<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>Court verdict &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/court-verdict/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Tue, 28 Oct 2025 11:20:32 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>Court verdict &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>തൊടുപുഴ ചീനിക്കുഴി കൂട്ടക്കൊലക്കേസില്‍ വിധി ഒക്ടോബര്‍ 30ന്</title>
		<link>https://www.chandrikadaily.com/verdict-in-thodupuzha-cheenikuzhi-massacre-case-on-october-30.html</link>
					<comments>https://www.chandrikadaily.com/verdict-in-thodupuzha-cheenikuzhi-massacre-case-on-october-30.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Tue, 28 Oct 2025 11:20:32 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[Cheenikuzhi]]></category>
		<category><![CDATA[Court verdict]]></category>
		<category><![CDATA[thodupuzha]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=360737</guid>

					<description><![CDATA[മുട്ടം ഒന്നാം നമ്പര്‍ അഡീഷണല്‍ സെഷന്‍സ് കോടതിയാണ് കേസ് പരിഗണിക്കുന്നത്]]></description>
										<content:encoded><![CDATA[<p>ഇടുക്കി: തൊടുപുഴ ചീനിക്കുഴിയില്&#x200d; മകനെയും കുടുംബത്തെയും കത്തിച്ച് കൊലപ്പെടുത്തിയ ഭീകര കേസില്&#x200d; പ്രതിക്ക് ശിക്ഷ ഒക്ടോബര്&#x200d; 30ന് പ്രഖ്യാപിക്കും. മുട്ടം ഒന്നാം നമ്പര്&#x200d; അഡീഷണല്&#x200d; സെഷന്&#x200d;സ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. പ്രതിയായ ആലിയക്കുന്നേല്&#x200d; ഹമീദിനെ ഇന്ന് കോടതിയില്&#x200d; ഹാജരാക്കിയിരുന്നു.</p>
<p>പ്രോസിക്യൂഷന്&#x200d; വാദത്തില്&#x200d; പ്രതി അതിക്രൂരമായ കൊലപാതകമാണ് നടത്തിയതെന്നും പരമാവധി ശിക്ഷ ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടു. കൊലപ്പെടുത്തിയവര്&#x200d; നിഷ്‌കളങ്കരായ രണ്ട് കുട്ടികളുള്&#x200d;പ്പെടെ നാലുപേരാണെന്നും പ്രായം ഒഴിച്ചാല്&#x200d; പ്രതിക്കെതിരെ ശക്തമായ തെളിവുകളാണെന്നും പ്രോസിക്യൂഷന്&#x200d; അഡ്വ. എം. സുനില്&#x200d; മഹേശ്വര പിള്ള വ്യക്തമാക്കി.</p>
<p>കോടതി പ്രതി കുറ്റക്കാരനാണെന്ന് നിരീക്ഷിച്ചതിനെ തുടര്&#x200d;ന്ന് &#8221;എന്തെങ്കിലും പറയാനുണ്ടോ?&#8221; എന്ന ചോദ്യത്തിന് ഹമീദ് ശ്വാസംമുട്ടലും ആരോഗ്യപ്രശ്‌നങ്ങളുമുണ്ടെന്ന് വ്യക്തമാക്കി. പ്രതിഭാഗം വക്കീല്&#x200d; ഹമീദിന്റെ പ്രായവും ആരോഗ്യനിലയും പരിഗണിച്ച് ശിക്ഷയില്&#x200d; ഇളവ് നല്&#x200d;കണമെന്ന് ആവശ്യപ്പെട്ടു.</p>
<p>2022 മാര്&#x200d;ച്ച് 18-നാണ് ഈ ക്രൂരക്കൊലപാതകം നടന്നത്. തൊടുപുഴ ചീനിക്കുഴിയിലെ ഫൈസല്&#x200d;, ഭാര്യ ഷീബ, മക്കളായ മെഹ്റ, അസ്ന എന്നിവരെയാണ് പിതാവായ ഹമീദ് പെട്രോള്&#x200d; ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയത്. സ്വത്ത് വീതംവെച്ചതിനെച്ചൊല്ലിയുണ്ടായ കുടുംബവിവാദമാണ് ഈ ഭീകര സംഭവത്തിന് കാരണമായത്.</p>
<p>ശിക്ഷാ വിധി ഒക്ടോബര്&#x200d; 30-ന് പ്രഖ്യാപിക്കാനിരിക്കെ, ഈ കേസിനോടുള്ള സംസ്ഥാനതല ശ്രദ്ധ വീണ്ടും വര്&#x200d;ദ്ധിച്ചിരിക്കുകയാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/verdict-in-thodupuzha-cheenikuzhi-massacre-case-on-october-30.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വസ്ത്രം മാറ്റാതെ സ്പര്&#x200d;ശിക്കുന്നത്  പീഡനമാകില്ല; വിവാദ വിധി പുറപ്പെടുവിച്ച ജഡ്ജിയ്‌ക്കെതിരെ നടപടി</title>
		<link>https://www.chandrikadaily.com/supreme-court-collegium-withdraws-recommendation-to-make-bombay-high-court-judge-permanent.html</link>
					<comments>https://www.chandrikadaily.com/supreme-court-collegium-withdraws-recommendation-to-make-bombay-high-court-judge-permanent.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Sat, 30 Jan 2021 08:09:32 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[main stories]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Court verdict]]></category>
		<category><![CDATA[pocso case]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=178328</guid>

