<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>#Constitution &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/constitution/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Mon, 15 Dec 2025 06:30:55 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>#Constitution &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>&#8216;വോട്ടവകാശത്തെയും ഭരണഘടനയെയും തകര്‍ക്കാന്‍ ശ്രമിക്കുന്നവരെ പുറത്താക്കണം&#8217; -മല്ലികാര്‍ജുന്‍ ഖാര്‍ഗെ</title>
		<link>https://www.chandrikadaily.com/mallikarjun-khargesays-trying-undermine-voting-rights-and-constitution-should-be-expelled.html</link>
					<comments>https://www.chandrikadaily.com/mallikarjun-khargesays-trying-undermine-voting-rights-and-constitution-should-be-expelled.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Mon, 15 Dec 2025 06:24:08 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[#Constitution]]></category>
		<category><![CDATA[expelled]]></category>
		<category><![CDATA[mallikarjunkharge]]></category>
		<category><![CDATA[votingrights]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=368787</guid>

					<description><![CDATA[ബിജെപിയും ആര്‍എസ്എസും ചേര്‍ന്ന് രാജ്യത്തിന്റെ ഭരണഘടനയെ സാവധാനം ഇല്ലായ്മ ചെയ്യാന്‍ ശ്രമിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: വോട്ടവകാശത്തെയും ഭരണഘടനയെയും തകര്&#x200d;ക്കാന്&#x200d; ശ്രമിക്കുന്നവരെ പുറത്താക്കണമെന്ന് കോണ്&#x200d;ഗ്രസ് അധ്യക്ഷന്&#x200d; മല്ലികാര്&#x200d;ജുന്&#x200d; ഖാര്&#x200d;ഗെ. ഡല്&#x200d;ഹി രാംലീല മൈതാനത്ത് നടന്ന &#8216;വോട്ട് ചോര്&#x200d; ഗദ്ദി ഛോഡോ&#8217; റാലിയില്&#x200d; സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപിയും ആര്&#x200d;എസ്എസും ചേര്&#x200d;ന്ന് രാജ്യത്തിന്റെ ഭരണഘടനയെ സാവധാനം ഇല്ലായ്മ ചെയ്യാന്&#x200d; ശ്രമിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. വോട്ട് ചോര്&#x200d;ത്തുന്നവര്&#x200d; വെറും നാടകക്കാരാണെന്നും വോട്ടവകാശവും ഭരണഘടനയും സംരക്ഷിക്കാന്&#x200d; അവരെ അധികാരത്തില്&#x200d; നിന്ന് മാറ്റേണ്ടത് അനിവാര്യമാണെന്നും ഖാര്&#x200d;ഗെ പറഞ്ഞു.</p>
<p>മനുസ്മൃതിയുടെയും ആര്&#x200d;എസ്എസ് നേതാക്കളായ മോഹന്&#x200d; ഭഗവത്, ഗോള്&#x200d;വാള്&#x200d;ക്കര്&#x200d; എന്നിവരുടെയും ആശയങ്ങള്&#x200d; രാജ്യത്തെ നശിപ്പിക്കുമെന്ന് ഖാര്&#x200d;ഗെ തുറന്നടിച്ചു. കോണ്&#x200d;ഗ്രസിന്റെ ആശയത്തിന് മാത്രമേ രാജ്യത്തെ രക്ഷിക്കാന്&#x200d; കഴിയൂ എന്ന് അദ്ദേഹം വ്യക്തമാക്കി. ഹിന്ദുത്വത്തിന്റെ പേരില്&#x200d; ജനങ്ങളെ അടിമകളാക്കാനാണ് ബിജെപി ശ്രമിക്കുന്നത്. പാര്&#x200d;ലമെന്റില്&#x200d; പോലും തിരഞ്ഞെടുപ്പ് വിഷയങ്ങളില്&#x200d; തെറ്റായ വിവരങ്ങള്&#x200d; നല്&#x200d;കി അവര്&#x200d; ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.</p>
<p>തന്റെ മകന്റെ ശസ്ത്രക്രിയ നടക്കുന്ന സമയമായിട്ടുപോലും 140 കോടി ജനങ്ങളെ രക്ഷിക്കുക എന്ന ദൗത്യം മുന്&#x200d;നിര്&#x200d;ത്തിയാണ് താന്&#x200d; ഈ റാലിയില്&#x200d; പങ്കെടുത്തതെന്ന് വികാരാധീനനായി ഖാര്&#x200d;ഗെ പറഞ്ഞു. രാഹുല്&#x200d; ഗാന്ധിയുടെ പോരാട്ടങ്ങളെ അദ്ദേഹം പ്രകീര്&#x200d;ത്തിച്ചു. അവകാശങ്ങള്&#x200d; സംരക്ഷിക്കാനും കള്ളക്കഥകള്&#x200d; പ്രചരിപ്പിക്കുന്നവരെ തുറന്നുകാട്ടാനും രാഹുല്&#x200d; ഗാന്ധി നടത്തിയ യാത്രകളും പ്രയത്‌നങ്ങളും രാജ്യത്തിന് മാതൃകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്&#x200d;ത്തു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/mallikarjun-khargesays-trying-undermine-voting-rights-and-constitution-should-be-expelled.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഭരണ ഘടന പ്രദര്‍ശിപ്പിച്ച്, ദേശീയ ഗാനത്തോടെ അവസാനിപ്പിച്ചു; കൊല്ലത്ത് വ്യത്യസ്തമായൊരു വിവാഹം</title>
		<link>https://www.chandrikadaily.com/at-the-vrindavan-convention-centre-palode.html</link>
					<comments>https://www.chandrikadaily.com/at-the-vrindavan-convention-centre-palode.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Sun, 26 Oct 2025 15:53:34 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[#Constitution]]></category>
