<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>court &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/court/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Mon, 08 Dec 2025 05:56:49 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>court &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>നടിയെ ആക്രമിച്ച കേസ്; പള്‍സര്‍ സുനിയടക്കമുള്ള ആറുപ്രതികള്‍ കുറ്റക്കാരെന്ന് കോടതി</title>
		<link>https://www.chandrikadaily.com/actress-assault-court-found-six-accused-including-pulsar-suni.html</link>
					<comments>https://www.chandrikadaily.com/actress-assault-court-found-six-accused-including-pulsar-suni.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Mon, 08 Dec 2025 05:53:27 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Actressassaultcase]]></category>
		<category><![CDATA[court]]></category>
		<category><![CDATA[PulsarSuni]]></category>
		<category><![CDATA[sixaccused]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=367477</guid>

					<description><![CDATA[ഇവര്‍ക്കെതിരെ കൂട്ട ബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍, ഗൂഡാലോചന എന്നീ കുറ്റങ്ങളാണ്  ചുമത്തിയിരിക്കുന്നത്.]]></description>
										<content:encoded><![CDATA[<p>കൊച്ചി: നടിയെ ആക്രമിച്ച കേസില്&#x200d; ഒന്നാം പ്രതിയായ പള്&#x200d;സര്&#x200d; സുനിയടക്കമുള്ള ആറുപ്രതികള്&#x200d; കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. ഇവര്&#x200d;ക്കെതിരെ കൂട്ട ബലാത്സംഗം, തട്ടിക്കൊണ്ടുപോകല്&#x200d;, ഗൂഡാലോചന എന്നീ കുറ്റങ്ങളാണ്  ചുമത്തിയിരിക്കുന്നത്.</p>
<p>എട്ടാം പ്രതിയായ നടന്&#x200d; ദിലീപിനെ വെറുതെ വിട്ടു. എറണാകുളം പ്രിന്&#x200d;സിപ്പല്&#x200d; സെഷന്&#x200d;സ് കോടതിയാണ് ദിലീപിനെ വെറുതെവിട്ടുകൊണ്ടുള്ള വിധി പ്രസ്താവിച്ചത്.</p>
<p>കൃത്യത്തില്&#x200d; നേരിട്ട് പങ്കെടുത്തില്ലെങ്കിലും സംഭവത്തിന്റെ മുഖ്യ ആസൂത്രകന്&#x200d; എന്ന് പ്രോസിക്യൂഷന്&#x200d; ആരോപിക്കുന്ന എട്ടാം പ്രതിയായ ദിലീപിനെതിരെയും ബലാത്സംഗ കുറ്റം ചുമത്തിയിരുന്നു. എറണാകുളം പ്രിന്&#x200d;സിപ്പല്&#x200d; സെഷന്&#x200d;സ് കോടതി ജഡ്ജി ഹണി എം വര്&#x200d;ഗീസാണ് ആറു വര്&#x200d;ഷം നീണ്ട വിചാരണ പൂര്&#x200d;ത്തിയാക്കി കേസില്&#x200d; വിധി പറഞ്ഞത്.</p>
<p>കൃത്യത്തില്&#x200d; നേരിട്ട് പങ്കെടുത്ത ആറു പ്രതികളടക്കം പത്തുപേരാണ് വിചാരണ നേരിട്ടത്. ആക്രമിക്കപ്പെട്ട നടിയോടുളള വ്യക്തിവിരോധത്തെത്തുടര്&#x200d;ന്ന് ബലാത്സംഗത്തിന് ക്വട്ടേഷന്&#x200d; കൊടുത്തുവെന്നാണ് ദിലീപിനെതിരായ കേസ്.</p>
<p>കേസില്&#x200d; വിചാരണക്കിടെ 28 സാക്ഷികളാണ്  കൂറുമാറിയത്. 2017 ഫെബ്രുവരിയിലാണ് കൊച്ചിയില്&#x200d; വെച്ച് ഓടിക്കൊണ്ടിരുന്ന വാഹനത്തില്&#x200d; നടി ക്രൂരമായി ആക്രമിക്കപ്പെടുന്നത്. കേസില്&#x200d; നേരത്തെ ജയിലിലായിരുന്ന ദിലീപും പള്&#x200d;സര്&#x200d; സുനിയുമടക്കമുള്ള പ്രതികള്&#x200d; ജാമ്യത്തില്&#x200d; പുറത്തിറങ്ങുകയായിരുന്നു.</p>
<p>&nbsp;</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/actress-assault-court-found-six-accused-including-pulsar-suni.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വാഹനാപകടത്തില്‍ കോമയിലായ ഒമ്പത് വയസ്സുകാരി ദൃഷാനക്ക് 1.15 കോടി നഷ്ടപരിഹാരം നല്‍കാന്‍ കോടതി</title>
		<link>https://www.chandrikadaily.com/court-to-award-rs-1-15-crore-compensation-to-nine-year-old-drishana-who-was-in-a-coma-in-a-car-accident.html</link>
