<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>COURT ORDER &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/court-order/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Mon, 08 Dec 2025 02:55:28 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>COURT ORDER &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>നടി ആക്രമിക്കപ്പെട്ട കേസില്‍ ഇന്ന് വിധി</title>
		<link>https://www.chandrikadaily.com/verdict-today-in-actress-attack-case.html</link>
					<comments>https://www.chandrikadaily.com/verdict-today-in-actress-attack-case.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Mon, 08 Dec 2025 02:55:28 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[actress abuse case]]></category>
		<category><![CDATA[COURT ORDER]]></category>
		<category><![CDATA[kochi]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=367414</guid>

					<description><![CDATA[അഞ്ച് വര്‍ഷത്തെ വിചാരണയും നിരന്തരമായ നാടകീയ സംഭവവികാസങ്ങളും പിന്നിട്ട ശേഷമാണ് ജഡ്ജി ഹണി എം. വര്‍ഗീസ് വിധി പ്രസ്താവിക്കുന്നത്.]]></description>
										<content:encoded><![CDATA[<p>കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച കേസില്&#x200d; എറണാകുളം ജില്ലാ കോടതി ഇന്ന് നിര്&#x200d;ണായക വിധി പറയും. അഞ്ച് വര്&#x200d;ഷത്തെ വിചാരണയും നിരന്തരമായ നാടകീയ സംഭവവികാസങ്ങളും പിന്നിട്ട ശേഷമാണ് ജഡ്ജി ഹണി എം. വര്&#x200d;ഗീസ് വിധി പ്രസ്താവിക്കുന്നത്.</p>
<p>കോടതിയില്&#x200d; കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. പൊതുജനങ്ങള്&#x200d;ക്കും മാധ്യമങ്ങള്&#x200d;ക്കും നിയന്ത്രണങ്ങള്&#x200d; ഏര്&#x200d;പ്പെടുത്തിയിട്ടുണ്ട്.</p>
<p>2017 ഫെബ്രുവരി 17ന് അങ്കമാലിക്ക് സമീപം ഓടിക്കൊണ്ടിരുന്ന കാറിലാണ് നടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തതും ദൃശ്യങ്ങള്&#x200d; പകര്&#x200d;ത്തിയതും. കേസില്&#x200d; പള്&#x200d;സര്&#x200d; സുനി, ഡ്രൈവര്&#x200d; മാര്&#x200d;ട്ടിന്&#x200d;, ബി. മണികണ്ഠന്&#x200d; എന്നിവരടക്കം പത്ത് പേരാണ് പ്രതികള്&#x200d;. ദിലീപ് കേസിലെ എട്ടാം പ്രതിയാണ്.</p>
<p>പത്താം പ്രതിയായിരുന്ന വിഷ്ണു പിന്നീട് മാപ്പുസാക്ഷിയായി. 261 സാക്ഷികളുള്ള കേസില്&#x200d; 28 പേര്&#x200d; മൊഴി മാറ്റി. 142 തൊണ്ടുകള്&#x200d; കോടതി പരിശോധിച്ചു. സാക്ഷി വിസ്താരത്തിന് മാത്രം 438 ദിവസം എടുത്തുവെന്നത് കേസിന്റെ സങ്കീര്&#x200d;ണ്ണത തെളിയിക്കുന്നു.</p>
<p>ലൈംഗിക പീഡനം, ഗൂഢാലോചന, അന്യായ തടങ്കല്&#x200d;, സ്ത്രീത്വത്തെ അപമാനിക്കല്&#x200d;, അശ്ലീല ചിത്രീകരണം തുടങ്ങിയ വകുപ്പുകളാണ് പ്രതികള്&#x200d; നേരിടുന്നത്. പ്രതികള്&#x200d;ക്ക് നേരത്തേ ജാമ്യം ലഭിച്ചിരുന്നു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/verdict-today-in-actress-attack-case.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇനി മുതല്‍ കോടതിയിലെ വിവരങ്ങളും പുറത്തുവിടണം; ഉത്തരവിറക്കി വിവരാവകാശ കമ്മീഷന്‍</title>
		<link>https://www.chandrikadaily.com/from-now-on-court-information-must-be-released-right-to-information-commission-issued-an-order.html</link>
					<comments>https://www.chandrikadaily.com/from-now-on-court-information-must-be-released-right-to-information-commission-issued-an-order.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Sat, 17 May 2025 12:51:47 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[COURT ORDER]]></category>
		<category><![CDATA[latest news]]></category>
		<category><![CDATA[Right to Information Commission]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=341604</guid>

					<description><![CDATA[കോടതി നടപടികളുടെ രേഖകള്‍ ഒഴികെ മറ്റ് വിവരങ്ങള്‍ പുറത്തുവിടണമെന്നാണ് വിവരാവകാശ കമ്മീഷ്ണര്‍ ഡോ. എ അബ്ദുല്‍ ഹക്കീം ഉത്തരവ് ഇറക്കിയിരിക്കുന്നത്]]></description>
