<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>counciling &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/counciling/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Mon, 23 Jan 2023 11:20:17 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>counciling &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>വിവാഹപൂര്&#x200d;വ്വ ബോധവല്&#x200d;ക്കരണം</title>
		<link>https://www.chandrikadaily.com/premarital-awareness.html</link>
					<comments>https://www.chandrikadaily.com/premarital-awareness.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 23 Jan 2023 11:19:16 +0000</pubDate>
				<category><![CDATA[Article]]></category>
		<category><![CDATA[columns]]></category>
		<category><![CDATA[News]]></category>
		<category><![CDATA[article]]></category>
		<category><![CDATA[counciling]]></category>
		<category><![CDATA[Premarital]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=234191</guid>

					<description><![CDATA[സമൂഹത്തിന് ആത്യന്തികമായി നന്മ കൈവരുത്തുന്ന എല്ലാറ്റിനെയും ആധുനിക പരിഷ്‌ക്കാരത്തിന്റെ പേരില്&#x200d; പുച്ഛിച്ചു തള്ളുന്ന രീതി ആപല്&#x200d;ക്കരമാണ്.]]></description>
										<content:encoded><![CDATA[<p><strong>പ്രൊഫ. പി.കെ.കെ. തങ്ങള്&#x200d;</strong></p>
<p>പരമാര്&#x200d;ത്ഥവും പരിഹാസവും ഒപ്പത്തിനൊപ്പം ചേര്&#x200d;ത്തി പരിണത പ്രജ്ഞനായ കവി കുഞ്ഞുണ്ണി മാഷ് പാടിപ്പറഞ്ഞതിങ്ങനെ:&#8217; ജനിക്കും നേരം തൊട്ടെന്&#x200d; മകനിംഗ്ലീഷ് പഠിക്കണം; അതിനാല്&#x200d; ഭാര്യതന്&#x200d;പേറങ്ങിഗ്ലണ്ടില്&#x200d; തന്നെയാക്കി.&#8217; ഇംഗ്ലീഷ് ഭ്രമത്തിന്റെ മത്തും മുന്നൊരുക്കത്തിലെ യാഥാര്&#x200d;ത്ഥ്യവും ഇതില്&#x200d; കാണാനാവും. &#8216;കോടതി പിരിഞ്ഞു കാര്യം തോന്നിയിട്ടു ഫലമില്ല&#8217; എന്ന പ്രയോഗത്തിന്റെ വ്യംഗ്യാര്&#x200d;ത്ഥം ഉള്&#x200d;ക്കൊള്ളുന്ന കരുതലും ഇതില്&#x200d; കാണാവുന്നതാണ്. &#8216;മുളയിലറിയാം വിള&#8217; എന്ന മൊഴി യാഥാര്&#x200d;ത്ഥ്യമാവണമെങ്കില്&#x200d; &#8216;മുള&#8217; എന്ന പ്രക്രിയ നടക്കുന്ന അടിമണ്ണ് എങ്ങിനെയുള്ളതായിരിക്കണമെന്നുള്ളതും ചിന്തനീയമാണ്. എല്ലാം കൂടി സംക്ഷിപ്തമായിപ്പറഞ്ഞാല്&#x200d; നിര്&#x200d;മ്മാണ പ്രക്രിയയുടെ അടിത്തറ എപ്രകാരമായിരിക്കണമെന്നതിന്റെ വ്യക്തമായ സൂചന.</p>
