construction – Chandrika Daily https://www.chandrikadaily.com Sat, 15 Mar 2025 16:18:54 +0000 en-US hourly 1 https://wordpress.org/?v=5.8.12 https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg construction – Chandrika Daily https://www.chandrikadaily.com 32 32 നിര്‍മ്മാണ മേഖലകള്‍ പൊതുജനങ്ങള്‍ക്ക് അസ്വസ്ഥതയുണ്ടാക്കരുത്: അബുദാബി നഗരസഭ https://www.chandrikadaily.com/construction-zones-should-not-cause-inconvenience-to-the-public-abu-dhabi-municipality.html https://www.chandrikadaily.com/construction-zones-should-not-cause-inconvenience-to-the-public-abu-dhabi-municipality.html#respond Sat, 15 Mar 2025 16:07:00 +0000 https://www.chandrikadaily.com/?p=334104 അബുദാബി: നിര്‍മ്മാണ സ്ഥലങ്ങളില്‍ അമിത ശബ്ദവും മറ്റും മൂലം പൊതുജനങ്ങള്‍ക്ക് അസ്വ സ്ഥത ഉണ്ടാക്കരുതെന്ന് അബുദാബി നഗരസഭ ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ചു ബോധവല്‍ക്കരണ പരിപാടികള്‍ക്ക് നഗരസഭ തുടക്കംകുറിച്ചു.

ജീവിത നിലവാരം മെച്ചപ്പെടുത്തുക, അനുയോജ്യമായ ഒരു പാര്‍പ്പിട അന്തരീക്ഷം നല്‍കുക, എല്ലാ താമസക്കാര്‍ക്കും സമാധാനവും ശാന്തിയും കൈവരിക്കുക എന്നീ ലക്ഷ്യ ങ്ങളോടെയാണ് അബുദാബി നഗരസഭ പുതിയ ബോധവല്‍ക്കരണം ആരംഭിച്ചിട്ടുള്ളത്. നിര്‍മ്മാണ സ്ഥല ങ്ങളിലെ പ്രവൃത്തികളുടെ ഫലമായുണ്ടാകുന്ന ശബ്ദങ്ങള്‍ നിയന്ത്രിക്കുന്ന നിയമങ്ങളും ചട്ടങ്ങളും പാലിക്കാന്‍ നിര്‍മ്മാണ കമ്പനികളോട് നഗരസഭ ആവശ്യപ്പെട്ടിട്ടുണ്ട്.

താമസക്കാരുടെ സുഖവും ശാന്തിയും ഉറപ്പാക്കുന്ന അനുയോജ്യമായ അന്തരീക്ഷം സൃഷ്ടിക്കുന്ന തിനും അനുവദനീയമായ ശബ്ദ നിലവാരവുമായി ബന്ധപ്പെട്ട നിയമങ്ങള്‍ പാലിക്കേണ്ടതിന്റെ ആവശ്യകത യും അനിവാര്യതയും ഊന്നിപ്പറയുകയുമാണ് കാമ്പയിന്‍ ലക്ഷ്യമിടുന്നത്. താമസ മേഖലകളില്‍ പരിസരവാസികള്‍ക്ക് പ്രയാസം സൃഷ്ടിക്കുന്ന തരത്തിലുള്ള ശബ്ദങ്ങളോ മറ്റു ബുദ്ധിമുട്ടുകളോ ഉണ്ടാവാന്‍ പാടുള്ളതല്ല.

മറ്റുള്ളവരുടെ സൗകര്യങ്ങളെയും അവകാശങ്ങളെയും മാനിക്കണമെന്ന് ബന്ധപ്പെട്ടവര്‍ക്ക് അധികൃതര്‍ നിര്‍ദ്ദേശം നല്‍കി. നിര്‍മ്മാണ സ്ഥലങ്ങളില്‍ അധിക സമയം പ്രവര്‍ത്തിക്കുന്നതിന് വിശിഷ്യാ വൈകുന്നേരവും രാത്രി സമയങ്ങളിലും ജോലി ചെയ്യുന്നതിന് പ്രത്യേകം അനുമതി വാങ്ങിയിരിക്കണം.

