത്തിനു ശേഷം രാഹുല്&#x200d; ഗാന്ധി അപ്രതീക്ഷിതമായി മോദിയെ സ്‌നേഹാലിംഗനം ചെയ്ത ചിത്രം പോസ്റ്ററാക്കി കോണ്&#x200d;ഗ്രസ്. ലോക്‌സഭയില്&#x200d; നടന്ന അവിശ്വാസ പ്രമേയ ചര്&#x200d;ച്ചയ്ക്ക് അവസാനമാണ് രാഹുല്&#x200d; മോദിയെ ആലിംഗനം ചെയ്തത്. നിങ്ങള്&#x200d; എന്നെ പപ്പുവെന്നും മറ്റും വിളിച്ച് അധിക്ഷേപിക്കുമായിരിക്കുമെന്നും എന്നാല്&#x200d; എനിക്ക് വെറുപ്പില്ലെന്നും പറഞ്ഞാണ് രാഹുല്&#x200d; മോദിയെ ആലിംഗനം ചെയ്തത്. ആ അപ്രതീക്ഷിത സ്‌നേഹാലിംഗനത്തെ പോസ്റ്ററാക്കി നേട്ടം കൊയ്യുകയാണ് ഇപ്പോള്&#x200d; കോണ്&#x200d;ഗ്രസ്. നമ്മള്&#x200d; സ്‌നേഹിച്ചാണു ജയിക്കുന്നത്, വെറുപ്പു കൊണ്ടല്ല&#8217; എന്ന വാക്യത്തോടെയാണു പോസ്റ്റര്&#x200d; തയാറാക്കിയിട്ടുള്ളത്.</p>
<blockquote class="twitter-tweet" data-lang="en">
<p dir="ltr" lang="hi">हम नफ़रत से नहीं प्यार से जीतेंगे। <a href="https://twitter.com/hashtag/IAmCongress?src=hash&amp;ref_src=twsrc%5Etfw">#IAmCongress</a> <a href="https://t.co/Ygv09TmDNy">pic.twitter.com/Ygv09TmDNy</a></p>
<p>— MumbaiCongress (@INCMumbai) <a href="https://twitter.com/INCMumbai/status/1020648507936575488?ref_src=twsrc%5Etfw">July 21, 2018</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p>
<p>ആലിംഗന ചിത്രത്തോടൊപ്പം രാഹുല്&#x200d;, സോണിയ എന്നിവരുടെ ചിത്രങ്ങളും ഉള്&#x200d;പ്പെടുത്തി മുംബൈയിലെ കോണ്&#x200d;ഗ്രസ് പ്രവര്&#x200d;ത്തകരാണു പോസ്റ്റര്&#x200d; സ്ഥാപിച്ചത്. സമൂഹമാധ്യമങ്ങളിലും പുറത്തും രാഹുലിന്റെ ആലിംഗനം വലിയ തോതില്&#x200d; ചര്&#x200d;ച്ചയായിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/mumbai-congress-poster-rahul-gandhi-hugs-pm-modi.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കര്&#x200d;ണാടക തെരഞ്ഞെടുപ്പ്: യോഗിയുടെ നിലപാടിനെ ചോദ്യം ചെയ്ത് സിദ്ധരാമയ്യ;  പ്രചരണം നിര്&#x200d;ത്തിവെച്ച് യോഗി യുപിയിലേക്ക് മടങ്ങി</title>
		<link>https://www.chandrikadaily.com/siddaramaih-attacks-yogi-for-his-negligence-over-disaster.html</link>
					<comments>https://www.chandrikadaily.com/siddaramaih-attacks-yogi-for-his-negligence-over-disaster.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 04 May 2018 13:48:24 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[#YogiAdityanath]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[congress vs bjp]]></category>
		<category><![CDATA[Karnataka]]></category>
		<category><![CDATA[karnataka assembly election]]></category>
		<category><![CDATA[siddaramaiah]]></category>
		<category><![CDATA[yogi adhityanath]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=83268</guid>

					<description><![CDATA[ബെംഗളൂരു: കര്&#x200d;ണാടക നിയമസഭാ തെരഞ്ഞെടുപ്പില്&#x200d; ബി.ജെ.പി പ്രചാരണത്തിനായി സംസ്ഥാനത്തുണ്ടായിരുന്ന ഉത്തര്&#x200d;പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കര്&#x200d;ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ പരിഹാസത്തെ തുടര്&#x200d;ന്ന് യു.പിയിലേക്ക് തിരിച്ചുപോയി. യോഗി ഭരിക്കുന്ന യു.പിയില്&#x200d; ശക്തമായ പൊടിക്കാറ്റിനെ തുടര്&#x200d;ന്ന് 73 പേര്&#x200d; മരിച്ചിട്ടും മുഖ്യമന്ത്രി കര്&#x200d;ണാടകയില്&#x200d; ബി.ജെ.പിക്ക് വേണ്ടി പ്രചാരണം തുടരുന്നതിന്റെ പ്രസക്തി സിദ്ധരാമയ്യ ചോദ്യം ചെയ്തതിനെ തുടര്&#x200d;ന്നാണ് യോഗി അടിയന്തിരമായി യു.പിയിലേക്ക് മടങ്ങിയത്. 64 ഓളം പേര്&#x200d; ഉത്തര്&#x200d;പ്രദേശില്&#x200d; പൊടിക്കാറ്റില്&#x200d; മരിച്ചിരിക്കുന്നു. മരണപ്പെട്ടവര്&#x200d;ക്കും കുടുംബത്തിനും എന്റെ അനുശോചനങ്ങള്&#x200d;. പക്ഷേ നിങ്ങളുടെ മുഖ്യമന്ത്രി [&#8230;]]]></description>
