<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>controversy &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/controversy/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Tue, 04 Mar 2025 12:24:50 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>controversy &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>വിവാദങ്ങള്&#x200d; കത്തിനില്&#x200d;ക്കുമ്പോള്&#x200d; സിപിഎം സംസ്ഥാന സമ്മേളനത്തിന് കൊടിയേറുന്നു</title>
		<link>https://www.chandrikadaily.com/cpm-raises-flag-for-state-conference-amid-controversies.html</link>
					<comments>https://www.chandrikadaily.com/cpm-raises-flag-for-state-conference-amid-controversies.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Tue, 04 Mar 2025 12:24:50 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[controversy]]></category>
		<category><![CDATA[CPM]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=332467</guid>

					<description><![CDATA[വിവിധ വിഷയങ്ങളില്&#x200d; പ്രകടമായ നയം മാറ്റത്തിലേക്ക് പാര്&#x200d;ട്ടിയും സര്&#x200d;ക്കാരും കടക്കുന്നതിനിടയില്&#x200d; നടക്കുന്ന സമ്മേളനത്തിലും കാതലായ നയം മാറ്റ തീരുമാനത്തിലേക്ക് പാര്&#x200d;ട്ടി നീങ്ങുമെന്നുറപ്പാണ്.]]></description>
										<content:encoded><![CDATA[<p>വിവാദ ചുഴികളിലും ആരോപണ ശരങ്ങളിലും ആടി ഉലയുന്നതിനിടയിലാണ് സിപിഎം സംസ്ഥാന സമ്മേളനത്തിന് കൊല്ലത്ത് കൊടി ഉയരുന്നത്. വിഭാഗീയത എല്ലാ അതിര്&#x200d;വരമ്പുകളും ലംഘിച്ച് പരസ്യ തെരുവ് പ്രതിഷേധങ്ങളില്&#x200d; കലാശിച്ച പ്രാദേശിക സമ്മേളനങ്ങള്&#x200d;ക്ക് ശേഷമാണ് പാര്&#x200d;ട്ടി സംസ്ഥാന സമ്മേളനത്തിലേക്ക് കടക്കുന്നത്. വിവിധ വിഷയങ്ങളില്&#x200d; പ്രകടമായ നയം മാറ്റത്തിലേക്ക് പാര്&#x200d;ട്ടിയും സര്&#x200d;ക്കാരും കടക്കുന്നതിനിടയില്&#x200d; നടക്കുന്ന സമ്മേളനത്തിലും കാതലായ നയം മാറ്റ തീരുമാനത്തിലേക്ക് പാര്&#x200d;ട്ടി നീങ്ങുമെന്നുറപ്പാണ്.</p>
<p>പാര്&#x200d;ട്ടിയേയും സര്&#x200d;ക്കാരിനെയും പിടിച്ചുലയ്ക്കുന്ന ഒടുങ്ങാത്ത വിവാദ പെരുമഴകള്&#x200d;ക്കിടയിലാണ് 24 ാം പാര്&#x200d;ട്ടി കോണ്&#x200d;ഗ്രസിന് മുന്നോടിയായുള്ള സംസ്ഥാന സമ്മേളനം കൊല്ലത്ത് ആരംഭിക്കുന്നത്. വിഭാഗീയത എല്ലാ അതിര്&#x200d;വരമ്പുകളും ലംഘിച്ച് പരസ്യ തെരുവ് പ്രതിഷേധങ്ങളില്&#x200d; കലാശിച്ച പ്രാദേശിക സമ്മേളനങ്ങള്&#x200d;ക്ക് ശേഷമാണ് പാര്&#x200d;ട്ടി സംസ്ഥാന സമ്മേളനത്തിലേക്ക് കടക്കുന്നത്.</p>
<p>കൊല്ലം കരുനാഗപ്പള്ളിയിലും പാലക്കാട്ടും ആലപ്പുഴയിലും പത്തനംതിട്ടയിലും തിരുവനന്തപുരത്തും പ്രദേശിക സമ്മേളനകാലത്ത് വീശിയടിച്ച വിഭാഗീയതയും ചേരിതിരിവും പാര്&#x200d;ട്ടിയെ പിടിച്ചുലച്ചിരുന്നു. വിഭാഗീയതയെ തുടര്&#x200d;ന്ന് പാര്&#x200d;ട്ടി പ്രവര്&#x200d;ത്തകര്&#x200d; തെരുവിലിറങ്ങി പ്രതിഷേധിച്ച കരുനാഗപ്പള്ളിയില്&#x200d; ഏരിയസമ്മേളനം നടത്താതെ ഏരിയ കമ്മിറ്റിയെ പിരിച്ചുവിട്ടും ഈ മേഖലയില്&#x200d; നിന്ന് പ്രതിനിധികളെ ഒഴിവാക്കിയിരുന്നു കൊല്ലം ജില്ലാ സമ്മേളനം നടത്തിയത്.</p>
<p>വിഭാഗീയതയ്ക്കും ചേരിതിരിവിനും ചുക്കാന്&#x200d; പിടിച്ച ഡിവൈഎഫ്‌ഐ മുന്&#x200d; സംസ്ഥാന പ്രസിഡന്റ് പി. ആര്&#x200d; വസന്തന്&#x200d; ഉള്&#x200d;പ്പെടെ നാലുപേരെ പുതിയ ജില്ലാ കമ്മിറ്റിയില്&#x200d; നിന്ന് ഒഴിവാക്കി ചില അച്ചടക്ക നടപടികളും പാര്&#x200d;ട്ടി കൈക്കൊണ്ടിരുന്നു. എന്നാല്&#x200d; വിഭാഗീയതയ്ക്ക് മറുചേരിയില്&#x200d; ചുക്കാന്&#x200d; പിടിച്ച സംസ്ഥാന കമ്മിറ്റി അംഗം ഉള്&#x200d;പ്പെടെയുള്ളവര്&#x200d;ക്കെതിരെ സംസ്ഥാന സമ്മേളനം എന്ത് നടപടി സ്വീകരിക്കുമെന്നാണ് കണ്ടറിയേണ്ടത്.</p>
<p>അച്ചടക്കത്തിന്റെ വാളോങ്ങി തടുത്തുനിറുതിയിരിക്കുന്ന വിഭാഗീയത ഇതോടെ ആളിക്കത്തു മെന്ന് ഉറപ്പാണ്.അടിക്കടി ഉണ്ടായ തിരഞ്ഞെടുപ്പ് പരാജയങ്ങളില്&#x200d; സര്&#x200d;ക്കാരിനെയും മുഖ്യമന്ത്രിയെയും പാര്&#x200d;ട്ടി നേതൃത്വത്തെയും നിര്&#x200d;ത്തിപ്പൊരിച്ചാണ് സംസ്ഥാനത്ത് ജില്ലാ സമ്മേളനങ്ങള്&#x200d; സമാപിച്ചത്.ആഭ്യന്തരവകുപ്പിന്റെ കടുത്ത പരാജയവും മുഖ്യമന്ത്രിയുടെ കുടുംബത്തിന്റെ മാസപ്പടി വിവാദവും</p>
<p>ഇ പി ജയരാജന്&#x200d; വിവാദങ്ങളും സമ്മേളനങ്ങളിലെ വലിയ ചര്&#x200d;ച്ചകള്&#x200d; ആയിരുന്നു.അതിന്റെ അലയടികള്&#x200d; സംസ്ഥാന സമ്മേളനത്തിലും ഉയരുമെന്ന് ഉറപ്പാണ്. വിവിധ വിഷയങ്ങളില്&#x200d; പ്രകടമായ നയം മാറ്റത്തിലേക്ക് പാര്&#x200d;ട്ടിയും സര്&#x200d;ക്കാരും കടക്കുന്നതിനിടയില്&#x200d; നടക്കുന്ന സമ്മേളനത്തിലും കാതലായ നയം മാറ്റ തീരുമാനത്തിലേക്ക് പാര്&#x200d;ട്ടി നീങ്ങുമെന്നുറപ്പാണ്. പ്രത്യയശാസ്ത്ര കടുംപിടുത്തങ്ങളില്&#x200d; നിന്ന് വഴിമാറി തുടങ്ങിയ സിപിഎം സ്വകാര്യ മൂലധന നിക്ഷേപം, സ്വകാര്യ സര്&#x200d;വകലാശാല എന്നീ നയമാറ്റങ്ങള്&#x200d; കഴിഞ്ഞ സംസ്ഥാന സമ്മേളനത്തിലാണ് പ്രഖ്യാപിച്ചത്.</p>
