<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>couple &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/couple/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Mon, 15 Dec 2025 09:28:37 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>couple &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>മകനെ കാണാന്‍ ജയിലിലേക്ക് കഞ്ചാവുമായെത്തി; ദമ്പതികളടക്കം മൂന്ന് പേര്‍ പിടിയില്‍</title>
		<link>https://www.chandrikadaily.com/ganja-came-jail-to-see-his-son-three-people-including-a-couple-have-been-arrested.html</link>
					<comments>https://www.chandrikadaily.com/ganja-came-jail-to-see-his-son-three-people-including-a-couple-have-been-arrested.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Mon, 15 Dec 2025 09:27:14 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[arrested]]></category>
		<category><![CDATA[couple]]></category>
		<category><![CDATA[ganja]]></category>
		<category><![CDATA[including]]></category>
		<category><![CDATA[jail]]></category>
		<category><![CDATA[son]]></category>
		<category><![CDATA[Threepeople]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=368842</guid>

					<description><![CDATA[പ്രവേശന കവാടത്തില്‍ കെഎസ്ഐഎസ്എഫ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് ജീന്‍സിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ കഞ്ചാവ് കണ്ടെത്തിയത്.]]></description>
										<content:encoded><![CDATA[<p>മൈസൂരു: മൈസൂരു സെന്&#x200d;ട്രല്&#x200d; ജയിലിനുള്ളില്&#x200d; കഞ്ചാവ് എത്തിക്കാന്&#x200d; ശ്രമിച്ച കേസില്&#x200d; ദമ്പതികളടക്കം മൂന്ന് പേരെ മാണ്ഡി പോലീസ് അറസ്റ്റ് ചെയ്തു. മൈസുരു സ്വദേശികളായ ഉമേഷ്, ഭാര്യ രൂപ എന്നിവരാണ് ആദ്യം പിടിയിലായത്. ഇവരുടെ മകനും വിചാരണത്തടവുകാരനുമായ ആകാശിന് നല്&#x200d;കാനായാണ് കഞ്ചാവ് ജയിലിലേക്ക് കടത്താന്&#x200d; ശ്രമിച്ചതെന്ന് പോലീസ് വ്യക്തമാക്കി.</p>
<p>ഡിസംബര്&#x200d; 12ന് മകനെ കാണാനും വസ്ത്രങ്ങള്&#x200d; നല്&#x200d;കാനും ദമ്പതികള്&#x200d; ജയിലിലെത്തിയിരുന്നു. പ്രവേശന കവാടത്തില്&#x200d; കെഎസ്ഐഎസ്എഫ് ഉദ്യോഗസ്ഥര്&#x200d; നടത്തിയ പരിശോധനയിലാണ് ജീന്&#x200d;സിനുള്ളില്&#x200d; ഒളിപ്പിച്ച നിലയില്&#x200d; കഞ്ചാവ് കണ്ടെത്തിയത്. കാര്&#x200d;ബണ്&#x200d; പേപ്പറില്&#x200d; പൊതിഞ്ഞ് ആറ് പ്ലാസ്റ്റിക് പാക്കറ്റുകളിലായാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്.</p>
<p>ജയില്&#x200d; ചീഫ് സൂപ്രണ്ടിന്റെ ഓഫീസില്&#x200d; നിന്ന് പുറത്തിറക്കിയ പ്രസ്താവന പ്രകാരം, പ്രതികള്&#x200d; കഞ്ചാവ് ജയിലിനുള്ളിലേക്ക് കടത്താന്&#x200d; ശ്രമിച്ചതായി സ്ഥിരീകരിച്ചു. എന്&#x200d;ഡിപിഎസ് ആക്ട്, ജയില്&#x200d; ആക്ട് എന്നീ വകുപ്പുകള്&#x200d; പ്രകാരമാണ് ഉമേഷ്, രൂപ എന്നിവര്&#x200d;ക്കെതിരെ കേസ് രജിസ്റ്റര്&#x200d; ചെയ്തത്.</p>
<p>ചോദ്യം ചെയ്യലില്&#x200d;, മധു എന്നയാളുടെ മകനായ സുരേഷ് എം ആണ് കഞ്ചാവ് ജയിലിലെത്തിക്കാന്&#x200d; ആവശ്യപ്പെട്ടതെന്ന് രൂപ മൊഴി നല്&#x200d;കി. സുരേഷ്, ആകാശിന്റെ സുഹൃത്താണെന്നും പോലീസ് പറഞ്ഞു. തുടര്&#x200d;ന്ന് സുരേഷ് എംനെയും മാണ്ഡി പോലീസ് അറസ്റ്റ് ചെയ്തു. കഞ്ചാവ് എവിടെ നിന്നാണ് ലഭിച്ചതെന്നതടക്കം വിശദമായി അന്വേഷിക്കുന്നതിനായി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചതായി പോലീസ് അറിയിച്ചു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/ganja-came-jail-to-see-his-son-three-people-including-a-couple-have-been-arrested.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അമ്പലത്തിലെ ഉത്സവം കൂടാനെത്തി; മറ്റൊരു ആണ്‍ സുഹൃത്തുണ്ടെന്ന സംശയം ജീവനെടുത്തു</title>
		<link>https://www.chandrikadaily.com/temple-festival-nears-suspicion-of-having-another-boyfriend-leads-to-suicide.html</link>
					<comments>https://www.chandrikadaily.com/temple-festival-nears-suspicion-of-having-another-boyfriend-leads-to-suicide.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Wed, 10 Dec 2025 14:28:50 +0000</pubDate>