										<content:encoded><![CDATA[<p>ബെംഗളൂരു: കര്&#x200d;ണാടക നിയമസഭാ തെരഞ്ഞെടുപ്പില്&#x200d; ബി.ജെ.പി പ്രചാരണത്തിനായി സംസ്ഥാനത്തുണ്ടായിരുന്ന ഉത്തര്&#x200d;പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കര്&#x200d;ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ പരിഹാസത്തെ തുടര്&#x200d;ന്ന് യു.പിയിലേക്ക് തിരിച്ചുപോയി. യോഗി ഭരിക്കുന്ന യു.പിയില്&#x200d; ശക്തമായ പൊടിക്കാറ്റിനെ തുടര്&#x200d;ന്ന് 73 പേര്&#x200d; മരിച്ചിട്ടും മുഖ്യമന്ത്രി കര്&#x200d;ണാടകയില്&#x200d; ബി.ജെ.പിക്ക് വേണ്ടി പ്രചാരണം തുടരുന്നതിന്റെ പ്രസക്തി സിദ്ധരാമയ്യ ചോദ്യം ചെയ്തതിനെ തുടര്&#x200d;ന്നാണ് യോഗി അടിയന്തിരമായി യു.പിയിലേക്ക് മടങ്ങിയത്.</p>
<p>64 ഓളം പേര്&#x200d; ഉത്തര്&#x200d;പ്രദേശില്&#x200d; പൊടിക്കാറ്റില്&#x200d; മരിച്ചിരിക്കുന്നു. മരണപ്പെട്ടവര്&#x200d;ക്കും കുടുംബത്തിനും എന്റെ അനുശോചനങ്ങള്&#x200d;. പക്ഷേ നിങ്ങളുടെ മുഖ്യമന്ത്രി കര്&#x200d;ണാടകയില്&#x200d; തിരക്കിലാണ്. അദ്ദേഹം അവിടെ ഉടന്&#x200d; തിരിച്ചെത്തുമെന്ന് പ്രതീക്ഷിക്കുന്നു. എന്നാണ് സിദ്ധരാമയ്യ ട്വിറ്ററില്&#x200d; കുറിച്ചത്. അതേസമയം ഇനിയും സംസ്ഥാനത്ത് യോഗി തുടര്&#x200d;ന്നാല്&#x200d; യോഗിയുടെ നിലപാട് ബി.ജെ.പിക്കെതിരെ കോണ്&#x200d;ഗ്രസ് തെരഞ്ഞെടുപ്പ് പ്രചരണത്തിനായി ഉപയോഗിക്കുമെന്ന ബി.ജെ.പി ക്യാമ്പിന്റെ തിരിച്ചറിവാണ് യോഗി മടങ്ങാന്&#x200d; പ്രേരിപ്പിച്ചത്.</p>
<p>&nbsp;</p>
<blockquote class="twitter-tweet" data-lang="en">
<p dir="ltr" lang="en">At least 64 people have lost their lives due to a storm in Uttar Pradesh. My heartfelt condolences to the families who have lost their loved ones.</p>
<p>I am sorry your CM is needed here in Karnataka. I am sure he will return soon &amp; attend to his work there. <a href="https://t.co/RwgDrhdn82">https://t.co/RwgDrhdn82</a></p>
<p>— Siddaramaiah (@siddaramaiah) <a href="https://twitter.com/siddaramaiah/status/992015817335230464?ref_src=twsrc%5Etfw">May 3, 2018</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p>
<p>ഉത്തര്&#x200d;പ്രദേശിലും രാജസ്ഥാനിലുമായി കഴിഞ്ഞ ദിവസം ആഞ്ഞടിച്ച പൊടിക്കാറ്റില്&#x200d; 124 പേരാണ് മരിച്ചത്. 64 ഓളം പേരാണ് ഉത്തര്&#x200d;പ്രദേശിന്റെ വിവിധ ഭാഗങ്ങളിലായി മരിച്ചത്. 35 മരണങ്ങളാണ് കിഴക്കന്&#x200d; രാജസ്ഥാനിലെ വിവിധ ജില്ലകളിലായി ഇതുവരെ റിപ്പോര്&#x200d;ട്ട് ചെയ്യപ്പെട്ടത്. ഇന്ന് രാത്രിയോടെ ആഗ്രയിലെത്തുന്ന യോഗി നാളെ രാവിലെ ദുരന്തബാധിത പ്രദേശങ്ങള്&#x200d; സന്ദര്&#x200d;ശിക്കുമെന്ന് അധികൃതര്&#x200d;.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/siddaramaih-attacks-yogi-for-his-negligence-over-disaster.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബി.ജെ.പിയുടെ കോണ്&#x200d;ഗ്രസ് മുക്തഭാരതമെന്ന സ്വപ്‌നത്തിനിടെ തെക്ക് ഇന്ത്യ ബി.ജെ.പി മുക്തം</title>