					<description><![CDATA[നിലവില്&#x200d; ബോംബെ ഹൈക്കോടതിയുടെ നാഗ്പൂര്&#x200d; സിംഗിള്&#x200d; ബെഞ്ചിലെ അഡീഷണല്&#x200d; ജഡ്ജിയായ ഇവരെ സ്ഥിരം ജഡ്ജിയാക്കാനുള്ള ശുപാര്&#x200d;ശ സുപ്രിംകോടതി കൊളീജിയം പിന്&#x200d;വലിച്ചു]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: പോക്‌സോ കേസുകളില്&#x200d; വിവാദ വിധി പുറപ്പെടുവിച്ച ബോംബെ ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് പുഷ്പ വി ഗനേഡിവാലയ്‌ക്കെതിരെ നടപടി. നിലവില്&#x200d; ബോംബെ ഹൈക്കോടതിയുടെ നാഗ്പൂര്&#x200d; സിംഗിള്&#x200d; ബെഞ്ചിലെ അഡീഷണല്&#x200d; ജഡ്ജിയായ ഇവരെ സ്ഥിരം ജഡ്ജിയാക്കാനുള്ള ശുപാര്&#x200d;ശ സുപ്രിംകോടതി കൊളീജിയം പിന്&#x200d;വലിച്ചു. ഇവര്&#x200d;ക്കെതിരെ കൂടുതല്&#x200d; നടപടിയുണ്ടാകും.</p>
<p>പെണ്&#x200d;കുട്ടിയെ കയറിപിടിച്ചാലും വസ്ത്രത്തിന് പുറത്തുകൂടി സ്പര്&#x200d;ശിച്ചാല്&#x200d; ലൈംഗിക പീഡനമായി കണക്കാക്കാനാകില്ലെന്ന ജഡ്ജിയുടെ നിരീക്ഷണം വലിയ വിവാദമായിരുന്നു. വിധിയ്‌ക്കെതിരെ മഹാരാഷ്ട്ര സര്&#x200d;ക്കാര്&#x200d; സുപ്രിംകോടതിയെ സമീപിക്കും. പോക്‌സോ കേസില്&#x200d; ഒരാഴ്ചക്കിടെ മൂന്ന് വ്യത്യസ്ത കേസുകളില്&#x200d; ജസ്റ്റിസ് ഗനേഡിവാല പ്രതികളെ കുറ്റമുക്തയാക്കിയിരുന്നു.</p>
<p>ചീഫ്ജസ്റ്റിസ് എസ്.എ ബോബ്‌ഡെയുടെ നേതൃത്വത്തിലുള്ള മൂന്നംഗ കൊളീജിയമാണ് ജസ്റ്റിസ് ഗനേഡിവാലയെ സ്ഥിരം ജഡ്ജിയായി ജനുവരി 20ന് കേന്ദ്രത്തിനയച്ച ശുപാര്&#x200d;ശ തിരിച്ചുവിളിച്ചത്. ജസ്റ്റിസുമാരായ എന്&#x200d;.വി രമണയും രോഹിന്&#x200d;ടണ്&#x200d; നരിമാനും കൊളീജിയത്തില്&#x200d; അംഗമാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/supreme-court-collegium-withdraws-recommendation-to-make-bombay-high-court-judge-permanent.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വാളയാര്&#x200d; പീഡന കേസ്: തുടരന്വേഷണത്തിന് കോടതി ഉത്തരവ്</title>
		<link>https://www.chandrikadaily.com/valayar-case-high-court-judgement.html</link>
					<comments>https://www.chandrikadaily.com/valayar-case-high-court-judgement.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Wed, 06 Jan 2021 05:12:14 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[main stories]]></category>
		<category><![CDATA[News]]></category>
		<category><![CDATA[court case]]></category>
		<category><![CDATA[Court verdict]]></category>
		<category><![CDATA[valayar case]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=175144</guid>

					<description><![CDATA[
പ്രതികളെ വെറുതെവിട്ട നടപടി റദ്ദാക്കി]]></description>
										<content:encoded><![CDATA[<p>കോഴിക്കോട്: വാളയാര്&#x200d; പീഡന കേസില്&#x200d; തുടരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്. പ്രതികളെ വെറുതെവിട്ട കീഴ് കോടതി വിധി ഹൈക്കോടതി റദ്ദാക്കി. ഹൈക്കോടതി ഡിവിഷന്&#x200d; ബെഞ്ചാണ് വിധി റദ്ദാക്കിയത്. പുനര്&#x200d;വിചാരണവും തുടരന്വേഷണവും ആവശ്യമുന്നയിച്ച് കുട്ടികളുടെ മാതാവ് കോടതിയെ സമീപിച്ചിരുന്നു. സംസ്ഥാന സര്&#x200d;ക്കാരും കോടതിയെ സമീപിച്ചിരുന്നു.</p>
<p>അന്വേഷണത്തിലും വിചാരണയിലും ഗുരുതരമായ വീഴ്ചകളുണ്ടായി എന്ന് നേരത്തെതന്നെ ആരോപണമുയര്&#x200d;ന്നിരുന്നു. പ്രതികള്&#x200d;ക്കെതിരായ മാതാപിതാക്കളുടെ രഹസ്യമൊഴി കോടതി പരിഗണിച്ചിരുന്നല്ല. സാക്ഷിമൊഴികളും തെളിവുകളും കൃത്യമായി വിചാരണകോടതിയുടെ ശ്രദ്ധയില്&#x200d;കൊണ്ടുവരുന്നതില്&#x200d; പ്രോസിക്യൂഷന്റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായി.</p>
<p>പ്രായപൂര്&#x200d;ത്തിയാകാത്ത ഒരുപ്രതിയടക്കം അഞ്ചുപേരാണ് കേസിലെ പ്രതികള്&#x200d;. വലിയമധു, കുട്ടി മധു, ഷിബു, പ്രദീപ്കുമാര്&#x200d; എന്നിവരാണ് പ്രതികള്&#x200d;. ഇതില്&#x200d; കേസ് നടക്കുന്നതിനിടെ പ്രദീപ്കുമാര്&#x200d; ആത്മഹത്യ ചെയ്തിരുന്നു</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/valayar-case-high-court-judgement.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അഭയ കേസില്&#x200d; കോടതി വിധി; പ്രതികള്&#x200d; കുറ്റക്കാര്&#x200d;</title>
		<link>https://www.chandrikadaily.com/abhaya-case-news.html</link>
					<comments>https://www.chandrikadaily.com/abhaya-case-news.html#respond</comments>
		
