<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>controversial &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/controversial/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Wed, 27 Nov 2024 06:28:48 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>controversial &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>പതിനെട്ടാം പടിയിൽ നിന്നുള്ള വിവാദ ഫോട്ടോഷൂട്ടില്&#x200d; നടപടി; 23 പോലീസുകാർക്ക് കണ്ണൂരിൽ കഠിന പരിശീലനം</title>
		<link>https://www.chandrikadaily.com/action-on-controversial-photoshoot-from-eighteenth-step-23-policemen-undergo-rigorous-training-in-kannur.html</link>
					<comments>https://www.chandrikadaily.com/action-on-controversial-photoshoot-from-eighteenth-step-23-policemen-undergo-rigorous-training-in-kannur.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Wed, 27 Nov 2024 06:28:48 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[police]]></category>
		<category><![CDATA[controversial]]></category>
		<category><![CDATA[PHOTOSHOOT]]></category>
		<category><![CDATA[policemen]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=319215</guid>

					<description><![CDATA[ഇതുമായി ബന്ധപ്പെട്ട വിശദമായ റിപ്പോര്&#x200d;ട്ട് എഡിജിപി നാളെ ഹൈക്കോടതിയില്&#x200d; സമര്&#x200d;പ്പിക്കും.]]></description>
										<content:encoded><![CDATA[<p>പതിനെട്ടാം പടിയിലെ ഫോട്ടോഷൂട്ടിൽ പോലീസുകാര്&#x200d;ക്കെതിരെ നടപടി. പതിനെട്ടാം പടിയിൽ നിന്ന് ഫോട്ടോയെടുത്ത എസ്&#x200d;എപി ക്യാമ്പസിലെ 23 പോലീസുകാരും നല്ല നടപ്പ് പരിശീലനത്തിന് വിധേയമാകുവാനാണ് എഡിജിപി എസ്&#x200d;. ശ്രീജിത്ത് നിര്&#x200d;ദേശം നൽകിയത്. ഇതുമായി ബന്ധപ്പെട്ട വിശദമായ റിപ്പോര്&#x200d;ട്ട് എഡിജിപി നാളെ ഹൈക്കോടതിയില്&#x200d; സമര്&#x200d;പ്പിക്കും.</p>
<p>ശബരിമലയിലെ പതിനെട്ടാം പടിയിൽ പുറം തിരിഞ്ഞിരുന്ന് പോലീസുകാര്&#x200d; ഫോട്ടോ ഷൂട്ട് നടത്തിയത് ഏറെ വിവാദവും വിമർശനവും ഉയർത്തിയിരുന്നു. ഫോട്ടോ സാമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് എസ്&#x200d;എപി ക്യാമ്പസിലെ 23 പോലീസുകാർ പ്രതിക്കൂട്ടിലായത്.</p>
<p>പോലീസുകാരുടെ നടപടിയിൽ വലിയ വിമർശനമാണ് പൊതുസമൂഹത്തിന്&#x200d;റെ വിവിധ കോണുകളിൽ ഉയർന്നത്. പന്തളം കൊട്ടാരം അടക്കം പോലീസുകാർക്കെതിരെ രംഗത്തെത്തിയിരുന്നു. ഹൈക്കോടതിയുടെ വരെ വിമർശനത്തിന് സംഭവം വഴിതെളിയിച്ചു. ഇതോടെയാണ് പോലീസുകാര്&#x200d;ക്കെതിരെ നടപടി എടുത്തത്. നടപടിയെ തുടര്&#x200d;ന്ന് 23 പോലീസുകാരും ശബരിമലയിൽനിന്ന് പരിശീലനത്തിനായി മടങ്ങി. തീവ്രപരിശീലനം നൽകണമെന്നാണ് എഡിജിപിയുടെ നിര്&#x200d;ദേശം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/action-on-controversial-photoshoot-from-eighteenth-step-23-policemen-undergo-rigorous-training-in-kannur.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>4 ഭാര്യമാരും 36 കുട്ടികളും വേണ്ട; രാജ്യത്ത് ജനസംഖ്യാനിയന്ത്രണം ഉടൻ നടപ്പാക്കണമെന്ന് ബി.ജെ.പി എം.എൽ.എ</title>
		<link>https://www.chandrikadaily.com/no-4-wives-and-36-children-bjp-mla-wants-to-implement-population-control-in-the-country-immediately.html</link>
					<comments>https://www.chandrikadaily.com/no-4-wives-and-36-children-bjp-mla-wants-to-implement-population-control-in-the-country-immediately.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Tue, 16 Jul 2024 08:36:19 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[BJP MLA]]></category>
		<category><![CDATA[controversial]]></category>
		<category><![CDATA[statement]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=302853</guid>

					<description><![CDATA[രാജ്യത്തെ ജനസംഖ്യ വഷളായി കൊണ്ടിരിക്കുകയാണെന്നും ഉടൻ തന്നെ ജനസംഖ്യ നിയന്ത്രിക്കുന്നതിനുള്ള നിയമം കൊണ്ട് വരണമെന്നും ആചാര്യ പറഞ്ഞു.]]></description>
										<content:encoded><![CDATA[<div>നാലു ഭാര്യമാരും 36 കുട്ടികളും എന്ന രീതി അനുവദിക്കില്ലെന്നും രാജ്യത്ത് ജനസംഖ്യാനിയന്ത്രണം കൊണ്ടുവരണമെന്നും രാജസ്ഥാൻ ബി.ജെ.പി എം.എൽ.എ ബൽമുകുന്ദ് ആചാര്യ. ഏകീകൃത ജനസംഖ്യാ നയത്തിൻ്റെ ഭാഗമായി ജനസംഖ്യാനിയന്ത്രണം കൊണ്ടുവരണമെന്ന വിശ്വ ഹിന്ദു പരിഷത്തിന്റെ ആവശ്യത്തിന് പിന്നാലെയാണ് ആചാര്യയുടെ പ്രസ്താവന.</div>
<div></div>
<div>രാജ്യത്തെ ജനസംഖ്യ വഷളായി കൊണ്ടിരിക്കുകയാണെന്നും ഉടൻ തന്നെ ജനസംഖ്യ നിയന്ത്രിക്കുന്നതിനുള്ള നിയമം കൊണ്ട് വരണമെന്നും ആചാര്യ പറഞ്ഞു. സോഷ്യൽ മീഡിയയിലൂടെയായിരുന്നു ആചാര്യയുടെ അഭിപ്രായ പ്രകടനം.</div>
<div></div>
<div>‘ഒരു രാജ്യത്തിന് ഒരു നിയമം വേണമെന്ന് ഞാൻ നിരന്തരം ആവശ്യപ്പെടുന്നു. നേരത്തെ ജമ്മു കശ്മീർ സന്ദർശിക്കുമ്പോൾ ഞങ്ങൾ ഇന്ത്യയിൽ നിന്നാണോ എന്ന് ചോദിച്ചിരുന്നു. ആ സമയത്ത് ഞങ്ങൾ വേദന അനുഭവിച്ചു. ഇന്ന്, ആർട്ടിക്കിൾ 370 എടുത്തുകളഞ്ഞതിന് ശേഷം, രാജ്യത്തുടനീളം നടപ്പിലാക്കുന്ന നിയമം ജമ്മു കശ്മീരിലും നടപ്പിലാക്കുന്നു.</div>
<div></div>
<div>റാമിനും റഹീമിനും യാതൊരു വിവേചനവുമില്ലാതെ ആനുകൂല്യങ്ങൾ നൽകുമ്പോൾ, എന്തുകൊണ്ട് എല്ലാവർക്കും സമാനമായ നിയമങ്ങൾ പാടില്ല? രാജ്യം പുരോഗതി കൈവരിക്കേണ്ടതുണ്ട്, അതിന് വേണ്ടി നമ്മൾ നമ്മുടെ പരമാവധി ശ്രമിക്കേണ്ടതുണ്ട്,’ ആചാര്യ പറഞ്ഞു.</div>
<div></div>
<div>
<div>ഒരു രാജ്യം, ഒരു നിയമം രാജ്യത്ത് ഉടൻ നടപ്പാക്കണമെന്ന് പറഞ്ഞ ആചാര്യ, രാജസ്ഥാനിൽ ജനസംഖ്യാ നിയന്ത്രണ നിയമം നടപ്പാക്കണമെന്ന ആവശ്യം താൻ ഇതിനകം ഉന്നയിച്ചിട്ടുണ്ടെന്നും സംസ്ഥാന സർക്കാരിന് കത്തെഴുതുമെന്നും ചൂണ്ടിക്കാട്ടി</div>
<div>കഴിഞ്ഞ ആഴ്ച, രാജസ്ഥാൻ മുഖ്യമന്ത്രി ഭജൻ ലാൽ ശർമ ലോക ജനസംഖ്യാ ദിനത്തിൽ ഒരു വിഭാഗം ആളുകൾ സർക്കാരിൻ്റെ ജനസംഖ്യാ നിയന്ത്രണ ശ്രമങ്ങളെ ഗൗരവമായി കാണുന്നില്ലെന്നും പറഞ്ഞിരുന്നു.</div>
</div>
<div></div>
<div>‘ഈ ക്യാമ്പയിൻ വ്യത്യസ്തമാണ്, എല്ലാവരും ഇതിൽ പങ്കാളികളാകണം. എന്നാൽ ഒരു വിഭാഗത്തിൽ മാത്രം ഒരു മാറ്റവും ഞങ്ങൾ കാണുന്നില്ല. ഭാവിയിൽ ജനസംഖ്യ വർധിച്ചാൽ പല പ്രശ്‌നങ്ങളും വർധിക്കുമെന്ന് അത്തരക്കാരെ ബോധവത്കരിക്കണം,’ മുഖ്യമന്ത്രി പറഞ്ഞു.</div>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/no-4-wives-and-36-children-bjp-mla-wants-to-implement-population-control-in-the-country-immediately.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സർക്കാർ പരിപാടിയിൽ മുഖ്യാതിഥിയായി വിവാദ യൂട്യൂബർ സഞ്ജു ടെക്കി</title>
		<link>https://www.chandrikadaily.com/controversial-youtuber-sanju-techi-was-the-chief-guest-at-the-government-event.html</link>