അബുദാബി എമിറേറ്റില്‍ പ്രാബല്യത്തിലുള്ള നിയമങ്ങളും ചട്ടങ്ങളും അനുസരിച്ച് ഉചിതമായ ജോലി സമയം പാലിക്കാനും, തിരക്കേറിയ സമയങ്ങളില്‍ ശല്യപ്പെടുത്തുന്ന ശബ്ദങ്ങള്‍ ഇല്ലാതിരിക്കുവാ നും ശ്രദ്ധിക്കണം. നിര്‍മ്മാണ സ്ഥലങ്ങളിലുണ്ടാകുന്ന ശബ്ദങ്ങള്‍ സമൂഹത്തില്‍ ചെലുത്തുന്ന പ്രതികൂല ഫലങ്ങളെക്കുറിച്ച് കോണ്‍ട്രാക്ടര്‍മാരെ ബോധവല്‍ക്കരിക്കുന്നതിന് ലക്ഷ്യമിട്ട് പരിസ്ഥിതി, ആരോഗ്യം, സുരക്ഷാ വകുപ്പുകളുമായി ഏകോപിപ്പിച്ച് ഇലക്ട്രോണിക് അവബോധ പരിപാടിയും സംഘടിപ്പിക്കുകയു ണ്ടായി.

നിര്‍മ്മാണ സ്ഥലങ്ങളിലെ ശബ്ദമലിനീകരണവും ശല്യവും സംബന്ധിച്ച നിയമങ്ങളും ശബ്ദം കുറയ് ക്കുന്നതിനുള്ള മാര്‍ഗങ്ങളും വിശദീകരിക്കുന്നതിനായി കോണ്‍ട്രാക്ടര്‍മാര്‍ക്കായി നഗരസഭ പ്രത്യേക പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്.

]]>
https://www.chandrikadaily.com/construction-zones-should-not-cause-inconvenience-to-the-public-abu-dhabi-municipality.html/feed 0
മീനങ്ങാടിയിൽ നിർമാണത്തിലിരുന്ന കിണര്‍ ഇടിഞ്ഞ് ഒരാൾ മരിച്ചു https://www.chandrikadaily.com/one-person-died-after-a-well-under-construction-collapsed-in-meenangadi.html https://www.chandrikadaily.com/one-person-died-after-a-well-under-construction-collapsed-in-meenangadi.html#respond Fri, 20 Dec 2024 15:10:32 +0000 https://www.chandrikadaily.com/?p=322671 വയനാട് മീനങ്ങാടിയിൽ നിർമാണത്തിലിരുന്ന കിണര്‍ ഇടിഞ്ഞ് ഒരാൾ മരിച്ചു. എടക്കര വയലിലാണ് അപകടം. രണ്ടു പേര്‍ക്ക് പരിക്കേറ്റു. പുൽപ്പള്ളി സ്വദേശികളാണ് അപകടത്തിൽപെട്ടത്.

മണ്ണ് സംരക്ഷണ വകുപ്പ് കൃഷി ആവശ്യത്തിനായി കുഴിച്ചുനൽകുന്ന കിണറാണ് ഇടിഞ്ഞത്. ജെസിബി ഉപയോഗിച്ചായിരുന്നു കിണര്‍ നിര്‍മാണ പ്രവൃത്തികള്‍ നടന്നത്. നിര്‍മാണം പൂര്‍ത്തിയായി നാളെ റിങ് വാര്‍പ്പ് നടക്കാനിരിക്കെയായിരുന്നു അപകടം.

അപകടത്തിനു പിന്നാലെ ആശുപത്രിയിലെത്തിച്ചെങ്കിലും ഒരാളുടെ ജീവന്‍ രക്ഷിക്കാനായില്ല.

]]>
https://www.chandrikadaily.com/one-person-died-after-a-well-under-construction-collapsed-in-meenangadi.html/feed 0
15 വർഷത്തിനുള്ളിൽ ഏഴ് ആത്മഹത്യ, ആറ് മിസ്സിങ് കേസ്, ശ്മശാന നിർമാണം; ഇഷ കേന്ദ്രത്തിനെതിരെ പൊലീസ് റിപ്പോർട്ട് https://www.chandrikadaily.com/in-15-years-seven-suicides-six-missing-cases-construction-of-crematories-police-report-against-isha-kendra.html https://www.chandrikadaily.com/in-15-years-seven-suicides-six-missing-cases-construction-of-crematories-police-report-against-isha-kendra.html#respond Fri, 18 Oct 2024 09:04:08 +0000 https://www.chandrikadaily.com/?p=313929 സദ്ഗുരു ജഗ്ഗി വാസുദേവിന്റെ നിയന്ത്രണത്തിലുള്ള ഇഷ ഫൗണ്ടേഷനില്‍ നിന്നും 15 വര്‍ഷത്തിനിടെ ആറ് പേരെ കാണാതായിട്ടുണ്ടെന്ന് തമിഴ്നാട് പൊലീസ് റിപ്പോര്‍ട്ട്. തമിഴ്നാട് പൊലീസ് ഉദ്യോഗസ്ഥനായ കെ.കാര്‍ത്തികേയന്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് വെളിപ്പെടുത്തല്‍. ഫൗണ്ടേഷനില്‍ പോയ നിരവധി പേരെ കാണാതായിട്ടുണ്ടെന്നും അവരെ ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇഷ ഫൗണ്ടേഷന്‍ പരിസരത്ത് ശ്മശാനമുള്ളതായും ഇവര്‍ കാലഹരണപ്പെട്ട മരുന്നുകള്‍ ഇഷ ഔട്ട് റീച്ച് ആശുപത്രിയില്‍ ഉള്ളവര്‍ക്ക് നല്‍കുന്നുണ്ടെന്നും പൊലീസ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ജഗ്ഗി വാസുദേവിനെതിരെ കോയമ്പത്തൂര്‍ പൊലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സുപ്രീം കോടതി കേസ് ഫയല്‍ ചെയ്തിട്ടുണ്ട്.