		<link>https://www.chandrikadaily.com/tdp-quits-nda-south-india-bjp-free-now.html</link>
					<comments>https://www.chandrikadaily.com/tdp-quits-nda-south-india-bjp-free-now.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 16 Mar 2018 13:10:30 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Andhra pradesh]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[bjp india]]></category>
		<category><![CDATA[congress]]></category>
		<category><![CDATA[congress vs bjp]]></category>
		<category><![CDATA[south india]]></category>
		<category><![CDATA[TDP]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=75068</guid>

					<description><![CDATA[ഹൈദരാബാദ്: ബി.ജെ.പിയുടെ കോണ്&#x200d;ഗ്രസ് മുക്ത ഭാരതമെന്ന സ്വപ്‌നം കാണുന്നതിനിടെ തെക്ക് ഇന്ത്യയില്&#x200d; നിന്നും ബി.ജെ.പിക്ക് തിരിച്ചടി. ആന്ധ്രപ്രദേശ് ഭരിക്കുന്ന തെലുങ്ക് ദേശം പാര്&#x200d;ട്ടി (ടി.ഡി.പി) എന്&#x200d;.ഡി.എ വിട്ടതോടെ തെക്കേ ഇന്ത്യയില്&#x200d; ബി.ജെ.പി സംപൂജ്യരാകും. ഉത്തരേന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും ഭരണം കയ്യടിക്കിയപ്പോഴും ദക്ഷിണേന്ത്യയില്&#x200d; വലിയ മുന്നേറ്റം കാഴ്ചവെക്കാന്&#x200d; ബി.ജെ.പിക്കു കഴിഞ്ഞിരുന്നില്ല. മുമ്പ് കൈയിലുണ്ടായിരുന്ന കര്&#x200d;ണാടക കോണ്&#x200d;ഗ്രസ് തിരിച്ചുപിടിച്ചതോടെ സഖ്യകക്ഷിയായ ടി.ഡി.പി ഭരിക്കുന്ന ആന്ധ്രാപ്രദേശ് മാത്രമായിരുന്നു ദക്ഷിണേന്ത്യയിലെ ബി.ജെ.പിയുടെ ഏക ആശ്വാസം. എന്നാല്&#x200d; ആന്ധ്രാപ്രദേശിന് പ്രത്യേക പദവി നല്&#x200d;കാന്&#x200d; കേന്ദ്രം [&#8230;]]]></description>
										<content:encoded><![CDATA[<p>ഹൈദരാബാദ്: ബി.ജെ.പിയുടെ കോണ്&#x200d;ഗ്രസ് മുക്ത ഭാരതമെന്ന സ്വപ്‌നം കാണുന്നതിനിടെ തെക്ക് ഇന്ത്യയില്&#x200d; നിന്നും ബി.ജെ.പിക്ക് തിരിച്ചടി. ആന്ധ്രപ്രദേശ് ഭരിക്കുന്ന തെലുങ്ക് ദേശം പാര്&#x200d;ട്ടി (ടി.ഡി.പി) എന്&#x200d;.ഡി.എ വിട്ടതോടെ തെക്കേ ഇന്ത്യയില്&#x200d; ബി.ജെ.പി സംപൂജ്യരാകും.</p>
<p>ഉത്തരേന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും ഭരണം കയ്യടിക്കിയപ്പോഴും ദക്ഷിണേന്ത്യയില്&#x200d; വലിയ മുന്നേറ്റം കാഴ്ചവെക്കാന്&#x200d; ബി.ജെ.പിക്കു കഴിഞ്ഞിരുന്നില്ല. മുമ്പ് കൈയിലുണ്ടായിരുന്ന കര്&#x200d;ണാടക കോണ്&#x200d;ഗ്രസ് തിരിച്ചുപിടിച്ചതോടെ സഖ്യകക്ഷിയായ ടി.ഡി.പി ഭരിക്കുന്ന ആന്ധ്രാപ്രദേശ് മാത്രമായിരുന്നു ദക്ഷിണേന്ത്യയിലെ ബി.ജെ.പിയുടെ ഏക ആശ്വാസം. എന്നാല്&#x200d; ആന്ധ്രാപ്രദേശിന് പ്രത്യേക പദവി നല്&#x200d;കാന്&#x200d; കേന്ദ്രം തയ്യാറാവാതിരുന്നതിനെ തുടര്&#x200d;ന്ന് ടി.ഡി.പി മുന്നണി വിടുകയായിരുന്നു.</p>
<p>ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു മന്ത്രിസഭയില്&#x200d; ബി.ജെ.പിക്ക് രണ്ടു മന്ത്രിമാരാണുള്ളത്. സഖ്യപിരിഞ്ഞതോടെ വരും ദിവസങ്ങളില്&#x200d; ഈ മന്ത്രിമാര്&#x200d; രാജിവെക്കേണ്ടിവരും. ഇതോടെ തെക്ക് ഇന്ത്യയില്&#x200d; ബി.ജെ.പിക്ക് ഒരു സംസ്ഥാനത്തും അധികാരമുണ്ടാവില്ല. ടി.ഡി.പി എന്&#x200d;.ഡി.എ വിട്ടത് സംഭവം സോഷ്യല്&#x200d; മീഡിയയില്&#x200d; വന്&#x200d; ആഘോഷമാക്കിയിരുക്കുയാണ് യുവാക്കള്&#x200d;. പ്രധാനമായും തെക്കേ ഇന്ത്യ ബി.ജെ.പി മുക്തമായി എന്നു പറഞ്ഞാണ് സോഷ്യല്&#x200d; മീഡിയയുടെ ആഘോഷം.</p>
<p>&nbsp;</p>
