<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>construction &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/construction/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sat, 15 Mar 2025 16:18:54 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>construction &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>നിര്&#x200d;മ്മാണ മേഖലകള്&#x200d; പൊതുജനങ്ങള്&#x200d;ക്ക് അസ്വസ്ഥതയുണ്ടാക്കരുത്: അബുദാബി നഗരസഭ</title>
		<link>https://www.chandrikadaily.com/construction-zones-should-not-cause-inconvenience-to-the-public-abu-dhabi-municipality.html</link>
					<comments>https://www.chandrikadaily.com/construction-zones-should-not-cause-inconvenience-to-the-public-abu-dhabi-municipality.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Sat, 15 Mar 2025 16:07:00 +0000</pubDate>
				<category><![CDATA[GULF]]></category>
		<category><![CDATA[Abudhabi]]></category>
		<category><![CDATA[construction]]></category>
		<category><![CDATA[Gulf]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=334104</guid>

					<description><![CDATA[അബുദാബി: നിര്&#x200d;മ്മാണ സ്ഥലങ്ങളില്&#x200d; അമിത ശബ്ദവും മറ്റും മൂലം പൊതുജനങ്ങള്&#x200d;ക്ക് അസ്വ സ്ഥത ഉണ്ടാക്കരുതെന്ന് അബുദാബി നഗരസഭ ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ചു ബോധവല്&#x200d;ക്കരണ പരിപാടികള്&#x200d;ക്ക് നഗരസഭ തുടക്കംകുറിച്ചു. ജീവിത നിലവാരം മെച്ചപ്പെടുത്തുക, അനുയോജ്യമായ ഒരു പാര്&#x200d;പ്പിട അന്തരീക്ഷം നല്&#x200d;കുക, എല്ലാ താമസക്കാര്&#x200d;ക്കും സമാധാനവും ശാന്തിയും കൈവരിക്കുക എന്നീ ലക്ഷ്യ ങ്ങളോടെയാണ് അബുദാബി നഗരസഭ പുതിയ ബോധവല്&#x200d;ക്കരണം ആരംഭിച്ചിട്ടുള്ളത്. നിര്&#x200d;മ്മാണ സ്ഥല ങ്ങളിലെ പ്രവൃത്തികളുടെ ഫലമായുണ്ടാകുന്ന ശബ്ദങ്ങള്&#x200d; നിയന്ത്രിക്കുന്ന നിയമങ്ങളും ചട്ടങ്ങളും പാലിക്കാന്&#x200d; നിര്&#x200d;മ്മാണ കമ്പനികളോട് നഗരസഭ ആവശ്യപ്പെട്ടിട്ടുണ്ട്. താമസക്കാരുടെ [&#8230;]]]></description>
										<content:encoded><![CDATA[<p>അബുദാബി: നിര്&#x200d;മ്മാണ സ്ഥലങ്ങളില്&#x200d; അമിത ശബ്ദവും മറ്റും മൂലം പൊതുജനങ്ങള്&#x200d;ക്ക് അസ്വ സ്ഥത ഉണ്ടാക്കരുതെന്ന് അബുദാബി നഗരസഭ ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ചു ബോധവല്&#x200d;ക്കരണ പരിപാടികള്&#x200d;ക്ക് നഗരസഭ തുടക്കംകുറിച്ചു.</p>
<p>ജീവിത നിലവാരം മെച്ചപ്പെടുത്തുക, അനുയോജ്യമായ ഒരു പാര്&#x200d;പ്പിട അന്തരീക്ഷം നല്&#x200d;കുക, എല്ലാ താമസക്കാര്&#x200d;ക്കും സമാധാനവും ശാന്തിയും കൈവരിക്കുക എന്നീ ലക്ഷ്യ ങ്ങളോടെയാണ് അബുദാബി നഗരസഭ പുതിയ ബോധവല്&#x200d;ക്കരണം ആരംഭിച്ചിട്ടുള്ളത്. നിര്&#x200d;മ്മാണ സ്ഥല ങ്ങളിലെ പ്രവൃത്തികളുടെ ഫലമായുണ്ടാകുന്ന ശബ്ദങ്ങള്&#x200d; നിയന്ത്രിക്കുന്ന നിയമങ്ങളും ചട്ടങ്ങളും പാലിക്കാന്&#x200d; നിര്&#x200d;മ്മാണ കമ്പനികളോട് നഗരസഭ ആവശ്യപ്പെട്ടിട്ടുണ്ട്.</p>
<p>താമസക്കാരുടെ സുഖവും ശാന്തിയും ഉറപ്പാക്കുന്ന അനുയോജ്യമായ അന്തരീക്ഷം സൃഷ്ടിക്കുന്ന തിനും അനുവദനീയമായ ശബ്ദ നിലവാരവുമായി ബന്ധപ്പെട്ട നിയമങ്ങള്&#x200d; പാലിക്കേണ്ടതിന്റെ ആവശ്യകത യും അനിവാര്യതയും ഊന്നിപ്പറയുകയുമാണ് കാമ്പയിന്&#x200d; ലക്ഷ്യമിടുന്നത്. താമസ മേഖലകളില്&#x200d; പരിസരവാസികള്&#x200d;ക്ക് പ്രയാസം സൃഷ്ടിക്കുന്ന തരത്തിലുള്ള ശബ്ദങ്ങളോ മറ്റു ബുദ്ധിമുട്ടുകളോ ഉണ്ടാവാന്&#x200d; പാടുള്ളതല്ല.</p>
<p>മറ്റുള്ളവരുടെ സൗകര്യങ്ങളെയും അവകാശങ്ങളെയും മാനിക്കണമെന്ന് ബന്ധപ്പെട്ടവര്&#x200d;ക്ക് അധികൃതര്&#x200d; നിര്&#x200d;ദ്ദേശം നല്&#x200d;കി. നിര്&#x200d;മ്മാണ സ്ഥലങ്ങളില്&#x200d; അധിക സമയം പ്രവര്&#x200d;ത്തിക്കുന്നതിന് വിശിഷ്യാ വൈകുന്നേരവും രാത്രി സമയങ്ങളിലും ജോലി ചെയ്യുന്നതിന് പ്രത്യേകം അനുമതി വാങ്ങിയിരിക്കണം.</p>