പൊലീസ് സൂപ്രണ്ട് കെ.കാര്‍ത്തികേയന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ 15 വര്‍ഷത്തിനിടെ ആലന്തുരൈ പൊലീസ് സ്റ്റേഷനില്‍ ഇഷ ഫൗണ്ടേഷനുമായി ബന്ധപ്പെട്ട ആറ് മിസിങ് കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. രജിസ്റ്റര്‍ ചെയ്ത ആറ് കേസുകളില്‍ അഞ്ച് കേസിലും തുടര്‍ നടപടി ഒഴിവാക്കുകയും കേസ് അവസാനിപ്പിക്കുകയുമാണ് ചെയ്തത്. കാണാതായ ആളെ ഇതുവരെ കണ്ടെത്താത്തതിനാല്‍ മറ്റൊരു കേസ് ഇപ്പോഴും അന്വേഷണത്തിലാണെന്നും പൊലീസ് ചൂണ്ടിക്കാട്ടുന്നുണ്ട്.

അതേസമയം ക്രിമിനല്‍ നിയമം സെക്ഷന്‍ 174 പ്രകാരം ഏഴ് കേസുകള്‍ വേറെയും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതില്‍ രണ്ടെണ്ണം ഫോറന്‍സിക് ലാബ് റിപ്പോര്‍ട്ട് ആവശ്യമുള്ളതും ഇതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം നടക്കുന്നതുമാണെന്ന് പൊലീസ് ഉദ്യോഗസ്ഥന്‍ പറയുന്നു. ഫൗണ്ടേഷന്‍ സമീപത്തുള്ള ശ്മശാനത്തിനെതിരെയും കേസ് നിലനില്‍ക്കുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ശ്മശാനം ഇപ്പോള്‍ പ്രവര്‍ത്തന രഹിതമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇഷ ഫൗണ്ടേഷനുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളില്‍ മിക്കവയ്ക്കെതിരെയും പോക്സോ ഉള്‍പ്പെടെയുള്ള കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായും ഇതിന്റെ അടിസ്ഥാനത്തില്‍ നിരവധി അന്വേഷണങ്ങള്‍ സ്ഥാപനത്തിനെതിരെ നടന്നതായും റിപ്പോര്‍ട്ടില്‍ പ്രസ്താവിക്കുന്നുണ്ട്. ഭൂമി കൈയ്യേറ്റം, പോക്സോ കേസുകള്‍, പീഡനപരാതികള്‍, എന്നിങ്ങനെയുള്ള കേസുകളില്‍ രജിസ്റ്റര്‍ ചെയ്തതും പിന്നീട് പരാതിക്കാര്‍ പിന്മാറിയതുമായ നിരവധി സംഭവങ്ങളുണ്ടായതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം അടുത്തിടെ ഇഷ ഫൗണ്ടേഷനെതിരായ മറ്റൊരു കേസില്‍ സുപ്രീം കേടതിയും മദ്രാസ് ഹൈക്കോടതിയും ഇടപെട്ടിരുന്നു. തന്റെ രണ്ട് പെണ്‍മക്കളായ ഗീത കാമരാജ് (42), ലതാ കാമരാജ് (39) എന്നിവരെ ഇഷ ഫൗണ്ടേഷന്‍ അധികൃതര്‍ അവിടെ സ്ഥിരതാമസമാക്കാന്‍ പ്രേരിപ്പിക്കുന്നെന്ന് ചൂണ്ടിക്കാട്ടി. തമിഴ്‌നാട് കാര്‍ഷിക ഗവേഷക സര്‍വകലാശാല റിട്ടയേര്‍ഡ് പ്രൊഫസര്‍ ഡോ.എസ് കാമരാജ് നല്‍കിയ ഹരജിയില്‍ ഹേബിയസ് കോര്‍പ്പസ് ഹരജി ഫയല്‍ ചെയ്തിരുന്നു.