		<category><![CDATA[kollam]]></category>
		<category><![CDATA[Trivandrum]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=360375</guid>

					<description><![CDATA[ഭരണഘടനാ മൂല്യങ്ങള്‍ വിളംബരം ചെയ്ത് പാലോട് വൃന്ദാവനം കണ്‍വെന്‍ഷന്‍ സെന്ററില്‍ വെച്ച് ഞായറാഴ്ചയായിരുന്നു വിവാഹം.]]></description>
										<content:encoded><![CDATA[<p>ഭരണ ഘടനാ ആമുഖം പ്രദര്&#x200d;ശിപ്പിച്ച് ഭരണഘടന കൈമാറ്റം ചെയ്തും, വ്യത്യസ്ഥമായൊരു വിവാഹം.കൊല്ലം ചിതറ അല്&#x200d;ഹിറയില്&#x200d; ജാബിറുല്&#x200d; ഹസന്റെയും മടത്തറ അനസ് മന്&#x200d;സിലില്&#x200d; ആഷിനയുടെയും വിവാഹമാണ് വേറിട്ട രീതിയില്&#x200d; നടന്നത്. ഭരണഘടനാ മൂല്യങ്ങള്&#x200d; വിളംബരം ചെയ്ത് പാലോട് വൃന്ദാവനം കണ്&#x200d;വെന്&#x200d;ഷന്&#x200d; സെന്ററില്&#x200d; വെച്ച് ഞായറാഴ്ചയായിരുന്നു വിവാഹം.</p>
<p>ഇന്ത്യയിലെ ആദ്യത്തെ സമ്പൂര്&#x200d;ണ്ണ ഭരണഘടനാ സാക്ഷരതാ പ്രൊജക്റ്റായ കൊല്ലം ജില്ലയില്&#x200d; നടന്ന സിറ്റിസണ്&#x200d; 2022ല്&#x200d; സെനറ്ററായി പ്രവര്&#x200d;ത്തിച്ചയാളാണ് ജാബിറുല്&#x200d; ഹസന്&#x200d;. ഭരണഘടന സാക്ഷരത പ്രവര്&#x200d;ത്തനങ്ങള്&#x200d;ക്കായി രൂപീകരിച്ച കോണ്&#x200d;സ്റ്റിറ്റിയൂഷന്&#x200d; ലിറ്ററസി കൗണ്&#x200d;സിലിന്റെ ട്രഷറര്&#x200d; കൂടിയാണ് ഇദ്ദേഹം.</p>
<p>കോണ്&#x200d;സ്റ്റിറ്റിയൂഷന്&#x200d; ലിറ്ററസി കൗണ്&#x200d;സില്&#x200d; ചെയര്&#x200d;മാന്&#x200d; നസീം ഖാന്&#x200d;.എം, കൗണ്&#x200d;സില്&#x200d; എക്‌സിക്യൂട്ടീവ് അംഗങ്ങളായ അബി.ആര്&#x200d;, റസീന എം.എ, അഞ്ചു.എ, ദേവിക, ബ്ലൈസി, ശ്രീജ എന്നിവര്&#x200d; ചേര്&#x200d;ന്ന് വധൂവരന്മാര്&#x200d;ക്ക് ഭരണ ഘടന കൈമാറി. തുടര്&#x200d;ന്ന് കോണ്&#x200d;സ്റ്റിറ്റിയൂഷന്&#x200d; ലിറ്ററസി കൗണ്&#x200d;സില്&#x200d; ചെയര്&#x200d;മാന്&#x200d; ശ്രീ നസീം ഖാന്&#x200d;. എം ഭരണഘടനാ സന്ദേശം നല്&#x200d;കി. ചിതറ പഞ്ചായത്ത് ഭരണഘടനാ പ്രൊജക്റ്റ് ടീമിന് വേണ്ടി എം.ആര്&#x200d; മുരളി അനുമോദന മെമെന്റോയും നല്&#x200d;കി. ഭരണഘടനാ മൂല്യങ്ങള്&#x200d; അടങ്ങിയ ലഘുലേഘകള്&#x200d; വിവാഹത്തില്&#x200d; പങ്കെടുത്ത എല്ലാവര്&#x200d;ക്കും വിതരണം ചെയ്തു. ദേശീയ ഗാനത്തോടെ ചടങ്ങുകള്&#x200d; അവസാനിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/at-the-vrindavan-convention-centre-palode.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഭരണഘടനയില്‍ ഏതെങ്കിലും വാക്കില്‍ സ്പര്‍ശിച്ചാല്‍ കോണ്‍ഗ്രസ് പല്ലും നഖവും ഉപയോഗിച്ച് പോരാടും: മല്ലികാര്‍ജുന്‍ ഖാര്‍ഗെ</title>
		<link>https://www.chandrikadaily.com/congress-will-fight-tooth-and-nail-if-any-word-in-constitution-is-touched-mallikarjun-kharge.html</link>
					<comments>https://www.chandrikadaily.com/congress-will-fight-tooth-and-nail-if-any-word-in-constitution-is-touched-mallikarjun-kharge.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Tue, 01 Jul 2025 03:42:54 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[main stories]]></category>
		<category><![CDATA[News]]></category>
		<category><![CDATA[#Constitution]]></category>
		<category><![CDATA[Congres]]></category>
		<category><![CDATA[news]]></category>
		<category><![CDATA[RSS]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=346344</guid>

					<description><![CDATA[ഭരണഘടനയില്‍ ഏതെങ്കിലും വാക്ക് സ്പര്‍ശിച്ചാല്‍ കോണ്‍ഗ്രസ് പല്ലും നഖവും ഉപയോഗിച്ച് പോരാടുമെന്ന് പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു. ]]></description>
										<content:encoded><![CDATA[<p>ഭരണഘടനയില്&#x200d; ഏതെങ്കിലും വാക്ക് സ്പര്&#x200d;ശിച്ചാല്&#x200d; കോണ്&#x200d;ഗ്രസ് പല്ലും നഖവും ഉപയോഗിച്ച് പോരാടുമെന്ന് പാര്&#x200d;ട്ടി അധ്യക്ഷന്&#x200d; മല്ലികാര്&#x200d;ജുന്&#x200d; ഖാര്&#x200d;ഗെ പറഞ്ഞു. ആമുഖത്തിലെ &#8216;സോഷ്യലിസ്റ്റ്&#8217;, &#8216;സെക്കുലര്&#x200d;&#8217; എന്നീ വാക്കുകള്&#x200d; പുനഃപരിശോധിക്കണമെന്ന രാഷ്ട്രീയ സ്വയംസേവക് സംഘ് ജനറല്&#x200d; സെക്രട്ടറി ദത്താത്രേയ ഹൊസബലെയുടെ ആഹ്വാനത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.</p>