<p>ആദ്യ പാഠശാല മാതാവിന്റെ മടിത്തട്ടാണെന്നുള്ളതും, അനുബന്ധമായതും അര്&#x200d;ത്ഥവത്തായതുമായ കണ്ടെത്തലാണ്. &#8216;കൂമ്പില്&#x200d; വളം വെച്ചിട്ടു കാര്യമില്ല&#8217; എന്ന പൊതുശീലും പ്രചാരത്തിലുണ്ട്. എല്ലാം കൂട്ടിച്ചേര്&#x200d;ത്തു പറഞ്ഞാല്&#x200d; ചെന്നെത്താനാവുക സമൂഹ നിര്&#x200d;മ്മാണത്തിന്റെ അടിത്തറഭദ്രമായിരിക്കണമെന്ന സുവ്യക്തമായ ആശയത്തിലാണ്. അനഭിലഷണീയമായ കാഴ്ചപ്പാടുകള്&#x200d;ക്കും, ആശയാദര്&#x200d;ശങ്ങള്&#x200d;ക്കും, പ്രവര്&#x200d;ത്തനജീവിത ശൈലികള്&#x200d;ക്കും അടിമപ്പെടുന്നതിന് മുമ്പായി ഇളം തലമുറക്ക് നല്ല വഴിയും വെളിച്ചവും ഊര്&#x200d;ജ്ജവും നല്&#x200d;കി സുരക്ഷിതമാക്കുകയെന്നതാണ് മുതിര്&#x200d;ന്ന തലമുറയുടെ കര്&#x200d;ത്തവ്യം.</p>
<p>മതില്&#x200d;കെട്ടിത്തിരിച്ചുള്ള വളപ്പുകളില്&#x200d; നിലകൊള്ളുന്ന കൂറ്റന്&#x200d; കെട്ടിടങ്ങളിലെ മുറികള്&#x200d; മാത്രമല്ല പാഠശാല. ശൈശവം തൊട്ട് ജീവിക്കാനിടവരുന്ന ഇടങ്ങളുടെ പരിസരം മുഴുവന്&#x200d; പാഠശാലയായിക്കാണണം. മുതിര്&#x200d;ന്നവരെക്കാള്&#x200d; കൂടുതല്&#x200d; കാഴ്ചകളില്&#x200d; ആകൃഷ്ടരാവുക കുട്ടികളാണ്. വര്&#x200d;ണ്ണാഭമായ കാഴ്ചകളും മധുരമായ സ്വരങ്ങളും അവരെ ഹഠാതാകര്&#x200d;ഷിക്കും. എന്നാല്&#x200d; ആ ദൃശ്യങ്ങളിലെയും സ്വരങ്ങളിലെയും ശരിയായ അര്&#x200d;ത്ഥവും പൊരുളും മനസ്സിലാക്കാന്&#x200d; പ്രാപ്തരായിരിക്കില്ലല്ലോ കൊച്ചുകുട്ടികള്&#x200d;. അവിടെയാണ് മുതിര്&#x200d;ന്നവരുടെ അഥവാ രക്ഷിതാക്കളുടെ പ്രസക്തി.</p>
<p>കുഞ്ഞുങ്ങള്&#x200d; അനഭിലണീയമായവ കാണാനും കേള്&#x200d;ക്കാനുമുള്ള അവസരം ഒഴിവാക്കുക. ബഹുസ്വരസമൂഹത്തില്&#x200d; അതിന് ഉദ്ദേശിക്കുന്ന വിധം സാധിക്കാതെ വരുമ്പോള്&#x200d; വകതിരിവ് നല്&#x200d;കേണ്ടത് രക്ഷിതാക്കളുടെ കടമയാണ്. ആ കടമ നിര്&#x200d;വ്വഹിക്കാന്&#x200d; അവര്&#x200d;ക്ക് കഴിയണമെങ്കില്&#x200d; അതിനുള്ള അറിവും കഴിവും