					<comments>https://www.chandrikadaily.com/controversial-youtuber-sanju-techi-was-the-chief-guest-at-the-government-event.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 11 Jul 2024 08:56:47 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[Chief Guest.]]></category>
		<category><![CDATA[controversial]]></category>
		<category><![CDATA[YouTuber Sanju Techi]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=302429</guid>

					<description><![CDATA[കാറിൽ സ്വിമ്മിങ് പൂൾ ഒരുക്കിയതിന് സഞ്ജു ടെക്കിയെ മോട്ടോർ വാഹനവകുപ്പ് ശിക്ഷിച്ചിരുന്നു.]]></description>
										<content:encoded><![CDATA[<p>സര്&#x200d;ക്കാര്&#x200d; പരിപാടിയില്&#x200d; മുഖ്യാതിഥിയായി വിവാദ യൂട്യൂബര്&#x200d; സഞ്ചു ടെക്കി. ആലപ്പുഴ ജില്ലാ പഞ്ചായത്ത് ആര്യാട് ഡിവിഷന്&#x200d; സംഘടിപ്പിക്കുന്ന പരിപാടിയിലാണ് സഞ്ചു ടെക്കിയെ മുഖ്യാതിഥിയാക്കിയത്. കാറില്&#x200d; സ്വിമ്മിങ് പൂള്&#x200d; ഒരുക്കിയതിന് സഞ്ജു ടെക്കിയെ മോട്ടോര്&#x200d; വാഹനവകുപ്പ് ശിക്ഷിച്ചിരുന്നു.</p>
<p>മണ്ണഞ്ചേരി ഗവ. ഹൈസ്‌കൂളിലെ കുട്ടികളുടെ മാഗസിന്&#x200d; പ്രകാശനത്തിനാണ് മുഖ്യാതിഥിയായി സഞ്ജു എത്തുന്നത്. ആലപ്പുഴ ജില്ലാ പഞ്ചായത്ത് ആര്യാട് ഡിവിഷന്റെ കീഴിലാണ് പരിപാടി. ജില്ലാ പഞ്ചായത്ത് അംഗം ആര്&#x200d;. റിയാസ് ആണ് പരിപാടിയുടെ മുഖ്യ സംഘാടകന്&#x200d;.</p>
<p>കുട്ടികള്&#x200d;ക്ക് മാതൃകയാകേണ്ട പരിപാടിയില്&#x200d; മോട്ടോര്&#x200d; വാഹനവകുപ്പ് ശിക്ഷിച്ച ഒരാളെ പങ്കെടുപ്പിക്കുന്നതിനെ വലിയ പ്രതിഷേധം ഉയരുന്നുണ്ട്. എന്നാല്&#x200d; പരിപാടിയുമായി മുന്നോട്ട് പോകുമെന്ന തീരുമാനത്തിലാണ് ജില്ലാ പഞ്ചായത്ത്. കാറില്&#x200d; സ്വിമ്മിങ് പൂള്&#x200d; ഒരുക്കിയത് വന്&#x200d; വിവാദം സൃഷ്ടിച്ചിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/controversial-youtuber-sanju-techi-was-the-chief-guest-at-the-government-event.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അക്ബർ ചക്രവർത്തി ബലാത്സംഗ വീരൻ; വിമാനം കണ്ടുപിടിച്ചത് റൈറ്റ് സഹോദരങ്ങളല്ല ഇന്ത്യക്കാരൻ -വിവാദ പരാമർശങ്ങളുമായി രാജസ്ഥാൻ വിദ്യാഭ്യാസ മന്ത്രി</title>
		<link>https://www.chandrikadaily.com/emperor-akbar-rape-hero-indian-not-wright-brothers-invented-airplane-rajasthan-education-minister-with-controversial-remarks.html</link>
					<comments>https://www.chandrikadaily.com/emperor-akbar-rape-hero-indian-not-wright-brothers-invented-airplane-rajasthan-education-minister-with-controversial-remarks.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Fri, 01 Mar 2024 09:57:22 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[Akbar]]></category>
		<category><![CDATA[controversial]]></category>
		<category><![CDATA[Emperor]]></category>
		<category><![CDATA[Rajasthan Education Minister]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=291857</guid>

					<description><![CDATA[ജനുവരിയിലാണ് മദൻ ദിലാവർ രാജസ്ഥാൻ വിദ്യാഭ്യാസ മന്ത്രിയായി ചുമതലയേറ്റത്.]]></description>
										<content:encoded><![CDATA[<p>ചരിത്രപരമായ മണ്ടത്തരം വിളമ്പി പുലിവാലു പിടിച്ച് ബി.ജെ.പി നേതാവും രാജസ്ഥാൻ വിദ്യാഭ്യാസ മന്ത്രിയുമായ മദൻ ദിലാവർ. മുഗൾ ചക്രവർത്തി അക്ബർ ബലാത്സംഗവീരനാണെന്നായിരുന്നു മദൻ ദിലാവർ വീമ്പടിച്ചത്. അതുപോലെ വിമാനം കണ്ടുപിടിച്ചത് റൈറ്റ് സഹോദരൻമാർ അല്ലെന്നും രാജസ്ഥാൻ വിദ്യാഭ്യാസമന്ത്രി അവകാശപ്പെട്ടു.</p>