					<comments>https://www.chandrikadaily.com/court-to-award-rs-1-15-crore-compensation-to-nine-year-old-drishana-who-was-in-a-coma-in-a-car-accident.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Tue, 18 Nov 2025 16:04:37 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[court]]></category>
		<category><![CDATA[latestnews]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=364232</guid>

					<description><![CDATA[വടകര എംഎസിടി കോടതിയാണ് ഇന്‍ഷുറന്‍സ് കമ്പനിയോട് തുക നല്‍കാന്‍ ആവശ്യപ്പെട്ടത്.]]></description>
										<content:encoded><![CDATA[<p>വടകരയില്&#x200d; വാഹനാപകടത്തെ തുടര്&#x200d;ന്ന് കോമയിലായ ഒമ്പത് വയസ്സുകാരി ദൃഷാനക്ക് ഒരുകോടി 15 ലക്ഷം രൂപ നഷ്ടപരിഹാരം നല്&#x200d;കാന്&#x200d; കോടതി നിര്&#x200d;ദേശം. വടകര എംഎസിടി കോടതിയാണ് ഇന്&#x200d;ഷുറന്&#x200d;സ് കമ്പനിയോട് തുക നല്&#x200d;കാന്&#x200d; ആവശ്യപ്പെട്ടത്. ഹൈക്കോടതിയുടെയും ലീഗല്&#x200d; സര്&#x200d;വീസ് അതോറിറ്റിയുടെയും ഇടപെടലിലാണ് ദൃഷാനയുടെ കുടുംബത്തിന്റെ നിയമപോരാട്ടത്തില്&#x200d; നിര്&#x200d;ണായകമായത്. അപകടത്തിന് കാരണക്കാരായ കാര്&#x200d; ഇന്&#x200d;ഷുറന്&#x200d;സ് എടുത്ത കമ്പനിയാണ് ദൃഷാനയുടെ കുടുംബത്തിന് 1.15 കോടി രൂപ നഷ്ടപരിഹാരമായി നല്&#x200d;കേണ്ടതെന്നാണ് എംഎസിടി കോടതിയുടെ ഉത്തരവ്.</p>
<p>2024 ഫെബ്രുവരി 14നാണ് അപകടമുണ്ടായത്. അപകടത്തില്&#x200d; കോമയിലായ ദൃഷാനയും മുത്തശ്ശി ബേബിയും വടകര ചേറോട് ദേശീയപാത മുറിച്ചുകടക്കുന്നതിനിടെയാണ് കാര്&#x200d; ഇടിച്ചുതെറിപ്പിച്ചത്. ഇടിയുടെ ആഘാതത്തില്&#x200d; ബേബി തല്&#x200d;ക്ഷണം മരിച്ചിരുന്നു. കുട്ടി അന്ന് മുതല്&#x200d; കോമയിലേക്ക് വീഴുകയായിരുന്നു.</p>
<p>ഇരുവരെയും ഇടിച്ച കാര്&#x200d; നിര്&#x200d;ത്താതെ പോയിരുന്നു. ഹൈക്കോടതി സ്വമേധയാ കേസെടുക്കുകയും പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കുകയും ചെയ്തിരുന്നു. ഇതിനെ തുടര്&#x200d;ന്നുള്ള അന്വേഷണത്തിലാണ് അപകടത്തിന് പത്ത് മാസങ്ങള്&#x200d;ക്ക് ശേഷം കാറുടമയെയും കാറിനെയും പൊലീസ് കണ്ടെത്തുന്നത്. നൂറുകണക്കിന് വര്&#x200d;ക്ക്‌ഷോപ്പുകളും സിസിടിവി ദൃശ്യങ്ങളും ശേഖരിച്ചതിന് പിന്നാലെയാണ് പ്രതിയെ പിടികൂടിയത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/court-to-award-rs-1-15-crore-compensation-to-nine-year-old-drishana-who-was-in-a-coma-in-a-car-accident.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>യുവതിയെ തീകൊളുത്തിക്കൊലപ്പെടുത്തിയ കേസ്; പ്രതി കുറ്റക്കാരനെന്ന് കോടതി</title>
		<link>https://www.chandrikadaily.com/111love-dispute-tragedy-the-court-found-the-accused-guilty-of-setting-the-young-woman-on-fire.html</link>
					<comments>https://www.chandrikadaily.com/111love-dispute-tragedy-the-court-found-the-accused-guilty-of-setting-the-young-woman-on-fire.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Tue, 04 Nov 2025 09:46:53 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[court]]></category>
		<category><![CDATA[thiruvalla]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=361876</guid>

					<description><![CDATA[ തിരുവല്ല അയിരൂര്‍ സ്വദേശിനി കവിത(19) യെ കുത്തി പരിക്കേല്‍പ്പിച്ച ശേഷം പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്തിയ കേസിലാണ് വിധി.
