<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>container &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/container/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Wed, 04 Jun 2025 01:59:20 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>container &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>കപ്പലപകടം; കപ്പലിന്റെ അവശിഷ്ടങ്ങളും കണ്ടെയ്‌നറുകളും കണ്ടെത്താന്‍ മാപ്പിങ് നടത്തും</title>
		<link>https://www.chandrikadaily.com/shipwreck-mapping-will-be-done-to-locate-the-wreckage-and-containers.html</link>
					<comments>https://www.chandrikadaily.com/shipwreck-mapping-will-be-done-to-locate-the-wreckage-and-containers.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Wed, 04 Jun 2025 01:59:20 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[accident]]></category>
		<category><![CDATA[container]]></category>
		<category><![CDATA[kochi]]></category>
		<category><![CDATA[ship]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=343530</guid>

					<description><![CDATA[കേന്ദ്ര തുറമുഖ, ഷിപ്പിങ് മന്ത്രാലയത്തിന് കീഴിലുള്ള ഡിജി ഷിപ്പിങ് ആയിരിക്കും മള്‍ട്ടി-ബീം സര്‍വേ സംവിധാനം ഉപയോഗിച്ച് വെള്ളത്തില്‍ മുങ്ങിയ കണ്ടെയ്‌നര്‍ അവശിഷ്ടങ്ങള്‍ കണ്ടെത്താനുള്ള ശ്രമം നടത്തുക.
]]></description>
										<content:encoded><![CDATA[<p>കൊച്ചി തീരത്തിനടുത്ത് പുറംകടലില്&#x200d; അപടത്തില്&#x200d;പ്പെട്ട ചരക്ക് കപ്പലായ എംഎസ്സി എല്&#x200d;എസ്എ 3 ല്&#x200d; നിന്ന് വീണ കണ്ടെയ്നറുകള്&#x200d; ഇനിയും കണ്ടുകിട്ടാത്തതിനാലും എണ്ണ മലിനീകരണവും പ്ലാസ്റ്റിക് പെല്ലറ്റുകളുടെ വ്യാപകമായ വ്യാപനവും സംബന്ധിച്ചുള്ള ആശങ്കയുള്ളതിനാലും മാപ്പിങ് നടത്താന്&#x200d; തീരുമാനിച്ചു. ഡയറക്ടറേറ്റ് ജനറല്&#x200d; ഓഫ് ഷിപ്പിങ് ആണ് ഇതിനുള്ള ശ്രമങ്ങള്&#x200d; നടത്തുന്നത്. </p>
<p>കേന്ദ്ര തുറമുഖ, ഷിപ്പിങ് മന്ത്രാലയത്തിന് കീഴിലുള്ള ഡിജി ഷിപ്പിങ് ആയിരിക്കും മള്&#x200d;ട്ടി-ബീം സര്&#x200d;വേ സംവിധാനം ഉപയോഗിച്ച് വെള്ളത്തില്&#x200d; മുങ്ങിയ കണ്ടെയ്‌നര്&#x200d; അവശിഷ്ടങ്ങള്&#x200d; കണ്ടെത്താനുള്ള ശ്രമം നടത്തുക.</p>
<p>കണ്ടെയ്നറുകള്&#x200d; വീണ്ടെടുക്കുന്നതിനും എണ്ണ നീക്കം ചെയ്യുന്നതിനും സമുദ്ര, പരിസ്ഥിതി മലിനീകരണം തടയുന്നതിനുമായി കപ്പല്&#x200d;കമ്പനി ടി &#038; ടി സാല്&#x200d;വേജ് എന്ന സ്ഥാപനത്തെ നിയമിച്ചിട്ടുണ്ട്. കണ്ടെയ്നറുകള്&#x200d; വീണ്ടെടുക്കുന്നതിന് സഹായിക്കുന്നതിനായി ദക്ഷിണാഫ്രിക്കയില്&#x200d; നിന്നുള്ള സാച്ചുറേഷന്&#x200d; ഡൈവേഴ്സ് ഉള്&#x200d;പ്പെടെയുള്ള മുങ്ങല്&#x200d; വിദഗ്ധരുടെ സംഘത്തെ കമ്പനി സജ്ജമാക്കിയിട്ടുണ്ട്.</p>