<p>ജനുവരിയിലാണ് മദൻ ദിലാവർ രാജസ്ഥാൻ വിദ്യാഭ്യാസ മന്ത്രിയായി ചുമതലയേറ്റത്.ചില രാഷ്ട്രീയ സർക്കിളുകളിൽ രാജസ്ഥാനിലെ നരോത്തം മിശ്ര എന്നാണ് ഇദ്ദേഹം അറിയപ്പെടുന്നത് പോലും. മധ്യപ്രദേശിൽ ശിവരാജ് സിങ് ചൗഹാന്റെ നേതൃത്വത്തിലുള്ള ബി.ജെ.പി സർക്കാരിൽ ആഭ്യന്തരമന്ത്രിയായിരുന്നു നരോത്തം മിശ്ര.</p>
<p>തുടക്കകാലത്ത് ബി.ജെ.പിയുടെ തീപ്പൊരി നേതാവായിരുന്നു ദിലാവർ എന്നാണ് രാഷ്ട്രീയ നിരീക്ഷകനായ രാജൻ മഹാൻ പറയുന്നത്. വസുന്ധര രാജെയുടെയും ഭൈറോൺസിങ് ശെഖാവത്തിന്റെയും കാലത്ത് വലിയ നേതാവൊന്നുമായിരുന്നില്ല ദിലാവർ. രാഷ്ട്രീയത്തിന്റെ തുടക്കകാലക്ക് ഹിന്ദുത്വ ആശയങ്ങളിലായിരുന്നില്ല ശ്രദ്ധ പതിപ്പിച്ചിരുന്നത്.</p>
<p>എന്നാൽ ഇപ്പോൾ പ്രധാന ഊന്നൽ അതിലാണ്. കാലക്രമേണ പാർട്ടിക്കുള്ളിൽ സ്ഥാനമാനങ്ങൾ നേടിയെടുക്കുന്നതിൽ ദിലാവർ വിജയിച്ചു. ലോക്സഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ആർ.എസ്.എസിന്റെ ശക്തികേന്ദ്രമായ ഹാദോതി മേഖലയിൽ ബി.ജെ.പിയുടെ ശക്തിതെളിയിക്കാനുള്ള തകൃതിയായ ഒരുക്കത്തിലാണിദ്ദേഹമെന്നും മഹാൻ മാധ്യമങ്ങളോട് പറഞ്ഞു.</p>
<p>ബജ്റംങ് ദളിലായിരുന്ന ദിലാവറിന് പ്രവീൺ തൊഗാഡിയയുമായി അടുത്ത ബന്ധമുണ്ടായിരുന്നു. ആറു തവണ എം.എൽ.എയായ ദിലാവർ ആർ.എസ്.എസ് പ്രത്യയ ശാസ്ത്രം ഉയർത്തിക്കാട്ടാനും ഒരു ഹിന്ദുത്വ നേതാവെന്ന പദവി ഉറപ്പിക്കാനുമുള്ള ശ്രമത്തിലാണ്.</p>
<p>കരിക്കുലം പുനരവലോകന യോഗത്തിനിടെയാണ് 16ാം നൂറ്റാണ്ടിലെ മുഗൾ ച​ക്രവർത്തിയായ അക്ബറിനെതിരെ ദിലാവർ വാളോങ്ങിയത്. ബലാത്സംഗവീരനായ അക്ബറിന്റെ​ പേര് ഇന്ത്യക്ക് കളങ്കമാണെന്നും ദിലാവർ ആരോപിച്ചു. വിദ്യാർഥികളായിരുന്നപ്പോൾ അക്ബർ മഹാനാണ് എന്നാണ് നമ്മൾ പഠിച്ചത്. ഞാനും അങ്ങനെ തന്നെയായിരുന്നു.</p>
<p>എന്നാൽ അക്ബർ സുന്ദരികളായ സ്ത്രീകളെയും പെൺകുട്ടികളെയും തട്ടിക്കൊണ്ടുവന്ന് ക്രൂരമായി ബലാത്സംഗം ചെയ്തതായും ഞാൻ കേട്ടിട്ടുണ്ട്. ബലാത്സംഗം ചെയ്ത ഒരാൾ എങ്ങനെ വീരനാകും.-എന്നാണ് ദിലാവർ പറഞ്ഞത്. ഇത്തരത്തിലുള്ള ദേശീയ നേതാക്കളെ കുറിച്ചുള്ള പാഠങ്ങൾ പുസ്തകങ്ങളിൽ നിന്ന് നീക്കം ചെയ്യണമെന്നും ബി.ജെ.പി നേതാവ് ആവശ്യപ്പെട്ടു.</p>
<p>അതുപോലെ ഓർവിൽ റൈറ്റ്, വിൽബർ റൈറ്റ് സ​ഹോദരങ്ങളല്ല, ശിവ്കർ ബാപൂജി തൽപദേവ് എന്ന ഇന്ത്യക്കാരനാണ് ആദ്യമായി വിമാനത്തിൽ യാത്രചെയ്തതെന്നും അദ്ദേഹം വാദിച്ചു. കൊളോണിയൽ ഭരണകാലത്തായതിനാൽ മുംബൈയിൽ നടന്ന ഈ സംഭവം ചരിത്ര താളുകളിൽ രേഖപ്പെടുത്തിയില്ല. അതിനാൽ പുറംലോകം ഇതറിയാതെ പോയി.</p>
<p>&#8221;വിമാനം നിർമിച്ചതിനെ കുറിച്ച് പറയുമ്പോൾ റൈറ്റ് സഹോദരങ്ങളുടെ പേരാണ് എപ്പോഴും ഉയർന്നു കേൾക്കാറുള്ളത്. എന്നാൽ റൈറ്റ് സഹോദരങ്ങളേക്കാൾ മുന്നേ ഒരു ഇന്ത്യക്കാരനാണ് വിമാനം നിർമിച്ചത്.-ദിലാവർ പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/emperor-akbar-rape-hero-indian-not-wright-brothers-invented-airplane-rajasthan-education-minister-with-controversial-remarks.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വിവാദ ഫെയ്‌സ്ബുക്ക് പോസ്റ്റ്: എം.എല്&#x200d;.എയ്‌ക്കെതിരെ പാര്&#x200d;ട്ടി അച്ചടക്ക നടപടി</title>
		<link>https://www.chandrikadaily.com/controversial-facebook-post-party-disciplinary-action-against-mla.html</link>
					<comments>https://www.chandrikadaily.com/controversial-facebook-post-party-disciplinary-action-against-mla.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Wed, 31 Jan 2024 12:48:18 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[controversial]]></category>