										<content:encoded><![CDATA[<p>ഇനി മുതല്&#x200d; കോടതിയിലെ വിവരങ്ങളും പുറത്തുവിടണമെന്ന് ഉത്തരവ് ഇറക്കി വിവരാവകാശ കമ്മീഷണര്&#x200d;. വിവരാവകാശ നിയമപ്രകാരം അപേക്ഷ നല്&#x200d;കിയാല്&#x200d; സംസ്ഥാനത്തെ ചില കോടതികളില്&#x200d; മറുപടി നല്&#x200d;കുന്നില്ല എന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ഇടപെടല്&#x200d;. കോടതി നടപടികളുടെ രേഖകള്&#x200d; ഒഴികെ മറ്റ് വിവരങ്ങള്&#x200d; പുറത്തുവിടണമെന്നാണ് വിവരാവകാശ കമ്മീഷ്ണര്&#x200d; ഡോ. എ അബ്ദുല്&#x200d; ഹക്കീം ഉത്തരവ് ഇറക്കിയിരിക്കുന്നത്.</p>
<p>ആര്&#x200d;ടിഐ നിയമം 12 പ്രകാരം വിവരങ്ങള്&#x200d; നിഷേധിക്കാന്&#x200d; കഴിയില്ലെന്നും വിവരങ്ങള്&#x200d; നിഷേധിക്കുന്നത് ശിക്ഷാര്&#x200d;ഹമെന്നും വിവരാവകാശ കമ്മീഷണര്&#x200d; വ്യക്തമാക്കി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/from-now-on-court-information-must-be-released-right-to-information-commission-issued-an-order.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കൂട്ടബലാത്സംഗ കേസ്; ബിജെപി എംഎല്&#x200d;എക്കെതിരെ കേസെടുക്കാന്&#x200d; കോടതി ഉത്തരവ്</title>
		<link>https://www.chandrikadaily.com/gang-rape-case-court-order-to-file-a-case-against-bjp-mla.html</link>
					<comments>https://www.chandrikadaily.com/gang-rape-case-court-order-to-file-a-case-against-bjp-mla.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Fri, 13 Dec 2024 08:10:55 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[BJP MLA]]></category>
		<category><![CDATA[Case]]></category>
		<category><![CDATA[COURT ORDER]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=321642</guid>

					<description><![CDATA[ഉത്തര്&#x200d;പ്രദേശിലെ ബില്&#x200d;സി മണ്ഡലത്തിലെ ബിജെപി എംഎല്&#x200d;എയായ ഹരീഷ് ഷാക്യക്കെതിരെയാണ് കേസ്
]]></description>
										<content:encoded><![CDATA[<p>ലഖ്‌നൗ: ഭൂമി തര്&#x200d;ക്കത്തില്&#x200d; ഉടമസ്ഥന്റെ ഭാര്യയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസില്&#x200d; ഉള്&#x200d;പ്പെട്ട ബിജെപി എംഎല്&#x200d;എയ്‌ക്കെതിരെ കേസെടുക്കാന്&#x200d; കോടതി ഉത്തരവ്. ഉത്തര്&#x200d;പ്രദേശിലെ ബില്&#x200d;സി മണ്ഡലത്തിലെ ബിജെപി എംഎല്&#x200d;എയായ ഹരീഷ് ഷാക്യയ്ക്കും സഹോദരനും മരുമകനുമടക്കം 15 പേര്&#x200d;ക്കെതിരെ കേസെടുക്കാനാണ് പ്രത്യേക എംപി-എംഎല്&#x200d;എ കോടതി നിര്&#x200d;ദേശിച്ചത്.</p>
<p>അതിജീവിതയുടെ ഭര്&#x200d;ത്താവ് സമര്&#x200d;പ്പിച്ച ഹരജിയിലാണ് അഡീഷണല്&#x200d; ചീഫ് ജുഡീഷ്യല്&#x200d; മജിസ്‌ട്രേറ്റ് ലീലു ചൗധരി ഉത്തരവിറക്കിയത്. കോടതിയുടെ ഉത്തരവിന്റെ പകര്&#x200d;പ്പ് ഇതുവരെ ലഭിച്ചിട്ടില്ലെന്നും പകര്&#x200d;പ്പ് ലഭിച്ചാല്&#x200d; എഫ്‌ഐആര്&#x200d; രജിസ്റ്റര്&#x200d; ചെയ്ത് നിയമനടപടി സ്വീകരിക്കുമെന്നും സീനിയര്&#x200d; പൊലീസ് സൂപ്രണ്ട് ബ്രിജേഷ് കുമാര്&#x200d; സിങ് പറഞ്ഞു.</p>
<p>ഏകദേശം 18 കോടി രൂപ വിലമതിക്കുന്ന ഭൂമി ഹരജിക്കാരന്റെ കയ്യില്&#x200d; നിന്നും 16.5 കോടി രൂപയ്ക്ക് വാങ്ങാന്&#x200d; എംഎല്&#x200d;എ കരാറുറപ്പിച്ചിരുന്നു. ശേഷം ഒരു ലക്ഷം രൂപ അഡ്വാന്&#x200d;സ് നല്&#x200d;കുകയും ചെയ്തു. 40 ശതമാനം തുക രേഖാമൂലമുള്ള കരാര്&#x200d; സമയത്തും ബാക്കി പണം പട്ടയം രജിസ്റ്റര്&#x200d; ചെയ്യുന്ന സമയത്തും നല്&#x200d;കാമെന്ന് എംഎല്&#x200d;എ പറഞ്ഞിരുന്നതായി ഹരജിക്കാരന്&#x200d; പറഞ്ഞു. ദിവസങ്ങള്&#x200d;ക്ക് ശേഷം തുക നല്&#x200d;കാതെ തന്നെ കരാറിനായി എംഎല്&#x200d;എയും കൂട്ടാളികളും ഹരജിക്കാരനുമേല്&#x200d; സമ്മര്&#x200d;ദ്ദം ചെലുത്താന്&#x200d; തുടങ്ങി. തുടര്&#x200d;ന്ന് മറ്റൊരു വ്യക്തിക്ക് സ്ഥലം വില്&#x200d;ക്കാന്&#x200d; ശ്രമിച്ചപ്പോള്&#x200d; എംഎല്&#x200d;എയുടെ ആളുകള്&#x200d; അനുവദിച്ചില്ല.</p>
<p>മൂന്ന് ദിവസത്തോളം പൊലീസ് കസ്റ്റഡിയില്&#x200d; മര്&#x200d;ദിച്ചതായി ഹരജിക്കാരന്&#x200d; പറഞ്ഞു.ശേഷം എംഎല്&#x200d;എയുടെ ആളുകള്&#x200d; തന്നെ പൊലീസില്&#x200d; നിന്ന് മോചിപ്പിക്കുകയും മറ്റൊരു സ്ഥലത്തേക്ക് കൂട്ടികൊണ്ടുപോയി ഉപദ്രവിക്കുകയും ചെയ്തു. എംഎല്&#x200d;എയും കൂട്ടാളികളും ചേര്&#x200d;ന്ന് തന്റെ ഭാര്യയെ കൂട്ടബലാത്സംഗം ചെയ്തതായും അദ്ദേഹം ആരോപിച്ചു.</p>