				<category><![CDATA[crime]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[couple]]></category>
		<category><![CDATA[gril]]></category>
		<category><![CDATA[murder case]]></category>
		<category><![CDATA[police]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=367963</guid>

					<description><![CDATA[പെണ്‍കുട്ടിക്ക് മറ്റൊരു ആണ്‍ സുഹൃത്തുണ്ടെന്ന സംശയത്തില്‍ അലന്‍ കല്ലുകൊണ്ട് തലയ്ക്ക് അടിച്ചു കൊല്ലുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്]]></description>
										<content:encoded><![CDATA[<div class="arr--story-page-card-wrapper">
<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">
<div class="arrow-component arr--text-element text-m_textElement__e3QEt text-m_dark__1TC18 " data-test-id="text">
<p>കൊച്ചി: മലയാറ്റൂരിലെ 19കാരി ചിത്രപ്രിയയുടെ കൊലപാതകത്തിന് കാരണം സംശയമെന്ന് പൊലീസ്. പെണ്&#x200d;കുട്ടിക്ക് മറ്റൊരു ആണ്&#x200d; സുഹൃത്തുണ്ടെന്ന സംശയത്തില്&#x200d; അലന്&#x200d; കല്ലുകൊണ്ട് തലയ്ക്ക് അടിച്ചു കൊല്ലുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. മദ്യ ലഹരിയിലായിരുന്നു കൊലപാതകമെന്നും പൊലീസ് വ്യക്തമാക്കി.</p>
</div>
</div>
<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">
<div id="widget-inreads_1x1-9e12af49-c765-43da-8ce7-8a3e44091046" class="app-ad app-ad--story-horizontal widget-m__widget__bUJP1" data-test-id="widget">സംഭവത്തില്&#x200d; ആണ്&#x200d; സുഹൃത്ത് അലന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. ചിത്രപ്രിയയുടെ തലയില്&#x200d; ഒന്നിലേറെ ഭാഗത്ത് ഗുരുതര പരിക്കേറ്റിട്ടുണ്ടെന്നും ആന്തരിക രക്തസ്രാവവും മരണ കാരണത്തിന് ഇടയാക്കിയെന്നും പോസ്റ്റ് മോര്&#x200d;ട്ടത്തില്&#x200d; കണ്ടെത്തി. കാലടി ടൗണില്&#x200d; ചെറിയ ജോലികള്&#x200d; ചെയ്യുന്ന വ്യക്തിയാണ് 21കാരനായ അലന്&#x200d;. സിസിടിവിയില്&#x200d; മറ്റ് രണ്ട് യുവാക്കളുടെ കൂടി ദൃശ്യങ്ങള്&#x200d; ലഭിച്ചില്ലെങ്കിലും അവര്&#x200d;ക്ക് കൊലപാതകവുമായി ബന്ധമില്ലെന്നാണ് പ്രാഥമിക നിഗമനം.</div>
</div>
</div>
<div class="arr--story-page-card-wrapper">
<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">
<div class="arrow-component arr--text-element text-m_textElement__e3QEt text-m_dark__1TC18 " data-test-id="text">
<p>ശനിയാഴ്ച മുതല്&#x200d; കാണാതായ പെണ്&#x200d;കുട്ടിയെ ഇന്നലെ വൈകീട്ടാണ് മരിച്ച നിലയില്&#x200d; കണ്ടെത്തിയത്. മലയാറ്റൂര്&#x200d; മുണ്ടങ്ങാമറ്റം തുരുത്തിപ്പറമ്പില്&#x200d; ഷൈജുവിന്റെ മകളായ 19കാരിയായ ചിത്രപ്രിയ ബംഗളൂരുവില്&#x200d; ഏവിയേഷന്&#x200d; വിദ്യാര്&#x200d;ഥിനിയാണ്. അമ്പലത്തിലെ ഉത്സവം കൂടാനാണ് ചിത്രപ്രിയ ബംഗളൂരുവില്&#x200d; നിന്ന് മലയാറ്റൂരിലെത്തിയത്. എന്നാല്&#x200d; ശനിയാഴ്ച വൈകീട്ട് മുതല്&#x200d; ചിത്രപ്രിയയെ കാണാതായി. കടയിലേക്ക് പോവുകയാണെന്ന് പറഞ്ഞാണ് ചിത്രപ്രിയ വീട്ടില്&#x200d; നിന്ന് ഇറങ്ങിയത്. പിന്നീട് കാണാതാവുകയായിരുന്നു.</p>
<p>മകളെ കാണാതായതോടെ വീട്ടുകാര്&#x200d; കാലടി പൊലീസിന് പരാതി നല്&#x200d;കി. കാണാതായ സംഭവത്തില്&#x200d; പൊലീസ് കേസെടുത്ത് അന്വേഷണം തുടരുന്നതിനിടെ അലനെ വിളിപ്പിച്ചു മൊഴി എടുത്തിരുന്നു. മൊഴിയെടുത്തശേഷം അലനെ വിട്ടയക്കുകയായിരുന്നു. അതിനിടെയാണ് ഇന്നലെ വൈകീട്ട് നാല് മണിയോടെ നാടിനെ നടുക്കി മലയാറ്റൂര്&#x200d; നക്ഷത്ര തടാകത്തിനരികില്&#x200d; ഒഴിഞ്ഞ പറമ്പില്&#x200d; ചിത്രപ്രിയയുടെ മൃതദേഹം കണ്ടെത്തുന്നത്. തലയ്ക്ക് ആഴത്തില്&#x200d; അടിയേറ്റതായി പൊലീസിന്റെ മൃതദേഹ പരിശോധനയില്&#x200d; തന്നെ വ്യക്തമായിരുന്നു.</p>
<p>ശരീരത്തില്&#x200d; മുറിപാടുകളും കണ്ടെത്തിയത്തോടെ കൊലപാതകമെന്ന് ഉറപ്പിച്ച് പൊലീസ് അന്വേഷണം ഊര്&#x200d;ജ്ജിതമാക്കുകയായിരുന്നു. ചിത്രപ്രിയയും ആണ്&#x200d;സുഹൃത്ത് അലനും ഒരുമിച്ച് മലയാറ്റൂര്&#x200d; ജംഗ്ഷന്&#x200d; വഴി ബൈക്കില്&#x200d; പോകുന്ന സിസിടിവി ദൃശ്യവും ഇതിനിടെ പൊലീസിന് ലഭിച്ചു. ഇതോടെ നേരത്തെ മൊഴിയെടുത്ത് വിട്ടയച്ച അലനെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്തതോടെ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നുവെന്നും പൊലീസ് അറിയിച്ചു.</p>