		<category><![CDATA[Facebook post]]></category>
		<category><![CDATA[mla]]></category>
		<category><![CDATA[Party disciplinary]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=289326</guid>

					<description><![CDATA[ഇത്തരം പ്രവര്&#x200d;ത്തനം നടത്തിയ ബാലചന്ദ്രനെ അച്ചടക്ക നടപടിയുടെ ഭാഗമായി പരസ്യമായി ശാസിക്കാന്&#x200d; പാര്&#x200d;ട്ടി ജില്ലാ എക്‌സിക്യൂട്ടീവ് യോഗം തീരുമാനിച്ചു.]]></description>
										<content:encoded><![CDATA[<p>രാമായണ കഥാപാത്രങ്ങളുമായി ബന്ധപ്പെട്ട പി ബാലചന്ദ്രന്&#x200d; എംഎല്&#x200d;എയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റില്&#x200d; എം.എല്&#x200d;.എയ്‌ക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചതായി സി.പി.ഐ തൃശൂര്&#x200d; ജില്ലാ കൗണ്&#x200d;സില്&#x200d; സെക്രട്ടറി കെ.കെ വത്സരാജ് അറിയിച്ചു. ജനുവരി 31ന് ചേര്&#x200d;ന്ന പാര്&#x200d;ട്ടി ജില്ലാ എക്‌സിക്യൂട്ടീവ് യോഗത്തിലാണ് തീരുമാനം.</p>
<p>തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് പിന്&#x200d;വലിച്ച് എം.എല്&#x200d;.എ ഖേദപ്രകടനം നടത്തിയെങ്കിലും കമ്മ്യൂണിസ്റ്റ് പാര്&#x200d;ട്ടിയുടെ ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്ന വ്യക്തിയും ജനപ്രതിനിധിയുമായ പി ബാലചന്ദ്രന്റെ ഭാഗത്തുനിന്ന് പാര്&#x200d;ട്ടി നിലപാടുകള്&#x200d;ക്ക് യോജിക്കാത്തവിധത്തില്&#x200d; സമൂഹമാധ്യമത്തില്&#x200d; പോസ്റ്റ് ഇട്ട നടപടി ഗുരുതരമായ അച്ചടക്കലംഘനമായാണ് പാര്&#x200d;ട്ടി വിലയിരുത്തിയത്. ഇത്തരം പ്രവര്&#x200d;ത്തനം നടത്തിയ ബാലചന്ദ്രനെ അച്ചടക്ക നടപടിയുടെ ഭാഗമായി പരസ്യമായി ശാസിക്കാന്&#x200d; പാര്&#x200d;ട്ടി ജില്ലാ എക്‌സിക്യൂട്ടീവ് യോഗം തീരുമാനിച്ചു.</p>
<p>വി എസ് പ്രിന്&#x200d;സ് അദ്ധ്യക്ഷത വഹിച്ച യോഗത്തില്&#x200d; സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗങ്ങളായ കെ പി രാജേന്ദ്രന്&#x200d;, സി.എന്&#x200d; ജയദേവന്&#x200d; എന്നിവരും പങ്കെടുത്തിരുന്നു. വ്യക്തികളുടെ വിശ്വാസപ്രമാണങ്ങളെയും ആചാരാനുഷ്ഠാനങ്ങളെയും ആദരിക്കുകയും വ്യക്തിസ്വാതന്ത്ര്യത്തെ വിലമതിക്കുകയും ചെയ്യുന്ന പാര്&#x200d;ട്ടിയാണ് ഇന്ത്യന്&#x200d; കമ്മ്യൂണിസ്റ്റ് പാര്&#x200d;ട്ടിയെന്നും ഫേയ്‌സ്ബുക്ക് പോസ്റ്റ് വിഷയത്തില്&#x200d; നേരത്തെ പാര്&#x200d;ട്ടി ഖേദപ്രകടനം നടത്തുകയും ചെയ്തിരുന്നതായും കെ കെ വത്സരാജ് വ്യക്തമാക്കി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/controversial-facebook-post-party-disciplinary-action-against-mla.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;ബാലചന്ദ്രന് ജാഗ്രതക്കുറവുണ്ടായി&#8217;: വിവാദ രാമായണ പോസ്റ്റില്&#x200d; സി.പി.ഐയുടെ എം.എല്&#x200d;.എയ്ക്ക് കാരണം കാണിക്കല്&#x200d; നോട്ടിസ്‌</title>
		<link>https://www.chandrikadaily.com/balachandran-lacked-vigilance-show-cause-notice-to-cpi-mla-over-controversial-ramayana-post.html</link>
					<comments>https://www.chandrikadaily.com/balachandran-lacked-vigilance-show-cause-notice-to-cpi-mla-over-controversial-ramayana-post.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sun, 28 Jan 2024 06:23:11 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[Balachandran]]></category>