അപ്പോള്&#x200d; വില കൊടുത്ത് വാങ്ങാന്&#x200d; കിട്ടുന്നതല്ല, മറിച്ച് അവയെല്ലാം നേരത്തേ ആര്&#x200d;ജ്ജിച്ചുവെച്ചിട്ടുള്ളതാവണം. അതായത് മാതാപിതാക്കള്&#x200d; ഉല്&#x200d;ബുദ്ധരായിരിക്കണം എന്നു സാരം. മറ്റാര്&#x200d;ക്കാണ് കുഞ്ഞുങ്ങളുടെ മേല്&#x200d; രക്ഷിതാക്കളേക്കാള്&#x200d; കൂടുതല്&#x200d; സ്വാധീനമുണ്ടാവുക.</p>
<p>ജനിക്കും നേരം തൊട്ട് ഏല്&#x200d;ക്കുന്ന ചൂടും ചൂരും, കാഴ്ചയും കേള്&#x200d;വിയുമെല്ലാം മാതാവിന്റെയും പിതാവിന്റെയുമല്ലേ. അതിനെല്ലാം ശേഷം എത്രയോ വര്&#x200d;ഷങ്ങള്&#x200d; കഴിഞ്ഞല്ലേ കുഞ്ഞുങ്ങള്&#x200d; ഗുരുസന്നിധിയിലേക്ക് എത്തിപ്പെടുന്നുള്ളൂ. എന്നാല്&#x200d; തന്നെയും മാതാവിനും പിതാവിനും പകരക്കാരനാവാന്&#x200d; അവര്&#x200d;ക്ക് കഴിയുന്നതുമല്ലല്ലോ. മാതാവിന്റെ മടിത്തട്ടാണ് ആദ്യ പാഠശാല എന്ന അദ്ധ്യാപനം വളരെ അര്&#x200d;ത്ഥപൂര്&#x200d;ണ്ണമാണ്. വെറും ശാരീരിക വളര്&#x200d;ച്ചയുടെ ഉത്തരവാദിത്തം മാത്രമല്ല മാതാപിതാക്കള്&#x200d;ക്കുള്ളത്. പ്രവാചകന്&#x200d; പഠിപ്പിച്ചതനുസരിച്ച് മാനസികവും ധിഷണാപരവുമായിട്ടുള്ള എല്ലാവിധ മാര്&#x200d;ഗദര്&#x200d;ശനങ്ങളുടെയും അടിത്തറ മാതാവും പിതാവുമാണ്. തലമുറകള്&#x200d; നന്നാവുന്നതിന്റെയും ചീത്തയാവുന്നതിന്റെയും പൂര്&#x200d;ണ്ണ ഉത്തരവാദികള്&#x200d; രക്ഷിതാക്കളാണ്. അക്കാരണത്താലാണല്ലോ, അന്ത്യനാളില്&#x200d; നരകത്തിലേക്ക് എറിയപ്പെടാന്&#x200d; പോകുന്ന ചെറുപ്പക്കാരന്&#x200d;, &#8216;ഞാന്&#x200d; വഴി പിഴച്ചുപോയതിന് കാരണം ഞാനല്ല, അതാ നില്&#x200d;ക്കുന്നു എന്റെ മാതാപിതാക്കള്&#x200d;, അവരെ പിടിച്ചോളൂ; ശരിതെറ്റുകളോ സന്മാര്&#x200d;ഗമോ ഒന്നും എനിക്ക് പഠിപ്പിച്ചു തരാത്തവരാണവര്&#8217; എന്ന് ആക്രോശിക്കുമെന്നാണ് പ്രാവാചകന്&#x200d; മനസ്സിലാക്കിത്തന്നിട്ടുള്ളത്.</p>
<p>ആധുനിക കാലഘട്ടത്തില്&#x200d;, നവീന ജീവിതക്രമത്തില്&#x200d; രക്ഷിതാക്കള്&#x200d; പഠനത്തിന്റെയും പരിശീലനത്തിന്റെയും പ്രവര്&#x200d;ത്തനങ്ങളുടെയും മാതൃകയായി ഔദ്യോഗിക വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അദ്ധ്യാപകരെ ചൂണ്ടിക്കാണിക്കുമ്പോഴും രക്ഷിതാക്കള്&#x200d; സുരക്ഷിതരല്ല. കാരണം മാതാപിതാക്കള്&#x200d; പാകിയ അടിത്തറ മേല്&#x200d; മാത്രമാണ് ഗുരുനാഥന്&#x200d; &#8216;നിര്&#x200d;മ്മാണം&#8217; നിര്&#x200d;വ്വഹിക്കുന്നത്. &#8216;അവന്&#x200d; ചെറിയ കുട്ടിയല്ലെ, കളിച്ചുവളരട്ടെ&#8217;യെന്ന സ്‌നേഹമസൃണമായ സമീപനം തെറ്റെന്ന് പറയുന്നില്ല. പക്ഷെ കുഞ്ഞുപ്രായത്തില്&#x200d; കിട്ടേണ്ടുന്ന യഥാര്&#x200d;ത്ഥമായ വളര്&#x200d;ച്ചക്കുള്ള വെള്ളവും വളവും രക്ഷിതാവായ താന്&#x200d; യഥാവിധി നല്&#x200d;കുന്നുണ്ടോ, തദടിസ്ഥാനത്തില്&#x200d; തന്നെയാണോ കുഞ്ഞിന്റെ വളര്&#x200d;ച്ചയും രീതികളുമെന്ന നിരന്തര അവലോകനവും വിലയിരുത്തലും മാതാപിതാക്കള്&#x200d; നടത്തിയേ പറ്റൂ.</p>
<p>തലമുറകളിലേക്ക് പകര്&#x200d;ന്നുകിട്ടേണ്ടുന്ന ബുദ്ധിക്ഷമതയും കര്&#x200d;മ്മകുശലതയും നവജാതശിശുക്കളില്&#x200d; നാമ്പിടണമെങ്കില്&#x200d;, ആധുനിക കാലഘട്ടത്തില്&#x200d; &#8216;മടിത്തട്ടില്&#8217; നിന്നെന്ന ആശയത്തില്&#x200d; നിന്നും വ്യത്യസ്തമായി &#8216;ഗര്&#x200d;ഭപാത്ര&#8217;ത്തില്&#x200d; നിന്നുതന്നെ അതിനു തുടക്കം കുറിക്കേണ്ടതുണ്ട്. അങ്ങിനെ വരുമ്പോള്&#x200d; നമ്മുടെ ചിന്ത ചെന്നെത്തുന്നത് മാതാവിന്റെ തദ്വിഷയകമായ പ്രഥമ സ്ഥാനത്തിലേക്കാണ് ഗര്&#x200d;ഭാവസ്ഥയില്&#x200d; മാതാവിന്റെ മാനസികാവസ്ഥ, ജീവിത ഭക്ഷണശൈലികള്&#x200d;, വികാര വിചാരങ്ങള്&#x200d;, സ്വപ്‌നങ്ങള്&#x200d;, ആകുലതകള്&#x200d;, പ്രയാസങ്ങള്&#x200d; എന്നിവയില്&#x200d; നിന്നെല്ലാമുണ്ടാകുന്ന അനുരണനങ്ങള്&#x200d; ഗര്&#x200d;ഭസ്ഥ ശിശുവിനെ സ്വാധീനിക്കുന്നതോ ബാധിക്കുന്നതോ ആയിരിക്കും. ഇവിടെ നാം കാണുന്നത് ഗര്&#x200d;ഭാശയത്തെ പുതുതലമുറയുടെ ആദ്യപാഠശാലയായിട്ടാണ്. ഈ ശരിയായ ബോധം ഗര്&#x200d;ഭിണിയായ സ്ത്രീക്ക് ഉണ്ടെങ്കില്&#x200d; തുടര്&#x200d;ന്നും ശിശു പിറവിയെടുക്കുന്ന നേരംതൊട്ട് ഓരോ നിമിഷവും മാതാവെന്ന ആദ്യ പാഠശാലയില്&#x200d; നിന്നും സ്പര്&#x200d;ശനത്തിലൂടെയും, സ്വരത്തിലൂടെയും, മുലപ്പാല്&#x200d; മാധുര്യത്തിലൂടെയും നിറങ്ങളിലൂടെയും, താരാട്ടിന്റെ മാധുര്യത്തിലൂടെയും മാതാവ് കുഞ്ഞിന് മുന്നേറ്റ പാത കാണിച്ചുകൊടുക്കുകയാണ്. തുടര്&#x200d;ന്ന് ശിശുവിന്റെ വളര്&#x200d;ച്ചക്കും പ്രായത്തിനും അനുസരിച്ചുള്ള ക്രമാനുക്രമമായ വികാസത്തിന് കുഞ്ഞ് സജ്ജമായിക്കൊണ്ടിരിക്കും.</p>