</div>
</div>
</div>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/temple-festival-nears-suspicion-of-having-another-boyfriend-leads-to-suicide.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വിവാഹ ദിവസം വധുവിന് വാഹനാപകടത്തില്‍ പരിക്ക്; ആശുപത്രിയില്‍ എത്തി താലികെട്ടി വരന്‍</title>
		<link>https://www.chandrikadaily.com/bride-injured-in-car-accident-on-wedding-day-groom-reaches-hospital-and-ties-her-up.html</link>
					<comments>https://www.chandrikadaily.com/bride-injured-in-car-accident-on-wedding-day-groom-reaches-hospital-and-ties-her-up.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Fri, 21 Nov 2025 14:16:15 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[ALAPPUZHA]]></category>
		<category><![CDATA[couple]]></category>
		<category><![CDATA[hospital]]></category>
		<category><![CDATA[Marriage]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=364674</guid>

					<description><![CDATA[തണ്ണീര്‍മുക്കത്തുള്ള ബ്യൂട്ടിഷന്റെ അടുത്തുപോയി മടങ്ങും വഴി ആവണി സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെടുകയായിരുന്നു]]></description>
										<content:encoded><![CDATA[<p>ആലപ്പുഴ: വിവാഹ ദിവസം വധുവിന് വാഹനാപകടത്തില്&#x200d; പരിക്കേറ്റു. വരന്&#x200d; ആശുപത്രിയില്&#x200d; എത്തി താലികെട്ടി. ആലപ്പുഴയിലാണ് സംഭവം. തുമ്പോളി സ്വദേശികളായ ഷാരോണും ആവണിയും തമ്മിലായിരുന്നു വിവാഹം. തണ്ണീര്&#x200d;മുക്കത്തുള്ള ബ്യൂട്ടിഷന്റെ അടുത്തുപോയി മടങ്ങും വഴി ആവണി സഞ്ചരിച്ച വാഹനം അപകടത്തില്&#x200d;പ്പെടുകയായിരുന്നു. ആവണിക്കൊപ്പമുണ്ടായിരുന്ന മൂന്ന് പേര്&#x200d;ക്കും പരിക്കേറ്റിരുന്നു.</p>
<div class="wp-block-sbt-block-adblock detail-ad">
<div id="div-gpt-ad-1754290870402-0">ഒരുഘട്ടത്തില്&#x200d; വിവാഹം മുടങ്ങുമെന്നു കരുതിയിരുന്നു. എന്നാല്&#x200d; ആവണിയുടെ പരിക്ക് ഗുരുതരമല്ലാത്തതിനാല്&#x200d; വിവാഹം നടത്താന്&#x200d; തീരുമാനിക്കുകയായിരുന്നു. ഷാരോണ്&#x200d; ആശുപത്രിയില്&#x200d; എത്തി ആവണിക്ക് താലി കെട്ടി. മണ്ഡപത്തില്&#x200d; വിവാഹസദ്യയും ഒരുക്കി.</div>
</div>
<div>
<p>ആലപ്പുഴ ശക്തി ഓഡിറ്റോറിയത്തില്&#x200d; ഇന്ന് ഉച്ചയ്ക്ക് 12.12നും 12.25 നും മധ്യേയായിരുന്നു വിവാഹം നിശ്ചയിച്ചിരുന്നത്. ഇതിനിടെയായിരുന്നു ആവണിക്ക് പരിക്കേല്&#x200d;ക്കുന്നത്. ആദ്യം കോട്ടയം മെഡിക്കല്&#x200d; കോളേജ് ആശുപത്രിയിലാണ് ആവണിയെ പ്രവേശിപ്പിച്ചത്. പിന്നീട് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അപകട വിവരമറിഞ്ഞ് ബന്ധുക്കള്&#x200d; ആശുപത്രിയിലേക്ക് എത്തി.</p>
<div class="wp-block-sbt-block-adblock detail-ad">
<div id="div-gpt-ad-1754290870402-0">വിവാഹം മാറ്റിവെയ്ക്കണമെന്ന അഭിപ്രായം ഉയര്&#x200d;ന്നെങ്കിലും ആവണിക്ക് കാര്യമായ പ്രശ്‌നങ്ങളില്ലെന്ന് ഡോക്ടര്&#x200d;മാര്&#x200d; അറിയിച്ചതോടെ ആശുപത്രിയില്&#x200d;വെച്ചുതന്നെ താലികെട്ടാന്&#x200d; തീരുമാനിക്കുകയായിരുന്നു. ആവണിക്ക് നട്ടെല്ലിന് പരിക്കുണ്ട്. കാലിന്റെ എല്ലിന് പൊട്ടലുമുണ്ട്. നാളെ സര്&#x200d;ജറി നടത്താനാണ് തീരുമാനം. ആവണിക്കൊപ്പം പരിക്കേറ്റവര്&#x200d; നിലവില്&#x200d; മെഡിക്കല്&#x200d; കോളേജ് ആശുപത്രിയില്&#x200d; ചികിത്സയിലാണ്.</div>
</div>
</div>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/bride-injured-in-car-accident-on-wedding-day-groom-reaches-hospital-and-ties-her-up.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പുത്തനത്താണിയിൽ വാഹനാപകടം; ദമ്പതികൾക്ക് ദാരുണാന്ത്യം</title>
		<link>https://www.chandrikadaily.com/couple-dies-in-road-accident-in-puthanathani.html</link>
					<comments>https://www.chandrikadaily.com/couple-dies-in-road-accident-in-puthanathani.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Tue, 28 Oct 2025 05:58:05 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[car accident]]></category>