		<dc:creator><![CDATA[web desk 1]]></dc:creator>
		<pubDate>Tue, 22 Dec 2020 05:43:55 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[main stories]]></category>
		<category><![CDATA[News]]></category>
		<category><![CDATA[sub story]]></category>
		<category><![CDATA[abhaya-case]]></category>
		<category><![CDATA[Court verdict]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=173207</guid>

					<description><![CDATA[കേസിലെ ശിക്ഷാ വിധി ബുധനാഴ്ച പ്രഖ്യാപിക്കും]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: ഏറെ കോളിളക്കം സൃഷ്ടിച്ച സിസ്റ്റര്&#x200d; അഭയ കേസിലെ കോടതി വിധി പുറത്ത്. പ്രതികളായ ഫാ. തോമസ് എം കോട്ടൂര്&#x200d;, സിസ്റ്റര്&#x200d; സ്‌റ്റെഫി എന്നിവര്&#x200d; കുറ്റക്കാരാണെന്ന് കോടതി വിധിച്ചു. കേസിലെ ശിക്ഷാ വിധി ബുധനാഴ്ച പ്രഖ്യാപിക്കും.</p>
<p>ഫാ. തോമസ് എം കോട്ടൂര്&#x200d; ഒന്നാം പ്രതിയും സിസ്റ്റര്&#x200d; സ്റ്റെഫി മൂന്നാം പ്രതിയുമാണ്. അഭയയെ കൊലപ്പെടുത്തിയത് ഇവരാണെന്ന് കോടതി കണ്ടെത്തി. തിരുവനന്തപുരം സിബിഐ പ്രത്യേക കോടതിയാണ് വിധി പറഞ്ഞത്.</p>
<p>1992 മാര്&#x200d;ച്ച് 27നാണു കോട്ടയത്തെ പയസ് ടെന്&#x200d;ത് കോണ്&#x200d;വെന്റിലെ കിണറ്റില്&#x200d; ദുരൂഹ സാഹചര്യത്തില്&#x200d; സിസ്റ്റര്&#x200d; അഭയയെ മരിച്ച നിലയില്&#x200d; കണ്ടത്. ലോക്കല്&#x200d; പോലീസ് 17 ദിവസവും ്രൈകംബ്രാഞ്ച് ഒമ്പതര മാസവും അന്വേഷണം നടത്തി അവസാനിപ്പിച്ച കേസ് 1993 മാര്&#x200d;ച്ച് 29 ന് സിബിഐ ഏറ്റെടുത്തു. അന്ന് എസ്പിയായിരുന്ന കെ.ടി.മൈക്കിളിനായിരുന്നു അന്വേഷണത്തിന്റെ മേല്&#x200d;നോട്ടച്ചുമതല.</p>
<p>ലോക്കല്&#x200d; പൊലീസും ക്രൈംബ്രാഞ്ചും ആത്മഹത്യയെന്ന് എഴുതി തള്ളിയ കേസ് കൊലപാതകമെന്ന് തെളിയിച്ചത് സിബിഐയാണ്</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/abhaya-case-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കഞ്ചാവ് കേസിലെ പ്രതികള്&#x200d;ക്ക് 15 വര്&#x200d;ഷം തടവ്</title>
		<link>https://www.chandrikadaily.com/ganja-case-criminals-got-15-years-imprrisonment.html</link>
					<comments>https://www.chandrikadaily.com/ganja-case-criminals-got-15-years-imprrisonment.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Wed, 25 Sep 2019 06:53:48 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Court verdict]]></category>
		<category><![CDATA[ganja case]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=140073</guid>

					<description><![CDATA[കോഴിക്കോട് മുക്കത്ത് നിന്നും 50 കിലോ കഞ്ചാവുമായി പിടിയിലായ ഇടുക്കി സ്വദേശികള്&#x200d;ക്ക് 15 വര്&#x200d;ഷം തടവും ഒരു ലക്ഷം രൂപ പിഴയും കോടതി ശിക്ഷ വിധിച്ചു. പ്രതികള്&#x200d; കുറ്റക്കാരാണെന്ന് കണ്ടെത്തിയ വടകര എന്&#x200d; ഡി പി എസ് കോടതിയാണ് ശിക്ഷ വിധിച്ചത്. പ്രതികളായ ഇടുക്കി അടിമാലി സ്വദേശികളായ അഫ്‌സല്&#x200d;, ധനീഷ് എന്നിവര്&#x200d;ക്കാണ് ശിക്ഷ. ഇടുക്കിയില്&#x200d; നിന്നും കോഴിക്കോട് കഞ്ചാവ് എത്തിച്ചിരുന്ന സംഘമായിരുന്നു മുക്കത്ത് പിടിയിലായത്‌]]></description>
										<content:encoded><![CDATA[
<p>കോഴിക്കോട് മുക്കത്ത് നിന്നും 50 കിലോ കഞ്ചാവുമായി പിടിയിലായ ഇടുക്കി സ്വദേശികള്&#x200d;ക്ക് 15 വര്&#x200d;ഷം തടവും ഒരു ലക്ഷം രൂപ പിഴയും    കോടതി ശിക്ഷ വിധിച്ചു. പ്രതികള്&#x200d; കുറ്റക്കാരാണെന്ന് കണ്ടെത്തിയ വടകര എന്&#x200d; ഡി പി എസ് കോടതിയാണ് ശിക്ഷ വിധിച്ചത്.</p>