<p>എന്നാല്&#x200d; കോടതി ഉത്തരവിനെക്കുറിച്ച് തനിക്ക് ഒരു വിവരവുമില്ലെന്നായിരുന്നു ബിജെപി എംഎല്&#x200d;എ ഹരീഷ് ഷാക്യ പ്രതികരിച്ചത്. കേസെടുക്കാന്&#x200d; കോടതി ഉത്തരവിറക്കിയിട്ടുണ്ടെങ്കില്&#x200d; പൊലീസുമായി സഹകരിക്കാന്&#x200d; തയ്യാറാണ് ഹരീഷ് ഷാക്യ പറഞ്ഞു. ജുഡീഷ്യറിയില്&#x200d; തനിക്ക് പൂര്&#x200d;ണ വിശ്വാസമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്&#x200d;ത്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/gang-rape-case-court-order-to-file-a-case-against-bjp-mla.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഏങ്ങണ്ടിയൂരിലെ വിനായകന്റെ മരണം: പൊലീസുകാര്&#x200d;ക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്താന്&#x200d; കോടതി ഉത്തരവ്</title>
		<link>https://www.chandrikadaily.com/vinayakans-death-in-engandiyur-court-order-to-file-charges-of-abetment-of-suicide-against-policemen.html</link>
					<comments>https://www.chandrikadaily.com/vinayakans-death-in-engandiyur-court-order-to-file-charges-of-abetment-of-suicide-against-policemen.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 12 Dec 2024 08:43:40 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[police]]></category>
		<category><![CDATA[COURT ORDER]]></category>
		<category><![CDATA[Thrissur]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=321482</guid>

					<description><![CDATA[വിനായകന്റെ അച്ഛനും ദളിത് സമുദായ മുന്നണിയും നല്&#x200d;കിയ ഹരജിയിലാണ് തൃശൂര്&#x200d; എസ്.സി എസ്.ടി കോടതിയുടെ ഉത്തരവ്. ]]></description>
										<content:encoded><![CDATA[<p>തൃശൂര്&#x200d; ഏങ്ങണ്ടിയൂരില്&#x200d; ദളിത് യുവാവായ വിനായകന്റെ മരണത്തില്&#x200d; ക്രൈംബ്രാഞ്ചിന് തിരിച്ചടി. പൊലീസുകാര്&#x200d;ക്കെതിരെ ആത്മഹത്യ പ്രേരണക്കുറ്റം ചുമത്താന്&#x200d; കോടതി ഉത്തരവിട്ടു. വിനായകന്റെ അച്ഛനും ദളിത് സമുദായ മുന്നണിയും നല്&#x200d;കിയ ഹരജിയിലാണ് തൃശൂര്&#x200d; എസ്.സി എസ്.ടി കോടതിയുടെ ഉത്തരവ്.</p>
<p>കോടതിയുടെ വിധിയില്&#x200d; വളരെ സന്തോഷമുണ്ടെന്ന് വിനായകന്റെ അച്ഛന്&#x200d; കൃഷ്ണന്&#x200d; മാധ്യമങ്ങളോട് പ്രതികരിച്ചു. ദളിത് സമുദായ മുന്നണിയോട് ഏറെ കടപ്പാടുണ്ടെന്നും കാരണം എല്ലാവരും കേസ് ഉപേക്ഷിച്ചപ്പോള്&#x200d; അവരാണ് കൂടെ നിന്നതെന്നും കൃഷ്ണന്&#x200d; പറഞ്ഞു. സാജന്&#x200d;, ശ്രീജിത്ത് എന്നീ പൊലീസുകാരാണ് തന്റെ മകന്റെ മരണത്തിന്റെ ഉത്തരവാദികളെന്നും അവര്&#x200d; മകനെ മര്&#x200d;ദിച്ച് കൊല്ലുകയായിരുന്നെന്നും കൃഷ്ണന്&#x200d; പറഞ്ഞു. 2017 ജൂലൈ 17 നാണ് സുഹൃത്തുക്കളുമൊന്നിച്ച് വഴിയരികില്&#x200d; നിന്നിരുന്ന വിനായകനെന്ന 18 കാരനെ പാവറട്ടി പൊലീസ് കസ്റ്റഡിയിലെടുത്തത്.</p>
<p>മാല മോഷ്ടിച്ചു എന്നാരോപിച്ച് പൊലീസ് മര്&#x200d;ദിക്കുകയും ചെയ്തു. ഒടുവില്&#x200d; മുടി മുറിക്കണം എന്നു നിര്&#x200d;ദ്ദേശിച്ചാണ് പിതാവിനൊപ്പം വിട്ടയച്ചത്. പിറ്റേന്ന് രാവിലെ വിനായകനെ വീട്ടില്&#x200d; തൂങ്ങിമരിച്ച നിലയില്&#x200d; കണ്ടെത്തുകയായിരുന്നു. പോസ്റ്റ്‌മോര്&#x200d;ട്ടത്തില്&#x200d;, യുവാവ് ക്രൂരമായ മര്&#x200d;ദനത്തിന് ഇരയായതായി കണ്ടെത്തി. ലോക്കല്&#x200d; പൊലീസിന്റെ അന്വേഷണത്തില്&#x200d; പിഴവ് കണ്ടെത്തിയതോടെ കുടുംബത്തിന്റെ ആവശ്യപ്രകാരം അന്വേഷണം ക്രൈംബ്രാഞ്ചിന് വിടുകയായിരുന്നു.</p>
<p>മര്&#x200d;ദനവും അപമാനവും വിനായകനെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചു എന്നാണ് കുടുംബം ആരോപിക്കുന്നത്. ക്രൈംബ്രാഞ്ച് കുറ്റപത്രത്തില്&#x200d; പൊലീസുകാര്&#x200d;ക്കെതിരെ ചുമത്തിയ ആത്മഹത്യാ പ്രേരണ ഒഴിവാക്കിയത് പ്രതികളായ പൊലീസ് ഉദ്യോഗസ്ഥര്&#x200d;ക്ക് രക്ഷപെടാന്&#x200d; അവസരമൊരുക്കുകയായിരുന്നു</p>
<p>അന്യായമായി തടങ്കലില്&#x200d;വെച്ചു, മര്&#x200d;ദിച്ചു, ഭീഷണിപ്പെടുത്തി, പട്ടികജാതി-വര്&#x200d;ഗ അതിക്രമനിരോധനനിയമം ലംഘിച്ചു തുടങ്ങിയ വകുപ്പുകള്&#x200d; മാത്രമാണ് കുറ്റപത്രത്തില്&#x200d; ചുമത്തിയത്. ക്രൈംബ്രാഞ്ച് റിപ്പോര്&#x200d;ട്ടിനെത്തുടര്&#x200d;ന്ന് ആരോപണ വിധേയരായ രണ്ട് സിവില്&#x200d; പൊലീസ് ഓഫീസര്&#x200d;മാരെ സസ്‌പെന്&#x200d;ഡ് ചെയ്തിരുന്നു. എന്നാല്&#x200d; പിന്നീട് ഇത് ഒഴിവാക്കുകയായിരുന്നു. ഈ വര്&#x200d;ഷം ജനുവരിയിലാണ് തൃശൂരിലെ എസ്.സി എസ്.ടി കോടതി പുനരന്വേഷണത്തിന് ഉത്തരവിട്ടത്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/vinayakans-death-in-engandiyur-court-order-to-file-charges-of-abetment-of-suicide-against-policemen.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബിഗ് ബോസ് ഷോയുടെ ഉള്ളടക്കം പരിശോധിക്കാന്&#x200d; കോടതി ഉത്തരവ്; നിയമലംഘനം തെളിഞ്ഞാൽ സംപ്രേഷണം നിര്&#x200d;ത്തിവയ്പ്പിക്കും</title>