		<category><![CDATA[controversial]]></category>
		<category><![CDATA[CPI MLA]]></category>
		<category><![CDATA[lacked]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=289051</guid>

					<description><![CDATA[ബാലചന്ദ്രന് ജാഗ്രതക്കുറവുണ്ടായെന്നും അദ്ദേഹം പറഞ്ഞത് പാര്&#x200d;ട്ടി നിലപാടല്ലെന്നും രാജന്&#x200d; മാധ്യമങ്ങളോട് പറഞ്ഞു.]]></description>
										<content:encoded><![CDATA[<p>രാമായണവുമായി ബന്ധപ്പെട്ട പി.ബാലചന്ദ്രന്&#x200d; എംഎല്&#x200d;എയുടെ സമൂഹമാധ്യമ പോസ്റ്റ് വിവാദമായതോടെ പോസ്റ്റിനെ തള്ളി മന്ത്രി കെ.രാജന്&#x200d;. ബാലചന്ദ്രന് ജാഗ്രതക്കുറവുണ്ടായെന്നും അദ്ദേഹം പറഞ്ഞത് പാര്&#x200d;ട്ടി നിലപാടല്ലെന്നും രാജന്&#x200d; മാധ്യമങ്ങളോട് പറഞ്ഞു.</p>
<p>&#8216;അദ്ദേഹം കുറച്ചുകൂടി ജാഗ്രത കാണിക്കേണ്ടതായിരുന്നു. ഇത്തരം ഒരു കാലത്ത് ഒരു കമ്യൂണിസ്റ്റ് നേതാവ് ചെയ്യാന്&#x200d; പാടില്ലാത്ത ഒരു പ്രവൃത്തിയാണ് അദ്ദേഹം ചെയ്തത്. വേണ്ടത്ര ജാഗ്രത അദ്ദേഹത്തിന് ഉണ്ടായിട്ടില്ല എന്നതും പാര്&#x200d;ട്ടിയുടെ അഭിപ്രായം ഇതല്ല എന്നതും അന്നുതന്നെ പാര്&#x200d;ട്ടി ജില്ലാ സെക്രട്ടറി അറിയിച്ചിരുന്നു&#8221;രാജന്&#x200d; പറഞ്ഞു.</p>
<p>അതേസമയം, ഫേയ്‌സ്ബുക് പോസ്റ്റില്&#x200d; പി.ബാലചന്ദ്രന്&#x200d; എം.എല്&#x200d;.എയോട് സി.പി.ഐ വിശദീകരണം തേടി. വിശദീകരണം എഴുതി നല്&#x200d;കേണ്ടെന്നും ജില്ലാ എക്‌സിക്യുട്ടീവില്&#x200d; നേരിട്ടെത്തി നല്&#x200d;കണമെന്നുമാണ് പാര്&#x200d;ട്ടിയുടെ നിര്&#x200d;ദേശം. ഈ മാസം 31നാണ് അടിയന്തര ജില്ലാ എക്‌സിക്യൂട്ടിവ് യോഗം. ഇതു സംബന്ധിച്ച കത്ത് പാര്&#x200d;ട്ടി ജില്ലാ സെക്രട്ടറി എം.എല്&#x200d;.എയ്ക്ക് കൈമാറി. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ അനുകൂല സാഹചര്യം ഇല്ലാതാക്കിയെന്നാണ് സി.പി.എം, സി.പി.ഐ നേതാക്കളുടെ വിമര്&#x200d;ശനം.</p>
<p>രാമായണത്തിലെ രാമനും ലക്ഷ്മണനും സീത പൊറോട്ടയും ഇറച്ചിയും വിളമ്പിക്കൊടുത്തു എന്നുള്ള കുറിപ്പാണു വിവാദമായത്. ഇതോടെ ഫെയ്‌സ്ബുക്കില്&#x200d;നിന്ന് കുറിപ്പ് പിന്&#x200d;വലിച്ച ബാലചന്ദ്രന്&#x200d; ക്ഷമാപണവും നടത്തി.</p>
<p>ഫെയ്‌സ്ബുക്കില്&#x200d; പോസ്റ്റ് ചെയ്തത് പഴയ കഥയാണെന്നും ആരെയും മുറിപ്പെടുത്താന്&#x200d; ഉദ്ദേശിച്ചില്ലെന്നും ഖേദം പ്രകടിപ്പിച്ചുകൊണ്ട് അദ്ദേഹം ഫെയ്‌സ്ബുക്കില്&#x200d; കുറിച്ചു. വിവാദ പോസ്റ്റുമായി ബന്ധപ്പെട്ട് എംഎല്&#x200d;എയ്‌ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ബിജെപി വ്യക്തമാക്കിയതിനു പിന്നാലെയാണ് ഖേദപ്രകടനം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/balachandran-lacked-vigilance-show-cause-notice-to-cpi-mla-over-controversial-ramayana-post.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;ബാബറി മസ്ജിദ് പൊളിച്ചതുപോലെ ഭട്കല്&#x200d; മസ്ജിദും പൊളിക്കണം&#8217;; വിവാദ പരാമര്&#x200d;ശം നടത്തിയ ബി.ജെ.പി എം.പിക്കെതിരെ കേസ്‌</title>
		<link>https://www.chandrikadaily.com/bhatkal-masjid-should-be-demolished-like-babri-masjid-was-demolished-case-against-bjp-mp-who-made-controversial-remarks.html</link>