<p>അതൊക്കെ പ്രാവര്&#x200d;ത്തികമാക്കുന്ന തിരക്കിലേക്ക് പാര്&#x200d;ട്ടിയും സര്&#x200d;ക്കാരും നീങ്ങുന്ന വേളയില്&#x200d; എത്തുന്ന സംസ്ഥാന സമ്മേളനത്തിലും ഒരു പടി കൂടി കടന്നുള്ള നയമാറ്റങ്ങളുടെ ഒട്ടേറെ തീരുമാനങ്ങള്&#x200d; ഉണ്ടാകുമെന്നുറപ്പാണ്. ഇടതുമുന്നണിയിലെ വലിയ എതിര്&#x200d;പ്പിനെ അവഗണിച്ച് ബ്രൂവറി മദ്യശാല അനുമതിയുമായി മുന്നോട്ടുപോകുന്ന മുഖ്യമന്ത്രി തന്നെ നയം മാറ്റങ്ങളുടെ പുതിയ രേഖയും സമ്മേളനത്തില്&#x200d; അവതരിപ്പിക്കും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/cpm-raises-flag-for-state-conference-amid-controversies.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;പൊതുജനങ്ങള്&#x200d; സര്&#x200d;ക്കാരിനോട് ഇരന്നുവാങ്ങാന്&#x200d; ശീലിച്ചിരിക്കുന്നു&#8217;; ജനങ്ങളുടെ ആവശ്യങ്ങള്&#x200d; യാചനയാക്കി ബിജെപി മന്ത്രി</title>
		<link>https://www.chandrikadaily.com/the-public-is-used-to-sitting-with-the-government-bjp-minister-turned-peoples-demands-into-begging.html</link>
					<comments>https://www.chandrikadaily.com/the-public-is-used-to-sitting-with-the-government-bjp-minister-turned-peoples-demands-into-begging.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sun, 02 Mar 2025 11:17:36 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[BJP Minister]]></category>
		<category><![CDATA[controversy]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=332146</guid>

					<description><![CDATA[മന്ത്രിയുടെ പ്രസ്താവനക്കെതിരെ രൂക്ഷ വിമര്&#x200d;ശനവുമായി കോണ്&#x200d;ഗ്രസ് രംഗത്തെത്തി.]]></description>
										<content:encoded><![CDATA[<p>പൊതുജനങ്ങള്&#x200d; തങ്ങളുടെ ആവശ്യങ്ങളുന്നയിച്ച് പരാതികളും നിവേദനങ്ങളും നല്&#x200d;കുന്നതിനെ യാചനയോട് ഉപമിച്ച് ബിജെപി നേതാവും മധ്യപ്രദേശ് ഗ്രാമവികസന മന്ത്രിയുമായ പ്രഹ്ലാദ് പട്ടേല്&#x200d;. രാജ്ഗഡ് ജില്ലയില്&#x200d; നടന്ന പ്രതിമ അനാച്ഛാദന ചടങ്ങില്&#x200d; സംസാരിക്കുമ്പോഴായിരുന്നു മന്ത്രിയുടെ വിവാദ പ്രസ്താവന.</p>
<p>ഈ യാചകരുടെ സൈന്യത്തിന് ശക്തമായ ഒരു സമൂഹത്തെ സൃഷ്ടിക്കാനാവില്ലെന്നും മന്ത്രി പറഞ്ഞു. നേരത്തെ കേന്ദ്ര മന്ത്രിയായിരുന്നു പ്രഹ്ലാദ് പട്ടേല്&#x200d;.</p>
<p>ജനങ്ങള്&#x200d; സര്&#x200d;ക്കാരിനോട് ഇരക്കുന്നത് ഒരു ശീലമാക്കിയിരിക്കുകയാണ്. നേതാക്കള്&#x200d; എത്തുമ്പോള്&#x200d; തന്നെ ഒരു കൊട്ട നിറയെ നിവേദനങ്ങളുമായി ആളുകള്&#x200d; വരികയാണ്. വേദിയില്&#x200d;വെച്ച് കഴുത്തില്&#x200d; മാല അണിയിക്കുന്നതിനൊപ്പം കയ്യില്&#x200d; ഒരു നിവേദനവും കൂടി നല്&#x200d;കുന്നതാണ് രീതി. ഇതൊരു നല്ല കീഴ്‌വഴക്കമല്ല. എല്ലാം ചോദിച്ചു വാങ്ങുന്നതിന് പകരം ദാനശീലം വളര്&#x200d;ത്തിയെടുക്കാന്&#x200d; ശ്രമിക്കണം. ഇത് നിങ്ങള്&#x200d;ക്ക് സന്തോഷം നല്&#x200d;കുന്നതിനൊപ്പം സംസ്‌കാര സമ്പന്നമായ സമൂഹത്തെ സൃഷ്ടിക്കുകയും ചെയ്യുമെന്ന് പട്ടേല്&#x200d; പറഞ്ഞു.</p>
<p>എല്ലാം സൗജന്യമായി ലഭിക്കുന്നത് സമൂഹത്തെ ദുര്&#x200d;ബലമാക്കും. ഇത്തരം യാചകസംഘം സമൂഹത്തെ ശക്തിപ്പെടുത്തുകയല്ല മറിച്ച് കൂടുതല്&#x200d; ദുര്&#x200d;ബലമാക്കുകയാണ് ചെയ്യുന്നത്. സൗജന്യങ്ങളില്&#x200d; ആകൃഷ്ടരാകുന്നത് ധീരരായ വനിതകള്&#x200d;ക്ക് ഭൂഷണമല്ല. ഒരു രക്തസാക്ഷി ആരോടെങ്കിലും യാചിച്ചതായി നിങ്ങള്&#x200d; കേട്ടിട്ടുണ്ടോ? രക്തസാക്ഷികള്&#x200d; ആദരിക്കപ്പെടുന്നത് അദ്ദേഹത്തിന്റെ ആദര്&#x200d;ശം അനുസരിച്ച് മറ്റുള്ളവര്&#x200d; ജീവിക്കുമ്പോഴാണെന്നും പട്ടേല്&#x200d; പറഞ്ഞു.</p>
<p>മന്ത്രിയുടെ പ്രസ്താവനക്കെതിരെ രൂക്ഷ വിമര്&#x200d;ശനവുമായി കോണ്&#x200d;ഗ്രസ് രംഗത്തെത്തി. മന്ത്രി സംസ്ഥാനത്തെ ജനങ്ങളെ അപമാനിച്ചിരിക്കുകയാണെന്ന് സംസ്ഥാന കോണ്&#x200d;ഗ്രസ് അധ്യക്ഷന്&#x200d; ജീതു പട്‌വാരി പറഞ്ഞു.</p>
<p>പൊതുജനങ്ങളെ യാചകരെന്ന് വിളിക്കുന്ന നിലയിലേക്ക് ബിജെപിയുടെ അഹങ്കാരം വളര്&#x200d;ന്നിരിക്കുന്നു. കഷ്ടപ്പെടുന്ന ജനങ്ങളെ പരിഹസിക്കുകയും വ്യാജവാഗ്ദാനങ്ങള്&#x200d; നല്&#x200d;കി കബളിപ്പിക്കുകയുമാണ്. ഇത് ജനങ്ങള്&#x200d; ഓര്&#x200d;മപ്പെടുത്തിയാല്&#x200d; ഒരു നാണവുമില്ലാതെ അവരെ ഭിക്ഷക്കാര്&#x200d; എന്നുവിളിച്ച് അപമാനിക്കുകയാണെന്നും കോണ്&#x200d;ഗ്രസ് കുറ്റപ്പെടുത്തി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-public-is-used-to-sitting-with-the-government-bjp-minister-turned-peoples-demands-into-begging.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സ്കൂൾ കായികമേളയിലെ പോയിന്റിനെച്ചൊല്ലിയുള്ള വിവാദം; നവാമുകുന്ദ, മാർ ബേസിൽ സ്‌കൂളുകളുടെ വിലക്ക് പിന്&#x200d;വലിച്ചു.</title>
		<link>https://www.chandrikadaily.com/controversy-over-points-in-sports-meet-ban-on-navamukunda-and-mar-basil-schools-lifted.html</link>