<blockquote class="twitter-tweet" data-lang="en">
<p dir="ltr" lang="en">Relax and relish your beef fry! You&#8217;re entering a <a href="https://twitter.com/BJP4India?ref_src=twsrc%5Etfw">@BJP4India</a> free zone! South India stands tall against Fascism. Unite and fight! <a href="https://t.co/JVm99bIxYP">pic.twitter.com/JVm99bIxYP</a></p>
<p>— Suvarna Haridas (@HaridasSuvarna) <a href="https://twitter.com/HaridasSuvarna/status/974545426530549761?ref_src=twsrc%5Etfw">March 16, 2018</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p>
<blockquote class="twitter-tweet" data-lang="en">
<p dir="ltr" lang="en">Its official now, BJP is not ruling any South Indian State&#8230;<br />
Wish United States of South India&#8230; <a href="https://t.co/7pcrxknq2J">pic.twitter.com/7pcrxknq2J</a></p>
<p>— ராஜேஷ் (@kaadhale_aadhal) <a href="https://twitter.com/kaadhale_aadhal/status/974602028876836866?ref_src=twsrc%5Etfw">March 16, 2018</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p>
<p><iframe loading="lazy" style="border: none; overflow: hidden;" src="https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fvysakh.ks.56%2Fposts%2F1533739050068189&amp;width=500" width="500" height="463" frameborder="0" scrolling="no"></iframe></p>
<p><iframe loading="lazy" style="border: none; overflow: hidden;" src="https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fthrones121%2Fposts%2F1671105106301628&amp;width=500" width="500" height="459" frameborder="0" scrolling="no"></iframe></p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/tdp-quits-nda-south-india-bjp-free-now.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>രാഷ്ട്രീയ പ്രതിസന്ധി: കോണ്‍ഗ്രസ് പ്രവര്‍ത്തനത്തിനെതിരെ സ്വയം വിമര്‍ശനവുമായി ജയറാം രമേശ്</title>
		<link>https://www.chandrikadaily.com/congress-leaders-facing-existential-crisis-jairam-ramesh-at-kochi.html</link>
					<comments>https://www.chandrikadaily.com/congress-leaders-facing-existential-crisis-jairam-ramesh-at-kochi.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 08 Aug 2017 08:35:46 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[congress jayaram ramesh]]></category>
		<category><![CDATA[congress vs bjp]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=39339</guid>

					<description><![CDATA[കൊച്ചി: ദേശീയ രാഷ്ട്രീയത്തില്‍ കടുത്ത വെല്ലുവിളികള്‍ നേരിടുന്ന കോണ്‍ഗ്രസിനെയും നേതൃത്വത്തേയും സ്വയം വിമര്‍ശിച്ച് മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന നേതാവുമായ ജയറാം രമേശ് രംഗത്ത്. കൊച്ചിയില്‍ വാര്‍ത്താ ഏജന്‍സി പി.ടി.ഐക്ക് നല്‍കിയ അഭിമുഖത്തിലാണ് പാര്‍ട്ടിക്കുള്ളിലെ പ്രതിസന്ധികളെക്കുറിച്ചു ജയറാം രമേശ് തുറന്നടിച്ച്. പാര്‍ട്ടിയിലെ നിലപാടുകളിലും പരിപാടികളും അടിമുടി മാറ്റം അനിവാര്യമാണെന്ന് പറഞ്ഞ ജയറാം രമേശ് കോണ്‍ഗ്രസ് അസ്തിത്വ പ്രതിസന്ധിയിലാണെന്നും തുറന്ന് സമ്മതിച്ചു. &#8220;തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേരത്തെയും തിരിച്ചടികള്‍ നേരിട്ടിട്ടുണ്ട്. 1996 മുതല്‍ 2004 വരെ അധികാരത്തിന് പുറത്തായിരുന്നു. 1977ല്‍ അടിയന്തരാവസ്ഥയ്ക്ക് [&#8230;]]]></description>