<p>കടല്&#x200d;ത്തട്ട് മാപ്പിങ് നടത്തുന്നതിന് വാട്ടര്&#x200d; ലില്ലി എന്ന ടോ കപ്പലില്&#x200d; മള്&#x200d;ട്ടിബീം സര്&#x200d;വേ സിസ്റ്റം സജ്ജീകരിച്ചിട്ടുണ്ട്. സീമാക് എന്ന കപ്പല്&#x200d; ഡൈവിങ് പ്രവര്&#x200d;ത്തനങ്ങള്&#x200d;ക്ക് സഹായിക്കും.</p>
<p>അപകടങ്ങള്&#x200d; സംബന്ധിച്ച പരിശോധനകള്&#x200d; നടന്നുവരികയാണെന്ന് മെര്&#x200d;ക്കന്റൈല്&#x200d; മറൈന്&#x200d; വകുപ്പ് (കൊച്ചി) പ്രിന്&#x200d;സിപ്പല്&#x200d; ഓഫീസര്&#x200d; ജെ സെന്തില്&#x200d; കുമാര്&#x200d; പറഞ്ഞു.<br />
മെയ് 25 ന് കൊച്ചിയില്&#x200d; നിന്ന് ഏകദേശം 14.6 നോട്ടിക്കല്&#x200d; മൈല്&#x200d; തെക്ക് പടിഞ്ഞാറ് മാറി അപകടകരമായ ചരക്കുകള്&#x200d; ഉള്&#x200d;പ്പെടെ 640 കണ്ടെയ്‌നറുകളുമായി പോയ എംഎസ്സി എല്&#x200d;എസ്എ 3 എന്ന കപ്പലാണ് അപകടത്തില്&#x200d; പെട്ടത്. 120 കിലോമീറ്റര്&#x200d; തീരപ്രദേശത്ത് കരയ്ക്കടിഞ്ഞ 59 കണ്ടെയ്‌നറുകള്&#x200d; കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി തിരിച്ചറിഞ്ഞിട്ടുണ്ട്. </p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/shipwreck-mapping-will-be-done-to-locate-the-wreckage-and-containers.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കൊച്ചി കപ്പലപകടം: ഷിപ്പിങ് കമ്പനിയുമായുള്ള ചര്‍ച്ചയ്ക്ക് വിദഗ്ത സമിതിയെ നിയോഗിച്ച് സര്‍ക്കാര്‍</title>
		<link>https://www.chandrikadaily.com/kochi-shipwreck-govt-apppoints-expert-committee-to-discuss-with-shipping-company.html</link>
					<comments>https://www.chandrikadaily.com/kochi-shipwreck-govt-apppoints-expert-committee-to-discuss-with-shipping-company.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Fri, 30 May 2025 15:07:12 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[accident]]></category>
		<category><![CDATA[container]]></category>
		<category><![CDATA[kochi]]></category>
		<category><![CDATA[ship]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=343075</guid>

					<description><![CDATA[കപ്പലില്‍ നിന്നും കടലിലേക്ക് വീണ 56 കണ്ടെയ്‌നറുകള്‍ തീരത്ത് കണ്ടെത്തിയതായി റവന്യു വകുപ്പ് അറിയിച്ചു. ]]></description>
										<content:encoded><![CDATA[<p>കൊച്ചി തീരത്ത് അറബിക്കടലിലുണ്ടായ കപ്പലപകടവുമായി ബന്ധപ്പെട്ട് ഷിപ്പിങ് കമ്പനിയുമായുള്ള ചര്&#x200d;ച്ചയ്ക്ക് വിദഗ്ത സമിതിയെ നിയോഗിച്ച് സര്&#x200d;ക്കാര്&#x200d;. ഷിപ്പിങ് കമ്പനിയുമായുള്ള ചര്&#x200d;ച്ചയില്&#x200d; നഷ്ടപരിഹാരം, കപ്പലപകടം ഉണ്ടാക്കാന്&#x200d; ഇടയുള്ള മലിനീകരണം, കപ്പലപകടം ഉണ്ടാക്കാനിടയുള്ള ആഘാതം എന്നിവ പഠിക്കാനാണ് സമിതികള്&#x200d; രൂപീകരിച്ചത്. പരിസ്ഥിതി വകുപ്പ് സ്‌പെഷ്യല്&#x200d; സെക്രട്ടറി, ധനവകുപ്പ് അഡീഷണല്&#x200d; ചീഫ് സെക്രട്ടറി, ശാസ്ത്ര സാങ്കേതിക വകുപ്പ് സെക്രട്ടറി എന്നിവര്&#x200d; അധ്യക്ഷന്മാരായ സമിതികളാണ് രൂപീകരിച്ചത്.</p>