]]></description>
										<content:encoded><![CDATA[<p>തിരുവല്ല: പ്രണയബന്ധത്തില്&#x200d; നിന്ന് പിന്മാറിയതിനെ തുടര്&#x200d;ന്നുണ്ടായ ഭീകര കൊലപാതകത്തില്&#x200d;  പ്രതിയായ അജിന്&#x200d; റെജി മാത്യുവിനെ കോടതി കുറ്റക്കാരനായി കണ്ടെത്തി. തിരുവല്ല അയിരൂര്&#x200d; സ്വദേശിനി കവിത(19) യെ കുത്തി പരിക്കേല്&#x200d;പ്പിച്ച ശേഷം പെട്രോള്&#x200d; ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്തിയ കേസിലാണ് വിധി.</p>
<p>അഡീഷണല്&#x200d; ജില്ലാ കോടതി (ഒന്ന്) ശിക്ഷ മറ്റന്നാള്&#x200d; പ്രഖ്യാപിക്കും. കേസിനാസ്പദമായ സംഭവം 2019 മാര്&#x200d;ച്ച് 12 നാണ് തിരുവല്ലയില്&#x200d; നടന്നത്. സഹപാഠി ആയിരുന്ന കവിത പ്രണയബന്ധത്തില്&#x200d; നിന്ന് പിന്മാറിയതിനെ തുടര്&#x200d;ന്ന് അജിന്&#x200d; വഴിയില്&#x200d; തടഞ്ഞു നിര്&#x200d;ത്തി ആക്രമിക്കുകയായിരുന്നു.</p>
<p>കൂത്തേറ്റതിനെ തുടര്&#x200d;ന്ന് ഗുരുതരമായി പരിക്കേറ്റ കവിതയ്ക്ക് ശരീരത്തിന്റെ 70 ശതമാനത്തിലധികം ഭാഗത്ത് പൊള്ളലേറ്റിരുന്നു. രണ്ട് ദിവസം നീണ്ട ചികിത്സയ്ക്കൊടുവില്&#x200d; അവള്&#x200d; എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്&#x200d; മരിച്ചു. ആക്രമണത്തിന് ശേഷം കടന്നുകളയാന്&#x200d;  ശ്രമിച്ച അജിനെ നാട്ടുകാര്&#x200d; പിടികൂടി കൈകാലുകള്&#x200d; കെട്ടി  പൊലീസിനെ ഏല്&#x200d;പ്പിക്കുകയായിരുന്നു. </p>
<p>പ്രതിക്ക് പരമാവധി ശിക്ഷ വേണമെന്നാവശ്യപ്പെട്ട് കവിതയുടെ കുടുംബം കോടതിയെ സമീപിച്ചു. പ്രതിക്കെതിരെ പരമാവധി ശിക്ഷ ലഭിക്കുമെന്ന പ്രതീക്ഷയുണ്ടെന്ന് പ്രോസിക്യൂട്ടര്&#x200d; മാധ്യമങ്ങളോട് പ്രതികരിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/111love-dispute-tragedy-the-court-found-the-accused-guilty-of-setting-the-young-woman-on-fire.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസ്; യൂട്യൂബര്‍ ഷാജന്‍ സ്‌കറിയ നേരിട്ട് ഹാജരാകണമെന്ന് കോടതി</title>
		<link>https://www.chandrikadaily.com/court-orders-youtuber-shajan-skaria-to-appear-in-person-in-case-of-insulting-femininity.html</link>
					<comments>https://www.chandrikadaily.com/court-orders-youtuber-shajan-skaria-to-appear-in-person-in-case-of-insulting-femininity.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Mon, 03 Nov 2025 13:00:38 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[court]]></category>
		<category><![CDATA[shajan scaria]]></category>
		<category><![CDATA[women]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=361716</guid>

					<description><![CDATA[ഷാജന്‍ സ്‌കറിയയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന പരാതിക്കാരിയുടെ ഹര്‍ജിയിലാണ് കോടതിയുടെ നടപടി]]></description>
										<content:encoded><![CDATA[<p>കൊച്ചി: സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസില്&#x200d; യൂട്യൂബര്&#x200d; ഷാജന്&#x200d; സ്‌കറിയ നേരിട്ട് ഹാജരാകണമെന്ന് എറണാകുളം അഡീഷണല്&#x200d; സെഷന്&#x200d;സ് കോടതി. ഈ മാസം 12ന് നേരിട്ട് ഹാജരാകണമെന്നാണ് കോടതിയുടെ കര്&#x200d;ശന നിര്&#x200d;ദ്ദേശം. ഷാജന്&#x200d; സ്‌കറിയയുടെ മുന്&#x200d;കൂര്&#x200d; ജാമ്യം റദ്ദാക്കണമെന്ന പരാതിക്കാരിയുടെ ഹര്&#x200d;ജിയിലാണ് കോടതിയുടെ നടപടി. തൃപ്പൂണിത്തുറ ഹില്&#x200d;പാലസ് പൊലീസ് രജിസ്റ്റര്&#x200d; ചെയ്ത കേസില്&#x200d; ഷാജന്&#x200d; സ്‌കറിയയ്ക്ക് നേരത്തെ സെഷന്&#x200d;സ് കോടതി മുന്&#x200d;കൂര്&#x200d; ജാമ്യം നല്&#x200d;കിയിരുന്നു.</p>