		<link>https://www.chandrikadaily.com/court-order-to-check-content-of-bigg-boss-show-if-the-violation-is-found-the-transmission-will-be-suspended.html</link>
					<comments>https://www.chandrikadaily.com/court-order-to-check-content-of-bigg-boss-show-if-the-violation-is-found-the-transmission-will-be-suspended.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 15 Apr 2024 10:53:36 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Bigg Boss show]]></category>
		<category><![CDATA[content]]></category>
		<category><![CDATA[COURT ORDER]]></category>
		<category><![CDATA[suspended]]></category>
		<category><![CDATA[transmission]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=295324</guid>

					<description><![CDATA[എറണാകുളം സ്വദേശിയായ അഭിഭാഷകന്&#x200d; നല്&#x200d;കിയ ഹര്&#x200d;ജിയിലാണ് കോടതി ഇടപെടല്&#x200d;.]]></description>
										<content:encoded><![CDATA[<p>റിയാലിറ്റ് ഷോ ബിഗ്‌ബോസ് മലയാളം പരിപാടിയുടെ ഉള്ളടക്കം പരിശോധിക്കാന്&#x200d; ഹൈക്കോടതി ഉത്തരവ്. സംപ്രേഷണ ചട്ടങ്ങള്&#x200d; ലംഘിച്ചിട്ടുണ്ടോയെന്നാണ് പരിശോധിക്കേണ്ടത്. കേന്ദ്ര വാര്&#x200d;ത്താ വിനിമയ മന്ത്രാലയത്തിനാണ് കോടതി നിര്&#x200d;ദേശം നല്&#x200d;കിയത്. ചട്ട ലംഘനമുണ്ടെങ്കില്&#x200d; പരിപാടി നിര്&#x200d;ത്തിവയ്ക്കാനും കേന്ദ്രത്തിന് നിര്&#x200d;ദേശിക്കാം. എറണാകുളം സ്വദേശിയായ അഭിഭാഷകന്&#x200d; നല്&#x200d;കിയ ഹര്&#x200d;ജിയിലാണ് കോടതി ഇടപെടല്&#x200d;.</p>
<p>ബിഗ് ബോസ് മലയാളം സീസണ്&#x200d; ആറിന്റെ സംപ്രേഷണവുമായി ബന്ധപ്പെട്ടാണ് കേന്ദ്ര ഇന്&#x200d;ഫര്&#x200d;മേഷന്&#x200d; ആന്റ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയത്തിന് ഹൈക്കോടതി നിര്&#x200d;ദേശം നല്&#x200d;കിയത്. ഷോയില്&#x200d; നിയമവിരുദ്ധതയുണ്ടെങ്കില്&#x200d; നടപടിയെടുക്കും. ഹൈക്കോടതി അഭിഭാഷകനായ ആദര്&#x200d;ശ് എസ് ആണ് ഹര്&#x200d;ജിയുമായി കോടതിയെ സമീപിച്ചത്. പരിപാടിയില്&#x200d; ശാരീരിക ഉപദ്രവം അടക്കമുള്ള നിയമവിരുദ്ധതയുണ്ടോയെന്ന് പരിശോധിക്കും. ലംഘനം കണ്ടെത്തിയാല്&#x200d; പരിപാടി നിര്&#x200d;ത്തിവയ്പ്പിക്കാമെന്ന് ജസ്റ്റിസുമാരായ എ മുഹമ്മദ് മുസ്താഖും ജഎം എ അബ്ദുള്&#x200d; ഹക്കിമും വ്യക്തമാക്കി.</p>
<p>1995ലെ ടെലിവിഷന്&#x200d; നെറ്റ്വര്&#x200d;ക്കുകള്&#x200d; (റെഗുലേഷന്&#x200d;) നിയമപ്രകാരം ഒരു വ്യക്തിയുടെ അന്തസിനെ വ്രണപ്പെടുത്തുന്ന ഉള്ളടക്കം പ്രക്ഷേപണം ചെയ്യുന്നത് നിരോധിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള പരിപാടികള്&#x200d; സമൂഹത്തില്&#x200d; വലിയ പ്രത്യാഘാതങ്ങള്&#x200d; ഉണ്ടാക്കുമെന്നും ഹര്&#x200d;ജിക്കാരന്&#x200d; ചൂണ്ടിക്കാട്ടി. ശാരീരിക പീഡനം ഇന്ത്യന്&#x200d; ശിക്ഷാനിയമത്തിന് കീഴിലുള്ള കുറ്റകൃത്യമാണ്. 1995ലെ റെഗുലേഷന്&#x200d; ആക്ടും 1952ലെ സിനിമാറ്റോഗ്രാഫ് ആക്റ്റ് എന്നിവ വ്യവസ്ഥ ചെയ്യുന്ന ചട്ടങ്ങളുടെ ലംഘനമാണ് ബിഗ് ബോസ് മലയാളം റിയാലിറ്റിഈ ഷോയെന്നും ഹര്&#x200d;ജിയില്&#x200d; പറയുന്നു.</p>
<p>നിയമലംഘനമുണ്ടെന്ന് ശ്രദ്ധയില്&#x200d;പ്പെട്ടാല്&#x200d; പരിപാടി ഉടന്&#x200d; നിര്&#x200d;ത്തലാക്കണമെന്നാണഅ ഹര്&#x200d;ജിക്കാരന്റെ ആവശ്യം. എല്ലാ സോഷ്യല്&#x200d; മിഡിയ പ്ലാറ്റ്ഫോമുകളില്&#x200d; നിന്നും ഒടിടി പ്ലാറ്റ്ഫോമുകളില്&#x200d; നിന്നും ബിഗ് ബോസ് സീസണ്&#x200d; ആറുമായി ബന്ധപ്പെട്ട വിഡിയോകളും നീക്കം ചെയ്യേണ്ടിവരും. അടുത്തിടെ സംപ്രേക്ഷണം ചെയ്ത എപ്പിസോഡില്&#x200d; സിജോ ജോണ്&#x200d; എന്ന മത്സരാര്&#x200d;ത്ഥിയെ സഹ മത്സരാര്&#x200d;ത്ഥിയായ റോക്കി (ഹസീബ് എസ്.കെ) ശാരീരികമായി ഉപദ്രവിച്ചിരുന്നു. പിന്നാലെ റോക്കിയെ ഷോയില്&#x200d; നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു. വിഷയം ഏറെ ഗൗരവതരമെന്ന് വ്യക്തമാക്കിയ കോടതി നിയമലംഘനം പരിശോധിക്കാന്&#x200d; കേന്ദ്രത്തിന് നിര്&#x200d;ദേശം നല്&#x200d;കി.</p>