					<comments>https://www.chandrikadaily.com/controversy-over-points-in-sports-meet-ban-on-navamukunda-and-mar-basil-schools-lifted.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 23 Jan 2025 07:52:40 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[controversy]]></category>
		<category><![CDATA[state school sports]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=327009</guid>

					<description><![CDATA[പ്രതിഷേധത്തിൽ ഖേദം പ്രകടപ്പിച്ച് സ്കൂളുകൾ നൽകിയ കത്ത് അംഗീകരിച്ചുകൊണ്ടാണ് വിലക്ക് പിൻവലിച്ചതായി മന്ത്രി നിയമസഭയെ അറിയിച്ചത്. ]]></description>
										<content:encoded><![CDATA[<div class="content">
<p>സ്കൂൾ കായികമേളയുടെ സമാപന സമ്മേളന വേദിയിൽ പ്രതിഷേധിച്ച സ്കൂളുകൾക്ക് ഏർപ്പെടുത്തിയ വിലക്ക് പിൻവലിച്ച് സർക്കാർ. അടുത്ത കായിക മേളയിൽ നിന്നുമാണ് സ്കൂളുകളെ വിലക്കിയിരുന്നത്. പ്രതിഷേധത്തിൽ ഖേദം പ്രകടപ്പിച്ച് സ്കൂളുകൾ നൽകിയ കത്ത് അംഗീകരിച്ചുകൊണ്ടാണ് വിലക്ക് പിൻവലിച്ചതായി മന്ത്രി നിയമസഭയെ അറിയിച്ചത്. നാവമുകുന്ദ, മാർ ബേസിലിൽ സ്കൂളുകൾക്ക് ഏർപ്പെടുത്തിയിരുന്ന വിലക്കാണ് പിൻവലിച്ചത്.</p>
</div>
<div class="also_read">
<div class="row">
<div class="col-md-2">പിന്നാല തങ്ങളുടെ അവസരം നിഷേധിക്കരുതെന്ന് കുട്ടികൾ വിദ്യാഭ്യാസ മന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. ഇതേ തുടർന്നാണ് നടപടി. കുട്ടികളുടെ അവസരം നിഷേധിക്കില്ലെന്നും അതേസമയം കുട്ടികളെ ഉൾപ്പെടുത്തി സമരാഹ്വാനം നടത്തിയ അധ്യാപകർക്കെതിരെ നടപടി കൈക്കൊള്ളുമെന്നും ആന്റണി ജോൺ എം എൽ എ  ഉന്നയിച്ച സബ്മിഷനുള്ള മറുപടിയിൽ മന്ത്രി വ്യക്തമാക്കി.</div>
</div>
</div>
<div></div>
<div>‘മലപ്പുറം ജില്ലയിലെ നാവാമുകുന്ദ സ്‌കൂളിന്റെയും എറണാകുളം ജില്ലയിലെ കോതമംഗലം മാർബേസിൽ  സ്‌കൂളിന്റെയും അധികാരികൾ എറണാകുളത്ത് വെച്ച് 2024 നവംബർ 8 മുതൽ 11 വരെ ഒളിമ്പിക്‌സ് മാതൃകയിൽ നടന്ന സംസ്ഥാന സ്‌കൂൾ കായിക മേളയുടെ സമാപന ചടങ്ങിൽ ഉണ്ടായ അനിഷ്ട സംഭവങ്ങളിൽ ഖേദം പ്രകടിപ്പിച്ചുകൊണ്ട് കത്ത് നൽകിയിട്ടുണ്ട്.</div>
<div>
<p>മേലിൽ അത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കുമെന്നും, കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. മുഖ്യമന്ത്രി ഈ വിഷയത്തിൽ ഇടപെടുകയും ദേശീയ മത്സരങ്ങളിൽ അടക്കം പങ്കെടുക്കേണ്ട കായിക വിദ്യാർത്ഥികൾക്ക് ദോഷകരമായി ബാധിക്കുന്ന നടപടി ഒഴിവാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു,’അതിനാൽ കുട്ടികളുടെ അവസരം നിഷേധിക്കില്ല,’ മന്ത്രി പറഞ്ഞു.</p>
<p>നവംബറിൽ നടന്ന സംസ്ഥാന സ്‌കൂൾ കായികമേള സമാപനച്ചടങ്ങിൽ പോയിൻ്റ് തർക്കത്തെച്ചൊല്ലി വിദ്യാർത്ഥികളും പൊലീസുമായി സംഘർഷം ഉണ്ടായ പശ്ചാത്തലത്തിലത്തിലായിരുന്നു സർക്കാർ ഇത്തരത്തിലൊരു തീരുമാനത്തിലേക്ക് എത്തിയത്.</p>
<p>രണ്ടും മൂന്നും സ്ഥാനത്തുവന്ന സ്‌കൂളിനെ തഴഞ്ഞ് മറ്റൊരു സ്‌കൂളിന് ട്രോഫി നല്&#x200d;കി എന്നാരോപിച്ചായിരുന്നു വിദ്യാർത്ഥികൾ സമാപനച്ചടങ്ങിൽ പ്രതിഷേധിച്ചത്. മികച്ച സ്‌കൂളുകളുടെ വിഭാഗത്തില്&#x200d; 80 പോയിന്റോടെ ഒന്നാമതെത്തിയത് കടകശ്ശേരി ഐഡിയല്&#x200d; ഇ.എച്ച്. എസ്.എസ് ആണ്.</p>
<p>ഔദ്യോഗിക സൈറ്റിലെ പോയിന്റ് ടേബിളില്&#x200d; 44 പോയിന്റോടെ തിരുനാവായ നവാമുകുന്ദ എച്ച്. എസ്. എസ്. രണ്ടാം സ്ഥാനത്തെത്തി. 43 പോയിന്റോടെ കോതമംഗലം മാര്&#x200d; ബേസില്&#x200d; മൂന്നാം സ്ഥാനത്തുമെത്തി. എന്നാല്&#x200d; ഇവര്&#x200d;ക്ക് പകരം സ്‌പോര്&#x200d;ട്‌സ് സ്‌കൂളായ ജി. വി. രാജയെ മികച്ച സ്‌കൂളുകളുടെ പട്ടികയില്&#x200d; ഉള്&#x200d;പ്പെടുത്തി രണ്ടാം സ്ഥാനം നല്&#x200d;കിയെന്നായിരുന്നു ആരോപണം.</p>
</div>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/controversy-over-points-in-sports-meet-ban-on-navamukunda-and-mar-basil-schools-lifted.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വിനായകന്&#x200d; വീണ്ടും വിവാദ കുരുക്കില്&#x200d;; ഫ്ലാറ്റിൻ്റെ ബാൽക്കണിയിൽ നിന്ന് നഗ്നതാ പ്രദർശനവും തെറിവിളിയും</title>
		<link>https://www.chandrikadaily.com/vinayak-again-in-controversy-nudity-display-and-splashing-from-the-balcony-of-the-flat.html</link>
					<comments>https://www.chandrikadaily.com/vinayak-again-in-controversy-nudity-display-and-splashing-from-the-balcony-of-the-flat.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 20 Jan 2025 14:45:10 +0000</pubDate>
				<category><![CDATA[Film]]></category>
		<category><![CDATA[news]]></category>
		<category><![CDATA[Actor Vinayakan]]></category>
		<category><![CDATA[controversy]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=326582</guid>

					<description><![CDATA[വീഡിയോ പങ്ക് വെച്ച അക്കൗണ്ടുകളുടെ സ്‌ക്രീന്&#x200d; ഷോട്ടുകള്&#x200d; വിനായകന്&#x200d; തന്നെ ഫേസ് ബുക്കില്&#x200d; പങ്ക് വെക്കുകയും ചെയ്തു.]]></description>
