<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>control room &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/control-room/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Fri, 09 May 2025 04:49:08 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>control room &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>കണ്‍ട്രോള്‍ റൂം തുറന്നു</title>
		<link>https://www.chandrikadaily.com/the-control-room-was-opened.html</link>
					<comments>https://www.chandrikadaily.com/the-control-room-was-opened.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Fri, 09 May 2025 04:49:08 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[control room]]></category>
		<category><![CDATA[norka]]></category>
		<category><![CDATA[secratariat]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=340678</guid>

					<description><![CDATA[മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശ പ്രകാരം സെക്രട്ടറിയേറ്റിലും നോര്‍ക്കയിലും കണ്‍ട്രോള്‍ റൂം തുറന്നു]]></description>
										<content:encoded><![CDATA[<p>അതിര്&#x200d;ത്തിയിലെ സംഘര്&#x200d;ഷാവസ്ഥയുടെ പശ്ചാത്തലത്തില്&#x200d; അതിര്&#x200d;ത്തി സംസ്ഥാനങ്ങളിലെ കേരളീയര്&#x200d;ക്കും മലയാളി വിദ്യാര്&#x200d;ഥികള്&#x200d;ക്കും സഹായവും വിവരങ്ങളും ലഭ്യമാക്കുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്&#x200d;ദേശ പ്രകാരം സെക്രട്ടറിയേറ്റിലും നോര്&#x200d;ക്കയിലും കണ്&#x200d;ട്രോള്&#x200d; റൂം തുറന്നു.</p>
<p>നിലവില്&#x200d; ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ല. അധികൃതര്&#x200d; നല്&#x200d;കുന്ന നിര്&#x200d;ദേശങ്ങള്&#x200d; പാലിച്ച് സുരക്ഷിതരായി ഇരിക്കുക. സഹായം ആവശ്യമുള്ളപക്ഷം കണ്&#x200d;ട്രോള്&#x200d; റൂം നമ്പരില്&#x200d; ബന്ധപ്പെടാം.</p>
<p>സെക്രട്ടറിയേറ്റ് കണ്&#x200d;ട്രോള്&#x200d; റൂം: 0471-2517500/2517600. ഫാക്‌സ്: 0471 -2322600. ഇമെയില്&#x200d;: cdmdkerala@kerala.gov.in.</p>
<p>നോര്&#x200d;ക്ക ഗ്ലോബല്&#x200d; കോണ്ടാക്ട് സെന്റര്&#x200d;: 18004253939 (ടോള്&#x200d; ഫ്രീ നമ്പര്&#x200d; ),<br />
00918802012345 (വിദേശത്തു നിന്നും മിസ്ഡ് കോള്&#x200d;)</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-control-room-was-opened.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നിപ: 175 പേര്&#x200d; സമ്പര്&#x200d;ക്ക പട്ടികയില്&#x200d; &#8211; മന്ത്രി വീണാ ജോര്&#x200d;ജ്</title>
		<link>https://www.chandrikadaily.com/the-control-cell-is-operational.html</link>
					<comments>https://www.chandrikadaily.com/the-control-cell-is-operational.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Mon, 16 Sep 2024 14:57:32 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[control room]]></category>