<p>അതേസമയം ക്വീര്&#x200d; കമ്മ്യൂണിറ്റിയെ മോശമായി ചിത്രീകരിച്ചെന്നും ബിഗ് ബോസ് ഷോയ്ക്കെതിരെ വിമര്&#x200d;ശനമുയര്&#x200d;ന്നിട്ടുണ്ട്. സ്വവര്&#x200d;ഗാനുരാഗിയായ മത്സരാര്&#x200d;ത്ഥിയെ അപമാനിച്ചതിന്റെ പേരില്&#x200d; ദിശ സംഘടന കേരള ബ്രോഡ്കാസ്റ്റ് കണ്ടന്റ് കംപ്ലയിന്റ്സ് കൗണ്&#x200d;സിലിന് (ബിസിസിസി) പരാതി നല്&#x200d;കി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/court-order-to-check-content-of-bigg-boss-show-if-the-violation-is-found-the-transmission-will-be-suspended.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കെ എം ബഷീറിനെ വാഹനമിടിച്ച് കൊന്ന കേസ്; ശ്രീറാം വെങ്കിട്ടരാമനോട് നേരിട്ട് ഹാജരാകണമെന്ന് കോടതി</title>
		<link>https://www.chandrikadaily.com/the-case-of-km-basheer-being-hit-by-a-vehicle-the-court-asked-sriram-venkataraman-to-appear-in-person.html</link>
					<comments>https://www.chandrikadaily.com/the-case-of-km-basheer-being-hit-by-a-vehicle-the-court-asked-sriram-venkataraman-to-appear-in-person.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 14 Sep 2023 06:46:14 +0000</pubDate>
				<category><![CDATA[crime]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[police]]></category>
		<category><![CDATA[COURT ORDER]]></category>
		<category><![CDATA[km basheer murder]]></category>
		<category><![CDATA[sreeramvenkataraman]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=274465</guid>

					<description><![CDATA[കൊലപാതക കുറ്റത്തിൽ വിചാരണ നേരിടണമെന്ന സുപ്രീംകോടതി ഉത്തരവിന് പിന്നാലെയാണിത്.]]></description>
										<content:encoded><![CDATA[<div class="arr--story-page-card-wrapper">
<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">
<div class="arrow-component arr--text-element text-m_textElement__e3QEt text-m_dark__1TC18 " data-test-id="text">
<p>മാധ്യമപ്രവർത്തകൻ കെ എം ബഷീറിനെ കാറിടിച്ച്  കൊലപ്പെടുത്തിയ കേസിൽ ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമൻ നേരിട്ട് ഹാജരാകണമെന്ന് കോടതി. ഡിസംബർ 11-ന് ഹാജരാകണമെന്നാണ് വിചാരണക്കോടതിയുടെ ഉത്തരവ്. തിരുവനന്തപുരം ഒന്നാം അഡി. ജില്ലാ സെഷൻസ് കോടതി ജഡ്ജി കെ പി അനിൽകുമാറിന്റെതാണ് ഉത്തരവ്.</p>
</div>
</div>
</div>
<div class="arr--story-page-card-wrapper">
<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">
<div class="arrow-component arr--text-element text-m_textElement__e3QEt text-m_dark__1TC18 " data-test-id="text">
<p>കൊലപാതക കുറ്റത്തിൽ വിചാരണ നേരിടണമെന്ന സുപ്രീംകോടതി ഉത്തരവിന് പിന്നാലെയാണിത്. നരഹത്യാക്കുറ്റം ചുമത്താൻ തെളിവില്ലെന്നും കുറ്റവിമുക്തനാക്കണമെന്നും ആവശ്യപ്പെട്ട് റിവിഷൻ ഹർജിയുമായി സുപ്രീംകോടതിയെ സമീപിച്ച ശ്രീറാമിന് കനത്ത തിരിച്ചടിയാണ് ഉണ്ടായത്. ഈ സാഹചര്യത്തിലാണ് പ്രതിയെ വിചാരണക്കായി കോടതി വിളിച്ചു വരുത്തുന്നത്.</p>
</div>
</div>
</div>
<div class="arr--story-page-card-wrapper">
<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">
<div class="arrow-component arr--text-element text-m_textElement__e3QEt text-m_dark__1TC18 " data-test-id="text">
<p>ഓഗസ്റ്റ് 25-നാണ് ശ്രീറാം വിചാരണ നേരിടണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടത്. നരഹത്യ കേസ് നിലനില്&#x200d;ക്കില്ലെന്ന വാദം സുപ്രീംകോടതി തള്ളിയിരുന്നു. 2019 ഓഗസ്റ്റ് 3-ന് പുലർച്ചെയാണ് ശ്രീറാമും സുഹൃത്ത് വഫയും സഞ്ചരിച്ച കാർ ഇടിച്ച് മാധ്യമപ്രവർത്തകൻ കെ എം ബഷീർ കൊല്ലപ്പെട്ടത്.</p>
</div>
</div>
</div>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-case-of-km-basheer-being-hit-by-a-vehicle-the-court-asked-sriram-venkataraman-to-appear-in-person.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കോടതി വിധി ലംഘിച്ച് നടത്തുന്ന സി.പി.എം ഓഫീസ് നിര്&#x200d;മാണ പ്രവര്&#x200d;ത്തികള്&#x200d; നിര്&#x200d;ത്തി വെയ്ക്കണം;നോട്ടീസ് നല്&#x200d;കി റവന്യു വകുപ്പ്</title>