<p>പ്രതികളായ ഇടുക്കി അടിമാലി സ്വദേശികളായ അഫ്‌സല്&#x200d;, ധനീഷ് എന്നിവര്&#x200d;ക്കാണ് ശിക്ഷ. ഇടുക്കിയില്&#x200d; നിന്നും കോഴിക്കോട് കഞ്ചാവ് എത്തിച്ചിരുന്ന സംഘമായിരുന്നു മുക്കത്ത് പിടിയിലായത്‌</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/ganja-case-criminals-got-15-years-imprrisonment.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കെവിന്&#x200d; വധം; പ്രതികള്&#x200d;ക്ക് ഇരട്ട ജീവപര്യന്തം</title>
		<link>https://www.chandrikadaily.com/kevin-case-court-verdict-2.html</link>
					<comments>https://www.chandrikadaily.com/kevin-case-court-verdict-2.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Tue, 27 Aug 2019 06:08:26 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Court verdict]]></category>
		<category><![CDATA[kevin murder]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=137220</guid>

					<description><![CDATA[കെവിന്&#x200d; വധക്കേസില്&#x200d; ഉള്&#x200d;പ്പെട്ട എല്ലാ പ്രതികള്&#x200d;ക്കും ഇരട്ട ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. 40000 രൂപ പിഴയും നല്&#x200d;കണം.കോട്ടയം പ്രിന്&#x200d;സിപ്പല്&#x200d; സെഷന്&#x200d;സ് കോടതിയുടെതാണ് വിധി. കെവിന്റെ ഭാര്യയായ നീനുവിന്റെ മൊഴിയാണ് കേസില്&#x200d; പ്രതികള്&#x200d;ക്കെതിരെയുള്ള നിര്&#x200d;ണായക തെളിവായത്. കൊലയ്ക്ക് കാരണം ദുരഭിമാനമാണെന്നും കെവിനെ ജാതി പറഞ്ഞ് അധിക്ഷേപിച്ചെന്നും നീനു കോടതിയില്&#x200d; മൊഴി നല്&#x200d;കിയിരുന്നു. കേരളത്തിലെ ആദ്യത്തെ ദുരഭിമാനക്കൊലയായി കേസ് പരിഗണിച്ചാണ് കോടതി ശിക്ഷ വിധിച്ചത്. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്&#x200d; മതിയെന്ന് കോടതി അറിയിച്ചു. പിഴ തുകയില്&#x200d; നിന്ന് ഒരു ലക്ഷം [&#8230;]]]></description>
										<content:encoded><![CDATA[
<p>കെവിന്&#x200d; വധക്കേസില്&#x200d; ഉള്&#x200d;പ്പെട്ട എല്ലാ പ്രതികള്&#x200d;ക്കും ഇരട്ട ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. 40000 രൂപ പിഴയും നല്&#x200d;കണം.കോട്ടയം പ്രിന്&#x200d;സിപ്പല്&#x200d; സെഷന്&#x200d;സ് കോടതിയുടെതാണ് വിധി. കെവിന്റെ ഭാര്യയായ നീനുവിന്റെ  മൊഴിയാണ് കേസില്&#x200d; പ്രതികള്&#x200d;ക്കെതിരെയുള്ള നിര്&#x200d;ണായക തെളിവായത്. കൊലയ്ക്ക് കാരണം ദുരഭിമാനമാണെന്നും കെവിനെ ജാതി പറഞ്ഞ് അധിക്ഷേപിച്ചെന്നും നീനു കോടതിയില്&#x200d; മൊഴി നല്&#x200d;കിയിരുന്നു.</p>



<p>കേരളത്തിലെ ആദ്യത്തെ ദുരഭിമാനക്കൊലയായി കേസ് പരിഗണിച്ചാണ് കോടതി ശിക്ഷ വിധിച്ചത്. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്&#x200d; മതിയെന്ന് കോടതി അറിയിച്ചു. പിഴ തുകയില്&#x200d; നിന്ന് ഒരു ലക്ഷം രൂപ മുഖ്യസാക്ഷി അനീഷ് സെബാസ്റ്റ്യനു നല്&#x200d;കണം. ബാക്കി തുക തുല്യമായി വീതിച്ച് കെവിന്റെ ഭാര്യ നീനുവിനും പിതാവ് ജോസഫിനും നല്&#x200d;കണമെന്നും കോടതി വ്യക്തമാക്കി.</p>



<p>വധശിക്ഷയില്&#x200d; നിന്ന് പ്രതികളെ ഒഴിവാക്കണമെന്നാണ് ശനിയാഴ്ച കേസ് പരിഗണിച്ചപ്പോള്&#x200d; പ്രതിഭാഗം കോടതിയില്&#x200d; പ്രധാനമായും വാദിച്ചത്. <br>
എന്നാല്&#x200d;  അപൂര്&#x200d;വങ്ങളില്&#x200d; അപൂര്&#x200d;വമായ കേസായി പരിഗണിച്ച്  വധശിക്ഷ തന്നെ നല്&#x200d;കണമെന്നാണ് പ്രോസിക്യൂഷന്&#x200d; പ്രധാനമായും കോടതിയില്&#x200d; ആവശ്യപ്പെട്ടത്</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kevin-case-court-verdict-2.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കെവിന്&#x200d; വധക്കേസില്&#x200d; കോടതി ഇന്ന്  വിധി പറയും</title>
		<link>https://www.chandrikadaily.com/kevin-case-verdict-on-today-announced.html</link>
					<comments>https://www.chandrikadaily.com/kevin-case-verdict-on-today-announced.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Wed, 14 Aug 2019 03:48:16 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Court verdict]]></category>
		<category><![CDATA[kevin murder]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=136039</guid>