		<category><![CDATA[couple]]></category>
		<category><![CDATA[death]]></category>
		<category><![CDATA[malappuram]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=360660</guid>

					<description><![CDATA[ഇരുവരും ബൈക്കിൽ സഞ്ചരിക്കവെ ഇലക്ട്രിക് കാർ വന്ന് ഇടിക്കുകയായിരുന്നു]]></description>
										<content:encoded><![CDATA[<p>മലപ്പുറം: പുത്തനത്താണിയിലുണ്ടായ വാഹനാപകടത്തിൽ ദമ്പതികൾക്ക് ദാരുണാന്ത്യം. കാറും ബൈക്കും കൂട്ടിയിടിച്ചാണ് അപകടം. തിരുനാവായ ഇഖ്ബാൽ നഗർ സ്വദേശികളായ മുഹമ്മദ് സിദ്ധീഖ്‌ (30) ഭാര്യ റീസ മൻസൂർ (26) എന്നിവരാണ് മരിച്ചത്. ജനുവരിയിലായിരുന്നു ഇരുവരുടെയും വിവാഹം. ഇന്ന് രാവിലെ എട്ടരയോടെ പുത്തനത്താണി-തിരുന്നാവായ റോഡിലെ ചന്ദനക്കാവ് ഇഖ്ബാൽ നഗറിലാണ് അപകടമുണ്ടായത്.</p>
<p>ഇരുവരും ബൈക്കിൽ സഞ്ചരിക്കവെ ഇലക്ട്രിക് കാർ വന്ന് ഇടിക്കുകയായിരുന്നു. ഇരുവരെയും ഉടൻ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കാറിന്റെ നിയന്ത്രണം നഷ്ടമായതാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/couple-dies-in-road-accident-in-puthanathani.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>യുവാക്കളുടെ ജനനേന്ദ്രിയത്തില്‍ സ്റ്റേപ്ലര്‍ പിന്നുകള്‍ അടിച്ചു; ഹണിട്രാപ്പില്‍ കുടുക്കി യുവ ദമ്പതികളുടെ ക്രൂരപീഡനം</title>
		<link>https://www.chandrikadaily.com/young-couple-was-brutally-tortured-by-being-trapped-in-a-honeytrap.html</link>
					<comments>https://www.chandrikadaily.com/young-couple-was-brutally-tortured-by-being-trapped-in-a-honeytrap.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Sun, 14 Sep 2025 05:43:09 +0000</pubDate>
				<category><![CDATA[crime]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[couple]]></category>
		<category><![CDATA[honey trap]]></category>
		<category><![CDATA[torture]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=354060</guid>

					<description><![CDATA[പത്തനംതിട്ട: ചരൽക്കുന്നിൽ ഹണി ട്രാപ്പിൽ കുടുങ്ങിയ രണ്ട് യുവാക്കൾ നേരിട്ടത് സമാനതകളില്ലാത്ത പീഡനം. യുവാക്കളെ കെട്ടിത്തൂക്കി അതിക്രൂരമായി മർദിച്ചെന്നും ജനനേന്ദ്രിയത്തിൽ സ്റ്റേപ്ലർ അടിച്ചുവെന്നും പരാതി. ആലപ്പുഴ, റാന്നി എന്നിവിടങ്ങളിൽ നിന്നുള്ള യുവാക്കളാണ് ഇരകളായത്. ജനനേന്ദ്രയിൽ 23സ്റ്റേപ്ലർ പിന്നുകൾ അടിച്ചുവെന്ന് റാന്നി സ്വദേശിയുടെ പരാതിയില്‍ പറയുന്നു. അതിക്രമം നടത്തിയ ചരൽകുന്ന് സ്വദേശികളായ ദമ്പതികൾ പിടിയിലായി. ചരൽക്കുന്ന് സ്വദേശി ജയേഷ്, ഭാര്യ രശ്മി എന്നിവരാണ് പിടിയിലായത്. ഏതാനും ദിവസങ്ങൾക്ക് മുൻപ് റാന്നി സ്വദേശിയായ യുവാവിനെ ഹണിട്രാപ്പിൽപ്പെടുത്തി വിളിച്ചുവരുത്തുകയും തുടർന്ന് രശ്മിയുമായി [&#8230;]]]></description>
										<content:encoded><![CDATA[<p>പത്തനംതിട്ട: ചരൽക്കുന്നിൽ ഹണി ട്രാപ്പിൽ കുടുങ്ങിയ രണ്ട് യുവാക്കൾ നേരിട്ടത് സമാനതകളില്ലാത്ത പീഡനം. യുവാക്കളെ കെട്ടിത്തൂക്കി അതിക്രൂരമായി മർദിച്ചെന്നും ജനനേന്ദ്രിയത്തിൽ സ്റ്റേപ്ലർ അടിച്ചുവെന്നും പരാതി. ആലപ്പുഴ, റാന്നി എന്നിവിടങ്ങളിൽ നിന്നുള്ള യുവാക്കളാണ് ഇരകളായത്. ജനനേന്ദ്രയിൽ 23സ്റ്റേപ്ലർ പിന്നുകൾ അടിച്ചുവെന്ന് റാന്നി സ്വദേശിയുടെ പരാതിയില്&#x200d; പറയുന്നു.</p>
<p>അതിക്രമം നടത്തിയ ചരൽകുന്ന് സ്വദേശികളായ ദമ്പതികൾ പിടിയിലായി. ചരൽക്കുന്ന് സ്വദേശി ജയേഷ്, ഭാര്യ രശ്മി എന്നിവരാണ് പിടിയിലായത്. ഏതാനും ദിവസങ്ങൾക്ക് മുൻപ് റാന്നി സ്വദേശിയായ യുവാവിനെ ഹണിട്രാപ്പിൽപ്പെടുത്തി വിളിച്ചുവരുത്തുകയും തുടർന്ന് രശ്മിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതുപോലെ അഭിനയിപ്പിച്ച് വീഡിയോ പകർത്തുകയും ചെയ്തുവെന്നും പരാതിയില്&#x200d; പറയുന്നു. തുടര്&#x200d;ന്നാണ് ഇരുവരും അതിക്രൂരമായ ശാരീരിക പീഡനങ്ങള്&#x200d;ക്ക് വിധേയനാക്കുകയായിരുന്നു. വിരലുകളിലെ നഖങ്ങൾ പ്ലെയർ ഉപയോഗിച്ച് പിഴുതെടുക്കുകയും ചെയ്തതായും പരാതിയുണ്ട്. തുടർന്ന് ഇയാളെ മാരാമണ്ണിലെത്തിച്ച് റോഡിൽ ഉപേക്ഷിച്ചു.</p>