<p>ഓടിച്ചാടി നടക്കാനുള്ള ഘട്ടമെത്തുമ്പോള്&#x200d; തദനുസൃതമായി വഴികാണിക്കലും മാതാവിന്റെ ചുമതലയില്&#x200d;പെട്ടതുതന്നെ; കൂടെ പിതാവിന്റെയും. ഇതെല്ലാം നേരാം വണ്ണം സാധിതമാവണമെങ്കില്&#x200d; ഈയൊരവസ്ഥയില്&#x200d; എത്തിച്ചേരുന്നതിനു മുമ്പുതന്നെ മാതാവ് പൂര്&#x200d;ണ്ണമായും ഉല്&#x200d;ബുദ്ധയായിരിക്കണം. എങ്കില്&#x200d; മാത്രമേ ബോധപൂര്&#x200d;വ്വം ആവശ്യവും അനാവശ്യവും, ശരിയും തെറ്റും തിരിച്ചറിഞ്ഞ് കുഞ്ഞിന് ശരിയായ വളര്&#x200d;ച്ചാവഴി കാണിച്ചു കൊടുക്കാന്&#x200d; മാതാവിന് കഴിയുകയുള്ളൂ. ഇവിടെയാണ് യുവതീയുവാക്കള്&#x200d;ക്ക് വിവാഹത്തിന് മുമ്പ് ശരിയായ രീതിയിലുള്ള ബോധവല്&#x200d;ക്കരണത്തിന്റെ പ്രസക്തി. ഈദൃശമായി മുന്&#x200d;കാലങ്ങളില്&#x200d; ജാതിമതഭേദമന്യേ എല്ലാ വിഭാഗങ്ങളിലും വേദപഠനത്തിലൂടെയും പ്രവാചക അദ്ധ്യാപനങ്ങളിലൂടെയും തലമുറകള്&#x200d;ക്ക് ബോധവല്&#x200d;ക്കരണം, പരിഷ്‌കൃതരീതിയിലല്ലെങ്കിലും നടത്തിപ്പോന്നിരുന്നു. എന്നാല്&#x200d; കാലം പിന്നിടുന്നതിനനുസരിച്ച് ഇത്തരം രീതികള്&#x200d; അവജ്ഞയോടെ തള്ളപ്പെടുകയാണ്.</p>
<p>യുവതീയുവാക്കള്&#x200d;ക്ക് വിവാഹകുടുംബജീവിതത്തിന്റെ അടിസ്ഥാന മൂല്യങ്ങളെക്കുറിച്ചുള്ള കണിശമായ ബോധവല്&#x200d;ക്കരണം ഔദ്യോഗികമായിത്തന്നെ കോളജ് യൂണിവേഴ്‌സിറ്റി തലങ്ങളില്&#x200d; നടപ്പില്&#x200d; വരുത്തേണ്ടത് അത്യാവശ്യമാണ്. പാശ്ചാത്യനാടുകളിലെ ശൈലികളും ജീവിതരീതിയും വിഭിന്നമാണെങ്കിലും അവരുടെ വിദ്യാഭ്യാസക്രമത്തിന്റെ ഭാഗമായി ഇത്തരം ബോധവല്&#x200d;ക്കരണരീതികള്&#x200d; പാഠ്യപദ്ധതിയില്&#x200d; തന്നെ ഉള്&#x200d;ക്കൊള്ളിച്ചിരിക്കുന്നു. സമൂഹത്തിന് ആത്യന്തികമായി നന്മ കൈവരുത്തുന്ന എല്ലാറ്റിനെയും ആധുനിക പരിഷ്‌ക്കാരത്തിന്റെ പേരില്&#x200d; പുച്ഛിച്ചു തള്ളുന്ന രീതി ആപല്&#x200d;ക്കരമാണ്.</p>
<p>സ്‌കൂള്&#x200d; തലം തൊട്ടുതന്നെ കുടുംബജീവിതം, കുടുംബ ഭദ്രത, സമൂഹ നന്മ, മാനവികത മുതല്&#x200d; മനുഷ്യനന്മ ഉറപ്പു നല്&#x200d;കുന്ന മൂല്യബോധന ക്ലാസുകള്&#x200d; നടപ്പില്&#x200d; വരുത്തേണ്ടതാണ്. മേല്&#x200d;ത്തട്ടില്&#x200d; മാത്രം