<p>പരിസ്ഥിതി വകുപ്പ് സ്‌പെഷ്യല്&#x200d; സെക്രട്ടറിയാണ് പ്രിന്&#x200d;സിപ്പല്&#x200d; ഇംപാക്ട് അസെസ്‌മെന്റ് ഓഫീസര്&#x200d;. ഇദ്ദേഹമാണ് കപ്പല്&#x200d; കമ്പനിയുമായി ചര്&#x200d;ച്ച നടത്തുന്ന നോഡല്&#x200d; ഓഫീസര്&#x200d;. നഷ്ടപരിപരിഹാരം ഉള്&#x200d;പ്പടെയുള്ള കാര്യങ്ങള്&#x200d; ധനവകുപ്പ് അഡീഷണല്&#x200d; ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി ചര്&#x200d;ച്ച ചെയ്യും. മലിനീകരണം പഠിക്കാനാണ് ശാസ്ത്ര സാങ്കേതിക വകുപ്പ് സെക്രട്ടറി അധ്യക്ഷനായ സമിതി.</p>
<p>അതേസമയം കപ്പലില്&#x200d; നിന്നും കടലിലേക്ക് വീണ 56 കണ്ടെയ്‌നറുകള്&#x200d; തീരത്ത് കണ്ടെത്തിയതായി റവന്യു വകുപ്പ് അറിയിച്ചു. മെയ് 29ന് വൈകിട്ട് 5.30 വരെയുള്ള കണക്കനുസരിച്ച് കൊല്ലത്ത് നിന്ന് 43 എണ്ണവും ആലപ്പുഴ തീരത്ത് നിന്ന് രണ്ടെണ്ണവും തിരുവനതപുരംത്ത് നിന്ന് 13 എണ്ണവുമാണ് കണ്ടെത്തിയത്. </p>
<p>നിലവില്&#x200d; അപകടകാരിയായ കാല്&#x200d;സ്യം കാര്&#x200d;ബൈഡ് അടങ്ങിയ കണ്ടെയ്‌നറുകള്&#x200d; കണ്ടെത്താനായിട്ടില്ല. </p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kochi-shipwreck-govt-apppoints-expert-committee-to-discuss-with-shipping-company.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മുങ്ങിയ കപ്പലിലെ 13 കാര്‍ഗോകളില്‍ എന്തെന്ന് വ്യക്തത വരുത്താതെ അധികൃതര്‍</title>
		<link>https://www.chandrikadaily.com/the-authorities-did-not-clarify-what-was-in-the-13-cargoes-of-the-sunken-ship.html</link>
					<comments>https://www.chandrikadaily.com/the-authorities-did-not-clarify-what-was-in-the-13-cargoes-of-the-sunken-ship.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Wed, 28 May 2025 05:31:13 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[cargo]]></category>
		<category><![CDATA[container]]></category>
		<category><![CDATA[kochi]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=342721</guid>

					<description><![CDATA[കൊച്ചി തീരത്ത് പുറംകടലില്‍ ലൈബീരിയന്‍ കപ്പല്‍ മുങ്ങി താഴ്ന്ന് മൂന്ന് ദിവസം പിന്നിട്ടിട്ടും കപ്പലില്‍ നിന്ന് കടലിലേക്ക് വീണ 13 കണ്ടെയ്‌നറിനകത്ത് എന്താണെന്ന് വ്യക്തത വരുത്താതെ അധികൃതര്‍. ]]></description>
										<content:encoded><![CDATA[<p>കൊച്ചി തീരത്ത് പുറംകടലില്&#x200d; ലൈബീരിയന്&#x200d; കപ്പല്&#x200d; മുങ്ങി താഴ്ന്ന് മൂന്ന് ദിവസം പിന്നിട്ടിട്ടും കപ്പലില്&#x200d; നിന്ന് കടലിലേക്ക് വീണ 13 കണ്ടെയ്‌നറിനകത്ത് എന്താണെന്ന് വ്യക്തത വരുത്താതെ അധികൃതര്&#x200d;. കപ്പലിലെ 643 കണ്ടെയ്‌നറുകളില്&#x200d; 13 എണ്ണം അപകടകരമായ കാര്&#x200d;ഗോകളും 12 എണ്ണം കാല്&#x200d;സ്യം കാര്&#x200d;ബൈഡും ആണെന്നാണ് കോസ്റ്റ് ഗാര്&#x200d;ഡ് നല്&#x200d;കുന്ന വിവരം. അതേസമയം അപകടകരമായ കണ്ടെയ്‌നറില്&#x200d; എന്താണ് ഉള്ളതെന്ന കാര്യത്തില്&#x200d; മെഡിറ്ററേനിയന്&#x200d; ഷിപ്പിങ് കമ്പനിയില്&#x200d; നിന്നോ എംഎസ്സി എല്&#x200d;സ മൂന്നിന്റെ ഉടമകളില്&#x200d; നിന്നോ, തുറമുഖ അധികൃതരില്&#x200d; നിന്നോ, കസ്റ്റംസ് വകുപ്പില്&#x200d; നിന്നോ തൃപ്തികരമായ വിശദീകരണം ലഭിക്കാത്തത് ദുരൂഹത വര്&#x200d;ദ്ധിപ്പിക്കുകയാണ്.</p>