പിന്നാലെ കാമരാജിന്റെ ഹരജി പ്രകാരം കോടതിയില്‍ ഹാജരായ മക്കള്‍ ഇരുവരും സ്വന്തം ഇഷ്ടപ്രകാരമാണ് ഇഷ ഫൗണ്ടേഷനില്‍ ചേര്‍ന്നതെന്നും തടങ്കലിലല്ലെന്നും കോടതിയെ അറിയിച്ചിരുന്നു.

]]>
https://www.chandrikadaily.com/in-15-years-seven-suicides-six-missing-cases-construction-of-crematories-police-report-against-isha-kendra.html/feed 0
വീടിന്റെ തട്ട് പൊളിക്കുന്നതിനിടെ കോൺക്രീറ്റ് തകർന്നുവീണ് 2 പേർ മരിച്ചു https://www.chandrikadaily.com/2-people-died-when-the-concrete-collapsed-while-demolishing-the-roof-of-the-house.html https://www.chandrikadaily.com/2-people-died-when-the-concrete-collapsed-while-demolishing-the-roof-of-the-house.html#respond Fri, 28 Jun 2024 13:30:15 +0000 https://www.chandrikadaily.com/?p=301294 ആലപ്പുഴ: മാവേലിക്കര തഴക്കരയില്‍ പുതുതായി നിര്‍മിച്ച വീടിന്റെ തട്ട് പൊളിക്കുന്നതിനിടെ കോണ്‍ക്രീറ്റ് മേല്‍ക്കൂര തകര്‍ന്ന് വീണ് രണ്ടുപേര്‍ മരിച്ചു. ചെട്ടികുളങ്ങര സ്വദേശി സുരേഷ്(52), മാവേലിക്കര പുതിച്ചിറയില്‍ ആനന്ദന്‍(55) എന്നിവരാണ് മരിച്ചത്. ഒരാള്‍ക്ക് പരിക്കേറ്റു വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.30-നായിരുന്നു അപകടം.

വീടിന്റെ കാർ പോർച്ച് നിർമിക്കാനായി മേൽക്കൂര വാർത്തിരുന്നു. തട്ട് പൊളിക്കുന്നതിനിടെ കോൺക്രീറ്റ് മേൽക്കൂര തകർന്നുവീഴുകയായിരുന്നു. സംഭവസ്ഥലത്ത് വെച്ചുതന്നെ തൊഴിലാളികൾ മരിച്ചതായി ദൃക്സാക്ഷികൾ പറഞ്ഞു. അ​ഗ്നിരക്ഷാസേന സ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയെങ്കിലും ഇരുവരേയും രക്ഷിക്കാനായില്ല.

]]>
https://www.chandrikadaily.com/2-people-died-when-the-concrete-collapsed-while-demolishing-the-roof-of-the-house.html/feed 0
കൊച്ചിയില്‍ കെട്ടിട നിര്‍മാണത്തിനിടെ അപകടം: ഒരാള്‍ക്ക് ദാരുണാന്ത്യം https://www.chandrikadaily.com/accident-during-construction-in-kochi-one-person-dies.html https://www.chandrikadaily.com/accident-during-construction-in-kochi-one-person-dies.html#respond Mon, 06 May 2024 06:21:53 +0000 https://www.chandrikadaily.com/?p=296911 കൊച്ചി: കൊച്ചി ഇന്‍ഫോ പാര്‍ക്കിനോട് ചേര്‍ന്നുള്ള സ്മാര്‍ട്ട് സിറ്റിയില്‍ പെയിന്റടിക്കാന്‍ സ്ഥാപിച്ച ഇരുമ്പ് ഫ്രെയിം തകര്‍ന്ന് വീണ് അപകടം. ഒരു തൊഴിലാളി മരിച്ചു. പരിക്കേറ്റ അഞ്ച് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ ഒരു ഭാഗം തകര്‍ന്ന് തൊഴിലാളികള്‍ മുകളില്‍ നിന്ന് താഴെ വീഴുകയായിരുന്നു. ഇതരസംസ്ഥാന തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്. ബിഹാര്‍ സ്വദേശി ഉത്തമാണ് മരണപ്പെട്ടത്.