പണിയെടുത്തേണ്ടതുകൊണ്ടായില്ല, പരിവര്&#x200d;ത്തനപ്രവര്&#x200d;ത്തനങ്ങള്&#x200d; അടിത്തട്ടുമുതല്&#x200d; പ്രാവര്&#x200d;ത്തികമാക്കിയാലേ ഫലപ്രദമാവുകയുള്ളൂ. ലോകത്തെവിടെയും പുതുതലമുറയെ ഉള്&#x200d;ക്കൊള്ളുന്ന വേദി വിദ്യാഭ്യാസമേഖലയാണ്. അതിനാല്&#x200d; സമൂഹത്തിന് ഗുണകരമായിട്ടുള്ള ഏത് മുന്നേറ്റത്തിനും നിലവിലുള്ളതില്&#x200d; ഏറ്റവും പ്രായോഗികമായ ബോധവല്&#x200d;ക്കരണ യത്‌നത്തിനും നാം ഉപയോഗപ്പെടുത്തേണ്ടത് ആ വേദിയാണ്. അടുത്ത തലമുറക്ക് പ്രയോജനപ്രദമാവേണ്ടുന്ന കാര്യങ്ങള്&#x200d;ക്ക് പ്രാരംഭം കുറിക്കേണ്ടത് ഈ തലമുറയുടെ ചുമതലയാണ്. കൈയിലല്ല, തലയില്&#x200d; കാര്യമായൊന്നുമില്ലാതെ കുടുംബജീവിതത്തിലേക്കെടുത്ത് ചാടുന്നേടത്താണ് താളപ്പിഴകളും തകര്&#x200d;ച്ചയും പാഞ്ഞെത്തുക.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/premarital-awareness.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വഴിതെറ്റി സഞ്ചരിച്ച് കൊണ്ടിരിക്കുന്ന പെണ്‍കുട്ടികള്‍ക്ക് കൗണ്‍സിലിങ് നടത്തി തന്റെ ജീവിതം പാഴായിയെന്ന് സുഗതകുമാരി</title>
		<link>https://www.chandrikadaily.com/sugada-kumari-jbnajdfvhan.html</link>
					<comments>https://www.chandrikadaily.com/sugada-kumari-jbnajdfvhan.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 01 Jul 2017 14:31:27 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[counciling]]></category>
		<category><![CDATA[girls]]></category>
		<category><![CDATA[sugada kumari]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=34217</guid>

					<description><![CDATA[കോഴിക്കോട്: പെണ്‍കുട്ടികള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സുഗത കുമാരി. തോന്നിയതുപോലെ ജീവിക്കുന്നതാണ് സ്ത്രീ സ്വാതന്ത്ര്യമെന്ന് വിചാരിക്കുന്ന ഒരുതലമുറയാണ് ഇവിടെ വളര്‍ന്ന് വരുന്നതെന്നും, വഴിതെറ്റി സഞ്ചരിക്കുന്ന ഇത്തരക്കാര്‍ക്ക് കൗണ്‍സലിംഗ് നടത്തി തന്റെ ജീവിതം പാഴായിക്കൊണ്ടിരിക്കുന്നുവെന്നും കവയിത്രി സുഗതകുമാരി. തിരുവനന്തപുരത്ത് &#8216;അമ്മ അറിയാന്‍&#8217; എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയായിരുന്നു സുഗതകുമാരിയുടെ പ്രസ്താവന. വഴിതെറ്റി സഞ്ചരിച്ച് കൊണ്ടിരിക്കുന്ന പെണ്‍കുട്ടികള്‍ക്ക് കൗണ്‍സിലിങ് നടത്തി തന്റെ ജീവിതം പാഴായിക്കൊണ്ടിരിക്കുകയാണ്. തങ്ങള്‍ക്ക് ഇഷ്ടമുള്ളത് ചെയ്യും എന്നാണ് പെണ്‍കുട്ടികള്‍ പറയുന്നത്, സുഗത കുമാരി പറയുന്നു. &#8216;പതിനഞ്ച് കുട്ടികളെങ്കിലും [&#8230;]]]></description>
