<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>controversial speech &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/controversial-speech/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Tue, 08 Oct 2024 13:58:35 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>controversial speech &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ഭരണഘടനക്കെതിരായ മന്ത്രി സജി ചെറിയാന്&#x200d;റെ വിവാദ പ്രസംഗം: കേസ്​ ഡയറി ഹാജരാക്കണമെന്ന്​ ഹൈക്കോടതി</title>
		<link>https://www.chandrikadaily.com/minister-saji-cherians-controversial-speech-against-the-constitution-high-court-to-produce-the-case-diary.html</link>
					<comments>https://www.chandrikadaily.com/minister-saji-cherians-controversial-speech-against-the-constitution-high-court-to-produce-the-case-diary.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Tue, 08 Oct 2024 13:58:35 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[controversial speech]]></category>
		<category><![CDATA[CPM]]></category>
		<category><![CDATA[saji cheriyan]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=312593</guid>

					<description><![CDATA[മന്ത്രിയുടെ പ്രയോഗങ്ങൾ ഭരണഘടനയോടുള്ള അനാദരവാണെന്ന് പ്രഥമദൃഷ്ട്യാ സംശയിക്കാമെന്നിരിക്കെ പ്രസംഗം കൃത്യമായി വിലയിരുത്താതെ അന്വേഷണ സംഘം അന്തിമ റിപ്പോർട്ട് തയാറാക്കിയതെങ്ങനെയെന്ന്​ വിശദീകരണം നൽകാനും ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് സർക്കാറിനോട്​ നിർദേശിച്ചു.]]></description>
										<content:encoded><![CDATA[<p>ഭരണഘടനക്കെതിരായ വിവാദ പരാമര്&#x200d;ശവുമായി ബന്ധ​പ്പെട്ട് മന്ത്രി ​സജി ചെറിയാനെതിരെ നടത്തിയ അന്വേഷണത്തിന്&#x200d;റെ കേസ്​ ഡയറി ഹാജരാക്കണമെന്ന്​ ഹൈക്കോടതി. മന്ത്രിയുടെ പ്രയോഗങ്ങൾ ഭരണഘടനയോടുള്ള അനാദരവാണെന്ന് പ്രഥമദൃഷ്ട്യാ സംശയിക്കാമെന്നിരിക്കെ പ്രസംഗം കൃത്യമായി വിലയിരുത്താതെ അന്വേഷണ സംഘം അന്തിമ റിപ്പോർട്ട് തയാറാക്കിയതെങ്ങനെയെന്ന്​ വിശദീകരണം നൽകാനും ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് സർക്കാറിനോട്​ നിർദേശിച്ചു.</p>
<p>ഭരണഘടനയെ അപമാനിക്കുംവിധം 2022 ജൂലൈ മൂന്നിന്​ മന്ത്രി പത്തനംതിട്ട മല്ലപ്പള്ളിയിൽ പ്രസംഗിച്ച സംഭവത്തിൽ അന്വേഷണം അവസാനിപ്പിച്ചാണ് പൊലീസ് റിപ്പോർട്ട് നൽകിയത്. ഈ റിപ്പോർട്ട് തള്ളണമെന്നും സി.ബി.ഐ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട്​ അഭിഭാഷകനായ ബൈജു നോയൽ നൽകിയ ഹരജിയാണ്​ കോടതിയുടെ പരിഗണനയിലുള്ളത്​. ഹരജി വീണ്ടും 23ന്​ പരിഗണിക്കും.</p>