										<content:encoded><![CDATA[<p>നടന്&#x200d; വിനായകന്&#x200d; വീണ്ടും വിവാദത്തില്&#x200d;. ഫ്‌ലാറ്റിന്റെ ബാല്&#x200d;ക്കണിയില്&#x200d; നിന്ന് നഗ്‌നതാ പ്രദര്&#x200d;ശനം നടത്തിയ ദൃശ്യങ്ങള്&#x200d; പുറത്തുവന്നു. വിനായകന്&#x200d; ആളുകളെ അസഭ്യം പറയുകയും നഗ്‌നതാ പ്രദര്&#x200d;ശനം നടത്തുകയും ചെയ്ത ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്.</p>
<p>വീഡിയോ പങ്ക് വെച്ച അക്കൗണ്ടുകളുടെ സ്‌ക്രീന്&#x200d; ഷോട്ടുകള്&#x200d; വിനായകന്&#x200d; തന്നെ ഫേസ് ബുക്കില്&#x200d; പങ്ക് വെക്കുകയും ചെയ്തു.</p>
<p>വിനായകന്റെ തന്നെ ഫ്‌ലാറ്റിന്റെ ബാല്&#x200d;ക്കണിയില്&#x200d; നിന്നുള്ള ദൃശ്യങ്ങളാണ് പ്രചരിക്കുന്നതെന്നാണ് സൂചന. നിലവില്&#x200d; ഇത് സംബന്ധിച്ച് പൊലീസില്&#x200d; പരാതി ലഭിച്ചിട്ടില്ല.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/vinayak-again-in-controversy-nudity-display-and-splashing-from-the-balcony-of-the-flat.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സംഭാല്&#x200d; ജുമാമസ്ജിദിന് സമീപത്ത് അയോധ്യ മോഡലില്&#x200d; പൊലീസ് ഔട്ട്‌പോസ്റ്റിന് &#8216;ഭൂമി പൂജ&#8217; നടത്തി അധികൃതര്&#x200d;</title>
		<link>https://www.chandrikadaily.com/authorities-conducted-bhumi-puja-for-police-outpost-in-ayodhya-model-near-sambhal-juma-masjid.html</link>
					<comments>https://www.chandrikadaily.com/authorities-conducted-bhumi-puja-for-police-outpost-in-ayodhya-model-near-sambhal-juma-masjid.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Sun, 29 Dec 2024 09:13:13 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[ayodya model]]></category>
		<category><![CDATA[controversy]]></category>
		<category><![CDATA[sambal]]></category>
		<category><![CDATA[sambal masjid]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=323776</guid>

					<description><![CDATA[നവംബര്&#x200d; 24ലെ അക്രമത്തിന്റെ പശ്ചാത്തലത്തില്&#x200d; ആസൂത്രണം ചെയ്തതാണ് മസ്ജിദിന് സമീപമുള്ള ഔട്ട്‌പോസ്റ്റ്]]></description>
										<content:encoded><![CDATA[<p>ലക്‌നോ: നവംബര്&#x200d; 24ന് നടന്ന സംഭല്&#x200d; സംഘര്&#x200d;ഷത്തിനു പിന്നാലെ മസ്ജിദിന് സമീപത്ത് പൊലീസ് ഔട്ട്‌പോസ്റ്റിനായി ഭൂമി പൂജ നടത്തി ജില്ലാ അധികാരികള്&#x200d;. ശനിയാഴ്ച മസ്ജിദിനു മുന്നിലെ തുറസ്സായ മൈതാനം അളന്ന് തിട്ടപ്പെടുത്തിയതിനു ശേഷമായിരുന്നു ഭൂമി പൂജ. അയോധ്യയിലെ ബാബരി മസ്ജിദിനെതിരെ സംഘ്പരിവാര്&#x200d; രാഷ്ട്രീയ ആക്കം കൂട്ടിയതിനു സമാനമായി, മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഏറ്റവും പുതിയ ഹിന്ദുത്വ പരീക്ഷണത്തിലുള്ള സംഭലിന്റെ പ്രാധാന്യം അടിവരയിടുന്നതാണ് ഈ നീക്കമെന്ന് രാഷ്ട്രീയ നിരീക്ഷകര്&#x200d; പറയുഞ്ഞു.</p>
<p>നവംബര്&#x200d; 24ലെ അക്രമത്തിന്റെ പശ്ചാത്തലത്തില്&#x200d; ആസൂത്രണം ചെയ്തതാണ് മസ്ജിദിന് സമീപമുള്ള ഔട്ട്‌പോസ്റ്റ്. സംഭല്&#x200d; പൊലീസ് സ്‌റ്റേഷന്റെ കീഴിലായിരിക്കും മസ്ജിദ് പ്രവര്&#x200d;ത്തിക്കുക. ഭൂമി പൂജയും തറക്കല്ലിടല്&#x200d; ചടങ്ങും എല്ലാ അനുഷ്ഠാനങ്ങളും പാലിച്ചാണ് നടത്തിയത്. കൂടാതെ, നിര്&#x200d;മാണത്തില്&#x200d; വാസ്തുദോഷം ഇല്ലെന്ന് ഉറപ്പാക്കാന്&#x200d; നടപടികള്&#x200d; സ്വീകരിച്ചു പുരോഹിതന്&#x200d; ശോഭിത് ശാസ്ത്രി പറഞ്ഞു. ഷാഹി ജുമാ മസ്ജിദിന് സമീപമുള്ള പുതിയ പൊലീസ് ഔട്ട്‌പോസ്റ്റിന്റെ ഭൂമി പൂജ പൂര്&#x200d;ത്തിയായി. സുരക്ഷാ വീക്ഷണകോണിലാണ് ഈ ഔട്ട്‌പോസ്റ്റ് സ്ഥാപിക്കുന്നത്. ആവശ്യത്തിന് പൊലീസ് ഉദ്യോഗസ്ഥരെ ഇതിനകം ഇവിടെ വിന്യസിച്ചിട്ടുണ്ട്. സ്ഥിരമായ ഒരു ഔട്ട്‌പോസ്റ്റ് വേണമെന്നാണ് നാട്ടുകാരുടെ ആവശ്യമെന്ന് അഡീഷണല്&#x200d; പൊലീസ് സൂപ്രണ്ട് ശിരീഷ് ചന്ദ്രയും പറഞ്ഞു.</p>
<p>എന്നാല്&#x200d;, പൊലീസ് സ്‌റ്റേഷന്&#x200d; നിര്&#x200d;മിക്കാന്&#x200d; ഭരണകൂടം കണ്ടെത്തിയ ഭൂമി ഭാഗികമായി പ്രദേശവാസികളുടെയും ഭാഗികമായി വഖഫ് ബോര്&#x200d;ഡിന്റേതുമാണെന്നും ഉടമസ്ഥാവകാശം ഉറപ്പാക്കാതെ അവര്&#x200d;ക്ക് ഇവിടെ ഒരു ഘടനയും ഉയര്&#x200d;ത്താന്&#x200d; കഴിയില്ലെന്ന് മസ്ജിദ് സെക്രട്ടറി സഫര്&#x200d; അലി പറയുന്നു. അയോധ്യയെപ്പോലെ, പ്രാദേശിക കോടതിയില്&#x200d; നിന്നുള്ള ഉത്തരവിന്റെയും പ്രാദേശിക ഭരണകൂടത്തിന്റെ തിടുക്കത്തിലുള്ള നടപടിയുടെയും അടിസ്ഥാനത്തിലാണ് സംഭല്&#x200d; വിവാദവും പോഷിപ്പിച്ചത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/authorities-conducted-bhumi-puja-for-police-outpost-in-ayodhya-model-near-sambhal-juma-masjid.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ജിഹാദികളുടെ എണ്ണം വര്&#x200d;ദ്ധിച്ചാല്&#x200d; ഇന്ത്യയിലൊരു ഹിന്ദു പ്രധാനമന്ത്രി ഉണ്ടാവില്ല; ബിജെപി വിവാദ എംഎല്&#x200d;എ രാജ സിങ്‌</title>