<p>&#8216;കോസ്റ്റ് ഗാര്&#x200d;ഡിന്റെ വേഗത്തിലുള്ള നടപടി എണ്ണ ചോര്&#x200d;ച്ച നിയന്ത്രിക്കാന്&#x200d; സഹായിച്ചു. കാല്&#x200d;സ്യം കാര്&#x200d;ബൈഡിന്റെ മലിനീകരണവും പാരിസ്ഥിതിക ആഘാതവും ഏതാനും നോട്ടിക്കല്&#x200d; മൈലുകളില്&#x200d; മാത്രമായി പരിമിതപ്പെടുത്തുമെന്നും കടല്&#x200d; പ്രക്ഷുബ്ധമാകുന്നതിനാല്&#x200d; അത് അലിഞ്ഞുപോകുമെന്നും വിദഗ്ദ്ധര്&#x200d; പറഞ്ഞു. എന്നാലും അപകടകരമായ ചരക്കുകള്&#x200d; വഹിക്കുന്ന 13 കണ്ടെയ്‌നറുകളെക്കുറിച്ച് ഒരു വിവരവുമില്ല. സംശയങ്ങള്&#x200d; ദൂരീകരിക്കുകയും ഉപജീവനമാര്&#x200d;ഗ്ഗത്തെക്കുറിച്ച് ആശങ്കാകുലരായ മത്സ്യത്തൊഴിലാളികളെ ബോധ്യപ്പെടുത്തുകയും ചെയ്യേണ്ടത് ഷിപ്പിംഗ് ഡയറക്ടര്&#x200d; ജനറലിന്റെ (ഡിജി) ഉത്തരവാദിത്തമാണ്, -&#8216;ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥന്&#x200d; പറഞ്ഞു.</p>
<p>കൊച്ചിയിലെ മെര്&#x200d;ക്കന്റൈല്&#x200d; മറൈന്&#x200d; ഡിപ്പാര്&#x200d;ട്ട്‌മെന്റ് (എംഎംഡി) ഉദ്യോഗസ്ഥര്&#x200d; ചൊവ്വാഴ്ച ഷിപ്പിങ് സ്ഥാപനത്തിന്റെ പ്രതിനിധികളുമായി ചര്&#x200d;ച്ച നടത്തുകയും കപ്പലിലെ മുഴുവന്&#x200d; ചരക്കുകളുടെയും വിവരങ്ങള്&#x200d; അടങ്ങിയ കാര്&#x200d;ഗോ മാനിഫെസ്റ്റ് ആവശ്യപ്പെടുകയും ചെയ്തു. മുങ്ങിയ കപ്പലിന്റെ ക്യാപ്റ്റന്റെ മൊഴിയും അവര്&#x200d; രേഖപ്പെടുത്തി. ഡിജി ഷിപ്പിംഗിന്റെ ഓഫീസിലെ ഉദ്യോഗസ്ഥരും ചൊവ്വാഴ്ച കൊച്ചിയിലെത്തിയിരുന്നു. ബുധനാഴ്ച രാവിലെ സംസ്ഥാന സര്&#x200d;ക്കാരുമായും ഇന്ത്യന്&#x200d; നാവികസേനയുടെയും കോസ്റ്റ് ഗാര്&#x200d;ഡിന്റെയും ഉന്നതരുമായും മെര്&#x200d;ക്കന്റൈല്&#x200d; മറൈന്&#x200d; ഡിപ്പാര്&#x200d;ട്ട്‌മെന്റ് ഉദ്യോഗസ്ഥര്&#x200d; കൂടിക്കാഴ്ച നടത്തും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-authorities-did-not-clarify-what-was-in-the-13-cargoes-of-the-sunken-ship.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കപ്പല്‍ അപകടം; തീരത്തടിഞ്ഞ കണ്ടെയ്‌നറുകള്‍ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റും</title>
		<link>https://www.chandrikadaily.com/shipwreck-containers-washed-ashore-will-be-moved-to-a-safe-location.html</link>
					<comments>https://www.chandrikadaily.com/shipwreck-containers-washed-ashore-will-be-moved-to-a-safe-location.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Mon, 26 May 2025 11:11:04 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[container]]></category>