					<description><![CDATA[കെവിന്&#x200d; വധക്കേസില്&#x200d; കോടതി ഇന്ന് വിധി പറയും. കോട്ടയം പ്രിന്&#x200d;സിപ്പല്&#x200d; സെഷന്&#x200d;സ് കോടതിയാണ് വിധി പ്രസ്താവിക്കുക. കെവിന്റെ ഭാര്യ നീനുവിന്റെ അച്ഛനും സഹോദരനും അടക്കം ആകെ 14 പ്രതികളാണ് കേസില്&#x200d; ഉള്ളത്. 2019 ജൂലൈ 30 നാണ് കെവിന്&#x200d; വധക്കേസില്&#x200d; വിചാരണ പൂര്&#x200d;ത്തിയായത്. 113 സാക്ഷികളെ വിസ്തരിച്ച കേസില്&#x200d;. 238 രേഖകളും, അന്&#x200d;പതിലേറെ തെളിവുകളും കോടതി പരിശോധിച്ചു. 2018 മെയ് 28 നാണ് തെന്മലയില്&#x200d; ചാലിയക്കര തോട്ടില്&#x200d; നിന്ന് കെവിന്റെ മൃതദേഹം കണ്ടെത്തിയത്. കെവിനെ തട്ടിക്കൊണ്ടുപോയ സംഘത്തിലുണ്ടായിരുന്ന [&#8230;]]]></description>
										<content:encoded><![CDATA[
<p>കെവിന്&#x200d; വധക്കേസില്&#x200d; കോടതി ഇന്ന്  വിധി പറയും. കോട്ടയം പ്രിന്&#x200d;സിപ്പല്&#x200d; സെഷന്&#x200d;സ് കോടതിയാണ് വിധി പ്രസ്താവിക്കുക. കെവിന്റെ ഭാര്യ നീനുവിന്റെ  അച്ഛനും സഹോദരനും അടക്കം ആകെ 14 പ്രതികളാണ് കേസില്&#x200d; ഉള്ളത്. <br>
2019 ജൂലൈ 30 നാണ് കെവിന്&#x200d; വധക്കേസില്&#x200d; വിചാരണ പൂര്&#x200d;ത്തിയായത്. 113 സാക്ഷികളെ വിസ്തരിച്ച കേസില്&#x200d;. 238 രേഖകളും, അന്&#x200d;പതിലേറെ തെളിവുകളും കോടതി പരിശോധിച്ചു. </p>



<p>2018 മെയ് 28 നാണ്  തെന്മലയില്&#x200d; ചാലിയക്കര തോട്ടില്&#x200d; നിന്ന് കെവിന്റെ  മൃതദേഹം കണ്ടെത്തിയത്. കെവിനെ തട്ടിക്കൊണ്ടുപോയ സംഘത്തിലുണ്ടായിരുന്ന നിയാസും റിയാസുമാണ് ആദ്യം അറസ്റ്റിലായത്. പിന്നീട് ഷാനു ചാക്കോയും അച്ഛന്&#x200d; ചാക്കോ ജോണിനെയും പിടികൂടി. </p>



<p>കെവിനെ ഓടിച്ച് ആറ്റില്&#x200d; ചാടിച്ച് കൊലപ്പെടുത്തിയെന്നായിരുന്നു റിമാന്&#x200d;ഡ് റിപ്പോര്&#x200d;ട്ട്. കെവിന്റേത് മുങ്ങിമരണമെന്നായിരുന്നു പോസ്റ്റ്‌മോര്&#x200d;ട്ടം റിപ്പോര്&#x200d;ട്ട്. കെവിനെ ബലമായി വെള്ളത്തില്&#x200d; മുക്കിക്കൊന്നതെന്ന് ഫോറന്&#x200d;സിക് റിപ്പോര്&#x200d;ട്ടും പിന്നാലെ വന്നു. </p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kevin-case-verdict-on-today-announced.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കെട്ടികിടന്ന കേസുകള്&#x200d; തീര്&#x200d;പ്പാക്കാന്&#x200d; പുലര്&#x200d;ച്ചവരെ ജഡ്ജി കോടതിയില്&#x200d;</title>
		<link>https://www.chandrikadaily.com/bombay-hc-judge-heard-pleas-till-3-30-am-to-clear-pending-matters.html</link>
					<comments>https://www.chandrikadaily.com/bombay-hc-judge-heard-pleas-till-3-30-am-to-clear-pending-matters.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 05 May 2018 15:15:53 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Bombay Highcourt]]></category>
		<category><![CDATA[Court verdict]]></category>
		<category><![CDATA[Judiciary]]></category>
		<category><![CDATA[Mumbai]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=83456</guid>