<p>അബുദാബി എമിറേറ്റില്&#x200d; പ്രാബല്യത്തിലുള്ള നിയമങ്ങളും ചട്ടങ്ങളും അനുസരിച്ച് ഉചിതമായ ജോലി സമയം പാലിക്കാനും, തിരക്കേറിയ സമയങ്ങളില്&#x200d; ശല്യപ്പെടുത്തുന്ന ശബ്ദങ്ങള്&#x200d; ഇല്ലാതിരിക്കുവാ നും ശ്രദ്ധിക്കണം. നിര്&#x200d;മ്മാണ സ്ഥലങ്ങളിലുണ്ടാകുന്ന ശബ്ദങ്ങള്&#x200d; സമൂഹത്തില്&#x200d; ചെലുത്തുന്ന പ്രതികൂല ഫലങ്ങളെക്കുറിച്ച് കോണ്&#x200d;ട്രാക്ടര്&#x200d;മാരെ ബോധവല്&#x200d;ക്കരിക്കുന്നതിന് ലക്ഷ്യമിട്ട് പരിസ്ഥിതി, ആരോഗ്യം, സുരക്ഷാ വകുപ്പുകളുമായി ഏകോപിപ്പിച്ച് ഇലക്ട്രോണിക് അവബോധ പരിപാടിയും സംഘടിപ്പിക്കുകയു ണ്ടായി.</p>
<p>നിര്&#x200d;മ്മാണ സ്ഥലങ്ങളിലെ ശബ്ദമലിനീകരണവും ശല്യവും സംബന്ധിച്ച നിയമങ്ങളും ശബ്ദം കുറയ് ക്കുന്നതിനുള്ള മാര്&#x200d;ഗങ്ങളും വിശദീകരിക്കുന്നതിനായി കോണ്&#x200d;ട്രാക്ടര്&#x200d;മാര്&#x200d;ക്കായി നഗരസഭ പ്രത്യേക പരിപാടികള്&#x200d; സംഘടിപ്പിക്കുന്നുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/construction-zones-should-not-cause-inconvenience-to-the-public-abu-dhabi-municipality.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മീനങ്ങാടിയിൽ നിർമാണത്തിലിരുന്ന കിണര്&#x200d; ഇടിഞ്ഞ് ഒരാൾ മരിച്ചു</title>
		<link>https://www.chandrikadaily.com/one-person-died-after-a-well-under-construction-collapsed-in-meenangadi.html</link>
					<comments>https://www.chandrikadaily.com/one-person-died-after-a-well-under-construction-collapsed-in-meenangadi.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Fri, 20 Dec 2024 15:10:32 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[local]]></category>
		<category><![CDATA[News]]></category>
		<category><![CDATA[collapsed]]></category>
		<category><![CDATA[construction]]></category>
		<category><![CDATA[wayanad]]></category>
		<category><![CDATA[WELL]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=322671</guid>

					<description><![CDATA[അപകടത്തിനു പിന്നാലെ ആശുപത്രിയിലെത്തിച്ചെങ്കിലും ഒരാളുടെ ജീവന്&#x200d; രക്ഷിക്കാനായില്ല.]]></description>
										<content:encoded><![CDATA[<p>വയനാട് മീനങ്ങാടിയിൽ നിർമാണത്തിലിരുന്ന കിണര്&#x200d; ഇടിഞ്ഞ് ഒരാൾ മരിച്ചു. എടക്കര വയലിലാണ് അപകടം. രണ്ടു പേര്&#x200d;ക്ക് പരിക്കേറ്റു. പുൽപ്പള്ളി സ്വദേശികളാണ് അപകടത്തിൽപെട്ടത്.</p>
<p>മണ്ണ് സംരക്ഷണ വകുപ്പ് കൃഷി ആവശ്യത്തിനായി കുഴിച്ചുനൽകുന്ന കിണറാണ് ഇടിഞ്ഞത്. ജെസിബി ഉപയോഗിച്ചായിരുന്നു കിണര്&#x200d; നിര്&#x200d;മാണ പ്രവൃത്തികള്&#x200d; നടന്നത്. നിര്&#x200d;മാണം പൂര്&#x200d;ത്തിയായി നാളെ റിങ് വാര്&#x200d;പ്പ് നടക്കാനിരിക്കെയായിരുന്നു അപകടം.</p>
<p>അപകടത്തിനു പിന്നാലെ ആശുപത്രിയിലെത്തിച്ചെങ്കിലും ഒരാളുടെ ജീവന്&#x200d; രക്ഷിക്കാനായില്ല.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/one-person-died-after-a-well-under-construction-collapsed-in-meenangadi.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>15 വർഷത്തിനുള്ളിൽ ഏഴ് ആത്മഹത്യ, ആറ് മിസ്സിങ് കേസ്, ശ്മശാന നിർമാണം; ഇഷ കേന്ദ്രത്തിനെതിരെ പൊലീസ് റിപ്പോർട്ട്</title>
		<link>https://www.chandrikadaily.com/in-15-years-seven-suicides-six-missing-cases-construction-of-crematories-police-report-against-isha-kendra.html</link>
					<comments>https://www.chandrikadaily.com/in-15-years-seven-suicides-six-missing-cases-construction-of-crematories-police-report-against-isha-kendra.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Fri, 18 Oct 2024 09:04:08 +0000</pubDate>
				<category><![CDATA[crime]]></category>
		<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[police]]></category>
		<category><![CDATA[construction]]></category>