<p>കേസ്​ അന്വേഷിച്ച കീഴ്​വായ്പൂർ സ്റ്റേഷൻ ഹൗസ് ഓഫിസറാണ് റിപ്പോർട്ട് ഫയൽ ചെയ്തത്. ഭരണഘടനയെ ഉപയോഗിച്ച് തൊഴിലാളികളെ ചൂഷണം ചെയ്യുന്നുവെന്ന വിമർശനം ഉന്നയിച്ചതല്ലാതെ ഭരണഘടനയെ അവഹേളിച്ചിട്ടില്ലെന്നാണ് മജിസ്ട്രേറ്റ് കോടതിയിൽ പൊലീസ് നൽകിയ അന്തിമ റിപ്പോർട്ടിലുള്ളത്. ആരോപണത്തെ തുടർന്ന്​ രാജിവെച്ച സജി ചെറിയാൻ അന്തിമ റിപ്പോർട്ടിന്​ പിന്നാലെ മന്ത്രിസ്ഥാനത്ത് തിരിച്ചെത്തിയിരുന്നു.</p>
<p>‘‘ഇന്ത്യയിൽ ഏറ്റവുമധികം ജനങ്ങളെ കൊള്ളയടിക്കാൻ പറ്റിയ ഭരണഘടനയാണ് എഴുതിവെച്ചിരിക്കുന്നത്. ജനാധിപത്യം, മതേതരത്വം, കുന്തവും കുടച്ചക്രവുമൊക്കെ അതിന്&#x200d;റെ മൂലയിലുണ്ട്’’, എന്നീ പ്രയോഗങ്ങൾ മന്ത്രി നടത്തിയിട്ടുണ്ടെന്നാണ്​ ഹരജിയിൽ പറയുന്നത്​. മന്ത്രിയുടെ ശബ്ദപരിശോധന നടത്താതെയും ചില സാക്ഷിമൊഴികൾ തള്ളിയുമാണ് പൊലീസ് നിഗമനത്തിലെത്തിയതെന്നും ഹരജിക്കാരൻ ആരോപിക്കുന്നു.</p>
<p>പ്രസംഗത്തിലെ ചില വാചകങ്ങൾ ഭരണഘടനയോടുള്ള അനാദരമായി സംശയിക്കാമെന്ന് കോടതി അഭിപ്രായപ്പെട്ടു. പ്രസംഗം റെക്കോ‌ഡ് ചെയ്ത പെൻഡ്രൈവ് ഫോറൻസിക് പരിശോധനക്ക്​ അയച്ചെങ്കിലും റിപ്പോർട്ട് കിട്ടിയിട്ടില്ലെന്നാണ്​ സർക്കാർ പറയുന്നത്. അതിനുമുമ്പ് എങ്ങനെയാണ് അന്വേഷണം പൂർത്തിയാക്കിയതെന്ന് കോടതി ചോദിച്ചു. ഈ കേസ് തെളിയിക്കാൻ ഫോറൻസിക് റിപ്പോർട്ട് അനിവാര്യമല്ലെന്നാണ്​​ സർക്കാറിനുവേണ്ടി ഹാജരായ പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ ഇതിന്​ മറുപടി നൽകിയത്​.</p>
<p>മന്ത്രിയുടെ പ്രസംഗത്തിൽ അപാകത തോന്നിയില്ലെന്നാണ് ദൃക്‌സാക്ഷികളുടെ മൊഴി​. ഹരജി നിലനിൽക്കുന്നതല്ലെന്നും ആരോപണങ്ങൾ ശരിയല്ലെന്നും സർക്കാർ വാദിച്ചു. എന്നാൽ, മുമ്പ് കേട്ട പ്രസംഗത്തിലെ വാക്കുകൾ പിന്നീട് ഓർത്തിരിക്കണമെന്നില്ലെന്ന് കോടതി പറഞ്ഞു. ഔദ്യോഗിക പദവിയിലുള്ളവർ വാക്കുകൾ പരിധിവിടാതെ ശ്രദ്ധിക്കേണ്ടതാണെന്നും ചൂണ്ടിക്കാട്ടി. തുടർന്നാണ്​ കേസ് ഡയറി ഹാജരാക്കാൻ ആവശ്യപ്പെട്ടത്​.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/minister-saji-cherians-controversial-speech-against-the-constitution-high-court-to-produce-the-case-diary.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>‘നമ്മൾ ഹിന്ദുക്കളല്ല, ആദിവാസി സ്ത്രീകൾക്ക് താലിയും സിന്ദൂരവും വേണ്ടെന്ന് അധ്യാപിക&#8217;, സസ്പെൻഷൻ</title>
		<link>https://www.chandrikadaily.com/we-are-not-hindus-tribal-women-dont-need-thali-and-sindoor-teacher-says-suspension.html</link>
					<comments>https://www.chandrikadaily.com/we-are-not-hindus-tribal-women-dont-need-thali-and-sindoor-teacher-says-suspension.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Fri, 26 Jul 2024 06:18:23 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[controversial speech]]></category>
		<category><![CDATA[suspension]]></category>
		<category><![CDATA[teacher]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=303828</guid>