<p>&#8216;പാവപ്പെട്ട ജനവിഭാഗങ്ങള്&#x200d; ഉയര്&#x200d;ന്നുവരാന്&#x200d; അദ്ദേഹം ആഗ്രഹിക്കുന്നില്ല. ആയിരക്കണക്കിന് വര്&#x200d;ഷങ്ങള്&#x200d;ക്ക് മുമ്പ് ശീലമാക്കിയത് അത് തന്നെ തുടരണമെന്ന് അദ്ദേഹം ആഗ്രഹിക്കുന്നു. അതുകൊണ്ടാണ് സോഷ്യലിസം, മതേതരത്വം, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നിവ അദ്ദേഹത്തിന് ഇഷ്ടമല്ല,&#8217; കോണ്&#x200d;ഗ്രസ് അധ്യക്ഷന്&#x200d; പറഞ്ഞു.</p>
<p>ഇത് ഹൊസബാലെയുടെ മാത്രമല്ല, ആര്&#x200d;എസ്എസിന്റെ ലൈനാണെന്നും ഖാര്&#x200d;ഗെ പറയുന്നു.</p>
<p>അടുത്തിടെ ഒരു പരിപാടിയെ അഭിസംബോധന ചെയ്തുകൊണ്ട് ഹൊസബലെ പറഞ്ഞു, &#8216;ബാബാ സാഹിബ് അംബേദ്കര്&#x200d; നിര്&#x200d;മ്മിച്ച ഭരണഘടനയുടെ ആമുഖത്തില്&#x200d; ഒരിക്കലും ഈ വാക്കുകള്&#x200d; ഇല്ലായിരുന്നു.&#8217;</p>
<p>ആര്&#x200d;എസ്എസ് എല്ലായ്പ്പോഴും ദരിദ്രര്&#x200d;ക്കും കീഴാളര്&#x200d;ക്കും പട്ടികജാതിക്കാര്&#x200d;ക്കും മറ്റ് സമുദായങ്ങള്&#x200d;ക്കും എതിരാണ്, അവര്&#x200d;ക്ക് താല്&#x200d;പ്പര്യമുണ്ടെങ്കില്&#x200d; അവര്&#x200d;ക്ക് തൊട്ടുകൂടായ്മ നീക്കം ചെയ്യാമായിരുന്നു. അവര്&#x200d; ഹിന്ദു മതത്തിന്റെ ചാമ്പ്യന്മാരാണെന്ന് അവര്&#x200d; അവകാശപ്പെടുന്നു. അങ്ങനെയെങ്കില്&#x200d; അവര്&#x200d; തൊട്ടുകൂടായ്മ നീക്കം ചെയ്യണമെന്നും ഖാര്&#x200d;ഗെ പറഞ്ഞു.</p>
<p>തൊട്ടുകൂടായ്മ ഇല്ലാതാക്കി രാജ്യത്തെ ഒരുമയോടെ നിലനിര്&#x200d;ത്താന്&#x200d; ആര്&#x200d;എസ്എസ് എല്ലാ സന്നദ്ധപ്രവര്&#x200d;ത്തകരെയും വിന്യസിക്കണമെന്നും രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് പറഞ്ഞു. &#8216;അതിനുപകരം, വെറുതെ സംസാരിക്കുകയും ബഹളമുണ്ടാക്കുകയും രാജ്യത്ത് ആശയക്കുഴപ്പം സൃഷ്ടിക്കുകയും ചെയ്യുക-അത് വളരെ മോശമാണ്, ഞങ്ങള്&#x200d; അതിനെ എതിര്&#x200d;ക്കുന്നു. ഭരണഘടനയില്&#x200d; ഏതെങ്കിലും വാക്കില്&#x200d; സ്പര്&#x200d;ശിച്ചാല്&#x200d; പാര്&#x200d;ട്ടി പല്ലും നഖവും ഉപയോഗിച്ച് പോരാടും,&#8217; ഖാര്&#x200d;ഗെ പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/congress-will-fight-tooth-and-nail-if-any-word-in-constitution-is-touched-mallikarjun-kharge.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഭരണഘടനയില്‍ നിന്ന് സോഷ്യലിസം, മതേതരത്വം നീക്കം ചെയ്യണം; ആര്‍എസ്എസ്</title>
		<link>https://www.chandrikadaily.com/socialism-and-secularism-should-be-removed-from-the-constitution-rss.html</link>
					<comments>https://www.chandrikadaily.com/socialism-and-secularism-should-be-removed-from-the-constitution-rss.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Fri, 27 Jun 2025 05:01:07 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[#Constitution]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[congress]]></category>
		<category><![CDATA[RSS]]></category>
		<category><![CDATA[secularism]]></category>
		<category><![CDATA[socialism]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=345941</guid>

					<description><![CDATA[ഭരണഘടനയുടെ ആമുഖത്തില്‍ നിന്ന് 'സോഷ്യലിസം', 'മതേതരത്വം' എന്നീ പദങ്ങള്‍ നീക്കം ചെയ്യണമെന്ന് ആര്‍എസ്എസ് നേതാവ് ദത്താത്രേയ ഹൊസബലെ ആവശ്യപ്പെട്ടു.]]></description>
										<content:encoded><![CDATA[<p>ഭരണഘടനയുടെ ആമുഖത്തില്&#x200d; നിന്ന് &#8216;സോഷ്യലിസം&#8217;, &#8216;മതേതരത്വം&#8217; എന്നീ പദങ്ങള്&#x200d; നീക്കം ചെയ്യണമെന്ന് ആര്&#x200d;എസ്എസ് നേതാവ് ദത്താത്രേയ ഹൊസബലെ ആവശ്യപ്പെട്ടു. കോണ്&#x200d;ഗ്രസ് സര്&#x200d;ക്കാര്&#x200d; അടിയന്തരാവസ്ഥക്കാലത്ത് ഭരണ ഘടനയില്&#x200d; ഉള്&#x200d;പ്പെടുത്തിയ പദങ്ങളാണ് ഇവയെന്ന് ചൂണ്ടിക്കാട്ടിയാണ് ആര്&#x200d;എസ്എസ് പുതിയ ചര്&#x200d;ച്ചകള്&#x200d;ക്ക് തുടക്കമിടുന്നത്.</p>
<p>ഇന്ത്യയിലെ ജനാധിപത്യത്തിന്റെ നിര്&#x200d;വചിക്കുന്ന തത്വങ്ങളില്&#x200d; പെട്ട സോഷ്യലിസം, &#8216;മതേതരത്വം&#8217; തുടങ്ങിയ പദങ്ങള്&#x200d; ഈ കാലഘട്ടത്തില്&#x200d; ഭരണഘടനയില്&#x200d; &#8216;നിര്&#x200d;ബന്ധിതമായി&#8217; ചേര്&#x200d;ക്കപ്പെട്ടെന്നും അദ്ദേഹം ആരോപിച്ചു.</p>
<p>ആ കാലഘട്ടത്തില്&#x200d; സോഷ്യലിസം, മതേതരത്വം തുടങ്ങിയ പദങ്ങള്&#x200d; ഭരണഘടനയുടെ ആമുഖത്തില്&#x200d; നിര്&#x200d;ബന്ധിതമായി കയറ്റിയതാണെന്നും നിങ്ങളുടെ പൂര്&#x200d;വ്വികര്&#x200d; അത് ചെയ്തതില്&#x200d; നിങ്ങള്&#x200d; രാജ്യത്തോട് മാപ്പ് പറയണമെന്നും ഹൊസബലെ പറഞ്ഞു.</p>