		<link>https://www.chandrikadaily.com/india-will-not-have-a-hindu-prime-minister-if-the-number-of-jihadists-increases-bjp-controversial-raja-singh.html</link>
					<comments>https://www.chandrikadaily.com/india-will-not-have-a-hindu-prime-minister-if-the-number-of-jihadists-increases-bjp-controversial-raja-singh.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 09 Dec 2024 11:53:36 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[BJP MLA]]></category>
		<category><![CDATA[controversy]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=321078</guid>

					<description><![CDATA[ജിഹാദികളുടെയും അവരുടെ നിയമസഭാംഗങ്ങളുടെയും എണ്ണം വര്&#x200d;ദ്ധിച്ചാല്&#x200d; അടുത്ത ഇരുപത്, മുപ്പത് വര്&#x200d;ഷത്തിനുള്ളില്&#x200d; ഒരു ഹിന്ദു പ്രധാനമന്ത്രി ഇന്ത്യയില്&#x200d; ഉണ്ടാവില്ലെന്നും ഗോവയിലെ കുര്&#x200d;ചോറമില്&#x200d; ബജ്‌റംഗ്ദള്&#x200d; റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.]]></description>
										<content:encoded><![CDATA[<p>ലൗ ജിഹാദിനെതിരെ ഹിന്ദുക്കള്&#x200d;ക്കൊപ്പം ക്രിസ്ത്യാനികളും കൈകോര്&#x200d;ക്കണമെന്ന് തെലങ്കാനയിലെ വിവാദ ബി.ജെ.പി എം.എല്&#x200d;.എ ടി. രാജ സിങ്. ജിഹാദികളുടെയും അവരുടെ നിയമസഭാംഗങ്ങളുടെയും എണ്ണം വര്&#x200d;ദ്ധിച്ചാല്&#x200d; അടുത്ത ഇരുപത്, മുപ്പത് വര്&#x200d;ഷത്തിനുള്ളില്&#x200d; ഒരു ഹിന്ദു പ്രധാനമന്ത്രി ഇന്ത്യയില്&#x200d; ഉണ്ടാവില്ലെന്നും ഗോവയിലെ കുര്&#x200d;ചോറമില്&#x200d; ബജ്‌റംഗ്ദള്&#x200d; റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.</p>
<p>&#8216;ലൗ ജിഹാദികള്&#x200d; ഒരിക്കലും ഹിന്ദുക്കളെ മാത്രമല്ല ലക്ഷ്യമിടുന്നത്. ഗോവയിലെ ക്രിസ്ത്യന്&#x200d; സഹോദരന്മാരോട് എനിക്ക് പറയാനുള്ളത്, പൂര്&#x200d;ണമായി വ്യക്തമാക്കുന്നിലെങ്കിലും നിങ്ങള്&#x200d; കേരള സ്‌റ്റോറി എന്ന സിനിമ കാണണം എന്നാണ്. മുസ്‌ലിം പുരുഷന്മാര്&#x200d; മറ്റ് മതത്തിലെ സ്ത്രീകളെ വിവാഹത്തിലേക്ക് ആകര്&#x200d;ഷിക്കുന്നതിനായി ലൗ ജിഹാദ് നടത്തുന്നു,&#8217;അദ്ദേഹം പറഞ്ഞു.</p>
<p>ലൗ ജിഹാദിന്റെ പേരില്&#x200d; ഹിന്ദു, ക്രിസ്ത്യന്&#x200d; മതത്തില്&#x200d;പ്പെട്ട പെണ്&#x200d;കുട്ടികളെ എങ്ങനെ വശീകരിക്കുന്നുവെന്നാണ് കേരള സ്‌റ്റോറിയെന്ന സിനിമ കാണിക്കുന്നതെന്നും ലൗ ജിഹാദിനെതിരെ പോരാടാന്&#x200d; ക്രിസ്ത്യന്&#x200d;സ് ഹിന്ദുക്കള്&#x200d;ക്കൊപ്പം കൈകോര്&#x200d;ക്കണമെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദുക്കള്&#x200d; നിങ്ങള്&#x200d;ക്കായി വാതില്&#x200d; തുറന്നിട്ടിരിക്കുകയാണെന്നും ഒന്നിച്ചാല്&#x200d; നമ്മുടെ ശക്തി വര്&#x200d;ദ്ധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്&#x200d;ത്തു.</p>
<p>ഇന്ത്യയിലെ ജനസംഘ്യ വര്&#x200d;ദ്ധനവ് പരിശോധിച്ചാല്&#x200d; അടുത്ത 10 മുതല്&#x200d; 20 വര്&#x200d;ഷത്തിനുള്ളില്&#x200d; രാമനവമി, ഹനുമാന്&#x200d; ജയന്തി തുടങ്ങിയ ഉത്സവങ്ങള്&#x200d;ക്ക് ഘോഷയാത്രകള്&#x200d; സംഘടിപ്പിക്കാന്&#x200d; ഹിന്ദുക്കള്&#x200d;ക്ക് കഴിയില്ലെന്നും രാജ സിങ് പറഞ്ഞു.</p>
<p>&#8216;ജിഹാദികളുടെ ജനസംഖ്യ വര്&#x200d;ദ്ധിക്കുകയും അവരുടെ എം.എല്&#x200d;.എ.മാരുടെയും എം.പി.മാരുടെയും എണ്ണം കൂടുകയും ചെയ്താല്&#x200d;, അടുത്ത ഇരുപത്, 25 വര്&#x200d;ഷത്തിനുള്ളില്&#x200d; ഇവിടെ ഉണ്ടാവുക മുസ്‌ലിം പ്രധാനമന്ത്രിയായിരിക്കും. കുടുംബാസൂത്രണം തുടര്&#x200d;ന്നാല്&#x200d; ഇരുപത്തഞ്ചു 30 വര്&#x200d;ഷത്തിനുള്ളില്&#x200d; പാകിസ്ഥാനിലെ ഹിന്ദുക്കളുടെ അവസ്ഥയായിരിക്കും ഇവിടുത്തെ ഹിന്ദുക്കള്&#x200d;ക്കും,&#8217;എം.എല്&#x200d;.എ കൂട്ടിച്ചേര്&#x200d;ത്തു.</p>
<p>അയല്&#x200d;രാജ്യത്ത് ഹിന്ദുക്കള്&#x200d; കൊല്ലപ്പെടുകയും അവരുടെ കടകള്&#x200d; കൊള്ളയടിക്കുകയും ചെയ്യുന്നുവെന്ന് ആരോപിച്ച് അദ്ദേഹം ബംഗ്ലാദേശിനെക്കുറിച്ചും പരാമര്&#x200d;ശിച്ചു. ബംഗ്ലാദേശികള്&#x200d; സഹായത്തിനായി അഭ്യര്&#x200d;ത്ഥിക്കുകയാണെന്നും ബംഗ്ലാദേശിലെ ഹിന്ദുക്കളെ സംരക്ഷിക്കാനായി &#8216;ബജ്‌രംഗി&#8217; തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യക്കെതിരെ ആരൊക്കെ വന്നാലും ഇതേ ഗതി തന്നെയാവുമെന്നും ബംഗ്ലാദേശിന്റെ പതാക വലിച്ചുകീറികൊണ്ട് രാജ സിങ് പറഞ്ഞു.</p>
<p>വര്&#x200d;ഗീയ പ്രസംഗങ്ങളുടെ പേരില്&#x200d; നേരത്തെയും വിവാദങ്ങളുടെ ഭാഗമായ എം.എല്&#x200d;.എയാണ് ടി.രാജ സിങ്. ഹൈദരാബാദിലെ ഗോഷാമഹലില്&#x200d; നിന്നുള്ള അദ്ദേഹം ചില കേസുകളിലും ഉള്&#x200d;പെട്ടിട്ടുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/india-will-not-have-a-hindu-prime-minister-if-the-number-of-jihadists-increases-bjp-controversial-raja-singh.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഫോൺ നിരന്തരം റീ സെറ്റ് ചെയ്തതിനാൽ തെളിവില്ല; ‘മല്ലു-ഹിന്ദു വാട്സ്ആപ് ഗ്രൂപ്’ വിവാദത്തിലെ ഫോറൻസിക് റിപ്പോർട്ട്</title>