<p>അവശനിലയിൽ റോഡിൽ കിടന്ന യുവാവിനെ നാട്ടുകാർ ആശുപത്രിയിലെത്തിച്ചു. ആശുപത്രിയിൽ നിന്നും ലഭിച്ച വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ആറന്മുള പൊലീസ് ഇയാളോട് വിവരങ്ങൾ ആരാഞ്ഞെങ്കിലും യുവാവ് സത്യം തുറന്ന് പറഞ്ഞില്ല. എന്നാൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ ഹണി ട്രാപ്പിൽ പെടുത്തിയുള്ള മർദനമാണെന്ന് ബോധ്യമായി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ആലപ്പുഴ സ്വദേശിയായ യുവാവിനും സമാനമായ അനുഭവം ഉണ്ടായതായി വ്യക്തമായി. സംഭവം കോയിപ്രം സ്റ്റേഷൻ പരിധിയിലായതിനാൽ കേസ് കോയിപ്രം പൊലീസിന് കൈമാറിയിട്ടുണ്ട്. ജില്ലാ പൊലീസ് മേധാവിയുടെ മേൽനോട്ടത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. കൂടുതൽ യുവാക്കൾ ഇരയായിട്ടുണ്ടോ എന്നും പൊലീസ് അന്വേഷിച്ചുവരികയാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/young-couple-was-brutally-tortured-by-being-trapped-in-a-honeytrap.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഭർത്താവുമൊത്ത് സ്വന്തം വീട്ടിലെത്തിയ നവവധു ‌മരിച്ച നിലയിൽ</title>
		<link>https://www.chandrikadaily.com/newlywed-found-dead-after-returning-home-with-husband.html</link>
					<comments>https://www.chandrikadaily.com/newlywed-found-dead-after-returning-home-with-husband.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Tue, 15 Jul 2025 06:07:32 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[couple]]></category>
		<category><![CDATA[death]]></category>
		<category><![CDATA[suicide]]></category>
		<category><![CDATA[women]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=347588</guid>

					<description><![CDATA[വിവാഹം കഴിഞ്ഞിട്ട് 6 മാസമേ ആയിട്ടുള്ളൂ]]></description>
										<content:encoded><![CDATA[<p>തൃശൂർ: നവവധുവിനെ സ്വന്തം വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തൃശൂർ ആലപ്പാട് കുയിലംപറമ്പിൽ പരേതനായ മനോജിന്റെ മകൾ നേഹയാണ് (22) മരിച്ചത്. മൂന്നാം വർഷ എൽഎൽബി വിദ്യാർഥിനിയാണ്. നേഹയുടെ വിവാഹം കഴിഞ്ഞിട്ട് 6 മാസമേ ആയിട്ടുള്ളൂ.</p>
<p>പെരിഞ്ഞനം പുതുമഠത്തിൽ രഞ്ജിത്താണ് ഭർത്താവ്. ഞായറാഴ്ച നേഹയും ഭർത്താവ് രഞ്ജിത്തും ആലപ്പാട്ടെ വീട്ടിലെത്തിയിരുന്നു. തുടർന്ന് ഭർത്താവ് തിരിച്ചുപോയി. മുറി തുറക്കാത്തതിനെ തുടർന്നു വാതിൽ പൊളിച്ചു നോക്കിയപ്പോഴാണ് നേഹയെ മരിച്ചനിലയിൽ കണ്ടത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/newlywed-found-dead-after-returning-home-with-husband.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വിസ ലഭിച്ചില്ല, മരുഭൂമി താണ്ടി അനധികൃതമായി ഇന്ത്യയിലേക്ക് കടക്കുന്നതിനിടെ പാകിസ്താനി ദമ്പതികൾ ദാഹിച്ച് മരിച്ചു</title>
		<link>https://www.chandrikadaily.com/a-pakistani-couple-starved-to-death-while-illegally-crossing-the-desert-into-india-after-not-getting-visas.html</link>
					<comments>https://www.chandrikadaily.com/a-pakistani-couple-starved-to-death-while-illegally-crossing-the-desert-into-india-after-not-getting-visas.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Mon, 30 Jun 2025 14:56:58 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[couple]]></category>
		<category><![CDATA[death]]></category>
		<category><![CDATA[desert]]></category>
		<category><![CDATA[India]]></category>
		<category><![CDATA[Pakistan]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=346295</guid>

					<description><![CDATA[ജയ്‌സൽമേർ:  രാജ്യാന്തര അതിർത്തി കടന്ന് ഇന്ത്യയിലെത്തിയ പാക്കിസ്ഥാൻ ദമ്പതികൾ മരുഭൂമിയിലെ കനത്ത ചൂടിൽ നിർജലീകരണം കാരണം മരിച്ചതായി പൊലീസ്. പാക്കിസ്ഥാനിൽ നിന്നുള്ള രവികുമാറും (17) ശാന്തി ബായിയും (15) ആണ് മരിച്ചത്. ശനിയാഴ്ചയാണ് ഇവരുടെ മൃതദേഹങ്ങൾ കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. സംഭവസ്ഥലത്തു നിന്നുള്ള ഒരു ചിത്രം പുറത്തുവന്നിട്ടുണ്ട്. യുവാവിന്റെ മുഖത്ത് ഒരു ഒഴിഞ്ഞ കുടിവെള്ളക്കുപ്പി വച്ചിരിക്കുന്നത് ചിത്രത്തിൽ കാണാം. വെള്ളം കിട്ടാതെ ഇരുവരും കഷ്ടപ്പെട്ടതായാണ് പൊലീസ് പറയുന്നത്. 4 മാസം മുൻപാണ് പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലെ ഘോട്കി [&#8230;]]]></description>