										<content:encoded><![CDATA[<p>കൊച്ചി: ദേശീയ രാഷ്ട്രീയത്തില്&#x200d; കടുത്ത വെല്ലുവിളികള്&#x200d; നേരിടുന്ന കോണ്&#x200d;ഗ്രസിനെയും നേതൃത്വത്തേയും സ്വയം വിമര്&#x200d;ശിച്ച് മുന്&#x200d; കേന്ദ്രമന്ത്രിയും മുതിര്&#x200d;ന്ന നേതാവുമായ ജയറാം രമേശ് രംഗത്ത്. കൊച്ചിയില്&#x200d; വാര്&#x200d;ത്താ ഏജന്&#x200d;സി പി.ടി.ഐക്ക് നല്&#x200d;കിയ അഭിമുഖത്തിലാണ് പാര്&#x200d;ട്ടിക്കുള്ളിലെ പ്രതിസന്ധികളെക്കുറിച്ചു ജയറാം രമേശ് തുറന്നടിച്ച്.</p>
<p>പാര്&#x200d;ട്ടിയിലെ നിലപാടുകളിലും പരിപാടികളും അടിമുടി മാറ്റം അനിവാര്യമാണെന്ന് പറഞ്ഞ ജയറാം രമേശ് കോണ്&#x200d;ഗ്രസ് അസ്തിത്വ പ്രതിസന്ധിയിലാണെന്നും തുറന്ന് സമ്മതിച്ചു.</p>
<p>&#8220;തെരഞ്ഞെടുപ്പില്&#x200d; കോണ്&#x200d;ഗ്രസ് നേരത്തെയും തിരിച്ചടികള്&#x200d; നേരിട്ടിട്ടുണ്ട്. 1996 മുതല്&#x200d; 2004 വരെ അധികാരത്തിന് പുറത്തായിരുന്നു. 1977ല്&#x200d; അടിയന്തരാവസ്ഥയ്ക്ക് തൊട്ടുപിന്നാലെയുള്ള തെരഞ്ഞെടുപ്പിലും പരാജയം നേരിട്ടു. പക്ഷേ, ഇപ്പോള്&#x200d; പാര്&#x200d;ട്ടി നേരിടുന്നത് അത്തരം പ്രതിസന്ധിയല്ല. ഇന്ന് കോണ്&#x200d;ഗ്രസ് നേരിടുന്നത് തെരഞ്ഞെടുപ്പിലുണ്ടാകുന്ന പ്രതിസന്ധിയല്ല. മറിച്ച് അത് അസ്തിത്വ പ്രതിസന്ധിയാണെന്ന് ഞാന്&#x200d; പറയും. ഇത് ഗൗരവകരവും ആഴത്തിലുള്ളതുമായ പ്രതിസന്ധിയാണിത്&#8221;. ജയറാം രമേശ് പറഞ്ഞു.</p>
<p>പഴയരീതിയിലുള്ള രാഷ്ട്രീയപ്രവര്&#x200d;ത്തനംകൊണ്ട് ഇപ്പോഴത്തെ പ്രശ്നങ്ങള്&#x200d; പരിഹരിക്കാനാവില്ല. നമ്മള്&#x200d; മനസിലാക്കേണ്ടത് നാം നില്&#x200d;ക്കുന്നത് മോഡിക്കും അമിത് ഷായ്ക്കും എതിരായാണ്. അവരുടെ രാഷ്ട്രീയം വ്യത്യസ്ഥമാണ്. പുതിയ രീതിയിലാണവര്&#x200d; ചിന്തിക്കുന്നതും പ്രവര്&#x200d;ത്തിക്കുന്നതും. ഇത് മറികടക്കാന്&#x200d; കൂട്ടായ ശ്രമം പാര്&#x200d;ട്ടിയിലുണ്ടാകണം. സമീപനത്തില്&#x200d; മാറ്റം വരുത്തിയില്ലെങ്കില്&#x200d; കോണ്&#x200d;ഗ്രസ് അപ്രസക്തമാകുമെന്ന് ഉറപ്പാണ്, മുതിര്&#x200d;ന്ന കോണ്&#x200d;ഗ്രസ് നേതാവ് വ്യക്തമാക്കി.</p>
<p>എന്നാല്&#x200d; ചില നേതാക്കള്&#x200d; ഇപ്പോഴും കരുതുന്നത് അവര്&#x200d; അധികാരത്തിലുണ്ടെന്നാണ്. പാര്&#x200d;ട്ടിയിലെ സുല്&#x200d;ത്താന്മാരാണ് നേതാക്കളെന്നാണ് അവര്&#x200d; കരുതുന്നതെന്നും ജയറാം രമേശ് ആരോപിച്ചു. രാജഭരണം കഴിഞ്ഞു, നമ്മുടെ ചിന്തയിലും പ്രവൃത്തിയിലും ജനങ്ങളോടുള്ള ഇടപെടലിലും പ്രശ്നങ്ങള്&#x200d; അവതരിപ്പിക്കുന്ന രീതിയിലുമെല്ലാം മാറ്റംവേണം. ഭരണവിരുദ്ധവികാരം കൊണ്ടുമാത്രം അധികാരത്തില്&#x200d; തിരിച്ചുവരാമെന്ന് മോഹം മൗഢ്യമാണെന്നും കോണ്&#x200d;ഗ്രസ് നേതാക്കളെ ജയറാം രമേശ് ഓര്&#x200d;മിപ്പിച്ചു.</p>
<p>അതേസമയം, അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്&#x200d; മോദിക്ക് ശക്തമായ വെല്ലുവിളിയുയര്&#x200d;ത്താന്&#x200d; പാര്&#x200d;ട്ടിക്ക് കഴിയുമോ എന്ന് ചോദ്യത്തിന്, കൂട്ടായ ശ്രമംകൊണ്ട് അതു സാധിക്കുമെന്നായിരുന്നു മറുപടി. ഈവര്&#x200d;ഷം അവസാനത്തോടെ രാഹുല്&#x200d;ഗാന്ധി കോണ്&#x200d;ഗ്രസ് അധ്യക്ഷസ്ഥാനത്തെത്തുമെന്നും അദ്ദേഹം സൂചിപ്പിച്ചു.</p>