		<category><![CDATA[malappuram]]></category>
		<category><![CDATA[nipah]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=309596</guid>

					<description><![CDATA[പ്രൈമറി പട്ടികയിലുള്ള 104 പേരാണ് ഹൈ റിസ്‌ക് കാറ്റഗറിയിലുള്ളത്]]></description>
										<content:encoded><![CDATA[<p>നിപ രോഗബാധയുമായി ബന്ധപ്പെട്ട് മലപ്പുറം ജില്ലയില്&#x200d; 175 പേരെ സമ്പര്&#x200d;ക്ക പട്ടികയില്&#x200d; ഉള്&#x200d;പ്പെട്ടിട്ടുള്ളതായി ആരോഗ്യ മന്ത്രി വീണാ ജോര്&#x200d;ജ്. ഇതില്&#x200d; 74 പേര്&#x200d; ആരോഗ്യ പ്രവര്&#x200d;ത്തകരാണ്. 126 പേര്&#x200d; പ്രൈമറി കോണ്&#x200d;ടാക്ട് പട്ടികയിലും 49 പേര്&#x200d; സെക്കന്ററി കോണ്&#x200d;ടാക്ട് പട്ടികയിലുമാണ്. പ്രൈമറി പട്ടികയിലുള്ള 104 പേരാണ് ഹൈ റിസ്‌ക് കാറ്റഗറിയിലുള്ളത്. സമ്പര്&#x200d;ക്കപ്പട്ടികയിലുള്ള 10 പേര്&#x200d; മഞ്ചേരി മെഡിക്കല്&#x200d; കോളേജ് ആശുപത്രിയില്&#x200d; ചികിത്സയിലാണ്. നിലവില്&#x200d; 13 പേരുടെ സ്രവം പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഇതിന്റെ ഫലം ലഭ്യമാകാനുള്ളതായും മന്ത്രി അറിയിച്ചു.</p>
<p>മന്ത്രിയുടെ നേതൃത്വത്തില്&#x200d; ഇന്ന് (സെപ്റ്റംബര്&#x200d; 16) രാവിലേയും വൈകുന്നേരവും ഓണ്&#x200d;ലൈനായി നിപ അവലോകന യോഗം ചേര്&#x200d;ന്നു. നിപ ജാഗ്രതയെ തുടര്&#x200d;ന്ന് മലപ്പുറം സര്&#x200d;ക്കാര്&#x200d; അതിഥി മന്ദിര കോമ്പൗണ്ടില്&#x200d; കണ്&#x200d;ട്രോള്&#x200d; സെല്&#x200d; പ്രവര്&#x200d;ത്തനം ആരംഭിച്ചിട്ടുണ്ട്. 0483 2732010, 0483 2732060 എന്നീ നമ്പറുകളില്&#x200d; വിളിച്ചാല്&#x200d; നിപ കണ്&#x200d;ട്രോള്&#x200d; സെല്ലുമായി ബന്ധപ്പെടാം.</p>
<p>മരണപ്പെട്ട 24കാരന്റെ യാത്രാ വിവരങ്ങളും സമയവും അടങ്ങിയ റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ റൂട്ട് മാപ്പ് പരിശോധിച്ച ശേഷം സമ്പര്&#x200d;ക്ക പട്ടികയില്&#x200d; ഉള്&#x200d;പ്പെടാന്&#x200d; സാധ്യതയുള്ളവര്&#x200d; കണ്&#x200d;ട്രോള്&#x200d; സെല്ലില്&#x200d; അറിയിക്കണം.</p>
<p>രോഗ പ്രതിരോധത്തിന്റെ ഭാഗമായി ഫീല്&#x200d;ഡ് തലത്തില്&#x200d; ശക്തമായ പ്രതിരോധ പ്രവര്&#x200d;ത്തനങ്ങളാണ് നടന്നു വരുന്നത്. മരണപ്പെട്ട വ്യക്തിയുടെ വീടിന്റെ മൂന്ന് കിലോമീറ്റര്&#x200d; ചുറ്റളവില്&#x200d; 66 ടീമുകളായി ഫീല്&#x200d;ഡ് സര്&#x200d;വെ ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഇന്ന് മമ്പാട് ഗ്രാമപഞ്ചായത്തിലെ 590 വീടുകളിലും വണ്ടൂരിലെ 447 വീടുകളിലും തിരുവാലിയിലെ 891 വീടുകളിലും അടക്കം ആകെ 1928 വീടുകളില്&#x200d; സര്&#x200d;വെ നടത്തി. മമ്പാട് ഗ്രാമപഞ്ചായത്തില്&#x200d; 10, വണ്ടൂരില്&#x200d; 10, തിരുവാലിയില്&#x200d; 29 ആകെ 49 പനി കേസുകള്&#x200d; സര്&#x200d;വെയില്&#x200d; റിപ്പോര്&#x200d;ട്ട് ചെയ്തിട്ടുണ്ട്. ഇതില്&#x200d; മമ്പാട് കണ്ടെത്തിയ ഒരു പനി കേസ് മാത്രമാണ് സമ്പര്&#x200d;ക്ക പട്ടികയില്&#x200d; ഉള്&#x200d;പ്പെട്ടിട്ടുള്ളത്.</p>