]]>
https://www.chandrikadaily.com/accident-during-construction-in-kochi-one-person-dies.html/feed 0
ബാൾട്ടിമോർ അപകടം: രണ്ട് നിര്‍മാണത്തൊഴിലാളികളുടെ മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു https://www.chandrikadaily.com/baltimore-accident-two-more-bodies-of-construction-workers-recovered.html https://www.chandrikadaily.com/baltimore-accident-two-more-bodies-of-construction-workers-recovered.html#respond Thu, 28 Mar 2024 06:49:39 +0000 https://www.chandrikadaily.com/?p=293857 അമേരിക്കയിലെ ബാള്‍ട്ടിമോറില്‍ ചരക്കുകപ്പലിടിച്ച് പാലം തകര്‍ന്ന അപകടത്തില്‍ പുഴയിലേക്ക് വീണ് കാണാതായ 2 പേരുടെ മൃതദേഹം കണ്ടെത്തി. പട്ടാപ്‌സ്‌കോ പുഴയില്‍ ചുവപ്പ് പിക്കപ്പിനുള്ളില്‍ കുടുങ്ങിക്കിടക്കുന്ന നിലയിലായിരുന്നു മൃതദേഹങ്ങള്‍.

കാണാതായ എട്ടുപേരില്‍ രണ്ടുപേരെ നേരത്തെ രക്ഷപ്പെടുത്തിയിരുന്നു. പാലത്തിലെ കുഴികള്‍ നികത്തുന്ന പണിയിലേര്‍പ്പെട്ടിരുന്നവരാണ് 8 പേരും. മെക്‌സിക്കോ, ഗ്വാട്ടിമാല, എല്‍ സാല്‍വദോര്‍ എന്നീ രാജ്യങ്ങളില്‍നിന്നുള്ളവരാണിവര്‍.

ഇരുട്ടും അടിയൊഴുക്കും വെള്ളത്തിന്റെ കൊടുംതണുപ്പും കാരണം ചൊവ്വാഴ്ച രാത്രി നിര്‍ത്തിവെച്ച തിരച്ചില്‍ ബുധനാഴ്ച രാവിലെയാണ് പുനരാരംഭിച്ചത്. ബാക്കിയുള്ള നാലുപേര്‍ക്കായുള്ള തിരച്ചില്‍ കോസ്റ്റ് ഗാര്‍ഡ് അവസാനിപ്പിച്ചു. തകര്‍ന്ന പാലത്തിന്റെ അവശിഷ്ടങ്ങള്‍ നീക്കംചെയ്തതിനുശേഷം ഇവര്‍ക്കായുള്ള തിരച്ചില്‍ പുനരാരംഭിക്കും. അതേസമയം, അപകടത്തിന്റെ യഥാര്‍ഥ കാരണം കണ്ടെത്താനായി കപ്പലിലെ ബ്ലാക്ക് ബോക്‌സ് കണ്ടെടുത്തിട്ടുണ്ട്.

ചൊവ്വാഴ്ച പുലര്‍ച്ചെ ഒന്നരയ്ക്കാണ് ഫ്രാന്‍സിസ് സ്‌കോട്ട് കീ പാലം ചരക്കുകപ്പലിടിച്ചു തകര്‍ന്നത്. 948 അടി നീളമുള്ള കപ്പല്‍ തുറമുഖത്തുനിന്ന് പുറപ്പെട്ട് അരമണിക്കൂറിനുള്ളിലാണ് അപകടമുണ്ടായത്. പാലത്തിലുണ്ടായിരുന്ന വാഹനങ്ങളും ആളുകളും നദിയില്‍ വീണു. മണിക്കൂറില്‍ 15 കിലോമീറ്റര്‍ വേഗത്തിലാണ് കപ്പല്‍ നീങ്ങിയിരുന്നത്.

ശ്രീലങ്കയിലേക്കു ചരക്കുമായി യാത്രതിരിച്ച, സിങ്കപ്പൂര്‍ കൊടിയുള്ള ദാലി എന്ന കപ്പലാണ് പാലത്തിലിടിച്ചത്. മലയാളിയായ ക്യാപ്റ്റന്‍ രാജേഷ് ഉണ്ണിയുടെ സിനര്‍ജി മറൈന്‍ ഗ്രൂപ്പാണ് ‘ദാലി’യുടെ നടത്തിപ്പുകാര്‍. കപ്പലിലെ രണ്ടു കപ്പിത്താന്മാരുള്‍പ്പെടെ 22 ജീവനക്കാരും ഇന്ത്യക്കാര്‍ ആയിരുന്നു.

അപകടത്തിനു മുന്‍പേ അപായസന്ദേശം നല്‍കി പാലത്തിലൂടെയുള്ള ഗതാഗതം നിര്‍ത്തിവെക്കാന്‍ സഹായിച്ച കപ്പലിലുണ്ടായിരുന്ന ഇന്ത്യന്‍ ജീവനക്കാരെ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ അഭിനന്ദിച്ചിരുന്നു. പാലം ഉടന്‍ പണിയുമെന്നും അദ്ദേഹം അറിയിച്ചിരുന്നു.