<p>ന്യൂഡല്&#x200d;ഹിയില്&#x200d; ഒരു ചടങ്ങില്&#x200d; പങ്കെടുത്ത് സംസാരിക്കവേയാണ് അദ്ദേഹം ഇത്തരമൊരു ആവശ്യം ഉന്നയിച്ചത്.</p>
<p>അംബേദ്കര്&#x200d; വിഭാവനം ചെയ്ത ആമുഖത്തില്&#x200d; സോഷ്യലിസം, മതേതരത്വം എന്നീ വാക്കുകള്&#x200d; ഉണ്ടായിരുന്നില്ല. രണ്ട് വാക്കുകളും ഒഴിവാക്കുന്നത് പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. </p>
<p>ഭരണഘടനയുടെ ആമുഖത്തില്&#x200d; നിന്ന് സോഷ്യലിസം, മതേതരത്വം എന്നീ വാക്കുകള്&#x200d; നീക്കണമെന്ന ആര്&#x200d;എസ്എസിന്റെ പരാമര്&#x200d;ശം ഭരണഘടനയെ തകര്&#x200d;ക്കാനുള്ള ദീര്&#x200d;ഘകാല ഗൂഢാലോചന എന്ന് കോണ്&#x200d;ഗ്രസ് പ്രതികരിച്ചു. ഭരണഘടനയുടെ ആത്മാവിന് നേരെയുള്ള ആക്രമണമെന്നും കോണ്&#x200d;ഗ്രസ് വിമര്&#x200d;ശിച്ചു. ഭരണഘടന കത്തിച്ച ചരിത്രമുള്ള സംഘടനയാണ് ആര്&#x200d;എസ്എസെന്നും ഭരണഘടനയെ ദുര്&#x200d;ബലപ്പെടുത്താന്&#x200d; ഉള്ള ശ്രമത്തെ ചെറുക്കുമെന്നും കോണ്&#x200d;ഗ്രസ് വ്യക്തമാക്കി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/socialism-and-secularism-should-be-removed-from-the-constitution-rss.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അംബേദ്കറിന്റെ ജന്മനാട്ടിൽ ഭരണഘടന സംരക്ഷിക്കാൻ കോൺഗ്രസിന്റെ വൻ റാലി</title>
		<link>https://www.chandrikadaily.com/a-huge-rally-of-congress-to-protect-the-constitution-in-ambedkars-hometown.html</link>
					<comments>https://www.chandrikadaily.com/a-huge-rally-of-congress-to-protect-the-constitution-in-ambedkars-hometown.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Tue, 28 Jan 2025 02:12:06 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[#Constitution]]></category>
		<category><![CDATA[congress]]></category>
		<category><![CDATA[rahul gandhi]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=327657</guid>

					<description><![CDATA[ദ​ലി​തു​ക​ളെ​യും ആ​ദി​വാ​സി​ക​ളെ​യും പി​ന്നാ​ക്ക വി​ഭാ​ഗ​ങ്ങ​ളെ​യും അ​ടി​മ​ക​ളാ​ക്കാ​നു​ള്ള അ​ജ​ണ്ട​യാ​ണ് ആ​ർ.​എ​സ്.​എ​സി​നും ബി.​ജെ.​പി​ക്കു​മെ​ന്നും ഓ​രോ ജാ​തി​ക്കും അ​ധി​കാ​ര​ത്തി​ലു​ള്ള വി​ഹി​തം എ​ത്ര​യെ​ന്ന് പു​റ​ത്തു​കൊ​ണ്ടു​വ​രു​ന്ന ജാ​തി സെ​ൻ​സ​സ് രാ​ജ്യ​ത്ത് വി​പ്ല​വ​മു​ണ്ടാ​ക്കു​മെ​ന്നും രാ​ഹു​ൽ പ​റ​ഞ്ഞു.]]></description>
										<content:encoded><![CDATA[<p>ആ​ർ.​എ​സ്.​എ​സും ബി.​ജെ.​പി​യും ന​ട​ത്തു​ന്ന അ​ക്ര​മ​ങ്ങ​ളെ കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ പാ​റ പോ​ലെ ഉ​റ​ച്ചു​നി​ന്ന് നേ​രി​ട​ണ​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി ആ​ഹ്വാ​നം ചെ​യ്തു. ആ​ർ.​എ​സ്.​എ​സി​നെ​യും ബി.​ജെ.​പി​യെ​യും ക​രു​തി​യി​രി​ക്കാ​ൻ ദ​ലി​ത് ആ​ദി​വാ​സി പി​ന്നാ​ക്ക ന്യൂ​ന​പ​ക്ഷ വി​ഭാ​ഗ​ങ്ങ​ളെ ഓ​ർ​മി​പ്പി​ച്ച രാ​ഹു​ൽ ഈ ​വി​ഭാ​ഗ​ങ്ങ​ൾ​ക്ക് ജാ​തി സെ​ൻ​സ​സി​ലൂ​ടെ സാ​മൂ​ഹി​ക സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്തു​ക​യെ​ന്ന​ത് കോ​ൺ​ഗ്ര​സി​​ന്റെ ദൗ​ത്യ​മാ​ണെ​ന്നും കൂ​ട്ടി​ച്ചേ​ർ​ത്തു.</p>
<p>ഇ​ന്ത്യ​ൻ ഭ​ര​ണ​ഘ​ട​ന​ക്ക് 75 വ​ർ​ഷം പൂ​ർ​ത്തി​യാ​യ വേ​ള​യി​ൽ ഡോ. ​ബി.​ആ​ർ അം​ബേ​ദ്ക​റി​ന്റെ ജ​ന്മ​സ്ഥ​ല​മാ​യ മ​ധ്യ​പ്ര​​ദേ​ശി​ലെ മ​ഹു​വി​ൽ സം​ഘ​ടി​പ്പി​ച്ച ‘ജ​യ് ബാ​പ്പു, ജ​യ് ഭീം, ​ജ​യ് സം​വി​ധാ​ൻ’ റാ​ലി ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു രാ​ഹു​ൽ. അം​ബേ​ദ്ക​റി​ന്റ മ​ണ്ണി​ൽ ല​ക്ഷ​ത്തോ​ളം പേ​രെ അ​ണി​നി​ര​ത്തി​യ കോ​ൺ​ഗ്ര​സ് റാ​ലി വ​ൻ തോ​തി​ലു​ള്ള ആ​ദി​വാ​സി, ദ​ലി​ത് വി​ഭാ​ഗ​ങ്ങ​ളു​ടെ പ്രാ​തി​നി​ധ്യം കൊ​ണ്ട് ശ്ര​ദ്ധേ​യ​മാ​യി.</p>
<p>ഗാ​ന്ധി​യു​ടെ​യും അ​ബേ​ദ്ക​റി​ന്റെ​യും ഭ​ര​ണ​ഘ​ട​ന​യും ആ​ർ.​എ​സ്.​എ​സ്-​ബി.​ജെ.​പി​യും ത​മ്മി​ലു​ള്ള പോ​രാ​ട്ട​മാ​ണ് രാ​ജ്യ​ത്ത് ന​ട​ക്കു​ന്ന​തെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി പ​റ​ഞ്ഞു. ദ​ലി​തു​ക​ളെ​യും ആ​ദി​വാ​സി​ക​ളെ​യും പി​ന്നാ​ക്ക വി​ഭാ​ഗ​ങ്ങ​ളെ​യും അ​ടി​മ​ക​ളാ​ക്കാ​നു​ള്ള അ​ജ​ണ്ട​യാ​ണ് ആ​ർ.​എ​സ്.​എ​സി​നും ബി.​ജെ.​പി​ക്കു​മെ​ന്നും ഓ​രോ ജാ​തി​ക്കും അ​ധി​കാ​ര​ത്തി​ലു​ള്ള വി​ഹി​തം എ​ത്ര​യെ​ന്ന് പു​റ​ത്തു​കൊ​ണ്ടു​വ​രു​ന്ന ജാ​തി സെ​ൻ​സ​സ് രാ​ജ്യ​ത്ത് വി​പ്ല​വ​മു​ണ്ടാ​ക്കു​മെ​ന്നും രാ​ഹു​ൽ പ​റ​ഞ്ഞു.</p>