		<link>https://www.chandrikadaily.com/cpm-office-construction-work-in-violation-of-court-order-should-be-stopped-revenue-department-issued-notice.html</link>
					<comments>https://www.chandrikadaily.com/cpm-office-construction-work-in-violation-of-court-order-should-be-stopped-revenue-department-issued-notice.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Wed, 23 Aug 2023 05:55:45 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[construction]]></category>
		<category><![CDATA[COURT ORDER]]></category>
		<category><![CDATA[cpm office]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=271026</guid>

					<description><![CDATA[നോട്ടീസ് കിട്ടയതോടെ സി.പി.എം പണികള്&#x200d; നിര്&#x200d;ത്തിവെക്കുകയായിരുന്നു.]]></description>
										<content:encoded><![CDATA[<p>ഹൈക്കോടതി വിധി ലംഘിച്ച് നടത്തുന്ന സി.പി.എം ഓഫീസ് നിര്&#x200d;മാണ പ്രവര്&#x200d;ത്തികള്&#x200d; നിര്&#x200d;ത്തി വെയ്ക്കാന്&#x200d; റവന്യു വകുപ്പ് നോട്ടീസ് നല്&#x200d;കി. ഉടുമ്പന്&#x200d;ചോല എല്&#x200d; ആര്&#x200d; തഹസില്&#x200d;ദാര്&#x200d; ആണ് നോട്ടീസ് നല്&#x200d;കിയത്. കോടതി ഉത്തരവിനെ തുടര്&#x200d;ന്ന് കളക്ടറുടെ നിര്&#x200d;ദേശ പ്രകാരമാണ് നടപടി. നോട്ടീസ് കിട്ടയതോടെ സി.പി.എം പണികള്&#x200d; നിര്&#x200d;ത്തിവെക്കുകയായിരുന്നു.</p>
<p>സി.പി.എം ഓഫീസ് നിര്&#x200d;മ്മാണം തുടര്&#x200d;ന്നതില്&#x200d; കോടതി രോഷം പ്രകടിപ്പിച്ചിരുന്നു. ഇന്ന് വീണ്ടും കേസ് പരിഗണിക്കും. 12 മണിയ്ക്ക് ഹാജരാകാന്&#x200d; സര്&#x200d;ക്കാര്&#x200d; അഭിഭാഷകന് നിര്&#x200d;ദ്ദേശം നല്&#x200d;കിയിട്ടുണ്ട്. കോടതി ഉത്തരവ് വന്നിട്ടും നിര്&#x200d;മ്മാണം തുടര്&#x200d;ന്നെന്ന് അമിക്കസ് ക്യൂറി കോടതിയെ അറിയിച്ചിട്ടുണ്ട്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/cpm-office-construction-work-in-violation-of-court-order-should-be-stopped-revenue-department-issued-notice.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഭര്&#x200d;ത്താവ് കറുത്ത നിറമായതിനാല്&#x200d; ഭാര്യക്ക് പരിഹാസം; 44കാരന് വിവാഹ മോചനം കോടതി അനുവദിച്ചു</title>
		<link>https://www.chandrikadaily.com/wife-mocked-because-her-husband-is-black-the-court-granted-divorce-to-the-44-year-old.html</link>
					<comments>https://www.chandrikadaily.com/wife-mocked-because-her-husband-is-black-the-court-granted-divorce-to-the-44-year-old.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Tue, 08 Aug 2023 11:09:34 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Social]]></category>
		<category><![CDATA[Special Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Women]]></category>
		<category><![CDATA[colour descrimination]]></category>
		<category><![CDATA[COURT ORDER]]></category>
		<category><![CDATA[divorce]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=268825</guid>

					<description><![CDATA[പതിനാറ് വര്&#x200d;ഷം നീണ്ട വിവാഹ ബന്ധത്തിനാണ് ഹൈക്കോടതി നിരീക്ഷണത്തോടെ അവസാനമായത്.]]></description>
										<content:encoded><![CDATA[<p>ഭര്&#x200d;ത്താവിനെ കറുമ്പന്&#x200d; എന്ന് വിളിച്ച പരിഹസിച്ച ഭാര്യയില്&#x200d; നിന്ന് വിവാഹമോചനം അനുവദിച്ച് കോടതി. കറുത്ത നിറത്തിന്റെ പേരില്&#x200d; അപമാനിക്കുന്നത് ക്രൂരതയാണെന്ന് വിശദമാക്കിയാണ് കര്&#x200d;ണാടക ഹൈക്കോടതിയുടെ തീരുമാനം. നിറത്തിന്റെ പേരില്&#x200d; പരിഹസിക്കുന്നത് വിവാഹ മോചനത്തിനുള്ള ശക്തമായ കാരണമാകുമെന്ന നിരീക്ഷണത്തോടെയാണ് തീരുമാനം. 44 കാരന് 41കാരിയില്&#x200d; നിന്നുള്ള വിവാഹമോചന കേസിലാണ് കോടതിയുടെ നിര്&#x200d;ണായക ഉത്തരവ്.</p>