										<content:encoded><![CDATA[<p>ജയ്‌സൽമേർ:  രാജ്യാന്തര അതിർത്തി കടന്ന് ഇന്ത്യയിലെത്തിയ പാക്കിസ്ഥാൻ ദമ്പതികൾ മരുഭൂമിയിലെ കനത്ത ചൂടിൽ നിർജലീകരണം കാരണം മരിച്ചതായി പൊലീസ്. പാക്കിസ്ഥാനിൽ നിന്നുള്ള രവികുമാറും (17) ശാന്തി ബായിയും (15) ആണ് മരിച്ചത്. ശനിയാഴ്ചയാണ് ഇവരുടെ മൃതദേഹങ്ങൾ കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു.</p>
<p>സംഭവസ്ഥലത്തു നിന്നുള്ള ഒരു ചിത്രം പുറത്തുവന്നിട്ടുണ്ട്. യുവാവിന്റെ മുഖത്ത് ഒരു ഒഴിഞ്ഞ കുടിവെള്ളക്കുപ്പി വച്ചിരിക്കുന്നത് ചിത്രത്തിൽ കാണാം. വെള്ളം കിട്ടാതെ ഇരുവരും കഷ്ടപ്പെട്ടതായാണ് പൊലീസ് പറയുന്നത്. 4 മാസം മുൻപാണ് പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലെ ഘോട്കി ജില്ലയിലെ മിർപുർ മാഥേലോയിൽ വച്ച് രവികുമാറും ശാന്തി ബായിയും വിവാഹിതരായത്. ഇന്ത്യയിൽ താമസിക്കാനുള്ള ആഗ്രഹം മൂലം ഇവർ വീസയ്ക്ക് അപേക്ഷിച്ചെങ്കിലും ഇന്ത്യ–പാക്ക് സംഘർഷത്തിന്റെ സാഹചര്യത്തിൽ നിരസിക്കപ്പെട്ടിരുന്നു.</p>
<p>തുടർന്നാണ് അനധികൃതമായി അതിർത്തികടക്കാൻ ഇവർ തീരുമാനിച്ചത്. കുടുംബത്തിന്റെ എതിർപ്പു വകവയ്ക്കാതെയായിരുന്നു യാത്ര. അതിർത്തി കടന്നെങ്കിലും ഇരുവരും മരുഭൂമിയിൽ കുടുങ്ങി. വെള്ളം കിട്ടാതെ നിർജലീകരണം മൂലം മരിക്കുകയായിരുന്നു. പോസ്റ്റുമോർട്ടം നടപടികൾ ഞായറാഴ്ച പൂർത്തിയാക്കി. ഇന്ത്യൻ സർക്കാർ മൃതദേഹങ്ങൾ വിട്ടു കൊടുത്താൽ ഏറ്റെടുക്കാൻ തയാറാണെന്ന് ബന്ധുക്കൾ അറിയിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/a-pakistani-couple-starved-to-death-while-illegally-crossing-the-desert-into-india-after-not-getting-visas.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അപകടം മലേഷ്യയില്&#x200d; മധുവിധു ആഘോഷിച്ച് മടങ്ങവേ; അനുവിന്റെയും നിഖിലിന്റെയും വിവാഹം കഴിഞ്ഞമാസം 30ന്</title>
		<link>https://www.chandrikadaily.com/accident-while-returning-from-honeymoon-in-malaysia-anu-and-nikhil-got-married-on-30th-of-last-month.html</link>
					<comments>https://www.chandrikadaily.com/accident-while-returning-from-honeymoon-in-malaysia-anu-and-nikhil-got-married-on-30th-of-last-month.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Sun, 15 Dec 2024 05:35:18 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[accident]]></category>
		<category><![CDATA[couple]]></category>
		<category><![CDATA[death]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=321856</guid>

					<description><![CDATA[പുനലൂര്&#x200d;- മൂവാറ്റുപുഴ പാതയില്&#x200d; കോന്നി മുറിഞ്ഞകല്ലില്&#x200d; ഇന്ന് പുലര്&#x200d;ച്ചെ നാലുമണിയോടെ ശബരിമല തീര്&#x200d;ഥാടകരുടെ ബസും കാറും കൂട്ടിയിടിച്ചാണ് അപകടം]]></description>
										<content:encoded><![CDATA[<div class="arr--story-page-card-wrapper">
<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">
<div class="arrow-component arr--text-element text-m_textElement__e3QEt text-m_dark__1TC18 " data-test-id="text">
<p>പത്തനംതിട്ട: പത്തനംതിട്ടയില്&#x200d; വാഹനാപകടം ഉണ്ടായത് മലേഷ്യയില്&#x200d; ഹണിമൂണിന് പോയ നവദമ്പതികളെ തിരുവനന്തപുരം വിമാനത്താവളത്തില്&#x200d; നിന്ന് കൂട്ടി മടങ്ങവെ. മല്ലശ്ശേരി സ്വദേശികളായ അനുവിന്റെയും നിഖിലിന്റെയും വിവാഹം നവംബര്&#x200d; 30നായിരുന്നു. നിഖില്&#x200d; ജോലി ചെയ്യുന്നത് കാനഡയിലാണ്. വീട് എത്താന്&#x200d; ഏഴു കിലോമീറ്റര്&#x200d; ദൂരം മാത്രം ബാക്കിനില്&#x200d;ക്കേയാണ് വിധി ഇവരുടെ ജീവന്&#x200d; കവര്&#x200d;ന്നത്.</p>