					<description><![CDATA[പെരുമാറ്റച്ചട്ടങ്ങൾ ലംഘിച്ച് വിദ്യാഭ്യാസ വകുപ്പിന്&#x200d;റെ പ്രതിച്ഛായ മോശമാക്കി എന്ന് വ്യക്തമാക്കി വിദ്യാഭ്യാസ വകുപ്പ് ജോയിന്&#x200d;റ് ഡയറക്ടറുടേതാണ്നടപടി.]]></description>
										<content:encoded><![CDATA[<p>ആദിവാസി സ്ത്രീകൾ താലി ധരിക്കരുതെന്നും നമ്മൾ ഹിന്ദുക്കളല്ലെന്നും ആദിവാസി സ്ത്രീകളും കുട്ടികളും വിദ്യാഭ്യാസത്തിലാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്നും പ്രസംഗിച്ച അധ്യാപികക്ക് സസ്പെൻഷൻ. രാജസ്ഥാനിൽ മനേക ദാമോർ എന്ന അധ്യാപികക്കെതിരെയാണ് നടപടി സ്വീകരിച്ചത്.</p>
<p>പെരുമാറ്റച്ചട്ടങ്ങൾ ലംഘിച്ച് വിദ്യാഭ്യാസ വകുപ്പിന്&#x200d;റെ പ്രതിച്ഛായ മോശമാക്കി എന്ന് വ്യക്തമാക്കി വിദ്യാഭ്യാസ വകുപ്പ് ജോയിന്&#x200d;റ് ഡയറക്ടറുടേതാണ്നടപടി.</p>
<p>ബൻസ്വാരയിലെ മൻഘർ ധാമിൽ നടന്ന മെഗാ റാലിയിലായിരുന്നു അധ്യാപികയുടെ പ്രസംഗം. പൂജാരിമാർ പറയുന്നത് ആദിവാസി സ്ത്രീകൾ ചെവികൊള്ളരുത്. ആദിവാസി കുടുംബങ്ങൾ സിന്ദൂരം തൊടരുത്, താലി ധരിക്കരുത്. സ്ത്രീകളും കുട്ടികളും വിദ്യാഭ്യാസത്തിലാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്. ഇന്ന് മുതൽ വ്രതാനുഷ്ഠാനമെല്ലാം നിർത്തൂ, നമ്മൾ ഹിന്ദുക്കളല്ല -എന്നിങ്ങനെയായിരുന്നു മനേക ദാമോറിന്&#x200d;റെ പ്രസംഗം.</p>
<p>ആദിവാസി പരിവാർ സൻസ്തയുടെ സ്ഥാപകയാണ് ഹയർ സെക്കൻഡറി അധ്യാപികയായ മനേക ദാമോർ. മെഗാ റാലിയിൽ രാജസ്ഥാൻ, മധ്യപ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ ഗോത്രവർഗ വിഭാഗങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് ആളുകൾ പങ്കെടുത്തിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/we-are-not-hindus-tribal-women-dont-need-thali-and-sindoor-teacher-says-suspension.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പ്രധാനമന്ത്രിയുടെ വിവാദ പരാമ&#x200d;ര്&#x200d;ശത്തിൽ പ്രതികരിക്കാനില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ</title>
		<link>https://www.chandrikadaily.com/the-election-commission-will-not-respond-to-the-prime-ministers-controversial-remarks.html</link>
					<comments>https://www.chandrikadaily.com/the-election-commission-will-not-respond-to-the-prime-ministers-controversial-remarks.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 22 Apr 2024 10:25:22 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[controversial speech]]></category>
		<category><![CDATA[election commission]]></category>
		<category><![CDATA[prime minister]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=295844</guid>