<p>എന്നാല്&#x200d; വ്യവസ്ഥ ലംഘിച്ച് വീണ്ടും സമാന കുറ്റകൃത്യത്തില്&#x200d; ഏര്&#x200d;പ്പെട്ട സാഹചര്യത്തിലാണ് ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരി കോടതിയെ സമീപിച്ചത്. പതിനേഴ് കേസുകളില്&#x200d; കോടതി സമാന ജാമ്യ വ്യവസ്ഥ നല്&#x200d;കിയിരുന്നുവെന്നും എന്നാല്&#x200d; ഇത് യൂട്യൂബര്&#x200d; ഷാജന്&#x200d; സ്‌കറിയ നിരന്തരം ലംഘിച്ചുവെന്നും പൊലീസ് കോടതിയെ അറിയിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/court-orders-youtuber-shajan-skaria-to-appear-in-person-in-case-of-insulting-femininity.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വാദത്തിനിടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ ഫോണില്‍ എഐ, ഗൂഗിള്‍ ഉപയോഗിച്ചതിന് അഭിഭാഷകരെ ശാസിച്ച് പഞ്ചാബ്, ഹരിയാന ഹൈക്കോടതി</title>
		<link>https://www.chandrikadaily.com/punjab-haryana-hiigh-court-reprimands-lawyers-for-using-ai-google-on-phones-to-answer-questions-during-hearings.html</link>
					<comments>https://www.chandrikadaily.com/punjab-haryana-hiigh-court-reprimands-lawyers-for-using-ai-google-on-phones-to-answer-questions-during-hearings.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Mon, 06 Oct 2025 03:28:10 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[ai]]></category>
		<category><![CDATA[court]]></category>
		<category><![CDATA[HARIYANA]]></category>
		<category><![CDATA[Punjab]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=357032</guid>

					<description><![CDATA[വാദത്തിനിടെ കോടതിയുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ മൊബൈല്‍ ഫോണില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപകരണങ്ങളും ഗൂഗിളും ഉപയോഗിച്ചതിന് പഞ്ചാബ്, ഹരിയാന ഹൈക്കോടതി അഭിഭാഷകരെ ശാസിച്ചു.]]></description>
										<content:encoded><![CDATA[<p>വാദത്തിനിടെ കോടതിയുടെ ചോദ്യങ്ങള്&#x200d;ക്ക് മറുപടി നല്&#x200d;കാന്&#x200d; മൊബൈല്&#x200d; ഫോണില്&#x200d; ആര്&#x200d;ട്ടിഫിഷ്യല്&#x200d; ഇന്റലിജന്&#x200d;സ് ഉപകരണങ്ങളും ഗൂഗിളും ഉപയോഗിച്ചതിന് പഞ്ചാബ്, ഹരിയാന ഹൈക്കോടതി അഭിഭാഷകരെ ശാസിച്ചു. പെരുമാറ്റം ഗൗരവമായി എടുത്ത കോടതി, ഒരു അഭിഭാഷകന്റെ മൊബൈല്&#x200d; ഉപകരണം ഒരു നിശ്ചിത സമയത്തേക്ക് പിടിച്ചെടുത്തു, അത്തരം നടപടികള്&#x200d; &#8216;സ്വീകാര്യമല്ല&#8217; എന്ന് അടിവരയിടുന്നു. രണ്ട് കാര്യങ്ങളില്&#x200d; ഇത്തരമൊരു സമ്പ്രദായം പൂര്&#x200d;ണമായും അംഗീകരിക്കാനാവില്ലെന്ന് ജസ്റ്റിസ് സഞ്ജയ് വശിഷ് പറഞ്ഞു. ഒന്നാമതായി, കോടതിയിലെ വാദങ്ങള്&#x200d; അഭിമുഖീകരിക്കുമ്പോള്&#x200d; മൊബൈല്&#x200d; ഫോണ്&#x200d; ഉപയോഗിക്കുന്നത് മര്യാദയില്ലാത്തതും തൊഴില്&#x200d;രഹിതവുമായ മനോഭാവത്തെ പ്രതിഫലിപ്പിക്കുന്നു, അത് അംഗീകരിക്കാനാവില്ല. രണ്ടാമതായി, ഐപാഡ് അല്ലെങ്കില്&#x200d; ലാപ്ടോപ്പുകള്&#x200d; പോലെയല്ല. കോടതി നടപടികളിലെ വാദത്തിനിടെ.&#8217;</p>
<p>മറ്റൊരു കേസില്&#x200d;, കോടതി അഭിഭാഷകനോട് ഒരു ചോദ്യം ചോദിച്ചപ്പോള്&#x200d;, ഉത്തരം നല്&#x200d;കാന്&#x200d; അദ്ദേഹം മൊബൈല്&#x200d; ഫോണ്&#x200d; എടുത്തു, അതിന് ജഡ്ജി പറഞ്ഞു, &#8216;കേസ് വാദങ്ങള്&#x200d;ക്കായി തയ്യാറാക്കുമ്പോള്&#x200d;, വാദം കേള്&#x200d;ക്കുന്നതിന് മുമ്പ് പഠിച്ച അഭിഭാഷകന്&#x200d; ഇത് ശേഖരിക്കേണ്ടതായിരുന്നു.&#8217; കോടതിയുടെ മുമ്പില്&#x200d; വാദത്തിനിടെ മൊബൈല്&#x200d; ഫോണുകള്&#x200d; ഉപയോഗിക്കുന്ന ബാറിലെ ബന്ധപ്പെട്ട അംഗങ്ങള്&#x200d; വീണ്ടും വീണ്ടും ആശങ്കാകുലരാക്കുന്നുണ്ട്. ചിലപ്പോള്&#x200d; ഇത്തരം മൊബൈല്&#x200d; ഫോണില്&#x200d; നിന്ന് വിവരങ്ങള്&#x200d; വീണ്ടെടുത്ത ശേഷമേ ഉത്തരത്തിനായി കാത്തിരിക്കുന്നുള്ളൂ.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/punjab-haryana-hiigh-court-reprimands-lawyers-for-using-ai-google-on-phones-to-answer-questions-during-hearings.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കരൂര്‍ ദുരന്തം; മൂന്ന് ഹര്‍ജികള്‍ ഇന്ന് മദ്രാസ് ഹൈക്കോടതിയുടെ വിവിധ ബെഞ്ചുകള്‍ പരിഗണിക്കും</title>