		<link>https://www.chandrikadaily.com/no-evidence-as-the-phone-resets-constantly-forensic-report-on-mallu-hindu-whatsapp-group-controversy.html</link>
					<comments>https://www.chandrikadaily.com/no-evidence-as-the-phone-resets-constantly-forensic-report-on-mallu-hindu-whatsapp-group-controversy.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sun, 08 Dec 2024 07:59:54 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[controversy]]></category>
		<category><![CDATA[Mallu Hindu Whatsapp Group]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=320896</guid>

					<description><![CDATA[പൊലീസ് വീണ്ടും ആവശ്യപ്പെട്ടപ്പോഴാണ് വാട്സ്ആപ്പ് ഉപയോഗിച്ച സാംസങ്ങ് ഫോൺ കൈമാറിയത്.]]></description>
										<content:encoded><![CDATA[<p>മല്ലു ഹിന്ദു വാട്സ്ആപ്പ് ഗ്രൂപ്പ് വിവാദത്തില്&#x200d; കെ. ഗോപാലകൃഷ്ണന്&#x200d;റെ ഫോൺ നിരന്തരമായി റീ സെറ്റ് ചെയ്തതിനാൽ തെളിവുകൾ കണ്ടെത്താനായില്ലെന്ന് ഫോറൻസിക് റിപ്പോർട്ട്.</p>
<p>ഗോപാലകൃഷ്ണൻ ആദ്യം കൈമാറിയത് വാട്സ് ആപ്പ് ഇല്ലാത്ത ഐ ഫോൺ ആണ്. പൊലീസ് വീണ്ടും ആവശ്യപ്പെട്ടപ്പോഴാണ് വാട്സ്ആപ്പ് ഉപയോഗിച്ച സാംസങ്ങ് ഫോൺ കൈമാറിയത്. രണ്ട് പ്രാവശ്യം ഫോണുകൾ ഫാക്ടറി റീ സെറ്റ് ചെയ്താണ് കൈമാറിയത്. പരാതി നൽകി രണ്ട് ദിവസം കഴിഞ്ഞാണ് ഫോൺ കൈമാറിയത്. നിരന്തരമായി റീ സെറ്റ് ചെയ്തതിനാൽ തെളിവുകളില്ലെന്നാണ് ഫോറൻസിക് റിപ്പോർട്ടില്&#x200d; പറയുന്നത്.</p>
<p>അതേസമയം, ഹിന്ദു മല്ലു വാട്സ് ആപ് ഗ്രൂപ്പ് വിവാദത്തിൽ കെ. ഗോപാലകൃഷ്ണൻ ഐ.എ.എസിനെ സംരക്ഷിച്ചുള്ള ചാർജ് മെമ്മോ പുറത്ത് വന്നിരുന്നു. മൊബൈൽ ഹാക്ക് ചെയ്തെന്ന് പൊലീസിന് കള്ളപരാതി നൽകിയതും മുസ്‌ലിം ഐ.എ.എസ് ഗ്രൂപ്പ് ഉണ്ടാക്കിയതും ഒന്നും പരാമർശിക്കാതെയാണ് ഗോപാലകൃഷ്ണനെതിരായ ചാർജ് മെമ്മോ.</p>
<p>ഗോപാലകൃഷ്ണൻ ഗ്രൂപ്പുണ്ടാക്കിയതിനെതിരേ ഉദ്യോഗസ്ഥ നൽകിയ പരാതിയുടെ സ്ക്രീൻ ഷോട്ടും ഗോപാലകൃഷ്ണൻ നൽകിയ സ്ക്രീൻ ഷോട്ടും മെമ്മോയിൽ ഉൾപ്പെടുത്തിയിട്ടില്ല. ഉദ്യോഗസ്ഥർക്കിടയിൽ വിഭാഗീയത വളർത്താൻ ശ്രമിച്ചെന്ന കുറ്റം മാത്രമാണ് ഗോപാല കൃഷ്ണനെതിരേ ചാർജ് മെമ്മോയിൽ പറയുന്നത്.</p>
<p>ഇതോടെ വ്യാജ പരാതി നൽകി എന്നതുൾപ്പെടെയുള്ള ഗുരുതര കുറ്റങ്ങൾ കണ്ടില്ലെന്നു നടിച്ച് ഗോപാലകൃഷ്ണനെ സംരക്ഷിക്കാനുള്ള നീക്കമാണ് സർക്കാർ നടത്തുന്നതെന്ന ആക്ഷേപം ശക്തമായി. ഗോപാലകൃഷ്ണനെതിരെ കേസെടുക്കാനാവില്ലെന്നു പൊലീസ് അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. വിദ്വേഷ പരാമർശങ്ങളടങ്ങിയ സന്ദേശങ്ങൾ ഗ്രൂപ്പിൽ ഇല്ലാത്തതിനാൽ കേസ് നിലനിൽക്കില്ലെന്നാണ് പ്രാഥമികാന്വേഷണം നടത്തിയ നർകോട്ടിക്സ് സെൽ അസിസ്റ്റന്റ് കമ്മിഷണർ അജിത്ചന്ദ്രൻ നായരുടെ റിപ്പോർട്ടിൽ പറഞ്ഞിരുന്നത്.</p>
<p>സ്വന്തം ഫോൺ റീസെറ്റ് ചെയ്ത് വിവരങ്ങളെല്ലാം ഗോപാലകൃഷ്ണൻ നീക്കിയതിനാൽ ഗ്രൂപ്പുണ്ടാക്കിയത് അദ്ദേഹം തന്നെയാണെന്നു തെളിയിക്കാനാ കാത്തതും വെല്ലുവിളിയാണ്. വിവാദ ഗ്രൂപ്പിൽ അംഗങ്ങളായി ചേർക്കപ്പെട്ട ഐ.എ.എസ് ഉദ്യോഗസ്ഥരിൽ ആരെങ്കിലും പരാതി നൽകിയാൽ മാത്രമേ കേസ് നിലനിൽക്കുവെന്നും പുറമേ നിന്നുള്ളവർ നൽകുന്ന പരാതി മതിയാകില്ലെന്നുമാണു പൊലീസ് നിലപാട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/no-evidence-as-the-phone-resets-constantly-forensic-report-on-mallu-hindu-whatsapp-group-controversy.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മല്ലു ഹിന്ദു ഗ്രൂപ്പ് വിവാദം; കെ. ഗോപാലകൃഷ്ണൻ ഐ.എ.എസിന് കുറ്റാരോപണ മെമ്മോ നൽകിഎ</title>
		<link>https://www.chandrikadaily.com/mallu-hindu-group-controversy-k-gopalakrishnan-gave-charge-memo-to-ias.html</link>
					<comments>https://www.chandrikadaily.com/mallu-hindu-group-controversy-k-gopalakrishnan-gave-charge-memo-to-ias.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Fri, 29 Nov 2024 15:12:12 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[controversy]]></category>
		<category><![CDATA[IAS]]></category>
		<category><![CDATA[k gopalakrishnan]]></category>
		<category><![CDATA[Mallu Hindu Group]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=319594</guid>

					<description><![CDATA[30 ദിവസത്തിനകം രേഖാമൂലം മറുപടി നൽകിയില്ലെങ്കിൽ ഗോപാലകൃഷ്‌ണനെതിരെ അച്ചടക്ക നടപടിയിലേക്ക് കടക്കും.]]></description>
										<content:encoded><![CDATA[<p>മതാടിസ്ഥാനത്തിൽ വാട്‌സ്​ആപ്​ ഗ്രൂപ്​ രൂപവത്​കരിച്ചതിന് സസ്‌പെൻഷനിലായ ഐ.എ.എസ് ഉദ്യോഗസ്ഥൻ കെ. ഗോപാലകൃഷ്ണന് ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ കുറ്റാരോപണ മെമ്മോ നൽകി. 30 ദിവസത്തിനകം രേഖാമൂലം മറുപടി നൽകിയില്ലെങ്കിൽ ഗോപാലകൃഷ്‌ണനെതിരെ അച്ചടക്ക നടപടിയിലേക്ക് കടക്കും.</p>