		<category><![CDATA[crematories]]></category>
		<category><![CDATA[Suicides]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=313929</guid>

					<description><![CDATA[ഫൗണ്ടേഷനില്&#x200d; പോയ നിരവധി പേരെ കാണാതായിട്ടുണ്ടെന്നും അവരെ ഇതുവരെ കണ്ടെത്താന്&#x200d; സാധിച്ചിട്ടില്ലെന്നും റിപ്പോര്&#x200d;ട്ടില്&#x200d; പറയുന്നു.]]></description>
										<content:encoded><![CDATA[<p>സദ്ഗുരു ജഗ്ഗി വാസുദേവിന്റെ നിയന്ത്രണത്തിലുള്ള ഇഷ ഫൗണ്ടേഷനില്&#x200d; നിന്നും 15 വര്&#x200d;ഷത്തിനിടെ ആറ് പേരെ കാണാതായിട്ടുണ്ടെന്ന് തമിഴ്നാട് പൊലീസ് റിപ്പോര്&#x200d;ട്ട്. തമിഴ്നാട് പൊലീസ് ഉദ്യോഗസ്ഥനായ കെ.കാര്&#x200d;ത്തികേയന്&#x200d; സുപ്രീം കോടതിയില്&#x200d; സമര്&#x200d;പ്പിച്ച റിപ്പോര്&#x200d;ട്ടിലാണ് വെളിപ്പെടുത്തല്&#x200d;. ഫൗണ്ടേഷനില്&#x200d; പോയ നിരവധി പേരെ കാണാതായിട്ടുണ്ടെന്നും അവരെ ഇതുവരെ കണ്ടെത്താന്&#x200d; സാധിച്ചിട്ടില്ലെന്നും റിപ്പോര്&#x200d;ട്ടില്&#x200d; പറയുന്നു.</p>
<p>ഇഷ ഫൗണ്ടേഷന്&#x200d; പരിസരത്ത് ശ്മശാനമുള്ളതായും ഇവര്&#x200d; കാലഹരണപ്പെട്ട മരുന്നുകള്&#x200d; ഇഷ ഔട്ട് റീച്ച് ആശുപത്രിയില്&#x200d; ഉള്ളവര്&#x200d;ക്ക് നല്&#x200d;കുന്നുണ്ടെന്നും പൊലീസ് റിപ്പോര്&#x200d;ട്ടില്&#x200d; ചൂണ്ടിക്കാട്ടുന്നുണ്ട്. ജഗ്ഗി വാസുദേവിനെതിരെ കോയമ്പത്തൂര്&#x200d; പൊലീസ് റിപ്പോര്&#x200d;ട്ടിന്റെ അടിസ്ഥാനത്തില്&#x200d; സുപ്രീം കോടതി കേസ് ഫയല്&#x200d; ചെയ്തിട്ടുണ്ട്.</p>
<p>പൊലീസ് സൂപ്രണ്ട് കെ.കാര്&#x200d;ത്തികേയന്&#x200d; സമര്&#x200d;പ്പിച്ച റിപ്പോര്&#x200d;ട്ടില്&#x200d; 15 വര്&#x200d;ഷത്തിനിടെ ആലന്തുരൈ പൊലീസ് സ്റ്റേഷനില്&#x200d; ഇഷ ഫൗണ്ടേഷനുമായി ബന്ധപ്പെട്ട ആറ് മിസിങ് കേസുകളാണ് രജിസ്റ്റര്&#x200d; ചെയ്തിട്ടുള്ളത്. രജിസ്റ്റര്&#x200d; ചെയ്ത ആറ് കേസുകളില്&#x200d; അഞ്ച് കേസിലും തുടര്&#x200d; നടപടി ഒഴിവാക്കുകയും കേസ് അവസാനിപ്പിക്കുകയുമാണ് ചെയ്തത്. കാണാതായ ആളെ ഇതുവരെ കണ്ടെത്താത്തതിനാല്&#x200d; മറ്റൊരു കേസ് ഇപ്പോഴും അന്വേഷണത്തിലാണെന്നും പൊലീസ് ചൂണ്ടിക്കാട്ടുന്നുണ്ട്.</p>
<p>അതേസമയം ക്രിമിനല്&#x200d; നിയമം സെക്ഷന്&#x200d; 174 പ്രകാരം ഏഴ് കേസുകള്&#x200d; വേറെയും രജിസ്റ്റര്&#x200d; ചെയ്തിട്ടുണ്ട്. ഇതില്&#x200d; രണ്ടെണ്ണം ഫോറന്&#x200d;സിക് ലാബ് റിപ്പോര്&#x200d;ട്ട് ആവശ്യമുള്ളതും ഇതിന്റെ അടിസ്ഥാനത്തില്&#x200d; അന്വേഷണം നടക്കുന്നതുമാണെന്ന് പൊലീസ് ഉദ്യോഗസ്ഥന്&#x200d; പറയുന്നു. ഫൗണ്ടേഷന്&#x200d; സമീപത്തുള്ള ശ്മശാനത്തിനെതിരെയും കേസ് നിലനില്&#x200d;ക്കുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്&#x200d; ശ്മശാനം ഇപ്പോള്&#x200d; പ്രവര്&#x200d;ത്തന രഹിതമാണെന്നും റിപ്പോര്&#x200d;ട്ടില്&#x200d; പറയുന്നു.</p>
<p>ഇഷ ഫൗണ്ടേഷനുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളില്&#x200d; മിക്കവയ്ക്കെതിരെയും പോക്സോ ഉള്&#x200d;പ്പെടെയുള്ള കേസുകള്&#x200d; രജിസ്റ്റര്&#x200d; ചെയ്തതായും ഇതിന്റെ അടിസ്ഥാനത്തില്&#x200d; നിരവധി അന്വേഷണങ്ങള്&#x200d; സ്ഥാപനത്തിനെതിരെ നടന്നതായും റിപ്പോര്&#x200d;ട്ടില്&#x200d; പ്രസ്താവിക്കുന്നുണ്ട്. ഭൂമി കൈയ്യേറ്റം, പോക്സോ കേസുകള്&#x200d;, പീഡനപരാതികള്&#x200d;, എന്നിങ്ങനെയുള്ള കേസുകളില്&#x200d; രജിസ്റ്റര്&#x200d; ചെയ്തതും പിന്നീട് പരാതിക്കാര്&#x200d; പിന്മാറിയതുമായ നിരവധി സംഭവങ്ങളുണ്ടായതായും റിപ്പോര്&#x200d;ട്ടില്&#x200d; പറയുന്നു.</p>
<p>അതേസമയം അടുത്തിടെ ഇഷ ഫൗണ്ടേഷനെതിരായ മറ്റൊരു കേസില്&#x200d; സുപ്രീം കേടതിയും മദ്രാസ് ഹൈക്കോടതിയും ഇടപെട്ടിരുന്നു. തന്റെ രണ്ട് പെണ്&#x200d;മക്കളായ ഗീത കാമരാജ് (42), ലതാ കാമരാജ് (39) എന്നിവരെ ഇഷ ഫൗണ്ടേഷന്&#x200d; അധികൃതര്&#x200d; അവിടെ സ്ഥിരതാമസമാക്കാന്&#x200d; പ്രേരിപ്പിക്കുന്നെന്ന് ചൂണ്ടിക്കാട്ടി. തമിഴ്‌നാട് കാര്&#x200d;ഷിക ഗവേഷക സര്&#x200d;വകലാശാല റിട്ടയേര്&#x200d;ഡ് പ്രൊഫസര്&#x200d; ഡോ.എസ് കാമരാജ് നല്&#x200d;കിയ ഹരജിയില്&#x200d; ഹേബിയസ് കോര്&#x200d;പ്പസ് ഹരജി ഫയല്&#x200d; ചെയ്തിരുന്നു.</p>