<p>കണ്ടൈന്&#x200d;മെന്റ് സോണായി പ്രഖ്യാപിച്ച പ്രദേശങ്ങളില്&#x200d; ട്യൂഷന്&#x200d; സെന്ററുകളും അങ്കണവാടികളും അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്&#x200d; പ്രവര്&#x200d;ത്തിക്കരുതെന്ന് നിര്&#x200d;ദ്ദേശം നല്&#x200d;കിയിട്ടുണ്ട്. കണ്ടെന്&#x200d;മെന്റ് സോണില്&#x200d; നിയന്ത്രണങ്ങള്&#x200d; പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്&#x200d; പോലീസിന് യോഗത്തില്&#x200d; നിര്&#x200d;ദ്ദേശം നല്&#x200d;കി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-control-cell-is-operational.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നാളെ വൈകിട്ടുവരെ അതിതീവ്ര മഴ; ജില്ലകളിൽ കണ്&#x200d;ട്രോൾ റൂമുകൾ തുറന്നു</title>
		<link>https://www.chandrikadaily.com/heavy-rain-till-tomorrow-evening-control-rooms-were-opened-in-the-districts.html</link>
					<comments>https://www.chandrikadaily.com/heavy-rain-till-tomorrow-evening-control-rooms-were-opened-in-the-districts.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Tue, 16 Jul 2024 15:05:57 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[control room]]></category>
		<category><![CDATA[heavyrain]]></category>
		<category><![CDATA[k rajan]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=302899</guid>

					<description><![CDATA[തിരുവനന്തപുരം &#124; സംസ്ഥാനത്ത് നാളെ വൈകിട്ട് വരെ അതിതീവ്ര മഴ മുന്നറിയിപ്പുണ്ടെന്നും എല്ലാ താലൂക്ക് ഓഫീസുകളിലും കൺട്രോൾ റൂമും ദുരിതാശ്വാസ കേന്ദ്രങ്ങളും തുറക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും റവന്യു മന്ത്രി കെ രാജൻ പറഞ്ഞു. ജില്ലകളില്&#x200d; കണ്&#x200d;ട്രോള്&#x200d; റൂമുകള്&#x200d; തുറന്നിട്ടുണ്ട്. 24 മണിക്കൂറും പ്രവര്&#x200d;ത്തിക്കുന്ന കണ്&#x200d;ട്രോള്&#x200d; റൂമുകളാണ് തുറന്നത്. എന്&#x200d;ഡിആര്&#x200d;എഫ് സംഗങ്ങളും സജ്ജമാണ്. മലയോര മേഖലയകളിലേക്കുള്ള യാത്ര നിരോധനം ആവശ്യമുണ്ടെങ്കില്&#x200d; നടപ്പാക്കാൻ കളക്ടര്&#x200d;മാര്&#x200d;ക്ക് നിര്&#x200d;ദേശം നല്&#x200d;കിയിട്ടുണ്ട്. ആറു ലക്ഷത്തിലധികം പേരെ മാറ്റി പാര്&#x200d;പ്പിക്കാനുള്ള ക്യാമ്പുകള്&#x200d; സജ്ജമാക്കിയിട്ടുണ്ട്. മഴ ഏതെങ്കിലും [&#8230;]]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം | സംസ്ഥാനത്ത് നാളെ വൈകിട്ട് വരെ അതിതീവ്ര മഴ മുന്നറിയിപ്പുണ്ടെന്നും എല്ലാ താലൂക്ക് ഓഫീസുകളിലും കൺട്രോൾ റൂമും ദുരിതാശ്വാസ കേന്ദ്രങ്ങളും തുറക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും റവന്യു മന്ത്രി കെ രാജൻ പറഞ്ഞു. ജില്ലകളില്&#x200d; കണ്&#x200d;ട്രോള്&#x200d; റൂമുകള്&#x200d; തുറന്നിട്ടുണ്ട്. 24 മണിക്കൂറും പ്രവര്&#x200d;ത്തിക്കുന്ന കണ്&#x200d;ട്രോള്&#x200d; റൂമുകളാണ് തുറന്നത്.</p>