					<description><![CDATA[മുംബൈ: കെട്ടികിടന്ന കേസുകള്&#x200d; തീര്&#x200d;പ്പാക്കാന്&#x200d; പുലര്&#x200d;ച്ചെവരെ കോടതിയിലിരുന്ന് ജഡ്ജി ചരിത്രം സൃഷ്ടിച്ചു. ബോംബെ ഹൈക്കോടതി ജസ്റ്റീസ് എസ്. ജെ കതാവ്‌ലയാണ് ഇന്നലെ പുലര്&#x200d;ച്ചെ 3.30 വരെ കോടതി പ്രവര്&#x200d;ത്തനങ്ങളില്&#x200d; മുഴുകിയത്. ഇന്നലെ മുതല്&#x200d; കോടതി വേനലവധിയ്ക്ക് പിരിഞ്ഞിരുന്നു. ഇതിനാലാണ് കേസുകള്&#x200d; തീര്&#x200d;പ്പാക്കാന്&#x200d; ജഡ്ജി പുലര്&#x200d;ച്ചെ വരെ കോടതിയില്&#x200d; ജോലിയില്&#x200d; മുഴുകിയത്. കഴിഞ്ഞ ഒരാഴ്ചയായി കേസുകള്&#x200d; തീര്&#x200d;പ്പാക്കാന്&#x200d; ഇദ്ദേഹം അര്&#x200d;ധരാത്രിവരെ ജോലിചെയ്യുകയായിരുന്നു. അതിന് ശേഷമാണ് കഴിഞ്ഞ ദിവസം പുലര്&#x200d;ച്ചെ 3.30 വരെ കോടതി നടപടികളിലേക്ക് നീങ്ങിയത്. ഇത്രയും നേരം [&#8230;]]]></description>
										<content:encoded><![CDATA[<p>മുംബൈ: കെട്ടികിടന്ന കേസുകള്&#x200d; തീര്&#x200d;പ്പാക്കാന്&#x200d; പുലര്&#x200d;ച്ചെവരെ കോടതിയിലിരുന്ന് ജഡ്ജി ചരിത്രം സൃഷ്ടിച്ചു. ബോംബെ ഹൈക്കോടതി ജസ്റ്റീസ് എസ്. ജെ കതാവ്‌ലയാണ് ഇന്നലെ പുലര്&#x200d;ച്ചെ 3.30 വരെ കോടതി പ്രവര്&#x200d;ത്തനങ്ങളില്&#x200d; മുഴുകിയത്. ഇന്നലെ മുതല്&#x200d; കോടതി വേനലവധിയ്ക്ക് പിരിഞ്ഞിരുന്നു. ഇതിനാലാണ് കേസുകള്&#x200d; തീര്&#x200d;പ്പാക്കാന്&#x200d; ജഡ്ജി പുലര്&#x200d;ച്ചെ വരെ കോടതിയില്&#x200d; ജോലിയില്&#x200d; മുഴുകിയത്. കഴിഞ്ഞ ഒരാഴ്ചയായി കേസുകള്&#x200d; തീര്&#x200d;പ്പാക്കാന്&#x200d; ഇദ്ദേഹം അര്&#x200d;ധരാത്രിവരെ ജോലിചെയ്യുകയായിരുന്നു. അതിന് ശേഷമാണ് കഴിഞ്ഞ ദിവസം പുലര്&#x200d;ച്ചെ 3.30 വരെ കോടതി നടപടികളിലേക്ക് നീങ്ങിയത്. ഇത്രയും നേരം കോടതിയിലിരിക്കുക മാത്രമല്ല 135 കേസുകള്&#x200d; തീര്&#x200d;പ്പാക്കുകയും ചെയ്തു. ഈ കേസുകളില്&#x200d; 70തോളം എണ്ണം അതീവ പ്രധാന്യമുള്ളവയാണ്. സ്വത്ത് തര്&#x200d;ക്കം, ബൗദ്ധിക സ്വത്തവകാശം, വാണിജ്യം തുടങ്ങിയവയുമായി ബന്ധപ്പെട്ട കേസുകളാണ് തീര്&#x200d;പ്പാക്കിയത് ഇതിനിടയില്&#x200d; 20 മിനിറ്റ് മാത്രമാണ് ജഡ്ജി ഇടവെളയെടുത്തത്. എല്ലാ കേസുകളും തീര്&#x200d;പ്പാക്കിയ ശേഷമേ കോടതി നടപടികള്&#x200d; അവസാനിപ്പിക്കുകയുള്ളു എന്ന് കതാവ്‌ല കക്ഷികള്&#x200d;ക്ക് ഉറപ്പു നല്&#x200d;കിയിരുന്നു. 2009ലാണ് കതാവ്‌ല ബോംബെ ഹൈക്കോടതിയില്&#x200d; അഡീഷണല്&#x200d; ജഡ്ജിയായി പ്രവേശിച്ചത്. 2001 ജൂലൈയില്&#x200d; സ്ഥിരം ജഡ്ജിയായി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/bombay-hc-judge-heard-pleas-till-3-30-am-to-clear-pending-matters.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സുപ്രീംകോടതി വിധിയില്&#x200d; സന്തോഷം; ഹാദിയ മാധ്യമങ്ങളോട്</title>
		<link>https://www.chandrikadaily.com/hadiya-says-iam-happy-at-sc-verdict.html</link>
					<comments>https://www.chandrikadaily.com/hadiya-says-iam-happy-at-sc-verdict.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 09 Mar 2018 04:14:38 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Court verdict]]></category>
		<category><![CDATA[supreme court]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=73775</guid>