2023-ല്‍ ചിലിയില്‍ നടത്തിയ പരിശോധനയില്‍ കപ്പലിന്റെ ചില യന്ത്രങ്ങള്‍ക്കും കപ്പലിന്റെ ചലനത്തിലും കുഴപ്പമുണ്ടെന്ന് കണ്ടെത്തിയിരുന്നു. എന്നാല്‍, പിന്നീട് നടന്ന പരിശോധനകളില്‍ പ്രശ്‌നമില്ലെന്നു വ്യക്തമായതായി സിങ്കപ്പൂരിലെ മാരിറ്റൈം ആന്‍ഡ് പോര്‍ട്ട് അതോറിറ്റി പറഞ്ഞു. സിങ്കപ്പൂര്‍ കമ്പനിയായ ഗ്രേസ് ഓഷന്‍ പ്രൈവറ്റ് ലിമിറ്റഡാണ് കപ്പലിന്റെ ഉടമകള്‍. നടത്തിപ്പുകമ്പനിയായ സിനര്‍ജി മറൈന്‍ ഗ്രൂപ്പിന്റെയും ആസ്ഥാനം സിങ്കപ്പൂരാണ്.

]]>
https://www.chandrikadaily.com/baltimore-accident-two-more-bodies-of-construction-workers-recovered.html/feed 0
വീട് നിര്‍മാണത്തില്‍ അഴിമതി; സി.പി.എം പഞ്ചായത്ത് അംഗത്തിനെതിരെ നടപടി https://www.chandrikadaily.com/corruption-in-house-construction-action-against-cpm-panchayat-member.html https://www.chandrikadaily.com/corruption-in-house-construction-action-against-cpm-panchayat-member.html#respond Mon, 19 Feb 2024 12:54:19 +0000 https://www.chandrikadaily.com/?p=290824 മലപ്പുറം: എടക്കര വെള്ളാരംകുന്ന് കോളനിയിലെ ആദിവാസി കുടുംബങ്ങളുടെ വീട് നിര്‍മാണത്തില്‍ അഴിമതി നടത്തിയ വാര്‍ഡ് അംഗം സന്തോഷ് കപ്രാട്ടിനെതിരെയാണ് നടപടി സ്വീകരിച്ചത്.

സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗമായ സന്തോഷിനെ തല്‍സ്ഥാനത്തുനിന്ന് ഒഴിവാക്കിയതായി ഏരിയ സെന്റര്‍ അംഗങ്ങള്‍ അറിയിച്ചു. കോളനിയില്‍ അടുത്തിടെ നടന്ന മെഡിക്കല്‍ ക്യാമ്പിനിടയിലാണ് ഗുണഭോക്താക്കളായ കുടുംബങ്ങള്‍ പരാതി ഉന്നയിച്ചത്.

സന്തോഷിനെതിരെ നിയമനടപടി സ്വീകരിക്കണമെന്നും പഞ്ചായത്ത് അംഗ സ്ഥാനം രാജിവെക്കണമെന്നുമാവശ്യപ്പെട്ട് യു.ഡി.എഫ് യുവജന സംഘടനകള്‍ പഞ്ചായത്ത് ഓഫിസിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു.

]]>
https://www.chandrikadaily.com/corruption-in-house-construction-action-against-cpm-panchayat-member.html/feed 0
കോഴിക്കോട് നിര്‍മ്മാണത്തിലിരുന്ന വീട് തകർന്ന് അപകടം; രണ്ട് തൊഴിലാളികൾക്ക് ദാരുണാന്ത്യം https://www.chandrikadaily.com/kozhikode-under-construction-house-collapse-accident-tragic-end-for-two-workers.html https://www.chandrikadaily.com/kozhikode-under-construction-house-collapse-accident-tragic-end-for-two-workers.html#respond Wed, 14 Feb 2024 05:54:59 +0000 https://www.chandrikadaily.com/?p=290333 കോഴിക്കോട്:നാദാപുരം വളയത്ത് നിര്‍മാണത്തിലുള്ള വീടിന്റെ ഒരു ഭാഗം ഇടിഞ്ഞ് വീണ് രണ്ടു തൊഴിലാളികള്‍ മരിച്ചു. കെട്ടിടാവിശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടന്ന മറ്റു മൂന്ന് തൊഴിലാളികളെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വിഷ്ണു, നവജിത്ത് എന്നിവരാണ് മരിച്ചത്. അപകട കാരണം വ്യക്തമല്ല. നിര്‍മ്മാണത്തിലിരിക്കുന്ന വീടിന്റെ സൺഷെയ്ഡ് തകര്‍ന്ന് മുകളിലുണ്ടായിരുന്ന തൊഴിലാളികള്‍ താഴേക്ക് വീണുവെന്നാണ് ലഭിക്കുന്ന വിവരം. അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയ തൊഴിലാളികളെ നാട്ടുകാരുടെ നേതൃത്വത്തിലാണ് രക്ഷിച്ചത്.