		<category><![CDATA[kochi]]></category>
		<category><![CDATA[kollam]]></category>
		<category><![CDATA[sip]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=342511</guid>

					<description><![CDATA[കമ്പനി നിയോഗിച്ച ഏഴ് റസ്‌ക്യൂ ടീമുകള്‍ കൊല്ലത്ത് എത്തും. ]]></description>
										<content:encoded><![CDATA[<p>കൊച്ചി പുറങ്കടലില്&#x200d; അപകടത്തില്&#x200d;പ്പെട്ട കപ്പല്&#x200d; മുങ്ങിയതിനെ തുടര്&#x200d;ന്ന് കടലില്&#x200d; വീണ കണ്ടെയ്‌നറുകള്&#x200d; കൊല്ലം തീരത്തടിഞ്ഞതിനാല്&#x200d; നീക്കം ചെയ്യുമെന്ന് കപ്പല്&#x200d; കമ്പനി അറിയിച്ചു. കമ്പനി നിയോഗിച്ച ഏഴ് റസ്‌ക്യൂ ടീമുകള്&#x200d; കൊല്ലത്ത് എത്തും. എന്&#x200d; ഡി ആര്&#x200d; എഫ് സംഘം കൊല്ലത്തെത്തി കണ്ടെയ്‌നറുകള്&#x200d; തീരത്തോട് ചേര്&#x200d;ന്ന സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റാനാണ് തീരുമാനം. കടല്&#x200d; മാര്&#x200d;ഗം കൊല്ലം തുറമുഖത്ത് എത്തിക്കാനാണ് ആലോചനയെന്ന കപ്പല്&#x200d; കമ്പനി അധികൃതര്&#x200d; അറിയിച്ചു. റസ്‌ക്യു ടീമിന് ജില്ലാ ദുരന്താ നിവാരണ അതോറിറ്റി സഹായം ഉറപ്പാക്കും.</p>
<p>24-ാം തീയതി രാത്രിയാണ് കൊല്ലം ചെറിയഴീക്കല്&#x200d; തീരത്ത് ഒരു കണ്ടെയ്‌നര്&#x200d; അടിഞ്ഞത്. കണ്ടെയ്‌നറില്&#x200d; നിന്നുള്ള വസ്തുക്കളുടെ വ്യാപനം തടയുന്നതിന് കോസ്റ്റ് ഗാര്&#x200d;ഡിന്റെ സക്ഷം കപ്പല്&#x200d; പുറങ്കടലിലുണ്ട്. കപ്പലിലുണ്ടായിരുന്ന 24 ജീവനക്കാരെയും കൊച്ചിയില്&#x200d; എത്തിച്ചിരുന്നു. കപ്പല്&#x200d; മുങ്ങിയ സാഹചര്യത്തില്&#x200d; തോട്ടപ്പള്ളി പൊഴി മുറിക്കുന്നത് 20 മീറ്റര്&#x200d; അകലെ വെച്ച് നിര്&#x200d;ത്താന്&#x200d; ജില്ലാ കലക്ടര്&#x200d; നിര്&#x200d;ദേശം നല്&#x200d;കിയിരുന്നു. </p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/shipwreck-containers-washed-ashore-will-be-moved-to-a-safe-location.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കപ്പലപകടം; മുങ്ങിയ കപ്പലിലെ കണ്ടെയ്‌നറുകളില്‍ രണ്ടെണ്ണം ആലപ്പുഴ തീരത്ത്</title>
		<link>https://www.chandrikadaily.com/shipwreck-two-of-the-containers-from-the-sunken-ship-are-off-the-coast-of-alappuzha.html</link>
					<comments>https://www.chandrikadaily.com/shipwreck-two-of-the-containers-from-the-sunken-ship-are-off-the-coast-of-alappuzha.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Mon, 26 May 2025 06:46:46 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[cargo]]></category>
		<category><![CDATA[container]]></category>
		<category><![CDATA[kochi]]></category>
		<category><![CDATA[ship]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=342478</guid>