<p>പിന്നാലെ കാമരാജിന്റെ ഹരജി പ്രകാരം കോടതിയില്&#x200d; ഹാജരായ മക്കള്&#x200d; ഇരുവരും സ്വന്തം ഇഷ്ടപ്രകാരമാണ് ഇഷ ഫൗണ്ടേഷനില്&#x200d; ചേര്&#x200d;ന്നതെന്നും തടങ്കലിലല്ലെന്നും കോടതിയെ അറിയിച്ചിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/in-15-years-seven-suicides-six-missing-cases-construction-of-crematories-police-report-against-isha-kendra.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വീടിന്റെ തട്ട് പൊളിക്കുന്നതിനിടെ കോൺക്രീറ്റ് തകർന്നുവീണ് 2 പേർ മരിച്ചു</title>
		<link>https://www.chandrikadaily.com/2-people-died-when-the-concrete-collapsed-while-demolishing-the-roof-of-the-house.html</link>
					<comments>https://www.chandrikadaily.com/2-people-died-when-the-concrete-collapsed-while-demolishing-the-roof-of-the-house.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Fri, 28 Jun 2024 13:30:15 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[accident]]></category>
		<category><![CDATA[concrete]]></category>
		<category><![CDATA[construction]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=301294</guid>

					<description><![CDATA[സംഭവസ്ഥലത്ത് വെച്ചുതന്നെ തൊഴിലാളികൾ മരിച്ചതായി ദൃക്സാക്ഷികൾ പറഞ്ഞു]]></description>
										<content:encoded><![CDATA[<p>ആലപ്പുഴ: മാവേലിക്കര തഴക്കരയില്&#x200d; പുതുതായി നിര്&#x200d;മിച്ച വീടിന്റെ തട്ട് പൊളിക്കുന്നതിനിടെ കോണ്&#x200d;ക്രീറ്റ് മേല്&#x200d;ക്കൂര തകര്&#x200d;ന്ന് വീണ് രണ്ടുപേര്&#x200d; മരിച്ചു. ചെട്ടികുളങ്ങര സ്വദേശി സുരേഷ്(52), മാവേലിക്കര പുതിച്ചിറയില്&#x200d; ആനന്ദന്&#x200d;(55) എന്നിവരാണ് മരിച്ചത്. ഒരാള്&#x200d;ക്ക് പരിക്കേറ്റു വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.30-നായിരുന്നു അപകടം.</p>
<p>വീടിന്റെ കാർ പോർച്ച് നിർമിക്കാനായി മേൽക്കൂര വാർത്തിരുന്നു. തട്ട് പൊളിക്കുന്നതിനിടെ കോൺക്രീറ്റ് മേൽക്കൂര തകർന്നുവീഴുകയായിരുന്നു. സംഭവസ്ഥലത്ത് വെച്ചുതന്നെ തൊഴിലാളികൾ മരിച്ചതായി ദൃക്സാക്ഷികൾ പറഞ്ഞു. അ​ഗ്നിരക്ഷാസേന സ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയെങ്കിലും ഇരുവരേയും രക്ഷിക്കാനായില്ല.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/2-people-died-when-the-concrete-collapsed-while-demolishing-the-roof-of-the-house.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കൊച്ചിയില്&#x200d; കെട്ടിട നിര്&#x200d;മാണത്തിനിടെ അപകടം: ഒരാള്&#x200d;ക്ക് ദാരുണാന്ത്യം</title>
		<link>https://www.chandrikadaily.com/accident-during-construction-in-kochi-one-person-dies.html</link>
					<comments>https://www.chandrikadaily.com/accident-during-construction-in-kochi-one-person-dies.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Mon, 06 May 2024 06:21:53 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[accident]]></category>
		<category><![CDATA[construction]]></category>
		<category><![CDATA[death]]></category>
		<category><![CDATA[kochi]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=296911</guid>

					<description><![CDATA[പരിക്കേറ്റ അഞ്ച് പേരെ ആശുപത്രിയില്&#x200d; പ്രവേശിപ്പിച്ചു]]></description>
										<content:encoded><![CDATA[<p>കൊച്ചി: കൊച്ചി ഇന്&#x200d;ഫോ പാര്&#x200d;ക്കിനോട് ചേര്&#x200d;ന്നുള്ള സ്മാര്&#x200d;ട്ട് സിറ്റിയില്&#x200d; പെയിന്റടിക്കാന്&#x200d; സ്ഥാപിച്ച ഇരുമ്പ് ഫ്രെയിം തകര്&#x200d;ന്ന് വീണ് അപകടം. ഒരു തൊഴിലാളി മരിച്ചു. പരിക്കേറ്റ അഞ്ച് പേരെ ആശുപത്രിയില്&#x200d; പ്രവേശിപ്പിച്ചു.</p>