					<description><![CDATA[&#160; വിവാഹം ശരിവെച്ച സുപ്രീംകോടതി വിധിയില്&#x200d; പൂര്&#x200d;ണ സന്തോഷവതിയാണെന്ന് ഹാദിയ. നാട്ടിലെത്തിയ ശേഷം വിശദമായി മാധ്യമങ്ങളോട് സംസാരിക്കും. ഉടന്&#x200d; നാട്ടിലെത്തണമെന്നാണ് ആഗ്രഹമെന്നും ഹാദിയ മാധ്യമങ്ങളോട് പറഞ്ഞു. ഹാദിയ ഷെഫിന്&#x200d; ജഹാന്&#x200d; വിവാഹം നിയമപരമാണെന്നായിരുന്നു സുപ്രീംകോടതി വിധിച്ചത്. വിവാഹം റദ്ദാക്കിയ ഹൈക്കോടതി വിധി സുപ്രീംകോടതി റദ്ദാക്കുകയും ചെയ്തു. വിവാഹം റദ്ദാക്കാന്&#x200d; ഹൈക്കോടതിക്ക് അധികാരമില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ഹാദിയയ്ക്ക് ഷെഫിന്&#x200d; ജഹാനൊപ്പം പോകാമെന്നും പഠനം തുടരാമെന്നും കോടതി അറിയിച്ചു. വിവാഹം റദ്ദ് ചെയ്ത ഹൈക്കോടതി വിധിക്കെതിരെ ഷെഫിന്&#x200d; ജഹാന്&#x200d; നല്&#x200d;കിയ [&#8230;]]]></description>
										<content:encoded><![CDATA[<p>&nbsp;</p>
<p>വിവാഹം ശരിവെച്ച സുപ്രീംകോടതി വിധിയില്&#x200d; പൂര്&#x200d;ണ സന്തോഷവതിയാണെന്ന് ഹാദിയ. നാട്ടിലെത്തിയ ശേഷം വിശദമായി മാധ്യമങ്ങളോട് സംസാരിക്കും. ഉടന്&#x200d; നാട്ടിലെത്തണമെന്നാണ് ആഗ്രഹമെന്നും ഹാദിയ മാധ്യമങ്ങളോട് പറഞ്ഞു.</p>
<p>ഹാദിയ ഷെഫിന്&#x200d; ജഹാന്&#x200d; വിവാഹം നിയമപരമാണെന്നായിരുന്നു സുപ്രീംകോടതി വിധിച്ചത്. വിവാഹം റദ്ദാക്കിയ ഹൈക്കോടതി വിധി സുപ്രീംകോടതി റദ്ദാക്കുകയും ചെയ്തു. വിവാഹം റദ്ദാക്കാന്&#x200d; ഹൈക്കോടതിക്ക് അധികാരമില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ഹാദിയയ്ക്ക് ഷെഫിന്&#x200d; ജഹാനൊപ്പം പോകാമെന്നും പഠനം തുടരാമെന്നും കോടതി അറിയിച്ചു. വിവാഹം റദ്ദ് ചെയ്ത ഹൈക്കോടതി വിധിക്കെതിരെ ഷെഫിന്&#x200d; ജഹാന്&#x200d; നല്&#x200d;കിയ ഹര്&#x200d;ജിയിയിലായിരുന്നു കോടതി വിധി.</p>
<p>അന്താരാഷ്ട്ര വനിതാ ദിനത്തില്&#x200d; ഒരു ശക്തയായ സ്ത്രീയുടെ സ്വാതന്ത്രത്തെ സുപ്രിം കോടതി കൂടുതല്&#x200d; ബലപ്പെടുത്തിയെന്ന് അഡ്വ. ഹാരിസ് ബീരാന്&#x200d; സോഷ്യല്&#x200d; മീഡിയയില്&#x200d; പ്രതികരിച്ചു.</p>
<p>അതേസമയം ഹാദിയയുടെ വിവാഹം ഒഴിച്ച് ഭര്&#x200d;ത്താവ് ഷെഫിന്&#x200d; ജഹാനെതിരായ കേസുകളില്&#x200d; അന്വേഷണം നടത്താമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. വിവാഹം ഇന്ത്യയുടെ ബഹുസ്വരതയുടെ ഭാഗമാണ്. അത് തീര്&#x200d;ച്ചയായും സംരക്ഷിക്കപ്പെടണമെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി. കേസില്&#x200d; എന്&#x200d;ഐഎ അന്വേഷണം തുടരാമെന്നും സുപ്രീംകോടതി അറിയിച്ചു.</p>
<p>വിവാഹം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിന്റെ നിയമവശം മാത്രമാണ് സുപ്രീം കോടതി പരിഗണിച്ചത്. ഹേബിയസ് കോര്&#x200d;പ്പസ് ഹര്&#x200d;ജിയിലൂടെ രണ്ടുപേരുടെ വിവാഹം റാദ്ദാക്കാന്&#x200d; കഴിയുമോയെന്നതാണ് കോടതി പരിശോധിച്ചത്. വിവാഹം ഒഴികെയുള്ള വിഷയങ്ങളില്&#x200d; എന്&#x200d;ഐഎക്ക് അന്വേഷണം തുടരാം. തീവ്രവാദ ബന്ധമുണ്ടെങ്കില്&#x200d; ഷെഫിന്&#x200d; ജഹാനും ഹാദിയക്കും എതിരെ കേസെടുക്കാം. കുറ്റക്കാരെങ്കില്&#x200d; ഷെഫിന്&#x200d; ജഹാന്&#x200d; അടക്കം ഉള്ളവര്&#x200d;ക്കെതിരെ നടപടി സ്വീകരിക്കാമെന്നും സുപ്രീംകോടതി വിധിയില്&#x200d; വ്യക്തമാക്കി.</p>
<p>താനുമായുള്ള ഹാദിയയുടെ വിവാഹം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ ഷെഫിന്&#x200d; ജഹാന്&#x200d; നല്&#x200d;കിയ ഹര്&#x200d;ജിയാണ് സുപ്രീംകോടതി പരിശോധിച്ചത്. കഴിഞ്ഞ നവംബര്&#x200d; 27ന് ഹാദിയയെ സുപ്രീംകോടതി നേരിട്ടു വിളിച്ചുവരുത്തി സംസാരിച്ചിരുന്നു. തുടര്&#x200d;ന്ന് ഹാദിയയെ സേലത്തെ കോളേജില്&#x200d; ഹോമിയോപ്പതി പഠനം തുടരാനയക്കുകയും ചെയ്തു.</p>
<p>2017 മേയ് 24നാണ് ഹൈക്കോടതി ഇവരുടെ വിവാഹം റദ്ദാക്കിയത്. കേസിലെ അന്തിമ വാദം ഉച്ചയ്ക്കു മുന്&#x200d;പു പൂര്&#x200d;ത്തിയായി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണു കേസ് പരിഗണിച്ചത്.</p>
<p>സേലത്തെ കോളേജിലേക്ക് പോകും വഴിയാണ് മാധ്യമങ്ങള്&#x200d; ഹാദിയയെ കണ്ടത്. ബസ്സില്&#x200d; നിന്ന് ഇറങ്ങുമ്പോള്&#x200d; മാധ്യമങ്ങള്&#x200d; ഹാദിയയെ പൊതിയുകയായിരുന്നു. എന്നാല്&#x200d; പ്രതികരിക്കാനില്ലെന്ന് ഹാദിയ ആദ്യമേ വ്യക്തമാക്കി. നാട്ടിലെത്തിയ ശേഷം കൂടുതല്&#x200d; സംസാരിക്കാമെന്ന് പറഞ്ഞ് കോളോജിലേക്ക് പോവുകയായിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/hadiya-says-iam-happy-at-sc-verdict.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കോടതിക്ക് കോടതിയുടെ നിലപാട്, തനിക്കതറിയില്ലെന്ന് മുഖ്യമന്ത്രി</title>
		<link>https://www.chandrikadaily.com/court-verdict-cm-comments.html</link>
					<comments>https://www.chandrikadaily.com/court-verdict-cm-comments.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Wed, 07 Mar 2018 11:56:08 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[cbi]]></category>
		<category><![CDATA[Chief Minister]]></category>
		<category><![CDATA[Court verdict]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=73458</guid>