					<description><![CDATA[കൊച്ചി പുറംകടലില്‍ മുങ്ങിയ ലൈബീരിയന്‍ ചരക്കുകപ്പല്‍ എം.എസ്.സി എല്‍സയില്‍ നിന്നുള്ള കണ്ടെയ്‌നറുകളില്‍ രണ്ടെണ്ണം ആലപ്പുഴ വലിയഴീക്കല്‍ തീരത്തടിഞ്ഞു. ]]></description>
										<content:encoded><![CDATA[<p>കൊച്ചി പുറംകടലില്&#x200d; മുങ്ങിയ ലൈബീരിയന്&#x200d; ചരക്കുകപ്പല്&#x200d; എം.എസ്.സി എല്&#x200d;സയില്&#x200d; നിന്നുള്ള കണ്ടെയ്‌നറുകളില്&#x200d; രണ്ടെണ്ണം ആലപ്പുഴ വലിയഴീക്കല്&#x200d; തീരത്തടിഞ്ഞു. അറബിക്കടലില്&#x200d; കൊച്ചി തീരത്തുനിന്ന് 38 നോട്ടിക്കല്&#x200d; മൈല്&#x200d; (70.376 കി.മീ.) അകലെയാണ് കപ്പല്&#x200d; മുങ്ങിയത്. അതേസമയം ആലപ്പുഴ തീരത്തടിഞ്ഞ  കണ്ടൈയ്‌നറിനുള്ളിലെ ഭൂരിഭാഗം വസ്തുക്കളും കടലില്&#x200d; വീണിട്ടുണ്ട്. രാസ മാലിന്യങ്ങള്&#x200d; ഇല്ലെന്ന നിഗമനത്തിലാണ് പൊലീസ്.</p>
<p>കപ്പലിലെ കണ്ടെയ്‌നറുകള്&#x200d; അടിയുന്നത് കണക്കിലെടുത്ത് അതീവ ജാഗ്രതയിലാണ് തീരദേശം. ആകെ ഒമ്പതു കണ്ടെയ്‌നറുകളാണ് തീരത്തടിഞ്ഞത്. ഏഴ് എണ്ണം കൊല്ലം തഴ്ത്ത് അടിഞ്ഞിരുന്നു. കൊല്ലം ചെറിയഴീക്കല്&#x200d;, ചവറ പരിമണം, ശക്തികുളങ്ങര ഭാഗങ്ങളിലാണ് കണ്ടെയ്‌നറുകള്&#x200d; എത്തിയത്. ഇതില്&#x200d; പരിമണത്തെ രണ്ട് കണ്ടെയ്‌നറുകള്&#x200d; കടലില്&#x200d; ഒഴുകി നടക്കുകയാണ്. ഫയര്&#x200d; ഫോഴ്‌സ് ഉള്&#x200d;പ്പെടെയുള്ള സംഘം ആവശ്യമായ മുന്&#x200d;കരുതല്&#x200d; സ്വീകരിച്ചിട്ടുണ്ടെന്ന് കൊല്ലം ജില്ലാ കലക്ടര്&#x200d; എന്&#x200d;. ദേവിദാസ് പറഞ്ഞു.</p>
<p>ജനങ്ങള്&#x200d; കണ്ടെയ്‌നറിന് അടുത്തേക്ക് പോകരുതെന്നും സ്പര്&#x200d;ശിക്കരുതെന്നും പൊലീസ് അറിയിച്ചു. കണ്ടെയ്‌നര്&#x200d; പരിശോധനക്ക് വിദഗ്ധ സംഘം എത്തും. കപ്പലിലെ രാസമാലിന്യം കടലിലൂടെ കായലില്&#x200d; എത്തുന്നത് തടയാന്&#x200d; ആലപ്പുഴയിലെ തോട്ടപ്പള്ളി പൊഴി മുറിക്കുന്നത് നിര്&#x200d;ത്താന്&#x200d; നിര്&#x200d;ദേശം നല്&#x200d;കി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/shipwreck-two-of-the-containers-from-the-sunken-ship-are-off-the-coast-of-alappuzha.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കപ്പലപകടം; കണ്ടെയ്‌നറുകള്‍ കൊല്ലത്തെയും ആലപ്പുഴയിലെയും തീരത്തടിയുന്നു; ജാഗ്രത പാലിക്കണമെന്ന് പൊലീസ്</title>
		<link>https://www.chandrikadaily.com/shipwreck-containers-wash-ashore-in-kollam-and-alappuzha-police-should-be-careful.html</link>
					<comments>https://www.chandrikadaily.com/shipwreck-containers-wash-ashore-in-kollam-and-alappuzha-police-should-be-careful.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Mon, 26 May 2025 04:35:04 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[main stories]]></category>
		<category><![CDATA[News]]></category>
		<category><![CDATA[cargo]]></category>