		<link>https://www.chandrikadaily.com/karur-disaster-three-petitions-to-be-considered-by-various-benches-of-madras-high-court-today.html</link>
					<comments>https://www.chandrikadaily.com/karur-disaster-three-petitions-to-be-considered-by-various-benches-of-madras-high-court-today.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Fri, 03 Oct 2025 02:00:27 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[court]]></category>
		<category><![CDATA[karoor accident]]></category>
		<category><![CDATA[tvk]]></category>
		<category><![CDATA[VIJAY]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=356550</guid>

					<description><![CDATA[അപകടത്തില്‍ വിജയ്‌യെ പ്രതിച്ചേര്‍ക്കണം എന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയും ഇന്ന് കോടതിയുടെ പരിഗണയില്‍ വരും]]></description>
										<content:encoded><![CDATA[<p>കരൂര്&#x200d; അപകടവുമായി ബന്ധപ്പെട്ട മൂന്ന് ഹര്&#x200d;ജികള്&#x200d; ഇന്ന് മദ്രാസ് ഹൈക്കോടതിയുടെ വിവിധ ബെഞ്ചുകള്&#x200d; പരിഗണിക്കും. അപകടത്തിന് പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള തമിഴക വെട്രി കഴകത്തിന്റെ ഹര്&#x200d;ജി മദ്രാസ് ഹൈക്കോടതി മധുരൈ ബെഞ്ചാണ് പരിഗണിക്കുക. കോടതി വിധിയും പരാമര്&#x200d;ശങ്ങളും ടിവികെയ്ക്കും സര്&#x200d;ക്കാരിനും നിര്&#x200d;ണായകമാണ്.</p>
<p>ടിവികെ നേതാക്കളായ എന്&#x200d; ആനന്ദ്, നിര്&#x200d;മല്&#x200d; കുമാര്&#x200d; എന്നിവരുടെ മുന്&#x200d;കൂര്&#x200d; ജാമ്യാപേക്ഷയും പരിഗണിക്കും. അപകടത്തില്&#x200d; വിജയ്‌യെ പ്രതിച്ചേര്&#x200d;ക്കണം എന്നാവശ്യപ്പെട്ടുള്ള ഹര്&#x200d;ജിയും ഇന്ന് കോടതിയുടെ പരിഗണയില്&#x200d; വരും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/karur-disaster-three-petitions-to-be-considered-by-various-benches-of-madras-high-court-today.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഷാർജയിലെ അതുല്യയുടെ മരണം; ഭർത്താവ് സതീഷിന്റെ മുൻകൂർ ജാമ്യം റദ്ദാക്കി</title>
		<link>https://www.chandrikadaily.com/atulyas-death-in-sharjah-husband-satishs-anticipatory-bail-cancelled.html</link>
					<comments>https://www.chandrikadaily.com/atulyas-death-in-sharjah-husband-satishs-anticipatory-bail-cancelled.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Mon, 29 Sep 2025 13:41:48 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[ATHULY MURDER CASE]]></category>
		<category><![CDATA[bail]]></category>
		<category><![CDATA[court]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=356125</guid>

					<description><![CDATA[കൊല്ലം: ഷാർജയിൽ വെച്ച് മരിച്ച നിലയിൽ കണ്ടെത്തിയ അതുല്യയുടെ കേസിൽ ഭർത്താവ് സതീഷിന്റെ മുൻകൂർ ജാമ്യം കോടതി റദ്ദാക്കി. കൊല്ലം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടേതാണ് നടപടി. കൊലപാതകത്തിന് പ്രഥമദൃഷ്ട്യാ തെളിവില്ലെന്ന് കോടതി നിരീക്ഷിച്ചു. എഫ്‌ഐആറിൽ ചേർത്ത കൊലപാതക വകുപ്പുകൾ നിലനിൽക്കില്ലെന്നും കോടതി നിരീക്ഷിച്ചു. ആത്മഹത്യാ പ്രേരണക്കുള്ള വകുപ്പുകൾ പ്രോസിക്യൂഷൻ ചേർക്കാത്തതിൽ കോടതി നിരാശ പ്രകടിപ്പിച്ചു. മരണം കൊലപാതകമെന്ന് കാണിച്ചാണ് ചവറ തെക്കും ഭാഗം പൊലീസ് കേസെടുത്തത്. ഇതാണ് കൊല്ലം പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളിയത്. മുൻകൂർ ജാമ്യം [&#8230;]]]></description>
										<content:encoded><![CDATA[<p>കൊല്ലം: ഷാർജയിൽ വെച്ച് മരിച്ച നിലയിൽ കണ്ടെത്തിയ അതുല്യയുടെ കേസിൽ ഭർത്താവ് സതീഷിന്റെ മുൻകൂർ ജാമ്യം കോടതി റദ്ദാക്കി. കൊല്ലം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടേതാണ് നടപടി. കൊലപാതകത്തിന് പ്രഥമദൃഷ്ട്യാ തെളിവില്ലെന്ന് കോടതി നിരീക്ഷിച്ചു. എഫ്‌ഐആറിൽ ചേർത്ത കൊലപാതക വകുപ്പുകൾ നിലനിൽക്കില്ലെന്നും കോടതി നിരീക്ഷിച്ചു.</p>