<p>നിര്&#x200d;മാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ ഒരു ഭാഗം തകര്&#x200d;ന്ന് തൊഴിലാളികള്&#x200d; മുകളില്&#x200d; നിന്ന് താഴെ വീഴുകയായിരുന്നു. ഇതരസംസ്ഥാന തൊഴിലാളികളാണ് അപകടത്തില്&#x200d;പ്പെട്ടത്. ബിഹാര്&#x200d; സ്വദേശി ഉത്തമാണ് മരണപ്പെട്ടത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/accident-during-construction-in-kochi-one-person-dies.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബാൾട്ടിമോർ അപകടം: രണ്ട് നിര്&#x200d;മാണത്തൊഴിലാളികളുടെ മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു</title>
		<link>https://www.chandrikadaily.com/baltimore-accident-two-more-bodies-of-construction-workers-recovered.html</link>
					<comments>https://www.chandrikadaily.com/baltimore-accident-two-more-bodies-of-construction-workers-recovered.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 28 Mar 2024 06:49:39 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[World]]></category>
		<category><![CDATA[Baltimore accident]]></category>
		<category><![CDATA[bodies]]></category>
		<category><![CDATA[construction]]></category>
		<category><![CDATA[workers]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=293857</guid>

					<description><![CDATA[പാലത്തിലെ കുഴികള്&#x200d; നികത്തുന്ന പണിയിലേര്&#x200d;പ്പെട്ടിരുന്നവരാണ് 8 പേരും.]]></description>
										<content:encoded><![CDATA[<p>അമേരിക്കയിലെ ബാള്&#x200d;ട്ടിമോറില്&#x200d; ചരക്കുകപ്പലിടിച്ച് പാലം തകര്&#x200d;ന്ന അപകടത്തില്&#x200d; പുഴയിലേക്ക് വീണ് കാണാതായ 2 പേരുടെ മൃതദേഹം കണ്ടെത്തി. പട്ടാപ്‌സ്‌കോ പുഴയില്&#x200d; ചുവപ്പ് പിക്കപ്പിനുള്ളില്&#x200d; കുടുങ്ങിക്കിടക്കുന്ന നിലയിലായിരുന്നു മൃതദേഹങ്ങള്&#x200d;.</p>
<p>കാണാതായ എട്ടുപേരില്&#x200d; രണ്ടുപേരെ നേരത്തെ രക്ഷപ്പെടുത്തിയിരുന്നു. പാലത്തിലെ കുഴികള്&#x200d; നികത്തുന്ന പണിയിലേര്&#x200d;പ്പെട്ടിരുന്നവരാണ് 8 പേരും. മെക്‌സിക്കോ, ഗ്വാട്ടിമാല, എല്&#x200d; സാല്&#x200d;വദോര്&#x200d; എന്നീ രാജ്യങ്ങളില്&#x200d;നിന്നുള്ളവരാണിവര്&#x200d;.</p>
<p>ഇരുട്ടും അടിയൊഴുക്കും വെള്ളത്തിന്റെ കൊടുംതണുപ്പും കാരണം ചൊവ്വാഴ്ച രാത്രി നിര്&#x200d;ത്തിവെച്ച തിരച്ചില്&#x200d; ബുധനാഴ്ച രാവിലെയാണ് പുനരാരംഭിച്ചത്. ബാക്കിയുള്ള നാലുപേര്&#x200d;ക്കായുള്ള തിരച്ചില്&#x200d; കോസ്റ്റ് ഗാര്&#x200d;ഡ് അവസാനിപ്പിച്ചു. തകര്&#x200d;ന്ന പാലത്തിന്റെ അവശിഷ്ടങ്ങള്&#x200d; നീക്കംചെയ്തതിനുശേഷം ഇവര്&#x200d;ക്കായുള്ള തിരച്ചില്&#x200d; പുനരാരംഭിക്കും. അതേസമയം, അപകടത്തിന്റെ യഥാര്&#x200d;ഥ കാരണം കണ്ടെത്താനായി കപ്പലിലെ ബ്ലാക്ക് ബോക്‌സ് കണ്ടെടുത്തിട്ടുണ്ട്.</p>
<p>ചൊവ്വാഴ്ച പുലര്&#x200d;ച്ചെ ഒന്നരയ്ക്കാണ് ഫ്രാന്&#x200d;സിസ് സ്‌കോട്ട് കീ പാലം ചരക്കുകപ്പലിടിച്ചു തകര്&#x200d;ന്നത്. 948 അടി നീളമുള്ള കപ്പല്&#x200d; തുറമുഖത്തുനിന്ന് പുറപ്പെട്ട് അരമണിക്കൂറിനുള്ളിലാണ് അപകടമുണ്ടായത്. പാലത്തിലുണ്ടായിരുന്ന വാഹനങ്ങളും ആളുകളും നദിയില്&#x200d; വീണു. മണിക്കൂറില്&#x200d; 15 കിലോമീറ്റര്&#x200d; വേഗത്തിലാണ് കപ്പല്&#x200d; നീങ്ങിയിരുന്നത്.</p>
<p>ശ്രീലങ്കയിലേക്കു ചരക്കുമായി യാത്രതിരിച്ച, സിങ്കപ്പൂര്&#x200d; കൊടിയുള്ള ദാലി എന്ന കപ്പലാണ് പാലത്തിലിടിച്ചത്. മലയാളിയായ ക്യാപ്റ്റന്&#x200d; രാജേഷ് ഉണ്ണിയുടെ സിനര്&#x200d;ജി മറൈന്&#x200d; ഗ്രൂപ്പാണ് &#8216;ദാലി&#8217;യുടെ നടത്തിപ്പുകാര്&#x200d;. കപ്പലിലെ രണ്ടു കപ്പിത്താന്മാരുള്&#x200d;പ്പെടെ 22 ജീവനക്കാരും ഇന്ത്യക്കാര്&#x200d; ആയിരുന്നു.</p>