<p>പുനലൂര്&#x200d;- മൂവാറ്റുപുഴ പാതയില്&#x200d; കോന്നി മുറിഞ്ഞകല്ലില്&#x200d; ഇന്ന് പുലര്&#x200d;ച്ചെ നാലുമണിയോടെ ശബരിമല തീര്&#x200d;ഥാടകരുടെ ബസും കാറും കൂട്ടിയിടിച്ചാണ് അപകടം. ഒരു കുടുംബത്തിലെ നാലുപേരാണ് മരിച്ചത്. മല്ലശേരി സ്വദേശികളായ മത്തായി ഈപ്പന്&#x200d;, അനു, നിഖില്&#x200d;, ബിജു പി ജോര്&#x200d;ജ് എന്നിവരാണ് മരിച്ചത്. അനുവും നിഖിലും നവദമ്പതികളാണ്. അനുവിന്റെ അച്ഛനാണ് ബിജു. നിഖിലിന്റെ പിതാവാണ് മത്തായി ഈപ്പന്&#x200d;. നാലുപേരാണ് കാറില്&#x200d; ഉണ്ടായിരുന്നത്. ഇവരില്&#x200d; അനു ഒഴികെ ബാക്കിയുള്ളവര്&#x200d; സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. അനുവിനെ നാട്ടുകാര്&#x200d; കോന്നി താലൂക്ക് ആശുപത്രിയിലെത്തിച്ചിരുന്നു. ആശുപത്രിയില്&#x200d; വെച്ചാണ് അനുവിന്റെ മരണം സ്ഥിരീകരിച്ചത്.</p>
</div>
</div>
</div>
<div class="arr--story-page-card-wrapper">
<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">
<div class="arrow-component arr--text-element text-m_textElement__e3QEt text-m_dark__1TC18 " data-test-id="text">
<p>ആന്ധ്രാ സ്വദേശികളായ തീര്&#x200d;ത്ഥാടകരുടെ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്&#x200d; മാരുതി സ്വിഫ്റ്റ് കാര്&#x200d; പൂര്&#x200d;ണ്ണമായും തകര്&#x200d;ന്നു. കാര്&#x200d; വെട്ടിപ്പൊളിച്ചാണ് കാര്&#x200d; യാത്രക്കാരെ പുറത്തെടുത്തത്. നാട്ടുകാര്&#x200d; എത്തിയാണ് രക്ഷാപ്രവര്&#x200d;ത്തനം നടത്തിയത്. കാര്&#x200d; ബസിനുള്ളിലേക്ക് ഇടിച്ചു കയറിയ നിലയിലായിരുന്നു. പൊലീസും ഫയര്&#x200d;ഫോഴ്‌സും സംഭവസ്ഥലത്തെത്തിയിട്ടുണ്ട്. അപകടകാരണത്തെക്കുറിച്ച് പൊലീസ് അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. ഇവിടെ സ്ഥിരം അപകടമേഖലയാണെന്ന് നാട്ടുകാര്&#x200d; സാക്ഷ്യപ്പെടുത്തുന്നു. ഡ്രൈവര്&#x200d; ഉറങ്ങിപ്പോകാനുള്ള സാധ്യതയായിരിക്കാം അപകടകാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.</p>
</div>
</div>
</div>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/accident-while-returning-from-honeymoon-in-malaysia-anu-and-nikhil-got-married-on-30th-of-last-month.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;ലോകത്തിലെ ഏറ്റവും മികച്ച പുരുഷൻ, അദ്ദേഹത്തിന്&#x200d;റെ പേര് കളങ്കപ്പെടുത്തരുത്&#8217;: സൈറ ബാനു</title>
		<link>https://www.chandrikadaily.com/the-best-man-in-the-world-dont-tarnish-his-name-saira-banu.html</link>
					<comments>https://www.chandrikadaily.com/the-best-man-in-the-world-dont-tarnish-his-name-saira-banu.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Sun, 24 Nov 2024 11:38:39 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[ar rahman]]></category>
		<category><![CDATA[couple]]></category>
		<category><![CDATA[saira bhanu]]></category>
		<category><![CDATA[singer]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=318803</guid>

					<description><![CDATA[ആരോഗ്യപ്രശ്നത്തെ തുടർന്നാണ് ചെന്നൈയിൽ നിന്ന് മാറി നിൽക്കുന്നത് സൈറ ബാനു പറഞ്ഞു]]></description>
										<content:encoded><![CDATA[<p>സംഗീത സംവിധായകൻ എ. ആർ റഹ്മാനെതിരെയുള്ള വ്യാജ പ്രചരണങ്ങൾ അവസാനിപ്പിക്കണമെന്ന് സൈറ ബാനു. അദ്ദേഹം വളരെ നല്ല മനുഷ്യനാണെന്നും മികച്ച വ്യക്തിത്വയാണെന്നും സൈറ മാധ്യമങ്ങൾക്കായി അയച്ച ശബ്ദ സന്ദേശത്തിൽ പറഞ്ഞു. നിലവിൽ ചികിത്സയുടെ ഭാഗമായി മുംബൈയിൽ ആണെന്നും ഉടൻ ചെന്നൈയിൽ തിരിച്ചെത്തുമെന്നും സൈറ പറയുന്നു. സൈറ റഹ്മാൻ ഇവിടെയുണ്ട് എന്ന് പറഞ്ഞുകൊണ്ടാണ് ഓഡിയോ ക്ലിപ്പ് ആരംഭിക്കുന്നത്.</p>
<p>&#8216; ഞാൻ ഇപ്പോൾ മുംബൈയിലാണുള്ളത്. കഴിഞ്ഞ രണ്ടു മാസമായി ശരീരിക ബുദ്ധുമുട്ടുണ്ടായിരുന്നു.മുഴുവൻ യൂട്യൂബർമാരോടും തമിഴ് മാധ്യമങ്ങളോടും ഞാൻ അഭ്യർഥിക്കുന്നു, ദയവായി അദ്ദേഹത്തിനെതിരെ മോശമായി ഒന്നും പറയരുത്, ലോകത്തിലെ ഏറ്റവും മികച്ച പുരുഷനാണ്..</p>
<p>ആരോഗ്യപ്രശ്നത്തെ തുടർന്നാണ് ചെന്നൈയിൽ നിന്ന് മാറി നിൽക്കുന്നത്. ഇപ്പോൾ ചികിത്സയുമായി ബന്ധപ്പെട്ട് മുംബൈയിലാണ്. അദ്ദേഹം വളരെ മികച്ച മനുഷ്യനാണ്. ചികിത്സക്ക് ശേഷം ചെന്നൈയിലേക്ക് തിരികെ വരും. റഹ്മാന്റെ തിരക്കുകൾക്കിടയിൽ ബുദ്ധിമുട്ടിക്കാൻ താല്പര്യപ്പെടുന്നില്ല. ജീവിതത്തിൽ ഏറ്റവും അധികം വിശ്വാസം റഹ്മാനെയാണ്‌.എന്റെയും അദ്ദേഹത്തിന്റെയും സ്വകാര്യത മാനിക്കണം. വളരെ ദുഷ്‌കരമായ മുഹൂര്&#x200d;ത്തങ്ങളിലൂടെയാണ് ഞങ്ങൾ കടന്നുപോകുന്നത്. ഇരുവരും സ്‌നേഹത്തോടെയും നൂറ് ശതമാനം പരസ്പരധാരണയോടെയും എടുത്ത തീരുമാനമാണിത്. അതിനാൽ അദ്ദേഹത്തിന്&#x200d;റെ പേര് കളങ്കപ്പെടുത്തുന്ന പ്രചരണങ്ങൾ ദയവായി നിർത്തണമെന്ന് അഭ്യർഥിക്കുന്നു. അദ്ദേഹമൊരു രത്നമാണ്&#8217;- സൈറ ബാനു പറയുന്നു.</p>