<p>ആത്മഹത്യാ പ്രേരണക്കുള്ള വകുപ്പുകൾ പ്രോസിക്യൂഷൻ ചേർക്കാത്തതിൽ കോടതി നിരാശ പ്രകടിപ്പിച്ചു. മരണം കൊലപാതകമെന്ന് കാണിച്ചാണ് ചവറ തെക്കും ഭാഗം പൊലീസ് കേസെടുത്തത്. ഇതാണ് കൊല്ലം പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളിയത്. മുൻകൂർ ജാമ്യം റദ്ദാക്കിയതോടെ പ്രതി സതീഷ് ക്രൈംബ്രാഞ്ച് ഓഫീസിൽ ഹാജരായി. നേരത്തെ സതീഷിനെ ക്രൈബ്രാഞ്ച് അറസ്റ്റ് ചെയ്‌തെങ്കിലും മുൻകൂർ ജാമ്യത്തെ തുടർന്ന് വിട്ടയക്കുകയായിരുന്നു.</p>
<p>ജൂലൈ 19നാണ് തേവലക്കര സ്വദേശി അതുല്യയെ ഷാർജയിലെ ഫ്‌ളാറ്റിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. ഇതിന് പിന്നാലെ അതുല്യയെ ഭർത്താവ് സതീഷ് ഉപദ്രവിക്കുന്ന ദൃശ്യങ്ങളും ശരീരത്തിൽ മർദനമേറ്റതിന്റെ വീഡിയോകളും പുറത്തുവന്നിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/atulyas-death-in-sharjah-husband-satishs-anticipatory-bail-cancelled.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വീടിന്റെ പരിസരത്ത് കൊതുക്, എലി എന്നിവ വളരുന്ന സാഹചര്യം ഒരുക്കി; ഉടമസ്ഥനും വാടകക്കാരനും പിഴ വിധിച്ച് കോടതി</title>
		<link>https://www.chandrikadaily.com/prepared-conditions-for-mosquitoes-and-rats-to-grow-around-the-house-the-court-fined-the-owner-and-the-tenant.html</link>
					<comments>https://www.chandrikadaily.com/prepared-conditions-for-mosquitoes-and-rats-to-grow-around-the-house-the-court-fined-the-owner-and-the-tenant.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Fri, 22 Aug 2025 10:11:23 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[court]]></category>
		<category><![CDATA[fine]]></category>
		<category><![CDATA[latestnews]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=351328</guid>

					<description><![CDATA[പൊതുശല്യവും പകര്‍ച്ചവ്യാധി ഭീഷണിയും ഉണ്ടാകുന്ന തരത്തില്‍ കുറ്റക്കാര്‍ മാലിന്യങ്ങള്‍ വലിച്ചെറിഞ്ഞതായും കോടതി ചൂണ്ടിക്കാട്ടി.]]></description>
										<content:encoded><![CDATA[<p>വീടിന്റെ പരിസരത്ത് കൊതുക്, എലി എന്നിവ വളരുന്ന സാഹചര്യം ഒരുക്കിയതിന് ഉടമസ്ഥനും വാടകക്കാരനും പിഴ വിധിച്ച് പരപ്പനങ്ങാടി ഫസ്റ്റ് ക്ലാസ്സ് ജുഡീഷ്യല്&#x200d; മജിസ്ട്രേറ്റ് കോടതി. പൊതുശല്യവും പകര്&#x200d;ച്ചവ്യാധി ഭീഷണിയും ഉണ്ടാകുന്ന തരത്തില്&#x200d; കുറ്റക്കാര്&#x200d; മാലിന്യങ്ങള്&#x200d; വലിച്ചെറിഞ്ഞതായും കോടതി ചൂണ്ടിക്കാട്ടി.</p>
<p>നെടുവ സാമൂഹിക ആരോഗ്യ കേന്ദ്രം ഹെല്&#x200d;ത്ത് ഇന്&#x200d;സ്പെക്ടര്&#x200d; വി. അനൂപ് ചാര്&#x200d;ജ് ചെയ്ത കേസിലാണ് പരപ്പനങ്ങാടി ഒന്നാം ക്ലാസ് ജുഡീഷ്യല്&#x200d; മജിസ്ട്രേറ്റ് 15000 രൂപ വീതം പിഴ ചുമത്തിയത്.</p>
<p>2023 ലെ പൊതുജനാരോഗ്യ നിയമത്തിലെ സെക്ഷന്&#x200d; 21, 45, 53 വകുപ്പുകളുടെ ലംഘനമാണ് നടന്നത്. നിയമലംഘനം നടത്തുന്നത് തടയുവാനുള്ള നിര്&#x200d;ദ്ദേശങ്ങള്&#x200d; ആരോഗ്യവകുപ്പ് നോട്ടീസിനാല്&#x200d; നല്&#x200d;കിയിട്ടും നിര്&#x200d;ദ്ദേശങ്ങള്&#x200d; പാലിക്കാത്തതിനാലാണ് കേസ് ചാര്&#x200d;ജ് ചെയ്തത്. ജില്ലയില്&#x200d; പൊതുജനാരോഗ്യ നിയമം നിലവില്&#x200d; വന്നതിനുശേഷം ആദ്യമായാണ് പിഴ ഈടാക്കുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/prepared-conditions-for-mosquitoes-and-rats-to-grow-around-the-house-the-court-fined-the-owner-and-the-tenant.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബിസിനസ് വഞ്ചനാ കേസ്: ട്രംപിന് മേല്‍ 500 മില്യണ്‍ ഡോളറിലധികം പിഴ ചുമത്തിയ വിധി റദ്ദാക്കി ന്യൂയോര്‍ക്ക് അപ്പീല്‍ കോടതി</title>
		<link>https://www.chandrikadaily.com/business-fraud-case-new-york-appeals-court-overturns-trumps-500-million-fine.html</link>