<p>ന​രേ​ന്ദ്ര മോ​ദി​ക്കും അ​മി​ത് ഷാ​ക്കും ആ​ർ.​എ​സ്.​എ​സി​നും ബി.​ജെ.​പി​ക്കു​മൊ​ന്നും സ്വാ​ത​ന്ത്ര്യം എ​ന്താ​ണെ​ന്ന​റി​യി​ല്ല. അം​ബേ​ദ്ക​റി​ന്റെ വി​യ​ർ​പ്പി​ന്റെ വി​ല​യാ​ണ് ഇ​ന്ത്യ​ൻ ഭ​ര​ണ​ഘ​ട​ന.</p>
<p>രാ​മ​ക്ഷേ​ത്ര ഉ​ദ്ഘാ​ട​ന​ത്തി​ന് ആ​ദി​വാ​സി രാ​ഷ്​​ട്ര​പ​തി​യെ പ​​​ങ്കെ​ടു​പ്പി​ക്കാ​ത്ത​ത് അ​വ​രു​ടെ മ​നഃ​സ്ഥി​തി​യു​ടെ ഉ​ദാ​ഹ​ര​ണ​മാ​യി രാ​ഹു​ൽ ചൂ​ണ്ടി​ക്കാ​ട്ടി. അ​തു​പോ​ലെ പാ​ർ​ല​മെ​ന്റ് ഉ​ദ്ഘാ​ട​ന​ത്തി​നും ആ​ദി​വാ​സി രാ​ഷ്ട്ര​പ​തി വ​ര​രു​തെ​ന്നാ​ണ് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി പ​റ​ഞ്ഞ​ത്. താ​ൻ ഒ.​ബി.​സി​ക്കാ​ര​നാ​ണെ​ന്ന് പ​റ​യു​ന്ന ന​രേ​ന്ദ്ര മോ​ദി​ക്ക് രാ​ജ്യ​ത്ത് എ​ത്ര ഒ.​ബി.​സി​ക്കാ​ർ ഉ​ണ്ടെ​ന്ന​റി​യി​ല്ലെന്നും അദ്ദേഹം പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/a-huge-rally-of-congress-to-protect-the-constitution-in-ambedkars-hometown.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വാര്&#x200d;ഡ് വിഭജനം;സര്&#x200d;ക്കാര്&#x200d; ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്നു;പി.എം.എ സലാം</title>
		<link>https://www.chandrikadaily.com/ward-division-govt-butchering-democracy-pma-salam.html</link>
					<comments>https://www.chandrikadaily.com/ward-division-govt-butchering-democracy-pma-salam.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 28 Nov 2024 10:14:25 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[news]]></category>
		<category><![CDATA[#Constitution]]></category>
		<category><![CDATA[PMASALAM]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=319333</guid>

					<description><![CDATA[ആര്&#x200d;ട്ടിക്കിള്&#x200d; 243സിക്ക് വിരുദ്ധമായ നടപടിയാണിത്]]></description>
										<content:encoded><![CDATA[<p>തദ്ദേശസ്ഥാപനങ്ങളുടെ വാര്&#x200d;ഡ് വിഭജന പ്രക്രിയയില്&#x200d; സംസ്ഥാന വ്യാപകമായി സര്&#x200d;ക്കാര്&#x200d; ജനാധിപത്യക്കശാപ്പാണ് നടത്തുന്നതെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറല്&#x200d; സെക്രട്ടറി അഡ്വ. പി.എം.എ സലാം പറഞ്ഞു. വാര്&#x200d;ത്താ സമ്മേളനത്തില്&#x200d; സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്&#x200d;പ്പറേഷന്&#x200d; കരട് വിജ്ഞാപനത്തില്&#x200d; വ്യാപകമായ ക്രമക്കേടാണുള്ളത്. വാര്&#x200d;ഡ് പുനര്&#x200d;നിര്&#x200d;ണ്ണയവുമായി ബന്ധപ്പെട്ട കൃത്യമായ മാര്&#x200d;ഗ്ഗരേഖ ഡീലിമിറ്റേഷന്&#x200d; കമ്മീഷന്&#x200d; പുറത്തിറക്കിയിട്ടുണ്ട്. എന്നാല്&#x200d; ഈ മാനദണ്ഡങ്ങളെല്ലാം ലംഘിച്ചുള്ള കരട് വിഭജന റിപ്പോര്&#x200d;ട്ടാണ് മിക്കയിടത്തും തയ്യാറാക്കപ്പെട്ടത്.</p>
<p>സി.പി.എം ഓഫീസില്&#x200d; നിന്നും തയ്യാറാക്കിയ റിപ്പോര്&#x200d;ട്ട് സെക്രട്ടറിമാരില്&#x200d; അടിച്ചേല്&#x200d;പ്പിക്കപ്പെടുകയാണുണ്ടായത്. അതിനാല്&#x200d; തന്നെ കരട് വിജ്ഞാപന പ്രകാരമുള്ള അതിരുകളുടെ വ്യക്തത അന്വേഷിക്കുന്നവര്&#x200d;ക്ക് മുമ്പില്&#x200d; സെക്രട്ടറിമാരും ഉദ്യോഗസ്ഥരും കൈമലര്&#x200d;ത്തുകയാണ്. രാഷ്ട്രീയ ലക്ഷ്യത്തോടെ അതിരുകള്&#x200d; വിചിത്രമായ രീതിയില്&#x200d; വളച്ചൊടിച്ചും അതിര്&#x200d;ത്തിക്കപ്പുറമുള്ള കെട്ടിടങ്ങളെ കൂട്ടിച്ചേര്&#x200d;ത്തും ജനങ്ങള്&#x200d;ക്ക് ഒരുമിച്ച് കൂടുന്നതിന് പോലും പ്രയാസമുണ്ടാക്കുന്ന രീതിയില്&#x200d; ദൈര്&#x200d;ഘ്യമേറിയ നിലയിലുമാണ് വാര്&#x200d;ഡുകളുടെ പുനര്&#x200d;നിര്&#x200d;ണ്ണയം നടത്തിയത്. ഡിജിറ്റല്&#x200d; മാപ്പിലും വ്യാപകമായ കൃത്രിമം നടത്തിയിട്ടുണ്ട്.</p>
<p>ഡീലിമിറ്റേഷന്&#x200d; പ്രക്രിയയുടെ വിശ്വാസ്യത പൂര്&#x200d;ണ്ണമായും നഷ്ടപ്പെടുന്ന സ്ഥിതിയാണ് നിലവിലുള്ളത്. പരാതികളില്&#x200d; കൃത്യമായ അന്വേഷണവും തിരുത്തലും വരുത്തിയില്ലെങ്കില്&#x200d; ജനാധിപത്യത്തിന് വലിയ കളങ്കമുണ്ടാക്കുന്ന നടപടിയായിക്കുമിത്. അതിനാല്&#x200d; ഡീലിമിറ്റേഷന്&#x200d; കമ്മീഷന്&#x200d; ഇക്കാര്യത്തില്&#x200d; താഴെതട്ടില്&#x200d; നടക്കുന്ന പ്രക്രിയ നിരീക്ഷിക്കാന്&#x200d; തയ്യാറാകണം. പരാതികളില് നടക്കുന്ന പരിശോധനയുടെ കൃത്യത ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കലക്ടറും സംസ്ഥാന ഡീലിമിറ്റേഷന്&#x200d; കമ്മീഷനും ഉറപ്പാക്കണം. അല്ലാത്ത പക്ഷം നിയമപരമായും രാഷ്ട്രീയമായും നേരിടും.</p>