<p>അപകടത്തിനു മുന്&#x200d;പേ അപായസന്ദേശം നല്&#x200d;കി പാലത്തിലൂടെയുള്ള ഗതാഗതം നിര്&#x200d;ത്തിവെക്കാന്&#x200d; സഹായിച്ച കപ്പലിലുണ്ടായിരുന്ന ഇന്ത്യന്&#x200d; ജീവനക്കാരെ അമേരിക്കന്&#x200d; പ്രസിഡന്റ് ജോ ബൈഡന്&#x200d; അഭിനന്ദിച്ചിരുന്നു. പാലം ഉടന്&#x200d; പണിയുമെന്നും അദ്ദേഹം അറിയിച്ചിരുന്നു.</p>
<p>2023-ല്&#x200d; ചിലിയില്&#x200d; നടത്തിയ പരിശോധനയില്&#x200d; കപ്പലിന്റെ ചില യന്ത്രങ്ങള്&#x200d;ക്കും കപ്പലിന്റെ ചലനത്തിലും കുഴപ്പമുണ്ടെന്ന് കണ്ടെത്തിയിരുന്നു. എന്നാല്&#x200d;, പിന്നീട് നടന്ന പരിശോധനകളില്&#x200d; പ്രശ്‌നമില്ലെന്നു വ്യക്തമായതായി സിങ്കപ്പൂരിലെ മാരിറ്റൈം ആന്&#x200d;ഡ് പോര്&#x200d;ട്ട് അതോറിറ്റി പറഞ്ഞു. സിങ്കപ്പൂര്&#x200d; കമ്പനിയായ ഗ്രേസ് ഓഷന്&#x200d; പ്രൈവറ്റ് ലിമിറ്റഡാണ് കപ്പലിന്റെ ഉടമകള്&#x200d;. നടത്തിപ്പുകമ്പനിയായ സിനര്&#x200d;ജി മറൈന്&#x200d; ഗ്രൂപ്പിന്റെയും ആസ്ഥാനം സിങ്കപ്പൂരാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/baltimore-accident-two-more-bodies-of-construction-workers-recovered.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വീട് നിര്&#x200d;മാണത്തില്&#x200d; അഴിമതി; സി.പി.എം പഞ്ചായത്ത് അംഗത്തിനെതിരെ നടപടി</title>
		<link>https://www.chandrikadaily.com/corruption-in-house-construction-action-against-cpm-panchayat-member.html</link>
					<comments>https://www.chandrikadaily.com/corruption-in-house-construction-action-against-cpm-panchayat-member.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Mon, 19 Feb 2024 12:54:19 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[construction]]></category>
		<category><![CDATA[CPM]]></category>
		<category><![CDATA[scam]]></category>
		<category><![CDATA[udf]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=290824</guid>

					<description><![CDATA[സന്തോഷിനെതിരെ നിയമനടപടി സ്വീകരിക്കണമെന്നും പഞ്ചായത്ത് അംഗ സ്ഥാനം രാജിവെക്കണമെന്നുമാവശ്യപ്പെട്ട് യു.ഡി.എഫ് യുവജന സംഘടനകള്&#x200d; പഞ്ചായത്ത് ഓഫിസിലേക്ക് മാര്&#x200d;ച്ച് നടത്തിയിരുന്നു]]></description>
										<content:encoded><![CDATA[<p>മലപ്പുറം: എടക്കര വെള്ളാരംകുന്ന് കോളനിയിലെ ആദിവാസി കുടുംബങ്ങളുടെ വീട് നിര്&#x200d;മാണത്തില്&#x200d; അഴിമതി നടത്തിയ വാര്&#x200d;ഡ് അംഗം സന്തോഷ് കപ്രാട്ടിനെതിരെയാണ് നടപടി സ്വീകരിച്ചത്.</p>
<p>സി.പി.എം ലോക്കല്&#x200d; കമ്മിറ്റി അംഗമായ സന്തോഷിനെ തല്&#x200d;സ്ഥാനത്തുനിന്ന് ഒഴിവാക്കിയതായി ഏരിയ സെന്റര്&#x200d; അംഗങ്ങള്&#x200d; അറിയിച്ചു. കോളനിയില്&#x200d; അടുത്തിടെ നടന്ന മെഡിക്കല്&#x200d; ക്യാമ്പിനിടയിലാണ് ഗുണഭോക്താക്കളായ കുടുംബങ്ങള്&#x200d; പരാതി ഉന്നയിച്ചത്.</p>
<p>സന്തോഷിനെതിരെ നിയമനടപടി സ്വീകരിക്കണമെന്നും പഞ്ചായത്ത് അംഗ സ്ഥാനം രാജിവെക്കണമെന്നുമാവശ്യപ്പെട്ട് യു.ഡി.എഫ് യുവജന സംഘടനകള്&#x200d; പഞ്ചായത്ത് ഓഫിസിലേക്ക് മാര്&#x200d;ച്ച് നടത്തിയിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/corruption-in-house-construction-action-against-cpm-panchayat-member.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കോഴിക്കോട് നിര്&#x200d;മ്മാണത്തിലിരുന്ന വീട് തകർന്ന് അപകടം; രണ്ട് തൊഴിലാളികൾക്ക് ദാരുണാന്ത്യം</title>
		<link>https://www.chandrikadaily.com/kozhikode-under-construction-house-collapse-accident-tragic-end-for-two-workers.html</link>
					<comments>https://www.chandrikadaily.com/kozhikode-under-construction-house-collapse-accident-tragic-end-for-two-workers.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Wed, 14 Feb 2024 05:54:59 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[accident]]></category>
		<category><![CDATA[construction]]></category>
		<category><![CDATA[death]]></category>
		<category><![CDATA[news]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=290333</guid>