					<description><![CDATA[പരാമര്&#x200d;ശത്തില്&#x200d; മോദിക്കെതിരെ പരാതി കിട്ടിയോ എന്ന ചോദ്യത്തിനും കമ്മീഷന്&#x200d; മറുപടി നല്&#x200d;കിയില്ല. തെരഞ്ഞെടുപ്പ് കമ്മീഷന്&#x200d; നിഷ്പക്ഷമായ നിലപാട് സ്വീകരിക്കുന്നില്ലെന്ന വിമര്&#x200d;ശനം ശക്തമാകുന്നതിനിടെയാണ് മോദിയുടെ പരാമര്&#x200d;ശത്തിലും പ്രതികരിക്കാനില്ലെന്ന കമ്മീഷന്റെ ഒഴിഞ്ഞുമാറ്റം.]]></description>
										<content:encoded><![CDATA[<p>രാജസ്ഥാനില്&#x200d; പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പ്രസംഗത്തിലെ മുസ്‌ലിം പരാമര്&#x200d;ശത്തില്&#x200d; പ്രതിപക്ഷം നടപടിയാവശ്യം ശക്തമാക്കുന്നതിനിടെ പ്രതികരിക്കാനില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്&#x200d;. വിവാദ പരാമശം തെരഞ്ഞെടുപ്പ് കമ്മീഷന്റെ ശ്രദ്ധയില്&#x200d;പ്പെടുത്തിയെങ്കിലും പ്രതികരിക്കാനില്ലെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്&#x200d; വ്യക്തമാക്കിയത്. പരാമര്&#x200d;ശത്തില്&#x200d; മോദിക്കെതിരെ പരാതി കിട്ടിയോ എന്ന ചോദ്യത്തിനും കമ്മീഷന്&#x200d; മറുപടി നല്&#x200d;കിയില്ല. തെരഞ്ഞെടുപ്പ് കമ്മീഷന്&#x200d; നിഷ്പക്ഷമായ നിലപാട് സ്വീകരിക്കുന്നില്ലെന്ന വിമര്&#x200d;ശനം ശക്തമാകുന്നതിനിടെയാണ് മോദിയുടെ പരാമര്&#x200d;ശത്തിലും പ്രതികരിക്കാനില്ലെന്ന കമ്മീഷന്റെ ഒഴിഞ്ഞുമാറ്റം.</p>
<p>മുസ്ലിംകളെന്ന് പ്രത്യേകം പരാമര്&#x200d;ശിച്ച് വര്&#x200d;ഗീയത പരത്തുന്ന പ്രസംഗമാണ് മോദി നടത്തിയതെന്ന്, കോണ്&#x200d;ഗ്രസ് എല്ലാ സമ്പത്തും മുസ്‌ലിംകള്&#x200d;ക്ക് നല്&#x200d;കുന്നുവെന്ന മോദിയുടെ വാക്കുകള്&#x200d; ചൂണ്ടിക്കാട്ടി പ്രതിപക്ഷം പറയുന്നു. വിദ്വേഷ പ്രസംഗത്തിലൂടെ പെരുമാറ്റച്ചട്ട ലംഘനം നടത്തി. പ്രധാനമന്ത്രിക്കെതിരെ ശക്തമായ നിലപാട് കമ്മീഷന്&#x200d; സ്വീകരിക്കണമെന്നും പ്രതിപക്ഷ പാര്&#x200d;ട്ടികള്&#x200d; ആവശ്യപ്പെടുന്നു.</p>
<p>കോണ്&#x200d;ഗ്രസ് അധികാരത്തിലെത്തിയാല്&#x200d; രാജ്യത്തിന്റെ സമ്പത്ത് മുഴുവന്&#x200d; മുസ്‌ലിംകള്&#x200d;ക്ക് നല്&#x200d;കുമെന്ന പ്രധാനമന്ത്രിയുടെ പുതിയ തെരഞ്ഞെടുപ്പ് പ്രസംഗമാണ് വലിയ വിവാദത്തിലായത്. കൂടുതല്&#x200d; കുട്ടികളുണ്ടാകുന്ന വിഭാഗമെന്നും, നുഴഞ്ഞുകയറ്റക്കാരെന്നും അധിക്ഷേപിച്ചാണ് മുസ്‌ലിംകള്&#x200d;ക്കെതിരെ പ്രധാനമന്ത്രി വിഭാഗീയ പരാമര്&#x200d;ശം നടത്തിയത്. കോണ്&#x200d;ഗ്രസ് അധികാരത്തിലെത്തിയാലുണ്ടാകാവുന്ന ആപത്ത് ഓര്&#x200d;മ്മപ്പെടുത്തുവെന്നവകാശപ്പെട്ടായിരുന്നു മോദിയുടെ ധ്രുവീകരണ ശ്രമം.</p>
<p>കോണ്&#x200d;ഗ്രസ് അധികാരത്തിലെത്തിയാല്&#x200d; ആദ്യ പരിഗണന നല്&#x200d;കുക മുസ്‌ലിംകള്&#x200d;ക്കായിരിക്കും, കഷ്ടപ്പെട്ട് മറ്റുള്ളവരുണ്ടാക്കിയ പണം അവരിലേക്ക് ഒഴുക്കും. അമ്മമാരുടെയും,സഹോദരിമാരുടേയും സ്വര്&#x200d;ണ്ണത്തിന്റെ കണക്കെടുപ്പ് നടത്തി അത് മുസ്‌ലിംകള്&#x200d;ക്ക് നല്&#x200d;കുമെന്ന് കോണ്&#x200d;ഗ്രസ് പ്രകടനപത്രികയിലുണ്ടെന്നും മോദി പറഞ്ഞു. കൂടുതല്&#x200d; കുട്ടികളുണ്ടാകുന്ന, നുഴഞ്ഞു കയറ്റക്കാരായ ഇവരിലേക്ക് രാജ്യത്തിന്റെ സമ്പത്ത് പോകുന്നതിനെ അനുകൂലിക്കുന്നുണ്ടോയെന്നായിരുന്നു വോട്ടര്&#x200d;മാരോടുള്ള മോദിയുടെ ചോദ്യം.</p>