<p>എന്&#x200d;ഡിആര്&#x200d;എഫ് സംഗങ്ങളും സജ്ജമാണ്. മലയോര മേഖലയകളിലേക്കുള്ള യാത്ര നിരോധനം ആവശ്യമുണ്ടെങ്കില്&#x200d; നടപ്പാക്കാൻ കളക്ടര്&#x200d;മാര്&#x200d;ക്ക് നിര്&#x200d;ദേശം നല്&#x200d;കിയിട്ടുണ്ട്. ആറു ലക്ഷത്തിലധികം പേരെ മാറ്റി പാര്&#x200d;പ്പിക്കാനുള്ള ക്യാമ്പുകള്&#x200d; സജ്ജമാക്കിയിട്ടുണ്ട്. മഴ ഏതെങ്കിലും തരത്തിലുള്ള വിനോദത്തിന്&#x200d;റെ അവസരമായി കണക്കാക്കരുതെന്നാണ് ജനങ്ങളോട് പറയാനുള്ളത്. ആത്മവിശ്വാസത്തിലാണെങ്കിലും ജലാശയത്തില്&#x200d; ഇറങ്ങരുതെന്നും മലയോര മേഖലയില്&#x200d; യാത്ര ചെയ്യുമ്പോള്&#x200d; ജാഗ്രത പാലിക്കണമെന്നും മന്ത്രി കെ രാജൻ പറഞ്ഞു.</p>
<p>ഇതിനിടെ, സംസ്ഥാനത്ത് കനത്ത മഴയിൽ വ്യാപക നാശനഷ്ടം തുടരുകയാണ്. കോട്ടയം കുമ്മനം ഇളങ്കാവ് ദേവി ക്ഷേത്രത്തിന്&#x200d;റെ നടപന്തലിന് മുകളിലേക്ക് മരം വീണു വലിയ അപകടമുണ്ടായി.കനത്ത മഴയിലും കാറ്റിലും ആണ് സംഭവം. 500 വർഷം പഴക്കമുള്ള കാഞ്ഞിരമരം ആണ് കടപുഴകി വീണത്. സംഭവത്തില്&#x200d; ആളപായമില്ല. മലപ്പുറത്ത് ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് മുകളിലേക്ക് മരം വീണ് ബസ് കണ്ടക്ടര്&#x200d;ക്ക് പരിക്കേറ്റു. കണ്ടക്ടര്&#x200d; ജിഷ്ണുവിനാണ് പരിക്കേറ്റത്. മലപ്പുറം എടവണ്ണപ്പാറ പണിക്കരപുരയിലാണ് അപകടമുണ്ടായത്.</p>
<p>മലപ്പുറം താമരക്കുഴിയിൽ ഗുഡ്സ് ഓട്ടോയ്ക്ക് മുകളിൽ മരം വീണു ഡ്രൈവർക്ക് പരിക്കേറ്റു. മലപ്പുറം കുന്നുമ്മൽ സ്വദേശി അബ്ദുൾ ഹമീദിനാണ് പരിക്കേറ്റത്. തൊട്ടടുത്ത കെട്ടിടത്തിൽ നിന്നും സാധനങ്ങൾ കയറ്റി വന്ന വാഹനത്തിന് മുകളിലാണ് മരം ഒടിഞ്ഞു വീണത്. നിരവധി ഇലക്ട്രിക് പോസ്റ്റുകളും അപകടത്തിൽ ഒടിഞ്ഞു വീണു. ഫയർ ഫോഴ്സ് എത്തി മരം മുറിച്ചു മാറ്റി. പരിക്കേറ്റയാളെ പ്രാഥമിക ചികിത്സക്ക് ശേഷം മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/heavy-rain-till-tomorrow-evening-control-rooms-were-opened-in-the-districts.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നിപാ വൈറസ്: മരണം നടന്ന പ്രദേശങ്ങള്&#x200d; അടച്ചിടും; കോഴിക്കോട് കണ്&#x200d;ട്രോള്&#x200d; റൂം തുറന്നു</title>
		<link>https://www.chandrikadaily.com/nipah-virus-areas-of-death-to-be-closed-kozhikode-control-room-opened.html</link>
					<comments>https://www.chandrikadaily.com/nipah-virus-areas-of-death-to-be-closed-kozhikode-control-room-opened.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Tue, 12 Sep 2023 12:56:35 +0000</pubDate>
				<category><![CDATA[Health]]></category>
		<category><![CDATA[Indepth]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[Life]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Special Stories]]></category>