<p>സൈറയുടെ അഭിഭാഷകയാണ് വാർത്തക്കുറിപ്പിലൂടെ വിവാഹമോചനത്തെക്കുറിച്ച് ആദ്യം വെളിപ്പെടുത്തിയത്. പിന്നാലെ റഹ്മാനും വേര്&#x200d;പിരിയല്&#x200d; സംബന്ധിച്ച് പ്രതികരണം നടത്തി. &#8220;മുപ്പത് വര്&#x200d;ഷം പൂര്&#x200d;ത്തിയാക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിച്ചിരുന്നു, എന്നാൽ എല്ലാത്തിനും അദൃശ്യമായ ഒരു അന്ത്യം ഉണ്ടെന്ന് തോന്നുന്നു. തകർന്ന ഹൃദയങ്ങളുടെ ഭാരത്താൽ ദൈവത്തിന്&#x200d;റെ സിംഹാസനം പോലും വിറപ്പിക്കും. എന്നിട്ടും, ഈ തകർച്ചയിൽ, ഞങ്ങൾ അർത്ഥം തേടുന്നു, തകര്&#x200d;ന്നത് കൂട്ടിയോജിപ്പിക്കാന്&#x200d; സാധിച്ചില്ല. ഞങ്ങളുടെ സുഹൃത്തുക്കളോട്, ഈ ദുർബലമായ അവസ്ഥയിലൂടെ ഞങ്ങൾ സഞ്ചരിക്കുമ്പോൾ നിങ്ങളുടെ ദയയ്ക്കും ഞങ്ങളുടെ സ്വകാര്യതയെ മാനിച്ചതിനും നന്ദി&#8221; എന്നാണ് റഹ്മാന്&#x200d; തന്&#x200d;റെ എക്സിൽ കുറിച്ചത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-best-man-in-the-world-dont-tarnish-his-name-saira-banu.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മലപ്പുറത്ത് ഭാര്യയുടെ മയ്യിത്ത് നമസ്കാരം ആരംഭിക്കാനിരിക്കെ ഭർത്താവ് പള്ളിയിൽ കുഴഞ്ഞു വീണു മരിച്ചു</title>
		<link>https://www.chandrikadaily.com/in-malappuram-when-his-wifes-funeral-prayers-were-about-to-begin-the-husband-collapsed-and-died-in-the-church.html</link>
					<comments>https://www.chandrikadaily.com/in-malappuram-when-his-wifes-funeral-prayers-were-about-to-begin-the-husband-collapsed-and-died-in-the-church.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Wed, 20 Nov 2024 10:12:03 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[couple]]></category>
		<category><![CDATA[death]]></category>
		<category><![CDATA[malappuram]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=318290</guid>

					<description><![CDATA[മലപ്പുറം: ഭാര്യയും ഭർത്താവും മണിക്കൂറുകളുടെ വ്യത്യാസത്തിൽ മരിച്ചു. ചൊവ്വാഴ്ച പുലർച്ചെ മരണപ്പെട്ട മങ്കട കൂട്ടിൽ മുക്കിൽ പള്ളിക്ക് സമീപം നായ്ക്കത്ത് റംല (62)യുടെ ജനാസ നമസ്കാരത്തിന് ഒരുങ്ങവേ ഭർത്താവ് ചാലിൽ മൊയ്ത‌ീൻ (76)നാണ് കുഴഞ്ഞുവീണു മരിച്ചത്. റംലയുടെ ജനാസ രാവിലെ പത്തരയോടെയാണ് കൂട്ടിൽ ജുമാ മസ്ജിദിൽ നമസ്‌കാരത്തിനായി എത്തിയത്. നമസ്കാരം തുടങ്ങാനിരിക്കവെ മൊയ്തീന് ദേഹാസ്വസ്ഥ്യം അനുഭവപ്പെടുകയായിരുന്നു.ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മൊയ്തീൻ കൂട്ടിൽ കിഴക്കെതല മസ്‌ജിദുൽ ഫലാഹിലും പടിഞ്ഞാറ് ഭാഗത്തുള്ള ഇസ്ലാഹ് മസ്ജിദിലും ജീവനക്കാരനായിരുന്നു. മൊയ്തീന്റെ മയ്യിത്ത് നമസ്ക‌ാരം [&#8230;]]]></description>
										<content:encoded><![CDATA[<p>മലപ്പുറം: ഭാര്യയും ഭർത്താവും മണിക്കൂറുകളുടെ വ്യത്യാസത്തിൽ മരിച്ചു. ചൊവ്വാഴ്ച പുലർച്ചെ മരണപ്പെട്ട മങ്കട കൂട്ടിൽ മുക്കിൽ പള്ളിക്ക് സമീപം നായ്ക്കത്ത് റംല (62)യുടെ ജനാസ നമസ്കാരത്തിന് ഒരുങ്ങവേ ഭർത്താവ് ചാലിൽ മൊയ്ത‌ീൻ (76)നാണ് കുഴഞ്ഞുവീണു മരിച്ചത്. റംലയുടെ ജനാസ രാവിലെ പത്തരയോടെയാണ് കൂട്ടിൽ ജുമാ മസ്ജിദിൽ നമസ്‌കാരത്തിനായി എത്തിയത്.</p>
<div id="div-ub-metrojournalonline.com_1700115483765">നമസ്കാരം തുടങ്ങാനിരിക്കവെ മൊയ്തീന് ദേഹാസ്വസ്ഥ്യം അനുഭവപ്പെടുകയായിരുന്നു.ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മൊയ്തീൻ കൂട്ടിൽ കിഴക്കെതല മസ്‌ജിദുൽ ഫലാഹിലും പടിഞ്ഞാറ് ഭാഗത്തുള്ള ഇസ്ലാഹ് മസ്ജിദിലും ജീവനക്കാരനായിരുന്നു.</div>
<p>മൊയ്തീന്റെ മയ്യിത്ത് നമസ്ക‌ാരം ചൊവ്വാഴ്ച വൈകിട്ട് 4. 30ന് കൂട്ടിൽ മഹല്ല് ജുമാ മസ്ജിദിൽ നടന്നു. മക്കൾ: നൗഷാദ് (ഗൾഫ്), റൈഹാനത്ത്, സാലിം. മരുമക്കൾ: റുക്സാന, ഹുദ, ഫൈസൽ.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/in-malappuram-when-his-wifes-funeral-prayers-were-about-to-begin-the-husband-collapsed-and-died-in-the-church.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