<p>ബിജെപിയുടെ കുതിരക്കച്ചവടത്തെ അതിജീവിക്കാന്&#x200d; ഗുജറാത്തിലെ 44 എംഎല്&#x200d;എമാരെ കോണ്&#x200d;ഗ്രസ് ഭരിക്കുന്ന കര്&#x200d;ണാടകയിലേക്ക് മാറ്റിയതിനെ ജയറാം രമേശ് അംഗീകരിച്ചു. അഹമ്മദ് പട്ടേലിന്റെ വിജയം ഉറപ്പാക്കാനാണെന്ന് ഇത്തരം നീക്കമെന്നും പണ്ട് ബിജെപിയും എംഎല്&#x200d;എമാരെ മാറ്റിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്&#x200d;ത്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/congress-leaders-facing-existential-crisis-jairam-ramesh-at-kochi.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>രാജ്യത്തെ പുരോഗതിയിലേക്ക് നയിച്ചത് 1991ലെ സാമ്പത്തിക പരിഷ്‌കാരങ്ങളെന്ന് നിതി ആയോഗ്</title>
		<link>https://www.chandrikadaily.com/niti-praises-1991-reforms-under-cong-to-pitch-for-mgnrega.html</link>
					<comments>https://www.chandrikadaily.com/niti-praises-1991-reforms-under-cong-to-pitch-for-mgnrega.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 25 Jun 2017 14:51:30 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[congress vs bjp]]></category>
		<category><![CDATA[Digital india]]></category>
		<category><![CDATA[indian history congress]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=33652</guid>

					<description><![CDATA[ന്യൂഡല്‍ഹി: രാജ്യത്തിന്റെ പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം കോണ്‍ഗ്രസ് മുക്ത ഭാരതമാണെന്നും അതിനായി അരയും തലയും മുറുക്കി പ്രവര്‍ത്തിക്കാനും കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി ശ്രമിക്കുമ്പോള്‍ കേന്ദ്ര സര്‍ക്കാറിന്റെ കീഴിലുള്ള നിതി ആയോഗ് ചിന്തിക്കുന്നത് മറ്റൊരു ദിശയില്‍. നിതി ആയോഗ് വൈസ് ചെയര്‍മാന്‍ അരവിന്ദ് പനഗരിയ തയാറാക്കിയ വൊളന്ററി നാഷണല്‍ റിവ്യൂ റിപ്പോര്‍ട്ട് ബി.ജെ.പിയുടെ അവകാശ വാദത്തെ പൂര്‍ണമായും തള്ളുന്നവിധമാണ്. ഇന്ത്യയുടെ പുരോഗതിയുടെ സൂചകങ്ങളായി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നത് 1991ല്‍ നരസിംഹ റാവുവിന് കീഴിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ കൊണ്ടു വന്ന സാമ്പത്തിക പരിഷ്‌കാരങ്ങളും [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: രാജ്യത്തിന്റെ പ്രശ്‌നങ്ങള്&#x200d;ക്കെല്ലാം പരിഹാരം കോണ്&#x200d;ഗ്രസ് മുക്ത ഭാരതമാണെന്നും അതിനായി അരയും തലയും മുറുക്കി പ്രവര്&#x200d;ത്തിക്കാനും കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി ശ്രമിക്കുമ്പോള്&#x200d; കേന്ദ്ര സര്&#x200d;ക്കാറിന്റെ കീഴിലുള്ള നിതി ആയോഗ് ചിന്തിക്കുന്നത് മറ്റൊരു ദിശയില്&#x200d;.</p>
<p>നിതി ആയോഗ് വൈസ് ചെയര്&#x200d;മാന്&#x200d; അരവിന്ദ് പനഗരിയ തയാറാക്കിയ വൊളന്ററി നാഷണല്&#x200d; റിവ്യൂ റിപ്പോര്&#x200d;ട്ട് ബി.ജെ.പിയുടെ അവകാശ വാദത്തെ പൂര്&#x200d;ണമായും തള്ളുന്നവിധമാണ്. ഇന്ത്യയുടെ പുരോഗതിയുടെ സൂചകങ്ങളായി റിപ്പോര്&#x200d;ട്ടില്&#x200d; ചൂണ്ടിക്കാണിക്കുന്നത് 1991ല്&#x200d; നരസിംഹ റാവുവിന് കീഴിലുള്ള കോണ്&#x200d;ഗ്രസ് സര്&#x200d;ക്കാര്&#x200d; കൊണ്ടു വന്ന സാമ്പത്തിക പരിഷ്‌കാരങ്ങളും ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയുമാണ്. 1991ല്&#x200d; കൊണ്ടു വന്ന സാമ്പത്തിക പരിഷ്‌കാരത്തിന്റെ ഭാഗമായി രാജ്യത്തെ ദാരിദ്ര നിര്&#x200d;മാര്&#x200d;ജ്ജനത്തില്&#x200d; വലിയ പുരോഗതി കൈവന്നതായും സാമ്പത്തിക പരിഷ്‌കരണത്തിനു മുമ്പ് ദാരിദ്ര്യം എല്ലാ തരം സാമ്പത്തിക, സാമൂഹിക, മത വിഭാഗങ്ങളേയും രാജ്യവ്യാപകമായി ബാധിച്ചിരുന്നതായും റിപ്പോര്&#x200d;ട്ട് ചൂണ്ടിക്കാട്ടുന്നു.<br />