					<comments>https://www.chandrikadaily.com/bhatkal-masjid-should-be-demolished-like-babri-masjid-was-demolished-case-against-bjp-mp-who-made-controversial-remarks.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 15 Jan 2024 12:31:31 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[police]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[bjp mp]]></category>
		<category><![CDATA[controversial]]></category>
		<category><![CDATA[demolished]]></category>
		<category><![CDATA[masjid]]></category>
		<category><![CDATA[police case]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=288005</guid>

					<description><![CDATA[ഭട്കല്&#x200d; മസ്ജിദ് തകര്&#x200d;ക്കുമെന്നത് ബാബറി മസ്ജിദ് തകര്&#x200d;ത്തത് പോലെ ഉറപ്പാണ്. ഇത് അനന്ത് കുമാര്&#x200d; ഹെഗ്‌ഡെയുടെ തീരുമാനമല്ല. ഹിന്ദു സമൂഹത്തിന്റെ തീരുമാനമാണെന്നും അനന്ത് കുമാര്&#x200d; ഹെഗ്‌ഡെ പറഞ്ഞിരുന്നു.]]></description>
										<content:encoded><![CDATA[<p>വിദ്വേഷ പ്രസംഗം നടത്തിയ ബി.ജെ.പി എം.പിക്കെതിരെ കേസ്. ഉത്തര കന്നടയില്&#x200d; നിന്നുളള എംപിയായ അനന്ത് കുമാര്&#x200d; ഹെഗ്‌ഡെയ്‌ക്കെതിരെയാണ് കേസ്. ബാബറി മസ്ജിദ് പൊളിച്ചതുപോലെ ഭട്കല്&#x200d; മസ്ജിദും പൊളിച്ച് കളയണമെന്ന വിവാദ പരാമര്&#x200d;ശത്തില്&#x200d; കുമത പൊലീസ് ബി.ജെ.പി എംപിക്കെതിരെ സ്വമേധയാ കേസ് എടുക്കുകയായിരുന്നു.</p>
<p>അനന്ത് കുമാര്&#x200d; ഹെഗ്‌ഡെയ്‌ക്കെതിരെ കേസ് എടുത്തിട്ടുണ്ട്. വിദ്വേഷ പ്രസംഗത്തിനും ജില്ലയില്&#x200d; കലാപമുണ്ടാക്കാനും ശ്രമിച്ചതിനാണ് കേസ് എടുത്തത്. സെക്ഷന്&#x200d; 153 (എ) (നിറത്തിന്റെയും ജനന സ്ഥലത്തിന്റെയും പേരില്&#x200d; വിവിധ മതവിഭാഗങ്ങള്&#x200d;ക്കിടയിലും ഗ്രൂപ്പുകള്&#x200d;ക്കിടയിലും ശത്രുത വളര്&#x200d;ത്തല്&#x200d;) പ്രകാരം കേസ് രജിസ്റ്റര്&#x200d; ചെയ്തിട്ടുണ്ട്. സംഭവത്തില്&#x200d; അന്വേഷണം പുരോഗമിക്കുകയാണെന്നും കാര്&#x200d;വാര്&#x200d; എസ്.പി വിഷ്ണു വര്&#x200d;ഷന്&#x200d; അറിയിച്ചു.</p>
<p>ഉത്തര കന്നടയില്&#x200d; നടന്ന ഒരു പരിപാടിയിലായിരുന്നു അനന്ത് കുമാര്&#x200d; ഹെഗ്‌ഡെയുടെ വിവാദ പരാമര്&#x200d;ശം. 1992 ല്&#x200d; കര്&#x200d;സേവകര്&#x200d; ബാബറി മസ്ജിദ് തകര്&#x200d;ത്തത് പോലെ ഭട്കല്&#x200d; മസ്ജിദും തകര്&#x200d;ക്കണമെന്നായിരുന്നു ഹെഗ്ഡയുടെ പരാമര്&#x200d;ശം.</p>
<p>ഭട്കല്&#x200d; മസ്ജിദ് തകര്&#x200d;ക്കുമെന്നത് ബാബറി മസ്ജിദ് തകര്&#x200d;ത്തത് പോലെ ഉറപ്പാണ്. ഇത് അനന്ത് കുമാര്&#x200d; ഹെഗ്‌ഡെയുടെ തീരുമാനമല്ല. ഹിന്ദു സമൂഹത്തിന്റെ തീരുമാനമാണെന്നും അനന്ത് കുമാര്&#x200d; ഹെഗ്‌ഡെ പറഞ്ഞിരുന്നു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/bhatkal-masjid-should-be-demolished-like-babri-masjid-was-demolished-case-against-bjp-mp-who-made-controversial-remarks.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കൃഷിയില്ലെങ്കില്&#x200d; ഒന്നും സംഭവിക്കില്ല, തമിഴ്‌നാട്ടില്&#x200d; നിന്ന് അരി വരും&#8217;; വിവാദപ്രസ്താവനയുമായി മന്ത്രി സജി ചെറിയാന്&#x200d;</title>
		<link>https://www.chandrikadaily.com/without-agriculture-nothing-will-happen-rice-will-come-from-tamil-nadu-minister-saji-cherian-with-a-controversial-statement.html</link>
					<comments>https://www.chandrikadaily.com/without-agriculture-nothing-will-happen-rice-will-come-from-tamil-nadu-minister-saji-cherian-with-a-controversial-statement.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 13 Nov 2023 09:11:43 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[agriculture]]></category>