					<comments>https://www.chandrikadaily.com/business-fraud-case-new-york-appeals-court-overturns-trumps-500-million-fine.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Fri, 22 Aug 2025 03:51:29 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[court]]></category>
		<category><![CDATA[Newyork]]></category>
		<category><![CDATA[trump]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=351251</guid>

					<description><![CDATA[ന്യൂയോര്‍ക്ക് അപ്പീല്‍ കോടതി വ്യാഴാഴ്ച പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനും അദ്ദേഹത്തിന്റെ കമ്പനികള്‍ക്കുമെതിരായ 500 മില്യണ്‍ ഡോളര്‍ സിവില്‍ വഞ്ചന പെനാല്‍റ്റി നിരസിച്ചു.]]></description>
										<content:encoded><![CDATA[<p>ന്യൂയോര്&#x200d;ക്ക് അപ്പീല്&#x200d; കോടതി വ്യാഴാഴ്ച പ്രസിഡന്റ് ഡൊണാള്&#x200d;ഡ് ട്രംപിനും അദ്ദേഹത്തിന്റെ കമ്പനികള്&#x200d;ക്കുമെതിരായ 500 മില്യണ്&#x200d; ഡോളര്&#x200d; സിവില്&#x200d; വഞ്ചന പെനാല്&#x200d;റ്റി നിരസിച്ചു.</p>
<p>ട്രംപും അദ്ദേഹത്തിന്റെ കമ്പനികളും വഞ്ചനയില്&#x200d; ഏര്&#x200d;പ്പെട്ടിട്ടുണ്ടെന്ന് സ്റ്റേറ്റ് അപ്പലേറ്റ് ഡിവിഷന്റെ ഫസ്റ്റ് ഡിപ്പാര്&#x200d;ട്ട്മെന്റിലെ ചില ജഡ്ജിമാര്&#x200d; സമ്മതിച്ചു, എന്നാല്&#x200d;  &#8216;അമിത പിഴ&#8217; ആണെന്ന് അവരുടെ സഹപ്രവര്&#x200d;ത്തകരോട് സമ്മതിച്ചു.</p>
<p>&#8216;തീര്&#x200d;ച്ചയായും ഹാനി സംഭവിച്ചു, അത് സംസ്ഥാനത്തിന് ഏകദേശം അര ബില്യണ്&#x200d; ഡോളര്&#x200d; അവാര്&#x200d;ഡിനെ ന്യായീകരിക്കാന്&#x200d; കഴിയുന്ന വിനാശകരമായ ദോഷമല്ല,&#8217; രണ്ട് ജഡ്ജിമാര്&#x200d; എഴുതി.</p>
<p>വ്യാഴാഴ്ച വാഷിംഗ്ടണ്&#x200d; ഡിസിയില്&#x200d; നിയമ നിര്&#x200d;വ്വഹണ ഉദ്യോഗസ്ഥരോട് നടത്തിയ പരാമര്&#x200d;ശത്തിലാണ് വിധി പിരിച്ചുവിട്ടതായി ട്രംപ് പറഞ്ഞത്.</p>
<p>&#8216;ഇന്ന് എനിക്ക് ഒരു വിജയം ലഭിച്ചു. അവര്&#x200d; എന്നില്&#x200d; നിന്ന് 550 മില്യണ്&#x200d; ഡോളര്&#x200d; കള്ളക്കേസുകൊണ്ട് തട്ടിയെടുത്തു, അത് അട്ടിമറിക്കപ്പെട്ടു. ഇതൊരു വ്യാജ കേസാണെന്ന് അവര്&#x200d; പറഞ്ഞു,&#8217; ട്രംപ് വാഷിംഗ്ടണ്&#x200d; ഡിസിയിലെ ഉദ്യോഗസ്ഥരുടെ സംഘത്തോട് പറഞ്ഞു.</p>
<p>കഴിഞ്ഞ ദിവസം ട്രൂത്ത് സോഷ്യല്&#x200d; എന്ന പോസ്റ്റില്&#x200d; ട്രംപ് വിധിയെ &#8216;സമ്പൂര്&#x200d;ണ വിജയം&#8217; എന്ന് പ്രശംസിച്ചിരുന്നു.</p>
<p>ഡോണള്&#x200d;ഡ് ട്രംപ് തന്റെ സമ്പത്ത് പെരുപ്പിച്ച് കാണിച്ചുവെന്ന് ആരോപിച്ച് ന്യൂയോര്&#x200d;ക്ക് സ്റ്റേറ്റ് നല്&#x200d;കിയ കേസിലാണ് വിധി. ഇന്&#x200d;ഷുറന്&#x200d;സ് കമ്പനികള്&#x200d;ക്കും വായ്പാ സ്ഥാപനങ്ങള്&#x200d;ക്കും നല്&#x200d;കിയ ഫിനാന്&#x200d;ഷ്യല്&#x200d; സ്റ്റേറ്റ്മെന്റില്&#x200d; ട്രംപിന്റെ കമ്പനിയായ ട്രംപ് ഓര്&#x200d;ഗനൈസേഷന്&#x200d; അവരുടെ ആസ്തി പെരുപ്പിച്ചു കാണിച്ചു എന്നാണ് പരാതി. കഴിഞ്ഞവര്&#x200d;ഷമാണ് ട്രംപിനെയും അദ്ദേഹത്തിന്റെ ട്രംപ് ഓര്&#x200d;ഗനൈസേഷനെയും കുറ്റക്കാരായി കണ്ടെത്തിയത്. ഡൊണാള്&#x200d;ഡ് ട്രംപ് , മക്കളായ ഡൊണാള്&#x200d;ഡ് ട്രംപ് ജൂനിയര്&#x200d;, എറിക് ട്രംപ് എന്നിവര്&#x200d;ക്കെതിരെയായിരുന്നു നീക്കം.</p>
<p>സ്റ്റേറ്റ് ഫയല്&#x200d; ചെയ്ത കേസില്&#x200d; എതിര്&#x200d; കക്ഷികളായ ട്രംപ് ഓര്&#x200d;ഗനൈസേഷന്&#x200d; ന്യൂയോര്&#x200d;ക്ക് സ്റ്റേറ്റിന് ഏകദേശം അര ബില്യണ്&#x200d; ഡോളര്&#x200d; നല്&#x200d;കണമെന്ന് നിര്&#x200d;ദേശിക്കുന്ന കോടതിയുടെ ഉത്തരവ് അമേരിക്കന്&#x200d; ഭരണഘടനയുടെ എട്ടാം ഭേദഗതിയെ ലംഘിക്കുന്ന അമിതമായ പിഴയാണ് എന്നാണ് കോടതി വിലയിരുത്തിയത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/business-fraud-case-new-york-appeals-court-overturns-trumps-500-million-fine.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബലാത്സംഗക്കേസ്: പ്രജ്വല്‍ രേവണ്ണയ്ക്ക് ജീവപര്യന്തം</title>