					<description><![CDATA[കെട്ടിടാവിശിഷ്ടങ്ങള്&#x200d;ക്കിടയില്&#x200d; കുടുങ്ങിക്കിടന്ന മറ്റു മൂന്ന് തൊഴിലാളികളെ പരിക്കുകളോടെ ആശുപത്രിയില്&#x200d; പ്രവേശിപ്പിച്ചു]]></description>
										<content:encoded><![CDATA[<p>കോഴിക്കോട്:നാദാപുരം വളയത്ത് നിര്&#x200d;മാണത്തിലുള്ള വീടിന്റെ ഒരു ഭാഗം ഇടിഞ്ഞ് വീണ് രണ്ടു തൊഴിലാളികള്&#x200d; മരിച്ചു. കെട്ടിടാവിശിഷ്ടങ്ങള്&#x200d;ക്കിടയില്&#x200d; കുടുങ്ങിക്കിടന്ന മറ്റു മൂന്ന് തൊഴിലാളികളെ പരിക്കുകളോടെ ആശുപത്രിയില്&#x200d; പ്രവേശിപ്പിച്ചു.</p>
<p>വിഷ്ണു, നവജിത്ത് എന്നിവരാണ് മരിച്ചത്. അപകട കാരണം വ്യക്തമല്ല. നിര്&#x200d;മ്മാണത്തിലിരിക്കുന്ന വീടിന്റെ സൺഷെയ്ഡ് തകര്&#x200d;ന്ന് മുകളിലുണ്ടായിരുന്ന തൊഴിലാളികള്&#x200d; താഴേക്ക് വീണുവെന്നാണ് ലഭിക്കുന്ന വിവരം. അവശിഷ്ടങ്ങള്&#x200d;ക്കിടയില്&#x200d; കുടുങ്ങിയ തൊഴിലാളികളെ നാട്ടുകാരുടെ നേതൃത്വത്തിലാണ് രക്ഷിച്ചത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kozhikode-under-construction-house-collapse-accident-tragic-end-for-two-workers.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇഴഞ്ഞു നീങ്ങി ലൈഫ് ഫ്ലാറ്റ് നിർമ്മാണം; 39 എണ്ണത്തിൽ ഇതുവരെ യാഥാർത്ഥ്യമായത് 4 എണ്ണം മാത്രം</title>
		<link>https://www.chandrikadaily.com/creeping-life-flat-construction-out-of-39-only-4-have-materialized-so-far.html</link>
					<comments>https://www.chandrikadaily.com/creeping-life-flat-construction-out-of-39-only-4-have-materialized-so-far.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 20 Nov 2023 05:38:05 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Politics]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[construction]]></category>
		<category><![CDATA[Creeping]]></category>
		<category><![CDATA[life flat]]></category>
		<category><![CDATA[materialized]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=283500</guid>

					<description><![CDATA[നിർമ്മാണ സമഗ്രികളുടെ വില ഉയർന്ന സാഹചര്യത്തിൽ കരാർ തുക പുതുക്കണമെന്ന നിർമ്മാണ കമ്പനികളുടെ ആവശ്യം സര്&#x200d;ക്കാര്&#x200d; അംഗീകരിക്കാത്തതാണ് പ്രധാന പ്രതിസന്ധി]]></description>
										<content:encoded><![CDATA[<p>ലൈഫ് പദ്ധതിക്കു കീഴില്&#x200d; സംസ്ഥാനത്തെ ഭൂരഹിത ഭവന രഹിത വിഭാഗക്കാര്&#x200d;ക്കായി പ്രഖ്യാപിച്ച ഫ്ളാറ്റ് നിര്&#x200d;മാണത്തിലും മെല്ലെപ്പോക്ക്. 39 ഫ്ളാറ്റുകളായിരുന്നു പ്രഖ്യാപിച്ചതെങ്കിലും ഇതുവരെ യാഥാര്&#x200d;ത്ഥ്യമാക്കാനായത് നാല് ഫ്ളാറ്റുകള്&#x200d; മാത്രം. നിർമ്മാണ സമഗ്രികളുടെ വില ഉയർന്ന സാഹചര്യത്തിൽ കരാർ തുക പുതുക്കണമെന്ന നിർമ്മാണ കമ്പനികളുടെ ആവശ്യം സര്&#x200d;ക്കാര്&#x200d; അംഗീകരിക്കാത്തതാണ് പ്രധാന പ്രതിസന്ധി.</p>
<p>ലൈഫ് പദ്ധതിയുടെ മുഖമായി മാറുമെന്ന് പ്രതീക്ഷിച്ച പദ്ധതിയാണ് ഭൂരഹിത ഭവനരഹിത വിഭാഗക്കാര്&#x200d;ക്കായുളള ഫ്ലാറ്റ് സമുച്ചയങ്ങൾ. സ്വകാര്യ സംരംഭകരുടെയും കോര്&#x200d;പറേറ്റ് കന്പനികളുടെയും സഹായം കൂടി ഉള്&#x200d;പ്പെടുത്തി ഫ്ലാറ്റുകൾ നിർമ്മിക്കാനായിരുന്നു, ആദ്യഘട്ടത്തിലെ ആലോചന. എന്നാൽ സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ടുയര്&#x200d;ന്ന വടക്കാഞ്ചേരി ഫ്ലാറ്റ് വിവാദം ഈ നീക്കങ്ങള്&#x200d;ക്ക് തിരിച്ചടിയായി.</p>
<p>തുടര്&#x200d;ന്ന് പൂര്&#x200d;ണമായും സര്&#x200d;ക്കാര്&#x200d; ഫണ്ട് ഉപയോഗിച്ചായിരുന്നു നിര്&#x200d;മാണം. 39 ഇടങ്ങളിൽ ഫ്ളാറ്റുകള്&#x200d; പ്രഖ്യാപിച്ചെങ്കിലും കരാർ വയ്ക്കാൻ ആയത് 29 ഇടങ്ങളിൽ. ഹൈദരാബാദ് ആസ്ഥാനമായ പെന്നാര്&#x200d; അഹമ്മദാബാദ് ആസ്ഥാനമായ മിറ്റ്സുമി, ഡൽഹി ആസ്ഥാനമായ സുരി, ലക്ഷ്മി തുടങ്ങിയ കന്പനികളാണ് നിര്&#x200d;മാണം ഏറ്റെടുത്തത്. എന്നാല്&#x200d; 2020ല്&#x200d; കരാര്&#x200d; വച്ച കാലത്തേക്കാള്&#x200d; സ്റ്റീല്&#x200d; അടക്കമുളള നിര്&#x200d;മാണ സാമഗ്രികള്&#x200d;ക്ക് വില കുത്തനെ ഉയര്&#x200d;ന്ന സാഹചര്യത്തില്&#x200d; കരാര്&#x200d; തുക പുതുക്കണമെന്ന കന്പനികളുടെ ആവശ്യത്തില്&#x200d; സര്&#x200d;ക്കാര്&#x200d; തീരുമാനം എടുക്കാതെ വന്നതോടെയാണ് പ്രതിസന്ധി രൂക്ഷമായത്.</p>