<p>പുതിയ തദ്ദേശസ്ഥാപനങ്ങളുടെ രൂപീകരണമായിരുന്നു ജനം ആഗ്രഹിച്ചത്. അതിന് തയ്യാറാകാത്ത സാഹചര്യത്തില്&#x200d; വാര്&#x200d;ഡുകളുടെ എണ്ണം മാത്രം വര്&#x200d;ദ്ധിക്കുന്ന നടപടി തന്നെ അനാവശ്യമാണ്. ആര്&#x200d;ട്ടിക്കിള്&#x200d; 243സിക്ക് വിരുദ്ധമായ നടപടിയാണിത്. ഇതിനെതിരെ നിയമപോരാട്ടം ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/ward-division-govt-butchering-democracy-pma-salam.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഭരണഘടന ഉയർത്തിപ്പിടിച്ച് രാഹുൽ ഗാന്ധി സത്യപ്രതിജ്ഞ ചെയ്തു; സാക്ഷിയായി സോണിയയും പ്രിയങ്കയും</title>
		<link>https://www.chandrikadaily.com/rahul-took-oath-by-upholding-the-constitution-sonia-and-priyanka-as-witnesses.html</link>
					<comments>https://www.chandrikadaily.com/rahul-took-oath-by-upholding-the-constitution-sonia-and-priyanka-as-witnesses.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Tue, 25 Jun 2024 11:25:21 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[#Constitution]]></category>
		<category><![CDATA[news]]></category>
		<category><![CDATA[oath]]></category>
		<category><![CDATA[rahul gandhi]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=301034</guid>

					<description><![CDATA[പ്രതിപക്ഷം നിറഞ്ഞ കയ്യടികളോടെയും മുദ്രാവാക്യങ്ങളോടെയും രാഹുലിനെ സ്വീകരിച്ചു.]]></description>
										<content:encoded><![CDATA[<p>ഭരണഘടന ഉയര്&#x200d;ത്തി പിടിച്ച് കോണ്&#x200d;ഗ്രസ് നേതാവ് രാഹുല്&#x200d; ഗാന്ധി ലോക്‌സഭാ അംഗമായി സത്യപ്രതിജ്ഞ ചെയ്തു. ദൃഢപ്രതിജ്ഞ ചെയ്താണ് രാഹുല്&#x200d; സത്യവാചകം ചൊല്ലിയത്. ഭരണപക്ഷത്തിന്റെ ഭാഗത്തേക്ക് ഭരണഘടന ഉയര്&#x200d;ത്തി കാട്ടിയാണ് രാഹുല്&#x200d; ചേംബറിലേക്ക് കയറിയത്. പ്രതിപക്ഷം നിറഞ്ഞ കയ്യടികളോടെയും മുദ്രാവാക്യങ്ങളോടെയും രാഹുലിനെ സ്വീകരിച്ചു.</p>
<p>ഇംഗ്ലീഷിലാണ് രാഹുല്&#x200d; സത്യവാചകം ചൊല്ലിയത്. ജോഡോ ജോഡോ ഭാരത് ജോഡോ മുദ്രാവാക്യം വിളിച്ച് പ്രതിപക്ഷം രംഗത്തെത്തി. അതേസമയം, അമേഠി എംപിയായി കിശോരിലാലും സത്യപ്രതിജ്ഞ ചെയ്തു. രാഹുല്&#x200d; ഗാന്ധി സത്യപ്രതിജ്ഞ ചെയ്യുന്നത് കാണാന്&#x200d; സോണിയ ഗാന്ധിയും സഹോദരി പ്രിയങ്ക ഗാന്ധിയും ലോക്‌സഭയില്&#x200d; എത്തിയിരുന്നു.</p>
<p>ഭരണഘടന ഉയര്&#x200d;ത്തിപ്പിടിച്ചാണ് സമാജ് വാദി പാര്&#x200d;ട്ടി നേതാവ് അഖിലേഷ് യാദവും സത്യപ്രതിജ്ഞ ചെയ്തത്. ഉത്തര്&#x200d;പ്രദേശില്&#x200d; മികച്ച വിജയം നേടാന്&#x200d; സാധിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് എസ് പി നേതാവിന്റെ സത്യപ്രതിജ്ഞ.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/rahul-took-oath-by-upholding-the-constitution-sonia-and-priyanka-as-witnesses.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഭരണഘടനക്കെതിരായ മോദിയുടെയും അമിത് ഷായുടെയും ആക്രമണം അംഗീകരിക്കില്ല- രാഹുൽ ഗാന്ധി</title>
		<link>https://www.chandrikadaily.com/modi-and-amit-shahs-attack-on-constitution-will-not-be-accepted-rahul-gandhi.html</link>
					<comments>https://www.chandrikadaily.com/modi-and-amit-shahs-attack-on-constitution-will-not-be-accepted-rahul-gandhi.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 24 Jun 2024 09:14:00 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[#Constitution]]></category>
		<category><![CDATA[Modi and Amit Shah]]></category>
		<category><![CDATA[rahul gandhi]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=300916</guid>

					<description><![CDATA[ഭരണഘടനക്കെതിരെ പ്രധാനമന്ത്രിയും അമിത് ഷായും നടത്തുന്ന ആക്രമണം സ്വീകാര്യമല്ല. ഇത് സംഭവിക്കാൻ ഞങ്ങൾ അനുവദിക്കില്ല. ഒരു ശക്തിക്കും ഭരണഘടനയെ തൊടാനാവില്ലെന്നും' രാഹുൽ ഗാന്ധി പറഞ്ഞു.]]></description>
										<content:encoded><![CDATA[<p>പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും ഭരണഘടനയെ ആക്രമിക്കുകയാണെന്ന ആരോപണവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പതിനെട്ടാം ലോക്‌സഭയുടെ ആദ്യ സമ്മേളനത്തിൽ പങ്കെടുത്ത് മാധ്യമങ്ങളോട് സംസാരിക്കവെയാണ് ഈ കാര്യം വ്യക്തമാക്കിയത്. &#8216;ഭരണഘടനക്കെതിരെ പ്രധാനമന്ത്രിയും അമിത് ഷായും നടത്തുന്ന ആക്രമണം സ്വീകാര്യമല്ല. ഇത് സംഭവിക്കാൻ ഞങ്ങൾ അനുവദിക്കില്ല. ഒരു ശക്തിക്കും ഭരണഘടനയെ തൊടാനാവില്ലെന്നും&#8217; രാഹുൽ ഗാന്ധി പറഞ്ഞു.</p>