<p>സംസ്ഥാനത്തെ ഐ.എ.എസ് ഉദ്യോഗസ്ഥർക്കിടയിൽ വിഭാഗീയത സൃഷ്ടിക്കാൻ ശ്രമിച്ചു, അനൈക്യത്തിന്റെ വിത്തുകൾ പാകി, ഓൾ ഇന്ത്യ സർവിസ് കേഡറുകൾ തമ്മിലുള്ള ഐക്യദാർഢ്യം തകർക്കാൻ ശ്രമിച്ചു എന്നീ കുറ്റങ്ങളാണ് ആരോപിക്കുന്നത്.</p>
<p>വാട്‌സ്​ആപ്​ ഗ്രൂപ്പുണ്ടാക്കിയത് ഗോപാലകൃഷ്ണനാണെന്നും അദ്ദേഹത്തിന്റെ ഫോൺ ഹാക്ക് ചെയ്യപ്പെട്ടിട്ടില്ലെന്നും ചീഫ് സെക്രട്ടറിയുടെ സസ്‌പെൻഷൻ ഉത്തരവിലും വ്യക്തമാക്കിയിരുന്നു. ഇതെല്ലാം കുറ്റാരോപണ മെമ്മോയിലുമുണ്ട്.</p>
<p>ഗോപാലകൃഷ്ണൻ ഫോൺ റീസെറ്റ് ചെയ്ത ശേഷമാണ് ഫോറൻസിക് പരിശോധനക്ക്​ നൽകിയത്. ഗോപാലകൃഷ്ണന്റെ വിശദീകരണത്തിന്റെ അടിസ്ഥാനത്തിലാവും തുടരന്വേഷണത്തിനുള്ള തീരുമാനം. വിശദീകരണം തൃപ്തികരമാണെങ്കിൽ നടപടികൾ അവസാനിപ്പിക്കാനും അല്ലെങ്കിൽ തുടരന്വേഷണത്തിന് ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്താനും സർക്കാറിനാവും.</p>
<p>അതേസമയം, അഡീ. ചീഫ് സെക്രട്ടറി എ. ജയതിലകിനെ വിമർശിച്ചതിന് സസ്‌പെൻഷനിലായ എൻ. പ്രശാന്തിന് മെമ്മോ നൽകിയിട്ടില്ല.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/mallu-hindu-group-controversy-k-gopalakrishnan-gave-charge-memo-to-ias.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഹിന്ദു ഐ.എ.എസ് ഓഫീസര്&#x200d;മാര്&#x200d;ക്കായി പ്രത്യേക വാട്‌സ്ആപ്പ് ഗ്രൂപ്പ്; വിവാദം</title>
		<link>https://www.chandrikadaily.com/special-whatsapp-group-for-hindu-ias-officers-controversy.html</link>
					<comments>https://www.chandrikadaily.com/special-whatsapp-group-for-hindu-ias-officers-controversy.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sun, 03 Nov 2024 12:51:58 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[controversy]]></category>
		<category><![CDATA[hindu]]></category>
		<category><![CDATA[IAS Officers]]></category>
		<category><![CDATA[news]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=316013</guid>

					<description><![CDATA[മണിക്കൂറുകൾക്കകം ഗ്രൂപ്പ് ഡിലീറ്റ് ചെയ്തു.]]></description>
										<content:encoded><![CDATA[<p>മലയാളികളായ ഹിന്ദു ഐഎഎസ് ഉദ്യോഗസ്ഥരുടെ പേരിൽ വാട്‌സ്ആപ്പ് ഗ്രൂപ്പ്. &#8216;മല്ലു ഹിന്ദു ഓഫീസേഴ്സ്&#8217; എന്ന പേരിലാണ് ഗ്രൂപ്പുള്ളത്. വ്യവസായ-വാണിജ്യ വകുപ്പ് ഡയരക്ടർ കെ. ഗോപാലകൃഷ്ണൻ ഐഎഎസ് ആണ് അഡ്മിൻ. മണിക്കൂറുകൾക്കകം ഗ്രൂപ്പ് ഡിലീറ്റ് ചെയ്തു.</p>
<p>കഴിഞ്ഞ ദിവസമാണ് ഹിന്ദു ഉദ്യോഗസ്ഥരുടെ പേരിൽ ഗ്രൂപ്പ് പ്രത്യക്ഷപ്പെട്ടത്. സംസ്ഥാനത്തെ മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥരാണ് ഗ്രൂപ്പിലുണ്ടായിരുന്നത്. ഇതിലേക്ക് ആഡ് ചെയ്തതിനു പിന്നാലെ ചില ഉദ്യോഗസ്ഥർ കെ. ഗോപാലകൃഷ്ണനോട് നേരിട്ട് ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഡിലീറ്റ് ചെയ്തത്. 11 ഐഎഎസ് ഉദ്യോഗസ്ഥരാണ് ഗ്രൂപ്പിലുണ്ടായിരുന്നത്.</p>
<p>ഫോൺ ഹാക്ക് ചെയ്യപ്പെട്ടതാണെന്നും കോണ്ടാക്ട് ലിസ്റ്റിലുള്ളവരെ ഉൾപ്പെടുത്തി ആരോ ഗ്രൂപ്പ് ഉണ്ടാക്കിയതാണെന്നും വിശദീകരിച്ച് ഉദ്യോഗസ്ഥർക്ക് ഗോപാലകൃഷ്ണൻ ഓഡിയോ സന്ദേശം അയച്ചിരുന്നു. ഫോൺ ഹാക്ക് ചെയ്‌തെന്നു കാണിച്ച് സൈബർ പൊലീസിനു പരാതി നൽകിയിട്ടുണ്ട്.</p>
<p>കോവിഡ് കാലത്ത് മലപ്പുറം ജില്ലാ കലക്ടറായിരുന്ന കെ. ഗോപാലകൃഷ്ണൻ മെഡിക്കൽ ഉപകരണങ്ങൾ അപര്യാപ്തമാണെന്നു ചൂണ്ടിക്കാട്ടി പൊതുജനങ്ങളില്&#x200d;നിന്നു ധനസമാഹരണം നടത്താന്&#x200d; പാണക്കാട് സാദിഖലി ശിഹാബ് തങ്ങളോട് അഭ്യര്&#x200d;ഥിച്ചത് വലിയ വിവാദമായിരുന്നു. ജില്ലയിൽ കോവിഡ് ചികിത്സയ്ക്ക് മതിയായ സജ്ജീകരണങ്ങളില്ലെന്നു ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം പാണക്കാട്ടെത്തിയത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/special-whatsapp-group-for-hindu-ias-officers-controversy.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വിവാദത്തില്&#x200d; വീണ്ടും കുടുങ്ങി കങ്കണ; മഹാത്മാ​ ​ഗാന്ധിക്കെതിരായ പരാമർശത്തിൽ പ്രതിഷേധം</title>
		<link>https://www.chandrikadaily.com/kangana-caught-in-controversy-again-protest-against-reference-to-mahatma-gandhi.html</link>
					<comments>https://www.chandrikadaily.com/kangana-caught-in-controversy-again-protest-against-reference-to-mahatma-gandhi.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 03 Oct 2024 04:35:07 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[controversy]]></category>
		<category><![CDATA[kangana ranaut]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=311916</guid>

					<description><![CDATA['രാഷ്ട്രത്തിന് പിതാക്കളില്ല, പുത്രന്മാർ മാത്രമേയുള്ളൂ. ഭാരതമാതാവിൻ്റെ ഈ പുത്രന്മാർ എത്ര ഭാഗ്യവാന്മാർ'- എന്നായിരുന്നു കങ്കണയുടെ പോസ്റ്റ്]]></description>