]]>
https://www.chandrikadaily.com/kozhikode-under-construction-house-collapse-accident-tragic-end-for-two-workers.html/feed 0
ഇഴഞ്ഞു നീങ്ങി ലൈഫ് ഫ്ലാറ്റ് നിർമ്മാണം; 39 എണ്ണത്തിൽ ഇതുവരെ യാഥാർത്ഥ്യമായത് 4 എണ്ണം മാത്രം https://www.chandrikadaily.com/creeping-life-flat-construction-out-of-39-only-4-have-materialized-so-far.html https://www.chandrikadaily.com/creeping-life-flat-construction-out-of-39-only-4-have-materialized-so-far.html#respond Mon, 20 Nov 2023 05:38:05 +0000 https://www.chandrikadaily.com/?p=283500 ലൈഫ് പദ്ധതിക്കു കീഴില്‍ സംസ്ഥാനത്തെ ഭൂരഹിത ഭവന രഹിത വിഭാഗക്കാര്‍ക്കായി പ്രഖ്യാപിച്ച ഫ്ളാറ്റ് നിര്‍മാണത്തിലും മെല്ലെപ്പോക്ക്. 39 ഫ്ളാറ്റുകളായിരുന്നു പ്രഖ്യാപിച്ചതെങ്കിലും ഇതുവരെ യാഥാര്‍ത്ഥ്യമാക്കാനായത് നാല് ഫ്ളാറ്റുകള്‍ മാത്രം. നിർമ്മാണ സമഗ്രികളുടെ വില ഉയർന്ന സാഹചര്യത്തിൽ കരാർ തുക പുതുക്കണമെന്ന നിർമ്മാണ കമ്പനികളുടെ ആവശ്യം സര്‍ക്കാര്‍ അംഗീകരിക്കാത്തതാണ് പ്രധാന പ്രതിസന്ധി.

ലൈഫ് പദ്ധതിയുടെ മുഖമായി മാറുമെന്ന് പ്രതീക്ഷിച്ച പദ്ധതിയാണ് ഭൂരഹിത ഭവനരഹിത വിഭാഗക്കാര്‍ക്കായുളള ഫ്ലാറ്റ് സമുച്ചയങ്ങൾ. സ്വകാര്യ സംരംഭകരുടെയും കോര്‍പറേറ്റ് കന്പനികളുടെയും സഹായം കൂടി ഉള്‍പ്പെടുത്തി ഫ്ലാറ്റുകൾ നിർമ്മിക്കാനായിരുന്നു, ആദ്യഘട്ടത്തിലെ ആലോചന. എന്നാൽ സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ടുയര്‍ന്ന വടക്കാഞ്ചേരി ഫ്ലാറ്റ് വിവാദം ഈ നീക്കങ്ങള്‍ക്ക് തിരിച്ചടിയായി.

തുടര്‍ന്ന് പൂര്‍ണമായും സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ചായിരുന്നു നിര്‍മാണം. 39 ഇടങ്ങളിൽ ഫ്ളാറ്റുകള്‍ പ്രഖ്യാപിച്ചെങ്കിലും കരാർ വയ്ക്കാൻ ആയത് 29 ഇടങ്ങളിൽ. ഹൈദരാബാദ് ആസ്ഥാനമായ പെന്നാര്‍ അഹമ്മദാബാദ് ആസ്ഥാനമായ മിറ്റ്സുമി, ഡൽഹി ആസ്ഥാനമായ സുരി, ലക്ഷ്മി തുടങ്ങിയ കന്പനികളാണ് നിര്‍മാണം ഏറ്റെടുത്തത്. എന്നാല്‍ 2020ല്‍ കരാര്‍ വച്ച കാലത്തേക്കാള്‍ സ്റ്റീല്‍ അടക്കമുളള നിര്‍മാണ സാമഗ്രികള്‍ക്ക് വില കുത്തനെ ഉയര്‍ന്ന സാഹചര്യത്തില്‍ കരാര്‍ തുക പുതുക്കണമെന്ന കന്പനികളുടെ ആവശ്യത്തില്‍ സര്‍ക്കാര്‍ തീരുമാനം എടുക്കാതെ വന്നതോടെയാണ് പ്രതിസന്ധി രൂക്ഷമായത്.