<p>പ്രധാനമന്ത്രിയുടെ പ്രസംഗത്തിനെതിരെ വലിയ പ്രതിഷേധമുയര്&#x200d;ന്നു. പെരുമാറ്റച്ചട്ടം ലംഘിച്ച് ധ്രൂവീകരണ ശ്രമം നടത്തിയ മോദിക്കെതിരെ ഉടന്&#x200d; സ്വീകരിക്കണമെന്നും പ്രചാരണ റാലികളില്&#x200d; നിന്ന് വിലക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. ഒന്നാംഘട്ട തെരഞ്ഞെടുപ്പിലെ തിരിച്ചടി തിരിച്ചറിഞ്ഞ് മോദി വര്&#x200d;ഗീയ കാര്&#x200d;ഡിറക്കുകയാണെന്ന് രാഹുല്&#x200d; ഗാന്ധിയടക്കമുള്ള നേതാക്കള്&#x200d; വിമര്&#x200d;ശിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-election-commission-will-not-respond-to-the-prime-ministers-controversial-remarks.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മക്ക വരെയെത്തണം അഖണ്ഡ ഭാരത സ്വപ്നം; വീണ്ടും വിദ്വേഷ പ്രസംഗവുമായി യതി നരസിംഹാനന്ദ്</title>
		<link>https://www.chandrikadaily.com/controversialspeech.html</link>
					<comments>https://www.chandrikadaily.com/controversialspeech.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sat, 08 Apr 2023 16:29:01 +0000</pubDate>
				<category><![CDATA[Indepth]]></category>
		<category><![CDATA[india]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[communalism]]></category>
		<category><![CDATA[controversial speech]]></category>
		<category><![CDATA[statement]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=246953</guid>

					<description><![CDATA[സംസം വെള്ളം യഥാര്&#x200d;ത്ഥത്തില്&#x200d; വിശുദ്ധ ഗംഗാ ജലമാണെന്നും യതി അവകാശപ്പെട്ടു]]></description>
										<content:encoded><![CDATA[<p>വിവാദങ്ങളുടെ സ്ഥിരം തോഴനായ യതി നരസിംഹാനന്ദ് വീണ്ടും വിദ്വേഷ പ്രസംഗവുമായി രംഗത്ത്. അഖണ്ഡ ഹിന്ദു രാഷ്ട്രം വീര്&#x200d; സവര്&#x200d;ക്കറും ഛത്രപതി ശിവാജി മഹാരാജും സ്വപ്‌നം കണ്ടതാണ്, ആ സ്വപ്‌നം അഫ്ഗാനിസ്ഥാനില്&#x200d; വരെയായി ചുരുക്കരുത്. നാം കഠിനമായി അധ്വാനിച്ച് കഅ്ബ വരെയും എത്തിക്കണമെന്ന് യതി പറഞ്ഞു. അവിടെ ഒഴുകുന്ന സംസം വെള്ളം യഥാര്&#x200d;ത്ഥത്തില്&#x200d; വിശുദ്ധ ഗംഗാ ജലമാണെന്നും യതി അവകാശപ്പെട്ടു.</p>
<p>മക്ക കീഴടക്കാന്&#x200d; ഹിന്ദുക്കള്&#x200d; പരാജയപ്പെട്ടാല്&#x200d;, ലോകത്ത് വെറൊരു ശക്തിയും ഇസ്‌ലാമിനെ ദുര്&#x200d;ബലപ്പെടുത്താനുണ്ടാകില്ല എന്ന് 58 കാരനായ യതി വിദ്വേഷ പ്രസംഗത്തില്&#x200d; ചൂണ്ടിക്കാട്ടി. യുപിയിലെ ദസന ദേവി ക്ഷേത്ര തലവനായ യതി ന്യായ് മഞ്ച് ട്രസ്റ്റ് സംഘടിപ്പിച്ച പരിപാടിയിലാണ് വിവാദ പ്രസംഗം നടത്തിയത്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/controversialspeech.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