<p>1975ൽ നടപ്പാക്കിയ അടിയന്തരാവസ്ഥ ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി കോൺഗ്രസിനെ രൂക്ഷമായി വിമർശിച്ചതിന് പിന്നാലെയാണ് രാഹുൽ ഗാന്ധിയുടെ വിമർശനം. അടിയന്തരാവസ്ഥ കാലത്ത് അന്നത്തെ പ്രധാനമന്ത്രി ഇന്ദിരഗാന്ധി പൗരാവകാശങ്ങൾ താൽകാലികമായി നിർത്തിവച്ചു. പ്രതിപക്ഷ നേതാക്കളെയും വിമതരെയും ജയിലിലടച്ചു.</p>
<p>പത്രങ്ങൾക്ക് സെൻസർഷിപ്പ് ഏർപ്പെടുത്തി. നമ്മുടെ ഭരണഘടനയെ സംരക്ഷിച്ചുകൊണ്ടും, ഇന്ത്യയുടെ ജനാധിപത്യത്തെയും ജനാധിപത്യ പാരമ്പര്യങ്ങളെയും ഉൾകൊണ്ടും 50 വർഷം മുമ്പ് ചെയ്ത ഇത്തരം ഒരു കാര്യം ഇന്ത്യയിൽ ആരും ചെയ്യാൻ ധൈര്യപ്പെടില്ല എന്ന കാര്യം രാജ്യത്തെ ജനങ്ങൾ കൈക്കൊള്ളുമെന്നും പ്രധാനമന്ത്രി പറഞ്ഞു.</p>
<p>&#8216;ഇന്ത്യൻ ഭരണഘടനയുടെ നിർദേശങ്ങൾ അനുസരിച്ച് സാധാരണക്കാരുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാനുള്ള ശ്രമങ്ങൾ ഞങ്ങൾ തുടരും.ഞങ്ങളുടെ സന്ദേശം പൊതുജനങ്ങളിലേക്ക് എത്തുന്നുണ്ട്. ഒരു ശക്തിക്കും ഇന്ത്യൻ ഭരണഘടനയെ തൊടാൻ കഴിയില്ല. ഞങ്ങൾ അത് സംരക്ഷിക്കും&#8217;- രാഹുൽ ഗാന്ധി വ്യക്തമാക്കി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/modi-and-amit-shahs-attack-on-constitution-will-not-be-accepted-rahul-gandhi.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പാർലമെന്&#x200d;റ് സമ്മേളനത്തിന് തുടക്കമായി; ഭരണഘടന കയ്യിലേന്തി പ്രതിപക്ഷ എംപിമാർ</title>
		<link>https://www.chandrikadaily.com/parliament-session-begins-opposition-mps-hold-the-constitution-in-their-hands.html</link>
					<comments>https://www.chandrikadaily.com/parliament-session-begins-opposition-mps-hold-the-constitution-in-their-hands.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 24 Jun 2024 06:30:09 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[#Constitution]]></category>
		<category><![CDATA[news]]></category>
		<category><![CDATA[opposition]]></category>
		<category><![CDATA[parliament]]></category>
		<category><![CDATA[session]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=300888</guid>

					<description><![CDATA[ബിജെപിയിലെ ഭര്&#x200d;തൃഹരി മെഹ്താബ് പ്രോ ടെം സ്പീക്കറായി സത്യപ്രതിജ്ഞ ചെയ്തു.]]></description>
										<content:encoded><![CDATA[<p>പതിനെട്ടാം ലോക്‌സഭയുടെ ആദ്യ സമ്മേളനത്തിന് തുടക്കമായി. ബിജെപിയിലെ ഭര്&#x200d;തൃഹരി മെഹ്താബ് പ്രോ ടെം സ്പീക്കറായി സത്യപ്രതിജ്ഞ ചെയ്തു. രാഷ്ട്രപതി ഭവനില്&#x200d; നടന്ന സത്യപ്രതിജ്ഞാ ചടങ്ങില്&#x200d; ദ്രൗപദി മുര്&#x200d;മു സത്യവാചകം ചൊല്ലിക്കൊടുത്തു. പുതിയ എംപിമാരുടെ സത്യപ്രതിജ്ഞയോടെ ആരംഭിക്കുന്ന 18-ാമത് ലോക്സഭയുടെ ആദ്യ സമ്മേളനത്തിന് മുന്നോടിയായാണ് പ്രോ-ടേം സ്പീക്കര്&#x200d; ചുമതലയേറ്റത്. പുതിയ എംപിമാരെ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വാഗതം ചെയ്തു.</p>
<p>അതേസമയം പ്രതിഷേധസൂചകമായി പ്രോ ടെം സ്പീക്കറെ സഹായിക്കാനുള്ള പാനലില്&#x200d; നിന്ന് പ്രതിപക്ഷം പിന്മാറി. പ്രതിപക്ഷത്തിന്റെ അവകാശങ്ങള്&#x200d; കവര്&#x200d;ന്നെടുക്കാനുള്ള ശ്രമമാണെന്നും ഇന്ത്യാ സഖ്യം ഒരുവിട്ടുവീഴ്ചയും ചെയ്യില്ലെന്നും കൊടിക്കുന്നില്&#x200d; സുരേഷ് വ്യക്തമാക്കി. ആദ്യ രണ്ട് ദിവസങ്ങളില്&#x200d; അംഗങ്ങളുടെ സത്യപ്രതിജ്ഞയും തുടര്&#x200d;ന്ന് രാഷ്ട്രപതിയുടെ അഭിസംബോധനയുമാണ് നടക്കുക. പ്രോ ടെം സ്പീക്കര്&#x200d; മുതല്&#x200d; ചോദ്യപ്പേപ്പര്&#x200d; ചോര്&#x200d;ച്ച വരെ ചൂടേറിയ വിഷയങ്ങള്&#x200d; സഭയെ പ്രക്ഷുബ്ധമാക്കും.</p>