		<category><![CDATA[controversial]]></category>
		<category><![CDATA[news]]></category>
		<category><![CDATA[saji cheriyan]]></category>
		<category><![CDATA[statement]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=282861</guid>

					<description><![CDATA[തമിഴ്‌നാട്ടില്&#x200d; അരിയുള്ളിടത്തോളം കാലം കേരളത്തില്&#x200d; ആരും പട്ടിണി കിടക്കില്ല. സര്&#x200d;ക്കാര്&#x200d; കോടിക്കണക്കിന് രൂപ കൊണ്ടുവന്ന് വികസനം നടത്തുന്നുണ്ടെന്നും അതിനോട് സഹകരിക്കാന്&#x200d; കര്&#x200d;ഷകര്&#x200d; തയ്യാറാകുന്നില്ലെന്നുമായിരുന്നു മന്ത്രിയുടെ പ്രസ്താവന.]]></description>
										<content:encoded><![CDATA[<p>കര്&#x200d;ഷകര്&#x200d;ക്കെതിരെ വിവാദ പരാമര്&#x200d;ശവുമായി മന്ത്രി സജി ചെറിയാന്&#x200d;. കൃഷി ചെയ്തില്ലെങ്കില്&#x200d; ഒന്നും സംഭവിക്കില്ലെന്നും തമിഴ്‌നാട്ടില്&#x200d; നിന്ന് അരി വരുമെന്നും സജി ചെറിയാന്&#x200d; പറഞ്ഞു. കൃഷിമന്ത്രി പി. പ്രസാദ് അടക്കം പങ്കെടുത്ത പൊതുപരിപാടിക്കിടെയായിരുന്നു സജി ചെറിയാന്റെ വിവാദ പ്രസ്താവന.</p>
<p>കേരളത്തില്&#x200d; കൃഷി ചെയ്തില്ലെങ്കില്&#x200d; ഒന്നും സംഭവിക്കില്ല. തമിഴ്‌നാട്ടില്&#x200d; അരിയുള്ളിടത്തോളം കാലം കേരളത്തില്&#x200d; ആരും പട്ടിണി കിടക്കില്ല. സര്&#x200d;ക്കാര്&#x200d; കോടിക്കണക്കിന് രൂപ കൊണ്ടുവന്ന് വികസനം നടത്തുന്നുണ്ടെന്നും അതിനോട് സഹകരിക്കാന്&#x200d; കര്&#x200d;ഷകര്&#x200d; തയ്യാറാകുന്നില്ലെന്നുമായിരുന്നു മന്ത്രിയുടെ പ്രസ്താവന.</p>
<p>മാന്നാര്&#x200d; ചെന്നിത്തല പഞ്ചായത്തില്&#x200d; മുക്കം വാലയില്&#x200d; ബണ്ട് റോഡിന്റെയും പാടശേഖരങ്ങളുടെ അടിസ്ഥാന സൗകര്യവികസനത്തിന്റെയും ഉദ്ഘാടനം നിര്&#x200d;വഹിച്ചു കൊണ്ടായിരുന്നു കര്&#x200d;ഷകര്&#x200d;ക്കെതിരെ മന്ത്രിയുടെ വിവാദ പ്രസ്താവന. പ്രദേശത്തെ ഇരുമ്പനം തോടിന്റെ പണി വേഗം തുടങ്ങിയില്ലെങ്കില്&#x200d; ഇനി കൃഷി ചെയ്യില്ലെന്ന് അവിടുത്തെ കര്&#x200d;ഷകര്&#x200d; പറഞ്ഞിരുന്നു. അതിനു മറുപടിയെന്നോണമാണ് സജി ചെറിയാന്&#x200d; ഇത്തരത്തിലൊരു വിവാദ പരാമര്&#x200d;ശം നടത്തിയത്.</p>
<p>ഒരു മന്ത്രി ഒരിക്കലും നടത്താന്&#x200d; പാടില്ലാത്ത പ്രസ്താവനയാണ് സജി ചെറിയാന്റെ ഭാഗത്തുനിന്നുണ്ടായതെന്ന് കര്&#x200d;ഷക സംഘടനകള്&#x200d; വ്യക്തമാക്കി. അവര്&#x200d; ഇതിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. സജി ചെറിയാന ഈ പ്രസ്താവന പിന്&#x200d;വലിച്ച് മാപ്പ് പറയണമെന്നുള്ള ആവശ്യവും കര്&#x200d;ഷകസംഘടനകള്&#x200d; മുന്നോട്ട് വെച്ചു.</p>
<p>ഒരാഴ്ചയ്ക്ക് മുമ്പ് നടന്ന ചടങ്ങിലെ പ്രസ്താവന തിരുത്താന്&#x200d; മന്ത്രി ഇതുവരെയും തയ്യാറായിട്ടില്ല. കുട്ടനാട്ടില്&#x200d; കര്&#x200d;ഷകന്&#x200d; കെ.ജി. പ്രസാദ് ആത്മഹത്യ ചെയ്ത പശ്ചാത്തലത്തില്&#x200d; സജി ചെറിയാനെതിരേ കടുത്ത പ്രതിഷേധത്തിലാണ് കര്&#x200d;ഷക സംഘടനകള്&#x200d;. കുട്ടനാട്ടില്&#x200d; ഇന്ന് കരിദിനമാചരിക്കുമ്പോള്&#x200d; പ്രധാന വിഷയമായി ഇതും ഉയര്&#x200d;ത്തിക്കാണിക്കാനാണ് സംഘടനകളുടെ തീരുമാനം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/without-agriculture-nothing-will-happen-rice-will-come-from-tamil-nadu-minister-saji-cherian-with-a-controversial-statement.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