<p>പതിനാറ് വര്&#x200d;ഷം നീണ്ട വിവാഹ ബന്ധത്തിനാണ് ഹൈക്കോടതി നിരീക്ഷണത്തോടെ അവസാനമായത്. സൂക്ഷ്മമായ വിശകലനത്തില്&#x200d; ഭാര്യ നിറത്തിന്റെ പേരില്&#x200d; ഭര്&#x200d;ത്താവിനെ നിരന്തരം പരിഹസിച്ചിരുന്നതായും ഭര്&#x200d;ത്താവിന്റെ അടുത്ത് നിന്ന് കാരണമില്ലാതെ മാറി താമസിച്ചതായും കോടതി കണ്ടെത്തി. ഇതിന് ന്യായീകരിക്കാനായി അവിഹിതം അടക്കമുള്ള ആരോപണങ്ങളാണ് 41കാരി 44 കാരനെതിരെ ഉയര്&#x200d;ത്തിയത്. ഇതെല്ലാം ക്രൂരതയുടെ തെളിവാണെന്നും കോടതി നിരീക്ഷിച്ചു. ഹിന്ദു വിവാഹ നിയമത്തിലെ 13 ഐ.എ വകുപ്പ് അനുസരിച്ചാണ് കോടതി വിവാഹമോചനം അനുവദിച്ചത്. 2007ല്&#x200d; വിവാഹിതരായ ദമ്പതികള്&#x200d;ക്ക് ഒരു പെണ്&#x200d;കുട്ടിയാണ് ഉള്ളത്. 2012ല്&#x200d; ഭര്&#x200d;ത്താവ് ബെംഗളുരു കോടതിയെ വിവാഹ മോചനത്തിനായി സമീപിച്ചിരുന്നു. എന്നാല്&#x200d; കോടതി അനുവിദിച്ചിരുന്നില്ല. ഇതോടെയാണ് യുവാവ് ഹൈക്കോടതിയെ സമീപിച്ചത്.</p>
<p>ജസ്റ്റിസ് അലോക് ആരാദേയും ജസ്റ്റിസ് ആനന്ദ് രാമാനന്ദ് ഹെഗ്‌ഡേയും അടങ്ങുന്ന ഡിവിഷന്&#x200d; ബെഞ്ചാണ് പരാതി പരിഗണിച്ചത്. നിറത്തിന്റെ പേരിലുള്ള ഭാര്യയുടെ പരിഹാസം കുഞ്ഞിനെ കരുതി വലിയ രീതിയില്&#x200d; ഭര്&#x200d;ത്താവ് സഹിക്കുകയായിരുന്നുവെന്നും കോടതി നിരീക്ഷിച്ചു. അതേസമയം വിവാഹ ബന്ധത്തിലെ ക്രൂരത എന്ന വകുപ്പ് അനുസരിച്ചും ഗാര്&#x200d;ഹിക പീഡനത്തിനും ഭാര്യ ഭര്&#x200d;ത്താവിനെയും ഭര്&#x200d;ത്താവിന്റെ മാതാപിതാക്കള്&#x200d;ക്കെതിരെയും കേസ് നല്&#x200d;കിയിരുന്നു. ഭര്&#x200d;ത്താവിന്റെ ആരോപണങ്ങള്&#x200d; നിഷേധിച്ച യുവതി ഭര്&#x200d;ത്താവും വീട്ടുകാരുമാണ് തന്നെ പീഡിപ്പിക്കുന്നതെന്നായിരുന്നു കുടുംബ കോടതിയില്&#x200d; വാദിച്ചത്. സ്ത്രീധനം ആവശ്യപ്പെടുകയും കുട്ടിയുമായി പുറത്ത് പോകാന്&#x200d; പോലും അനുവദിക്കാത്ത സാഹചര്യത്തിലായിരുന്നു കഴിഞ്ഞിരുന്നതെന്നുമാണ് യുവതി കോടതിയെ അറിയിച്ചത്.</p>
<p>മറ്റൊരു യുവതിയുമായുള്ള ബന്ധത്തില്&#x200d; ഭര്&#x200d;ത്താവിന് കുട്ടിയുണ്ടെന്നും കുടുംബ കോടതിയില്&#x200d; വാദം വന്നതോടെയാണ് നേരത്തെ വിവാഹ മോചനം അനുവദിക്കാതിരുന്നത്. യുവതിയുടെ ആരോപണങ്ങള്&#x200d; പരിഗണിച്ച കുടുംബ കോടതി 2017ലാണ് ഭര്&#x200d;ത്താവിന്റെ ഹര്&#x200d;ജി തള്ളിയത്. ഭര്&#x200d;ത്താവിന്റെ സ്ഥാപനത്തില്&#x200d; ചേരാനുള്ള ഒരു ശ്രമം പോലും ഭാര്യ നടത്താതിരുന്നത് വിവാഹ ബന്ധത്തിലെ താല്&#x200d;പര്യക്കുറവ് വെളിപ്പെടുത്തുന്നതാണെന്നും ഇതിന് കാരണമായി ഭാര്യ കണ്ടത് ഭര്&#x200d;ത്താവിന്റെ ഇരുട്ട നിറമാണെന്നും കര്&#x200d;ണാടക ഹൈക്കോടതി വിശദമാക്കി. ഹൈക്കോടതി നിരീക്ഷണം പരിഗണിച്ച് വിവാഹ മോചനം അനുവദിക്കാന്&#x200d; ഹൈക്കോടതി കുടുംബ കോടതിക്ക് നിര്&#x200d;ദ്ദേശം നല്&#x200d;കുകയായിരുന്നു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/wife-mocked-because-her-husband-is-black-the-court-granted-divorce-to-the-44-year-old.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പ്രായപൂര്&#x200d;ത്തിയാകാത്ത സഹോദരന് സ്‌കൂട്ടര്&#x200d; ഓടിക്കാന്&#x200d; നല്&#x200d;കി; 25,250 രൂപ പിഴ</title>
		<link>https://www.chandrikadaily.com/traffic-rule-violation-fine.html</link>
					<comments>https://www.chandrikadaily.com/traffic-rule-violation-fine.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Thu, 09 Mar 2023 11:44:22 +0000</pubDate>
				<category><![CDATA[crime]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[police]]></category>
		<category><![CDATA[COURT ORDER]]></category>
		<category><![CDATA[fine]]></category>
		<category><![CDATA[traffic rules]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=241927</guid>

					<description><![CDATA[പ്രായപൂര്&#x200d;ത്തിയാകാത്ത സഹോദരന് സ്‌കൂട്ടര്&#x200d; ഓടിക്കാന്&#x200d; നല്&#x200d;കിയ 20കാരിക്ക് കോടതി വക ശിക്ഷ. ഇവര്&#x200d;ക്ക് കോടതി പിഴയും തടവും വിധിച്ചു. മഞ്ചേരി കരുവമ്പ്രം മംഗലശ്ശേരി മുസ്ലിയാരകത്ത് മുജീബ് റഹ്മാന്റെ മകള്&#x200d; ലിയാന മഖ്ദൂമ (20)ക്കാണ് മഞ്ചേരി ചീഫ് ജുഡീഷ്യല്&#x200d; മജിസ്‌ട്രേറ്റ് 25,250 രൂപ പിഴയും കോടതി പിരിയുംവരെ തടവും വിധിച്ചത്. 2022 നവംബര്&#x200d; 10നാണ് കേസിനാസ്പദമായ സംഭവം. മഞ്ചേരി പോലീസ് പട്രോളിംഗ് നടത്തുന്നതിനിടെയാണ് വിദ്യാര്&#x200d;ഥി അശ്രദ്ധമായി സ്‌കൂട്ടറോടിച്ച് വരുന്നത് ശ്രദ്ധയില്&#x200d;പ്പെട്ടത്. ലൈസന്&#x200d;സ് ആവശ്യപ്പെട്ടപ്പോള്&#x200d; ഇല്ലെന്ന് മറുപടി. വാഹനം കസ്റ്റഡിയിലെടുത്ത [&#8230;]]]></description>