1993-94മുതല്&#x200d; 2003-04 വരെ 6.3 ശതമാനമായിരുന്ന സുസ്ഥിര വികസനം 2004-05 മുതല്&#x200d; 2011-12 ആയപ്പോഴേക്കും 8.3 ശതമാനമായതായും റിപ്പോര്&#x200d;ട്ട് പറയുന്നു. ഇത് വേതന വര്&#x200d;ധനവിനും തൊഴില്&#x200d; ലഭ്യതക്കും കാരണമായതായും അരവിന്ദ് പനഗരിയ ചൂണ്ടിക്കാട്ടുന്നു. നിലവിലെ സര്&#x200d;ക്കാറിന്റെ ജന്&#x200d;ധന്&#x200d; യോജന, ക്ലീന്&#x200d; ഇന്ത്യ പദ്ധതി, സോയില്&#x200d; ഹെല്&#x200d;ത്ത് കാര്&#x200d;ഡ് എന്നീ പദ്ധതികളേയും റിപ്പോര്&#x200d;ട്ട് ഉയര്&#x200d;ത്തിക്കാണിക്കുന്നു. അതേ സമയം 2015 ഫെബ്രുവരിയില്&#x200d; പ്രധാനമന്ത്രി നരേന്ദ്ര മോദി മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി യു.പി.എ സര്&#x200d;ക്കാറിന്റെ ഭരണ പരാജയത്തിന്റെ സ്മാരകമാണെന്ന് പരിഹസിച്ചിരുന്നു.<br />
സ്വാതന്ത്ര്യം ലഭിച്ച് 60 വര്&#x200d;ഷം കഴിഞ്ഞിട്ടും കോണ്&#x200d;ഗ്രസ് സര്&#x200d;ക്കാറുകള്&#x200d; ജനങ്ങളെ പടുകുഴിയില്&#x200d; വീഴ്ത്തിയിരിക്കുകയാണെന്നും മോദി പറഞ്ഞിരുന്നു. എന്നാല്&#x200d; കഴിഞ്ഞ ബജറ്റില്&#x200d; പോലും പദ്ധതിക്കു കൂടുതല്&#x200d; ഫണ്ട് വകയിരുത്തുകയും ചെയ്തു. ദാരിദ്ര നിര്&#x200d;മാര്&#x200d;ജ്ജനത്തിനായുള്ള ദേശീയ തൊഴിലുറപ്പ് പദ്ധതി 2016-17ല്&#x200d; മാത്രം രണ്ട് കോടി ജനങ്ങള്&#x200d;ക്ക് തൊഴില്&#x200d; ലഭ്യമാക്കാന്&#x200d; സഹായിച്ചെന്ന് പനഗരിയ റിപ്പോര്&#x200d;ട്ടില്&#x200d; ചൂണ്ടിക്കാട്ടുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/niti-praises-1991-reforms-under-cong-to-pitch-for-mgnrega.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കര്‍ണാടക ബി.ജെ.പിയില്‍ പോര്; നാല് ഭാരവാഹികളെ പുറത്താക്കി</title>
		<link>https://www.chandrikadaily.com/infighting-in-karnataka-bjp-four-office-bearers-given-the-boot.html</link>
					<comments>https://www.chandrikadaily.com/infighting-in-karnataka-bjp-four-office-bearers-given-the-boot.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 30 Apr 2017 17:11:11 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[congress vs bjp]]></category>
		<category><![CDATA[karnataka bjp]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=27793</guid>

					<description><![CDATA[ബംഗളൂരു: ഗ്രൂപ്പ് പോര് മുറുകി ബി.ജെ.പി കര്‍ണാടക ഘടകം. സംസ്ഥാന പ്രസിഡണ്ട് ബി.എസ് യദ്യൂരപ്പയുടേയും മുതിര്‍ന്ന നേതാവ് കെ.എസ് ഈശ്വരപ്പയുടേയും നേതൃത്വത്തിലുള്ള ഗ്രൂപ്പുകള്‍ തമ്മിലെ വടംവലി അതിരു വിട്ടതോടെ കേന്ദ്ര നേതൃത്വം ഇടപെട്ട് നാലുപേരെ പുറത്താക്കി. സംസ്ഥാന കമ്മിറ്റി വൈസ് പ്രസിഡണ്ടുമാരായ ഭാനുപ്രകാശ്, നിര്‍മല്‍ കുമാര്‍ സുരാന, റൈത്ത മോര്‍ച്ച വൈസ് പ്രസിഡണ്ട് എം.പി രേണുകാചാര്യ, സംസ്ഥാന കമ്മിറ്റി വക്താവ് ജി മധുസൂദന്‍ എന്നിവരെയാണ് പുറത്താക്കിയത്. അടുത്ത വര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ, രണ്ട് മുതിര്‍ന്ന നേതാക്കള്‍ [&#8230;]]]></description>
										<content:encoded><![CDATA[<p>ബംഗളൂരു: ഗ്രൂപ്പ് പോര് മുറുകി ബി.ജെ.പി കര്&#x200d;ണാടക ഘടകം. സംസ്ഥാന പ്രസിഡണ്ട് ബി.എസ് യദ്യൂരപ്പയുടേയും മുതിര്&#x200d;ന്ന നേതാവ് കെ.എസ് ഈശ്വരപ്പയുടേയും നേതൃത്വത്തിലുള്ള ഗ്രൂപ്പുകള്&#x200d; തമ്മിലെ വടംവലി അതിരു വിട്ടതോടെ കേന്ദ്ര നേതൃത്വം ഇടപെട്ട് നാലുപേരെ പുറത്താക്കി. സംസ്ഥാന കമ്മിറ്റി വൈസ് പ്രസിഡണ്ടുമാരായ ഭാനുപ്രകാശ്, നിര്&#x200d;മല്&#x200d; കുമാര്&#x200d; സുരാന, റൈത്ത മോര്&#x200d;ച്ച വൈസ് പ്രസിഡണ്ട് എം.പി രേണുകാചാര്യ, സംസ്ഥാന കമ്മിറ്റി വക്താവ് ജി മധുസൂദന്&#x200d; എന്നിവരെയാണ് പുറത്താക്കിയത്.</p>