										<content:encoded><![CDATA[<p>നടിയും ബിജെപി എംപിയുമായി കങ്കണ റണൗട്ട് വീണ്ടും വിവാദത്തിൽ. രാഷ്ട്രപിതാവ് മഹാത്മാ​ഗാന്ധിക്കെതിരായ പരാമർശത്തിനു പിന്നാലെ നടിക്കെതിരെ ​വിമർശനം. ​ഗാന്ധിജയന്തി ദിനത്തിൽ കങ്കണ നടത്തിയ പരാമർശമാണ് വിവാദമായത്. മുൻ പ്രധാനമന്ത്രി ലാൽ ബഹദൂർ ശാസ്ത്രിക്ക് അദ്ദേഹത്തിൻ്റെ 120-ാം ജന്മവാർഷികത്തിൽ ആദരം അർപ്പിച്ചുള്ള ഇൻസ്റ്റ​ഗ്രാം പോസ്റ്റിലായിരുന്നു ​ഗാന്ധിയെ ഇകഴ്ത്തിയുള്ള പരാമർശം.</p>
<p>&#8216;രാഷ്ട്രത്തിന് പിതാക്കളില്ല, പുത്രന്മാർ മാത്രമേയുള്ളൂ. ഭാരതമാതാവിൻ്റെ ഈ പുത്രന്മാർ എത്ര ഭാഗ്യവാന്മാർ&#8217;- എന്നായിരുന്നു കങ്കണയുടെ പോസ്റ്റ്. തുടർന്നുള്ള പോസ്റ്റിൽ, രാജ്യത്ത് ശുചിത്വത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഗാന്ധിയുടെ പാരമ്പര്യം മുന്നോട്ടുകൊണ്ടുപോവുകയാണെന്ന് പറഞ്ഞ കങ്കണ അതിൽ അദ്ദേഹത്തെ പ്രശംസിക്കുകയും ചെയ്തു.</p>
<p>ഗാന്ധിക്കെതിരായ പരാമർശത്തിൽ കങ്കണയ്ക്കെതിരെ വിമർശനവുമായി കോൺ​ഗ്രസ് നേതാവ് സുപ്രിയ ഷ്രിനേറ്റ് രം​ഗത്തെത്തി. &#8216;മഹാത്മാഗാന്ധിയുടെ ജന്മവാർഷിക ദിനത്തിലാണ് ബിജെപി എം.പി കങ്കണ ഈ മോശം പരിഹാസം നടത്തിയത്. ഗോഡ്‌സെ ആരാധകർ ബാപ്പുവിനും ശാസ്ത്രിക്കുമിടയിൽ വേർതിരിവ് കാണിക്കുന്നു. തൻ്റെ പാർട്ടിയുടെ പുതിയ ഗോഡ്‌സെ ഭക്തയോട് നരേന്ദ്രമോദി പൂർണഹൃദയത്തോടെ ക്ഷമിക്കുമോ? രാഷ്ട്രപിതാവുണ്ട്, മക്കളുമുണ്ട്, ഉണ്ട്. രക്തസാക്ഷികളുമുണ്ട്. എല്ലാവരും ബഹുമാനം അർഹിക്കുന്നു&#8217;- അവർ ട്വിറ്ററിൽ കുറിച്ചു.</p>
<p>ബിജെപി മുതിർന്ന നേതാവ് മനോരഞ്ജൻ കലിയയും കങ്കണയ്ക്കെതിരെ രം​ഗത്തെത്തി. ​&#8217;ഗാന്ധിയുടെ 155ാം ജന്മവാർഷിക ദിനത്തിൽ അദ്ദേഹവുമായി ബന്ധപ്പെട്ട് കങ്കണ റണൗട്ട് നടത്തിയ പ്രസ്താവനയെ ഞാൻ അപലപിക്കുന്നു. കങ്കണയുടെ ചുരുങ്ങിയ കാലത്തെ രാഷ്ട്രീയ ജീവിതത്തിനിടെ അവർ വിവാദ പരാമർശങ്ങൾ നടത്തുന്നത് ഒരു പതിവാക്കിയിരിക്കുകയാണ്&#8217;- എന്നും അദ്ദേഹം കുറ്റപ്പെടുത്തി. &#8216;രാഷ്ട്രീയം അവരുടെ വേദിയല്ല. രാഷ്ട്രീയം ഒരു ​ഗൗരവമായ കാര്യമാണ്. പറയുന്നതിന് മുമ്പ് ചിന്തിക്കണം. അവരുടെ വിവാദ പരാമർശങ്ങൾ പാർട്ടിയെ കുഴപ്പത്തിലാക്കുന്നു&#8217;- അദ്ദേഹം വ്യക്തമാക്കി.</p>
<p>വലിയ കർഷക പ്രക്ഷോഭത്തെ തുടർന്ന് 2021ൽ കേന്ദ്രം റദ്ദാക്കിയ മൂന്ന് കാർഷിക നിയമങ്ങൾ തിരികെ കൊണ്ടുവരണമെന്ന് വാദിച്ചതിന് ആഗസ്റ്റിലും കങ്കണ വിവാദത്തിലായിരുന്നു. പരാമർശത്തിൽ നടിക്കും ബിജെപിക്കുമെതിരെ പ്രതിഷേധം ശക്തമാവുകയും ചെയ്തിരുന്നു. ഇതോടെ കങ്കണയെ തള്ളി പാർട്ടി തന്നെ രം​ഗത്തെത്തുകയും ചെയ്തു.</p>
<p>പാർട്ടിയുടെ പേരിൽനിന്ന് ഇത്തരം പരാമർശങ്ങൾ നടത്താൻ കങ്കണയ്ക്ക് അധികാരമില്ലെന്ന് ബിജെപി വ്യക്തമാക്കി. കങ്കണ പറഞ്ഞത് അവരുടെ വ്യക്തിപരമായ അഭിപ്രായങ്ങൾ മാത്രമാണെന്നും കർഷക നിയമത്തിൽ സർക്കാരിന്റെ കാഴ്ചപ്പാട് ഇതല്ലെന്നും ബിജെപി വക്താവ് സൗരവ് ഭാട്ടിയ പറഞ്ഞു. ഭാവിയിൽ ഇത്തരം പ്രസ്താവനകൾ നടത്തുന്നതിൽ നിന്ന് വിട്ടുനിൽക്കാൻ കങ്കണയ്ക്കു നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. ബിജെപി വക്താവിന്റെ പ്രതികരണത്തിന് പിന്നാലെ താൻ പറഞ്ഞത് തന്റെ വ്യക്തിപരമായ അഭിപ്രായമാണെന്ന് അവകാശപ്പെട്ട് കങ്കണ രം​ഗത്തെത്തിയിരുന്നു.</p>
<p>ഇതിനു മുമ്പും കർഷക പ്രക്ഷോഭത്തിനെതിരായ പരാമർശങ്ങളിലൂടെ വിവാദത്തിലായ ആളാണ് കങ്കണ. 2020-21ലെ കർഷക പ്രക്ഷോഭത്തിനിടെ നിരവധി പേരെ കൊന്ന് മൃതദേഹങ്ങൾ കെട്ടിത്തൂക്കിയെന്നും ബലാത്സംഗങ്ങൾ നടത്തിയെന്നുമുള്ള കങ്കണയുടെ പരാമർശമായിരുന്നു വിവാദമായ മറ്റൊന്ന്. ഉന്നത നേതൃത്വം ശക്തമല്ലായിരുന്നെങ്കിൽ ബംഗ്ലാദേശിൽ എന്ത് സംഭവിച്ചോ അത് ഇവിടെയും സംഭവിക്കുമായിരുന്നു.</p>
<p>കർഷക സമരത്തിൽ മൃതദേഹങ്ങൾ കെട്ടിത്തൂക്കുകയും ബലാത്സംഗം ചെയ്യുകയും ചെയ്തിരുന്നു. കർഷകർക്ക് അനുകൂലമായ നിയമങ്ങൾ പിൻവലിച്ചതോടെ രാജ്യം മുഴുവൻ അമ്പരന്നു. ഇപ്പോഴും ആ കർഷകർ ഇവിടെ തന്നെ തുടരുകയാണ്. നിയമങ്ങൾ റദ്ദാക്കപ്പെടുമെന്ന് അവർ ഒരിക്കലും കരുതിയിരുന്നില്ല. ബംഗ്ലാദേശിലേത് പോലെ നീണ്ട ആസൂത്രണവും ഇവിടെ ഉണ്ടായിരുന്നു. ചൈനയും അമേരിക്കയുമടക്കമുള്ള വിദേശ ശക്തികളുടെ ഗൂഢാലോചനയായിരുന്നു ഇതിന് പിന്നിലെന്നും കങ്കണ പറഞ്ഞിരുന്നു.</p>
<p>2020-21ല്&#x200d; കേന്ദ്രം കൊണ്ടുവന്ന കാര്&#x200d;ഷിക ബില്ലിനെതിരെ പ്രതിഷേധം നടന്നപ്പോഴും കങ്കണ വിവാദ പരാമര്&#x200d;ശം നടത്തിയിരുന്നു. നൂറ് രൂപ കൊടുത്താല്&#x200d; ഏത് സമരത്തിന്റെയും ഭാഗമാവുന്നവരാണ് അതിലെ സ്ത്രീകളെന്ന നടിയുടെ പരാമര്&#x200d;ശം വലിയ വിവാദമായിരുന്നു. പിന്നീട് ഈ പരാമര്&#x200d;ശത്തിന്റെ പേരില്&#x200d; കങ്കണയെ വിമാനത്താവളത്തിലെ സുരക്ഷാ ഉദ്യോഗസ്ഥ മുഖത്തടിച്ചിരുന്നു. വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന ആവശ്യവുമായാണ് 2020 നവംബർ മുതൽ 2021 ഡിസംബർ വരെ കർഷകർ സമരം ചെയ്തത്. ഇതിനു പിന്നാലെ നിയമങ്ങൾ കേന്ദ്രസർക്കാർ പിൻവലിച്ചിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kangana-caught-in-controversy-again-protest-against-reference-to-mahatma-gandhi.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