										<content:encoded><![CDATA[<p>പ്രായപൂര്&#x200d;ത്തിയാകാത്ത സഹോദരന് സ്‌കൂട്ടര്&#x200d; ഓടിക്കാന്&#x200d; നല്&#x200d;കിയ 20കാരിക്ക് കോടതി വക ശിക്ഷ. ഇവര്&#x200d;ക്ക് കോടതി പിഴയും തടവും വിധിച്ചു. മഞ്ചേരി കരുവമ്പ്രം മംഗലശ്ശേരി മുസ്ലിയാരകത്ത് മുജീബ് റഹ്മാന്റെ മകള്&#x200d; ലിയാന മഖ്ദൂമ (20)ക്കാണ് മഞ്ചേരി ചീഫ് ജുഡീഷ്യല്&#x200d; മജിസ്‌ട്രേറ്റ് 25,250 രൂപ പിഴയും കോടതി പിരിയുംവരെ തടവും വിധിച്ചത്. 2022 നവംബര്&#x200d; 10നാണ് കേസിനാസ്പദമായ സംഭവം. മഞ്ചേരി പോലീസ് പട്രോളിംഗ് നടത്തുന്നതിനിടെയാണ് വിദ്യാര്&#x200d;ഥി അശ്രദ്ധമായി സ്‌കൂട്ടറോടിച്ച് വരുന്നത് ശ്രദ്ധയില്&#x200d;പ്പെട്ടത്.</p>
<p>ലൈസന്&#x200d;സ് ആവശ്യപ്പെട്ടപ്പോള്&#x200d; ഇല്ലെന്ന് മറുപടി. വാഹനം കസ്റ്റഡിയിലെടുത്ത പൊലീസ് രക്ഷിതാവുമായി സ്റ്റേഷനിലേക്ക് വരാന്&#x200d; ആവശ്യപ്പെട്ടു. സ്റ്റഷനിലെത്തിയ കുട്ടിയുടെ തിരിച്ചറിയല്&#x200d; രേഖ പരിശോധിച്ചപ്പോള്&#x200d; ജനനതീയതി 2005 ആഗസ്റ്റ് 11.കേസ് പരിഗണിച്ച മഞ്ചേരി ജെ എഫ് സി എം കോടതി ഡിസംബര്&#x200d; ഏഴിന് ലിയാനക്ക് ജാമ്യം നല്&#x200d;കി. 50,000 ബോണ്ടിന്മേലുള്ള രണ്ടാള്&#x200d; ജാമ്യമടക്കമുള്ള ഉപാധികളിലായിരുന്നു ജാമ്യം.</p>
<p>മജിസ്‌ട്രേറ്റ്, കേസ് സി ജെ എം കോടതിയിലേക്ക് വിട്ടു. കേസ് പരിഗണിച്ച ചീഫ് ജുഡീഷ്യല്&#x200d; മജിസ്‌ട്രേറ്റ് ശിക്ഷ വിധിച്ചത്. ഏതായാലും ഒരു ആഴ്ചത്തെ തടവ് ശിക്ഷയില്&#x200d; നിന്നും രക്ഷപ്പെടാന്&#x200d; ഇന്നലെ തന്നെ പിഴ സംഖ്യ ഒടുക്കിയെങ്കിലും വൈകിട്ട് അഞ്ചുമണി വരെ കോടതി വരാന്തയില്&#x200d; ഇരിക്കേണ്ടിവന്നു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/traffic-rule-violation-fine.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>റോഡപകടവുമായി ബന്ധപ്പെട്ട് അറസ്റ്റ്; ശിക്ഷ അഞ്ച് നേരം നിസ്‌കാരം; വിചിത്ര വിധിയുമായി കോടതി</title>
		<link>https://www.chandrikadaily.com/court-order1.html</link>
					<comments>https://www.chandrikadaily.com/court-order1.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Thu, 02 Mar 2023 06:22:08 +0000</pubDate>
				<category><![CDATA[crime]]></category>
		<category><![CDATA[india]]></category>
		<category><![CDATA[More]]></category>
		<category><![CDATA[COURT ORDER]]></category>
		<category><![CDATA[punishment]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=240638</guid>

					<description><![CDATA[റോഡപകടത്തിന്റെ പേരില്&#x200d; ഒരാളെ കയ്യേറ്റം ചെയ്തുവെന്നതായിരുന്നു കേസ്]]></description>
										<content:encoded><![CDATA[<p>റോഡപകടവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്യപ്പെട്ട മുസ്ലിം യുവാവിന് തടവിന് പകരം അഞ്ച് നേരം നിസ്‌കാരം നിര്&#x200d;ബന്ധമാക്കാന്&#x200d; ഉത്തരവിട്ട് കോടതി. മഹാരാഷ്ട്രയിലെ മലേഗാവ് കോടതിയുടേതാണ് വിധി. യുവാവിനോട് മരങ്ങള്&#x200d; നട്ടുപിടിപ്പിക്കാനും കോടതി നിര്&#x200d;ദ്ദേശിച്ചിട്ടുണ്ട്. കുറ്റം ആവര്&#x200d;ത്തിക്കില്ല എന്ന് ഉറപ്പാക്കിയ പക്ഷം കോടതിക്ക് പ്രതിയെ വെറുതെ വിടാന്&#x200d; അനുവാദമുണ്ടെന്ന് വിധി പുറപ്പെടുവിച്ചുകൊണ്ട് മജിസ്ട്രേറ്റ് തേജ്വന്ത് സിങ് പറഞ്ഞു.</p>
<p>താക്കീത് നല്&#x200d;കുക എന്നത് കൊണ്ടു ഞാന്&#x200d; മനസ്സിലാക്കുന്നത് താന്&#x200d; ചെയ്തത് കുറ്റകൃത്യമാണെന്ന് അയാളെ പറഞ്ഞു ബോധ്യപ്പെടുത്തുക എന്നതാണ്. അയാളില്&#x200d; കുറ്റബോധക്കുണ്ടാക്കുക, ചെയ്ത തെറ്റ് ഇനി ഒരിക്കലും ആവര്&#x200d;ത്തിക്കില്ല എന്ന് ഉറപ്പു വരുത്തുക എന്നിവയാണ്, മജിസ്ട്രേറ്റ് വ്യക്തമാക്കി.</p>
<p>2010 ല്&#x200d; രജിസ്റ്റര്&#x200d; ചെയ്ത കേസിലാണ് വിധി. റോഡപകടത്തിന്റെ പേരില്&#x200d; ഒരാളെ കയ്യേറ്റം ചെയ്തുവെന്നതായിരുന്നു കേസ്.<br />
വിചാരണ വേളയില്&#x200d; താന്&#x200d; പതിവായി നിസ്‌കരിക്കാറില്ലെന്ന് പ്രതി കോടതിയെ ബോധിപ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നിസ്‌കാരം കൃത്യമാക്കാനും മരങ്ങള്&#x200d; നട്ടുപിടിപ്പിക്കാനും കോടതി ഉത്തരവിട്ടത്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/court-order1.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