കരാര്‍ തുക 40 ശതമാനം വരെ ഉയര്‍ത്തണമെന്നായിരുന്നു കന്പനികളുടെ ആവശ്യം. 22 ശതമാനം വരെ തുക ഉയര്‍ത്തി നല്‍കാവുന്നതാണെന്ന് ലൈഫ് മിഷനും നിര്‍ദ്ദേശിച്ചു. തുടര്‍ന്ന് വിഷയം പിഠിക്കാന്‍ സര്‍ക്കാര്‍ വിധഗ്ധ സമിതിയെ നിയോഗിച്ചു,സമിതി സര്‍ക്കാരിന് ശുപാര്‍ശ സമര്‍പ്പിക്കുകയും ചെയ്തു. എന്നാല്‍ സാന്പത്തിക പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ തുക ഉയര്‍ത്താന്‍ ധനവകുപ്പ് അനുമതി നല്‍കിയിട്ടില്ല. അതേസമയം ആയിരങ്ങളാണ് തങ്ങളുടെ സ്വപ്നം യാഥാര്‍ത്ഥ്യമാകുന്നതിനായുളള കാത്തിരിക്കുന്നത്.

ഭൂമിയോ വീടോ ഇല്ലാത്തവര്‍ക്ക് തദ്ദേശഭരണ സ്ഥാപനങ്ങള്‍ ഭൂമി വാങ്ങി വീട് വയ്ക്കാനായി അനുവദിക്കാറുളളത് പരമാവധി 10 ലക്ഷം രൂപയാണ്. എന്നാല്‍ ഇതേ സമയം ഒരു ഭൂരഹിത കുടുംബത്തിന് ഫ്ളാറ്റ് നിര്‍മിച്ച് നല്‍കുന്നതിന് 15 ലക്ഷം രൂപ മുതല്‍ 17 ലക്ഷം രൂപ വരെയാണ് ചെലവ്. ഇത്തരത്തില്‍ പ്രതീക്ഷച്ചതിലേറെ ചെലവ് വരുന്നതും ഫ്ളാറ്റ് പദ്ധതിയോട് സര്‍ക്കാര്‍ ആദ്യ ഘട്ടത്തില്‍ കാട്ടിയ താല്‍പര്യം കുറയാന്‍ കാരണമായതായാണ് വിവരം.

]]>
https://www.chandrikadaily.com/creeping-life-flat-construction-out-of-39-only-4-have-materialized-so-far.html/feed 0
നാദാപുരത്ത് നിർമ്മാണം നടക്കുന്ന വീടിനകത്ത് നിന്ന് ദുർഗന്ധം; തിരച്ചിലിൽ കണ്ടത് 60 കാരന്റെ മൃതദേഹം https://www.chandrikadaily.com/bad-smell-from-inside-the-house-under-construction-in-nadapuram-the-body-of-a-60-year-old-man-was-found-during-the-search.html https://www.chandrikadaily.com/bad-smell-from-inside-the-house-under-construction-in-nadapuram-the-body-of-a-60-year-old-man-was-found-during-the-search.html#respond Thu, 02 Nov 2023 14:40:27 +0000 https://www.chandrikadaily.com/?p=281695 കോഴിക്കോട് നാദാപുരം അഹമ്മദ് മുക്കിൽ നിർമാണം നടക്കുന്ന വീട്ടിൽ അറുപതുകാരന്റെ മൃതദേഹം കണ്ടെത്തി. എളയിടം സ്വദേശി പാലോള്ളതിൽ അമ്മദിന്റേതാണ് മൃതദേഹമെന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞു.

അഞ്ച് ദിവസമായി പാലോള്ളതിൽ അമ്മദിനെ കാണാനില്ലായിരുന്നു. ഇന്ന് രാവിലെ ഈ വീടിനകത്ത് നിന്ന് ദുർഗന്ധം വമിച്ചതിനെ തുടർന്ന് നാട്ടുകാർ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. പ്രാഥമിക അന്വേഷണത്തിൽ ദുരൂഹതയില്ലെന്ന് പൊലീസ് പറയുന്നു.

ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റും. പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കുമെന്നും പൊലീസ് അറിയിച്ചു.

]]>
https://www.chandrikadaily.com/bad-smell-from-inside-the-house-under-construction-in-nadapuram-the-body-of-a-60-year-old-man-was-found-during-the-search.html/feed 0