		<category><![CDATA[Areas of death]]></category>
		<category><![CDATA[closed]]></category>
		<category><![CDATA[control room]]></category>
		<category><![CDATA[kozhikode]]></category>
		<category><![CDATA[nipah virus]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=274189</guid>

					<description><![CDATA[മരുതോങ്കര പഞ്ചായത്തിലെ കള്ളാട്ട്, അയഞ്ചേരി പഞ്ചായത്തിലെ മംഗലാട്ട് എന്നീ സ്ഥലങ്ങള്&#x200d; അടച്ചിടും. രണ്ടു സ്ഥലങ്ങളിലും അഞ്ചു കിലോമീറ്റര്&#x200d; പരിധിയിലാകും അടച്ചിടുക]]></description>
										<content:encoded><![CDATA[<p>നിപ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തില്&#x200d; കോഴിക്കോട് മരണങ്ങള്&#x200d; നടന്ന സ്ഥലങ്ങളില്&#x200d; കടുത്ത നിയന്ത്രണങ്ങള്&#x200d; ഏര്&#x200d;പ്പെടുത്തും. മരുതോങ്കര പഞ്ചായത്തിലെ കള്ളാട്ട്, അയഞ്ചേരി പഞ്ചായത്തിലെ മംഗലാട്ട് എന്നീ സ്ഥലങ്ങള്&#x200d; അടച്ചിടും. രണ്ടു സ്ഥലങ്ങളിലും അഞ്ചു കിലോമീറ്റര്&#x200d; പരിധിയിലാകും അടച്ചിടുക.</p>
<p>കോഴിക്കോട് നിപ കണ്&#x200d;ട്രോള്&#x200d; റൂം തുറന്നു. 0495 2383100, 0495 2383101, 0495 238400, 0495 2384101, 0495 2386100 എന്നിവയാണ് കണ്&#x200d;ട്രോള്&#x200d; റൂം നമ്പറുകള്&#x200d;. കോഴിക്കോട് ഗസ്റ്റ് ഹൗസ് കേന്ദ്രീകരിച്ചാണ് കണ്&#x200d;ട്രോള്&#x200d; റൂം പ്രവര്&#x200d;ത്തിക്കുന്നത്.</p>
<p>ആരോഗ്യമന്ത്രി വീണാ ജോര്&#x200d;ജ് കോഴിക്കോട് മെഡിക്കല്&#x200d; കോളജിലെത്തി സജ്ജീകരണങ്ങള്&#x200d; വിലയിരുത്തി. 75 ബെഡുകളുള്ള ഐസലേഷന്&#x200d; റൂമുകള്&#x200d; സജ്ജമാക്കിയിട്ടുണ്ട്. കുട്ടികള്&#x200d;ക്ക് പ്രത്യേകമായും ഐസലേഷന്&#x200d; സൗകര്യം ഏര്&#x200d;പ്പെടുത്തിയിട്ടുണ്ട്. ഐസിയു, വെന്റിലേറ്റര്&#x200d; സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്.</p>
<p>കേന്ദ്ര ആരോഗ്യമന്ത്രി മന്&#x200d;സുഖ് മാണ്ഡവ്യയാണ് നിപ വൈറസ് സ്ഥിരീകരിച്ചതായി അറിയിച്ചത്. മരിച്ച രണ്ടുപേരുടെ പരിശോധനാ ഫലമാണ് പൂനെ വൈറോളജി ഇന്&#x200d;സ്റ്റിറ്റിയൂട്ടില്&#x200d; നടത്തിയ പരിശോധനയില്&#x200d; നിപ പോസിറ്റീവ് ആയത്. ചികിത്സയില്&#x200d; കഴിയുന്ന നാലുപേരുടെ ഫലം കൂടി വരാനുണ്ട്. കഴിഞ്ഞ മാസം 30നാണ് ആദ്യ മരണം സംഭവിച്ചത്. ഇന്നലെയാണ് പണ്ടാമത്തെ മരണം സ്ഥിരീകരിച്ചത്. നിപ സ്ഥിരീകരിച്ച സാഹചര്യത്തില്&#x200d; കേന്ദ്ര വിദഗ്ധ സംഘം കേരളത്തിലെത്തും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/nipah-virus-areas-of-death-to-be-closed-kozhikode-control-room-opened.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>എറണാകുളം കണ്&#x200d;ട്രോള്&#x200d; റൂം സി.ഐ സൈജുവിനെതിരെ ബലാല്&#x200d;സംഗക്കേസ്</title>
		<link>https://www.chandrikadaily.com/newsupdates-ernamkulam-control-room-ci-case.html</link>