		<category><![CDATA[container]]></category>
		<category><![CDATA[kochi]]></category>
		<category><![CDATA[kollam]]></category>
		<category><![CDATA[news]]></category>
		<category><![CDATA[ship]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=342447</guid>

					<description><![CDATA[അപകടത്തില്‍പെട്ട കപ്പലിലെ കണ്ടെയ്‌നറുകള്‍ കൂടുതല്‍ ഭാഗത്തേക്ക് അടിയാനുള്ള സാധ്യത കണക്കിലെടുത്ത് തീരപ്രദേശങ്ങളില്‍ കനത്ത ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. ]]></description>
										<content:encoded><![CDATA[<p>കൊച്ചി പുറങ്കടലില്&#x200d; മുങ്ങിയ കപ്പലില്&#x200d; നിന്നുള്ള കണ്ടെയ്‌നറുകള്&#x200d; കൊല്ലത്തെയും ആലപ്പുഴയിലെയും തീരങ്ങളില്&#x200d; അടിയുന്നു. കൊല്ലത്ത് ചെറിയഴീക്കല്&#x200d;, ചവറ, ശക്തികുളങ്ങര മദാമ്മ തോപ്പ് എന്നിവിടങ്ങളിലാണ് കണ്ടെയ്‌നറുകള്&#x200d; അടിഞ്ഞത്. ആലപ്പുഴ കൊല്ലം അതിര്&#x200d;ത്തിയായ വലിയ അഴീക്കലും കണ്ടെയ്‌നര്&#x200d; കണ്ടെത്തി. അതേസമയം കണ്ടെയ്‌നറകളുടെ അടുത്തേക്ക് പോകരുതെന്നും ജനങ്ങള്&#x200d; ജാഗ്രത പാലിക്കണമെന്നും പൊലീസ് അറിയിച്ചു.</p>
<p>എന്&#x200d;ഡിആര്&#x200d;എഫ് സാങ്കേതിക വിദഗ്ദരും കൊല്ലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. കെമിക്കല്&#x200d;, ബയോളിക്കല്&#x200d;, ന്യുക്ലിയര്&#x200d; വിദഗ്ദര്&#x200d; സംഘത്തില്&#x200d; കൂടംകുളത്ത് നിന്നാണ് സംഘം എത്തുക. ഡെപ്യൂട്ടി കമാന്&#x200d;ഡന്റിന്റെ നേതൃത്വത്തിലാണ് സംഘമെത്തുക.</p>
<p>അപകടത്തില്&#x200d;പെട്ട കപ്പലിലെ കണ്ടെയ്‌നറുകള്&#x200d; കൂടുതല്&#x200d; ഭാഗത്തേക്ക് അടിയാനുള്ള സാധ്യത കണക്കിലെടുത്ത് തീരപ്രദേശങ്ങളില്&#x200d; കനത്ത ജാഗ്രത നിര്&#x200d;ദേശം നല്&#x200d;കിയിട്ടുണ്ട്. തൃശൂര്&#x200d;, എറണാകുളം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം എന്നിവിടങ്ങളില്&#x200d; മുന്നറിയിപ്പ് നല്&#x200d;കിയിട്ടുണ്ട്. ഇന്നലെ രാത്രിയാണ് കൊല്ലം ചെറിയഴീക്കല്&#x200d; തീരത്ത് ഒരു കണ്ടെയ്‌നര്&#x200d; അടിഞ്ഞത്. കണ്ടെയ്‌നറില്&#x200d; നിന്നുള്ള വസ്തുക്കളുടെ വ്യാപനം തടയുന്നതിന് കോസ്റ്റ് ഗാര്&#x200d;ഡിന്റെ സക്ഷം കപ്പല്&#x200d; പുറങ്കടലിലുണ്ട്. കപ്പലിലുണ്ടായിരുന്ന 24 ജീവനക്കാരെയും കൊച്ചിയില്&#x200d; എത്തിച്ചിരുന്നു.</p>
<p>കപ്പല്&#x200d; മുങ്ങിയ സാഹചര്യത്തില്&#x200d; തോട്ടപ്പള്ളി പൊഴി മുറിക്കുന്നത് 20 മീറ്റര്&#x200d; അകലെ വച്ച് നിര്&#x200d;ത്താന്&#x200d; നിര്&#x200d;ദേശം നല്&#x200d;കിയിട്ടുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/shipwreck-containers-wash-ashore-in-kollam-and-alappuzha-police-should-be-careful.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കോഴിക്കോട്ടേക്ക് കണ്ടെയ്‌നര്&#x200d;വഴി കടത്താന്&#x200d; ശ്രമിച്ച വന്&#x200d; പാന്&#x200d;മസാല ശേഖരം പിടികൂടി</title>