<p>നേരത്തെ സത്യപ്രതിജ്ഞാ ചടങ്ങിനു മുമ്പ് ഇന്ത്യാ സഖ്യത്തിലെ എംപിമാര്&#x200d; ഭരണഘടനയുടെ പകര്&#x200d;പ്പുമായി ഗാന്ധി പ്രതിമയ്ക്ക് സമീപം ഒത്തുകൂടി. മല്ലികാര്&#x200d;ജുന്&#x200d; ഖാര്&#x200d;ഗെയുടെ അധ്യക്ഷതയില്&#x200d; യോഗം ചേര്&#x200d;ന്ന് സഭയില്&#x200d; സ്വീകരിക്കേണ്ട നിലപാടുകള്&#x200d; ചര്&#x200d;ച്ച ചെയ്തതിനുശേഷമാണ് കോണ്&#x200d;ഗ്രസ് എംപിമാര്&#x200d; മഹാത്മാ ഗാന്ധിയുടെ പ്രതിമ മാറ്റിയ സ്ഥലത്ത് സമ്മേളിച്ചത്. ഭരണഘടനയുടെ പതിപ്പ് കയ്യില്&#x200d; ഉയര്&#x200d;ത്തിപ്പിടിച്ചുകൊണ്ടാണ് ഇന്ത്യാ സഖ്യത്തിലെ അംഗങ്ങള്&#x200d; പാര്&#x200d;ലമെന്റിലേക്ക് എത്തിയത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/parliament-session-begins-opposition-mps-hold-the-constitution-in-their-hands.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഭരണഘടന മാറ്റാമെന്നത് ബിജെപിയുടെ സ്വപ്നം മാത്രം; അതിൽ തൊടാൻ പോലുമാവില്ല: രാഹുൽ ​ഗാന്ധി</title>
		<link>https://www.chandrikadaily.com/it-is-only-bjps-dream-to-change-the-constitution-cant-even-touch-it-rahul-gandhi.html</link>
					<comments>https://www.chandrikadaily.com/it-is-only-bjps-dream-to-change-the-constitution-cant-even-touch-it-rahul-gandhi.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Tue, 30 Apr 2024 13:26:10 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[#Constitution]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[news]]></category>
		<category><![CDATA[rahulgandhi]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=296453</guid>

					<description><![CDATA[മധ്യപ്രദേശിലെ ഭിന്ദിൽ നടന്ന റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.]]></description>
										<content:encoded><![CDATA[<p>ഭരണഘടനാ മാറ്റവും സംവരണവും ആയി ബന്ധപ്പെട്ട് ബിജെപിക്കും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കുമെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ ഭരണഘടന മാറ്റുമെന്ന് ബിജെപി നേതാക്കൾ വ്യക്തമായി പറഞ്ഞിട്ടുണ്ടെന്നും എന്നാലത് അവരുടെ സ്വപ്നം മാത്രമാണെന്നും രാഹുൽ ​ഗാന്ധി തുറന്നടിച്ചു.</p>
<p>ഭരണഘടന ഇന്ത്യയിലെ പാവപ്പെട്ടവരുടെ ആത്മാവാണെന്നും അദ്ദേഹം വ്യക്തമാക്കി. &#8216;ആർക്കും അതിനെ തൊടാൻ കഴിയില്ല. അത് മാറ്റാൻ ലോകത്ത് ഒരു ശക്തിക്കുമാവില്ല. ബിജെപിക്കാർ സ്വപ്നം കാണുകയാണ്&#8217;- അദ്ദേഹം പറഞ്ഞു. മധ്യപ്രദേശിലെ ഭിന്ദിൽ നടന്ന റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.</p>
<p>&#8216;ബാബാസാഹേബ് അംബേദ്കറും കോൺഗ്രസും ജനങ്ങളും ചേർന്ന് ബ്രിട്ടീഷുകാരോട് പോരാടി ഈ ഭരണഘടന ഉണ്ടാക്കി. ജനങ്ങളുടെ ശബ്ദമാക്കി. ഇത് ഒരിക്കലും മായ്ക്കാൻ ഞങ്ങൾ അനുവദിക്കില്ല. കർഷകരും തൊഴിലാളികളും ഒരിക്കലും അനുവദിക്കില്ല&#8217;- അദ്ദേഹം പറഞ്ഞു.</p>
<p>370ലധികം സീറ്റിന്റെ ഭൂരിപക്ഷത്തോടെ തിരിച്ചെത്തിയാൽ ഇന്ത്യൻ ഭരണഘടന മാറ്റാൻ ബിജെപി പദ്ധതിയിടുന്നതായി കോൺഗ്രസും മറ്റ് പ്രതിപക്ഷ പാർട്ടികളും ആരോപിച്ചിരുന്നു. സംവരണ വിഷയത്തിലും രാഹുൽ ഗാന്ധി ബിജെപിയെ കടന്നാക്രമിച്ചു. &#8216;ഇപ്പോൾ അവർ പറയുന്നത് സംവരണത്തിന് എതിരല്ലെന്നാണ്? പിന്നെ എന്തിനാണ് പൊതുമേഖലയെ, റെയിൽവേയെ സ്വകാര്യവൽക്കരിക്കുന്നത്? എന്തിനാണ് അഗ്നിവീർ കൊണ്ടുവന്നത്?&#8217;- രാഹുൽ ​ഗാന്ധി കൂട്ടിച്ചേർത്തു.</p>
<p>രാജ്യസഭയിലും സംസ്ഥാനങ്ങളിലും ഭൂരിപക്ഷം ലഭിച്ചാല്&#x200d; ഭരണഘടന തിരുത്തുമെന്ന് കര്&#x200d;ണാടക ബിജെപി എം.പിയും മുന്&#x200d; കേന്ദ്ര മന്ത്രിയുമായ അനന്ദ് കുമാര്&#x200d; ഹെഗ്‌ഡെ പറഞ്ഞിരുന്നു. ബിജെപിയെ 400 ലധികം സീറ്റുകള്&#x200d; നേടി ജയിക്കാന്&#x200d; നിങ്ങള്&#x200d; സഹായിക്കണമെന്നും ഹാവേരി ജില്ലയിലെ സിദ്ധപുരയിലെ ഹലഗേരി ഗ്രാമത്തില്&#x200d; സംസാരിക്കവെ ഹെ​ഗ്ഡെ പറഞ്ഞിരുന്നു.</p>
<p>​ഹെ​ഗ്ഡെ അടക്കമുള്ള ബിജെപി എം.പിമാരുടെ ഭരണഘടനയുമായി ബന്ധപ്പെട്ട പരാമർശങ്ങൾ വിവാദമായതോടെ, അങ്ങനെയൊന്നും ഉണ്ടാവില്ലെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി മോദിയും അമിത് ഷായും രം​ഗത്തെത്തിയിരുന്നു. അംബേദ്കർ വിചാരിച്ചാൽ പോലും ഭരണഘടനയെ തകർക്കാനാവില്ലെന്നു രാജസ്ഥാനിലെ ബാർമറിൽ ബിജെപിയുടെ തെരഞ്ഞെടുപ്പ് റാലിയിൽ മോദി പറഞ്ഞത്.</p>
<p>എൻഡിഎ സർക്കാർ ഒരിക്കലും ഭരണഘടനയിൽ മാറ്റങ്ങൾ കൊണ്ടുവരില്ലെന്നും പ്രതിപക്ഷം ഭയപ്പാടോടെ വോട്ടർമാരെ തെറ്റിദ്ധരിപ്പിക്കുകയാണെന്നുമാണ് ഇപ്പോൾ ആഭ്യന്തര മന്ത്രി അമിത് ഷായും പറയുന്നത്. സംവരണവുമായി ബന്ധപ്പെട്ട് അമിത്ഷാ നടത്തിയ പരാമർശം വിവാദമായതിന് പിന്നാലെയായിരുന്നു പ്രതികരണം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/it-is-only-bjps-dream-to-change-the-constitution-cant-even-touch-it-rahul-gandhi.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