<p>അടുത്ത വര്&#x200d;ഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ, രണ്ട് മുതിര്&#x200d;ന്ന നേതാക്കള്&#x200d; തന്നെ ഗൂപ്പ് പോരിന് ചുക്കാന്&#x200d; പിടിക്കുന്നത് ബി.ജെ.പിക്ക് വലിയ വെല്ലുവിളി സൃഷ്ടിച്ചിട്ടുണ്ട്. ബി.എസ് യദ്യൂരപ്പയെയാണ് ബി.ജെ.പി മുഖ്യമന്ത്രി സ്ഥാനാര്&#x200d;ത്ഥിയായി ഉയര്&#x200d;ത്തിക്കാട്ടാന്&#x200d; ഒരുങ്ങുന്നത്. ഇതിനെതിരെ മുന്&#x200d; മുഖ്യമന്ത്രി കൂടിയായ ഈശ്വരപ്പ രംഗത്തെത്തിയതാണ് പ്രശ്‌നങ്ങളുടെ തുടക്കം. ഗ്രൂപ്പ് പോര് പാര്&#x200d;ട്ടിയെ പിളര്&#x200d;പ്പിലേക്ക് നയിക്കുമെന്ന റിപ്പോര്&#x200d;ട്ടുകള്&#x200d; പുറത്തുവരുന്നതിനിടെയാണ്, കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടല്&#x200d;.<br />
അച്ചടക്ക ലംഘനത്തെ ഒരു നിലയിലും വെച്ചു പൊറുപ്പിക്കില്ലെന്ന ശക്തമായ സന്ദേശം ഇരു വിഭാഗങ്ങള്&#x200d;ക്കും നല്&#x200d;കാനാണ് മുതിര്&#x200d;ന്ന ഭാരവാഹികളെതന്നെ പുറത്താക്കിയതിലൂടെ കേന്ദ്ര നേതൃത്വം ലക്ഷ്യമിടുന്നത്.<br />
ബി.ജെ.പി ദേശീയ പ്രസിഡണ്ട് അമിത് ഷാ സംസ്ഥാന ജനറല്&#x200d; സെക്രട്ടറി മുരളീധര്&#x200d; റാവുവിനെ നേരിട്ട് വിളിച്ചാണ് അച്ചടക്ക നടപടിക്ക് നിര്&#x200d;ദേശം നല്&#x200d;കിയതെന്നാണ് വിവരം. പ്രശ്‌ന പരിഹാരത്തിനായി നേരത്തെ ഇരു വിഭാഗവുമായി കേന്ദ്ര നേതൃത്വം ചര്&#x200d;ച്ച നടത്തിയിരുന്നു. ഇതിനു ശേഷവും പരസ്യ വെല്ലുവിളികളുമായി രണ്ടു ചേരിയും കളം നിറഞ്ഞതോടെയാണ് കടുത്ത നടപടിയിലേക്ക് കേന്ദ്ര നേതൃത്വം നീങ്ങിയത്.<br />
ഏപ്രില്&#x200d; 27ന് സംസ്ഥാന പ്രസിഡണ്ട് കൂടിയായ യദ്യൂരപ്പയുടെ മുന്നറിയിപ്പ് അവഗണിച്ച് കെ.എസ് ഈശ്വരപ്പയുടെ നേതൃത്വത്തില്&#x200d; സേവ് ദ പാര്&#x200d;ട്ടി എന്ന പേരില്&#x200d; സ്‌പെഷ്യല്&#x200d; കണ്&#x200d;വന്&#x200d;ഷന്&#x200d; വിളിച്ചുചേര്&#x200d;ത്തിരുന്നു. ഭാനു പ്രകാശ്, നിര്&#x200d;മല്&#x200d;കുമാര്&#x200d; സുരാന എന്നിവര്&#x200d; പരിപാടിയില്&#x200d; സംബന്ധിക്കുകയും ഈശ്വരപ്പക്കൊപ്പം വേദി പങ്കിടുകയും ചെയ്തതോടെയാണ് ഭിന്നിപ്പ് രൂക്ഷമായത്. ബി.എസ് യദ്യൂരപ്പയുമായി അടുപ്പം പുലര്&#x200d;ത്തുന്നവരാണ് അച്ചടക്ക നടപടി നേരിട്ട മറ്റ് രണ്ടു നേതാക്കളായ രേണുകാചാര്യയും മധുസൂദനനും. ഈശ്വരപ്പ ക്യാമ്പിനെതിരെ പരസ്യ പ്രസ്താവനകളുമായി രംഗത്തെത്തിയതാണ് ഇവര്&#x200d;ക്കെതിരെ നടപടിയെടുക്കാന്&#x200d; കാരണം.<br />
ദക്ഷിണേന്ത്യയില്&#x200d; ആദ്യമായി ബി.ജെ.പിക്ക് സര്&#x200d;ക്കാര്&#x200d; രൂപീകരിക്കാന്&#x200d; അവസരം ലഭിച്ച സംസ്ഥാനമാണ് കര്&#x200d;ണാടക. 2008 മുതല്&#x200d; 2013 വരെയായിരുന്നു ബി.ജെ.പി ഭരണം. ഇതിനിടെ അഴിമതി ആരോപണങ്ങളും ഗ്രൂപ്പ് വഴക്കും കാരണം മൂന്നു മുഖ്യമന്ത്രിമാര്&#x200d; മാറി മാറി അധികാരം ഏറ്റെടുത്തു. ഒടുവില്&#x200d; 2013ല്&#x200d; നടന്ന തെരഞ്ഞെടുപ്പില്&#x200d; ബി.ജെ.പി ദയനീയമായി പരാജയപ്പെടുകയും സിദ്ധാരാമയ്യയുടെ നേതൃത്വത്തില്&#x200d; കോണ്&#x200d;ഗ്രസ് അധികാരത്തില്&#x200d; തിരിച്ചെത്തുകയുമായിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/infighting-in-karnataka-bjp-four-office-bearers-given-the-boot.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