					<comments>https://www.chandrikadaily.com/newsupdates-ernamkulam-control-room-ci-case.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Wed, 30 Nov 2022 05:47:12 +0000</pubDate>
				<category><![CDATA[crime]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[control room]]></category>
		<category><![CDATA[ernamkulam]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=224341</guid>

					<description><![CDATA[സംഭവത്തില്&#x200d; സൈജുവിനെ പൊലീസ് ആസ്ഥാനത്തേക്കാണ് സ്ഥലം മാറ്റിയിരുന്നു.]]></description>
										<content:encoded><![CDATA[<p>കൊച്ചി: സുഹൃത്തിന്റെ ഭാര്യയെ ബലാല്&#x200d;സംഗം ചെയ്തെന്ന പരാതിയില്&#x200d; എറണാകുളം കണ്&#x200d;ട്രോള്&#x200d; റൂം സി.ഐ സൈജുവിനെതിരെ പൊലീസ് കേസെടുത്തു. സിഐ സൈജുവിന്റെ സുഹൃത്തിന്റെ ഭാര്യയാണ് നെടുമങ്ങാട് പൊലീസിന് പരാതി നല്&#x200d;കിയത്. സൈജു പൊലീസില്&#x200d; എത്തുന്നതിന് മുന്&#x200d;പ് ഒരുമിച്ച് പാരലല്&#x200d; കോളജില്&#x200d; പഠിപ്പിച്ച് പരിചയം ഉണ്ടായിരുന്നു. പിന്നീട് വര്&#x200d;ഷങ്ങള്&#x200d;ക്ക് ശേഷം കണ്ടതോടെ ഇരുവരും കുടുംബ സുഹൃത്തുക്കളായി. കുടംബങ്ങള്&#x200d; ഒന്നിച്ച് യാത്രയും നടത്തി. ഇതിനിടയിലാണ് സി.ഐ സൈജു ചൂഷണം തുടങ്ങിയത്. വിവാഹം കഴിക്കാമെന്നു വാഗ്ദാനം നല്&#x200d;കിയാണ് പീഡനം തുടങ്ങിയത്.<br />
പിന്നീട് ഭീഷണിയായി. ഇതിനിടെ യുവതിയില്&#x200d; നിന്നും പണവും തട്ടിയെടുത്തു.</p>
<p>പണം തിരികെ ചോദിച്ചപ്പോള്&#x200d; ഭീഷണി തുടര്&#x200d;ന്നതോടെ യുവതി ഭര്&#x200d;ത്താവിനോടു കാര്യങ്ങള്&#x200d; തുറന്ന് പറഞ്ഞു. അതിന് ശേഷം ഭര്&#x200d;ത്താവുമൊത്ത് യുവതി നെടുമങ്ങാട് പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്&#x200d;കുകയായിരുന്നു. പരാതി പരിശോധിച്ച് പൊലീസ് എഫ്.ഐ.ആര്&#x200d; രജിസ്റ്റര്&#x200d; ചെയ്ത് അന്വേഷണം ആരംഭിച്ചു. കേസില്&#x200d; യുവതിയുടെയും ഭര്&#x200d;ത്താവിന്റെയും മൊഴി രേഖപ്പെടുത്തി. സി.ഐ സൈജുവിനെ വിളിച്ചു വരുത്തി മൊഴി രേഖപ്പെടുത്തിയശേഷമാകും കേസില്&#x200d; തുടര്&#x200d;നടപടികള്&#x200d; ഉണ്ടാവുക. മലയിന്&#x200d;കീഴ് സി.ഐ ആയിരിക്കെ വനിത ഡോക്ടറെ പീഡിപ്പിച്ച കേസും ഇയാള്&#x200d;ക്കെതിരെ കേസ് നിലവിലുണ്ട്. സംഭവത്തില്&#x200d; സൈജുവിനെ പൊലീസ് ആസ്ഥാനത്തേക്കാണ് സ്ഥലം മാറ്റിയിരുന്നു.</p>
<p>സൈജു പിന്നീട് അവധിയില്&#x200d; പോവുകയും ഹൈക്കോടതിയില്&#x200d; നിന്നും ജാമ്യം നേടിയശേഷം എറണാകുളത്തേക്ക് സ്ഥലം മാറ്റം വാങ്ങുകയുമായിരുന്നു. പോക്സോ കേസ് പ്രതിയായ രണ്ടാനച്ഛനൊപ്പം ആറു വയസുകാരിയെ പറഞ്ഞുവിട്ട വിവാദമായ സംഭവത്തില്&#x200d; മേലുദ്യോഗസ്ഥര്&#x200d; സൈജുവിനെ താക്കീത് ചെയ്തിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/newsupdates-ernamkulam-control-room-ci-case.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