										<content:encoded><![CDATA[<p>കോഴിക്കോട്: പെണ്&#x200d;കുട്ടികള്&#x200d;ക്കെതിരെ രൂക്ഷ വിമര്&#x200d;ശനവുമായി സുഗത കുമാരി. തോന്നിയതുപോലെ ജീവിക്കുന്നതാണ് സ്ത്രീ സ്വാതന്ത്ര്യമെന്ന് വിചാരിക്കുന്ന ഒരുതലമുറയാണ് ഇവിടെ വളര്&#x200d;ന്ന് വരുന്നതെന്നും, വഴിതെറ്റി സഞ്ചരിക്കുന്ന ഇത്തരക്കാര്&#x200d;ക്ക് കൗണ്&#x200d;സലിംഗ് നടത്തി തന്റെ ജീവിതം പാഴായിക്കൊണ്ടിരിക്കുന്നുവെന്നും കവയിത്രി സുഗതകുമാരി. തിരുവനന്തപുരത്ത് &#8216;അമ്മ അറിയാന്&#x200d;&#8217; എന്ന സെമിനാര്&#x200d; ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയായിരുന്നു സുഗതകുമാരിയുടെ പ്രസ്താവന.<br />
വഴിതെറ്റി സഞ്ചരിച്ച് കൊണ്ടിരിക്കുന്ന പെണ്&#x200d;കുട്ടികള്&#x200d;ക്ക് കൗണ്&#x200d;സിലിങ് നടത്തി തന്റെ ജീവിതം പാഴായിക്കൊണ്ടിരിക്കുകയാണ്. തങ്ങള്&#x200d;ക്ക് ഇഷ്ടമുള്ളത് ചെയ്യും എന്നാണ് പെണ്&#x200d;കുട്ടികള്&#x200d; പറയുന്നത്, സുഗത കുമാരി പറയുന്നു.</p>
<p>&#8216;പതിനഞ്ച് കുട്ടികളെങ്കിലും ഇങ്ങനെ എന്നോട് പറഞ്ഞിട്ടുണ്ട്. ഒരു ബാങ്ക് ഓഫീസര്&#x200d; ഒരു ദിവസം എന്റടുത്തു വന്നു സങ്കടത്തോടെ പറഞ്ഞു. കോളേജില്&#x200d; പഠിക്കുന്ന മകള്&#x200d; എന്നും വൈകിയേ വീട്ടിലെത്തുകയുള്ളൂ. ശാസിച്ചിട്ടും രക്ഷയില്ല. ഒരു ദിവസം രാത്രി അവള്&#x200d; വന്നതേയില്ല. പത്ത് ദിവസം കഴിഞ്ഞ് ഒരു ദിവസം രാവിലെ വീട്ടില്&#x200d; വന്നുകയറി. മുഷിഞ്ഞുനാറിയ നിലയിലായിരുന്നു. അവള്&#x200d; നേരെ ബാത്ത് റൂമിലേക്ക് പോയി. കുളിച്ച് പുതിയ വസ്ത്രമണിഞ്ഞു വന്നു. മാതാപിതാക്കള്&#x200d; ശിലപോലെ നിന്നുപോയി.&#8221; സുഖലോലുപതയില്&#x200d;പ്പെട്ട് പെണ്&#x200d;കുട്ടികള്&#x200d; അതിനൊപ്പം നീന്തുകയാണെന്നും സുഗതകുമാരി പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/sugada-kumari-jbnajdfvhan.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