					<description><![CDATA[&#160; ഷുഹൈബ് വധക്കേസ് സിബിഐയെ ഏല്&#x200d;പ്പിച്ച ഹൈക്കോടതി തീരുമാനത്തില്&#x200d; മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം നേതാക്കളും പ്രതികരിച്ചു. ഷുഹൈബ് വധക്കേസില്&#x200d; പൊലീസ് അന്വേഷണം ശരിയായ ദിശയിലാണെന്നു മുഖ്യമന്ത്രി ആവര്&#x200d;ത്തിച്ചു. സര്&#x200d;ക്കാര്&#x200d; നിലപാടു കൃത്യമായ ബോധ്യത്തോടെയാണ്. കോടതിക്കു കോടതിയുടേതായ നിലപാടുണ്ടാകാം. തനിക്കതറിയില്ലെന്നും പിണറായി നിയമസഭയില്&#x200d; പറഞ്ഞു. അതേസമയം, സിബിഐയെ കാട്ടി സിപിഎമ്മിനെ വിരട്ടേണ്ടെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്&#x200d;, കണ്ണൂര്&#x200d; ജില്ലാ സെക്രട്ടറി പി.ജയരാജന്&#x200d; എന്നിവര്&#x200d; വ്യക്തമാക്കി. ഷുഹൈബ് കേസ് സിബിഐ അന്വേഷിക്കുന്നതില്&#x200d; എതിര്&#x200d;പ്പില്ലെന്നു കോടിയേരി പറഞ്ഞു. [&#8230;]]]></description>
										<content:encoded><![CDATA[<p>&nbsp;</p>
<p>ഷുഹൈബ് വധക്കേസ് സിബിഐയെ ഏല്&#x200d;പ്പിച്ച ഹൈക്കോടതി തീരുമാനത്തില്&#x200d; മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം നേതാക്കളും പ്രതികരിച്ചു. ഷുഹൈബ് വധക്കേസില്&#x200d; പൊലീസ് അന്വേഷണം ശരിയായ ദിശയിലാണെന്നു മുഖ്യമന്ത്രി ആവര്&#x200d;ത്തിച്ചു. സര്&#x200d;ക്കാര്&#x200d; നിലപാടു കൃത്യമായ ബോധ്യത്തോടെയാണ്. കോടതിക്കു കോടതിയുടേതായ നിലപാടുണ്ടാകാം. തനിക്കതറിയില്ലെന്നും പിണറായി നിയമസഭയില്&#x200d; പറഞ്ഞു.</p>
<p>അതേസമയം, സിബിഐയെ കാട്ടി സിപിഎമ്മിനെ വിരട്ടേണ്ടെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്&#x200d;, കണ്ണൂര്&#x200d; ജില്ലാ സെക്രട്ടറി പി.ജയരാജന്&#x200d; എന്നിവര്&#x200d; വ്യക്തമാക്കി. ഷുഹൈബ് കേസ് സിബിഐ അന്വേഷിക്കുന്നതില്&#x200d; എതിര്&#x200d;പ്പില്ലെന്നു കോടിയേരി പറഞ്ഞു. കേസില്&#x200d; സര്&#x200d;ക്കാരിനെതിരെ ഹൈക്കോടതിയില്&#x200d;നിന്നു പരാമര്&#x200d;ശമുണ്ടായിട്ടുണ്ട്. വിധി പഠിച്ചു മേല്&#x200d;ക്കോടതിയെ സമീപിക്കണോ എന്നു സര്&#x200d;ക്കാര്&#x200d; പരിശോധിക്കണം. കോടിയേരി പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/court-verdict-cm-comments.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