		<link>https://www.chandrikadaily.com/rape-case-prajwal-revanna-gets-life-imprisonment.html</link>
					<comments>https://www.chandrikadaily.com/rape-case-prajwal-revanna-gets-life-imprisonment.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Sat, 02 Aug 2025 13:13:59 +0000</pubDate>
				<category><![CDATA[crime]]></category>
		<category><![CDATA[india]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[court]]></category>
		<category><![CDATA[jds]]></category>
		<category><![CDATA[Prajwal Revanna]]></category>
		<category><![CDATA[punishment]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=349244</guid>

					<description><![CDATA[ജീവപര്യന്തം തടവിന് പുറമെ പത്ത് ലക്ഷം രൂപം പിഴയൊടുക്കാനും കോടതി നിര്‍ദേശിച്ചു]]></description>
										<content:encoded><![CDATA[<p>ബംഗളൂരു: വീട്ടുജോലിക്കാരിയെ ബലാത്സംഗം ചെയ്‌തെന്ന കേസില്&#x200d; ജനതാദള്&#x200d; (എസ്) മുന്&#x200d; എംപി പ്രജ്വല്&#x200d; രേവണ്ണയ്ക്ക് ജീവപര്യന്ത്യം തടവ്. ബംഗളൂരുവിലെ ജനപ്രതിനിധികള്&#x200d;ക്കെതിരായ കേസുകള്&#x200d; പരിഗണിക്കുന്ന പ്രത്യേക കോടതിയുടെതാണ് വിധി. ജീവപര്യന്തം തടവിന് പുറമെ പത്ത് ലക്ഷം രൂപം പിഴയൊടുക്കാനും കോടതി നിര്&#x200d;ദേശിച്ചു. പിഴത്തുകയിലെ 7 ലക്ഷം ഇരയ്ക്ക് നഷ്ടപരിഹാരമായി നല്&#x200d;കണം എന്നും കോടതി ഉത്തരവിട്ടു.</p>
<p>തന്റെ ഫാം ഹൗസില്&#x200d; വെച്ച് മുന്&#x200d; വീട്ടുജോലിക്കാരിയായിരുന്ന 48 കാരിയെ ബലാത്സംഗം ചെയ്യുകയും, അശ്ലീല വീഡിയോ പകര്&#x200d;ത്തുകയും ചെയ്ത കേസിലാണ് പ്രത്യേക കോടതി ജഡ്ജി സന്തോഷ് ഗജാനന്&#x200d; ഭട്ട് വിധി പറഞ്ഞത്. ഇരയെ ഭീഷണിപ്പെടുത്തി വീണ്ടും ബലാത്സംഗം ചെയ്ത് അതീവ ഗുരുതരമായ കുറ്റമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ ഉത്തരവ്.</p>
<div class="arr--story-page-card-wrapper">
<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">
<div class="arrow-component arr--text-element text-m_textElement__e3QEt text-m_dark__1TC18 " data-test-id="text">
<p>2021 മുതല്&#x200d; പ്രജ്വല്&#x200d; രേവണ്ണ തന്നെ തുടര്&#x200d;ച്ചയായി ബലാത്സംഗം ചെയ്തുവെന്നും, സംഭവം ആരോടെങ്കിലും വെളിപ്പെടുത്തിയാല്&#x200d; പീഡനത്തിന്റെ വീഡിയോകള്&#x200d; പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയതായും വേലക്കാരി ആരോപിച്ചിരുന്നു. കേസില്&#x200d; കോടതി പ്രജ്വല്&#x200d; രേവണ്ണയെയും 26 സാക്ഷികളെയും വിസ്തരിച്ചു. തുടര്&#x200d;ന്നാണ് ബലാത്സംഗം, ലൈംഗിക പീഡനം, ഭീഷണി, സ്വകാര്യ ചിത്രങ്ങള്&#x200d; നിയമവിരുദ്ധമായി പ്രചരിപ്പിക്കല്&#x200d; എന്നിവയുള്&#x200d;പ്പെടെ വിവിധ വകുപ്പുകള്&#x200d; പ്രകാരം കുറ്റം ചുമത്തിയത്. ഹാസന്&#x200d; മുന്&#x200d; എംപി പ്രജ്വല്&#x200d; രേവണ്ണയ്‌ക്കെതിരെ നാല് ലൈംഗിക പീഡന കേസുകളാണ് രജിസ്റ്റര്&#x200d; ചെയ്തിട്ടുള്ളത്.</p>
</div>
</div>
<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">
<div id="widget-1_651c392b-baa1-4450-9f90-0870d0ddd78e" class="app-ad app-ad--story-horizontal widget-m__widget__bUJP1" data-test-id="widget">കഴിഞ്ഞ 14 മാസമായി ബംഗളൂരുവിലെ പരപ്പന അഗ്രഹാര ജയിലിലാണ് മുന്&#x200d; പാര്&#x200d;ലമെന്റംഗമായ പ്രജ്വല്&#x200d; രേവണ്ണ. കേന്ദ്രമന്ത്രി എച്ച് ഡി കുമാരസ്വാമിയുടെ സഹോദരന്&#x200d; എച്ച് ഡി രേവണ്ണയുടെ മകനും മുന്&#x200d; പ്രധാനമന്ത്രി എച്ച്ഡി ദേവഗൗഡയുടെ ചെറുമകനുമാണ് പ്രജ്വല്&#x200d; രേവണ്ണ.</div>
</div>
</div>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/rape-case-prajwal-revanna-gets-life-imprisonment.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