<p>കരാര്&#x200d; തുക 40 ശതമാനം വരെ ഉയര്&#x200d;ത്തണമെന്നായിരുന്നു കന്പനികളുടെ ആവശ്യം. 22 ശതമാനം വരെ തുക ഉയര്&#x200d;ത്തി നല്&#x200d;കാവുന്നതാണെന്ന് ലൈഫ് മിഷനും നിര്&#x200d;ദ്ദേശിച്ചു. തുടര്&#x200d;ന്ന് വിഷയം പിഠിക്കാന്&#x200d; സര്&#x200d;ക്കാര്&#x200d; വിധഗ്ധ സമിതിയെ നിയോഗിച്ചു,സമിതി സര്&#x200d;ക്കാരിന് ശുപാര്&#x200d;ശ സമര്&#x200d;പ്പിക്കുകയും ചെയ്തു. എന്നാല്&#x200d; സാന്പത്തിക പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തില്&#x200d; തുക ഉയര്&#x200d;ത്താന്&#x200d; ധനവകുപ്പ് അനുമതി നല്&#x200d;കിയിട്ടില്ല. അതേസമയം ആയിരങ്ങളാണ് തങ്ങളുടെ സ്വപ്നം യാഥാര്&#x200d;ത്ഥ്യമാകുന്നതിനായുളള കാത്തിരിക്കുന്നത്.</p>
<p>ഭൂമിയോ വീടോ ഇല്ലാത്തവര്&#x200d;ക്ക് തദ്ദേശഭരണ സ്ഥാപനങ്ങള്&#x200d; ഭൂമി വാങ്ങി വീട് വയ്ക്കാനായി അനുവദിക്കാറുളളത് പരമാവധി 10 ലക്ഷം രൂപയാണ്. എന്നാല്&#x200d; ഇതേ സമയം ഒരു ഭൂരഹിത കുടുംബത്തിന് ഫ്ളാറ്റ് നിര്&#x200d;മിച്ച് നല്&#x200d;കുന്നതിന് 15 ലക്ഷം രൂപ മുതല്&#x200d; 17 ലക്ഷം രൂപ വരെയാണ് ചെലവ്. ഇത്തരത്തില്&#x200d; പ്രതീക്ഷച്ചതിലേറെ ചെലവ് വരുന്നതും ഫ്ളാറ്റ് പദ്ധതിയോട് സര്&#x200d;ക്കാര്&#x200d; ആദ്യ ഘട്ടത്തില്&#x200d; കാട്ടിയ താല്&#x200d;പര്യം കുറയാന്&#x200d; കാരണമായതായാണ് വിവരം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/creeping-life-flat-construction-out-of-39-only-4-have-materialized-so-far.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നാദാപുരത്ത് നിർമ്മാണം നടക്കുന്ന വീടിനകത്ത് നിന്ന് ദുർഗന്ധം; തിരച്ചിലിൽ കണ്ടത് 60 കാരന്റെ മൃതദേഹം</title>
		<link>https://www.chandrikadaily.com/bad-smell-from-inside-the-house-under-construction-in-nadapuram-the-body-of-a-60-year-old-man-was-found-during-the-search.html</link>
					<comments>https://www.chandrikadaily.com/bad-smell-from-inside-the-house-under-construction-in-nadapuram-the-body-of-a-60-year-old-man-was-found-during-the-search.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 02 Nov 2023 14:40:27 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[body]]></category>
		<category><![CDATA[construction]]></category>
		<category><![CDATA[Nadapuram]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=281695</guid>

					<description><![CDATA[അഞ്ച് ദിവസമായി പാലോള്ളതിൽ അമ്മദിനെ കാണാനില്ലായിരുന്നു.]]></description>
										<content:encoded><![CDATA[<p>കോഴിക്കോട് നാദാപുരം അഹമ്മദ് മുക്കിൽ നിർമാണം നടക്കുന്ന വീട്ടിൽ അറുപതുകാരന്റെ മൃതദേഹം കണ്ടെത്തി. എളയിടം സ്വദേശി പാലോള്ളതിൽ അമ്മദിന്റേതാണ് മൃതദേഹമെന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞു.</p>
<p>അഞ്ച് ദിവസമായി പാലോള്ളതിൽ അമ്മദിനെ കാണാനില്ലായിരുന്നു. ഇന്ന് രാവിലെ ഈ വീടിനകത്ത് നിന്ന് ദുർഗന്ധം വമിച്ചതിനെ തുടർന്ന് നാട്ടുകാർ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. പ്രാഥമിക അന്വേഷണത്തിൽ ദുരൂഹതയില്ലെന്ന് പൊലീസ് പറയുന്നു.</p>
<p>ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റും. പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കുമെന്നും പൊലീസ് അറിയിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/bad-smell-from-inside-the-house-under-construction-in-nadapuram-the-body-of-a-60-year-old-man-was-found-during-the-search.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