		<link>https://www.chandrikadaily.com/pan-masala-arrest-kasargod.html</link>
					<comments>https://www.chandrikadaily.com/pan-masala-arrest-kasargod.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Tue, 03 Jan 2023 06:37:59 +0000</pubDate>
				<category><![CDATA[crime]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Arrest]]></category>
		<category><![CDATA[container]]></category>
		<category><![CDATA[panmasala]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=230525</guid>

					<description><![CDATA[കാസര്&#x200d;ക്കോട് ചട്ടഞ്ചാല്&#x200d; ദേശീയപാതയില്&#x200d; കണ്ടയ്‌നറില്&#x200d; കടത്താന്&#x200d; ശ്രമിച്ച വന്&#x200d;പാന്&#x200d; മസാല ശേഖരം പിടികൂടി]]></description>
										<content:encoded><![CDATA[<p>കാസര്&#x200d;ക്കോട് ചട്ടഞ്ചാല്&#x200d; ദേശീയപാതയില്&#x200d; കണ്ടയ്‌നറില്&#x200d; കടത്താന്&#x200d; ശ്രമിച്ച വന്&#x200d;പാന്&#x200d; മസാല ശേഖരം പിടികൂടി. സംഭവത്തില്&#x200d; ലോറി ഡ്രൈവറായ കര്&#x200d;ണാടക സ്വദേശി സിദ്ധലിംഗപ്പ (39)യെ പൊലീസ് അറസ്റ്റ് ചെയ്തു. സി.ഐ.ടി ഉത്തംദാസിന്റെ നേതൃത്വത്തില്&#x200d; മേല്പറമ്പ പൊലീസ് സംഘം നടത്തിയ വാഹന പരിശോധനയിലാണ് കാര്&#x200d;ഗോ കണ്ടെയ്‌നര്&#x200d; ലോറിയില്&#x200d; കടത്താന്&#x200d; ശ്രമിച്ച നിരോധിത പാന്&#x200d;മസാല ശേഖരമാണ് പിടിച്ചെടുത്തത്. പരിശോധനയില്&#x200d; ചാക്കു കെട്ടുകളിലായി സൂക്ഷിച്ച 31,800 നിരോധിത പാന്&#x200d;മസാല പുകയില ഉല്പന്നങ്ങള്&#x200d; അടങ്ങിയ പാക്കറ്റുകള്&#x200d; പിടികൂടി കേരള പൊലീസ് ആക്റ്റ് പ്രകാരം കേസെടുത്തു. മംഗലാപുരം ഭാഗത്തു നിന്നും കൊച്ചിയിലേക്ക് കമ്പനി പാര്&#x200d;സല്&#x200d; കൊണ്ടുപോകുന്ന കണ്ടെയ്‌നര്&#x200d; ലോറിയുടെ ഡ്രൈവര്&#x200d; ക്യാബിനിലാണ് പാന്&#x200d;മസാലകള്&#x200d; ഒളിപ്പിച്ചിരുന്നത്.</p>
<p>പാന്&#x200d;മസാലകള്&#x200d; മംഗലാപുരത്തുനിന്ന് ഒരാള്&#x200d; കയറ്റിവിട്ടതാണെന്നും കോഴിക്കോട് ഇറക്കിയാല്&#x200d; തനിക്ക് 3000 രൂപ തരാമെന്നു പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് പാന്&#x200d;മസാല കടത്തിയതെന്ന് ഇയാള്&#x200d; പൊലീസിനോട് സമ്മതിച്ചു. പാര്&#x200d;സല്&#x200d; കമ്പനികളുടെ അറിവോടെയല്ല ഡ്രൈവര്&#x200d;മ്മാര്&#x200d; ഇത്തരത്തിലുള്ള അനധികൃത കടത്ത് നടത്തുന്നതെന്ന് കരുതുന്നു. ലഹരികടത്തുകള്&#x200d; പിടിക്കുന്നതിന്റെ ഭാഗമായി കാസര്&#x200d;ഗോഡ് ജില്ല പൊലീസ് മേധാവി ഡോ വൈഭവ് സക്‌സേന ഐ.പി.എസ് മുഴുവന്&#x200d; പൊലീസ് സ്റ്റേഷന്&#x200d; പരിധികളിലും കര്&#x200d;ശനമായ പരിശോധന വേണമെന്ന് ഉത്തരവ് നല്&#x200d;കിയിരുന്നു. പരിശോധന ഇനിയും തുടരും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/pan-masala-arrest-kasargod.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
